kambimalayalamkadhakal ഇഷ്ഖ്

Ishq രചന : Khader Khan

ഇളം തെന്നലിന്റെ തണുപ്പുള്ള സായാഹ്നത്തിൽ അവൾ ക്ലാസ് കഴിഞ്ഞു വരുന്നത് കാണാൻ വേണ്ടി ഒരു ദിവസം അവൻ ടൗണിലേക്ക് പുറപ്പെട്ടു. കോടതി പരിസത്തുള്ള ബസ്റ്റോപ്പിൽ നിന്നായിരുന്നു എന്നും അവൾ ബസ്സ് കയറലെന്ന് എങ്ങനെയോ മനസിലാക്കി വെച്ചിരുന്നു അവളുടെ ഒരു പുഞ്ചിരിയിലുള്ള നോട്ടം മതിയായിരുന്നു ജീവിതകാലം മുഴുവൻ അവനവളെ ഓർത്തിരിക്കാൻ…!!!

അവളെ കാത്തിരിക്കുന്ന സമയത്താണ് രണ്ടു ബസ്സുള്ള അവന്റെ നാട്ടിലേക്കുള്ള ബസ്സിൽ നിന്ന് ഒരെണ്ണം അവനെ കടന്നു പോയത്.. ബസ്സിലുള്ളവരുടെ ‘കയറുന്നില്ലേ..?’ എന്ന അർത്ഥം വെച്ചുള്ള നോട്ടത്തിൽ നിന്ന് രക്ഷപെടാൻ കുറച്ചൊന്നു വിഷമിച്ചു പതിനഞ്ചു മിനിറ്റ് കഴിഞ്ഞാൽ വേറെ ഒരു ബസ്സും കൂടി ഉണ്ട്. അതിലാണ് അവളെന്നും പോക്കും വരവും… അവളെ കാണാത്തതും സമയമെടുത്തെത്തിയ വെപ്രാളവും അവനെ അസ്വസ്ഥനാക്കി.
അവളെ കാണാത്തത് പോലെ എന്നാൽ അവളുടെ ശ്രദ്ധകിട്ടുന്ന തരത്തിൽ ബസ്സ് സ്റ്റോപ്പിന്റെ നടുവിലായി നിലയുറപ്പിച്ചു ദൂരെ നിന്ന് നടന്നു വരുന്ന അവൾക്ക് മുൻപ് അവളിലേക്ക് അവന്റെ നോട്ടം പതിഞ്ഞു…

മന്ദം മന്ദം മൂകമായി കടന്നു വരുന്ന അവളുടെ ഓരോ കാലടിയും അവന്റെ ഹൃദയത്തിന്റെ താളം മുറുകി കൊണ്ടേയിരുന്നു…!!

ദൂരെ നിന്ന് വരുന്ന അവളുടെ മുഖത്തു നിന്ന് വായിച്ചെടുക്കാം പ്രിയപ്പെട്ട എന്തോ ഒന്ന് കരസ്ഥമാക്കിയവളുടെ ചിരിയോട് കൂടിയാണ് ഓരോ കാലടിയും പതുക്കെ ഭൂമിയിൽ പതിഞ്ഞിരുന്നത് എന്ന്…

പിന്നിൽ നിന്നുള്ള അവളുടെ വിളിയിൽ അവനൊന്ന് തിരിഞ്ഞു നോക്കി.

“എടാ നിയോ…!! ?”

എന്തൊക്കെയാ വിശേഷം..
എത്ര നാളായി കണ്ടിട്ട്..
സുഖണോ…
ഒറ്റ ശ്വാസത്തിൽ ഇത്രയും ചോദ്യങ്ങൾ ഒന്നിച്ചു നേരിട്ടത് കൊണ്ടാണ് തോന്നുന്നു അവളുടെ ചിരിയിൽ അൽപ്പം ഗൗരവം നിറഞ്ഞു.
എന്നുമുള്ള പഠിപ്പിസ്റ്റിന്റെ ഒരു ഗമയും, സൗന്ദര്യം ഉണ്ടെന്നുള്ള അഹങ്കാരവും അവളുടെ സംസാരത്തിലും പെരുമാറ്റത്തിലും അവളുടെ മാറ്റ് കൂട്ടുന്നതല്ലാതെ കുറച്ചിട്ടില്ല…!!

കൃത്യമായി അളന്നു മുറിച്ചുള്ള അവളുടെ മറുപടി അവനെ തെല്ലൊന്നു അലോസര പെടുത്താതിരുന്നില്ല…

പെട്ടന്നവളുടെ മുഖത്തിന്റെ പേശികൾ വലിഞ്ഞു മുറുകി…, സംസാരത്തിൽ കുറച്ചു കൂടി ഗൗരവം കടന്നു കൂടി. മുഖവുരയോടെ എടാ എന്ന ഒരു വിളിയും…
അൽപ്പ നേരത്തെ മൗനത്തിന് ശേഷം പറഞ്ഞു തുടങ്ങി…

“എടാ…
എനിക്കറിയാം നീ എന്നെ കാണാൻ വേണ്ടിയാണ് ഇവിടെ നിൽക്കുന്നത് എന്ന്.. എന്നോട് നീ കാണിക്കുന്ന പെരുമാറ്റവും സ്നേഹവും കാണുമ്പോ നിനക്ക് ഇന്നും എന്നോട് കുട്ടിക്കാലത്തു നീ കൊണ്ടുനടന്ന ഇഷ്ടം കെടാതെ കിടക്കുന്നുണ്ടെന്ന് എനിക്ക് മനസിലാവുന്നുണ്ട്… “

ഒരു നിമിഷം മൗനമായിട്ടവൾ തുടർന്നു…

“എന്നോട് നീ ക്ഷമിക്കണം… അന്ന് ഞാൻ അറിവില്ലായ്മ കൊണ്ട് കണ്ണ് മഞ്ഞളിച്ചിരുന്നു… മറ്റുപലരെയും ഞാൻ പരിഗണിച്ചു.. യാതാർത്ഥമായിട്ടുള്ള നിന്നെ ഞാൻ അവഗണിച്ചു…
അന്ന് നീ എന്നോട് ചോദിച്ച ഇഷ്ടമാണോ എന്നുള്ളതിനുള്ള മറുപടി ഞാൻ ഇന്ന് പറയുന്നു….
എനിക്കും നിന്നെ ഇഷ്ട്ടമാണ്

ജീവിതത്തിൽ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ അവന് ചുറ്റും പ്രണയ ദൃശ്യങ്ങളിലെ മനോഹര രംഗങ്ങളും പ്രണയ രചനകളിലെ ഗുല്മോഹറിന്റെ മണവും അലിഞ്ഞു ചേരുന്ന അനുഭൂതിയുണ്ടാക്കി…
ആ കണ്ടുമുട്ടലുകൾക്ക് അധിക ദിവസത്തെ ആയുസുണ്ടായിരുന്നില്ല. അവന് ജോലി സംബന്ധമായി നാടും വീടും വിടേണ്ടി വന്നു. മാസങ്ങളും കൊല്ലങ്ങളും ലാൻഡ് ലൈൻ ഫോണിലും ഇടക്കിടെയുള്ള കണ്ടുമുട്ടലുകൾ അവളിലുള്ള അവന്റെ ബഹുമാനവും ആദരവും കൂടുന്നതല്ലതെ കുറഞ്ഞിരുന്നില്ല…

വർഷങ്ങളുടെ മലവെള്ള പാച്ചിലിൽ പെട്ടെന്നെരു സുപ്രഭാതത്തിലായിരുന്നു അവന് ഗൾഫിലേക്കു ജോലി ശരിയായത് .
രണ്ടു വർഷത്തെ പ്രവാസവും കഴിഞ്ഞു മറ്റൊരു നല്ല ജോലിക്കുള്ള വിസ തരപ്പെടുത്തി അവളെ അവന്റെ ജീവിതത്തിലേക്കു ക്ഷണിക്കാനുള്ള ധൈര്യസമേതം നാട്ടിലേക്ക് മടങ്ങി.

എത്ര ശ്രമിച്ചിട്ടും അവളെ കാണണോ ഒന്ന് സംസാരിക്കാനോ ഉള്ള സാഹചര്യം ഒത്തു വരുന്നില്ല… ഈ സമയത്തിന്റെ ഉള്ളിൽ അവളുടെ വിദ്യഭ്യാസം ഡിഗ്രികൾ കൊണ്ട് അലങ്കരിച്ചു മുന്നേറി കൊണ്ടിരുന്നു… അവസാനം എവിടെ നിന്നോ കിട്ടിയ ആത്മധൈര്യവും സംഭരിച്ചു അവനവളുടെ വീട്ടിലേക്ക് പോയി. ആ വീട്ടിലെ കോളിംഗ് ബെല്ലിന് അവനെ അത്രക്ക് പിടിച്ചിട്ടില്ലെന്ന് തോന്നുന്നു. പണ്ടാരം അതാണെങ്കിൽ കുറെ സമയം അടിച്ചിട്ടും ആരും വാതിൽ തുറക്കുന്ന ലക്ഷണം കാണുന്നില്ല. സഹികെട്ട് അവൻ നിരാശയോടെ വീട്ടുമുറ്റത്തുള്ള സിമെന്റ് പടികൾ ഇറങ്ങി റോഡ് സൈഡിൽ നിർത്തിയിട്ട ബൈക്കിന്റെ അരികിലെത്തി, വണ്ടി എടുക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിന്റെ ഇടയിലാണ് തലയിൽ തോർത്തു മുണ്ട് ചുറ്റിപിടിച്ചു വീടിന്റെ വാതിൽ തുറന്ന് അവൾ പുറത്തു വന്നത് ഒരു നിമിഷം അന്ധാളിച്ചു നിന്ന അവൾ വളരെ പെട്ടന്ന് തന്നെ മുറ്റത്തിറങ്ങി വന്നു,
എടാ എന്ന് വിളിച്ചു ……
തിരിഞ്ഞു നോക്കുമ്പോൾ അവൾ …

ആതിര…!!

തലയിൽ നിന്ന് ഉതിർന്നു വീഴുന്ന വെള്ളത്തെ തടഞ്ഞു നിർത്താൻ ചുറ്റിയ തോർത്തു മുണ്ട് വളരെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
വെള്ളം ഒലിച്ചിറങ്ങി വരുന്ന അവളുടെ മുടിയും കൺമഷി എഴുതാത്ത വിടർന്ന കണ്ണുകളും ഇളം പച്ചനിറത്തിലുള്ള പാവാടയും ബ്ലൗസും വെളുത്ത നിറത്തിലുള്ള അവളെ കാണുമ്പോൾ കൂടുതൽ സുന്ദരി ആയ പോലെ തോന്നി.
സൗന്ദര്യത്തിൽ ഭ്രമിച്ചു നിന്ന അവനെ
“എടാ സലിം” എന്നുള്ള മധുരമാർന്ന വിളിയുടെ ശബ്ദം സ്ഥലകലാ ബോധവാനാക്കി…
“നീ എപ്പോ വന്നു
എന്താ വിശേഷം
കുറെ ലീവ് ഉണ്ടോ’
ഇത്രയും ചോദ്യം ഒന്നിച്ചു പ്രതീക്ഷിച്ചിരുന്നില്ല..!!
വളരെ സൗമ്യമായ് അവളുടെ ഓരോ ചോദ്യങ്ങൾക്കും ഉത്തരം നൽകി കുറെ സമയം ഇമ വെട്ടാതെ തന്നെ നോക്കി നിന്നുകൊണ്ട് പറയുകയാണ് “എടാ നീ കുറെ മാറിപ്പോയി ഒരു ജെന്റിൽ മാൻ ആയി ആര് കണ്ടാലും നോക്കി പോവും ” എന്ന്

പെണ്ണെ എന്നെ നീ മാത്രം നോക്കുന്നതാണ് എനിക്കിഷ്ട്ടം എന്നുപറയാൻ വായ്‌ തുറന്നെങ്കിലും ശബ്ദം തൊണ്ടയിൽ തന്നെ കുരുങ്ങി കിടന്നു.

അന്ന് ആ ഒരു സാഹചര്യത്തിലായതു കൊണ്ട് മൊബൈൽ നമ്പർ വാങ്ങി നാളെ എന്തായാലും കാണണം എന്നും പറഞ്ഞവൻ വീട്ടിലേക്ക് പോയി……

അന്ന് കിടന്നിട്ടൊന്നും ഉറക്കവും വരുന്നില്ല രാത്രിക്ക് ദൈർഘ്യം കൂടിയ പോലെ കണ്ണടച്ചാൽ അവളുടെ രൂപമാണ് മനസ്സിൽ എന്തൊക്കയോ ചിന്തകൾ മനസിലെ അലട്ടുന്നു എങ്ങനെയോ ഒരു വിധത്തിൽ നേരം വെളുപ്പിച്ചു …

ഉമ്മാന്റെ കയ്യിൽ നിന്ന് ആവിപറക്കുന്ന ഒരു സുലൈമാനിയും കുടിച്ചു കൊണ്ട് അവളെ വിളിച്ചു ഞാൻ അങ്ങോട്ട് വരികയാണ്
നീ പുറത്തു നിക്കണം…
വളരെ ഗൗരവമായ ഒരു കാര്യം പറയാനുണ്ട്…” എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു …

അവളുടെ വീട് ലക്ഷ്യമാക്കി ബൈക്കും എടുത്തു വിട്ടു. ഹോൺ അടി ശബ്ദം കേട്ടതും ആകാംഷ തുളുമ്പുന്ന മുഖവുമായിട്ടവൾ പുറത്തു വന്നു..
രണ്ടു മൂന്ന് മിനിറ്റിന്റെ നിശബ്ദയെ ഭേദിച്ചു കൊണ്ടവൻ സംസാരിച്ചു തുടങ്ങി.

“ആദീ… നീന്നെ എന്റെ ജീവിതത്തിലോട്ട് വിളിക്കാനാണ് ഞാൻ വന്നത് ഇനി അങ്ങോട്ടുള്ള യാത്രയിൽ നീ കൂടെ വേണം എനിക്കൊപ്പം …”

അന്തരീക്ഷത്തിൽ ഇളം വെയിലിന്ചൂട് കൂടിക്കൊണ്ടേ ഇരുന്നു മൂകത തളം കെട്ടിനിക്കുന്ന നിശ്ബദയെ ബേധിച്ചു കൊണ്ടവൾ അവനെ വിളിച്ചു

നോക്കു സലിം
ഞാൻ ഒരു ചൊവ്വ ദോഷക്കാരിയാണ്… ജീവിതത്തിൽ പലവെല്ലുവിളികളും നേരിട്ടിട്ടുണ്ട് നീ എന്നെ ഇപ്പോഴും സ്നേഹിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ഇരുപത്തഞ്ചു- ഇരുപത്താറ് വയസുവരെ നമ്മേ നോക്കിയ മാതാപിതാക്കളെ ഇട്ടെറിഞ്ഞു ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ ഇറങ്ങിപോയിട്ട് അവരുടെ വേദനയും ശാപവും പേറി ഇക്കണ്ട കാലമത്രയും എന്നെ പോറ്റി വളർത്തിയ അവരെ വഞ്ചിക്കാമെങ്കിൽ എന്ത് കൊണ്ട് എനിക്ക് നിന്നെ വഞ്ചിച്ചു കൂടാ…

നീ ഒന്ന് ആലോചിച്ചു നോക്ക് സലിം ഞാനും നീയും വിത്യസ്തമായ ആചാരങ്ങളും കാഴ്ചപ്പാടുകളും ഉള്ള വിശ്വാസപരമായി വളർന്ന കുട്ടികളാണ് എന്തായാലും
ഇത് നടക്കില്ല വെറുതെ ഒരു കലാപത്തിന് കൊടി ഉയർത്തണ്ട…
“നമ്മുടെ സ്നേഹ സൗഹൃദം എന്നും നില നിർത്താം… “

കൈവിട്ട ജീവിതത്തിന്റെ ദുഃഖ ഭാരത്തോ
ടൊന്നവളെ നോക്കി എല്ലാം നിന്റെ ഇഷ്ട്ടം എന്ന മട്ടിൽ സിമെൻറ് പടവുകൾ ഇറങ്ങികൊണ്ട് ഈ ലോകത്തിന്റെ ഏതോ ഒരു കോണിലേക്കവൻ ഓടി മറഞ്ഞു …