തിരുവട്ടൂർ കോവിലകം 19

തിരുവട്ടൂർ കോവിലകം 19
Story Name : Thiruvattoor Kovilakam Part 19
Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

ധ്യാനത്തിൽ നിന്നും മുഖമുയർത്തിയ തിരുമേനി വലിയ തമ്പുരാട്ടിയെയും തമ്പുരാനെയും നോക്കി പറഞ്ഞു,

“പരദേവതയുടെ കോപമല്ല പ്രശ്നത്തിൽ കാണുന്നത് ഗതി കിട്ടാതെ ഒരാത്മാവ് അലഞ്ഞു തിരിയുന്നുണ്ട്.പ്രശ്നത്തിൽ അത് ഉമയുടെ ആത്മാവായാണ് കാണുന്നത്”

“ഉമയുടെ ആത്മാവോ”

രണ്ട് പേരും ഒരേ ശബ്ദത്തിൽ ചോദിച്ചു.

“അതെ ഉമ തമ്പുരാട്ടിയുടെ ആത്മാവ് തന്നെ”

“മൂത്തേടം അതൊരു സാധാരണ മരണമല്ലേ കർമങ്ങളെല്ലാം ചെയ്തതുമാണല്ലോ”

വാസുദേവൻ തിരുമേനിയാണ് ചോദിച്ചത്.

“അല്ലാ അതൊരു സാധാരണ മരണമല്ല കൊലപാതകമാണ് എവിടെയോ പിഴച്ചിട്ടുണ്ട്”

“ശിവ ശിവ” എന്തായീ കേക്കണേ? കൊലപാതകമോ??ന്റെ കുട്ടിയെ കൊല്ലാൻ മാത്രം ആർക്കാ ഇവിടെ ശത്രുത??

തമ്പുരാട്ടി ചോദിച്ചു.

“നോം പ്രശ്നത്തിൽ കണ്ടത് പറഞ്ഞു.പരിഹാരം കാണണം ഇല്ലെങ്കിൽ കുലം മുടിച്ചേ പോകൂ”.

മൂത്തേടത്തിന്റെ വാക്കുകൾ കേട്ട തമ്പുരാട്ടി ദേവി മഹാമായെ എന്ന് വിളിച്ച് കരയാൻ തുടങ്ങി.

“തല്ക്കാലം ഈ ഏലസ് എല്ലാവരും കെട്ടിക്കോളൂ.”

ജപിച്ചു വെച്ച ഏലസുകളുടെ കൂട്ടത്തിൽ നിന്നും കുറച്ച് ഏലസ് എടുത്ത് മൂത്തേടം തിരുമേനിയുടെ കൈകളിലേക്ക് കൊടുത്തു.

ശേഷം നാല് ചെമ്പ് തകിട് എടുത്ത് നെഞ്ചോട് ചേർത്ത് മന്ത്രങ്ങൾ ഉരുവിട്ട് നൽകി കൊണ്ട് പറഞ്ഞു

” ഇത് നാലും കോവിലകത്തിന്റെ നാല് കോണിലും കുഴിച്ചിട്ടോളൂ.”

“ആവാഹിക്കണം താമസം വേണ്ട സമയം വൈകുന്തോറും അപകടം കൂടും” മനസിലായോ തമ്പുരാട്ടിക്ക്.”

“ഉവ്വ് ചെയ്യാം മൂത്തേടം”

“ഹോമം ചെയ്യണം വേണ്ട സാധനങ്ങളുടെ ചാർത്ത് ഞാൻ കൊടുത്തു വിടാം എല്ലാം ശരിയാക്കിയിട്ട് എന്നെ വിളിച്ചാൽ മതി ഞാൻ വരാം.”

“ശരി അങ്ങനെ ആവട്ടെ”

മൂത്തേടം കോവിലകത്ത് നിന്ന് പോയ ശേഷവും കോവിലകത്തുള്ളവർ ഭയപ്പാടോടെയാണ് കഴിഞ്ഞത്.അപ്പോഴും അവരുടെ ഉള്ളിൽ ഒരു ചോദ്യ ചിഹ്നമുണ്ടായിരുന്നു. ആരാണ് ഉമയെ കൊന്നത് എന്താണ് കാരണം??

പിന്നീടുള്ള രാത്രികൾ ചില അസാധാരണമായ ശബ്ദങ്ങളും പൊട്ടിച്ചിരികളും കോവിലകത്തുള്ളവർ കേട്ടതല്ലാതെ മറ്റു അനിഷ്ട സംഭവങ്ങള്‍ ഒന്നും സംഭവിക്കാതെ കടന്നു പോയി

ഒരാഴചയ്ക്ക് ശേഷം ഹോമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി മൂത്തേടം തിയുമേനിയെ വിളിച്ചു വരുത്തി.കുറെ നേരത്തെ മന്ത്രങ്ങൾക്കൊടുവിൽ ഗതി കിട്ടാതെ പ്രതികാര ദാഹിയായി അലഞ്ഞ ഉമയുടെ പ്രേതാത്മാവിനെ മൂത്തേടം ആവാഹിച്ച് വരുത്തി.

അന്തരീക്ഷം മന്ത്രമുകരിതമായി ഹോമകുണ്ഠത്തിൽ നെയ്യും പൂക്കളും അർപ്പിക്കപ്പെട്ടു . കാഞ്ഞിര മരത്തിന്റെ തടിയിൽ തീർത്ത സ്ത്രീ രൂപത്തിലേക്ക് ആത്മാവിനെ കുടിയിരുത്താൻ മൂത്തേടം ശ്രമിച്ചു കൊണ്ടിരുന്നു .

മന്ത്രാക്ഷരങ്ങൾ മുറുകുന്തോറും കോവിലകത്തിലേ മരങ്ങൾ ഇളകിയാടാൻ തുടങ്ങി . കണ്ണുകള്‍ അടച്ച് മന്ത്രം ചൊല്ലിയിരുന്ന തിരുമേനി കണ്ണുകള്‍ തുറന്ന് ഹോമകുണ്ഠത്തിന് ചുറ്റും കൈകൂപ്പി ഇരിക്കുന്ന കോവിലകത്തുള്ളവരെ നോക്കി പറഞ്ഞു .

“എന്ത് സംഭവിച്ചാലും ഭയപ്പെടരുത് “

മന്ത്രോച്ചാരണങ്ങൾ ഉച്ചത്തിലായി അകിലും നെയ്യും ഹോമകുണ്ഠത്തിലെ അഗ്നിയേ ആളിക്കത്തിച്ചു കോവിലകത്തേ അന്തരീക്ഷം പുകച്ചുരുളുകളാൽ നിറഞ്ഞു . കാറ്റിനു ശക്തി കൂടി കൂടി വന്നു .

ആവാഹന മന്ത്രങ്ങൾ ഉച്ചസ്ഥായിൽ എത്തിയും പുകച്ചുരുളുകൾ കാറ്റിന്റെ ശക്തിയില്‍ വട്ടം കറങ്ങാൻ തുടങ്ങി
അവയുടെ കട്ടി കൂടി അതൊരു സ്ത്രീ രൂപമായി പരിണമിച്ചു .

ആ രൂപത്തേ കണ്ടതും കോവിലകത്തുള്ളവർ ഭയചിക്തരായി ഒരേ ശബ്ദത്തില്‍ നിലവിളിച്ചു .
അവളുടെ പൊട്ടിച്ചിരി മന്ത്രങ്ങൾക്കും മേലെ ഉയർന്നു .

“എന്നെ പറഞ്ഞയക്കാൻ നോക്കണ്ട,
ഞാന്‍ പോവില്ല”

അവള്‍ മൂത്തേടത്തേ നോക്കി മുരണ്ടു കൊണ്ട് പറഞ്ഞു

“നിന്നെ ഇതിലേക്ക് ആവാഹിച്ചേ ഞാന്‍ പോകൂ”

മൂത്തേടം അവളോട് പറഞ്ഞപ്പോൾ അവള്‍ പിന്നെയും ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു.

ഒരു പാട് സമയത്തേ വാഗ്വാദങ്ങൾക്കൊടുവിൽ നൂറ്റൊന്ന് ദിവസത്തേ വൃതാനുഷ്ട്ടാനങ്ങൾ കൊണ്ട് പരദേവതയേ പ്രീതിപ്പെടുത്തി നേടിയ മൂത്തേടത്തിന്റെ മാന്ത്രിക ശക്തിക്കു മുന്നില്‍ അവള്‍ കീഴടങ്ങി
പുകച്ചുരുളുകളായ് ആ കാഞ്ഞിര പ്രതിമയിൽ പ്രവേശിച്ചു.

അവളെ ആവാഹിച്ച പ്രതിമ ചുവന്ന പട്ടിൽ പൊതിഞ്ഞ് കിഴക്കന്‍ മല ലക്ഷ്യമാക്കി മൂത്തേടം നടന്നു . കിഴക്കന്‍ മലയിലെ വലിയ പാല മരത്തില്‍ ആ പ്രതിമ പൂജിച്ചെടുത്ത ആണി സ്വന്തം തല കൊണ്ട് അടിച്ചു തറച്ചു . ഓരോ അടിയിലും ആ വലിയ പാലമരം കിടങ്ങി വിറച്ചു .

പാലമരത്തിൽ അവളെ തറച്ച് തിരിഞ്ഞു നടക്കുമ്പോള്‍ പുറകില്‍ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു

“എന്നെങ്കിലും ഒരു നാൾ നിന്റെ ബന്ധനം ഭേദിച്ച് ഞാന്‍ പുറത്ത് വരും അന്ന് നിന്റെയും കോവിലകത്തിന്റെയും അവസാനമായിരിക്കും “

മറുപടി കൊടുക്കാതെ തിരിഞ്ഞു നോക്കാതെ മൂത്തേടം മലയിറങ്ങി.

പിന്നീട് കോവിലകത്ത് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.

“പിന്നെ അതെങ്ങനെ പുറത്ത് ചാടി തിരുമേനി”

മേനോൻ ചോദിച്ചു.

വായിൽ അവശേഷിപ്പിച്ച മുറുക്കാനും തുപ്പിക്കൊണ്ട് തിരുമേനി പറഞ്ഞു
“കണ്ടെത്തേണ്ടിയിരിക്കുന്നൂ””…..!!!!!!!

(തുടരും……)