അലാറം അടിക്കുന്ന ഒച്ച കേട്ടാണ് എഴുന്നേറ്റത്, എല്ലാവരും എഴുന്നേൽക്കുന്നതിന് മുമ്പ് കുളിച്ചേക്കാം എന്ന് കരുതി, അടുക്കളയിൽ ചെന്ന് പുറത്തെ ലൈറ്റ് ഓൺ ചെയ്ത് പുറത്തെ ബാത്റൂമിലേക്ക് പോയി. 10 മിനിറ്റ് കൊണ്ട് എല്ലാം കഴിഞ്ഞു തിരിച്ചു വന്നു മറ്റുള്ളവരെ വിളിച്ച് എഴുന്നേൽപ്പിച്ചു. സീത എഴുന്നേറ്റ് വന്നപ്പോൾ, കിളിയെ വിളിക്കാൻ പറഞ്ഞു. സീത: അണ്ണന് വിളിച്ചു കൂടെ. ഞാൻ: ഇപ്പോൾ ചീതമ്മ വിളിക്ക്. സീത കിളി കിടന്ന് വാതിലിൽ മുട്ടി. സീത: ചേച്ചി…….. ചേച്ചി എഴുന്നേൽക്ക്. അകത്ത് എഴുന്നേൽക്കുന്ന ശബ്ദം കേട്ടു, വാതിൽ തുറന്നു പുറത്തു വന്നു. ചേട്ടനോട് ഞാൻ പുറത്ത് ബാത്റൂം ഉണ്ട് അവിടെ പോയി കുളിക്കാൻ പറഞ്ഞു. ഇതിനിടയിൽ അകത്തെ ബാത്റൂമിൽ ചേച്ചി കുളിക്കാൻ കയറിയിട്ടുണ്ടായിരുന്നു. ഞാനീ സമയംകൊണ്ട്, വണ്ടി തുടച്ചു വന്നു. 2:45 ആയപ്പോഴേക്കും എല്ലാവരും റെഡിയായി. കിളി ബ്രൗൺ കളർ ബോർഡറോഡ് കൂടിയ മാമ്പഴ കളർ പാവാടയും ബ്രൗൺ കളർ ബ്ലൗസും അതേ കളറിലെ ഹാഫ് സാരിയും ഉടുത്തപ്പോൾ സുന്ദരിയായിരിക്കുന്നു. ചീതമ്മ തത്ത പച്ച കളർ പട്ടു പാവാടയും ബ്ലൗസും, ചേച്ചിക്ക് സെറ്റ് സാരി ആണ് വേഷം ഞങ്ങൾ മുണ്ടും ഷർട്ടും. അധികം താമസിയാതെ എല്ലാവരും വണ്ടിയിൽ കയറി. ചേട്ടൻ എൻറെ
സൈഡിൽ ആണ് ഇരുന്നത്. മറ്റു മൂന്ന് പെൺപടകളും പുറകിൽ കയറി, അമ്മൂമ്മയോട് വാതിലിലും അടച്ച് കിടന്നു കൊള്ളാൻ പറഞ്ഞു. വണ്ടി പുറത്തേക്കെടുത്ത് ഞാനിറങ്ങി ഗേറ്റ് പൂട്ടി, ഞങ്ങൾ യാത്ര തുടങ്ങി. വഴിയിലൊന്നും വേറെ തടസ്സങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ, 4:00 മണിക്ക് ഗുരുവായൂരിലെത്തി. വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ നടക്കുന്നതിനിടയിൽ, ഞാൻ സീതയെ പതിയെ തോണ്ടി പുറകിലേക്ക് വലിച്ചു. സ്വകാര്യമായി ഞാൻ: ക്യൂവിൽ നിൽക്കുമ്പോൾ, ചീതമ്മ എൻറെ മുൻപിൽ നിൽക്കണം.
മറ്റുള്ളവരെ നമുക്കു മുമ്പിൽ നിർത്താം. സീത: അതെന്തിനാണ് അണ്ണാ. സീത: ആ ഉണ്ടക്കണ്ണിയെ ഒന്നു വട്ടു പിടിപ്പിക്കാൻ ആണ്. സീത: എന്തിനാണ് അണ്ണാ, അതൊരു പാവം ചേച്ചിയാണ്. ഞാൻ: നല്ല പാവം. അത് മിണ്ടാതിരിക്കുന്നു എന്ന് കരുതി, പാവം ഒന്നും അല്ല. അന്ന് കേട്ടതൊന്നും പോരല്ലെ? പിന്നെ സീത ഒന്നും മിണ്ടിയില്ല. അമ്പലനടയിൽ ചെല്ലുമ്പോൾ അവിടെ നിർമ്മാല്യ ദർശനത്തിന് വേണ്ടി തുറന്ന് നട, ഇപ്പോഴും ആളെ പ്രവേശിപ്പിച്ചു കൊണ്ടിരിക്കുന്നു. ക്യൂ ഉണ്ട്, ഞങ്ങൾ ക്യൂവിൽ കയറി നിന്നു. ഞാൻ പറഞ്ഞ പോലെ തന്നെ കിളി മുമ്പിലും തൊട്ടുപുറകിൽ ചേച്ചി അതിനു പുറകിൽ ചേട്ടൻ സീത എൻറെ മുൻപിൽ വന്ന് നിൽക്കുകയും ചെയ്തു. ക്യൂ ചലിക്കുന്നതിനിടയിൽ, പലപ്രാവശ്യം കിളി തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഇത് കണ്ടപ്പോൾ അവളെ കൂടുതൽ വട്ടു പിടിപ്പിക്കാൻ, സീതയോട് ഓരോന്നു പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നു. ഇത് കാണുന്തോറും, ഉണ്ടക്കണ്ണിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഉരുണ്ടു വരുന്നത് കാണാമായിരുന്നു. അപ്പോൾ സീത എന്നോട് സീത : പാവം ചേച്ചി, നല്ല വിഷമം ഉണ്ട്. കണ്ണുകൾ നിറയുന്നത് കണ്ടോ? പ്രാക്ക് ഏക്കും. ഞാൻ: ചീതമ്മ ഇതല്ലേ കണ്ടിട്ടുള്ളൂ, എന്നോട് കാണിച്ചത് കണ്ടിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു. സീത: എന്താണ് നിങ്ങൾ തമ്മിലുള്ള പ്രശ്നം? ഞാൻ ഇതിൽ ഇടപെടണൊ? ഞാൻ: വേണ്ടായേ. ഞങ്ങൾ തമ്മിലുള്ള പ്രശ്നം, നാളെ തീരും. അതിനും ചീതമ്മ എൻറെ കൂടെ നിൽക്കണം. സീത: ഞാൻ എന്ത് ചെയ്യണം? ഞാൻ: എൻറെ ചിറ്റ വീട്ടിൽ നിന്നും കുറച്ചു മാറി താമസിക്കുന്നുണ്ട്. നാളെ രാവിലെ അവിടെ പോകണം എന്ന് അമ്മുമ്മയോട് പറയണം. എന്നിട്ട് അമ്മുമ്മയെയും കൂട്ടി നിങ്ങൾ മൂന്നുപേരും പോകണം. ഞാൻ എന്തെങ്കിലും ഒഴിവുകഴിവു പറഞ്ഞു അവിടെനിന്നും മാറിക്കോളാം. ഓക്കെ അല്ലേ? സീത: ഓക്കെ. ഞാൻ: ദർശനം കഴിഞ്ഞ് ഇറങ്ങി കഴിയുമ്പോൾ തൃപ്രയാർ കുള്ള യാത്രയിൽ വണ്ടിയുടെ ഫ്രണ്ടിൽ കയറണം.
സീത: എന്തിനാണ് അണ്ണാ? ആ ചേച്ചിയെ വട്ടു പിടിപ്പിച്ചത് മതി. ഞാൻ: മതിയായിട്ടില്ല. ഇനിയുമുണ്ട്. അങ്ങനെ പറഞ്ഞ് ഞങ്ങൾ അമ്പലത്തിൻ്റെ കയറാനുള്ള നടയിലെത്തി.
ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും ആറു മണിയായി. ഞാൻ ചേട്ടനോട് ചോദിച്ചു ഓരോ ചായ കുടിച്ചിട്ട് തൃപ്രയാർ പോകാം. ചേട്ടൻ സമ്മതിച്ചു. അമ്പലത്തിനു മുൻപിലുള്ള ഇന്ത്യൻ കോഫി ഹൗസിൽ കയറി ചായയും കുടിച്ച് അവിടെ നിന്നിറങ്ങി, വണ്ടിയിൽ കയറുന്നതിനിടയിൽ സീത വന്ന ഫ്രണ്ടിൽ കയറി. ചേട്ടൻ ഒരു സൈഡിലും, കിളി മറ്റൊരു സൈഡിലും, നടുക്ക് ചേച്ചിയുമായി പുറകിലിരുന്നു. കിളി ഡ്രൈവർ സീറ്റിലെ തൊട്ടുപുറകിൽ ആയിട്ടാണ് ഇരുന്നത്. സീത ഫ്രണ്ടിൽ കയറിയത് സഹിക്കവയ്യാതെ, കയറിയ പടി കിളി ഡ്രൈവർ സീറ്റിന് പുറകിലേക്ക് തല ചായ്ച്ചു കിടന്നു. വണ്ടിയിൽ കയറിയ ഉടനെ ചേട്ടനും ചേച്ചിയും ഗുരുവായൂർ വിശേഷങ്ങൾ പറയാൻ തുടങ്ങി. അവർ ഗുരുവായൂരപ്പൻറെ ഒരുപാട് വർണ്ണനകൾ അങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങൾ മൂന്നു പേരും ആ ഒരു തലത്തിൽ അല്ലായിരുന്നു. കിളിയെ കൂടുതൽ വട്ടു പിടിപ്പിക്കാൻ ഓട്ടത്തിനിടയിൽ സീതയോട് ഞാൻ: നമുക്ക് തിരുവനന്തപുരത്ത് ചെന്നിട്ട് പൊൻമുടിയിൽ പോകണം. അച്ഛനെയും അമ്മയെയും വിളിച്ചു നോക്കാം, വന്നില്ലെങ്കിൽ നമുക്ക് രണ്ടു പേർക്കും കൂടി പോകാം. അതാണ് സുഖം. സീത ഒന്നും മിണ്ടിയില്ല, സൈഡ് തിരിഞ്ഞ് കിളിയെ നോക്കി. കിളി അപ്പോഴും ആ കിടപ്പ് തന്നെ. അരമണിക്കൂർ കൊണ്ട് തൃപ്രയാർ എത്തി. അവിടെ വലിയ തിരക്ക് ഉണ്ടായിരുന്നില്ല. ദർശനത്തിന് നിൽക്കുമ്പോൾ കിളിയുടെ മുഖത്ത് നോക്കിയപ്പോൾ കരഞ്ഞുകലങ്ങിയ കണ്ണുകൾ. എന്നെ ക്രുദ്ധയോടെ നോക്കുന്നുണ്ടായിരുന്നു. ദർശനം കഴിഞ്ഞ് ഇറങ്ങി. ചേട്ടനോട് കാപ്പി കുടിച്ചിട്ട് നമുക്ക് വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞു. വണ്ടിയുമെടുത്ത് പോരുന്ന വഴി നല്ല ഹോട്ടലിൽ കയറി കാപ്പി കുടിക്കാൻ കയറിയപ്പോൾ. കിളി കാറിൽ നിന്നും ഇറങ്ങിയില്ല. ഞാനും സീതയും ഹോട്ടലിലേക്ക് കയറിയിരുന്നു. ചേട്ടനും ചേച്ചിയും കിളിയെ വിളിച്ചു. അവരോട് എന്തോ ഒഴിവു പറഞ്ഞു കിളി അവിടെത്തന്നെ ഇരുന്നു. അവർ എൻറെ അടുത്ത് വന്ന് ആ പെൺകൊച്ച് വീട്ടിൽ ചെന്നിട്ട് ചായ കുടിക്കൂ എന്നാണ് പറയുന്നത്. അവർ കൈകഴുകാൻ പോയ തക്കത്തിന് ഞാൻ സീതയോട് ഞാൻ: ചീതമ്മ ചെന്ന് വിളിക്ക്. സീത എന്നെ രൂക്ഷമായി ഒന്ന് നോക്കി. സീത: ഞാൻ അപ്പോഴേ പറഞ്ഞതാ. ഇത്തിരി അധികമായി പോയി. ഞാനിനി കൂട്ടുനിൽക്കില്ല. ഞാൻ: ആ ഇരിക്കുന്ന കാളിയുടെ മറ്റൊരു മുഖം കണ്ടിട്ടില്ലല്ലോ? ഞാൻ കണ്ടിട്ടുണ്ട്. ഞാനനുഭവിച്ചതിൻ്റെ നൂറിലൊന്നു പോലും ആയിട്ടില്ല ഇപ്പോൾ
അവൾ അനുഭവിച്ചത്. എനിക്ക് കുറച്ചു പറയാനുണ്ട് നമുക്ക് വീട്ടിലെത്തിയിട്ട്, നമുക്ക് രണ്ടുപേർക്കും കൂടി ഒന്നു നടക്കാൻ പോകാം. അപ്പോൾ പറയാം ബാക്കിയുള്ള കഥകൾ. എപ്പോൾ ചെല്ല് എന്തെങ്കിലും പറഞ്ഞു വിളിച്ചോണ്ട് വാ. സീത പുറത്തേക്ക് കാറിനടുത്തേക്ക് പോയി. കിളിയുമായി വന്നു, കിളിയേ എൻറെ അടുത്ത് കസേരയിൽ ഇരുത്തി. ഇരിക്കാൻ കൂട്ടാക്കുന്നുണ്ടായിരുന്നില്ല, സീത പിടിച്ചിരുത്തി ഓപ്പോസിറ്റ് സൈഡിൽ സീതയും ഇരുന്നു. കിളിയുടെ കണ്ണും മുഖവും കരഞ്ഞു വീർത്ത് ഇരിക്കുകയായിരുന്നു. ഭക്ഷണം ഓർഡർ ചെയ്ത് കഴിച്ച് പുറത്തിറങ്ങി. പെൺപടകൾ മൂന്നും പുറകിൽ കയറി. വണ്ടിയുടെ കണ്ണാടിയിലൂടെ പുറകിലേക്ക് നോക്കിയപ്പോൾ കിളി അമ്പലത്തിൽ വച്ച് നോക്കി അദ്ദേഹം ഓട്ടം തന്നെ നോക്കി കൊണ്ടിരിക്കുകയാണ്. ഇത് കണ്ട് സീത ചിരിയടക്കാൻ വായ പൊത്തി ഇരിപ്പുണ്ട്. വണ്ടി വീടിനടുത്ത് എത്താറായപ്പോൾ ചേട്ടനോട് ഞാൻ: നമുക്ക് ഉച്ചക്ക് ഭക്ഷണം കഴിച്ച് സുധിയുടെ വീട് വരെ ഒന്ന് പോവണ്ടേ? ചേട്ടൻ: പോവാം, അജയ് സുധിയോട് പറഞ്ഞിട്ടില്ലേ നമ്മൾ ചെല്ലുമെന്ന്. ഞാൻ: പറഞ്ഞിട്ടുണ്ട്. വണ്ടി വീട്ടിൽ ചെന്നു, എല്ലാവരും ഇറങ്ങി. പോകുന്നപോക്കിൽ കിളി എന്നെ ദേഷ്യത്തോടെ നോക്കി കൊണ്ട് അകത്തേക്ക് പോയി. ഇത് കണ്ട് ചിരിയടക്കാൻ പറ്റാതെ പൊട്ടിച്ചിരിച്ചുപോയി സീത. ചേട്ടനും ചേച്ചിയും എന്താണ് കാര്യം എന്ന് അറിയാതെ അന്താളിച്ചു നിൽപ്പുണ്ട്. ഞങ്ങൾ ഹോട്ടലിൽ നിന്നും വാങ്ങിയ പാഴ്സൽ അമ്മയ്ക്ക് കൊടുത്തു സീത. ചേട്ടനോട് കുറച്ചുനേരം കിടക്കാൻ പറഞ്ഞു ഞാൻ ഡ്രസ്സ് ഒക്കെ മാറി, ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങിയപ്പോൾ സീത പുറകെ വന്നു. സീത വന്നത് ഞാൻ പറയാം എന്നു പറഞ്ഞ് കാര്യങ്ങൾ കേൾക്കാനാണ്. ഞങ്ങൾ രണ്ടുപേരും കുറച്ചു ദൂരം നടന്നു. ഇതുവരെ സംഭവിച്ച എല്ലാ കാര്യങ്ങളും ഞാൻ സീതയോട് പറഞ്ഞു. ഒരു കാര്യം ഒഴിച്ച്, അന്ന് ആ രാത്രി നടന്ന സംഭവമൊഴിച്ച് മറ്റെല്ലാം പറഞ്ഞു. ഞാൻ: അന്ന് കോളേജ് ഗേറ്റിൽ കാത്തു നിൽക്കാൻ പറഞ്ഞു ഞാൻ വരാൻ വൈകിയത് ഓർക്കുന്നില്ലെ? അത് അവളെന്നോട് ചെയ്ത അവഹേളനം സഹിക്കവയ്യാതെ മറന്നു പോയതാണ്. ഇതൊക്കെ കേട്ടപ്പോൾ സീത: മതി അണ്ണാ, ആ ചേച്ചി തെറ്റ് മനസ്സിലാക്കി തിരിച്ചു വന്നില്ലേ. ഞാൻ: അതിന് ഒരു കൊമ്പ് കൂടുതലാണ്. അതൊടിച്ചു മൂക്കിൽ കയറിട്ടിട്ടേ ഞാൻ അടങ്ങൂ. അതിന് ഇന്ന് ഒരു ദിവസം കൂടി കഴിയണം. നാളെ ഞാൻ പറഞ്ഞതുപോലെ ചെയ്യുക. സീത: എന്നാലും അത്രയ്ക്ക് വേണോ അണ്ണാ? ഞാൻ: ഞാൻ അതിന് ഒന്നും ചെയ്യുന്നില്ല. ചെറിയൊരു ഡോസ്, അതു കൊടുത്തില്ലെങ്കിൽ ശരിയാവില്ല. എല്ലാം ഞാൻ പറഞ്ഞതല്ലേ, ആരും കാണാതെ ഒരുപാട് ദ്രോഹങ്ങൾ എനിക്ക് ചെയ്തിട്ടുണ്ട്. പക്ഷേ ആരുടെ തെറ്റ് ആയാലും പ്രശ്നം പറഞ്ഞു തീർക്കാൻ വേണ്ടി അവരുടെ വല്യച്ഛൻറെ മകളുടെ കല്യാണ വീട്ടിൽ
ചെന്നപ്പോൾ, അത്രയും പേരുടെ മുമ്പിൽ വെച്ച് ഞാൻ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ പോലും നിൽക്കാതെ എന്നെ അധിക്ഷേപിച്ചു. അതു പോരാതെ പരീക്ഷ എഴുതുന്ന സ്കൂളിൽ ചെന്ന് കാണാൻ ശ്രമിച്ചപ്പോൾ അത്രയും പരീക്ഷാർത്ഥികളുടെ മുന്നിൽവെച്ച് എന്നെ അടിച്ചു. ഇതിനൊക്കെ ഒരു ചെറിയ പ്രതികാരം കൊടുത്തില്ലെങ്കിൽ ശരിയാവില്ല. സീത: ശരി, ഞാൻ നോക്കട്ടെ. ഞങ്ങൾ തിരിച്ചു ചെന്ന് വീട്ടിൽ കയറി. അടുക്കളയിൽ ഉണ്ടക്കണ്ണിയും ചേച്ചിയും അമ്മുമ്മയും ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ ചേച്ചി ചേച്ചി: നിങ്ങൾ രണ്ടുപേരും കൂടി അങ്ങോട്ടു പോയി? ഞാൻ: ചീതമ്മക്ക് ഈ നാടൊക്കെ ഒന്ന് കാണണമെന്ന് പറഞ്ഞു. അതുകൊണ്ട് ഒന്ന് നടക്കാൻ പോയി. കിളിയുടെ മുഖത്ത് നോക്കിയപ്പോൾ, ആ പഴയ ദേഷ്യമൊന്നുമില്ല. ഒരു ദയനീയ ഭാവം, എനിക്കും ചീതമ്മക്കും എന്തോ ബന്ധമുണ്ടെന്നും അത് അംഗീകരിക്കുന്നു എന്ന ഭാവത്തോടെ ഉള്ള നിൽപ്പ്. ഞാനും കരുതി ഏതായാലും അങ്ങനെ തന്നെ ഇരിക്കട്ടെ.
ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു ഞാനും ചേട്ടനും കൂടി സുധിയുടെ വീട്ടിലേക്ക് പോയി. അവിടെ ചെന്ന് അച്ഛനോടും അമ്മയോടും അവൻറെ ചേട്ടനോടും ലക്ഷ്മിയുടെ കാര്യം പറഞ്ഞു. ആദ്യം അവർ അത് അംഗീകരിച്ചില്ല, എല്ലാ വിവരങ്ങളും പറഞ്ഞപ്പോൾ അവസാനം അതിന് അവർ സമ്മതിച്ചു. അവർക്ക് ലക്ഷ്മിയുടെ ചേട്ടൻറെ നമ്പർ കൊടുത്തിട്ട് വിളിച്ച് സംസാരിച്ച ഒരു ദിവസം അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ഞങ്ങൾ ഇറങ്ങി. വീടെത്തിയപ്പോൾ വൈകുന്നേരം 4:30, ഞാൻ പറഞ്ഞു വൈകിട്ട് 5 മണിക്ക് നമുക്ക് കൂടൽമാണിക്യ ക്ഷേത്രത്തിൽ പോയി ദർശനം നടത്തി വരാം. എല്ലാവരും പെട്ടെന്ന് റെഡിയാകാൻ പറഞ്ഞു. അമ്മൂമ്മ അതിനും മുടക്കം പറഞ്ഞു, അമ്മുമ്മ വരുന്നില്ല എന്നു പറഞ്ഞു. ഞാനപ്പോൾ പറഞ്ഞു ഇനി വരുമ്പോൾ കൊണ്ടു പോയി കൊള്ളാം, ഇപ്പോൾ ഇനി വണ്ടി ഉണ്ടല്ലോ. അപ്പോഴാണ് അമ്മുമ്മയും കിളിയും വണ്ടിയെടുത്ത് കാര്യം അറിയുന്നത്. അമ്മൂമ്മ: ഇവൻ വണ്ടി എടുക്കുന്ന കാര്യം കഴിഞ്ഞപ്രാവശ്യം വന്നപ്പോൾ എന്നോട് പറഞ്ഞതാണ്, എടുത്ത് കാര്യം എന്നോട് അറിയിച്ചില്ല. ഞാൻ: ഈ രണ്ടു ദിവസം മുമ്പാണ് അമ്മുമ്മേ ഞാൻ വണ്ടി എടുത്തത്, എന്നിട്ട് ഇങ്ങോട്ടാണ് ആദ്യത്തെ യാത്ര. കിളി ഒഴിച്ചുള്ള മറ്റു മൂന്നു പേരും റെഡിയാക്കാൻ തുടങ്ങി. കിളി വരുന്നില്ല എന്ന ഭാവത്തോടെ ആണ് നിൽക്കുന്നത്. ഞാൻ പതിയെ സീതയെ വിളിച്ചു കിളിയുടെ കാര്യം പറഞ്ഞു. സീത കിളിയുമായി എന്തൊക്കെ സംസാരിക്കുന്നുണ്ട്. അവസാനം കിളിയും യാത്രയാകാൻ തുടങ്ങി. ഞാനും കരുതി ഇനി അധികം വട്ടു പിടിപ്പിക്കേണ്ട, കൊടുക്കാനുള്ളത് നാളെ കൊടുത്ത് തീർക്കാം. ഞങ്ങൾ പോയി ക്ഷേത്ര ദർശനം നടത്തി, അവിടെയൊക്കെ ഒന്ന് കറങ്ങി തിരിച്ചെത്തിയപ്പോഴേക്കും എട്ടു മണിയായി. വെളുപ്പിനെ എഴുന്നേറ്റതിൻ്റെ
ക്ഷീണം എല്ലാവർക്കും ഉള്ളതുകൊണ്ട് നേരത്തെ തന്നെ ഭക്ഷണം കഴിച്ചു കിടന്നു. രാവിലെ എഴുന്നേറ്റപ്പോൾ എനിക്ക് ഒരാളെ കാണാൻ പോകേണ്ടതുണ്ടെന്ന് പറഞ്ഞുവെച്ചു. പ്രഭാതഭക്ഷണം ഒക്കെ കഴിഞ്ഞപ്പോൾ സീത ചിറ്റയുടെ വീട്ടിൽ പോകുന്ന കാര്യം എടുത്തിട്ടു. അപ്പോൾ അമ്മൂമ്മ ഉച്ചയ്ക്കുള്ള ഭക്ഷണം റെഡി ആക്കിയിട്ടില്ല, അജയൻ ഇവരുടെ കൂടെ പോകുമെന്ന് പറഞ്ഞപ്പോൾ, എനിക്ക് ഒരാളെ കാണാൻ പോകേണ്ടതുണ്ട് അമ്മുമ്മെ എന്ന് പറഞ്ഞ് ഞാൻ റെഡിയായി. അപ്പോൾ കിളി എന്തോ അമ്മുമ്മയോട് പറയുന്നുണ്ടായിരുന്നു. അവസാനം അമ്മൂമ്മ അവരോടൊപ്പം പോകാൻ തീരുമാനിച്ചു. ഞാനും അവരും ഒരുമിച്ചാണ് ഇറങ്ങിയത്. പോകുന്ന വഴി സീത എന്നെ കണ്ണിറുക്കി കാണിച്ചു ചിരിക്കുന്നുണ്ടായിരുന്നു. അവർ അങ്ങോട്ട് പോയി മറഞ്ഞപ്പോൾ ഞാൻ തിരിച്ച് വീട്ടിലേക്ക് എത്തി. അപ്പോഴേക്കും വാതിലുകളെല്ലാം അടച്ചിരുന്നു. ഞാൻ കോളിങ് ബെൽ അമർത്തി, ജനലിലൂടെ കിളി ആരാണെന്ന് നോക്കി. ഞാൻ ആണെന്ന് മനസ്സിലായപ്പോൾ വാതിൽ തുറന്ന് തന്ന് അടുക്കളയിലേക്ക് പോയി. ഞാൻ ഡ്രസ്സ് ഒക്കെ മാറി, അടുക്കളയിൽ ചെന്നു. എന്നെ കണ്ടഭാവം വെച്ചില്ല, തകൃതിയായ പണി നടക്കുകയാണ്. ഞാൻ ആരോടെന്നില്ലാതെ ഒരു ഗ്ലാസ് വെള്ളം വേണം എന്ന് പറഞ്ഞു. ഗൗനിക്കാതെ പണിയിൽ മുഴുകിയിരിക്കുകയാണ്. ഞാൻ വീണ്ടും വെള്ളം ആവശ്യപ്പെട്ടു. അപ്പോൾ ഒരു ഗ്ലാസ് വെള്ളം എടുത്തു സ്ലാബിനു മുകളിൽ വച്ചു. ഞാൻ: വെള്ളം എന്താ കൈയ്യിൽ തന്നാൽ? മിണ്ടുന്നില്ല, ഞാൻ വീണ്ടും ചൂണ്ടയിട്ടു. ഞാൻ: ചോദിച്ചത് കേട്ടില്ലേ? എന്തെങ്കിലും മറുത്തു പറഞ്ഞിട്ട് വേണം ഒരു പെട കൊടുക്കാൻ. അതിനും മറുപടിയില്ല. ഞാൻ: എന്താണ് ഊമയാണോ? എന്നെ ഒന്നു നോക്കി. ഞാൻ: നോക്കി പേടിപ്പിക്കുന്നോ? കണ്ണ് ഞാൻ കുത്തി എടുക്കും. തുടർന്നുകൊണ്ടിരുന്ന പണി നിർത്തി, പഴയ ശൈലിയിൽ കത്തി കയ്യിൽ പിടിച്ചു. ഇതുതന്നെ തക്കം എന്ന് ഞാനും കരുതി. ഞാൻ: കത്തിയെടുത്ത് പേടിപ്പിക്കുന്നൊ? ഞാൻ അടുത്തേക്ക് ചെന്നു, കത്തി എൻറെ നേരെ നീട്ടി. ഞാൻ: കത്തി നീട്ടി പേടിപ്പിക്കുന്നോടി…. എന്ന് പറഞ്ഞു കൈവീശി ഇടതു കവിളിന് ഒന്ന് കൊടുത്തു. ആള് പെട്ടെന്ന് സ്തബ്ധയായി എന്നെ നോക്കി. ഞാൻ: നോക്കി പേടിപ്പിക്കുന്നോടി. എന്നുപറഞ്ഞ് വലതു കവിളിലും ഒന്ന് കൊടുത്തു. ഇതുകൊണ്ടതോടെ ആൾ ഒറ്റ പൊട്ടിക്കരച്ചിലായിരുന്നു. ഞാൻ: കരയുന്നോടി, എന്തായിരുന്നു നിൻറെ പെർഫോമൻസ്? നീ അത്രയും കുട്ടികളുടെ മുൻപിൽ വെച്ച് എൻറെ കരണത്തടിച്ചില്ലേ? അത്രയും വേദനയൊന്നും ഇതിന് ഉണ്ടാവില്ല. ഇവിടെ ഇപ്പോൾ നമ്മൾ രണ്ടുപേരും മാത്രമേ ഉള്ളൂ. നിനക്ക് എൻറെ പ്രവർത്തി കണ്ടിട്ട് ഇപ്പോൾ വിഷമം തോന്നുന്നുണ്ടല്ലേ?
എത്രകാലം നിൻറെ ഈ അവഹേളനം സഹിച്ചു. നിനക്ക് ഇത് നേരത്തേ തന്നിരുന്നെങ്കിൽ നീ പണ്ടേ നന്നായി പോയേനെ. നിൻറെ വിരലിൽ ഇട്ടു തന്ന മോതിരം എവിടെ? അതിനൊന്നും മറുപടി പറയുന്നില്ല. ഞാൻ: ഫോൺ കൊടുത്തു കൊണ്ടുപോയത് സഹിക്കാവുന്നതാണ്. നീ ആ മോതിരം ഊരി അമ്മൂമ്മയുടെ കയ്യിൽ കൊടുത്തപ്പോൾ, എന്നെ മറന്നു എന്നുള്ളതല്ലേ? എന്നിട്ടും ഞാൻ നിന്നെ കണ്ടു സംസാരിച്ച് തീർക്കാൻ വേണ്ടി വന്നിട്ട് അവിടെവെച്ചും അവഹേളിച്ചു. ആ വിഷമത്തിൻറെ നൂറിലൊരംശം പോലും നീ ഇപ്പോൾ അനുഭവിച്ചിട്ടില്ല. നീ അന്ന് കത്തികൊണ്ട് മുറിവേൽപ്പിച്ച അപ്പോൾ പറഞ്ഞത് ആ ഷിബു എന്നുപറയുന്ന നാറി നിന്നെ എന്തൊക്കെയോ ചെയ്തു. ഇപ്പോഴും ആ അഴുക്ക് നിൻറെ ശരീരത്തിൽ ഇരിക്കുന്നു എന്ന തോന്നലാണെന്ന് പറഞ്ഞത് നീ മറന്നു കാണും. അതാണല്ലോ ഞാനാ കല്യാണ വീട്ടിലും, ടെസ്റ്റിനു വന്നപ്പോഴും കണ്ടത്. എന്താടി നിനക്ക് ഒന്നും പറയാനില്ലേ? നിൻറെ നാവിറങ്ങിപ്പോയോ? നിന്നെ അടിച്ചതിനുള്ള ദേഷ്യം തീർക്കണമെങ്കിൽ ആ കത്തികൊണ്ട് കുത്തടി. അതോടെ തീരുമല്ലോ എൻറെ ശല്യം. എങ്ങനെ ഒരു സന്ദർഭം ഞാൻ ഉണ്ടാക്കിയെടുത്തത്. കിളി എൻറെ മുഖത്തേക്ക് യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ നോക്കിനിൽക്കുകയായിരുന്നു. ഞാൻ: എന്താടി ഉണ്ടക്കണ്ണി? നിനക്കൊന്നും പറയാനില്ലേ? ബോധമില്ലാതെ നാല് ദിവസം ആശുപത്രിയിൽ കിടന്ന് ഡിസ്ചാർജ് ചെയ്തു മൂന്നാം നാൾ വലിയ പ്രതീക്ഷയോടെ ഇവിടെ വന്നപ്പോൾ…….. ഞാനൊന്നും പറയുന്നില്ല നിർത്തട്ടെ. ഒന്ന് ഞാൻ പറഞ്ഞേക്കാം ഞാനും സീതയും തമ്മിൽ നീ ഉദ്ദേശിക്കുന്ന തരത്തിൽ യാതൊരു ബന്ധവുമില്ല. നിന്നെ വട്ടു പിടിപ്പിക്കാൻ വേണ്ടി മാത്രം ചെയ്തതാണ്. അല്ലാതെ നിന്നെപ്പോലെ വാശി കാണിക്കാൻ വെറുക്കുന്നു എന്ന് പറയുന്ന അവൻറെ കൂടെ നിന്നെപ്പോലെ നടക്കുന്നവനല്ല ഞാൻ. ഞാൻ എൻറെ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തു തുറന്ന് കിളിക്ക് വിരലിൽ അണിയിച്ചു കൊടുത്ത മോതിരം എടുത്തു കാണിച്ചു. ഞാൻ: ഇത് കണ്ടോ, ഇത് എൻറെ ഹൃദയമാണ്. അതാണ് നിനക്ക് അന്ന് ഞാൻ തന്നിട്ട് പോയത്. അത് നീ അമ്മുമ്മയുടെ കയ്യിൽ ഊരി കൊടുത്തപ്പോൾ നിൻറെ ഹൃദയത്തിൽ ഞാൻ കൊരുത്ത ഹൃദയം പറിച്ചു കൊടുക്കുകയാണ് ചെയ്തത്. അതിപ്പോഴും ഞാൻ എൻറെ കയ്യിൽ സൂക്ഷിച്ചിട്ടുണ്ട്, ആർക്കും കൊടുത്തിട്ടില്ല. നിനക്ക് ഒന്നും പറയാനില്ലേ? ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നത് കൊണ്ട് ഞാൻ എന്താണ് കരുതേണ്ടത്. ഞാൻ ഇന്ന് ഉച്ച കഴിഞ്ഞു പോകും. നിനക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇപ്പോൾ പറയാം. മിണ്ടുന്നില്ല, നിർജീവമായി ഒരേ നിൽപ്പ്. ഞാൻ തിരിച്ചു നടന്നു ഹാളിലെ ഗ്രൂപ്പിൽ നോക്കിയപ്പോൾ 10:30. എൻറെ മുറിയിൽ കട്ടിലിൽ കണ്ണടച്ചു കിടന്നു. ചെറിയൊരു മയക്കത്തിലേക്ക് പോകുമ്പോൾ എൻറെ കാൽപാദത്തിൽ എന്തോ ഇഴയുന്നത് പോലെ തോന്നി. കണ്ണുതുറന്നു നോക്കുമ്പോൾ കാൽക്കൽ ഇരുന്നു കരയുന്നു. കണ്ണുനീർ പാദത്തിൽ വീണു ഒഴുകിയത് ആണ് എന്തോ ഇഴയുന്നത് പോലെ തോന്നിയത്. ഞാൻ: ഒന്നും പറയാനില്ലേ?
പൊട്ടി പൊട്ടി കരയാൻ തുടങ്ങി, ഞാൻ എഴുന്നേറ്റ് കിളിയെ എഴുന്നേൽപ്പിച്ചു. ഞാൻ: ഞാൻ എൻറെ വിഷമം കൊണ്ട് പറഞ്ഞതാണ്. എനിക്ക് ഇപ്പോൾ വിഷമം ഒന്നുമില്ല, ആരെ വേണമെങ്കിലും വിവാഹം കഴിക്കാം…….. അവനെ വേണമെങ്കിലും കഴിക്കാം…….. എനിക്ക് ഒരു വിരോധവുമില്ല. കരച്ചിൽ നിർത്തി പോകാൻ നോക്ക്. കിളി: എന്നോട് ക്ഷമിക്കണം, ഞാൻ അങ്ങനെയൊന്നും ചെയ്യാൻ പാടില്ലാത്തതായിരുന്നു. എന്നെ ദിവസവും നാലും അഞ്ചും തവണ വിളിക്കുന്ന ഒരാൾ….. പെട്ടെന്ന് ഒരു ദിവസം വിളിക്കാതെ ആയപ്പോൾ…….. അതിനു മുമ്പുള്ള ദിവസം വിളിച്ചപ്പോൾ അന്നേരം ഫോണെടുത്തില്ല, അതിനു ശേഷം തിരിച്ചു വിളിക്കുകയാണ് ചെയ്തത്. അതിനുശേഷമുള്ള ദിവസം വിളിക്കാതെ ആയപ്പോൾ വൈകീട്ടും രാത്രിയും ഞാൻ തിരിച്ചു വിളിച്ചു, എടുത്തില്ല. പിറ്റേ ദിവസം അതിരാവിലെ വിളിച്ചപ്പോൾ ഒരു പെണ്ണ് എടുത്തു. ദിവസം നാലും അഞ്ചും പ്രാവശ്യം വിളിക്കുന്ന ആൾ പിന്നീട് മൂന്ന് ദിവസത്തേക്ക് വിളിയൊന്നും ഇല്ല……. ഞാൻ കരുതിയത് എന്നെ തിരിച്ചു വിളിക്കും എന്നാണ്. അത് ഉണ്ടാകാതിരുന്നത് കൊണ്ട്, എൻറെ പൊട്ട ബുദ്ധിക്ക് എന്തോ തോന്നി. ഞാൻ: പൊട്ട ബുദ്ധിക്ക് തോന്നി? എന്തു തോന്നി? എന്താണ് കാണിച്ചത്? വെറുക്കുന്നു അറപ്പാണ് എന്നുപറഞ്ഞ് അവൻറെ കൂടെ എന്നെ കാണിക്കാൻ കൊഞ്ചി കുഴഞ്ഞു. അപ്പോൾ എനിക്കും തോന്നാം അല്ലോ ആ പൊട്ട ബുദ്ധി. എന്നിട്ടും പ്രശ്നം പറഞ്ഞു തീർക്കാൻ ടെസ്റ്റ് നടക്കുന്ന സ്കൂളിൽ വന്നു, അവിടെ വച്ച് എന്താണ് കാണിച്ചത് ? എനിക്ക് ഈ പൊട്ട ബുദ്ധിയില്ലേ? എന്നെ കാണിക്കാൻ വേണ്ടി ഷീമ കയറണ്ട സീറ്റിൽ നീ കയറിയിരുന്നു, ചിരിച്ചു കുഴഞ്ഞു. ഞാൻ ഇന്നലെ സീതയെ എൻറെ സൈഡ് സീറ്റിൽ ഇരുത്തിയപ്പോൾ നിനക്ക് വേദനിച്ചോ……. അതൊക്കെ പോട്ടെ. കിളി: എന്നോട് ആ സീത, ഹോസ്പിറ്റലിൽ ആണെന്നുള്ള വിവരം പറഞ്ഞിരുന്നെങ്കിൽ……. ഞാൻ വല്യമ്മയെയും കൂട്ടി വന്നേനെ. ഞാൻ: കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി അതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല. കവിൾ തിണർത്ത് കിടക്കുന്നുണ്ട്. എന്ത് ചെയ്യും? അവർ വന്ന് കണ്ടാൽ……. കിളി: അത് സാരമില്ല, ഇതല്ലേ കിട്ടിയുള്ളൂ. ഇനി സീതയെ തന്നെ സ്വീകരിച്ചാലും എനിക്ക് വിഷമമൊന്നുമില്ല. ആദ്യം കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും, പിന്നീട് എൻറെ മനസ്സിനെ ഞാൻ പാകപ്പെടുത്തി എടുത്തു. എന്തുകൊണ്ടും എന്നെക്കാൾ ചേരുന്നത് സീത തന്നെയാണ്. നല്ല കുട്ടിയാണ്, എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു. ഞാൻ: അതിന് നിൻറെ സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല. അങ്ങനെ ഒരു ഉദ്ദേശം ഉണ്ടായിരുന്നെങ്കിൽ, ഈ പേഴ്സിൽ ഇരിക്കുന്ന മോതിരം പണ്ടേ ആ കൈകളിൽ വീണേനെ. ഈ വരവും ഇങ്ങനെ ആകുമായിരുന്നില്ല. ഒരു സർട്ടിഫിക്കറ്റുമായി വന്നിരിക്കുന്നു. ഈ മോതിരം ഞാൻ സൂക്ഷിച്ചത് നിൻറെ കല്യാണത്തിന് എൻറെ വക സമ്മാനം ആയി തരാൻ വേണ്ടിയായിരുന്നു.
അതൊക്കെ പോകട്ടെ ഇനി നിൻറെ ഉദ്ദേശം എന്താണ്? കിളി: എനിക്ക് ഒന്ന് കാണണമെന്നേ ഉണ്ടായിരുന്നുള്ളൂ, കണ്ടു. ഞാൻ: എന്നെ കാണാൻ ആയിരുന്നെങ്കിൽ, ഈ സംഭവം നടന്നതിനു ശേഷം ഞാൻ രണ്ടു പ്രാവശ്യം നിൻറെ മുൻപിൽ വന്നു. അങ്ങനെ കണ്ടുകാണുമല്ലോ. അപ്പോൾ അതല്ല ഉദ്ദേശം, വളച്ചുകെട്ടില്ലാതെ തുറന്നുപറയണം. കിളി: എനിക്ക് വേറെ ഒരു ഉദ്ദേശവും ഇല്ല. ഞാൻ: പിന്നെ എന്തിന് നീ എൻറെ ഫോണിലേക്ക് വിളിച്ചു. പല ദിവസങ്ങളിലായി ഒരുപാട് തവണ എൻറെ ഫോണിലെ വിളിച്ചിട്ടുണ്ട്. പെൻസിൽ ചെയ്യാതെ ഇരുന്നപ്പോൾ, സുധിയെ വിളിച്ചുപറഞ്ഞു. അതെന്തിന്? കിളി: ഞാൻ ഇവിടെ വന്നപ്പോൾ, ഇങ്ങോട്ട് വരാറില്ല രണ്ടുമാസം എത്തുമ്പോൾ ചിലപ്പോൾ വന്നാലായ, എന്ന് അറിഞ്ഞതുകൊണ്ട്. ഞാനായിട്ടാണല്ലൊ ഇങ്ങനെ ഒരു അവസ്ഥയ്ക്ക് കാരണം എന്നുകരുതി വിളിച്ചതാണ്. ഞാൻ: എന്നാരു പറഞ്ഞു, അമ്മുമ്മ പറഞ്ഞോ? വളച്ചുകെട്ടില്ലാതെ പറയു പെണ്ണേ. എനിക്ക് ഇനി അധിക സമയമില്ല. ഞാൻ തിരിച്ചു പോകുന്നതിനു മുമ്പ് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയണം. നിൻറെ കൊമ്പ് ഒടിച്ചിട്ടേ ഞാൻ ഇവിടുന്ന് പോകു. അടുക്കളയിൽ എന്തോ കരിയുന്ന മണം വരുന്നുണ്ട്, പോയി നോക്കിയിട്ട് വാ. കിളി അയ്യോ എന്നുപറഞ്ഞ് ഓടിപ്പോയി. ഇവളെ കൊണ്ട് തന്നെ കാര്യം പറയിപ്പിക്കണം. അധികം സമയമില്ല അവർ വരുന്നതിനുമുമ്പ് രണ്ടു തല തിരിക്കണം. ഞാൻ എഴുന്നേറ്റു അടുക്കളയിലേക്ക് ചെന്നു. ഞാൻ: എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഉടനെ പറയണം. അല്ലെങ്കിൽ ഞാൻ ഉച്ചകഴിഞ്ഞ് പോകും, പിന്നെ വരുന്നത് എപ്പോഴാണ് എന്നൊന്നും പറയാൻ പറ്റില്ല. ഫോൺ ആണെങ്കിൽ ഞാൻ അധികം ഉപയോഗിക്കാറില്ല, നേരത്തെ ഉപയോഗിച്ചിരുന്നു. എൻറെ പ്രധാനപ്പെട്ട ഒരാൾക്ക് ദിവസം നാലോ അഞ്ചോ തവണ വിളിക്കണം ആയിരുന്നു. അതിനുമാത്രം ആയിട്ടായിരുന്നു ഞാൻ ഫോൺ ഉപയോഗിച്ചിരുന്നത്, ഇപ്പോൾ അയാൾ ‘എന്നെ’ ഉപേക്ഷിച്ചു പോയി. ഞാനല്ല ഉപേക്ഷിച്ചത്, എന്നെയാണ് ഉപേക്ഷിച്ചത്. എന്നെ മനസ്സിലാക്കാൻ അയാൾക്ക് ആയില്ല. കിളി: മനസ്സിലാക്കാൻ കഴിയാത്ത ആളെ തള്ളിക്കളയണം. എന്നിട്ട് വേറൊരാളെ സ്വീകരിക്കണം. ഞാൻ: നിനക്ക് നേരത്തെ കിട്ടിയത് പോര എന്ന് തോന്നുന്നു. ഇപ്പോഴും നിനക്ക് ഒരു കൊമ്പ് കൂടുതലാണ്. എന്നോട് വേറൊരാളെ സ്വീകരിക്കാൻ പറയാൻ എന്തവകാശമാണുള്ളത്? കിളി: ഞാൻ അവകാശ ത്തിൻറെ പേരിൽ പറഞ്ഞതല്ല. എനിക്ക് ഇനി ഒരു അവകാശവുമില്ല. ഞാൻ: എടി പോത്തേ, നിനക്ക് അവകാശം ഉണ്ടോ ഇല്ലയോ എന്നുള്ളത് പിന്നീടുള്ള വിഷയം. ഇപ്പോൾ നിനക്ക് ഈ പറഞ്ഞ വിഷയങ്ങൾ അല്ലാതെ എന്തെങ്കിലും പറയാനുണ്ട്? കിളി: എനിക്ക് ഒന്നും പറയാനില്ല. ഞാൻ: നിനക്ക് ഒന്നും പറയാനുണ്ടാവില്ല, എന്തെന്നാൽ നിനക്ക് എന്നോട് അശേഷം സ്നേഹമില്ല. പക്ഷേ എനിക്ക് പറയാനുണ്ട്, എൻറെ ഉള്ളിൽ നീ ഒരാളെ ഉള്ളൂ. അത് മനസ്സിലാക്കാൻ നിനക്ക് കഴിയില്ല. ഇതാണ് നമ്മൾ തമ്മിലുള്ള
വ്യത്യാസം. ശരി പണി നടക്കട്ടെ ഞാൻ പോകുന്നു. ഇതു പറഞ്ഞു ഞാൻ പോകാൻ തുനിഞ്ഞപ്പോൾ, എൻറെ കൈകളിൽ പിടിച്ച് തിരിച്ചു നിർത്തി. പിന്നീട് കെട്ടിപ്പിടിച്ച് നെഞ്ചിൽ മുഖം ഇട്ടുരച്ചു കരഞ്ഞു. പിടി വിട്ടുപോകുന്ന തരത്തിലുള്ള കരച്ചിലാണ് ആണ്. ഞാൻ വല്ലാതെയായി. ഞാൻ ഒരു കൈ കൊണ്ട് കെട്ടിപ്പിടിച്ച്, മറുകൈകൊണ്ട് മുടിയിൽ കൊതി സമാശ്വസിപ്പിച്ചു. ഞാൻ: നിനക്ക് എന്നെ മനസ്സിലാവില്ല, പക്ഷേ എനിക്ക് നിന്നെ മനസ്സിലാകും. നീ ചിന്തിക്കുന്നത് പോലെയാണ് ഞാൻ ചിന്തിച്ചിരുന്നതെങ്കിൽ എനിക്ക് എന്തൊക്കെ ചിന്തിക്കാമായിരുന്നു. അപ്പോഴും നിന്നെ സമാധാനിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളൂ. അത്രയും നീ മനസ്സിലാക്കുക. എല്ലാം പോട്ടെ. പിന്നെ ഞാൻ പോയിട്ട്, അടുത്ത ആഴ്ച വരാം. എങ്ങനെയുണ്ടായിരുന്നു ടെസ്റ്റ്? എളുപ്പമായിരുന്നോ. അപ്പോഴും കരച്ചിൽ തന്നെ. ഇനി കരച്ചിൽ നിർത്തുക, അവർ വരുമ്പോഴേക്കും മുഖം കഴുകി സുന്ദരിയായിരിക്കുക. എന്നാലും ആ ചീതമ്മയെ ഫോണിൽ വിളിച്ച് പേടിപ്പിച്ചു കളഞ്ഞല്ലോ? ആ പെൺകൊച്ച് ഇവിടെ വരുന്നതുവരെ കാളി എന്നു പറയുന്നത് അമ്മൂമ്മയെ ആണെന്നാണ് ധരിച്ചുവച്ചിരിക്കുന്നത്? പെട്ടെന്ന് കിളി എൻറെ നെഞ്ചിൽ നിന്നും മുഖമുയർത്തി എന്നെ നോക്കി, ഞാൻ: പറയാൻ മറന്നു പോയിരുന്നു. നിൻറെ പേര് ആദ്യം ഞാൻ കിളി എന്നാണ് ഫീഡ് ചെയ്തിരുന്നത്, സ്വഭാവം വെച്ച് നോക്കിയപ്പോൾ കിളി എന്നുള്ളതിന് പകരം കാളി എന്ന് ആക്കുന്നതാണ് നല്ലത് എന്ന് തോന്നി. അങ്ങനെ കിളി കാളിയായി. ഇത് കേട്ടതോടെ കിളി എൻറെ നെഞ്ചത്ത് അടിക്കാൻ തുടങ്ങി. കിളി: എന്നെ അവരുടെ മുമ്പിൽ കാളിയാക്കി വെച്ചിരിക്കുകയാണ് അല്ലേ. ഞാൻ: അതല്ല രസം. നീ വിളിച്ചപ്പോൾ അമ്മൂമ്മ ആണെന്ന് കരുതി ചീതമ്മ. അങ്ങോട്ടുള്ള യാത്രയിൽ ചീതമ്മയോട് ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞാണ് കൊണ്ടുവന്നത്. ഇവിടെ വന്നു ഇതാണ് ആള് എന്ന് പറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചുപോയി. നീ അപ്പോൾ ഞങ്ങളെ രണ്ടുപേരെയും തുറിച്ചു നോക്കുകയായിരുന്നു. കിളി: അയ്യേ. ഞാൻ: അവർ വരുന്നുണ്ടാവും. പണി നടക്കട്ടെ. അടുത്ത ആഴ്ച വരുമ്പോൾ ഇവിടെ ഉണ്ടാവൊ? അതോ പിണങ്ങി പോകുമോ? എന്താണ് ആന ടെസ്റ്റിന് പോയി വന്നിട്ട് വീട്ടിൽ വന്നു നീയും അവരും പറഞ്ഞത്. പ്രകാശൻ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. നീ കരയുകയായിരുന്നു എന്നും അവർ എന്തൊക്കെയോ പറഞ്ഞുവെന്നും ഞാൻ അറിഞ്ഞു. കിളി: ഞാൻ കരഞ്ഞത്, അവിടെവച്ച് തല്ലിയത് ഓർത്താണ്. അവർ പറഞ്ഞു പോയതിനുശേഷം ഞാൻ പറഞ്ഞു മനസ്സിലാക്കി. ഞാൻ: ശരി, ശരി. ഞാൻ കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല അടുത്താഴ്ച വരട്ടെ. നിൻറെ മൂക്കിന് ഞാൻ കയറിടുന്നുണ്ട്. എനിക്ക് എന്തെങ്കിലും തരാനുണ്ടോ? കിളി: എന്തു തരാൻ. ഞാൻ: ഒന്നുമില്ല, കുറേ നാളുകളായി പട്ടിണിയിലാണ്. കിളി: ഈ ആഴ്ച കൂടി പട്ടിണി കിടക്കു….. അടുത്ത വരവിന് എല്ലാം കൂടി കൂട്ടി തരാം. ഞാൻ: എല്ലാം കൂടിയെന്നു പറഞ്ഞാൽ ?
കിളി: അടുത്ത ആഴ്ച വാ…….. ഞാൻ: ശരി……. ഞാൻ അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങി, ഗേറ്റിനടുത്ത് എത്തിയപ്പോൾ അവർ വരുന്നത് കണ്ടു. സീത വേഗം എൻറെ അടുത്തേക്ക് വന്നു. സീത: എന്തായി അണ്ണാ, കൊമ്പ് ഒടിച്ചോ? ഞാൻ: രണ്ടു കൊമ്പ് ഒടിച്ചിട്ടുണ്ട്, അതിൻറെ അടയാളമുണ്ട്. അപ്പോഴേക്കും അവരെല്ലാവരും അടുത്തെത്തി. ഞങ്ങളെല്ലാവരും അകത്തേക്ക് കയറി. സീത പതിയെ കിളിയുടെ അടുത്തേക്ക് ചെന്നു. അവർ തമ്മിൽ എന്തോ സംസാരിച്ചു രണ്ടുപേരും എന്നെ നോക്കുന്നുണ്ട്. അതു കഴിഞ്ഞ് സീത എൻറെ അടുത്തേക്ക് വന്നു പുറത്തേക്കു വിളിച്ചുകൊണ്ടുപോയി. സീത: കഷ്ടം ഉണ്ടട്ടോ. ആ ചേച്ചിയുടെ രണ്ടു കവിളും തിണർത്തു കിടക്കുന്നു. ഇങ്ങനെ ഒരു കൊമ്പ് ഒടിക്കലായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ഒരു സന്ദർഭം ഒരുക്കി തരില്ലായിരുന്നു. പാവം ചേച്ചി. പ്രശ്നം തീർന്നില്ലേ? ഇനി സന്തോഷം ആയിട്ട് നമുക്ക് തിരിച്ചു പോകാമല്ലോ. വണ്ടിയുടെ തീയെടുത്തു കൊണ്ടുപോകാനുള്ള സാധനങ്ങൾ വണ്ടിയിൽ കയറ്റി വെക്കട്ടെ. അച്ഛനും അമ്മയ്ക്കും നിങ്ങളുടെ ഈ വിവരം അറിയില്ല. അതിപ്പോൾ പറയുകയും വേണ്ട. എവിടെ വണ്ടിയുടെ കീ. ഞാൻ: നമ്മൾ ആദ്യം കൊണ്ടുപോയി ബാഗ് വച്ച് മുറിയില്ലെ, അവിടെ ടേബിളിൽ ഇരിപ്പുണ്ട്. സീത പോയി കീട കൊണ്ടുവന്ന് വണ്ടി തുറന്നു. അതിനുശേഷം ബാഗുകൾ എടുത്തു കൊണ്ടുവന്ന് ഡിക്കിയിൽ വെച്ചു.
ഭക്ഷണം കഴിച്ച് 2:30 ഓടെ ഞങ്ങൾ ഇറങ്ങി. സീത ചെന്ന് കിളിയുടെ കയ്യിൽ പിടിച്ച് ഉടനെ കാണാം എന്നു പറഞ്ഞു. കളിയുടെ മുഖത്ത് ഞാൻ നോക്കിയപ്പോൾ വിഷമം നിഴലിച്ചിരുന്നു. കണ്ണുകൊണ്ട് ഞാൻ അടുത്ത ആഴ്ച വരാം എന്ന് കാണിച്ചു. യാത്രയും പറഞ്ഞു വണ്ടിയിൽ കയറി യാത്രയായി. യാത്രയ്ക്കിടയിൽ എറണാകുളം കഴിഞ്ഞു അരൂർ എത്തിയപ്പോൾ ഹോട്ടലിൽ കയറി ചായ കുടിച്ചു ഇറങ്ങിയപ്പോൾ ചേട്ടൻ: എനിക്ക് ഉറക്കം വരുന്നുണ്ട്. അതുകൊണ്ട് മോള് ഫ്രണ്ടിൽ ഇരിക്കട്ടെ. അവിടെ നിന്നുള്ള യാത്രയിൽ സീത എൻറെ സൈഡിലാണ് ഇരുന്നത്. കുറച്ചു ദൂരം പോയപ്പോൾ ചേട്ടനും ചേച്ചിയും ഉറക്കമായി. വണ്ടിയിൽ കയറിയപ്പോൾ മുതലുള്ള സീതയുടെ സംസാരം, അവർ ഉറക്കമായപ്പോൾ സീത: ആ ചേച്ചി പാവമാണെട്ടോ. ഞാൻ: നല്ല പാവാമാണ്. സീത: എപ്പോഴാണ് തിരുവനന്തപുരത്തേക്ക് വിളിച്ചു കൊണ്ടുവരുന്നത്. ഞാൻ: അത് എങ്ങനെയൊക്കെ ആകും എന്ന് ദൈവത്തിനു മാത്രമേ അറിയൂ. ചിലപ്പോൾ ഒരു സുപ്രഭാതത്തിൽ വിളിച്ചു കൊണ്ടുവരാം, അല്ലെങ്കിൽ നമ്മൾ എല്ലാവരും കൂടി പോയി തല മേളത്തോടെ വിളിച്ചു കൊണ്ടു വരാം. മിക്കവാറും ആദ്യം പറഞ്ഞതേ നടക്കൂ. സീത: എന്തായാലും ഉടനെ വേണം. ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് ഞാൻ വിചാരിച്ചില്ല. ഞാൻ: പറയാതിരുന്നത് മറ്റുള്ള പ്രശ്നങ്ങൾ കൊണ്ടാണ്.
സീത: സ്വയംവരത്തിന് ഇനി രാവണനെ ഒഴിവാക്കാമല്ലോ? ഞാൻ: ഉടൻതന്നെ ഉണ്ടോ? സീത: അതില്ല. ഡിഗ്രി കഴിഞ്ഞ് B Ed എടുത്ത് ജോലി കിട്ടിയിട്ടേ ഉണ്ടാവു. ഞാൻ: ഞാനപ്പോൾ കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുമ്പോഴേ ഉണ്ടാവു….. സീത: അധികമൊന്നുമില്ല ഏറിയാൽ മൂന്നോ നാലോ വർഷം. ഞാൻ: ശരി, ശരി. നടക്കട്ടെ. അങ്ങനെ ഓരോന്ന് ഇരുന്ന് സംസാരിച്ച് കൊല്ലം ജില്ലയിലെക്ക് കടന്നു. ബ്ലോക്ക് കിട്ടിയതുകൊണ്ട്, ഇപ്പോൾ സമയം 8:00 മണി. നല്ലൊരു ഹോട്ടൽ നോക്കി സൈഡ് ഒതുക്കി. ഉറങ്ങുന്നവരെ വിളിച്ചെഴുന്നേൽപ്പിച്ചു. ലൈറ്റ് ആയിട്ട് ഭക്ഷണവും കഴിച്ച് അവിടെനിന്നും വീണ്ടും യാത്ര തുടർന്നു. വീടെത്തിയപ്പോൾ 10:30 മണിയായി. ചേട്ടനും ചേച്ചിയും സീതയും യാത്രപറഞ്ഞു പോയി ഞാൻ റൂമിലേക്ക് കയറി. ഇനിയിപ്പോൾ ഫോൺ വിളിക്കാൻ ആളായല്ലോ. ഞാൻ ഫോൺ എടുത്ത് കിളിയെ വിളിച്ചു. കിളിക്ക് സംസാരിക്കാൻ ഒരു വിഷമം ഉള്ളതുപോലെ. ഒരു നീണ്ട അകൽച്ചയ്ക്ക് ശേഷം അടുത്തപ്പോൾ കവി പറഞ്ഞതുപോലെ എന്ത് ചൊല്ലി വിളിക്കണം ഞാൻ…… എൻ ആത്മനാഥനെ. എന്ന അവസ്ഥയിലാണ് കിളി. അതുകൊണ്ട് അവിടെയും ഇവിടെയും തൊടാത്ത വിധത്തിൽ സംസാരിച്ച് അവസാനിപ്പിച്ചു കിടന്നു.
എൻറെ സ്ഥിരം കണിയോടെ ദിവസം ആരംഭിച്ചു. സീത: നമ്മൾ ഇവിടെ എത്തി എന്ന് ചേച്ചിയെ വിളിച്ചു പറഞ്ഞൊ അണ്ണാ? ഞാൻ: പറഞ്ഞു. ചായ തന്നിട്ട് സീത തിരിച്ചുപോയി. ഈയാഴ്ച എങ്ങനെ തള്ളിനീക്കും എന്നാ ആലോചനയിലായിരുന്നു ഞാൻ. കുറേ നാളുകളായി അങ്ങനെ ഒരു വിഷയമേ ഉണ്ടായിരുന്നില്ല. ഇതിപ്പോൾ അടുത്തപ്പോൾ പിരിഞ്ഞിരിക്കാൻ ഒരു വിഷമം. ഇനി ചെല്ലുമ്പോൾ ആ മോതിരം വിരലിൽ ഇട്ടു കൊടുക്കണം. അപ്പോൾ കൊടുക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല, ഇണങ്ങി വരുന്നതല്ലേ ഉണ്ടായിരുന്നുള്ളൂ. തിരക്കുള്ള ജോലിയായിരുന്നു ആയിരുന്നതിനാൽ, ദിവസങ്ങൾ പോകുന്നത് അറിയുന്നത് ഉണ്ടായിരുന്നില്ല. ഇപ്പോൾ ദിവസങ്ങളിൽ മൂന്നോ നാലോ തവണ കിളിയേ വിളിക്കും. ഇപ്പോൾ പതിവിലും കൂടുതൽ അടുത്തു. പണ്ടാരോ പറഞ്ഞത് പോലെ “അകന്നിരുന്നാൽ സ്നേഹത്തിന് മാധുര്യം കൂടും”. പെണ്ണിന് ഇപ്പോൾ ഇത്തിരി ശൃംഗാരം കൂടുതലാണ്. രണ്ട് അടിയുടെ കുറവ് തീർന്നപ്പോൾ എല്ലാം ശരിയായി. ശനിയാഴ്ച ആകാൻ കാത്തിരുന്നു, തിങ്കളും ചൊവ്വയും ലീവെടുത്ത് പോകാൻ തീരുമാനിച്ചു. ഇപ്പോൾ ഓഫീസിൽ പരിചയം നല്ല ആയതിനാൽ, ശനിയാഴ്ച മറ്റുള്ള സഹപ്രവർത്തകരെ കാര്യങ്ങൾ പറഞ്ഞ് ഏൽപ്പിച്ച് ഉച്ചയ്ക്ക് രണ്ടു ദിവസത്തെ ലീവ് എടുത്ത് ഇറങ്ങി. റൂമിൽ നിന്ന് ഓഫീസിലേക്ക് ഇറങ്ങിയത് വീട്ടിലേക്ക് പോകാനുള്ള
തയ്യാറെടുപ്പിലായിരുന്നു. വീട്ടിലേക്ക് പോകുന്ന കാര്യം പറഞ്ഞ് സുധിയെ വിളിച്ചപ്പോൾ, അവൻ ഈ ആഴ്ച ഇല്ല ലക്ഷ്മിയുമായി എവിടെയോ പോകണം എന്ന് പറഞ്ഞു. അവനു പിന്നെ ഇവിടെ തന്നെയുണ്ടല്ലോ ആള്. വീട്ടിൽ പോകുന്ന കാര്യം ചേട്ടൻറെ വീട്ടിൽ പറഞ്ഞപ്പോൾ സീത: ചേച്ചിയോട് എൻറെ അന്വേഷണം പറഞ്ഞേര്. ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ സമയം ഏകദേശം ഉച്ചയ്ക്ക് പന്ത്രണ്ടര, ഉച്ച സമയം ആയതിനാൽ വലിയ ബ്ലോക്ക് ഇല്ലാതെ യാത്ര ചെയ്യാൻ സാധിച്ചു. എന്നാലും ഒറ്റക്ക് ആയതിനാൽ, ഇടക്ക് ഇറങ്ങി ഭക്ഷണം കഴിക്കാനും ചായ കുടിക്കാനും ഇറങ്ങി കുറച്ചുസമയം അങ്ങനെ പോയി. വീടെത്തുമ്പോൾ വൈകുന്നേരം 6:30. വണ്ടിയുടെ ഹോൺ കേട്ടപ്പോൾ, കാത്തിരുന്ന പോലെ പെണ്ണ് ഓടി വന്ന് ഗേറ്റ് തുറന്നു. ഞാൻ വണ്ടി കേറ്റി വീടിനു മുൻപിൽ ഇട്ടു. അപ്പോഴേക്കും അമ്മൂമ്മയും സിറ്റൗട്ടിലെത്തിയിരുന്നു. ഞാൻ വണ്ടി തുറന്ന് പുറത്തിറങ്ങി, ഞങ്ങൾ മൂന്നു പേരും അകത്തേക്ക് കയറി. അമ്മൂമ്മ മുൻപേ ആണ് പോയത് പുറകിൽ ഞങ്ങളും. കിളി പെട്ടെന്നുതന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു ചുംബനം നൽകി. സ്നേഹിച്ചാൽ നക്കിക്കൊല്ലും, വെറുത്താൽ ഞെക്കി കൊല്ലും എന്ന തരത്തിലാണ് ഈ പെണ്ണ്. കുറച്ചുനാൾ അകന്നു നിന്ന് അടുത്തപ്പോൾ കാണിക്കുന്ന സ്നേഹം. ഞാൻ ഡ്രസ്സ് മാറി കുളിക്കാൻ കയറി. കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ചായയുമായി കിളി വന്നു. ചായ എടുത്ത് മൊത്തിക്കൊണ്ട് കൈ പോലെ അഭിനയിച്ച് തിരിച്ചു കൊടുത്തു. കിളി എന്നെ ചോദ്യഭാവത്തിൽ നോക്കി. ഞാൻ: ഇതിനു മധുരം ഇല്ല. കിളി: ഞാൻ ഇതിൽ മധുരം ഇട്ടത് ആണല്ലോ. ഞാൻ: ഇതിന് തീരേ മധുരമില്ല. കിളി: അവിടെ ഞാൻ നോക്കട്ടെ. എന്നുപറഞ്ഞ് കപ്പിൽ ഒന്ന് മൊത്തി. കിളി: ഇതിന് ആവശ്യത്തിൽ കൂടുതൽ മധുരമുണ്ട്. ഞാൻ: നോക്കട്ടെ. കപ്പു വാങ്ങി ചായ കുടിച്ചു കൊണ്ട് ഞാൻ: ഇപ്പോൾ മധുരമുണ്ട്, ആവശ്യത്തിലും കൂടുതൽ. എൻറെ കീഴ്ചുണ്ടിൽ ഒരു നുള്ള് തന്നു കൊണ്ട് കിളി: ചെക്കൻ്റെ ഒരു കാര്യം. ഈ മധുരം ഇല്ലായ്മ ഒക്കെ ഇന്ന് ഞാൻ തീർത്തു തരുന്നുണ്ട്. ഞാൻ: ഒരു പാട് ദിവസത്തെ മധുരം കൂട്ടി വച്ചിട്ടുണ്ടാവുമല്ലൊ. ചായ കുടിച്ചു കഴിഞ്ഞ കപ്പുമായി കിളി അടുക്കളയിലേക്ക് തിരിച്ചുപോയി. ഒരേ ഇരുപ്പ് ഇരുന്നു വന്നതുകൊണ്ട് എൻറെ പഴയ മുറിയിൽ കട്ടിലിൽ കയറി കിടന്നു. കുറച്ചു നേരം കിടന്ന ശേഷം. ഒരു കാര്യം ഓർമ്മ വന്നപ്പോൾ ഞാൻ എഴുന്നേറ്റു.ഞാൻ വണ്ടി മേടിച്ചിട്ട് ഇതുവരെ എൻറെ വീട്ടിൽ പോയിട്ടില്ല. അതുകൊണ്ട് ഈ വരവിന് അവിടെ വരെ പോകാമെന്ന് തീരുമാനിച്ചു. അമ്മുമ്മയോടും കിളിയോടും ഇത് പറയണം. ഞാൻ: നമുക്ക് നാളെ എൻറെ വീട് വരെ പോയാലോ? നമ്മളെല്ലാവരും.