വില്ലൻ – Part 9

ഹായ് ഗയ്സ്…………വില്ലൻ 8 ൽ ഒരു പാർട്ട് വിട്ടുപോയിരുന്നു………..അത് ഞാൻ വില്ലൻ 8 ലെ

കമന്റ് സെക്ഷനിൽ ഇട്ടിരുന്നു…………അത് നിർബന്ധമായും വായിക്കുക………..എന്നാലേ ഈ പാർട്ട്

മുഴുവനായി മനസ്സിലാക്കാൻ സാധിക്കൂ………….

എല്ലാം ഒരേ അളവിൽ തന്നെ വില്ലൻ 9 ഇത് മിക്സ് ചെയ്തിട്ടുണ്ട്…….

So Let’s Begin The Show……☠️

◆◆◆◆◆◆◆◆◆◆◆◆◆◆◆◆

“മാഡം ഇത് നോക്ക്……….”………എന്ന് ബാലഗോപാൽ പറഞ്ഞിട്ട് കുറച്ചു കേസ് ഫയലുകൾ

നിരഞ്ജനയ്ക്ക് മുന്നിൽ വെച്ചു……….നിരഞ്ജന അതൊക്കെ നോക്കി………..എന്നിട്ട്

ബാലഗോപാലിന്റെ മുഖത്തേക്ക് നോക്കി…………

“മാഡത്തിന് ഇതിൽ എന്തെങ്കിലും സാമ്യമുള്ളതായി തോന്നുന്നുണ്ടോ………”………ബാലഗോപാൽ

നിരഞ്ജനയോട് ചോദിച്ചു………….

നിരഞ്ജന ഒന്നുകൂടി നോക്കിയിട്ട് മനസ്സിലാകാത്ത വിധത്തിൽ തലയാട്ടി…………

“ഇതൊക്കെ ഓരോരോ ഇടങ്ങളിൽ നടന്ന കൊലപാതകങ്ങൾ

ആണ്………ഡൽഹി…….ഹൈദരാബാദ്…………..ബാംഗ്ളൂർ………….”……….ബാലഗോപാൽ പറഞ്ഞു………….

“ഇതിലെല്ലാം കോമൺ ആയി ഒന്നുണ്ട്………..ഈ കൊലപാതകങ്ങളിൽ മരിച്ച മിക്കവാറും

എല്ലാവരുടെയും അസ്ഥികൾ അടികിട്ടിയിട്ട് പൊടിഞ്ഞു പോയിട്ടുണ്ട്…………”………ബാലഗോപാൽ

പറഞ്ഞു…………

“പൊടിഞ്ഞു പോവുകയോ………”……..നിരഞ്ജന വിശ്വാസം വരാതെ ചോദിച്ചു…………

“അതെ………അതിമാനുഷികൻ ആയ ഒരാൾ തല്ലിയാൽ മാത്രമേ ഇങ്ങനെയൊക്കെ സംഭവിക്കൂ……….മാത്രമല്ല

അടി കിട്ടിയിട്ട് പലരുടെയും തലയോട്ടി വരെ പൊട്ടിയിട്ടുണ്ട്……….പക്ഷെ അതൊരിക്കലും

ഒരു ആയുധം കൊണ്ടല്ല എന്ന് ഡോക്ടർസ് ഉറപ്പിച്ചു പറയുന്നു…………..”………വലഗോപാൽ

പറഞ്ഞു……….

“വാട്ട്………..”……….വിശ്വാസം വരാതെ നിരഞ്ജന ചോദിച്ചു. ………

“ഇനി മാഡം……..ഇത് നോക്കൂ……….”……….ബാലഗോപാൽ പറഞ്ഞു………..

കിരണിന്റെയും കൂട്ടരുടെയും ഹോസ്പിറ്റൽ റിപ്പോർട്സ് ആയിരുന്നു അത്………..

നിരഞ്ജന അതിലേക്ക് നോക്കി……….അവളിൽ പെട്ടെന്ന് ഭയം വന്നുനിറഞ്ഞു………..അവൾ

ബാലഗോപാലിനെ നോക്കി………..

“സെയിം………..”………അവൾ വിശ്വാസം വരാതെ ചോദിച്ചു………..

“അതെ മാഡം………..അത് സമറാണ്……….”……….ബാലഗോപാൽ പറഞ്ഞു………..പേടിയിൽ നിരഞ്ജനയുടെ മുഖം

വിളറിവെളുത്തു………..

“ഞാൻ ഇങ്ങനെയുള്ള കേസുകൾ സോർട് ചെയ്യാൻ തുടങ്ങിയത് എട്ട് വർഷങ്ങൾക്ക്

മുൻപാണ്………..”………ബാലഗോപാൽ പറഞ്ഞു……….

നിരഞ്ജന ബാലഗോപാലിന്റെ വാക്കുകൾ ശ്രദ്ധിച്ചു……….

“എട്ടു വർഷങ്ങൾക്ക് മുൻപ്……….മിഥിലാപുരിയിൽ വെച്ച്………..അന്ന് മിഥിലാപുരിയിൽ ഒരു

സംഭവമുണ്ടായി…………അതിൽ ഒരു പൊലീസുകാരനടക്കം എട്ടുപേർ മൃഗീയമായി

കൊല്ലപ്പെട്ടു………..”………….

“അന്ന് ഞങ്ങൾക്ക് പോസ്റ്റുമോർട്ടത്തിന് ആ പോലീസുകാരന്റെ മൃതദേഹം മാത്രം

കിട്ടി………അന്നത്തെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞത്………അയാളെ ഒരു നൂറിന് മുകളിൽ

ആൾക്കാർ ഒന്നിച്ചു തല്ലിയതാണെന്നാണ്………. കാരണം അയാളുടെ ഓരോ എല്ലും പൊട്ടി

തകർന്നിരുന്നു……….എല്ലാ എല്ലുകളും അടിയുടെ ആഘാതത്തിൽ പൊടിഞ്ഞുപോയിരുന്നു………ഒരു നൂറു

പേരെങ്കിലും തല്ലിയെങ്കിൽ മാത്രമേ ഇങ്ങനെ സംഭവിക്കൂ ഡോക്ടർ പറഞ്ഞു…………..”………..എന്ന്

പറഞ്ഞിട്ട് ബാലഗോപാൽ മേശയിലിരുന്ന വെള്ളം എടുത്തുകുടിച്ചിട്ട് കിതപ്പടക്കി……..ആ

ഓർമകൾ അയാളെ അത്രമാത്രം വേട്ടയാടിയിരുന്നു………

“പക്ഷെ അന്ന് അവിടെ പറഞ്ഞുകേട്ടത്……….ആ സംഭവം ചെയ്തത് ഒരു ബാലനായിരുന്നു……….ഒരു

പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള ബാലൻ…………..”……….ബാലഗോപാൽ പറഞ്ഞു………..

“പതിനേഴ് വയസ്സുള്ള ബാലനോ…………”………നിരഞ്ജന വിശ്വാസം വരാതെ ചോദിച്ചു………..

“അതെ മാഡം…….അന്ന് പതിനേഴ് വയസ്സ് മാത്രം ഉണ്ടായിരുന്ന ആ ബാലനാണ് സമർ അലി

ഖുറേഷി………..”………ബാലഗോപാൽ പറഞ്ഞു……….

നിരഞ്ജന വിശ്വസിക്കാനാവാതെ തലയിൽ കൈവെച്ചു ഇരുന്നു…………

“ആ സമറിന്റെ പതിനേഴ് വയസ്സ് വരെയുള്ള കഥ ഒരു പ്രശസ്ത ജേണലിസ്റ്റ്

എഴുതിയിരുന്നു……….”……..ഗംഗാധരൻ പറഞ്ഞു………..

“ഏത് ജേണലിസ്റ്റ്………”………..നിരഞ്ജന ഗംഗാധരനോട് ചോദിച്ചു…………

“ആനന്ദ് വെങ്കിട്ടരാമൻ…………”………ഗംഗാധരൻ പറഞ്ഞു……….

അതുകേട്ട് നിരഞ്ജനയുടെ കണ്ണ് പുറത്തേക്കു തള്ളി………

“ഏത്……..ഇന്ത്യൻ ടൈംസിൽ ഒക്കെ എഴുതിയിരുന്ന…………”……….നിരഞ്ജന ചോദിച്ചു………..

“അതേ ആനന്ദ് വെങ്കിട്ടരാമൻ തന്നെ……….”………ബാലഗോപാലൻ പറഞ്ഞു…………

“പണ്ട് ഒരു വിഖ്യാതനായ കേന്ദ്രമന്ത്രിയുടെ ജീവിതചരിത്രം എഴുതാൻ പറഞ്ഞിട്ട് ഒരു

നിമിഷം പോലും പാഴാക്കാതെ എഴുതില്ല എന്ന് പറഞ്ഞ ഒരു ചരിത്രം ഈ ആനന്ദ്

വെങ്കിട്ടരാമനുണ്ട്………..”………….ഗംഗാധരൻ പറഞ്ഞു…………

“ഒരു വാക്ക് പോലും എഴുതുന്നതിനു മുൻപ് നൂറുവട്ടം ആലോചിക്കുന്ന അതേ ആനന്ദ്

വെങ്കിട്ടരാമൻ തന്നെയാണ് ഒരു പതിനേഴ് വയസ്സ് മാത്രം വന്ന ബാലന്റെ കഥ

എഴുതിയത്…………”………..ബാലഗോപാൽ പറഞ്ഞു…………..

നിരഞ്ജന ഇതൊന്നും വിശ്വസിക്കാനാവാതെ ഇരുന്ന് കിതച്ചു…………

“ഇപ്പോൾ മാഡത്തിന് തോന്നുന്നുണ്ടോ സമർ ഒരു വീക്ക് ലിങ്ക് ആണെന്ന്………..”……..ബാലഗോപാൽ

നിരഞ്ജനയോട് ചോദിച്ചു………

“ഇന്നും മിഥിലാപുരിയും അവിടുത്തെ ജനങ്ങളും കാത്തിരിക്കുന്നത് അവന്റെ

തിരിച്ചുവരവിനായിട്ടാണ്……….”……..ഗംഗാധരൻ പറഞ്ഞു…………

നിരഞ്ജന ഒന്നും പറയാനാവാതെ കുഴങ്ങി………

“ഒറ്റയ്ക്കുള്ളവൻ ദുർബലനായിരിക്കണം എന്നില്ല………..മാഡം കേട്ടിട്ടില്ലേ……….

ഗ്യാങ്ങുമായി വരുന്നവൻ ഗ്യാങ്സ്റ്റർ……………..

ഒറ്റയ്ക്ക് വരുന്നവൻ……………

മോൺസ്റ്റർ……………😈”………..ബാലഗോപാൽ പറഞ്ഞു……….

നിരഞ്ജന തലയും കുമ്പിട്ട് ഇരുന്നു…………

“ബാലഗോപാൽ, ആനന്ദ് വെങ്കിട്ടരാമൻ എഴുതിയ പുസ്തകം………….അതെവിടെ ആണ്

ഉള്ളത്………………”………….നിരഞ്ജന പെട്ടെന്ന് ഓർമ വന്നെന്ന പോലെ ബാലഗോപാലിനോട്

ചോദിച്ചു……………

അത് കേട്ട് ബാലഗോപാൽ ചിരിച്ചു…………….

കൂടെ ഗംഗാധരനും………….

“അത് വായിച്ചാൽ സമറിനെ കുറിച്ചും മിഥിലാപുരിയെ കുറിച്ചും അറിയാൻ

പറ്റില്ലേ…………”…………അവരുടെ ചിരി കണ്ടിട്ട് മനസ്സിലാകാത്ത വിധത്തിൽ നിരഞ്ജന അവരോട്

ചോദിച്ചു…………..

“അതിന്റെ ഒരൊറ്റ കോപ്പിയും മാഡത്തിന് കിട്ടില്ല…………..”…………ബാലഗോപാൽ പറഞ്ഞു………….

“വൈ………..എന്തുകൊണ്ട്…………….”………….നിരഞ്ജന ചോദിച്ചു……………

ബാലഗോപാലും ഗംഗാധരനും ആ ചോദ്യം കേട്ട് ചിരിച്ചു……………

നിരഞ്ജന ഒന്നും മനസ്സിലാകാതെ അവരെ നോക്കി……………

“എന്തെന്നാൽ അതിന്റെ ഒരു കോപ്പി പോലും ഇപ്പോ അവശേഷിക്കുന്നില്ല………………”……………ബാലഗോപാൽ

പറഞ്ഞു…………..

“എല്ലാം കത്തിച്ചുകളഞ്ഞു…………….”…………ഗംഗാധരൻ പറഞ്ഞു…………

“ആര്…………”………..നിരഞ്ജന ചോദിച്ചു……………

“ഇന്ത്യൻ ഗവണ്മെന്റ്…………..”………….ബാലഗോപാൽ പറഞ്ഞു…………..

“വാട്ട്…………..എന്ത്…………”…………..വിശ്വാസം വരാതെ നിരഞ്ജന ചോദിച്ചു……………..

“അതെ മാഡം………….”………….ബാലഗോപാലും ഗംഗാധരനും ഒരുമിച്ചു മറുപടി കൊടുത്തു……………

നിരഞ്ജന അവരെ നോക്കി…………..

അവൾക്ക് വിശ്വാസം വരുന്നില്ലായിരുന്നു………….

“പക്ഷെ…………..എന്തിന്…………….”…………നിരഞ്ജന ചോദിച്ചു……………

“കാരണം……….അതിൽ എഴുതിയിരിക്കുന്നത് സമറിനെക്കുറിച്ചാണ്…………

മിഥിലാപുരിയെക്കുറിച്ചാണ്…………….ഖുറേഷികളെക്കുറിച്ചാണ്……………..”………….ബാലഗോപാൽ

പറഞ്ഞു……………

“ഇന്ത്യൻ ഗവണ്മെന്റിനെയും ഇന്ത്യൻ പോലീസിനെയും അടിയറവ് പറയിപ്പിച്ചവരെ കുറിച്ച്

ഉള്ള ഒരു പുസ്തകം പബ്ലിഷ് ചെയ്യാൻ ഇന്ത്യൻ ഗവണ്മെന്റ് സമ്മതിക്കും എന്ന് മാഡത്തിന്

തോന്നുന്നുണ്ടോ……………”…………..ഗംഗാധരൻ നിരഞ്ജനയോട് ചോദിച്ചു…………..

നിരഞ്ജന ഒന്ന് ആലോചിച്ചിട്ട് ഇല്ലായെന്ന അർത്ഥത്തിൽ തലയാട്ടി……………

“അതുകൊണ്ട് തന്നെ ഇന്ത്യൻ ഗവണ്മെന്റ് തോറ്റ് തുന്നംപാടിയ കഥ പുറത്തുകൊണ്ടുവരാൻ

ഗവണ്മെന്റ് സമ്മതിച്ചില്ല……………പ്രിന്റ് ചെയ്‌ത എല്ലാ ബുക്കും അവർ തിരഞ്ഞുപിടിച്ചു

കത്തിച്ചു കളഞ്ഞു……………”……….ഗംഗാധരൻ പറഞ്ഞു…………

മുന്നിൽ ഒരു പഴുതും കാണാതെ നിരഞ്ജന തല കുമ്പിട്ടിരുന്നു…………അവൾ ആകെ

നിസ്സഹായയായിരുന്നു……………..

“മാഡം……..തെറ്റ് എല്ലാവർക്കും പറ്റും………… പക്ഷെ അത് നമ്മൾ തിരുത്താൻ

ശ്രമിക്കാതിരിക്കുമ്പോൾ ആണ് നമ്മൾ മണ്ടന്മാരാകുന്നത്………….”………….ബാലഗോപാൽ

പറഞ്ഞു……………

നിരഞ്ജന തന്റെ തെറ്റ് മനസ്സിലാക്കി തല കുമ്പിട്ടിരുന്നു……………..

ബാലഗോപാലിനും ഗംഗാധരനും നിരഞ്ജനയുടെ ആ ഇരിപ്പ് കണ്ട് സഹതാപം തോന്നി…………

അവർ പരസ്പരം നോക്കി……………

“മാഡം………….”………….ബാലഗോപാലൻ നിരഞ്ജനയെ വിളിച്ചു……………

നിരഞ്ജന പതിയെ തല ഉയർത്തി ബാലഗോപാലിനെ നോക്കി……………

ബാലഗോപാൽ അവളെ നോക്കി…………….

ബാലഗോപാൽ എന്തോ പറയാൻ ഒരുങ്ങുക ആണെന്ന് നിരഞ്ജനയ്ക്ക് മനസ്സിലായി……………..അവൾ അതിന്

വേണ്ടി അക്ഷമയായി കാത്തിരുന്നു……………

“ഈ കേസ് അന്വേഷിക്കേണ്ടത് ഇങ്ങനെ അല്ല മാഡം………..”………….ബാലഗോപാൽ പറഞ്ഞു………….

നിരഞ്ജന വിശ്വാസം വരാതെ അവരെ നോക്കി…………..

“അതെ മാഡം……….ഈ കേസ് ഇങ്ങനെ അല്ല അന്വേഷിക്കേണ്ടത്……………..”………….ഗംഗാധരനും

പറഞ്ഞു…………..

നിരഞ്ജന ഗംഗാധരന് നേരെ കണ്ണ് പായിച്ചു………….

“മാഡത്തിന് കിട്ടിയ ദൗത്യം എന്താണ്………….”…………..ഗംഗാധരൻ ചോദിച്ചു………….

“മിഥിലാപുരിയെ ഇല്ലാതാക്കുക……….മിഥിലാപുരി നമ്മുടെ കൺട്രോളിൽ

കൊണ്ടുവരിക……………..”…………നിരഞ്ജന പറഞ്ഞു……………

അത് കേട്ട് ബാലഗോപാലും ഗംഗാധരനും ഒന്ന് പരസ്പരം നോക്കി ചിരിച്ചു…………….

“തോന്നി………..”…………..ചിരിച്ചുകൊണ്ട് ബാലഗോപാൽ പറഞ്ഞു…………..

“എന്തെ…………….”…………മനസ്സിലാവാതെ നിരഞ്ജന ചോദിച്ചു………………

“മാഡം……….ദുർഗാപുരി എന്ന് കേട്ടിട്ടുണ്ടോ……………”……………ഗംഗാധരൻ ചോദിച്ചു…………..

“ദുർഗാപുരി…………ഇല്ലാ…………..”………..നിരഞ്ജന ഇല്ലായെന്ന് പറഞ്ഞു…………..

അതുകേട്ട് ബാലഗോപാലും ഗംഗാധരനും ചിരിച്ചു………….

“മാഡം…………ഈ കേസിൽ ചെകുത്താന്മാർ മാത്രം അല്ല ഉള്ളത്……….പൊളിറ്റിക്‌സും

ഉണ്ട്…………..”…………ബാലഗോപാൽ പറഞ്ഞു…………..

നിരഞ്ജന ഒന്നും മനസ്സിലാകാതെ അവരെ നോക്കി……………

“ഈ ദുർഗാപുരി………….അത് എന്താണ്…………”…………നിരഞ്ജന അവരോട് ചോദിച്ചു……………..

“ദുർഗാപുരി……………ദുർഗാപുരി മിഥിലാപുരിയുടെ ശത്രുക്കൾ ആണ്……………”………….ഗംഗാധരൻ

പറഞ്ഞു…………..

“മിഷൻ ഡെവിൾ കൊണ്ട് ഏറ്റവും നേട്ടം അവർക്കാണ്…………..”………….ബാലഗോപാൽ പറഞ്ഞു…………..

“ചെകുത്താന്മാർ മിഥിലാപുരിയിൽ മാത്രം അല്ല ഉള്ളത്………..ദുർഗാപുരിയും അതിന്

പ്രശസ്തമാണ്…………….”…………ഗംഗാധരൻ പറഞ്ഞു…………..

“അപ്പൊ നിങ്ങൾ പറഞ്ഞു വരുന്നത്………..മിഷൻ ഡെവിളിന് പിന്നിൽ ദുർഗാപുരി

ആണെന്നാണോ…………..”………….നിരഞ്ജന അവരോട് ചോദിച്ചു…………

“ആവാം……….ആവാതെയുമിരിക്കാം…………പക്ഷെ ഒന്ന് ഉറപ്പാണ്………….മിഥിലാപുരിയെ

കൊന്നൊടുക്കിയത് കൊണ്ട് മാത്രം ഒന്നും തീരില്ല…………….”…………ഗംഗാധരൻ പറഞ്ഞു………..

“അതുകൊണ്ടാണ് മാഡം പറഞ്ഞത്………… ഈ കേസ് അന്വേഷിക്കേണ്ടത്

ഇങ്ങനെയല്ല……………..”………….ബാലഗോപാൽ പറഞ്ഞു…………

“ആദ്യം നമുക്ക് ഇവരുടെ ചരിത്രം മുഴുവൻ അറിഞ്ഞേ പറ്റൂ………..എന്നാലേ നമ്മൾ എടുക്കുന്ന

ഓരോ നടപടിയും ശരിയാണെന്ന് നമ്മൾക്ക് ഉറപ്പിക്കാൻ പറ്റൂ………”………..ഗംഗാധരൻ പറഞ്ഞു………….

“അതെ……….. അവരെ കുറിച്ച് അറിയണം…………..മുഴുവൻ അറിയണം…………ഒരു വരി പോലും

വിടാതെ…………..”………….നിരഞ്ജന പറഞ്ഞു………….

അവർ രണ്ടുപേരും നിരഞ്ജനയെ നോക്കി…………….

“ആനന്ദ് വെങ്കിട്ടരാമൻ………..അതാണ് നമ്മുടെ ലീഡ്………ഫൈൻഡ് ഹിം……………അദ്ദേഹത്തെ

കണ്ടെത്തിയേ പറ്റൂ……………പുസ്തകം കത്തിച്ചെങ്കിലും എഴുതിയത് അയാൾ

ആണല്ലോ…………അദ്ദേഹത്തിൽ നിന്ന് തന്നെ നമ്മൾ എല്ലാം അറിയും…………ആനന്ദ് വെങ്കിട്ടരാമനെ

കണ്ടുപിടിക്ക്………….”……………..നിരഞ്ജന അവർക്ക് ഓർഡർ കൊടുത്തു……………

“യെസ് മാഡം…………..”………….നിരഞ്ജനയ്ക്ക് സല്യൂട്ട് കൊടുത്തിട്ട് ബാലഗോപാലും ഗംഗാധരനും

പുറത്തേക്ക് നടന്നു……….ഊർജ്ജസ്വലരായി………………

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

“വേറെ കുഴപ്പം ഒന്നുമില്ല സമർ………..തലയ്ക്ക് കിട്ടിയ അടി കുറച്ചു

പ്രശ്നമാണ്…………..ഒരു വൺ മന്ത് റെസ്റ്റ് എടുക്കണം…………….ശരീരം അധികം അനങ്ങാൻ

പാടില്ല…………..ബാക്കിയുള്ള ഭാഗങ്ങളിൽ ഒക്കെ ചെറിയ ചതവുകളെ ഒള്ളു………….അതിനുള്ള

ഓയിൽമെന്റ് ഞാൻ എഴുതിയിട്ടുണ്ട്……………..”………….ഡോക്ടർ വീണ സമറിനോടും കുഞ്ഞുട്ടനോടും

പറഞ്ഞു…………..

“ഒരു മാസം റെസ്റ്റോ…………”………….കുഞ്ഞുട്ടൻ കണ്ണ് തള്ളിക്കൊണ്ട് പറഞ്ഞു…………….

“അതെ………..ഒരു മാസം തന്നെ………….”…………ഡോക്ടർ ഒന്നുകൂടെ പറഞ്ഞു…………..

കുഞ്ഞുട്ടൻ കണ്ണുരുട്ടി കൊണ്ട് സമറിനെ നോക്കി…………..

സമർ അവന് ഒരു വളിച്ച ചിരി പാസ്സാക്കി…………..

അത് കണ്ട് ഡോക്ടർ ഉള്ളിൽ ചിരിച്ചു…………

സമറും കുഞ്ഞുട്ടനും എഴുന്നേറ്റു…………..

കുഞ്ഞുട്ടൻ റൂമിന് പുറത്തേക്ക് നടന്നു………….

“സമർ………………”…………ഡോക്ടർ സമറിനെ വിളിച്ചു……………

“നിന്റെ കൺസ്ട്രക്ഷൻ സൈറ്റിലെ തല്ലിന്റെ കഥ ഞാൻ വിശ്വസിച്ചിട്ടില്ല

ട്ടോ…………….”…………ഡോക്ടർ സമറിനോട് പറഞ്ഞു……………

സമർ ഒരു പൂർണതയില്ലാത്ത ചിരി ചിരിച്ചു……………

“ഷാഹി എന്ത് പറയണു ഡാ…………”…………ഡോക്ടർ ചോദിച്ചു…………..

“സുഖമാണ്……….ഇപ്പോ കുഴപ്പമൊന്നുമില്ല…………”…………..സമർ പറഞ്ഞു…………

“ഞാൻ അന്വേഷിച്ചു എന്ന് പറ…………”………..ഡോക്ടർ സമറിനോട് പറഞ്ഞു………….

“ഓക്കേ ഡോക്ടർ…………”…………സമർ പറഞ്ഞിട്ട് ഡോക്ടറിന്റെ റൂമിൽ നിന്നിറങ്ങി……………

സമർ മരുന്നൊക്കെ വാങ്ങി കാറിലേക്ക് കയറി……………

കുഞ്ഞുട്ടൻ അടുത്തുള്ള സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു……………..

കുഞ്ഞുട്ടൻ അവനെ കപട ദേഷ്യത്തോടെ നോക്കി………….

“എന്താടാ………..”……….സമർ അവനോട് ചോദിച്ചു……………

“കള്ളപ്പന്നീ………..നിന്നോട് ഞാൻ അപ്പോളും പറഞ്ഞതാ ഹോസ്പിറ്റലിൽ ഒന്നും പോകണ്ടാ

എന്ന്…………….. ഇപ്പൊ ഒരു മാസത്തെ ലോക്ക് ഇട്ട് തന്നപ്പോ തൃപ്തി

ആയില്ലേ………..”………….കുഞ്ഞുട്ടൻ ചൂടായി പറഞ്ഞു…………..

എനിക്ക് അത് കേട്ട് സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്…………

“ഈ………..ചെറുതായിട്ട്……………”……………ഞാൻ അവനോട് ഇളിച്ചുകൊണ്ട് പറഞ്ഞു……………

“സത്യം പറ………….നീയും ആ ഡോക്ടർ പെണ്ണുമ്പിള്ളയും കൂടി എന്നെ വീട്ടിൽ തിരുത്താൻ

വേണ്ടി ഇട്ട പ്ലാൻ അല്ലെ അത്…………….”…………എന്റെ അടുത്തേക്ക് അവൻ നീങ്ങി ഇരുന്നുകൊണ്ട്

അവൻ എന്നോട് ചോദിച്ചു……………

സത്യം പറഞ്ഞാൽ അവന്റെ ചോദ്യം ചോദിക്കലും കാട്ടിക്കൂട്ടലും കണ്ടിട്ട് എനിക്ക്

ചിരിയാണ് വന്നത്………………

ഒരു മാസം അടങ്ങി ഒതുങ്ങി ഇരിക്കാൻ പറഞ്ഞതിനാണ് അവൻ ഇങ്ങനെ

ചാടിക്കടിക്കുന്നത്………(ഇവിടെ നമ്മൾ വാതിലും പൂട്ടി ഇരിക്കാൻ തുടങ്ങിയിട്ട് നാല്

മാസം കഴിഞ്ഞു……..😉…….Back to story😜)……………

“ഓ പിന്നെ…………..അല്ലെങ്കി തന്നെ അവിടെയുള്ള ഒരു പോത്തിനെക്കൊണ്ട് ഞാൻ കുടുങ്ങി

ഇരിക്കാണ്………… അതിനിടയിലേക്കാ വേറെ ഒരു പോത്തിനെ കൂടി……….ഒന്ന്

പോടെർക്കാ………….”…………ഞാൻ അവനോട് പറഞ്ഞു…………..

“എന്തോ………….”………..അവൻ എന്നെ ഒന്ന് കളിയാക്കി വിളിച്ചു…………

“മോൻ ഇങ്ങോട്ടൊന്ന് നോക്കിയേ…………”……….കുഞ്ഞുട്ടൻ എന്റെ താടിയിൽ പിടിച്ചുകൊണ്ട് മുഖം

അവന് നേരെ തിരിച്ചു……………..

“ഏത് പോത്തിനെക്കൊണ്ട് കുടുങ്ങി ഇരിക്കുന്ന കാര്യമാ മോനൂസ് എന്നോട്

പറഞ്ഞത്…………..”………അവൻ വീണ്ടും കളിയാക്കിക്കൊണ്ട് എന്നോട് ചോദിച്ചു…………

ഞാൻ ഒരു വളിച്ച ഇളി മുഖത്ത് ഫിറ്റ് ചെയ്തുകൊണ്ട് അവനെ നോക്കി ഇരുന്ന്…………..

“ആ പോത്ത് അവിടെ ഉള്ളതുകൊണ്ടാണ് മോൻ അവിടെ നിന്നും വേറെ എങ്ങോട്ടും തെണ്ടി

പോകാത്തത് എന്ന് എനിക്ക് നന്നായി അറിയാം………….”……….അവൻ പറഞ്ഞു…………..

“സാധാരണ ഞാനാണ് നിന്നെയൊന്ന് കണ്ടുകിട്ടാൻ വേണ്ടി കണിയാൻ കാണിപ്പയ്യൂരിനെ

വിളിക്കാറ്……………..”………….അവൻ എന്നെ കളിയാക്കി പറഞ്ഞു…………

സത്യമാണ് അവൻ പറഞ്ഞത്…………..ഷാഹി വന്നതോടെയാണ് ഒരു നോർമൽ ലൈഫ് ഞാൻ ജീവിക്കാൻ

തുടങ്ങിയത്…………..അവൾ വരുന്നത് വരെ ഒരു നൂലറ്റ പട്ടമായിരുന്നു ഞാൻ…………ദിശയേതെന്ന്

അറിയാതെ ദിക്കേതെന്ന് അറിയാതെ പാറിക്കളിച്ചിരുന്ന ഒരു പട്ടം…………….

ഷാഹി എന്നോടൊപ്പം താമസിക്കാൻ തുടങ്ങിയതിന് ശേഷം ആണ് ഞാൻ ഒരിടത്ത് നിലയുറപ്പിച്ച്

നിൽക്കാൻ തുടങ്ങിയത്………….സാധാരണ മനുഷ്യനാവാൻ തുടങ്ങിയത്…………….

സത്യം………….

“ആ പെണ്ണ് അവിടെ ഉള്ളത് കൊണ്ട് മാത്രമാണ് സമറിന് പറയാൻ ഒരു വാസസ്ഥലം

ഉണ്ടായത്…………ഇപ്പോഴാ അത് നിനക്കൊരു വീടായത്…………. ഇതുവരെ നിനക്കും എനിക്കും ഒരു

സത്രം മാത്രമായിരുന്നു അത്……………”………..കുഞ്ഞുട്ടൻ കത്തിക്കയറുകയാണ്…………..

“അറിയാമെടാ…………ഞാൻ ചുമ്മാ പറഞ്ഞതല്ലേ…………..”…………ഞാൻ അവനെ സമാധാനിപ്പിക്കാൻ

പറഞ്ഞു……………

“പറയുന്ന നിനക്ക് ഉളുപ്പില്ലെങ്കിലും കേൾക്കുന്ന എനിക്കെങ്കിലും ഉളുപ്പ്

വേണ്ടേ…………”…………അവൻ ഒന്ന് അടങ്ങി………….

“പോവല്ലേ………….”………..ഞാൻ അവനോട് ചോദിച്ചു………….

“ഹാ…………..”………..അവൻ മൂളി…………

ഞാൻ വണ്ടിയെടുത്തു…………

കാർ വീട് ലക്ഷ്യമാക്കി പാഞ്ഞു…………..

“ഡാ………….”…………കുഞ്ഞുട്ടൻ എന്നെ വിളിച്ചു…………..

“ഹ്മ്…………..”…………ഞാൻ മൂളി………….

“ഷാഹിയോട് എന്ത് പറയും………….”………..അവൻ എന്നോട് ചോദിച്ചു………….

“വഴുക്കി വീണതാണെന്ന് പറഞ്ഞാൽ മതി………..”……….ഞാൻ പറഞ്ഞു……………

“അവൾ വിശ്വസിക്കുമോ……………”………….അവൻ എന്നോട് ചോദിച്ചു…………..

“വിശ്വസിക്കും…………..”………..ഞാൻ പറഞ്ഞു………….

“എന്താ ഉറപ്പ്…………”…………അവൻ എന്നോട് ചോദിച്ചു……………..

“അവൾക്ക് നമ്മളെ രണ്ടുപേരെയും അവളെക്കാൾ വിശ്വാസം ആണ്……………. അവൾക്ക് വിശ്വാസമുള്ളവർ

എന്ത് പറഞ്ഞാലും അവൾ വിശ്വസിക്കും……………”…………ഞാൻ പറഞ്ഞു…………..അവൾക്ക് സംശയം വരില്ല

എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു………….കാരണം എന്റെ ഷാഹി അത്രയ്ക്ക്

പാവമാണ്………….ഇത്തിരി കുറുമ്പ് ഉണ്ടെന്നെ ഒള്ളൂ…………..

ഞാൻ അവളുടെ മുഖം മനസ്സിൽ ഓർത്ത് ചിരിച്ചു…………….

ഞാൻ പറഞ്ഞത് കുഞ്ഞുട്ടനും സ്വീകാര്യമായിരുന്നു………….

പിന്നെ എന്റെ മുഖത്ത് വിരിഞ്ഞ ചിരി അവനും കണ്ടിരുന്നു…………പക്ഷെ അത് എന്തിനാണെന്ന്

അവന് എന്നോട് ചോദിച്ചു മനസ്സിലാക്കേണ്ട കാര്യം ഇല്ലായിരുന്നു……………..

സമയം രാവിലെയായി……….

കാർ വീടിനുമുന്നിൽ വന്നു നിന്നു……………

കുഞ്ഞുട്ടൻ ഡോർ തുറന്ന് ഇറങ്ങി………….വാതിലിന് നേരെ നടന്നു……………..

വീടിന്റെ വാതിൽ തുറന്നു………….

ഷാഹി പുറത്തേക്ക് വന്നു…………..

അവളുടെ മുഖം കണ്ടാൽ തന്നെ അറിയാം അവൾ ഇപ്പോ എണീറ്റിട്ടുള്ളൂ എന്ന്………….

അവൾ കുഞ്ഞുട്ടനെ കണ്ടു…………..

കുഞ്ഞുട്ടൻ അവളെയും……………

“പടച്ചോനെ………..ഇന്ന് ഈ വെട്ടുപോത്തിനെ ആണോ കണി കണ്ടത്………….ഇന്നത്തെ ദിവസം

പോയി………….”…………അടി കിട്ടി ക്ഷീണിച്ചു വന്നുകയറിയ പൊലീസുകാർ അടിച്ചതിനേക്കാൾ

സ്‌ട്രോങ്ങിൽ ഷാഹി വന്നപാടെ തന്നെ ഒന്ന് കൊടുത്തു……………

“വെട്ടുപോത്ത് നിന്റെ അമ്മേടെ നായര്…………… അല്ലെങ്കി തന്നെ ബോഡി എരപ്പായി വന്നു

കയറുമ്പോളാണ് അവളുടെ തലയിൽ കയറി ഉള്ള കൊട്ട്…………”………….കുഞ്ഞുട്ടൻ

തിരിച്ചടിച്ചു………..

അപ്പോഴാണ് ഷാഹി അവനെ ശ്രദ്ധിച്ചത്…………

ബാൻഡേജ് ഇട്ടതും മുറിവുകളും ചോര പറ്റിയ പാടുകളും അവൾ കണ്ടു…………..

“ആഹാ………….രക്തം ഒക്കെ ഉണ്ടല്ലോ…………അപ്പൊ നല്ല ശകുനം ആണ്………….”…………ഷാഹി പിന്നെയും

കൊടുത്തു നല്ല ഞെരിപ്പായി………..

കുഞ്ഞുട്ടന് അത് കേട്ട് പിന്നെയും ചൊറിഞ്ഞു വന്നു………….

എനിക്ക് ഇവരുടെ രണ്ടുപേരുടെയും തല്ലുകൂടൽ കണ്ടിട്ട് നന്നായി ചിരി

പൊട്ടിയിരുന്നു……………

കുഞ്ഞുട്ടൻ തിരിഞ്ഞു എന്നെ നോക്കി………….

“ഇതിനെ പറഞ്ഞുവിടാനുള്ള ടൈം ആയിട്ടുണ്ട് ട്ടോ……….”………അവൻ എന്നോട് ദേഷ്യത്തോടെ

പറഞ്ഞു…………..

“നീയല്ലേ അവളെ കൊണ്ടുവന്നത്………….”…………ഞാൻ ചോദിച്ചു………..

“ശരിയാ………..എന്റെ ഭാഗത്തും തെറ്റുണ്ട്…………”……….അവൻ സങ്കടത്തോടെ പറഞ്ഞു…………..

“ആറ്റംബോംബിന് കയ്യും കാലും വെച്ച സാധനത്തിനെയാണ് ഇങ്ങോട്ട് ഞാൻ കൊണ്ടുവന്നത്

എന്നറിയാൻ കുറച്ചു വൈകിപ്പോയി…………എന്താ ചെയ്യാ………….”………..കുഞ്ഞുട്ടൻ അതും പറഞ്ഞു

തിരിഞ്ഞു………….

ഷാഹി അവന് കൊഞ്ഞനം കുത്തി കാണിച്ചു…………..

“ഒന്ന് പോടീ പോർക്കേ………..”………..അതും പറഞ്ഞ് അവൻ ചവിട്ടി തുള്ളി ഉള്ളിലേക്ക്

കയറി……………

പക്ഷെ പണി പാളി………….തലയ്ക്ക് കിട്ടിയത് കുറച്ചു കടുപ്പത്തിൽ തന്നെ ആയിരുന്നു…………

അവന് പെട്ടെന്ന് തല കറങ്ങുന്ന പോലെ തോന്നി……………കുഞ്ഞുട്ടൻ ബാലൻസ് തെറ്റി വീഴാൻ

പോയി………….

ഷാഹി പെട്ടെന്ന് തന്നെ അവനെ താങ്ങി…………..

അവൾ പിടിച്ചപ്പോൾ അവൻ അവളുടെ കൈ വിടുവിക്കാൻ ശ്രമിച്ചു………..

“സോറി ഡാ മുത്തേ………. കളിയാക്കുന്നത് സ്നേഹം കൊണ്ടല്ലേ…………..”……….ഷാഹി അവന്റെ

താടിയിൽ പിടിച്ചുകൊണ്ട് കളിയാക്കി പറഞ്ഞു…………..

“ഇങ്ങനെ ആണെങ്കി നിനക്ക് സ്നേഹം കുറച്ചു കൂടുതൽ തോന്നുമ്പോ ഉലക്ക കൊണ്ട് എന്നെ

തല്ലുമല്ലോ………..”…………കുഞ്ഞുട്ടൻ ടെംപർ വിടാതെ അവളോട് ചോദിച്ചു………….

“അതൊക്കെ ഉണ്ടായി എന്ന് വരും………..”………..ഷാഹി കണ്ണിറുക്കിക്കൊണ്ട് അവനോട്

പറഞ്ഞു…………..

“ഒരു പ്രത്യേകതരം സ്വഭാവം ആണല്ലേ………..”……….കുഞ്ഞുട്ടൻ അവളോട് ചോദിച്ചു………….

“യാ……….”……….അവൾ മറുപടി കൊടുത്തു…………

അവൾ അവനെ താങ്ങി റൂമിൽ കൊണ്ടുപോയി കിടത്തി……………

ഷാഹി അവനെ നല്ല പോലെ കെയർ ചെയ്തു………….

ഷാഹി അടുക്കളയിൽ കയറി ഞങ്ങൾക്ക് ചായ കൊണ്ട് വന്നു തന്നു………..

എന്തുപറ്റിയതാ അവൾ ചോദിച്ചപ്പോൾ വഴുക്കി വീണതാണെന്ന് തന്നെ മറുപടി കൊടുത്തു…………

അവൾ പിന്നെ ചോദിച്ചില്ല…………അവൾക്ക് ഞങ്ങളെ വിശ്വാസമായിരുന്നു……………

പതിവിൽ നിന്ന് വിപരീതമായി അവൾക്ക് ഉച്ചയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കേണ്ടി വന്നു………..

സാധാരണ ഞങ്ങൾ കോളേജിൽ പോകുമ്പോൾ ഉച്ചയ്ക്ക് ഞാൻ അവളെയും കൊണ്ട് നല്ല വല്ല

ഹോട്ടലിലും കയറി ഫുഡ് അടിക്കാറാണ് പതിവ്…………

ഷാഹി അതിന് ആദ്യം എതിരായിരുന്നു………..പൈസ വെറുതെ കളയേണ്ട എന്നായിരുന്നു അവളുടെ

ഭാക്ഷ്യം…………. പക്ഷെ ഉച്ചയ്ക്ക് അവളെ ഹോട്ടലിൽ കൊണ്ടുപോകുന്നത് എനിക്ക് അവളുടെ കൂടെ

കുറേ നേരം ചിലവഴിക്കാനാണെന്ന് അവൾക്കറിയില്ലല്ലോ………….. വീട്ടിൽ നിന്ന് ഫുഡ്

ഉണ്ടാക്കി കൊണ്ടുപോയാൽ അവൾ ക്ലാസിലിരുന്ന് അവളുടെ കൂട്ടുകാരുടെ ഒപ്പം ഇരുന്ന്

തിന്നും…………അവളെ എന്റെ അടുത്ത് കിട്ടില്ല………..

അതുകൊണ്ട് തന്നെ ഉച്ചയ്ക്കുള്ള ഫുഡിന്റെ കാര്യത്തിൽ ഞാൻ കടുംപിടുത്തം

പിടിച്ചു…………അവസാനം അവൾ അതിന് വഴങ്ങി……………

എന്നും ഉച്ചയ്ക്ക് അവളെയും കൊണ്ട് എന്റെ ബൈക്കിൽ ഇരുത്തി ഞാൻ ഏതെങ്കിലും ഹോട്ടലിൽ

കൊണ്ടുപോകും…………..

ഹോട്ടലിലുള്ള ഫുഡിനേക്കാൾ എനിക്കാവശ്യം അവളോടൊപ്പമുള്ള

നിമിഷങ്ങളായിരുന്നു……………അവളോടൊപ്പമുള്ള ഓരോ നിമിഷവും എനിക്ക്

പ്രിയപ്പെട്ടതാണെന്ന്……….. ഏറ്റവും പ്രിയപ്പെട്ടത്…………..

പക്ഷെ ഇന്നത്തോടെ ആ കാര്യത്തിൽ തീരുമാനമായി…………….

എന്തായാലും കുഞ്ഞുട്ടന് ഉച്ചയ്ക്ക് ഫുഡ് ഉണ്ടാക്കണം……..അപ്പോൾ പിന്നെ

മൂന്നുപേർക്കും ഉണ്ടാക്കിയാൽ അത്രയും പൈസ ലാഭിക്കാമല്ലോ…………..അതായിരുന്നു ഷാഹിയുടെ

നിലപാട്…………

ഇങ്ങനെ ഒരു പിശുക്കികൊച്ചമ്മ………….ഫുഡ് ന് വേണ്ടി അല്ല നിന്നോടൊപ്പമുള്ള

നിമിഷങ്ങൾക്ക് വേണ്ടിയാണ് ഞാൻ പൈസ ചിലവാക്കുന്നത് എന്ന് ഇനിയും നിനക്ക്

മനസ്സിലായില്ലേ…………….

എവിടെ മനസ്സിലാവാൻ…………….

■■■■■■■■■■■■■■■■■■■■■■

“ഏതാ ഫ്ലോർ…………..”………….നിരഞ്ജന ചോദിച്ചു……………

“സെക്കന്റ് ഫ്ലോർ……….”………ബാലഗോപാൽ പറഞ്ഞു…………..

ബാലഗോപാലും നിരഞ്ജനയും കൂടി കിരണിനെ കാണാൻ ഹോസ്പിറ്റലിൽ ചെന്നു…………

നിരഞ്ജനയും ബാലഗോപാലും സെക്കന്റ് ഫ്ലോർ ലക്ഷ്യമാക്കി നടന്നു……………

“മാഡത്തിന് ഈ തള്ള് എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാമോ……….”………..ബാലഗോപാൽ

നടക്കുന്നതിനിടയിൽ ചോദിച്ചു…………….

നിരഞ്ജന ചരിഞ്ഞ് ബാലഗോപാലിനെ നോക്കി…………..

“അതെന്താ പ്പോ അങ്ങനെ ചോദിക്കാൻ………..”…………

“പറ………….അറിയാമോ………….”………..ബാലഗോപാൽ ചിരിച്ചുകൊണ്ട് ചോദിച്ചു…………..

“തള്ള് ന്ന് പറഞ്ഞാൽ വെറുതെ പൊക്കി പറയുന്നതല്ലേ…………..”……………നിരഞ്ജന പറഞ്ഞു………….

“അത് തന്നെ………..”…………ബാലഗോപാൽ ചിരിച്ചുകൊണ്ട് പറഞ്ഞു…………

“മാഡം അങ്ങനെ തള്ളുന്നത് കണ്ടിട്ടുണ്ടോ………..”…………ബാലഗോപാൽ പിന്നെയും ചോദിച്ചു…………

“അത്………പിന്നെ…………..”…………..

“നിരാശപ്പെടേണ്ട മാഡം…………..കിരണിന്റെ അടുത്തെത്തട്ടെ…………തള്ളെന്താണെന്ന് മാഡത്തിന്

അപ്പോൾ മനസ്സിലാകും………….”……….ബാലഗോപാൽ ചിരിച്ചുകൊണ്ട് പറഞ്ഞു……………

“അതെന്താടോ അങ്ങനെ………..”…………നിരഞ്ജനയും ചിരിച്ചുകൊണ്ട് ചോദിച്ചു…………..

“കാണാം മാഡം………..”………..ബാലഗോപാൽ ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു…………..

അപ്പോയേക്കും അവർ കിരൺ കിടക്കുന്ന റൂമിൽ എത്തിയിരുന്നു………….

നിരഞ്ജനയും ബാലഗോപാലും റൂമിലേക്ക് കയറി വരുന്നത് കണ്ട് കിരൺ പെട്ടെന്ന് ചുമരിൽ ചാരി

ഇരുന്നു…………..

കിരൺ അവരെ നോക്കി പുഞ്ചിരിച്ചു………….

അവർ തിരിച്ചും……………..

ബാലഗോപാലും നിരഞ്ജനയും സീറ്റിൽ ഇരുന്നു………….

“എങ്ങനെയുണ്ട് കിരൺ ഇപ്പോൾ…………”…………നിരഞ്ജന അവനോട് ചോദിച്ചു…………..

“ഇപ്പൊ കുഴപ്പമില്ല മാഡം………..ഐ ആം പെർഫെക്റ്റലി ആൾറൈറ്റ്………….”………..കിരൺ മറുപടി

കൊടുത്തു………….

“എന്താണ് ശരിക്കും സംഭവിച്ചത് കിരൺ………….”………..നിരഞ്ജന ചോദിച്ചു………..

“അവർ കുറേ പേര് ഉണ്ടായിരുന്നു മാഡം……….ഞങ്ങൾ സ്പ്ലിറ്റ് ആയി അവരെ എതിരിട്ടു പക്ഷെ

അവർ ഞങ്ങളെക്കാൾ കൂടുതൽ പേര് ഉണ്ടായിരുന്നു…………”……………..കിരൺ പറഞ്ഞു…………

ബാലഗോപാലിന് ചിരി വന്നു…………..

നിരഞ്ജനയ്ക്ക് ബാലഗോപാൽ പറഞ്ഞതിന്റെ പൊരുൾ ഏകദേശം പിടുത്തം കിട്ടി തുടങ്ങി……………

“എന്നിട്ട്…………”…………ചിരി കടിച്ചുപിടിച്ചുകൊണ്ട് ബാലഗോപാൽ ചോദിച്ചു…………..

“നമ്മുടെ ടീമിലെ ഓരോരുത്തരും പറക്കുന്നത് ആണ് ഞാൻ പിന്നെ കണ്ടത്………….”………പെട്ടെന്ന്

അറിയാതെ കിരണിന്റെ വായിൽ നിന്ന് സത്യം ചാടി……….പാവം ചിലപ്പോ അറിയാതെ ഇന്നലെ നടന്നത്

ആലോചിച്ചിട്ടുണ്ടാകും…………….

“പറക്കുകയോ…………”…………..നിരഞ്ജന ചോദിച്ചു…………..

“അങ്ങനെ അല്ല…………അവർ ഓരോരുത്തരെയും തല്ലി ചതയ്ക്കുന്നതാണ് ഞാൻ കണ്ടത്…………ഞാൻ ഒരു

അതിശയോക്തി കലർത്തി പറഞ്ഞതാണ്………പറന്നു എന്നത്………….”…………കിരൺ പറഞ്ഞു…………..

“ഓ……….അതിശയോക്തി ല്ലേ…………”…………ബാലഗോപാൽ ചിരിച്ചുകൊണ്ട് ചോദിച്ചു……………

നിരഞ്ജനയ്ക്കും ചിരി പൊട്ടി തുടങ്ങിയിരുന്നു…………….

“ആ……അതെ…………..”………..കിരൺ ബാലഗോപാലിന് മറുപടി നൽകി……………

“സമർ ആണോ അവരെ രക്ഷിക്കാൻ വന്നത്………”………..നിരഞ്ജന ചോദിച്ചു…………

“അതെ മാഡം………”…………..കിരൺ മറുപടി കൊടുത്തു………….

“അവൻ എങ്ങനെ………..നല്ല യോദ്ധാവാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്…………”…………ബാലഗോപാൽ

ചോദിച്ചു………..

“എവിടുന്ന്………….എന്റെ കയ്യിൽ നിന്ന് അവന് നല്ല രണ്ട് പൂശ്

കിട്ടിയിട്ടുണ്ട്…………..”………..കിരൺ അഭിമാനത്തോടെ പറഞ്ഞു………..

“എന്നിട്ടെന്ത് പറ്റി…………..”………….ബാലഗോപാൽ ചോദിച്ചു………..

“അപ്പോയേക്കും വേറെ ആരോ വന്ന് എന്റെ തലയ്ക്ക് അടിച്ചു…………എന്റെ ബോധം

പോയി………….അല്ലെങ്കി അവനെ ഞാൻ പൂട്ടിയേനെ………..”…………കിരൺ പറഞ്ഞു…………..

“ശ്ശോ………. സോ സാഡ്………….. സങ്കടം തന്നെ മൊയലാളി……….(മൊയലാളി എന്നത് ബാലഗോപാൽ

വിഴുങ്ങി എങ്കിലും ബാക്കി ഉള്ളത് ചിരി വരാതെ ബാലഗോപാൽ

പറഞ്ഞു…………..)………..”……………ബാലഗോപാൽ പറഞ്ഞു………….

ബാലഗോപാൽ പറഞ്ഞത് കേട്ട് നിരഞ്ജനയ്ക്ക് ശരിക്കും ചിരി

വരുന്നുണ്ടായിരുന്നു…………..പക്ഷെ അത് പ്രകടിപ്പിക്കാൻ നിർവാഹമില്ല…………അതുകൊണ്ട് അവൾ

കട്ടയ്ക്ക് കടിച്ചു പിടിച്ചു……………

“കിരൺ സമറിനെ കണ്ടോ…………….”………..നിരഞ്ജന ഒരു വിധത്തിൽ ചോദിച്ചു………….

“ഇല്ല മാഡം………അവൻ……..അവൻ മുഖംമൂടി വെച്ചിരുന്നു…………..”……………കിരൺ വിക്കി വിക്കി

പറഞ്ഞു………….

“പിന്നെങ്ങനെയാ തല്ലിയത് സമർ ആണെന്ന് മനസ്സിലായത്…………”…………ബാലഗോപാൽ ചോദിച്ചു…………….

കിരൺ പെട്ടു………..

അങ്ങനെ ഒരു ചോദ്യം കിരൺ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല………….

“അതൊക്കെ നമുക്ക് അറീല്ലേ ബാലഗോപാൽ……….നമ്മളിത് എത്ര കാലമായി ഈ പണി

തുടങ്ങിയിട്ട്…………”………..വിക്കികൊണ്ടും ചിരിച്ചുകൊണ്ടും ഒരു വിധം കിരൺ

പറഞ്ഞൊപ്പിച്ചു………….

“പിന്നെ……..അറിയാതെ………….അല്ല പിന്നെ…………..”………..ബാലഗോപാലും ഒപ്പം കൂടി…………

ബാലഗോപാൽ തന്നെ ആക്കിയതാണോ അതോ തന്നെ സപ്പോർട്ട് ചെയ്തതാണോ എന്നറിയാതെ ഒരു നിമിഷം

കിരൺ ബാലഗോപാലിനെ നോക്കി………….

ബാലഗോപാൽ നല്ല ഒരു ചിരി വെച്ചുകൊടുത്തു………….

ഏയ്……ആക്കിയതാവാൻ വഴിയില്ല………..ആ ചിരി കണ്ടില്ലേ………….കിരൺ ഓക്കേ ആയി ബാലഗോപാലിന്റെ

ചിരിയിൽ…………..

“ന്നാ പിന്നെ കാണാം കിരൺ……….ടേക്ക് കെയർ…………..”……….നിരഞ്ജന സീറ്റിൽ നിന്ന്

എണീറ്റിട്ട് പറഞ്ഞു………..

“താങ്ക്യൂ മാഡം………..”………..കിരൺ പറഞ്ഞു…………

“കാണാട്ടോ കിരൺ………..”………..ബാലഗോപാൽ കണ്ണടച്ചുകൊണ്ട് പറഞ്ഞു………….

“ഓക്കേ………….”……………

നിരഞ്ജനയും ബാലഗോപാലും റൂമിന് പുറത്തേക്കിറങ്ങി……………

റൂമിന്റെ വാതിൽ അടച്ചതിന് ശേഷം നിരഞ്ജനയും ബാലഗോപാലും ഒന്ന് പരസ്പരം നോക്കി……………..

അടുത്ത നിമിഷം………..അവർ അത്രയും നേരം കടിച്ചുപിടിച്ചു നിന്നിരുന്ന ചിരി പുറത്തേക്ക്

വന്നു……………

അവർ രണ്ടുപേരും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു………………

“എന്തൊരു പൊങ്ങച്ചം ആടോ അവൻ…………”………….നിരഞ്ജന ബാലഗോപാലിനോട് ചിരി നിർത്താതെ

ചോദിച്ചു………….

“എജ്ജാതി തള്ള്………….”………..ബാലഗോപാലും ശരി വച്ചു…………

“തള്ള് പറയും എന്നൊക്കെ വിചാരിച്ചപ്പോ ഒരു മയം ഒക്കെ ഉണ്ടാകും എന്ന്

കരുതിയിരുന്നു………….ഇതെന്തൊരു തള്ളാണ്…………”…………..നിരഞ്ജന പറഞ്ഞു…………….

“തള്ള് ന്ന് പറഞ്ഞാൽ പെറ്റതള്ള സഹിക്കാത്ത തള്ള്…………….”…………ബാലഗോപാൽ പറഞ്ഞു…………

അവർക്കും രണ്ടുപേർക്കും ചിരി നിർത്താൻ പറ്റുന്നില്ലായിരുന്നു…………….

ആരാണ് ഹോസ്പിറ്റലിൽ ഇങ്ങനെ ചിരിക്കുന്നത് എന്ന ഭാവത്തിൽ ഒരു നേഴ്സ് അവരെ നോക്കി

കടന്നുപോയി…………..

അപ്പോഴാണ് അത് ഹോസ്പിറ്റൽ ആണെന്ന ബോധം അവർക്ക് തിരിച്ചുവന്നത്…………

അവർ രണ്ടുപേരും ചിരി ഒന്ന് പതിയെ അടക്കി…………

“ചിരി കടിച്ചുപിടിച്ചിട്ട് മനുഷ്യന്റെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നത്

ആദ്യമായിട്ടാണ്………….”…………ചിരിയെ കൺട്രോൾ ചെയ്തിട്ട് നിരഞ്ജന പറഞ്ഞു……………

ബാലഗോപാൽ അതിന് ചിരിച്ചു………….

അവർ രണ്ടുപേരും ഡോക്ടറിന്റെ റൂമിലേക്ക് നടന്നു…………..

“മേ ഐ കം ഇൻ……….”……….ഡോക്ടറിന്റെ റൂമിന് മുന്നിൽ എത്തിയിട്ട് നിരഞ്ജന ചോദിച്ചു………..

“യെസ് നിരഞ്ജന……… കം ഇൻ…………”…………..

നിരഞ്ജനയും ബാലഗോപാലും ഡോക്ടറുടെ മുന്നിലെ സീറ്റിൽ ഇരുന്നു………….

നിരഞ്ജന ഡോക്ടറുടെ മുഖത്തേക്ക് നോക്കി…………

ഡോക്ടറുടെ മുഖത്ത് ഭീതിയും സീരിയസ്നെസ്സും നിറഞ്ഞു നിന്നു…………..

പറയാൻ പോകുന്നത് എന്തായാലും ശുഭകാര്യമല്ല എന്ന് നിരഞ്ജന ഡോക്ടറുടെ മുഖഭാവത്തിൽ

നിന്ന് ഊഹിച്ചു…………..

“നിരഞ്ജന…………അഡ്മിറ്റ് ചെയ്തവരുടെ കേസ് കുറച്ചു അസാധാരണമാണ്………….”………….ഡോക്ടർ

പറഞ്ഞു…………..

നിരഞ്ജന ചോദ്യഭാവത്തോടെ ഡോക്ടറെ നോക്കി…………

“ഞാൻ റിപ്പോർട്ടിൽ പ്രത്യേകം എടുത്ത് പറഞ്ഞത് പോലെ………….അടി കിട്ടിയിട്ട് ഒന്ന്

രണ്ടുപേരുടെ എല്ലുകൾ പൊടിഞ്ഞുപോയിട്ടുണ്ട്……………”…………ഡോക്ടർ പറഞ്ഞു………….

നിരഞ്ജനയും ബാലഗോപാലും ഡോക്ടറുടെ വാക്കുകൾ ശ്രദ്ധാപൂർവം കാതോർത്തു…………

“ഈ എല്ലുകൾ പൊടിയുക എന്ന് പറയുന്നത് ഒരു സാധാരണ കാര്യം അല്ല………..ഒരിക്കലും……….കാരണം

മനുഷ്യന്റെ അസ്ഥികൾ അത്രയ്ക്ക് സ്ട്രോങ്ങ് ആണ്…………. പ്രത്യേകിച്ച്

തലയോട്ടി,തുടയെല്ല് എന്നിവിടങ്ങളിലെയൊക്കെ…………..”…………..

“ചിലപ്പോൾ…………..ചിലപ്പോൾ കുറച്ചു സ്ട്രോങ്ങ് ആയി അടിച്ചാൽ അല്ലെങ്കി നല്ല ഉയരങ്ങളിൽ

നിന്ന് വീണാൽ അത് ഒടിയാം………… പക്ഷെ പൊടിയുക എന്നത് അസാധ്യം…………..”…………ഡോക്ടർ

പറഞ്ഞു…………

“ഡോക്ടർ…………കുറേപേർ എന്തെങ്കിലും ആയുധങ്ങൾകൊണ്ട് മർദിച്ചാലും ഇങ്ങനെ പൊടിയാനുള്ള

ചാൻസ് ഇല്ലേ…………..”………….നിരഞ്ജന ഡോക്ടറോട് ചോദിച്ചു……………

“യെസ്…………. ഉണ്ട്…………അത് തന്നെയാണ് ഇത് ചെയ്തവനെക്കുറിച്ച് എന്നിൽ ഭീതി

കൂട്ടുന്നത്…………….”……

……ഡോക്ടർ ഭയത്തോടെ പറഞ്ഞു……………

“അവൻ………….അവൻ…..?………..ഡോക്ടറിന് എങ്ങനെ പറയാൻ സാധിക്കും ഇത് ഒരൊറ്റ ആൾ ആണ് ചെയ്തത്

എന്ന്……………”………..നിരഞ്ജന ഡോക്ടറോട് ചോദിച്ചു………….

“ഇത് ഒരൊറ്റ ആൾ ചെയ്ത പ്രവൃത്തി ആണ് നിരഞ്ജന…………ഒരുത്തൻ മാത്രം ചെയ്ത

പ്രവൃത്തിയാണിത്…………..ഒരു അതിമാനുഷികൻ ചെയ്ത പ്രവൃത്തി…………….”………….ഡോക്ടർ

മേശയിലടിച്ചു പറഞ്ഞു……………

“ബട്ട്………വൈ……….എന്തുകൊണ്ട്…………..”………….നിരഞ്ജന പിന്നെയും ഡോക്ടറോട് ചോദിച്ചു…………

ഡോക്ടർ ഒന്ന് ശ്വാസം വലിച്ചു…………

നിരഞ്ജനയും ബാലഗോപാലും ഡോക്ടറിന്റെ മുഖഭാവങ്ങൾ ശ്രദ്ധിച്ചു…………

“നിരഞ്ജന പറഞ്ഞതുപോലെ…………..ഇത് കുറേപേർ ചേർന്ന് ചെയ്ത പ്രവൃത്തി ആണെന്നുണ്ടേൽ

തല്ലുകിട്ടിയവരുടെ ശരീരത്തിൽ കുറേ ക്ഷതങ്ങളുടെ പാടുകൾ നമുക്ക് കാണാൻ

പറ്റും…………….പക്ഷെ ഇവിടെ അതില്ല…………”………….ഡോക്ടർ പറഞ്ഞു…………

ബാലഗോപാലിന്റെയും നിരഞ്ജനയുടെയും ഉള്ളിലേക്ക് ഭയത്തിന്റെ കണികകൾ

വന്നുതുടങ്ങി…………..തങ്ങളുടെ എതിരെ നിൽക്കുന്നവൻ എത്രത്തോളം ഭീകരനാണെന്ന സത്യം അവരെ

വേട്ടയാടി……………

“ഇവിടെ പോലീസുകാരുടെ അസ്ഥികൾ പൊടിഞ്ഞ ഇടത്ത് അവർക്ക് ആകെ കിട്ടിയ അടി ചിലപ്പോൾ

ഒന്ന് മാത്രം ആയിരിക്കും ചിലപ്പോൾ രണ്ട്………. അതിനപ്പുറം പോകില്ല………….”………….ഡോക്ടർ

പറഞ്ഞു……………

“വാട്ട്………”…………….നിരഞ്ജന വിശ്വാസം വരാതെ ചോദിച്ചു……………

“അതെ നിരഞ്ജന……….ജസ്റ്റ് വൺ പഞ്ച്……………അത്രയേ ഒള്ളൂ…………. അതേ വേണ്ടി

വന്നിട്ടുള്ളൂ………….”………….ഡോക്ടർ പറഞ്ഞു………….

“എനിക്കിത് വിശ്വസിക്കാൻ സാധിക്കുന്നില്ല……………”…………….നിരഞ്ജന കസേരയിൽ ചാരി

ഇരുന്നുപോയി…………….

“വേറെ ഒന്നുകൂടെ ഉണ്ട്………….”………….ഡോക്ടർ പറഞ്ഞു………

നിരഞ്ജനയും ബാലഗോപാലും പ്രതീക്ഷയോടെ ഡോക്ടറെ നോക്കി………..

“അവൻ ഒരു ആയുധം പോലും ഉപയോഗിച്ചിട്ടില്ല…………..”…………..ഡോക്ടർ പറഞ്ഞു…………..

നിരഞ്ജന ഭീതിയോടെ ഡോക്ടറെ നോക്കി……………

“നിങ്ങൾക്ക് എതിരെ നിൽക്കുന്നത് ആരാണെന്ന് എനിക്കറിയില്ല…………….പക്ഷെ

ഭയക്കണം…………ഭയന്നെ തീരൂ……………ഇല്ലെങ്കിൽ ഭയം അവസാനിക്കുന്ന മരണത്തെ നിങ്ങൾ

പുൽകും…………ലളിതമായി……………”…………..ഡോക്ടർ പറഞ്ഞു……………

ആ മുറി ഭയത്താൽ വീർപ്പുമുട്ടി…………..

“അവൻ നമുക്ക് വാണിംഗ് തന്നതാണ്…………..”………..ഡോക്ടറുടെ മുറിയിൽ നിന്നിറങ്ങി

പുറത്തേക്ക് നടക്കുകയായിരുന്ന നിരഞ്ജനയെ നോക്കി ബാലഗോപാൽ പറഞ്ഞു…………..

നിരഞ്ജന ബാലഗോപാലിനെ നോക്കി………….

“അതെ മാഡം…………..”…………..ബാലഗോപാൽ പറഞ്ഞു………….

നിരഞ്ജന ചോദ്യഭാവത്തോടെ ബാലഗോപാലിനെ നോക്കി നിന്നു…………..

“ഇപ്പോൾ നമ്മളോട് ഡോക്ടർ പറഞ്ഞതൊന്നും എനിക്ക് പുതുമയുള്ള കാര്യമല്ല………….ഒന്ന്

മാത്രമേ മാറ്റമുള്ളൂ…………..”………..ബാലഗോപാൽ പറഞ്ഞു…………

“എന്താണത്…………..”…………നിരഞ്ജന ചോദിച്ചു……………

“ഇത്തവണ മരണമില്ല…………”…………..ബാലഗോപാൽ പറഞ്ഞു………….

ആ മറുപടി നിരഞ്ജനയുടെ മുഖത്ത് ഭയം നിറച്ചെങ്കിലും അതിനേക്കാൾ ഉപരി ചോദ്യങ്ങളാണ്

അവളിൽ വന്നത്…………….

“ഞാൻ പറഞ്ഞ വെവ്വേറെ സ്ഥലങ്ങളിലുള്ള കൊലപാതകങ്ങൾ…………അതൊക്കെ പോസ്റ്റ്മോർട്ടം ചെയ്ത

ഡോക്ടർമാർക്കും ഇത് തന്നെയേ പറയാനുള്ളൂ………….ഒന്നോ രണ്ടോ അടി……..എല്ലുകൾ

പൊടിഞ്ഞു………..മരണം……പക്ഷെ ഇവിടെ മരണമില്ല……..അതിനർത്ഥം………”…………..ബാലഗോപാൽ

പറഞ്ഞുനിർത്തി………..

നിരഞ്ജന ബാലഗോപാലിനെ നോക്കി…………

“ഇതൊരു മുന്നറിയിപ്പ് ആണ്……………”…………..ബാലഗോപാൽ പറഞ്ഞു…………….

★★★★★★★★★★★★★★★★★★★★

ദിനങ്ങൾ കടന്നുപോകാൻ തുടങ്ങി…………….

പരസ്പരം നല്ല കൊത്തുകൂടൽ ആണെങ്കിലും കുഞ്ഞുട്ടനെ ഷാഹി നല്ലപോലെ പരിചരിച്ചു…………..ചില

നിമിഷങ്ങളിൽ എനിക്ക് പോലും തോന്നി ഞാൻ പോലും അവന് ഇത്ര കെയർ കൊടുക്കുമായിരുന്നില്ല

എന്ന്………………

കുഞ്ഞുട്ടൻ അവൾക്കിട്ട് നല്ലപോലെ കൊട്ടുമെങ്കിലും അവനും ഉള്ളിൽ നന്നായി അറിയാം

ഇതിനേക്കാൾ കൂടുതൽ തന്നെ നോക്കാൻ വേറെ ആർക്കുമാവില്ല എന്ന്

……………

ഒരിക്കൽ ഷാഹി ഒപ്പമില്ലാത്ത സമയത്ത് അവൻ എന്നോട് അത് തുറന്നുപറയുക വരെ ചെയ്തു…………..

“ഡാ പന്നീ……………”…………

“എന്താടാ നാറി……………”………….ഞാൻ തിരിച്ചു ചോദിച്ചു………….

“എനിക്ക് നിന്നോട് ഭയങ്കര അസൂയ തോന്നുന്നെടാ…………..”………..കുഞ്ഞുട്ടൻ പറഞ്ഞു………….

“എന്തിന്………….”…………ഞാൻ തിരിച്ചു ചോദിച്ചു…………..

“ഷാഹിയെ പോലെ ഒരു പെണ്ണിനെ കിട്ടിയതിന്………….”………..അവൻ പറഞ്ഞു………….

“ഇങ്ങനെ ഒന്നും അല്ലല്ലോ നീ നേരത്തെ പറഞ്ഞെ…………..”………..ഞാൻ ചോദിച്ചു…………..

“അത് അവൾ ഒപ്പമുള്ളത് കൊണ്ടല്ലേ………….അവൾ ഉള്ളപ്പോ അവളെകുറിച്ച് പൊക്കി പറഞ്ഞാൽ

പിന്നെ ഞാൻ ഇവിടെ കിടക്കുന്നതിലും ഭേദം വല്ല റെയിൽവേ സ്റ്റേഷനിലും

കിടക്കുന്നതാ…………..അതാകുമ്പോ കൊതുക് കടി മാത്രം പേടിച്ചാൽ മതി……………”………………അവൻ

ചിരിച്ചു കൊണ്ട് പറഞ്ഞു…………….

“അതെന്താടാ അങ്ങനെ…………..”………..ഞാൻ കുഞ്ഞുട്ടനോട് ചിരിച്ചുകൊണ്ട് ചോദിച്ചു…………..

“എന്താന്നോ………… ഓളെ മുൻപിൽ വെച്ച് ഓളെ പൊക്കി പറഞ്ഞാൽ പിന്നെ………..ഓൾ പൊലിവ് കേറി

ഭൂമിയിൽ ഒന്നും ആകില്ല പിന്നെ……………ഇപ്പൊ അവൾ ഡയലോഗ് അടിക്കുമ്പോൾ തിരിച്ചു കൌണ്ടർ

അടിക്കാൻ ചെറിയ ഗ്യാപ് എങ്കിലും കിട്ടുന്നുണ്ട്……………അവളെ അവളുടെ മുൻപിൽ വെച്ച്

പൊക്കിപറഞ്ഞാൽ പിന്നെ കൌണ്ടർ അടിക്കാൻ പോയിട്ട് ശ്വാസം വിടാൻ പോലും അവൾ ഗ്യാപ്

തരില്ല……………..”…………..അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു……….

ഞാൻ അതുകേട്ട് ചിരിച്ചു……………….

കുഞ്ഞുട്ടൻ പെട്ടെന്ന് എന്റെ കയ്യിൽ പിടിച്ചു…………

“വിട്ടുകളയരുത് അവളെ…………..ഒരിക്കലും…………ഒരിക്കലും………….അവളെ പോലൊരു പെണ്ണിനെ കിട്ടാൻ

കോടി പുണ്യം ചെയ്യണം………….കോടി പുണ്യം……………..”…………അവൻ എന്റെ കണ്ണിൽ നോക്കി

പറഞ്ഞു…………..

അവൻ പറഞ്ഞത് സത്യമാണ്……………

അവളെപോലൊരു പെണ്ണിനെ കിട്ടാൻ ഭാഗ്യം ചെയ്യണം……………അവളുടെ അത്ര സ്നേഹവും സന്തോഷവും

തരാൻ പറ്റുന്ന വേറെ ഒരു പെണ്ണിനെ കണ്ടുപിടിക്കുക എനിക്ക്

അസാധ്യമാണ്…………..പക്ഷെ…………….

ആ പക്ഷെ സമറിൽ മൗനം സൃഷ്ടിച്ചു……………..

അത് കുഞ്ഞുട്ടൻ ശ്രദ്ധിച്ചു…………….

കുഞ്ഞുട്ടൻ അവന്റെ തോളിൽ കൈ വെച്ചു……………

സമർ അവനെ നോക്കിയില്ല…………കണ്ണ് ദൂരത്തേക്ക് പിടിപ്പിച്ചുകൊണ്ട് അവൻ ഇരുന്നു………………

“നിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ല………….നീ അവളുടെ കാര്യത്തിൽ എന്ത്

തീരുമാനമാണ് എടുക്കുന്നത് എന്നും…………….പക്ഷെ നീ എന്നെങ്കിലും എന്നോട് അവളെ കുറിച്ച്

ഒരു അഭിപ്രായം ചോദിക്കുകയാണെങ്കിൽ അവളുടെ കൈ നിന്റെ കൈകളിൽ നിന്ന് വിടുവിക്കാൻ ഞാൻ

ഒരിക്കലും പറയില്ല…………അവളുടെ മുഖം ശാന്തമായി പതിഞ്ഞു കിടക്കേണ്ടത് നിന്റെ

നെഞ്ചിലാണ്…………നിന്റെ നെഞ്ചിൽ…………..നിന്റെ നെഞ്ചിൽ മാത്രം…………..”…………..കുഞ്ഞുട്ടൻ

പറഞ്ഞു………….

സമർ അതുകേട്ട് കുറച്ചുനേരം മിണ്ടാതിരുന്നു……………

പതിയെ അവൻ എണീറ്റു……………

മനസ്സിലാക്കാൻ പറ്റാത്ത ഒരു ചിരി കുഞ്ഞുട്ടന് സമ്മാനിച്ചുകൊണ്ട് അവൻ പുറത്തേക്ക്

നടന്നു…………….

അവനെ മനസ്സിലാക്കാൻ സാധിക്കാതെ സമർ പോകുന്നതും നോക്കി കുഞ്ഞുട്ടൻ ബെഡിൽ

കിടന്നു………………

●○●○●○●○●○●○●○●○●○●○●○●○●○

കൊച്ചി……………..

ഒരു പഴയ ബിൽഡിങ്……………

“മനുഷ്യനെ മനസ്സമാധാനമായി ഒന്ന് സുഖിക്കാൻ പോലും സമ്മതിക്കില്ലേ

നീയൊന്നും……………”………..സുബ്ബണ്ണൻ കട്ടകലിപ്പിൽ തന്നെ…………….

ഹനീഫയും പിള്ളേരും ഒന്നും മിണ്ടിയില്ല…………

“എന്താടാ അതിനും മാത്രം തിരക്ക് ഇവിടെ………..”……….സുബ്ബണ്ണൻ ചൂടായി കൊണ്ട്

ചോദിച്ചു………….

“അണ്ണാ……..അത്………….”………..ഹനീഫ ഒന്ന് വിക്കി…………..

“എന്താടാ നിന്റെ നാവ് പഴയ പോലെ വർക്ക് ചെയ്യുന്നില്ലേ…………..”………..സുബ്ബണ്ണൻ ചൂടായി

കൊണ്ട് ഹനീഫയോട് ചോദിച്ചു…………

കളി പകുതിക്ക് വെച്ച് നിർത്തി പോരേണ്ടി വന്നതിന്റെ മുഴുവൻ ദേഷ്യവും സുബ്ബണ്ണനിൽ

പ്രകടമായിരുന്നു……………

“തിരക്ക് അല്ല അണ്ണാ………..”………..ഹനീഫ പറഞ്ഞു…………

“പിന്നെന്താടാ നിന്റെ അമ്മായിഅമ്മയുടെ പതിനാറോ…………”…………..സുബ്ബണ്ണൻ ചൂടായി കൊണ്ട്

ചോദിച്ചു………..

“അജയണ്ണൻ വിളിച്ചിരുന്നു………….”……….ഹനീഫ പറഞ്ഞു…………

“അവനോ…………അവനെന്താ…………..”………..

“അവന് ഒന്നുമില്ല…………പക്ഷെ അണ്ണനോട് സേഫ് ആയി ഇരിക്കാൻ പറഞ്ഞു………….”………..ഹനീഫ

പറഞ്ഞു………….

“എന്നോടോ……….”…………സുബ്ബണ്ണൻ ചോദിച്ചു………….

“അതെ അണ്ണാ………….പണി വരുന്നുണ്ട്…………”………..ഹനീഫ പറഞ്ഞു………….

“എവിടുന്ന്…………”………..ഒരു പുഞ്ചിരിയോടെ സുബ്ബണ്ണൻ ചോദിച്ചു…………..

“മിഥിലാപുരി…………..”………….

സുബ്ബണ്ണന്റെ മുഖത്തെ പുഞ്ചിരി പെട്ടെന്ന് മാഞ്ഞു………..

സുബ്ബണ്ണന്റെ മുഖം ഭീതിയിൽ മുങ്ങി താഴ്ന്നു…………

ഒരു നിമിഷം അവിടെ ഒരു മൗനം പടർന്നു………….

കാര്യത്തിന്റെ ഗൗരവം സുബ്ബണ്ണന് മനസ്സിലായി…………….

“ആരാണ്………..അബൂബക്കറാണോ……………”…………..കുറച്ചുനേരത്തെ മൗനം ഭേദിച്ചുകൊണ്ട് സുബ്ബണ്ണൻ

ചോദിച്ചു………….

“കേട്ടറിവ് വെച്ച് അബൂബക്കറല്ല……………”……………ഹനീഫ പറഞ്ഞു………….

“പിന്നെ………….”……………

“സമർ………….സമർ അലി ഖുറേഷി……………അബൂബക്കറിന്റെ ഏറ്റവും ഇളയമകൻ…………..”……………..ഹനീഫ

പറഞ്ഞു……………

സമർ എന്ന വാക്ക് ഭീതിയുടെ കനൽപോലെ സുബ്ബണ്ണന്റെ ചെവിയിലേക്ക് ഒഴുകി ഇറങ്ങി……………..

മരണഭയം സുബ്ബണ്ണനെ പിടികൂടി…………….

“സിംഹത്തിന് പിറന്നത് സിംഹകുട്ടി ആവാതിരിക്കില്ലല്ലോ…………”………….ഹനീഫ പറഞ്ഞു…………..

ഹനീഫയുടെ വാക്കുകൾ സുബ്ബണ്ണനിൽ ഭയം കൂട്ടി………….

കുറച്ചുനേരം അവിടെ മൗനം തളംകെട്ടി നിന്നു…………

“ഹനീഫാ…………”………..സുബ്ബണ്ണൻ വിളിച്ചു…………..

“അണ്ണാ…………..”…………

“നമ്മുടെ പിള്ളേരോട് മുഴുവൻ പേരോടും നമ്മുടെ ഡിസ്കോ ബാറിൽ എത്താൻ പറ……………ഇനി നമ്മൾ

അവിടെയാണ്…………..പുതിയ പണികൾ ഒന്നും എടുക്കണ്ടാ…………….”……………..സുബ്ബണ്ണൻ നിർദേശം

കൊടുത്തു………….

“ശരിയണ്ണാ…………”……………

“ഹനീഫാ………….”…………

“എന്താ അണ്ണാ………..”………….

“സംഹാരശേഷി കുറയാത്ത സുനാമി പോലെയാണ് അവൻ വരുക………..കണ്ണിൽ പെടുന്നതെല്ലാം അവൻ

അടിച്ചു ഇല്ലാതാക്കി കളയും……………ക്ഷണനേരം കൊണ്ട്……………”…………സുബ്ബണ്ണൻ പറഞ്ഞു………….

ഹനീഫയിൽ ഭീതി നിറഞ്ഞു…………

“അതുകൊണ്ട് എല്ലാവരോടും ജാഗരൂഗരായി ഇരിക്കാൻ പറഞ്ഞോ…………..അവൻ ചെകുത്താന്റെ

സന്തതിയാണ്……….. ദയ ഒട്ടും പ്രതീക്ഷിക്കണ്ടാ…………….”……………സുബ്ബണ്ണൻ പറഞ്ഞു………….

ഭയം അവിടെ നിറഞ്ഞു നിന്നു………….

അതിന്റെ തെളിവായി മൗനവും അവിടെ നിറഞ്ഞു നിന്നു………..

ഹൃദയമിടിപ്പ് എല്ലാവരിലും കൂടി…………

ഭയം അവരുടെ മനോനിലയെ തകിടം മറിക്കാൻ തുടങ്ങി…………

കാരണം അത് വെറും ഭയമല്ല…………മരണഭയമാണ്……………….

■□■□■□■□■□■□■□■□■□■□■□■□

“അവിടെ കിടക്കെടാ…………..”……………ഷാഹി കുഞ്ഞുട്ടനെ ബെഡിലേക്ക് ഉന്തി ഇട്ടു…………

“ഇതെന്ത് സാധനമാണെടാ………..”…………………കുഞ്ഞുട്ടൻ അവളുടെ പ്രവൃത്തി കണ്ടിട്ട് സമറിനോട്

ചോദിച്ചു…………….

“തമ്പുരാനറിയാം…………”………….സമർ കൈമലർത്തി…………….

മരുന്ന് കുടിച്ചപാടെ ഇറങ്ങി നടക്കാൻ ശ്രമിച്ചതിന് കുഞ്ഞുട്ടന് കിട്ടിയ ഉന്താണ്

നമ്മൾ ഇപ്പോ സാക്ഷ്യം വഹിച്ചത്…………..

ഉന്തിന്റെ ശക്തി കൊണ്ടാണോ അല്ലെങ്കി എണീറ്റാൽ ഷാഹിയുടെ കയ്യിൽ നിന്ന് ഇനിയും

കിട്ടും എന്ന് പേടിച്ചിട്ടാണോ എന്നറിയില്ല കുഞ്ഞുട്ടൻ അവിടെ തന്നെ കിടന്നു……………

കുഞ്ഞുട്ടൻ ഇപ്പോ ഫുൾ ഷാഹിയുടെ കൺട്രോളിലാണ്…………..

അവൾ പറയുന്നതിനെതിരെയായി എന്തെങ്കിലും കുഞ്ഞുട്ടൻ ചെയ്യാൻ ശ്രമിച്ചാൽ ഒന്നുകിൽ

ഷാഹിയുടെ നഖങ്ങളോ അല്ലെങ്കിൽ ഇതുപോലെ ചില ഉന്തുകൾ കൊണ്ടും അവൾ അവനെ

അനുസരിപ്പിക്കും………….

സത്യത്തിൽ കുഞ്ഞുട്ടൻ അവളുടെ അധികാരം ആസ്വദിച്ചിരുന്നു…………..

അവർ രണ്ടുപേരുടെയും കോപ്രായങ്ങൾ കണ്ട് സമറിന് ചിരിക്കാനെ നേരമുള്ളായിരുന്നു………….

കുഞ്ഞുട്ടൻ ഷാഹിയുടെയും സമറിന്റെയും സ്ഥിരം ജീവിതത്തിലേക്ക് കടന്നുവന്നതോട് കൂടെ

പിന്നെ ഇപ്പോൾ സന്തോഷത്തിനും ചിരിക്കാനും പൊട്ടത്തരത്തിനും ഒന്നും ഒരു

കുറവുമില്ലായിരുന്നു…………….

കോളേജ് വിട്ട് വന്നു കഴിഞ്ഞാൽ പിന്നെ അവരുടെ താവളം കുഞ്ഞുട്ടന്റെ ബെഡ്‌റൂം

ആയിരുന്നു………………

രാവിലെ വെച്ച ചോർ ഒന്ന് തിളപ്പിച്ചു ഊറ്റുകയും അതിലേക്ക് എന്തെങ്കിലും കറിയും

വെച്ച് കഴിഞ്ഞാൽ ഷാഹി പിന്നെ ഫ്രീ……………

അവൾ സമറിനെയും കൊണ്ട് കുഞ്ഞുട്ടന്റെ റൂമിലേക്ക് നടക്കും…………

പിന്നെ തല്ലായി,പൊട്ടത്തരമായി, നിലയ്ക്കാത്ത ചിരികളായി………….

അവർ മൂന്നുപേരും എന്തെങ്കിലും സംസാരിച്ചു അവിടെ അങ്ങനെ ഇരിക്കും……….എന്തെങ്കിലും

കാര്യപ്പെട്ട് ഒന്നുമാകില്ല സംസാരിക്കുക………….പക്ഷെ എന്തെങ്കിലുമായി അവർക്ക്

സംസാരിക്കാൻ കുറേ ഉണ്ടാകും……………

അവർ ആ നിമിഷങ്ങൾ ശരിക്ക് എൻജോയ് ചെയ്തിരുന്നു…………..

ഇതിനിടയിൽ കുഞ്ഞുട്ടൻ റെസ്റ്റിലാണെന്ന് അറിഞ്ഞു ആനിയും കാർത്തിയും ജോണിയും അവനെ

കാണാൻ വന്നു……………

ഷാഹിക്ക് അവരോട് അപ്പോഴേക്കും നല്ല അടുപ്പമായി കഴിഞ്ഞിരുന്നു…………സമറിന്റെ ഒപ്പം

എപ്പോഴും നടക്കുന്നത് കൊണ്ട് തന്നെ അവരോടെല്ലാം നല്ല പരിചയം അവൾ

സ്ഥാപിച്ചെടുത്തിരുന്നു…………..

മാത്രമല്ല സമറിനെന്ന പോലെ അവർക്കും ഷാഹിയെ വളരെ ഇഷ്ടമായിരുന്നു………..അവളുടെ

പാവത്താനിസവും കുസൃതികളും കുറുമ്പുകളും മധുരമേറുന്ന വാക്കുകളും അവർ വളരെയധികം

ഇഷ്ടപ്പെട്ടു…………..

സമറിന്റെ നിശ്ശബ്ദതയ്ക്ക് അവൾ തന്നെയായിരുന്നു യോജിച്ച മരുന്ന്…………ആ കാര്യത്തിൽ

മൂവർക്കും ഒരു സംശയവുമില്ലായിരുന്നു……………..

ഇതിനിടയിൽ ഷാഹി താമസിക്കുന്ന സ്ഥലം കാണാൻ വേണ്ടി ഗായുവും അനുവും വീട്ടിലേക്ക്

വന്നു…………

അനുവുമായും ഗായുവുമായും സമർ നല്ല സുഹൃത്ത് ബന്ധം നേടിയെടുത്തിരുന്നു………….ഷാഹി അതിന്

കാരണമായി………..അതിലെല്ലാമുപരി സമറിന്റെ കോളേജിലെ ഗ്യാങിലേക്ക് ഷാഹിയും അനുവും

ഗായുവും പുതുതായി ചേർക്കപ്പെട്ടിരുന്നു………….

അവരെല്ലാം പെട്ടെന്ന് തന്നെ നല്ല കൂട്ടുകാരായി…………..

കുഞ്ഞുട്ടന് അനുവിനെയും ഗായുവിനെയും ഷാഹി പരിചയപ്പെടുത്തിക്കൊടുത്തു………….

കുഞ്ഞുട്ടൻ അവരെ പരിചയപ്പെട്ടു………….

“ഇപ്പൊ എങ്ങനെയുണ്ട്………..വേദന ഉണ്ടോ…………..”………….അനു കുഞ്ഞുട്ടനോട് ചോദിച്ചു……………

“ഡോക്ടറെ…………ഒന്ന് പറഞ്ഞു കൊടുത്തെ എന്റെ അവസ്ഥ…………..”………..ഷാഹിയെ നോക്കിക്കൊണ്ട്

കുഞ്ഞുട്ടൻ പറഞ്ഞു………..

അതുകേട്ട് അവർ മൂന്നുപേരും ചിരിച്ചു…………

“ഇവളാണോ ഡോക്ടർ………..”…………അനു കുഞ്ഞുട്ടനോട് ചോദിച്ചു…………..

“ഡോക്ടർ എന്നൊന്നും പറഞ്ഞാൽ പോരാ…………അതുക്കും മേലെ…………”………..കുഞ്ഞുട്ടൻ

ചിരിച്ചു………….

അവരും ചിരിച്ചു………….

“എന്റെ മോളേ……… ഡോക്ടർ എന്നൊക്കെ പറഞ്ഞാൽ കുറച്ചെങ്കിലും ഒരു മയം ഉണ്ടാകും…………ഇത്

എന്നെ എന്റെ സ്വന്തം ഇഷ്ടത്തോടെ ഒന്ന് ശ്വാസം വിടാൻ പോലും ഇവള്

സമ്മതിക്കില്ല…………”……….കുഞ്ഞുട്ടൻ അവരോട് പരാതി പറഞ്ഞു………….

അവർ അത് കേട്ട് ചിരിച്ചു…………ഷാഹി അവന് കൊഞ്ഞനം കുത്തി കാണിച്ചുകൊടുത്തു……………

“എന്താടീ…………..”…………അനുവും ഗായുവും ഷാഹിയോട് ചോദിച്ചു…………..

“കുറച്ചു കടങ്ങൾ വീട്ടാനുണ്ട്…………. ഇപ്പൊ പറ്റിയ സമയമാണ്…………

..ഇങ്ങോട്ട് ഉപദ്രവിക്കാൻ സാധിക്കില്ലല്ലോ………….അതോണ്ട് നല്ലപ്പോലെ

മുതലാക്കണം………….”…………ഷാഹി കണ്ണടച്ചുകൊണ്ട് പറഞ്ഞു…………

“എല്ലാം ഓർമ ഉണ്ട് ട്ടോ…………”………..കുഞ്ഞുട്ടൻ ചെറിയ ഒരു ഭീഷണി ഷാഹിക്ക്

കൊടുത്തു………….

അനുവും ഗായുവും കുഞ്ഞുട്ടൻ പറഞ്ഞത് കേട്ട് ചിരിച്ചു………….

“ആഹാ………എന്നാൽ അതിനുള്ളത് കൂടി തരാട്ടോ………….”…………..ഷാഹി ചിരിച്ചുകൊണ്ട്

പറഞ്ഞു…………….

“പണി പാളിയെന്നാ തോന്നണെ കൃഷ്ണാ……….”………….അതുകേട്ട് എല്ലാവര്ക്കും കേൾക്കാൻ

പാകത്തിലുള്ള ഒരു ആത്മഗതം കുഞ്ഞുട്ടൻ പറഞ്ഞു…………..

അത് അവർ മൂന്നുപേരിലും ചിരി പടർത്തി…………….

കുഞ്ഞുട്ടനെ കണ്ടതിനു ശേഷം അനുവിനെയും ഗായുവിനെയും അവൾ വീട് ചുറ്റികാണിച്ചു

കൊടുത്തു…………….

അവർ ആകാംഷയോടെ ആ നാലുകെട്ട് കണ്ടു……….

അവസാനം റോക്കിയെയും ബാഷയെയും ഷാഹി അവർക്ക് കാണിച്ചുകൊടുത്തു………..

അവരെ കണ്ട് അനുവും ഗായുവും പേടിച്ചിട്ട് പിന്നിലേക്ക് വലിഞ്ഞു………….

അവരുടെ പേടി കണ്ട് ഷാഹി ചിരിച്ചു………..

ഷാഹി ബാഷയെയും റോക്കിയെയും അടുത്തേക്ക് വിളിച്ചു………….അവർ അവളോട് വിളിക്കല്ലേ എന്ന്

പറഞ്ഞു…………

ബാഷയും റോക്കിയും വന്നപ്പോൾ അവർ രണ്ടുപേരും ഷാഹിയുടെ പിന്നിൽ മറഞ്ഞു നിന്നു………….

അനുവിനെയും ഗായുവിനെയും റോക്കിക്കും ബാഷയ്ക്കും ഷാഹി പരിചയപ്പെടുത്തി കൊടുത്തു………….

അനുവിനെയും ഗായുവിനെയും കൊണ്ട് റോക്കിയുടെയും ബാഷയുടെയും ശരീരത്തിൽ ഷാഹി

തൊടുവിച്ചു………..

അവർ പതിയെ കമ്പനി ആയി……………

ഷാഹി അവരോട് അവൾ റോക്കിയോടും ബാഷയോടും കൂട്ടായ കഥ പറഞ്ഞു…………..അവർ ആശ്ചര്യത്തോടെ

കേട്ടുനിന്നു…………..

അവർ മൂന്നുപേരും അതിന് ശേഷം ഹാളിലേക്ക് നടന്നു…………

“എന്തൊരു ജന്മമാടീ അവൻ………..”……………അനു സമറിനെ മനസ്സിലാക്കാൻ സാധിക്കാതെ ഷാഹിയോട്

ചോദിച്ചു…………

“ഒരു ഐഡിയയും ഇല്ല…………”………….ഷാഹിയും കൈമലർത്തി…………

കുറച്ചുനേരം കൂടി സമറിനും കുഞ്ഞുട്ടനും ഒപ്പം സംസാരിച്ചിരുന്നതിന് ശേഷം അവർ

പോയി………………

അവരെ യാത്രയാക്കിയതിന് ശേഷം അവർ രണ്ടുപേരും കുഞ്ഞുട്ടന്റെ റൂമിലേക്ക് പോയി………….

അവർ അവിടെ ഓരോന്ന് സംസാരിച്ചിരുന്നു……………

സംസാരിച്ചു സംസാരിച്ചു അവസാനം ഷാഹി അവിടെ കിടന്ന് ഉറങ്ങിപ്പോയി…………..

അവളിൽ നിന്ന് ശ്വാസം ക്രമമായി വരാൻ തുടങ്ങിയത് കണ്ടപ്പോളാണ് അവൾ ഉറങ്ങിയ കാര്യം അവർ

അരിഞ്ഞത്………….

സമറും കുഞ്ഞുട്ടനും പരസ്പരം നോക്കി ചിരിച്ചു……………

“ഇപ്പൊ എന്ത് നിഷ്കളങ്കതയാണെന്ന് നോക്ക്…………….ഉറങ്ങുമ്പോൾ എങ്കിലും ഇത് കുറച്ചു

ശാന്തമാണല്ലോ……….”…………കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു…………

സമർ അത് കേട്ട് ചിരിച്ചു………….

“ഇവളെ ഇനി എന്താ ചെയ്യുന്നേ………വിളിച്ചുനോക്ക്………..”…………കുഞ്ഞുട്ടൻ സമറിനോട്

പറഞ്ഞു…………..

സമർ അവളുടെ അടുത്തേക്ക് ചെന്നു………..

അവളെ നോക്കി………….

അവളുടെ മനോഹരമായ മുഖത്തിൽ നിന്ന് അവന് കണ്ണെടുക്കാൻ സാധിച്ചില്ല…………….അവൻ അവളെ

തന്നെ നോക്കി നിന്നു……………

“അവളെ സൈറ്റ് അടിക്കാനല്ല ഞാൻ പറഞ്ഞെ………..അവളെ ഉണർത്തി റൂമിൽ പോയി കിടക്കാൻ

പറഞ്ഞള…….. ഇന്ന് കുറേ ക്ഷീണിച്ചിട്ടുണ്ട് പെണ്ണ്…………”………..കുഞ്ഞുട്ടൻ പറഞ്ഞു…………..

സമർ അവളെ വീണ്ടും നോക്കി……………

അവന് അവളെ ഉറക്കത്തിൽ നിന്ന് എണീൽപ്പിക്കാൻ ഒരു താല്പര്യവും ഇല്ലായിരുന്നു………….അവൻ

അവളുടെ അടുത്തേക്ക് ചെന്നു…………..

അവളെ അവൻ പതിയെ കൈകളിൽ കോരിയെടുത്തു………….

കുഞ്ഞുട്ടൻ ഒരു ചെറുചിരിയോടെ ഇത് നോക്കി നിന്നു………….

സമർ കുഞ്ഞുട്ടന് നേരെ ഒന്ന് കണ്ണടച്ച് കാണിച്ചിട്ട് അവളെയും കൊണ്ട് പുറത്തേക്ക്

നടന്നു………….

സമർ ഷാഹിയുടെ റൂമിലേക്ക് ചെന്നു………..

അവളെ അവൻ ബെഡിൽ കിടത്തി………….അവൾ ഉറക്കത്തിൽ നിന്ന്

ഉണർന്നിട്ടുണ്ടായിരുന്നില്ല…………..സമർ അവളെ നോക്കി നിന്നു…………

കുറച്ചുകഴിഞ്ഞ് അവൻ അവളെ പുതപ്പെടുത്ത് മൂടി………….

സമർ പുറത്തേക്ക് നടക്കാൻ തുനിഞ്ഞു………..

“താങ്ക്സ്……………..”…………

സമർ അവളെ തിരിഞ്ഞു നോക്കി…………..

അവൾ പതിയെ കണ്ണുതുറന്നു………….

“നീ ഉറങ്ങിയിട്ടില്ലായിരുന്നോ പെണ്ണെ…………”…………സമർ അവളോട് ചോദിച്ചു………….

“നീ എന്നെ എടുത്തപ്പോളാ എണീറ്റത്……….”…………അവൾ പറഞ്ഞു………….

“എന്നിട്ടെന്തേ പറയാഞ്ഞേ……….”………..സമർ ചോദിച്ചു………….

“എനിക്ക് ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോ ഞാൻ എന്തിനാ തടയുന്നെ………അതൊക്കെ

മോശമല്ലേ…………”………..ഷാഹി ചിരിച്ചുകൊണ്ട് പറഞ്ഞു…………..

“ഓഹോ……………”………..സമർ ചിരിച്ചുകൊണ്ട് പറഞ്ഞു……………

“ആഹാ…………”……………

സമർ ചിരിയോടെ അവളെ നോക്കി നിന്നു…………..

ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു…………. പെട്ടെന്ന് സമർ നോട്ടം

പിൻവലിച്ചു……………

“ഗുഡ് നയ്റ്റ്…………..”………..അതും പറഞ്ഞു സമർ പുറത്തേക്ക് നടന്നു………….

“ഗുഡ് നയ്റ്റ്……………”…………മറുപടി കൊടുത്തിട്ട് ഷാഹി പുതപ്പിനുള്ളിലേക്ക് വലിഞ്ഞു

കയറി…………….

■■■■■■■■■■■■■■■■■■■■■■■■■■■■■

ഇരുട്ട്………….

പതിയെ വെളിച്ചം വന്നു………….

കാഴ്ച ഒരു മരച്ചില്ലയിലേക്ക് പോയി…………..

ഇലകളിൽ വെള്ളം തങ്ങിനിൽക്കുന്നു……….മഴ പെയ്തിട്ട് കുറച്ചായുള്ളൂ………..

ആ പച്ച ഇലകളിൽ വെള്ളം തങ്ങിനിൽക്കുന്നത് കാണാൻ എന്തൊരു ഭംഗിയാണ്………..

പെട്ടെന്ന് ഒരു പൂമ്പാറ്റ ആ വെള്ളത്തിൽ വന്നിരുന്നു………….

തുള്ളി വെള്ളം കുടിച്ച ശേഷം ആ പൂമ്പാറ്റ വെള്ളത്തിൽ നിന്ന് പറന്നു………..

അത് പറന്നപ്പോൾ അതിന്റെ കാലുകൾ തട്ടി വെള്ളം തെറിച്ചു………..ചെറിയ ചെറിയ

വെള്ളതുള്ളികളായി………..

കാഴ്ച പൂമ്പാറ്റയ്ക്ക് പിന്നാലെ പാഞ്ഞു…………

അത് മരങ്ങളും ചെടികളും കടന്ന് ഒരു വീട്ടുമുറ്റത്തെത്തി…………..

ഒരു ചെറിയ പയ്യൻ കയ്യിൽ സാധനവുമായി വീട്ടിലേക്ക് കയറി………..

അവന്റെ ഉമ്മ അവനെ കാത്ത് വീടിന് പുറത്തു തന്നെയുണ്ടായിരുന്നു……………..

അവൻ ഉമ്മാനെ കണ്ട് പുഞ്ചിരിച്ചു………..ഉമ്മയും തിരിച്ചു ചിരിച്ചു…………

“എല്ലാ പെൺകുട്ടികളും നല്ല നോട്ടമാണല്ലോ…………”…………ഉമ്മ കളിയാക്കി അവനോട്

ചോദിച്ചു………..

“ആണോ………..”……..അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു…………

“ആണന്നേ………..”…………ഉമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു………….

“ഞാൻ നല്ല സുന്ദരനല്ലേ……….അതുകൊണ്ടായിരിക്കും………….”………അവൻ കണ്ണടച്ചുകൊണ്ട്

ഉമ്മാക്ക് മറുപടി കൊടുത്തു…………..

“ഓഹോ………..ഒരു സുന്ദരൻ വന്നേക്കുന്നു……….”………….ഉമ്മ അവനെ കളിയാക്കി…………

“ഹെഹേ………..”………….

“എന്നിട്ട് ഈ സുന്ദരൻ ആരെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടോ………….”……….അവന്റെ കവിളിൽ

പിടിച്ചുകൊണ്ട് ഉമ്മ ചോദിച്ചു…………….

“ഹ്മ്……………”…………അവൻ മൂളി………….

“അമ്പട കള്ളാ………….ആരാണത്………….”…………ഉമ്മ അവനെ നുള്ളിക്കൊണ്ട് അവനോട് ചിരിച്ചുകൊണ്ട്

ചോദിച്ചു…………..

“ദേ………… അവൾ…………”…………അവൻ പുറത്തേക്ക് കൈചൂണ്ടി………….

ഉമ്മ അങ്ങോട്ടേക്ക് നോക്കി……………

ഉമ്മയുടെ കാഴ്ച ഒരു ചെറിയ പെൺകുട്ടിയിൽ ചെന്നെത്തി…………..

പക്ഷെ അവളുടെ മുഖം മാത്രം വെളിവായില്ല……………

“കൊള്ളാലോ സെലക്ഷൻ……………”……….ഉമ്മ അവനോട് പറഞ്ഞു…………..

“എന്റെയല്ലേ സെലക്ഷൻ…………”…………അവൻ കോളർ പിടിച്ചു പൊക്കിക്കൊണ്ട് പറഞ്ഞു…………

“അയ്യടാ………..”…………..

“ഹിഹീ…………”…………..

“ഓളെ കെട്ടി കഴിഞ്ഞാൽ പിന്നെ ഉമ്മാനെ ഒക്കെ മറക്കുമോ………….”………..ഉമ്മ കുസൃതിയായി

ചോദിച്ചു…………

പക്ഷെ ആ ചോദ്യം അവനിലെ ചിരി മായ്ച്ചു…………

അത് ആ ഉമ്മ കണ്ടു……………

“അയ്യേ………..ഞാൻ ചുമ്മാ ചോദിച്ചതല്ലേ…………അപ്പോഴേക്കും ന്റെ കുട്ടീന്റെ മുഖം

വാടിയോ………”…………ഉമ്മ അവനെ കെട്ടിപ്പിടിച്ചു………….

“കളിയായിട്ട് പോലും എന്നോട് അങ്ങനെ ചോദിക്കരുത് ഉമ്മാ………….ഈ ലോകത്ത് എനിക്ക്

ഉമ്മാനെ കഴിഞ്ഞേ മറ്റെന്തും ഒള്ളൂ……………മറ്റെന്തും………….”………….അവന്റെ കണ്ണിൽ നിന്ന്

രണ്ടുതുള്ളി അടർന്നുവീണു……………

ഉമ്മ ആ കണ്ണുനീർ തുടച്ചു………….

അവനെ കെട്ടിപ്പിടിച്ചിട്ട് അവന്റെ നെറ്റിയിൽ മുത്തം വെച്ചു………….

അവൻ കണ്ണടച്ച് അത് ഏറ്റുവാങ്ങി…………..

ആ മുത്തത്തിന്റെ നനവ് അവനിലേക്ക് പടർന്നിറങ്ങി………….

അവനെ അത് കുളിര് കൊള്ളിച്ചു…………അവനിലെ സന്തോഷത്തിന്റെ യഥാർത്ഥ അനുഭൂതി

അതുകാണിച്ചുകൊടുത്തു………….അവൻ അത് കണ്ണടച്ചുകൊണ്ട് ആസ്വദിച്ചു…………..

അവൻ കണ്ണ് തുറന്നു…………

അവന്റെ കാഴ്ച മങ്ങി…………

ഉമ്മാനെ അവന് കാണാൻ സാധിച്ചില്ല……….

അവൻ കണ്ണ് അടച്ചിട്ട് പിന്നെയും തുറന്നു………….

പക്ഷെ പിന്നെയും അത് തന്നെ അവസ്ഥ…………..

പെട്ടെന്ന് അവനെ ആ കാഴ്ചയിലേക്കെത്തിച്ച പൂമ്പാറ്റ അവന് മുന്നിലേക്ക് വന്നു………….

അത് അവന് മുന്നിൽ പാറി കളിച്ചു………..

പെട്ടെന്ന് ആ പൂമ്പാറ്റയെ തീ പിടിച്ചു………..

അതിന്റെ ചിറകുകൾ കരിഞ്ഞു വീണു………..

അതിലെ ഒരു തീനാളം അവന്റെ കണ്ണിന് നേരെ വന്നു…………

അവൻ ആ തീനാളത്തിലേക്ക് തന്നെ ഉറ്റുനോക്കി…………

ആ തീനാളം അവന്റെ കണ്ണ് ലക്ഷ്യമാക്കി വന്നു………….

അത് അവന്റെ കണ്ണിന്റെ തൊട്ടടുത്തെത്തി………….

അവൻ പെട്ടെന്ന് ഞെട്ടി എണീറ്റു…………

തീനാളവും പൂമ്പാറ്റയും ആ ഉമ്മയും മകനും ഒക്കെ മാഞ്ഞുപോയി…………

പക്ഷെ ഓർമ്മകൾ മാത്രം ശേഷിച്ചു………….

ആ ഓർമകളിൽ അവന്റെ മനസ്സ് വെന്തുനീറി………….

അവൻ ഉറക്കെ ആർത്തു…………

അവന്റെ പുറത്ത് പച്ചകുത്തിയിരുന്ന ഫാൽക്കൻ പക്ഷിയുടെ ടാറ്റൂ വിന്റെ ഭാഗം

വെന്തുനീറി………….

അവന്റെ മനസ്സിന്റെ ഉള്ളിലെ വേദന അവിടെ പ്രതിഫലിച്ചു…………..

അത് മനസ്സിലാക്കിയെന്നവണ്ണം ഒരു ഫാൾക്കൻ പക്ഷി വേദനയോടെ ആകാശത്ത് ആ രാത്രിയിലും

പറന്നു കൊണ്ടിരുന്നു……………

★★★★★★★★★★★★★★★★★★★

കുഞ്ഞുട്ടൻ വന്നതോടെ ഷാഹിക്കും സമറിനും ഒറ്റയ്ക്ക് കിട്ടുന്ന അവസരങ്ങൾ പാടെ

കുറഞ്ഞു……………

ഉച്ചയ്ക്കും വീട്ടിൽ നിന്ന് ഭക്ഷണം എടുക്കുന്നതുകൊണ്ട് സമറിന് അവളെ ഒറ്റയ്ക്ക്

പുറത്തേക്ക് കൊണ്ടുപോകാനും സാധിച്ചില്ല…………..

ഉച്ചയ്ക്ക് പുറത്തുപോയി ഭക്ഷണം കഴിക്കാം എന്ന് പറയാൻ അവന്റെ മടി അവനെ

സാധിപ്പിച്ചില്ല………….

സമറിന് ശരിക്കും അവൾ അവന്റെ അടുത്തുണ്ടായിരുന്നിട്ടും അവളെ മിസ്സ് ചെയ്യാൻ

തുടങ്ങി……………….

ഷാഹിയുടെയും അവസ്ഥ മറിച്ചല്ലായിരുന്നു…………..

കോളേജിൽ നിന്ന് മിണ്ടാൻ പോയാൽ ഗായുവും അനുവും കളിയാക്കും………….വീട്ടിലാണെങ്കിൽ

കുഞ്ഞുട്ടനും………….ആകെ കിട്ടുന്നത് കോളേജിലേക്ക് പോകുമ്പോഴും വരുമ്പോഴും

മാത്രമാണ്…………അല്ലാത്ത നിമിഷങ്ങളിൽ അവനെ തനിച്ചു കിട്ടാത്തതിൽ അവൾക്കും

നിരാശയായി………….

ഫുഡ് വീട്ടിൽ നിന്ന് കൊണ്ടുപോകാം എന്ന് പറഞ്ഞത് വേണ്ടായിരുന്നു എന്ന് അവൾക്ക്

തോന്നി……….അല്ലെങ്കി ആ നിമിഷങ്ങളിൽ കൂടി അവനെ എനിക്ക് മാത്രമായി കിട്ടിയേനെ…………

ഞാൻ തന്നെ അങ്ങനെ ഒരു നിർദേശം പറഞ്ഞതുകൊണ്ട് ഇപ്പൊ അത് വേണ്ടാ എന്ന് പറയാനും

മടി………….

എല്ലാം കൊണ്ടും രസകരമായിരുന്നുവെങ്കിലും പരസ്പരം ഒറ്റയ്ക്ക് കിട്ടാത്ത നിമിഷങ്ങളിൽ

അവർ ഇരുവരും സങ്കടപ്പെട്ടു……………

ഒരു ദിവസം കുഞ്ഞുട്ടൻ ഉറങ്ങിയ ദിവസം പാതിരയോടടുത്ത് സമറും ഷാഹിയും ഹാളിൽ സംസാരിച്ചു

ഇരിക്കുകയായിരുന്നു…………….

പുറത്ത് മഴ പെയ്ത് തോർന്നതെയുള്ളൂ…………….

അതിന്റെ ഒരു തണുപ്പ് ഉള്ളിൽ കിട്ടുന്നുണ്ടായിരുന്നു…………

“എനിക്ക് ഐസ് ക്രീം കഴിക്കണം…………..”…………ഷാഹി പെട്ടെന്ന് പറഞ്ഞു……………

സമർ അതുകേട്ട് അവളുടെ മുഖത്തേക്ക് നോക്കി……………..

അവളുടെ ആഗ്രഹം കേട്ട് സമറിന് ചിരി വന്നു…………

മഴക്കാലത്താണ് അവൾക്ക് ഐസ് ക്രീം കഴിക്കാൻ പൂതി………….

പക്ഷെ അവൻ ഒരു കാര്യത്തിൽ സന്തോഷവാനായിരുന്നു…………..

അവളുടെ ആഗ്രഹങ്ങൾ എല്ലാം അവൾ അവനോട് പറയുന്നുണ്ട്………….

മുൻപ് അവൾക്ക് എന്തെങ്കിലും വേണമെങ്കിൽ അവൾ അവനോട് മിണ്ടില്ല………….ഒന്നും

ചോദിക്കില്ല…………..എല്ലാം ഉള്ളിൽ അടക്കിപ്പിടിച്ചു ഇരിക്കും…………….

അന്ന് ആ ഡ്രസ്സ് വാങ്ങികൊടുത്തതിന് ശേഷവും അവൾ അവളുടെ ആഗ്രഹങ്ങൾ പറയാൻ മടി

കാണിച്ചപ്പോൾ ഒരു ദിവസം സമർ അവളോട് ചൂടായി……………

“നിനക്ക് എന്തുവേണമെങ്കിലും എന്നോട് പറയണം………….ഒരു മടിയും കാണിക്കണ്ടാ………….നിനക്ക്

എന്നോട് നിന്റെ ഇഷ്ടങ്ങൾ പറയാൻ താത്പര്യമില്ലെങ്കിൽ ഞാൻ നിനക്ക് അന്യനാണ് എന്നല്ലേ

അർഥം…………എന്നാൽ പിന്നെ എന്നോട് മിണ്ടാനും വരണ്ട………….”………….ആ ഡയലോഗിൽ ഷാഹി

വീണു…………..

കാരണം അവൾക്ക് അവനോട് ഒരിക്കലും മിണ്ടാതിരിക്കാൻ സാധിക്കില്ല…………….