ആദ്യമായി പെണ്ണു കാണാൻ പോകുന്നതിന്റെ ഒരു പേടിയും വിറയലും ടെൻഷനും ചമ്മലും ഒക്കെ കൊണ്ടാണ് ഞാനവളെ പെണ്ണു കാണാൻ പോയത്…,
അതിന്റെ കൂടെ പോകേണ്ട സ്ഥലമാണെങ്കിൽ എനിക്ക് യാതൊരു പരിചയവുമില്ലാത്ത സ്ഥലവും..,
അവിടെ എത്തിയിട്ടും ഒരു എട്ടും പൊട്ടും തിരിയുന്നില്ല ചോദിക്കാനാണെങ്കിൽ റോഡിൽ ഒരു പൂച്ച കുഞ്ഞു പോലുമില്ല….,
എന്റെ കൂടെ വന്നവനാണെങ്കിൽ എന്റെ അത്ര പോലും സ്ഥല പരിചയമില്ല ഞാനാ സ്ഥലത്തിന്റെ പേരെങ്കിലും കേട്ടിട്ടുണ്ട് അവൻ അങ്ങനെ ഒരു സ്ഥലമുണ്ടന്ന് അറിയുന്നത് തന്നെ ഇപ്പോഴാണ്…,
എന്റെ അമ്മച്ചി എവിടെ നിന്നാണാവോ ഈ ജാതി വയ്യാവേലി കേസ് ഒക്കെ തേടി പിടിച്ച് വളരെ കറക്റ്റായി എന്റെ തലയിൽ തന്നെ വെച്ചു തരുന്നത്….?
സംഗതി നാട്ടിലെ പള്ളിയിലുളള ഒരു സിസ്റ്റർ പറഞ്ഞു കൊടുത്തതാണ് അമ്മച്ചിയോട്
ഈ പെണ്ണിന്റെ കാര്യം, സിസ്റ്റർ നല്ല അഭിപ്രായം പറഞ്ഞതു കൊണ്ട് തന്നെ അമ്മച്ചിക്കവളെ മാത്രം മതി എന്നായി…,
പെൺവീട്ടുകാർ വളരെ നല്ല കൂട്ടരാണെന്നും പെണ്ണിനത്യാവശ്യം പഠിപ്പുണ്ടെന്നും ഒരു തല്ക്കാലിക ജോലിയുണ്ട്ന്നും കേട്ടതോടെ അമ്മച്ചി പിന്നെ എനിക്ക് ഇരിക്കപൊറുതി തന്നിട്ടില്ല…,
ഞങ്ങൾ ചെല്ലുന്നതിന്നും മുന്നേ മറ്റാരെങ്കിലും പോയി കണ്ടുറപ്പിച്ചലോ എന്ന ഭയമാണ് അമ്മച്ചിക്ക്, അതൊഴിവാക്കാണ്
ഇപ്പം തന്നെ എന്നെ ഉന്തി തളളിവിട്ടത്…,
സംഭവം ഒക്കെ ശരി തന്നെ
പക്ഷെ ഇത്ര നേരമായിട്ടും ഒറ്റ മനുഷ്യനെ പോലും വെളിയിൽ കാണാത്തത് ഞങ്ങൾക്ക്
കുറച്ച് അമ്പരപ്പുണ്ടാക്കി..,
അപ്പോഴാന്ന് അതു വഴി വന്ന ഒരു ബൈക്കുകാരനെ കണ്ടത് അയാളാണ് പറഞ്ഞത് കുറച്ചു നീങ്ങി ഒരു പള്ളിയുണ്ടെന്നും അവിടെ അന്വേഷിച്ചാൽ അറിയാമെന്നും…,
അങ്ങനെ ഞങ്ങൾ അങ്ങോട്ട് പോയി….!
പള്ളിക്കു മുന്നിൽ എത്തിയതും ഒരു പെൺകുട്ടി പള്ളിയിൽ നിന്നിറങ്ങി വരുന്നതു കണ്ടു.,
അവൾ അടുത്തെത്തിയതും ഞങ്ങൾ ആദ്യം ചോദിച്ചു..,
ഈ നാട്ടിൽ താമസക്കാരോന്നുമില്ലേ….??
ഒറ്റ ഒരാളെയും പുറത്തു കാണാനില്ലാലോയെന്ന്………? ?
അപ്പോൾ അവൾ പറഞ്ഞു..,
ഇന്നിവിടെ ഒരു മരിപ്പുണ്ട്…..!
വികാരിയച്ഛനും നാട്ടുകാരും ഒക്കെയവിടെ യാണ്…,
പിന്നെ ഇന്നാണെങ്കിൽ ഞായറാഴ്ച്ചയും, അതുകൊണ്ടായിരിക്കും എന്നവൾ മറുപടി പറഞ്ഞതോടെ കുറച്ചാശ്വാസമായി…..
പിന്നെ ഞങ്ങൾ അവളോട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അവൾ ഞങ്ങൾക്കു പോകേണ്ട വീടും കാര്യങ്ങളും കൃത്യമായി പറഞ്ഞു തന്നു…,
തുടർന്ന് അങ്ങോട്ട് പോകാനായി ബൈക്ക് സ്റ്റാർട്ട് ചെയ്തതും അവൾ ഞങ്ങളെ നോക്കി ചോദിച്ചു
അല്ലാ, ഇനി അങ്ങോട്ട് പോണോ…? ?
അവളുടെ ചോദ്യം കേട്ട് ഞാനവളെ നോക്കിയതും അവളെന്നോട് പറഞ്ഞു.
നിങ്ങൾ കാണാൻ വന്ന പെണ്ണ് ഞാനാണ്..!
അവളതു പറഞ്ഞതും പെട്ടന്നാ നിമിഷം അവളോട് എന്തു മറുപടി പറയണമെന്നറിയാതെ ഞാൻ നിന്നു കുഴങ്ങി….
അതൊന്നും ശ്രദ്ധിക്കതെ അവൾ പറഞ്ഞു,
സ്വത്തും പണവും പഠിപ്പും കുടുംബ മഹിമയും ഒക്കെ വേണ്ടുവോള്ളമുണ്ട്
പക്ഷെ പെണ്ണിനു നിറമില്ല…..!
ഞാനെന്റെ അപ്പനെ പോലെയാ…!
അപ്പോഴാണ് ഞാനവളെ ശരിക്കും ശ്രദ്ധിച്ചത് ശരിയാണ്
നിറം കുറവുണ്ടവൾക്ക്,
കറുപ്പെന്നു പറഞ്ഞൂടാ, ഇരു നിറമാണ്,
ഞാനവളെ തന്നെ സസൂക്ഷമം നോക്കവേ അവളെന്നോടു പറഞ്ഞു എന്റെ കഴിഞ്ഞ പതിനാറ് ആലോചനകളും മുടിങ്ങിയത് കെട്ടാൻ പോകുന്ന പെണ്ണിന് നിറം കുറവായതിന്റെ പേരിലാണ്….!
സ്വന്തം നിറം പോലെ പാലപ്പത്തിന്റെ നിറം ഒന്നും പ്രതീക്ഷിച്ചു അങ്ങോട്ടു വന്നിട്ട് ഒരു കാര്യവുമില്ല,
പെണ്ണിനാണേൽ നാടൻ ചിക്കൻ കറിയുടെ നിറമാണ്, അവിടെ ചെന്നാൽ ഒരു ചായ കിട്ടും എന്നല്ലാതെ വേറെ ഗുണമൊന്നുമില്ല….!
ഇനി അതല്ല പെണ്ണിനെ കാണാതെ പോയാൽ പറഞ്ഞു വിട്ടവരോട് എന്തു പറയും എന്നൊരു വേവലാധി ഉണ്ടെങ്കിൽ
ഞാൻ പോയതിനു പിന്നാലെ തന്നെ വന്നോള്ളൂട്ടോ……..!
അതും പറഞ്ഞവൾ മുന്നോട്ടു നടന്നു നീങ്ങി…,
ആ സമയം അവൾ പറഞ്ഞ പാലപ്പത്തിന്റെയും ചിക്കൻ കറിയുടെയും തമാശ ആസ്വദിക്കുകയായിരുന്നു ഞാൻ…..,
ഇതെല്ലാം നടന്നത് ഒരു പള്ളിക്കു മുന്നിലായതു കൊണ്ടും, അവൾക്കു പറയാനുള്ള കാര്യങ്ങൾ അവൾ തുറന്നു പറഞ്ഞതു കൊണ്ടും,
എനിക്കെന്തോ അവളെ വല്ലാണ്ടങ്ങു പിടിച്ചു….!!!
തുടർന്നവളുടെ വീട്ടിലെത്തി പെണ്ണു കാണൽ കഴിഞ്ഞ ശേഷം അവളോടൊന്നു സംസാരിക്കണം എന്നു പറഞ്ഞപ്പോൾ അവൾക്കു തന്നെ അത്ഭുതം….”
തുടർന്നവൾക്കു മുന്നിലെത്തിയതും ഞാൻ പറഞ്ഞു.,
എനിക്ക് ചിക്കൻ കറിയുടെ
നിറമുള്ള പെണ്ണിനേക്കാൾ ഇഷ്ടം…….?
എന്നു പറഞ്ഞു ഞാൻ ഒന്നു നിർത്തിയതും,
അവൾ ഞാനിനി എന്താണു പറയാൻ പോകുന്നതെന്നറിയാൻ എന്നെ തന്നെ നോക്കി,
അതു കണ്ടതും ഒന്നു ചിരിച്ച് ഞാനവളോടു പറഞ്ഞു…,
ചോക്കളേറ്റിന്റെ നിറമുള്ള പെണ്ണിനേയാണ്……! ”
ഞാനതു പറഞ്ഞു തീർന്നതും ഉള്ളിലുറങ്ങി കിടന്ന സന്തോഷങ്ങളെ കൂട്ടു പിടിച്ച് അവളുടെ മിഴികൾ എനിലേക്ക് വിടർന്നു,
വീട്ടിൽ തിരിച്ചെത്തിയതും ഞാൻ എന്റെ അമ്മച്ചിയോടു പറഞ്ഞു
അവൾ കാണാൻ ഒരൽപ്പം നിറം കുറവാണ് പക്ഷെ എനിക്ക് ആ പെങ്കൊച്ചിനെ തന്നെ മതിയെന്ന്…,
പെങ്ങൾമാരും അടുത്ത ബന്ധുകളും അതിന്റെ പേരിൽ കുറച്ചു മുഖം കറുപ്പിച്ചെങ്കിലും
അതൊന്നും അത്ര വലിയ കാര്യമായില്ല…,
എന്റെ തീരുമാനം ശരിയായിരുന്നു എന്നും
അവൾ സ്നേഹത്തിന്റെ ഒരു മാലാഖയാണെന്നും വിവാഹം കഴിഞ്ഞ അന്നു തന്നെ എനിക്ക് മനസിലായി…..,
അന്നു രാത്രി എന്റെ മുറിയിലെത്തിയ അവൾ ബെഡിൽ ഇരിക്കുകയായിരുന്ന എന്റെ അടുത്തു വന്ന് ഒന്ന് എഴുന്നേറ്റു നിൽക്കാമോ ” എന്നു ചോദിച്ചു അവൾക്കായി ഞാൻ എഴുന്നേറ്റതും,