കഷണ്ടിയുടെ വില

വെള്ളിയാഴ്ച്ചയായതിനാലാണെന്ന് ദുബായ് സോനാപൂർ ലേബർ ക്യാമ്പിലെ നാനാജാതിമത ദേശക്കാരായ തൊഴിലാളി സുഹൃത്തുക്കളിൽ ചിലർ പതിവ് പരിപാടികളായ ഫോൺ ഇൻ പ്രോഗ്രാമും പ്രഭാതഭക്ഷണ പാചകവും ശീതീകരണിയുടെ തണലിലായി കമ്പിളിപ്പുതപ്പിൽ സാൻഡ്‌വിച്ച് പേപ്പറിൽ ചുരുട്ടിയപോലെയുള്ള രീതിയിൽ എല്ലാം മറന്ന് നിദ്രയിലും കഴിച്ചുകൂട്ടുന്നൂ അതിൽ നിന്നും വ്യത്യസ്തരായി ജോലിക്കു പോകുന്നവരും ഒത്തിരികാണും ഇവിടെ.

ഞാനും അവരിലൊരാളായി ബര്ദുബായിലേക്ക് പോകാനായി ഞങ്ങളുടെ ക്യാമ്പിന് സമീപത്തുള്ള ബസ്സ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നൂ . അപ്പോഴും ചിന്ത നാട്ടിലെ ഇടതടവില്ലാത്ത കനത്ത മഴയെക്കുറിച്ചു് മാത്രമായിരുന്നൂ . നമ്മൾ പ്രവാസ സമൂഹത്തിന് എന്നും നാട്ടിൽ എന്ത് സംഭവം നടന്നാലും അതിനെ വലിയ ആശങ്കയോടെ തന്നെയാണ് വീക്ഷിക്കുന്നത് .

അതിനിടയിൽ ബസ്സ് സ്റ്റോപ്പിനടുത്ത് എത്തിയത് പോലും ഞാനറിഞ്ഞില്ല. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് വെയിലിന്റെ ചൂട് നന്നേ കൂടിയിരിക്കുന്നൂ. എന്നാലും എന്റെ ശരീര ത്തിന്റെ നിറത്തിന് ആദ്യമേ ഞാൻ ദൈവത്തിനോട് മനസ്സിൽ നന്ദി പറഞ്ഞു . കഠിനമായ വെയില് കൊണ്ട് കറുത്തുപോയല്ലോ എന്ന് ഒരാളും പറയാതിരിക്കാനാണെന്ന് തോന്നുന്നൂ. അത് തമ്പ്രാൻ നേരത്തെ മനസ്സിലാക്കി വെയിലിന് പറ്റിയ നല്ല നിറവും നൽകി അനുഗ്രഹിച്ചു വിട്ടു . പണ്ട് സ്കൂൾ പഠനകാലത്ത് തൊലി കറുത്തു പോയതിന് കൂട്ടുകാരുടെ കുത്തു വാക്കുകൾ കേട്ട് ഒത്തിരി വിഷമിച്ചിട്ടുണ്ടെങ്കിലും ഈ അടുത്താണ് ആ സത്യം എനിക്കും ബോധ്യപ്പെട്ടത്. പണ്ട് ആരോ പറഞ്ഞു കേട്ട പോലെ “നീ ആരാവും എന്ന് പണ്ടേ ഒടേതമ്പ്രാൻ നിശ്ചയിച്ചിട്ടുണ്ട്” എന്ന് . പണ്ട് കാലത്ത് പട്ടാളത്തിലോ പോലീസിലോ ചേരാൻ വേണ്ടി നടന്ന സമയത്ത് എയർ ഫോഴ്സ് ടെസ്റ്റ് കഴിഞ്ഞു റിസൾട്ട് കാത്തിരുന്ന എന്നെ തേടി നോട്ട് എലിജിബിൾ എന്ന കത്ത് വന്നപ്പോൾ എല്ലാം അവസാനിച്ചു എന്ന് അറിയാതെ ചിന്തിച്ചു പോയി. പിന്നെ നാട്ടിലെ വഴിയിലൂടെ അത്തറും പൂശി നടക്കുന്ന വരെപ്പോലെ ആവാൻ വേണ്ടി അങ്ങനെ ഗൾഫിലേക്ക് വിമാനം കയറിയിട്ട് ഇന്നേക്ക് ഇരുപത്തിമൂന്ന് വർഷമായി എന്നോര്ത്ത് ഇരുന്നപ്പോഴാണ് ബസ്സ് സ്റ്റോപ്പിൽ വന്നു നിന്നത് .