രുദ്ര 1

ഒന്നു വേഗം നടക്കു ദാമുവേ സൂര്യോദയത്തിനു മുൻപ് നമുക്ക് ആ നാഗപാലയുടെ അടുത്ത് എത്തേണ്ടതാണ്…..
അങ്ങുന്നേ നമ്മൾ യക്ഷിക്കാവിൽ പ്രവേശിച്ചപ്പോതൊട്ടു അന്തരീക്ഷത്തിനു വല്ലാത്ത രൗദ്ര ഭാവം ആണല്ലോ
അതങ്ങനെയല്ലേടാ ദാമു വരൂ
അവൾക്കു അറിയാം ഞാൻ ഈ 108മന്ത്രങ്ങൾ ചൊല്ലിയ ഈ ചരട് പാലയിൽ ബന്ധിച്ചു കഴിഞ്ഞാൽ എന്നെന്നേക്കുമായി അവൾക്കു ഈ ഭൂമിയിൽ നിന്നും പോകേണ്ടി വരുമെന്ന്
വേഗം നടക്കുക സമയം അധികം ഇല്ല ഇനി
അവൾ നശിച്ചാൽ മാത്രമേ ചെമ്മങ്കോട്ട് മന നശിക്കാതിരിക്കുകയുള്ളു
നടന്നു നടന്നു നാഗപാലയ്ക്ക് അടുത്ത് എത്തിയപ്പോൾ ഞെട്ടിപ്പോയി താഴെ ആരോ ബോധം ഇല്ലാതെ കിടക്കുന്നു
തിരുമേനി ആരാണാവോ ഈ അസ മയത്ത് അതും പകൽപോലും ആരും കടക്കാത്ത യക്ഷിക്കാവിൽ
പെട്ടന്ന് തന്നെ അന്തരീക്ഷം മാറിമറിഞ്ഞു നിലയ്ക്കാത്ത കാറ്റും നായകളുടെ ഓരിയിടലും…
ദാമു വെട്ടിവിറച്ചുകൊണ്ട് നാഗപാലയ്ക്ക് നേരെ കൈചൂണ്ടി
അങ്ങോട്ട്‌ നോക്കിയ തിരുമേനിയും വല്ലാതെ വെപ്രാളപ്പെടുകയും വിയർക്കുകയും ചെയ്യുന്നുണ്ടായിരുന്നു
അവിടെ അവളെ തളച്ചയിടത്തു ഒരു പുകച്ചുരുൾ മാത്രം….
ഭയപ്പാടോടെ അവർ താഴേക്കു നോക്കി
തിരുമേനി അവൾ രെക്ഷപെട്ടിരിക്കുന്നു ഇനിയും ഇവിടെ നിൽക്കുന്നത് അപകടമാണ്

എത്ര തന്നെ നടന്നിട്ടും അവർക്ക് കാവിനു പുറത്തേക്കുള്ള വഴി കണ്ടെത്താനായില്ല.. നടന്നു നടന്നു തിരിച്ചു അവർ ആ പാലച്ചുവട്ടിൽ തന്നെ തിരികെ എത്തി
എന്റെ പരദൈവങ്ങളെ ചെയ്ത തെറ്റിന് ഞങ്ങളെ പരീക്ഷിച്ചു മതി ആയില്ലേ ഇവിടെ നിന്നും എങ്ങനെയാ ഒന്നു പുറത്തേക്കു കടക്കുക
തിരുമേനി മനസ്സിൽ മഹാകാളിയെ സ്മരിച്ചു അത്യുച്ചത്തിൽ മന്ത്രം ചൊല്ലാൻ തുടങ്ങി..
” മഹാമന്ത്രസ്യ
മാർക്കണ്ഡേയ ഋഷി ; അനുഷ്ടപച്ഛന്ദ ;
ശ്രീ
ചണ്ഡികാ ദേവത
ഹ്രാo ബീജം, ഹ്രീം ശക്തി ; ഹ്രുo കീലകം,
അസ്യ ശ്രീ ചണ്ഡികാ പ്രസാദ സിദ്ധ്യാർഥേ
ജപേ വിനിയോഗ :
ഹ്രാo
ഇത്യാദി ഷഡംഗ ന്യാസ

തിരുമേനി ചൊല്ലി തീർന്നതും അത് വരെ ഉണ്ടായിരുന്ന നിലയ്ക്കാത്ത കാറ്റു ശമിച്ചിരുന്നു
കാറ്റടങ്ങിയപ്പോൾ ദൂരെ കാവിനകത്തെ കുളത്തിനരികെ ഇന്നലെ നാഗപാലയുടെ ചുവട്ടിൽ കണ്ട ആൾ കിടക്കുന്നതായി ദാമു കണ്ടു
തിരുമേനി അതാ ഇന്നലെ നമ്മൾ കണ്ട അയാൾ അവിടെ ബോധം ഇല്ലാതെ കിടക്കുന്നു
വരൂ നമുക്ക് നോക്കാം അതാരാണെന്ന്
ഇനി എന്തായാലും അവൾ വരില്ല നോം മഹാചണ്ഡികാ മന്ത്രം ജപിച്ചിരിക്കുന്നു
കുറച്ചു നേരത്തേക്കെങ്കിലും അവൾ അടങ്ങും ഇനി അവളെ തളയ്ക്കാൻ കാളൂർ ഭട്ടതിരിക്കെ പറ്റൂ

ഇരുവരും കുളത്തിനരികെ എത്തിച്ചേർന്നു
ദാമു കുറച്ചു വെള്ളം എടുത്തു അയാളുടെ മുഖത്തേക്ക് തളിക്കുക
പൊട്ടിപൊളിഞ്ഞ കുളപ്പടവുകളിൽ ദാമു കാൽവെച്ചതും തിരുമേനി എന്തോ കണ്ടത് പോലെ നില്കാൻ പറഞ്ഞു എന്നിട്ട് അരയിൽ നിന്നും ഭസ്മം എടുത്തു ജപിച്ചു കുളത്തിലേക്കു എറിഞ്ഞു
ആ നിമിഷം കുളത്തിലെ വെള്ളം തിരമാല കണക്കെ അലയടിച്ചു
എന്താ തിരുമേനി എന്തേലും അഹിതമായത് ഉണ്ടായോ
അവൾ അവിടെ ഉണ്ടായിരുന്നു
രുദ്രാ……

തിരുമേനി അത് പറഞ്ഞു കഴിഞ്ഞതും
നാഗപാലയിൽ ഇരുന്ന രക്തം കിനിയുന്ന കണ്ണുകളോട് കൂടിയ കാലൻ കോഴി വലിയ ശബ്ദത്തോടെ ചിറകടിച്ചു പറന്നു പോയി….
ദാമു ഇനി വെള്ളം എടുത്തുകൊണ്ട് വരിക
പടികൾ ഓരോന്നായി സൂക്ഷിച്ചു ദാമു ഇറങ്ങി കൈകുമ്പിളിൽ വെള്ളം എടുത്തു നിലത്തു കിടന്ന ആളുടെ മുഖത്തേക്ക് തളിച്ചു
വെള്ളം വീണതും ആഗതൻ ചെറുതായി ഇമ വെട്ടിച്ചു കൊണ്ട് കണ്ണുകൾ തുറന്നു ഇരുവരെയും നോക്കി
ഞാൻ ഇതെങ്ങനെയാ ഇവിടെ എത്തിയെ
ഇന്നലെ ആ മരത്തിനു കീഴെ കണ്ട കുഞ്ഞ് എവിടെ
തിരുമേനി ഇയാൾ പറയുന്നത് കേട്ടിട്ട് അവളെ സ്വതന്ത്ര ആക്കിയത് ഇയാൾ ആണെന്ന് തോന്നുന്നു
സൂര്യവെളിച്ചം കാവിന്റെ അങ്ങിങ്ങായി കണ്ടു തുടങ്ങിയിരുന്നു
ദാമു ഇയാളെ കൂടി കൂടെ കൂട്ടു നമുക്ക് മനയിലേക്ക് പോകാം എല്ലാം വ്യക്തമായി ചോദിച്ചറിയണം എന്നാലേ പരിഹാരം കാണാൻ പറ്റൂ
ഉം വരിക വേഗം
തിരുമേനി മുൻപിൽ നടന്നു
കാവിനു പുറത്തു എത്തിയപ്പോൾ ആണ് തിരുമേനിയ്ക്ക് ഓർമവന്നത്
ഭട്ടതിരി പൂജിച്ചു തന്ന ആ ചരട് കാണാതെ പോയിരിക്കുന്നു
ഒരുപക്ഷെ അത് അവൾ തന്നെ ആയിരിക്കണം മാറ്റിയത്
അത്പോലെ ആയിരുന്നല്ലോ ഇന്നലത്തെ ആ കാറ്റ്
ഉം ഒക്കത്തിനും പരിഹാരം ഉണ്ടാകും

************************************

ഈ സമയം ചെമ്മങ്കോട്ട് മനയുടെ പടിപ്പുര കടന്നു ബ്ലാക്ക് സ്കോർപിയോ അതിവേഗത്തിൽ വന്നു ഇരച്ചു നിന്നു
അതിൽ നിന്നും മഹാദേവനും ഭാര്യ ഭാനുമതിയും ഇറങ്ങി
കാർ വന്നു നിന്ന ഒച്ച കേട്ടിട്ട് അകത്തു നിന്നും 18മണികൾ ഉള്ള ദുർഗ രൂപം കൊത്തിയ പൂമുഖ വാതിൽ തുറന്നു അംബിക അന്തർജ്ജനം പുറത്തേക്കു വന്നു
അച്ഛൻ എവിടെ അമ്മേ പൂമുഖത്ത് കണ്ടില്ലല്ലോ
പടികൾ കയറികൊണ്ട് മഹി ചോദിച്ചു
കുട്ടിയോള് വരുന്ന വിവരം ഒന്നു പറയാഞ്ഞത് എന്താ
അച്ഛൻ ഇന്നലെ കാളൂർ മന വരെ പോയതാ എത്തേണ്ട നേരം അതിക്രമിച്ചു
എന്തിനാ അമ്മേ ഇപ്പൊ ഒരു പോക്ക് അതും കാളൂർ മനവരെ
എന്താ പറ്റിയെ അമ്മേ ഭാനു ചോദിച്ചുകൊണ്ട് ഹാളിലേക്ക് കയറി
അത് പിന്നെ മോളെ കുറച്ചു നാളായി മനസ്സിനൊരു സ്വസ്ഥത കുറവാ പിന്നെ കഴിഞ്ഞ അമാവാസി പൂജയിൽ സംഭവിക്കാൻ പാടില്ലാത്ത അനർത്ഥങ്ങളും ഉണ്ടായി അതാ ഒന്നു അവിടെ വരെ പോകാന്നു അച്ഛൻ വിചാരിച്ചേ
കാലാകാലങ്ങളായുള്ള മഹാമന്ത്രികന്മാരുടെ കുടുംബം അല്ലെ കാളൂർ എന്തേലും അനർത്ഥം ഉണ്ടേൽ ഭട്ടതിരി അതിനുള്ള പ്രതിവിധി പറയും
അല്ല എവിടെ മീനുമോൾ അവളെ കണ്ടില്ലല്ലോ മഹി
അവൾ അടുത്ത ആഴ്ച വരും അമ്മേ

മഹി അത് പറഞ്ഞതും ഉത്തരത്തിൽ ഇരുന്ന പുള്ളു പക്ഷി ചിറകടിച്ചു ഉയർന്നു
പെട്ടന്ന് ഉണ്ടായ ആ ശബ്ദത്തിൽ മൂവരും ഭയചകിതരായി

****************************************

മനയിൽ എത്തിയിട്ട് മഹിയെ വിളിച്ചു പറയണം ഇങ്ങോട്ട് ഇപ്പോഴൊന്നും വരരുതെന്ന്
നാളെ ഒന്നുകൂടെ കാളൂർ വരെ പോകണം ആദ്യം ഇയാൾക്ക് എന്താ പറയാനുള്ളതെന്ന് കേൾക്കട്ടെ
ദാമു എത്രയും വേഗം തന്നെ മന്ത്രവാദത്തിനുള്ള സാമഗ്രികൾ തയ്യാറാക്കുക എല്ലാത്തിനും സഹായിക്കാൻ ഇയാളെ കൂട്ടിക്കോളൂ മഹാകാളി അങ്ങനെ പറയുന്നു മനസ്സിൽ ഇനി അവളെ തളയ്ക്കാൻ ഇയാളുടെ സഹായം കൂടി നമുക്ക് അത്യാവശ്യം ആണ്
ഒന്നും തന്നെ മനസിലാകാതെ താൻ എങ്ങനെയാ കാവിനുള്ളിൽ പെട്ടതെന്ന ചിന്തയുമായി അയാൾ കൂടെ നടന്നു

********************************************

ഈ സമയം കാളൂർ മനയിൽ ഭട്ടതിരിപാട് തന്റെ മുൻപിലെ ഓട്ടുരുളിയിലെ കുരുതി കഴിപ്പിച്ച രക്തവർണമായ വെള്ളത്തിലൂടെ കാര്യങ്ങൾ ഗ്രഹിച്ചിരുന്നു
പെട്ടന്ന് തന്നെ ഓട്ടുരുളിയിലെ വെള്ളം ഒന്നു മറിഞ്ഞു പിന്നെ കണ്ടത് അതിഭീകര രൂപത്തിൽ നിൽക്കുന്ന രുദ്രയെ ആണ്
” എന്റെ മാർഗത്തിൽ തടസം നിൽക്കരുത്
ഇത്രയും വർഷം ഞാൻ അടക്കിവെച്ച എന്റെ പ്രതികാരം നടപ്പിലാക്കാനാ ഞാൻ പുറത്തു വന്നത്. അത് നടപ്പിലാകാതെ എന്നെ പറഞ്ഞു വിടാൻ നിനക്കെന്നല്ല ഒരാൾക്കും കഴിയില്ല ”

രുദ്ര പോയിക്കഴിഞ്ഞിട്ടും കാളൂരിന്‌ അര നിമിഷത്തേക്ക് ചലിക്കാൻ പോലും ആയില്ല
എന്തൊക്കെയോ അനർത്ഥങ്ങൾ വരാൻ പോകുന്നപോലെ എന്റെ മഹാമായേ നീയേ തുണ
എല്ലാം ഗ്രഹിക്കാൻ കഴിഞ്ഞിട്ടും അവൾ എങ്ങനെയാ പുറത്തുവന്നതെന്നു മാത്രം ജ്ഞാന ദൃഷ്ടിയിൽ തെളിയുന്നില്ലലോ ഉം വരട്ടെ നോക്കാം
പൂജാമുറിയിൽ നിന്നും ഇറങ്ങി ഭട്ടതിരി നേരെപോയത് ഹൈന്ദവിയുടെ അറയിലേക്കാണ്
മോളെ………
അച്ഛൻ വിളിച്ചോ എന്നെ ഞാൻ ചില പൂജാവിധികൾ നോക്കുകയായിരുന്നു
ഉം ഞാൻ നിന്നെ വിളിച്ചത് ഒരു കാര്യം പറയാൻ ആണ്
ഞാൻ പണ്ട് ആ യക്ഷികാവിൽ നമ്മുടെ പൂർണ ശക്തിയും ഉപയോഗിച്ച് മന്ത്രങ്ങളാൽ തളച്ചിരുന്ന രുദ്ര പുറത്തു വന്നിരിക്കുന്നു
ഞാൻ മനസ്സിൽ ഏകാഗ്രമാക്കി നോക്കി പക്ഷെ എന്തോ ഒന്നു നമ്മെ തടയുന്നപോലെ
പേരുകേട്ട മഹാമന്ത്രികൻ ആയ ഏത് കൊടിയ യക്ഷികളെയും തന്റെ ശക്തിയാൽ തളച്ചിരുന്ന അച്ഛനിതു എന്താ സംഭവിച്ചേ എനിക്കങ്ങട് ഒന്നും മനസിലാവുന്നില്ല
അച്ഛാ ഞാൻ ഒന്നു ശ്രെമിച്ചു നോക്കട്ടെ അവളെ തളയ്ക്കാൻ പേരുകേട്ട മഹാമന്ത്രികന്റെ ഒരേയൊരു മകളല്ലേ ഈ കാളൂർ ഹൈന്ദവി
അച്ഛൻ ഇതങ്ങോട്ട് പറയാൻ വരിക ആയിരുന്നു മോളെ മഹാമായ മനസ്സിൽ പറയുന്നതും അത് തന്നെ ആണ് അച്ഛൻ വേണ്ട സഹായം ചെയ്തു തരാം നാളെ പുലർച്ചെ തന്നെ പൂജാമുറിയിലേക്ക് പോന്നൊള്ളുക

********************************************

മനയിലേക്കുള്ള നടത്തത്തിൽ മുഴുവൻ മനസ്സിൽ ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളു ഈ ചെറുപ്പക്കാരനെ പണ്ടെങ്ങോ കണ്ടുമറന്നപോലെ എന്നാ ഒട്ടും അങ്ങട് ഓർമ കിട്ടണില്ല്യ
ത്രിസന്ധ്യ നേരമായി ചെമ്മങ്കോട്ട് മനയിൽ എത്തിയപ്പോൾ പടിപ്പുര കടന്നപ്പോഴേ കണ്ടു മഹിയുടെ കാർ
ചതിച്ചല്ലോ എന്റെ പരദേവതകളെ ഇവരെ കൂടി കൊലയ്ക്കു കൊടുക്കണമായിരുന്നോ മഹാകാളി നിനക്ക് ഞാൻ അല്ലെ തെറ്റ് ചെയ്തേ എന്നെ മാത്രം പോരെ നിനക്ക് രുദ്രേ

പടികൾ വേഗം കയറി കോലായിൽ നിന്നും തിരിഞ്ഞു ദാമുവിനോട് പറഞ്ഞു അയാളെയും കൊണ്ട് പത്തായപ്പുരയിലേക്ക് പൊക്കൊളുക ഞാൻ വരാം അങ്ങട്
ഉവ്വ് തിരുമേനി
ദേ ആ കാണുന്നതാണ് പത്തായപ്പുര വരൂ നമുക്ക് അങ്ങോട്ടേക്ക് പോകാം
ദാമുവും ആഗതനും ഒരുമിച്ചു പത്തായപ്പുരയുടെ നേർക്ക് നടന്നു
അവർ പോകുന്നതും നോക്കി നിന്ന തിരുമേനി അകത്തേക്ക് നോക്കി പറഞ്ഞു അംബികേ വെള്ളം കൊണ്ടുവരിക o
ഓട്ടു കിണ്ടിയിൽ വെള്ളവുമായി പുറത്തേയ്ക്ക് വന്നത് ഭാനു ആയിരുന്നു
കിണ്ടി വാങ്ങി കാലും കൈയും മുഖവും കഴുകി തിരുമേനി അകത്തേക്ക് കയറികൊണ്ട് ചോദിച്ചു
എന്തിനാ മക്കളെ ഒന്നു മുൻകൂട്ടി പറയാതെ ഇങ്ങട് പോന്നത്
അതിനു മറുപടി പറഞ്ഞത് ഗോവണിപ്പടിയിറങ്ങി താഴേക്കു വന്ന മഹി ആയിരുന്നു
അതെന്താ അച്ഛാ എന്റെ തറവാട്ടിലേക്ക് എനിക്ക് പറയാതെ വന്നൂടെ
തിരുമേനി പറഞ്ഞത് മഹിക്ക് മുഷിച്ചിലായി എന്ന് അവൻറെ മുഖത്ത് പ്രകടമായിരുന്നു
മഹിക്ക് മുഷിച്ചിൽ തോന്നരുത് ഇവിടെ നടക്കുന്ന അനർത്ഥങ്ങൾ കുട്ടിയോൾക്ക് അറിയില്ല നിങ്ങൾ കൂടി ഇതിൽ പെടാതെ ഇരിക്കാനാ അച്ഛൻ പറഞ്ഞെ ഉം ഇനി വരുന്നത് പോലെ വരട്ടെ നമുക്ക് നോക്കാം
തിരുമേനി അത് പറയുമ്പോഴും ആ കണ്ണുകളിൽ കാണാമായിരുന്നു അടങ്ങാത്ത ഭയം
അച്ഛൻ കാളൂർ പോയിട്ട് എന്തായി എന്ത് പറഞ്ഞു ഭട്ടതിരി
മഹി ഒന്ന്ഇങ്ങട് വരിക നമുക്ക് പത്തായപ്പുരയിലേക്ക് പോകാം
അവർ രണ്ടുപേരും പുറത്തേക്കു ഇറങ്ങുന്നത് നോക്കി ഭാനുവും അംബികയും ആർക്കും കാണാൻ പറ്റാതെ രുദ്രയും ഉണ്ടായിരുന്നു അവിടെ
എന്താ അച്ഛാ ഒരു ഭയം മുഖത്തു എന്തേലും അഹിതമായത് ഉണ്ടായോ
ഉം ഉം ചിലത് ഉണ്ടായി അതിന്റെ ഭാഗമായ ഞാൻ ഇന്നലെ കാളൂർക്ക് പോയത് അവിടെ ചെന്നപ്പോൾ നേരത്തെ തന്നെ എല്ലാം ഗ്രഹിച്ചിരുന്നു ഭട്ടതിരി അവിടെ ആ യക്ഷിക്കാവിൽ നാഗപാലയിൽ നിന്നും അവളെ എന്നെന്നുക്കുമായി നശിപ്പിച്ചു അവിടുന്ന് കളയാനായി ഭട്ടതിരി 108ചണ്ഡികാ മന്ത്രങ്ങൾ ജപിച്ച ചരട് തന്നു അത് സൂര്യോദത്തിനു മുൻപ് ആയി നാഗപാലയിൽ കെട്ടണം എന്ന് പറഞ്ഞിരുന്നു പക്ഷെ ഞങ്ങൾ അവിടെ എത്തുന്നതിനു മുന്പേ അവൾ രെക്ഷപെട്ടിരിക്കുന്നു
തിരുമേനി അത് പറഞ്ഞപ്പോഴേക്കും ശാന്തമായ പ്രകൃതി രൗദ്ര ഭാവം പൂണ്ടിരുന്നു അടങ്ങാത്ത കാറ്റ് കോരി ചൊരിയുന്ന മഴയും
ആ കാറ്റിൽ കിഴക്കേ ഭാഗത്തെ തേൻമാവ് ഒടിഞ്ഞു വീണിരുന്നു മനയും പരിസരവും കൂറ്റാക്കൂരിരുട്ടിൽ മുങ്ങികിടക്കുക ആയിരുന്നു ഈ സമയം കാറ്റുപോലെ മനയിലേക്ക് ഒഴുകി ഇറങ്ങി അവൾ

മനയും പരിസരവും കൂരിരുട്ടിൽ മുങ്ങികിടക്കുകയായിരുന്നു അടുക്കളയിൽ ഭാനുമതിയും അംബികയും കൂടെ അത്താഴം കാലാക്കുക ആയിരുന്നു
ഇതെന്താവോ ത്രിസന്ധ്യ നേരത്തു ഇങ്ങനെയൊരു ഭാവമാറ്റം രാത്രിയുടെ മൂന്നാം യാമം പോലെ ഇരുട്ട് തൊട്ടരികിൽ നിൽക്കുന്ന ഭാനുവിനെ പോലും കാണാൻ പറ്റുന്നില്ല പുറത്താണേൽ ഭയങ്കര കാറ്റും മഴയും ചിലതൊക്കെ ഒടിഞ്ഞു വീഴുന്ന ശബ്ദവും കേൾക്കാം
അമ്മേ അമ്മ ഇവിടെ നില്ക്കു ഞാൻ പോയി ലൈറ്റ് എടുത്തിട്ട് വരാം
ഉം ശെരി മോളെ സൂക്ഷിച്ചു പോകണേ എങ്ങും ഇരുട്ടാ
ശെരിയമ്മേ ഞാൻ ഫോണിൽ ടോർച്ചു തെളിയിച്ചു പോയ്കോളാം
ഭാനു തന്റെ ഫോൺ എടുത്തു ഓൺ ആക്കാൻ ശ്രെമിച്ചു എന്നാൽ അതൊട്ട് ഓൺ ആയതുമില്ല
ശോ ഇതെന്തു പറ്റി ഫുൾ ചാർജ് ഉണ്ടായിരുന്നതാണല്ലോ ഫോണിനെ കുറ്റം പറഞ്ഞു കൊണ്ട് ഓരോ അടിയും സൂക്ഷിച്ചു ഭാനു ഹാളിലേക്ക് നടന്നു
കുറച്ചു നടന്നപ്പോൾ തന്റെ പുറകെ ആരോ നടക്കുന്നപോലെ തോന്നി ഭാനു വേഗം തിരിഞ്ഞു നോക്കി ശോ ഈ ഇരുട്ടത്തു പുറകിൽ ആരും ഇല്ലായിരിക്കും ആരേം കാണാൻപോലും പറ്റാത്ത ഇരുട്ടല്ലേ തോന്നിയതാകും ചിന്തിച്ചു ചിന്തിച്ചു നടക്കവേ തന്റെ പിൻകഴുത്തിൽ ആരുടെയോ ചുടുനിശ്വാസം
ദേ മഹിയേട്ടാ ചുമ്മാ കളിക്കല്ലേ അതും ഈ സമയത്തു മനുഷ്യൻ ആകെ ഭയന്ന് നിൽക്കുക ആണ്

ഭാനു അത് പറഞ്ഞിട്ട് പുറകിലേക്ക് കൈ വെച്ച് പരതി നോക്കി ഇല്ല ആരും ഇല്ല മഹിയേട്ടൻ ഇല്ല ഇവിടെ ഈശ്വരാ കാത്തുകൊള്ളണമേ
പണ്ടത്തെ രീതിയിൽ പണിത ഒരു എട്ടുകെട്ട് മന ആയിരുന്നു ചെമ്മങ്കോട്ട് മന
എങ്ങനെയൊക്കെയോ നടന്നു ഭാനുമതി നടുത്തളത്തിൽ എത്തിയതും നാസികയിലേക്ക് പച്ചമാംസം കത്തികരിഞ്ഞു അഴുകിയ ഗന്ധം അടിച്ചുകയറി ഭാനുവിന് തല പെറുക്കിച്ചു ഓക്കാനിക്കാൻ വന്നു ഒരു അടി മുൻപോട്ടു നടക്കാൻ പോലും ആവാതെ ഭാനു കുഴഞ്ഞു നടുത്തളത്തിലേക്ക് വീണുപോയി വീണതും ആരുടെയോ ദേഹത്തേക്ക് വീണതുപോലെ തോന്നി ഭാനുവിന് ഒരു അലർച്ചയോടെ ഭാനു കുതറി എഴുനേൽക്കാൻ ഭാവിച്ചു പക്ഷെ ശരീരത്തിന് ആവത് ഉണ്ടായിരുന്നില്ല

ഭാനുവിന്റെ അലർച്ച കേട്ടു അംബിക അടുക്കളയിൽ നിന്നും ഓടി വന്നു പക്ഷെ എവിടെ നിന്നാണെന്ന് മനസിലാകാതെ ഓരോയിടത്തും അന്വേഷിച്ചു നടന്നു
********************************************

പുറത്തു ഭയങ്കര കാറ്റും മഴയും ആയത്കൊണ്ട് ശങ്കരൻ തിരുമേനിയും മഹാദേവനും പത്തായപ്പുരയിൽ അവരോടൊപ്പം നിൽക്കുക ആയിരുന്നു മനയിൽ നടക്കുന്ന സംഭവങ്ങൾ അറിയാതെ ഭാനുവിന്റെ അലർച്ച പോലും കേൾക്കാതെ അവർ അവിടെ യക്ഷിക്കാവിൽ കണ്ട ആഗതൻ ആരെന്നു ചോദിക്കുവായിരുന്നു
അവൻ ആരെണെന്നും എന്തിനുവേണ്ടിയ വന്നതെന്നും ഉള്ള കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു അവർ
എല്ലാം കേട്ടിട്ട് തിരുമേനിയുടെ മുഖം വിളറിവെളുത്തു

********************************************

ഈ സമയത്തു മനയിൽ രുദ്ര തന്റെ ആദ്യത്തെ പ്രതികാരം നടപ്പിലാക്കുക ആയിരുന്നു

ഭാനു ചെറുതായി കണ്ണുകൾ തുറന്നു നോക്കിയപ്പോൾ വെന്തുകരിഞ്ഞ തീക്ഷ്ണം ആയ കണ്ണുകളിൽ കൂടി രക്തം കിനിയുന്ന പൊള്ളി അടർന്നു വീഴുന്ന ശരീരഭാഗങ്ങളായി നിൽക്കുന്ന ഒരുവളെയാണ്
അവൾ ആരെന്നോ എന്തെന്നോ ഒന്നും ഭാനുമതിക്ക് അറിയില്ലാരുന്നു
ഭയന്നുവിറച്ചു ശബ്ദം പോലും പുറത്തു വരാത്ത പോലെ ആയിരുന്നു ഭാനു അപ്പോൾ
നിനക്ക് ഞാൻ ആരെന്നു അറിയില്ല പക്ഷെ 8വർഷങ്ങൾക്കു മുൻപ് ഞാൻ ശങ്കരനോട് പറഞ്ഞിരുന്നു എന്റെ കുടുംബത്തെ മുച്ചൂടും മുടിപ്പിച്ച നിന്നെയും നിന്റെ കുടുംബത്തെയും നശിപ്പിക്കാൻ ഞാൻ പുനർജനിക്കും എന്ന് നിന്റെ കുടുംബം തലമുറകൾ നിന്നുപോയി ചെമ്മങ്കോട്ട് മന മണ്ണിൽ പതിയും എന്ന്
അതിനു വേണ്ടി മാത്രം പുനർജന്മം എടുത്തു വന്നവളാ ഞാൻ

ഭാനു കരയാൻ പോലും മറന്നു ഇരുന്നുപോയി രുദ്ര അവളുടെ അടുത്തേക്ക് നടന്നു വന്നു പതിയെ അവളുടെ ദേഹത്തേക്ക് തീ ആളിപടർന്നു അത് പതിയെ ഭാനുവിലേക്കും
കത്തികരിഞ്ഞു ഭാനു ഒരുപിടി ചാരമായി പോയി
പ്രതികാരം തുടങ്ങിവെച്ച പോലെ അവൾ ഒന്ന് എട്ടു ദിക്ക് പൊട്ടുമാറു ഒന്ന് അലറി പതിയെ അവൾ പുറത്തേക്കു വന്നതുപോലെ കാറ്റുപോലെ ഒഴുകി ഇറങ്ങി