കാത്തിരിപ്പിനൊടുവിൽ

കാലമേറയായ് തുടങ്ങിയ അവരുടെ പ്രണയം ഒടുവിൽ വിവാഹമെന്ന സാക്ഷാത്കാരത്തിലെത്തുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല……. കാരണം നിവേദ്യയും സുൾഫീക്കറും വീട്ടുകാരുടെ എതിർപ്പിനപ്പുറം ഹൃദയം കൊണ്ടടുത്തവരായിരുന്നു………

കോളേജുകാലഘട്ടത്തിലെ പരിചയം പ്രണയത്തിലേക്ക് വഴുതപ്പെടുകയായിരുന്നു….. പിജി ഫിലോസഫിക്ക് പഠിക്കുന്ന സുൾഫീക്കറും ബിഎ ഫിലോസഫിക്ക് പഠിക്കാനെത്തിയ നിവേദ്യയും തമ്മിലടുത്തത് വളരെ പെട്ടന്നായിരുന്നു…. ആരേയും ആകർഷിക്കുന്ന പ്രകൃതമായിരുന്നു സുൾഫീക്കറിന്റേതു……..

ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും വിദ്യാഭ്യാസത്തിലും കോളേജു രാഷ്ട്രീയത്തിലും കലാപരമായ രംഗങ്ങളിലും നിറസാന്നിധ്യമായിരുന്നു സുൾഫി….. ആദർശ ജീവിതത്തിനു ആഗ്രഹിച്ച നല്ലയൊരു വ്യക്തി കൂടിയായ സുൾഫീക്കറിനെ സ്നേഹിച്ച നിവേദ്യയയെ ആർക്കും കുറ്റം പറയുവാനുമൊക്കില്ല…….

തുടരെ തുടരെയുളള കണ്ടുമുട്ടലുകളും അവരുടെ പടലപിണക്കങ്ങളും അവസാനം പ്രണയത്തിലേക്ക് എത്തപ്പെടുകയായിരുന്നു….. പിന്നീടുള്ള ദിനങ്ങൾ അവരുടേതു മാത്രമായി….. കലാലയത്തിലെ ഓരോ ഇടനാഴികളും ഓരോ വ്യക്ഷച്ചുവടുകളും അവരുടെ കണ്ടുമുട്ടലുകളുടെ ഇടമായ് മാറി….

അവന്റെ കണ്ണുകളെയും ചിരിയേയും അവൾ വല്ലാതെ പ്രണയിച്ചു…… അവൻ അവളുടേതു മാത്രമായ്….. ഒടുവിൽ വീട്ടുകാരുടെ എതിർപ്പിനൊടുവിലും നിവേദ്യ ഇന്ന് സുൾഫീക്കറുടെ ഭാര്യയാണ്…… അവരുടെ ഒരുമിക്കലിൽ വീട്ടുകാരെല്ലാം ഇപ്പോൾ സന്തോഷത്തിലുമാണ്……. ഇപ്പോൾ വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമാകുന്നു…..

ഒരു കാര്യം ഇടക്കു കയറി ഞാൻ പറയട്ടെ,,,,,,,,

കല്യാണം കഴിഞ്ഞ് പതിനഞ്ചാം ദിവസമാണ് സുൾഫീക്കർ ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ ഗൾഫിലേക്ക് പോയത്……. ഇന്ന് രണ്ടു വർഷം തികയുന്നു….. തന്റെ സുൾഫിയെ പിരിഞ്ഞിരിക്കുന്നതിനിടയിലും അവൾ സന്തോഷവതിയായ് അഭിനയിക്കുന്നുണ്ട്……

തന്റെ കൂടി ജീവിതത്തിനു വേണ്ടിയാണ് സുൾഫി കാണാമറയത്തിരുന്നു അധ്യാനിക്കുന്നതെന്നവൾക്കറിയാം…. ഇന്നാണ് അവൻ

തിരികെ വരുന്നത്….. അവന്റെ പ്രിയതമയുടെ അടുത്തേക്ക്….. അവളും കാത്തിരിപ്പിലാണ്……. ഇന്നു വല്ലാത്തൊരു സന്തോഷത്തിലുമാണ്…..

എല്ലാ ദിവസവും നിവേദ്യയെ വിളിക്കാറുള്ള സുൾഫീക്കർ രണ്ടു ദിവസമായ് അവളെ വിളിക്കുന്നതു കൂടി ഇല്ല….. വീട്ടുകാരെല്ലാം എന്തോ മറക്കുന്നതു പോലെ…… ഇതൊന്നും അവൾ കാര്യമാക്കുന്നതേയില്ല…… അവൾ ഓടിനടന്ന് തന്റെ സുൾഫിക്കു വേണ്ടുന്ന ഇഷ്ടവിഭവങ്ങൾ ഒരുക്കുന്ന തിരക്കിലാണ്…..

പറഞ്ഞ സമയം കഴിഞ്ഞും സുൾഫിയെ കാണാത്തതിന്റെ നീരസം അവളുടെ നോട്ടത്തിലുണ്ട്…… കാത്തിരിപ്പിനു ഒരു അവസാനമില്ലേ????? ജനലിലൂടെ വിദൂരതയിലേക്കുള്ള അവളുടെനോട്ടത്തിൽ നിവേദ്യക്കു മനസ്സിലായി, പതിവില്ലാത്ത ജനക്കൂട്ടം പരിസരത്തുണ്ട്…… ഇന്നെന്താ ഇത്ര പ്രത്യേകത???? അവൾ മനസ്സിൽ ചോദിച്ചു…..

ഒടുവിൽ അതിനുത്തരവുമായി തിങ്ങിനിറഞ്ഞ ജനസഞ്ചയത്തിനിടയിൽ കൂടി അവളുടെ എല്ലാമായ സുൾഫീക്കറുടെ ചേതനയറ്റ ശരീരവുമായ് ആംബുലൻസെത്തി…..

അവൾക്കൊന്നും വിശ്വസിക്കാനായില്ല…..

ആർക്കും അവളെ ഒന്നും വിശ്വസിപ്പിക്കുവാനുമായില്ല……

മരണം അങ്ങനെയാണ്…….

അവൻ രംഗബോധമില്ലാത്ത കോമാളിയാണ്…..

കാത്തിരിപ്പിനൊടുവിൽ എല്ലാം നഷ്ടമായ നിവേദ്യയെപ്പോൽ,,,,, ഒരുപാട് സഹോദരിമാർ,,,, നമുക്കുചുറ്റും…..