ബഹറിനക്കരെ
ഒരു കിനാവുണ്ടായിരുന്നു 12
Bahrainakkare Oru Nilavundayirunnu Part 12 | Previous Parts
ബുറൈദയിലുള്ള എന്റെ കൂട്ടുകാരന്റെ റൂമിൽ വെച്ചാണ് ഞാനന്നൊരു മതപ്രഭാഷകനെ പരിചയപ്പെടുന്നത് . നാട്ടിലെ അറിയപ്പെടുന്ന ഒരു പ്രഭാഷകൻ. എന്തോ ആവശ്യത്തിന് വേണ്ടി സൗദിയിലേക്ക് വന്ന അദ്ദേഹം എന്റെയാ സുഹൃത്തിന്റെ റൂമിലായിരുന്നു അന്ന് താമസിച്ചിരുന്നത് .
റൂമിലേക്ക് കയറി ചെന്ന എന്നെ മൂപ്പർക്ക് പരിചയപ്പെടുത്തി കൊടുത്ത ശേഷം ഇപ്പൊ വരാമെന്നും പറഞ്ഞ് ആ റൂമിലെ എന്റെ സുഹൃത്ത് പുറത്തേക്കെന്തോ ആവശ്യത്തിനായി ഇറങ്ങി .
ഈ സമയത്താണ് പടച്ചോനെന്റെ ജീവിതത്തിലെ മറ്റു ചില മുഹൂർത്തങ്ങൾ കൂടി സമ്മാനിക്കാൻ പോകുന്നതിന്റെ തുടക്കമെന്നോണം ഞാനാ പണ്ഡിതനെ കൂടുതലായി അവിടെയിരുന്ന് പരിചയപ്പെടുന്നത്. സംസാരിച്ചിരുന്ന
പ്പോൾ ഞാനവരോട് പെട്ടെന്നടുത്തു കൊണ്ടിരുന്നു .
അതിനൊരു കാരണമുണ്ട്…
ഒരു പ്രത്യേക സംസാര രീതിയായിരുന്നു മൂപ്പർക്ക് . നമ്മൾ പറയാതെ നമ്മുടെ മനസ്സിലുള്ളതെല്ലാം വായിച്ചെടുക്കുന
്നുണ്ടെന്ന് തോന്നി പോകും സംസാരിച്ചിരിക്കുന്നതിനിടയിൽ അവരുടെ ചില മുനയുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാതെ നമുക്ക് നേരെ വരുമ്പോൾ . അതെന്നെ അവരിലേക്ക് വല്ലാതെ ആകർഷിപ്പിക്കുകയ
ും അത്ഭുതം തോന്നിപ്പിക്കുകയും ചെയ്ത് കൊണ്ടിരുന്നു.
അങ്ങനെ വിശേഷങ്ങൾ പറഞ്ഞിരിക്കുന്നതിനിടയിലാണ് പ്രതീക്ഷിക്കാതെ “നീ കല്ല്യാണം കഴിച്ചതാണോ അൻവർ.. ?” എന്നെന്നോട് ചോദിക്കുന്നത് . അതെയെന്ന് മറുപടി കൊടുത്തതും മൂപ്പരെന്നെ വല്ലാത്തൊരു നോട്ടം നോക്കി. എന്നിട്ട് എന്റെയുള്ളിൽ ഞാൻ ചങ്ങലയിട്ട് പൂട്ടിയിട്ട നൊമ്പരങ്ങളെ കണ്ടത് പോലെ ചോദിച്ചു
” എന്താ ദാമ്പത്യം റാഹത്തല്ലേ.. ?” എന്ന്.
ആ നേരത്താ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി കൊടുക്കാൻ ഞാനൽപ്പം പ്രയാസ്സപ്പെടുകയുണ്ടായി . എന്റെ മറുപടിയും കാത്ത് മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന ഉസ്താദിനോട് കളവ് പറയാൻ കഴിയാതെ മടിച്ച് കൊണ്ടാണെങ്കിലും ഭാര്യയുമായി ചില പ്രശ്നങ്ങൾ ഉണ്ടെന്നും മുന്നോട്ട് പോകുവാൻ മനസ്സ് കൊണ്ട് കഴിയുന്നില്ലെന്നും ത്വലാഖ് ചൊല്ലുവാൻ ആഗ്രഹിക്കുന്നുണ്ട് എന്നും പക്ഷേ അതിനൊന്നും ഉസ്താദേ എന്റെ ഇപ്പോഴത്തെ സാഹചര്യങ്ങൾ സമ്മതിക്കുന്നില്ല എന്നൊക്കെയുള്ള കാര്യങ്ങൾ ചുരുക്കി പറഞ്ഞപ്പോൾ “നമുക്കൊന്ന് നടന്നാലോ അൻവർ ” എന്ന് പറഞ്ഞ് ഉസ്താദ് തോളിലിടുന്ന ഷാളുമെടുത്ത് എഴുന്നേറ്റു.
റൂമിലേക്ക് തിരിച്ചെത്തിയ കൂട്ടുകാരനോട് ഞങ്ങളൊന്നു നടക്കാനിറങ്ങുകയാണ് പോയി വരാമെന്നും പറഞ്ഞ് ഞാനും ഉസ്താദും പുറത്തേക്കിറങ്ങി .
ഒരാളുടെ ജീവിതത്തിൽ
സംഭവിക്കാൻ പാടില്ലാത്ത അനുഭവങ്ങളെ ചുമലിൽ വെച്ച്
എന്ത് ചെയ്യണമെന്നറിയാതെ, എങ്ങനെ നേരിടുമെന്നറിയാതെ നടുക്കടലിൽ കുടുങ്ങിപ്പോയ കപ്പിത്താനെ ഓർമ്മിപ്പിച്ച് രാത്രികളോട് പരിഭവം പറഞ്ഞും, മുസല്ലയിലിരുന്ന് കണ്ണീരൊഴുക്കിയു
ം ഈ സ്വപ്നങ്ങളില്ലാത്തവരുടെ മഹ്ശറയായ മരുഭൂമിയിലിരുന്ന് ദുഃഖങ്ങളുടെ വേദന ഞാൻ ഇരട്ടിയായി അനുഭവിച്ചിട്ടുണ്ട്. അങ്ങനെ ആലോചിച്ചവശനായി തളർന്നുറങ്ങി പോയിരുന്ന എന്റെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയൊരു ദുരന്തത്തിന് വഴിയൊരുക്കുവാൻ എന്റെ റബ്ബ് കാണിച്ച മാർഗ്ഗമായിരുന്നു ആ യാത്രയിലൂടെ സംഭവിക്കാനിരിക്
കുന്നതെന്ന് ഞാനറിഞ്ഞിരുന്നില്ല .
ജീവിതത്തിന്റെ യഥാർത്ഥ മുഖം കാണാൻ അവസരം കിട്ടാത്ത ഭാഗ്യവാന്മാരായ അറബികളുടെ
വണ്ടികൾ ചീറി പാഞ്ഞു പോയി കൊണ്ടിരിക്കുന്ന
റോഡരികിലൂടെ ഉസ്താദ് മുന്നിലും ഞാൻ പിറകിലുമായി അങ്ങനെ കുറച്ചു നേരം നടന്നു . വൈകുന്നേരമായതിനാൽ മരുഭൂമിയെ പ്രണയിച്ച വെയിലിന്റെ പ്രണയത്തിന്റെ കാഠിന്യംഒരുപാട് കുറഞ്ഞിട്ടുണ്ടായിരുന്നു.
പൈസ വിളയുന്ന ബർക്കത്തിന്റെ നാട്ടിലെ മനോഹരമായ പുറത്തുള്ള കാഴ്ചകളും, മറ്റും നോക്കി നടക്കുന്നതിനിടയിൽ അവർ പറഞ്ഞു “അൻവർ നിന്റെ മനസ്സെന്തോ കാര്യമായ വിഷമം അനുഭവിക്കുന്നുണ്ട് എന്നെനിക്ക് തോന്നിയിരുന്നു നിന്റെ സംസാരങ്ങളും, വിഷമങ്ങളൊളിപ്പിച്ച നിന്റെ മുഖവും ശ്രദ്ധിച്ചപ്പോൾ പക്ഷേ അത് ഇങ്ങനെയൊരു വേദന നിറഞ്ഞ കാര്യം ആയിരിക്കുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരു
ന്നില്ല.! ”
“മാഷാ അല്ലാഹ്
പടച്ചോൻ നമ്മളൊന്നും പ്രതീക്ഷിക്കുന്
നതല്ലല്ലോ അവന്റെ ദുനിയാവിലും ആഖിറത്തിലും ഒരുക്കിയിരിക്കുന്നത്.. ”
“എനിക്ക് നിന്നെ കൂടുതൽ പരിചയമില്ല ഒന്നുരണ്ട് മണിക്കൂർ മുൻപ് പരിചയപ്പെട്ട ഒരു സുഹൃത്ത്. നിനക്ക് ഞാനും അങ്ങനെ തന്നെ പക്ഷേ ഈ കുറഞ്ഞ സമയം കൊണ്ട് നമ്മളൊരുപാട് അടുത്തു പോയിരിക്കുന്നു. ഞാൻ രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഇന്ഷാ അല്ലാഹ് നാട്ടിലേക്ക് മടങ്ങും . പിന്നീട് നമ്മൾ കാണുകയോ സംസാരിക്കുകയോ ചെയ്യുമോ എന്നുള്ളത് പടച്ചോന് മാത്രമേ അറിയൂ വീണ്ടും കാണുവാൻ റബ്ബ് നമുക്ക് തൌഫീഖ് നൽകട്ടെ .
എന്തോ നിന്റെ അവസ്ഥകൾ കേട്ടപ്പോൾ മുസ്ലിമായ ഞാൻ എന്റെ ബാധ്യത നിറവേറ്റേണ്ടതുണ്ടല്ലോ എന്നെന്റെ മനസ്സോർമ്മിപ്പി
ക്കുകയുണ്ടായി . അതുകൊണ്ടാണ് നമ്മളീ മരുഭൂമിയിലൂടെ ഇങ്ങനെ നടക്കാനിറങ്ങിയത്.
എന്റെ വാക്കുകൾ അൻവറിന് വിഷമം തോന്നിപ്പിക്കില്ലെന്ന വിശ്വാസത്തോടെയാണ് ഞാൻ പറയാനൊരുങ്ങുന്നത്…
ഇപ്പോൾ നമ്മളേയും തലോടി കൊണ്ട് കൂടെയുള്ള ഈ നാട്ടിലെ കാറ്റിനിന്നും നമ്മുടെ റസൂലിന്റെയും, സ്വഹാബത്തിന്റെയും സഹനങ്ങളുടെയും, ക്ഷമയുടെയും ഗന്ധമുണ്ട് ആ മണ്ണിൽ നിന്ന് കൊണ്ട് ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ഇതുവരെ അൻവറിന്റെ മനസ്സ് പറഞ്ഞ കാര്യങ്ങള്ക്ക് വിപരീതമായി തോന്നിയാൽ അതായത് ത്വലാഖ് ചൊല്ലുവാൻ ഒരുങ്ങുന്നതിന് തടസ്സമായി മാറിയാൽ അതിൽ വിഷമിക്കുകയോ, മാനസികമായി തളരുകയോ ചെയ്യരുത് കാരണം നമ്മൾ വെറും പടപ്പുകളാണ് എല്ലാം നിയന്ത്രിക്കുന്നത് റബ്ബാണല്ലോ. അതുകൊണ്ട് വിഷമങ്ങൾ ഒന്നും ഉണ്ടാവാതെ ഞാൻ പറയുന്ന കാര്യങ്ങൾ ഒന്ന് ചെയ്യാൻ ശ്രമിക്കുക . കഴിയുന്നില്ലെങ്കിൽ ഉപേക്ഷിക്കണം ..!
പരിശ്രമിച്ച് കിട്ടുന്ന വിജയങ്ങൾക്ക് വല്ലാത്ത സുഖമാണ് നമുക്കത് അറിഞ്ഞു ബോധ്യപ്പെടുമ്പോൾ വല്ലാത്ത അനുഭൂതിയുമായിരിക്കും .
നീയിപ്പോൾ അനുഭവിക്കുന്നത് പടച്ചോന്റെ ഒരു പരീക്ഷണമായിരിക്
കാം. സ്വപ്നങ്ങളൊക്കെ കണ്ട് കാത്തിരുന്ന ഒരു യുവാവ് വിവാഹിതനാകുമ്പോൾ അവൻ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുക അതൊരു കടുത്ത പരീക്ഷണമാണ് .
പടച്ചോൻ അവന്റെ പടപ്പുകളുടെ ക്ഷമ നല്ലോണം പരീക്ഷിക്കും കാരണം അവനെത്ര ക്ഷമിക്കുന്നവനാണ്. എല്ലാ അനുഗ്രഹങ്ങളും കിട്ടിയ നമ്മളൊക്കെ അതെല്ലാം മറന്ന് ചെയ്ത് പോകുന്ന കാര്യങ്ങൾ അവൻ ക്ഷമിക്കുന്നത് കൊണ്ടല്ലേ നമ്മളൊക്കെ ഇന്നും ജീവിച്ചിരിക്കുന്നത്. അല്ലായിരുന്നുവെ