നക്ഷത്രക്കുപ്പായം

⭐ നക്ഷത്രക്കുപ്പായം ⭐
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
Nakshathrakkuppayam | Author : _shas_
അക്ഷരങ്ങളുടേ ലോകത്തേക്ക് ഞാൻ പറന്നടുക്കുമ്പോൾ..കാറ്റിന്റെ താളത്തിൽ ആടിയുലഞ്ഞ് കൂട്ടം തെറ്റിയ എന്റെ വാക്കുകൾ തെറ്റുകുറ്റങ്ങളായി നിങ്ങളുടെ മനതാരിൽ അലയടിച്ച് മടുപ്പുളവാക്കുന്നെങ്കിൽ ഈ എന്നോട് പൊറുക്കുക..
കഥയുടെ ലോകത്തേക്കിറങ്ങിത്തിരിച്ച് ഇതുവരേ എന്നെ പ്രോത്സാഹിപ്പിക്കുകയും വിമർശനങ്ങളാൽ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും ചെയ്ത എല്ലാ കൂട്ടുകാർക്കും നന്ദി..!!!
ഒരുപാട് നല്ല എഴുത്തുകാർ പിറവിയെടുക്കുമീ കാലഘട്ടത്തിൽ… സായാഹ്നവേളയിൽ കുത്തിക്കുറിച്ചെടുത്ത എന്റെ ഈ അക്ഷരക്കൂട്ടങ്ങൾക്ക് പ്രാധാന്യമർഹിക്കുന്നുണ്ടോ എന്നറിയില്ലാ..എങ്കിലും ഇതുവരേയുള്ള എന്റെ കഥകളെ സ്വീകരിച്ച പോലെ ഇതും സ്വീകരിക്കുമെന്ന വിശ്വാസത്തോടെ ഈ *നക്ഷത്രക്കുപ്പായം*എന്ന നോവലും നിങ്ങൾക്കു മുന്നിൽ സമർപ്പിക്കട്ടേ…!!

എന്ന്
സ്നേഹപൂർവ്വം..|
_ഷാസ്_

അസ്തമയെ സൂര്യൻ പതിയെ മിഴികളടക്കാൻ തുടങ്ങിയപ്പോഴേക്കും സോഫിയ ഓടിക്കിതച്ചു മാനേജർ കാസിംക്കായുടെ അടുത്തെത്തി..നെറ്റിത്തടങ്ങളിലേക്കിറങ്ങി നിൽക്കുന്ന മുടിയിഴകൾ അനുസരണയില്ലാതെ തെന്നിക്കളിക്കുന്നു..
“സാർ.. എനിക്കൊരു രണ്ടാായിരം രൂപ തര്വോ..”

അഴിഞ്ഞു വീണ തട്ടത്തിൻ തുണ്ട് തലയിലേക്ക് നീക്കിയിട്ട് അവൾ മാനേജറുടെ മുന്നിൽ ഭവ്യതയോടെ നിന്നു..
പകൽ വെളിച്ചം യാത്രപറഞ്ഞു പോവും മുമ്പേ ഇവിടെന്നിറങ്ങണം..കണക്കു പുസ്തകത്തിലേക്ക് മിഴികളും നട്ടിരിക്കുന്ന മാനേജർ കാസിംക്കായുടെ മറുപടിക്കായവൾ ആ മുഖത്തേക്കു മിഴികളും നട്ടിരുന്നു..അവഗണനാ വേഷത്തിൽ നിന്നതല്ലാതെ അയാളിൽ നിന്നവളുടെ ചോദ്യത്തിനൊരുത്തരം കിട്ടിയില്ലാ…ഏകദേശം നാല്പത്തഞ്ച് അമ്പതോളം പ്രായമുള്ള അയാളുടെ തലയിൽ പകുതി കഷണ്ടിയും ബാക്കി ഉള്ളത് പാതിയൊളം നര വന്നതായിരുന്നു..അവയാണെങ്കിൽ മൈലാഞ്ചി ചോപ്പിനാൽ മറച്ചു പിടിച്ചിരുന്നു
ഒരിക്കൽ കൂടി അയാളുടെ മുന്നിൽ ഒച്ചെയെടുക്കാൻ അവൾക്ക് ധൈര്യം വന്നില്ലാ..
അടിയാന്മാർ എപ്പോഴും മേലാൾക്കു മുന്നിൽ ഓച്ഛാനിച്ചു നിന്ന പാരമ്പര്യമാണല്ലോ നമ്മുടെ സമൂഹത്തിന്റെ..പാവപ്പെട്ടവനെന്നും പാവപ്പെട്ടവനായിരിക്കും..മുളച്ചുപൊന്തും മുമ്പേ അടിച്ചമർത്താൻ വിധിക്കപ്പെട്ടവരായിരുന്നു നമ്മുടേ പൂർവ്വികന്മാർ..അതെല്ലാം നോക്കുമ്പോൾ ദിവസങ്ങളായനുഭവിക്കുന്ന ഈ അവഗണനകളെത്രെയോ നിസ്സാരം..ചിന്തകളെ ചില്ലുകൂട്ടിൽ ബന്ധനസ്ഥയാക്കി അവൾ പ്രതീക്ഷയോടെ മുതലാളിയുടെ മുഖത്തേക്കുറ്റു നോക്കി കൊണ്ടിരുന്നു..ചോദിക്കണോ വേണ്ടയോ എന്നു ശങ്കിച്ചൊടുവിൽ പോകാനായി പിന്തിരിഞ്ഞപ്പോൾ
അടിമുടി അവളെയൊന്നു വീക്ഷിച്ചുകൊണ്ട് കാസിം മുതലാളി വട്ടക്കണ്ണടയിലൂടെ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു..
“എന്തിനാടീ അനക്കിപ്പോ ഒരു രണ്ടാായിരമുലുവ..”
പരിഹാസ രൂപേണയുള്ള അയാളുടെ ചോദ്യത്തിനു മുന്നിൽ അല്പം ശങ്കിച്ചാണേലും അവൾ മറുപടി നൽകി..

“സാർ …എനിക്ക് കയറിക്കിടക്കാനൊരിടമില്ലാ..രണ്ടായിരം രൂപ അഡ്വാൻസായി കൊടുത്താാൽ ഒരു റൂം തരപ്പെടുത്താം ..എന്റെ ശമ്പളത്തിൽ നിന്നു പിടിച്ചോളൂ സാർ.”

“ആഹാ..ആകെ രണ്ടായിരത്തഞ്ഞൂറാ അന്റെ ശമ്പളം അതിന്ന് രണ്ടായിരം ഞാനങ്ങു പിടിച്ചാൽ പിന്നെ അനക്കെന്താ ഉണ്ടാവാ..അല്ലാാ..അനക്കിപ്പോ എന്തിനാ ഒരു വീട്..ഇയ്യ് രാത്രീൽ ന്റെ ഒപ്പമങ്ങോട്ട് കൂടിക്കോ..അനക്ക് വേണ്ടതെന്താന്ന് വെച്ചാൽ ഞാൻ തന്നോളാമെടീ..”

സോഫിയ അയാളെ രൂക്ഷമായി ഒന്നു നോക്കി..
“സാർ ..സൂക്ഷിച്ച് സംസാരിക്കണം..”

“ഓ..എന്തോ എങ്ങനേ‌..നമ്മൾ സംസാരിച്ചതായോ കുറ്റം..ഇങ്ങൾക്കൊക്കെ എന്തും എങ്ങനേയും ആവാം ലേ..”
കാസിം മുതലാളി വിടുന്ന മട്ടില്ല എന്നു കണ്ടപ്പോൾ സോഫിയ മൗനം പൂണ്ടു..വാക്കുകൾ കൊണ്ട് ക്രൂരമ്പുകൾ എയ്തുവിടുന്ന അയാളുടെ വാക്കുകളുടെ അടുത്ത പടി എന്തുമാവാം..
“എന്താടീ..അന്റെ നാവിറങ്ങിപ്പോയോ..അനക്കൊക്കെ എന്റെ ഈ ബ്രഡ് കമ്പനീല് ജോലി തന്നത് എന്നെപ്പോലെ ഉള്ള മുതലാളിമാരുടെ നല്ല മനസ്സുകൊണ്ടു മാത്രാ..എന്റെ സ്ഥാപനത്തിനൊരു ചീത്തപ്പേരു ഉണ്ടാക്കാതിരുന്നാൽ നിനക്ക് കൊള്ളാം..”

ചുറ്റിലും ആളുകൾ തനിക്ക് നേര നടന്നടുക്കുന്നത് സോഫിയ അറിയുന്നുണ്ടായിരുന്നു..

“എന്താ സോഫി എന്താ പ്രശ്നം..?”
കൂട്ടത്തിലുള്ള സഹപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുന്നിലവൾ മൗനിയായി..
നിസ്സഹയായി തലകുനിച്ചു നിൽക്കുന്ന അവളെ നോക്കി സുഹ്റ അടുത്തു വന്നു..

“കാര്യമെന്താാന്ന് ഞാൻ പറയാം..നിങ്ങളുടെ സഹപ്രവർത്തകക്ക് വന്നിട്ട് ഒരാഴ്ച കൂടി ആയില്ല..അതിനു മുന്നേ കാശ് വേണമെന്ന്..രണ്ടായിരം രൂപ പോലും..”

“സാർ ..ഒന്നു മാന്യമായിട്ട് പെരുമാറിക്കൂടെ ..എനിക്ക് നിങ്ങളെ കാശ് വേണ്ടാ..പോരേ..”
സോഫിയ യാചിക്കുന്ന സ്വരത്തിൽ പറഞ്ഞു..
“അയ്യോ..മാന്യതയോ..തമ്പുരാട്ടിക്കുട്ടിയോട് ഞാനെത്രമാത്രം മാന്യത കാണിക്കണമാവോ..”
പരിഹാസം കലർന്ന ഒരു ചിരിയോടെ അയാൾ അവളെ ഒന്നു നോക്കി..

“എടീ..സ്വന്തം ഭർത്താവിനെ മറന്ന് കൂട്ടുകാരനെ കിടപ്പറയിലേക്ക് ക്ഷണിച്ചു വരുത്തിയവളല്ലേ നീ..”

കാതടപ്പിക്കുന്ന സ്വരത്തിലുള്ള ആ വാക്കുകൾ കേൾക്കാനുള്ള ശക്തിയില്ലാതെ അവൾ കൈകൾ കൊണ്ട് ഇരു ചെവികളും പൊത്തിപ്പിടിച്ചു..കേട്ടു നിന്നവരുടെ പരസ്പരം ഉള്ള പിറുപിറുക്കൽ അവൾക്കസഹനീയമായിരുന്നു..
‘എന്ത്..സോഫിയയോ..അവള ത്തരക്കാരിയാണോ.. ഹേയ് വിശ്വസിക്കാൻ പറ്റ്ണില്ലാ..’
അതോ ഇനി ചിലപ്പോ മുതലാളി വൈരാഗ്യം തീർക്കുവാണോ..’
രമേശനും ഇഖ്ബാലും തുളസിയും പരസ്പരം എന്തൊക്കെയോ പുലമ്പുന്നു..
കേട്ടു നിന്ന സുഹ്റക്ക് സഹിച്ചില്ലാ

“സാർ..ഒരു പെണ്ണിനോടെത്ര വൈരാഗ്യമുണ്ടേലും ഇങ്ങനെ അവളുടെ മാനത്തിനു വില പറയുന്ന രീതിയിൽ ആവരുത് ..”

“ഹും..മാനം..ഇവൾക്കാണോ മാനവും അഭിമാനവുമൊക്കെ..എന്നാ എല്ലാരും ഇത് കാണ്..”
നീട്ടിപ്പിടിച്ച ആ വീഡിയോ ദൃശ്യങ്ങൾ അയാൾ തൊഴിലാാളികൾക്കിടയിൽ പ്രദർശിപ്പിച്ചു..

സോഫിയാക്ക് തൊലിയുരിയുന്ന പോലെ തോന്നി..
കാസിം മുതലാളി ആ വീഡിയോ എല്ലാവരുടേയും മുന്നിൽ പ്രദർശിപ്പിച്ചു ഒരു വിജയിയെ പോലെ നിന്നു..
ഇയാൾക്കെന്താ തന്നോടിത്ര വൈരാഗ്യം..വന്ന നാളുതൊട്ടു തുടങ്ങിയതാണ് മുന വെച്ചുള്ള സംസാരവും ചൂഴ്ന്നുകൊണ്ടുള്ള ഈ നോട്ടവും..പെട്ടെന്ന് ഒരു ജോലി തരപ്പെടാത്തതുകൊണ്ടാണ് ..അല്ലെങ്കിൽ ഇയാളുടെ ഈ ബ്രഡ് കമ്പനിയിൽ നിന്നെങ്ങോട്ടെങ്കിലും ഒന്നു ഓടിയൊളിക്കാമായിരുന്നു..
ഇയാൾ എല്ലാവർക്കും മുന്നിൽ തന്നെ നാണം കെടുത്തുകയാണ്‌..ഇവിടെയും താൻ ഒറ്റപെടുവാണോ…ഭൂമീ ദേവിയേ..ഒന്നു കനിയുമോ..
നിന്റെ മാറുപിളർന്നെന്നെയും കൊണ്ടൊന്നൂളിയിടുമോ..നീയൊന്നു വാരിപുണർന്നെങ്കിൽ നിൻ നെഞ്ചിലലിഞ്ഞൊന്നില്ലാതായി തീരാമായിരുന്നെനിക്ക്…

“സോഫീ..”
പിന്നിൽ നിന്നുള്ള ആ വിളി അതും കുറച്ചു കനത്തിലാണ്..തിരിഞ്ഞു നോക്കിയപ്പോ സുഹ്റ..
“എന്താാ ഞാനീ കേട്ടതൊക്കെ..പറ..ഇതെല്ലാാം ശരിയാണോ..”

സോഫി ഒന്നും ഉരിയാടാതെ തലയും കുനിച്ചു നിന്നു..
“പറ സോഫീ..നിന്നോടാ ഞാൻ ചോദിച്ചത്…ആ വീഡിയോയിൽ കണ്ടതെല്ലാാം സത്യമാണോന്ന്…?”

സുഹ് റ സോഫിയയുടെ ചുമലിൽ പിടിച്ചു കുലുക്കി..നിറകണ്ണുകളുമായി സോഫി പകൽ ഇരുട്ടിനെ വിഴുങ്ങുന്ന ദൃശ്യത്തിന് സാക്ഷിയെന്നോണം ഏതോ വിദൂരതയിലേക്ക് മിഴികളും നട്ടിരുന്നു..

“അത് ..പിന്നെ….”
മറുപടിക്കായി കാത്തു നിൽക്കുന്ന സുഹ് റാാക്ക് മുന്നിൽ എന്തുത്തരം നൽകണമെന്ന് ചിന്തിക്കവെയാണ് പെടുന്നനെ അവൾക്ക് നേരെ ആരുടേയോ ശബ്ദം ഒരസ്ത്രം കണക്കേ പാഞ്ഞു വന്നത്..

“അതേ… സത്യാണ്…കേട്ടതൊക്കെ സത്യാണ്..”
അപ്രതീക്ഷിതമായി വിരുന്നത്തെത്തിയ ശബ്ദത്തിന്റെ ഉടമയെ തേടി ഒരു ഞെട്ടലോടെ സോഫിയും സുഹ്റയും തിരിഞ്ഞു നോക്കി..

ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയപ്പോൾ അവൾക്കാശ്ചര്യം തോന്നി..

”ഷാഫി.. ”
സുഹ്റയുടെ ഒരേയൊരു കൂടപ്പിറപ്പ്..ജന്മം കൊണ്ടല്ലെങ്കിലും തന്റെ മനസ്സിലും അവനാ സ്ഥാനം പിടിച്ചിരുന്നു..
എപ്പോഴും പുഞ്ചിരി കൊണ്ടലങ്കരിച്ച ആ മുഖത്തുള്ള ഭാവം അതാണവളെ അദ്ഭുതപ്പെടുത്തിയത്..

“മോനെ..ഷാഫീ..”
കൃതിമമായൊരു പുഞ്ചിരി ആ മുഖത്ത് വിരിയ്ച്ച് സോഫി അവന്നരികിലേക്ക് നടന്നടുത്തു..

“മതി..നിർത്ത്..ഇനി എന്റ്റെ പേരു പോലും നിങ്ങളെ നാവ് കൊണ്ടുച്ചരിക്കരുത്..അത്രക്ക് എന്തോനിങ്ങളോടറപ്പ് തോന്നാാ എനിക്ക്..”

വാത്സല്യത്തിന്റെ കുത്തൊഴുക്കിലൊഴുകിയെത്തിയ വാക്കുകളെ നിഷ്ക്കരുണം തച്ചുടക്കുന്ന അവന്റെ ആ മുഖം
നിറഞ്ഞു തൂവാൻ വെമ്പി നിൽക്കുന്ന കണ്ണീർകണങ്ങൾക്കിടയിലൂടെ അവൾ നോക്കി കണ്ടു ..

സോഫി ആ സ്ഥാപനത്തിലേക്കാദ്യമായി കടന്നു വന്നപ്പോൾ‌ പരിചയപ്പെട്ട മുഖം..പന്ത്രണ്ടാം ക്ലാസിലെത്തീണേലും ഇപ്പോഴും ചെറിയ കുട്ടികളുടെ സ്വഭാവാണ്.. തന്റെ നിഴലൊന്നു കാണുമ്പോ ഓടിവരും.. എത്രെയോ തവണ പോക്കറ്റ് മണിയായി തന്റെ കയ്യിൽ നിന്നും പണം പിരിപ്പിച്ച് കൊണ്ടോയിട്ടുണ്ട്….അത്രക്ക് അവകാശവും സ്വാതന്ത്ര്യവുമായിരുന്നു..സുഹ്റയേക്കാൾ ഇഷ്ടവും ആയിരുന്നു സോഫിയെ..
ഇടക്കൊക്കെ അവൻ സുഹ്റയെ കൂട്ടാനായിട്ട് വരും..വന്നാലും സോഫിയെ ആദ്യം വീട്ടിലെത്തിച്ചിട്ടേ അവൻ സുഹ്റയുടെ അടുത്ത് എത്തൂ..
“എടാ..ചെക്കാ..അനക്ക് സോഫിത്താനെ പറ്റുള്ളോ..അന്റെ ചോര ഞാനാ..അത് ഇയ്യ് മറക്കണ്ട..”
പരിഭവത്തോടെ സുഹ്റ പറഞ്ഞാലും പുഞ്ചിരിയോടെ അവനൊരു മറുപടി ഉണ്ട്..

“ചോര ഇങ്ങളാാണേലും സ്നേഹം മുഴുവൻ ന്റെ സോഫിത്താന്റെ മനസ്സിലാ ഉള്ളെ..”
അങ്ങനെയുള്ളയാളുടെ വായിൽ നിന്ന് വന്ന വാക്ക് അത് സുഹ്റക്ക് അവിശ്വസനീയമായി തോന്നി ..
“ഷാഫീ…നീ..എന്തൊക്കെയാ മോനേ നീ ഈ പറയ്ണേ..”
സുഹ്റ വല്ലാണ്ടായി..

“അതേ ഇത്താ..ഇവരെ…ഇവരെത്തന്നെയാ ഞാൻ വാട്ട്സപ്പിൽ കണ്ടത്..മഹാ കള്ളിയാ ഇവർ..ഛെ..പറയാൻ തന്നെ എനിക്ക് ലജ്ജ തോന്നാ .. ഇവരെയാണല്ലോ ഇത്രേം കാലം ഞാൻ ഇത്താ എന്ന് വിളിച്ചത്..”
അതും പറഞ്ഞു ഷാഫി മുഖം തിരിച്ചു കളഞ്ഞു..
സോഫി അവളുട കണ്ണിൽ നിന്നു പൊടിയുന്ന കണ്ണുനീർ നിയന്ത്രിക്കാൻ പാടുപെടുന്നുണ്ടായിരുന്നു..

“പറ സോഫീ..നീയെനിക്കെന്റെ സ്വന്തം കൂടെപ്പിറപ്പിനെപോലെയാ…നിനക്കങ്ങനെത്തന്നെ ഇങ്ങോട്ടും തോന്നുന്നുണ്ടേൽ ഉണ്ടായതെന്താന്ന് പറ..”
സുഹ്റ എങ്ങനെയൊക്കെ ശ്രമിച്ചിട്ടും സോഫിയുടെ ആ മൗനത്തിന്റെ അർത്ഥമെന്തെന്നറിയാൻ അവൾക്കായില്ലാ..

“ഇത്താത്താ..ഇങ്ങള് വര്ണണ്ടേൽ വാ..ഞാൻ പോവാ..അതെല്ലാ ഇത്തരം കൂട്ടുകെട്ടുമായി ഇനീം മുന്നോട്ട് പോവാനാണേൽ എനി ആ വീട്ടിലേക്ക് വര് ണോന്നില്ലാ..”

സോഫിക്ക് എന്തോ ഹൃദയം കീറി മുറിക്ക്ണ പോലെ തോന്നി..കാരണം താൻ കൂടെപ്പിറപ്പിനെപ്പോലെ കരുതുന്ന ഷാഫി മോൻ..എന്തൊക്കെയാ പറഞ്ഞത്..നിന്ന നിൽപ്പിൽ എന്തോ ഉറച്ചുപോയ ഒരു പ്രതിമയെപ്പോലെയവൾ നിന്നു..
ഇനിയും സോഫിയയോട് ഇതിനെ പറ്റി ചോദിച്ചതോണ്ടായില്ലാന്ന് മനസ്സിലാക്കിയ സുഹ്റ പിന്നീടൊന്നും അവളോട് ചോദിക്കാൻ നിന്നില്ല..
അപ്പോഴും സോഫിയിൽ പ്രകമ്പനം കൊണ്ടിരുന്നത് മറ്റൊരാളുടെ വാക്കുകളായിരുന്നു..
‘ഇറങ്ങിപ്പോടീ ഇവിടുന്നു…വെറുത്തുപോയി നിന്നെ..ഇനി നീ എന്നല്ല നിന്റെ നിഴൽ പോലും എനിക്ക് മുന്നിൽ കാണണ്ടാ..കാണാനെനിക്കിഷ്ടമില്ലാ’

വീണ്ടും വീണ്ടും ആ വാക്കുകൾ കാതിൽ അലയടിക്കുന്നു..ദിക്കറിയാത്ത മറ്റേതോ ലോകത്തേക്ക് ഓടിയടുക്കാനാണവൾക്ക് തോന്നിയത്..ആ വാക്കുകളിൽ നിന്നുമേറ്റ മുറിവോളം വരില്ലാ ഇതൊന്നും..
പതിയെ അവൾ അവിടെ നിന്ന് നടന്നകന്നു..കലങ്ങി മറിഞ്ഞ കണ്ണുകളും നിയന്ത്രിക്കാനാവാത്ത മനസ്സും അവളിലെ മുന്നോട്ടുള്ള വഴികളിൽ അവ്യക്തത തീർത്തിരുന്നു..നടന്നകലും തോറും വഴികളിലൊരകൽച്ച രൂപപ്പെട്ടുകൊണ്ടിരുന്നു..

ആ അകൽച്ച എല്ലാവരിൽ നിന്നും അവൾക്കനുഭവപ്പെട്ടു..അന്നു വരേ സോഫി ..സോഫി എന്ന് വിളിച്ചിരുന്നവരെല്ലാം അവൾക്ക് മറ്റൊരു നാമം കൂടി ചാർത്തികൊടുത്തു..തേവിടിശ്ശി..
അതല്ലേലും അങ്ങിനെയാ..ഒരു പെണ്ണ് പിഴച്ചെന്ന് കേട്ടാ മതി..മറ്റൊന്നും ആലോചിക്കാതെ സമൂഹം അവൾക്ക് സ്വയം ചാർത്തിക്കൊടുക്കുന്ന പേരാണ് വേശ്യ , തേവിടിശ്ശി അല്ലെങ്കിൽ അഴിഞ്ഞാട്ടക്കാരി എന്നൊക്കെ..ഒരു പെണ്ണ് നശിക്കണമെങ്കിൽ അതിന് പിറകിൽ ഒരു ആണുമുണ്ടാവും..എങ്കിലും അവനൊരിക്കലും വേശ്യൻ എന്നോ അഴിഞ്ഞാാട്ടക്കാരൻ എന്നോ ആരും വിശേഷിപ്പിക്കറില്ല..
ഓരോ ദിനങ്ങളും പലരുടേ വേഷത്തിലും അവളോട് ക്രൂരത കാട്ടികൊണ്ടേയിരുന്നു..
അപ്പോഴും അരങ്ങിൽ അവളറിയാതെ ചിലർ അവൾക്കു വേണ്ടി ചരടു വലിക്കുന്നുണ്ടായിരുന്നു..

‘ഹലോ…ആ
ടാ…നീ പറഞ്ഞപോലെ ഒക്കെ ചെയ്തിക്ക്ണ്..ഓൾക്ക് വേണ്ട പണി ഞാൻ കൊടുത്തിണ് ..അത് പോരേ നിനക്ക്..
ഓ..അതോർത്ത് നീ വിഷമിക്കണ്ടാ…ഇനീം സമയമുണ്ടല്ലോ..അതൊക്കെ ഞാനേറ്റു..പിന്നെയ് ഇയ്യ് ന്റെ കാര്യം മറക്കണ്ടാ..
എന്നാ ശരി..ഞാൻ പിന്നെ വിളിക്കാ…’

മറുതലക്കൽ മുഴങ്ങുന്ന മറുപടി അവ്യക്തമായിരുന്നെങ്കിലും അതും കേട്ട്കൊണ്ടായിരുന്നു ബിസിനസ്സ് പാർട്ട്ണർ കൂടിയായ അനസ് കടന്നുവന്നത്..

“എന്താ കാസിംക്കാ..ആർക്കോ ഇട്ട്പണിയുന്ന കാര്യാണല്ലോ ഫോണിൽ വെളമ്പ്ണേ..ആരാണാവോ ഇന്നത്തെ ഇര”

“ആ..അതൊരു നല്ല കോള് തന്നെയാടാ..ആള് ഇവടത്തെ സ്റ്റാഫ് തന്നെയാ..ഇത് മറ്റേ കേസ് ആണ്..ഇതിനിടക്ക് കഥകള്‍.കോംവാട്ടസപ്പിലൊക്കെ വന്ന് വല്യ വിവാദായ പുള്ളിയാ..ഇവളറിയാതെ ആരോ പറ്റിച്ച പണിയാ ഈ വീഡിയോ …സ്വന്തം ഭർത്താവിനെ പറ്റിച്ച് മറ്റൊരുത്തനൊപ്പം…..പേരു സോഫിയ..”

“ആ ..ഞാൻ കേട്ടിരിന്നു അങ്ങനൊരു സംഭവം..കണ്ടിട്ടില്ലാ..”
അനസ് ആകാംക്ഷയോടെ പറഞ്ഞു..
“അല്ലാ..അത് ശരിക്കും ഉള്ളതാണോ…”

“ആ ..ആർക്കറിയാ..അതൊന്നും നമ്മളറിയേണ്ട ആവശ്യല്ലാ..ബിസിനസ്സ് മൈൻഡോടെ കാണുമ്പോ അതൊന്നും ചികയേണ്ട ആവശ്യം നമുക്കില്ലല്ലോ..
അവളെ‌ വെച്ച് വേണം നാല് കാശുണ്ടാക്കാൻ…ചുമ്മാ കൊറച്ച് എരിവ് കേറ്റിട്ടാ മതി..ബാക്കി ജനങ്ങളായിക്കോളും.”

“സാർ ..ചായ..”
അകത്തേക്ക് കയറിവന്ന പ്യൂൺ രമേശൻ രണ്ടുപേർക്കുമായി ചാായ നൽകി..
ചൂട് ചായ ചുണ്ടോടടുപ്പിക്കുന്നതിനിടയിൽ കാസിം അയാളോട് പറഞ്ഞു
,”രമേശാ..നീ ആ സോഫിയയെ ഞാൻ വിളിക്കുന്നെന്ന് പറ‌…”

“ശരി സാർ..”

പാതി തുറന്ന വാതിലിനിടയിലൂടെ സോഫിയേയും പ്രതീക്ഷിച്ചുകൊണ്ട് അയാൾ വികൃതമായ ഒരു ചിരി പാസാക്കി അവളുടെ വരവിനായി കാത്തിരുന്നു..

“ആ..പിന്നെ …കാസിംക്കാ..സ്വീറ്റ്സ്നെല്ലാം കുറച്ചൂടെ ഓർഡർ കിട്ടിട്ടുണ്ട്..ബിസിനസ്സെല്ലാം നമ്മക്ക് ഒന്നൂടെയൊന്നു പൊലിപ്പിക്കണം..ഹെൽപ്പിനായി ഒരാളെ കൂടി വെച്ചാലോ എന്നാലോചിക്കാ ഞാൻ..”

“..അനസേ..എന്താ വേണ്ടതെന്ന് വെച്ചാൽ ഇയ്യ് ചെയ്യ്..കസ്റ്റമേർസിനു മടുപ്പുണ്ടാക്കുന്നയൊന്നും നമ്മളെ ഭാഗത്ത് നിന്നുമുണ്ടാവരുത് എനിക്കത്രേ പറയാനുള്ളു..”

“അതോർത്ത് ഇങ്ങൾ പേടിക്കണ്ടാ..ഉഷാറാക്കണ കാര്യം നമ്മളേറ്റു കാസിംക്കാ..”

“ആ ..എനിക്ക് അന്നെ ആ വിശ്വാസമുള്ളോണ്ടല്ലേ ചെറുപ്രായായിട്ടും അന്നെ നമ്മൾ പാർട്ട്ണറാക്കിയേ..ന്റെ ബേക്കറികളൊക്കെ അന്നെ ഏല്പിച്ചെ..”

“കൂടുതൽ സുഖിപ്പിക്കല്ലേ കാസിംക്കാ..കാശിന്റെ കാര്യത്തിലും ഇതൊക്കെ ഉണ്ടായാാ മതി..”

“എന്താാ അനസേ..ഇയ്യ് ന്നെ അങ്ങനാാണോ കരുതിയേക്ക്ണെ..ഇപ്പോ തന്നെ ഈ സോഫിയാന്റെ കാര്യത്തിൽ ലക്ഷങ്ങളാാ നമ്മക്ക്‌ കിട്ടാൻ പോണേ..ഓളെ ഒന്നു മെരുക്കി കൊടുത്താ മാത്രം മതി അയാൾക്ക്..”

“ആർക്ക്..ആർക്കാ അവളുടെ കാര്യത്തിലിത്ര താല്പര്യം..?”

“ആ..അതൊക്കെ ഇപ്പോ സസ്പെൻസ്…എല്ലാം ഞാൻ ലക്ഷ്യം കണ്ടിട്ട് പറയാ..”

മറ്റെന്തോ പറയാനൊരുങ്ങി വന്ന അനസിന്റെ കാതുകളിലേക്കൊരു സ്ത്രീ ശബ്ദം ഒഴുകിയെത്തി..

“സാർ..എന്നെ വിളിച്ചോ..”

മധുരമായ ആ ശബ്ദത്തിന്റെ ഉടമയെ തേടി അനസ് പിറകിലേക്കൊന്നു തിരിഞ്ഞു നോക്കി..

ആ മുഖം കണ്ട അവൻ ഒരു നിമിഷം സ്തബ്ദനായി ഇരുന്നു..
പതിയെ ചുണ്ടുകൾ ആ നാമം ഉരുവിട്ടു കൊണ്ടിരുന്നു..

‘സോ..സോഫി…സോഫിയ…’

അനസിനെന്തോ കണ്ണിൽ ഇരുട്ട് കയറ്ണ പോലെയൊക്കെ തോന്നി..
അങ്ങനൊരു കാഴ്ചയല്ലേ താൻ കണ്ടത്..കാലങ്ങളായി തിരഞ്ഞു നടന്ന പെണ്ണ്..ഇപ്പോഴിതാ കയ്യെത്തും ദൂരത്ത്..പക്ഷേ താൻ കേട്ട സത്യങ്ങൾ..?
പടച്ചോനേ ..ഒരു കാലം താൻ മനസ്സിൽ പൂവിട്ട് പൂജിച്ചിരുന്ന തന്റെ സോഫിയെ കുറിച്ചാണോ കാസിംക്കാ ഇത് വരേ പറഞ്ഞിരുന്നേ..ഇല്ലാാ ..ഞാനിത് വിശ്വസിക്കില്ലാ..എവിടെയോ എന്തോ ചതി പറ്റിയിരിക്കുന്നു..പക്ഷേ ആ വീഡിയോ..ആ വീഡിയോ ക്ലിപ് ഏറ്റവും വലിയ തെളിവാണല്ലോ..അത് എങ്ങനെ അവിശ്വസിക്കും..

“എന്താ അനസേ..ഇയ്യ് ഇരുന്നു പിറുപിറുക്ക്ണേ.. അനക്കെന്താ പറ്റിയെ”
കാസിംക്കായുടെ വാക്കുകൾ കാടുകയറിപ്പോവുന്ന അവന്റെ ചിന്തകളെ പിടിച്ചു നിർത്തി..

“എന്ത് ..എ..ന്താ….എന്താ പറഞ്ഞേ..” ചിന്തയിൽ നിന്നുണർന്നവൻ പിന്തിരിഞ്ഞു നോക്കിയപ്പോയേക്കും സോഫിയ അവിടെ നിന്നും മറഞ്ഞിരുന്നു..

“കാസിംക്കാ…അത്…അതാണോ ഇങ്ങൾ പറഞ്ഞ … ”
അനസിനു വല്ലാാത്തൊരു വിങ്ങലുണ്ടായി

“അതേടാ‌…അത് തന്നെയാ ഞാൻ പറഞ്ഞ ആ ചരക്ക്..ഇപ്പോ നമ്മളെ ഭാഗ്യക്കുറിയും..”
അയാളുടെ വാക്കുകൾ കേട്ടപ്പോ ചെവിയടച്ചൊന്ന് കൊടുക്കാനാണവനു തോന്നിയത്..പതിയേ ചെയറിൽ നിന്നെണീറ്റവൻ പോവാനായൊരുങ്ങി..

“അല്ല ..അനസേ.ഇയ്യ് പോവാണോ..ഇന്നത്തെ കണക്കൊന്നും ക്ലിയറല്ലല്ലോ..”
ബ്രഡ് കമ്പനിക്ക് പുറമേ ഒന്നു രണ്ടു ബേക്കറിയും കൂടി ഉണ്ട് കാസിംക്കാക്ക് എല്ലാറ്റിലും ഓർഡർ പിടിക്കുന്നതും സ്വീറ്റ്സ് എത്തിച്ചു കൊടുക്കുന്നതുമെല്ലാം അവനായിരുന്നു

“ആ..എനിക്ക് ഭയങ്കര തലവേദന..ഞാാൻ പിന്നെ വരാം കാസിംക്കാ..ഇന്നൊന്നു പോയി റെസ്റ്റെടുക്കട്ടെ…”

“എന്നാ ആയ്ക്കോട്ടെ..ഞാൻ നിർബന്ധിക്ക്ണില്ലാ..അനക്ക് കാശെന്തേലും വേണോ ഇപ്പോ..”

“വേണ്ടാ ഇക്കാ.. ”
അനസിന് എങ്ങനേയെങ്കിലും സോഫിയയുടെ അടുത്തെത്താനായിരുന്നു ധൃതി..
വൈകുന്നേരമായതോണ്ട് സ്റ്റാഫുകളെല്ലാം പോവാനുള്ള തയ്യാറെടുപ്പിലാണ്..ഏകദേശം പത്തിരുപതോളം പേർ വരും..അനസ് അവർക്കിടയിൽ സോഫിയയുടെ മുഖം പരതികൊണ്ടിരുന്നു..ചിലരോടെല്ലാം ചോദിച്ചെങ്കിലും പുച്ഛം കലർന്ന ചിരിയോടെ അവർ കൈമലർത്തി…

“അനസ്ക്കാ ആരെയാ അന്വേഷിക്ക്ണേ..”
ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയതും പിറകിൽ തന്നെയുണ്ടായിരുന്നു സുഹ്റ..
“കുറേ നേരായി ഞാൻ ശ്രദ്ധിക്ക്ണ്..എന്താ അനസ്ക്കാ കാര്യം..”

സുഹ് റ അവിടെ പണ്ടുമുതലേ ഉള്ള ഒരു അംഗമാണ് അതോണ്ട് കഴിഞ്ഞു പോയതും ഇപ്പോഴുള്ളതുമായ ഒട്ടു മിക്ക സ്റ്റാഫിനേയും മുതലാളിമാരേയും അവൾക്ക് നല്ല പരിചയമായിരുന്നു

“ആ..സുഹ് റയോ…ഞാൻ ഇവിടെ ഒരു സ്റ്റാഫില്ലേ ..സോഫിയ എന്നു പേരുള്ള… ”
അനസ് പറഞ്ഞു മുഴുമിക്കും മുമ്പേ സുഹ്റ ഇടയിൽ കയറി പറഞ്ഞു

“ഓ..അവളോ..അവളിപ്പോ അങ്ങോട്ടിറങ്ങിയല്ലോ ഇക്കാ.. വല്ലാതെ പിന്നാലെ കൂടണ്ടാ ട്ടോ..അത്ര നല്ല പുള്ളിയല്ലാന്നാ കേൾക്ക്ണേ..”

“എന്താ സുഹ്റാ .ആരെങ്കിലും എന്തെങ്കിലും പറയുന്നെന്ന് കരുതി ഒരാളെ പെട്ടെന്നങ്ങോട്ട് വിലയിരുത്താൻ പറ്റ്വോ…”

“ആ..അത് പിന്നെ…അതും ശരിയാ..””
കൂടുതൽ സുഹ്റയോട് കിന്നരിക്കാനൊന്നും അനസ് നിന്നില്ലാ..കാരണം സുഹ്റക്ക് അവനോടുള്ള ഒരു ഇഷ്ടം ..അതവനു നല്ലപോലെ അറിയാം..അറിഞ്ഞിട്ടും അറിയാാത്ത ഭാാവത്തിൽ നടിക്കാണ്..കാരണം ഇനിയൊരു പെണ്ണിനെ മനസ്സിൽ കുടിയിരുത്താൻ അവനാവില്ലാ എന്നുള്ളത് തന്നെ..ഒരു കുഞ്ഞിനെ നൽകി എന്നെന്നേക്കുമായി അവൾ…. തന്റെ തസ്ലി… ഈ ഭൂമുഖത്ത് നിന്ന് മറഞ്ഞു പോയതിനു ശേഷം മറ്റൊരു പെണ്ണിന്റെ മുഖത്ത് പോലുംനോക്കാൻ തോന്നീട്ടില്ലാ..പക്ഷേ ഇപ്പോ…താൻ ആദ്യമായി സ്നേഹിച്ച പെണ്ണിനെ മുന്നിൽ കണ്ടപ്പോ മനസ്സു വീണ്ടും പതറുകയാണോന്നൊരു തോന്നൽ…

ബൈക്കുമെടുത്ത് ഇറങ്ങി ആ മുഖം അന്വേഷിച്ചു..‌ചെറിയൊരു പോക്കറ്റ് റോഡ് താണ്ടിയെങ്കിൽ മാത്രമേ ബസ്റ്റോപ്പിലെത്തൂ..
ഓർമ്മകളേയും വഹിച്ചുകൊണ്ടവനാ ഇരു ചക്ര വാഹനത്തേ പതിയേ നിരത്തിലേക്കിറക്കി…സോഫിയേയും ലക്ഷ്യമാക്കിയുള്ള ഓട്ടമാണേലും ഓർമ്മകളവനെ നാലു വർഷം പിറകോട്ട് വലിച്ചു..
സോഫിയ എന്ന മാലാഖ കൊച്ചിനരികിലേക്ക്…
പ്രൈവറ്റ് ഹോസ്പിറ്റലിന്റെ വരാന്തയുടെ ഒരു മൂലയിൽ വേദന കൊണ്ട് പുളയുന്ന ആ ഇരുപത്തിമൂന്ന് വയസ്സായ യുവാവിന്റെ അരികിലേക്ക്..
രക്തത്തിൽ കുളിച്ച് കിടക്കുന്ന അവൻ വേദന കൊണ്ട് പിടയുമ്പോ അറിയാതെ മുറുകെപ്പിടിച്ചിരുന്നത് ആ കരങ്ങളെയായിരുന്നു..
സിസ്റ്റർ സോഫിയെ..
തന്നെ മുറുകെ പിടിച്ച കൈകളിലേക്കും മുഖത്തേക്കുമൊന്നു നോക്കിയ സോഫിയോട് അയാൾ തൊഴുകൈകളോടെ കെഞ്ചി..

“സിസ്റ്ററേ എന്നൊന്നു കൊന്നു തരാൻ പറയ്..നിക്ക് വയ്യ ഈ വേദന ഇനിം…
എന്നെ ചികിത്സിക്കാനാവൂലേൽ ആ ഡോക്ടറോട് പറ കൊല്ലാൻ…”

ആർത്തു കരയുന്ന ആ യുവാവിന്റെ തലയിലൊന്നു തലോടിയ
ശേഷം പതിയെ ആ കൈകൾ അടർത്തിമാറ്റി അവൾ നെഴ്സിങ് റൂമിലേക്കോടി…
അയാളുടെ കരച്ചിൽ സോഫിയുടെ മനസ്സിൽ ഏതോ ഓർമ്മകളുടെ കൂൂട്ടിലേക്ക് കൊണ്ടുപോയി..വിധി പണ്ടൊരിക്കൽ അങ്ങനൊരു രംഗത്തിനവളെ സാക്ഷിയാക്കിയതാണ്..ഈ ലോകത്ത് അവൾക്ക് സ്വന്തമാണെന്നാശ്വസിക്കാവുന്ന ഒരേയൊരാൾ.. അവളുടെ ഉമ്മ.. ഏഴ് വയസ്സുള്ളപ്പോ തന്റെ ഉമ്മയും ഇതുപോലൊരു ആശുപത്രി വരാന്തയിലിരുന്ന് കേണത് ഇന്നും മങ്ങാതെ ഈ കണ്ണുകളിൽ‌ തെളിഞ്ഞു നിൽപ്പുണ്ട്..അന്നെന്റെ ഉമ്മാനെ ഒന്നു രക്ഷപ്പെടുത്തിയിരുന്നെങ്കിൽ ഇന്നാ വാൽസല്യത്തിന്റെ നിറകുടമായ തന്റെ ഉമ്മ… കൂടെയുണ്ടാവുമായിരുന്നില്ലേ..ഒരിക്കലും താൻ തനിച്ചാവില്ലായിരുന്നു..ഇന്ന് ഒറ്റപ്പെട്ടവൾ എന്ന വാക്കിന്റെ പര്യായമായിരിക്കുകയാണീ സോഫി..
ഓർമ്മകളെ കൂട്ടുപിടിച്ചുള്ള ആ കണ്ണീർകണങ്ങളുടെ ഒഴുക്ക് മനസാക്ഷി വിളിച്ചുണർത്തും വരേ തുടർന്നുകൊണ്ടേയിരുന്നു..
‘എണീക്ക് സോഫീ..എണീക്ക്..അയാൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യ്..മരണത്തിനു വിട്ടുകൊടുക്കാതെ അയാളെ രക്ഷിക്ക്..’
ഒരു മന്ത്രണം പോലെ മനസ്സിനകത്ത് ഉരുവിട്ട് കൊണ്ടിരിക്കുന്ന വാക്കുകളെ അനുസരിക്കാനെന്നോണമായിരുന്നു പിന്നീടുള്ള അവളുടെ നീക്കങ്ങൾ…തുടച്ചു കളഞ്ഞു ആ കണ്ണീർ തുള്ളികളെ..ഇനിയൊരാളും തന്റെ കണ്മുന്നിൽ വെച്ച് ചികിത്സയില്ലാതെ മരണത്തെ പുൽകാതിരിക്കാൻ വേണ്ടി..ഉറച്ചൊരു കാൽ വെപ്പോടെയവൾ കടമകളെ മുറുകെപ്പിടിച്ച് മുന്നോട്ട് നടന്നു..
അല്ല നടക്കുകയല്ലാായിരുന്നു..ഓടുകയായിരുന്നു..സിസ്റ്റർ ആതിരയുടെ അരികിലേക്ക്…

“നോക്ക് ആതിരാ..നീ കണ്ടില്ലേ അവിടെ ഒരു പേഷ്യന്റ് വേദനയുമായി മല്ലിട്ട് ചോരയിൽ കുളിച്ച് കിടക്ക്ണേ..നിനക്കൊന്നു ഡോക്ടറെ അറീക്കായിരുന്നില്ലേ..നിന്റെ ബ്ലോക്കിലെ പേഷ്യന്റല്ലേ അത്..”

“എന്റെ സോഫീ ..ഞാനെന്താക്കാനാ..ഞാൻ പറഞ്ഞതാ ആ ഡോക്ടറോട്..അപ്പോ പറഞ്ഞു അയാൾക്ക് ഒരു സർജറി വേണം പോലും ..അതിനു ബന്ധുക്കളാരേലും വന്ന് സൈൻ ചെയ്ത് തരാതെ ചെയ്യൂലാാ എന്നുള്ള വാശിയിലാ അയാാൾ..ബന്ധുക്കളെ വിവരറിയിച്ചീണ്..അവരു വരാതെ നമ്മൾക്കൊന്നും ചെയ്യാൻ പറ്റൂലാാ..”
ഒരു നെടുവീർപ്പോടെ ആതിര തുടർന്നു…

“ഇപ്പോ കാലിനു മാത്രേ പരിക്ക് കാണുന്നുള്ളു..ഒരു സ്കാനിംഗ് കഴിഞ്ഞാലേ തലയുടെ കാര്യം പറയാൻ പറ്റൂന്നാ പറഞ്ഞേ..”
വാർഡിലെ പേഷ്യൻസിനുള്ള മരുന്ന് അടുക്കി വെക്കുകയായിരുന്നു ആതിര..സോഫിക്ക് എല്ലാം കൂടി കേട്ടപ്പോ വെപ്രാളമായി..

“അപ്പോ….അതിനിടയിൽ അയാൾക്ക് വല്ലതും സംഭവിച്ചാൽ…”

“സംഭവിച്ചാലെന്താ..ആ പേഷ്യന്റിനും കുടുംബത്തിനും നഷ്ടം..അത് ഒരു ആക്സിഡന്റ് കേസാ..ആരോ ഇവിടെ കൊണ്ടോന്ന് തട്ടീട്ട് പോയി…പിന്നാലേ നടന്നാൽ പുലിവാലാവൂന്ന് കരുതിണ്ടാവും..എന്നാലും ഹോസ്പിറ്റൽ വരേ കൊണ്ടോരാനുള്ള മനസ്സെങ്കിലും കാണിച്ചല്ലോ..അത്ര പോലും മനസ്സ് ഇവടത്തെ ഡോക്ടർക്കില്ലാാണ്ടെ പോയി..കേസ് രജിസ്ടർ ചെയ്തൊക്കെ വരുമ്പോഴേക്കും അയാളുടെ ജീവൻ ബാക്കി കിട്ടിയാലായി..”

“ആതിരാ..ഏത് ഡോക്ടറാ ഇന്ന് ഡ്യൂട്ടിയിലുള്ളെ..”

“ഡോ..അനിൽ.. അയാൾക്കാ ഇന്ന് ഡ്യൂട്ടി..നിനക്കറിയാവുന്നതല്ലേ അയാൾടെ സ്വഭാവം ..പറഞ്ഞാ പറഞ്ഞതാ..”

മനസാക്ഷി ദ്രവിച്ചു പോയ ആ മനുഷ്യനെ മനസ്സാൽ ശപിച്ചു കൊണ്ടവൾ
എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ അയാൾക്കരികിലേക്ക് ഓടി…

ഡോക്ടറുടെ അടുത്തേക്കോടുന്ന സോഫിയെ പിടിച്ചു നിർത്താൻ ആതിര ശ്രമിച്ചെങ്കിലും പരാജയമായിരുന്നു..

“സോഫീ നിക്ക്. ‌..നീയിതെന്തിനുള്ള പുറപ്പാടാ ..വേണ്ടാത്ത വയ്യാവേലി ഒന്നുമെടുത്ത് തലേൽ വെക്കണ്ടാട്ടോ…”

സിസ്റ്റർ ആതിരയുടെ വാക്കുകൾക്കൊന്നും ചെവി കൊടുക്കാതെ സോഫി ഡോക്ടർ അനിലിന്റെ അടുത്തെത്തി..

“ഡോക്ടർ..ആ ആക്സിഡന്റ് കേസിലെ പേഷ്യന്റ്…”
സോഫിയ നിന്ന് കിതച്ചു..

“എന്താ സിസ്റ്റർ ..എന്തുപറ്റി..?”

“രക്ഷിക്കണം ഡോക്ടർ..അയാളെ ..അതെന്റെ കസിനാ… ചെറുപ്പം മുതലേ കളിച്ചു വളർന്നവരാ ഞങ്ങൾ…അവനില്ലാതെ…..”
സോഫി ഡോക്ടർക്കു മുന്നിലിരുന്നു കരയാൻ തുടങ്ങി

“ഡോണ്ട് വെറി സിസ്റ്റർ..ഇങ്ങനെ വിഷമിക്കാതിരിക്കൂ…അയാൾക്കുടൻ ഒരു സർജറി വേണ്ടി വരും ..അതിനുള്ള കാശൊക്കെയുണ്ടോ ഇയാൾടെകയ്യിൽ..എങ്കിൽ ഓപ്പറേഷൻ ഉടനെ ചെയ്യാം…”

ഹോ..അപ്പോകാശാണ് മെയിൻ പ്രോബ്ലം..ഒരു നിമിഷം ഒന്നാലോചിച്ച ശേഷം സോഫി സമ്മതം മൂളി..പിന്നെ എല്ലാം പെട്ടെന്നായിരുന്നു..
സിസ്റ്റർ ആതിരയുടെ ശബ്ദം കേട്ടാണ് താൻ അന്ന് ആ മയക്കത്തിൽ നിന്നുണർന്നത്..

“ഹലോ..ഇയാൾടെ നെയിം എന്താ…?” ആതിര മെല്ലെ കവിളിൽ തട്ടി ചോദിച്ചു…
വേദന കടിച്ചമർത്തികൊണ്ടവൻ മറുപടി നൽകി

“അനസ്..”

“ഉം..ഇപ്പോ എങ്ങനെയുണ്ട്..?”
ഫയലിൽ നെയിമും അഡ്രസ്സും രേഖപ്പെടുത്തുന്നതിനിടയിൽ സിസ്റ്റർ ആതിര ചോദിച്ചു…
മുഖത്തൊരു പുഞ്ചിരി വരുത്തി പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു..

“ആഹാ..ഇയാൾ എങ്ങോട്ടാ ഇറങ്ങി ഓടുന്നേ..രണ്ട് മേജർ ഓപ്പറേഷൻ കഴിഞ്ഞിരിക്കാ..
ഇന്നലെ നടന്നത് വല്ലതും ഓർമ്മയുണ്ടോ..”

..ഇല്ലാ..ഒന്നും ഓർത്തെടുക്കാൻ പറ്റുന്നില്ലാ..രക്തത്തിൽ കുളിച്ച് ഇവിടെ കിടക്കുമ്പോ ദൈവത്തിന്റെ മാലാഖ തനിക്കു മുന്നിൽ വന്ന് നിന്നത് ഓർമ്മയുണ്ട്..അതേ .ആ മാലാഖയുടെ മുന്നിൽ കേണപേക്ഷിച്ചതോർമ്മയുണ്ട്..പിന്നീടാണ് അറിഞ്ഞത് ആ മാലാഖ സോഫി ആയിരുന്നെന്ന് ..ആ കാരുണ്യം മാത്രാണ് തന്റെ ശരീരത്തിലൂടൊഴുകുന്ന ഈ ശ്വാസത്തിനു കാരണമെന്ന്..ഓപ്പറേഷൻ ഇത്തിരി വൈകിയിരുന്നെങ്കിൽ ഇന്നു താനില്ലാ… സ്വന്തം കഴുത്തിലും കാതിലുമുള്ള പൊന്ന് എടുത്ത് ഓപ്പറേഷനു വേണ്ടിയുള്ള മരുന്നു വാങ്ങിച്ചത് എന്നൊക്കെ പിന്നീട് ആതിര സിസ്റ്റർ പറഞ്ഞറിഞ്ഞത്..എല്ലാം ആ മാലാഖപെണ്ണിനു തോന്നിയ ദയ മാത്രം..ഐ സി യു വിൽ കിടക്കുമ്പോ ആദ്യം കാണാൻ കൊതിച്ചത് ഉമ്മയേയും ഉപ്പയേയും ആയിരുന്നില്ലാ സോഫിയെ ആയിരുന്നു..ഒരു മാസക്കാലം ഹോസ്പിറ്റലിൽ കഴിച്ചു കൂട്ടിയപ്പോഴും ഒരു പ്രയാസം തോന്നിയില്ലാാ..പ്രയാസപ്പെട്ടത് അന്നു ഡിസ്ചാർജ് ആയി പോവുമ്പോ ആയിരുന്നു..കഴിഞ്ഞില്ലാാ അന്ന് മനസ്സിലെ ഇഷ്ടം പറയാനായി..പിന്നീട് റെസ്റ്റും അതു കഴിഞ്ഞു ഉപ്പാന്റെ മരണവും എല്ലാംകൂടി കഴിഞ്ഞ് തിരികെ വന്നപ്പോഴേക്കും സോഫിയും കൂട്ടുകാരിയും ഹോസ്പിറ്റൽ മാറിയിരുന്നു..പിന്നെ‌ തിരയാത്ത സ്ഥലങ്ങളില്ല..
കഴിഞ്ഞതെല്ലാം ഇപ്പോഴും ഇന്നലെയെന്ന പോലെ ഓർമ്മയിൽ മങ്ങാതെ തെളിഞ്ഞു കിടപ്പുണ്ട്..മഞ്ഞുതുള്ളിയുടെ നൈർമ്മല്യതയുള്ള ആ സോഫിയെ ആണിന്ന് കാസിംക്കാ പറഞ്ഞത്..ഓർമ്മകളെ കൂട്ടുപ്പിടിച്ചങ്ങനെ നടന്നടുത്ത് സോഫിക്ക് മുന്നിലെത്തിയതറിഞ്ഞില്ലാ…ബസ്റ്റോപ്പിൽ നിൽക്കുന്നവർക്കിടയിൽ നിന്നും സോഫിയെ പരതി കണ്ടെത്തിയപ്പോഴേക്കും അവൾക്ക് പോവാനുള്ള ബസ്സ് മുന്നിലെത്തിയിരുന്നു..
നിരാശയോടെ അനസ് അകന്നുപോവുന്ന സോഫിയേയും നോക്കിയിരുന്നു..

‘എന്റെ സോഫീ…എന്റെ മനസ്സമാധാനവും കയ്യിലേന്തിയാ നിന്റെ യാത്ര.. ഇതിന്റെ യാഥാർത്യമെന്തന്നറിയാതെ ഈ അനസിന് ഇനി ഉറക്കമില്ലാ…’

വീട്ടിലെത്തിയിട്ടും അവനേതോ ചിന്തയിൽ മുഴുകിയങ്ങനെ ഇരിക്കുന്നത് കണ്ടാണ് ഉമ്മ സൈനബത്താ അവനരികിലേക്ക് വന്നത്..

“എന്താ കുഞ്ഞോ..ഇയ്യ് കുറേ നേരായല്ലോ ഈ ഇരിപ്പ് തൊടങ്ങീട്ട്..എന്താ ഇയ്യ് ആലോചിക്ക്ണേ..”

“അത് ..പിന്നേ…ഒന്നുല്ലാാ മ്മാ..ഞാൻ വെറുതേ..”

“എന്താ കുട്ട്യേ..ഇയ്യ് മ്മാനോട് പറയാൻ പറ്റിയതാണേൽ പറയ്..ഇവടെ ഉമ്മാക്ക് കൂട്ട് ഇയ്യും അനക്ക് കൂട്ട് ഉമ്മയും മാത്രേ ഉള്ളു എന്ന് അനക്കറിയാലോ..നമ്മക്ക് രണ്ടാക്ക് കൂട്ടായി അന്റെ മോള് കൊച്ചുട്ടിയും…ഇയ്യ് മ്മാനോട് ഒന്നും മറച്ചു വെക്കാറൂം ഇല്ലാ..ഇപ്പോ എന്താ അന്റെ സങ്കടത്തിനു കാരണം അതും ഉമ്മാനോട് പറയാൻ പറ്റാത്തത് വല്ലതും ആണോ..”

“അല്ല ഉമ്മാ..എന്റെ ഉമ്മാനോട് മറച്ചു വെക്കാനായിട്ട് ഈ കുഞ്ഞുന് എന്താാ ഉള്ളേ..ഉമ്മാ..ഞാനിന്നവളെ കണ്ടിനു..ആ സോഫിയാനെ…”

അതു പറഞ്ഞതും സൈനുത്തായുടെ മുഖം കുറ്റബോധത്താലും അതിലേറേ ആകാംക്ഷയാലും വിവർണ്ണമായി..
സൈനുത്തായുടെ മുഖം വാടാൻ കാരണം മറ്റൊന്നുമല്ല..ഒരിക്കൽ ഈ ഉമ്മയും ഉപ്പയും കാരണമാണ് തന്റെ മോന് സോഫിയെ നഷ്ടമായത്..സ്വന്തം മോനെ രക്ഷപ്പെടുത്തിയ കുട്ടിയാന്നറിഞ്ഞിട്ടും ആരുമില്ലാത്ത ഒരു അനാഥയെ വീട്ടിലേക്ക് കൊണ്ടുവരാൻ താല്പര്യമില്ലാ എന്നു വാാശിപിടിച്ചതിനാലാണ് അന്നാ ആലോചനക്ക് മുടക്കം വന്നത്..ഒടുവിൽ എല്ലാ സത്യങ്ങളും മനസ്സിലാക്കി സമ്മതംകഥകള്‍.കോംമൂളിയപ്പോ തിരഞ്ഞുപോയതാ…. അപ്പോഴേക്കും വൈകിപ്പോയി.‌..അഡ്രസ്സറിയാതെ അവൾക്ക് വേണ്ടി എന്റെ കുഞ്ഞു ഒരുപാട് അലഞ്ഞില്ലേ..എവിടേയും കണ്ടെത്താനുമായില്ലാ..പിന്നീട് രോഗശയ്യയിലായ ഉപ്പാനെയോർത്ത് അന്നൊരുപാട് നിർബന്ധിക്കേണ്ടി വന്നു മറ്റൊരു വിവാഹത്തിന്..ഒടുവിൽ സമ്മതം നൽകിയപ്പോ ആ വിവാഹ ബന്ധത്തിന് അധികം ആയുസ്സും ഇല്ലാതെ പോയി..രണ്ടു വർഷത്തിലായി രണ്ടു മരണത്തിനു സാക്ഷിയാകേണ്ടി വന്നു ഈ വീട്..ഉപ്പാന്റെയും പ്രിയപ്പെട്ട ഭാര്യയുടേയും ..എല്ലാാം വിഷമങ്ങളും ന്റെ കുഞ്ഞു ആ മനസ്സിൽ ഇട്ട് വിങ്ങിപ്പൊട്ടാണ്..

“ഉമ്മാ..ഇങ്ങളെന്താ ചിന്തിക്ക്ണേ…?”

“ഒന്നുല്ലാാ കുഞ്ഞോ…ഇയ്യ് പറയ്..എവിടെ വെച്ചാ സോഫിനെ കണ്ടത്…? എന്താ ഓള് ടെ വർത്താനം…?”
അനസ് ഉണ്ടായതെല്ലാം ഉമ്മാനോട് പറഞ്ഞു..

“കുഞ്ഞോ..ഇയ്യോളോട് പറഞ്ഞോ അന്നുപറയാൻ കഴിയാഞ്ഞ ആ കാര്യങ്ങളൊക്കെ..?”

“ഇല്ല മ്മാാ..നിക്ക് ഓളോടൊന്നു സംസാരിക്കാൻ പോലും കഴിഞ്ഞിട്ടില്ലാ..പിന്നെങ്ങനാ പറയാ ഞാൻ ഓളെ കുഞ്ഞാക്കാണെന്ന്..പണ്ടെന്നോ കൂടെ കളിച്ചെന്നും വെച്ച് ആ പ്രായത്തിലുള്ളൊക്കെ ഇപ്പോ ഓർമ്മണ്ടാവോ.. മാത്രോം അല്ല..ഓളെ ഓർമ്മയിൽ ഓളെ ഉമ്മ മാത്രേ ഉള്ളു…ഓളെ സംസാരത്തിൽ ഉപ്പാനോടും ബാക്കിള്ളോരോടും ഒക്കെ‌ ഓൾക്ക് വെ റുപ്പാ..പിന്നെ എങ്ങനാ മുറച്ചെറുക്കനായ ഇന്നോട് ണ്ടാവാ..തിരുത്തി കൊടുക്കാൻ അന്നൊരുപ്പാപ്പ ഉണ്ടായിനു ഓർഫനേജിൽ..ഇന്നയാള് ജീവിച്ചിരിപ്പുല്ല..ഒന്നുമാത്രമറിയാം ഉമ്മാ..ഓളെ കെട്ടിയത് ഏതോ അജ്മൽ എന്നുപേരുള്ള ഒരാളാണെന്ന്”

അതു പറഞ്ഞപ്പോയവന്റെ ശബ്ദമൊന്നിടറിയോ എന്ന് തോന്നി സൈനുത്താക്ക്..
ഉമ്മാന്റെ മടിയിൽ തല വെച്ചു കിടന്നുകൊണ്ടവൻ തുടർന്നു..

“അല്ല മ്മാ..ഇങ്ങക്ക് തോന്നുന്നുണ്ടോ സോഫി അങ്ങനൊരു തെറ്റു ചെയ്യുന്ന്…”

“ഇല്ല മോനേ..ഒരിക്കലുമില്ലാ..അത്രക്ക് തങ്കപ്പെട്ട സ്വഭാവാ ആ കുട്ടിക്ക്..പക്ഷേങ്കില് സാഹചര്യമാണെല്ലാരേം ചീത്തയാക്ക്ണേ..പിന്നെ തെളിവും ഉണ്ടല്ലോ…നമ്മൾ ഇപ്പോ എന്താാ പറയാ..ന്നാലും ഓളൊരു തെറ്റും ചെയ്തില്ലാാന്ന് വിശ്വസിക്കാനെന്നാ ഈ ഉമ്മാക്കും ഇഷ്ടം…എന്തെന്നെ ആയാലും സത്യം ഒരിക്കൽ പുറത്ത് വരാതിരിക്കൂലല്ലോ..”

ശരിയാണ്…സത്യം പുറത്തു വരാതിരിക്കില്ലാ..കാലവും സത്യവും തമ്മിലൊരു ബന്ധമുണ്ട്..
അവയ്ക്കിടയിലുള്ള ഒരു പാലമാണ് ക്ഷമ..കാത്തിരുന്നേ മതിയാവൂ..പക്ഷേ ക്ഷമയില്ലാത്തത് തനിക്കാണ്..എങ്ങനെയെങ്കിലും ആ സത്യത്തിന്റെ പിറകേ ഓടി ചെല്ലണം ..കാാലത്തിനു വിട്ടുകൊടുക്കാതെ അവയെ കണ്ടെത്തണം ..ഏതു ഇരുളിന്റെ മറവിലാണേലും…

പിറ്റേന്ന് രാവിലെ തന്നെ അനസ് ബസ്റ്റോപ്പിൽ സ്ഥാനം പിടിച്ചു..സോഫി ബസ്സിറങ്ങിയതും അവൻ അവൾക്കു മുന്നിലെത്തിയെങ്കിലും‌ അവൾ അറിയാത്ത ഭാവത്തിൽ കടന്നു പോയി..

“സോഫീ ..നീയെന്നെ ഓർക്കുന്നില്ലേ..ഞാൻ അനസ്..പണ്ടു ഹോസ്പിറ്റലിൽ നിന്ന് നിന്റെ കാരുണ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട അനു..”

ഭാവഭേദങ്ങളൊന്നുമില്ലാതെ അവനെയൊന്നു നോക്കിയ ശേഷം സോഫി ഒന്നും ഉരിയാടാതെ തന്റെ ജോലി സ്ഥലം ലക്ഷ്യമാക്കി നടന്നു..

“സോഫീ..പ്ലീസ്..എനിക്ക് സംസാരിക്കാനൊരവസരം തന്നൂടെ നിനക്ക്..”

തിരിഞ്ഞൊരു നോട്ടമോ ഒരു പുഞ്ചിരിയോ പ്രതീക്ഷിച്ചു നിന്ന അവനു പക്ഷേ നിരാശയായിരുന്നു ഫലം..
ഒന്നു രണ്ടു ദിവസം അങ്ങനെ കടന്നുപോയി..പക്ഷേ വഴിയരികിൽ കാത്തു നിന്ന് സമയം നഷ്ടമല്ലാതെ മറ്റൊരു ദയയും അവളുടെ ഭാഗത്തു നിന്നും ഉണ്ടായില്ലാ..കൂടുതൽ അങ്ങോട്ടടുത്തു ചെല്ലുവാനും അവനു ധൈര്യമുണ്ടായില്ലാ..കാരണം ഒരു ചീത്തപേരിനാൽ അലങ്കാരമായ അവളുടെ നാമത്തിനു തിളക്കം കൂട്ടാൻ താൻ കൂടി ഒരു കാരണമാവണ്ടാ എന്നവനു തോന്നി..
പക്ഷേ .മനസ്സമാധാനം നഷ്ടപ്പെട്ട അവനു ഇരിക്കപ്പൊറുതിയില്ലാതെയായി..അങ്ങനെയാണ് അന്ന് വൈകുന്നേരം അവളെ ഫോളോ ചെയ്യാൻ അവൻ തീരുമാനിച്ചത്..ബസ്സിറങ്ങി ധൃതിയിൽ നടന്നുപോവുന്ന അവൾക്ക് പിന്നാലെ അവനും പോയി..ഒരു വളവ് കഴിഞ്ഞ് ഒരു ഗേറ്റും തുറന്നു ഒരു ടെറസിട്ട വീട്ടിലേക്കായിരുന്നു അവൾ കയറിപ്പോയത്..കോളിംഗ് ബെല്ല് അടിച്ച അവൾക്ക് മുന്നിലേക്ക് യുവതിയായ ഒരു ഹിന്ദു സ്ത്രീ വാതിൽ തുറന്നു വന്നു..പരിചയ മുഖം പോലെ തോന്നിയ അവനാ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി..
‘സിസ്റ്റർ ആതിര..’

അതേ..ആതിര തന്നെ..സോഫിയേക്കാൾ കൂടുതൽ താനന്നു മനസ്സു തുറന്നു സംസാരിച്ചത് സിസ്റ്റർ ആതിരയോടായിരുന്നു..
അനസിന്റെ മുഖത്ത് സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ഒരു പുഞ്ചിരി വിരിഞ്ഞു..

പിറ്റേന്ന് സോഫി ജോലിക്ക് പോയ സമയം നോക്കി അനസ് ആതിരയുടെ വീട്ടിലെത്തി..

അതിശയഭാവത്തിൽ ഉറ്റു നോക്കി കൊണ്ടിരിക്കുന്ന ആതിരയെകണ്ട് അവനൊരു പുഞ്ചിരിയോടെ ചോദിച്ചു..

“ആതിരക്ക് എന്നെ മനസ്സിലായില്ലേ..”

“ആഹാ..ഇതു നല്ല ചോദ്യം..ഇയാളല്ലേ ഞങ്ങളെ മറന്നു കളഞ്ഞത്..പിന്നെ ഒരിക്കലെങ്കിലും ഒന്നു ഹോസ്പിറ്റലിൽ വരുമെന്ന് കരുതി..”
ആതിര കുറ്റപെടുത്തുന്ന പരിഭവത്തോടെ പറഞ്ഞു..

“അത്..പിന്നെ..എന്റെ റെസ്റ്റ് കഴിഞ്ഞതോടെ ഉപ്പാന്റെ മരണവും എല്ലാം കൂടി കഴിഞ്ഞപ്പോ നിങ്ങളെ കാണാനായി വന്നതാ…അപ്പോഴേക്കും രണ്ട് സിസ്റ്റർമാരും അവിടെന്ന് മുങ്ങിയെന്നുള്ള വിവരം കേട്ടത്..”

“ഉം..പിന്നെ എന്താ ഇയാൾടെ വിശേഷം..കല്യാണമൊക്കെ കഴിഞ്ഞോ…”

“ആ..കല്യാണമൊക്കെ കഴിഞ്ഞു..അതൊക്കെ പറയാം ..ഇയാൾടെ സോഫീടേം വിശേഷം പറ..”

പാതി മറച്ചു വെച്ച തന്റെ കഥക്ക് മുന്നേ അവരുടെ വിശേഷം അറിയാനായിരുന്നു അനസിനു തിടുക്കം..

“എന്റെ കല്യാണം കഴിഞ്ഞു..ഹസ്സ് എറണാകുളം ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു.. ആഴ്ചയിലൊരിക്കലൊന്നു വന്ന് തല കാണിച്ചു പോവും..ഒരു വാവയുണ്ട്.. ഞാൻ ഒരു ഹോസ്പിറ്റലിൽ പോവുന്നുണ്ട്..കുറച്ച് ഡേയ് ലീവെടുത്ത്..”

“സോഫിയോ..?”

അനസിന്റെ ചോദ്യത്തിനൊരു നിമിഷം അവൾ മൗനം പാലിച്ചു നിന്നു..

“പറ ആതിരാ..സോഫിയുടെ വിശേഷം എന്താ…?”

“അതൊക്കെ ഒരു കഥയാ അനൂ..അതു പറയാതിരിക്കാ നല്ലത്..”

“നീ പറ‌..ആതിരാ… ഒരു കഥ കേൾക്കാനൊക്കെ എനിക്ക് സമയമുണ്ട്…”

അനസിന്റെ നിർബന്ധത്തിനു വഴങ്ങി
നാലുവർഷം മുന്നേ നടന്ന ആ കഥയുടെ തിരനോട്ടത്തിലേക്ക് ആതിര അനസിനെയും കൊണ്ട് കടന്നുപോയി..സോഫിയയുടെയും അജ്മലിന്റേയും പ്രണയത്തിൽ വിരിഞ്ഞ ആ വസന്ത കാലത്തിന്റെ ഓർമ്മകളിലേക്ക്…
പിന്നീട് ചിന്നിച്ചിതറി വീണ അവരുടെ ജീവിതത്തിലേക്ക്….

അനസിനു കുടിക്കാൻ ഒരു കോഫികൊടുത്തുകൊണ്ട് അവൾ തുടർന്നു..

“അനൂ..സോഫിയുടെ ജീവിതത്തെക്കുറിച്ച് പറയുന്നതിനു മുന്നേ നീ അജുനെ കുറിച്ചറിയണം..അജ്മൽ എന്ന അജുനെ കുറിച്ച്…”

ആ‌തിരയുടെ ഓരോ വാക്കുകൾക്കും കാതോർത്തു കൊണ്ട് അനസ് അവൾക്കുമുന്നിലൊരു കൊച്ചു കുട്ടിയെപോലിരുന്നു..
കോഴിക്കോട് മാവൂരിന്നടുത്തുള്ള ഒരു കൊച്ചുഗ്രാമത്തിലാണ് ഈ അജ്മലിന്റെ വീട്.. ഇവരുടെ നാടിനെക്കുറിച്ചു പറയാണേൽ അത് വർണ്ണനകൾക്കതീതമായിരിക്കും
പ്രകൃതി അതിന്റെ നിറച്ചാർത്തത്രയും നൽകി‌ സമ്പന്നമാക്കിയ വയലോരങ്ങളിൽ അഹങ്കാരത്തോടെ ഞെളിഞ്ഞു നിൽക്കുന്ന നെൽക്കതിരുകളും കളകളാരവങ്ങളിലൊഴുകി വരുന്ന അരുവികളും കുട്ടിക്കുറുമ്പന്മാരുടെ വികൃതിക്കു മുന്നിൽ തെന്നി വഴുതി മാറുന്ന പരൽ മീനുകളും ഓരോ പുൽനാമ്പുകളുടേയും ചുംബനമേറ്റു കിടക്കുന്ന മഞ്ഞുകണങ്ങൾ പ്രഭാതകിരണങ്ങളുമായേറ്റുമുട്ടി മഴവില്ലുതീർത്ത് തണുപ്പിന്റെ ആവാരം പുതച്ചുറങ്ങുന്ന ഒരു ഗാന്ധർവ്വ സുന്ധരിയെപ്പോലെ മനോഹരിയായ നാട് …സായാഹ്ന വേളയിൽ പാടവരമ്പത്ത് ചേക്കേറുന്ന ദേശാടനപക്ഷികളിൽ മലമുഴക്കി വേഴാമ്പൽ മുതൽ പുള്ളിയുടുപ്പണിഞ്ഞ പൂമ്പാറ്റ വരേ ആ നാടിന്റെ നാമത്തെ എടുത്തുകാട്ടി സന്ദർശകരുടെ മിഴികളിൽ പറുദീസ തീർക്കുന്നു..
..ആ ഗ്രാമത്തിന്റെ ഒരു മൂലയിൽ മൂന്നു മുറികളും ഒരു കിച്ചണും ഡൈനിംഗ് ഹാളും സിറ്റൗട്ടുമായി പാതി തേച്ച ചുമരുകൾക്കുള്ളിലായൊതുങ്ങി റോഡരുകിൽ ഒരു കുഞ്ഞു വീടുണ്ട് അതാണ് അജ്മലിന്റെ വീട്..അവിടെ ഉമ്മ ഖൈറുന്നീസയും രണ്ടുമക്കളും..അജ്മൽ, ഷമീല
പഠിച്ചതും വളർന്നതും എല്ലാം മാവൂർ പ്രദേശത്ത് തന്നെ..പ്രത്യേകിച്ച് പറയാൻ മാത്രം ബന്ധുക്കളൊന്നുമില്ലാ…ഖൈറുത്താക്ക് ഒരു സഹോദരനുണ്ട് റഫീഖ്…പാലക്കാട് ആയിരുന്നു ആദ്യം ഇവർ..പിന്നെ അജ്മലിനു രണ്ടു വയസ്സായത് തൊട്ട് ഇങ്ങോട്ട് കുടിയേറിയതാന്നാ കേട്ടത്… അത്യാവശ്യം തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയിലായിരുന്നു ഉപ്പയുള്ള കാലത്തോളം ജീവിച്ചിരുന്നേ..പിന്നെ അവനു പത്താം ക്ലാസിൽ പഠിക്കുമ്പോ ഉപ്പാനെ നഷ്ടപ്പെട്ടു..എല്ലാവരേയും പോലെ ജീവിതഭാരമൊന്നും ചുമക്കേണ്ടി വന്നില്ലാ..എന്നു വെച്ചാ ഉമ്മ ഖൈറുത്താ അതിനനുവദിച്ചില്ലാ..മറ്റുള്ള വീടുകളിൽ അടുക്കളപ്പണിക്കും മറ്റും പോയി ഖൈറുത്താാ രണ്ടു മക്കളേയും ഒരു അല്ലലും അറീക്കാതെ വളർത്തി കൊണ്ടു വന്നു..അതിന്റെ എല്ലാ കുറവും നമ്മളേ അജ്മലിൽ കാണാനുമുണ്ടായിരുന്നു ട്ടോ…
എന്നാലിനി അജ്മലിനെയൊന്നു പരിചയപ്പെടാം..

“ന്റെ പൊന്നാര അജ്മലേ…ആ ഫോൺ അവിടെടേലും വെച്ചിട്ട് കുറച്ചരി വാങ്ങികൊണ്ടോര്..ഉച്ചക്ക് വല്ലതും മ്ണ്ങ്ങണന്നുണ്ടേല്..”
ഉമ്മ ഖൈറുത്താന്റെ സ്ഥിരം പല്ലവിയാ ഇത്…

“ആ.. മ്മാ..ഇങ്ങളൊന്ന് മിണ്ടാണ്ടിക്കി ഒരു സ്വൈര്യം തന്നൂടെ ഇൻ ക്ക്..ഞാനും ഒരു മനുഷ്യനല്ലേ..”

“ഹും .മനുഷ്യൻ..മനുഷ്യനാണേൽ ഇത്തിരി മനുഷ്യത്വം ഉണ്ടാവും ..അനക്കതില്ലല്ലോ..”

“ന്നാ..മ്മാ..ഇങ്ങൾ പുന്നാരമോൾ ഷമീലയോട് പറയ്..ഓക്ക് മൻഷ്യത്വം കുറച്ച് കൂടുതലല്ലേ..”

“അജോ..ഓള് പ്രായം തികഞ്ഞൊരു പെണ്ണാണ്..പോത്ത് പോലെത്തെ ഇയ്യ് ഇവടെ ഉണ്ടാവുമ്പോ ഓളാണോ പോവണ്ട്യേ…”
പിന്നെ അജ്മലിനൊന്നും പറയാനില്ലാായിരുന്നു..

ഓ..അങ്ങാടി മുഴുവൻ തെണ്ടുമ്പോ ഇവരൊന്നും പെണ്ണുങ്ങളല്ലാ..വീടിന്റെ ഉമ്മറത്തുള്ള പീട്യേലൊന്ന് പോവുമ്പോ ഇവരൊക്കെ പ്രായം തെകഞ്ഞ പെണ്ണുങ്ങൾ..ഹും..പിറുപിറുത്തോണ്ട് അജ്മൽ ഫേസ്ബുക്കിലേക്ക് കണ്ണും നട്ടിരുന്നു..രാവിലെയിട്ട സെൽഫിയുടെയും പോരാത്തതിനു സ്റ്റോറിയുടെയും ലൈക്കിന്റേയും കമന്റിന്റേയും എണ്ണം നോക്കി എണ്ണം പഠിക്കായിരുന്നു..ലൈക്കിടാത്തവരെ കാലു പിടിച്ചും ഭീഷണിപ്പെടുത്തിയും ലൈക്കിന്റെ എണ്ണം വാരിക്കൂട്ടുന്ന തിരക്കിലായിരുന്നു അവൻ
കമന്റുകൾ അവന്റെ മനസ്സിനെ കോരിത്തരിപ്പിച്ചു..ഹോ….
എനിക്ക് വജ്ജ പടച്ചോനെ..ഞാനത്രക്ക് സംഭവാണോ..

ഇതൊക്കെ കേട്ടാ തോന്നും അജു വല്യ എഴുത്തുകാരനാണെന്ന്..അല്ലാട്ടോ..വല്ലവനും എഴുതിയ അക്ഷരങ്ങളെ സ്വന്തം നാമം കൊണ്ട് പേരുകേൾപ്പിക്കുക അത്രേ ഉള്ളു….കോപ്പിയടി രാമൻ എന്ന് പേരു കൊണ്ട് പ്രശ്സ്തനായ ഒരു ഡിഗ്രിക്കാരൻ…എങ്ങനെയൊക്കെയോ ഡിഗ്രിയെന്ന കടമ്പ കഴിഞ്ഞ് ഇപ്പോ വീട്ടിലെ വിശ്രമ വേള വേണ്ടോളം ആസ്വദിക്കുന്നു…. എന്തെങ്കിലും ചില്ലറ പണികിട്ടിയാൽ പോവും..അതേയ് പെരക്കാർക്ക് വേണ്ടീട്ടൊന്നും അല്ലാാ ട്ടോ..അവൻ ക്ക് വേണ്ടീട്ട് തന്ന്യാ..ഫോണിൽ റീചാർജ്ജ് ചെയ്യാനും ഇപ്പോയെത്തെ ട്രൻഡ് എന്ന പേരിൽ ഇറങ്ങുന്ന പലതും സ്വന്തമാക്കാനുള്ള കഷ്ടപ്പാടാ എല്ലാം…എന്നാലും പാവാണ് … ..മെയിൻ ജോലി ഫേസ്ബുക്കിൽ..

പാവം ഓന്റെ ഉമ്മ ഖൈറുത്താ അധ്വാനിച്ച് കൊണ്ടോര്ണതോണ്ട് വീട് പട്ടിണിയില്ലാ..അവന്റെ പൊന്നാര പെങ്ങളോന്നുള്ളതിപ്പോ ..പ്ലസ്ടുവിന്റെ പടികയറാനുള്ള തയ്യാറെടുപ്പിലാണ്….ഇതൊക്കെയാ നമ്മളെ കഥാപാത്രം അജ്മൽ ..

“ശ്..ശ്..അജ്മലേ..കൂയ്.. ”
ഒരു വിസിലടി ശബ്ദം..ഇതിപ്പോ എവ്ടന്നാ..

“ടാ..മരങ്ങോടാാ..ഇങ്ങട്ട് നോക്ക് ഇത് ഞമ്മളാ..
ഷംസു..”
ഒന്നു തൊട്ടിന്നു വരേ കൂടെ നിന്ന് അജ്മലിന്റെ എല്ലാ നല്ലശീലങ്ങളും അതുപോലെ ജീവിതത്തിൽ പകർത്തിയെടുത്ത ഉറ്റ സുഹൃത്താണ് ഷംസു…

“ഓ..ഇയ്യായിരുന്നോ..ന്താ പോത്തേ അനക്ക്..നേർക്കു നേരെ ഒന്നു വന്നൂടെ..”

“ആ ന്നിട്ട് വേണം അന്റെ മ്മ ന്നെ തല്ലിക്കൊല്ലാൻ..അന്റെ കൂടെ ഇനി ന്നെ കാണര്തെന്നാ ന്നോട് പറഞ്ഞേക്ക്ണേ..”

“ഓ..ന്റെ മ്മാക്ക് ന്റെ കാര്യത്തിൽ വല്ലാത്ത വേവലാതിയാടാ..അതോണ്ടാ…”

“ഒലക്ക..ന്നോട് പറഞ്ഞേക്ക്ണേ..അന്റെ കൂടെ നടന്ന് ന്നോടും കൂടി വെടക്കാവരുത്.. ന്നാ…”

“ഓ..ബല്യ കാര്യം..ഇയ്യൊന്നു മിണ്ടാണ്ടെ പോയേ..”

“ആ..ഞാനിപ്പോ അന്നോടൊരു കാര്യം പറയാനാ വന്നേക്ക്ണേ..”

പിറകിൽ വന്ന ഖൈറുത്താനെ അതിനിടയിൽ ഷംസു കണ്ടില്ലായിരുന്നു..

“ടാ..ഷംസൂവേ…ഇങ്ങോട്ട് പോര്..കണ്ടേക്ക്ണ്..”

“രണ്ടും കൂടി ഓരോന്നൊപ്പിച്ചിങ്ങനെ തേരാപാരാ നടന്നോളി..പെരേൽക്ക് ഉള്ള ഒരു ചിന്തേം വേണ്ടാ..ടാ ഷംസോ..അന്നെ പോലല്ല ഓന് ..അനക്ക് രണ്ടു പെങ്ങന്മാരുണ്ടേലും നയിച്ച് കൊണ്ടോരാൻ ഒരു ബാപ്പ ഉണ്ട്..ഇവന്റ കാര്യം അങ്ങനാണോ..ഇങ്ങളാ പാത്തുതാത്താന്റെ ഷൈജലിനെ കണ്ട് പഠിക്ക്..ഇങ്ങളെ കൂടെ പഠിച്ചതന്നെയല്ലേ ഓനും…”

ഇളിഭ്യനായി നിക്കാ..ഷം സൂ.
നമ്മളെ കഥാനായകൻ ഇതൊന്നും കേൾക്ക്ണില്ലാാ..ന്താച്ചാൽ ഓന് ചെവീൽ കുത്തിച്ചീരാനായിട്ട് ഇയർഫോണുണ്ട്..ഫുൾ വോളിയത്തിൽ വെച്ചേക്ക്ണതോണ്ട്..ഓനെ വന്ന് ആരേലും കട്ടോണ്ട് കൊണ്ടോയാലും ഓനറീലാ..

“ടാ അജ്മലേ..ഇയ്യ് വല്ലതും കേൾക്ക്ണ്ടോ പൊട്ടാ..അന്റെ മ്മ പറയ്ണേ…ആ ഹാ…നമ്മൾ മാത്രം സഹിച്ചാ പോരല്ലോ ഉപദേശം ഇയ്യൂടെ ഒന്നു കേട്ടോക്ക്യാ…”
അതും പറഞ്ഞ് ചെവിയിലേ ഇയർഫോൺ ഊരിയെരേറുകൊടുത്തു ഷംസു..

” ടാ..ബലാലേ..അന്നെ ഞാൻ ..”
ഷംസു പിന്നെ അവിടെ നിന്നില്ലാ..ഓടെടാ ഓട്ടം..
പിന്നാലേ ഓനും ഓട്ണ്ട് പക്ഷേ എന്തോ നീങ്ങുന്നില്ലാാലോ ..എന്താപ്പോ…ന്റെ കാലിനെന്താാ പറ്റിയേ..ബേജാറോടെ അജ്മലൊന്നു തിരിഞ്ഞു നോക്കി..

“ന്റെമ്മോ….”

“ന്റെ മ്മച്ചീയേ ..ഇങ്ങളാ ഷർട്ടീന്ന് ബിടിൻ..ഓനെ ഞാനിന്ന് കൊല്ലും..”

“ഇയ്യ് ഓനെ കൊല്ലാൻ നടന്നോ..ഞാൻ പറയ്ണതൊന്നും കേക്കണ്ടാ..”
അജ്മൽ പിന്നാലെ വരുന്നില്ലാന്ന് കണ്ടപ്പോ ഷംസൂന് ധൈര്യായി…

“ടാ..അജ്മലെ..ഇയ്യ് ധൈര്യണ്ടേൽ അങ്ങാടീലോട്ട് വാ..നമ്മൾ അവടെ ഉണ്ടാാവും‌‌..”

അതും പറഞ്ഞോടുന്ന ഷംസൂനെ നോക്കിക്കൊണ്ടിരിക്കേ വീണ്ടും തുടങ്ങി ഖൈറുത്താന്റെ ഉപദേശം..

“എന്റെ അജോ..അന്നെപോലെ തന്നെയല്ലേ ആ ഷൈജല്..അവനിപ്പോഴും മര്യാദക്ക് കോളേജിൽ പോയി പഠിച്ച് ഓനിക്ക് അന്തസായി ഒരു പണി ചെയ്യുന്നുണ്ട്..ന്നാാ അനക്കോ..”

“അല്ലമ്മാ..ഓനിക്കിപ്പോ എന്താ പണി..ഇങ്ങളെന്നെ പറയ്..”

“ആ..അതെനിക്കറീലാ..ഓന് പണിയില്ലാത്തോണ്ടാണോ ഓന്റെ കാശോണ്ടാ ആ പെര നന്നാക്കിയെ ..മാത്രല്ല..അവടെ ഒരു നാലു ചക്ര വണ്ടിം ഉണ്ട്..ഒക്കെ ഓന് തന്നെ വാങ്ങിയാ..അങ്ങനാ ചങ്കൂറ്റള്ള ആൺകുട്ടിയള്..അല്ലാതെ അന്റെ മാതിരി തോന്നുമ്പൊ പണിക്ക് പോവലല്ല..ഒന്നുല്ലേലും ഒരു പെണ്ണു കെട്ടാനായിലെ ബലാലേ അനക്ക്..”

“ഓ..തൊടങ്ങി…അതു വേണേൽ ഇപ്പോ വേണേലും കെട്ടാലോ..
ഇമ്മാ..
ഓനൊക്കെ പ്ലസ്ടു എങ്ങനാ ജയിച്ചേ അറിയോ..കോപ്പിയടിച്ചോണ്ടാാ..കോപ്പിയടിച്ച്…”

“ഓ..ഇയ്യ് പിന്നെ ബല്യ മാന്യനാണല്ലോ..അന്നെ ഞാൻ തന്നെ അല്ലേ പെറ്റത് അജ്മലേ…പിന്നേയ് നാല് കായ് ഉണ്ടാക്കാണ്ടെ പെണ്ണും കെട്ടി ഇപ്പൊരേൽ അടഞ്ഞുകൂടിനിക്കാന്ന് വല്ല പൂതിയും ന്റെ മോനിണ്ടേല് അതങ്ങട് മാറ്റിവെച്ചേക്ക് ട്ടോോ..”
അതും പറഞ്ഞ് ഖൈറുത്താ ചൂലുമായി മാറാല അടിക്കുന്നതിനിടയിൽ അവനെ ചെരിഞ്ഞൊന്നു നോക്കി അടുക്കളയിലോട്ട് പോയി..

“..ഹും…ഈ ഷൈജല് എന്നും എനക്കൊരു പാരയാ…എന്തുപറഞ്ഞാലും ഉമ്മച്ചിക്കൊരു ഷൈജലുണ്ട്..”

ചെറുപ്പം തൊട്ടേ ഷൈജലും അജ്മലും തമ്മിൽ ശത്രുതയിലാ..കാരണം മറ്റൊന്നുമല്ലാ…പരസ്പരമുള്ള ഈ താരതമ്യം തന്നെ..ആ കാര്യത്തിൽ രണ്ടുപേരുടേയു ഉമ്മമാർ തമ്മിൽ ഭയങ്കര മത്സരായിരുന്നു.ഈ താാരതമ്യം നാട്ടുകാർക്കു മുന്നിലും അവരു പറയാൻ മടി കാണിച്ചില്ലാ…അതോണ്ടു തന്നെ നാൾക്കു നാൾ ഇവർക്കിടയിലുള്ള ശത്രുതയും വളർന്നുകൊണ്ടിരുന്നു..എന്നിരുന്നാലും പരസ്പരം കാണുമ്പോ ഒരു സംസാരമൊക്കെ ഉണ്ടെയ്നു…ഇപ്പോ ഓരോ കാരണങ്ങളാൽ ശത്രുത വീണ്ടും കൂടി..
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും അവർക്കിടയിലൂടെ കടന്നുപോയെന്നല്ലാതെ
ഖൈറുത്താ എന്തൊക്കെ എങ്ങനൊക്കെ ഉപദേശിച്ചാലും ന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല എന്ന പോളീസിയുമായി അവൻ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടും ….

.കാലം കുറേയായി ഉമ്മായും മോനും ഈ കളി തുടങ്ങീട്ടെങ്കിലും ഇവിടെ തോറ്റുകൊടുക്കുന്നതെപ്പോഴും ഉമ്മ തന്നെയായിരിക്കുമെന്നതിലൊരു മാറ്റവുമില്ലാ..
വയസ്സ് പത്തിരുപത്തിമൂന്നായിട്ടും ഓന്റെ സ്വഭാവത്തിന് ഇന്നും ഒരു മാറ്റവുമില്ലാ..

കോളിംഗ് ബെല്ലിന്റെ മധുര സംഗീതം ഒരലർച്ചപോലെയവന്റെ കാതുകളിൽ വന്ന് പതിച്ചപ്പോൾ സുഖനിദ്രക്ക് അല്പം തടസ്സം നേരിട്ടു എന്നല്ലാാതെ തിരിഞ്ഞു കിടന്നവൻ ആ വിടവ് തീർത്തു വീണ്ടും നിദ്രയിൽ അഭയം പ്രാപിച്ചു..ചങ്കായ ചങ്ങാതിയുടെ സ്വഭാവം നല്ലപോലെയറിയാവുന്ന ഷംസു മറുപടിക്ക് കാത്തുനിൽക്കാാതെ അകത്തേക്കോടി..

“…അജോ.. ടാ…അജ്മലേ.. എണീക്ക്.”
പരിഭ്രാന്തിയോടെയുള്ള ഷംസുവിന്റെ വിളി കേട്ട്
അലസതയോടെ കണ്ണും തിരുമ്മി അവനെയൊന്നു നോക്കി..
“എന്താടാ…”

“ടാ…അങ്ങാടീല് വെച്ച്….”

അജ്മലിന്റെ ചോദ്യത്തിനുത്തരം നൽകാനാവാതെ ഷംസു നിന്ന് കിതക്കുകയായിരുന്നു…

ഉറക്കച്ചടവോടെ കണ്ണും തിരുമ്മികൊണ്ട് അജു ചോദിച്ചു..

“എന്താടാ ..എന്താാച്ചാ ഒന്നു പറഞ്ഞ് തൊലക്ക്..”

“അജോ..അന്റെ ഉമ്മ…അവിടെ..അവിടൊരാക്സിഡന്റ്…എല്ലാരും കൂടി ഹോസ്പിറ്റലീക്ക് കൊണ്ടോയിക്ക്ണ്..”
എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചവൻ ശ്വാാസം വിട്ടു.

“ങ്ഹേ..ഉമ്മനെയോ..”
ഒരു ഞെട്ടലോടെ കിടക്കയിൽ നിന്നെണീറ്റ് അജ്മൽ
എന്ത് ചെയ്യണമെന്നറിയാതെ തരിച്ചു നിന്നു..

“അജോ…അതു ഖൈറുത്താ തന്നെയാ…ഞാൻ കണ്ടിക്ക്ണ്..ഇയ്യ് വാ..നമ്മക്ക് വേം ഹോസ്പിറ്റൽക്ക് പോവാ..”

“ന്താ…ന്താ ന്റെ മ്മച്ചിക്ക് പറ്റിയേ…ഷംസുക്കാ ഇങ്ങള് പറയ്..”
അലമുറയിട്ട് കരയുന്ന ഷമീലയെ എന്തുപറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ അവരും…

“ഷമിയേ..ഇയ്യ് കരയാണ്ടിരിക്ക്..ഞങ്ങളൊന്നു പോയി നോക്കട്ടേ..ഷംസോ ഏതു ഹോസ്പിറ്റലിലേക്കാ കൊണ്ടോയേ..”
ഡ്രസ്സ് മാറുന്ന ധൃതിക്കിടയിൽ അജ്മൽ ചോദിച്ചു..

“മുക്കത്തെ ഏതോ ഹോസ്പിറ്റലിലേക്കാ…
അതൊക്കെ നമ്മക്ക് ചോദിച്ചറിയാ..ഇയ്യ് വേഗം വാ..ഞാൻ വണ്ടീം ആയിട്ടാ വന്നേ..”

“ഇക്കാക്കാ…ഞാനും വര്ണ്ട്.അല്ലാണ്ടെ നിക്കിവിടെ സമാധാനണ്ടാവൂലാാ..”
ഷമീലയുടെ നിർബന്ധപ്രകാരം അവളേയും കൂട്ടി
വല്ലപ്പോഴും ഷംസു ഓടിക്കാറുള്ള ഓട്ടോയിൽ ആശുപത്രി ലക്ഷ്യമാക്കി അവർ കുതിച്ചു..
ആർക്കും ഒന്നും പറയാനില്ലാ…അവർക്കുമുന്നേ അവരുടെ മനസ്സവിടെ ഹോസ്പിറ്റലിൽ നിലയുറപ്പിച്ചിരുന്നു…
കുട്ടിക്കാലം മുതലേ ഉള്ള ഓർമ്മകളവരിൽ തികട്ടി വരാൻ തുടങ്ങി..ഷമീലയുടെ തേങ്ങലുകൾ അപ്പോഴും നിലച്ചിരുന്നില്ല..എന്താണ് സംഭവിച്ചതെന്നറിയാതെ അവർ വീർപ്പുമുട്ടുകയായിരുന്നു..

അവരവിടെ എത്തിയപ്പോയേക്കും ഒരു പട തന്നെ യുണ്ടായിരുന്നു ഹോസ്പിറ്റലിൽ..
ഹമീദ്ക്കാ, കബീർക്കാ,ആമിനത്താ സാബിത്താ..തുടങ്ങി കേട്ടറിഞ്ഞെത്തുന്നവർ വേറെയും..അത് വേറേ ഒന്നും കൊണ്ടല്ലാ..ഖൈറുത്താ എല്ലാവർക്കും അത്രക്ക് പ്രിയപ്പെട്ടവരായിരുന്നു..അവരുടെയെല്ലാം വീട്ടിലെന്താവശ്യമുണ്ടേലും വേഗം ഓടിയെത്തുന്നത് ഖൈറുത്താന്റെ
അരികിലേക്കാണ്..കല്യാണവീടാണേലും സൽക്കാര വീടാണേലും മരണ വീടാണേലും എല്ലാം അവിടെ ഒരു നേതൃത്വം വഹിച്ച് ഖൈറുത്താ ഉണ്ടാവും….ആരോടും കണക്ക് പറഞ്ഞ് കാശ് വാങ്ങിക്കൂലാ..ഇഷ്ടമുള്ളത് സ്വീകരിക്കും..ഇല്ലായെങ്കിൽ ചെയ്തു കൊടുക്കുന്ന ജോലിയിൽ മടുപ്പൊന്നും കാണിക്കൂലാ..അതോണ്ട് തന്നെ എല്ലാവരും കണ്ടറിഞ്ഞു തന്നെയവരെ സഹായിക്കാറുണ്ടായിരുന്നു.

“മോനേ ഇയ്യ് സമാധാനപ്പെട് ..ഉമ്മാക്കൊന്നും സംഭവിക്കൂല..”
അയൽ വാസിയായ ഹമീദ്ക്കാ ആശ്വസിപ്പിച്ചെങ്കിലും അവന്റെ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഏതെല്ലാമോ വഴികളിലൂടെ അങ്ങനെ ഓടിക്കൊണ്ടിരുന്നു.

“എന്താ ഇക്കാ ഉണ്ടായേ…”.ഷംസുവിന്റെ ചോദ്യത്തിനുത്തരം നൽകിയത് ആമിനത്താ ആയിരുന്നു..

“ഖൈറു എന്റെ പെരേന്ന് പണിം കഴിഞ്ഞിറങ്ങിവരെയ്നു..
ഒരു ജീപ്പ് വന്നിടിച്ചതാ..അയാളെ പറഞ്ഞിട്ട് കാര്യല്ലാ..റോഡിലേക്ക് ഇറങ്ങിയതും വണ്ടിന്റെ മുന്നിലേക്ക് കുഴഞ്ഞു വീഴായിരുന്നു..”

ജീവിതത്തേയും മരണത്തേയും രണ്ടു തുലാസിൽ അളന്നു കൊണ്ട് വരാനിരിക്കുന്ന വിധിയെയും കാത്ത് ഐസിയു വിന്റെ ഇടനാഴികളിൽ അവർ പ്രാർത്ഥനയോടെ ഇരുന്നു…
ഒന്നും പറയാറായിട്ടില്ല എന്ന ഡോക്ടറുടെ പ്രസ്താവനക്കു മുന്നിൽ സെക്കന്റുകൾ മിനിട്ടുകളാായും മിനിട്ടുകൾ മണിക്കൂറുകളാായും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു..ഒടുവിൽ ഇരുളിനെ സാക്ഷിയാക്കി ഡോക്ടർ ആ വിധിക്കുത്തരം നൽകി..

“പേടിക്കാനൊന്നുമില്ലാ ..അപകടനില തരണം ചെയ്തിട്ടുണ്ട്..”

അൽഹംദുലില്ലാഹ്..നാഥനൊരായിരം സ്തുതിയർപ്പിച്ച് അജ്മൽ ആ വരാന്തയിൽ നിന്നൊരു ദീർഘശ്വാസം വിട്ടതപ്പോയായിരുന്നു..ഉമ്മാന്റെ വിലയെന്താന്ന് ആ മണിക്കൂറുകൾ താണ്ടിയപ്പോ താൻ ശരിക്കുമറിഞ്ഞതാണ്..മാത്രവുമല്ല എന്നും ഉമ്മാനെ കുറ്റപ്പെടുത്തിട്ടേ ഉള്ളൂ..ഒരു പക്ഷേ തെറ്റു തിരുത്താൻ നാഥൻ ഒരവസരം തന്നതാവാം..
ഐ സിയുവിന്റെ ചില്ലുജാലകത്തിലൂടവൻ ഉമ്മയെ ആദ്യമായ് കാണുന്നപോലെ നോക്കി നിന്നു..ആ നോട്ടത്തിനപ്പോൾ കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയുണ്ടായിരുന്നു..അവനു പിറകിലായി വിതുമ്പികൊണ്ട് ഷമീലയും..

“ഇതിലാരാ അജ്മൽ..”
ഡോക്ടറുടെ കണ്ണുകൾ അവർക്കിടയിൽ അജ്മൽ എന്ന വ്യക്തിയെ പരതി നടന്നു..

“ഞാനാ ഡോക്ടർ..”
മുന്നിലേക്ക് വന്നു നിൽക്കുന്ന ആ ചെറുപ്പക്കാരനെ ഡോക്ടർ സസൂക്ഷ്മം ഒന്നു വീക്ഷിച്ചു..
അത്യാവശ്യം തണ്ടും തടിയും അതിനൊത്ത ഉയരവും ആരോഗ്യവുമുള്ള സുമുഖനായ ഒരുചെറുപ്പക്കാരൻ..ഇരുപത്തിമൂന്ന് ആവ്ണേ ഉള്ളുവെങ്കിലും അതിനേക്കാൾ വളർച്ച തോന്നിക്കുന്ന ശരീരം..പൗരുഷം മുഖത്തെഴുതി വെച്ചിട്ടുണ്ട്..ഡോക്ടർക്ക് അവനെ കണ്ടപ്പോ അദ്ഭുതം തോന്നി..

“ഹോ ..ഇയാളാണോ..എന്റെ കാബിനിലേക്ക് വരൂ..കുറച്ച് സംസാരിക്കാനുണ്ട്..”

അജ്മൽ ഡോക്ടറുടെ അടുത്തേക്ക് പോവനൊരുങ്ങുമ്പോഴേക്കും ഹമീദ്ക്കാ അരികിലേക്ക് വന്നു..
“മോനേ ..എന്നാ ഞങ്ങളിറങ്ങട്ടെ..എന്താവശ്യമുണ്ടേലും വിളിക്കാൻ മടിക്കരുത് ട്ടോ..ഞങ്ങളൊക്കെ ഉണ്ടാവും..”

അവരുടെ നല്ല മനസ്സിനു മുന്നിൽ കൃതജ്ഞതയോടെ തലയാട്ടികൊണ്ടവൻ പറഞ്ഞു..
“ആയിക്കോട്ടേ..ഹമീദ്ക്കാ ആരുല്ലാത്ത ഞങ്ങളോട് ഇങ്ങളൊക്കെ ഇത്രേം കരുണ കാട്ടിയല്ലോ.. ”
അതുപറയുമ്പോയവന്റെ കണ്ണുകളെന്തിനോ നിറഞ്ഞിരുന്നു..
“അങ്ങനൊന്നും വിചാരിക്കണ്ട അജോ..ഞങ്ങളൊക്കെ എന്നും കൂടെ ഉണ്ടാവും..ഇയ്യ് ഇപ്പോ ഡോക്ടറുടെ അടുത്തേക്ക് ചെല്ല്…”

ഡോ.നവാസ് എന്ന നെയിം ബോർഡിന്റെ മുന്നിൽ അക്ഷമനായി ഡോക്ടറുടെ വാക്കുകൾക്കായി കാതോർത്തിരിക്കുമ്പോൾ അവനൊറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ..ഉമ്മാനെക്കുറിച്ച് നല്ലത് മാത്രമേ ആ നാവിൽനിന്ന് വരാവുള്ളൂ പടച്ചോനേ എന്ന്..

പക്ഷേ പ്രതീക്ഷക്കു വിപരീതമായിരുന്നു ചോദ്യങ്ങളെല്ലാം..

“അജ്മലിനിപ്പോ എത്ര വയസ്സായി…?’
എന്റെ വയസ്സുമായി ഇവിടെപ്പോ എന്താ ബന്ധം എന്ന് സംശയിച്ചുകൊണ്ട് അവനതിനുത്തരം നൽകി..
“ഇരുപത്തിമൂന്ന് ആവുന്നു..”
“ഏതു വരേ പഠിച്ചു….?”

..ഇയാളെന്തിനായിതൊക്കെയറിയ്ണേ.എന്ന് മനസ്സിൽ പിറുപിറുത്തോണ്ട് അവൻ പറഞ്ഞു..

“ബി.കോം കഴിഞ്ഞു..”

“ഞാൻ പറയാൻ വന്നത് മറ്റൊരു കാര്യമാണ്.
എന്താന്നു വെച്ചാൽ ഇയാൾടെ ഉമ്മ രണ്ടു വർഷത്തോളമായി എന്റെ പേഷ്യന്റാണ്..ഉമ്മാനോട് ഞാൻ കുറേ തവണ വാണിംഗ് കൊടുത്തതാണ് ഭാരമുള്ള ജോലി ഒന്നും ചെയ്യരുത്..ബിക്കോസ് ഷീ ഈസ് എ ഹാർട്ട് പേഷ്യന്റ്..ഒരു മോനുണ്ടെന്ന് പറഞ്ഞപ്പോ ഞാനിത്രേം പ്രതീക്ഷിച്ചില്ലാ..ഇയാളുണ്ടായിട്ടുമെന്തിനാ ഇയാൾടേ ഉമ്മയിങ്ങനെ കഷ്ടപ്പെടുന്നതെന്ന് മനസ്സിലാവുന്നില്ല..”

ഡോക്ടറുടെ വാക്കുകൾ അജ്മൽ ശ്വാസമടക്കിപ്പിടിച്ചുകൊണ്ടു ശ്രവിക്കുകയായിരുന്നു..
രണ്ടു വർഷമായി ഡോക്ടറുടെ ചികിത്സയിലോ…
അതവനിൽ പുതിയൊരു അറിവായിരുന്നു..കുറ്റബോധം കൊണ്ട് അവന്റെ തല കുനിഞ്ഞിരുന്നു

“ഡോക്ടർ..ഇതൊന്നും ഞാൻ…”
പറയാൻ വാക്കുകളില്ലാതെയവന്റെ നാവുകൾ ഡോക്ടറുടെ മുന്നിൽ കീഴടങ്ങി..

“എനിക്കറിയാം ..പറഞ്ഞിട്ടുണ്ടാാവില്ലാന്ന്..അതോണ്ടാണല്ലോ ഇന്നീ അവസ്ഥ വന്നതും..മിസ്റ്റർ അജ്മൽ..ഉമ്മ നഷ്ടപ്പെട്ടാലേ അതിന്റെ വേദനയറിയൂ..അങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്ന വ്യക്തിയാ പറയുന്നതെന്നു കൂട്ടിക്കോളൂ..”

“ഉം..ഇനി ഞാൻ ശ്രദ്ധിച്ചോളാം ഡോക്ടർ”

“..പിന്നെ നിങ്ങളുടെ ഭാഗ്യം കൊണ്ടാ ഇന്ന് ഉമ്മാനെ തിരിച്ചു കിട്ടിയത്..തലക്ക് ചെറിയ പരിക്ക് ഉണ്ട്..സ്റ്റിച്ച്ട്ടിട്ടുണ്ട് പേടിക്കാനൊന്നുല്ലാ..
ഞാൻ കുറച്ച് മരുന്നിനെഴുതി തരാം‌..അതൊക്കെ ഇന്നു തന്നെ വാങ്ങിക്കണം..പിന്നെ ഒരാഴ്ച ഇവിടെ നിൽക്കേണ്ടി വരും..വീട്ടിൽ പോയാൽ റെസ്റ്റുടുക്കാൻ സമയല്ലാലോ..ഇവിടാവുമ്പോ ഇഷ്ടംപോലെ സമയം കിട്ടിക്കോളും..”

ഡോക്ടർ എഴുതി തന്ന മരുന്നു ഷീട്ടുമായി എന്തു ചെയ്യണമെന്നറിയാതെ റൂമിന്റെ പുറത്തു കടക്കുമ്പോഴും അവന്റെ പോക്കറ്റിൽ നിന്ന് മുഷിഞ്ഞൊരു അമ്പതു രൂപ നോട്ട് അവനെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു..ആലോചനയിൽ മുഴുകികൊണ്ടു വരുന്ന അജ്മലിന്റെ അടുത്തേക്ക് ഷംസുവും ഷമീലയും ഓടി വന്നു..

“എന്താടാ.എന്താ ഡോക്ടർ പറഞ്ഞേ…?”

“ഒന്നുല്ലാ ടാ റെസ്റ്റെടുക്കാൻ…ഒ‌രാഴ്ച ചിലപ്പോ ഇവിടെ നിൽക്കേണ്ടി വരും.”

അതും പറഞ്ഞവൻ തന്റെ മാറോട് പറ്റി വീർപ്പുമുട്ടികഴിയുന്ന ആ നോട്ടെടുത്ത് പുച്ഛഭാവത്തിലൊന്നു ചിരിച്ചിട്ട് തിരികെവെച്ചു..അതോടെ സകല അഹങ്കാരവും കൈവെടിഞ്ഞ് അത് വീണ്ടും അവന്റെ മാറിൽ ഒതുങ്ങിക്കൂടി..
..മരുന്നിന് കാശെങ്ങനെയൊപ്പിക്കുമെന്നൊരു നിശ്ചയവുമില്ലാ..കഷ്ടപ്പാടിലെല്ലാം കൈത്താങ്ങായിരുന്ന ആ ആളിതാ ഇന്ന് അബോധാവസ്ഥയിൽ വിധിയുടെ വികൃതിക്കടിമപ്പെട്ട് കിടക്കുവാണ്..
ഹോസ്പിറ്റൽ വരാന്തയിലെ ജനലഴിയും പിടിച്ച് വിദൂരതയിലേക്കെങ്ങോ കണ്ണും നട്ടിരിക്കുകയായിരുന്നു അജ്മൽ .
“എന്താാടാ‌.എന്തേലും പ്രശ്നമുണ്ടോ..പറയ്..”
കൈത്തണ്ടയിൽ പിടിച്ചു കുലുക്കുന്ന ഷംസുനോടെന്തു പറയണമെന്നറിയാതെ തലചെരിച്ചൊന്നു നോക്കി..
കാർമേഘം പോലിരിണ്ട് കൂടിയ മുഖത്തോടെ തന്നെ നോക്കുന്ന ആത്മസുഹൃത്തിന്റെ മുഖത്ത് പെട്ടെന്നൊരു സൂര്യതേജസ്സ് തെളിഞ്ഞുവന്നു..കാരണം മറ്റൊന്നുമല്ല തന്നെ നോക്കി പുഞ്ചിരി തൂകികൊണ്ട് ഷംസുവിന്റെ പോക്കറ്റിലുണ്ടായിരുന്ന നൂറിന്റെ നോട്ടുകൾ..

മറുപടി പറയുന്നതിനു പകരം. അജ്മൽ ഷംസുനേ ഒന്നു വാരിപ്പുണർന്നു..പകച്ചു നിൽക്കയാണ് ഷമീല
“മോനേ അജോ..ഇയ്യ് ആ കീശേന്ന് പിടിവിട്ടാളാ..അന്ന് ഇയ്യൊന്ന് കെട്ടിപ്പിടിച്ച് ന്റെ ആയിരം രൂപയാ മുക്കിയേ..”

അപ്പോഴേക്കും ഷംസുവിന്റെ കീശ കാലിയായിരുന്നു..

“ഷംസോ..ഇതു അഞ്ഞൂറ് തികച്ചില്ലല്ലോ..” കാശെണ്ണിക്കൊണ്ട് നിൽക്ക്ണ അജ്മലിനെ നോക്കി ഷംസു നിന്ന് യാചിച്ചു…

“എടാ തെണ്ടീ..അത് കറണ്ട്ബില്ലടക്കാൻ ബാപ്പ തന്നാണ്..അതെടുക്കല്ലെ ബലാലേ..”

“ഇയ്യൊന്നു പോടാ..കറണ്ടുബില്ലടച്ചില്ലേൽ വെളിച്ചണ്ടാവൂലാന്നല്ലേ ഉള്ളൂ..ആദ്യം മരുന്നിനുള്ള കാശ് ഉണ്ടാക്കട്ടേ..”
രണ്ടുപേരുടേം അടിപിടി കണ്ടിട്ട് ഷമീലക്ക് കലി കയറി..

“ഒന്നു നിർത്ത്ണ്ടോ രണ്ടാളും…ഇക്കാക്കാ എന്താ ഇങ്ങളോട് ഡോക്ടർ പറഞ്ഞേ..ഉമ്മാക്കെന്താ…?”

“അതൊന്നുല്ലാ ഷമിയേ..ഒരാഴ്ചകൂടി ഇവിടെ കിടന്നിട്ട് റെസ്റ്റെടുക്കാൻ പറഞ്ഞു..കുറച്ചൂടെ കഴിഞ്ഞാ റൂമിലേക്ക് മാറ്റും..
ഞങ്ങൾ കഴിക്കാനെന്തേലും വാങ്ങിട്ട് വരാ..വിശക്ക്ണില്ലേ അനക്ക്..”

രാത്രി ഏറെ വൈകിയ ശേഷം ഖൈറുത്താനെ റൂമിലേക്ക് മാറ്റി..
ക്ഷീണമുള്ള ആ കണ്ണുകളിൽ കണ്ണീരിന്റെ നനവു പടർന്നിരുന്നു… അവ കണ്ണുകളിൽ നിന്നുരുണ്ട് പതിയെ അജ്മലിന്റെ കൈത്തണ്ടയിൽ വീണു പതിച്ചു..
“ഉമ്മാ..എന്താ ഉമ്മാ..എന്തിനാ ഇങ്ങൾ വിഷമിക്ക്ണേ…. “

ഉമ്മന്റെ തലയിൽ തലോടിക്കോണ്ട് അവൻ അടുത്തിരുന്നു
ഓർമ്മവെച്ചതിനു ശേഷം ആദ്യമായിട്ടാവും അജ്മൽ ഇത്രെയും സ്നേഹത്തോടെ ഉമ്മയെ വിളിക്കുന്നത്..
അദ്ഭുതവും സങ്കടവും ഇഴുകി ചേർന്ന മുഖത്താൽ ഖൈറുത്താ എന്തോ പറയാൻ തുനിയവേ നെഴ്സ് വിലക്കി..
“ഇപ്പോ ഒന്നും സംസാരിക്കണ്ടാ..നല്ല ക്ഷീണമുണ്ട്..നന്നായൊന്നു റെസ്റ്റെടുക്കൂ..”

പൊന്നുമോന്റെ തലോടലിനാൽ അന്നത്തെ രാത്രിയിലെ ക്ഷീണമോ വേദനയോ ആ ഉമ്മായെ അലട്ടിയിരുന്നില്ലാ..അങ്ങനെ
ഇരുട്ടിനെ പുറംതള്ളികൊണ്ട് പകൽ വെളിച്ചം പതിയേ കടന്നുവന്നു..

“ന്റെ സോഫീ ഒന്നു വേഗം നടക്ക്..ഇന്നും വൈകിയാല് ആ സൂപ്രണ്ട് ജലജ മേഡത്തിന്റെ കയ്യിന്ന് കണക്കിന് കിട്ടും..”

“ദാ വര്ണു ആതിരാാ…”

സോഫി ഓടിവന്നതും റോഡരികിൽ ഉണ്ടായിരുന്ന ഒരു വലിയ കല്ലിൽ തട്ടി എതിർദിശയിൽ മരുന്നും വാങ്ങി വരുന്ന അജ്മലിന്റെ ദേഹത്തേക്ക് മറിഞ്ഞു വീണു..
റോഡരികിൽ ചിന്നഭിന്നമായി കിടക്കുന്ന മരുന്നിന്റെ മണം അജ്മലിന്റെ മൂക്കിലേക്കടിച്ചു കയറി.. പൊട്ടിചിതറിയ കുപ്പിയിലേക്കും സോഫിയയിലേക്കും അവൻ മാറി മാറി നോക്കി.. കൂട്ടുകാരന്റെ സ്വഭാവം ശരിക്കറിയാവുന്ന ഷംസു ഇനി വരാനിരിക്കുന്ന സംഭവങ്ങളെ മുന്നിൽ കണ്ടവനെ തടയാനൊരുങ്ങവേ ഒരു നിമിഷം യാഥാർത്യം വീണ്ടെടുത്ത് അജ്മൽ സോഫിയുടെ അരികിലേക്ക് പാഞ്ഞടുത്തു‌..

ചോരകൊണ്ടലങ്കരിച്ച കൈമുട്ടിൽ നിന്നുമുള്ള നീറ്റൽ വകവെക്കാതെ കൂട്ടുകാരി ആതിരയുടെ കൈ പിടിച്ചു പതിയെ എഴുന്നേൽക്കുമ്പോൾ സോഫി കണ്ടത് തനിക്ക് നേരെ ചീറിയടുക്കുന്ന അജ്മലിനെയായിരിന്നു..

“എടീ..നിന്നെ ഞാൻ..”

സംഭവിച്ചതെന്താന്നറിയാതെ അന്ധാളിച്ചു നിൽക്കുകയായിരുന്നു സോഫിയും ആതിരയും..

“എവിടെ നോക്കിയാാടി നീയൊക്കെ നടക്ക്ണേ..അന്റെ മുഖത്തെന്താടീ കണ്ണില്ലേ..രാവിലെത്തന്നെ ഒരുങ്ങിക്കെട്ടിയങ്ങു പൊറപ്പെട്ടോളും..”

ദേഷ്യം അരിച്ചുകയറിയ അജ്മൽ എന്തൊക്കെയോ നിന്നു വിളമ്പി..

“സോ..സോറീ..” പ്രതീക്ഷിക്കാത്തതും ഇതുവരേ കേട്ടിട്ടുമില്ലാത്ത തെറിക്കു മുന്നിലവൾ ഒന്നു പതറി..

“എന്തോന്ന്…ചോറിയോ…എല്ലാംചെയ്ത് കഴിഞ്ഞിട്ടോരു സോറി..അതുപറഞ്ഞാ ഒക്കെ ആയല്ലോ..എന്റെ രൂപ എത്രയാ ഇയ്യ് പൊട്ടിച്ച് കളഞ്ഞേ അറിയോ..ന്നിട്ട് അവളൊരു സോറി..”

ഷംസുന്റെ കയ്യിന്ന് ഇരന്നു വാങ്ങീട്ടാ ഉമ്മാക്ക് മരുന്നു വാങ്ങാനുള്ള കാശ് ഒപ്പിച്ചത്..അതാ ഇപ്പോ ഒരു പെണ്ണ് കാരണം തകർന്നു തരിപ്പണമായത്..

“സാർ..മനപ്പൂർവ്വല്ലാലോ..അറിയാതെ കല്ലു തടഞ്ഞൊന്നു വീണതല്ലേ..”
സോഫിയുടെ ഡ്രസ്സിൽ പറ്റിപ്പിടച്ച അഴുക്കുകൾ ഒരു തൂവാല കൊണ്ട് തട്ടിമാറ്റുന്നതിനിടയിൽ ആതിര പറഞ്ഞു….

“പോടീ ..അന്നോടാരാ ചോദിച്ചേ..ഞാൻ പറഞ്ഞത് ഇവളോടാ..ഇവള് പറയട്ടേ..കാണാൻ കൊള്ളാവ്ണ ആൺപിള്ളേരെ കാണുമ്പോ ചില പെണ്ണുങ്ങൾക്കുള്ളതാ ഈ ഇളക്കൊക്കെ..”

“ങ്ഹേ.. കാണാൻ കൊള്ളാവുന്ന….ആര്..?”

തടയാനിറങ്ങി പുറപ്പെട്ട ഷംസു ഒരു നിമിഷം അതു കേട്ട് അദ്ഭുതതത്തോടെ വായും പൊളിച്ച് അജ്മലിനേം നോക്കി നിന്നു..

എന്നാലും ന്റെ അജോ..പെൺപിള്ളേരെ പറഞ്ഞുപറ്റിക്കണതിലും ഒരു ലിമിറ്റൊക്കെ ഇല്ലേ ന്റെ ചങ്ങായീ..
നേരിട്ട് പറയണോന്നുണ്ട്..അതും പറഞ്ഞ് ഇപ്പോ അങ്ങോട്ട് ചെന്നാ മതി..ഓൻ എല്ലൂരി കയ്യി തരും..അതോണ്ട് മനസ്സോണ്ട് പറഞ്ഞു തൃപ്തിയടഞ്ഞു..

“അജോ ..എടാ..ഇയ്യ് വിട്ടേക്ക് …ഓര് അറിഞ്ഞോണ്ട് ചെയ്തൊന്നും അല്ലല്ലോ..”

“അന്നോടാാരേലും ചോദിച്ചോ ഷംസുദ്ദീനെ …ഓള് പറയട്ടേ ഞാൻ ഓളോടാ ചോദിച്ചേ…”
അപ്പോഴേക്കും വൈറ്റ് കളറിൽ റെഡ് പൂക്കൾ കൊണ്ട് തുന്നിയ ചുരിദാറിൽ ചോരയുടെ പൂക്കളം തീർത്തുകൊണ്ട് കാൽ മുട്ടിൽ നിന്നും രക്തതുള്ളികൾ അടർന്നു വീഴുന്നുണ്ടായിരുന്നു…വേദന കടിച്ചമർത്തി അവൾ പൊട്ടി വീണ കുപ്പിയിലേക്ക് നോക്കി..കുനിഞ്ഞു നിന്നു അതിൽ നിന്നും മരുന്നിന്റെ നെയിം വായിച്ചെടുത്തു‌.ബാഗു തുറന്നു തതുല്യമായ കാശെടുത്തു അവന്റെ കൈകളിലേക്ക് വെച്ചു‌കൊടുത്തു..
എന്തോ പറയാനാഞ്ഞ അവന്റെ മുഖത്തേക്ക് നോക്കി..
“മതി ..നിർത്ത്…ഇയാൾക്ക് കാശ് കിട്ടിയാ പോരേ..ഇന്നാാ നഷ്ടമായ മരുന്നിന്റെ കാശ് തികച്ചും ഉണ്ട്..ഇനിം കുറഞ്ഞു പോയീണേൽ..പറഞ്ഞാ മതി..”

അതും പറഞ്ഞ്
ആതിരയുടേ തോളിൽ പിടിച്ച് അവൾ മെല്ലെ നടന്നു..ഒരു നിമിഷം അതു നോക്കി നിന്ന് അജു കാശുമായി വീണ്ടും മരുന്നു ഷാപ്പിലേക്ക് നടന്നു..

“ന്നാലും ന്റെ അജോ..അങ്ങനൊന്നും.. പറയേണ്ടിയിരുന്നില്ലാ..ആ കുട്ടീടെ കാലിനെന്തോ പറ്റിക്ക്ണ്..”

“ഓ..പറഞ്ഞില്ലേൽ പൊട്ടാ..ഈ കാശ് ഇയ്യ് തരെയ്നോ ..”
മരുന്നു വാങ്ങിച്ച് തിരിച്ചു വരുമ്പോ ഷംസുന് വല്ലാത്തൊരു സംശയം..

“അല്ല അജോ..ഒക്കെ മനസ്സിലായിക്ക്ണ് ..പക്ഷേ എങ്കില് എനിക്കൊരു കാര്യം അങ്ങട്ട് മനസ്സിലായിക്കില്ലാ..”

“എന്ത്…?”

“അല്ലാ..അതിപ്പോ..ഈ കാണാൻ കൊള്ളാവ്ണ ചെറുപ്പക്കാർ എന്നുദ്ദേശിച്ചത്….?”

“ഓ.അതോ..അതന്നെപോലെ ഉള്ള അന്തംകമ്മികൾക്ക് പറഞ്ഞാൽ മനസ്സിലാവൂലടാ ഷംസോ..”

“ഉവ്വുവ്വേ..നമ്മക്ക് നല്ലോണം മനസ്സിലായെന്റെ അജുവേ..”

“നിന്ന് കിളിക്കാതെ വേഗം അങ്ങട് നടന്നൂട്..ഡോക്ടർ റൗണ്ട്സ്ന് വര്ണ ടൈമായി..”

ജനലഴിയിലൂടെ തുളച്ചു കയറുന്ന ഇളം വെയിലിന്റെ സ്പർശനമേറ്റു ഖൈറുത്താ മെല്ലെ കണ്ണു തുറന്നു..

“മോളേ …ഷമ്യേ..അജു എവടെ…?”

“ഇക്കാക്ക ഉമ്മാക്ക് മരുന്നു വാങ്ങിക്കാനായിട്ട് പോയതാ ഇപ്പോ വരും..കുറച്ചേരായി പോയിട്ട്..അവടേടെങ്കിലും കച്ചറകൂടീട്ട് നിക്ക്ണ്ടാവും..ദേഷ്യം മുന്നിലാണല്ലോ..ആരോടാ എന്താ പറയേണ്ടേ അറീലാ..”

മോളുടെ വർണ്ണന കേട്ട് ഖൈറുത്താ ചിരിച്ചു..
“ഒക്കെ ശരിയായിക്കോളും മോളേ..ന്റെ കുട്ടി നന്നാവും ഇയ്യ് നോക്കിക്കോ..”

ആലോചനയിൽ മുഴുകി കൊണ്ടോരോ സ്റ്റെപ്പും കയറുന്ന അജ്മലിനെ നോക്കി ഷംസു ചോദിച്ചു…

“അജോ ..ഇയ്യ് സ്വപ്നോം കണ്ട് നടന്നോണ്ട് ആ കുപ്പിം കൂടിയങ്ങ് പൊട്ടിച്ചാളാ..ഇനി അനക്ക് വിക്കാൻ ഈ ഞാനേ ഉള്ളു..അത് മറക്കണ്ടാ…”

“അതല്ലടാ ഷംസോ..ഞാനോർക്കെയ്നു…ഞാനാ കുട്ടിനോട് പെരുമാറിയെ കുറച്ച് കൂടിപ്പോയോന്ന്…”

“ആ..കൂടിപ്പോയീണ്..നല്ലോണം കൂടിപ്പോയീണ്..അനക്ക് ഇത്തിരി മനുഷ്യത്വം ഉണ്ടോ അജ്മലേ..ആ കുട്ടി എന്താ അന്നെപറ്റി വിചാരിച്ചിണ്ടാവാാ..ഛെ ..മോശം..വെരി മോശം..”

“എടാാ..ഇയ്യും അങ്ങനെ പറയല്ലേ..അനക്ക് അറിയാവുന്നതല്ലേ ന്റെ സ്വഭാവം …അപ്പോഴത്തെ ദേഷ്യത്തിന്..”

സംസാരിച്ച് കൊണ്ട് റൂമിന്റെ പടിവാതിലിലെത്തിയത് അവരറിഞ്ഞില്ലാ..ചാരിയിട്ട വാതിൽ പാളികൾ തുറന്ന ആ രംഗം കണ്ട് അജ്മലൊന്നു ഞെട്ടി..

റൗണ്ട്സിന് വന്ന ഡോക്ടറുടെ ഒപ്പം ടൗണിൽ വെച്ച് കണ്ട ആ രണ്ടു ലേഡീസുമുണ്ടായിരുന്നു..
അന്തം വിട്ട് വാ പൊളിച്ച് നിക്കുന്ന അജ്മലിന്റെ മുഖത്തേക്ക് നോക്കി ഷംസു ചോദിച്ചു..
“ന്താടാ ഇജ്ജ് കുന്തം പോലെ നിക്ക്ണേ..”

“ടാ..ഇതവളാ..”

“തവളയോ..”

തലകൊണ്ട് ആഗ്യം കാണിച്ച ഭാഗത്തേക്ക് ഷംസു ഒന്നു പാളി നോക്കി..

“ടാാ..അജോ…ഇതോളല്ലേ…പെട്ടു..ഓൾ ഇവടത്തെ ഡോക്ടറാ …അല്ലാലേ..നേഴ്സാ..”

ഇഞ്ഞിപ്പോ എന്താചെയ്യാ..നിക്കണോ പോണോ..”
ഒരു കാല് മുന്നോട്ടും ഒന്നു പിറകോട്ടും ആഞ്ഞുവെച്ച് ഷംസു അവനെ ചെരിഞ്ഞൊന്നു നോക്കി..

“ഹലോ ..മിസ്റ്റർ അജ്മൽ..അകത്തേക്ക് വരൂ ..ഞാൻ നിങ്ങളെ വെയിറ്റ് ചെയ്യായിരുന്നു..”
ഡോക്ടറുടെ വിളികേട്ട്
നിവൃത്തിയില്ലാതെ രണ്ടുപേരും അകത്തോട്ട് കയറി വന്നു..
കയറി വരുമ്പോൾ അജ്മൽ ഇടം കണ്ണിട്ട് ആ രണ്ടു മങ്കമാരുടേയും മുഖഭാവം ശ്രദ്ധിക്കുന്നുണ്ടായിരുന്നു…ദേഷ്യം കൊണ്ടാവണം മുഖം ചുവന്നിട്ടുണ്ട്..പുഞ്ചിരിക്കാൻ മറന്ന ആ മാലാഖമാർ അവനെ കണ്ടപ്പോൾ അലക്ഷ്യമായി മിഴികളെ എങ്ങോട്ടോ ആട്ടി വിട്ടു..

“ആ..പിന്നെ സോഫിയ..ആതിര..ഇതെനിക്ക് വളരെ വേണ്ടപ്പെട്ട പേഷ്യന്റ് ആണ്..അതോണ്ട് പോവുന്ന വരേ രണ്ടുപേരുടെയും ശ്രദ്ധ എപ്പോഴും ഇവർക്ക് കിട്ടിയിരിക്കണം..”

“ശരി ഡോക്ടർ..”
രണ്ടുപേരും ഒരേ സ്വരത്തിൽ തന്നെ പറഞ്ഞു

അത്യാവശ്യം വേണ്ട മരുന്നിന്റെ ലിസ്റ്റെഴുതി അടുത്ത് രോഗിയെ ലക്ഷ്യമാക്കി അവർ നടക്കുന്നതിനിടയിൽ ഇരുവരേയും നോക്കി ഒരു ചമ്മിയ ചിരിയുമായവൻ പറഞ്ഞു..

“സോറി..”

തുറിച്ചൊരു നോട്ടം നൽകി അവർ കടന്നുപോയി..വേച്ചു വേച്ചുള്ള അവളുടെ നടത്തത്തിൽ തന്നെ മനസ്സിലാക്കാമായിരുന്നു വേദനയെ അടിച്ചമർത്തിയുള്ള പോക്കാണതെന്ന്..

ഊറിചിരിച്ചു കൊണ്ട് നിൽക്കുന്ന ഷംസുവിനെ കണ്ടപ്പോ ഒരൊറ്റ തൊഴി വെച്ചുകൊടുക്കാനാ അപ്പോ തോന്നിയത്..

അകന്നു പോവുന്ന വെള്ള വസ്ത്രധാരിയായ ആ സുന്ദരി മാലാഖയെ ബഹുമാനത്തോടെ നോക്കി നിൽക്കവേ
തട്ടത്തിൻ കോന്തലക്കൽ കെട്ടിയ രണ്ടായിരം രൂപ അവന്റെ നേർക്ക് നീട്ടികൊണ്ട് ഖൈറുത്താ പറഞ്ഞു..

“മോനേ അജൂ…”

“എന്താ ഉമ്മാ..”

“ഇന്നാ ..അന്റേൽ പൈസൊന്നും കാണൂലാ..ഇത് ഇന്നലെ എനിക്ക് ആയിശുത്താ തന്ന പൈസയാാ..ഓലെ പെരേലേപണിക്ക്..ഇയ്യ് ഇതോണ്ട് വേണ്ടിയ മരുന്നെന്താച്ചാ വാങ്ങിക്കോ..പിന്നെ കുറച്ച് പൈസ ഉമ്മച്ചി കിടക്ക്ണ റൂമിലേ മേശേലും ഉണ്ട്..ഇയ്യ് അതും പോയി ഇങ്ങട് എടുത്തുണ്ടോര്..”

മടിച്ചു മടിച്ചാണേലും അവനാ കാശ് വാാങ്ങി..അല്ലാതെ മറ്റൊരു നിവൃത്തിയില്ലാായിരുന്നു..

ഇനിയും ഒരാവശ്യങ്ങൾക്കും ഉമ്മാക്ക് മുന്നിൽ കൈനീട്ടില്ലെന്ന ദൃഢപ്രതിജ്ഞയെടുത്ത അവനവിടെ വെച്ചൊരു തീരുമാനത്തിനടിത്തറയിട്ടു..
ലക്ഷ്യത്തിലെത്താനുള്ള എളുപ്പവഴി ചിന്തിച്ചുകൊണ്ടിരുവരും വാനോളമുയരത്തിലൊരു സ്വപ്നകൊട്ടാരം പണിയവേ പെട്ടെന്നായിരുന്നു അജ്മലിന്റെ ഫോൺ ശബ്ദിച്ചത്..
പ്രതീക്ഷകൾക്കൊരിടവേള നൽകികൊണ്ട് ഫോൺ അറ്റെൻഡ് ചെയ്ത അവൻ ആ വാർത്ത കേട്ട് ഞെട്ടി..

“എന്ത്..? എപ്പോ..?”

.ചെവിയോടോരം വെച്ചുകൊണ്ടുതന്നെ പുല്ലുമേഞ്ഞ ആശുപത്രി മൈതാനിയിൽ ആകാംക്ഷയോടെ തന്നെയുറ്റു നോക്കികൊണ്ടിരിക്കുന്ന ആത്മസുഹൃത്ത് ഷംസുവിന്റെ മുന്നിലവൻ തളർന്നിരുന്നു …

തരിച്ചു നിൽക്കുന്ന അജുവിനെ കുലുക്കി വിളിച്ചു കൊണ്ട് ഷംസു കാര്യം തിരക്കി..

“എന്താ അജോ..എന്താ..എന്താ ഉണ്ടാായേ..ആരാ വിളിച്ചേ..?”
ഞെട്ടലിൽ നിന്ന് മുകതനാവാതെ തന്നെ അവൻ ഷംസുവിനെ നോക്കി..

“എന്താടാ..ഒന്നു പറയ്..”

“അത്…ഹമീദ്ക്കായാ വിളിച്ചേ..വീട്ടിൽ ബാങ്കിന്ന് ആളു വന്നിനെന്ന്..വീടു ജപ്തി ചെയ്യാൻ…”

അതു കേട്ടപ്പോ ഷംസുവിലും ഒരു ഞെട്ടലുണ്ടായി..

“അല്ലെടാ..ഉപ്പാന്റെ കാലത്തുണ്ടായിരുന്ന ആ കടോ…അത് ഇതുവരേ വീടില്ലേ അജോ..”

“കുറച്ചു കാലായിട്ട് തവണ മുടങ്ങി കിടക്കാണെന്ന് ഉമ്മ പറഞ്ഞീനു..നാലു നാലര ലക്ഷത്തോളം വരും..ഇനിപ്പോ എന്താ ചെയ്യാാ ഒരു ഐഡിയയും ഇല്ലടാ..ആ വീട്ടിന്ന് ഉമ്മാനേം പെങ്ങളേം ആയിട്ടിറങ്ങേണ്ടി വര്വോ ടാ ഞാൻ”

ഇതു പറയുമ്പോയവൻ
നിറഞ്ഞ കണ്ണുകളെ കൈകൾ കൊണ്ട് തുടച്ചുമാറ്റുന്നുണ്ടായിരുന്നു

“ഇയ്യ് വെഷമിക്കാതിരിക്കി അജോ..നമ്മക്ക് എന്തേലും വഴിയൊക്കെ ഉണ്ടാക്കാ..”

“എന്തു വഴി ണ്ടാക്കാനാ ടാ..”

“അജോ..ഇയ്യിപ്പോ തന്നെ പോയി ആ ബാങ്ക് മാനേജറെ ഒന്നു കാണ്..ന്തേലും കുറച്ചൂടെ സാവകാശം തന്നാലോ…”

അങ്ങനെ ഇരുവരും ബാങ്ക് മാനേജറുടെ കാലു പിടിച്ച് രണ്ടു മാസത്തേക്ക് നീട്ടി കിട്ടി..പ്രാരാബ്ധങ്ങളുടെ ഭാണ്ഠക്കെട്ടുമായി ബാങ്കിന്റെ പടിയിറങ്ങുമ്പോൾ മുന്നോട്ട് പോവാനുള്ള വഴികളെല്ലാാം അവ്യക്തമായിരുന്നു..

“ഷംസോ..എന്താപ്പോ ചെയ്യാന്നാലോചിച്ചിട്ട് ഒരു എത്തും പിടിം കിട്ട്ണില്ലടാ..”

“എന്തു ചെയ്യാനാ ..എന്തേലും ജോലി നോക്കെന്നെ..”

അങ്ങനെ ഷംസുവും അജ്മലും കൂടി അറിയാവുന്നിടത്തെല്ലാം അന്വേഷിച്ച് ഒരു ജോലിക്ക് വേണ്ടി അലഞ്ഞു..പലരും പല കാരണങ്ങളും പറഞ്ഞവനെ ഒഴിവാക്കി..ഇപ്പോ വേക്കെൻസിയില്ലാ..ഉണ്ടാവുമ്പോ അറീയ്ക്കാം എന്ന് മറ്റു ചിലരും..

തളർന്നവശനായി ഓട്ടോയുടെ ഒരു മൂലയിൽ ഏതോ ചിന്തയുടെ ലോകത്തേക്കിറങ്ങി തിരിച്ചിരിക്കുന്ന കൂട്ടുകാരന്റെ പ്രതിബിംബം ആ കണ്ണാടിച്ചില്ലുകൾക്കുള്ളിലൂടെ ഷംസു കണ്ടു..

“അജോ..ഇയ്യ് ഇങ്ങനെ തളരാൻ മാത്രന്നും നമ്മളന്വേഷിച്ചിട്ടില്ലാട്ടോ..ഇനിം ഒരുപാട് വഴികൾ തുറന്നു കിടപ്പുണ്ട്..”

“എന്തു വഴിയാടാ ഷംസോ..ഇനി മുട്ടാാത്ത വാതിലില്ലല്ലോ.. എനിക്കൊന്നും ആരും ജോലി തരൂലാ..”

“അതൊക്കെ അനക്ക് തോന്നാ..ഇയ്യ് ഈ ഷംസുന്റെ വാതിൽ മുട്ടീട്ടില്ലാലോ..”

“എന്ത്..?”

സംശയത്തോടെ അജു ഷംസുനെ ഒന്നു നോക്കി…

“അതേടാ..ഒരു വഴിം കണ്ടില്ലേൽ ന്റെ ഓട്ടോ ഇയ്യ് ഓട്ടിക്കോ ടാ..നല്ല ഓട്ടോ കിട്ട്ണ സ്ഥലത്താ ഇവന്റെ വാസം…”

“അപ്പോ ..അനക്കോ..”

“ന്റെ അജോ..പ്രാരാബ്ധങ്ങളൊക്കെ ഇപ്പോ അന്റെ പിന്നാലെ അല്ലേ കൂടിയേക്ക്ണേ..ഓല് ന്റെ പിന്നാലെ വരുമ്പോ ഇയ്യ് ഇങ്ങട് തിരിച്ചു തന്നാ മതി പോരേ..”
പിന്നിൽ നിന്ന് ആ തോളിലൂടെ ഷംസുനെ അപ്പോ കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു അജു..നിറകണ്ണുകളുമായി..

“അജോ..സമയം എത്രായീന്നറിയോ..മൂന്നര..വാ എവിടേലും കേറിട്ട് വല്ലതും കേറ്റീട്ട് പോവാം ഇനി..”

ഹോട്ടലിൽ കയറി ചോറിനുള്ള ഓർഡർ കൊടുത്തിരിക്കുമ്പോഴായിരുന്നു പിന്നിൽ നിന്നൊരാൾ തോളിൽ വന്നു തട്ടിയത്..
“നാസർക്കാ..!!”
അവരുടെ വീടിന്റെ പണ്ടത്തെ ഒരു അയൽ വാസി.ഇപ്പോ വീടു വിറ്റു മറ്റൊരു സ്ഥലത്തേക്ക് മാറിയിട്ടുണ്ട്.
“എന്താ അജോ ..ഇവടെ ..എന്താ വിശേഷം..?”
വിവരങ്ങളെല്ലാം അദ്ദേഹത്തിനു മുന്നിൽ അവതരിപ്പിക്കുമ്പോഴും പ്രതീക്ഷയുടെ ഒരു നാമ്പു പോലും അവനിൽ മൊട്ടിട്ടുണ്ടായിരുന്നില്ലാ..

“അജോ ….ന്റെ വണ്ടീലേക്കൊരാളെ ആവശ്യണ്ട്..അനക്ക് ഡ്രൈവിംഗ് ഒക്കെ അറിയ്ണതല്ലോ.. ബാഗ്ലൂരും കോയമ്പത്തൂരൊക്കെ പോയി ഹോൾസെയിലായി മെറ്റീരിയൽസ് എടുത്തിട്ട് ഇവടെ നാട്ടിൽ വിൽക്കലാ ന്റെ പണി..അനക്ക് താല്പര്യണ്ടേൽ ഇയ്യ് ഡ്രൈവറായിട്ട് വാ നല്ല കാശും തരാ..”

ഇരുവരുടേയും മുഖത്ത് സന്തോഷത്തിന്റെ പൂത്തിരി കത്തി..ഫുഡ് കഴിക്കാൻ കയറിയത് ഒരു നിമിത്തമായി തന്നെ അവർ കരുതി..അങ്ങനെ ഒരാഴ്ച കഴിഞ്ഞ് വരാമെന്ന വ്യവസ്ഥയും പറഞ്ഞ് അവർ വീണ്ടും ഹോസ്പിറ്റലിലേക്ക് തിരിക്കുമ്പോൾ മനസ്സിലൽപ്പം ആശ്വാസമുണ്ടായിരുന്നു..

സാമാന്യം തിരക്കുള്ള ഹോസ്പിറ്റലായതു കൊണ്ടു തന്നെ കലപില ശബ്ദങ്ങൾക്കൊട്ടും കുറവുണ്ടായിരുന്നില്ല..
ചാരിയിരുന്നു കഞ്ഞികുടിക്കുകയായിരുന്ന ഖൈറുത്താ..മുഖത്തെ ക്ഷീണമെല്ലാം അൽപ്പം കുറഞ്ഞെങ്കിലും തലയിലെ കെട്ടഴിച്ചിരുന്നില്ല..വിശേഷങ്ങൾ തിരക്കിയുംസങ്കടങ്ങൾ പങ്കു വെച്ചും അജ്മലിന്റെ തോളിൽ ചാരികൊണ്ടവർ ഇരുന്നു..മരുന്നിന്റെ മടുപ്പുളവാക്കുന്ന ഗന്ധം മൂക്കിലേക്കടിച്ചു കയറുമ്പോ ഓടി രക്ഷപ്പെടാൻ തോന്നിയിരുന്നു അവന്..

അപ്പോഴായിരുന്നു അജു രാവിലെ നടന്ന സംഭവമോർത്തത്..

“ടാ..ഓളെന്നെ പ്രാകീട്ടുണ്ടാവും.ആ സോഫി…ഇന്നത്തെ ദിവസം മൊത്തം ഓരോ നൂലാമാലകളാ..
ഇയ്യ് വാ..നമ്മക്ക് ആ കാശ് അങ്ങട് കൊടുത്തേക്കാം..”

“ഇനി നാളെ പോയാ പോരേ അജോ..ഇപ്പോ സമയം എട്ടാായി..”

“പോരാ ഇന്ന് തന്നെ പോണം..അതിങ്ങനെ മനസ്സിലിട്ട് നീറ്റാൻ വയ്യ..”

“ആ …എങ്കി..ഇയ്യ് നടന്നൂട് അജോ..കുറേ നേരായി ഒരു തെണ്ടി വിളിച്ച് എടങ്ങേറാക്ക്ണ്.. ഓനെന്താ വേണ്ടെന്ന് ചോദിക്കട്ടേ..ഫോണിന്റെ ഡിസ്പ്ലേഅടിച്ചു പോയോണ്ട് ആരാന്നും മനസ്സിലാവ്ണില്ല…”

“ഹലോ..ആരാ താൻ ..കുറേ നേരായല്ലോ മനുഷ്യനെ കെടന്നെടങ്ങേറാാക്കാൻ തൊടങ്ങീട്ട്…അനക്കൊന്നു വേറെ പണിയില്ലേടോ..”
മറു തലക്കൽ അയാളുടെ മറുപടി മൊബൈലിന്റെ സിഗ്നൽ മിന്നി.. മറയുമ്പോലെ തന്നെ മുറിഞ്ഞുകൊണ്ടായിരുന്നു

“അന്റെ ബാപ്പ!!!”

“പ്ഫ..പുല്ലേ….. ബാപ്പാനെ പറഞ്ഞിണ്ടേൽ പല്ലു ഇയ്യ് നെലത്തിന്ന് പെറുക്കിയെട്ക്കെണ്ടി വരും പറഞ്ഞേക്കാം..”
അതും പറഞ്ഞ് അവന്റെ ഭാഗം ക്ലിയറാക്കി അവൻ മറുപടിക്കായി കാത്തു
“.ആ..ഇയ്യ് വീട്ടിൽക്ക് വാ..അനക്കുള്ളതവിടുന്ന് തരാ..അന്റെ വാപ്പ തന്നാ ഇത്..”
വായും പൊളിച്ചിരുന്നു പോയവൻ ..
“നിക്കി നിക്കി ബാപ്പേ.. വെക്കല്ലിൻ..ശ്ശോ ..വെച്ചോ ഫോൺ..ഒരു സോറി പറഞ്ഞ് നോക്കെയ്നി..ഞ്ഞിപ്പോ വീട്ടിൽക്ക് കേറ്ണ കാര്യത്തിലൊരു തീരുമാനായി..”

“എന്താടാ..കൊറേ നേരായല്ലോ
.ആരെയ്നു..”
കാത്തിരുന്ന് മുഷിഞ്ഞ അജു കൂട്ടുകാരന്റെ വിളറിയ മുഖം കാണുന്നുണ്ടായിരുന്നു..
“ഒന്നുല്ലാ അജോ അത് നമ്മളെ കസ്റ്റമർ കെയർ..ഇയ്യ് നടക്ക്..”‘

കാശുമായി
അജ്മൽ നെഴ്സിംഗ് റൂമിനടുത്തേക്ക് നടന്നു ..ആതിര പേഷ്യന്റ്സിനുള്ള മരുന്ന എടുത്തുവെക്കുന്ന തിരക്കിലായിരുന്നു..അരികിലെത്തെ കൗണ്ടറിൽ എന്തോ കുത്തിക്കുറിച്ചു കൊണ്ട് സോഫിയും..
അജ്മൽ അവർക്കരികിലേക്ക് നടന്നടുത്തു

“എസ്ക്യൂസ് മീ..”

ആതിര തലയുയർത്തികൊണ്ട് ചോദിച്ചു..
“ഊം..എന്തു വേണം..?”

“സിസ്റ്റർ…ഞാൻ നിങ്ങളുടെ കാശ് തരാൻ വന്നതാ..”

“അതിന് ഇയൾ എന്നോട് കാശൊന്നും വാങ്ങിച്ചില്ലാലോ..”

“ഈ മാഡത്തോടല്ലാ.. ആ മാഡത്തോട്…”
തലകൊണ്ട് ആംഗ്യത്തിൽ കാണിച്ചു അജ്മൽ സോഫിയെ നോക്കിയെങ്കിലും അവൾക്കൊരു കുലുക്കവുമുണ്ടായില്ലാാ..

“എങ്കിൽ ഇയാളവിടെപ്പോയി പറ…”

“അങ്ങനെ ആരുടെ മുന്നിലും തല കുനിക്കാത്ത അജ്മലും ഒരു പെണ്ണിന്റെ മുന്നിൽ മുട്ടു മടക്കിയിരിക്കുന്നു..ഷെയിം..ഷെയിം…”
ഷംസുവിന്റെ പരിഹാസത്തിനൊരു മറുപടിയെന്നോണം പല്ലിറുമ്മികൊണ്ട് എന്തോ പിറുപിറുത്തോണ്ടവൻ സോഫിക്ക് മുന്നിലേക്ക് നീങ്ങി..

“ഹലോ..സോഫിമാഡം അറിയാതെ ഒരു തെറ്റ് പറ്റിയതാ സോറിട്ടോ..”
ഹലോ..ഹലോ.. വിൻഡോക്ക് അടുത്തു ചെന്ന് മുട്ടി വിളിച്ചിട്ടും അവൾ അവനെ കണ്ടതായി പോലും ഭാവിച്ചില്ലാ…ഓരോ ജോലികളിൽ വ്യാപൃതയായിക്കൊണ്ടിരുന്നു.. അജ്മലിനു മനസ്സിലായി അവൾ മനപ്പൂർവ്വം തന്നെ അവഗണിക്കയാണെന്ന്…
ഷംസു ആണേൽ ചിരിയൊതുക്കാൻ വല്ലാണ്ടെ കഷ്ടപ്പെട്ണ്ട് …അങ്ങനെ അവന്റ മുന്നിൽ തോറ്റു പിന്തിരിയാൻ അവനും തയ്യാറല്ലാ..
കടന്നൽ കുത്തിയ മുഖവുമായി ചില്ലുകൂട്ടിലിരിക്കുന്ന ആ മാലാഖകൊച്ചിന്റ്റെ മുന്നിൽ അജ്മലിന്റെ അടവുകളോരോന്നും പരാജയപ്പെട്ടുകൊണ്ടേയിരുന്നു..

രാപ്പകലുകൾ ഉദയാസ്തമയങ്ങൾക്കങ്ങനെ വഴിമാറിക്കൊടുക്കാൻ തുടങ്ങിട്ടിപ്പോ രണ്ടു ദിവസമായി..അതുപോലെ തന്നെ
അജ്മലിന്റെ ക്രോപ്പായങ്ങളും..
എന്തൊക്കെ കാട്ടിട്ടും പെണ്ണിന്റെ മുഖത്തൊരു ഭാവവ്യത്യാസവുമില്ലാ..
അവസാനം സഹികെട്ട് അവൻ പറഞ്ഞു…..

“സോഫീ..ഐ ലവ് യൂ..”
അതുകേട്ടതും സോഫി തുറിച്ചൊന്നവനെ നോക്കുകയാാണുണ്ടായത്..

“ഹാഊ…അപ്പോ പൊട്ടത്തിയല്ലാ..പ്രതികരണശേഷി ഒക്കെ ഉണ്ട്..
അപ്പോഴായിരുന്നു പിന്നിൽ നിന്നും കുത്തുന്ന പോലെയുള്ള ഷംസുന്റെ മറുപടി..
“അല്ലാ..അജോ..വല്ലതും നടക്കോ..”

“മിണ്ടാണ്ടിരുന്നോ ഷംസോ എനിക്കങ്ങോട്ട് ചൊറിഞ്ഞുവര്ണ്ട്..ഓള് ന്റെ പെണ്ണുപിള്ളയാണെൽ ഇപ്പോ കാാണായിരുന്നു..”

“അല്ലാ..അജോ..ഇയ്യ് ഓളോട് അയിന്റെ എടേല് എന്തോ പറയ്ണത് കേട്ടല്ലോ..സത്യാണോ..അനക്ക് എന്തേലും തോന്നി തുടങ്ങിക്ക്ണോ…”.

“ഹേയ്..ചുമ്മാ..”

ഷംസുവിനോടൊന്നു കണ്ണിറുക്കി കൊണ്ടവൻ അവളെയും നോക്കി പ്രേമത്തിന്റെ സിഗ്നൽ കണ്ണുകൾ കൊണ്ടും മറ്റും അവൾക്ക് നേരെ പ്രയോഗിച്ചു കൊണ്ടേയിരുന്നു.
“ഒരാഴ്ച എന്തേലുമൊക്കെ ടൈം പാസ് വേണ്ടേ….”

“ഓ..ഇയ്യ് അന്റെ സ്ഥിരം പരിപാടി ഇവടേം തൊടങ്ങിക്കോ..ഹോസ്പിറ്റലിലാ നമ്മൾ ..അല്ലാണ്ടെ അന്റെ ആ പഴയ കോളേജിലല്ലാ..ആദ്യക്കെ വല്യ ജോറിൽ തൊടങ്ങും..പിന്നെ അനക്ക് മടുക്കുമ്പോ കൈകഴുകും..”
ഷംസുവിന്റെ വാക്കുകളൊന്നും അവന്റെ മനതാരിലേക്ക് കയറിയില്ലാ..അവനപ്പോഴും ചില്ലുക്കൂട്ടിലെ സ്വർണപ്രതിമപോൽ തിളങ്ങുന്ന ആ സുന്ദരികൊച്ചിനെ നോക്കികൊണ്ടേയിരുന്നു… ഒരു തരം വാശിയോടെ..

“ങ്ഹേ… ബെസ്റ്റ്..അപ്പോ അതിനു വേണ്ടിയാലേ രണ്ടീസായിട്ടുള്ള അന്റെ ഈ ക്രോപ്പായങ്ങളൊക്കെ.. ലേ.. ഇതുവരേ ഓക്കൊരു കുലുക്കവും ല്ലാാ..നാലീസവൂടി കഴിഞ്ഞാ നമ്മൾ ഇവടന്നു സ്ഥലം വിടും..ഇഞ്ഞി എപ്പോ വളക്കാനാ ന്റെ അജോ..”

“ഡാ..ഷംസോ..എനിക്കീ വെള്ളവസ്ത്രണിഞ്ഞ മാലാഖമാരോട് പണ്ടേ ഒരു ബഹുമാനാ..എന്താ അറീലാ..ഈ പെങ്കൊച്ചിനെ കണ്ടപ്പോ ഞാൻ സ്വപ്നം കാണുന്ന ആ മാലാഖ ഭൂമിയിലേക്ക് ഇറങ്ങി വന്നപോലെ..അത്രക്കും… എന്തോ.”.