അടയ്ക്കാ മരത്തിൽ നിന്ന് പഴുത്ത അടയ്ക്കാ താഴെ വീണു, വെയിൽകൊണ്ടുണങ്ങി. അവൻ ചുറ്റും നോക്കി, എല്ലായിടത്തും മരങ്ങൾ, അവന്റെ സംശയം, അമ്മ മരത്തോടു ചോദിച്ചു.
‘അടയ്ക്കയാണോ ആദ്യമുണ്ടായത് മരമാണോ “?
പോടാ ദൂരെ അമ്മ മരം ദേഷ്യപ്പെട്ടു. അമ്മമാരോട് ഇത്തരം ചോദ്യം ചോദിക്കുന്നവർ നരകത്തിൽ പോകും. എനിക്ക് നിന്നെ ഇഷ്ടമില്ല.
അടയ്ക്കാ തിരിഞ്ഞു കിടന്നു. എന്നാലും ചോദ്യത്തിന് ഉത്തരം വേണ്ടേ? അവൻ അസ്വസ്ഥനായി തിരിഞ്ഞും മറിഞ്ഞും കിടന്ന് ആലോചിച്ചു. ആ ചോദ്യം, അവൻ സൂര്യനെ നോക്കി ചോദിച്ചു, കാറ്റിനോട് ചോദിച്ചു കാർമേഘങ്ങളോട് ചോദിച്ചു.
അന്തരീക്ഷമാകെ മാറിയത് പെട്ടന്നായിരുന്നു, കാറ്റ് ശക്തിയായി വീശിയടിച്ചു, ഇടി വെട്ടി, മിന്നലിൽ അവൻ ആദ്യമൊന്നു പേടിച്ചു, ഒന്നും കാണാൻ വയ്യാ…..മഴ ,വെള്ളത്തിൽ അവൻ ഒഴുകി പോയി. അവൻ തോട്ടിലൂടെ ഒഴുകി. കരയ്ക്കു അടുക്കാൻ അവൻ ഒരു ശ്രമം നടത്തി നോക്കി. ഇല്ല ആവുന്നില്ല.