നിനക്കായ് 30

നിനക്കായ് 30
Ninakkayi Part 30 Rachana : CK Sajina | Previous Parts

ആ ഹോസ്പ്പിറ്റൽ വരാന്തയിൽ പ്രാർത്ഥനയോടെ അവരിരിക്കുമ്പോൾ..

സൈക്കാട്ട്സ്റ്റിന്റെ മുറിയിൽ അൻവർ ഹിപ്പോനോട്ടിസത്തിന് വിധേയൻ ആയി കിടന്നു..

ജഡ്ജി തയ്യാറാക്കിയ ചില ചോദ്യങ്ങൾ ഡോക്ടർ ചോദിച്ചു കൊണ്ടിരുന്നു..

വ്യക്തമായി അതിനെല്ലാം അൻവർ മറുപടി എന്ന പോലെ സംസാരിക്കുന്നുണ്ടായിരുന്നു.

ഇനിയാണ് ശരിയായ വെല്ലു വിളി ഉയർത്തുന്ന ചോദ്യം അൻവറിനോട് ചോദിക്കാനും മനസ്സിലാക്കിക്കാനും ഉള്ളത് ,,
അത് എത്ര മാത്രം വിജയിക്കുമെന്ന് അറിയില്ല
ഇത്രയും വർഷം ഒരു കാര്യത്തിൽ മാത്രം മനസ്സർപ്പിച്ചു വിശ്വസിച്ച കാര്യമാണ് ചോദിക്കാനും അല്ലെന്നു തിരുത്താനും പോവുന്നത് ….,,

അതിനിടയിൽ അൻവർ ഉണരാനോ വൈലന്റ അവാനോ പാടില്ല ..!!

അങ്ങനെ നടന്നാൽ
ഒന്നെങ്കിൽ അൻവർ എന്നന്നേക്കുമായി ഒരു മുഴുഭ്രാന്തനായി മാറും.,,
ഇല്ലങ്കിൽ ….
വേണ്ട പോസ്റ്റീവ് തന്നെ ആയി തീരട്ടെ
അങ്ങനെ ചിന്തിച്ചുവെങ്കിലും
ഡോക്ടറുടെ നെറ്റിത്തടം വിയർക്കുന്നുണ്ടായിരുന്നു…..

അൻവറിന്റെ മനസ്സിലെ അവസാന ഓർമ്മ
എന്താണെന്ന് ഡോക്ടർ ചോദിച്ചു…

ആദ്യമൊന്നും പറയാൻ കൂട്ടക്കാതിരുന്ന അൻവറിനോട് ഡോക്ടർ
അൻവർ അൻവറിന്റെ മനസ്സോട് തന്നെയാണ് സംസാരിക്കുന്നതെന്ന് വിശ്വസിപ്പിച്ചു…

മനസ്സെന്ന മായജാലകലവറ അൻവർ തുറന്നു

അപ്പോഴും ഉണ്ടായിരുന്നു ഹംനയുടെ വേദന കൊണ്ടുള്ള ഞെരുക്കം , ഉമ്മയുടെ തേങ്ങലിൻ ശബ്ദ്ദം , രക്തത്തിന്റെ ഗന്ധം , അൻവറിന്റെ ഹൃദയമിടിപ്പ് കൂടുക ആയിരുന്നു…..,

ഹംനയ്ക്ക് വെള്ളം വേണമെന്ന് പറഞ്ഞു… .
അവളുടെ നാവൊക്കെ കുഴഞ്ഞു പോവുന്നു .. എന്റെ കൈകളിൽ നിന്നും ഞാൻ നോക്കി നിൽക്കെ …. ന്റെ… ഹംന വഴുതി .. പോവും.പോ ..ലെ….

വെള്ളം കുടിച്ചിട്ട് എന്തുണ്ടായി അൻവർ ?..
ഡോക്ക്റ്റർ ചോദിച്ചു ,

അത്…അത്.. കുടിച്ചു കഴിഞ്ഞ..പ്പോ .. ഹം.. ന.. കണ്ണുകൾ..അടഞ്ഞു…
അപ്പോയ.. ആരോ വാതിലിൽ ….
അത് പറഞ്ഞു പൂർത്തിയാക്കാതെ അൻവർ വല്ലാതെ വെപ്രാളം കാണിച്ചു കൊണ്ട് തലയാട്ടി കൊണ്ടിരുന്നു ,,,
പെട്ടന്ന് മുഖമൊക്കെ വലിഞ്ഞു മുറുകി

ജഡ്ജിയും ഡോക്ടറും മുഖത്തോട് മുഖം നോക്കി ഭയത്തോടെ ..

ഡോക്ടർ വീണ്ടും തന്റെ കഠിന ശ്രമം കൊണ്ട് അൻവറിനെ സമാധാനിപ്പിച്ചു…

ചോദ്യതിരുത്തലുകൾ

വീണ്ടും തുടർന്നു മണിക്കൂറുകളോളം
അതിടയ്ക്ക് പലപ്പോഴും അൻവർ വെപ്രാളപ്പെടുകയും കരയുകയും ചെയ്തു കൊണ്ടിരുന്നു….,,

ജഡ്ജിയും ipsക്കാരനായ മനു എന്ന കൂട്ട്ക്കാരനും അതിനെല്ലാം സാക്ഷ്യം വഹിച്ചു …,,

********** ******** *********

ഫോൺ
റിങ് ചെയ്തപ്പോൾ കുഞ്ഞാറ്റ ആ ഫോൺ എടുത്തു നോക്കി ..
സ്‌ക്രീനിൽ “റിനി” എന്ന് കണ്ടപ്പോൾ ടീച്ചറിന് കൊടുക്കാൻ ആയി കുഞ്ഞാറ്റ നോക്കുമ്പോൾ
ടീച്ചർ നിസ്ക്കരിക്കുക ആയിരുന്നു..
കുഞ്ഞാറ്റ എടുക്കുമ്പോയേക്കും അത് കട്ട് ആയി പോയി..

നിസ്ക്കാരം കഴിഞ്ഞ ഉടൻ ടീച്ചർ റിനീഷയെ തിരിച്ചു വിളിച്ചു… മ്മ്മ്.. ശരി

ഉമ്മ കുഞ്ഞാറ്റെ കുഞ്ഞോളെ നമുക്കൊന്ന് ആസ്പത്രി വരെ പോവണം വേഗം റെഡി ആവ് ..

തിരിച്ചൊന്നും ചോദിക്കാതെ അവർ തയ്യാറായി ..
വയൽ കടന്ന് ഒരു ഓട്ടോ കയറി അവർ ഹോസ്പ്പിറ്റലിൽ എത്തി ,,

ഒരു പ്രേത്യക റൂമിൽ ടീച്ചറെയും കൂടെ വന്നവരെയും ഷബീർ കയറ്റി..
അവിടെ അൻവറിന്റെ ഉമ്മയും ഇത്തുവും റിനീഷയും ഒക്കെ ഉണ്ടായിരുന്നു …

ഹൃദയ തുടിപ്പുകളും ശ്വാസനിശ്വാസങ്ങളും അല്ലാതെ മറ്റു സംസാരങ്ങൾ ഒന്നും ആ മുറിയിൽ ഉണ്ടായില്ല..,,
ആശങ്കാ ജനകമായ നിമിഷങ്ങൾ ആയിരുന്നു അത്…!!

കുഞ്ഞോൾ ശ്രേദ്ധിച്ചു
ആ മുറിയിൽ ഏസി തണുപ്പ് ഉണ്ടായിട്ടും മിക്കവരും വിയർക്കുന്നുണ്ടായിരുന്നു…,
അപ്പോഴാണ് ആ മുറിക്കുളിൽ മറ്റൊരു വാതിൽ കൂടി ഉണ്ടെന്ന് അറിഞ്ഞത് ….,,

ആ വാതിൽ തുറന്ന് പത്തമ്പത് വയസ്സ് തോന്നിക്കുന്ന ഒരാൾ വന്നു.