ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 12

ബഹറിനക്കരെ
ഒരു കിനാവുണ്ടായിരുന്നു 12
Bahrainakkare Oru Nilavundayirunnu Part 12 | Previous Parts

ബുറൈദയിലുള്ള എന്റെ കൂട്ടുകാരന്റെ റൂമിൽ വെച്ചാണ് ഞാനന്നൊരു മതപ്രഭാഷകനെ പരിചയപ്പെടുന്നത് . നാട്ടിലെ അറിയപ്പെടുന്ന ഒരു പ്രഭാഷകൻ. എന്തോ ആവശ്യത്തിന് വേണ്ടി സൗദിയിലേക്ക് വന്ന അദ്ദേഹം എന്റെയാ സുഹൃത്തിന്റെ റൂമിലായിരുന്നു അന്ന് താമസിച്ചിരുന്നത് .
റൂമിലേക്ക് കയറി ചെന്ന എന്നെ മൂപ്പർക്ക് പരിചയപ്പെടുത്തി കൊടുത്ത ശേഷം ഇപ്പൊ വരാമെന്നും പറഞ്ഞ് ആ റൂമിലെ എന്റെ സുഹൃത്ത് പുറത്തേക്കെന്തോ ആവശ്യത്തിനായി ഇറങ്ങി .
ഈ സമയത്താണ് പടച്ചോനെന്റെ ജീവിതത്തിലെ മറ്റു ചില മുഹൂർത്തങ്ങൾ കൂടി സമ്മാനിക്കാൻ പോകുന്നതിന്റെ തുടക്കമെന്നോണം ഞാനാ പണ്ഡിതനെ കൂടുതലായി അവിടെയിരുന്ന് പരിചയപ്പെടുന്നത്. സംസാരിച്ചിരുന്ന
പ്പോൾ ഞാനവരോട് പെട്ടെന്നടുത്തു കൊണ്ടിരുന്നു .
അതിനൊരു കാരണമുണ്ട്…
ഒരു പ്രത്യേക സംസാര രീതിയായിരുന്നു മൂപ്പർക്ക് . നമ്മൾ പറയാതെ നമ്മുടെ മനസ്സിലുള്ളതെല്ലാം വായിച്ചെടുക്കുന
്നുണ്ടെന്ന് തോന്നി പോകും സംസാരിച്ചിരിക്കുന്നതിനിടയിൽ അവരുടെ ചില മുനയുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാതെ നമുക്ക് നേരെ വരുമ്പോൾ . അതെന്നെ അവരിലേക്ക് വല്ലാതെ ആകർഷിപ്പിക്കുകയ
ും അത്ഭുതം തോന്നിപ്പിക്കുകയും ചെയ്ത് കൊണ്ടിരുന്നു.
അങ്ങനെ വിശേഷങ്ങൾ പറഞ്ഞിരിക്കുന്നതിനിടയിലാണ് പ്രതീക്ഷിക്കാതെ “നീ കല്ല്യാണം കഴിച്ചതാണോ അൻവർ.. ?” എന്നെന്നോട് ചോദിക്കുന്നത് . അതെയെന്ന് മറുപടി കൊടുത്തതും മൂപ്പരെന്നെ വല്ലാത്തൊരു നോട്ടം നോക്കി. എന്നിട്ട് എന്റെയുള്ളിൽ ഞാൻ ചങ്ങലയിട്ട് പൂട്ടിയിട്ട നൊമ്പരങ്ങളെ കണ്ടത് പോലെ ചോദിച്ചു
” എന്താ ദാമ്പത്യം റാഹത്തല്ലേ.. ?” എന്ന്.
ആ നേരത്താ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി കൊടുക്കാൻ ഞാനൽപ്പം പ്രയാസ്സപ്പെടുകയുണ്ടായി . എന്റെ മറുപടിയും കാത്ത് മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന ഉസ്താദിനോട് കളവ് പറയാൻ കഴിയാതെ മടിച്ച് കൊണ്ടാണെങ്കിലും ഭാര്യയുമായി ചില പ്രശ്നങ്ങൾ ഉണ്ടെന്നും മുന്നോട്ട് പോകുവാൻ മനസ്സ് കൊണ്ട് കഴിയുന്നില്ലെന്നും ത്വലാഖ് ചൊല്ലുവാൻ ആഗ്രഹിക്കുന്നുണ്ട് എന്നും പക്ഷേ അതിനൊന്നും ഉസ്താദേ എന്റെ ഇപ്പോഴത്തെ സാഹചര്യങ്ങൾ സമ്മതിക്കുന്നില്ല എന്നൊക്കെയുള്ള കാര്യങ്ങൾ ചുരുക്കി പറഞ്ഞപ്പോൾ “നമുക്കൊന്ന് നടന്നാലോ അൻവർ ” എന്ന് പറഞ്ഞ് ഉസ്താദ് തോളിലിടുന്ന ഷാളുമെടുത്ത് എഴുന്നേറ്റു.
റൂമിലേക്ക് തിരിച്ചെത്തിയ കൂട്ടുകാരനോട് ഞങ്ങളൊന്നു നടക്കാനിറങ്ങുകയാണ് പോയി വരാമെന്നും പറഞ്ഞ് ഞാനും ഉസ്താദും പുറത്തേക്കിറങ്ങി .
ഒരാളുടെ ജീവിതത്തിൽ
സംഭവിക്കാൻ പാടില്ലാത്ത അനുഭവങ്ങളെ ചുമലിൽ വെച്ച്
എന്ത് ചെയ്യണമെന്നറിയാതെ, എങ്ങനെ നേരിടുമെന്നറിയാതെ നടുക്കടലിൽ കുടുങ്ങിപ്പോയ കപ്പിത്താനെ ഓർമ്മിപ്പിച്ച് രാത്രികളോട് പരിഭവം പറഞ്ഞും, മുസല്ലയിലിരുന്ന് കണ്ണീരൊഴുക്കിയു
ം ഈ സ്വപ്നങ്ങളില്ലാത്തവരുടെ മഹ്ശറയായ മരുഭൂമിയിലിരുന്ന് ദുഃഖങ്ങളുടെ വേദന ഞാൻ ഇരട്ടിയായി അനുഭവിച്ചിട്ടുണ്ട്. അങ്ങനെ ആലോചിച്ചവശനായി തളർന്നുറങ്ങി പോയിരുന്ന എന്റെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയൊരു ദുരന്തത്തിന് വഴിയൊരുക്കുവാൻ എന്റെ റബ്ബ് കാണിച്ച മാർഗ്ഗമായിരുന്നു ആ യാത്രയിലൂടെ സംഭവിക്കാനിരിക്
കുന്നതെന്ന് ഞാനറിഞ്ഞിരുന്നില്ല .

ജീവിതത്തിന്റെ യഥാർത്ഥ മുഖം കാണാൻ അവസരം കിട്ടാത്ത ഭാഗ്യവാന്മാരായ അറബികളുടെ
വണ്ടികൾ ചീറി പാഞ്ഞു പോയി കൊണ്ടിരിക്കുന്ന
റോഡരികിലൂടെ ഉസ്താദ് മുന്നിലും ഞാൻ പിറകിലുമായി അങ്ങനെ കുറച്ചു നേരം നടന്നു . വൈകുന്നേരമായതിനാൽ മരുഭൂമിയെ പ്രണയിച്ച വെയിലിന്റെ പ്രണയത്തിന്റെ കാഠിന്യംഒരുപാട് കുറഞ്ഞിട്ടുണ്ടായിരുന്നു.
പൈസ വിളയുന്ന ബർക്കത്തിന്റെ നാട്ടിലെ മനോഹരമായ പുറത്തുള്ള കാഴ്ചകളും, മറ്റും നോക്കി നടക്കുന്നതിനിടയിൽ അവർ പറഞ്ഞു “അൻവർ നിന്റെ മനസ്സെന്തോ കാര്യമായ വിഷമം അനുഭവിക്കുന്നുണ്ട് എന്നെനിക്ക് തോന്നിയിരുന്നു നിന്റെ സംസാരങ്ങളും, വിഷമങ്ങളൊളിപ്പിച്ച നിന്റെ മുഖവും ശ്രദ്ധിച്ചപ്പോൾ പക്ഷേ അത് ഇങ്ങനെയൊരു വേദന നിറഞ്ഞ കാര്യം ആയിരിക്കുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരു
ന്നില്ല.! ”
“മാഷാ അല്ലാഹ്
പടച്ചോൻ നമ്മളൊന്നും പ്രതീക്ഷിക്കുന്
നതല്ലല്ലോ അവന്റെ ദുനിയാവിലും ആഖിറത്തിലും ഒരുക്കിയിരിക്കുന്നത്.. ”
“എനിക്ക് നിന്നെ കൂടുതൽ പരിചയമില്ല ഒന്നുരണ്ട് മണിക്കൂർ മുൻപ് പരിചയപ്പെട്ട ഒരു സുഹൃത്ത്. നിനക്ക് ഞാനും അങ്ങനെ തന്നെ പക്ഷേ ഈ കുറഞ്ഞ സമയം കൊണ്ട് നമ്മളൊരുപാട് അടുത്തു പോയിരിക്കുന്നു. ഞാൻ രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഇന്ഷാ അല്ലാഹ് നാട്ടിലേക്ക് മടങ്ങും . പിന്നീട് നമ്മൾ കാണുകയോ സംസാരിക്കുകയോ ചെയ്യുമോ എന്നുള്ളത് പടച്ചോന് മാത്രമേ അറിയൂ വീണ്ടും കാണുവാൻ റബ്ബ് നമുക്ക് തൌഫീഖ് നൽകട്ടെ .
എന്തോ നിന്റെ അവസ്ഥകൾ കേട്ടപ്പോൾ മുസ്ലിമായ ഞാൻ എന്റെ ബാധ്യത നിറവേറ്റേണ്ടതുണ്ടല്ലോ എന്നെന്റെ മനസ്സോർമ്മിപ്പി
ക്കുകയുണ്ടായി . അതുകൊണ്ടാണ് നമ്മളീ മരുഭൂമിയിലൂടെ ഇങ്ങനെ നടക്കാനിറങ്ങിയത്.
എന്റെ വാക്കുകൾ അൻവറിന് വിഷമം തോന്നിപ്പിക്കില്ലെന്ന വിശ്വാസത്തോടെയാണ് ഞാൻ പറയാനൊരുങ്ങുന്നത്…
ഇപ്പോൾ നമ്മളേയും തലോടി കൊണ്ട് കൂടെയുള്ള ഈ നാട്ടിലെ കാറ്റിനിന്നും നമ്മുടെ റസൂലിന്റെയും, സ്വഹാബത്തിന്റെയും സഹനങ്ങളുടെയും, ക്ഷമയുടെയും ഗന്ധമുണ്ട് ആ മണ്ണിൽ നിന്ന് കൊണ്ട് ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ഇതുവരെ അൻവറിന്റെ മനസ്സ് പറഞ്ഞ കാര്യങ്ങള്ക്ക് വിപരീതമായി തോന്നിയാൽ അതായത് ത്വലാഖ് ചൊല്ലുവാൻ ഒരുങ്ങുന്നതിന് തടസ്സമായി മാറിയാൽ അതിൽ വിഷമിക്കുകയോ, മാനസികമായി തളരുകയോ ചെയ്യരുത് കാരണം നമ്മൾ വെറും പടപ്പുകളാണ് എല്ലാം നിയന്ത്രിക്കുന്നത് റബ്ബാണല്ലോ. അതുകൊണ്ട് വിഷമങ്ങൾ ഒന്നും ഉണ്ടാവാതെ ഞാൻ പറയുന്ന കാര്യങ്ങൾ ഒന്ന് ചെയ്യാൻ ശ്രമിക്കുക . കഴിയുന്നില്ലെങ്കിൽ ഉപേക്ഷിക്കണം ..!
പരിശ്രമിച്ച് കിട്ടുന്ന വിജയങ്ങൾക്ക് വല്ലാത്ത സുഖമാണ് നമുക്കത് അറിഞ്ഞു ബോധ്യപ്പെടുമ്പോൾ വല്ലാത്ത അനുഭൂതിയുമായിരിക്കും .
നീയിപ്പോൾ അനുഭവിക്കുന്നത് പടച്ചോന്റെ ഒരു പരീക്ഷണമായിരിക്
കാം. സ്വപ്നങ്ങളൊക്കെ കണ്ട് കാത്തിരുന്ന ഒരു യുവാവ് വിവാഹിതനാകുമ്പോൾ അവൻ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുക അതൊരു കടുത്ത പരീക്ഷണമാണ് .
പടച്ചോൻ അവന്റെ പടപ്പുകളുടെ ക്ഷമ നല്ലോണം പരീക്ഷിക്കും കാരണം അവനെത്ര ക്ഷമിക്കുന്നവനാണ്. എല്ലാ അനുഗ്രഹങ്ങളും കിട്ടിയ നമ്മളൊക്കെ അതെല്ലാം മറന്ന് ചെയ്ത് പോകുന്ന കാര്യങ്ങൾ അവൻ ക്ഷമിക്കുന്നത് കൊണ്ടല്ലേ നമ്മളൊക്കെ ഇന്നും ജീവിച്ചിരിക്കുന്നത്. അല്ലായിരുന്നുവെ

ങ്കിൽ ഞാനും നീയും അടങ്ങുന്ന ഈ ലോകം അവനെന്നോ നശിപ്പിച്ച് കളയുമായിരുന്നില്ലേ . ?
അതുകൊണ്ടാണ് ഇക്കാര്യം നിന്റെ ജീവിതത്തിലെ ഒരു പരീക്ഷണം ആണെന്നും നീയിതിൽ വിജയിക്കാൻ ചെറിയൊരു ശ്രമം നടത്തണമെന്നും ഞാൻ പറയുന്നത്. ത്വലാഖിന് തക്കതായ കാരണങ്ങൾ ഉണ്ടായിരിക്കാം, അങ്ങനെ ഉണ്ടായാൽ ത്വലാഖ് ചൊല്ലുവാനും ഇസ്ലാമിൽ നിയമങ്ങളുണ്ട് പക്ഷേ ഈ ദുനിയാവ് ഇങ്ങനെയാണ് ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഓരോ പടപ്പുകളും പരീക്ഷിക്കപ്പെടും.
ക്ഷമയുണ്ടോന്ന് നോക്കാൻ പോലും നേരമില്ലെന്ന ഒരൊറ്റ കാരണം ഒന്നുകൊണ്ടു മാത്രമാണ് വിജയിക്കുന്നവർ ഈ ദുനിയാവിൽ നിന്നും വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്നത്..
അൻവറിന്റെ കാര്യത്തിൽ ഇതാണ് പടച്ചോൻ നിനക്ക് തന്നിട്ടുള്ള പരീക്ഷണം എന്നെന്റെ മനസ്സ് പറയുന്നു.
ഞാൻ പറഞ്ഞത് കാരണം ക്ഷമിച്ച് നിന്ന് നീ ഇതിൽ വിജയിച്ചാൽ നാളെ പരിമിതികളില്ലാത്ത ജന്നാത്തിലേക്ക് അൻവർ എത്തുമ്പോൾ ഈ വിനീതൻ തീയാളി കത്തുന്ന നരകത്തിലാണെങ്കി
ൽ അൻവറിനെന്നെ രക്ഷിക്കാൻ കഴിഞ്ഞാൽ ആ നേരത്ത് അതെനിക്കുപകാരപ്പെടില്ലേ..? അപ്പോൾ ഞാനിന്ന് ഇത് പറഞ്ഞു തരേണ്ട ബാധ്യതയില്ലേ എനിക്ക്.. ? അതുകൊണ്ട് മാത്രമാണ് ഞാനിക്കാര്യം അൻവറിനോട് ചെയ്ത് നോക്കുവാൻ പറയുന്നത് ..
ഒരായുസ്സിന്റെ വലിപ്പത്തെ കുറിച്ച് നമുക്കൂഹിക്കാവുന്നതേ ഒളളൂ അതിനിടയിൽ നമ്മൾ ക്ഷമയുള്ളവരായി മാറുമ്പോൾ ഈ അനശ്വരമായ ലോകത്ത് വിജയിച്ച് മടങ്ങുന്നവർ അവരല്ലാതെ ആരുമുണ്ടാവില്ല.
നീ കല്ല്യാണം കഴിച്ച പെണ്ണിന് എന്ത് കുഴപ്പങ്ങൾ ഉണ്ടെങ്കിലും നിന്നെ കൊണ്ടത് ക്ഷമിക്കാൻ കഴിഞ്ഞാൽ നിന്നോളം പടച്ചോനിഷ്ട്ടപ്പെട്ടവർ വേറെയാരാണുണ്ടാവുക.. ? ഇനി എന്റെ വാക്കുകൾ കേട്ട ശേഷം ക്ഷമയോടെ നീ നിന്നിട്ടും നിന്റെ ഭാര്യക്ക് മാറ്റങ്ങളോ നിന്റെ മനസ്സിന് ത്വലാഖ് അല്ലാതെ വേറെ വഴികളോ കാണാൻ കഴിയാതെ വരികയാണെങ്കിൽ പിന്നെ താമസിക്കരുത് നീ ത്വലാഖ് ചൊല്ലുക കാരണം അതായിരിക്കും പടച്ചോൻ കണക്കാക്കിയ നിന്റെ വിജയം.
ഹൃദയത്തിലേക്ക് നേരിട്ട് ആഴ്ന്നിറങ്ങുന്ന ആ പണ്ഡിതന്റെ കനമുള്ള വാക്കുകൾ കേട്ടപ്പോൾ ഉസ്താദിനറിയാത്ത
എന്റെ യഥാർത്ഥ അവസ്ഥകളുടെ പറയാനറിയാത്ത വേദന പങ്കുവെക്കാൻ തോന്നിയെങ്കിലും അതിനൊന്നും കാത്തുനിൽക്കാതെ മനസ്സ് പുതിയ ചില ചിന്തകളുടെ കൂടെ ഇറങ്ങി പോയിരുന്നു.
ഉസ്താദിന്റെ വാക്കുകൾ ശ്രദ്ധിച്ച് കേട്ടും മറുപടി പറഞ്ഞും ഞാൻ
കുറെ നേരം അവരോടൊപ്പം സംസാരിച്ചിരുന്നു . നേരം ഒരുപാടായപ്പോൾ റൂമിലേക്ക് പോകാമെന്നും പറഞ്ഞ് ഞങ്ങൾ തിരിച്ച് റൂമിലേക്ക് തന്നെ നടന്നു.
ചുവപ്പിന്റെ അഴകിൽ മേനിയുടെ മൊഞ്ച് കാണിച്ച് നിൽക്കുന്ന പടിഞ്ഞാറിനെയും,
മഗ്രിബിനെ വരവേൽക്കാനൊരുങ്ങി നിൽക്കുന്ന മിനാരങ്ങളെയും നോക്കി മുന്നോട്ട് നടക്കുന്ന സമയത്ത് മനസ്സ് മറ്റൊരു ചിന്തയെ ഗർഭം ധരിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.
സുഹൃത്തിന്റെ
റൂമിൽ തിരികെയെത്തി കൂടുതലവിടെ നിൽക്കാതെ കൂട്ടുകാരനോടും ഉസ്താദിനോടും യാത്രപറഞ്ഞ് വണ്ടിയുമെടുത്ത് ഞാൻ എന്റെ റൂമിലേക്ക് യാത്ര തിരിച്ചു.
റൂമിൽ തിരിച്ചെത്തിയ ഞാൻ കുറേനേരം ഓരോന്നാലോചിച്ചിരുന്നു.
ആ പണ്ഡിതന്റെ വാക്കുകളിലൂടെ എന്റെ ഉളളിൽ ഞാൻ പോലുമറിയാതെ എന്തൊക്കെയോ തറഞ്ഞു പോയിരുന്നു. നേരം ഒരുപാടായി എന്ന് തോന്നിയപ്പോൾ രാവിലെ ഡ്യൂട്ടിക്ക് പോകേണ്ട ഞാൻ പെട്ടെന്ന് കിടന്നു നോക്കിയെങ്കിലും ഉറക്കം കിട്ടാതെ വീണ്ടും അസ്വസ്ഥനായി കൊണ്ടിരുന്നു. നിനക്കറിയോ എത്രയെത്ര മാസങ്ങളാണ് എനിക്കെന്റെ ഉറക്കം നഷ്ട്ടപ്പെട്ടിട്ടുള്ളതെന്ന്. എല്ലാം ആരുമറിയാതെ ഞാൻ ഒറ്റക്കനുഭവിച്ചു തീർത്തു പക്ഷേ എന്തിനായിരുന്നു എന്റെ പടച്ചോനെന്നെ ഇങ്ങനെ പരീക്ഷിക്കുന്നതെന്ന് മാത്രം അന്നും എനിക്കറിയില്ലായിരുന്നു.

ഓർമ്മകളും, അവസ്ഥകളും, ചിന്തകളും ചേർന്ന് എന്റെ മനസ്സിനെ മൃഗീയമായി മാറി മാറി പീഡിപ്പിച്ചപ്പോൾ ഞാൻ വീണ്ടും ആ
മരുഭൂമിയിൽ ഈന്തപ്പന മരങ്ങളോടൊപ്പം ഒരുപാട് ദിവസങ്ങൾ ഉറങ്ങാതെ ഉണർന്നിരിക്കാൻ നിർബന്ധിതനായി .
മനസ്സിൽ മുഴുവനും ത്വലാഖ് ചൊല്ലി പോയാൽ ഞാനെന്റെ റബ്ബിന്റെ പരീക്ഷണത്തിൽ തോറ്റു പോകുമോ എന്നുള്ള പുതിയ ഭയം കൂടി കൊണ്ടിരുന്നു. എല്ലാ നാറുന്ന സംഭവങ്ങളും അറിഞ്ഞ് ഇനി എങ്ങനെ അവളെ ഭാര്യയായി കാണുമെന്നും കൂടി ഓർക്കുമ്പോൾ ഉത്തരം കിട്ടാതെ ഞാനുറക്കെ ഭ്രാന്തനെ പോലെ പടച്ചവനെ വിളിച്ച് പോയിട്ടുണ്ട്.
ദിവസങ്ങളോളം ആ ചോദ്യങ്ങൾക്കൊന്
നും ഉത്തരങ്ങൾ നൽകാൻ കഴിയാത്തതിന്റെ പേരിൽ ചിന്തകൾ മനസ്സിനെ പാതി ജീവനാക്കി നോവിച്ചു കൊണ്ടിരുന്നു. അവസാനം മനസ്സ് ചിന്തകൾക്ക് കീഴടങ്ങി ആരേയും അറിയിക്കാതെ എല്ലാ സംഭവങ്ങളും ഖൽബിൽ ഖബറടക്കി ത്വലാഖ് ചൊല്ലാതെ അവൾ ചെയ്തതെല്ലാം ക്ഷമിച്ച് നല്ലൊരു ഭർത്താവായി മാറാനും അവളെ മാറ്റിയെടുത്ത് ജീവിക്കാനും അവസാനം സാഹചര്യം വന്നാൽ അവളോടിതെല്ലാം പറഞ്ഞ് എന്നെ എന്തിനാണ് ചതിച്ചതെന്നും, വെറുത്തതെന്നും ചോദിക്കണമെന്നൊക
്കെ തീരുമാനിക്കുകയായിരുന്നു.
വേദനകളൊരുപാടുണ്ടായിരുന്നു ആ തീരുമാനമെടുത്തപ്പോൾ പക്ഷേ പടച്ചോന്റെ പടപ്പല്ലേ നമ്മൾ ക്ഷമിച്ചാൽ പിന്നീട് കിട്ടുന്ന സൗഭാഗ്യങ്ങൾക്ക് ഒരുപാട് സൌന്ദര്യം ഉണ്ടായിരിക്കുമല്ലോ എന്ന് മാത്രമാണ് മറ്റൊന്നും ചിന്തയിലേക്ക് കടത്തി വിടാതെ അപ്പോൾ ഞാൻ ചിന്തിച്ചത് .
അവളോട് അടുത്ത് അവളുമായി ജീവിച്ച് എനിക്കീ പരീക്ഷണത്തെ നേരിടണം എന്നും സ്വന്തം പിതാവിൽ നിന്നും ഗർഭം ധരിച്ച് ഡി ആൻഡ് സി ചെയ്ത ഒരു പെണ്ണിന്റെ ഭർത്താവായി ജീവിക്കുന്നതിനോളം ലജ്ജ വേറെയില്ലെന്നും അറിയാമായിരുന്നു. പക്ഷേ അവിടെ എന്റെ മനസ്സ് പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു. ” ചില പരീക്ഷണങ്ങൾക്ക് ചിലപ്പോൾ വല്ലാത്ത ദുർഗന്ധമായിരിക്കും അതല്ലാം നേരിട്ട്
വിജയിച്ചാൽ ഒരുപക്ഷെ അതിന്റെ പ്രതിഫലം ഇതുവരെ ആസ്വദിക്കാത്ത സുഗന്ധം നിറഞ്ഞതായിരിക്കില്ലേ.. ? ” എന്നൊക്കെ മനസ്സ് ചോദിച്ചതോടെ പിന്നെ ഞാൻ വേറെയൊന്നും ചിന്തിക്കാതെ ആ കയ്പ്പേറിയ തീരുമാനത്തിലുറച്ചു .
ആരും ചെയ്യാൻ മടിക്കുന്ന ഒരു തീരുമാനം ആണെന്നറിയാമായിരുന്നു പക്ഷേ
അതായിരുന്നെടാ എന്റെ അപ്പോഴത്തെ അവസ്ഥ..
എന്താണിനി സംഭവിക്കുവാൻ പോകുന്നത് എന്നറിയാതെ, എന്താണ് ഇനി ഞാൻ അനുഭവിക്കാൻ പോകുന്നത് എന്നറിയാതെ ജീവിതത്തിൽ നേരിടേണ്ടി വന്ന ആ ക്രൂരമായ പരീക്ഷണത്തെ നേരിട്ട് നോക്കാനൊരുങ്ങിയാണ് ഞാനന്ന് ഉറങ്ങാൻ കിടന്നത്..
ശപിക്കപ്പെട്ട ദിവസങ്ങൾ സമ്മാനിച്ച മാറാത്ത വേദനകൾ മറക്കാൻ ശ്രമിച്ച്,മഹർ കൊടുത്ത പെണ്ണിന്റെ കുറ്റങ്ങൾ ക്ഷമിക്കുന്നവന് നാളെ ഒരുപാട് മഹത്വമുണ്ടെന്ന് പഠിച്ചതോർത്ത്,
എന്റെ ഭാര്യയായ ആ ധിക്കാരി ചെയ്ത മാപ്പർഹിക്കാത്ത തെറ്റുകൾ മറക്കാൻ ശ്രമിച്ച്, എന്റെ കണ്ണീര് വറ്റുന്ന ദിവസങ്ങളാണ് ഇനി വരാൻ പോകുന്നതെന്നറിയാതെയും , പടച്ചോന്റെ തീരുമാനങ്ങൾ ഞാൻ ചിന്തിക്കുന്നതൊന്നും അല്ലെന്നറിയാതെയും,
ഒരിക്കൽ എന്റെ ഖൽബിന്റെ ഹൂറിയെയാണെന്ന് വിശ്വസിച്ചെഴുതിയ റൈഹാനത്തിന്റെ പേര് മായിച്ച് സാജിത എന്നെഴുതി എന്റെ മണവാട്ടിയാക്കി കൂടെ നിർത്തിയ അവളെ ബഹറിനക്കരെയിരുന്ന് സ്നേഹിക്കാൻ പണ്ട് കിനാവ് കൊണ്ടെഴുതിയ മനോഹരമായ എന്റെ ദാമ്പത്യ ജീവിതത്തിന്റെ പൊടി കേറിയ കിതാബ് തുറന്ന് ഒരിക്കൽ കൂടി ഞാൻ ‌ വായിക്കാൻ തുടങ്ങി..
” തുടരും ”
______________________________________
” നമുക്കൂഹിക്കാൻ കഴിയാത്തതാണ് നമ്മുടെ സൃഷ്ട്ടാവിന്റെ കണക്കുകൾ.. അവന്റെ തീരുമാനങ്ങൾ എന്തായാലും നമ്മൾ അനുസരിച്ചേ പറ്റൂ “