ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 14

ബഹറിനക്കരെ
ഒരു കിനാവുണ്ടായിരുന്നു 14
Bahrainakkare Oru Nilavundayirunnu Part 14 | Previous Parts

Author : റഷീദ് എം ആർ ക്കെ

ഞാനും റൈഹാനത്തും തമ്മിലുള്ള പ്രണയത്തിന്റെ വസന്തകാലത്താണ് അന്നൊരു ദിവസം എനിക്ക് കോളേജിലെ എന്തോ പ്രോഗ്രാമിന് വേണ്ടി കുറച്ച് കാഷ് അത്യാവശ്യമായി വരുന്നത്. ജോലിയും മറ്റും ഇല്ലാത്തതിനാൽ എനിക്കന്ന് എന്ത് ആവശ്യം വന്നാലും പൈസ ഉമ്മയോട് പറഞ്ഞ് ഉപ്പയുടെ കയ്യിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. അന്നും പതിവ് പോലെ വീട്ടിൽ വന്ന് ഉമ്മയോട് കാര്യങ്ങൾ പറഞ്ഞ് ഉപ്പയോട് കാഷ് വാങ്ങി തരണം എന്നൊക്കെ പറഞ്ഞതായിരുന്നു പക്ഷേ ഞാൻ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് പിന്നീട് വീട്ടിൽ സംഭവിച്ചത്.
കാഷ് കോളേജിൽ എത്തിക്കേണ്ട ദിവസത്തിന് തലേന്ന് വൈകുന്നേരം പാടത്തെ പന്തുകളിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയ ഞാൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ ” ഉമ്മാ ഇങ്ങള് ഉപ്പയോട് വാങ്ങിയ ആ കാഷ് തന്നെ നാളെ കോളേജിൽ കൊടുക്കാൻ ഉള്ളതാ എല്ലാവരും കൊടുത്തു.. ” എന്ന് പറഞ്ഞപ്പോൾ ഞാനൊട്ടും പ്രതീക്ഷിക്കാതെ ഉമ്മ പറഞ്ഞു ” ഞാൻ ഉപ്പാനോട് ചോദിച്ചിട്ടില്ല ഉപ്പാന്റെ കയ്യിൽ പൈസയുണ്ടാവില്ലെ
ന്നെനിക്കറിയാം.. അടുത്ത പ്രാവശ്യം നിന്റെ ഫീസ് കൊടുക്കല് തന്നെ എങ്ങനെയാന്നറിയില്ല അപ്പോഴാണ് ആവശ്യമില്ലാത്ത ഓരോ പരിപാടിക്ക് കാഷ്.. ! നിനക്കെന്താ ഇവിടുത്തെ അവസ്ഥകൾ ആലോചിക്കാൻ ബുദ്ധിയില്ലേ..?? ” എന്ന് ഉമ്മ പറഞ്ഞതും കൂടുതലൊന്നും ചിന്തിക്കാതെ ദേഷ്യം തലക്ക് കയറിയ ഞാൻ ഭക്ഷണം കഴിച്ചിരുന്ന പ്ലേറ്റ് ടേബിളിൽ നിന്നും തട്ടി തെറിപ്പിച്ചു.
എന്നിട്ടും ദേഷ്യവും വിഷമവും മാറാതിരുന്നപ്പോൾ
ഉമ്മയുമായി കുറെ നേരം ആ മഗ്രിബിന്റെ സമയത്ത് കയർത്ത് സംസാരിക്കുകയുണ്
ടായി കാരണം വീട്ടുകാരുടെ അവസ്ഥയോ ഉപ്പയുടെ അവസ്ഥയോ എനിക്കന്ന് അറിയില്ലായിരുന്നു.
ഞാൻ നിന്നോട് തുടക്കത്തിൽ പറഞ്ഞിരുന്നല്ലോ കോളേജിൽ അടിച്ച് പൊളിച്ച് നടക്കുന്ന ഒരു കാലമുണ്ടായിരുന്
നു എനിക്കെന്ന് അന്നായിരുന്നു ഈ സംഭവവും ..
ഇടക്കൊക്കെ ഉമ്മയുമായി അങ്ങനെ വഴക്കിടാറുണ്ട് അന്നെന്തോ ഞാൻ ഒരുപാട് സമയം വീട്ടുകാരുമായി വഴക്കിട്ടു.. ഉമ്മയോടുള്ള ദേഷ്യം കൊണ്ടൊന്നുമല്ലായിരുന്നു അങ്ങനെ. എനിക്കപ്പോൾ കോളേജിലെ ആ പ്രോഗ്രാമായിരുന്നു വലുത് . കാഷ് കിട്ടാത്ത ദേഷ്യം മുഴുവനും ഉമ്മയോടും ദേഷ്യം കൂട്ടാൻ കെൽപ്പുള്ള കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്ന പെങ്ങന്മാരോടും തീർക്കുമ്പോഴാണ് പതിവില്ലാതെ ആ സമയത്ത് എന്റെ റൂഹ് റൈഹാനത്ത് അങ്ങോട്ട് വരുന്നത്.

അവളെ കണ്ടതും അതുവരെ എന്നെ പിടിച്ച് കുലുക്കിയ ദേഷ്യം എവിടേക്കാണ് ഞാനറിയാതെ ഓടിയൊളിച്ചത് എന്നറിഞ്ഞില്ല. ദേഷ്യത്തോടെ പറഞ്ഞിരുന്ന കാര്യങ്ങൾ മുഴുവനാക്കാൻ മറന്ന് പെട്ടെന്ന് നിശബ്ദനായ ഞാൻ മുന്നിലൂടെ വന്ന റൈഹയെ ഒന്നു നോക്കി . അവളെന്നെ നോക്കാതെ ഉമ്മയുടെ അടുത്തേക്ക് ചെന്ന് എന്തൊക്കെയോ സംസാരിച്ച് അവർ അപ്പുറത്തേക്ക് പോയി.
ടേബിളിൽ നിന്നും ഞാൻ തട്ടിയിട്ട ചോറ്റ് പാത്രവും, ചോറും പെറുക്കി എടുക്കുന്ന പെങ്ങളെ നോക്കിയപ്പോൾ അവൾ ” പാവത്തിന് പൈസ കിട്ടീലെ ഠോ” എന്ന് പറഞ്ഞ് കളിയാക്കിയതും അവളോട് “നീ നിന്റെ കാര്യം നോക്ക്യാ മതിയെടീ… ” എന്നും പറഞ്ഞ് അവളോട് വീണ്ടും ഉടക്കാൻ നിന്നപ്പോൾ റൈഹാനത്ത് ഞാൻ കേൾക്കത്തക്ക രീതിയിൽ അപ്പുറത്ത് നിന്നും ഒന്ന് ചുമച്ചു അതോടെ ഞാൻ വീണ്ടും മിണ്ടാതെ നിന്നു.
അടുക്കള ഭാഗത്ത് സംസാരിച്ച് നിൽക്കുന്ന റൈഹ വരുന്നതും കാത്ത് ഞാൻ കുറെ നേരം കോലായിയുടെ ഭാഗത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു. റൈഹ എന്റെ അടുത്തെവിടെയെങ്കിലും ഉണ്ടായാൽ ഞാനവൾക്ക് വേണ്ടി മാത്രം ജീവിക്കുമായിരുന്നു. അതുകൊണ്ടാണല്ലോ അവളെന്റെ ജീവിത സഖിയായി വേണമെന്ന് ഒരുപാട് മോഹിച്ച എനിക്ക് നൽകാതെ വിധി വിലക്കേർപ്പെടുത്തി നോവിച്ചതും എന്റെ ആരുമല്ലാതാക്കിയതും..
എന്തോ വാങ്ങുവാനാണെന്നും പറഞ്ഞ് ആ നേരത്ത് വന്ന അവൾ കുറെ നേരം വീട്ടുകാരോട് സംസാരിച്ചിരുന്ന ശേഷമാണ് പോകുവാണ് എന്ന് ഉമ്മയോട് പറഞ്ഞ് പുറത്തേക്ക് ഇറങ്ങാനൊരുങ്ങിയ
ത്.
ഈ സമയത്ത് ഞാൻ കോലായയിലേക്ക് ചെന്ന് അവിടെ കാത്തുനിന്നു. അതിലൂടെ വന്ന അവൾ എന്നോട് ചെറുതായൊന്ന് ചിരിച്ച് നാളെ എന്നാന്ഗ്യം കാണിച്ചു. രണ്ട് ദിവസം മുൻപ് കൊടുത്ത എന്റെ പ്രണയലേഖനത്തിനുള്ള മറുപടി നാളെ കിട്ടുമെന്നുള്ള ആ സിഗ്നൽ കണ്ടപ്പോൾ ഞാനൊരുപാട് സന്തോഷിക്കുകയുണ്ടായി കാരണം അവളെനിക്കായി മാത്രം എഴുതി തരുന്ന ആ കത്തിലെ അക്ഷരങ്ങൾക്ക് മഷിയുടെ മണത്തേക്കാൾ കൂടുതൽ അവളുടെ ചുടു നിശ്വാസത്തിന്റെ ചെറു ചൂടും, മയിലാഞ്ചി മായാത്ത ആ കയ്യിന്റെ മണവുമായിരുന്നു. സ്നേഹാർദ്രമായ ആ വരികൾ രാത്രികളിൽ ഉറങ്ങാതെയിരുന്ന് ഞാൻ പലവട്ടം വായിക്കുമായിരുന്നു. നിനക്കറിയോ എന്റെ ഹൃദയത്തിനെ മത്ത് പിടിപ്പിക്കാൻ കെൽപ്പുള്ള ഒരു ലഹരി തന്നെയായിരുന്നു റൈഹാനത്തിന്റെ അന്നത്തെ ആ പ്രണയലേഖനങ്ങൾ.
മറുപടിയെഴുതിയ കത്ത് നാളെ തരാമെന്നവൾ പറഞ്ഞപ്പോൾ അതുവരെ മനസ്സിനെ അസ്വസ്ഥനാക്കിയ സങ്കടങ്ങൾ ഉരുകി പോയത് ഞാനറിഞ്ഞു .
പിറ്റേന്ന് മഗ്രിബ് നമസ്ക്കരിച്ച് വരുമ്പോൾ പതിവ് പോലെ കിണറ്റിനരികിൽ കാത്തു നിൽക്കുന്ന അവൾ എന്നെ കണ്ടതും കയ്യിലുള്ള എഴുത്ത് ആരെങ്കിലുമുണ്ടോന്ന് നോക്കി ഇട വഴിയിലേക്കിട്ടതും ഞാനതെടുത്ത് അവളോടൊന്ന് ചിരിച്ച് കൂടുതലവിടെ നിൽക്കാതെ വേഗം വീട്ടിലേക്ക് നടന്നു.
അൻവറിന്റെ കഥ കേട്ടിരിക്കുമ്പോഴാണ്
പ്രണയിച്ച പെണ്ണ് നീട്ടുന്ന പ്രണയലേഖനം കയ്യിൽ കിട്ടുമ്പോൾ ആത്മാർത്ഥമായി അവളെ പ്രണയിക്കുന്ന ഒരാണിന്റെ മനസ്സിനനുഭവപ്പെടുന്ന അനുഭൂതികൾ മുഴുവനും ഞാനാദ്യമായി കാണുന്നത്.
അൻവർ തുടർന്ന് പറയാൻ തുടങ്ങി..