ശവക്കല്ലറയിലെ കൊലയാളി 6
Story : Shavakkallarayile Kolayaali 6 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts
സമയം ഏതാണ്ട് രാത്രിയുടെ മധ്യയാമം പിന്നിട്ടിരുന്നു അപ്പോള്‍ … കറുത്ത വാവിന്റെ കൂരിരുട്ടിൽ രാജകുമാരിയിലെ തേയിലത്തോട്ടങ്ങളിൽ ഇരുട്ട് കട്ടപിടിച്ച് ഭീകര രൂപംപൂണ്ടിരുന്നു .
പതിയെ സെമിത്തേരിയിൽ കാറ്റ് വീശാൻ തുടങ്ങി. കുറുനരികൾ ആകാശത്തേക്ക് നോക്കി അഷ്ടദിക്കുകൾ അലയടിക്കുമാറ് ഭീതിജനകമായ രീതിയില്‍ ഓരിയിടാൻ തുടങ്ങി…
ഏതോ പരേതാത്മാവിനെ സ്വീകരിക്കാനെന്നപോലെ തെരുവുപട്ടികൾ കൂടി ഓരിയിടാൻ തുടങ്ങിയപ്പോള്‍ അവിടെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു .
കാറ്റിന്റെ ശക്തി കൂടി വൻമരങ്ങൾ ആടിയുലഞ്ഞു . കാലൻ കോഴികൾ നീട്ടി കൂവാൻ തുടങ്ങി . കാർമേഘാവൃതമായ ആകാശകോണിൽ നിന്നും ഭയാനകമായ ഇടിമുഴക്കത്തിന് വഴിതെളിയിച്ച് ഇടിമിന്നൽ താഴേക്ക് പതിച്ചു .
ശക്തമായ ഒരിടിമിന്നൽ ആ കല്ലറക്ക് മുകളില്‍ പതിച്ചതും കല്ലറയുടെ മുകളിലെ പാളി ആരോ പൊക്കിയെടുത്ത പോലെ മുകളിലേക്ക് ഉയര്‍ന്നു . കല്ലറയിൽ നിന്നും ഒരു സ്ത്രീ രൂപം നിദ്രയിൽ നിന്നെന്നപോലെ എഴുന്നേറ്റ് പുറത്തേക്ക് വന്നു.
അരക്കെട്ടോളം എത്തി നിൽക്കുന്ന തലമുടി കാറ്റില്‍ പിന്നോട്ട് പാറുന്നുണ്ടായിരുന്നു. തീക്കനൽ പോലെ തിളങ്ങുന്ന കണ്ണുകള്‍, ചുവന്നു തുടുത്ത ചുണ്ടുകള്‍ക്ക് രണ്ട് വശത്തായി പുറത്തേക്ക് നീണ്ടു നിൽക്കുന്ന കോമ്പല്ലുകൾ, നീലിച്ച ഞെരമ്പുകൾ തെളിഞ്ഞു കാണുന്ന മുഖം.
കല്ലറയിൽനിന്നും പുറത്ത് കടന്ന ആ രൂപം പള്ളിക്ക് നേരെ നോക്കി ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു. ഒരോ ചിരിയും അവിടെ ഇടിമുഴക്കം സൃഷ്ടിച്ചു . ശേഷം അവള്‍ പ്രത്യക ശബ്ദത്തില്‍ മൂളിക്കൊണ്ട് അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു . ആരെയോ ലക്ഷ്യം വെച്ചപോലെ അന്തരീക്ഷത്തിലൂടെ ഒഴുകിനീങ്ങി ….
**** **** **** ****
ഡോക്ടര്‍ നാൻസി ചികിത്സിച്ചിരുന്ന രോഗിക്ക് അസുഖം കൂടുതലായി എന്നായിരുന്നു ആ ഫോണ്‍ സന്ദേശം .
സന്ദേശം കിട്ടിയ ഉടനെ കൂട്ടുകാരികളോട് യാത്ര പറഞ്ഞ് നാൻസി സെക്യൂരിറ്റി കൊണ്ടുവന്ന കാറില്‍ കയറി .
ഹോട്ടലില്‍നിന്നും പുറത്തേക്ക് കടന്ന നാൻസിയുടെ സ്കോട ഇരുട്ടിനെ കീറിമുറിച്ച് ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു .