ശവക്കല്ലറയിലെ കൊലയാളി 4
Story : Shavakkallarayile Kolayaali 4 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts
ഇൻക്വസ്റ്റ് പൂർത്തിയാക്കി ബോഡി ജനറല്‍ ആശുപത്രിയിലേക്ക് നീക്കാൻ നിർദ്ദേശം നൽകിയ ശേഷം എസ്.ഐ ജോണ്‍ സക്കറിയ ചിന്താധീനനായി തണുപ്പിനെ പ്രതിരോധിക്കാനെന്നോണം പോക്കറ്റില്‍ നിന്നും ചാർമിനാർ സിഗററ്റ് എടുത്ത് തീകൊളുത്തി ചുണ്ടില്‍വെച്ചു രണ്ട് കവിൾ പുകയെടുത്ത് അലക്ഷ്യമായി ഊതിവിട്ടു കൊണ്ടിരിക്കുമ്പോഴാണ് വണ്ടിയിലെ വയർലെസ് സെറ്റ് ശബ്ദിച്ചത്.
“ഒരു ഇൻഫർമേഷൻ ഉണ്ട് ഓവർ…..ഒവർ”
കയ്യിലെ സിഗററ്റ് തറയില്‍ ഇട്ട് ബൂട്ട്സുകൊണ്ട് ഞെരിച്ച് വയർലെസ് സെറ്റ് കയ്യിലെടുത്തു.
“എസ്.ഐ ജോണ്‍ സക്കറിയ ഓവർ…”
“സാർ, രാജകുമാരി ടൗണിൽ നിന്നും കുറച്ച് ഉള്ളിലോട്ടായി തേയിലത്തോട്ടത്തിൽ ഒരു കാർ കിടക്കുന്നതായി വിവരം കിട്ടിയിട്ടുണ്ട്…”
സെമിത്തേരിയില്‍ രണ്ട് പോലീസുകാരെ കാവലേൽപ്പിച്ച് ബാക്കിയുള്ള പോലീസുകാരുമായി സന്ദേശത്തിൽ പറഞ്ഞ സ്ഥലത്തേക്ക് കുതിച്ചു .
രാജകുമാരി ടൗണിന്റേയും സെന്റ് ആന്റണീസ് ചർച്ചിന്റേയും മധ്യേ കുറച്ച് ഉള്ളിലേക്കായി തേയില തോട്ടത്തിന്റെ നടുവില്‍ ഒരു വെള്ള സ്കോടാ കാർ കിടക്കുന്നുണ്ട് . വണ്ടിയുടെ പാർക്കിം ലൈറ്റ് അപ്പോഴും ചെറുതായി മിന്നുന്നുണ്ടായിരുന്നു.
പുറകിലേ ഗ്ലാസിലും മുന്നിലും ഡോക്ടര്‍ എന്ന ചിഹ്നം പതിച്ചിട്ടുണ്ട് . വണ്ടി ലോക് ചെയ്തിട്ടുണ്ടായിരുന്നില്ല .
അവിടെ കൂടിയിരുന്ന തൊഴിലാളികളോട് ചോദിച്ചപ്പോള്‍ പുലർച്ചെ മുതല്‍ ഇതിവിടെ കിടക്കുന്നുണ്ട്,ആദ്യം ഏതെങ്കിലും സഞ്ചാരികളുടേതാണന്നാണ് കരുതിയത് എന്ന മറുപടിയാണ് കിട്ടിയത് .
ഡോർ തുറന്നുള്ള സൂക്ഷ്മ പരിശോധനയിൽ വണ്ടിയുടെ ആർസി കോപ്പിയും ചില ഫയല്‍സുംകിട്ടി .അതില്‍ ഓണറുടെ സ്ഥാനത്ത് ഡോക്ടര്‍ നാൻസി തോമസ് വട്ടേകാട് ഹൗസ്, ഇടുക്കി എന്നെഴുതിയിട്ടുണ്ടായിരുന്നു.
ഉടന്‍ തന്നെ എസ് ഐ ജോണ്‍ സെക്കറിയ ഇടുക്കി സ്റ്റേഷനുമായി ബന്ധപ്പെട്ട് വണ്ടിയില്‍ നിന്നും കിട്ടിയ അഡ്രസ്സിൽ അന്വേഷിക്കാന്‍ പറഞ്ഞു.
സ്കോട പോലീസ് സ്റ്റേഷനിലേക്ക് എടുക്കാന്‍ പറഞ്ഞ് ജോണ്‍ സെക്കറിയ അഡ്രസ്സിലുള്ള വീട് തപ്പി ഇടുക്കി സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു .
ഇടുക്കി സ്റ്റേഷനില്‍ എത്തിയ ജോണ്‍ സക്കറിയയ്ക്ക് മനസ്സിലായി കൊല്ലപ്പെട്ടത് ഡോക്ടര്‍ നാൻസി തോമസ് വട്ടേകാടനാണെന്ന് .
‘ഡോക്ടര്‍ നാൻസി തോമസ് വട്ടേകാടൻ’
അന്തരിച്ച പ്ലാന്റർ തോമസ് വട്ടേകാടന്റെ ഒരേ ഒരു മകളും വട്ടേകാടൻ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എംഡിയുമാണ് ഡോക്ടര്‍ നാൻസി .
ഭർത്താവുമായി പിരിഞ്ഞ ഡോക്ടര്‍ തനിച്ചാണ് താമസം .
“നമുക്ക് അവരുടെ വീട് വരെ ഒന്ന് പോയാലോ”
“അതിനെന്താ പോകാലോ”
“അല്ല ജോണ്‍ എന്താ ഡോക്ടറുമായി ബന്ധം ? എന്തിനാണ് അവരേ തേടിയിറങ്ങിയിരിക്കുന്നത്…?”
ഇടുക്കി എസ് ഐ ദേവസ്യയുടെ ചോദ്യത്തിന് സെന്റ് ആന്റണീസ് സെമിത്തേരിയില്‍ കണ്ട മൃതശരീരവും തേയിലത്തോട്ടത്തിൽ കണ്ട ഡോക്ടര്‍ നാൻസി തോമസ് വട്ടേകാടന്റെ പേരിലുള്ള സ്കോട കാറിന്റെ കാര്യവും ചുരുങ്ങിയ വാക്കുകളില്‍ വിശദീകരിച്ചു നൽകി.
അഞ്ചുമിനിറ്റിനുള്ളിൽ ഇടുക്കിടൗണിൽ നിന്നും കുറച്ച് ഉള്ളിലേക്ക് മാറി കൊട്ടാരസദൃശ്യമായ വീടിനു മുന്നില്‍ പോലീസ് ജീപ്പ് നിന്നു .