അച്ഛൻ എന്ന സത്യം

“ടാ”

“എന്താടി പെണ്ണെ”

“അതേയ് ശനിയാഴ്ച എന്താ വിശേഷം എന്ന് ഓര്മയുണ്ടാലോ അല്ലെ”

“എന്തു, ഓർകുന്നില്ലലോ”

“ഓ അല്ലേലും എന്റെ കാര്യമൊക്കെ ഇവിടെ ആർക്കാ ഓർക്കാൻസമയം..ഞാൻ പോണു”

ഇതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു

“എടി പോത്തേ ഇതിപ്പോ എത്ര പ്രവിശ്യമായി നീ ഇത് തന്നെപറയുന്നു..ഞാൻ അങ്ങനെ മറക്കുമോ നിന്റെ പിറന്നാള്”

“ഉവ്വെയ്…ഇതൊക്കെ കുറെ കേട്ടിട്ടുണ്ടേയ്”

“ഏയ് അല്ലെടി..ഈ പ്രാവിശ്യം ഞാൻ മറക്കില്ല ഉറപ്പു..ആട്ടെ നിനക്ക്എന്തു സമ്മാനമാ വേണ്ടേ അത് പറഞ്ഞില്ലാലോ”

“എനിക്ക് സമ്മാനമൊന്നും വേണ്ടായേ ഇത്തവണ എങ്കിലും ഇയാള്മറക്കാതെ ഒന്ന് വിഷ് ചെയ്ത മതി”

“ഹ ഏറ്റു എന്ന്..ദേ ആ കൈ ഇങ്ങട് നീട്ടിക്കെ ഉണ്ണിത്താൻ വാക്ക്പറഞ്ഞാ വാകാന്ന് ”

“ഹിഹി പോടാ ”

“ഏയ് കെട്ടിയോനെ പോടാ എന്നോ..എന്നിട്ടു അമ്മടേം അച്ഛന്റേംമുമ്പിൽ ഏട്ടാ എന്നും… ആഹ് ഞാൻ ഒരു പാവമായകൊണ്ട് ഇതെല്ലാംസഹിക്കുന്നു ”

ഓ പിന്നേയ് പോടാ ഏട്ടാ…

ഇതും പറഞ്ഞു അവൾ അടുക്കളയിലേക്കു ഓടി.

***

“ഹാലോ”

“ആഹ് ഡി..എനിക്ക് ഒരു ക്ലയന്റ് മീറ്റിംഗ് ഉണ്ട് മുംബൈയിൽ..പെട്ടന്നു ഡിസൈഡ് ചെയ്തത് ഇപ്പോൾ തന്നെ പോകണം.. നീഎപ്പോൾ എത്തും? ”

“വെള്ളിയാഴ്ച അല്ലെ..ജോലി കുറച്ചു ഉണ്ട് വൈകും എന്നാതോന്നുന്നേ..എന്നാലും ഇതെന്താ പെട്ടന്നു..”

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ

“പാക്ക് ചെയ്യണ്ടേ,ഞാൻ വരണോ”

“ഓ വേണ്ടെടി നീ ജോലി വേഗം തീർത്തു വീട്ടിലേക്കു വാ അച്ഛൻഒറ്റക്കെ ഉള്ളു”

“ഏയ് ‘അമ്മ എവിടെ പോയി ”

“പോയില്ല..കുഞ്ഞമ്മടെ വീട്ടിൽ പോയി രണ്ടു ദിവസം നിൽക്കണംനു പറയാൻ തുടങ്ങിട് കുറച്ചയില്ലെ,അതുകൊണ്ടു ഞാൻ പോകുംവഴി കൊണ്ട് വിട്ടേക്കാം..”

“ആഹ്..അപ്പോ ശനിയാഴ്ച”

അവളുടെ വാക്കിനെ മുറിച്ചു കൊണ്ട് അവൻ

“ഡി എന്നാ ശരി ഇപ്പോൾ തന്നെ ഒരുപാട് വൈക്കി..കൊല്ലിഗ്സ് വെയിറ്റ്ചെയുന്നു”

ഉള്ളിലെ പരിഭവം പുറത്തു കാണിക്കാതെ അവൾ “ആഹ്ഓക്കേ,എത്തീട്ടു വിളിക്കു..”

“ഓക്കേ ബൈ”

***

ജോലി കഴിഞ്ഞു വീട്ടിൽ എത്തിയ അവൾ കാണുന്നത് ഗേറ്റ് പൂട്ടിപുറത്തേക്കു ഇറങ്ങുന്ന അച്ഛനെയാണ്

“അച്ഛൻ എവിടെ പോകുവാ”

“ഏയ് മോളെ കാണാഞ്ഞകൊണ്ടു വിളിച്ചോണ്ട് വരാം എന്ന്വിചാരിച്ചു ഇറങ്ങിയതാ”

അവനും അമ്മയും പോയതിന്റെ പരിഭവം നിറഞ്ഞ മുഖത്തുപുഞ്ചിരി മഴയായി പൊഴിഞ്ഞു

ഗേറ്റ് തുറന്നു രണ്ടുപേരും വീടിനുള്ളിൽ കയറി

“അച്ഛന് വിശക്കുന്നുണ്ടാവും അല്ലെ? ഞാൻ വേഗം ഫ്രഷ് ആയിട്ടുവന്നു എന്തു എങ്കിലും ഉണ്ടാക്കാം”

“ഉം,മോള് പോയി ഫ്രഷ് ആയിട്ടു വാ”

“ശരി അച്ഛാ”

അവൾ തിരിച്ചു വന്നപ്പോൾ അച്ഛൻ എന്തോ തിരയുന്നത് കണ്ടുഅവൾ തിരക്കി “എന്താ അച്ഛാ തിരയുന്നേ”

“അല്ല താക്കോൽ തിരയുവാരുന്നു”

“താക്കോലോ എന്തിനാ ഇപ്പോൾ”

“ഇന്ന് ഇനി ഒന്നും ഉണ്ടാകാൻ നിൽക്കണ്ട പുറത്തു പോയി കഴികാം”

“അത് കുഴപ്പമില്ല അച്ഛാ ഞാൻ വേഗം ഭക്ഷണം തയ്യാറാക്കാം”

“ഹ വേണ്ടെന്ന് നീ എന്റെ ആ സ്കൂട്ടർ ന്റെ കീ ഒന്ന് തപ്പി എടുത്തേ”

അത്ഭുതത്തോടെ അവൾ “ഏയ് സ്കൂട്ടർ ഓ”

“ആഹ് അതെന്താ ഞാൻ അത്രക്ക് കിളവൻ ആയി എന്നാണോ നീപറയുന്നേ”

“ഐയോ അതല്ല അച്ഛാ”

“ആഹ് എന്നാ ഇനി ഒന്നും പറയണ്ട താക്കോൽ തപ്പി എടുത്തേ”

“ദേ അച്ഛാ താക്കോൽ”

“ആഹ് എന്നാ വാ പോകാം”

ആദ്യമായി അച്ഛന്റെ സ്കൂട്ടർ ന്റെ പുറകിൽ ഇരുന്നതും അവളുടെകണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി

“എന്നാ പോയാലോ മോളെ” അച്ഛൻ ചോദിച്ചു

അവളുടെ കണ്ണുനീർ അച്ഛനെ അറിയിക്കാതെ മറച്ചു പിടിച്ചു “ഉം”എന്നൊരു മൂളലിൽ മറുപിടി ഒതുക്കി.

നേരെ അവളുടെ ഏറ്റവും പ്രിയപ്പെട്ട റെസ്റ്റോറന്റ് ന്റെ മുമ്പിൽകൊണ്ട് നിർത്തി

“മോൾക്ക് ഇഷ്ടമുള്ളത് ഓർഡർ ചെയ്തോളു” എന്ന് പറഞ്ഞു അച്ഛൻഅവിടെ ഇരുന്ന ദിനപത്രം കൈയിലെടുത്തു വായിക്കുന്നു

അവൾ ഓർഡർ ചെയ്ത ശേഷം “അച്ഛന് എന്താ” എന്ന് ചോദിച്ചപ്പോൾവെയ്റ്റർ ഓട് ആയിട്ടു “മോള് പറഞ്ഞത് തന്നെ മതി എനിക്കും” എന്ന്പറഞ്ഞു.അത്ഭുതത്തോടെ ഇരിക്കുന്ന അവളെ കണ്ണ് ഇറുക്കികാണിച്ചു അച്ഛൻ പറഞ്ഞു “നിന്റെ രുചി ഞാനും കൂടെ ഒന്ന്അറിയട്ടെ” എന്ന്..

അച്ഛന്റെ ഈ ഒരു രൂപം..ഈ ഒരു മാറ്റം..അവൾക്കു അവളുടെകണ്ണുകളെ തന്നെ വിശ്വാസികനായില്ല..ഏട്ടൻ പലപ്പോഴുംപറഞ്ഞിട്ടുണ്ടെങ്കിലും ഗൗരവക്കാരനായി മാത്രമേ അച്ഛനെ അവൾകണ്ടിട്ടുള്ളു.

ആ അത്ഭുതം അവളുടെ കണ്ണുകളിൽ തിളങ്ങി നിന്നു. ഭക്ഷണംകഴിച്ചു പുറത്തേക്കിറങ്ങും വഴി അവൾ അല്പം ഭയത്തോടെ “അച്ഛാഞാൻ ഒരു കാര്യം ചോദിച്ചോട്ടെ”

“നീ ആരെയാ ഈ പേടിക്കുന്നേ,നീ ചോദിക്കടി മോളെ”

“അല്ല അച്ഛന് ഇഷ്ടായോ എന്റെ രുചി”

പൊട്ടിച്ചിരിച്ചു കൊണ്ട് അച്ഛൻ “ഇഷ്ടായി പക്ഷെ ലേശം എരുവ്കൂടുതല്ലാട്ടോ,നീ പിന്നെ എരുവിന്റെ ആള് ആണലോ ല്ലേ,ആവണ്ടിയിൽ കേറൂ”

വീണ്ടും അത്ഭുതത്തോടെ സ്കൂട്ടറിൽ ഇരുന്ന അവളുടെ മനസ്സിൽഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു ആ സമയം “അച്ഛന് എങ്ങനെഅറിയാം എനിക്ക് എരുവ് ആണ് ഇഷ്ടം എന്ന് ”

ചോദിക്കാനുള്ള ധൈര്യം പോരാത്തതിനാൽ ആ ചോദ്യം മനസ്സിൽതന്നെ ഇട്ടു ആലോചനയിൽ മുഴുകി ഇരിക്കുമ്പോൾ വണ്ടി ഒരുസിനിമ കൊട്ടകയുടെ മുമ്പിൽ കൊണ്ട് ചെന്ന് നിർത്തി.

കണ്ടത് വെറും സ്വപ്നമാണോ എന്നുള്ള തോന്നലിൽ കണ്ണ് തിരുമിഅവൾ ഒന്നുകൂടി നോക്കി അപ്പോളേക്കും അച്ഛൻ ടിക്കറ്റ് കൌണ്ടർയിലേക്ക് നടന്നു കഴിഞ്ഞിരുന്നു.

തിരിച്ചു വന്നു അച്ഛൻ അവളോടായി പറഞ്ഞു “മോള് സെക്കന്റ്ഷോ ക്കു വന്നിട്ടില്ലലോ,എന്നാ നമ്മുക്ക് ഒരു സിനിമകണ്ടുകളയാം..എന്തോ ബാഹുബലി എന്നോ മറ്റോ ആണ്സിനിമയുടെ പേര്..പത്രത്തിൽ കണ്ടതാ.”

സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്ന പോലെ അവൾ മറുപിടിപറഞ്ഞു “ബാഹുബലി രണ്ടാം ഭാഗം ആണ് അച്ഛാ”

“ആഹ് അത് തന്നെ..എന്നാ പോകാം,ഷോ തുടങ്ങാൻ സമയം ആയി”

സിനിമയുടെ ആദ്യാവസാനം അവളുടെ മിഴികൾ നിറഞ്ഞു തന്നെഇരുന്നു.

വീട്ടിലേക്കു തിരിച്ചു യാത്ര തിരിക്കവേ അച്ഛൻ തിരക്കി “ഇഷ്ടായോസിനിമ”

“ഒരുപാടു…അച്ഛന് ഇഷ്ടായി കാണില്ല അല്ലെ?”

“ഓ നമ്മുക്ക് ഒക്കെ എന്താ ഈ പ്രായത്തില്..

എന്നാലും കൊള്ളാം”

…………….

സെക്കന്റ് ഷോ ക്കു പോയി വന്ന ക്ഷിണത്തിൽ പുലർച്ചെ ആയതുഅറിഞ്ഞതേ ഇല്ല.

സമയം 8 മണി..അവൾ ഫോൺ എടുത്തു നോക്കി.. “എത്തി എന്നൊരുമെസ്സേജ് അല്ലാതെ ഒരു കാൾ പോലും ഇതുവരെ വന്നിട്ടില്ല ,ഓ വേണ്ടനമ്മളെ ഒക്കെ ആര് ഓർക്കാൻ” എന്ന് സ്വയം പറഞ്ഞു ഫോൺ ഉംതാഴെ വെച്ച് വേഗം അടുക്കളയിൽ കയറി ഇഞ്ചി ഇട്ടു ചതച്ച ഒരുചായ ഇട്ടു നേരെ അച്ഛന്റെ മുറിയിലേക്ക്..

വൈകി വന്നതിനാൽ അച്ഛനും നല്ല ഉറക്കമാണ്.

“അച്ഛാ ഉണരൂ ദേ ചായ”

“ആഹ് .. ഇഞ്ചി ഇട്ട ചായ ആണലോ”

“ആഹ് അമ്മ അച്ഛനുവേണ്ടി പ്രത്യേകം ഉണ്ടാകുന്നത് കാണാറുണ്ട്”

“ആഹാ നന്നായിട്ടുണ്ട് മോളെ”

അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു

“ഞാൻ ദോശ എടുത്തു വെക്കാം അച്ഛൻ ഫ്രഷ് ആയിട്ടു വേഗം വാ”

“ഹമ് പക്ഷെ ഒരു കാര്യം”

തന്റെ ഭാഗത്തു നിന്നും എന്തു എങ്കിലും പിഴവ് പറ്റിയോ എന്ന് ഭയന്ന്അവൾ എന്താണ് എന്ന് പരിഭ്രമത്തോടെ തിരക്കി

“ഉച്ചക്കുള്ള ഭക്ഷണം ഞാൻ പാകം ചെയ്യും അത് സമ്മതമാണേൽദോശ കഴിക്കാൻ വരാം” അവളുടെ പരിഭ്രമം കണ്ടു ചിരിച്ചു കൊണ്ട്അദ്ദേഹം പറഞ്ഞു.

ഇന്നലെ സന്ധ്യ മുതൽ അത്ഭുതങ്ങളുടെ ഘോഷയാത്ര ആയിരുന്നത്കൊണ്ട് ഇത്തവണ അവൾ പെട്ടന്നു തന്നെ സ്വപ്നലോകത്തു നിന്നുംതിരിച്ചെത്തി.

സന്തോഷം കൊണ്ട് അവളുടെ കവിൾത്തടങ്ങൾ ചുവന്നു..

പ്രാതൽ കഴിഞ്ഞു ഉച്ച ഭക്ഷണത്തിനു അദ്ദേഹം തലയിൽ ഒരുതോർത്തുമുണ്ടും കെട്ടി തയ്യാറായി എത്തി ജോലികൾ തുടങ്ങി.

അവൾ അവളുടെ പ്രിയപ്പെട്ട മാമ്പഴ പുളിശ്ശേരിക്കു വെച്ചിരുന്നമാമ്പഴം അച്ഛൻ കാണാതെ എടുത്തു കഴിക്കുക,ചിരകി വെച്ച തേങ്ങാഒരു കുത്തു എടുത്തു കഴിക്കുക എന്നുള്ള കാലപരിപാടികളിൽമുഴുകി.

കുറച്ചു മണിക്കൂറുകൾ കൊണ്ട് അമ്മായിഅച്ഛനിൽ നിന്നുംഅച്ഛനിലേക്കുള്ള ദൂരം അവൾ നീന്തിക്കടന്നതായി തോന്നി.

അവളുടെ ഇഷ്ട വിഭവങ്ങൾ പറയാതെ തന്നെ എങ്ങനെയോഅറിഞ്ഞു അതെല്ലാം ഒരുക്കി അദ്ദേഹവുമായി ഒരുമിച്ചിരുന്നുകഴിക്കുമ്പോൾ നടക്കാതെ പോയ ഒരുപാട് സ്വപ്‌നങ്ങൾ ഒരുമിച്ചുയാഥാർഥ്യമാകുന്ന അമ്പരപ്പിൽ ആയിരുന്നു അവൾ.

ഉള്ളിൽ ഒരു വിഷമം മാത്രം അപ്പോഴും നിറഞ്ഞു നിന്നു.. ഒന്ന് വിഷ്ചെയ്യണമെന്ന് മാത്രമല്ലെ താൻ ആകെ ആഗ്രഹിക്കാറുള്ളത്അതുപോലും അവളുടെ ഏട്ടൻ മറന്നുപോയല്ലോ എന്നുള്ളത്.

ഉണ് കഴിഞ്ഞ അല്പം വിശ്രമത്തിനു ശേഷം അദ്ദേഹം അവളോടായിപറഞ്ഞു “നമ്മുക്ക് ഒന്ന് പുറത്തു പോകാം”

“എങ്ങോട്ടാ അച്ഛാ”

“അതൊക്കെ പറയാം നീ വാ”

അവൾ അച്ഛനോടൊപ്പം ഇറങ്ങി..വണ്ടി ഒരു കടയിൽ മുമ്പിൽകൊണ്ട് നിർത്തി.

“സാരി സെക്ഷൻ എവിടെയാ” അച്ഛൻ തിരക്കി

സെയിൽസ് ഗേൾ കാട്ടിക്കൊടുത്ത ദിശയിലേക്കു അവർ നീങ്ങി

“ആഹ് മോളെ,നിനക്ക് ഇഷ്ടമുള്ളത് എടുക്കു”

“അച്ഛാ, എനിക്ക് എന്തിനാ”

“നിനക്കല്ല,എനിക്കാണ് എടുക്കു പെണ്ണെ ചുമ്മാ ചിണുങ്ങാതെ”ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു

“അച്ഛന് ഇഷ്ടമുള്ള ഒരെണ്ണം എടുത്തു തന്ന മതി” എന്ന്നിറകണ്ണുകളോടെ അവൾ പറഞ്ഞു.

“ആഹ് എന്നാ അങ്ങനെ ആകട്ടെ, ദേ ഈ നിറം നിനക്ക് നന്നായിചേരും..ഇത് മതി..ഇഷ്ടായോ എന്റെ മോൾക്ക് ? ”

“ഉം” കണ്ണുകളിലെ അശ്രുകണങ്ങളെ അടക്കാൻ നന്നേപാടുപെട്ടുകൊണ്ടു അവൾ മൂളി.

സാരിയും വാങ്ങി നേരെ അവളുടെ പ്രിയകൂട്ടുകാരിയുടെഅടുത്തേക്ക്..കടലമ്മയുടെ മാറിലേക്ക് ചെന്ന് കയറി.

അവിടെ വെച്ച് ആ സാരി അവളുടെ കൈകളിലേക്ക് നീട്ടികൊണ്ടുഅച്ഛൻ പറഞ്ഞു “നൂറു നൂറു പിറന്നാൾ ആശംസകൾ എന്റെമോൾക്ക്”. അടക്കി വെച്ചിരുന്ന കണ്ണുനീർകണങ്ങൾ വേലി ചാടിവരുമ്പോൾ തടയണം എന്ന് തോന്നിയില്ല അവൾക്കു ഇന്ന്.

“അച്ഛന് അറിയാമായിരുന്നോ?ഏട്ടൻ പറഞ്ഞിരുന്നോ?എന്നിട്ടുഎന്നെ ഒന്ന് വിളിച്ചുകൂടെ….” വാക്കുകൾ പൂർത്തി ആകും മുമ്പേഅച്ഛൻ ഒരു കടലാസ്സ് എടുത്തു അവൾക്കു നേരെ നീട്ടി.

ആകാംഷയോടെ അവൾ അത് തുറന്നു വായിച്ചു തുടങ്ങി..