വിയർപ്പിന്റെ വില Part 2

ചില ഉറച്ച നടത്തങ്ങൾ വഴിമാറി ഒഴുകാറില്ല…. ചില മഴത്തുള്ളികൾ ചിലരുടെ ആശീർവാദങ്ങളും ആകുന്നു…..
” നമുക്കൊരു ചായ കുടിച്ചാലോ ജിതേഷ്? ” രാജേട്ടൻ ചോദിച്ചു….

“ശെരി ഏട്ടാ ”

ചായ കുടിക്കുന്നതിനിടയിൽ ഏട്ടൻ എന്നോട് അനീഷിന്റെയും അനഘയുടെയും കാര്യം വീണ്ടും ചോദിച്ചു….

” അവരെന്തായി പിന്നീട്…. ഇന്ന് ഇനി ജോലിയില്ലല്ലോ…. എനിക്കതൊന്ന് അറിയണം എന്നുണ്ട്… ”

ഓർമകളെ അവരിലേക്ക് പിന്നെയും എന്നെ വലിച്ചു….

***************************

അനഘ അച്ഛന്റെയും അമ്മയുടെയും സ്നേഹ ശിക്ഷണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്റെ പഠനം ഭംഗിയായി പൂർത്തിയാക്കി…

മനസ്സിൽ ആതുരസേവനം എന്ന ആഗ്രഹം ഒരു കളങ്കവും ചേർക്കാതെ നടത്താൻ അവളാ സ്തെതസ്കോപ്പ് കഴുത്തിൽ അല്ലായിരുന്നു അണിഞ്ഞത് ….. ആ മനസ്സിന്റെ കുറുകെ ആയിരുന്നു…..

പക്ഷെ അമ്മയുടെ ആഗ്രഹം പോയത് മറ്റുളള വഴികളിലൂടെ ആയിരുന്നു…..

പണം കുമിഞ്ഞു കൂടുന്നത് ദിനവും സ്വപ്‍നം കണ്ടു ഉണരുന്നതിനെ നിരന്തരം തടയാൻ ശ്രമിച്ചു…. പക്ഷെ അതിൽ ഒരു മാറ്റവും ഉണ്ടായില്ല….

ആദ്യത്തെ വീടിനു തലയെടുപ്പ് ഇല്ലാത്തതുകൊണ്ട് അത് മാറ്റി അവിടെ തന്നെ പുതിയ വീട് വെക്കുന്നതിനും…. വീടിനു മുന്നിലെ ബോർഡിന്റെ വലുപ്പത്തിൽ വരെ അമ്മ തന്നെ ആയിരുന്നു മുൻകൈ എടുത്തത്….. ഫീസ് കാര്യങ്ങൾ പോലും അമ്മ ഇടപെടുന്നത് മകൾ തടഞ്ഞു….

ഗ്രാമ സേവനം കഴിഞ്ഞു അവൾ കോഴിക്കോട് തന്നെ തിരിച്ചെത്തി അവിടെ തന്നെ ജോലിക്കും കയറി…..

*******************************

” അതൊക്കെ പോട്ടെ ഇപ്പോഴും അവളുടെ കാര്യം മാത്രം….. അപ്പൊ അനീഷ്….. ” രാജേട്ടൻ അക്ഷമനായി ചോദിച്ചു……

******************************

അനീഷ്…. മരിച്ചു പോയ അച്ഛന്റെ ആഗ്രഹം അവനും എതിർത്തില്ല……

അവനും പഠിച്ചു…. രാത്രി കാലങ്ങളിൽ അവധി ദിനങ്ങളിൽ പഠനത്തിനും വീട്ടിലെ കാര്യങ്ങൾക്കും ഒക്കെ ആയി അവൻ

പരിശ്രമിച്ചു….. അവധി ദിവസങ്ങളിൽ അവൻ കെട്ടിടം പണിയും ഓട്ടോ ഓടിക്കാനും അവൻ മുൻപ് ചെയ്തതൊക്കെ ചെയ്യാനും ഇറങ്ങിതിരിച്ചു…..

അവനും പഠിച്ചു…. നല്ല റാങ്കിൽ പാസ്സായി…. ഇപ്പൊ അവിടെയുണ്ട്….. പക്ഷെ വീടിപ്പോഴും ആ ചെറിയ വീട് തന്നെ ആണ്….. ഇന്നും ഓട്ടോ ഓടിക്കാൻ പോകുമ്പോൾ മറ്റുള്ളവർ ചോദിച്ചാൽ അവൻ ഒന്നേ പറയൂ…..

” വയറിന്റെ വിശപ്പ് അത് മാറ്റുന്നത് ….. നമ്മുടെ തൊഴിൽ നമ്മൾ നേടുന്നത്….. ഒന്നിലും ഒരു കുറച്ചിലും ഞാൻ കാണുന്നില്ല…. അച്ഛൻ പഠിപ്പിച്ചതോണ്ടാകും ഞാൻ ഇങ്ങനെ….. ”

അവൻ ഒരു ഡോക്ടർ ആയി വരുന്നത് കാണാൻ ആഗ്രഹിച്ച അമ്മയും ഇന്നവനെ വിട്ടു പോയി….

അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിൽ വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുമ്പോൾ അവൻ ഒന്ന് മാത്രം പ്രാർത്ഥിച്ചു …..

” എന്റെ അശ്രദ്ധകൊണ്ട് ഒരു ജീവനും ആപത്തുണ്ടാകരുത്….. ”

വീട് പൂട്ടി….. തന്റെ സഹചാരിയായ ആ പഴയ ബൈക്കിൽ അവൻ ഇറങ്ങി…..