വൈഷ്ണവഹൃദയം – 1

ഈ സൈറ്റിലെ പല പ്രമുഖ എഴുത്തുകാരുടെയും കഥകളിൽ നിന്ന് ഇൻസ്പയർ ആയി എഴുതുന്ന ഒരു കഥയാണ്.ഇത് വെറും ഭാവനകളിലൂടെ രൂപപ്പെട്ട കഥയാണ്,ഇതിലെ കഥാപാത്രങ്ങളും കഥ നടക്കുന്ന പഴ്ചാത്താലവും വെറും സാങ്കല്പികം മാത്രമാണ്.ഒരു തുടക്കകാരൻ എന്ന നിലയിൽ പല തെറ്റുകളും കഥയിൽ കാണാൻ ചാൻസ് ഉണ്ട്. എന്തായാലും വായിച്ച് അഭിപ്രായം കമന്റ്‌ ആയി രേഖപ്പെടുത്തുക, സപ്പോർട്ട് ചെയ്യുക.
പാലക്കാട്‌ ജില്ലയിലെ ശേഖരീപുരം ഗ്രാമത്തിലെ പ്രസിദ്ധമായ

തറവാടായിരുന്നു കളരിക്കൽ. കളരിക്കൽ തറവാടിന്റെ ചരിത്രം തന്നെ

നോക്കിയാൽ കാണാം ഒരുപാട് യോദ്ധാകളും പണ്ഡിതന്മാരും

ജനിച്ചുവളർന്ന തറവാടാണ്.പക്ഷെ കാലങ്ങൾ മാറിയതോടെ

തറവാട്ടിന്റെ പഴയ പ്രൗടിയെല്ലാം നശിച്ചു. അതിലെ അവസാന

കണ്ണിയായിരുന്നു വാമദേവ തമ്പുരാൻ. തമ്പുരാൻ എന്ന പേര്



മാത്രമേയുള്ളു, തന്റെ അതിയായ ധാനശീലവും ദൂർത്തും കാരണം ഒരുപാട് നിലങ്ങളും വസ്തുവകകളും വിറ്റുതുലച്ചു. തന്റെ മുൻ തലമുറകൾ തനിക്കായി നൽകിയ ഈ വരദാനമെല്ലാം ഒറ്റയ്ക്ക് ആസ്വദിക്കാൻ വാമദേവൻ അധിയായി കൊതിച്ചു. അയാളുടെ ഭാര്യ ആയിരുന്നു വാസുകിദേവി, ഒരു സമ്പന്നമായ ഇല്ലാതെ തമ്പുരാന്റെ ഏക മകൾ. അവരുടെ രണ്ടു മക്കളായിരുന്നു വൈദ്യനാഥൻ എന്ന വിശ്വനും, ഇളയമകൻ ശബരിനാഥൻ എന്ന ശബരിയും.തന്റെ ദൂർത്തടിച്ച ജീവിതത്തിനു വേണ്ടി ഭാര്യ വാസുകിദേവിയേയും മക്കളായ വൈദ്യനാഥനേയും ശബരിനാഥനേയും വരെ അദ്ദേഹം പലപ്പോഴും മറന്നപോലെ നടിച്ചു.

പക്ഷെ അയാൾ തന്റെ മക്കൾക്ക് വിദ്യാഭ്യാസം കിട്ടണം എന്ന തീരുമാനത്തിൽ രണ്ടാളെയും പള്ളികുടത്തിൽ ചേർത്തു. രണ്ടുപേരും പഠിക്കാൻ മിടുക്കന്മാർ ആയിരുന്നെങ്കിലും തന്റെ അച്ഛന്റെ അളവിലാത്ത ധാനംചെയ്യലും ദൂർത്തടിയും കാരണം തറവാട് പഴയ പ്രൗടിയിൽ നിന്നും നിലത്തേക്ക് പതിക്കുന്നത് അവർ മുൻകൂട്ടി കണ്ടിരുന്നു. അങ്ങനെ രണ്ടാളും പഠിച്ചു ഒരു സർക്കാർ ജോലി നേടി, അച്ഛന്റെ പരിചയക്കാർ വഴി തന്നെയാ ആ ജോലി ശരിയായത് പോലും.

എന്നാൽ പോലും തറവാടിന്റെ സ്ഥിതി വളരെ പരിതാപകരം ആയിരുന്നു. വാമദേവനു വയസ്സായാതിന്റെ ഭാഗമായി ഒരുപാട് രോഗങ്ങൾ പിടിപെട്ടു. വാസുകിദേവിദേവിയുടെയും കാര്യം മറിച്ചല്ല, തന്റെ ഭർത്താവിന്റെ ഫലം ഇങ്ങോനെയൊക്ക ആകുമെന്ന് അവർക്ക് നേരുത്തേ അറിയാമായിരുന്നു. ഒരുപാട് നിലങ്ങളും പറമ്പുകളും ഉണ്ടായിരുന്ന കളരിക്കൽ തറവാട് ഇന്ന് വെറും 50 സെന്റ് ഉള്ള ഒരുപുരയിടത്തിൽ ഒതുങ്ങി.

(ഇനി വൈദ്യനാഥൻ കഥപറയട്ടെ )



ഒരു സർക്കാർ ജോലി ഉണ്ടെന്നതൊഴിച്ചാൽ അധികമൊന്നും എനിക്കോ എന്റെ അനുജൻ ശബരിനാഥനോ നേടാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. പലപ്പോഴും എന്റെ അച്ഛനോട് നമ്മൾ രണ്ടാളും മുന്നറിയിപ്പ് നൽകിയിരുന്നു കാര്യങ്ങളെല്ലാം ഇതുപോലെയാകുമെന്ന്. പണ്ട് ഇവിടെ ഉണ്ടായിരുന്ന കാര്യസ്ഥൻ വരെ ഇന്ന് ഈ നാട്ടിലെ തന്നെ ഏറ്റവും വലിയ പ്രമാണികളിൽ ഒരാളാണ്, അപ്പോൾ ഓർക്കലോ അച്ഛന്റെ ധാനശീലം അതിനി മദ്യസൽകാരാതിനൊപ്പം ആകുമ്പോൾ പിന്നെ ഒന്നും പറയുകയും വേണ്ട. എന്തോ ദൈവത്തിന്റെ കരുണകൊണ്ട് ഈ തറവാട് മാത്രം നിലനിന്നു പോകുന്നു.എന്തായാലും അച്ഛന്റെ പ്രവർത്തികൾ കൊണ്ടാണോ അതോ വിധിയാണോ എന്നറിയില്ല, തന്റെ അൻപതാം വയസ്സിൽ ഒരു മാറാരോഗം പിടിപെട്ടു. ഇപ്പോൾ അച്ഛന്റെ ചികിത്സയ്ക്ക് തന്നെ വലിയ ഒരു തുക മാറ്റിവയ്ക്കേണ്ട അവസ്ഥയാ. എന്റെ അനുജൻ ഒരു സർക്കാർ സ്ഥാപനത്തിലെ മാനേജറും ഞാനാണെങ്കിൽ ഒരു വില്ലജ് ഓഫീസറുമാണ്, നമ്മുടെ ശമ്പളം വച്ച് തന്നെ ചികിത്സചിലവ് ഒരു ബാലി കേറാ മല തന്നെയാണ്.എന്തായാലും പറഞ്ഞു ബോറടിപ്പിക്കുന്നില്ല, ഇനി കഥയിലേക്ക് വരാം.



ഇന്ന് ശിവക്ഷേത്രത്തിലെ ഉത്സവമാണ്. പണ്ടൊക്കെ നമ്മുടെ തറവാട്ടുകാർ നടത്തുന്ന ഉത്സവമായിരുന്നു, പക്ഷെ പറഞ്ഞിട്ട് കാര്യമില്ലല്ലോ വിധി ഇങ്ങനെയായിരിക്കും.ശബരിനാഥനും ഞാനും പിന്നെ എന്റെ കൂട്ടുകാരന്മാരായ അരവിന്ദനും ശേഖരും പിന്നെ ശിവനും ചേർന്നു ഈ പ്രവാശ്യത്തെ ഉത്സവത്തിന് നമ്മളെകൊണ്ട് ആകുന്നവിധം ഒരു ചെറിയ സംഭാവന നൽകാൻ തീരുമാനിച്ചു.കാര്യം പറഞ്ഞു സമയം പോയതറിഞ്ഞില്ല ഞാൻ പോയി ഒന്ന് കുളിച്ച് വരാം.





തറവാട്ടിലെ കുളത്തിൽ പോയി ഒന്ന് വിസ്തരിച്ചു കുളിച്ച് കേറി വന്നപ്പോൾ അമ്മ രാവിലത്തെ ഭക്ഷണം എടുത്തു തന്നു, നല്ല ചൂട്അ ദോശയും ചമ്മന്തിയും. അതും കഴിച്ചു കൈ കഴുകിവന്ന് ഉമ്മറത്തു ഇരുന്ന് ഒന്നു മയങ്ങിവരുകയായിരുന്നു.

വാസുകി : രാവിലെ കുളിചുവന്നിട്ടാണോ നിന്റെ ഉറക്കം.



വൈദ്യനാഥൻ : ഏയ് ഇല്ല ഒന്നു മയങ്ങിയതേ ഉള്ളു. ശബരി എവിടെ ഞാൻ ഇന്ന് അവനെ രാവിലെ മുഴുവൻ ഇവിടെ അന്വേഷിച്ചു.



വാസുകി : അവൻ അതിനു രാവിലെ നേരുത്തേ തന്നെ അമ്പലത്തിലേക്ക് പോയി.



വൈദ്യനാഥൻ: അച്ഛന് എങ്ങനെയുണ്ട്, ചുമ കുറവുണ്ടോ.



വാസുകി : ഇല്ല വിശ്വാ, ഓരോ ദിനം കഴിയുംതോറും അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാകുകയാ.



( നിങ്ങൾക്ക് ചിലപ്പോൾ ഒരു സംശയം വരും ഈ വിശ്വൻ ആരെന്നലെ അത് ഞാൻ തന്നെയാ അമ്മ പണ്ടുമുതലേ എന്നെ വിളിക്കുന്നെ ഈ പേരിലാ. എന്റെ കൂട്ടുകാരും നാട്ടുകാരും ഈ പേര് അങ്ങ് ഏറ്റെടുത്തു. ഇപ്പോൾ വൈദ്യനാഥൻ എന്ന് എന്നെ വിളിക്കുന്നത് ചുരുക്കം ചിലപേർ മാത്രമാണ്, അപ്പോൾ ഇനി ഈ വിശ്വൻ എന്ന് തുടരാം അല്ലെ )



വിശ്വൻ : നമുക്ക് നാളെ ഒന്ന് ആശുപത്രിയിൽ കൊണ്ടുപോകാം. പിന്നെ മരുന്നൊന്നും മുടക്കം വരാതെ നോക്കണം.



വാസുകി : നാളെ പോകാം, പിന്നെ നിന്റെ അച്ഛന്റെ കാര്യം നോക്കാൻ നീ എന്നെ ഇനി ഉപദേശിക്കുകയൊന്നും വേണ്ട.ഇതിപ്പോൾ കൊല്ലം 5 ആയി ആണ് മനുഷ്യൻ കിടപ്പിലായിട്ട്, ഇന്ന് വരെ അദ്ദേഹത്തെ നോക്കുന്നതിൽ ഞാൻ ഒരു പിഴവും വരുത്തിയിട്ടില്ല.



വിശ്വൻ : അമ്മ ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞെ. എന്തായാലും ഞാൻ അച്ഛനെയൊന്ന് കണ്ടിട്ട് വരാം.



വിശ്വൻ അച്ഛന്റെ മുറിക്കുള്ളിൽ കേറി ആണ് കട്ടിലിൽ കിടക്കുന്ന തന്റെ അച്ഛനെ നോക്കിനിന്നു.



വാമദേവൻ : വൈദ്യ… ഇങ്ങ് അടുത്തേക്ക് വാ.



വിശ്വൻ അച്ഛന്റെ അടുക്കൽ പോയി ആ കട്ടിലിൽ ഇരുന്നു.



വിശ്വൻ : എന്താ അച്ഛാ…വയ്യെങ്കിൽ അച്ഛൻ പാടുപെട്ടു സംസാരിക്കേണ്ട .



വാമദേവൻ ചുമച്ച് ചുമച്ച് ഒരുവിധം സംസാരിക്കാൻ തുടങ്ങി.



വാമദേവൻ : നിങ്ങളുടെ സംസാരം ഞാൻ കേട്ടു. ഇതിനെല്ലാത്തിനും കാരണം എന്റെ പ്രവർത്തികൾ തന്നെയാണ്. നിന്റെ അമ്മ എന്നെ നന്നായി തന്നെയാ നോക്കുന്നത്. പലവട്ടം എന്നെ ഓർമിപ്പിച്ചിട്ടുമുണ്ട് എന്റെ പ്രവർത്തികളുടെ ഫലം എന്താകുമെന്നുള്ളത്. ഞാൻ നിന്റെയോ അവളുടെയോ ആരുടേയും വാക്ക് കേട്ടില്ല.
വിശ്വൻ : അച്ഛൻ വെറുതെ സ്വന്തമായ് പഴി ചാരേണ്ട, ഇതായിരിക്കും വിധി.



വാമദേവൻ : വിധി….. ഡാ നമ്മുടെ പ്രവർത്തികളാണ് നമ്മുടെ വിധിയെ തീരുമാനിക്കുന്നത്. ഞാൻ എന്റെ പൂർവികർ കൈമാറി വന്നയെല്ലാം ഒറ്റയ്ക്ക് അനുഭവിച്ചുതീർക്കാൻ നോക്കിയതിന്റെയാ ഇപ്പോൾ ഞാൻ അനുഭവിക്കുന്നത്.



വിശ്വൻ : അച്ഛൻ അങ്ങനെയൊന്നും ചിന്തിക്കാതെ. എല്ലാം മാറും അച്ഛന്റെ ഈ രോഗമെല്ലാം മാറി അച്ഛന് പഴയതുപോലെ ജീവിക്കാൻ പറ്റും.



വാമദേവൻ : ജീവിതം…ഡാ എനിക്ക് ഒരു തോന്നൽ എന്തെന്നാൽ എനിക്ക് ഇനി അധികം നാൾ ഇല്ലാതെപോലെ.



വിശ്വൻ : അച്ഛൻ അങ്ങനെയൊന്നും ചിന്തിക്കേണ്ട. മരുന്ന് കഴിക്കാൻ സമയമായില്ലേ ഞാൻ അമ്മയെ വിളിക്കാം.



വിശ്വൻ കട്ടിലിൽ നിന്ന് എണീക്കാൻ പോയപ്പോൾ ഒരു കൈ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് വാമദേവൻ വീണ്ടും അവനോട് അവിടെ ഇരിക്കാൻ കാണിച്ചു.



വാമദേവൻ : ഡാ നിനക്ക് വയസ്സേത്രയായി കുറഞ്ഞത് ഒരു 24 എങ്കിലും ആകില്ലേ?



വിശ്വൻ : 25 ആയി അച്ഛാ, എന്താ ചോദിച്ചേ?



വാമദേവൻ : ഡാ നീ എത്രയും വേഗം ഒരു കല്യാണം കഴിക്കാൻ നോക്ക്. ഒരാളുടെയെങ്കിലും കല്യാണമെങ്കിലും കണ്ടിട്ട് ചാകണമെന്ന് ഒരു ആഗ്രഹം.നിന്റെ അമ്മയ്ക്കും ഒരു കൂട്ട് ആകും.



വിശ്വൻ : അച്ഛൻ പെട്ടന്ന് അങ്ങനെ പറഞ്ഞാൽ, ഇപ്പോഴത്തെ സ്ഥിതി വച്ച് അത് എങ്ങനെ നടക്കുമെന്നറിയില്ല.



വാമദേവൻ : നീ ഒരു വലിയ തറവാട്ടിലെ കുട്ടിയെ തന്നെ കല്യാണം കഴിക്കാൻ ഞാൻ ആവശ്യപ്പെടുന്നില്ല. അങ്ങനെയൊരു ബന്ധം ഇനി ഇപ്പോഴത്തെ നമ്മുടെ തറവാടിന്റെ അവസ്ഥ വച്ച് കിട്ടുമോ എന്നുപോലും അറിയില്ല. അതുകൊണ്ട് നിനക്ക് ഇഷ്ടപെടുന്ന ഒരു പെൺകുട്ടിയെ തന്നെ നീ വേളി കഴിച്ചോ.ജാതി നോക്കി നടന്നാൽ ചിലപ്പോൾ ഇനി കിട്ടിയില്ലെന്നു വരാം അതുകൊണ്ട് അത് ഒന്നും നോക്കേണ്ട. ഈയുള്ളവന്റെ പ്രവർത്തിയുടെ ഫലം അല്ലെ ഇപ്പോൾ എല്ലാവരും അനുഭവിക്കുന്നെ.നീ എന്തായാലും ചിന്തിച് ഒരു തീരുമാനം എടുത്താൽ മതി.



വിശ്വൻ : ശെരി അച്ഛാ ഞാൻ ഒന്ന് ആലോചിക്കട്ടെ.



വാമദേവൻ : നിന്റെ കൂട്ടുകാരൻ ശിവന് ഒരു പെങ്ങൾ ഇല്ലേ. ആ കുട്ടിയായാലും നമുക്ക് നോക്കാം കേട്ടോ.



വിശ്വൻ പെട്ടന്ന് ഞെട്ടി. ദൈവമേ അച്ഛൻ എങ്ങനെ അറിഞ്ഞു നമ്മുടെ പ്രേമം, ഇനി ശബരി എന്തെങ്കിലും പറഞ്ഞോ. വിശ്വൻ വീണ്ടും ആലോചന നിർത്തി അച്ഛനോട് സംസാരിച്ചു.



വിശ്വൻ : ആ കുട്ടിയോ. അവൾ എനിക്ക് എന്റെ പെങ്ങളെ പോലെയാണ്.



വാമദേവൻ : മ്മ് നിന്റെ മുഖം അത് നന്നായി തന്നെ പറയുന്നുണ്ട്. ഇഷ്ടമാണെങ്കിൽ നോക്കാമെടാ.



വിശ്വൻ : അച്ഛൻ എങ്ങനെ അറിഞ്ഞു ശബരി പറഞ്ഞോ?



വാമദേവൻ : ആരും പറഞ്ഞില്ല ഞാൻ വെറുതെ ഒന്ന് ചൂണ്ട എറിഞ്ഞു നോക്കിയതാ അപ്പോഴേക്കും നീ കേറി അങ്ങ് കൊത്തി.



വിശ്വൻ : അച്ഛാ ഞാൻ ഇതുവരെ ശബരിയോട് മാത്രമേ ഇത് പറഞ്ഞിട്ടുള്ളു.



വാമദേവൻ : അവനല്ല നിന്റെ അമ്മ തന്നെയാ എന്നോട് ഇത് സൂചിപ്പിച്ചേ.



വിശ്വൻ : അമ്മയോ…അമ്മ എങ്ങനെ അറിഞ്ഞു. ഞാൻ സംസാരിച്ചു സമയം പോയതറിഞ്ഞില്ല ക്ഷേത്രത്തിൽ പോകണമായിരുന്നു.



വാമദേവൻ : പോയി വാ..



വിശ്വൻ ആ മുറിയിൽ നിന്ന് ഇറങ്ങി നേരെ അടുക്കളയിൽ പോയി. അവിടെ അവന്റെ അമ്മ തേങ്ങ ചിരകികൊണ്ട് ഇരിക്കുവാരുന്നു.



വിശ്വൻ : അമ്മാ…. അച്ഛനോട് അമ്മയാണോ എനിക്ക് സുമയെ ഇഷ്ടാമെന്ന് പറഞ്ഞത്.



വാസുകി : ഞാൻ തന്നെയാ. എന്നും പിന്നെ ഇങ്ങനെ കൂട്ടുകാരുമൊത്ത് നടന്നാൽ മതിയോ നിനക്കും ഒരു കൂട്ട് വേണ്ടേ.



വിശ്വൻ : അതിനു എനിക്ക് ആ കുട്ടിയെ ഇഷ്ടമാണെന്ന് അമ്മ എങ്ങനെ അറിഞ്ഞു. ശിവന് പോലും ഈ കാര്യം അറിയില്ല.





വാസുകി : ഇവിടെയായി നിന്റെ പ്രവർത്തിയിലും പെരുമാറ്റത്തിലെയും വ്യത്യാസം ഏതൊരു അമ്മയേയും പോലെ എനിക്കും മനസ്സിലായി. പിന്നെ ശബരിയെ ഒന്നു ചോദ്യം ചെയ്തപ്പോൾ എല്ലാം അവൻ പറഞ്ഞു.പിന്നെ നിന്റെ പ്രവർത്തികൾ തന്നെ കാരണം അല്ലെങ്കിൽ ഉത്സവസമയം മാത്രം അമ്പലത്തിൽ പോകുന്നവൻ ഇപ്പോൾ എല്ലാദിവസവും പോകുന്നതും ആ കുട്ടിക്ക് നിന്നെ കാണുമ്പോൾ ഉള്ള നാണവും എല്ലാംകൂടി നോക്കിയാൽ ഏതൊരാൾക്കും മനസ്സിലാകും.



വിശ്വൻ : ഞാൻ അമ്പലത്തിലോട്ട് പോകട്ടെ. സമയം കുറെയെയായി.



വാസുകി : എന്താടാ ആ കുട്ടി നോക്കിനിൽക്കുമെന്ന് പറഞ്ഞോ. നീ ആദ്യം ശിവനോട് ഇതെക്കുറിച്ചു സംസാരിക്ക്.



വിശ്വൻ : ഈ അമ്മയെകൊണ്ട്…… . ഞാൻ ഇറങ്ങുവാണെ.



വിശ്വൻ അമ്പലത്തിലോട്ട് പോകുന്ന വഴിക്ക് ഇപ്പോൾ നടന്നതിനെ കുറിച് ചിന്തിച്ചു. അമ്മ പറയുന്നതിലും കാര്യമുണ്ട്, വെറുതെ അച്ഛന്റെ മുന്നിൽ വെറുതെ അവളെ പെങ്ങളാക്കുകയും ചെയ്തു. അച്ഛനും എല്ലാം അറിയാമായിരുന്നു. അവനോട് ഞാൻ ഈ കാര്യം എങ്ങനെ പറയും, അവൻ എങ്ങനെ എടുക്കുമെന്നറിയില്ല. കൂടെ നിന്ന് സ്വന്തം പെങ്ങളെപ്പോലെ കാണേണ്ടേവളെ പ്രേമിച്ചവനെന്ന് പറഞ്ഞു അവൻ ഇനി ദേഷ്യപ്പെടുമോ എന്നറിയില്ല.എന്തായാലും ശബരിക്ക് ഒന്ന് കൊടുക്കണം എന്ത് വന്നാലും ആരോടും ഒന്നും മിണ്ടില്ല എന്ന് പറഞ്ഞവനാ.അങ്ങനെ നടന്ന് അമ്പലത്തിൽ എത്തി.



അമ്പലം മുഴുവൻ തിരക്കാണല്ലോ ഇവന്മാർ എവിടെയാണോ എന്തോ. സുമ ആ കുളത്തിന്റെ കരയിൽ വരാമെന്നല്ലേ പറഞ്ഞെ. അവളെ ഒന്ന് കണ്ടിട്ട് അവന്മാരെ നോക്കാൻ പോകാം. അങ്ങനെ അവൻ കുളത്തിലേക്ക് നടക്കും വഴി ശേഖരൻ അവന്റെ കയ്യിൽ കേറി പിടിച്ചു.



ശേഖരൻ : ഡാ നീ എങ്ങോട്ടാ പോകുന്നെ. നിന്നോട് നമ്മളെല്ലാം ആല്മരത്തിന്റെ അവിടെ കാണുമെന്നല്ലേ പറഞ്ഞെ. പിന്നെ നീ എന്താ ആ കുളത്തിന്റെ അങ്ങോട്ട്‌ പോകുന്നെ.



വിശ്വൻ : ഡാ അതുപിന്നെ…( വിക്കി വിക്കി ) ഡാ രാവിലെ എന്തായാലും വിളിച്ചതല്ലേ അപ്പോൾ ഒന്ന് ക്ഷേത്രത്തിനുള്ളിൽ കയറിട്ടു വരാമെന്നു കരുതി. അപ്പോൾ കാലിൽ കുറച്ചു ചെളിയായതുകൊണ്ട് കാലൊന്ന് കഴുകി വരാമെന്നു കരുതി.



ശേഖരൻ : എവിടെ ചെളി നിന്റെ കാലിൽ ഒന്നും ഇല്ലല്ലോ. ഡാ സത്യം പറഞ്ഞു കുപ്പി ഒളിപ്പിച്ച് വച്ചിട്ടുണ്ടോ കുളത്തിന്റെ അടുത്തെവിടെയെങ്കിലും.



(ദൈവമെ എന്ത് പറഞ്ഞു രക്ഷപെടും. എന്തായാലും അവൻ പറഞ്ഞതിനോട് തന്നെ യോജിക്കാം അല്ലെങ്കിൽ അവൻ നിർത്താതെ ചോദ്യം ചോദിച്ചുകൊണ്ടിരിക്കും )



വിശ്വൻ : ഡാ നീ അവരോടൊന്നും ഇപ്പോൾ പറയണ്ട കൂടിയ സാധനമാ. നീ പറയാതിരുന്നാൽ ഒരു ലാർജ് നിനക്ക് കൂടുതൽ തരാം. അവന്മാർ കയ്യിട്ടാൽ അറിയാമല്ലോ, ആ അരവിന്ദനാണെങ്കിൽ വേണമെങ്കിൽ കുപ്പിയോട് കൂടും വിഴുങ്ങും.



ശേഖരൻ : ഡാ എന്നാൽ ഇപ്പോൾ പോയി ഒന്ന് അടിച്ചിട്ട് വരാം. രാവിലെ ഒന്ന് ഫോർമ്മ് ആകട്ടെ.
വിശ്വൻ : ഡാ ഉച്ചക്ക് അന്നദാനം എല്ലാം കഴിഞ്ഞിട്ട് കഴിക്കാം അപ്പോൾ ഈ തിരക്കൊക്കെ മാറും.നീ അവിടെ നിൽക്കാതെ ഇവിടെ വന്നു നിൽക്കുന്നത് എന്താ.



ശേഖരൻ : അത് പിന്നെ നമ്മുടെ നാട്ടിലെ നല്ല പെൺപിള്ളേരെയെല്ലാം കാണാൻ പറ്റുന്ന ദിവസമല്ലേ ഇന്നും നാളെയും. അപ്പോൾ ആ അവസരം വെറുതെ വിടണോ.



വിശ്വൻ : മ്മ് നടക്കട്ടെ. ഞാൻ ഒന്ന് കുളം വരെ പോകട്ടെ.



ശേഖരൻ : ഞാൻ അവന്മാരുടെ അടുത്ത് കാണും നീ അങ്ങോട്ട് വന്നാൽ മതി.



വിശ്വൻ : ഓക്കേ.



വിശ്വൻ നേരെ കുളത്തിന്റെ അടുത്തേക്ക് നടന്നു. ദൈവമെ അവൾ നേരത്തെ അവിടെ വന്നു ഇരിക്കുന്നുവായിരിക്കും ഇന്നലെ ഞാനും നേരുത്തേ വരാമെന്നു പറഞ്ഞതുമായിരുന്നു. ഇന്ന് മിക്കവാറും എന്റെ ദേഹം മുഴുവൻ നുള്ളി ഒരു പരുവമാക്കാം.



അവൻ കുളത്തിന്റെ അടുത്ത് എത്തി. അവളെ ഇവിടെയൊന്നും കാണാൻ ഇല്ലല്ലോ, ഇനി ഞാൻ വരാൻ താമസിച്ചതുകൊണ്ട് അവൾ തിരിച്ചു പോയൊന്നുമറിയില്ല. വിശ്വൻ അവിടെയെല്ലാം നോക്കിയിട്ട് തിരിച്ചു നടക്കാനിറങ്ങിയാപ്പോൾ അങ്ങനെ ഒരു മൂലയിൽ ആരോ ഇരിക്കുന്നപോലെ അവനു തോന്നി. അവൻ നടന്നു അങ്ങോട്ട് പോയി. അവിടെ അതാ ഒരു ആകാശ നീല കളർ സാരീ ഉടുത്തു സുമ ഇരിക്കുന്നു. അവൾ ഇന്നലെ പറഞ്ഞിട്ടാണ് ഞാൻ ഈ കളർ ഷർട്ടും അതെ കരയുള്ള മുണ്ടും ഉടുത്തത്.അവൻ മെല്ലെ ചെന്നു അവളുടെ അടുത്ത് ഇരിക്കുന്നു.



വിശ്വൻ : അമ്മു. നേരത്തെ വന്നോ?



( സുമയെ ഞാൻ വിളിക്കുന്ന പേരാണ് അമ്മു )



ചോദിച്ചത് മാത്രമേ ഓര്മയുള്ളു എന്തോ പെട്ടന്ന് എന്റെ കയ്യിൽ കടിച്ചതുപോലെ തോന്നി. തോന്നലല്ല അവൾ കൈയ്കിട്ട് കടിച്ചതുതന്നെയാ.



വിശ്വൻ : ആ…… ഡി കടിക്കാതെ. നിർത്ത് നിർത്ത്.



എന്തോ ഭാഗ്യത്തിന് അവൾ കടിവിട്ടു കൈ നല്ലപോലെ കേറി അങ്ങ് ചുവന്നു.



വിശ്വൻ : എന്തോന്ന് കടിയാ നീ കടിച്ചേ. കൈ മുഴുവൻ വേദനിച്ചിട്ട് വയ്യ. നീ എന്താ പട്ടിയാണോ ഇങ്ങനെ കടിക്കാൻ.



സുമ : ഞാൻ വന്നിട്ട് ഏത്ര നേരമായെന്ന് അറിയാമോ. ഇന്നലെ ഞാൻ പ്രേത്യേകം പറഞ്ഞതല്ലേ നേരുത്തേ വരാൻ. എന്നെ വെറുതെ ദേഷ്യം പിടിപ്പിച്ചോണ്ടല്ലേ ഞാൻ കടിച്ചത്.



വിശ്വൻ : ഞാൻ മനപ്പൂർവം താമസിച്ചതല്ല. ഇവിടെ വന്നപ്പോൾ ആ ശേഖരൻ എന്നെ കണ്ടു പിന്നെ അവനെ ഒരു വിധത്തിലാണ് ഞാൻ ഒഴിവാക്കിയത്.



സുമ : ഇനി ഇങ്ങോട്ട് വരുമോ അവരെല്ലാം.



വിശ്വൻ : ഇല്ല അവന്മാരെല്ലാം ആ ആൽത്തറയുടെ അവിടെ നിൽക്കാം എന്ന പറഞ്ഞെ.പിന്നെ ഇന്ന് വേറൊരു കാര്യവും നടന്നു.



സുമ : വിശ്വേട്ടൻ ഏട്ടനോട് പറഞ്ഞോ നമ്മുടെ കാര്യം. അതോ വേറെ എന്തെങ്കിലുമാണോ.



വിശ്വൻ : നിന്റെ ഏട്ടനോട് ഒന്നും പറഞ്ഞില്ല, പക്ഷെ വീട്ടിൽ എല്ലാം നമ്മുടെ കാര്യം അറിഞ്ഞു.



സുമ : ദൈവമേ. എങ്ങനെയാ ഏട്ടാ അവരെല്ലാം അറിഞ്ഞേ. ഏട്ടൻ പറഞ്ഞോ.



വിശ്വൻ : ഞാൻ പറയേണ്ടിവന്നില്ല. അമ്മ കണ്ടുപിടിച്ചു, കഴിഞ്ഞ വട്ടം അമ്പലത്തിൽ വന്നപ്പോൾ അമ്മയും കൂടെ ഉണ്ടായിരുന്നല്ലോ അന്ന് അമ്മ നമ്മളെ രണ്ടുപേരെയും ശ്രെദ്ധിച്ചു. അപ്പോൾ അമ്മയ്ക്ക് ഒരു സംശയം മാത്രമേ ഉണ്ടായിരുന്നുള്ളു, പിന്നെ എന്റെ അനിയൻ തെണ്ടിയെ അമ്മ ചോദ്യം ചെയ്തപ്പോൾ എല്ലാം അമ്മയ്ക്ക് വ്യക്തമായി. അമ്മ അച്ഛനോട് പറഞ്ഞു നമ്മുടെ കാര്യം.



സുമ : പ്രശ്നമാകും എന്നാ തോന്നുതല്ലേ ഏട്ടാ. എന്നാലും ശബരി ചതിക്കുമെന്ന് ഞാൻ കരുതിയില്ല. ഇനി ജാതിയുടെ പേര് പറഞ്ഞു നമ്മുടെ കുടുംബം തമ്മിൽ തല്ലുന്നത് കാണേണ്ടിവരുമല്ലേ ഏട്ടാ?



വിശ്വൻ : നീ പേടിക്കേണ്ട. അച്ഛൻ പറഞ്ഞു ജാതിയൊന്നും നോക്കേണ്ട ഈ മണ്ടിപെണ്ണിനെ എത്രയും വേഗം കെട്ടികൊണ്ട് വീട്ടിൽ പോകാനാണ് മൂപരുടെ തീരുമാനം. പിന്നെ ജാതി നോക്കി ഒരേ ജാതിയിലുള്ള പെണ്ണിന്നെ കെട്ടാനുള്ള പഴയ പ്രതാപമൊന്നും ഇന്ന് കളരിക്കൽ തറവാടിനില്ല , ഇനി ഉണ്ടെങ്കിൽ തന്നെ എനിക്കിഷ്ടപെട്ട പെൺകുട്ടിയെ കല്യാണം കഴിക്കാനാണ് എന്റെ തീരുമാനം.



സുമ : സത്യം. അപ്പോൾ എട്ടാം ശിവേട്ടനോട് നമ്മുടെ കാര്യം സംസാരിക്ക്. വീട്ടിൽ കല്യാണ ആലോചന തകൃതിയായി നടക്കുകയാണ്. നാളെ ഒരു കൂട്ടർ പെണ്ണ് കാണാൻ വരുമെന്ന് പറഞ്ഞു.





ഇതേ സമയം ശിവൻ ആൽത്തറയിൽ നിന്ന് എഴുന്നേറ്റ് പെങ്ങളെ നോക്കാൻ ഇറങ്ങി.അവൾ നേരത്തെ വന്നതല്ലേ.



അരവിന്ദൻ : ഡാ നീ എങ്ങോട്ടാ പോകുന്നെ.



ശിവൻ : ഡാ സുമയെ നോക്കി ഇറങ്ങിയതാ.അവൾ നേരുത്തേ വന്നതല്ലേ ഇവിടെയൊന്നും കാണാനും ഇല്ല.



അരവിന്ദൻ : നമ്മളെല്ലാം വരാം ഒരു വട്ടം റൗണ്ട് അടിച്ചിട്ട് വരാം. ആ കുളത്തിൽ ഇറങ്ങി ഒന്നു മുഖം കഴുകിയിട്ടും വരാം.



ശിവൻ : ശെരി, ശേഖരാ നീയും ശബരിയും ക്ഷേത്രത്തിനുള്ളിൽ നോക്ക്. ഞാനും അരവിന്ദനും ഇവിടെ പുറത്തെല്ലാം നോക്കാം നമ്മൾ ആ കുളത്തിന്റെ അവിടെ കാണും.



ശേഖരൻ : ഓക്കേ ഡാ.



ശിവനും അരവിന്ദനും അവരെ നോക്കി പുറത്തുകൂടെ കറങ്ങി അവിടെയൊന്നും അവളെ കാണാത്തതുകൊണ്ട് കുളത്തിൽ എത്തി. ശിവൻ മുഖം കഴുകാൻ വേണ്ടി വെള്ളം കയ്യിലെടുത്തു.അപ്പോഴാണ്



അരവിന്ദൻ : ഡാ അങ്ങോട്ട് ഒന്നു നോക്ക്



ബാക്ക് ടു വിശ്വൻ



വിശ്വൻ : നിന്നെ അങ്ങനെ വേറെ ആരും കെട്ടികൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല എന്റെ പൊന്നേ.



വിശ്വൻ സുമയെ കെട്ടിപിടിച് ഒരു ഉമ്മ കൊടുത്തു. അവർ അങ്ങനെ കെട്ടിപിടിച്ചു തന്നെ ഇരുന്നു.



ബാക്ക് ടു ശിവൻ



ഇത്തിരി മാറി ഒരു മൂലയിൽ ആരോ ഇരിക്കുന്നപോലെ തോന്നിയാണ് അരവിന്ദൻ ശിവനെ അങ്ങോട്ട് ചൂണ്ടി കാണിച്ചുകൊടുത്തേ.



അരവിന്ദൻ : ഡാ നോക്ക് അത് സുമ അല്ലെ.



ശിവൻ അവന്റെ അനിയത്തിയെ കണ്ടെങ്കിലും അവളെ കെട്ടിപിടിച്ചിരിക്കുന്ന ആളെ അവനു മനസ്സിലായില്ല



ശിവൻ നേരെ അങ്ങോട്ട് ഓടി



ശിവൻ : ഡാ……………



(തുടരും )