ശവക്കല്ലറയിലെ കൊലയാളി 3
Story : Shavakkallarayile Kolayaali 3 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts
ഫാദർ റൊസാരിയോ പറഞ്ഞു തുടങ്ങി …
“ഇന്നലെരാത്രി ഏകദേശം ഒരുമണി ആയപ്പോള്‍ ഇവിടെ കറണ്ട് പോയിരുന്നു . ആ സമയത്ത് ഞാന്‍ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല”
ഫാദർ ഒരുനിമിഷം ആലോചിച്ചു .
“പറയൂ, ഫാദർ… പിന്നീട് എന്താണ് സംഭവിച്ചത്? “
നല്ലൊരു വായനക്കാരനായ ഫാദർ റൊസാരിയോ രാത്രി വളരെവൈകുംവരെ ഏതെങ്കിലും പുസ്തകം വായിച്ചിരിക്കുന്നത് പതിവാണ് .
അന്നും പതിവ് പോലെ ഡി.എച് ലോറൻസിന്റെ ‘ദി റയിൻബോ’ എന്ന ഇംഗ്ലീഷ് നോവല്‍ വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് പള്ളിമേടയിലെ വിളക്കുകള്‍ അണഞ്ഞത്.
ശീൽക്കാരം മുഴക്കിക്കൊണ്ട് പെട്ടെന്ന് ഒരുകാറ്റ് അവിടെ പ്രത്യക്ഷപ്പെട്ടു . കുന്നിൻ മുകളിൾനിന്നും നായകൾ കൂട്ടമായി ഓരിയിടാൻ തുടങ്ങി . അകമ്പടി എന്നോണം കാലൻ കോഴിയുടെ കൂവലും…
എന്തോ പന്തികേട് മനസ്സിലാക്കിയ ഫാദർ റൊസാരിയോ തന്റെ ഊരിവെച്ചിരുന്ന കുരിശുമാല എടുത്ത് കഴുത്തിൽ അണിഞ്ഞു .
പുറത്തേക്കുള്ള വാതില്‍ തുറന്നതും ശക്തമായ മിന്നല്‍ ഭൂമിയിലേക്ക് പതിച്ചതും ഒരുമിച്ചായിരുന്നു. ഭയാനകമായ ഇടിമുഴക്കം സൃഷ്ടിക്കപ്പെട്ടു . പെട്ടെന്ന് മിന്നലോടുകൂടി ഒരിടി ഫാദർ റൊസാരിയയുടെ മുന്നില്‍ ഇറങ്ങി വെട്ടിയ പോലെ തോന്നി . ശക്തമായ മിന്നലിന്റെ വെളിച്ചത്തിൽ കണ്ണുകളില്‍ ഇരുട്ട് കയറിയപ്പോൾ ഫാദർ വാതിലടച്ചു ഉറങ്ങാന്‍ കിടന്നു . പിന്നീട് കുഞ്ഞവറ വന്ന് വിളിച്ചപ്പോഴാണ് ഉറക്കത്തില്‍നിന്നും എഴുന്നേറ്റത്.
“മറ്റൊന്നും എനിക്ക് ഓർമയില്ല ഇൻസ്പെക്ടർ”
“ഓക്കെ ഫാദർ , പക്ഷേ ഇവര്‍ ആരാണെന്ന് താങ്കള്‍ക്ക് അറിയുമോ ?ഐ മീൻ പള്ളിയില്‍ വന്നോ മറ്റോ?”
“ഇല്ല ഇവരെ ഞാനിവിടെ ഇതുവരെ കണ്ടിട്ടില്ല , മാത്രമല്ല ഞാന്‍ ഇവിടെ എത്തിയിട്ട് അധികം ആയിട്ടുമില്ല”
“ശരി ഫാദർ താങ്ക്യൂ ഫോർ യുവർ കോർപ്പറേഷൻ”
സബ് ഇൻസ്പെക്ടർ ജോണ്‍ സെക്കറിയ അവിടെ കൂടിയിരുന്നവരോട് തിരക്കി. ആർക്കും മരിച്ചു കിടക്കുന്ന സ്ത്രീ ആരാണെന്നറിയില്ല . അവരാരും ആ സ്ത്രീയെ മുന്‍പ് ഇവിടെയെങ്ങും കണ്ടതായി ഓർക്കുന്നുമില്ല.