നാഗത്തെ സ്നേഹിച്ച കാമുകൻ – 1

നാഗത്തെ സ്നേഹിച്ച കാമുകൻ നിഗൂഢമായ ലോകങ്ങളിൽ നിഗൂഢമായി സ്നേഹം. അതൊരു നാഗ ത്തിന്റെ മാളം പോലെയായിരിക്കും. ചിലർക്ക് നാഗം ദൈവം ചിലർക്ക് കാമത്തിൻ പരിയായം എന്നാൽ ഇവിടെ നാഗത്തിനെ സ്നേഹമാണ്. നാഗന്നൂർ നാഗരാജാവ് ശിവ നാഗം അതിന്റെ പത്തിവിടർത്തി ആടുകയാണ് ഇന്നാണ് അവന്റെ ജനനം ആയിരം വർഷങ്ങൾക്ക് ശേഷം നാഗവംശം കൊണ്ടുള്ള ജനനം.



ആ യുവാവിനെ വേണ്ടിയായിരുന്ന തന്റെ 25 വർഷത്തിലെ കാത്തിരിപ്പാണ് ഇന്ന് നടക്കാൻ പോകുന്നത് അങ്ങ് കിഴക്കേ ചക്രവാളത്തിൽ ഉളിയന്നൂർ കൊട്ടാരത്തിൽ 1990 ഓഗസ്റ്റ് 2 ആയില്യം നാളിൽ ഉളിയന്നൂർ കൊട്ടാരത്തിൽ ഐശ്വര്യ ദേവൻ ജനനം കൊണ്ടു നീണ്ട 7 വർഷത്തിന് ശേഷമാണ് ഭാർഗവി തമ്പുരാട്ടിക്കും മാനവേന്ദ്ര രാജാവിനു യും ഒരു കുഞ്ഞു ജനിക്കുന്നത്. കൃത്യം 10:45 അർദ്ധരാത്രിയിൽ അവന്റെ ജനനം കുറിക്കപ്പെട്ടു ഒപ്പം ഒരുപാട് നിയോഗങ്ങളും. നാഗന്നൂർ നാഗരാജാവിന്റെ അട്ടഹാസം അവിടം മുഴുവൻ മുഴങ്ങി കേട്ടു. അതോടൊപ്പം അവന്റെ മരണം കുറിക്കാൻ അവന്റെ ജനനം നടന്നു നകുലൻ. നാഗരാജാവിനെ യിന്റെ മൂത്തമകൻ ശിവജിയിൽ ജനിച്ച പുത്രൻ നാഗകന്യകൻ നകുലൻ.



കൊട്ടാരത്തിൽ അവന്റെ ജനനം കൊട്ടാരത്തിൽ ആഘോഷത്തിമിർപ്പിലാക്കി അവനെ അവർ ഇന്ദ്രൻ എന്ന് പേരുവിളിച്ചു. വർഷങ്ങൾക്കുശേഷം അവൻ വളർന്നു യൗവനം കടന്ന് അവൻ ഒരു യുവാവായി അന്നായിരുന്നു അവന്റെ ജീവിതം മാറ്റിമറിച്ച ദിനങ്ങളുടെ തുടക്കം. ഇന്ദ്രനെ ക്കുറിച്ച് പറഞ്ഞില്ലല്ലോ വെള്ളാരം കണ്ണുള്ള ഐശ്വര്യം നിറഞ്ഞുനിൽക്കുന്നു മുഖത്തോടു കൂടി നിൽക്കുന്ന അരുണ ശോഭ ആയിരുന്നു ഇന്ദ്രൻ. ഇന്ദ്രധനുസി യിലെ സാക്ഷാൽ ദേവഇന്ദ്രന്റെ തന്നെയായിരുന്നു .



പതിവുപോലെ കോളേജിൽ നിന്ന് വരികയായിരുന്നു അവിടെവെച്ച് ഒരു കരിനാഗം അവനെ പിന്തുടരുന്നുണ്ടായിരുന്നു അത് അവനായിരുന്നു നകുലൻ. അവനെ കൊത്തൻ അടുത്തെത്തിയപ്പോൾ ആയിരുന്നു ഒരു സ്വർണ നാഗം അങ്ങോട്ടു വന്നു അവരെ ആക്രമിച്ചു.അങ്ങനെ ഇന്ദ്രൻ രക്ഷപ്പെട്ടു എന്നാൽ വരാനിരിക്കുന്ന പേമാരിയുടെ തുടക്കമായിരുന്നു അത്. ആ കരിനാഗം പോയതിനുശേഷം സ്വർണ്ണ നാഗം അതിന്റെ പത്തിവിടർത്തി ആടാൻ തുടങ്ങി. പതിയെ അതൊരു സുന്ദരിയായ യുവതിയായി മാറി. അവളായിരുന്നു ആ കുലത്തിലെ അവസാനത്തെ നാഗകന്യക.



നാഗത്താൻ ചെരുവിലെ അതിമനോഹരമായ നാഗകന്യക രാഗണിയായിരുന്നു. മുല്ല മൊട്ടു പോലെത്തെ ചിരി നീലക്കണ്ണ ആ കണ്ണിൽ നിന്ന് വരുന്ന ശോഭ ഏതൊരു വന്റെ യും മനസ്സ് ഇളക്കും അത്ര മനോഹരമായിരുന്നു അവൾ വാഗ പൂവിന്റെ മണമുള്ള കേശ ധാര. ഉയർന്നുനിൽക്കുന്നു മാറിടം. ആരെയും വശ്യ പെടുത്തുന്നു ആകാരവടിവ് അങ്ങനെ പറഞ്ഞാൽ വാക്കുകൾക്കും അപ്പുറം ഉള്ള സൗന്ദര്യം അവൾക്കുണ്ടായിരുന്നു. എന്തെന്നില്ലാത്ത ഒരു വശ്യത അവനിൽ കണ്ടതുകൊണ്ടാണ് അവനെ അവൾ രക്ഷിച്ചത് ആ വെള്ളാരം കണ്ണ് മുമ്പെങ്ങും കണ്ടതുപോലെ വിസ്മൃതിയിൽ അവളെ ആഴ്ന്നിറങ്ങി കൊണ്ടിരുന്നു.



എന്നാലും എന്തിനായിരിക്കും നകുലൻ അവനെ കൊല്ലാൻ തുനിഞ്ഞത്. എന്താവും അവളുടെ മനസ്സ് പിന്നെയും പിന്നെയും ചോദിച്ചുകൊണ്ടിരുന്നു. നാഗന്നൂർ നാഗരാജാവ് പൂജയിൽ ആയിരുന്നു. അപ്പോഴാണ് അവിടേക്ക് നകുലൻ വരുന്നത്. അയാൾ തിരക്കി അവനോട് എന്തുപറ്റി അവനെ കൊല്ലാൻ കഴിഞ്ഞില്ല നിനക്കറിയാലോ അവനെ കൊന്നു കഴിഞ്ഞാലേ ഉള്ളൂ നമുക്ക് നാഗമാണിക്യം സ്വന്തമാക്കാൻ കഴിയു. നകുലൻ പറഞ്ഞു എന്നെക്കൊണ്ട് അവനെ കൊല്ലാൻ പറ്റില്ല അപ്പോൾ ആയിരുന്നു അവൾ വന്നത് രാഗിണി എനിക്ക് ചേർത്ത് നിൽക്കാനായില്ല. കാരണം അറിയാമല്ലോ എനിക്ക് അവളെ ഇഷ്ടമാണ് അതിനാലാണ് ഞാൻ ഒന്നും ചെയ്യാതെ വിട്ടു.



വേറെ ആരെയെങ്കിലും ആയിരുന്നെങ്കിൽ ഞാൻ കൊന്നേനെ. എന്നാലും ഒരു സംശയം എന്തിനാണ് നമ്മൾ അവനെ കൊല്ലുന്നത്. നാഗരാജാവ് പറയാൻ തുടങ്ങി. 1000 വർഷങ്ങൾക്കു മുമ്പ് ഇവിടെ കുഞ്ഞൂട്ടൻ എന്നൊരു നാഗം ഉണ്ടായിരുന്നു അവനായിരുന്നു ഈ നാഗമാണിക്യം സംരക്ഷിച്ചു കൊണ്ടിരുന്നു. കാണാൻ ചെറിയ പാമ്പ് ആയിരുന്നെങ്കിലും അവൻ ഉണ്ടേല് അതിനെ സ്പർശിക്കാൻ ആവോ. നമ്മുടെ പൂർവികർ ആ മാണിക്യം സ്വന്തമാക്കാൻ തുനിഞ്ഞതാണ് എന്നാൽ വിധി അവരെ തടഞ്ഞു കാരണം നാഗമാണിക്യം ആണ് ഈ പ്രപഞ്ചത്തെ കാക്കുന്നത്.



എന്നാൽ അതിനെ സംരക്ഷിക്കേണ്ടത് നാഗങ്ങൾ ആണ്.എന്നാൽ അതിനെ കിട്ടിയാലുള്ള ഗുണത്തെ ഓർത്ത് നമ്മുടെ പൂർവ്വീകർ ചെയ്ത തെറ്റാണ് നമ്മൾ ഇവിടെവരെ കൊണ്ടെത്തിച്ചു. ഒരുനാൾ ഞാൻ അതിനെ സ്വന്തമാക്കാൻ പോയതായിരുന്നു അപ്പോൾ വിലങ്ങുതടിയായി നിന്നത് കുഞ്ഞൂട്ടൻ ആയിരുന്നു. എന്റെ അപ്പോഴത്തെ ബുദ്ധിമോശം കൊണ്ട് അവനെ ഞാൻ കൊന്നു മരിക്കുന്നതിനുമുമ്പ് അവൻ പറഞ്ഞു നാഗ കുലത്തിന് ചതിച്ചവൻ ഇനിയൊരിക്കലും നാഗത്താൻയിൽ നിൽക്കാൻ അവകാശമില്ല അതിനാൽ ഞാൻ നിന്നെ ശപിക്കുന്നു നീ ഈ ഭൂമിയിൽ അലഞ്ഞു തിരിഞ്ഞു നടക്കും അതുപോലെതന്നെ നിനക്ക് ഒരിക്കലും ഈ നാഗമാണിക്യം തൊടാൻ ആവില്ല ഇതും പറഞ്ഞു കുഞ്ഞൂട്ടൻ മരിച്ചു.



അതിനാലാണ് എനിക്ക് നാഗത്താൻയിൽ നിൽക്കാൻ പറ്റാത്തത് . ആ നാഗമാണിക്യം എടുത്താൽ മാത്രമേ എന്റെ ശാപം മാറുകയുള്ളൂ. അതിനാൽ തന്നെ നാഗമാണിക്യം എടുക്കണമെങ്കിൽ കുഞ്ഞൂട്ടൻയിന്റെ പുനർജന്മം വേണം അതിനാൽ ഞാൻ ഇത്രയും വർഷം കാത്തിരുന്നത്. എനിക്ക് എന്റെ യൗവനം തീരികെ വേണം അതിനെനിക്ക് നാഗമാണിക്യം വേണം അതുകൊണ്ട് തന്നെയാണ് ഞാനവനെ ഇത്ര നാൾ കാത്തിരുന്നത് ആ കുഞ്ഞു കുട്ടന്റെ പുനർജന്മമാണ് ഇന്ദ്രൻ അതിനാൽ തന്നെ അവന്റെ ചോര കൊണ്ട് വേണം ആ മാണിക്യം കൈക്കലാക്കാൻ.



അതിനു വേണ്ടിയാണ് നിന്നെ ഞാൻ സൃഷ്ടിച്ചത് ഇപ്പോൾ മനസ്സിലായോ കോളേജ് കഴിഞ്ഞ് അവൻ വീട്ടിലെത്തി.വീട്ടിൽ ഇപ്പോൾ അവന്റെ അമ്മയും അച്ഛനും പിന്നെ ഇവയെ സഹോദരിയും ആണിപ്പോൾ ഉള്ളത് . അനിയത്തിയുടെ പേര് ദുർഗ തനി ദുർഗ തന്നെയായിരുന്നു . ഇന്ദ്രൻ വരെ അവളെ പേടിയാണ് അവൾ ദേഷ്യപ്പെടുമ്പോൾ. എന്നാൽ സ്നേഹിച്ചാൽ നക്കിക്കൊല്ലും അതായിരുന്നു അവളുടെ പ്രകൃതം.



തന്റെ അനിയത്തിക്ക് വേണ്ടി ഇന്നു മേടിച്ച ഡയറി മിൽക്ക്യും കൊടുത്ത അവൻ അകത്തളത്തിലേക്ക് എത്തി. അവിടെ അവന്റെ അമ്മ ഭാർഗവി നാലുമണി പലഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. അവൻ പുറകെ ചെന്ന് അവളെ കെട്ടിപ്പിടിച്ചു തന്റെ മകന്റെ കരസ്പർശം ഏറ്റ ആ അമ്മയുടെ മാതൃത്വം വിങ്ങി. അവനെ ചേർത്തുപിടിച്ച് നെറ്റിയിൽ ഒരു ചുംബനം നൽകി. അങ്ങനെ വളരെ സന്തോഷമായി കഴിഞ്ഞിരുന്ന കുടുംബമായിരുന്നു.

സന്തോഷത്തിന് വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല. പൗർണമിയുടെ അന്ത്യയാമത്തിൽ ഭൂമി ഒരു പ്രകമ്പനംകൊണ്ടു അന്നായിരുന്നു നകുലൻ കൊട്ടാരത്തിലേക്ക് വരുന്നത്. അവന്റെ ലക്ഷ്യം ഇന്ദ്രൻ ആയിരുന്നു എന്നാൽ വിധി അവനെ മാറ്റിമറിച്ചു. ഇന്ദ്രനു പകരം ഇന്ദ്രന്റെ പെങ്ങളൂട്ടി ഇഹലോകവാസം വെടിഞ്ഞു. ആ യാമത്തിൽ സന്തോഷം കളിയാടിയിരുന്ന ആ വീട്ടിൽ മരണത്തിന്റെ ശംഖുനാദം കേട്ടു എങ്ങും നിശബ്ദത മയിൽ പോലും പാടാൻ മറന്നുപോയ സമയം ഇരുളിൻ റെ അന്ധകാരത്തിൽ പൗർണമിയുടെ ശോഭയിൽ അവിടെ മരണം കളിയാടി.



തന്റെ ലക്ഷ്യം സാധിക്കാതെ നകുലൻ കൊട്ടാരത്തിൽ നിന്ന് പോകുമ്പോൾ അവൻ കൊണ്ടുപോയി ജീവൻ അത്ര വലുതായിരുന്നു. ദുർഗ്ഗാദേവി വീട് വിട്ടു പോയിക്കഴിഞ്ഞിരുന്നു ഇനി ഒരു യാമത്തിലും അവളെ കാണുവാൻ കഴിയില്ല കൊട്ടാരം സ്മശാനം മൂകമായി എങ്ങും നിശബ്ദത തളം കെട്ടി കിടന്നു. എല്ലാരുടെയും മുഖത്ത് നിർവികാരമായ ചേഷ്ടകൾ മാത്രം. എന്തിന് ആർക്ക് എന്താണ് പറ്റി എന്നുപോലും മനസ്സിലാകാതെ ദുർഗ യാത്രയായി. അപ്പോൾ തന്നെ പ്രശ്നം നോക്കാൻ ബ്രഹ്മദത്തൻ നമ്പൂതിരി വന്നിരുന്നു.



അദ്ദേഹം പറഞ്ഞു സർപ്പദോഷം ഉണ്ട് പൂജ ചെയ്യണം. അത് കന്യകൻ ആയ പുരുഷൻ അങ്ങനെ ആ ചുമതല ഇന്ദ്രന് തന്നെ വന്നെത്തി. രാത്രിയുടെ രണ്ടാം യാമത്തിൽ അവന് പൂജയ്ക്ക് തയ്യാറായി. പൂജയുടെ ഫല പ്രീതിയും കഴിഞ്ഞു മടങ്ങുന്ന ഇന്ദ്രൻ അറിയില്ല ഇന്ദ്രനെ കാത്തിരിക്കുന്ന കോര ആപത്ത് അവനെ തേടി തന്നെ വരും. ഒരു ബ്രഹ്മതത്വം നമ്പൂതിരിക്കും തടയാനാവാത്ത ഒരു നീണ്ട നിയോഗം തന്നെയാണത്. പകുതി മനുഷ്യനും പകുതി നാഗ ആയിട്ടുള്ള ഒരാൾക്ക് മാത്രമേ അവരെ തടയുവാൻ ആവു അത് എങ്ങനെ എന്ന് പോലും അറിയാതെ ഇന്ദ്രൻ കൊട്ടാരത്തിലേക്ക് പോയി.



അവിടെ തളർന്നിരിക്കുന്ന തന്റെ മാതാവിന്റെ അടുത്ത പോകുമ്പോഴും ഇന്ദ്രന് മനസ്സ് വിങ്ങുകയാണ് ഇരുന്നു തന്റെ കുഞ്ഞിപ്പെങ്ങൾ യാത്രയയപ്പ് ശേഷം ആ വീട് മൊത്തം അറിഞ്ഞിരുന്നു. കുസൃതിയും സന്തോഷവും നിറഞ്ഞ ആ വീട് ഇപ്പോൾ അത് വിട്ടകന്നു പോയിരിക്കുന്നു. ആ യാഥാർത്ഥ്യം ഉൾകൊള്ളാൻ ഇന്ദ്രന്റെ അമ്മയ്ക്ക് ആവുന്നു ഉണ്ടായിരുന്നില്ല. എന്നിരുന്നാലുംസ്വന്തം ദുഃഖം മറച്ചുകൊണ്ട് ഇന്ദ്രൻ അമ്മയ്ക്ക് ആഹാരം കൊടുത്തു. നാഗ ന്നൂർ നിനക്കും ഇന്നും സാധിച്ചില്ല അല്ലേ നകുല.



ആ ചോദ്യത്തിന് അവൻ ഉത്തരമുണ്ടായിരുന്നില്ല എന്നാൽ നാഗരാജാവ് പറഞ്ഞു ഇന്ന് നീ ഒരു കന്യകയുടെ രക്തം അർപ്പിച്ചു. ലക്ഷ്യം നേടിയില്ലെങ്കിലും ഇന്ന് ഞാൻ സന്തുഷ്ടനാണ് . അയാൾ അട്ടഹസിക്കും തുടങ്ങി ഹഹഹഹ. നാഗത്താൻ ചെരിവിൽ നാളെ തന്നെ ഒന്ന് നേരിൽ കാണണം എന്തോ മുൻജന്മ സുകൃതം പോലെ അവൻ എന്നെ അടുപ്പിക്കുകയാണ് അവന്റെ ആ കണ്ണുകൾ കണ്ണിന്റെ തിളക്കം എന്നെ വല്ലാതെ ഉന്മാദത്തിൽ ആകുന്നു. എന്തായിരിക്കും എനിക്ക് ഉണ്ടാവുന്നത് ഒന്നും തന്നെ അറിയുന്നില്ല എന്നിരുന്നാലും എനിക്ക് ഒന്നറിയാം അവനെ എനിക്ക് വേണം പക്ഷേ എന്തിന്.



ഇതിനെല്ലാം ഉത്തരം കിട്ടണമെങ്കിൽ ശിരോ നാഗംതിനോട് ചോദിക്കണം അല്ലാതെ ഒരു ഉത്തരമില്ല. ആ നാഗകനിക ശിരോ നാഗ ത്തിന്റെ അടുത്തേക്ക് നിനക്ക് അറിയേണ്ടത് എന്താണെന്ന് എനിക്കറിയാം ഞാൻ പറഞ്ഞു തരാം നീ അവനെ കണ്ടു അല്ലേ അവനാണ് കുഞ്ഞൂട്ടൻ ന്റെ പുനർജന്മം നിനക്കറിയാമല്ലോ കുഞ്ഞു കുട്ടനെ നാഗമാണിക്യം കാത്ത് കുഞ്ഞുകുട്ടന് ആ നാഗരാജാവാആണ് കൊന്നത് അതിനാൽ തന്നെ അവൻ ആ ശാപം കിട്ടി അതിൽ നിന്ന് മോചനം വേണമെങ്കിൽ ആ നാഗമാണിക്യം വേണം അതിനാൽ ആ മനുഷ്യന്റെ ചോരയും വേണം അതിനാണ് അവൻ നകുലൻ അയച്ചത്.



കാര്യങ്ങൾ കൈവിട്ടു പോയ അവസ്ഥയിലാണ് നമ്മൾക്ക് അവനെ സംരക്ഷിച്ചേ പറ്റൂ അതിനു നീ അവന്റെ അടുത്തേക്ക് പോകണം എന്നും അവന്റെ ഒപ്പമുണ്ടാവണം വരുന്ന അമാവാസി യിൽ കുരുതി നടക്കാൻ പാടില്ല അതെ നീ അവനെ സംരക്ഷണ കവചമായി നിൽക്കണം എന്നാൽ മാത്രമേ സാധിച്ചെടുക്കാൻ ആവും ഓർക്കണം അപ്പുറമുള്ളവർ അത്ര ബലശാലികൾ ആണ്. കാലങ്ങളുടെ വിസ്മൃതിയിൽ നമ്മൾക്ക് അവനെ സംരക്ഷിച്ചേ പറ്റൂ നമ്മുടെ ചുമതലയാണ് നാഗമാണിക്യം കാക്കുന്നത് അത് നീ മറക്കണ്ട

കാലങ്ങളുടെ വിസ്മൃതിയിൽ നമ്മൾക്ക് അവനെ സംരക്ഷിച്ചേ പറ്റൂ നമ്മുടെ ചുമതലയാണ് നാഗമാണിക്യം കാക്കുന്നത് അത് നീ മറക്കണ്ട.

തുടരുന്നു,

അവനെ കാക്കക്കണം ഇല്ലെങ്കിൽ നടക്കാൻ പോകുന്നത് വലിയ വിപത്തുകും അത് നീ മറക്കണ്ടാ.

രാഗണി വല്ലാത്ത ചിന്ത ഭാരത്തിൽ ആയി കാരണം എങ്ങനെ അവനെ രക്ഷിക്കും. എതിർ ഉള്ള ആൾ നിസാരകാർ അല്ല.

ഇപ്പോഴുള്ള നാഗത്തിലെ ഏറ്റവും ശക്തനായ പോരാളിയാണെ നകുലൻ . അവന്റെ കൂടെയുള്ളത് ദുർമന്ത്രവാദി അവന്റെ ഗുരുവുമാണ് ആ ഗുരു ഉള്ളടത്തോളം കാലം അവനെ പരാജയപ്പെടുത്തുന്ന അസാധ്യമാണ്.

അവരുടെ ലക്ഷ്യം എന്നു പറയുന്നത് ഈ നാഗകുലത്തെ നശിപ്പിച്ച ആ നാഗമാണിക്യം സ്വന്തമാക്കാൻ ഉള്ളതാണ് അതിനൊരിക്കലും അനുവദിച്ചു കൊടുത്തുകൂടാ.

തന്റെ ഗുരു പറയുന്നതുപോലെ അവനെ സംരക്ഷിക്കേ പറ്റൂ അതിനായി താൻ അവന്റെ ഒപ്പം കൂടിയിരിക്കണം.

വരുന്ന അമാവാസി വരെ അവനെ സംരക്ഷിച്ചേ പറ്റൂ. എന്റെ ജന്മത്തിൻന്റെ നിയോഗവും അവന്റെ ജന്മത്തിന്റെ നിയോഗവും ഒന്നാണ്.

അവന്റെ ഒപ്പം കൂടണമെങ്കിൽ ഈ നാഗസ്വരൂപം മാറ്റി ഞാൻ ഒരു നാഗകന്യകയായി തന്നെ മാറേണ്ടിയിരിക്കുന്നു അവൾ ആകാശത്തിലേക്ക് കൈകൾ ഉയർത്തി ശിവ ഭാഗവാനോട് അനുവാദം ചോദിച്ചു.

ആ നിലാവ് ഉള്ള രാത്രിയിൽ പോലും ആകാശം പ്രകമ്പനം കൊണ്ട്ഭൂമിയിയെ തഴുകി. ഒരു കൊടുങ്കാറ്റ് വന്നുചൂടി ആ കൊടുങ്കാറ്റിൽ നിന്നും അവളുടെ ആ നാഗം രൂപത്തെ വന്ന് മൂടി.

ആവളുടെ രൂപം പതിയെ അങ്കലാവണ്യമുള്ള ഒരു സ്ത്രീയുടെ രൂപത്തിലേക്ക് മാറി. അവളുടെ മാറിടവും അവളെ ഒരു അപ്സര കന്യകയെ പോലെയാക്കി മാറ്റി.

ആവളുടെ ദൗത്യം എന്നത് പറയുന്നതുപോലെ ആവൾ ഇന്ദ്രൻ പഠിക്കുന്ന കോളേജ് വിദ്യാർത്ഥിയെ ആയി.

അവന്റെ ഒപ്പം അടുക്കാൻ വേണ്ടി എന്നാൽ

കോളേജിൽ വെച്ച് ഇന്ദ്രൻനെ കണ്ടപ്പോൾ അവന്റെ നക്ഷത്ര കണ്ണുകളിൽ ആയിരുന്നു അവളുടെ കണ്ണുകൾ ഉടക്കിയത്.

അതു കണ്ടതും നറു പുഞ്ചിരി ആ വരണ്ട അധരങ്ങളിൽ തെളിഞ്ഞു.

ആ കണ്ണുകൾ കാണുന്തോറും താൻ അതിൽ അലിഞ്ഞില്ലാതാകുന്ന പോലെ അവൾക്ക് തോന്നി.

ഏതൊരാളെയും ആകർഷിക്കാൻ തക്ക ശക്തിയുള്ള നക്ഷത്ര കണ്ണുകളായിരുന്നു അത്.

അവൾ നോക്കുന്നത് കണ്ട് ഇന്ദ്രൻയും ഏതോ ലോകത്തിൽ എത്തിയത് പോലെ ആയി.

ഇനി നടക്കാൻ പോകുന്ന അനേകായിരം നിയോഗത്തിന് അനേകായിരം ജന്മകൾ അനേകായിരം സാഹസത്തിന്റെയും അനേകായിരം പരീക്ഷണങ്ങളുടെ അനേകായിരം ലോകത്തിന്റെയും ഒരു സാക്ഷ്യപത്രം എന്നാ നിലയിൽ അവർ പരസ്പരം കണ്ടു.
അവൾ പതിയെ അവന്റെ അടുത്തേക് ചെന്ന്. അപ്പൊ അവളുടെ പൂമേനിയിൽ നിന്നും ഒരു പ്രത്യേകതരം പൂവിന്റെ ഒരു മണം അവനെ ഉന്മേഷവാനാക്കി മാറ്റി.

പാതിരാ പൂവന്റെ മണം മുത്തുപോലെ ഉള്ളവളുടെ പുഞ്ചിരിയിൽ അവൻ മയങ്ങി നിന്നു.

: ഹലോ ഇന്ദ്രൻ.

: ഹായ് ആരാ എന്ന് എനിക്ക് മനസ്സിൽ ആയില്ലാ.

: ഞാനോ എന്റെ പേര് രാഗണി. ഞാൻ ഇവിടെ 1ഇയർ ഇക്കണോമിക്സ് പഠിക്കുന്നെ.

: അല്ലാ എങ്ങനെ അറിയാം എന്റെ പേര്.

: തന്റെ പാട്ട് ഫേമസ് അല്ലെ താൻ കഴിഞ്ഞ് കോളേജ് ഡേയിൽ പാടി ഇല്ലാ അപ്പൊ മുതൽ ഫാൻ ആണ് ഞാൻ.

അവന്റെ മുഖത്തിൽ ഒരു പുഞ്ചിരി എന്നാൽ പെട്ടെന്ന് തന്നെ അസ്തമിച്ചു കാരണം കോളേജ് ഡേക് പാട്ട് പാടാൻ കാരണം അനിയത്തിയായിരുന്നു.

എന്നാൽ ഇന്ന് അവൾ ഇല്ലാ എന്നാ ബോധം അവനെ വല്ലാതെ തളർത്തി കളഞ്ഞു.

: ഡോ തനിക് എന്താ പറ്റിയെ ഇത്ര പെട്ടന്ന് ഡെസ്പ് ആയെ.

: അത് പിന്നെ എന്റെ അനിയത്തിയെ കുറച്ചു ഒരത്തു പോയി.

: പോട്ടെ ഡാ സാരമില്ലാ.

അപ്പോഴാണ് എവിടുന്ന് ഒരു മഗുടിയുടെ ഒച്ച അവൾ കേൾക്കുന്നത്.

അവളുടെ ബോഡി മാറാൻ പോകുന്നെ പോലെ അവൾക് തോന്നി അവനോടു ബൈ പറഞ്ഞു അവൾ നേരെ ടോയ്ലറ്റ്യിൽ പോയി.

പെട്ടന്ന് തന്നോട് സംസാരിച്ച ആൾ പെട്ടന്ന് എന്താ പോയെ എന്ന് അവൻ ആലോചിച്ചു.

പിന്നെ എന്തോ ഓർത്തു ചിരിച്ചു കൊണ്ട് അവൻ പോയി.

*****—*–*******

അവൾ വല്ലാതെ വിയർക്കാൻ തുടങ്ങി അവളുടെ ബോഡി പതിയെ നാഗത്തിന്റെ രൂപത്തിൽ ആവാൻ തുടങ്ങി.

അപ്പോൾ ആണ് അവൾ ഒരാത്തത് തന്റെ ഗുരു പറഞ്ഞ കാര്യം. എവിടെ എങ്കിൽ നീ മഗുടിയുടെ ഒച്ച കേട്ടാൽ നീ നാഗകന്യിക ആയിരിക്കുമ്പോൾ നീ പഴയ രൂപത്തിൽലേക്ക് പോവും.

അതായത് നാഗ രൂപം ആയി മാറും എന്നാണ്. അവൾ പെട്ടന്ന് തന്നെ പാമ്പ് ആയി മാറി കഴിഞ്ഞു.

**********-

നാഗന്നൂർ,

നാഗരാജാവ് വലിയ ഹോമത്തിലായിരുന്നു അദ്ദേഹത്തിന്റെ ശരീരം മൊത്തം മന്ത്രങ്ങൾ ആവാഹിച്ച് അദ്ദേഹം ഒരു അകാലവിക്ഷു ആയ ഒരു സർപ്പമായി മാറി.

ആകാശത്തിലേക്ക് ഉയർന്നുവന്ന് നാഗരാജൻ അട്ടഹസിച്ചു. നീ എന്റെ വഴി തടയും അല്ലേ രാഗണി നിന്നെ നശിപ്പിക്കാൻ ഇതാ അവൻ പുനർജന്മം എടുത്തിട്ട് ഉണ്ട്. അവൻ നിന്നെ നശിപ്പിക്കും അതുവഴി ഞാൻ കുഞ്ഞൂട്ടൻന്റെ പുനർജന്മത്തെ ഇല്ലാതാക്കി ഞാൻ യൗവനം

വീണ്ടെടുക്കും.

ഹ ഹ ഹ ഹ എന്നും പറഞ്ഞുകൊണ്ട് നാഗരാജാവ് അട്ടഹസിക്കുവാൻ തുടങ്ങി.

അതി തീവ്രമായുള്ള പൂജയുടെ ഫലമായി നാഗന്നൂർ ആകെ ആടിയുലഞ്ഞു അതിന്റെ ന

നടക് പത്തിവിടർത്തി നാഗുലൻ അടി കൊണ്ടിരുന്നു.

പ്രപഞ്ചത്തിലെ അനേകായിരം വള്ളികൾ കൂടിച്ചേർന്ന് അനേകായിരം ഭൂമിയുടെ അതിർവരമ്പുകൾ വകഞ്ഞു മാറ്റിക്കൊണ്ട് ആ പുനർജന്മഭൂമിയിലേക്ക് പിറന്നു വീഴുകയാണ്.

ആയിരം വർഷങ്ങൾക്കു മുമ്പ് ഇതേ സ്ഥാനത്തുള്ള തന്റെ കർമ്മസ്ഥാനിയായ ഗുരുവിന്റെ പുനർജന്മം അവിടെ ആഗമനം ആകുകയായിരുന്നു.

അത്ര പൈശാചികവും ജീർണതവുമായ ആളായ പ്രദങ്കപുളകിതൻ എന്ന രാജാവ് അവിടെ പുനർജന്മം കൊണ്ടു.

അവന്റെ അഗമനം അത് അവളെ ഇല്ലാതെ ആക്കാൻ ആയിരുന്നു രാഗണിയുടെ മരണത്തിനു വേണ്ടി അതിനു വേണ്ടി മാത്രം.

കൃത്യം അഴവിനായി 49 സെക്കൻഡറിനുള്ളിൽ ഈ ഭൂമിയിലേക്ക് ചുടചുംബനമായി അയാൾയുടെ പുനർജന്മം പൂർവ്വ സ്ഥിതിയിൽ എത്തും.

***************—***—-****

വീട്ടിൽലേക്ക് ചെന്നപ്പോളും അവന്റെ മനസ്സിൽ അവൾ മാത്രം ആയിരുന്നു തന്റെ പെങ്ങളൂട്ടി.

ആവളുടെ ചിരിക്കുന്ന മുഖം മാത്രം മുന്നിൽ നിറഞ്ഞു നിന്നു.

എന്നാൽ അത് പോലെ ഇന്ന് കണ്ട അവളുടെ മുഖവും മനസ്സിൽ നിന്നും പോകുന്നു ഇല്ലാ.

***************

വർഷം 2017,

അങ്ങ് അങ്ങകലെ നിറഞ്ഞു കിടക്കുന്ന നെൽപ്പാടം. അവിടേക്ക് മെല്ലെ മന്ദമാരുതനായി ഒരു ഇളം കാറ്റു അടിച്ചു അതിൽ ഒരുപാട് നെല്ല് ചെടികൾ ആ കാറ്റത്ത് ഇങ്ങനെ പയ്യെ ആടുമ്പോൾ പെട്ടെന്ന് ആകാശം ഇരുണ്ട കാർമേഘങ്ങൾ ഇരുണ്ടുകൂടി ഇരുട്ടിലേക്ക് പ്രവേശിച്ചപ്പോൾ അവിടെ ഒരു പയ്യൻ ഉണ്ടായിരുന്നു.

ആ പയ്യന്റെ നേരെ ആയിരക്കണക്കിന് വരുന്ന നാഗങ്ങൾ അവന്റെ അടുത്തേക്ക് വന്നു. അവന്റെ അടുത്തേക് വന്ന ആ നാഗങ്ങൾ അവനെ ദംശിക്കാൻ തുടങ്ങി.

പെട്ടന്ന് തന്നെ കിടക്കയിൽ നിന്നും ലാലു എഴുനേറ്റു. അവൻ എഴുന്നേറ്റിട്ട് വല്ലാതെ കിതക്കാൻ തുടങ്ങി കാരണം അത്തരത്തോളം ഭയപ്പെടുന്ന സ്വപ്നമായിരുന്നു അവൻ കണ്ടത് തന്നെ.

അവൻ പതിയെ കിടക്കയിൽ നിന്നും എഴുനേറ്റു രാവിലത്തെ പരുപാടി എല്ലാം കഴിഞ്ഞു ജോലിക് പോകൻ റെഡി ആയി.

അവൻ വീടിന്റെ അടുത്ത് ഉള്ള സൂയിലെ സൂ കീപ്പർ ആയിരുന്നു. ആ സൂയിൽ കൂടുതലും പാമ്പുകൾ ആയിരുന്നു ഉണ്ടാരുന്നത്.

അതിലെ പല പാമ്പ് കളുടെയും രൂപ രേഖ ഉണ്ടാരുന്നു.

രാഗണി എന്ന് നാഗകന്യക അതുപോലെ ഇന്ദ്രൻ എന്ന് നാഗകന്യകൻ അങ്ങനെ ഒത്തിരി ഉണ്ടാരുന്നു.

അവരുടെ കഥകളിൽ വരുന്ന വില്ലൻ മാർ അങ്ങനെ പലതും അവിടെ ഉണ്ടാരുന്നു.

ആ ചിന്തകൾക്ക് എല്ലാം വിരാമം വിട്ടുകൊണ്ട് അവൻ നേരെ കുളിക്കാൻ കയറി കുളിച്ചു കഴിഞ്ഞു വന്നപ്പോൾ അവന്റെ അമ്മ ചൂടോടുകൂടി ചായയും അടയും കൊടുത്തു.

വയറു നിറച്ച തിന്നു കൊണ്ട് അവൻ അമ്മയോട് യാത്ര പറഞ്ഞു.

: അമ്മ ഞാൻ പോയിട്ട് വരട്ടെ.

: നീ ചോറ് എടുത്തരുന്നോ.

: ഇല്ലാ അമ്മ ഞാൻ മറന്നു പോയി.

: കുട്ടിയെ നീ എന്തിനുള്ള പുറപ്പാടാ ഇങ്ങനെ വിശന്നിരുന്ന് കാൻ അന്നോ പണിക് പോകുന്നെ.പോകുന്നത്നു മുൻപ് അച്ഛനോട് പറഞ്ഞിട്ട് പോ.

ലാലു നേരെ അവന്റെ അച്ഛൻന്റെ ഫോട്ടോയിൽ ലേക്ക് നോക്കി പോവാ എന്ന് പറഞ്ഞു.

അവൻ അച്ഛന്റെ മരണശേഷം കിട്ടിയ ജോലി ആണ് ഇത്.

അവന്റെ അച്ഛന്റെ പേര് നാഗുലൻ. ആയാലും ഇതേ സൂയിലെ സൂകീപ്പർ ആയിരുന്നു.

കൂട് റെഡി ആക്കി കൊണ്ട് ഇരുന്നപ്പോൾ ഒരു കരിനാഗം കടിക്കുവാരുന്നു

ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നതിനു മുമ്പ് തന്നെ മരിച്ചു. അതിൽ പിന്നെ ആണ് ലാലു നു ജോലി കിട്ടുന്നത്.

ഇടക് ജോലി ചെയ്യുമ്പോൾ നാഗങൾ അവനോടു സംസാരിക്കുന്നതു പോലെ തോന്നി.

പതിവ് പോലെ അവൻ സൂയിൽ എത്തി. ഡ്രസ്സ്‌ എല്ലാം മാറി സൂകീപ്പർ ഡ്രസ്സ്‌യിൽ ആയി മാറി.

അവൻ ഡ്രസ്സ് മാറി മുന്നോട്ടു നടന്നപ്പോൾ തന്നെ ഇന്നലെ രാത്രിയിൽ ഡ്യൂട്ടി ഉണ്ടായിരുന്ന രാഘവൻ കുടിച്ചു ബാക്കി വെച്ച ബ്രാണ്ടി കുപ്പിയു ഏതു ജീവിയുടെ മാംസവും ചുട്ടതും അവിടെ ഉണ്ടായിരുന്നു.

ഞാൻ പലപ്പോഴും പുള്ളിയോട് പറഞ്ഞിട്ടുണ്ട് ഈ ഒരു മൃഗത്തെയും ചുട്ട തിന്നരുത് എന്നാൽ പൊള്ളിയതൊന്നും കേൾക്കത്തില്ല.

ഞാൻ നേരെ എല്ലാ ജീവികളും ആഹാരം കൊടുത്തു കൊടുത്തു അവസാനം എന്റെ അച്ഛന്റെ ജീവൻ എടുത്ത കരിനാഗത്തിന്റെ മുന്നിൽ എത്തി.

എന്നും കുറച്ചു മാത്രം ആണ് ആഹാരം അതിനു കൊടുക്കത്തു ഒള്ളു.എന്നാൽ ഇന്ന് ഞാൻ അതിന്റെ അടുത്ത് അത് വല്ലാത്ത ഒരു ഉച്ചയോടു കൂടി എന്നോട് പറഞ്ഞു
നിന്നെ തേടി അവർ വരും നീ ആരു ആണ് എന്ന് ഉള്ള സത്യം നീ അറിയും

തുടരും…

Note: അടുത്ത ഉടനെ തന്നെ വരും ❤️❤️❤️ kamukan