കിളിക്കൂട് Part 12

ഞാൻ പുറത്തിറങ്ങി കിളിയും പുറകെ എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ വണ്ടിയിൽ കയറി വണ്ടി മുന്നോട്ടു നീങ്ങി.

ടൗണിലെത്തി ബസ്സ് കിട്ടി വീട്ടിലെത്തിയപ്പോൾ രാത്രിയായി, അതിനിടയിൽ രണ്ടുമൂന്നു പ്രാവശ്യം കിളിയേ ഞാൻ വിളിച്ചിരുന്നു, അപ്പോഴൊക്കെ കരച്ചിൽ തന്നെ. ഞാൻ സമാധാനിപ്പിച്ചു. വീട്ടിലെത്തിയപ്പോൾ എല്ലാവർക്കും സന്തോഷം, പക്ഷേ എനിക്ക് സന്തോഷം ഒന്നും തോന്നിയില്ല എന്നെ കണ്ടപ്പോൾ അമ്മ :- എന്താടാ നിൻറെ മുഖത്ത് ഒരു തെളിച്ചം ഇല്ലായ്മ, ജോലിയൊക്കെ കിട്ടിയിട്ടും സന്തോഷമായില്ലേ. നാളെ എപ്പോഴാണ് പോകുന്നത്? ഞാൻ: രാവിലെ തന്നെ പോകണം. വൈകീട്ട് റൂമിൽ എത്തിയാൽ, രാവിലെ പോയി ജോയിൻ ചെയ്യാം. ഇടക്ക് കയ്യിലെ മുറിവ് പാട് കണ്ട അമ്മ വിവരം തിരക്കി. ഞാൻ ഒഴുക്കൻ മട്ടിലുള്ള മറുപടിയും പറഞ്ഞു. ഞാൻ കിളിയെ വിളിച്ചു വീട്ടിലെത്തിയ വിവരം അറിയിച്ചു. അതിനിടയിൽ അച്ഛൻ വന്നു. അച്ഛൻ കുറെ സംസാരിച്ചു, അവിടുത്തെ താമസ സൗകര്യവും മറ്റും ചോദിച്ചറിഞ്ഞു. അനിയനും പെങ്ങൾക്കും ഭയങ്കര സന്തോഷം. അമ്മ, അമ്മൂമ്മയുടെയും കിളിയുടെയും വിശേഷങ്ങൾ തിരക്കി. നാളെ രാവിലെ നേരത്തെ പോകേണ്ടതിനാൽ, നേരത്തെ ഭക്ഷണം കഴിച്ചു കിടന്നു. ഞാൻ എൻറെ റൂമിൽ എത്തിയപ്പോൾ ഞാൻ എൻറെ പെണ്ണിനെ വിളിച്ചു. ഞാൻ: ഹലോ കിളി: ഹാ – …. പറയു ഏട്ടാ ഞാൻ: കിടന്നോ കിളി: കിടന്നു, ഞാൻ ഏട്ടൻ കിടന്നിരുന്ന കട്ടിലിലാണ് കിടക്കുന്നത്. ഏട്ടൻറെ നെഞ്ചിൽ തലയും വെച്ച്. ഞാൻ: അതെങ്ങനെ? കിളി: ഏട്ടൻ, ഉടുത്തു മാറിയ മുണ്ടും ഷർട്ടും ഞാൻ എടുത്ത് സൂക്ഷിച്ചു വെച്ചു. അത് വല്യമ്മ കാണാതെ കട്ടിലിൽ വിരിച്ച് അതിനുമുകളിൽ കിടക്കുന്നു. ഞാൻ: എൻറെ പെണ്ണ് വിഷമിക്കരുത്. ഞാൻ അവധി കിട്ടുമ്പോഴൊക്കെ അവിടെ എത്തും. നാളെ രാവിലെ തന്നെ ഞാൻ ഇവിടെ നിന്ന് പുറപ്പെടും. പോകുന്ന വഴി പറ്റുകയാണെങ്കിൽ വിളിക്കാം അല്ലെങ്കിൽ അവിടെ എത്തിയിട്ട് വിളിക്കാം. ഒരു ഉമ്മ തരുമൊ? കിളി: ഉമ്മ എന്തിന് എന്നെ തന്നെ ഞാൻ തരാമെന്ന് പറഞ്ഞതല്ലേ. ഞാൻ: എനിക്കിപ്പോൾ ഒരു ഉമ്മ മതി. കിളി: എവിടെ വേണം? ഞാൻ: എൻറെ നെഞ്ചിൽ അല്ലേ കിടക്കുന്നത്, അവിടെത്തന്നെ തന്നാൽ മതി. കിളി: ഉമ്മ…… ഞാൻ: കിട്ടിയില്ല. കിളി: ഉമ്മ…….. ഉമ്മ….. ഉമ്മ. മതിയോ ഞാൻ: മതിയായില്ല, എന്നാലും തൽക്കാലം മതി. എൻറെ നെഞ്ചിൽ കിടന്നുറങ്ങിക്കോ….. ഞാൻ പാടി ഉറക്കണോ.

കിളി: വേണ്ട, എനിക്ക് സഹിക്കാൻ കഴിയില്ല. ഞാൻ ഇപ്പോഴും കരച്ചിൽ കടിച്ചു പിടിച്ചിരിക്കുകയാണ്. നാളെ രാവിലെ പോകാനുള്ളതല്ലേ, ശരി ഉറങ്ങിക്കോ. ഞാൻ: ശരി മോളെ ഉറങ്ങിക്കോ.

ഞാൻ ഫോൺ കട്ട് ചെയ്തു. വീട് മാറി കിടന്നത് കൊണ്ടാണോ, കിളിയേ വിട്ടു പോന്നതിൻ്റെതാണൊ എന്തോ ഉറക്കം വരാൻ ഒരുപാട് താമസിച്ചു.

രാവിലെ അമാന വിളിച്ചപ്പോഴാണ് എഴുന്നേറ്റത് അമ്മ: എപ്പോഴാണ് നിനക്ക് പോകേണ്ടത്? സമയം ആറര ആയി. ഞാൻ ചാടി പിടഞ്ഞ് എഴുന്നേറ്റു. എട്ടരയ്ക്ക് മറ്റോ ഒരു ട്രെയിൻ ഉണ്ട്. അത് കിട്ടിയാൽ ബസ്സിൽ ഉള്ള യാത്ര ഒഴിവാക്കാം. ഞാൻ പെട്ടെന്ന് യാത്രയായി പ്രഭാതഭക്ഷണവും കഴിച്ച് അവരോടെല്ലാം യാത്ര പറഞ്ഞു. അച്ഛൻ രാവിലെ തന്നെ ഫിഷിംഗ് ഹാർബറിൽ പോയിരുന്നു അതുകൊണ്ട് അച്ഛനെ കാണാൻ സാധിച്ചില്ല. ബസ്സ് കിട്ടി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ 7:50. എട്ടരയ്ക്ക് മുമ്പ് ഒരു ട്രെയിൻ ഉണ്ടായിരുന്നു 8 10 ന്. പ്ലാറ്റ്ഫോമിൽ നിന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റും എടുത്ത് ആ വണ്ടിയിൽ യാത്ര തുടർന്നു. ട്രെയിനിൽനിന്ന് പോളിയെ വിളിച്ചു. കിളി, ഞാൻ അവിടെ നിന്നും പോന്നതിനു ശേഷം ആ വീട് ഉറങ്ങി എന്നാണ് പറയുന്നത്. സംസാരിക്കുമ്പോൾ വിങ്ങുന്നുണ്ട്. കുറച്ചുനേരം സംസാരിച്ചതിനുശേഷം ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വണ്ടി എത്തുമ്പോൾ വൈകുന്നേരം 3:40. ഞാൻ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി സുധിയെ വിളിച്ചു. സുധി എന്നോട് പറഞ്ഞു, താക്കോൽ അടുത്ത വീട്ടിൽ ഏൽപ്പിച്ചിട്ടുണ്ട്. ഞാനവിടെ നിന്നു ഒരു ഓട്ടോ വിളിച്ച് സുധി പറഞ്ഞ ഉള്ളൂർ എന്ന സ്ഥലത്തെത്തി. അടുത്ത വീട്ടിൽ നിന്നും താക്കോൽ വാങ്ങി, രണ്ടു മുറിയും ചെറിയ ഹാളും ചെറിയ സിറ്റൗട്ടും അടുക്കളയും ഉള്ള ഒരു ചെറിയ വീട്. വീടിൻറെ ദർശനം, ഇപ്പോൾ താക്കോൽ വാങ്ങിയ വീടിൻറെ ദിശയിലേക്കാണ്. ഈ വീടിൻറെ സിറ്റൗട്ടിലേക്ക് ഇറങ്ങിയാൽ അവർക്ക് നമ്മളെ കാണാം. ഒരു ഉൾപ്രദേശം ആണ്, ചെറിയ വണ്ടികൾ മാത്രം കടന്നു വരുന്ന വഴി. എൻറെ സാധനങ്ങളെല്ലാം മുറിയിൽ വച്ചു ഒന്നു കുളിച്ച് ഫ്രഷായി. കിളിയെയും വീട്ടിലും ഞാൻ ഇവിടെ എത്തിയ കാര്യം വിളിച്ചു പറഞ്ഞു. രണ്ടു മുറിയിലും കട്ടിലും ബെഡും ഉണ്ട്. ഒന്നിൽ സുധി ആണ് താമസിക്കുന്നത്. എൻറെ മുറിയിൽ കയറി ഞാൻ ഒന്നു കിടന്നു. വൈകുന്നേരം 6 മണി കഴിഞ്ഞപ്പോൾ സുധി എത്തി. അവൻ ഒരു സെക്കൻഡ് ഹാൻഡ് സ്കൂട്ടർ ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. അതിലാണ് അവൻറെ യാത്ര. ഞങ്ങൾ കുറെ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു. ഞാൻ താക്കോൽ വാങ്ങിയ വീട്ടുകാരുടെതാണ് ഈ വീട് എന്ന് അവൻ പറഞ്ഞു. അവിടെ ഒരു ചേട്ടനും ചേച്ചിയും അവരുടെ മകളുമാണ് ഉള്ളത്. ഞാൻ താക്കോൽ വാങ്ങിയത് ചേച്ചിയുടെ കയ്യിൽ നിന്നാണ്. ചേച്ചിക്ക് ഏകദേശം 45-48 വയസ്സ് തോന്നിക്കും. ചേട്ടനെ മകളെയും കണ്ടിട്ടില്ല. ഞാൻ വരും എന്ന് അറിഞ്ഞതുകൊണ്ട് രാവിലെ തന്നെ സുധി ഭക്ഷണം റെഡിയാക്കി വച്ചാണ് പോയത്. അടുത്തദിവസം ജോയിൻ ചെയ്യാൻ പോകേണ്ടതിനാൽ എൻറെ സർട്ടിഫിക്കറ്റൊക്ക് റെഡിയാക്കി വെച്ച് നേരത്തെ കിടന്നു.

കോളിംഗ് ബെൽ അടിക്കുന്ന വച്ച് കേട്ടാണ് എഴുന്നേറ്റത്, ജോലിക്ക് ഒക്കെ പോകുന്നതുകൊണ്ട് ഒരു വാച്ച് ഞാൻ വാങ്ങിയിട്ടുണ്ട്. സമയം നോക്കുമ്പോൾ 6:45, ഇത്ര രാവിലെ ആരാണാവോ. ഞാൻ എഴുന്നേറ്റ് സുധിയുടെ മുറിയിൽ നോക്കിയപ്പോൾ അവൻ നല്ല ഉറക്കത്തിലാണ്. ഞാൻ ചെന്ന് വാതിൽ തുറന്നു. രാവിലെ തന്നെ നല്ല കണി, കുളിച്ച് ചന്ദനക്കുറിയിട്ട് പാവാടയും ബ്ലൗസും ധരിച്ച ഏകദേശം 18 19 വയസ്സ് തോന്നിക്കുന്ന വെളുത്തു സുന്ദരിയായ ഒരു പെൺകുട്ടി കയ്യിൽ തൂക്കു പാത്രവുമായി നിൽക്കുന്നു. വാതിൽ തുറന്ന് ഉടൻതന്നെ പെൺകുട്ടി: അണ്ണാ ഇത് എത്രനേരം ആണ് കിടന്നുറങ്ങുന്നത്. പറഞ്ഞ് കഴിഞ്ഞതിനുശേഷമാണ് ആള് മാറി എന്ന് കണ്ടത്. ആള് പറഞ്ഞത് അബദ്ധമായി എന്ന് കണ്ട് നാക്ക് കടിച്ചു. ഞാൻ ആരാ എന്താണെന്നറിയാതെ മിഴിച്ചു നിൽക്കുമ്പോൾ, സുധി പെട്ടെന്നെഴുന്നേറ്റു വന്നു. സുധി: എടാ ഇത് അടുത്ത വീട്ടിലെ ആ ചേച്ചിയുടെ ചേട്ടൻറെയും മകൾ സീതയാണ്. സീതേ, ഇത് എൻറെ ഫ്രണ്ട് അജയൻ. ഞാൻ പറഞ്ഞിരുന്നില്ലേ എൻറെ ഒരു കൂട്ടുകാരൻ വരുമെന്ന്, അവനാണ് ഇവൻ. അവൻ ആ തൂക്കുപാത്രം മേടിച്ചു. സുധി: രണ്ടു പേർക്കുള്ള ചായയില്ലെ? സീത: എനിക്കറിയില്ല. എന്നുപറഞ്ഞ് അവൾ നാണത്തോടെ തിരിച്ചോടി. സുധി: രാവിലെയുള്ള ചായ അവിടെ നിന്നാണ്. ഞങ്ങൾ രണ്ടു പേരും അകത്തേക്ക് പോയി ചായ പകർന്നു കുടിച്ചു. ഞാൻ വീട്ടിലേക്കും കിളിയെയും വിളിച്ചു. പിന്നെ പെട്ടെന്ന് എല്ലാ പ്രഭാതം കാര്യങ്ങളും നടത്തി ഞങ്ങൾ രണ്ടുപേരും ഇറങ്ങി. പോകുന്ന വഴി അവരുടെ വീടിൻറെ മുൻപിൽ ആ പെൺകൊച്ച് ഞങ്ങളെ നോക്കി നിൽപ്പുണ്ടായിരുന്നു. സുധി: സീത ഇപ്പോൾ ഡിഗ്രി സെക്കൻഡ് ഇയർ ആണ്. എൻറെ കൂടെ ഓഫീസിൽ വരുന്നതുകൊണ്ട് സുധി ഇന്ന് ലീവ് ആണ്. സെക്രട്ടറിയേറ്റിൽ എത്തി ഓഫീസ് കണ്ടെത്തി. അപ്പോയ്മെൻറ് ഓർഡർ കാണിച്ചു, ജോയിൻ ചെയ്തു. അവിടത്തെ ഫോർമാലിറ്റികൾ എല്ലാം കഴിഞ്ഞപ്പോൾ ഓഫീസിൽ നിന്നും ഒരു ഓർഡർ എനിക്ക് തന്നു. അതിൽ ഞാൻ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള വില്ലേജ് ഓഫീസിൽ ആണ് ജോലി. ഞാനും സുധിയും കൂടി അവിടെ നിന്നും ഇറങ്ങി. വില്ലേജ് ഓഫീസിലെത്തി, റിപ്പോർട്ട് ചെയ്തത് അടുത്ത ദിവസം വരാം എന്ന് വില്ലേജ് ഓഫീസറെ ധരിപ്പിച്ച് ഞങ്ങൾ രണ്ടുപേരും റൂമിലേക്ക് പോരും വഴി പാചകത്തിനുള്ള കുറച്ച് സാധനങ്ങളും വാങ്ങി. റൂമിലേക്ക് എത്തിയപ്പോൾ സുധിയോട് അടുത്ത വീട്ടിലെ ചേച്ചി: കൂട്ടുകാരൻ ഒക്കെ വന്നതല്ലേ ഇന്ന് ഉച്ചക്ക് ഭക്ഷണം ഇവിടെ നിന്നാകാം. സുധി: വേണ്ട ചേച്ചി, ഞങ്ങളിവിടെ റെഡിയാക്കി കൊള്ളാം അതിനുള്ള സാധനങ്ങളൊക്കെ വാങ്ങിയിട്ടുണ്ട്. ചേച്ചി: ഇനി അതൊക്കെ റെഡിയാക്കിയിട്ട് വേണ്ടേ, ഇവിടെ ഞാൻ എല്ലാം റെഡി ആക്കിയിട്ടുണ്ട്. പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. ഞാൻ നാട്ടിൽ നിന്ന് പോരുമ്പോൾ കുറച്ച് അച്ചാറുകൾ ഒക്കെ കൊണ്ട് വന്നിട്ടുണ്ടായിരുന്നു. കിളി ഉണ്ടാക്കിയ മാങ്ങ നാരങ്ങ. വീട്ടിൽ നിന്നും മീൻ അച്ചാർ. ഞങ്ങൾ ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ മീൻ അച്ചാറിൻറെ കുപ്പിയും ആയാണ് ചെന്നത്. ചേച്ചിക്ക് അതിൽ നിന്നും കുറച്ചു

മീൻ അച്ചാർ കൊടുത്തു. ഭക്ഷണം കഴിച്ച് ഞങ്ങൾ തിരിച്ചു റൂമിലേക്ക് എത്തി. ഒഴിവുസമയങ്ങളിൽ വിളിച്ചോളാം എന്ന വാക്ക് കൊടുത്തു പോന്നതിനാൽ, ഇടക്ക് എൻറെ പെണ്ണിനെ വിളിച്ചു സംസാരിച്ചു. നോക്കിയപ്പോൾ ഫോണിൽ ചാർജ് കുറവാണ്, ചാർജ് ചെയ്യാൻ പ്ലഗ് അന്വേഷിച്ച് നടന്നപ്പോൾ സുധി ഒരു പ്ലെഗിൽ കുത്തിയിട്ടുണ്ട്. എൻറെ അതേ ഫോൺ അതേ നിറം തന്നെയാണ് സുധിയുടെതും. എൻറെ അന്വേഷണം കണ്ടപ്പോൾ സുധി: പ്ലഗ് ആണോ അന്വേഷിക്കുന്നത്? നീ കിടക്കുന്ന മുറിയിലെ ഷെൽഫിൻറെ സൈഡിൽ ഒരു പ്ലെഗ്ഗുണ്ട്. അതിൽ കുത്തി ചാർജ് ചെയ്യാൻ വെച്ചു. തിരിച്ചു വന്ന് അവൻറെ കൂടെ ഇരുന്ന് വർത്തമാനം പറഞ്ഞു. നാട്ടു കാര്യങ്ങളൊക്കെ പറഞ്ഞു അവസാനം ചേട്ടനേറെയും ചേച്ചിയുടെയും അടുത്തെത്തി. സുധി: അവിടുത്തെ ചേട്ടൻ കയറ്റ് ഇറക്ക് യൂണിയനിൽ ഉള്ള ആളാണ്. ചേച്ചി ഹൗസ് വൈഫ് ആണ്. ഞാൻ: ചേട്ടൻ്റെയും ചേച്ചിയുടെയും പേരെന്താണ്? സുധി: ചേട്ടൻറെ പേര് ശിവൻ, ചേച്ചിയുടെ പേര് രമണി. വർത്തമാനം ഒക്കെ പറഞ്ഞു സമയം പോയതറിഞ്ഞില്ല. സമയം അഞ്ചു മണി, ഉടനെ സുധി പുറത്തിറങ്ങി. ഞാൻ എൻറെ ഫോൺ ചാർജ് ആയോ എന്ന് നോക്കാൻ മുറിയിലേക്കു കയറി, നോക്കിയപ്പോൾ ഫുൾ ചാർജ് ആയിരിക്കുന്നു. പക്ഷേ ഒന്ന് വിളിച്ച് സംസാരിച്ചു, സംസാരിച്ചു കഴിഞ്ഞപ്പോഴാണ് കൂടുതൽ വിഷമം ആയത്. പെണ്ണ് ഇപ്പോഴും കരയുകയാണ്, അത് കേട്ടപ്പോൾ എനിക്കും വിഷമം കൂടി. ഇവിടെ ഇരുന്നാൽ മനുഷ്യനെ ഭ്രാന്ത് പിടിക്കും എന്ന അവസ്ഥ തോന്നിയതുകൊണ്ട്, സുധിയെ കുട്ടി ഒന്നു പുറത്തേക്കിറങ്ങാൻ എന്ന് കരുതി. സുധിയെ തിരക്കി ഞാൻ പുറത്തിറങ്ങിയപ്പോൾ, ആ വീടിനു മുൻപിൽ രാവിലെ കണ്ട പെൺകുട്ടി നിൽപ്പുണ്ട്. എന്നെ കണ്ടതും ആ പെൺകുട്ടി അകത്തേക്ക് പോയി. ഞാൻ സുധിയെ നോക്കി, സുധി വണ്ടി തുടക്കുകയാണ്. ഞാൻ: നമുക്ക് ഇന്ന് രാത്രിഭക്ഷണം പുറത്തുനിന്നാക്കാം. ഒന്നു കറങ്ങലും ആവുമല്ലോ. സുധി സമ്മതിച്ചു. അപ്പോൾ തന്നെ റെഡിയായി പുറത്തേക്കിറങ്ങി. കറങ്ങുന്നതിനടയിൽ അവൻ ജോലി ചെയ്യുന്ന സ്ഥലം ഓഫീസ് കാണിച്ചു തന്നു, കൃഷിവകുപ്പ്. അവൻ തൃശൂർ പോകുവാൻ ഒരുപാട് തവണ ശ്രമിച്ചതാണ്, നടന്നിട്ടില്ല. ഞങ്ങൾ ഭക്ഷണമൊക്കെ കഴിച്ച് തിരിച്ച് റൂമിലെത്തിയപ്പോൾ സമയം 8:00. സമയം പോകാൻ വേറെ മാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ, അതാത് മുറികളിൽ കയറി കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ ബെല്ല് അടിക്കാൻ തുടങ്ങി, നോക്കിയപ്പോൾ എൻറെ കാളിയാണ്. വിശേഷങ്ങളൊക്കെ പറഞ്ഞു, കരച്ചിലും ബഹളവുമൊക്കെയായി. ഞാൻ അവിടെ നിന്നും വന്നിട്ട് രണ്ട് ദിവസമല്ലേ ആയുള്ളൂ അതിൻറെ ഹാങ്ങോവർ ഇതേവരെ മാറിയിട്ടില്ല കക്ഷിക്ക്. ഗുഡ് നൈറ്റ് ഒക്കെ പറയുമ്പോഴേക്കും സമയം പത്തര ആയി.

ജോലിക്ക് പോകുന്നതുകൊണ്ട് സമയം പോകുന്നത് അറിയുന്നില്ല. സമയം മാത്രമല്ല ദിവസങ്ങൾ പോകുന്നതും അറിയുന്നില്ല. ഞാൻ ഇരിക്കുന്ന സീറ്റിൽ, നേരത്തെ ഇരുന്നവൻ മൊത്തം കുളമാക്കിയാണ് പോയത്. അതുകൊണ്ട് പിടിപ്പതു ജോലിയുണ്ടായിരുന്നു. ഓഫീസിൽ ക്ലറിക്കൽ വിഭാഗത്തിൽ ഞാൻ ഉൾപ്പെടെ അഞ്ചു പേരാണ് ഉള്ളത്. അതിൽ രണ്ടു സീറ്റ് ഒഴിവുണ്ട് ആയിരുന്നു. ഒന്ന് ഞാൻ ജോയിൻ ചെയ്തു. മറ്റൊരു സീറ്റ് ഇപ്പോഴും ഒഴിവിലാണ്. ആരോ ഒരാൾ വരുമെന്ന് പറയുന്നുണ്ട് ബാക്കിയുള്ളവർ ഫീൽഡ് സ്റ്റാഫ് ആണ്. കൂടാതെ വില്ലേജ് ഓഫീസറാണ്. എന്നെ കൂടാതെയുള്ള ക്ലറിക്കൽ സ്റ്റാഫിൽ രണ്ടാണും ഒരു പെണ്ണും. എല്ലാവരും വിവാഹിതർ, രണ്ടാണുങ്ങൾ പ്രായംകൊണ്ട് എൻറെ

ചേട്ടന്മാർ ആയിട്ട് വരും. ഞാൻ ഒഴിച്ച് എല്ലാവരും പ്രദേശവാസികളാണ്. ഒരാളുടെ ഒഴിവുള്ളതു കൊണ്ട് മറ്റുള്ളവർക്ക് ജോലിഭാരം കൂടുതലാണ്. പുതിയത് ആയതുകൊണ്ട്, കൂടുതലും എൻറെ തലയിലായി. സത്യം പറഞ്ഞാൽ ഈ ജോലി സമയത്ത് എനിക്ക് ഒരു റസ്റ്റ് ഇല്ലാതായി. അതുകൊണ്ട് രാവിലെയും വൈകിട്ട് വീട്ടിലെത്തിയിട്ടുമാണ് ഞാൻ കക്ഷിയെ വിളിക്കാറ്. അതുകൊണ്ടുതന്നെ പെണ്ണിന് അമർഷവും ഉണ്ട്. ഞാൻ പറഞ്ഞിട്ടൊന്നും വിശ്വാസം വന്നിട്ടില്ല. ജോയിൻ ചെയ്തിട്ടുള്ള ആദ്യ ആഴ്ചയിൽ ശനിയാഴ്ച വർക്കിംഗ് ഡേ ആയിരുന്നു. ശനിയാഴ്ച വില്ലേജ് ഓഫീസറോട് അനുവാദം വാങ്ങി എൻറെ പെണ്ണിന് കാണാൻ വീട്ടിൽ പോകാം എന്ന് കരുതിയതാണ്. ജോലി കൂടുതൽ ഉണ്ടായതുകൊണ്ട് അത് അനുവദിച്ചില്ല. പിന്നെ ഞായറാഴ്ച പോയിട്ട് തിരിച്ചു വരുമ്പോഴേക്കും ആകെ വശം കെടും. അതുകൊണ്ട് പോയില്ല, എൻറെ കാളിയോട് പറഞ്ഞിട്ട് മനസ്സിലായുമില്ല. ഞായറാഴ്ച വിളിച്ചിട്ട് പെണ്ണ് എടുത്തില്ല, ദേഷ്യത്തിലാണ്. പലപ്രാവശ്യമായി 20 തവണയെങ്കിലും വിളിച്ചു കാണും. എടുത്തുമില്ല തിരിച്ചു വിളിച്ചുമില്ല, എനിക്കാകെ വിഷമമായി. ഇങ്ങനെയൊരു വാശി പെണ്ണ്, എന്ത് ചെയ്യും. അവസാനം ലാൻഡ് ഫോണിൽ വിളിച്ചു, അത് ഔട്ട് ഓഫ് ഓർഡർ. ഞാൻ നിരാശനായി.

തിങ്കളാഴ്ച മുതൽ വീണ്ടും നിത്യ തൊഴിൽ അഭ്യാസം. അന്നും സമയം കണ്ടെത്തി വിളിച്ചുനോക്കി, ഫലമില്ല. എനിക്കാകെ ടെൻഷനായി ജോലിയിൽ ശ്രദ്ധിക്കാൻ പറ്റാതായി. എന്തുപറ്റി എന്നറിയില്ലല്ലോ, ഫോൺ റിംഗ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല. ഉച്ചകഴിഞ്ഞ് നല്ല തിരക്കായിരുന്നു, അതുകൊണ്ട് മറ്റൊന്നിനും ശ്രദ്ധിക്കാൻ പറ്റിയില്ല. ഫീൽഡ് സ്റ്റാഫ് ഇല്ലാത്തതിനാൽ അന്നേദിവസം ഇല്ലെടോ വില്ലേജ് ഓഫീസറുടെ കൂടെ എനിക്ക് പോകേണ്ടി വന്നു. തിരിച്ചുവന്നപ്പോൾ 4:45, ഓഫീസിൽ വന്ന് ഫയൽ വച്ച് റൂമിലേക്ക് തിരിച്ചു. വീടിൻറെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ആ പെൺകുട്ടി വന്ന് നോക്കുന്നുണ്ടായിരുന്നു.ആദ്യത്തെ പരിചയക്കുറവ് ഒക്കെ മാറിയപ്പോൾ സീത ഇടക്കിടക്ക് ഞങ്ങളുടെ വീട്ടിലേക്ക് വരുമായിരുന്നു. അതിരാവിലെയുള്ള പാൽ ചായയുമായി സീതയാണ് വരാറ്. ഞാൻ അകത്തു കയറി എൻ്റെ റൂമിൽ പോയി കിടന്നു. മനസ്സിന് ഒരു സുഖവും ഇല്ല, ഇങ്ങനത്തെ ഒരു വാശിക്കാരി പെണ്ണ്. ഒന്നുകൂടി വിളിച്ചു നോക്കാം എന്ന് കരുതി ഫോൺ എടുത്തു വിളിച്ചു, അമ്മൂമ്മയാണ് എടുത്തത്. അമ്മുമ്മയോട് സംസാരിച്ചു, കിളിയെ അന്വേഷിച്ചപ്പോൾ അടുത്തുള്ള അമ്പലത്തിൽ പോയിരിക്കുകയാണ് എന്ന് പറഞ്ഞു. പക്ഷേ അമ്മുമ്മയ്ക്ക് മൊബൈൽ എടുത്ത് സംസാരിക്കാൻ അറിയില്ല എന്ന് എനിക്കറിയാം. ആ ഭദ്രകാളി ഫോൺ അറ്റൻഡ് ചെയ്തു അമ്മൂമ്മക്ക് കൊടുത്തതാണ്. എന്നോട് ദേഷ്യപ്പെട്ട് ഇരിക്കുന്നതിനാൽ സംസാരിക്കാൻ കൂട്ടാക്കാത്തതാണെന്ന് മനസ്സിലായി. ഏതായാലും ഫോണെടുത്തല്ലോ മനസമാധാനമായി. കുറച്ചുനേരം അങ്ങനെ കിടന്നു മയങ്ങി. കോളിംഗ് ബെൽ അടിക്കുന്ന കേട്ടാണ് എഴുന്നേറ്റത്, വാതിൽ തുറന്നപ്പോൾ സുധി. സുധീ: നീ ഇന്ന് നേരത്തെ എത്തിയോ? സാധാരണ നീ ഇവിടെ അടുത്താണെങ്കിലും വൈകി ആണല്ലോ വരുന്നത്. ഞാൻ: ഫീൽഡ് സ്റ്റാഫ് ഇല്ലാത്തതിരുന്നതിനാൽ ഓഫീസറുടെ കൂടെ എനിക്ക് പോകേണ്ടി വന്നു. തിരിച്ചുവന്ന് ഞാൻ റൂമിലേക്ക് വന്നു. അടുത്ത ദിവസങ്ങളിൽ ഒക്കെ ഞാനാ ഭദ്രകാളിയെ വിളിക്കുമെങ്കിലും ഫോൺ അറ്റൻഡ് ചെയ്തിരുന്നത് അമ്മൂമ്മ ആയിരുന്നു. എന്തൊരു വാശിക്കാരി ആണ് ഈ പെണ്ണ്.

ഓഫീസറോട് അനുവാദം പേടിച്ചിരുന്നതിനാൽ അങ്ങനെ ആ ആഴ്ചയിലെ വെള്ളിയാഴ്ച വൈകിട്ട് 3:30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നും

ട്രെയിൻ കയറി, ഇരിങ്ങാലക്കുടയിൽ എത്തുമ്പോൾ രാത്രി പത്തര. ഞാൻ മുൻകൂട്ടി പറഞ്ഞിരുന്നില്ല, പറയാൻ കാളിയെ വിളിച്ചാൽ കിട്ടുകയുമില്ല. അതുകൊണ്ട് എനിക്കും വാശിയായി. ഞാനവിടെ നിന്നും ഒരു ഓട്ടോ വിളിച്ച് വീടിനടുത്തെത്തി, അവർ കിടന്നിട്ട് ഉണ്ടായിരുന്നു. ഗേറ്റ് പൂട്ടി ഇരുന്നതിനാൽ അകത്തു കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു. അതുകൊണ്ട് ഗേറ്റിന് അടുത്തുനിന്ന് മൊബൈലിലേക്ക് വിളിച്ചു. ഒന്നുരണ്ട് തവണ റിംഗ് ചെയ്തിട്ടും എടുത്തില്ല. മൂന്നാം തവണ റിങ്ങ് ചെയ്തപ്പോൾ ലൈറ്റുകൾ ഒക്കെ തെളിഞ്ഞു, അമ്മുമ്മ ഫോൺ അറ്റൻഡ് ചെയ്തു. ഞാൻ ഇവിടെ ഗേറ്റിനടുത്ത് നിൽപ്പുണ്ട് എന്ന് അമ്മുമ്മയോട് പറഞ്ഞു. അങ്ങനെ പുറത്ത് ലൈറ്റുകൾ ഒക്കെ ഓൺ ആയി, ഭദ്രകാളിയാണ് വന്ന് ഗേറ്റ് തുറന്നത്. അതെ സ്പീഡിൽ അകത്തേക്ക് പോയി, സിറ്റൗട്ടിൽ അമ്മൂമ്മ നിന്നിരുന്നതിനാൽ എനിക്കൊന്നും പറയാനോ ചെയ്യാനോ സാധിച്ചില്ല. ഞാൻ ഗേറ്റ് പൂട്ടി അകത്തേക്ക് ചെന്നു ഹാളിലിരുന്നു. ഭദ്രകാളിയെ അവിടെയെങ്ങും കണ്ടില്ല. അമ്മൂമ്മ: മോനെ നീ വല്ലതും കഴിച്ചതാണോഡാ. ഞാൻ: ഇല്ല, ഇവിടെ വന്നിട്ട് കഴിക്കാം എന്ന് കരുതി. അമ്മൂമ്മ: നിനക്ക് ഒന്ന് പറഞ്ഞിട്ട് വരാമായിരുന്നില്ലേ? ഒരു പിടി ചോറ് ബാക്കിയുണ്ടായിരുന്നുള്ളൂ, അതാണെങ്കിൽ വെള്ളം ഒഴിച്ചിട്ടുണ്ടാവും. മോളെ കിളി, ചോറ് വെള്ളത്തിൽ നിന്ന് പിഴിഞ്ഞ് പാത്രത്തിലാക്ക്. നിനക്ക് വിശപ്പു കെടാനുള്ള ചോറ് ഉണ്ടാകില്ല. അന്നേരം അമ്മാവൻറെ ബെഡ്റൂം തുറന്ന് കാളി മുഖം കയറ്റി പിടിച്ച്, അടുക്കളയിലേക്ക് പോയി. അമ്മൂമ്മയും അടുക്കളയിലേക്ക് ചെന്നു. പാത്രങ്ങൾ തട്ടുന്നതും മുട്ടുന്നതും ആയ ശബ്ദങ്ങൾ കേട്ടു. നല്ല വിശപ്പുണ്ടായിരുന്നതിനാൽ ഡ്രസ്സ് ഒന്നും മാറാൻ നിന്നില്ല, ഞാൻ കൈകൾ കഴുകി ഡൈനിങ് ടേബിൾ കസേരയിലിരുന്നു, അമ്മൂമ്മ: ഒരു തുള്ളി ചോറ് ഉള്ളു മോനെ. ഉടനെ ചോർ പ്ലേറ്റുമായി കിളി വന്നു. ശബ്ദം താഴ്ത്തി ഞാൻ: ഈ കൈകൾ കൊണ്ട് ഒരു വറ്റ് തന്നാലും എൻറെ വയർ നിറയും. എന്ന് പറഞ്ഞ് കൈകളിൽ പിടിച്ചു. കൈ തട്ടിമാറ്റി അടുക്കളയിലേക്ക് പോയി. ഇത് ഒരു വഞ്ചിക്ക് പോകില്ല എന്ന് എനിക്ക് മനസ്സിലായി. ഭക്ഷണം കഴിച്ച് എഴുന്നേറ്റപ്പോൾ അമ്മുമ്മ പറഞ്ഞു. അമ്മുമ്മ: ആ പെൺകൊച്ച് ഇപ്പോൾ അവരുടെ മുറിയിൽ ആണ് കിടക്കുന്നത്, അതുകൊണ്ട് നീ നിൻറെ പഴയ മുറി തന്നെ ഉപയോഗിക്കുക. ഞാൻ: ശരി. ഏതായാലും അതാണ് നല്ലത്. അമ്മൂമ്മ ഉറക്കം പിടിച്ചുകഴിഞ്ഞാൽ, ആ മുറിയിൽ ചെന്ന് വഴക്കെല്ലാം തീർക്കണം. പറ്റുകയാണെങ്കിൽ ഒരു പെടയും കൊടുക്കണം. നല്ല തല്ലു കിട്ടാത്തതിൻറെ കുറവാണ്, മനുഷ്യൻറെ മനസ്സമാധാനം കളഞ്ഞിട്ട് ഇപ്പോഴും മുറുമുറുപ്പ്. അത് ഇന്ന് രാത്രി കൊണ്ട് തീർക്കണം. ഞാൻ ഡ്രസ്സ് ഒക്കെ മാറിയിട്ട് ബാത്ത്റൂമിൽ പോയി കയ്യും കാലും മുഖവും നല്ലവണ്ണം കഴുകി വന്ന് എൻറെ മുറിയിൽ കയറി കിടന്നു. കുറച്ചുകഴിഞ്ഞ് അമ്മൂമ്മയും കിളിയും അവരവരുടേതായ മുറികളിൽ കയറി. അമ്മുമ്മ മുറിയിൽ കയറി വാതിലടച്ചു, തൊട്ടു പുറകെ കിളിയുടെ വാതിലും അടഞ്ഞു. ഞാൻ കാതോർത്തിരുന്നു അമ്മൂമ്മയുടെ കൂർക്കംവലിക്കായ്, അരമണിക്കൂറിനുള്ളിൽ സിംബൽ ഉയർന്നു. ഞാൻ പതിയെ എഴുന്നേറ്റ് കിളിയുടെ വാതിലിനടുത്ത് എത്തി. ഹാൻഡിലിൽ പിടിച്ച് തിരിച്ചു, അകത്തുനിന്നും പൂട്ടിയിരിക്കുന്നു. ഞാൻ വാതിലിൽ മുട്ടി, അനക്കമൊന്നുമില്ല വീണ്ടും പലതവണ മുട്ടി. ഇല്ല, എഴുന്നേൽക്കുന്നില്ല. തലയണ

എടുത്തു കൊണ്ടുവന്നു ഞാൻ ഹാളിൽ കിടന്നിരുന്ന സെറ്റിയിൽ കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റ് ശീലം ആതിനാൽ, 6:45 ന് എഴുന്നേറ്റു. അപ്പോഴും അമ്മുമ്മയും മകളും എഴുന്നേറ്റിട്ടില്ല. പോകുന്നതിനു മുമ്പ് എന്നെ കുറ്റം പറഞ്ഞിരുന്ന ടീമുകളാണ്. ഇപ്പോൾ രാവിലെ ഒരു ചായ ശീലമായതിനാൽ, ഞാൻ അടുക്കളയിൽ പോയി കട്ടന് വെള്ളം വച്ചു. അവിടെയായിരുന്നപ്പോൾ അതിരാവിലെ തന്നെ ഒരു പാൽ ചായ ഹൗസ് ഓണറുടെ വീട്ടിൽ നിന്നും എത്തുമായിരുന്നു. ഇങ്ങനെയൊക്കെ ആലോചിച്ച് നിൽക്കുമ്പോൾ വെള്ളം തിളച്ചു, പല കുപ്പിയും തുറന്നു നോക്കിയപ്പോഴാണ് ചായപ്പൊടി കിട്ടിയത്, തിളക്കുന്ന വെള്ളത്തിലേക്ക് അതിട്ടു. രണ്ടാഴ്ചകൊണ്ട് ചായപ്പൊടിയുടെ ടിന്ന് വരെ മാറി, അപ്പോൾ പിന്നെ കാളി മാറാതെയിരിക്കുമോ? ഞാൻ ചായ ഗ്ലാസിൽ പകർന്ന് മധുരവും ഇട്ട് സെറ്റിയിൽ വന്നിരുന്നു കുടിച്ചു കൊണ്ടിരിക്കുമ്പോൾ, അതാ ഒരു ശ്രീകോവിൽ തുറക്കുന്നു. വാതിൽ തുറന്ന് ദേവി അല്ല ഭദ്രകാളി ഇറങ്ങിവന്നു. എന്നെ തീരെ ഗൗനിക്കാതെ അടുക്കളയിലേക്ക് പോയി. ഇപ്പോൾ അടുക്കളയിൽ ചെന്ന് സീൻ ആക്കിയാൽ അമ്മൂമ്മ എഴുന്നേറ്റു വരുമ്പോൾ അത് കാണും. അമ്മൂമ്മ എഴുന്നേറ്റ് പുറത്തേക്ക് പോകുമ്പോൾ ആ ശരീരത്തിൽ കയറിയിരിക്കുന്ന ബാധയെ ഇറക്കണം. അടുക്കളയിലേക്ക് ഗൗനിക്കാതെ പോയെങ്കിലും ഇടക്കിടക്ക് ഒളിങ്കണ്ണിട്ടു ഇങ്ങോട്ട് നോക്കുന്നുണ്ടായിരുന്നു. അങ്ങോട്ടു ശ്രദ്ധിക്കുന്നില്ല എന്ന വിധത്തിൽ ഞാനും ഇരുന്നു. അമ്മ എഴുന്നേറ്റു വന്നു. അമ്മൂമ്മ: നീ എഴുന്നേറ്റോ? ഇത്രയും നേരത്തേ നീ എഴുന്നേൽക്കുമൊ? ഞാൻ: പിന്നെ. നേരത്തെ എഴുന്നേറ്റാൽ, രാവിലെ തന്നെ പണിയൊക്കെ കഴിച്ച് ഓഫീസിൽ പോകാൻ പറ്റൂ. അവിടെ ആയിരുന്നെങ്കിൽ രാവിലെ തന്നെ പാൽചായ മുൻപിലെത്തും. ഇവിടെ ഒരു കട്ടൻ ചായ കിട്ടണമെങ്കിൽ സ്വന്തമായി ഇട്ടു കുടിക്കണം. അമ്മൂമ്മ: എന്താടാ അവിടെ വേലക്കാരെ വെച്ചിട്ടുണ്ടോ രാവിലെ തന്നെ പാൽ ചായ മുമ്പിൽ എത്താൻ? ഞാൻ: രാവിലത്തെ പാൽചായ ഹൗസ് ഓണറുടെ വീട്ടിൽനിന്നും കൊണ്ടുവരും. ഇതൊക്കെ പറഞ്ഞപ്പോൾ ആ ഉണ്ടക്കണ്ണി എന്നെ തുറിച്ചു നോക്കുന്നുണ്ട്. അമ്മ അതും പറഞ്ഞ് മുറ്റത്തേക്കിറങ്ങി. മുറ്റം അടിക്കാനുള്ള തയ്യാറെടുപ്പിലാണ് തോന്നുന്നു. ഇനി അമ്മ അകത്തേക്ക് വരാൻ കുറച്ചു സമയം പിടിക്കും ആയിരിക്കും. ഞാൻ പതിയെ അടുക്കളയിലേക്ക് ചെന്നു, എന്നെ തീരെ ഗൗനിക്കുന്നില്ല. എന്തു പറഞ്ഞാണ് ഈ മൂശേട്ട സ്വഭാവം ഒഴിവാക്കുന്നത്. പെട്ടെന്നാണ് എനിക്ക് ഓർമ്മ വന്നത്, ഞാൻ പോരുന്നതിനു തലേദിവസം സുധിയുടെ കയ്യിൽനിന്നും കുറച്ച് പൈസ കടം വാങ്ങി ഒരു സ്വർണ്ണം മോതിരം വാങ്ങിയിരുന്നു. ഞാൻ അടുക്കളയിൽ നിന്നും ഇറങ്ങി മുറിയിൽ ചെന്ന് ബാഗിൽ നിന്നും ആ മോതിരം എടുത്തു. വീണ്ടും അടുക്കളയിലേക്കു ചെന്നു പുറകിൽ കൂടി ചെന്ന് കെട്ടിപ്പിടിച്ചു, എന്നെ തട്ടി മാറ്റി. ഞാൻ വലത്തെ കൈ പിടിച്ചപ്പോൾ കൈതട്ടി മാറ്റിയെങ്കിലും ഞാൻ വീട്ടില്ല, എന്നിട്ട് മോതിരവിരൽ ആ മോതിരം ചാർത്തി. ഞാൻ: എൻറെ ശകുന്തളയ്ക്ക് ദുഷ്യന്തൻ ആവുന്ന ഞാൻ ചാർത്തുന്ന മോതിരം. കിളി അത് ഊരിയെടുക്കാൻ ശ്രമിച്ചു, ഞാനത് തടഞ്ഞു. കിളി: എനിക്ക് മോതിരവും മുതിരയൊന്നും വേണ്ട…… എന്നോട് സ്നേഹം ഇല്ലാത്തവരുടെ ഒരു സാധനവും എനിക്ക് വേണ്ട. ഞാൻ: എൻറെ പെണ്ണിനോട് സ്നേഹം ഇല്ലെന്ന് ആരാ പറഞ്ഞേ…… സ്നേഹം ഉള്ളതുകൊണ്ടല്ലേ സമയം ഇല്ലാഞ്ഞിട്ടും ഞാൻ വന്നേ. കിളി: കഴിഞ്ഞ ആഴ്ച വരാമെന്ന് പറഞ്ഞതല്ലേ, എന്നോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ അന്ന് വരുമായിരുന്നു. ഞാൻ: എൻറെ അവസ്ഥ എനിക്കേ അറിയൂ….. നിന്നുതിരിയാൻ സമയമില്ല. എന്നിട്ടും സമയം കണ്ടെത്തി ഞാൻ വന്നപ്പോൾ, എൻറെ പെണ്ണ് എന്നോട് കെറുവിച്ചിരിക്കുന്നു. ഇപ്പോൾ ആർക്ക് ആരോടാണ് സ്നേഹം ഇല്ലാത്തത് എന്ന്

മനസ്സിലായി. ഇന്നലെ രാത്രിയിൽ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു. ഞാൻ എത്ര തവണ മുട്ടി തുറന്നൊ എന്നുമാത്രമല്ല ഒരു പ്രതികരണം പോലും ഉണ്ടായില്ല. അപ്പോൾ ആർക്കാണ് സ്നേഹം ഇല്ലാത്തത്. എത്രയോ ദിവസങ്ങൾ ഞാൻ ഫോണിൽ വിളിച്ചു, എടുത്തില്ല. നിങ്ങൾ അമ്മയും മകളും ഇവിടെയല്ലേ, ഞാൻ അവിടെ ഒറ്റയ്ക്ക്. എൻറെ ഫോണിൽ നിന്നും മറ്റാരെങ്കിലും വിളിച്ച് എനിക്ക് എന്തെങ്കിലും സംഭവിച്ചുവെന്ന് ഉടനെ എൻറെ വായപൊത്തി കാളിയുടെ മട്ടും ഭാവവും മാറി. എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി…… കിളി: എൻറെ പൊന്നിന് ഒന്നും പറ്റില്ല……. ഞാൻ എപ്പോഴും വിളക്ക് കത്തിക്കുമ്പോൾ പ്രാർത്ഥിക്കാറുണ്ട്…….. എന്നോട് ഇങ്ങനെയൊന്നും പറയരുത്. ഞാൻ: പറയാതെ പിന്നെ, എത്ര ദിവസം ഞാൻ വിളിച്ചു എന്നറിയാമോ? കിളി: അമ്മൂമ്മ എടുക്കാറുണ്ടല്ലോ ഞാൻ: എനിക്ക് എൻറെ പെണ്ണിനോട് സംസാരിക്കണം എന്ന് തോന്നുമ്പോൾ, എന്തു ചെയ്യണം. ഫോൺ എടുത്തില്ല അതുപോട്ടെ ഇന്നലെ വന്നിട്ട് ഇത്രയും സമയമായിട്ടും എന്നോട് ഒരു വാക്ക് ചോദിച്ചോ. എന്നെ കണ്ടതായി പോലും നടിച്ചില്ല. എന്നിട്ടും നാണംകെട്ട് ഞാൻ വന്നു, അപ്പോഴും കൊമ്പും കുലുക്കി കൊണ്ട് എൻറെ നേരെ വരുകയായിരുന്നില്ലെ? അത്രയൊക്കെ ഉള്ളൂ സ്നേഹം. കിളി: വാതിലിൽ മുട്ടി കഴിഞ്ഞ് കുറേ കഴിഞ്ഞപ്പോൾ ഞാൻ തുറന്നു നോക്കി. സെറ്റിയിൽ കിടന്നുറങ്ങുന്നു. ശല്യപ്പെടുത്തേണ്ട എന്ന് കരുതി. ഞാൻ: എന്ത് ശല്യം. രണ്ടാഴ്ച കാത്തിരുന്നു കിട്ടി വന്നതാണ്. അപ്പോൾ ഇവിടെ ഒരാൾ കൊമ്പും കയറ്റി പിടിച്ചിരിക്കുന്നു. കൊമ്പ് ഒടിക്കാൻ എനിക്കറിയില്ല എന്ന് കരുതേണ്ട. കിളി: ഓ! പിന്നെ, ഒടിക്കാൻ ഇങ്ങോട്ട് വന്നാൽ മതി. മോൻ ഒന്നു നന്നായിട്ടുണ്ട്. ആരുടേതാണാവോ ഭക്ഷണം. ഞാൻ: നമ്മൾ ഉണ്ടാക്കിയാൽ, നമുക്ക് തിന്നാം അല്ലെങ്കിൽ പട്ടിണി. ഇപ്പോൾ ജോലിയൊക്കെ കിട്ടിയപ്പോൾ ഒരു ധൈര്യം. നമ്മുടെ പ്രശ്നം ഇവിടെ അറിഞ്ഞാലും ആരെങ്കിലും എതിർത്താലും ധൈര്യപൂർവ്വം എനിക്ക് വിളിച്ചുകൊണ്ട് പോകാമല്ലോ എന്ന മാനസിക സന്തോഷമാണ് എൻറെ മുഖത്തും ശരീരത്തിലും. കിളി: വലിയമ്മയുടെ മുറ്റമടി കഴിഞ്ഞു എന്ന് തോന്നുന്നു. ഞാൻ അവിടെ നിന്ന് എഴുന്നേറ്റ് സെറ്റിയിൽ തന്നെ പോയിരുന്നു. അമ്മൂമ്മ അകത്തേക്കു കയറി എൻറെ അടുത്ത് വന്നിരുന്നു. ജോലിയെപ്പറ്റിയും ആ നാടിനെ പറ്റിയുമൊക്കെ ചോദിച്ചു. അമ്മൂമ്മ: നിനക്ക്, നിൻറെ ചിറ്റയുടെ അടുത്ത് ഒന്ന് പോകാൻ പാടില്ലേ? പോകുമ്പോൾ ആ പിള്ളേർക്ക് എന്തെങ്കിലും കഴിക്കാൻ മേടിച്ചു കൊണ്ട് പൊയ്ക്കോ. ഞാൻ: ശരി, ചിറ്റക്ക് ഇപ്പോൾ എങ്ങനെയുണ്ട്? അമ്മൂമ്മ: കുഴപ്പമൊന്നുമില്ല. ഇനിയിപ്പോൾ ഇവിടെ നിന്നിട്ട് പ്രണയസല്ലാപം ഒന്നും നടക്കില്ല, ഏതായാലും ചിറ്റയുടെ അടുത്ത് ഒന്ന് പോയിട്ട് വരാം. സൈക്കിൾ അന്വേഷിച്ചപ്പോൾ പ്രകാശൻ വന്നു കൊണ്ടു പോയി എന്ന് അറിഞ്ഞു. അതുകൊണ്ട് ഇനി നടരാജനാണ് അഭികാമ്യം. ഞാൻ രാവിലത്തെ ഭക്ഷണം ഒക്കെ കഴിഞ്ഞു, പതിയെ നടന്നു. ചിറ്റയുടെ വീട്ടിലേക്ക് പോകുന്ന വഴി ഒരു കടയുണ്ട്, പിള്ളേർക്ക് കഴിക്കാൻ പറ്റിയ അവിടെനിന്നും കുറച്ച് സാധനങ്ങൾ വാങ്ങി. ചിറ്റയുടെ വീട്ടിലെത്തി, കുഞ്ഞച്ചനും ഉണ്ടായിരുന്നു അവരോട് വർത്തമാനം പറഞ്ഞു കുറച്ചു നേരം ഇരുന്നു, വീടെത്തിയപ്പോൾ ഉച്ച ആകാറായി. അമ്മയും കിളിയും അടുക്കളയിൽ തകൃതിയായ പണിയിലാണ്. അമ്മുമ്മ: നീ കൊണ്ടുപോയ അച്ചാർ ഒക്കെ തീർന്നോ? ഞാൻ: കഴിയാറായിട്ടുണ്ട്. അമ്മൂമ്മ: നീ വിളിച്ചുപറയാത്തതുകൊണ്ട് ഒന്നും വാങ്ങിയില്ല. ഇവിടെ ഉണ്ടായ

മാങ്ങ അരിഞ്ഞ് അച്ചാർ ഉണ്ടാക്കിയിട്ടുണ്ട്. അമ്മൂമ്മ ഓരോന്ന് ചോദിക്കുമ്പോൾ ഈർഷ്യ കയറുന്നുണ്ടായിരുന്നു. ഈ അമ്മ എങ്ങോട്ടെങ്കിലും ഒന്ന് പോയിരുന്നെങ്കിൽ എനിക്ക് കുറച്ചു നേരം കിളിയെ ഒറ്റക്ക് കിട്ടുമായിരുന്നു. അതിന് ഒരു അവസരം കിട്ടാൻ ഞാൻ കാത്തിരുന്നു. ഇനിയിപ്പോൾ രാത്രിയെ കാണാൻ പറ്റുകയുള്ളൂ എന്ന് തോന്നുന്നു. സമയം ഒച്ച് ഇഴയുന്നതുപോലെ നീങ്ങി. പലപ്പോഴും കിളിയെ മുഖാമുഖം കണ്ടുവെന്നല്ലാതെ ഒന്ന് ശൃംഗരിക്കാൻ പറ്റിയില്ല. ഇന്നലെയാണെങ്കിൽ ആ കാളി, ഭദ്രകാളി ആയിരുന്നു. ഇന്ന് രാത്രി എൻറെ പെണ്ണാകുമായിരിക്കും. രാത്രി എല്ലാവരും ഭക്ഷണം കഴിച്ചു അതാത് മുറികളിലേക്ക് പോയി. ഞാൻ എൻറെ മുറിയിൽ പോയി കിടന്നു, അര മണിക്കൂർ കഴിഞ്ഞപ്പോൾ അമ്മുമ്മയുടെ മുറിയിൽ നിന്നും നിദ്രാദേവി കടാക്ഷിച്ച സിംബൽ ഉയർന്നു. ശബ്ദമുണ്ടാക്കാതെ ഞാൻ കിടക്കുന്ന മുറിയിലേക്ക് കടന്നു. കിളി എന്നെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അടുത്ത് പോയിരുന്നു ഞാൻ: എൻറെ പെണ്ണെ, നിന്നെ എനിക്ക് സ്വതന്ത്രമായി കിട്ടാൻ എത്രനാൾ കാത്തിരിക്കണം. കിളി: ഞാനെപ്പോഴേ റെഡി. ഞങ്ങൾ രണ്ടുപേരും കട്ടിലിലേക്ക് കിടന്നു. ഞാൻ എൻറെ പെണ്ണിന് കെട്ടിപ്പുണർന്നു ചുംബനം കൊണ്ട് മൂടി. നെറുക മുതൽ കാലടി വരെ, ഓരോ അണുവും ചുംബിച്ചുണർത്തി. അവൾ കണിക്കൊന്ന പോലെ പൂത്തുലഞ്ഞു. ഞാൻ: ഇന്നലെ വന്നത് ഒരു ദിവസം കൂടി കൂടുതൽ എൻറെ പെണ്ണിൻറെ കൂടെ കിടക്കാമല്ലോ എന്ന് കരുതിയാണ്. പക്ഷേ ഒരു ദിവസം എൻറെ മോൾ പാഴാക്കി കളഞ്ഞു. നാളെ വൈകിട്ട് എനിക്ക് പോകണം. ഇന്ന് ഒരു രാത്രി നമുക്കു മാത്രം ഉള്ളതാണ്. കിളി: അതെ, ഈ രാത്രി നമുക്ക് മാത്രമാണ്. ഞാൻ: ഇന്നലെ എത്ര പ്രതീക്ഷയോടെയാണ് ഞാൻ വന്നതെന്ന് അറിയുമോ? ഞാനെൻറെ ഓഫീസറോട് കാലു പിടിച്ചിട്ടാണ് വരാൻ പറ്റിയത്, അത് എൻറെ പെണ്ണായിട്ട് തന്നെ നശിപ്പിച്ചു. കിളി: എന്നോട് വരാമെന്ന് പറഞ്ഞ ദിവസം വന്നില്ലെങ്കിൽ എനിക്ക് ഭ്രാന്ത് കയറും. ഞാൻ: എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. അത്രയും പണി എനിക്കുണ്ടായിരുന്നു. വരാമെന്ന് പറഞ്ഞ ദിവസം ശനിയാഴ്ച ഞാൻ താമസിക്കുന്ന സ്ഥലത്തെത്തുമ്പോൾ രാത്രി 8 മണി കഴിഞ്ഞിരുന്നു. അത്രയും തിരക്കായിരുന്നു അന്ന്. അത് എൻറെ പെണ്ണിന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. എന്നു പറഞ്ഞപ്പോൾ എന്നെ മലർത്തി കിടത്തി എൻറെ മുകളിലേക്ക് കയറി കിടന്നു ചുണ്ടുകളിൽ ചുംബിച്ചു. കീഴ്ചുണ്ട് ചുണ്ടുകളാൽ കവർന്നെടുത്ത് ചെറുതായി കടിച്ചു. അതിനുശേഷം പെണ്ണ് എന്നെ വായ്ക്കുള്ളിലേക്ക് നാവു കയറ്റി, എൻറെ നാവുമായി നാഗങ്ങൾ ചുറ്റി പിണയുന്നതുപോലെ ചുറ്റിക്കൊണ്ടിരിക്കുന്നു. നാവുകൾ ചുഴറ്റുന്നതിനനുസരിച്ച് എൻറെ വായിലേക്ക് കാളയുടെ ഉമിനീര് ഒഴുകി വന്നു കൊണ്ടേയിരുന്നു. ഞാൻ അത് കൊതിതീരെ കുടിച്ചു. പിന്നീട് ഒന്നു മറിഞ്ഞപ്പോൾ ഞാൻ മുകളിലും കിളി താഴെയുമായി. താഴെയായാണ് കിളിയുടെ കാലുകൾ അകന്നു. എന്നെ സ്വീകരിക്കാൻ തയ്യാറാണ് എന്ന നിലയിൽ, എന്നിലും വികാരം തുടർന്നെങ്കിലും വിചാരം അതിനെ കീഴടക്കി. കാലുകൾ അകന്നപ്പോൾ കിളിയുടെ പാവാട തുടകൾക്കും മുകളിൽ എത്തിയിരുന്നു. കിളി: എൻറെ പൊന്നിന് സ്വീകരിക്കാൻ ഞാൻ സന്നദ്ധയാണ്. ഞാൻ: എനിക്കും ആഗ്രഹമുണ്ട്, പക്ഷേ എൻറെ പെണ്ണിൻറെ കഴുത്തിൽ താലി

കെട്ടുന്ന അന്ന് രാത്രി മതിയെനിക്ക്. ഇന്ന് രാത്രി നമുക്ക് പ്രേമസല്ലാപം നടത്തി നേരം വെളുപ്പിക്കാം. കിളി: എൻറെ മോന് നാളെ പോകാനുള്ളതല്ലേ. അതുകൊണ്ട് എൻറെ മാറിൽ കിടന്നുറങ്ങിക്കൊ, ഞാൻ ഉറക്കി തരാം. മോൻ പോകുമ്പോൾ, ഈ ഇട്ടിരിക്കുന്ന ഷർട്ടും മുണ്ടും എനിക്ക് തന്നിട്ട് വേണം പോകാൻ. മോൻറെ വിയർപ്പ് ശ്വസിച്ച് രാത്രിയിൽ ഈ നെഞ്ചിൽ തല ചായ്ച്ച് എനിക്ക് കിടന്നുറങ്ങണം. മോൻ കിടന്നുറങ്ങിക്കോ. അങ്ങനെ എന്നെ മാറിൽ ചേർത്തണച്ച് തലമുടിയിൽ തടവി തോളിൽ തട്ടി കിടത്തിയുറക്കി. സ്ഥിരമായി നേരത്തെ എഴുന്നേൽക്കുന്നത് കൊണ്ട് ആ സമയം ആയപ്പോൾ എൻറെ കണ്ണുകൾ തുറന്നു. ഞാൻ പെട്ടെന്ന് ചാടി പിടഞ്ഞെഴുന്നേറ്റു, കിളി അപ്പോഴും ഉറക്കത്തിലാണ്. അമ്മൂമ്മയെ കാണാൻ എഴുന്നേറ്റിട്ടുണ്ടെങ്കിൽ പണി പാളും. ഞാൻ വാതിൽ തുറന്നു മുറിക്കു പുറത്തിറങ്ങി, ഇല്ല എഴുന്നേറ്റിട്ടില്ല. ഞാൻ കിടക്കാറുള്ള എൻറെ പഴയ മുറിയിലേക്ക് പോയി. ഇന്ന് ഉച്ചകഴിഞ്ഞ് എനിക്ക് പോകാനുള്ളതാണ്. ഞാൻ കട്ടിലിൽ കയറി കിടന്നു, രാത്രി വൈകി കിടന്നതിനാൽ കുറച്ചു കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി.