അജ്ഞാതന്‍റെ കത്ത് 7
Ajnathante kathu Part 7 bY അഭ്യുദയകാംക്ഷി | Previous Parts
ആ മുഖത്തേയ്ക്ക് ഞാൻ സൂക്ഷിച്ചു നോക്കി പത്രങ്ങളിൽ ഇടയ്ക്കിടെ കണ്ടു മറന്ന ആ മുഖം.യെസ് സോഷ്യൽ വർക്കർ കിരൺജിത്ത്.
അപ്പോഴേക്കും പ്രശാന്ത് അയാളുടെ കൈകാലുകളുടെ കെട്ടഴിച്ചു മാറ്റിയിരുന്നു. ഒറ്റയാൻ പോരാട്ടങ്ങൾ ഇടയ്ക്ക് തെരുവിൽ പലയിടത്തും ഞാൻ കണ്ടിട്ടുണ്ട്. സദാ ജീൻസും അയഞ്ഞ ജുബയും നീട്ടി വളർത്തിയ താടിയും മുടിയും കറുത്ത ഫെയിമുള്ള വലിയ വട്ടകണ്ണടയും തോളിലെ നീണ്ട തുണി സഞ്ചിയും ഒരാർട്ടിസ്റ്റിനെ ഓർമ്മപ്പെടുത്തുമെങ്കിലും കിരൺജിത്തിന്റെ തീപ്പൊരി പ്രസംഗങ്ങൾ ഏതൊരാൾക്കും ചിന്തിക്കാനുള്ളവയാണ്.പലപ്പോഴുമാരാധന മൂത്ത് നോക്കി നിന്നിട്ടുണ്ട് ആ നാൽപത്തിരണ്ടുകാരനെ.
“വേദ വന്നത് നന്നായി ഇല്ലെങ്കിൽ നാളെ അവരെന്നേയും കൊന്നോനെ .”
കിരൺജിത്തിനെന്ന അറിയാമെന്നത് അത്ഭുതം തോന്നി. കിരൺജിത്ത് ഞങ്ങൾക്കൊപ്പം സ്റ്റോർറൂമിൽ നിന്നും പുറത്തു കടന്ന് മുറിലോക്ക് ചെയ്തു. എന്നിട്ട് ഞങ്ങളോട് പുറത്തു കടക്കാൻ ആഗ്യം കാണിച്ചു. മടിച്ചു നിന്ന എന്നോടായി.
” അവരിപ്പോ മുറി പൂട്ടാനായി വരും തൽക്കാലം മറഞ്ഞിരിക്കണം”
അനുസരിക്കയേ ഞങ്ങൾക്ക് നിവൃത്തി ഉണ്ടായിരുന്നുള്ളൂ. എന്തോ ചോദിക്കാനാഞ്ഞ അലോഷിയെ ചുണ്ടിൽ വിരല് ചേർത്ത് ശബ്ദിക്കരുതെന്ന് അരുൺജിത്ത് ആഗ്യം കാണിച്ചു.
ആരോ നടന്നു വരുന്ന ശബ്ദം. പൂട്ടിയിട്ട സ്റ്റോർ റൂമിന്റെ ലോക്കിൽ പിടിച്ചു നോക്കിയ വെള്ള വസ്ത്രക്കാരൻ എൽദോ ആണെന്നത് വ്യക്തമായി ഞാൻ കണ്ടു. മുറിയിലേക്ക് കറക്റ്റ് കാണത്തക്ക വിധത്തിൽ ഞാൻ നേരെ നിന്നു.
” ഇത് പൂട്ടിയിട്ടാണോ ചെറിയാൻ പോയത്.അതേതായാലും നന്നായി. ഇന്നും കൂടി നീയിതിനകത്ത് കിടക്ക് സാമൂഹ്യപ്രവർത്തക, നാളെ നിന്നെ വെറുതെ വിടാം അങ്ങ് പരലോകത്തേയ്ക്ക്. “
നാക്കു കുഴയുന്ന രീതിയിലുള്ള സംസാരം. തുടർന്ന് അകത്തെ മുറിയിലേക്ക് ഊളിയിട്ടു.
ഞാൻ ജനലിന്റെ മറപറ്റി ചുവരരികിലൂടെ മുന്നോട്ട് നീങ്ങി.ഒരു ബെഡ്റൂമിനടുത്താണ് എത്തിയത്. അതിന്റെ ഡോറിനടുത്തായി ഒരു സ്ത്രീ നിൽപുണ്ട് കർട്ടൻ മറഞ്ഞതിനാൽ മുഖം കാണുന്നില്ല.
കഴുത്തിൽ സർപ്പ മുഖമുള്ള ഒരു സ്വർണമാലയുണ്ട്. ഞൊറിഞ്ഞു കുത്താത്ത അലസമായ മഞ്ഞ ഷിഫോൺ സാരിയാണ് വേഷം. നീളൻമുടി ചുമലു വഴി മാറിലൂടെ വീണിരിക്കുന്നു.
“കാര്യങ്ങളെല്ലാം നമ്മൾ പറഞ്ഞത് പോലെ പോകട്ടെ. നാളെ ഈവനിംഗ് ഞാൻ വരാം.എൽദോ എന്നെയൊന്ന് അങ്കമാലിയിൽ വിടണം. നിന്റെ ഡ്രൈവർ എവിടെ?”
സ്ത്രീ സ്വരം
” അവൻ കാറിലുണ്ട്. എന്നെ വീട്ടിലിറക്കിയിട്ട് പോകാം നിങ്ങൾക്ക്.തോമസ് സാറപ്പോ എങ്ങനെയാ നിക്കുന്നോ അതോ ?”
എൽദോയുടെ ശബ്ദം.
“ഓഹ് ഇനിയിന്നെങ്ങുമില്ല. ഈ പരുവത്തിൽ ഞാൻ വണ്ടിയോടിച്ചാൽ നാളെയെന്നെ കുഴീലേക്ക് വെക്കാം. മാത്രവുമല്ല നാളെ വിഷം കൊണ്ടു പോവേണ്ടെ?”
എന്നിട്ടുറക്കെ ചിരിച്ചു.
“വിഷമെന്ന് പറഞ്ഞതിന്റെ വില കളയാതെ തോമസേ “
സ്ത്രീ സ്വരം.
“അയ്യോ….. ഒരർത്ഥത്തിൽ പറഞ്ഞാൽ അതല്ലേ ഏറ്റവും വലിയ വില.? അതല്ലേ നിങ്ങൾ വരെ ഞങ്ങൾക്കൊപ്പം നിൽക്കുന്നത്. “
വീണ്ടും തോമസ് എന്നയാളുടെ ശബ്ദം ചിരിക്കൊപ്പം മുഴങ്ങി.
” അപ്പോ ശരി കുര്യച്ചാ ഞാൻ ഇറങ്ങുവാ എൽദോ വരു.”
സ്ത്രീയുടെ ശബ്ദം.
കുര്യച്ചൻ!
“അയാളപ്പോൾ ഇവിടെ ഉണ്ടോ? അങ്ങനെയെങ്കിൽ എത്രയും പെട്ടന്ന് പോലീസിൽ അറിയിക്കണ്ടെ?”
ഞാൻ പതിയെ അലോഷിയെ നോക്കി. അവിടെ അലോഷിയും പ്രശാന്തും ഇല്ലായിരുന്നു. കിരൺജിത്ത് പിന്നാലെ വരാൻ ആഗ്യം കാട്ടി. പുറത്ത് ഒരു കാർ സ്റ്റാർട്ടാവുന്ന ശബ്ദം. ഞാൻ വേഗത്തിൽ കാർപോർച്ചിലെത്തി അവിടെ ഗേറ്റിനു വെളിയിൽ ഒരു കാർ നിർത്തി ഡ്രൈവർ ഗേറ്റടച്ച് വീണ്ടും യാത്ര തുടർന്നു.
തിരികെ ഞാൻ വന്നു പഴയ സ്ഥാനത്തെത്തിയപ്പോഴേക്കും മുറിയിലെ ബെഡിൽ ഒരാൾ കമിഴ്ന്നു കിടന്നുറങ്ങുന്നുണ്ടായിരുന്നു.അത് കുര്യച്ചനോ തോമസോ? വീടിനു ചുറ്റി ഞാൻ അടുക്കള ഭാഗത്തെത്തി. അലോഷ്യസും പ്രശാന്തും അരുൺജിത്തുവും വാതിൽ തുറന്നകത്ത് കടക്കുകയായിരുന്നു അപ്പോൾ പിന്നാലെ ഞാനും കടന്നു.വീടു പണി നടക്കുന്നതിന്റെ ഭാഗമായി കിച്ചണിലെ തറയെല്ലാം കൊത്തിപ്പൊളിച്ചിട്ടിരിക്കുകയായിരുന്നു.
“വേദ ഒരു ലൈവ് ടെലികാസ്റ്റിംഗ് പറ്റുമോ?”
അരുൺജിത്തിന്റെ ചോദ്യം ഞാൻ എന്തിനെന്ന ഭാവത്തിൽ അവരെ നോക്കി.
“ഇവിടെയൊരു പാട് ചോദ്യങ്ങളുണ്ട്. ആര് എന്ത് എന്തിന് ആർക്കു വേണ്ടി. ഉത്തരങ്ങൾ കിട്ടും മുന്നേ മുറിഞ്ഞുപോയ യാചനകൾക്കു മുന്നിൽ മുഖത്തേക്കു തെറിച്ച ചുടുനീര് ചോരയാണെന്നതറിയാതെ പോയവർ.”
” നിങ്ങളെന്താണ് പറഞ്ഞു വരുന്നത്?”
ഞാൻ പതിയെ ചോദിച്ചു. അപ്പോൾ അകത്തൊരു ഞെരക്കം കേട്ടു .ഞങ്ങൾ വീണ്ടും പതുങ്ങി. നിശബ്ദമായപ്പോൾ ഞങ്ങൾ ഹാളിലേക്കു കടന്നു.തൊട്ടടുത്ത ദിവസം പെയിന്റടിച്ചതിനാൽ പെയിന്റിന്റെ രൂക്ഷഗന്ധം മൂക്കിൽ തുളച്ചുകയറുന്നുണ്ടായിരുന്നു.
ഹാളിലെ ടീപോയ് മേൽ ഒഴിഞ്ഞ മദ്യക്കുപ്പിയും ഗ്ലാസുകളും തെറിച്ചുവീണ മിക്സ്റും പ്ലേറ്റും.നേരത്തെ കണ്ട ബെഡിൽ ഇപ്പോൾ രണ്ടു പേരുണ്ട്. ഒരാൾ കമിഴ്ന്നു കിടക്കുന്നതിനാൽ അതാവും തോമസ് മറ്റേത് ഒളിവിൽ കഴിയുന്ന കുര്യച്ചൻ.!
ഞാൻ കുര്യച്ചനു തൊട്ടടുത്തെത്തി. അദ്ദേഹം ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.
” ആരെങ്കിലും ഒരാൾ ഇവിടെ ഇവരെ നോക്കിയിരിക്കണം ബാക്കിയുള്ളവർ എനിക്കൊപ്പം വാ.”
അരുൺ ജിത്തിനൊപ്പം ഞാനും അലോഷ്യസും നീങ്ങി.പ്രശാന്ത് അവർക്ക് കാവലായി നിന്നു.
അടുക്കളയിലെ മൂലയിൽ കൂട്ടിയിട്ട പിക്കാസെടുത്തു തറയിൽ ഇളക്കിയിട്ട മണ്ണിൽ കൊത്തിക്കോരാൻ തുടങ്ങി.
“നിങ്ങളെന്താണീ കാണിക്കുന്നത്?”
അലോഷ്യസിന്റെ ചോദ്യത്തെ പാടെ അവഗണിച്ചായിരുന്നു അരുൺജിത്തിന്റെ പെരുമാറ്റം. അയാൾ ഭ്രാന്തമായ മെയ് വഴക്കത്തോടെ അടുക്കളയിൽ അങ്ങിങ്ങ് ചെറിയ കുഴികൾ കുത്തിക്കൊണ്ടിരുന്നു.
“ഓഹ്….. “
അവ്യക്തമായ ഒരു ശബ്ദം കേട്ട് ഞാൻ കുഴിയിലേക്ക് നോക്കി.വെള്ളയിൽ മഞ്ഞപ്പൂക്കളുള്ള ഒരു തുണിക്കഷ്ണമാണ് ആദ്യം കണ്ണിൽ പെട്ടത് തുടർന്ന് വല്ലാത്ത ദുർഗന്ധവും. എനിക്കോക്കാനം വന്നു. സൈഡിലെ വാഷ്ബേസിനിലേക്ക് ഞാൻ കൊഴുത്ത വെള്ളവും ഇനിയും ദഹിക്കാത്ത മസാല ദോശയും ഛർദ്ദിച്ചു. അഴുകിയ മാംസത്തിന്റെ ഗന്ധം.
“വേദ ലൈവ് നടത്തിയാലോ…. “
അലോഷ്യസിന്റെ ചോദ്യം.
ഞാൻ അരവിയെ വിളിച്ചു.
“ഹലോ അരവീ… “
” വേദ പ്രഫസർ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു വിളിച്ചിരുന്നു”
അവൻ ചാടിക്കേറി പറഞ്ഞു.
“നാളെ പോവാം.അരവി പെരുമ്പാവൂരിലെ കുര്യച്ചൻ ഒളിച്ചു താമസിച്ച വീട്ടിൽ ഉടൻ എത്തുക. ഒരു ലൈവിന് റെഡിയായിട്ട് വേണം വരാൻ ചാനലിന് വേണ്ട നിർദ്ദേശം നൽകുക.”
അവന്റെ മറുപടിക്ക് കാക്കാതെ ജോണ്ടിക്കു മെസ്സേജ് ചെയ്തു.
“എത്രയും പെട്ടന്ന് പെരുമ്പാവൂർ വീട്ടിലെത്തുക. സ്റ്റുഡിയോ വാൻ വരുന്നതിനു മുന്നേ തന്നെ .”
മൂക്കിലമർത്തി പിടിച്ചു കൊണ്ട് ഞാൻ വീണ്ടും കുഴിയിലേക്ക് നോക്കി. അരുൺജിത്ത് പിക്കാസിനാൽ തോണ്ടിയെടുത്തത് ഒരു കുഞ്ഞു പാവക്കുട്ടിയെ ആയിരുന്നു. പിന്നാലെ പിങ്ക് നിറത്തിലുള്ള ഒരു ഹെയർ ബോ. ഒരു കുഞ്ഞു ബ്ലാക്ക് ഷൂ
“തീർത്ഥ “
എന്റെ ചുണ്ടുകൾ മന്ത്രിച്ചു.
അലോഷ്യസ് കൊത്തുന്നത് നിർത്താൻ അരുൺജിത്തിനു നിർദ്ദേശം നൽകി.
“വേദ തൊട്ടടുത്ത സ്റ്റേഷനിൽ ഒന്നറിയിക്കുന്നത് നന്നായിരിക്കും “
സ്റ്റേഷനിൽ അറിയിക്കാൻ ഞാൻ അരവിക്കു മെസേജ് ചെയ്തു!
കുഴിക്കകത്തെ കാഴ്ച കണ്ട് എന്നെപ്പോലെ അവരും ഞെട്ടിയിരുന്നു.അരുൺജിത്ത് നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. പിക്കാസ് ചാരിവെച്ച് അയാൾ കിച്ചൻസ്ലേബിൽ കയറിയിരുന്ന് കിതയ്ക്കാൻ തുടങ്ങി.
“ഇന്നലെ അർദ്ധരാത്രിയാണ് ഞാനിവിടെ എത്തിയത്. കോട്ടയം മുതൽ ഞാൻ തോമസ് ഐസക്കിന്റെ പിന്നാലെ ഉണ്ടായിരുന്നു. കോട്ടയം സെൻട്രൽ സ്ക്കൂൾ പരിസരത്തു മയക്കുമരുന്നു കച്ചവടം നടത്തുന്നവരിൽ നിന്നും കിട്ടിയ വിവരമനുസരിച്ച് ഞാൻ എത്തിയത് തോമസ് ഐസക്കിനടുത്താണ്. തോമസ് ഐസക് സിറ്റിയിൽ നടത്തുന്ന ആയുർവേദ ഫാർമസിയുടെ മറവിൽ നടത്തുന്നത് വൻകിട മയക്കുമരുന്ന് ബിസിനസാണെന്നത് പുറം ലോകത്തെത്തിക്കാൻ എന്റെ കൈവശം
തെളിവുകളില്ലായിരുന്നു.
ആ തെളിവുകളുണ്ടാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു കഴിഞ്ഞ മൂന്ന് മാസം. ഏറെക്കുറേ എനിക്കതിന് കഴിയുകയും ചെയ്തു. അതിനെന്നെ സഹായിച്ചത് അവിടെ ജോലി ചെയ്യുന്ന അമൃത എന്ന ഡോക്ടറായിരുന്നു. മേരിമാതാ ഓർഫനേജിൽ വളർന്ന അമൃത എന്ന ഡോക്ടർ.പഠന ശേഷം ഓരോരോ ചാരിറ്റി പ്രവർത്തനങ്ങളുമായി ഒരിടത്തും സ്ഥിരമായി നിൽക്കാത്ത സാധു പെൺകുട്ടി. കഴിഞ്ഞ അഞ്ചു മാസമായി തോമസിന്റെ ആയുർവേദ ഫാർമസിയിൽ ജോലി ചെയ്തു വരികയായിരുന്നു.
തെളിവുകൾ തേടി അലയുന്ന എന്നെ തേടി അവൾ ഇങ്ങോട്ട് വരികയായിരുന്നു. എനിക്കാവശ്യമുള്ള എല്ലാ വിവരങ്ങളും അവൾ നൽകിയ അന്നു ഉച്ചമുതൽ അമൃത മിസ്സിംങ്ങാണ്. അവളെ തേടിയാണ് ഞാനിവിടെ എത്തിയത്. അവളെ കാണാതായ ദിവസം ഫാർമസിയിൽ നിന്നും അവൾ പോയത് തോമസ് ഐസക്കിന്റെ കാറിലാണെന്നറിഞ്ഞപ്പോൾ എനിക്കപകടം മണത്തു. അപ്പോഴാണ് വേദയുടെ വീട്ടിലെ വാട്ടർ ടാങ്കിൽ നിന്നും ഒരു പെൺകുട്ടിയുടെ ബോഡി കിട്ടിയത്. ഞാനതറിഞ്ഞ ദിവസം ഹോസ്പിറ്റൽ മോർച്ചറി സന്ദർശിച്ചു. അത് അമൃത ആയിരുന്നില്ല. അമൃത എവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസമുണ്ടായിരുന്നു എനിക്ക്. ഇപ്പോ എനിക്കാ വിശ്വാസം നഷ്ടമായി. “
കുഴിയിലേക്ക് നോക്കിയാണയാൾ പറഞ്ഞത്.
“കണ്ടെത്തിയ രേഖകൾ എവിടെ?”
ഞാൻ ചോദിച്ചു.
“അതെല്ലാം അവർ പിടിച്ചെടുത്തു. ഇന്നലെ വൈകീട്ട് കോട്ടയത്തുനിന്നും ഞാൻ തോമസിനെ പിൻതുടർന്നു വന്നു. പനമ്പള്ളി നഗറിലെ തോമസിന്റെ ഫ്ലാറ്റിലേക്ക് കയറിപ്പോയ തോമസിനെ കാത്ത് ഏറെനേരം വെയിലു കൊണ്ടു. പിന്നീട് കാർ വന്നു ഞാൻ വീണ്ടും തോമസിനെ ഫോളോ ചെയ്തു.പെരുമ്പാവൂർ കഴിഞ്ഞപ്പോൾ തോമസ് റോഡിനു വിലങ്ങായി കാർ തിരിച്ചിട്ടു തൊട്ടു പിന്നിൽ മറ്റൊരു കാർ കൂടി ഉണ്ടായിരുന്നു. കാറിൽ നിന്നിറങ്ങിയവർ എന്നെ ബൈക്കിൽ നിന്നും വലിച്ചിറക്കിയത് മാത്രം ഓർമ്മയുണ്ട്. ഓർമ്മ വരുമ്പോൾ ഞാൻ ഈ മുറിയിലാണ്.”
“ഇവിടെ ഇങ്ങനെ ബോഡി മറവ് ചെയ്ത കാര്യം എങ്ങനെ മനസിലായി?”
അലോഷിയുടെ ചോദ്യം.
“ഇന്നു രാവിലെ അവർ സംസാരിക്കുന്നത് കേട്ടു.അടുത്ത ദിവസം കിച്ചന്റെ ടൈൽപണി കൂടി നടന്നാൽ ഈ ബോഡികൾ നമുക്കെതിരെ ഒരിക്കലും വരില്ലെന്നു .അപ്പോൾ എനിക്കുറപ്പായി.അമൃത ഇവിടെ ഉണ്ടെന്ന്.”
പുറത്ത് വാഹനത്തിന്റെ ശബ്ദം. സ്റ്റുഡിയോ വാഹനമായിരുന്നു. ജോണ്ടി തുറന്നു കൊടുത്ത ഗേറ്റ് വഴി അതിൽ നിന്നും അരവിയും ഒന്നു രണ്ട് പേരും അകത്തേയ്ക്ക് കടന്നു.
സാറ്റലൈറ്റുകൾ റെഡിയാക്കി ഞാൻ അലോഷിയെ തിരഞ്ഞു. പക്ഷേ അലോഷി അവിടെങ്ങും ഇല്ലായിരുന്നു.പ്രശാന്തിനോട് കാര്യം തിരക്കിയപ്പോൾ
“സർ പുറത്തുണ്ട്. മീഡിയയ്ക്കു മുന്നിൽ വരാൻ ഇപ്പോൾ നിർവ്വാഹമില്ലെന്നു പറയാൻ പറഞ്ഞു. “
എവിടെയോ ഒരു കല്ലുകടി വീണ്ടും .
ചാനൽ ഒരുങ്ങി.ഞാൻ സമയം നോക്കി 11.17 pm.കഴിഞ്ഞു.11.30 നുളള ന്യൂസിനു മുന്നേ വിവരം ഫുൾ പോകണം. ഒരു സ്പെഷ്യൽ ബുള്ളറ്റിൻ.
ന്യൂസ് റീഡർ സുധീപ് കുമാർ പ്രോഗാമിലെ ചില മാറ്റങ്ങളെക്കുറിച്ച് ക്ഷമയോടെ പറയാൻ തയ്യാറായി. ലൈവ് റെഡിയായി.
” ക്ഷമിക്കണം ഒരു സ്പെഷ്യൽ ന്യൂസ് തത്സമയം പ്രക്ഷേപണം ചെയ്യേണ്ടതായി വന്നിരിക്കുന്നു.ചില സുപ്രധാന വിവരങ്ങൾ നിങ്ങളിലേക്ക് എത്തിക്കേണ്ട ആവശ്യം നേരിട്ടതിനാൽ പരിപാടിയിൽ ചില മാറ്റങ്ങൾ എടുക്കേണ്ടി വന്നു. പെട്ടന്നുള്ള ഈ മാറ്റം എന്താണെന്ന് നമുക്ക് വേദപരമേശ്വറിനോട് ചോദിക്കാം. പെരുമ്പാവൂര് നിന്ന് വേദപരമേശ്വർ നമ്മോടൊപ്പം ചേരുന്നതാണ് എന്താണ് വേദപരമേശ്വർ നിങ്ങൾക്ക് പറയാനുള്ളത് ”
ഞാൻ മൈക്ക് നേരെ പിടിച്ചു തൊണ്ട ശരിയാക്കി ജോണ്ടിയുടെ ക്യാമറയിലേക്ക് സൂക്ഷിച്ചു നോക്കി തുടർന്നു.
” സുധീപ് കുമാർ ഞാനിപ്പോൾ നിൽക്കുന്നത് പെരുമ്പാവൂരിലെ പൗരപ്രമുഖനായ എൽദോയുടെ മാതൃസഹോദരനായ അലക്‌സാണ്ടറുടെ വീട്ടിലാണ്.ഞാനും എന്റെയൊരു സുഹൃത്തും കുറച്ചു മുന്നേ ഒരു സംശയത്തിന്റെ പേരിലാണ് ഈ വീട്ടിൽ കയറിത്.”
” എന്ന് സംശയത്തിന്റെ പേരിലാണ് വേദപരമേശ്വർ അവിടെ എത്തിയത് വേഗം പറയു”
” സീനാ ബേബി കൊലക്കേസ് പ്രതി കുര്യച്ചൻ ഈ വീട്ടിൽ ഒളിച്ചു താമസിക്കുന്നു എന്നതായിരുന്നു ഞാൻ കേട്ട…”
” എന്നിട്ട് കുര്യച്ചനെ കണ്ടു പിടിച്ചോ വേദാ? കണ്ടു പിടിച്ചെങ്കിൽ അദ്ദേഹമെവിടെ? അദ്ദേഹം തന്നെയാണ് സീനാ ബേബിയെ കൊന്നതെന്ന് അദ്ദേഹം തുറന്നു പറഞ്ഞോ? അദ്ദേഹം കുറ്റവാളിയെങ്കിൽ എന്ത് കൊണ്ട് അറസ്റ്റ് നടക്കുന്നില്ല?”
“സുധീപ് കുമാർ അദ്ദേഹം അകത്തെ മുറിയിൽ ഉറക്കത്തിലാണ്. നമുക്ക് അങ്ങോട്ട് പോകാം.”
“പുറത്ത് ഇത്രയധികം ബഹളം ഉണ്ടായിട്ടും അവരെങ്ങനെ ഉറങ്ങുന്നു വേദാ പരമേശ്വർ? “
സുധീപിന്റെ ആ ചോദ്യം ഞാനും പല തവണ ചോദിച്ചതാണ്. രണ്ടു പേരും വല്ലാത്ത ഉറക്കം തന്നെ ഇടയ്ക്ക് അവർക്ക് ജീവനുണ്ടോ എന്നു പോലും സംശയിച്ചു.ഉയർന്നു താഴുന്ന നെഞ്ചിലെ ശ്വാസോഛാസം കൊണ്ടു മാത്രം ജീവനുണ്ടെന്നു വിശ്വസിച്ചു ഞാൻ.
ക്യാമറയിലൂടെ തോമസിനേയും കുര്യച്ചനേയും വിഷൻ മീഡിയ തുറന്നു കാട്ടി
” സുധീപ് കുമാർ നമ്മൾ കാണുന്നത് കുര്യച്ചനും കോട്ടയത്തെ മേരീമാതാ ആയുർവേദ ഫാർമസി ഉടമ തോമസ് ഐസക്കിനേയുമാണ്. “
“വേദ തോമസ് ഐസക്ക് എന്ന വ്യവസായ പ്രമുഖനും കുര്യച്ചനും തമ്മിൽ എന്താണ് ബന്ധം? സീനാ ബേബിയുടെ മരണത്തിൽ തോമസ് ഐസകിന്റെ കറുത്ത കൈകളുടെ പങ്കുണ്ടോ? “
“സുധീപ് കുമാർ ഇതിനെല്ലാം മറുപടി പറയും മുന്നേ ഞാൻ നിങ്ങൾക്ക് മുന്നിൽ മറ്റൊരാളെ പരിചയപ്പെടുത്താം.”
ക്യാമറ അരുൺജിത്തിനു നേരെ തിരിഞ്ഞു.
” ഇദ്ദേഹം അരുൺജിത്തെന്ന സാമൂഹ്യ പ്രർത്തകനാണ്. ഒറ്റയാൻ പോരാട്ടങ്ങളിലൂടെ സത്യത്തിന്റെ മുഖമുദ്ര ഉയർത്തിപ്പിടിച്ച പോരാളി .ഞങ്ങളിവിടെ എത്തുമ്പോൾ അദ്ദേഹത്തെ സ്റ്റോർ റൂമിൽ കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിൽ കാണുകയാണുണ്ടായത്.”
“കുര്യച്ചൻ കേസിൽ അരുൺജിത്ത് എങ്ങനെ വന്നു?വിശദമാക്കു വേദാപരമേശ്വർ “
” അദ്ദേഹത്തിന്റെ കാണാതെ പോയ സുഹൃത്തിനെ തേടി നടക്കുമ്പോൾ ശത്രുക്കൾ അദ്ദേഹത്തെ ഇവിടെക്കു കടത്തിക്കൊണ്ടുവന്നതാണെന്ന് എന്നദ്ദേഹം പറയുന്നു.?”
“ഏത് സുഹൃത്ത് ?ആരാണ് ശത്രു’?എന്തിനാണവർ കുര്യച്ചൻ താമസിക്കുന്നിടത്തേക്ക് കടത്തിക്കൊണ്ട് വരണം? പറയൂ “
” അതിനു മുന്നേ ഞാൻ നിങ്ങളെ ചില ദുർക്കാഴ്ചകളിലേക്ക് കൊണ്ടുപോവുകയാണ്.
ക്യാമറയുമായി ഞങ്ങൾ അടുക്കളയിലേക്ക് നീങ്ങി .ക്യാമറയുമായി ഞങ്ങൾ അടുക്കളയിലേക്ക് നീങ്ങി. തറയിലെ പാവയിൽ നിന്നും തുടങ്ങി ഹെയർ ബോയിൽ നിർത്തി.
പുറത്ത് പോലീസ് വാഹനം വന്നു നിൽക്കുന്ന ശബ്ദം.
“ഞങ്ങളിവിടെ എത്തിയപ്പോൾ അടുക്കളയുടെ തറഭാഗം മൊത്തം വെട്ടിപ്പൊളിച്ചിട്ടിരിക്കയായിരുന്നു. അരുൺജിത്തിന്റെ സുഹൃത്തിന്റെ ബോഡി മറവ് ചെയ്തത് ഇവിടെയാണെന്ന സംശയത്തിൽ അദ്ദേഹം ഇവിടെ കുഴിച്ചപ്പോഴാണ് ചില ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ കണ്ടത് “
“എന്താണ് വേദപരമേശ്വർ കണ്ടത് തെളിച്ചു പറയൂ.”
“ഇവിടെ ഒന്നിൽ കൂടുതൽ ബോഡികൾ മറവു ചെയ്തിട്ടുണ്ടെന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. “
“ആരുടെ ബോഡികളാണെന്ന് വ്യക്തമായോ വേദാ? മരണപ്പെട്ടത് സ്ത്രീകളോ പുരുഷന്മാരോ?”
” സുധീപ് കുമാർ ഇതിനകത്ത് ഒന്നിൽ കൂടുതൽ ബോഡി മറവു ചെയ്തിട്ടുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാവുന്നത്.അതിൽ ഒന്ന് ഒരു കുഞ്ഞിന്റെതാണോ എന്ന സംശയത്തിലാണ് ഞങ്ങൾ “
അപ്പോഴേക്കും മൂന്ന് നാല് പോലീസുകാർ ഓടിക്കയറി വന്നു.കൂടെ കുറച്ച് ചാനലുകാരും
” എല്ലാരും പുറത്തോട്ട് മാറി നിൽക്കണം.”
ഒരു പോലീസുകാരന്റെ ശബ്ദം ഉയർന്നു. കൂടാതെ പിന്നാലെ വന്ന പോലീസുകാർ എന്നെയും ജോണ്ടിയേയും പുറത്താക്കി. വീടിനു ചുറ്റും ആളുകൾ നിറഞ്ഞു കൊണ്ടിരിക്കയായിരുന്നു.
ലൈവ് കട്ട് ചെയ്യാൻ നിർദ്ദേശം കൊടുത്ത് ഞാൻ തെല്ലുമാറി നിന്നു.
അപ്പോഴേക്കും സ്റ്റുഡിയോയിൽ നിന്നും വന്ന ഷീനയ്ക്ക് ഞാൻ മൈക്ക് കൈമാറി തെല്ലുമാറിയിരുന്നു.
അകത്ത് മരണപ്പെട്ടവരിൽ തീർത്ഥയുമുണ്ടെന്ന വേദന എന്നെ തളർത്തി.
CI റാങ്കിലുള്ള ഒരു പോലീസുകാരൻ അകത്തേയ്ക്ക് പോയി. തുടർന്ന് ഒരു ആംബുലൻസ് വന്നു നിൽക്കുന്നു.കുര്യച്ചനേയും തോമസ് ഐസകിനേയും ആംബുലിസിലേക്ക് കയറ്റി.
ഞാൻ ധൃതിയിൽ എഴുന്നേറ്റു.എല്ലാക്യാമറക്കണ്ണുകളും ആംബുലൻസിലേക്ക്.
“ഇതെന്താ പറ്റിയത്?”
ഒരു പോലീസുകാരനോട് ഞാൻ തിരക്കി.
” മയക്കം വിടുന്നില്ല. ആയതിനാൽ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയതാണ്.”
“ഡോക്ടർ പറഞ്ഞതാണോ ഇത്. “
“അതെ. അവർ രണ്ട് പേരും അബോധാവസ്ഥയിലാണ്.”
ശരിയായിരിക്കാം പുറത്തിത്രയും ബഹളമുണ്ടായിട്ടും അവരുണരാഞ്ഞത് അതാവാം.
തെല്ലു മാറി CI അരുൺജിത്തിനെ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു.
അരുൺജിത്ത് എനിക്ക് നേരെ വിരൽ ചൂണ്ടുന്നു.
ഞാൻ സ്വമേധയാ അവിടേക്ക് ചെന്നു പിന്നാലെ അരവിയും പ്രശാന്തും. നടന്ന കാര്യങ്ങളെല്ലാം അദ്ദേഹത്തെ ധരിപ്പിച്ചു.
” അതിനകത്ത് ചുരുങ്ങിയത് നാല് മൃതദേഹങ്ങൾ ഉണ്ട്. എല്ലാം തിരിച്ചറിയാൻ പറ്റാത്തത്രയും അഴുകിപ്പോയിട്ടുണ്ട്. മരണപ്പെട്ടവരിൽ 3 പേർ സ്ത്രീകളാണ്. ഡ്രസ് കണ്ട് തിരിച്ചറിഞ്ഞതാണ്. അലക്സാണ്ടർ എന്ന പേരെഴുതിയ ഒരു റിംഗ് കിട്ടിയിട്ടുണ്ട്.”
” കുട്ടികൾ?”
CI എന്നെ സൂക്ഷിച്ചു നോക്കി.
“അവിടെ ഒരു ഡോളും കുഞ്ഞു ഷൂവും കണ്ടു “
” ആഹ്…. അങ്ങനെ……. കുട്ടികൾ ഉണ്ടോ എന്നത് വ്യക്തമല്ല. നമുക്ക് നോക്കാം. വേദ പോവരുത് ഇവിടെ തന്നെ കാണണം.”
ഞാൻ തല കുലുക്കി സമ്മതിച്ചു.അരവിക്കൊപ്പം ഞാൻ വീട്ടുമുറ്റത്തെ മാവിന്റെ ചുവട്ടിലിരുന്നു. ചാനലുകാർ ഒരു ചെറുപഴുതിനായി ഓടി നടന്നു.
“വേദ അലോഷ്യസ് എന്താ മാറി നിൽക്കുന്നത്? ഇവിടെ വരാത്തതെന്താ?”
“എനിക്കറിയില്ല.”
അങ്ങനെ പറയാനാണ് തോന്നിയത്.
“ഒന്ന് പുള്ളിയെ ശ്രദ്ധിക്കണം കേട്ടോ നീ. ചില സംശയങ്ങളുണ്ട് ഞാനത് പറയാം. പ്രഫസർ രാവിലെ കാണണമെന്നു പറഞ്ഞിട്ടുണ്ട്. “
” ഉം.പ്രശാന്തും പുറത്തോട്ട് പോയോ? “
” പോയെന്നു തോന്നുന്നു.”
ഫോറൻസിക് വിദഗ്ദർ അതിവേഗത്തിൽ വീടിനകത്തേയ്ക്ക് പോയി. പുതിയ ന്യൂസുകൾ ഒന്നും വീടിനു പുറത്തെത്താതെ വീട് പോലീസ് സംരക്ഷണത്തിലായി.
ഗായത്രിയുടെ ബാംഗ്ലൂർ നമ്പറിൽ നിന്നും ഒരു കോൾ
“ഹലോ മാഡം.”
” എന്തൊക്കെയാ വേദാ പ്രശ്നം? ന്യൂസ് കണ്ടപ്പോൾ ഞെട്ടി.”
ഞാൻ കാര്യങ്ങൾ ചുരുക്കി പറഞ്ഞു.
” ഒകെ. എല്ലാം ശ്രദ്ധിച്ചു ചെയ്യണം”
ഫോൺ കട്ടായി .
ഗായത്രി എപ്പോൾ പോയി എന്ന ചിന്ത മാത്രം അവശേഷിച്ചു.
നേരം പുലർന്നുവരാറായി അങ്ങിങ്ങ് ചില പക്ഷികളുടെ ശബ്ദം കേട്ടു തുടങ്ങി. ജോണ്ടി ഹോസ്പിറ്റലിലെ കാര്യങ്ങൾ തിരക്കാനായി പോയി.പ്രശാന്തിനെ അവിടെങ്ങും കാണാനില്ല.
റോഡിൽ ഒരു ബഹളം.പെരുമ്പാവൂർ പൗരസമിതി കിടന്നു ബഹളം വെക്കുന്നു. പോലീസ് അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
ഫോണിൽ അലോഷിയുടെ മെസ്സേജ് .
“ഞങ്ങൾ പുറത്തുണ്ട്. എന്നെയവർ തിരിച്ചറിയണ്ട എന്നോർത്താണ് മാറിയത്.ഹോസ്പിറ്റലിലായ കുര്യച്ചനും തോമസിനും ബോധം വീണില്ല ഇതുവരെ “
ബോധം വീണില്ലായെന്ന്. അങ്ങനെയെങ്കിൽ നഴ്സിംഗ് വിദ്യാർത്ഥിയായ കൃഷ്ണപ്രിയ വസുദേവ് ഇതേ അവസ്ഥയിൽ അല്ലേ കാണാതായത്. വൈദ്യശാസ്ത്രത്തിനു തെളിയിക്കാൻ കഴിയാത്ത മയക്കം.
ഞാനുടനെ അലോഷ്യസിനെ വിളിച്ചു.
“സർ കുര്യച്ചനേയും തോമസിനേയും ശ്രദ്ധിക്കണം.അവർ മിസ്സാവാൻ സാധ്യതയുണ്ട്. “
“വാട്ട്?!i
“യെസ് സർ ബാക്കി നേരിട്ട് .”
ഫോൺ കട്ട് ചെയ്തു ഞാൻ CI യോട് എപ്പോ വേണമെങ്കിലും എത്തിക്കോളാമെന്ന് കാര്യം പറഞ്ഞു പുറത്തിറങ്ങി.
ആൾക്കൂട്ടത്തിൽ നിന്നും ആലോഷ്യസിനെ കണ്ടെത്തി .
“സർ എനിക്ക് കിട്ടിയ ഫയലിലെ ഒരു കേസുമായി ഇതിന് സാമ്യമുണ്ട്.ഒരു ക്രിഷ്ണപ്രിയ കേസ്.അങ്ങനെയെങ്കിൽ എത്രയും പെട്ടന്ന് അവരുടെ ഡോക്ടറെ കാണണം. “
” കാണാം. ഡോ: കൃഷ്ണ കുമാറാണ് നമ്മളെ അദ്ദേഹം സഹായിക്കും.”
“എനിക്കൊന്നു രണ്ട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് വരാം.”
പറഞ്ഞു തീരും മുന്നേ അരവി വന്നു. ഞാനും അരവിയും ഒരുമിച്ചിറങ്ങി.
“വേദ പ്രഫസർ മുസ്തഫ അലി കൊച്ചിയിൽ ഉണ്ട്. നേരിട്ട് കണ്ട് സംസാരിക്കണമെന്നദ്ദേഹം പറയുന്നു.”
അരവിയുടെ സംസാരത്തിനു മറുപടിയായി
“പോവാം “
എന്നത് മാത്രം പറഞ്ഞു ഞാൻ.
വഴിയിൽ ഒരു തട്ടുകടയിൽ നിന്നും ഓരോ കാലി കാപ്പി കുടിക്കുമ്പോൾ അലോഷിയുടെ കോൾ വന്നു.
“വേദ, മുസ്തഫ അലിയെ കാണുന്നത് രഹസ്യമായിരിക്കണം.നിനക്ക് പിന്നിൽ വാച്ച് ചെയ്യാൻ ചിലപ്പോൾ ആളുണ്ടാവും”
“സർ “
” വിവരങ്ങൾ അപ്പപ്പോൾ അറിയിക്കണം”
” ശരി സർ “
പത്രത്തിലെ പ്രധാന വാർത്ത പെരുമ്പാവൂരിലെ വീട്ടിലെ ബോഡിയും എൽദോയുടെ അറസ്റ്റുമായിരുന്നു.കുര്യച്ചനും തോമസും അപകടത്തിൽ എന്ന രീതിയിൽ ചില വളച്ചൊടിച്ച വാർത്തകളും. അതിലൊരിടത്തും ഒരു കുഞ്ഞിന്റെ ബോഡി കണ്ടതായി എഴുതിക്കാണാതായപ്പോൾ എന്തോ ഒരാശ്വാസം തോന്നി.
തീർത്ഥ എവിടേയോ ജീവിച്ചിരിപ്പുണ്ട്.
” എൽദോയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. “
തിരികെ ബൈക്കിൽ കയറുമ്പോൾ അരവി പറഞ്ഞു.
എൽദോയെ അറസ്റ്റ് ചെയ്തിട്ട് കാര്യമില്ല. കാരണം അയാൾക്കിതേ പറ്റി വലിയ അറിവില്ല എന്നത് എന്റെ മനസു മന്ത്രിച്ചു. എന്തെങ്കിലും അറിയാമായിരുന്നെങ്കിൽ എൽദോയും മരണപ്പെട്ടേനെ ഇല്ലെങ്കിൽ കുര്യച്ചനെ പോലെ അബോധാവസ്ഥയിൽ ആയേനെ.
പ്രഫസർ മുസ്തഫഅലി സാർ കൃഷ്ണാ റസിഡൻസിയിലായിരുന്നു. കൃഷ്ണാ റസിഡൻസിയിലെ 101 നമ്പർ മുറിയിൽ ഞങ്ങളെത്തുമ്പോൾ 8 മണിയാകാറായിരുന്നു. റൂമിൽ കയറിയ പാടെ പ്രഫസർ ഡോറടച്ച് ലോക്ക് ചെയ്തു.
വലിഞ്ഞു മുറുകിയ ആ മുഖഭാവം എന്തോ അപകടം വിളിച്ചു പറയുന്നുണ്ടായിരുന്നു.
എതിരെയുള്ള സെറ്റി ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു തുടങ്ങി.
“നിങ്ങൾക്കീ മെഡിസിനെ പറ്റി എന്തെങ്കിലും ധാരണ ഉണ്ടോ?”
“ഇല്ല.”
“ഇത് എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് തിരിച്ചറിയേണ്ടത് . ഇതിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ മുഴുവനും തിരിച്ചറിയാൻ കഴിയുന്നില്ല എന്നത് എന്നിലെ ആത്മ വിശ്വാസത്തെ ചോദ്യം ചെയ്യുന്നുണ്ട്.തിരിച്ചറിയാൻ കഴിഞ്ഞത് സ്ട്രെച്ചിൻ,ക്യൂറേർ, പിന്നെ മെഡിക്കൽ അനസ്തേഷ്യ ഇത്ര മാത്രം.ഇതിന്റെ ഉപയോഗം എന്താണെന്ന് അറിയില്ല.”
“സർ ആദ്യം പറഞ്ഞ മെഡിസിൻസ് എന്തിനുള്ളതാണ്.?”
“പോയ്സൺസാണ്. ഇതിലൊന്ന് അമേരിക്കൻ ആദിവാസികൾ അമ്പിൽ പുരട്ടാനുപയോഗിക്കുന്ന ഒരു തരം വിഷമാണ് .ഇതെന്തായാലും നല്ലതിനു വേണ്ടിയുള്ളതാവില്ല “
“എവിടുന്ന് കിട്ടി എന്നിടത്തു നിന്ന് നിങ്ങൾ തുടങ്ങേണം. ഇത് ബ്ലഡിൽ അതിവേഗത്തിൽ കലരുമെങ്കിലും ഒരു തരത്തിലും ഇതിന്റെ അളവോ സാന്നിദ്ധ്യമോ തിരിച്ചറിയാൻ കഴിയില്ല എന്നതാണ് വാസ്തവം. അവ മനുഷ്യ ശരീരത്തിനകത്ത് ഏത് തരത്തിൽ പ്രതികരിക്കുമെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.. “
ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ !
“പിന്നെ മറ്റൊന്നുകൂടി.ഇത് ഉണ്ടാക്കിയതിന് പിന്നിൽ ഗൂഢമായ ലക്ഷ്യങ്ങൾ കാണും. സൂക്ഷിക്കണം..”
യാത്ര പറഞ്ഞിറങ്ങിയെങ്കിലും മനസിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ.
” അരവി അനസ്തേഷ്യ മയക്കാനുള്ള മെഡിസിൻ അല്ലേ? അങ്ങനെയെങ്കിൽ ആ മെഡിസിൻ കാരണമാകുമോ തോമസും കുര്യച്ചനും ?”
“നിനക്കെന്താ വേദാ കുര്യച്ചന്റേയും സജീവിന്റേയും കേസുകൾ വ്യത്യാസമാണ്. നിനക്കിപ്പോൾ സുബോധം പോലും പോയതാണോ?”
അരവി എന്തൊക്കെ പറഞ്ഞാലും ഈ കേസുകൾ എല്ലാം തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ചരടുണ്ട്. എല്ലാം തമ്മിൽ കൂട്ടിയോചിപ്പിക്കുന്നത്. അതാണിനി കണ്ടു പിടിക്കേണ്ടത്.
ശത്രുക്കൾക്ക് വേണ്ട എന്തോ ഒന്ന് എന്റെ വീട്ടിലുണ്ട് അതായത് എന്റെ കൈവശം.ഞാൻ മരിച്ചാൽ അതവർക്ക് കിട്ടില്ല എന്ന് ബോധ്യമുള്ളതിനാൽ മാത്രം അവരെന്നെ കൊല്ലാത്തത്.
അതെന്തായാലും അച്ഛന്റെ മരണവുമായി ബന്ധപ്പെട്ടതാണ്.അത് കണ്ടു പിടിക്കാൻ അച്ഛന്റെ മുറി പരിശോധിച്ചേ മതിയാകൂ.
“അരവി വീട്ടിൽ പോവണം”
അവൻ മറുത്തൊന്നും പറഞ്ഞില്ല.
വീട്ടിൽ കയറിയ പാടെ ഞാൻ അച്ഛന്റെ ഓഫീസ് മുറിയിൽ കയറി.അലങ്കോലമായിക്കിടക്കുന്ന കുറേ നിയമ പുസ്തകങ്ങൾ ഒതുക്കി വെച്ചു ഞാൻ അച്ഛന്റെ മേശയിലെ ഫയലുകൾ തുറന്നു.എനിക്കാവശ്യമുള്ളതൊന്നും അതിൽ ഉണ്ടായിരുന്നില്ല. അപ്പയുടെ ഓഫീസ് സിസ്റ്റത്തിനകത്ത് വല്ലതും കാണുമോ? ഇടയ്ക്ക് ഓൺ ചെയ്ത് ഇടാറുണ്ടെന്നല്ലാതെ ഇന്നുവരെ അതിനകത്ത് എന്താണെന്ന് നോക്കിയിട്ടില്ല. ഓൺ ചെയ്തു വെച്ചിരുന്നു ഞാൻ. സ്ക്രീനിൽ പരമശിവന്റെ ചിത്രം തെളിഞ്ഞു.
എന്റർ ദി പാസ് വേർഡ്
എന്തായിരിക്കും? കുറച്ചു നേരം ചിന്തിച്ചു.’kailasam ‘അടിച്ചു എറർ കാണിച്ചു.’KPN888 ‘
അതും എറർ.
അച്ഛന്റെ പാസ് വേർഡ് എന്താവും?
Savithri
veda
Parameswar
Kailasam
മാജിക് നമ്പർ888
‘svpk8’
ഹാവൂ ഭാഗ്യം. സിസ്റ്റം ഓണായി.
ഫോൾഡറുകൾ ഓരോന്നായി തുറന്നു.
Krishnapv
എന്ന ഫോൾഡർ നിറയെ കൃഷ്ണപ്രിയ വസുദേവിന്റെ തിരോധാനത്തിന്റെ കുറേപേപ്പർ കട്ടിംഗുകൾ കൂടാതെ ഒരു ഫോട്ടോ .
ഞാനപ്പോഴാണ് ആ ഹോസ്പിറ്റൽ നേം ശ്രദ്ധിച്ചത് ഷൈൻ സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ.ഇത് തന്നെയല്ലേ കുര്യച്ചന്റെ ഹോസ്പിറ്റൽ?മരണപ്പെട്ട
സീനാബേബി ജോലി ചെയ്ത ഹോസ്പിറ്റൽ ! എവിടെയോ ഒരു വഴിത്തിരിവ്.
പിന്നെ കുറച്ചു ആശുപത്രികളുടെ ലിസ്റ്റ്.
കുറച്ചു ഡോക്ടർമാരുടെ പേരുവിവരങ്ങൾ അടിയിലായി M@.
ഈ ചിഹ്നം എവിടെയോ കണ്ടിട്ടുണ്ട്. യെസ് പാലക്കാട് നിന്നും കൊണ്ടുവന്ന സിറിഞ്ചിലും മെഡിസിൻബോട്ടിലിലും ഞാനിത് കണ്ടിട്ടുണ്ട്.
അച്ഛനിതെല്ലാം അറിയാമായിരുന്നോ?
പക്ഷേ അച്ഛൻ എഴുതിയതിൽ ഒരു ഹോസ്പിറ്റൽ അഡ്രസ് അമേരിക്കയിൽ ഉള്ളതല്ലേ?
എങ്കിലും ഈ ഹോസ്പിറ്റലുകളുടെയെല്ലാം ഡീറ്റെയിൽസ് എടുക്കണം കൂട്ടത്തിൽ ഇതിലെഴുതിയ ഡോക്ടർമാരേയും.
ഫോൺ ശബ്ദിച്ചു.
സ്റ്റേഷനിൽ നിന്നാണ്,
“വേദപരമേശ്വർ ഒന്ന് സ്റ്റേഷൻ വരെ വരണം.അരവിന്ദിനോടും വരാൻ പറയൂ”
“എന്ത് പറ്റി സർ? പെട്ടന്ന്! “
“ആ മോർച്ചറി സൂക്ഷിപ്പുകാരൻ വന്നിട്ടുണ്ട്.ഒരു തിരിച്ചറിയൽ പരേഡ് “
“ഉടനെ എത്താം സർ”
അരവിയെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ 10 മിനിട്ടിനുള്ളിൽ എത്താമെന്ന് പറഞ്ഞു.
ഫോൺ കട്ട് ചെയ്തു അപ്പയുടെ സിസ്റ്റത്തിലെ അവശ്യ ഫയലുകൾ ഞാൻ എന്റെ മെയിൽ ഓപൺ ചെയ്ത് അച്ഛന്റെ മെയിലിലേക്കിട്ടു.
പത്ത് മിനിട്ട് ആവും മുന്നേ തന്നേ അരവി എത്തി. അനുവാദം കിട്ടാനായി ഞാൻ പുറത്ത് വെയിറ്റ് ചെയ്തു.
” മേഡം സർ വിളിക്കുന്നു.”
ഒരു കോൺസ്റ്റബിൾ അറിയിച്ചു.
CI യുടെ ഡോർ തുറന്നു കയറാനാഞ്ഞ എനിക്കു മുമ്പി ഡോർ തുറന്നു പുറത്തു വന്നവർ ധരിച്ച സർപ്പ മുഖമുള്ള ഒരു ലോക്കറ്റിൽ മുഖമുടക്കി.ഞാൻ തലയുയർത്തി ആ മുഖത്തേക്ക് നോക്കി. ഇതവർ തന്നെയാണോ?എന്നെ ഗൗനിക്കാതെ നടന്നു പോയ അവർ ധരിച്ച വസ്ത്രത്തിൽ എന്റെ മനസു കുരുങ്ങി .
എതിരെ വന്ന പോലീസുകാരനോട് ഞാൻ