പരോൾ

പ്രഭാത ഭക്ഷണ വേളയിൽ ജയിൽ വാർഡൻ രാമചന്ദ്രൻ സാർ ഉച്ചത്തിൽ വിളിച്ചു

നമ്പർ നാൽപ്പത്തി മൂന്ന്

ആരും കേട്ടില്ല കാരണം എല്ലാവരും ആഹാരം കഴിക്കുവാനുള്ള തിരക്കിൽ ആയിരുന്നു

വീണ്ടുമൊരിക്കൽ കൂടി ചോദിച്ചു ആരാണ് ഈ നമ്പർ നാൽപ്പത്തി മൂന്ന്

മറുപടിയൊന്നും ലഭിക്കാത്തതിനാൽ വാർഡൻ ആക്രോശിച്ചു ആരാടാ ഈ നാല്പത്തിമൂന്ന്

ഞാനാണ് സാർ ,എന്താണ് കാര്യം

ഒരു വിസിറ്റർ ഉണ്ട് അദ്ദേഹം മറുപടി നൽകി
അനാഥനായ എനിക്ക് ആരാണ് സാർ വിസിറ്റർ വിക്ടർ ചോദിച്ചു
അവിടെ ചെല്ലുമ്പോൾ മനസിലാകും
വിളി കേൾക്കാത്ത നീരസം രാമചന്ദ്രൻ സാർ അങ്ങനെ തീർത്തു

വിസിറ്റർ റൂമിലെത്തിയ വിക്ടറിന് കാണുവാൻ കഴിഞ്ഞത് ഫാദർ ഡെന്നിയെ ആയിരുന്നു

ഈശോ മിശിഹായ്ക്കു സ്തുതി ആയിരിക്കട്ടെ അച്ചോ

ഇപ്പോഴും ,എപ്പോഴും സ്തുതിയായിരിക്കട്ടെ അച്ചൻ മറുപടിയും നൽകി
മോനെ
വിക്ടോ ശരിക്കും ഞാൻ നിന്നെക്കാണാൻ വന്നതല്ല ഇവിടെ സുവിശേഷ പ്രവർത്തനത്തിന് എത്തിയതാണ് അപ്പോൾ രാമചന്ദ്രൻ സാർ പറഞ്ഞു വിയ്യൂർ ജയിലിൽ നിന്നും പുതിയ ഒരാൾ കൂടി ഇവിടെ എത്തിയിട്ടുണ്ട് എന്ന്

പേര് കേട്ടപ്പോൾ തന്നെ നമ്മുടെ സ്നേഹഭവനിലെ നന്മനിറഞ്ഞ നിന്റെ ആ പഴയ മുഖം തന്നെയായിരുന്നു ആദ്യമെത്തിയത് എങ്കിലും
നിന്നെ ഈ അവസ്ഥയിൽ കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി

നിനക്കെന്താണ് സംഭവിച്ചത് ,നീ ഇവിടെ എങ്ങനെ എത്തപ്പെട്ടു ,ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത എന്റെ വിക്ടോ തന്നെയാണോ ഇത്

അച്ചോ അവൾ അവളായിരുന്നു എനിക്കെല്ലാം
എന്റെയും ,നിമ്മിയുടെയും വിവാഹശേഷം എനിക്ക് സ്ഥലം മാറ്റം കിട്ടി അങ്ങനെ ഞങ്ങൾ കണ്ണൂർക്ക് പോയി
മലയോരം ആയിരുന്നതിനാൽ തന്നെ നമ്മുടെ നാടുപോലെ അടുത്തടുത്ത് വീടുകൾ ഇല്ലായിരുന്നു

അതിനാൽ തന്നെ ജോലിത്തിരക്കിനിടയിലും നിമ്മിയുമായി സംസാരിക്കുന്നതിനായി ഞാനൊരു ഫോൺ വാങ്ങി അവൾക്കു നൽകി

താമസിയാതെ സമൂഹ മാധ്യമങ്ങളിൽ എല്ലാം തന്നെ അവൾ സജീവമായി ,

വീട്ടിൽ തനിച്ചായിപ്പോയ അവൾ
മുഖപുസ്തകത്തിലെ സജീവ പങ്കാളിത്തം ആയിരുന്നു
ദിനംപ്രതി പുതിയ സ്റ്റാറ്റസുകൾ ,ഫോട്ടോസ് അപ്‌ലോഡ് ചെയ്യൽ തുടങ്ങി ഒഴിവുവേളകൾ കൂടുതൽ ഇതിനായി ചിലവഴിച്ചു
ഞാൻ ജോലിക്കു പോയിക്കഴിഞ്ഞാൽ പിന്നെ വൈകിട്ടെ വരൂ ഇടയ്ക്കൊന്നു വിളിക്കും
അതെ എനിക്കാവുമായിരുന്നുള്ളു ,

എന്നാലും അവളെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു ,അവളുടെ സാനിധ്യം മറ്റെല്ലാ നൊമ്പരങ്ങളിൽ നിന്നും എന്നെ സാന്ത്വനിപ്പിച്ചിരുന്നു

വീട്ടിൽ നിന്നും ഒരുപാട് ദൂരെയാണ് ജോലിയെന്നതിനാൽ ഇടയ്ക്ക് താമസിച്ചേ വീട്ടിൽ വരാനും കഴിയു എന്ന അവസ്ഥയാണ്
മറ്റുചിലപ്പോൾ അതും കഴിയില്ല
ആയതിനാൽ തന്നെ കണ്ടു സംസാരിക്കാൻ കഴിയുന്ന ഫോൺ ആയിരുന്നു അവൾക്കു വാങ്ങി നൽകിയത്

എനിക്കറിയാം അവൾ തനിച്ചാണ് എന്ന് അതിന് തന്നെയാണ് അവൾക്ക് ഞാൻ ഫോൺ വാങ്ങി നൽകിയതും

ഞാനും അവളും തമ്മിൽ സുഹൃത്തുക്കളെപ്പോലെയാണ്
എല്ലാ കാര്യങ്ങളും ഷെയർ ചെയ്യുമായിരുന്നു

അവളുടെ ഫേസ്ബുക് ന്റെ പാസ്സ്‌വേർഡ്‌ പോലും എന്റെ കയ്യിൽ ഉണ്ടായിരുന്നു
പക്ഷെ ഞാനതില് ആനന്ദം കണ്ടെത്തിയിരുന്നില്ല എന്നതിനാൽ ഉപയോഗിക്കുവാൻ സമയം കണ്ടെത്തിയിരുന്നില്ല

അങ്ങനെ ഒരു ദിവസം അവളുടെ ഒരു ഫോട്ടോയ്ക്ക് വന്ന മറുപടിയിലൂടെയായിരുന്നു നിമ്മി വിഷ്ണുവിനെ പരിചയപ്പെടുന്നത്

അവൾ അവന്റെ പ്രൊഫൈൽ പരിശോധിച്ചു

പേര്
വിഷ്ണു നമ്പ്യാർ
ആള് നന്നായി പാടും ,ഗിത്താർ വായിക്കും
കലാകാരനാണ്
അവൾ അന്ന് രാത്രിയിൽ എന്നോട് പറഞ്ഞു

നിനക്ക് വേറെ പണിയൊന്നുമില്ല മറുപടിയായി ഞാൻ പറഞ്ഞു

ജോലി കഴിഞ്ഞു ഒരുപാട് വൈകി വന്ന ഞാൻ വേഗം ഉറങ്ങി
പതിവുപോലെ തന്നെ ആ ദിനവും കടന്നുപോയി

അങ്ങനെ ദിവസങ്ങൾ മാറി മറഞ്ഞു നിമ്മി വീണ്ടും ഫോട്ടോ ഇട്ടു
നിമിഷങ്ങൾക്കകം വിഷ്ണു കമന്റ് ഇട്ടു

പിന്നെ അവളുടെ മെസ്സഞ്ചറിലേക്ക് ഒരു മെസ്സേജും
ഫോട്ടോ നന്നായിരിക്കുന്നു
നല്ല ഭംഗിയുണ്ട്

വീണ്ടും അവൾ എന്നോട് ഇക്കാര്യവും പറഞ്ഞു
അങ്ങനെ അന്ന് ഞാൻ അവളുടെ ഫോൺ വാങ്ങി നോക്കി
ആഹാ ഇവൻ ആള് കൊള്ളാമല്ലോ
ഇവനെ കണ്ടാൽ അറിയാം ആള് പഞ്ചാരയായാണ്

ഫ്രീക്കൻ ചെക്കനാണ് ഇവന്മാരൊക്കെയാണ് പല ജീവിതങ്ങളും തകർക്കുന്നത്

നമുക്കിവന് ഒരു പണി കൊടുക്കാം
അവന് തിരിച്ചു മറുപടിയും നൽകി

“”താങ്ക്സ് നീ എന്നേക്കാൾ സുന്ദരനാണ് നിന്റെ പാട്ടും ,ഗിത്താറുമെല്ലാം സൂപ്പർ ആണ് “”
എന്ന്

അവളുടെ അനുവാദം കൂടാതെ അന്ന് അങ്ങനെ മെസ്സേജ് അയച്ചതിനു അന്ന് ഞങ്ങൾ തമ്മിൽ പിണങ്ങി