തിരുവട്ടൂർ കോവിലകം 22

തിരുവട്ടൂർ കോവിലകം 22
Story Name : Thiruvattoor Kovilakam Part 22
Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

ആ പാലമരം നിലംപതിച്ചതും അതിൽ തറച്ചിരുന്ന സ്ത്രീരൂപം തെറിച്ച് മാഡത്തിന്റെ കാൽ കീഴിൽ വന്നു പതിച്ചു.പമ്പരം കറങ്ങുന്ന പോലെ കറങ്ങാൻ തുടങ്ങി ആ രൂപത്തിൽ നിന്നും പെട്ടെന്ന് പുക ഉയരാൻ തുടങ്ങി.പുകച്ചുരുളുകൾ അടങ്ങിയതും ആ രൂപം ചിന്നി ചിതറി.ഇത് കണ്ട മാഡം ബോധരഹിതയായി വീണു.ഞാനും ഡ്രൈവറും കൂടി മാഡത്തെ കാറിൽ കിടത്തി അടുത്തുള്ള ആശുപത്രിയിലേക്ക് ഡ്രൈവർ ആ കാർ ഓടിച്ച് പോയി.

പെട്ടെന്ന് ആകാശം ഇരുണ്ടു തുടങ്ങി ഇടിവാൾ തുടരെ മിന്നി കൊണ്ടിരുന്നു ഇടിമുഴക്കം ശക്തിയാർജിച്ചു.മലയിലെ ശേഷിച്ച മരങ്ങൾ പെട്ടെന്നുണ്ടായ കാറ്റിൽ ആടിയുലയാൻ തുടങ്ങി.കിളികൾ എന്തോ കണ്ട് ഭയന്നിട്ടെന്ന പോലെ കൂടുകൾ ഉപേക്ഷിച്ച് ഒരുതരം ശബ്ദം പുറപ്പെടുവിച്ച് പറന്ന് പോയി.

എങ്ങു നിന്നോ പാറി വന്ന ഒരു വലിയ മൂങ്ങ ഭയപ്പെടുത്തുന്ന പോലെ മൂളികൊണ്ട് അവിടെ അല്പ സമയം ചുറ്റി കറങ്ങി പറന്നകന്നു.മരം വെട്ടുകാർ ഭയന്ന് പണി മതിയാക്കി.കുറച്ച് കഴിഞ്ഞപ്പോൾ എല്ലാം ശാന്തമായി.

“ഇതാണ് അന്ന് നടന്നത്”

സേവ്യർ പറഞ്ഞു നിർത്തിയപ്പോൾ തിരുമേനി ഒന്ന് മൂളി.

“ഹാ , തിരുമേനി ഒന്ന് പറയാൻ വിട്ടു”

“എന്താണത്?”

ഈ പ്രശ്നങ്ങൾ നടക്കുന്ന സമയം ഇവിടെയൊന്നും ഇതിന് മുൻപ് കാണാത്ത ഒരു കറുത്ത തടിച്ചു കൊഴുത്ത ഒരു നായ പ്രത്യക്ഷപ്പെട്ടു പിന്നെ ആകാശത്തേക്ക് നോക്കി സാധാരണ നായകൾ ഓരിയിടുന്നതിൽ നിന്നും വ്യത്യസ്തമായ ശബ്ദത്തിൽ ഓരിയിട്ടു.ആ മൂങ്ങ പറന്ന് പോയ ഭാഗത്തേക്ക് ഓടി പോയി.

“ആ നായയുടെ രൂപം ഒന്ന് വ്യക്തമായി പറയാൻ പറ്റുമോ സേവ്യറിന്”

തിരുമേനി ചോദിച്ചപ്പോൾ സേവ്യർ അതോർക്കാനെന്നോണം ഒരു നിമിഷം ചിന്തയിലാണ്ടു ശേഷം പറഞ്ഞു.

“ചെങ്കനൽ പോലെ തിളങ്ങുന്ന രണ്ടു കണ്ണുകൾ , മറ്റു നായകളിൽ നിന്നും വേറിട്ട് നിൽക്കുന്ന രീതിയിൽ വായിൽ നിന്നും തൂങ്ങി കിടക്കുന്ന നാവ്.ആ നാവിൽ നിന്നും ചോര പോലെ ഒരു ദ്രാവകം ഇറ്റുന്നുണ്ടായിരുന്നു.

തിരുമേനി എല്ലാം മൂളി കേട്ടു.

അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങിയ തിരുമേനി കാറിൽ കയറാൻ നേരം പറഞ്ഞു

” വിശ്വം ഞാൻ ഊഹിച്ചതിലും പ്രശ്നമാണല്ലോ കാര്യങ്ങൾ”

“എന്താ തിരുമേനി”

“അവളുടെ മോചനം തന്നെ ഭീതിപ്പെടുത്തി കൊണ്ടാണ് പിടിച്ചു കെട്ടൽ ശ്രമകരം തന്നെ”

“ഹാ……പരദേവത കൈവിടില്ല്യാ”