അജ്ഞാതന്‍റെ കത്ത് 8
Ajnathante kathu Part 8 bY അഭ്യുദയകാംക്ഷി | Previous Parts
വാതിലിലെ മുട്ട് കൂടി കൂടി വന്നു.
രേഷ്മ ചുവരിലെ ഷെൽഫ് ചൂണ്ടി അവിടേക്ക് കയറി നിൽക്കാൻ ആഗ്യം കാണിച്ചു. ഞാൻ എന്റെ സ്പെക്സ് ഊരി ടേബിളിന്റെ മീതെ വെച്ചതിനു ശേഷം അവൾ കാണിച്ചു തന്ന അലമാരയ്ക്കുള്ളിലേക്ക് കയറി. ഞാൻ ഡോറടച്ചതിനു ശേഷമേ അവൾ വാതിൽ തുറന്നുള്ളൂ. അകത്തെന്തു സംഭവിക്കുന്നുവെന്ന് കാണാൻ കഴിയുന്നില്ല കൂറ്റാകൂറ്റിരുട്ട്.
ഡോർ തുറക്കുന്ന ശബ്ദം.
” വാതിൽ തുറക്കാനെന്താ വൈകിയത്?”
റോഷന്റെ ശബ്ദം.
” അത്…. ഞാൻ ടോയ്ലറ്റിലാരുന്നു.”
” നിന്റെ സാലറി ഇട്ടിട്ടുണ്ട്. പിന്നെ ഞാൻ മേഡത്തോട് നമ്മുടെ കാര്യം സംസാരിച്ചു കഴിഞ്ഞു.നിന്റെയും എന്റെയും വീട്ടിൽ മേഡം തന്നെ സംസാരിക്കാമെന്നും പറഞ്ഞിട്ടുണ്ട്.
”
അതിന് രേഷ്മയുടെ മറുപടിഇല്ല.
” രേഷ്മാ നിനക്കെന്താ ഒരു സന്തോഷമില്ലാത്തത്?”
“തലവേദനിക്കുന്നു റോഷൻ “
” നീ പോയി കുളിച്ചിട്ടു വാ ഞാൻ വെയ്റ്റ് ചെയ്യാം “
“ഇന്നു വയ്യ. എന്തായാലും കല്യാണക്കാര്യത്തിൽ ഒരു തീരുമാനമായല്ലോ? നാട്ടുകാരറിഞ്ഞു കെട്ടുമോ അതോ ഇതിനകത്തു വെച്ചോ? “
അവളുടെ ശബ്ദത്തിൽ പരിഹാസം നിറഞ്ഞിരുന്നു.
” രേഷ്മാ നീയെന്താ പറയുന്നത്?”
“റോഷൻ ഒരു കൂട്ട വിവാഹം നടത്തേണ്ടി വരുമല്ലോ?! എന്നെ മാത്രമല്ല അമലയേയും ടീനയേയും കൂടി വിവാഹം ചെയ്യുമോ?”
അവളുടെ ശബ്ദം ഉയർന്നു.
“ഓഹോ അപ്പോ അതാണ് കാര്യം….. ചെയ്തേക്കാം അതിനെന്താ?. അവളുമാർ കാര്യം പറഞ്ഞു അല്ലേ? നിങ്ങളുടെ മരണം വരെ ഈ മഠം വിട്ട് പോവാൻ കഴിയാത്ത സ്ഥിതിക്ക് മൂന്നു പേരേയും ഞാൻ തന്നെ വിവാഹം ചെയ്യുന്നതല്ലേ നല്ലത്”
അവന്റെ സ്വരം മാറിയിരുന്നു.
“പെണ്ണിന്റെ ബലഹീനത പ്രണയമാണെന്ന് തിരിച്ചറിഞ്ഞ് മുതലെടുക്കാൻ നാണമില്ലെ നിനക്ക്?”
മറുപടിക്കു പകരം ഒരു അടിയുടെ ശബ്ദം കേട്ടു.
“അതെടി എനിക്ക് നാണമിത്തിരി കുറവാണ്.അഹങ്കരിച്ചാൽ കൊന്നുകളയും. നിന്നെ മാത്രമല്ല എല്ലാറ്റിനേയും”
“കൊല്ലെടാ ഇതിലും ഭേതം അതാണ്. ചാവുന്നതിനു മുമ്പേ നീയാരാണെന്ന് ഞാൻ ലോകത്തെയറിയിക്കും. നീയിവിടെ നടത്തുന്ന പരീക്ഷണങ്ങളെ പറ്റിയും “
വീണ്ടും ഒരടി ശബ്ദവും അവൾ മറിഞ്ഞു വീണത് അലമാരയുടെ സൈഡിലേക്കായതിനാൽ ഞാൻ ഭയന്നു പോയി. എന്റെ ശക്തമായ ചുവരു പറ്റൽ കാരണമാകാം അലമാരയുടെ മറു ഭാഗം ഒരു ഡോറു പോലെ പതിയെ തുറന്നു.
കട്ടപിടിച്ച ഇരുട്ടിനോടു പെരുതി ഞാൻ സ്വയം കാഴ്ചയേകിയപ്പോൾ അത് ഓട്ടുരുളിയും പഴയ സാധനങ്ങളും കൂട്ടിയിട്ട മുറിയാണെന്നു ബോധ്യമായി. പാതി തുറന്നു ചാരിയിട്ട വാതിലുകൾ എനിക്കാശ്വാസമായി.
“നിന്നെക്കൊണ്ട് ഒരു ചുക്കും കഴിയില്ലെടീ. നീയീ മുറിവിട്ടിനി പുറത്തിറങ്ങിയാലല്ലേ എന്തും നടക്കൂ.അതിനി ഉണ്ടാവില്ല. നീയിവിടെ കിടന്നു കൂവിയാലും ഒരാളും വരില്ല.എന്നും രാത്രി നീ തന്നെയാ 8 മണിക്കൂർ ബോധംകെട്ടുറങ്ങാനുള്ള മരുന്ന് രോഗികൾക്ക് കൊടുക്കുന്നത്.ഈ വീട് ഇടിഞ്ഞു പൊളിഞ്ഞാലും 8 മണിക്കൂർ കഴിയാതെ അവർ അറിയില്ല.”
റോഷന്റെ ശബ്ദം കേൾക്കാം.
” രേഷ്മാ ഇനി നീ അറിയാതിരിക്കണ്ട ഞാനെന്താണിവിടെ ചെയ്യുന്നതെന്ന്.”
ഞാൻ ചെവി ചുവരിനോട് ചേർത്തുവെച്ചു
“ഏറ്റവും മാരകമായ ഹെറോയിനിൽ നിന്നും മനുഷ്യനെ ഭ്രാന്തനാക്കാൻ കഴിവുള്ള ഒരു മരുന്ന് വികസിപ്പിച്ചെടുക്കുകയാണ് ചെയ്തത്.ഒന്നര രണ്ട് മാസത്തെ തുടർച്ചയായ ഉപയോഗം മൂലം ഒരിക്കലും പഴയ അവസ്ഥയിലേക്ക് തിരിച്ചുവരാൻ കഴിയില്ല ആർക്കും. എന്റെ പ്രവർത്തനങ്ങളിൽ എതിരെ നിന്നവരെ എല്ലാം ഞാൻ തട്ടി മാറ്റിയിട്ടേയുള്ളൂ. ഇവിടുള്ള ഓരോ രോഗിയും എന്റെ പരീക്ഷണമൃഗങ്ങളാവാൻ പോവുകയാണ്.ഈ നീയടക്കം.ഹഹഹഹ”
അവൻ ഉറക്കെയുറക്കെചിരിച്ചു.
” ഇത് കൊണ്ട് നിന്റെ നാശമാണ് വരാൻ പോകുന്നത് അത് നീ ഓർത്തോ “
“നാശമല്ലെടീ നേട്ടം. ലോകം കണ്ട സമ്പന്നന്മാരിലേക്ക് ഈ ബിസിനസ് വഴി ഞാൻ ഉയരും. കൂടെ നിന്നാൽ നിനക്കായിരുന്നു നേട്ടം. എതിർത്തതിന്റെ പേരിൽ ഞാൻ ആദ്യം തീർത്തത് എന്റെ പിതാവിനെ തന്നെയാണ്.”
” ഇതു പോലെയുള്ള നേട്ടം എനിക്ക് വേണ്ട. നീയൊക്കെ മനുഷ്യ ജന്മം തന്നെയോ? ത്ഫൂ….”
ഞാൻ പതിയെ ഡോർ ലക്ഷ്യമാക്കി നടന്നു.പുറത്തു കടന്നു ഇരുവശത്തും കുഞ്ഞുകുഞ്ഞു മുറികൾ. അവയിൽ ഉള്ളവരെല്ലാം നല്ല മയക്കത്തിൽ.എങ്ങും എണ്ണയുടെയും പച്ചമരുന്നുകളുടേയും ഗന്ധം. വഴി കണ്ടെത്താൻ ഞാൻ പാടുപെട്ടു.കഴിഞ്ഞു പോയ മുറികൾക്കു മുമ്പിലൂടെ തന്നെ ഞാൻ വീണ്ടും വീണ്ടുമെത്തിയതെന്ന് അത്ഭുതത്തോടെ ഞാൻ മനസിലാക്കിയിരുന്നു.
ഭയം മനസിനെ ഗ്രസിച്ചു തുടങ്ങി. രേഷ്മയെ രക്ഷപ്പെടുത്തണമെങ്കിൽ അലോഷിക്കൊപ്പമെത്തണം. അവിടെത്താൻ കഴിഞ്ഞില്ലെങ്കിൽ എന്റെ മരണവും നടക്കും.
ഇടത്തോട്ടുള്ള വഴി ഇറങ്ങിയപ്പോൾ അത് കുറേയേറെ താഴേക്ക് പോയി. അവിടെ മൊത്തം വല്ലാത്ത വെളിച്ചമായിരുന്നു. സൈഡിലെ വലിയ ബൾബിൽ നിന്നും വിന്യസിച്ച വെളിച്ചത്തിൽ അതൊരു തുരങ്കമാണെന്നു തോന്നി. കെട്ടിക്കിടക്കുന്ന ചളിയുടേയും അഴുകിയ മാംസത്തിന്റേതും ഇടകലർന്ന ഗന്ധം.എനിക്കു മനംപിരട്ടി. പെടുന്നെനെ വെളിച്ചം അണഞ്ഞു. ഞാൻ ഇരുട്ടിൽ കുറച്ചു കൂടി മുന്നോട്ട് പോയി.തൊട്ടു മുന്നിൽ ആ വഴി അവസാനിച്ചതായി തോന്നി എന്റെ നീട്ടിപ്പിടിച്ച കൈകൾ ചുവരിൽ തട്ടി നിന്നു.. തണുപ്പ് കൂടിക്കൂടി വന്നു. കൈകൾ കൂട്ടിത്തിരുമ്മി ഞാൻ നടന്നു. ആരോ നടന്നു വരുന്ന ശബ്ദം പോലെ ഇരുട്ടിൽ ഒന്നും വ്യക്തമാവുന്നില്ല എവിടെയോ ഒരു പെണ്ണിന്റെ കരച്ചിൽ. അത് രേഷ്മയാവുമോ?ഞാൻ പിൻതിരിഞ്ഞപ്പോൾ എനിക്കു പിന്നിൽ ആരോ ഉള്ളതുപോലെ. കൈയെത്തിച്ചു ഞാൻ നോക്കിയപ്പോൾ ഇളം ചൂടുള്ള ഒരു പതുപതുപ്പ്. അത് ഷർട്ടിടത്ത ഒരു പുരുഷനാണെന്നു തിരിച്ചറിയും മുന്നേ ഞാനയാളുടെ കൈക്കുള്ളിൽ ഞെരിഞ്ഞമർന്നു. വായും മൂക്കും ഒരുമിച്ചു പൊത്തിയതിനാൽ എതിർക്കാനുള്ള ശക്തി കുറഞ്ഞു. പിടുത്തം വിട്ടു. ഞാൻ തറയിലേക്ക് വീണു. തല എന്തിലോ ശക്തിയായി ചെന്നിടിച്ചു. കണ്ണിനു മുന്നിൽ സ്വർണ നക്ഷത്രങ്ങൾ മിന്നി മാഞ്ഞു. അയാളുടെ ദേഹം എന്റെ ദേഹത്തേയ്ക്കമരാനുള്ള ശ്രമമാണെന്നു തിരിച്ചറിഞ്ഞു. വൃത്തികെട്ട മണമുള്ള അയാളുടെ വായ എന്റെ ചുണ്ടു ലക്ഷ്യം വെച്ചു താണു.
ഞാൻ മുഖം തിരിച്ചു.ഇരുളിലെവിടെയോ ഒരു പെണ്ണിന്റെ കരച്ചിൽ വീണ്ടും. അയാളുടെ ശ്രദ്ധ മാറി. വലതുകൈയിലെന്തോ തടഞ്ഞു.കല്ലിനു സമാനമായ മറ്റെന്തോ. ഒന്നും നോക്കിയില്ല ഒരൊറ്റയടി അത് വെച്ച് ആ തടിയന്റെ തല ലക്ഷ്യം വെച്ച്.അത് കൊണ്ടു. ഒരു വികൃത ശബ്ദമുണ്ടാക്കി അയാൾ തലപൊത്തി എഴുന്നേറ്റു. ആയൊരു ടൈം മതിയായിരുന്നു എനിക്ക്.
ഞാൻ എഴുന്നേറ്റ് ഓടി.എവിടെയൊക്കെയോ വീണു കാൽമുട്ടിന് വല്ലാത്ത വേദന. തല പൊട്ടിപ്പൊളിയുന്നതു പോലെ. എവിടെയോ പെൺകുട്ടികളുടെ കൂട്ടക്കരച്ചിൽ.ഒരു വെളിച്ചം കണ്ടു. എന്റെ കൈപ്പത്തിയാകെ ചോര.ഞാനത് നോക്കി ഓടി. അയാളെന്റെ പുറകിന് വരുമെന്ന ഭയം മാഞ്ഞു.
ആരുടെയോ സംസാരം കേൾക്കാം. എനിക്കിപ്പോൾ രേഷ്മയുടെ മുറിയുടെ വാതിൽ കാണാം. അവിടെ നിൽക്കുന്ന പെൺകുട്ടികളെ കാണാം. തുറന്നിട്ട വാതിൽ വിടവിലൂടെ പുറം തിരിഞ്ഞു നിൽക്കുന്ന അലോഷിയെ കാണാം.
” സർ പ്ലീസ്……”
പറഞ്ഞു വന്നത് ഞാൻ മുഴുവൻ പറഞ്ഞുവോ? കണ്ണിൽ ഇരുട്ടടിച്ചു കാലുകൾ കുഴഞ്ഞു.ശരീരം വെറുമൊരു പഞ്ഞിത്തുണ്ടു പോലെയായി. ആരൊക്കെയോ എന്റടുത്തേക്ക് ഓടി വരുന്നുണ്ട്.
മുകളിൽ കറങ്ങുന്ന ഫാനാണ് ആദ്യം കണ്ടത്.ചുറ്റിലും മുഖങ്ങൾ തെളിഞ്ഞു. അലോഷി പ്രശാന്ത് രേഷ്മ, പേരറിയാത്ത മൂന്നാല് പെൺകുട്ടികൾ.അവരെല്ലാവരും എന്റെ മുഖത്തേക്ക് ഉറ്റുനോക്കുകയാണ്. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു.
“താൻ കിടന്നോളൂ. “
‘അലോഷിയുടെ ശബ്ദം. ഞാൻ രേഷ്മയുടെ ബെഡിലാണ്. മുറിയിലെ ചെയറിൽ കൈകൾ ചേർത്ത് ബന്ധിപ്പിച്ച നിലയിൽ റോഷൻ ഉണ്ട്. ചുണ്ട് പൊട്ടി ചോരയൊലിക്കുന്നു.
സമയമെന്തായെന്നു ഞാൻ വാച്ചിൽ നോക്കി. 5.17. രേഷ്മ ഒരു ചെറുപുഞ്ചിരിയോടെ ബെഡിൽ വന്നിരുന്നു.
“നേരം പുലർന്നോ? “
ഞാൻ ചോദിച്ചു.
“പുലർന്ന് വരുന്നു”
അലോഷിയുടെ ശബ്ദം. പുറത്ത് ബൂട്ടുകളുടെ ശബ്ദം.
“സർ അവരെത്തി “
പ്രശാന്ത് പറഞ്ഞത് കേട്ട് അലോഷ്യസ് പുറത്തേക്ക് പോയി. ഉടനെ തന്നെ തിരികെ വന്നു.കൂടെ നാല് പോലുസുകാരുണ്ടായിരുന്നു. റോഷന്റെ കൈകൾ പിന്നിലേക്ക് ചേർത്ത് വിലങ്ങ് വെച്ചു.
“സർ പെൺകുട്ടികളോടും ഇറങ്ങാൻ പറയൂ.അവരേയും രോഗികളേയും കൊണ്ടുപോകാനുള്ള വാഹനം പുഴക്കക്കരെ നിൽപുണ്ട്.”
വന്നവരിലെ എസ്ഐ പറഞ്ഞു.
രേഷ്മയുടെ കൺകളിൽ സന്തോഷം. അത് മറ്റുള്ളവരിലേക്കും പടർന്നു.
“സർ “
ഞാൻ വിളിച്ചു. അലോഷിയും പോലീസുകാരും തിരിഞ്ഞു നോക്കി.
” താഴെ തുരങ്കത്തിൽ ഒരാളുണ്ട് “
” ആ തമിഴനെയല്ലേ തന്നെ ഉപദ്രവിച്ച?”
” ഉം “
” പിടിച്ചു. “
തുടർന്ന് കണ്ണിറുക്കി ചിരിച്ചു.
ഞാൻ പതിയെ എഴുന്നേറ്റു. നടക്കാൻ നല്ല പ്രയാസം തോന്നി. കാൽമുട്ടിനാണ് വേദന.മേശപ്പുറത്ത് വെച്ച കണ്ണാടിയെടുത്തു മുഖത്ത് വെച്ചു. രോഗികളെയാണ് ആദ്യം അക്കരെയെത്തിച്ചത് പിന്നീട് നഴ്സുമാരെ പിന്നെ റോഷനെയും തൊമ്മിയേയും കൊണ്ടിറങ്ങും മുന്നേ പോലീസ് മഠം പൂട്ടി സീൽ വെച്ചിരുന്നു.
തൂക്കുപാലം കയറുമ്പോൾ അലോഷിയുടെ കൈകൾ സഹായിച്ചു. എന്തൊക്കെയോ ചോദിച്ചറിയാനുണ്ടായിരുന്നു.എന്റെ മുഖഭാവം കണ്ടാവാം
തിരികെ കാറിലിരിക്കെ അലോഷിപറഞ്ഞു.
“വേദ വലിയൊരു റാക്കറ്റിലേക്കെത്താനുള്ള ആദ്യ കണ്ണിയാണ് അവൻ. അവനിലൂടെ വേണം പിടിച്ചു കയറാൻ .അവനാരാണെന്ന് അറിയാമോ നിനക്ക്?”
ഇല്ല എന്നർത്ഥത്തിൽ ഞാൻ തല ചലിപ്പിച്ചു.
” പള്ളിക്കൽ ഫിലിപ്പോസിന്റെ മകനാ”
“ഏത് എഴുത്തുകാരൻ….?!”
“അതെ. മൂന്നു മാസം മുന്നേ ഹൃദയാഘാതം വന്നു മരണപ്പെട്ട ഫിലിപ്പോസിന്റെ “
ഞാനുമായി ഒരിക്കലദ്ദേഹം ഒരഭിമുഖത്തിൽ സംസാരിക്കയുണ്ടായി.
“സർ ഫിലിപ്പോസിന്റേത് കൊലപാതകമാണോ?”
എന്നിലെ അന്വേഷി ഉണർന്നു.
“അല്ല ഹൃദയസ്തംഭനം”
തുടർന്ന് ഞാൻ രേഷ്മയുടെ മുറിയിൽ ഒളിച്ചിരുന്നു കേട്ട കാര്യങ്ങളെല്ലാം അലോഷിയോടു പറഞ്ഞു.
“നിന്നെ കാണാതായത് ഞാനറിയുന്നത് ഒരു പെണ്ണിന്റെ കരച്ചിൽ കേട്ടപ്പോഴാണ്. അകത്ത് നീയാണെന്നോർത്തിട്ടാണ് വാതിൽ ചവിട്ടിത്തുറന്നത്. ഞങ്ങളാ സമയം അവിടെത്തിയില്ലായിരുന്നെങ്കിൽ ആ പെൺകുട്ടി ഇപ്പോൾ ജീവനോടെ ഉണ്ടാവില്ലായിരുന്നു. കുറച്ചു നേരം അവനുമായി ഗുസ്തി പിടിക്കേണ്ടി വന്നുവെങ്കിലും. അവനെക്കൊണ്ടല്ലാം പറയിച്ചു.”
” പോലീസിലെങ്ങനെയറിയിച്ചു.?”
ഇവിടെ ബോഡർ ആയതിനാൽ കേരളാ പോലീസ് ആണോ എന്ന കാര്യത്തിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നു. ലാന്റ് ഫോണിൽ നിന്നും സിഎം നെ വിളിച്ചു കാര്യം പറഞ്ഞു. ചാച്ചന്റെ പഴയൊരു കളിക്കൂട്ടുകാരനാണ് സി.എം.ന്യൂസ് ലീക്കാവാതിരിക്കാൻ ഞാൻ പ്രത്യേകം സുപാർശ ചെയ്തിട്ടുണ്ട്. ബാക്കി അവർ നോക്കിക്കോളും “
” ഇനിയിപ്പോ അടുത്ത സ്റ്റെപ്പ്?”
” തന്നെയേതെങ്കിലും ഒരു ഹോസ്പിറ്റലിൽ കാണിക്കണം”
ഞാൻ വെറുതെ ചിരിച്ചു.
” അത് കഴിഞ്ഞ് തുളസിയിലേക്ക്.എത്തിപ്പിടിക്കാൻ ആകെയുള്ളത് റോഷൻ തന്ന മൊബൈൽ നമ്പറാണ്.”
അതും പറഞ്ഞ് അലോഷി പോക്കറ്റിൽ നിന്നും ഫോണെടുത്ത് ഓൺ ചെയ്തു. ഞാനും അത് മറന്നിരിക്കയായിരുന്നു.
മുത്തങ്ങ സ്റ്റേഷനിൽ പോയതിന് ശേഷമാണ് ഞങ്ങൾ മടങ്ങിയത്. വഴിയിലൊരു തട്ടുകട കണ്ടതോടെ വിശപ്പ് കൂടി .
” പ്രശാന്ത് നമുക്കിവിടുതെന്തേലും കഴിക്കാം.”
ഞങ്ങളിറങ്ങി കപ്പയും കഞ്ഞിയും നല്ല കാന്താരി പൊടിച്ചതും കഴിഞ്ഞപ്പോൾ ക്ഷീണമൊക്കെ പറന്നു പോയി. അലോഷിയുടെ ഫോൺ ശബ്ദിച്ചു.
“ഹലോ ഷരവ്…”
………
“എപ്പോ ?”
…….
“ഉറപ്പാണല്ലോ അല്ലെ?”
…….
” റിട്ടേൺ എന്നാണ് ”
……..
“രണ്ടു പേരും ഉണ്ടോ?”
…….
“ഒകെ.താങ്ക്സ് “
ഫോൺ കട്ട് ചെയ്തു.
“Skybird ട്രാവൽസിലെ ഷരവ് ആണ് വിളിച്ചത്.അന്ന് തൗഹബിൻ പരീതിനൊപ്പം ഷാനി എന്നൊരു യുവതി യാത്ര ചെയ്തിട്ടുണ്ട്. ഇന്ന് ഈവനിംഗ് ഫ്ലൈറ്റിന് റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് “
” ആകെ കുഴങ്ങിയല്ലോ.”
അലോഷി ശബ്ദിക്കുന്നില്ല. ഫോണിൽ ആരെയോ വിളിക്കുന്നു.
” ഞാൻ പറയുന്ന നമ്പർ എടുത്തിരിക്കുന്നത്ത് ആരാണെന്നു കണ്ടു പിടിക്കണം.”
……
” ആണെന്നു തോന്നുന്നു. നമ്പർ 955……. 11 വേഗം വേണം.”
പിന്നീട് എന്നെ നോക്കി പറഞ്ഞു
” എല്ലാം ശരിയാകുമെടോ. തന്നെയൊന്നു ഹോസ്പിറ്റലിൽ കാണിക്കണം.”
“അതിന്റെ പ്രശ്നമില്ല.ഞാൻ ഒകെ “
അലോഷി ചിരിച്ചു.
എന്റെ ഫോൺ ശബ്ദിച്ചു. പരിചയമില്ലാത്ത നമ്പർ
“ഹലോ വേദപരമേശ്വർ. ആരാണ്?..”
” ഞാൻ ആരാണ് എന്നത് ചോദ്യമില്ല വേദ. എനിക്ക് വേണ്ടതെന്തെന്നു നിനക്കറിയാം.അതിങ്ങ് തരിക. നിനക്കൊപ്പമുള്ളതാരെന്നും എനിക്ക് അറിയണ്ട. ഇന്ന് വൈകീട്ട് മൂന്ന് മണിക്കു മുന്നേ എനിക്ക് ഒരു മറുപടി നീ തരണം, അല്ല തരും ”
ഒരു പരുക്കൻ സ്വരം
“നിങ്ങളാരാ?”
” ഞാൻ പറഞ്ഞു അത് നീയറിയണ്ട. നീ ബുദ്ധിമതിയാണ്. അതിബുദ്ധിമതി, പറഞ്ഞതനുസരിച്ചില്ലെങ്കിൽ സുനിതയോ സീനയോ അമൃതയോ ആയി നീ മാറും. നിന്റെയോരോ ചലനങ്ങളും ഞാനറിയുന്നുണ്ട്. മരിക്കാൻ തയ്യാറായി കൊള്ളുക.കാർ പിന്നിൽ നിന്നും വരുന്ന ലോറിയിടിച്ച് കൊക്കയിലേക്ക് മറിഞ്ഞാൽ തീരാവുന്നതേയുള്ളൂ നിന്റെ ജീവൻ”
ഫോൺ കട്ടായി .
പിന്നിൽ തുടരെ ഹോണടിക്കുന്ന പാണ്ടി ലോറിയുടെ ശബ്ദത്തിൽ പ്രശാന്തിന്റെ ശ്രദ്ധ മാറി. കാർ നേരെ കൊക്കയിലേക്ക്
മരണത്തെ ഞാൻ കണ്ടു കണ്ണുകൾ ഇറുക്കെയടച്ചു. എന്തിലോ ശക്തമായി ഇടിച്ച ശബ്ദം.
“സർ “
പ്രശാന്തിന്റെ ശബ്ദം. ഞാൻ കണ്ണു തുറന്നു. കാറിനു മുന്നിൽ വിജനത മാത്രം. എന്റെ ഇരുപ്പിനു സ്ഥാനചലനം സംഭവിച്ചില്ല.കാർ മറിഞ്ഞില്ലെ?
“വേദ ഡോർ തുറന്ന് പതിയെ ഇറങ്ങണം, “
“എന്താ പറ്റിയത് സത്യത്തിൽ .”
അലോഷിയുടെ ചോദ്യത്തിന്
” കാർ എന്തിലോ തട്ടി നിൽക്കുകയാണിപ്പോൾ.എത്രയും പെട്ടന്ന് പുറത്തിറങ്ങി പിന്നിലേക്ക് വലിക്കണം”
ഞാനും അലോഷിയും പുറത്തിറങ്ങി.പ്രശാന്ത് പറഞ്ഞത് ശരിയാണ് വലതു സൈഡിലായുള്ള കൊക്കെയിലേക്ക് ചാഞ്ഞ ഒരു ഉണക്ക വേരിൽ തട്ടി നിൽക്കുകയാണ്. പിന്നാലെ വന്ന ഒരു ജിപ്സിയിൽ നിന്നും നാല് സായിപ്പുമാരും വണ്ടി നിർത്തി ഞങ്ങളെ സഹായിച്ചു.
ദൈവത്തിനും വിദേശികൾക്കും നന്ദി പറഞ്ഞ് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
പിന്നീടുള്ള യാത്രയിൽ എല്ലാവരും മൗനത്തിലായിരുന്നു. മൗനം ഭേതിച്ചത് ഞാൻ തന്നെയായിരുന്നു.
“അവർക്ക് ഞാൻ എന്തോ നൽകണമെന്നു പറയുന്നുണ്ട് സർ, “
” ഉം.”
അലോഷിയിൽ നിന്നും ഒരു മൂളൽ മാത്രം .കണ്ണുകളടച്ച് സീറ്റിൽ ചാരിയിരിക്കയാണ്.
“സർ അതാണെങ്കിലോ ഫോർമുല ?”
അലോഷി മുന്നോട്ടാഞ്ഞ് ഉഷാറായി ഇരുന്നു.
” ആയിരിക്കാമെന്നല്ല അത് തന്നെയാണ്.”
” പക്ഷേ എന്റെ കൈയിൽ……!”
ഞാൻ വിക്കി .
” മുഴുവൻ പറയട്ടെ വേദ. വേദയുടെ കൈവശം അങ്ങനൊന്നുണ്ടെങ്കിൽ അതേ പറ്റിവേദയ്ക്ക് അറിവില്ലെങ്കിൽ അതിനർത്ഥമെന്താ?”
ഞാൻ ചോദ്യം മനസിലാവാതെ മിഴിച്ചു നിന്നു.
” അതായത് അവർക്ക് വേണ്ടതെന്തെന്ന് വേദയ്ക്ക് അറിയില്ലെത്തിൽ…….?”
“എന്റെ കൈകളിലങ്ങനൊന്നുമില്ലാന്ന് “
” അങ്ങനെയല്ല. അതേ പറ്റി നിനക്കറിവില്ലെങ്കിൽ നിന്റെ കൈളിൽ അവയുള്ളത് നിനക്കറിയില്ല എന്ന രീതിയിൽ ചിന്തിക്കുക. അതിനർത്ഥം അത് നീയറിഞ്ഞു കൊണ്ട് മറച്ചുവെക്കുകയല്ലാ എങ്കിൽ…… പിന്നെ ഈ പ്രശ്നങ്ങൾക്കും ഒരു പാട് മുന്നേ മരണപ്പെട്ട അച്ഛന്റെ കേസ്. അച്ഛന്റെ മുറിയാണവർ വിശദമായി നോക്കിയത് അതിനർത്ഥം അച്ഛന്റെ കൈവശമുള്ള ഏതോ രേഖകൾ അതാണവർക്ക് വേണ്ടത്. “
ഞാൻ ചിന്തിച്ചു ശരിയാണ്. എന്റെ മുറിയേക്കാൾ അവർ വലിച്ചു വാരിയിട്ടത് അച്ഛന്റെ മുറിയാണ് ..
“വേദാ ആലോചിക്കുക. അച്ഛനിൽ നിന്നും എന്തെങ്കിലും സൂക്ഷിക്കാനായി എടുത്തു വെച്ചിട്ടുണ്ടോ എന്ന്.
ഇനിയതല്ലായെങ്കിൽ അച്ഛൻ സൂക്ഷിച്ചു വെച്ചതെന്തെങ്കിലും…..”
ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. എന്തെങ്കിലും കാണുമോ?
അലോഷ്യസിന്റെ ഫോൺ ശബ്ദിച്ചു. അദ്ദേഹം ഫോണിൽ സംസാരം തുടങ്ങി.
എന്തായിരിക്കും അവർ തേടുന്ന ഫോർമുല ? അപ്പയുടെ മെയിൽ ചെക്ക് ചെയ്യണം.അത് ചിലപ്പോൾ ഉപകാരപ്പെടും. എന്തായാലും വീടെത്തട്ടെ.
അലോഷി ഫോണിലെ സംസാരം നിർത്തി.
“വേദ ദീപ അഡ്മിറ്റായ ഹോസ്പിറ്റലിൽ നിന്നുമാണ് കാൾ വന്നത്. ദീപയ്ക്ക് ഫിറ്റ്സ് വന്നു ഐ സി യു വിലേക്ക് മാറ്റിയിട്ടുണ്ട്. “
ഞെട്ടലാണുണ്ടായത്.
” അതിന്റെ കുറച്ചു മുന്നേ അരവിയവിടെ ചെന്നിരുന്നെന്ന് “
അങ്ങനെയെങ്കിൽ അവൻ……
എനിക്കാകെ സങ്കടം വന്നു തുടങ്ങി.
“താൻ വിഷമിക്കേണ്ടെടോ… അവളുടെ ആ അവസ്ഥയ്ക്ക് കാരണം അരവിന്ദല്ല.അരവിന്ദ് പോയതിനു ശേഷം ദീപയെ കാണാൻ മുഖത്ത് മൂക്കിനു താഴെ കറുപ്പടയാളമുളള ഒരു സ്ത്രീ വന്നിരുന്നെന്നാണ് “
“സർ പോലീസിന്റെ ഭാഗത്തു നിന്നും നമുക്ക് വല്ല സഹായവും കിട്ടുമോ?”
“ചാൻസ് കുറവാണ്. “
വേദ റെസ്റ്റ് എടുക്കു രണ്ട് ദിവസം. ക്ഷീണം മുഖത്ത് കാണുന്നുണ്ട്. “
ഞാൻ ഒന്നും പറഞ്ഞില്ല.
ഉച്ചയൂണ് വഴിയിലെവിടെയോ നിന്ന് കഴിച്ചു. സ്റ്റുഡിയോ ഫ്ലാറ്റെത്തുമ്പോൾ വൈകുന്നേരമായിരുന്നു.
“ഇന്ന് നന്നായി ഒന്നുറങ്ങു മനസിനെ ഫ്രീയാക്കി വിട്ടിട്ട് “
മുറിയിലെത്തി ഒന്ന് കുളിച്ചു കിടന്നതേ ഓർമ്മയുള്ളൂ.
ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണുണർന്നത്.
അരവിയായിരുന്നു.
“എന്താടാ പാതിരാത്രിക്ക്?”
” പാതിരാത്രിയോ? മണി എട്ടാവുന്നതേയുള്ളൂ.”
“നീയെന്തിനാണ് വിളിച്ചത്?”
“ഓഹ് പറയാൻ മറന്നു. മേഡത്തിന് ഒരാക്സിഡണ്ട് പറ്റി. ഞാൻ ബാംഗ്ലൂരിനു പോവുകയാണ് “
“യ്യോ എന്താ പറ്റിയത്?”
“വിശദമായൊന്നും അറിയില്ല.എനിക്ക് 10 മിനിട്ട് മുന്നേ ഒരു കോൾ വന്നതാണ്. ഞാനിറങ്ങുവാ. അവിടെത്തിയിട്ട് വിളിക്കാം”
പിന്നെയെന്തോ ഉറക്കം വന്നില്ല. ബാൽക്കണ്ണിയിലേക്ക് നടന്നു.ഉറങ്ങാത്ത നഗരം പൊട്ടുവെളിച്ചം പോലെ നീങ്ങുന്ന വാഹനനിര.
“വേദേച്ചി ഫ്രൈഡ് റൈസ് കിച്ചണിലുണ്ട്. ഞാനിറങ്ങുവാ “
അവസാനത്തെ താമസക്കാരിയും യാത്രയായി. ഇന്ന് ഇവിടെ ഞാൻ മാത്രമേയുള്ളൂ. കുറേയേറെ ചിന്തിച്ചു കൂട്ടി.ടിവിയിൽ നിന്നുള്ള ശബ്ദമാണ്.ചിന്തകൾ മുറിച്ചത്. ഡ്യൂട്ടിക്ക് പോയ ആരോ തിരിച്ചു വന്നിരിക്കുന്നു. ഞാൻ മുറിയിലേക്ക് ചെന്നു. സെറ്റിയിൽ പുറം തിരിഞ്ഞിരിക്കുകയാണ് ആരാണെന്ന് വ്യക്തമല്ല എതിരെയുള്ള സെറ്റിയിലേക്കിരുന്നപ്പോഴാണ് ആളെ കണ്ടത്. കടും പച്ചസാരിയുടുത്ത ഒരു സ്ത്രീ.കാലിന്മേൽ കയറ്റി വെച്ച മറുകാൽ ടിവിയിലെ ഗാനത്തിനൊപ്പം താളം പിടിക്കുന്നു. സോക്സണിഞ്ഞ ആ കാൽപാദത്തിനു പാതിയേ ഉണ്ടായിരുന്നുള്ളൂ.മുഖത്താദ്യം കണ്ണിലുടക്കിയത് മൂക്കിനു താഴെയുള്ള കറുത്ത പാടാണ്.
ഒരു ഞെട്ടലോടെ ഞാൻ മനസിലാക്കി എന്റെ അന്ത്യമടുത്തെന്നു
ആ സ്ത്രീയുടെ മുഖത്ത് പുഞ്ചിരി. ഞാൻ കണ്ണാടി നേരെയാക്കി വെച്ചിരുന്നു.
” എന്നെ മനസിലായോ?”
അതെയെന്നയർത്ഥത്തിൽ ഞാൻ തലയാട്ടി.
” അപ്പോൾ ഞാൻ വന്നതെന്തിനാണെന്നും അറിയാമല്ലോ? എത്രയും വേഗം തരുന്നോ അത്രയും വേഗം ഞാൻ പോവാം.”
“നിങ്ങൾ ചോദിക്കുന്നത് എന്താണെന്നെനിക്കറിയില്ല. പിന്നെ ഞാനെങ്ങനെ തരും? “
പരിഹാസച്ചുവ കലർന്നിരുന്നു എന്റെ സ്വരത്തിൽ.
” അറിയാത്തതോ അറിയാത്തതായി നടിക്കുന്നതോ?”
“എനിക്കതിന്റെ ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു. പറ്റുമെങ്കിൽ അതെന്താണെന്നു പറയുക.”
അഴിച്ചിട്ട മുടി ഒരു കൈയാലൊതുക്കി വെച്ച് അവൾ തുടർന്നു.
“അഡ്വക്കേറ്റ് പരമേശ്വരന്റെ കൈവശം ഒരു സുഹൃത്ത് ഏൽപിച്ച ഒരു രേഖ. അത് നീ മാറ്റിയിട്ടുണ്ട്. “
ഞാനെന്തോ പറയാൻ തുടങ്ങുമ്പോഴേക്കും വാതിൽ തള്ളിത്തുറന്ന് അലോഷ്യസ് അകത്ത് കടന്നു.
അലോഷിയെ കണ്ടതും സ്ത്രീ ചാടിയെഴുന്നേറ്റു. എവിടുന്നാണെടുത്തതെന്നറിയില്ല, കൈയിലൊരു പിസ്റ്റൾ കണ്ടു.അത് അലോഷിക്കു നേരെ ചൂണ്ടി നിൽക്കയാണ്. പക്ഷേ അലോഷിക്കു ഭാവഭേതമൊന്നുമില്ല.
“നീ തോക്കു പിടിച്ചിരിക്കുന്നത് ശരിയായല്ല “
അലോഷിയുടെ ശബ്ദത്തിൽ അവളുടെ ശ്രദ്ധ മാറി. അത് മതിയായിരുന്നു അലോഷിക്ക്.സെറ്റിയുടെ മീതെ കൂടി കരണം മറിഞ്ഞ് തോക്കെങ്ങനെയോ കൈക്കലാക്കി
“തനിക്ക് നേരെ ചൊവ്വേ തോക്ക് പിടിക്കാൻ പോലുമറിയില്ലല്ലോ പിന്നെന്തിനീ സാഹസം ?”
ഒരു കുതിപ്പിനവൾ ഡോർ തുറന്നു.അതേ വേഗത്തിൽ മുറിയിലേക്കെടുത്തെറിയപ്പെട്ടു.
വാതിൽക്കൽ പ്രശാന്ത്.പ്രശാന്തിനു നേരെയവൾ ചീറിയടുത്തു.കറങ്ങിയവൾ താഴെ വീണു.പ്രശാന്ത് വലതു കൈ കുടഞ്ഞു.വെറുതെയല്ല വീണത്.മുഖമിച്ചൊരടി കിട്ടി
“എനിക്ക് സത്രീകളെ ഉപദ്രവിക്കുന്നത് തീരെ ഇഷ്ടമല്ല.”അലോഷി അവൾക്കടുത്തായി തറയിൽ ഒരു മുട്ടുകുത്തി ഇരുന്നു.
പകപ്പോടെ അവൾ അലോഷിയെ നോക്കി. ചുണ്ടിലൂടെ ചെറിയ ചാലിട്ട ചോര താടിയിൽ ഒരു തുള്ളിയായി വെളുത്ത ടൈലിൽ പതിച്ചു.
അവളുടെ കൈയിൽ സജീവ് എന്ന് പേര് പച്ച കുത്തിയിരുന്നു.
പ്രശാന്ത് ഷർട്ടിന്റെ കൈ തെറുത്തു കയറ്റി അവൾക്കടുത്തേയ്ക്ക് നീങ്ങി. അവളുടെ മുഖഭാഗം മാറി മാറി വന്നു.പിന്നീട് ഞങ്ങൾ മൂവരേയും ഞെട്ടിച്ച് ഒരു കരച്ചിലായിരുന്നു.
“എന്റെ മോളെ രക്ഷിക്കണം. അവളെയവർ കൊല്ലും. പ്ലീസ് നിങ്ങളാ രേഖ കൊടുക്കണം”
“ആര്?”
അലോഷിയുടെ ചോദ്യം
” അവളുടെ മുഖം ഭയത്താൽ വിളറി. “
“നീ പറ ആര്. ആരാണ് നിന്റെ മകളെ കൊല്ലുന്നത്? അതിനു മുൻപേ നീയാരാണെന്ന് പറയൂ”
” ഞാൻ നാൻസി…നാൻസി സജീവ്.കഴിഞ്ഞ ദിവസം മരണപ്പെട്ട സജീവിന്റെ ഭാര്യ. എന്റെ മകൾ തീർത്ഥ അവരുടെ കൈവശമാണ്. നിങ്ങൾ ആ രേഖകൾ അവർക്ക് കൊടുത്തില്ലായെങ്കിൽ സജീവിനെ കൊന്നതുപോലെ അവരെന്റെ മോളെയും…..”
നാൻസി വീണ്ടും കരച്ചിലായി.
“നിങ്ങൾ കരയാതെ കാര്യം പറയൂ. ആരാണ് കൊല്ലുന്നത്?”
ഞാൻ അവർക്കെതിരെ സെറ്റിയിലേക്കിരുന്നു.
“വിവാഹശേഷം സജീവുമായി ഒറ്റപ്പാലത്ത് സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു. തീർത്ഥ എന്റെ വയറ്റിലുണ്ടെന്നറിഞ്ഞ ആ ദിവസങ്ങളിലേതോ ഒരു വൈകുന്നേരമാണ് അവർ എന്റെ ലാബിലേക്ക് വന്നത്. വെളുത്ത് നല്ല പൊക്കമുള്ള ചെറിയ കണ്ണുള്ള മുടി സ്ട്രെയ്റ്റ് ചെയ്ത ഡോക്ടർ ആഷ്ലി… “
“ഈ പേര് ഓർക്കുന്നു. ആത്മഹത്യ എന്ന് വരുത്തിത്തീർത്ത ഡോക്ടർ ആഷ്ലിയുടെ കൊലപാതക രഹസ്യം പുറത്ത് കൊണ്ട് വന്നത് ‘അഴിച്ചുപണി’ ആണ്. “
ഞാനിടയ്ക്ക് കയറി.
“അതെ അവരുതന്നെ. അവർ വന്നത് സജീവിനെ കാണാനായിരുന്നു. സജീവ് ഒരു ടൂറിലായതിനാൽ അവരോട് സംസാരിച്ചത് ഞാനായിരുന്നു. പക്ഷേ അവർ സംസാരിച്ചതെല്ലാം സജീവുമായി കോൺഡാക്ടുള്ള ഡോക്ടറുമാരെ പറ്റിയും ചില മെഡിസിൻസിനെ പറ്റിയും മാത്രമായിരുന്നു. അതൊരിക്കലും സൗഹൃദത്തിന്റെ പുറത്തുള്ളതായിരുന്നില്ല എന്നെനിക്ക് തോന്നി.
അവർ പോയപ്പോൾ ഞാൻ സജീവിനെ വിളിച്ചു കാര്യം പറഞ്ഞു. അവന്റെ വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഭയം ഞാൻ തിരിച്ചറിഞ്ഞു. സജീവിന്റെ അവിഹിതമാണെന്നോർത്ത് ഞാൻ തളർന്നു.പിന്നെയവനറിയാതെ അവന്റെ ഫോൺ കാളുകളും മെസ്സേജുകളും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. ഇടയ്ക്ക് വരുന്ന കോളുകളല്ലാതെ മെസ്സേജുകൾ ഞാൻ കണ്ടതുമില്ല.”
അവൾ കിതച്ചു തുടങ്ങി.
” എനിക്ക് കുറച്ചു വെള്ളം തരുമോ?”
ഫ്രിഡ്ജു തുറന്ന് ഞാൻ വെള്ളമെടുത്ത് കൊടുത്തു. ഒറ്റയടിക്ക് അവളത് മുഴുവനും കുടിച്ചു. എന്നിട്ട് തുടർന്നു.
“എന്റെ ഡെലിവറി ടൈംപോലും സജീവ് ടൂറിലായിരുന്നു. അപ്പോൾ കൂട്ടുനിൽക്കാൻ വന്ന തുളസിയാണ് പിന്നീട് എന്റെ ജീവിതം മാറ്റിയത്.സജീവുമായി അവൾ പലപ്പോഴും രഹസ്യം പറയുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു .ഞാനും സജീവും തമ്മിൽ വഴക്ക് സ്ഥിരമായി. മോളുടെ ഒന്നാം പിറന്നാളിന് തിരുപനന്തപുരം പോയി മടങ്ങുന്ന വഴി കാറിൽ മയങ്ങിയ ഞാൻ ഉറക്കമുണർന്നത് ഏതോ കരിങ്കല്ല് വെച്ചു ഉണ്ടാക്കിയ കെട്ടിടത്തിലാണ്. പുറത്തു നിന്നും പൂട്ടിയിട്ട ആ മുറിക്കകത്ത് ഞാൻ ഉറക്കെ ബഹളം വെച്ചെങ്കിലും ആരും വന്നില്ല. രണ്ട് നേരം ഭക്ഷണം മുടങ്ങാതെ കിട്ടും. ഒരു വർഷത്തിനടുത്ത് അതിനകത്ത്
ഒരിക്കൽ ഒരു പഴുത് കിട്ടിയപ്പോൾ ഭക്ഷണം തരുന്ന കാവൽക്കാരനെ തലയ്ക്കടിച്ച് വീഴ്ത്തി ഞാനാ താവളത്തിൽ നിന്നും രക്ഷപ്പെട്ടു. എന്നെ അന്ന് രക്ഷപ്പെടാൻ സഹായിച്ചത് തോമസ് ഐസക് സാറാണ്. ഒറ്റപ്പാലത്തെ വീട്ടിലെത്തിയപ്പോൾ സജീവ് അവിടെ നിന്നും മാറിപ്പോയെന്നു പറഞ്ഞു.ഓർഫനേജിലേക്ക് പോവാൻ തോന്നിയില്ല.തോമസ് സാറിന്റെ സഹായത്തോടെ ഞാൻ സജീവിനെ കണ്ടെത്തി. അപ്പോഴേക്കും തുളസിയും സജീവും ഭാര്യാഭർത്താക്കന്മാരായി ജീവിതം തുടങ്ങിയിരുന്നു.”
ഒന്നു നിർത്തി നാൻസി കണ്ണു തുടച്ചു.
” കുഞ്ഞിനെ വിട്ടുതരാൻ പലവട്ടം ഞാൻ പറഞ്ഞു. ഒരിക്കൽ സജീവ് എന്നെ കാണാൻ വന്നു. കുഞ്ഞിനെ ഇപ്പോൾ തരാൻ പറ്റില്ലെന്നും അവനകപ്പെട്ട ചതിയുടെയും കഥ പറഞ്ഞു. എല്ലാം ശരിയാവുമെന്നും അത് വരെ എന്നോടവിടെ തന്നെ താമസിക്കണമെന്നും കാലു പിടിച്ചപേക്ഷിച്ചു. കൂടെ തുളസിയുമുണ്ടായിരുന്നു. അവൾ പറഞ്ഞാണ് ലാബിന്റെ മറവിൽ സജീവ് നടത്തുന്ന വൻ ബിസിനസിനെ പറ്റി ഞാനറിഞ്ഞത്. ഞെട്ടിത്തകരാൻ എനിക്ക് മനസില്ലായിരുന്നു. എന്നെ തകർത്തത് സ്വന്തം കുഞ്ഞായിരുന്നു. തുളസിയെ അവൾ എനിക്കു മുൻപിൽ വെച്ച് അമ്മേ എന്ന് വിളിച്ചപ്പോൾ ഞാൻ തകർന്നു.പിന്നീടെനിക്ക് പകയായി, ജീവിക്കാൻ കൊതിച്ചതിന്, കൊതിപ്പിച്ചതിന് സൗഭാഗ്യം തട്ടിയെടുത്തതിന് എല്ലാം”
“അങ്ങനെ നാൻസി സജീവിനേയും തുളസിയേയും തട്ടി അല്ലേ?”
അലോഷിയുടെ ചോദ്യത്തിൽ അവളൊന്നു ഞെട്ടി.
” ഇല്ല….. ഞാനാരേയും കൊന്നില്ല.”
അവൾ പുലമ്പി
“പിന്നെന്തിന് രാജീവ് മരിക്കുന്നതിന് തൊട്ടു മുന്നേ ആ ഫ്ലാറ്റിൽ നീ പോയത്.?”
അവളുടെ കണ്ണുകൾ ഒന്നിലും ഉറച്ചു നിൽക്കാതെ ചലിച്ചു കൊണ്ടേയിരുന്നു. ഭാവം മാറി ഒരു വന്യത ആ നോട്ടത്തിൽ നിഴലിച്ചു.
” പറയാം”
ആ സ്ത്രീയുടെ മുഖത്ത് പുഞ്ചിരി. ഞാൻ കണ്ണാടി നേരെയാക്കി വെച്ചിരുന്നു.
” എന്നെ മനസിലായോ?”
അതെയെന്നയർത്ഥത്തിൽ ഞാൻ തലയാട്ടി.
” അപ്പോൾ ഞാൻ വന്നതെന്തിനാണെന്നും അറിയാമല്ലോ? എത്രയും വേഗം തരുന്നോ അത്രയും വേഗം ഞാൻ പോവാം.”
“നിങ്ങൾ ചോദിക്കുന്നത് എന്താണെന്നെനിക്കറിയില്ല. പിന്നെ ഞാനെങ്ങനെ തരും? “
പരിഹാസച്ചുവ കലർന്നിരുന്നു എന്റെ സ്വരത്തിൽ.
” അറിയാത്തതോ അറിയാത്തതായി നടിക്കുന്നതോ?”
“എനിക്കതിന്റെ ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു. പറ്റുമെങ്കിൽ അതെന്താണെന്നു പറയുക.”
അഴിച്ചിട്ട മുടി ഒരു കൈയാലൊതുക്കി വെച്ച് അവൾ തുടർന്നു.
“അഡ്വക്കേറ്റ് പരമേശ്വരന്റെ കൈവശം ഒരു സുഹൃത്ത് ഏൽപിച്ച ഒരു രേഖ. അത് നീ മാറ്റിയിട്ടുണ്ട്. “
ഞാനെന്തോ പറയാൻ തുടങ്ങുമ്പോഴേക്കും വാതിൽ തള്ളിത്തുറന്ന് അലോഷ്യസ് അകത്ത് കടന്നു.
അലോഷിയെ കണ്ടതും സ്ത്രീ ചാടിയെഴുന്നേറ്റു. എവിടുന്നാണെടുത്തതെന്നറിയില്ല, കൈയിലൊരു പിസ്റ്റൾ കണ്ടു.അത് അലോഷിക്കു നേരെ ചൂണ്ടി നിൽക്കയാണ്. പക്ഷേ അലോഷിക്കു ഭാവഭേതമൊന്നുമില്ല.
“നീ തോക്കു പിടിച്ചിരിക്കുന്നത് ശരിയായല്ല “
അലോഷിയുടെ ശബ്ദത്തിൽ അവളുടെ ശ്രദ്ധ മാറി. അത് മതിയായിരുന്നു അലോഷിക്ക്.സെറ്റിയുടെ മീതെ കൂടി കരണം മറിഞ്ഞ് തോക്കെങ്ങനെയോ കൈക്കലാക്കി
“തനിക്ക് നേരെ ചൊവ്വേ തോക്ക് പിടിക്കാൻ പോലുമറിയില്ലല്ലോ പിന്നെന്തിനീ സാഹസം ?”
ഒരു കുതിപ്പിനവൾ ഡോർ തുറന്നു.അതേ വേഗത്തിൽ മുറിയിലേക്കെടുത്തെറിയപ്പെട്ടു.
വാതിൽക്കൽ പ്രശാന്ത്.പ്രശാന്തിനു നേരെയവൾ ചീറിയടുത്തു.കറങ്ങിയവൾ താഴെ വീണു.പ്രശാന്ത് വലതു കൈ കുടഞ്ഞു.വെറുതെയല്ല വീണത്.മുഖമിച്ചൊരടി കിട്ടി
“എനിക്ക് സത്രീകളെ ഉപദ്രവിക്കുന്നത് തീരെ ഇഷ്ടമല്ല.”
അലോഷി അവൾക്കടുത്തായി തറയിൽ ഒരു മുട്ടുകുത്തി ഇരുന്നു.
പകപ്പോടെ അവൾ അലോഷിയെ നോക്കി. ചുണ്ടിലൂടെ ചെറിയ ചാലിട്ട ചോര താടിയിൽ ഒരു തുള്ളിയായി വെളുത്ത ടൈലിൽ പതിച്ചു.
അവളുടെ കൈയിൽ സജീവ് എന്ന് പേര് പച്ച കുത്തിയിരുന്നു.
പ്രശാന്ത് ഷർട്ടിന്റെ കൈ തെറുത്തു കയറ്റി അവൾക്കടുത്തേയ്ക്ക് നീങ്ങി. അവളുടെ മുഖഭാഗം മാറി മാറി വന്നു.പിന്നീട് ഞങ്ങൾ മൂവരേയും ഞെട്ടിച്ച് ഒരു കരച്ചിലായിരുന്നു.
“എന്റെ മോളെ രക്ഷിക്കണം. അവളെയവർ കൊല്ലും. പ്ലീസ് നിങ്ങളാ രേഖ കൊടുക്കണം”
“ആര്?”
അലോഷിയുടെ ചോദ്യം
” അവളുടെ മുഖം ഭയത്താൽ വിളറി. “
“നീ പറ ആര്. ആരാണ് നിന്റെ മകളെ കൊല്ലുന്നത്? അതിനു മുൻപേ നീയാരാണെന്ന് പറയൂ”
” ഞാൻ നാൻസി…നാൻസി സജീവ്.കഴിഞ്ഞ ദിവസം മരണപ്പെട്ട സജീവിന്റെ ഭാര്യ. എന്റെ മകൾ തീർത്ഥ അവരുടെ കൈവശമാണ്. നിങ്ങൾ ആ രേഖകൾ അവർക്ക് കൊടുത്തില്ലായെങ്കിൽ സജീവിനെ കൊന്നതുപോലെ അവരെന്റെ മോളെയും…..”
നാൻസി വീണ്ടും കരച്ചിലായി.
“നിങ്ങൾ കരയാതെ കാര്യം പറയൂ. ആരാണ് കൊല്ലുന്നത്?”
ഞാൻ അവർക്കെതിരെ സെറ്റിയിലേക്കിരുന്നു.
“വിവാഹശേഷം സജീവുമായി ഒറ്റപ്പാലത്ത് സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു. തീർത്ഥ എന്റെ വയറ്റിലുണ്ടെന്നറിഞ്ഞ ആ ദിവസങ്ങളിലേതോ ഒരു വൈകുന്നേരമാണ് അവർ എന്റെ ലാബിലേക്ക് വന്നത്. വെളുത്ത് നല്ല പൊക്കമുള്ള ചെറിയ കണ്ണുള്ള മുടി സ്ട്രെയ്റ്റ് ചെയ്ത ഡോക്ടർ ആഷ്ലി… “
“ഈ പേര് ഓർക്കുന്നു. ആത്മഹത്യ എന്ന് വരുത്തിത്തീർത്ത ഡോക്ടർ ആഷ്ലിയുടെ കൊലപാതക രഹസ്യം പുറത്ത് കൊണ്ട് വന്നത് ‘അഴിച്ചുപണി’ ആണ്. “
ഞാനിടയ്ക്ക് കയറി.
“അതെ അവരുതന്നെ. അവർ വന്നത് സജീവിനെ കാണാനായിരുന്നു. സജീവ് ഒരു ടൂറിലായതിനാൽ അവരോട് സംസാരിച്ചത് ഞാനായിരുന്നു. പക്ഷേ അവർ സംസാരിച്ചതെല്ലാം സജീവുമായി കോൺഡാക്ടുള്ള ഡോക്ടറുമാരെ പറ്റിയും ചില മെഡിസിൻസിനെ പറ്റിയും മാത്രമായിരുന്നു. അതൊരിക്കലും സൗഹൃദത്തിന്റെ പുറത്തുള്ളതായിരുന്നില്ല എന്നെനിക്ക് തോന്നി.
അവർ പോയപ്പോൾ ഞാൻ സജീവിനെ വിളിച്ചു കാര്യം പറഞ്ഞു. അവന്റെ വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഭയം ഞാൻ തിരിച്ചറിഞ്ഞു. സജീവിന്റെ അവിഹിതമാണെന്നോർത്ത് ഞാൻ തളർന്നു.പിന്നെയവനറിയാതെ അവന്റെ ഫോൺ കാളുകളും മെസ്സേജുകളും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. ഇടയ്ക്ക് വരുന്ന കോളുകളല്ലാതെ മെസ്സേജുകൾ ഞാൻ കണ്ടതുമില്ല.”
അവൾ കിതച്ചു തുടങ്ങി.
” എനിക്ക് കുറച്ചു വെള്ളം തരുമോ?”
ഫ്രിഡ്ജു തുറന്ന് ഞാൻ വെള്ളമെടുത്ത് കൊടുത്തു. ഒറ്റയടിക്ക് അവളത് മുഴുവനും കുടിച്ചു. എന്നിട്ട് തുടർന്നു.
“എന്റെ ഡെലിവറി ടൈംപോലും സജീവ് ടൂറിലായിരുന്നു. അപ്പോൾ കൂട്ടുനിൽക്കാൻ വന്ന തുളസിയാണ് പിന്നീട് എന്റെ ജീവിതം മാറ്റിയത്.സജീവുമായി അവൾ പലപ്പോഴും രഹസ്യം പറയുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു .ഞാനും സജീവും തമ്മിൽ വഴക്ക് സ്ഥിരമായി. മോളുടെ ഒന്നാം പിറന്നാളിന് തിരുപനന്തപുരം പോയി മടങ്ങുന്ന വഴി കാറിൽ മയങ്ങിയ ഞാൻ ഉറക്കമുണർന്നത് ഏതോ കരിങ്കല്ല് വെച്ചു ഉണ്ടാക്കിയ കെട്ടിടത്തിലാണ്. പുറത്തു നിന്നും പൂട്ടിയിട്ട ആ മുറിക്കകത്ത് ഞാൻ ഉറക്കെ ബഹളം വെച്ചെങ്കിലും ആരും വന്നില്ല. രണ്ട് നേരം ഭക്ഷണം മുടങ്ങാതെ കിട്ടും. ഒരു വർഷത്തിനടുത്ത് അതിനകത്ത്
ഒരിക്കൽ ഒരു പഴുത് കിട്ടിയപ്പോൾ ഭക്ഷണം തരുന്ന കാവൽക്കാരനെ തലയ്ക്കടിച്ച് വീഴ്ത്തി ഞാനാ താവളത്തിൽ നിന്നും രക്ഷപ്പെട്ടു. എന്നെ അന്ന് രക്ഷപ്പെടാൻ സഹായിച്ചത് തോമസ് ഐസക് സാറാണ്. ഒറ്റപ്പാലത്തെ വീട്ടിലെത്തിയപ്പോൾ സജീവ് അവിടെ നിന്നും മാറിപ്പോയെന്നു പറഞ്ഞു.ഓർഫനേജിലേക്ക് പോവാൻ തോന്നിയില്ല.തോമസ് സാറിന്റെ സഹായത്തോടെ ഞാൻ സജീവിനെ കണ്ടെത്തി. അപ്പോഴേക്കും തുളസിയും സജീവും ഭാര്യാഭർത്താക്കന്മാരായി ജീവിതം തുടങ്ങിയിരുന്നു.”
ഒന്നു നിർത്തി നാൻസി കണ്ണു തുടച്ചു.
” കുഞ്ഞിനെ വിട്ടുതരാൻ പലവട്ടം ഞാൻ പറഞ്ഞു. ഒരിക്കൽ സജീവ് എന്നെ കാണാൻ വന്നു. കുഞ്ഞിനെ ഇപ്പോൾ തരാൻ പറ്റില്ലെന്നും അവനകപ്പെട്ട ചതിയുടെയും കഥ പറഞ്ഞു. എല്ലാം ശരിയാവുമെന്നും അത് വരെ എന്നോടവിടെ തന്നെ താമസിക്കണമെന്നും കാലു പിടിച്ചപേക്ഷിച്ചു. കൂടെ തുളസിയുമുണ്ടായിരുന്നു. അവൾ പറഞ്ഞാണ് ലാബിന്റെ മറവിൽ സജീവ് നടത്തുന്ന വൻ ബിസിനസിനെ പറ്റി ഞാനറിഞ്ഞത്. ഞെട്ടിത്തകരാൻ എനിക്ക് മനസില്ലായിരുന്നു. എന്നെ തകർത്തത് സ്വന്തം കുഞ്ഞായിരുന്നു. തുളസിയെ അവൾ എനിക്കു മുൻപിൽ വെച്ച് അമ്മേ എന്ന് വിളിച്ചപ്പോൾ ഞാൻ തകർന്നു.പിന്നീടെനിക്ക് പകയായി, ജീവിക്കാൻ കൊതിച്ചതിന്, കൊതിപ്പിച്ചതിന് സൗഭാഗ്യം തട്ടിയെടുത്തതിന് എല്ലാം”
“അങ്ങനെ നാൻസി സജീവിനേയും തുളസിയേയും തട്ടി അല്ലേ?”
അലോഷിയുടെ ചോദ്യത്തിൽ അവളൊന്നു ഞെട്ടി.
” ഇല്ല….. ഞാനാരേയും കൊന്നില്ല.”
അവൾ പുലമ്പി
“പിന്നെന്തിന് രാജീവ് മരിക്കുന്നതിന് തൊട്ടു മുന്നേ ആ ഫ്ലാറ്റിൽ നീ പോയത്.?”
അവളുടെ കണ്ണുകൾ ഒന്നിലും ഉറച്ചു നിൽക്കാതെ ചലിച്ചു കൊണ്ടേയിരുന്നു. ഭാവം മാറി ഒരു വന്യത ആ നോട്ടത്തിൽ നിഴലിച്ചു.
” പറയാം”
ഞാൻ കുറച്ചു കൂടി മുന്നോട്ടാഞ്ഞിരുന്നു.
“കൊല്ലാൻ തന്നെയാ ചെന്നത് പക്ഷേ എനിക്കു മുന്നേ അവിടെയും അയാൾ എത്തിയിരുന്നു. ഞാനെത്തുമ്പോൾ അയാൾ മുറിയിൽ നിന്നും ഇറങ്ങിപ്പോവുന്നതാണ് കണ്ടത്. എന്നെ അയാൾ കണ്ടിരുന്നില്ല. കൂടെ ഒരു സ്ത്രീയുമുണ്ടായിരുന്നു. ഞാൻ മുറിയിൽ കയറുമ്പോൾ സജീവ് ബാൽക്കണ്ണിയിൽ പുറംതിരിഞ്ഞ് നിൽപുണ്ടായിരുന്നു. പക്ഷേ ഞാനടുത്തെത്തുമ്പോഴേക്കും സജീവ് താഴേക്ക് വീണിരുന്നു.”
” അപ്പോ അതൊരു ആത്മാഹത്യ തന്നെയാണോ?”
ഞാൻ ചോദിച്ചു.
“അതെ. പക്ഷേ ഞാൻ മനസിലാക്കിയ സജീവൊരിക്കലും ആത്മഹത്യ ചെയ്യില്ല. തുളസിയെ കൊന്നപ്പോഴും തീർത്ഥയെ പിടിച്ചു കൊണ്ടു പോയപ്പോഴും അവന് ജീവിക്കാനായിരുന്നു കൊതി.”
” സജീവ് ലാബിന്റെ മറവിൽ എന്തായിരുന്നു ചെയ്തത്.?”
“ഗവന്മേന്റ് നിരോധിച്ചതോ അല്ലെങ്കിൽ രഹസ്യമായതോ ആയ ഒരുൽപന്നം അതിന്റെ ബിസിനസ് .അതേ പറ്റി സൂചന കിട്ടിയിട്ടാണ് ഡോക്ടർ ആഷ്ലി തിരക്കി വന്നതെന്ന് ഞാൻ മനസിലാക്കിയത് കുറേ വൈകിയതിന് ശേഷം മാത്രം.”
” തുളസിയെ അവർ കൊലപ്പെടുത്തിയതെങ്ങനെയറിഞ്ഞു.?”
“TB സർ വിളിച്ചു പറഞ്ഞു.തുളസിയും സജീവും തീർന്നു അടുത്തത് തീർത്ഥയാണെന്ന്. അവർ പറഞ്ഞ രേഖകൾ എത്തിച്ചില്ലെങ്കിൽ തീർത്ഥയും മരണപ്പെടുമെന്ന് . “
“TBസർ…..?”
അലോഷി ചോദിച്ചു.
” നേരിട്ട് കണ്ടില്ല ഒന്നു രണ്ട് തവണ വിളിച്ചിട്ടുണ്ട്. “
” അതാരാ എന്നെനിക്കറിയില്ല എങ്കിലും .എല്ലാർക്കും അദ്ദേഹത്തെ ഭയമാണ്. റോഷനും തോമസ് സാറിനുമടക്കം.തോമസ് സാറിന്റെ ഫാർമസിയിൽ ജോലിക്കു നിൽക്കാമെന്നോർത്താ ചെന്നതെങ്കിലും മഠത്തിന്റെ കാര്യത്തിൽ അത് മൊത്തം എന്നെ ഏൽപിക്കുകയാണ് ചെയ്തത്. അവിടെ നിർമ്മിക്കുന്നത് ഒരു പ്രത്യേക രീതിയിൽ ശരീരത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്നാണ്. “
” മനസിലായില്ല.”
” അത് ഒന്നര മാസം ഉപയോഗിക്കുന്നതോടെ ഒരിക്കലും അതിൽ നിന്നും വിട്ടു പോരാൻ കഴിയാത്തത്രയും അടിമയാകും”
” അത് സാധാരണമായ കാര്യമല്ലേ?”
എന്റെ സംശയം.
” അതിന്റെ 100 ഇരട്ടി സ്ട്രോംഗാണിത്. വളരെ സാവധാനത്തിലാണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. ഒന്നര രണ്ട് മാസം കൊണ്ട് ശരീരത്തിലെ വെയ്ൻ മൊത്തം തളർത്തിക്കളയുന്നു, ചിന്താശേഷി കുറയുന്നു. ബുദ്ധി മരവിച്ച പ്രതികരിക്കാൻ കഴിയാത്ത ഏതാണ്ട് പറഞ്ഞാൽ കിളി പോയ അവസ്ഥയിലേക്കെത്തും.”
” ഇതു കൊണ്ടുള്ള നേട്ടം?”
” അറിയില്ല.”
“നാൻസി എങ്ങനെ തിരികെ പോകും; “
” അലോഷിയുടെ ചോദ്യത്തിനു മുമ്പിൽ നാൻസി മിഴിച്ചു.
“പോയി മുഖം കഴുകി വരൂ.”
അലോഷിയുടെ നിർദ്ദേശപ്രകാരം നാൻസി എഴുന്നേറ്റു ഞാൻ ചൂണ്ടിക്കാണിച്ച ഭാഗം നോക്കി അവൾ നീങ്ങി.
“നാൻസിയെ പറഞ്ഞു വിടുകയാണോ?”
“അതെ വേദാ. അവൾക്കറിയുന്നതവൾ പറഞ്ഞു. അവളെ പിടിച്ചു വെച്ചാൽ കുറ്റവാളികൾ വെളിയിൽ വരാൻ സമയമെടുക്കും. നമ്മൾ അവർക്കു പിന്നാലെ ഇല്ല എന്ന് അവരെ ബോധ്യപ്പെടുത്തണം.”
അപ്പോഴേക്കും മുഖം കഴുകി നാൻസി വന്നു.
“നാൻസി പോയ്ക്കോളൂ. പിന്നെ ആ രേഖകൾ MTR ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ഫയലുകളുടെ കൂട്ടത്തിലാവാനാണ് സാദ്ധ്യതയെന്ന് വേദപറയുന്നു. വ്യക്തമായ ഉറപ്പില്ല. നാളെ എത്തിക്കാം.പിന്നെ നമ്മൾക്കിടയിൽ ഇത്ര നേരമുണ്ടായ സംഭാഷണം ആരോടും പറയണ്ട. പറഞ്ഞാൽ തീർത്ഥയുടെ കാര്യം നീ മറക്കേണ്ടി വരും.”
നിറഞ്ഞ കണ്ണുകളോടെ നാൻസി തലയാട്ടി.
“ഇതാ ഈ തോക്കും കൂടി ….”
” വേണ്ട സർ, അതെനിക്ക് തോമസ് ഐസക് സർ തന്നതാണ്. ഉപയോഗിക്കാൻ പോലും എനിക്കറിയില്ല.”
അവൾ വാതിൽ കടന്നതും
“വേദാ ഇന്നിനി നിന്നെ തിരഞ്ഞാരും വരില്ല ധൈര്യമായി ഉറങ്ങിക്കോ.”
“സാറെങ്ങനെ കറക്റ്റ് ടൈം?”
” നമ്പർ ട്രെയ്സ് ചെയ്ത് വന്നതാണ്. ലൊക്കേഷൻ ഇവിടെയാണെന്നു പറഞ്ഞപ്പോൾ അവളിതിനകത്തുണ്ടാവുമെന്നുറപ്പായിരുന്നു.”
“സാറപ്പോൾ വന്നില്ലായിരുന്നെങ്കിൽ….. “
” ഒന്നും സംഭവിക്കില്ലെടോ അതൊരു പാവം കുട്ടിയാണ്.പെട്ടു പോയതാണ്, അല്ല മന: പൂർവ്വം പെടുത്തിയതാണ്. ഞാനിറങ്ങട്ടെ കുറേയേറെ ജോലികൾ ബാക്കിയാണ്. പിന്നെ MTR ലോക്കറിൽ gold മാത്രമല്ലെ ഉള്ളൂ? “
“അതെ “
“എത്ര പവനുണ്ട്?”
” അമ്പത്തിമൂന്ന് “
“ലോക്കർ നമ്പർ. വിശ്വാസമുണ്ടേൽ പറയുക. ഇന്ന് രാത്രി ആ അമ്പത്തിമൂന്ന് പവൻ അപഹരിക്കപ്പെടും, അതിനു മുന്നേ മാറ്റണം.”
“കീ വീട്ടിലാണുള്ളത് PW **** പോരെ?”
എന്റെ സംസാരം കേട്ടാവാം അലോഷി ചിരിച്ചു.
“വേദ രാവിലെ നമ്മളവനെ പിടിച്ചിരിക്കും ധൈര്യമായി ഉറങ്ങിക്കോ.”
വീടിന്റെ കീയെടുത്തു കൊടുത്ത ശേഷം അവർ പോയി.പിന്നീടെന്തോ ഉറക്കം വന്നില്ല. ചായം പൂശിയ മുഖമുള്ളരാൾ പുറത്തു നിന്ന് കളി നിയന്ത്രിക്കുന്നു.
ഗായത്രീ മേഡത്തിനെ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫായിരുന്നു. ടീപ്പോയ്മേൽ കാലെടുത്തു വെക്കാനാഞ്ഞ ഞാൻ ഒരു കവർ കണ്ടു ഞെട്ടി. പരിചിതമായ കൈപ്പട .
ഇതാരാവും ഇനിയൊരു പക്ഷേ നാൻസിയാവുമോ കത്തെഴുതിയത്?
എന്റെ പേരു മാത്രം എഴുതിയ ആ കവറെടുത്തു ഞാൻ തുറന്നു. അതിനകത്ത് കുറച്ചു ഫോട്ടോകൾ കണ്ടു. എല്ലാം ഉറങ്ങിക്കിടക്കുന്ന ഫോട്ടോസുകൾ, അതിൽ ഒരു പെൺകുട്ടിയുടെ മുഖം പരിചിതമായി തോന്നി. യെസ് ഇതവൾ തന്നെ. അവളെങ്ങനെ…….?