വഴി വിളക്ക്

മോളെ …….. മോളെ…………… രാധേ ……… രാധേ …….. അവിടെ ആരും ഇല്ലേ ? ഒന്നു ഇവിടം വരെ വരാൻ . ആ വിളിയും കേട്ടാണ് രാധ അടുക്കളയിൽ നിന്നും വന്നത്. എന്തിനാ ഇങ്ങനെ വിളികുന്നെ . ഞാൻ പറയാറില്ലേ രാവിലെ ഇങ്ങനെ ഒച്ച കാട്ടി വിളിക്കരുതെന്ന്. മോളെ ഒന്നു പറഞ്ഞു വിട്ടതിനു ശേഷം ഞാൻ വന്നു എല്ലാകാര്യങ്ങളും ചെയ്തു താരാന്നു. എത്ര പറഞ്ഞാലും നിങ്ങള്ക്ക് അത് മനസിലാകില്ല . മോള് സമയം പോയിന്നു പറഞ്ഞു ഒരു സാധനം തിന്നാതെയും കുടിക്കാതെയും പോകും. അതു ജോലി ചെയ്തു കൊണ്ടു വന്നിട്ടു വേണ്ടേ നമുക്ക് എന്തേലും വായിലോട്ടു പോകാൻ . എടി രാധേ നീ വഴക്കു പറയാതെ . കുറച്ചു സമയമായി വല്ലാത്ത വയറു വേദന . അപ്പി ഇടാൻ തോന്നി . അതാ അപ്പോൾ അങ്ങിനെ വിളിച്ചേ . നീ ഇവിടെ എത്തിയപ്പോഴേക്കും കാര്യം കഴിഞ്ഞു, നീ പോയി മോൾക്ക് വേണ്ടതൊക്കെ കൊടുത്തിട്ടു വന്നു എന്റെ കാര്യം ചെയ്താൽ മതി . ഇതും പറഞ്ഞു നിൽക്കുബോഴാണ് മോള് (ലക്ഷ്മി )അവിടേക്കു വന്നത്.

എന്നതാ ഇവിടെ ഒരു കല പില. ഒന്നു മില്ല മോളെ . രാധേ അവളെ പറഞ്ഞു വിടാൻ നോക്ക് എന്നു പറഞ്ഞു അച്ഛൻ മിണ്ടാതെ കിടന്നു. എന്താ അമ്മെ ഈ മുറിയിൽ എന്തോ ഒരു മണം പോലെ ? ലക്ഷ്മി നാലുപാടും നോക്കി . രാധ നീ വന്നു എന്തേലും കഴിച്ചു പോകാൻ നോക്ക് എന്നു പറഞ്ഞു അടുക്കളയിലേക്കു കൊണ്ടു പോകാൻ നോക്കി. എന്നാൽ ലക്ഷ്മി അതൊന്നും ശ്രെദ്ധിക്കാതെ മണം വരുന്നതിന്റെ ഉറവിടം അന്നേഷിക്കയായിരുന്നു. അവൾ അച്ഛന്റെ അടുത്തെത്തി. അച്ഛൻ പുതച്ചിരുന്ന ബെഡ് ഷീറ്റ് എടുത്തു മാറ്റാൻപോയപ്പോഴേക്കും അച്ഛൻ അവളെ തടഞ്ഞിട്ടു പറഞ്ഞു മോള് പൊക്കോ അച്ഛൻ അപ്പിട്ടതിന്റെ മണം ആണ്. അതുപറയുമ്പോൾ അച്ഛന്റെ കണിൽ നിന്നും കണ്ണുനീർ അടർന്ന് വീഴുന്നത് അവൾ കണ്ടു.

അവൾ അമ്മയോട് ചോറ് പിന്നെ എടുക്കാം ‘അമ്മ നമുക്ക് വേഗം അച്ഛനെ കഴുകി എടുക്കാം . അല്ലെങ്കിൽ ഇങ്ങനെ അധികനേരം കിടന്നാൽ സാവധാനം പുറം ഒക്കെ പൊട്ടും എന്നു പറഞ്ഞു വേഗം രാധയും ലക്ഷ്മിയും കൂടി അതെല്ലാം തുടച്ചെടുത്തു കസേരയിൽ ഇരുത്തി കുളിമുറിയിൽ കൊണ്ടു പോയി കഴുകി വൃത്തിയാക്കി തിരികെ കട്ടിലിൽ കിടത്തി. ആ സമയം അച്ഛന്റെ കണ്ണിൽ നിന്നും അശ്രുകണങ്ങൾ ധാരയായി ഒഴുകി കൊണ്ടിരിക്കുകയായിരുന്നു . ഇതു കണ്ടു ലക്ഷ്മി എന്താ അച്ഛാ കരയാൻ മാത്രം ഇപ്പോള് ഉണ്ടായത് എന്നു പറഞ്ഞു ആ കണ്ണുകൾ തുടച്ചു. അതുകണ്ടു രാധയുടെ കണ്ണിൽ നിന്നും

കണ്ണുനീർ പൊടിയുന്നത് കാണാതിരിക്കാണായി രാധ വേഗം അടുക്കളയിലേക്കു പോയി. അവൾ അച്ഛന്റെ നെറുകയിൽ മുത്തം കൊടുത്തു ഞാൻ തിരികെ വരുന്ന വരെ നല്ല കുട്ടിയായി കിടക്കണം എന്നു പറഞ്ഞു അടുക്കളയിലേക്കു പോയി.

ലക്ഷ്മി അടുക്കളയിൽ ചെന്നപ്പോഴേക്കും രാധ ആഹാരം പാത്രത്തിൽ എടുത്തു റെഡി ആക്കി വച്ചിരുന്നു. അവൾ ലഞ്ച് ബോക്സും എടുത്തു കഴിക്കാൻ ടൈം ഇല്ലാ ‘അമ്മ , ലേറ്റ് അയാൾ മാനേജറുടെ മുഖം കറുക്കുന്നത് കാണേണ്ടി വരും ‘അമ്മ ഇതെടുത്തു വേഗം അച്ഛന് കൊടുക്ക് എന്നു പറഞ്ഞു ഓടി . അല്ലെങ്കിലും എനികൾക്കറിയാം അവസാനം നീ ഇതു തന്നെ ചെയ്യുമെന്ന്. ഇങ്ങനെ ഭക്ഷണം കഴിക്കാതെ എന്തെങ്കിലും വന്നു പോയാൽ മോളെ ഞങ്ങൾക്ക് വേറെ ആരും ഇല്ലെന്ന കാര്യം മറക്കരുത് എന്നു പറഞ്ഞു ഞാൻ അവളുടെ പുറകെ ചെന്നു. അത് കണ്ടു ‘അമ്മ വിഷമിക്കേണ്ട ഞാൻ പോകുന്ന വഴി എന്തെങ്കിലും വാങ്ങി കഴിച്ചു കൊള്ളാം. ‘അമ്മ പോയി അച്ഛന് കൊടുത്തിട്ടു അമ്മയും എന്തെങ്കിലും കഴിക്കു എന്നു പറഞ്ഞു രാധയുടെ കവിളിൽ ഒരു മുത്തവും നൽകി ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു.

എന്നത്തേയും പോലെ ഓഫിസിൽ എത്തിയപ്പോൾ നേരം വൈകി. താഴെ മുതലാളിയുടെ(ഗിരീശൻ ) കാര് കാണാത്തതിനാൽ അല്പം ആശ്വാസം തോന്നി. എന്നും വിചാരിക്കും നാളെ എങ്കിലും നേരത്തെ എത്തണമെന്ന് . ഇതുവരെ ആ ഒരു കാര്യം ചെയ്യാൻ എന്നെകൊണ്ടായിട്ടില്ല . വൈകി എത്തുന്നതിൽ മുതലാളി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല എങ്കിലും അദ്ദേഹത്തെ കാണുമ്പോൾ വല്ലാത്ത ഒരു കുറ്റബോധം എന്നിൽ നിറയും. അതുകൊണ്ടു തന്നെ വളരെ വിഷമിച്ചാണ് ഞാൻ അദ്ദേഹത്തിന്റെ ക്യാബിനു മുന്നിലൂടെ പോകാറുള്ളത് എന്നവൾ ഓർത്തു. ലക്ഷ്മി വേഗം തന്റെ സീറ്റിൽ വന്നിരുന്നു തലേ ദിവസം ചെയ്തു കൊണ്ടിരുന്ന വർക്ക് തീർക്കാനായി എടുത്തപ്പോൾ ആണ് ഗോപാലേട്ടൻ വന്നു മോളോട് അത്യാവശ്യമായി മുതലാളിയുടെ ക്യാബിനിലേക്കു ചെല്ലുവാൻ പറഞ്ഞു എന്നു പറയുന്നത്. ഞാൻ വേഗം അദ്ദേഹത്തിന്റെ ക്യാബിനിലേക്കു ചെന്നു. അപ്പോൾ അവിടെ ഞാൻ മുതലാളിയെ കണ്ടില്ല. പകരം വേറൊരാൾ ഇരിക്കുന്നു ,

ഞാൻ അയാളോട് ക്ഷമിക്കണം , എന്നോട് ഇവിടേക്ക് വരൻ പറഞ്ഞു. സർ എവിടേ എന്നു ചോദിച്ചു. അതുകേട്ടു അയാൾ എന്നോട് സർ അല്ല ഞാൻ ആണ് നിങ്ങളോടു വരാൻ പറഞ്ഞത് എന്നു പറഞ്ഞു.

ഇവിടെ ഓഫീസിൽ ടൈം എത്രയാണ്.?
9 .30 .
നിങ്ങളുടെ ഓഫീസിൽ ടൈമൊ?
9 .30
.എന്നിട്ടു നിങ്ങള്ക്ക് തോന്നുന്ന സമയത്താണോ ഇവിടെ കയറി വരുന്നത്.? ദിവസവും ഇതു തന്നെയാണോ അവസ്ഥ ?
ഞാൻ തല കുനിച്ചു നിന്നു.
ഇങ്ങനെ ആണേ നിങ്ങൾ ജോലിയിൽ തുടരുന്നതിൽ എനിക്ക് താല്പര്യം ഇല്ലാ.. ഒന്നുകിൽ കറക്റ്റ് ടൈം ഓഫീസിൽ കയറുക . അല്ലെങ്കിൽ മറ്റൊരു ജോലി അന്നേഷിയ്കുക. ഏതു വേണം എന്നു നിങ്ങൾ തീരുമാനിച്ചു പറഞ്ഞാൽ മതി എന്നു പറഞ്ഞു .

ഇതു കേട്ടു എനിക്ക് എന്നെ തന്നെ നിയദ്രിക്കാൻ കഴിഞ്ഞില്ല. ഞാൻ പൊട്ടി കരഞ്ഞു പോയി. ഇതു കണ്ടിട്ടാകണം അയാൾ എന്നോട് സീറ്റിൽ പോയിരിക്കാന് പറഞ്ഞു. ഞാൻ ക്യാബിനിൽ നിന്നും പുറത്തേക്കു ഇറങ്ങിയപ്പോൾ മുതലാളി എത്തിയിരുന്നു. എന്താ ലക്ഷ്മി കരയുന്നെ എന്നു ചോദിച്ചു. ഞാൻ ഒന്നും പറയാതെ എന്റെ സീറ്റിലേക്ക് പോയി. അവിടേ ഇരുന്നു കുറച്ചു നേരം കരഞ്ഞു. അപ്പോഴേക്കും ഗോപാലേട്ടൻ വന്നു എന്നെ ആശ്വസിപ്പിച്ചു. അത്‌ മുതലാളിയുടെ മകൻ ആണ്. മോളതൊന്നും കാര്യമാക്കേണ്ട . പുറത്തു പോയി പഠിച്ച പയ്യനാ. മിനിയാന്നാ നാട്ടിൽ വന്നതേയുള്ളു. മുതലാളി വരാൻ വൈകുന്നതുകൊണ്ടു പറഞ്ഞു വിട്ടതാ അതിനെ എന്നു പറഞ്ഞു. ഞാൻ പോയി മുഖം കഴുകി വീണ്ടും ജോലി തുടങ്ങി.

എന്തിനാണ് ലക്ഷ്മി കരഞ്ഞിട്ട് പോയതെന്ന് ഗിരീശൻ മകനോട് ചോദിച്ചു. ഓഫീസിൽ ടൈം കഴിഞ്ഞിട്ടും ആ ടേബിളിൽ മാത്രം ആളെത്തിയില്ല. മാനേജരോട് ചോദിച്ചപ്പോൾ ആണ് ആ കുട്ടി ഡെയിലി വൈകി ആണ് എത്തുക എന്നറിയുന്നത് . അച്ഛൻ ആണേ ആ കുട്ടിയോട് അതിനെ പറ്റി ഒന്നും ചോദിക്കാറില്ലയെന്നും പറഞ്ഞു . അത് കേട്ട് ഞാൻ ആ കുട്ടിയെ ഒന്ന് വിളിപ്പിച്ചതാ . അച്ഛാ ജോലിക്കാരോട് കുറച്ചൊക്കെ സ്‌ട്രിക്‌ട് ആകാം . അതുകേട്ടു ഗിരീശൻ ആ കുട്ടി ആരാന്നു നിനക്കറിയോ? ഇവിടെ മാനേജർ ആയിരുന്ന മാധവേട്ടനെ നീ ഓർക്കുന്നുടോ? മാധവേട്ടന്റെ മകളാണ് ലക്ഷ്മി. ഞാൻ ഒരു

ചെറിയ റൂമിൽ തുടങ്ങിയ ഈ സ്ഥാപനം ഇത്രയും വലുതായി തീരാൻ എന്നെ സഹായിച്ച ഏക വ്യക്തി മാധവേട്ടൻ ആയിരുന്നു . അത്യാവശ്യമായി പങ്കെടുക്കേണ്ട ഒരു ബിസിനെസ്സ് മീറ്റിംഗിൽ എനിക്ക് പോകാൻ സാധിക്കാഞ്ഞതിനാൽ ആണ് ഞാൻ മാധവേട്ടനെ ബാംഗ്ലൂർക്കു പറഞ്ഞയച്ചത്. മീറ്റിംഗ് സക്സസ് ആയി തിരിച്ചു വരുന്ന വഴിയാണ് ആ ട്രെയിൻ ദുരന്തം ഉണ്ടായത്. അതിൽ എന്റെ മാധവേട്ടൻ …………… അത് പറയുമ്പോൾ ഗിരീശന്റെ കണ്ണുകൾ നിറയുന്നത് അവൻ കണ്ടു . മാധവേട്ടൻ ആ മീറ്റിംഗിന് പോയില്ലായിരുന്നെങ്കിൽ ഞാൻ ആയിരുന്നു മാധവേട്ടന്റെ സ്ഥാനത്തു ആ കിടപ്പു കിടക്കേണ്ടിയിരുന്നത്‌ . അത് പറയുമ്പോൾ അച്ഛന്റെ കണ്ഠം ഇടറുന്നതും വാക്കുകൾ മുറിയുന്നതും അവൻ അറിഞ്ഞു.
ഞാൻ ഒത്തിരി പ്രാവശ്യം മാധവേട്ടന്റെ അടുത്ത് സഹായഹസ്തവുമായി പോയിരുന്നു. അദ്ദേഹം അതെല്ലാം സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ പണം ഉണ്ടായിട്ടല്ല അദ്ദേഹം അങ്ങിനെ ചെയ്തത്. “സാറിനു ഒരു ബാധ്യത ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല . സർ എന്നോട് ഈ കാണിക്കുന്ന കാരുണ്യം തന്നെ ധാരാളം. സാധിക്കുമെങ്കിൽ മോളുടെ പഠിപ്പു കഴിയുമ്പോൾ ഒരു ജോലി കൊടുക്കണം” . അതുമാത്രം ആണ് എന്നോട് ആവശ്യപ്പെട്ടത്. ആ ദുരന്തം ഉണ്ടായപ്പോൾ ഗവണ്മെന്റ് നഷ്ടപരിഹാരമായി കൊടുത്ത പണം മാത്രം ആയിരുന്നു അവരുടെ ഏക ആശ്വാസം. നമ്മുടെ സ്ഥാപനം പച്ച പിടിച്ചിട്ടില്ലാത്തതിനാൽ കൂടുതൽ സഹായിക്കാനും കഴിഞ്ഞില്ല. എന്റെ അവസ്ഥ അറിയുന്നതുകൊണ്ടാണ് അദ്ദേഹം അങ്ങിനെ ഒരു തീരുമാനം എടുത്തതും. ഇതെല്ലാം അറിയുന്ന ഞാൻ എങ്ങിനെ അവളെ ശകാരിക്കും. നീ തന്നെ പറയു . ഞാൻ ചെയ്തത് തെറ്റാണോ? ഗിരീശന്റെ സംസാരം മകനെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചു. മറ്റുള്ളവരുടെ വാക്ക് കേട്ട് തൻ ആ കുട്ടിയോട് അങ്ങിനെ പെരുമാറേണ്ടയിരുന്നു. അവനു അവനോടു തന്നെ പുച്ഛം തോന്നി.

രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ആണ് ഗിരീശൻ മോന്റെ മുഖം ശ്രദ്ധിച്ചത് . എന്തു പറ്റി നിന്റെ മുഖത്ത് ഒരു സന്തോഷം ഇല്ലായ്മ . എന്നു ചോദിച്ചപ്പോൾ ഒന്നുമില്ലച്ഛാ എന്നു പറഞ്ഞു തടി തപ്പി. അപ്പോൾ ഗിരീശൻ ഭാര്യ ലതയോടായി പറഞ്ഞു. മോൻ ഇന്ന് ഓഫീസിൽ ഒരു പണി ഒപ്പിച്ചു. മാധവേട്ടന്റെ മോൾ ലേറ്റ് ആയി വന്നതിനു അവളോട് കയർത്തു സംസാരിച്ചു. അത് കേട്ട് ലത നമ്മുടെ മീനാക്ഷിയോടൊ ? എന്തിനാ മോനെ അവൾ ഒരു പാവം കുട്ടിയ . ആ കുടുംബം

മുന്നോട്ടു കൊണ്ടു പോകാൻ അവൾ എത്രയാ കഷ്ടപെടുന്നുടുന്നോ. ‘അമ്മ കൂടി അങ്ങിനെ പറഞ്ഞതോടെ അവൻ കൂടുതൽ സങ്കടത്തിലായി. അതുകണ്ടു ഗിരീശൻ ചുമ്മാ നീ ഓരോന്ന് പറഞ്ഞു മോനെ വിഷമിപ്പിക്കേണ്ട എന്നു പറഞ്ഞു. നാളെ നീ മീനാക്ഷിയോട് ഒരു സോറി പറഞ്ഞാൽ തീരാവുന്ന കാര്യമേയുള്ളു എന്നും പറഞ്ഞു മോന്റെ മുതുകിൽ ഒന്നു തട്ടിക്കൊണ്ടു കൈ കഴിക്കാനായി എഴുനേറ്റു.

കിടക്കാനായി ലത റൂമിലേക്ക് വരുമ്പോൾ ഗിരീശൻ വല്ലാത്ത ആലോചനയിലായിരുന്നു. എന്താ പതിവില്ലാത്ത ഒരാലോചന എന്നു ചോദിച്ചപ്പോൾ ആണ് ഗിരീശൻ ചിന്തയിൽ നിന്നും ഉണർന്നത്. ഞാൻ നമ്മുടെ മോനെ കുറിച്ചാലോചിക്കയായിരുന്നു. അവന്റെ പഠിപ്പു കഴിഞ്ഞു. ഇനി ഞാൻ പതുക്കെ മാറി നിന്ന് അവനെ ബിസിനസ് ഏല്പിച്ചാലോ എന്നൊരാലോചനാ. എന്താ നിന്റെ അഭിപ്രായം. മാറൽ ഒക്കെ പിന്നെ ആകാം. അവൻ ആദ്യം അവിടെ വന്നു കാര്യങ്ങൾ ഒക്കെ പഠിക്കട്ടെ എന്നിട്ടാലോചിക്കാം മാറുന്ന കാര്യം. പിന്നെ അവനു കല്യാണ പ്രായം ആയി. ഒരു നല്ല കുട്ടിയെ കണ്ടു പിടിക്കണം. ഗിരീശൻ ഉം എന്നു മൂളി. നിന്റെ അറിവിൽ വല്ല നല്ലപെണ്കുട്ടികളും ഉണ്ടോ എന്നു ലതയോടു ചോദിച്ചപ്പോൾ നമുക്ക് മാധവേട്ടന്റെ മോളെ ആലോചിച്ചാലോ എന്നു ചോദിച്ചു. അതു ഗിരീശനും നല്ല കാര്യം ആയി തോന്നി. എന്തു കൊണ്ടും നമുക്ക് ചേരുന്ന നല്ല ഒരു മകളായിരിക്കും അവൾ ഇനി അവന്റെ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടോ എന്നു ചോദിച്ചറിയണം . അവനു ഇതു സമ്മതം ആണേ നമുക്കാലോചിക്കന്നെ. നാളെ നേരം വെളുക്കട്ടെ എന്നും പറഞ്ഞു ഗിരീശൻ കിടന്നു. കൂടെ ലതയും.

മോന്റെ സമ്മതപ്രേകാരം ഗിരീശനും മോനും ലതയും കൂടി മാധവേട്ടന്റെ വീട്ടിൽ എത്തി. ആ സമയം ലക്ഷ്മി അവിടെ ഉണ്ടായിരുന്നില്ല. രാധ മാധവേട്ടന് പ്രഭാത ഭക്ഷണം കൊടുക്കുകയായിരുന്നു. കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് വാതിൽ തുറന്ന രാധ ശരിക്കും ഞെട്ടിപ്പോയി. അയ്യോ മുതലാളിയെ? ഞാൻ മാധവേട്ടന് ഭക്ഷണം കൊടുക്കുകയായിരുന്നു എന്നു പറഞ്ഞു അവരെ മാധവേട്ടന്റെ മുറിയിലേക്ക് കൂട്ടി കൊണ്ടു പോയി. ലക്ഷ്മി എവിടെ എന്നു ലത ചോദിച്ചപ്പോൾ അമ്പലത്തിൽ പോയിരിക്കയാണെന്നു പറഞ്ഞു.

ഗിരീശൻ കണ്ടതും മാധവേട്ടന്റെ കണ്ണ് നിറഞ്ഞു. എങ്കിലും കുറെ ആയല്ലോ മുതലാളിയെ ഈ വഴി കണ്ടിട്ട് എന്നു പറഞ്ഞു ഗിരീശന്റെ ശ്രെധ മാറ്റാൻ ശ്രെമിച്ചു. അത് കേട്ട് അല്പം തിരക്കായി പോയി മാധവേട്ട എന്നു പറഞ്ഞു. കൂടെ ഉള്ള പയ്യൻ

ആരാന്നു മാധവേട്ടൻ ചോദിച്ചപ്പോൾ അതെന്റെ മോനാണ് എന്നു പറഞ്ഞു ഗിരീശൻ അവനെ അടുത്തേക്ക് ചേർത്ത് നിറുത്തി. അത് കേട്ട് രാധ കുഞ്ഞായിരുന്നപ്പോൾ കണ്ടതല്ലേ അതുകൊണ്ടാ ഞങ്ങൾക്ക് മനസിലാവാതിരുന്നേ എന്നു പറഞ്ഞു. അത് സാരില്ല രാധേച്ചി ഇവിടെ ആര്ക്കും അവനെ വലിയ പരിചയം ഒന്നും ഇല്ലാ. കുറച്ചു ദിവസമേ ആയിട്ടുള്ളു അവൻ പഠനം കഴിഞ്ഞു നാട്ടിൽ എത്തീട്ടു. ഗിരീശേട്ടൻ അവനോടു ബിസിനെസ്സിൽ സഹായിക്കാൻ പറയുകയാ എന്നു ലത പറഞ്ഞപ്പോൾ അതൊരു നല്ല കാര്യം ആണ് മോനെ എന്ന് മാധവേട്ടൻ പറഞ്ഞു. അതുകേട്ടു അവൻ തലയാട്ടി

സേലത്തുള്ള ജോലി രാജി വച്ച് ഞാനും മാധവേട്ടനും കൂടി നാട്ടിലേക്കു മടങ്ങുമ്പോൾ ട്രെയിനിൽ വച്ചാണ് ഞങ്ങൾക്ക് ഏതാണ്ട് നാലുവയസു തോന്നിക്കുന്ന ലക്ഷ്മിയെ കിട്ടുന്നത്. വിവാഹം കഴിഞ്ഞു അഞ്ചാറു വര്ഷം ആയിട്ടും മക്കൾ ഉണ്ടാകാതിരുന്ന ഞങ്ങൾക്ക് ഇത് ദൈവം തന്ന നിധിയയാണ് തോന്നിയത് . ഞങ്ങൾ അവളെ ഞങ്ങളുടെ മകളായി തന്നെ വളർത്തി. അവൾ ഞങ്ങളുടെ സ്വന്തം മകൾ അല്ല എന്ന കാര്യം ഞങ്ങൾക്ക് മൂന്നുപേർക്കും മാത്രമേ അറിയൂ. അവളെ വിവാഹം ചെയ്യുന്നവർ ആരായാലും എല്ലാം അറിഞ്ഞിരിക്കണം എന്നു ഞങ്ങൾക്കും അതുപോലെ അവൾക്കും നിർബന്ധം ആയിരുന്നു. എല്ലാം അറിഞ്ഞു സ്വീകരിക്കാൻ ആരെങ്കിലും വരും എന്നു ഞങ്ങളെ പോലെ അവളും കരുത്തിട്ടുണ്ടാകും. ഞങ്ങൾക്ക് ഈ വിവാഹത്തിന് യാതൊരു തടസവും ഇല്ല. വേണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങൾ എന്തു തീരുമാനം എടുത്താലും ഞങ്ങൾ അത് സന്തോഷത്തോടെ സ്വീകരിക്കും . അതുകേട്ടു ഗിരീശൻ ലതയുടെ മുഖത്തേക്ക് നോക്കി. ആ സമയം അതിനുള്ള ഉത്തരം പറഞ്ഞത് ഗിരീശന്റെ മകൻ ആയിരുന്നു . എനിക്ക് നൂറുവട്ടം സമ്മതം ……….. അതുകേട്ടു ഗിരീശൻ മകന്റെ മൂർദ്ധാവിൽ തലോടി