രുദ്ര ഭാഗം 2

രുദ്ര പോയിക്കഴിഞ്ഞിട്ടും കാളൂരിന്‌ അര നിമിഷത്തേക്ക് ചലിക്കാൻ പോലും ആയില്ല
എന്തൊക്കെയോ അനർത്ഥങ്ങൾ വരാൻ പോകുന്നപോലെ എന്റെ മഹാമായേ നീയേ തുണ
എല്ലാം ഗ്രഹിക്കാൻ കഴിഞ്ഞിട്ടും അവൾ എങ്ങനെയാ പുറത്തുവന്നതെന്നു മാത്രം ജ്ഞാന ദൃഷ്ടിയിൽ തെളിയുന്നില്ലലോ ഉം വരട്ടെ നോക്കാം
പൂജാമുറിയിൽ നിന്നും ഇറങ്ങി ഭട്ടതിരി നേരെപോയത് ഹൈന്ദവിയുടെ അറയിലേക്കാണ്
മോളെ………
അച്ഛൻ വിളിച്ചോ എന്നെ ഞാൻ ചില പൂജാവിധികൾ നോക്കുകയായിരുന്നു
ഉം ഞാൻ നിന്നെ വിളിച്ചത് ഒരു കാര്യം പറയാൻ ആണ്
ഞാൻ പണ്ട് ആ യക്ഷികാവിൽ നമ്മുടെ പൂർണ ശക്തിയും ഉപയോഗിച്ച് മന്ത്രങ്ങളാൽ തളച്ചിരുന്ന രുദ്ര പുറത്തു വന്നിരിക്കുന്നു
ഞാൻ മനസ്സിൽ ഏകാഗ്രമാക്കി നോക്കി പക്ഷെ എന്തോ ഒന്നു നമ്മെ തടയുന്നപോലെ
പേരുകേട്ട മഹാമന്ത്രികൻ ആയ ഏത് കൊടിയ യക്ഷികളെയും തന്റെ ശക്തിയാൽ തളച്ചിരുന്ന അച്ഛനിതു എന്താ സംഭവിച്ചേ എനിക്കങ്ങട് ഒന്നും മനസിലാവുന്നില്ല
അച്ഛാ ഞാൻ ഒന്നു ശ്രെമിച്ചു നോക്കട്ടെ അവളെ തളയ്ക്കാൻ പേരുകേട്ട മഹാമന്ത്രികന്റെ ഒരേയൊരു മകളല്ലേ ഈ കാളൂർ ഹൈന്ദവി
അച്ഛൻ ഇതങ്ങോട്ട് പറയാൻ വരിക ആയിരുന്നു മോളെ മഹാമായ മനസ്സിൽ പറയുന്നതും അത് തന്നെ ആണ് അച്ഛൻ വേണ്ട സഹായം ചെയ്തു തരാം നാളെ പുലർച്ചെ തന്നെ പൂജാമുറിയിലേക്ക് പോന്നൊള്ളുക

********************************************

മനയിലേക്കുള്ള നടത്തത്തിൽ മുഴുവൻ മനസ്സിൽ ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളു ഈ ചെറുപ്പക്കാരനെ പണ്ടെങ്ങോ കണ്ടുമറന്നപോലെ എന്നാ ഒട്ടും അങ്ങട് ഓർമ കിട്ടണില്ല്യ
ത്രിസന്ധ്യ നേരമായി ചെമ്മങ്കോട്ട് മനയിൽ എത്തിയപ്പോൾ പടിപ്പുര കടന്നപ്പോഴേ കണ്ടു മഹിയുടെ കാർ
ചതിച്ചല്ലോ എന്റെ പരദേവതകളെ ഇവരെ കൂടി കൊലയ്ക്കു കൊടുക്കണമായിരുന്നോ മഹാകാളി നിനക്ക് ഞാൻ അല്ലെ തെറ്റ് ചെയ്തേ എന്നെ മാത്രം പോരെ നിനക്ക് രുദ്രേ
പടികൾ വേഗം കയറി കോലായിൽ നിന്നും തിരിഞ്ഞു ദാമുവിനോട് പറഞ്ഞു അയാളെയും കൊണ്ട് പത്തായപ്പുരയിലേക്ക് പൊക്കൊളുക ഞാൻ വരാം അങ്ങട്

ഉവ്വ് തിരുമേനി
ദേ ആ കാണുന്നതാണ് പത്തായപ്പുര വരൂ നമുക്ക് അങ്ങോട്ടേക്ക് പോകാം
ദാമുവും ആഗതനും ഒരുമിച്ചു പത്തായപ്പുരയുടെ നേർക്ക് നടന്നു
അവർ പോകുന്നതും നോക്കി നിന്ന തിരുമേനി അകത്തേക്ക് നോക്കി പറഞ്ഞു അംബികേ വെള്ളം കൊണ്ടുവരിക o
ഓട്ടു കിണ്ടിയിൽ വെള്ളവുമായി പുറത്തേയ്ക്ക് വന്നത് ഭാനു ആയിരുന്നു
കിണ്ടി വാങ്ങി കാലും കൈയും മുഖവും കഴുകി തിരുമേനി അകത്തേക്ക് കയറികൊണ്ട് ചോദിച്ചു
എന്തിനാ മക്കളെ ഒന്നു മുൻകൂട്ടി പറയാതെ ഇങ്ങട് പോന്നത്
അതിനു മറുപടി പറഞ്ഞത് ഗോവണിപ്പടിയിറങ്ങി താഴേക്കു വന്ന മഹി ആയിരുന്നു
അതെന്താ അച്ഛാ എന്റെ തറവാട്ടിലേക്ക് എനിക്ക് പറയാതെ വന്നൂടെ
തിരുമേനി പറഞ്ഞത് മഹിക്ക് മുഷിച്ചിലായി എന്ന് അവൻറെ മുഖത്ത് പ്രകടമായിരുന്നു
മഹിക്ക് മുഷിച്ചിൽ തോന്നരുത് ഇവിടെ നടക്കുന്ന അനർത്ഥങ്ങൾ കുട്ടിയോൾക്ക് അറിയില്ല നിങ്ങൾ കൂടി ഇതിൽ പെടാതെ ഇരിക്കാനാ അച്ഛൻ പറഞ്ഞെ ഉം ഇനി വരുന്നത് പോലെ വരട്ടെ നമുക്ക് നോക്കാം
തിരുമേനി അത് പറയുമ്പോഴും ആ കണ്ണുകളിൽ കാണാമായിരുന്നു അടങ്ങാത്ത ഭയം
അച്ഛൻ കാളൂർ പോയിട്ട് എന്തായി എന്ത് പറഞ്ഞു ഭട്ടതിരി
മഹി ഒന്ന്ഇങ്ങട് വരിക നമുക്ക് പത്തായപ്പുരയിലേക്ക് പോകാം
അവർ രണ്ടുപേരും പുറത്തേക്കു ഇറങ്ങുന്നത് നോക്കി ഭാനുവും അംബികയും ആർക്കും കാണാൻ പറ്റാതെ രുദ്രയും ഉണ്ടായിരുന്നു അവിടെ
എന്താ അച്ഛാ ഒരു ഭയം മുഖത്തു എന്തേലും അഹിതമായത് ഉണ്ടായോ
ഉം ഉം ചിലത് ഉണ്ടായി അതിന്റെ ഭാഗമായ ഞാൻ ഇന്നലെ കാളൂർക്ക് പോയത് അവിടെ ചെന്നപ്പോൾ നേരത്തെ തന്നെ എല്ലാം ഗ്രഹിച്ചിരുന്നു ഭട്ടതിരി അവിടെ ആ യക്ഷിക്കാവിൽ നാഗപാലയിൽ നിന്നും അവളെ എന്നെന്നുക്കുമായി നശിപ്പിച്ചു അവിടുന്ന് കളയാനായി ഭട്ടതിരി 108ചണ്ഡികാ മന്ത്രങ്ങൾ ജപിച്ച ചരട് തന്നു അത് സൂര്യോദത്തിനു മുൻപ് ആയി നാഗപാലയിൽ കെട്ടണം എന്ന് പറഞ്ഞിരുന്നു പക്ഷെ ഞങ്ങൾ അവിടെ എത്തുന്നതിനു മുന്പേ അവൾ രെക്ഷപെട്ടിരിക്കുന്നു
തിരുമേനി അത് പറഞ്ഞപ്പോഴേക്കും ശാന്തമായ പ്രകൃതി രൗദ്ര ഭാവം പൂണ്ടിരുന്നു അടങ്ങാത്ത കാറ്റ് കോരി ചൊരിയുന്ന മഴയും
ആ കാറ്റിൽ കിഴക്കേ ഭാഗത്തെ തേൻമാവ് ഒടിഞ്ഞു വീണിരുന്നു മനയും പരിസരവും കൂറ്റാക്കൂരിരുട്ടിൽ മുങ്ങികിടക്കുക ആയിരുന്നു ഈ സമയം കാറ്റുപോലെ മനയിലേക്ക് ഒഴുകി ഇറങ്ങി അവൾ

രുദ്രാ

തുടരും…..