പെങ്ങളൂട്ടി

“അതുവരെ എനിക്ക് സ്വന്തം ആയിരുന്ന വീട്ടിലെ ചെറിയ കുട്ടിയെന്ന പദവി ഒരു വാക്ക് പറയാതെ ഏകപക്ഷീയമായി ഏറ്റെടുത്തുകൊണ്ടായിരുന്നു അവളുടെ പിറവി..

” തറവാട്ട് വീട്ടിലെ എല്ലാവരുടെയും സ്നേഹവും ലാളനയും കൊഞ്ചിക്കലും ഞാൻ മാത്രം ഇങ്ങനെ ആസ്വദിച്ചു പോന്നിരുന്നതിനടയിലേക്കാണ് അതിൽ പകുതിയും പിടിച്ചു വാങ്ങിക്കൊണ്ട് അവൾ കടന്നു വന്നത്…

“അതിലും സങ്കടം ആയത് അവൾ ഇച്ചിരി കൂടി വലുതായതോടെ നിക്ക് മാത്രം കിട്ടിയിരുന്ന പൂവാലി പശുവിന്റെ പാലിലും കറുമ്പി കോഴിയുടെ മുട്ടയിലും അവൾക്കും പാതി കൊടുക്കേണ്ടി വന്നപ്പോൾ ആണ്…

“ടീ അമ്മൂ ഒന്നു വേഗം നടക്കാൻ നോക്ക് ,നിന്നെ വീട്ടിൽ ആക്കിയിട്ട് വേണം കളിക്കാൻ പോവാൻ…

“നിക്ക് വയ്യ വേഗം നടക്കാൻ ന്റെ കാല് വേദനിക്കുന്നു..

അവളുടെ ബാഗും ബുക്കും വാട്ടർ ബോട്ടിലും അടക്കം എല്ലാം എന്റെ കയ്യിൽ പിടിച്ചു നടന്നാലും പെണ്ണ് ഒന്നു വേഗം നടക്കില്ല,ഇവളെ വീട്ടിൽ ആക്കിയിട്ട് വേണം ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ പോവാൻ..

അത് എങ്ങനാ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും വീട്ടിൽ എത്തിയാലും ഞങ്ങൾ എത്തി കാണില്ല,വഴിയിലെ കാറ്റിനോടും മരങ്ങളോടും കിളികളോടും കാണുന്നതിനോട് ഒക്കെ കൂട്ടുകൂടി ഇവളുടെ ഈ നടത്തവും വെച്ചു എത്തുമ്പോൾ ഞാൻ മിക്കവാറും കളിയിൽ കോമൻ ആയി നിക്കേണ്ടി വന്നിരുന്നു .അങ്ങനെ ആയാൽ ബോളിങ് ഇല്ല രണ്ടു ടീമിലും ബാറ്റ് ഉണ്ടാവും അത് കിട്ടിയാൽ കിട്ടി.

ഇതും അവൾ തന്നിരുന്ന സമ്മാനം ആയിരുന്നു.. എന്തു ചെയ്യാം പെങ്ങളൂട്ടി ആയി പോയില്ലേ…

ഇതൊക്കെ പോട്ടെ സ്വന്തം മോനായ എനിക്ക് തരേണ്ട സ്നേഹം കൂടെ ന്റെ അമ്മേം അച്ചനും കൂടെ അവൾക്ക് കൊടുക്കുന്നത് കാണുമ്പോ നിക്ക് ചോദിക്കാൻ തോന്നും ,ദേഷ്യവും സങ്കടവും കൊണ്ട്…

“ഞാൻ ആണോ അവൾ ആണോ ഇങ്ങടെ രണ്ടിന്റെയും സ്വന്തം കുട്ടിയെന്ന്,,,

ഇഷ്ടപ്പെട്ടത് എന്തേലും വാങ്ങിയാലോ അത് അവൾക്ക് വേണ്ടി വരും ….

ഇല്ലേൽ വാശി,കരച്ചിൽ സങ്കടം പറച്ചിൽ ഒടുവിൽ കേസ് അച്ഛന്റെ പരാതി പെട്ടിയിൽ കൊണ്ടേ ഇടും…

പിന്നെ അച്ഛന്റെ വക ചീത്തയും തല്ലും ശിക്ഷ കരയിപ്പിച്ചതിന്..

എന്നിട്ടോ അവസാനം സാധനം അവൾക്ക് കൊടുക്കാൻ ഉത്തരവും.

ഇതൊക്കെ സഹിക്കാം ,എല്ലാം കഴിഞ്ഞു കിട്ടേണ്ടത് കിട്ടി കഴിയുമ്പോൾ ആവും എന്നെ കളിയാക്കികൊണ്ടുള്ള അവളുടെ ചിരി,

അപ്പോഴാണ് ദേഷ്യം വരികയും ആരും കാണാതെ നോവിക്കുകയും ചെയ്യുക..അതിന് അച്ഛന്റെ വക പിന്നെയും കിട്ടും വേറെ..

അപ്പോഴൊക്കെ വരുന്ന കള്ള കണ്ണീരും ശബ്ദവും എവിടെ നിന്ന് കിട്ടുന്നുവെന്ന് ഞാൻ കുറെ ആലോചിച്ചിട്ടുണ്ട്.

കാലങ്ങൾക്ക് ഒപ്പം ഞങ്ങളും വളർന്നു ,ചങ്കും കരളും ആയി..

ഏട്ടനും അനിയത്തിയും ആണെങ്കിലും ഞങ്ങൾ അതിനേക്കാൾ നല്ല കൂട്ടുകാർ ആയി മാറി..

എന്നിൽ പ്രണയം പൂവിട്ട നാളുകളിൽ എന്റെ പ്രണയിനിക്ക് സമ്മാനിച്ച മിക്ക ലേഖനങ്ങളിലും പതിഞ്ഞ കൈ അക്ഷരങ്ങൾ അവളുടേത് ആയിരുന്നു…

കാരണം അത്രത്തോളം മികച്ചത് ആയിരുന്നേ എന്റെ കൈ അക്ഷരങ്ങൾ ,ഞാൻ എഴുതികൊടുത്താൽ വായിച്ചു കൊടുക്കാനും പറയും ചിലപ്പോ..

ഇത്രത്തോളം പ്രേമിക്കാൻ ഒരു ഏട്ടൻ ചെക്കന് സപ്പോർട്ട് തന്ന അനിയത്തിയെ കിട്ടിയതിൽ ഞാൻ നല്ലോണം അഹങ്കരിച്ചു..

പക്ഷേ കോളേജ് ജീവിതം കഴിഞ്ഞു അവളും ഒരാളെ തെരെഞ്ഞെടുത്തപ്പോൾ.
കുടുംബത്തിൽ എല്ലാവരും എതിർത്തു ഞാനും..