അച്ഛൻ

ഒരു റിയൽ സ്റ്റോറി.

അടുക്കളയിൽ ജോലി തിരക്കിനിടയിൽ അമ്മേ അമ്മേ എന്ന് വിളിച്ചു വിതുമ്പി കരയുന്ന ഉണ്ണിയെ നോക്കി, എന്തിനാ മോനെ ഇങ്ങനെ കരയുന്നെ.

അമ്മേ അമ്മമ്മ പറയുന്ന കേട്ടല്ലോ. എന്റെ അച്ഛൻ ഒരിക്കലും വരില്ലെന്ന്. അപ്പോൾ നാളെ അച്ഛൻ വരില്ല അല്ലെ. എന്താ അമ്മേ അച്ഛൻ വരത്തെ, ഉണ്ണിയോട് പിണക്കം ആണോ അച്ഛന്.

ഉണ്ണിയുടെ വാക്കുകൾ കേട്ടു അവൾ പോലും അറിയാതെ കണ്ണുകൾ നിറയുന്നുണ്ടരുന്നു. ആ കണ്ണുകൾ തുടച്ചു കൊണ്ട്, മോനെ നാളെ അച്ഛൻ വരും വന്നാൽ പിന്നെ ഒരിക്കലും മോനെ തനിച്ചാക്കി പോവില്ല ട്ടോ. അച്ഛനെ വിളിക്കാൻ പോകേണ്ടത് അല്ലെ അമ്മടെ ഉണ്ണി പോയി ഉറങ്ങുട്ടോ….

ഞാൻ അമ്മടെ ഉണ്ണി അല്ല, അച്ഛന്റെ ഉണ്ണിയാ. നാളെ അച്ഛൻ വരട്ടെ ഞാൻ മിണ്ടില്ല.

എന്തിനാ അച്ഛനോട് പിണങ്ങുന്നേ ?

എന്നെ അച്ഛൻ ഇതു വരെ കാണാൻ വന്നില്ലല്ലോ, അങ്കനവാടിയിൽ എല്ലാരേയും കൊണ്ട് വന്നു വിടുന്നെ അവരുടെ അച്ഛനാ.

മോൻ വേണ്ടിയാ അച്ഛൻ ഗൾഫിൽ പോയി നിൽക്കുന്നെ. ഇതും പറഞ്ഞു അവൾ ഉണ്ണിയെ തോളിൽ കിടത്തി ഉറക്കി. ഉറങ്ങുന്ന വരെയും ഉണ്ണി ചോദിച്ചത് ഒന്ന് മാത്രമായിരുന്നു. “അമ്മേ നാളെ അച്ഛൻ വരില്ലേ ”

ആ ചോദ്യത്തിന് മുന്നിൽ ഒന്ന് പകച്ചു നിൽക്കാനേ അവൾക്കയുള്ളൂ.

ചുമരിൽ തൂക്കി ഇട്ടേക്കുന്നെ ഫോട്ടോയിൽ തന്നെ അവൾ കുറെ നേരം നോക്കി നിന്നു.

കാലങ്ങൾക്ക് മുന്നേ എന്റെ ജീവിതത്തിൽ വന്ന ആളാണ് അനന്തുയേട്ടൻ,വീട്ടുകാർ ഉറപ്പിച്ച കല്യണമായിരുന്നു, കല്യണത്തിനു മുന്നേ അനന്തുയേട്ടനോട് ഒന്ന് സംസാരിച്ചിട്ട് പോലുമില്ല, അനന്ദു അവളുടെ ജീവനയി രുന്നു. അവൾ അണിഞ്ഞ നെറ്റിയിലെ കുംകുമം ആയിരുന്നവൻ. 2 വർഷങ്ങൾക്ക് ശേഷമാണ് അവരുടെ ജീവിതത്തിൽ ഉണ്ണിവരുന്നത്. അന്ന് മറ്റാരെയുംകളും സന്തോഷിച്ചത് അനന്ദു ആയിരുന്നു. പക്ഷെ വിധി മാറ്റി മാറിച്ചത് അവരുടെ സ്വപ്നങ്ങളും ജീവിതവും ആയിരുന്നു.

അന്ന് ഉണ്ണിക്ക് നല്ല ചുട്ടു പൊള്ളുന്ന പനി ഉണ്ടാരുന്നു. ജനിച്ചു 3 മാസം തികയാത്ത കുഞ്ഞിന് ഏതേലും പറ്റുമോ എന്ന് പേടിച്ചു അവൾ അനന്ദുനെ ഫോൺ വിളിച്ചു പെട്ടന്ന് വരാൻ പറഞ്ഞു. പേടിച്ചു വിറച്ചയിരുന്നു അവൾ അവനെ വിളിച്ചത്.

അനന്ദുയേട്ട പെട്ടന്ന് വായോ നമ്മുടെ ഉണ്ണിക്ക് നല്ല പനിയാ.

ദേ വരുന്നു നീ റെഡി ആയി നിന്നോ എന്നും പറഞ്ഞു അവൻ ഫോൺ കട്ട്‌ ആക്കി.

അവൾ മണിക്കൂർകളോളം അവനെ നോക്കി നിന്നു. അവനെ ഫോൺ വിളിക്കുമ്പോൾ ഒക്കെ ബെൽ അടിക്കുന്നു. പക്ഷെ അനന്ദു ഫോൺ എടുക്കുന്നില്ലരുന്നു.
എന്താ ഫോൺ എടുക്കാതെ എന്ന് ചിന്തിച്ചു കൊണ്ടിരിക്കുബോൾ ആണ് അമ്മ വരുന്ന കണ്ടത്.

അമ്മ വന്നതും അവൾ പരാതി പറയാൻ തുടങ്ങി. അമ്മേ ഏട്ടൻ ഫോൺ എടുക്കുന്നില്ല ബെൽ ഉണ്ട്. അമ്മ ഒന്നും പറയാതെ അകത്തു കയറി പോയി.

സമയം കഴിയും തോറും ആളുകൾ വീടിന്റെ മുന്നിൽ വന്നു തുടങ്ങി. പാവം അവൾക്കു ഒന്നും മനസിലായില്ല. മനസ്സിൽ ഒരുപാട് ചിന്തകൾ കടന്നു പോയി.
ഒടുവിൽ അവളുടെ മനസിലെ ചോദ്യങ്ങൾക്കുള്ള മറുപടി ആംബുലൻസിൽ കൊണ്ട് വന്ന അനന്ദുവിന്റെ മരവിച്ച ശരീരം ആയിരുന്നു.

വീട്ടിൽ വരുന്ന വഴിയിൽ ലോറിയും അനന്ദുവിന്റെ ബൈക്ക് തമ്മിൽ ഇടിച്ചതണ് സംഭവ സ്ഥലത്തു വച്ച് തന്നെ അവൻ മരിച്ചു.

അതൊന്നും കണ്ടു അവൾ കരഞ്ഞില്ല . മരവിച്ച മനസുമായി അവന്റെ അടുക്കൽ ഇരുന്നു.

ദിവസങ്ങൾ കടന്ന് പോയി. അവൾ ആരോടും മിണ്ടിയിട്ടില്ല അതിനു ശേഷം. കാണുന്നവരെ ഒക്കെ അവൾക്കു പേടിയായി. അവന്റെ ഓർമ്മകൾ മറക്കാൻ ഭ്രാന്താശുപത്രി യിൽ വരെ കൊണ്ട് പോകേണ്ടി വന്നു. അതിനു ശേഷം എല്ലാരും അവളോട്‌ വേറൊരു കല്യണം കഴിക്കാൻ പറഞ്ഞു അവൾ സമ്മതിചില്ല.

നിറഞ്ഞു ഒഴുകുന്ന കണ്ണുനീർ തുടച്ചു കൊണ്ട് അനന്ദുഏട്ടാ നമ്മുടെ മോന് അച്ഛനെയാണ് ഇഷ്ടം. അവന്റെ അച്ഛൻ ഈ ലോകത്ത് ഇല്ലെന്നു ഞാനെങ്ങനെ അവനോടു പറയും .

പെട്ടന്നായിരുന്നു അമ്മ വന്ന് തട്ടിയത് , മോളെ പോയി കിടന്നുറങ്ങു നാളെ നമുക്ക് പോവേണ്ടതല്ലേ.

പിറ്റേന്ന് രാവിലെ ഉണ്ണി പതിവിലും നേരത്തെ എഴുന്നേറ്റു. അമ്മേ ഞാനും വരുന്നു അച്ഛനെ വിളിക്കാൻ.

അത് വേണ്ട മോനെ നല്ല തിരക്കായിരിക്കും. അച്ഛനാ പറഞ്ഞെ മോനെ കൊണ്ട് വരണ്ടാന്നു .

അവൻ വീടിന്റെ മുന്നിൽ ചെന്ന് നിന്നു . പണ്ട് മുതലേ അച്ഛന്റെ വരവും കാത്തു അവൻ അവിടെ നില്ക്കും ആയിരുന്നു. അന്നും ആ പതിവ് തെറ്റിചില്ല. വഴിയിൽ കൂടി പോകുന്ന എല്ലാരോടും പറഞ്ഞു ഇന്നെന്റെ അച്ഛൻ വരുമെന്ന്.

വൈകാതെ തന്നെ ആ വീടിന്റെ മുറ്റത്തു ഒരു കാർ വന്ന് നിന്നു.

ഉണ്ണിക്ക് ഒരായിരം സ്നേഹ ചുംബനം കൊടുത്തിട്ടു
അവളും അമ്മയും കാറിൽ കയറി യാത്ര തിരിച്ചു.

കാർ ചെന്ന് നിന്നത് ഒരു രജിസ്റ്റർ ഓഫീസ്നു മുന്നിൽ ആണ്.ഓഫീസിന്റെ അകത്തു കയറി ഒപ്പ് വയ്ക്കുന്നെനു മുന്നേ അവൾ ഒന്ന് മാത്രേ അവനോടു ആവശ്യപ്പെട്ടുള്ളു,എല്ലാരുടെയും നിർബന്ധം കൊണ്ട് കല്യണം കഴിക്കുന്നേ എനിക്കു വേണ്ടി അല്ല എന്റെ ഉണ്ണിക്ക് വേണ്ടിയാ. എന്നെ സ്നേഹിച്ചില്ല എങ്കിലും സാരമില്ല, എന്റെ ഉണ്ണിയെ നോവിക്കാതിരുന്നാൽ മതി. സംസാരിക്കാൻ തുടങ്ങിയ കാലം മുതൽ അച്ഛനെ കാണണം എന്ന് പറഞ്ഞു കരയത്തേ ഒരു ദിവസം പോലും ഇല്ല. നടന്നു തുടങ്ങിയ കാലം മുതൽ എന്നും വീടിന്റെ മുന്നിൽ അച്ഛൻ വരുന്നോ എന്നും നോക്കി നിൽക്കും.

ഇതിനെല്ലാത്തിനും അയാളുടെ മറുപടി ഒന്ന് മാത്രം ആയിരുന്നു.

“ഇപ്പോൾ മുതൽ ഉണ്ണി നിന്റെ മകനാല്ല അവൻ നമ്മുടെ മകൻ ആണ് ”

ഗൾഫിൽ നിന്നു വരുന്ന ആളിനെ പോലെ അവർ ഉണ്ണിക്ക് വേണ്ട സാധനങ്ങൾ വാങ്ങി വീട്ടിലേക്കു യാത്ര തിരിച്ചു.

വീടിന്റെ മുന്നിൽ കാർ ചെന്ന് നിന്നതും ഉണ്ണി ഓടി ചെന്നത് അയാളുടെ അടുത്തേക്ക് ആണ്. അയാൾ അവനെ വാരി എടുത്തു. ഒരു അച്ഛന്റെയും മകന്റെയും സ്നേഹത്തിനു സാക്ഷി ആകേണ്ടി വന്നു ആ കുടുംബം. ആ വീട്ടിൽ നിന്നു അകന്നു പോയ സന്തോഷം ആ ഒറ്റ നിമിഷം കൊണ്ട് തിരികെ വന്നു. എല്ലാർക്കും അച്ഛനെ കാണിച്ചു കൊടുക്കുന്ന തിടുക്കത്തിൽ ആരുന്നു അവൻ.

എല്ലാം കണ്ടു മാറി നിന്നു കരയുന്ന അവളെ അയാൾ നെഞ്ചോടു ചേർത്ത് കൊണ്ട് പറഞ്ഞു,

“അവനു ജന്മം കൊടുത്തത് ഞാൻ അല്ലായിരിക്കും, പക്ഷേ, ആദ്യമായി അവൻ അച്ഛൻ എന്ന് വിളിച്ചേ എന്നെയ. അവൻ തരുന്ന സ്നേഹത്തിന്റെ പകുതി പോലും തിരിച്ചു കൊടുക്കാൻ കഴിയില്ലയിരിക്കും, എന്നാൽ ഇന്ന് മുതൽ എന്റെ നെഞ്ചിന്റെ ചൂടെറ്റെ അവനുഉറങ്ങു “.

ഇന്ന് മറ്റാരേക്കാളും അയാൾ സ്നേഹിക്കുന്നെ അവനെയാണ്. അവൻ സ്നേഹിക്കുന്നെ അവൻ സ്നേഹിക്കുന്നെ അയാളെയും.