സീ കാസിലി – 3

“സൗപർണിക ഗ്രൂപ് ചെയർമാൻ ഗൗതം മേനോനുമായി നിനക്കെന്താണ് ബന്ധം ?”-സുഹാന മാഡത്തിന്റെ ഈ ചോദ്യം എന്നെ ഞെട്ടിച്ചു.തികച്ചും അപ്രതീക്ഷിതമായ ആ ചോദ്യത്തിന് മുന്നിൽ ഞാൻ ഇടറുകയും വിയർക്കുകയും ചെയ്തു.

“എന്താ പല്ലവി നീ ഒന്നും മിണ്ടാത്തെ?ഗൗതം മേനോനാണ് ഈ പടത്തിന്റെ പ്രൊഡ്യൂസർ.നിന്നെ നായികയാക്കാൻ പറ്റില്ലെന്ന് അങ്ങേര് പറയുന്നു.നിങ്ങൾ തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന്.ഞാൻ നിനക്ക് വേണ്ടി അങ്ങേരോട് വാദിക്കുകയും യാചിക്കുകയുമൊക്കെ ചെയ്തു.എന്നാൽ അയാൾ സമ്മതിക്കുന്നില്ല.നായിക നീയാണെങ്കിൽ പണം മുടക്കാൻ താനില്ലെന്നാണ് അയാൾ പറയുന്നത്.”-മാഡം വല്ലാത്ത പ്രയാസത്തോടെയാണിത് പറയുന്നതെന്ന് അവരുടെ ശബ്ദത്തിൽ നിന്നും എനിക്ക് മനസ്സിലായി.അവർ എനിക്ക് വേണ്ടി നിലകൊള്ളുന്നു.എന്നെ അവർക്ക് അത്രത്തോളം ഇഷ്ടമാണെന്നാണ് അതിനർത്ഥമെന്ന് ഞാൻ ചിന്തിച്ചു.പ്രൊഡ്യൂസർ വേണ്ടെന്നു പറഞ്ഞ എന്നെ പോലുള്ള ഒരു പുതുമുഖ നടിയെ ഒഴിവാക്കിയാൽ ഒരാകാശവും ഇടിഞ്ഞുവീഴാൻ പോകുന്നില്ല.അവർക്ക് വേറെ നായികയെ തിരഞ്ഞെടുക്കാം.പടത്തിന്റെ ജോലികൾ തുടങ്ങാം.എന്നെയിങ്ങനെ വിളിക്കേണ്ട ആവശ്യം പോലും ഇല്ല .എന്നാൽ അവർ ഞാൻ ആ പ്രൊജക്ടിൽ വേണമെന്ന് ആഗ്രഹിക്കുന്നു.ഞാൻ തന്നെ ആ വേഷം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.അതുകൊണ്ടുതന്നെ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് തീർക്കണമെന്ന് അവർ ആശിക്കുന്നു.ആ സ്ഥിതിക്ക് കാര്യങ്ങൾ അവരോട് തുറന്നു പറയാമെന്ന തീരുമാനത്തിലേക്ക് ഞാനെത്തി.

അവർ പറഞ്ഞു :”സിനിമാ മേഖലയിൽ നിന്നും ഒരുപാട് കാലം വിട്ടു നിന്നതുകൊണ്ട് കുറെയേറെ ബന്ധങ്ങൾ എനിക്ക് നഷ്ടമായിരുന്നു.പിന്നെ തലമുറയും മാറി വന്നല്ലോ.അതുകൊണ്ടുതന്നെ ഒരു പ്രൊഡ്യൂസറെ കണ്ടെത്താൻ ഞാനൊരുപാട് ബുദ്ധിമുട്ടി.സീരിയലുകൾ മാത്രം നിർമ്മിച്ചിരുന്ന ഗൗതം മേനോനെ സിനിമക്ക് വേണ്ടി പണം മുടക്കാൻ പ്രേരിപ്പിച്ച് ധൈര്യം കൊടുത്ത് കൂടെനിർത്തിയത് ഒരുവിധത്തിലാണ്.ഈ പ്രൊഡ്യൂസറെ നഷ്ടപ്പെട്ടാൽ പുതിയൊരാളെ കണ്ടെത്തുക എന്നെ സംബന്ധിച്ച് എളുപ്പമല്ല മോളേ…അതുകൊണ്ടാണ് ചോദിക്കുന്നത് എന്താ അങ്ങേരുമായുള്ള പ്രശ്നം ?പരിഹരിക്കാൻ പറ്റുന്ന പ്രശ്നമാണെങ്കിൽ നീ ഈ സിനിമയിൽ അഭിനയിക്കും.ഇല്ലെങ്കിൽ….”-അവർ മുഴുമിപ്പിക്കാതെ നിർത്തി.

ഞാൻ പറഞ്ഞു:”ഞാൻ കാരണം മാഡത്തിന് പ്രൊഡ്യൂസറെ നഷ്ടപ്പെടുന്ന ഒരവസ്ഥ ഉണ്ടാവില്ല.തീർച്ച.കാരണം മാഡം എനിക്ക് തരുന്ന ഈ സ്നേഹവും പിന്തുണയും എനിക്ക് വേറെ എവിടെനിന്നും കിട്ടിയിട്ടില്ല.വിലമതിക്കാനാകാത്ത ഈ സ്നേഹവും പിന്തുണയും നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കവുമല്ല.

കുറച്ചു വർഷങ്ങളായി മോഡലിംഗ് രംഗത്തുണ്ടെങ്കിലും ഞാനിപ്പോഴും സ്‌ട്രെഗ്ലിങ് സ്റ്റേജിലാണ്.അങ്ങനെയുള്ള എനിക്കൊരു കച്ചിത്തുരുമ്പിട്ടുതരാൻ മാഡം ഉദ്ദേശിച്ചു.അതിൽ പിടിച്ചു കയറാമെന്ന് ഞാനും മോഹിച്ചു.നമ്മൾ രണ്ടുപേരും ആഗ്രഹിക്കുകയും മനസ്സിൽ കാണുകയും ചെയ്ത ഇടത്തേക്കുതന്നെ നമ്മൾ എത്തിച്ചേരും.എന്നെ മാഡത്തിന് വിശ്വസിക്കാം.”

“നീ എന്ത് ചെയ്യാൻ പോകുന്നു?ഇപ്പോഴും അയാളുമായി നിനക്കെന്താണ് പ്രശ്നമെന്ന് നീ പറഞ്ഞില്ല.”

“പറയാം മാഡം.എൻറെ അമ്മയുടെ ആദ്യത്തെ ഭർത്താവാണ് അയാൾ.അതെ….വലിയ ബിസിനസ് മാഗ്‌നറ്റും,സീരിയൽ പ്രൊഡ്യൂസറുമൊക്കെ ആവുന്നതിനു മുൻപുള്ള ഗൗതം മേനോൻ എൻറെ അമ്മയുടെ

ഭർത്താവായിരുന്നു.വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച കല്യാണം.ഒരു കച്ചവട സ്ഥാപനത്തിൻറെ മാനേജർ മാത്രമായിരുന്നു അന്നയാൾ.വിവാഹം കഴിഞ്ഞ് അധിക കാലം ആവും മുൻപേ ആ സ്ഥാപനത്തിൻറെ മുതലാളി ഒരു ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു.തുടർന്ന് മുതലാളിയുടെ ഏക മകൾ സ്നേഹയുടെ നിർദേശ പ്രകാരം കമ്പനി അയാൾ ഏറ്റെടുത്തു.തൻറെ അച്ഛൻറെ വിശ്വസ്തനും,മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നവനുമായ അയാളെ കമ്പനി ഏല്പിക്കാൻ സ്നേഹക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.എന്നാൽ സ്നേഹയെ കബളിപ്പിച്ച് കമ്പനി അയാൾ സ്വന്തമാക്കി.മുതലാളിയുടെ സ്വത്തുവകകൾ മുഴുവൻ അയാൾ തട്ടിയെടുത്തു.സ്‌നേഹയെയും അവളുടെ അമ്മയെയും അയാൾ ശ്രീലങ്കയിലേക്ക് നാടുകടത്തി.ഇതിനിടെ തൻറെ കൊള്ളരുതായ്മകളെ ശക്തിയുക്തം എതിർത്തുകൊണ്ടിരുന്ന എൻറെ അമ്മയെ അയാൾ ഡൈവോഴ്സ് ചെയ്തു…”-ഞാനൊന്ന് നിർത്തി.

“എന്നിട്ട്..?”-മാഡം ആകാംക്ഷയോടെ ചോദിച്ചു.

“ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ എൻറെ അമ്മ അവരുടെ കൂടെ ജോലിചെയ്തിരുന്ന മോഹന കൃഷ്ണൻ എന്ന വ്യക്തിയെ വിവാഹം ചെയ്തു.ആ ബന്ധത്തിൽ ഞാനുണ്ടായി.സാംസ്‌കാരിക വകുപ്പിൽ ജോലി ചെയ്തിരുന്ന അവരുടെ ബന്ധവും പിന്നീട് വേർപിരിയലിൽ കലാശിച്ചു.അമ്മക്ക് പരപുരുഷ ബന്ധമുണ്ടെന്ന് പറഞ്ഞ് അച്ഛനാണ് ഡിവോഴ്സിന് മുൻകൈ എടുത്തത്.എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അത്.അതിനുശേഷം എൻറെ അച്ഛനെ ഞാൻ കണ്ടിട്ടില്ല.അമ്മയോട് ചോദിച്ചാൽ അമ്മയെന്നെ വഴക്കുപറയുമായിരുന്നു.പിന്നെ പിന്നെ അച്ഛനെക്കുറിച്ച് ഞാൻ ചോദിക്കാതെയായി.പതിയെ പതിയെ ഞാൻ അദ്ദേഹത്തെ മറന്നു.ഒരു കുറവും വരുത്താതെ അമ്മ എന്നെ വളർത്തി.ഞാൻ കോളജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ദിവസം വൈകീട്ട് ഞാൻ ക്ലാസ് കഴിഞ്ഞു വന്നപ്പോൾ വീട്ടിൽ ഈ ഗൗതം മേനോൻ ഉണ്ടായിരുന്നു.അന്ന് അയാളെന്നെ കണ്ട് വെള്ളമിറക്കുന്നത് ഞാൻ കണ്ടു.അയാളുടെ കണ്ണുകൾ എൻറെ മാറിലും നിതംബത്തിലുമെല്ലാം ഒഴുകിനടക്കുന്നത് ഞാൻ അറിഞ്ഞു.അമ്മ കാണാതെ അന്നയാൾ തട്ടുകയും മുട്ടുകയുമൊക്കെ ചെയ്തു.സൂത്രത്തിൽ അമ്മയിൽ നിന്നും എൻറെ നമ്പറും വാങ്ങിയാണ് അന്നയാൾ പോയത്.അയാൾ ആരാണെന്നോ എന്തിനാണ് വീട്ടിൽ വന്നതെന്നോ എനിക്കറിയില്ലായിരുന്നു.ഞാനത് സംബന്ധിച്ച് അമ്മയോട് ചോദിച്ചു.എന്നാൽ അമ്മ മറുപടിയൊന്നും പറഞ്ഞില്ല.എൻറെ ചോദ്യങ്ങൾ അമ്മക്കിഷ്ടമായില്ലെന്ന് എനിക്ക് മനസ്സിലായി.ഞാൻ പിന്നെ ഒന്നും ചോദിക്കാൻ പോയില്ല…”

-എനിക്ക് പെട്ടെന്ന് എക്കിട്ടം വന്നു.ഫോൺ ഹോൾഡ് ചെയ്യാൻ പറഞ്ഞ് ഞാൻ അൽപം വെള്ളമെടുത്തു കുടിച്ചു.പിന്നെ സംസാരം തുടർന്നു:

“…ഒന്നുരണ്ടാഴ്ചക്ക് ശേഷം ഒരു വെള്ളിയാഴ്ച ദിവസം കോളജിൽ നിന്നും ഞാൻ അൽപം നേരത്തേ വന്നു.പോർച്ചിൽ അയാളുടെ കാർ കിടക്കുന്നത് കണ്ടു.മുൻവശത്തെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു.അനക്കമൊന്നുമില്ല.എനിക്ക് വല്ലാത്തൊരു ക്യൂരിയോസിറ്റി തോന്നി.അയാൾ ഞാനില്ലാത്ത സമയം നോക്കി എന്തിന് വീട്ടിൽ വരുന്നു,അമ്മയുമായി എന്താണയാൾക്ക് ബന്ധം എന്നിങ്ങനെയുള്ള എൻറെ മനസ്സിലെ നൂറുനൂറു ചോദ്യങ്ങൾക്ക് ഉത്തരം വേണമെന്ന ഒരു നിർബന്ധ ബുദ്ധി എനിക്കുണ്ടായി.ചില ഊഹങ്ങൾ എനിക്കുണ്ടായിരുന്നു.

അത് ശരിയാണോ എന്നുകൂടി അറിയാനായിരുന്നു എൻറെ ശ്രമം.ഞാൻ ശബ്ദമുണ്ടാക്കാതെ വീടിൻറെ പിന്നാമ്പുറത്തേക്ക് ചെന്നു.പിൻവശത്തെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.ഞാൻ പതിയെ വാതിൽ തുറന്നകത്തു കയറി.മാർജാര പാദങ്ങളോടെ അമ്മയുടെ മുറിയിലേക്കെത്തി.വാതിൽ തുറന്നു കിടക്കുകയായിരുന്നു.മുറിയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.ഞാൻ ബാത്റൂമിലും നോക്കി.ആരുമില്ല.ഞാൻ വീടുമുഴുവൻ നടന്നു നോക്കി .ഒരു മുറിയിലും,ഒരു ബാത്ത്റൂമിലും,ഗോവണിച്ചോട്ടിലും ടെറസിലുമൊന്നും തന്നെ അവരുണ്ടായിരുന്നില്ല.ഞാൻ ഔട്ട് ഹൌസിൻറെ താക്കോലന്വേഷിച്ചു.അത് സ്ഥിരം വെക്കുന്ന മേശയിൽ തന്നെ ഉണ്ടായിരുന്നു.അതിനർത്ഥം അവർ ഔട്ട് ഹൌസിലുമില്ല എന്നാണ്.എങ്കിലും ഞാൻ താക്കോലുമായി ചെന്ന് ഔട്ട്ഹൌസ് തുറന്ന് പരിശോധന നടത്തി.നിരാശയായിരുന്നു ഫലം.അയാളുടെ കാറിവിടെ ഇട്ടിട്ട് മറ്റേതെങ്കിലും വാഹനത്തിൽ രണ്ടുപേരും കൂടി പുറത്തെവിടെയെങ്കിലും പോയിക്കാണുമെന്ന് വിചാരിച്ച് ഞാൻ ഔട്ട്ഹൌസ് പൂട്ടിയിറങ്ങി.വീട്ടിലേക്ക് നടക്കാനൊരുങ്ങിയ ഞാൻ കുറച്ചപ്പുറത്തുള്ള പഴയ വിറകുപുരയിൽ നിന്നൊരു അനക്കം കേട്ടു. അതിനകത്താരോ ഉണ്ടെന്ന് എനിക്ക് വ്യക്തമായി.അതവർ തന്നെയായിരിക്കുമെന്ന് എനിക്കുറപ്പായിരുന്നു.ഞാനങ്ങോട്ട് ചെന്നാൽ അവരെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കാണേണ്ടി വരുമെന്നും എനിക്കറിയാമായിരുന്നു.പഴയ വിറകുപുരക്കകത്ത് ഒരു സ്ത്രീയും പുരുഷനും അതീവ രഹസ്യമായി,കുറേ സമയമായി ഒന്നിച്ചുണ്ടെങ്കിൽ അത് വെറുതെ കപ്പലണ്ടി വറുത്ത് കൊറിക്കാനായിരിക്കില്ലെന്ന് മനസ്സിലാക്കാനുള്ള തിരിച്ചറിവൊക്കെ അന്നത്തെ ഇരുപതുകാരിയായ എനിക്കുണ്ടായിരുന്നു.ഞാൻ പതുങ്ങി പതുങ്ങി വിറകുപുരയോട് ചേർന്നുള്ള ചായ്പ്പിലേക്ക് ചെന്നു.ഭിത്തിക്കപ്പുറം എൻറെ അമ്മയുടെ നിശ്വാസങ്ങളും ഇളകിച്ചിരികളും അടക്കിപ്പിടിച്ച സംഭാഷണങ്ങളും ഞാൻ കേട്ടു…”

“എന്തൊക്കെയാ അവർ തമ്മിൽ പറഞ്ഞത്?” -മാഡം ചോദിച്ചു.

“നീ വല്ലാത്തൊരു കാമറാണിയായി മാറിയിരിക്കുന്നു എന്നയാൾ അമ്മയോട് പറഞ്ഞു.യഥാർത്ഥ പുരുഷ സുഖം അറിഞ്ഞുകഴിഞ്ഞാൽ ഏതൊരു പെണ്ണും അങ്ങനെയായിത്തീരുമെന്ന് അമ്മ പ്രതികരിച്ചു.നിനക്കെത്ര വട്ടം ഓർഗാസം വേണമെന്ന് അയാൾ ചോദിച്ചു.നിങ്ങളെക്കൊണ്ടാകുന്ന അത്രയും വട്ടം എന്നെ സ്വർഗം കാണിക്കൂ എന്ന് അമ്മ മറുപടി പറഞ്ഞു.നമുക്ക് കോണ്ടം ഉപയോഗിക്കേണ്ടെന്നും നല്ലെണ്ണ പരസ്പരം ദേഹം മുഴുവൻ പുരട്ടി എണ്ണക്കൊഴുപ്പിൽ അടിച്ചുതകർക്കാമെന്നും അമ്മ പറഞ്ഞു.എല്ലാം നിൻറെ ഇഷ്ടം പോലെ എന്നയാൾ മറുപടിയോതി.ഇത്രയുമായപ്പോൾ ഞാൻ ചായ്പ്പിൽ കൂട്ടിയിട്ടിരിക്കുന്ന മണലും ചരലും നിറഞ്ഞ ചാക്കുകെട്ടുകളിലേക്ക് വലിഞ്ഞു കയറി.അതിൻറെ മേലെയെത്തിയ ഞാൻ ഉത്തരത്തിന്റെ ചെറിയ വിടവിലൂടെ താഴേക്ക് നോക്കി.എൻറെ മാഡം…ഞാൻ അവിടെക്കണ്ട കാഴ്ച…!”

“എന്താ നീ കണ്ടത്..?വേഗം പറയൂ കുട്ടീ.”-മാഡത്തിന് കേൾക്കാൻ പൂതി പെരുത്തു.

പൂർണ നഗ്നരായിരുന്നു അമ്മയും അയാളും.ഞാനാദ്യമായി ഒരു പുരുഷൻറെ നഗ്നത നേരിൽക്കാണുകയായിരുന്നു.നീണ്ട് തുടുത്ത് തലയാട്ടി നിൽക്കുന്ന അയാളുടെ രതിപ്പങ്കായം…!ഞാൻ വാ പൊളിച്ചിരുന്നു പോയി.അത്ര മുഴുപ്പും വലുപ്പവുമായിരുന്നു അതിന്.അത്തരത്തിലുള്ള ഒരു സ്വയമ്പൻ സാധനം നൽകുന്ന രസം അമ്മ വേണമെന്നാഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതിലമ്മയെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് ഞാൻ ചിന്തിച്ചു പോയി.സത്യത്തിൽ ഞാനും കൊതിച്ചു പോയി.എൻറെ തുടയിടുക്കിൽ നനവ് പടർന്നു.അവിടം തരിപ്പുകയറി.ചൊറിച്ചിലും കടച്ചിലും ഉണ്ടായി.എന്നിലെ പെണ്ണ് തുടലുപൊട്ടിക്കാൻ തുടങ്ങുകയാണെന്ന് എനിക്ക് മനസ്സിലായി.അടുത്ത നിമിഷം ഒരു നിശ്വാസത്തോടെ ഞാൻ എഴുന്നേറ്റു.

(തുടരും)