രണ്ടാമൂഴം – 2


നമസ്കാരം.. JK യാണ്. ആദ്യം തന്നെ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു.

പിന്നെ ഒരു പ്രദാന കാര്യം എന്തെന്നാൽ രണ്ടാമൂഴo എന്ന ഈ കഥ കളി എഴുതുക എന്ന ഉദ്ദേശം വച്ചുകൊണ്ട് എഴുതി തുടങ്ങിയ കഥയല്ല. അതായത് ഈ കഥ തീർത്തും പ്രണയത്തിന് പ്രാധാന്യം നൽകികൊണ്ട് മനസ്സിൽ കണ്ട ഒരു കഥയാണ്. അതുകൊണ്ട് തന്നെ പ്രണയം വായിക്കാൻ താല്പര്യമില്ലാത്തവർ ഈ കഥ വായിക്കാതിരിക്കുക.

പിന്നെ കുറച്ച് കമന്റ്‌കൾ ഞാൻ കണ്ടു. ഒരു CD യുടെ പേരിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമോ.. അല്ലങ്കിൽ അതിന്റെ പേരിൽ ഒരു പെൺകുട്ടി ഒരാളെ ഇത്രയും വെറുക്കുമോ എന്ന് .

അതിന് എനിക്ക് പറയാനുള്ളത്. ശ്രീകുട്ടന്റെയും അനുവിന്റെയും സ്കൂൾ കാലം (SSLC) എന്ന് പറയുന്നത് 2005 നും 2010 നും ഇടയിലായിട്ട് വരും. ആ ഒരു കാലഘട്ടത്തിലൂടെ കടന്നുപോയവർക്ക് ഒരുപക്ഷെ അറിയാൻ കഴിയും അന്നത്തെ അവസ്ഥകളെ കുറിച്ച്.

അതായത് ഇന്നത്തെ പോലെ പോൺ മൂവിയെന്നും പോൺ സ്റ്റാർസ് എന്നും പറയുന്നത് വലിയ അപരാധമായിരുന്ന കാലം. എന്നാൽ സാധാ മലയാളം തമിഴ് A പടങ്ങളിൽ നിന്നും ഇംഗ്ലീഷ് പോൺ മൂവികളിലേക്ക് മലയാളി നോട്ടം മാറ്റുന്ന കാലവുമാണ് അത്.

ഫോണുകൾ പോലും ഇത്തരം വീഡിയോസ് കാണാൻ വേണ്ടി വാങ്ങാൻ തുടങ്ങിയ കാലം. അതുകൊണ്ട് തന്നെ 2000 രൂപക്ക് താഴെവരെ ചൈന ബ്രാണ്ടുകൾ നമ്മുടെ വിപണി ഭരിച്ചിരുന്നു അന്ന്.

ആ ഒരു കാലത്തിലെ കഥയാണ് ഞാൻ പറയുന്നത്. പിന്നെ വെറുമൊരു കഥയല്ലേ അതിനെ അങ്ങനെ കണ്ടാൽ മതി. പിന്നെ Like (❤️) കൂമ്പരമാവുബോൾ എഴുത്തുകാർക്ക് എഴുതാനുള്ള ഇൻട്രസ്റ്റും വരും. അതുകൊണ്ട് ഹൃദയം ചുവക്കട്ടെ കഥകൾ കാറ്റ് പോലെ എല്ലാരിലേക്കും എത്തപെടട്ടെ.

എന്നാൽ നമ്മുക്ക് രണ്ടാമൂഴത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് കടക്കാം..

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

അനുവിന് ഒരു കല്യാണലോചന വന്നിട്ടുണ്ട് അവളുടെ കോളേജിലെ അസിസ്റ്റന്റ് പ്രഫസറാണ് പയ്യൻ. അമ്മയുടെ ആ വാക്കുകൾ ശ്രീക്കുട്ടന്റെ കാതിൽ ഒരു വെള്ളിടി പോലെ മുഴങ്ങി.

നാളെ അവർ അനുവിനെ കാണാൻ വരും. അവർ വരുബോ നമ്മളെല്ലാരും അവിടെ ഉണ്ടാവണം എന്നാണ് മാമൻ പറഞ്ഞത്. അമ്മ അത് കൂടി പറഞ്ഞു കേട്ടപ്പോൾ ശ്രീക്കുട്ടന് അവന്റെ കൈ കാലുകൾ തളർന്ന് പോകുന്നത് പോലെ തോന്നി.

ശ്രീക്കുട്ടൻ ഇരുന്നിടത് നിന്നും പതിയെ എഴുനേറ്റു. എനി ഒരു നിമിഷം പോലും അവനവിടെ ഇരുന്നാൽ ഒരുപക്ഷേ അവൻ അവന്റെ അമ്മക്ക് മുന്നിലിരുന്ന് പൊട്ടികരയും എന്നവന് തോന്നി.

ശ്രീകുട്ടൻ അമ്മ അവന് നൽകിയ ചായ പോലും കുടിക്കാതെ അവൻ നേരെ നടന്നത് താമരപൂക്കൾ പൂത് നിൽക്കുന്ന തിരുനാവായ പാടത്തേക്കാണ്. തന്റെ എല്ലാ സങ്കടങ്ങൾക്കും സാക്ഷിയാവറുള്ള ആ താമര പൂക്കൾകടുത്തേക്ക്.

അവനവിടെ എത്തിയതും അതുവരെ അടക്കി പിടിച്ചിരുന്ന കരച്ചിൽ അണ പൊട്ടിയ വെള്ളം പോലെ കുത്തി ഒലിച്ച് പുറത്തേക് ഒഴുകാൻ തുടങ്ങി.

ശ്രീക്കുട്ടൻ അവിടിരുന്ന് ഒരുപാട് നേരം കരഞ്ഞു. അനുവിന്റെ മുഖം അവന്റെ മനസിലേക്ക് കയറി വരും തോറും അവന്റെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞൊഴുകികൊണ്ടിരുന്നു.

അനു എനി മുതൽ തനിക്കുള്ളതല്ല. അവൾ മറ്റൊരാൾക്ക്‌ അവകാശപെട്ടതാണ് എന്ന് ചിന്തിച്ചപ്പോൾ അന്നേരം അവന് തല പെരുക്കുന്നത് പോലെ തോന്നി. അനുനിമിഷം അവൻ കരഞ്ഞുകൊണ്ടേയിരുന്നു.

കരഞ്ഞ് കരഞ്ഞ് നേരം ഒരുപാട് കടന്ന് പോയി. അല്പ നേരത്തിന് ശേഷം അവൻ താമര പാടത്തെ ഇളം കലക്കമുള്ള വെള്ളത്തിൽ മുഖം കഴുകിയതിന് ശേഷo പതിയെ വീട്ടിലേക്ക് നടന്നു.

ടാ.. നിനക്ക് ചോറ് വേണ്ടേ.. അവൻ റൂമിലേക്ക് കയറാൻ നേരം അവന്റെ അമ്മ പുറകിൽ നിന്നും വിളിച്ച് ചോദിച്ചു.

വേണ്ട… അവൻ അമ്മക്ക് മുഖം കൊടുക്കാതെ എങ്ങിനെയോ പറഞ്ഞൊപ്പിച്ച ശേഷം തന്റെ റൂമിൽ കയറി വാതിലടച്ചു.

വാതിൽ അടച്ചതും അതുവരെ അവൻ പിടിച്ചു നിന്ന നൊമ്പരം അവന്റെ കണ്ണുകളിൽ നിന്നും വീണ്ടും ഉറവയായി പൊട്ടിയോഴുകാൻ തുടങ്ങി.

അവൻ കരച്ചിലിന്റെ ശബ്ദം പുറത്ത് വരാതിരിക്കാൻ ബെഡിൽ ചെന്ന് കിടന്ന് തലയിണയിലേക്ക് മുഖമമർത്തി പിടിച്ചു.

അവന്റെ മനസിലേക്ക് അനുവിന്റെ മുഖം കയറി വരും തോറും അവൻ കൂടുതൽ സങ്കടപ്പെട്ടു. അവന്റെ കണ്ണുകൾ ആ തലയിണയെ ഒരുപാട് നേരം ഇറനണിയിച്ചു കൊണ്ടിരുന്നു.

ചെറുപ്പം മുതൽ അനു തന്റേതാകും എന്ന് വിശ്വസിച്ച അവന് ഒരിക്കലും താങ്ങാൻ കഴിയുന്നതല്ല അനു മറ്റൊരാളുടേത് ആവുന്നത്.

കരഞ്ഞ് കരഞ്ഞ് ശ്രീകുട്ടൻ എപ്പോഴോ തളർന്ന് ഉറങ്ങി പോയി.

പിറ്റേന്ന് രാവിലെ അവനെഴുനേൽക്കുബോൾ തല്ലേനാൾ കരഞ്ഞതിന്റെ ഷീണം അവന്റെ കണ്ണുകളിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു.

അവൻ വേഗം തന്നെ എഴുനേറ്റ് കുളിച്ച് ചായ കുടിച്ചെന്ന് വരുത്തിയ ശേഷം വേഗം വീടിന് വെളിയിലേക്കിറങ്ങി.

അവന്റെ ലക്ഷ്യം മനുവിനെ കാണുക തന്റെ സങ്കടങ്ങൾ മനുവുമായി പങ്ക് വെക്കുക എന്നതാണ്. ഒരുപക്ഷേ എനിയും അതിന് വൈകിയാൽ തന്റെ ഹൃദയം ഒരു ബലൂൺ പോലെ പൊട്ടിപോവുമെനവന് തോന്നി.

ശ്രീക്കുട്ടൻ വീടിന് വെളിയിലേക്ക് ഇറങ്ങിയതും അവന്റെ പുറകിൽ നിന്നും അച്ഛന്റെ വിളിയെത്തി.

ടാ.. നീ രാവിലെ തന്നെ എങ്ങോട്ടാ.. നിന്നോട് അമ്മ ഇന്നലെ പറഞ്ഞില്ലേ ഇന്ന് അനുമോളെ കാണാൻ കുറച്ച് പേർ വരുന്നുണ്ടെന്. എനി അവർ വരുന്ന നേരത്ത് നീ എവിടേലും പോയി കിടക്കരുത് ഞാൻ പറഞ്ഞേക്കാം. അച്ഛൻ അതും പറഞ്ഞ് വീടിനുള്ളിലേക്ക് കയറി പോയി. ശ്രീകുട്ടൻ നേരെ മനുവിന്റെ അടുത്തേക്കും.

എന്നാൽ അച്ഛന്റെ അന്ത്യശാസനതിനോടുവിൽ ശ്രീക്കുട്ടൻ കണ്ണും തുടച്ച് പഠിപ്പുര ഇറങ്ങി പോവുന്നത് അവന്റെ അമ്മ അടുക്കളയുടെ ജനലിലൂടെ കാണുന്നുണ്ടായിരുന്നു.

ശ്രീക്കുട്ടൻ നേരെ പോയത് മനുവിന്റെ വീട്ടിലേക്കാണ്.

എന്താ മോനെ.. ശ്രീക്കുട്ടനെ കണ്ടതും മനുവിന്റെ അമ്മ അവനോട് ചോദിച്ചു.

മനു എവിടെ..

അവൻ ഇതുവരെ എഴുന്നേറ്റിട്ടില്ല.

മ്മ് എന്ന അവനെ ഒന്ന് വിളിക്കോ..

ആ ശരി. മോൻ കയറിയിരിക്ക്. മനുവിന്റെ അമ്മ ശ്രീക്കുട്ടനോട് കയറി ഇരിക്കാൻ പറഞ്ഞ ശേഷം വീടിനുള്ളിലേക്ക് കയറി പോയി.

മനു……. ടാ.. മനു.

ഈ.. തള്ള ഉറങ്ങാനും സമതിക്കില്ലേ. മനു കിടക്കപ്പായയിൽ കിടന്ന് പിറുപിറുത്തു കൊണ്ട് ഒന്നുടെ തിരിഞ്ഞ് കിടന്നു.

ടാ…

എന്താമ്മേ…

ടാ ആ ശ്രീകുട്ടനത്ത നിന്നെയും കാത്ത് പുറത്ത് നിൽക്കുന്നു.

ങേ.. ആര്..

നിന്റെ അച്ഛൻ വേലായുധൻ. അവന്റെ അമ്മ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.

ങേ അതിന് അങ്ങേരിന് പണിക്കൊന്നും പോയില്ലേ മനുഷ്യനെ മെനക്കെടുത്താനായിട്ട്.. മനു പിറുപിറുത്തും കൊണ്ട് പുറത്തേക്ക് നടന്നു.

മനു വീടിന് വെളിയിൽ എത്തിയപ്പോഴാണ് പുറത്ത് ശ്രീക്കുട്ടൻ നിൽക്കുന്നത് കണ്ടത്.

Pages
ഇവനെന്താ ഈ രാവിലെ തന്നെ. മനു ഉടുത്തിരുന്ന മുണ്ട് ഒന്നുടെ മുറുക്കി ഉടുത് കണ്ണും തിരുമി ശ്രീക്കുട്ടന്റെ അടുത്തേക്ക് ചെന്നു.

എന്താടാ രാവിലെ തന്നെ.. മനു ശ്രീകുട്ടനോട് ചോദിച്ചു.

നീ ഡ്രസ്സ്‌ മാറി വാ എനിക്കൊരു കാര്യം പറയാനുണ്ട്.

എന്ത് കാര്യം..

നിന്റെ അച്ഛനെ കെട്ടിക്കുന്ന കാര്യം. നീ വരുന്നുണ്ടെങ്കിവാ ഞാനാ പാടതുണ്ടാവും. ശ്രീക്കുട്ടൻ അതും പറഞ്ഞ് ചവിട്ടി തുള്ളി പാടത്തേക്ക് നടന്നു.

ആഹാ ഈ മൈരൻ രാവിലെ തന്നെ എന്റെ അമ്മക്കുള്ള പണിയും കൊണ്ടാണോ ഇങ്ങോട്ട് കെട്ടിയെടുത്തത്..

എനി പറഞ്ഞപോലെ തന്തപിടിക്ക് വേറെ വല്ല സെറ്റപ്പും ഉണ്ടോ… മനു വീട്ടിലേക്ക് തിരിഞ്ഞ് നടക്കുന്നതിനിടയിൽ വെറുതെ ചിന്തിച്ചു.

എന്തിനാട അവൻ വന്നത്.. അമ്മയുടെ വകയായിരുന്നു ആ ചോദ്യം.

ങേ അതോ.. അതവനൊരു കല്യാണകാര്യം പറയാൻ വേണ്ടി വന്നത.

കല്യാണോ.. ആരടെ…

ഇങ്ങടെ കെട്ട്യോന്റെ. മനു അല്പം സൗണ്ട് കുറച്ചാണ് അത് പറഞ്ഞത്.

ങേ.. എന്ത്..

എനിക്കറിയാൻ പാടില്ല. നിങ്ങളൊന്ന് പോവുന്നുണ്ടോ. മനു ഉറക്കം നഷ്ടമായ കലിപ്പ് അവന്റെ അമ്മയോട് തീർത്ത് റൂമിലേക്ക് നടന്നു.

അതെ സമയം അനു അതി രാവിലെ അമ്പലത്തിൽ പോയി തൊഴുത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

അവളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാണല്ലോ ഇന്ന്.

വിവേക് പലപ്പോഴും അനുശ്രീയെ നോക്കുബോൾ അവളുടെ ഫ്രണ്ട്‌സ് അവളോട് പറയുമായിരുന്നു സാറിന് അവളോട് എന്തോ ഉണ്ടെന്ന്. പക്ഷേ അവൾ അന്നത് കാര്യാക്കിയില്ല. അല്ലങ്കിൽ അവൾ അതിന് ഒട്ടും താല്പര്യം കാണിച്ചില്ല എന്ന് വേണം പറയാൻ.

വിവേകണെങ്കിൽ അസിസ്റ്റന്റ് പ്രഫസറായി കോളേജിൽ എത്തിയ നാൾ മുതൽ അയാൾക്ക് പുറക്കെയാണ് കോളേജിലെ ഒരു കൂട്ടം പിടകോഴികൾ.

അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവിവാഹിതൻ നല്ല ജോലി കാണാനും കൊള്ളാം.

പക്ഷേ എന്തുകൊണ്ടോ അനുശ്രീക്ക് അതിനൊന്നും ഒരു താല്പര്യവുമില്ലായിരുന്നു. അനുശ്രീ കോളേജിലെ മറ്റ് കുട്ടികളിൽ നിന്നും തീർത്തും വ്യത്യസ്തയാണ്. കോളേജിലെ പുരുഷൻമാരിൽ നിന്നും കുറച്ച് അകലം പാലിക്കുന്ന പ്രകൃതവും.

കോളേജിൽ അനുശ്രീയെ പോലെ സുന്ദരികൾ വേറെയും ഒരുപാടുണ്ടായിട്ടും വിവേക് തന്റെ ജീവിതം ഷെയർ ചെയ്യാൻ അനുവിനെ തിരഞ്ഞെടുത്തതിന്റെ കാരണവും അതാവാം.

അനുശ്രീ എന്നാൽ കോളേജിൽ ചെറുതല്ലാത്ത താരമുല്യമുള്ള ഒരു ക്യാരക്ടറാണ്.

ചെറിയ ഒരു ഫെമിനിസ്റ്റ് ചിന്താഗതിയുള്ള ആളെപ്പോലെ.

അതുകൊണ്ട് തന്നെ അവൾ അവൾക്ക് പുറക്കെ വാലാട്ടി ചെന്നവരുടെ എല്ലാം വാല് മുറിച്ചിട്ടുണ്ട്. അതിന് അവളെ പ്രാപ്തയാക്കുന്നത് അവളുടെ അതെ സ്വഭാവ ഗുണമുള്ള അവളുടെ കൂട്ടുകാരി വിധുബാലയാണ്. “വിധുബാല🥀”

JK: വിധുബാലയെ നിങ്ങളറിയും കിഷോറിന്റെയും അഭിരാമിയുടെയും ഏട്ടത്തിയമ്മ. തണൽ S2 വിലെ നായിക. (വിധുബാലയുടെയും അനുവിന്റെയും കോളേജ് ലൈഫ് നമ്മുക്ക് തണൽ S2 വിൽ വായിക്കാം അതുകൊണ്ട് അതിലേക്ക് ഞാൻ കടക്കുന്നില്ല)

അനു കോളേജിലെ പല കാര്യങ്ങളും ചിന്തിച്ച് അമ്പലത്തിൽ നിന്നും വീട്ടിലേക്ക് നടന്നു.

ചെറിയൊരു പാടം കടന്നിട്ട് വേണം അനുവിന് വീട്ടിലെത്താൻ.

കേരളം അതിന്റെ സൗന്ദര്യം മുഴുവൻ ദൈവം ഒളിപ്പിച്ചുവച്ചിരിക്കുന്നത് കുന്നുകളിലും മലകളിലും പുഴകളിലും പാടങ്ങളിലുമാണല്ലോ. തിരുനാവായയിലും ആ സൗന്ദര്യത്തിന് ഒട്ടും കുറവില്ല.

അനു പാടവരമ്പിലൂള്ള തണുത്ത മഞ്ഞു തുള്ളികളെ തന്റെ പച്ച ദാവണി തുമ്പുകൊണ്ട് തഴുകി തലോടി കൊണ്ട് അമ്പലതിൽ നിന്നും വീട് ലക്ഷ്യമാക്കി നടന്നു.

നടത്തത്തിനിടയിൽ അനു അവളുടെ കുട്ടികാലത്തെ കുറിച്ച് ഓർത്തു.

പണ്ട് ശ്രീക്കുട്ടന്റെ ഒപ്പം സ്കൂളിൽ പോവുന്നതും. അവൾക്ക് താമര വേണം എന്ന് പറഞ്ഞപ്പോൾ ശ്രീകുട്ടൻ കുളത്തിലിറങ്ങി താമര പറിച്ച് കൊടുത്തതും. വീട്ടിൽ ചെന്നപ്പോൾ അമ്മായിയുടെ കയ്യിൽ നിന്നും അവന് നല്ല അടി കിട്ടിയതുമെല്ലാം അവളോർത്തു.

പിന്നീട് അവളുടെ ചിന്ത ശ്രീക്കുട്ടനെ കുറിച്ചയിരുന്നു.

വിധു (വിധുബാല) പറഞ്ഞതുപോലെ താൻ എന്തിനാണ് ശ്രീക്കുട്ടനെ ഇങ്ങനെ വെറുക്കുന്നത് എന്ന് ഒരു നിമിഷം അവൾ ചിന്തിച്ചു.

പണ്ട് അവന്റെ കയ്യിൽ നിന്നും ഒരു CD പിടിച്ചതിന്റെ പേരിലോ..

അങ്ങനെയെങ്കിൽ ഹോസ്റ്റലിൽ വച്ച് ഫ്രണ്ട്സിന്റെ ഒപ്പം ഞാൻ എത്ര തവണ അങ്ങനുള്ള വീഡിയോസ് കണ്ടിരിക്കുന്നു. പോരാത്തതിന് തനിയെയും കാണുന്നു.

അതിനാണോ ഞാൻ അവനോട് ദേഷ്യം കാണിച്ചത്.

അല്ല. പിന്നെ..? ശ്രീ കുട്ടൻ എന്നെ പലതും ചെയ്യും എന്ന് എന്റെ കൂട്ടുകാരികൾ പറഞ്ഞു പേടിപ്പിച്ചതുകൊണ്ടോ..

അല്ല.. ഒരു പക്ഷേ എന്നെ ഒരുപാട് വേദനിപ്പിച്ചത് അവൻ ഒരു വൃത്തികെട്ടവനാണ് എന്ന് എല്ലാരും പറഞ്ഞതാണ്. ടീച്ചർ മാര് പോലും അവനെ അങ്ങനെ കണ്ടതാണ്.

ഞാൻ ഒരുപാട് ഇഷ്ടപെടുന്ന അവൻ ഒരു വൃത്തികെട്ടവനാണ് എന്ന് എനിക്ക് ചുറ്റുമുള്ളവർ പറഞ്ഞു നടന്നപ്പോ വെറുത്ത് പോയി ഞാനുമവനെ.

ഇന്നത്തെ കാലം പോലെ അല്ലല്ലോ അന്ന്. സെക്സ് എന്നത് ഒരു ഇൻഡിപെൻഡന്റ് ആയ ചിന്താഗതി അല്ലയിരുന്നു അന്ന്. അത് എന്താണ് എന്ന് തിരിച്ചറിയാൻ പോലുമുള്ള കഴിവ് ഇല്ലായിരുന്നു എനിക്കന്ന് .

അപ്പോൾ തോന്നിയ വെറുപ്പ് പിന്നീട് ഞാൻ വലുതാവുമ്പോ എനിക്കൊപ്പം വലുതായി.

പിന്നീട് വർഷങ്ങൾക്കു ശേഷം ഇതിലൊന്നും വലിയ കാര്യമില്ല എന്ന് മനസിലായപോഴേക്കും അവൻ ഞാനുമായി ഒരുപാട് ആകാനിരുന്നു.

ഹും… അതെല്ലാം കഴിഞ്ഞ കാര്യങ്ങൾ. അവൾ ഒരു നെടുവീർപ്പോടെ ഓർത്തു.

പറ്റുകയാണെങ്കിൽ പോകുന്നതിനു മുൻപ് ശ്രീക്കുട്ടനെ കണ്ട് ഒരു സോറി പറയണം.

അവളുടെ ചിന്ത ശ്രീകുട്ടനിൽ നിന്നും വീണ്ടും വിവേക് സാറിലേക്ക് വന്നു.

വിവേക് സാറിന്റെ വീട് അങ്ങ് കണ്ണൂര് ആണെന്നാണ് പറഞ്ഞുകേട്ടത് അങ്ങനെയെങ്കിൽ തനിക്ക് എനി നഷ്ടമാവൻ പോകുന്നത് ഈ നാടിനെയാണ്. അവൾ നടക്കുന്നതിനിടയിൽ ചെറു സങ്കടത്തോടെ ഓർത്തു.

മനു ശ്രീക്കുട്ടന്റെ അടുത്തേക്ക് നടക്കുബോഴാണ് അമ്പലത്തിൽ നിന്നും തിരിച്ചു വരുന്ന അനുവിനെ കണ്ടത്.

ആ.. അനു നീ എവിടന്ന..

ഞാനോ.. ഞാനൊന്ന് കുളിക്കാൻ പോയതാട.

അനുവിന്റെ മറുപടി കേട്ടപ്പോൾ തന്നെ മനുവിന് അവൾ തന്നെ ഊക്കിയതാണ് എന്ന് മനസിലായി.

ടാ മണ്ട നിനക്ക് എന്നെ കണ്ടാൽ അറിഞ്ഞൂടെ ഞാൻ അമ്പലത്തിൽ പോയി വര്ന്ന്.

ഹും.. മനു ഒന്ന് നീട്ടി മൂളിയത് അല്ലാതെ വേറെ ഒന്നും പറഞ്ഞില്ല.

അല്ലട മനു നിന്റെ കൂട്ടുകാരനെവിടെ..

ആര് ശ്രീക്കുട്ടനോ..

ഓ.. അവൻ തന്നെ. അവനാണല്ലോ നിന്റെ ഉറ്റ മിത്രം. ബാലരമയിലെ ജമ്പനും തുമ്പനും പോലെ.

ഓ.. ഞാൻ അവന്റെ അടുത്തേക്കാണ്. അവനാ താമര കുളത്തിന്റെ അടുത്ത് ഉണ്ടാവുo .

അതെന്താടാ അവൻ വല്ല കുളിസീനും പിടിക്കാൻ പോയതാണോ..

ദേ അനു നീ വെറുതെ ചൊറിയാൻ വരല്ലേട്ടോ.. അനു ചിരിയോടെ പറഞ്ഞതാണെങ്കിലും അവൾ പറഞ്ഞത് മനുവിന് അത്രക്ക് അങ്ങ് ഇഷ്ടപ്പെട്ടില്ല.
അല്ല ഞാനവന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് പറഞ്ഞതാണ്.

ഹും.. അവളുടെ ആ സംസാരം കേട്ട് മനു പുച്ഛത്തോടെ ചുണ്ട് കൊട്ടി കാണിച്ചു.

എന്ന ശരിടാ ഞാൻ പോണു.

മ്മ് ശരി.. ശരി.. എന്നും പറഞ്ഞ് മനു ശ്രീക്കുട്ടന്റെ അടുത്തേക്ക് നടന്നു.

മനു ശ്രീക്കുട്ടന്റെ അടുത്ത് എത്തുബോൾ ശ്രീക്കുട്ടൻ വിദൂരതയിലേക്ക് നോക്കി നിൽക്കുന്നതാണ് കണ്ടത്.

ടാ മൈരേ രാവിലെ തന്നെ മനുഷ്യന്റെ ഉറക്കം കളയാനായിട്ട് എന്ത് മൈരാണ് നിനക്ക് പറയാനുള്ളത്. മനു അല്പം കലിപ്പിൽ ചോദിച്ചു.

ശ്രീക്കുട്ടൻ പതിയെ മനുവിന് നേരെ തിരിഞ്ഞു.

എന്താടാ.. എന്തു പറ്റി. എന്തിനാണ് നീ കരഞ്ഞത്.. ശ്രീകുട്ടന്റെ മുഖഭാവം കണ്ട് മനു ചോദിച്ചു.

ശ്രീക്കുട്ടൻ കരച്ചിലിന്റെ അകമ്പടിയോടെ കാര്യങ്ങളെല്ലാം മനുവിനോട് പറഞ്ഞു.

മനു എല്ലാം കേട്ട് കഴിഞ്ഞ് ശ്രീക്കുട്ടനെ ആശ്വസിപ്പിച്ചു.

ടാ.. ഈ ലോകത്ത് ഒരാൾക്ക് മറ്റൊരാളെ ഇഷ്ടപ്പെടാൻ മാത്ര സ്വാതന്ത്ര്യള്ളു അയാൾ തിരിച്ചും ഇഷ്ടപ്പെടണം എന്ന് പറയാൻ കഴിയില്ല അതുകൊണ്ട് നീയത് മറന്നേക്ക്.

മനു അത് പറഞ്ഞതും ശ്രീകുട്ടൻ കലങ്ങിയ കണ്ണുമായ് അവനെ നോക്കി. ശേഷം മനുവിന്റെ നെഞ്ചിൽ വീണ് കുറച്ച് നേരം കരഞ്ഞു.

നിന്റെ സങ്കടം മാറാനുള്ള മരുന്ന് എന്റെ കയ്യിലുണ്ട്.. കുറച്ച് നേരം കരയാൻ വിട്ടതിനു ശേഷം മനു ശ്രീകുട്ടനെ തന്റെ നെഞ്ചിൽ നിന്നും പറിച്ച് മാറ്റി കൊണ്ട് പറഞ്ഞു.

ശ്രീക്കുട്ടൻ എന്ത് എന്ന ഭാവത്തിൽ കണ്ണ് തുടച്ച് മനുവിനെ നോക്കി.

വാ.. മനു ശ്രീക്കുട്ടനെ കൊണ്ട് നേരെ പോയത് കുറച്ച് അകലെയുള്ള ഒരു ബിവറേജിലേക്കാണ്.

തന്റെ അപ്പോഴത്തെ സങ്കടം മറക്കാൻ എന്ത് വിഷം കഴിക്കാനും ശ്രീക്കുട്ടൻ അന്നേരം ഒരുക്കാമായിരുന്നു.

ബിവറേജിൽ പോയി ഒരു കുപ്പിയും എടുത്ത് കൂടെ കഴിക്കാൻ രണ്ട് ബിരിയാണിയും വാങ്ങി അവർ വീണ്ടും തിരിച്ചു വന്നു.

അടുത്തതായി ആരും കാണാതെ അത് അകത്താക്കുക എന്നതാണ്.

അവർ അതികം ആരും വരാത്ത ഒരു പള്ളി സ്മശാനതോട് ചേർന്ന ഒഴിഞ്ഞ പറമ്പാണ് തിരഞ്ഞെടുത്തത്. അവിടെ ഒരു വലിയ പുളിമാവിന്റെ ചുവട്ടിൽ അവർ സ്ഥാനം പിടിച്ചു.

ഇതിനിടയിൽ അനുവിന്റെ വീട്ടിൽ വിവേക് സാറും വീട്ടുകാരുമെത്തിയിരുന്നു.

പെണ്ണ് കാണാൻ വന്നവരെയെല്ലാം തികഞ്ഞ ആദിത്യ മര്യാദയോടും കൂടി അനുവിന്റെ വീട്ടുകാർ വരവേറ്റു. കൂട്ടത്തിൽ ശ്രീക്കുട്ടന്റെ വീട്ടുകാരും. എന്നാൽ ആ കൂട്ടത്തിൽ ശ്രീകുട്ടൻ മാത്രം ഉണ്ടായിരുന്നില്ല.

ഒരു തലയ്ക്കൽ അനുവിന്റെ പെണ്ണുകാണൽ തകൃതിയായി നടക്കുമ്പോൾ മറു തലയ്ക്കൽ ശ്രീക്കുട്ടൻ ആദ്യമായി മദ്യത്തിന്റെ രുചിയറിയുകയായിരുന്നു.

അവൻ വാശി തീർക്കും പോലെ കുടിച്ച് തീർത്ത മദ്യത്തോടൊപ്പം അവന്റെ കണ്ണുകൾ കലി തുള്ളിയ വർഷം പോലെ പെയ്ത് കൊണ്ടിരുന്നു.

അവൻ ബോധം നഷ്ട്ടമാവുന്നത് വരെ കുടിച്ചു. അവന് കൂട്ടായി മനുവും.

വിവേക് എന്ന സുമുഖനായ യുവാവിനെ അവിടെയുള്ള എല്ലാർക്കും ഇഷ്ടമായി. നല്ല പെരുമാറ്റവും കാണാനും സുന്ദരൻ. കൂട്ടത്തിൽ നല്ല ജോലിയും പിന്നെ എങ്ങിനാണ് വിവേക് സാറിനെ പോലെ ഒരാളെ ഇഷ്ടപെടാതിരിക്കുന്നത്.

വിവേകും അനുവും കൂടി വിഭവ സമൃദ്ധമായ ഉച്ചയൂണ് കഴിക്കുമ്പോൾ ഏതോ ശവപറമ്പിൽ സമയമെന്തെന്ന് പോലും അറിയാതെ ശ്രീകുട്ടൻ ബോധമറ്റുകിടക്കുകയായിരുന്നു.

മനു കണ്ണ് തുറക്കുമ്പോൾ അന്തരീക്ഷം മുഴുവൻ ഇരുട്ട് മൂടാൻ തുടങ്ങിയിരുന്നു. അവൻ വേഗം അടുത്ത് കിടന്നിരുന്ന ശ്രീകുട്ടനെ തട്ടി വിളിച്ചു.

ടാ ശ്രീക്കുട്ട.. ടാ എഴുനേൽക്ക്.

മനുവിന്റെ കുലുക്കി വിളി കേട്ടാണ് ശ്രീകുട്ടൻ കണ്ണ് തുറന്നത്. അവൻ കണ്ണുകൾ വെട്ടി വെട്ടി മിഴിച്ച് മനുവിനെ നോക്കി.

മനു… അവള് പോയടാ. ശ്രീക്കുട്ടൻ കണ്ണുതുറന്നതും ഒപ്പം അവന്റെ വാ തുറന്നു.

മൈര്.. ഒന്ന് മിണ്ടാതിരിയട. ഇത് എവിടെയാ കിടക്കുന്നത് സമയം എന്തായി എന്ന് വല്ല ചിന്തയുമുണ്ടോ നിനക്ക്… മനു അല്പം കലിപ്പിൽ തന്നെ ചോദിച്ചു.

ങേ… ഇതെവിടെ സ്ഥലം… ശ്രീക്കുട്ടൻ സ്വബോധം വീണ്ടെടുത് ചുറ്റും നോക്കി കൊണ്ട് മനുവിനോട് ചോദിച്ചു.

വാ.. മനു ശ്രീക്കുട്ടന്റെ കയ്യിൽ പിടിച്ച് എഴുനേൽപ്പിച്ച് അവനെയും താങ്ങി പിടിച്ച് ചുറ്റും നോക്കി.

ഒരുമിച്ച് കളിച്ച് വളർന്നിട്ടും അവൾക്ക് എന്നെ മനസിലാക്കാൻ കഴിയാതെ പോയല്ലോടാ മനു.

ഹോ വീണ്ടും തുടങ്ങി. ടാ.. അതിന് നീ നിന്റെ ഇഷ്ടം ഇതുവരെ പറഞ്ഞിട്ടുണ്ടോ അവളോട്..

എങ്ങനാടാ എങ്ങനാ ഞാൻ പറയേണ്ടത്.. എന്നെ കണ്ടാൽ കടിച്ച് കീറാൻ നിൽക്കുന്ന അവളോട് ഞാൻ എങ്ങിനെ പറയും.

നീ വിഷമിക്കാതിരിക്ക് പെണ്ണുകാണൽ കഴിഞ്ഞു എന്നല്ലേ ഒള്ളു എനിയും സമയമുണ്ടല്ലോ. മനു ശ്രീകുട്ടനെ സമദനിപ്പിക്കാൻ വേണ്ടിയാണെങ്കിലും ആ ഒരു വാക്ക് പറഞ്ഞപ്പോൾ തകർന്ന് നിന്നിരുന്ന ശ്രീക്കുട്ടന്റെ ഉള്ളിൽ നേർത്തൊരു വേട്ടം തെളിഞ്ഞു.

മനു അവന്റെ G’FIVE ൽ (അന്നത്തെ പ്രധന ചൈന ഫോൺ ബ്രാൻഡ്) സമയം നോക്കുബോൾ സമയം ആറ് മണി കഴിഞ്ഞിരിക്കുന്നു.

അയ്യോ സമയം ആറു മണിയായോ. ഈശ്വരാ ഇതേത് സ്ഥലം… മനു ചുറ്റുപാടും ഒന്ന് കാണോടിച്ചുകൊണ്ട് സ്വയം ചോദിച്ചു.

ദൈവമേ ഇത് പള്ളി പറമ്പല്ലെ.. ഇവിടണോ ഇത്രയും നേരം നമ്മള് കിടന്നത്. അത് പറയുബോൾ മനുവിന്റെ വാക്കുകളിൽ ചെറിയ ഭയം നിഴലിച്ചിരുന്നു.

ടാ വേഗം വാ നമ്മുക്ക് വേഗം പോവാ. മനു ശ്രീക്കുട്ടന്റെ കയ്യും പിടിച്ച് വീട് ലക്ഷ്യമാക്കി നടന്നു.

ശ്രീകുട്ടനാവട്ടെ തീർത്തും മനുവിന്റെ നിയത്രണത്തിൽ എന്നപോലെ അവന് പുറകെ നടന്നു.

ശ്രീകുട്ടനെ അവന്റെ വീട്ടിൽ ആക്കിയ ശേഷമാണ് മനു അവന്റെ വീട്ടിലേക്ക് പോയത്.

ശ്രീകുട്ടനാണെകിൽ തന്റെ നിയന്ത്രണത്തിൽ അല്ലാത്ത കാലുകൾ വെച്ച് വെച്ച് വീട്ടിലേക്ക് കയറി. അവൻ ആരുടേയും കണ്ണിൽ പെടാതിരിക്കാൻ പരമാവതി ശ്രമിക്കുന്നുണ്ടായിരുന്നു.

തന്നെ ആരും കാണുന്നില്ല എന്ന പ്രദീക്ഷയോടെ ശ്രീക്കുട്ടൻ റൂമിനുള്ളിൽ കയറി കിടന്നു.

എന്നൽ ഇതെല്ലാം അവന്റെ അമ്മ കാണുന്നുണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ അമ്മയുടെ വിളി കേട്ടാണ് ശ്രീക്കുട്ടൻ ഉറക്കമുണർന്നത്.

അവൻ എഴുന്നേറ്റത്തും അവന്ന് തല പെരുക്കുന്നത് പോലെ തോന്നി. അവൻ തല കുടഞ്ഞുകൊണ്ട് അവനരികിലിരിക്കുന്ന അമ്മയെ നോക്കി.

നീ ഇന്നലെ രാത്രി കുടിചിട്ടാണോ വന്നത്.. അമ്മയുടെ ആ ചോദ്യം കേട്ടതും ശ്രീക്കുട്ടൻ ഒരു ഞെട്ടലോടെ അമ്മയെ നോക്കി.

ങേ.. ഹേയ് ഇല്ല.. ഇന്നലെ കുടിച്ചതിന്റെ ഹാങ്ങോവർ എല്ലാം അമ്മയുടെ ആ ഒറ്റ ചോദ്യത്തിൽ പോയിക്കിട്ടി.

ഹും… എനി ഞാൻ അങ്ങനെ ഒരു കാഴ്ച്ച കാണാൻ ഇടവരരുത്. എന്ന അന്ന് നീ ഈ പടിക്ക് പുറത്താണ് ഞാൻ പറഞ്ഞേക്കാം. അമ്മ തെല്ലൊരു ഭിഷണിയോടെ പറഞ്ഞ ശേഷം അവിടെ നിന്നും ഇറങ്ങി പോയി. തന്റെ മകൻ ഇപ്പോൾ കടന്ന് പോകുന്ന അവസ്ഥ മനസിലാക്കിയതുകൊണ്ടാവാം ആ അമ്മ കൂടുതലൊന്നും പറഞ്ഞില്ല.
താൻ കുടിച്ച കാര്യം അമ്മ അച്ഛനോട് പറഞ്ഞു കാണും എന്ന് കരുതിയെങ്കിലും അവൻ ഭയന പോലെ അത് സംഭവിച്ചില്ല.

പിന്നെ അധിക നേരം അവിടെ നിന്ന് തിരിയാതെ ശ്രീക്കുട്ടൻ നേരെ താമര പാടത്തേക്ക് നടന്നു.

ശ്രീക്കുട്ടൻ താമര പാടത്തിനടുത് എത്തുമ്പോൾ താമര വിളവെടുത് പോകുന്നത് കണ്ടു. അയ്യാൾ ശ്രീക്കുട്ടനെ നോക്കി ചിരിച്ചു. അവൻ തിരിച്ചും ചിരിച്ചു കാണിച്ചു.

ശ്രീക്കുട്ടൻ അല്പ നേരം വിദൂരതയിലേക്ക് നോക്കി നിന്നു.

കുറച്ച് നേരം കഴിഞ്ഞതും മനു അങ്ങോട്ടേക്ക് വന്നു.

നീ എപ്പോഴ എഴുനേറ്റത്.. മനുവിന്റെ വകയായിരുന്നു ആ ചോദ്യം.

എന്നാൽ ശ്രീക്കുട്ടൻ അതിന് മറുപടി ഒന്നും പറയാതെ അതെ നിൽപ്പ് തുടർന്നു. മനുവാണെങ്കിൽ പിന്നെ മറ്റൊന്നും ചോദിക്കാനും പോയില്ല. അവൻ അവന്റെ ഫോണും കയ്യിലെടുത്ത് അതിൽ തൊണ്ടികൊണ്ടിരുന്നു.

എന്നാലും എന്താടാ മനു പെണ്ണുങ്ങളൊക്കെ ഇങ്ങനെയായി പോയത്… ശ്രീക്കുട്ടൻ കണ്ണെത്താ ദൂരത്തോളം പറന്നു കിടക്കുന്ന താമര പാടത് നോക്കി തന്റെ പുറകിലിരിക്കുന്ന മനുവിനോട് ചോദിച്ചു.

ഹാ.. ഹോയാ.. ഫക്ക്മീ.. യാ.. യാ.. ഫക്ക് ഫക്ക് ഹാ… മ്മ്… എന്ന ഒരു അലർച്ചയാണ് ശ്രീക്കുട്ടന് കേൾക്കാൻ കഴിഞ്ഞത്.

അത് കേട്ട് ഒരു ഞെട്ടലോടെ ശ്രീക്കുട്ടൻ പെട്ടെന്ന് പുറകിലേക്ക് തിരിഞ്ഞു നോക്കി.

ഓ ഒന്ന് നിർത്തട മൈരേ ഏത് നേരo നോക്കിയാലും ഈ മൈരും വച്ചോണ്ടിരുന്നോ.

ഈ.. മനു ചെറിയ ചമലോടെ പല്ലിളിച്ച് കാണിച്ച ശേഷം മൊബൈലിന്റെ സൗണ്ട് കുറച്ചു.

ഇത് പുതിയതാടാ. ഇന്നലെ സുമേഷേട്ടന്റെ കടയിൽ പോയി കയറ്റിയതാ ഇതിലെ നടിയെ നോക്ക് നല്ല ഭംഗിയില്ലേ.. എന്നും പറഞ്ഞ് ഫോണിന്റെ ഡിസ്പ്ലേ ശ്രീക്കുട്ടന് നേരെ തിരിച്ച് പിടിച്ചു.

മനു നീ മരിയതയ്ക്ക് കൊണ്ടുപൊക്കോ അല്ലങ്കിൽ നീയും നിന്റെ ഫോണും ആ കായലിൽ കിടക്കും. ശ്രീക്കുട്ടൻ അല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു.

ഓ.. അല്ലങ്കിലും നിനക്ക് സണ്ണി ലിയോണിനെ കാണാനുള്ള ഭാഗ്യല്ല്യ.. മനു പുച്ഛത്തോടെ ശ്രീക്കുട്ടനെ നോക്കി ചുണ്ട് കൊട്ടികൊണ്ട് പറഞ്ഞു.

നിനക്ക് പിന്നെ ഇത് ഹറാമാണല്ലോല്ലേ.. ടാ പണ്ട് അങ്ങനൊക്കെ നടന്നു എന്ന് കരുതി നീ ഇപ്പോഴും അത് മനസിലിട്ട് നടക്കാതെ ഇതൊക്കെ ഇന്ന് എല്ലാരും കാണുന്നതാണ്.

നിനക്കത് പറയാ മനു. ഈ ഒരു സാദനം കാരണം എന്റെ അമ്മ സ്കൂളിൽ നിന്നും കരഞ്ഞ് ഇറങ്ങി പോയത് ഇന്നും എനിക്ക് ഓർമ്മയുണ്ട്. അതുപോലെ അനു അതൊന്നും എനിക്ക് മറക്കാൻ പറ്റില്ല. അത് പറയുബോൾ ശ്രീക്കുട്ടന്റെ കാണ്ഡമിടറിപോയിരുന്നു.

സോറിഡാ ഒരു കണക്കിന് നിന്റെ ഈ അവസ്ഥക്ക് ഞാനുംകൂടി ഉത്തരവാദിയാണല്ലോ..

മ്മ് അത് വിട്.

മറക്കാൻ കുറച്ച് വിഷമം ഉണ്ടങ്കിലും അവൾക്ക് അവളുടെ വഴി എനിക്ക് എന്റെ വഴി. ശ്രീകുട്ടൻ പറയുമ്പോൾ അവന്റെ കണ്ഡമിടറുന്നത് മനു തിരിച്ചറിഞ്ഞു.

പെണ്ണ് കാണലിനു ശേഷം അനുശ്രീ ഹോസ്റ്റലിലേക്ക് തിരിച്ചു പോയി.

രണ്ട് മാസത്തെ ക്ലാസ്സ്‌ കൂടി കഴിഞ്ഞാൽ അനുശ്രീയുടെ ഡിഗ്രീ പഠനം പൂർത്തിയാവും അത് കഴിഞ്ഞ് നല്ല മുഹൂർത്തം നോക്കി എൻഗേജ്മെന്റ് ശേഷം രണ്ട് മാസത്തിനുള്ളിൽ കല്യാണം. അതായിരുന്നു വീട്ടുകാർ തീരുമാനിച്ചത്.

കോളേജിൽ എത്തിയപ്പോൾ അനുശ്രീക്ക് വലിയ വരവേൽപ്പ് തന്നെയാണ് കിട്ടിയത്. പക്ഷേ??????? (കോളേജിലെ വിശേഷങ്ങൾ തണൽ S2 വിൽ എഴുതാം)

ദിവസങ്ങൾ കടന്ന് പോയി. ഇതിനിടയിൽ ശ്രീകുട്ടന്റെയും അനുവിന്റെയും ഡിഗ്രീ പഠനം കഴിഞ്ഞു അതിന് ശേഷം നല്ല ഒരു മുഹൂർതത്തിൽ വിവേകിന്റെയും അനുശ്രീയുടെയും എൻഗേജ്മെന്റുo കഴിഞ്ഞു.

അന്ന് ശ്രീകുട്ടൻ തന്റെ മനസ്സിനെ കല്ലാക്കി മാറ്റി ഉള്ളിൽ കരഞ്ഞുകൊണ്ട് മുഖത് ഒരു ഇളം പുഞ്ചിരിയും തേച്ചു പിടിപ്പിച്ച് മറ്റുള്ളവർക്ക് മുന്നിൽ ഒരു കോമാളിയെ പോലെ നിറഞ്ഞടി.

എങ്കിലുമവൻ അനുവിന്റെ വിരലിൽ വിവേക് മോതിരമണിയിക്കുമ്പോൾ ആ കാഴ്ച കണ്ട് നിൽക്കാൻ ത്രാണിയില്ലാതെ അവൻ ദൂരെ മാറി നിന്ന് കണ്ണുനീർ വാർത്തു.

രണ്ട് മാസം കൂടി കഴിഞ്ഞാൽ അനുവിന്റെയും വിവേകിന്റെയും കല്യാണം.

രണ്ട് മാസങ്ങൾക്കു ശേഷം :

അനുശ്രിയുടെ കല്യാണത്തിനായി പന്തലോരുങ്ങി. വീടും വീട്ടുകാരുമൊരുങ്ങി.

ഗോവിന്ദൻ നായരുടെയും ഹേമയുടെയും കല്യാണത്തിന് ശേഷം വർഷങ്ങൾക്ക് ശേഷം ആ തറവാട്ടിൽ നടക്കുന്ന കല്യാണം അത് അതിന്റെതായ എല്ലാ രീതിയിലും ഗംഭീരമാക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തയാക്കി.

ആ തറവാട്ടിൽ എല്ലാവരുടെയും മുഖത് സന്തോഷം അലതല്ലിയപ്പോൾ ശ്രീകുട്ടന്റെ മുഖം മാത്രം പ്രകാശം നഷ്ടമായ നിലവിളകയ് നിലകൊണ്ടു.

അനുശ്രീ ഈ രണ്ട് മാസത്തിനിടയിൽ തന്റെ ജീവിതത്തിൽ നടന്ന ചെറിയ ഒരു ട്രാജഡിക്ക് ശേഷം മനസുകൊണ്ട് തന്റെ കല്യാണത്തിന് വേണ്ടി ഒരുങ്ങി.

കല്യാണത്തിന് രണ്ട് ദിവസം ഭാക്കി നിൽക്കെ അനു ശ്രീകുട്ടനെ കാണാൻ വേണ്ടി ശ്രീകുട്ടന്റെ വീട്ടിലേക്ക് ചെന്നു.

ശ്രീകുട്ടനാണെങ്കിൽ അനു ഒരിക്കലും തന്റെതവില്ല എന്ന യാഥാർഥ്യതോട് പൊരുത്തപ്പെട്ട് അവളിൽ നിന്നും ഒഴിഞ്ഞു മാറി അവളെ അകലെ നിന്നു പോലും കാണാൻ അവസരമുണ്ടാവാതെ ശ്രദ്ധിച്ചു.

അങ്ങനെ ഇരിക്കെയാണ് അനു ശ്രീകുട്ടനെ കാണാൻ വീട്ടിലേക്ക് വരുന്നത്.

ശ്രീകുട്ടൻ പുറത്ത് പോകാനുള്ള തിരക്കിലാണ്.

അവൻ വീടിന് വെളിയിലേക്ക് ഇറങ്ങുബോൾ കാണുന്നത് അനു തന്റെ വീടിന്റെ പഠിപ്പുര കടന്ന് വരുന്നതാണ്.

അന്നേരം എന്തുകൊണ്ടോ അവന് അനുവിൽ നിന്നും പിന്തിരിഞ്ഞു നടക്കാൻ തോന്നിയില്ല. അവൻ അനുവിനെ ശ്രദ്ധിക്കാതെ അനുവിന്റെ മുന്നിലൂടെ തന്നെ നേരെ വീടിന് പുറത്തേക്ക് നടന്നു.

നീ എങ്ങോട്ടാ.. പെട്ടെന്നാണ് പുറകിൽ നിന്നും അനുവിന്റെ ചോദ്യം എത്തിയത്.

ശ്രീകുട്ടൻ പെട്ടെന്ന് തിരിഞ്ഞുനോക്കി.

നിന്നോട് തന്നെ. അവൾ ശ്രീക്കുട്ടന്റെ അടുത്തേക്ക് നീങ്ങി നിന്നുന്നുകൊണ്ട് പറഞ്ഞു.

ശ്രീകുട്ടനാണെങ്കിൽ അതിശയം കൊണ്ട് കണ്ണും മിഴിച്ചു നിൽക്കുകയാണ്. വർഷങ്ങൾക്ക് ശേഷമാണ് അനു അവനോട് സംസാരിക്കുന്നത് അതും സൗമിമായി.

ങേ… ഞാനോ..

ആ നീ തന്നെ…

ഞാൻ.. എനിക്കൊന്ന് പുറത്ത് പോണം.

തിരക്കില്ലെങ്കിൽ എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം.

ഹേയ് തിരക്കൊന്നും ഇല്ല പറഞ്ഞോ.

നിനക്ക് എന്നോട് ദേഷ്യണ്ടോ..

ദേഷ്യമോ… എന്തിന്….

ഞാൻ പണ്ട് അങ്ങനൊക്കെ പെരുമാറിയത്തിന്.

ഹേയ് അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ. ശ്രീകുട്ടൻ ചെറിയ വിറയലോടെ എങ്കിലും അനുവിനോട് സംസാരിച്ചു.

എന്തായാലും സോറി. നീ അതൊന്നും എനി മനസ്സിൽ വെക്കേണ്ട.

ഹേയ് ഇല്ല.

അമ്മായി ഇല്ലേ ഇവിടെ …

ആ ഉണ്ട്.

എന്ന ഞാൻ അമ്മായിയെ ഒന്ന് കാണട്ടെ.

ഹ്മ്… ശ്രീകുട്ടൻ ചിരിച്ചുകൊണ്ട് തലയാട്ടി.

അനു വീടിനുള്ളിലേക്ക് കയറി പോയി അവൾ അവന്റെ കൺ മുന്നിൽ നിന്നും മറയുന്നത് വരെ ശ്രീകുട്ടൻ പുറത്ത് തന്നെ നിന്നു.
അനു പോയി കഴിഞ്ഞതും ശ്രീകുട്ടൻ മനുവിന്റെ ബൈക്കും എടുത്തുകൊണ്ട് മനുവിന് അടുത്തേക്ക് പോയി.

ശ്രീകുട്ടന്റെ മനസ്സിൽ അന്നേരം ചിത്രശലഭങ്ങൾ പറന്ന് നടക്കുകയായിരുന്നു. അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം.

ശ്രീകുട്ടൻ ബൈക്ക് ഓടിക്കുന്നതിനിടയിൽ തന്നെ ബൈക്കിന്റെ മിറർ തിരിച്ച് അതിൽ തെളിഞ്ഞ തന്റെ പ്രതിബിംബത്തിൽ നോക്കി.

ഒരുപാട് വർഷങ്ങൾക്ക് ശേഷം ശ്രീക്കുട്ടൻ മനസറിഞ്ഞു ചിരിക്കുന്നത് അവനാ കണ്ണാടിയിലൂടെ നോക്കി കണ്ടു.

അവൻ കാറ്റത് അലസമായി പാറി കളിക്കുന്ന തന്റെ നീളൻ തലമുടികളെ കൈകൊണ്ട് കൊതി ഒതുക്കി അതിന് ശേഷം മുഖത്തെ വെട്ടി കുറ്റിയാക്കി നിർത്തിയ താടിയിലും മീശയിലും അല്പ നേരം വിരലുകൾ ഓടിച്ചു. ശേഷം കണ്ണാടി നേരെ നിർത്തി വണ്ടി മനുവിന് അടുത്തേക്ക് പായിച്ചു.

മനു ശ്രീകുട്ടനെയും കാത്ത് വഴിയിൽ നിൽപ്പുണ്ടായിരുന്നു. അപ്പോഴാണ് ശ്രീകുട്ടൻ സ്വപ്നവും കണ്ട് മനുവിന്റെ അടുത്തേക്ക് ചെല്ലുന്നത്.

എന്താടാ ഒരു പതിവില്ലാത്ത ഒരു ചിരിയൊക്കെ… ശ്രീകുട്ടൻ മനുവിന് മുന്നിൽ ബൈക്ക് നിർത്തിയതും മനുവിന്റെ ചോദ്യമെത്തി.

ഹ ഹ.. ഹാ… അതൊക്കെ ഉണ്ട് മോനെ.

നീ കാര്യം പറ മൈരേ.. മനു ചെറിയ കലിപ്പിൽ തന്നെ ചോദിച്ചു.

അനു ഇന്ന് എന്നെ കാണാൻ വന്നിരുന്നു.

നിന്നെയോ… പോടാ.. മനു അതിശയത്തോടെ ചോദിച്ചു.

അതേടാ മനു സത്യം.

എന്തിന്… കല്യാണം പറയാനോ..

അത് കേട്ടതും ശ്രീകുട്ടന്റെ മുഖത് നിന്നും ചിരി മങ്ങി. അതുവരെ താൻ കണ്ട സ്വപ്നകോട്ട ഒരു നിമിഷം കൊണ്ട് തകർന്ന് വീഴുകയായിരുന്നു.

ശ്രീകുട്ടന്റെ അപ്പോഴത്തെ മുഖഭാവം കണ്ടപ്പോൾ തന്നെ കാര്യത്തിന്റെ കിടപ്പ് ഏറെ കുറെ മനുവിന് മനസിലായി.

ടാ നാളെ മറ്റൊരാളുടെ ഭാര്യയാവാൻ പോവുന്നവളാണവൾ. നീ വെറുതെ അവൾ സംസാരിച്ചു എന്ന് കരുതി മനക്കോട്ട കെട്ടരുത് .

മനുവിന്റെ വാക്കുകൾ കേട്ടതും ശ്രീകുട്ടന്റെ മുഖം ഗ്രഹണം ബാധിച്ച സൂര്യനെ പോലെ ഇരുണ്ടു.

ടാ മനു വർഷങ്ങൾക്ക് ശേഷണ് അനു എന്നോട് സംസാരിക്കുന്നത്.

എന്ന് കരുതി.. നാളെ അവൾ മറ്റൊരാളുടെ ആവാതിരിക്കുമോ.. അല്ലങ്കിൽ അവൾ നിന്നോട് എന്താ പറഞ്ഞത് അവളെ കെട്ടണം എന്നല്ലല്ലോ…

ശ്രീകുട്ടന്റെ കണ്ണുകളിൽ ഈറൻ പൊടിയൻ തുടങ്ങി.

ടാ ഞാൻ നിന്നെ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. നീ എനിയും അവളെയും മനസ്സിൽ കണ്ടിരിക്കരുത് അതുകൊണ്ട് പറഞ്ഞതാണ്.

അവരുടെ ആ സംസാരം അവിടെ അവസാനിച്ചു.

അന്ന് രാത്രി ശ്രീകുട്ടൻ അനുവിനെ ഓർത്ത് കരഞ്ഞു. ദിവസങ്ങൾക്ക് ശേഷം അവൾ വീണ്ടും അവന്റെ നെഞ്ചിലെ നോവായി മാറി.

കല്യാണത്തിന്റെ തലേന്നാൾ :

ശ്രീകുട്ടൻ രാവിലെ മുതൽ തന്നെ വെള്ളമടി തുടങ്ങി എന്ന് പറയുന്നതാവും സത്യം. തന്റെ ജീവിതത്തിലെ രണ്ടാമത്തെ മദ്യപാനം എങ്കിലും അവൻ അവന്റെ കപ്പാസിറ്റിയിൽ ഒതുങ്ങിയത് മാത്രം കഴിച്ചു.

എന്നാൽ രാത്രിയിൽ ഇരുട്ടിന്റെ മറവിൽ അവന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന അളവറ്റ മദ്യം അവന്റെ സിരകളിൽ ഉറങ്ങികിടന്ന പലതും കനൽ കട്ടയിൽ കാറ്റടിച്ചതുപോലെ ആളി കത്തിച്ചു.

ടാ ശ്രീക്കുട്ട മതി മതി കുടിച്ചത്. മനു കുഴഞ്ഞ നാവുമായി ശ്രീക്കുട്ടന് നേരെ ആഗ്ന്യയുടെ സ്വരമുയർത്തി.

നീ പോടാ.. ഞാൻ ഇന്ന് കുടിക്കും. കുടിച്ച് മരിക്കും എന്നാലും എനിക്ക് സന്തോഷ.. പണത്തിന്റെ അഭാവം മൂലം ജാവനിൽ ഒതുക്കിയ ആഘോഷം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ കുപ്പിയിൽ കാൽ ഭാഗം വരുന്ന ജവാൻ വെള്ളം ചേർക്കത്തെ വായിലേക്ക് കമിഴ്ത്തിയത് കണ്ട മനു ശ്രീകുട്ടനെ തടഞ്ഞു.

നിനക്കറിയോ മനു ഓർമ്മവച്ച കാലം മുതൽ എന്റെ ഉള്ളിൽ കൊണ്ടു നടന്നത അവളെ എന്റെ പെണ്ണായിട്ട്.

ഓ.. തുടങ്ങി അവന്റെ. ടാ മൈരേ നീ കുടിച്ച് ചാവണ്ട എന്ന് കരുതിപറഞ്ഞതല്ല. നീ അത് മുഴുവൻ കമിഴ്ത്താതെ കുറച്ച് എനിക്ക് കൂടി താ മൈരേ.

അതേടാ മൈരേ നിനക്ക് ഞാൻ ചത്താലും ഒരു രോമവുമില്ല എന്നെനിക്ക് നന്നായിട്ടറിയാം. എന്റെ സങ്കടങ്ങൾ അത് എന്റെത് മാത്രമാണല്ലോ..

അളിയാ നീ അങ്ങനെ പറയരുത്. നിന്റെ എന്ത് കാര്യത്തിന ഞാൻ കൂടെ നിൽക്കാതിരുന്നിട്ടുള്ളത് പറ..

നീയും അനുവും ഓന്നിക്കുന്നത് കാണാൻ ഞാൻ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ട് എന്ന് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല.

ഹും.. ഒന്നിക്കും പോലും. അവള് പോയി അവള് പോയടാ.. അവളെ അവളുടെ ആ പ്രൊഫസറ് മൈരൻ കൊണ്ടോയി അത് പറയുബോൾ ശ്രീക്കുട്ടന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അളിയാ.. നീ വിഷമിക്കാതിരി നിനക്ക് അവളെ കെട്ടണമെന്ന് അത്രക്ക് നിർബന്ധണോ..

അതേടാ ഞാൻ അവളില്ലങ്കിൽ ചിലപ്പോ ചത്തുപോകും.

ഹും.. ഒരു പ്ലാനുണ്ട് നിനക്ക് അവളെ കെട്ടാൻ പറ്റും എന്നെനിക്ക് ഉറപ്പുതരാൻ പറ്റില്ല. പക്ഷേ ചിലപ്പോ ഈ കല്യാണം മുടങ്ങാൻ ചാൻസുണ്ട്. കുറച്ച് നാറിയ കളിയാണ് എങ്കിലും ഒന്ന് ട്രൈ ചെയ്തുനോക്കാം.

എന്ത് ഊംബിയ കളി ആയാലും വേണ്ടില്ല എനിക്ക് അവളെ വേണം. പറയടാ മനു എന്താ.. എന്താ ഞാൻ ചെയ്യേണ്ടത്.. ശ്രീക്കുട്ടൻ അന്നേരം എന്ത് തറ പണി ചെയ്യാനും ഒരുക്കമായിരുന്നു.

നീ വാ ഞാൻ പറയാം. മനു അതും പറഞ്ഞ് എഴുനേറ്റശേഷം ശ്രീക്കുട്ടന്റെ കയ്യിൽ പിടിച്ച് വലിച്ചെഴുനേൽപ്പിച്ചു.

പിറ്റേന്ന് :

എനി കഥ കുറച്ച് ശ്രീക്കുട്ടനിലൂടെ പറയാം:

ടാ… എഴുന്നേൽക്കട.. ടാ……

ഉറക്കത്തിനിടയിൽ ആരുടെ എല്ലാമോ അവ്യക്തമായ വാക്കുകൾ കേൾക്കുന്നുണ്ട്.

എനിക്ക് കണ്ണ് തുറന്ന് നോക്കാൻ ആഗ്രഹമുണ്ട് പക്ഷേ അതിന് കഴിയുനില്ല. കൺ പോളയിൽ വല്ലാത്ത കനം അനുഭവപ്പെടുന്നത് പോലെ ഒരു തോന്നൽ ഞാൻ ഇന്നലെ അടിച്ച ജവാന്റെ ഹാങ്ങോവറ് മൂലം ഒന്നുടെ ചുരുണ്ടുകൂടികിടന്നു.

പെട്ടെന്നാണ് തലവഴി കുറച്ച് അധികം വെള്ളം വന്ന് വീണത്.

അയ്യോ… ഞാൻ പെട്ടെന്നുള്ള വെപ്രാളത്തിൽ ഞെട്ടി എഴുനേറ്റ് കണ്ണുതുറന്നു നോക്കി.

കണ്ണ് തുറന്നതും ഞാൻ കാണുന്നത് എനിക്ക് ചുറ്റും ഒരുപാട് പേർ കൂടി നിൽക്കുന്നതാണ് .

ഞാൻ കണ്ണ് തിരുമ്മി ഒന്നുടെ മിഴിച്ചു നോക്കി.

അച്ഛൻ മാമൻ അനുവിന്റെ അമ്മയുടെ അനിയനും അനിയത്തിയുടെ ഭർത്താവും അങ്ങിനെ തുടങ്ങിയ ചിലർ പിന്നെ കുറച്ച് എന്റെ നാട്ടുകാര് തെണ്ടികളും.

നിനക്ക് എന്തിന്റെ കേടായിരുന്നെടാ എന്നും പറഞ്ഞുകൊണ്ട് അനുവിന്റെ മാമൻ എന്റെ കഴുത്തിൽ കുത്തിപ്പിടിച്ചുകൊണ്ട് വലിച്ചെഴുനേൽപ്പിച്ചു.

ഞാൻ കാര്യം മനസിലാവാതെ എല്ലാരുടെയും മുഖത്തേക്ക് തുറിച്ചുനോക്കി.

എല്ലാരുടെയും മുഖത്തുള്ള വികാരം എന്തായാലും സ്നേഹത്തിന്റെതല്ല എന്ന് എനിക്ക് മനസിലായി . പക്ഷേ എന്തിന്… അതിന്റെ കാരണം മാത്രം എനിക്ക് പിടികിട്ടിയില്ല.

ട നായെ നീ ഞങ്ങടെ കുട്ടിനെ കുറിച്ച് എന്താടാ പറഞ്ഞത്. എന്ന് പറഞ്ഞതും അനുവിന്റെ മാമൻ എന്റെ കാരണം നോക്കി ആഞ്ഞു വീശി.

ഉറക്കം പിടിമുറുക്കിയ കണ്ണുകളിൽ എനിക്ക് നേരെ വരുന്ന ആ കൈ പതിഞ്ഞെങ്കിലും ആ കയ്യിൽ നിന്നും ഒഴിഞ്ഞു മാറുന്നതിന് മുൻപ് അയാളുടെ കൈ എന്റെ വലത് കവിളിൽ വന്ന് പതിഞ്ഞിരുന്നു.ഠപ്പോ….. ആ ഒരു അടിയിൽ തന്നെ എന്റെ പകുതി ബോധം പോയി.

ട്ടേ… ഒരടി കൊണ്ട് ചൂട് മാറാത്ത കവിളിൽ അടുത്ത അടിയും വീണു പക്ഷേ ആ അടി ആരുടെ വകയാണ് എന്ന് എനിക്ക് മനസിലായില്ല.

കുറച്ച് നേരം ആ ആൾക്കൂട്ടത്തിലെ ഒരു ചെണ്ടയായി മാറിയ ശേഷം അച്ഛനും മാമനും ആൾക്കൂട്ടത്തിന്റെ മർദനത്തിൽ നിന്നും എന്നെ രക്ഷിച്ചു.

അളിയാ ഒന്നിങ്ങുവന്നെ ഒരു കാര്യം പറയട്ടെ. അച്ഛൻ മാമനോട് പറയുന്നത് കേട്ടു.

അച്ഛനും മാമനും അല്പം മാറി നിന്ന് എന്തോ സംസാരിക്കുന്നുണ്ട് എന്നാൽ മറ്റുള്ളവർ എനിക്ക് ചുറ്റും കൂടി നിന്ന് എന്നെ നോക്കി ദഹിപ്പിക്കുകയാണ്.

കുറച്ചു കഴിഞ്ഞതും അച്ഛനും മാമനും അങ്ങോട്ട് വന്നു.

ടാ നീ വേഗം പോയി കുളിച്ച് വാ. അച്ഛൻ അല്പം ശാന്തമായി കൊണ്ട് തന്നെ എന്നോട് ആജ്ഞാപിച്ചു.

ഈ അടി നടക്കുന്നതിന്റെ ഇടയിൽ നിന്നും പോയി കുളിക്കാനോ.. ഇയ്യാൾക്ക് വല്ല വട്ടും ഉണ്ടോ..

ഞാൻ കാര്യം എന്തെന്ന് മനസ്സിലാവാത്തത് കൊണ്ട് ഞാൻ കണ്ണും മിഴിച്ച് അച്ഛനെ തന്നെ നോക്കി നിന്നു.

ട്ടപ്പോ… എന്ന ഒരു ശബ്ദം മാത്രം അവിടെ മുഴങ്ങി. തൂമ്പ പിടിച്ച് തഴബിച്ച അച്ഛന്റെ കൈ എന്റെ കവിളിൽ വന്നു പതിഞ്ഞതും പിന്നെ എനിക്ക് എന്റെ ചുട്ടുള്ളത് ഒന്നും കാണാൻ പറ്റില്ല. അതുവരെ കിട്ടിയ അടി പോലെ ആയിരുന്നില്ല അത്. അതൊരു ഒന്നൊന്നര അടിയായിരുന്നു.

ഒരു കൂ… എന്ന ഒരു ശബ്ദവും ഒരു പെരുപ്പും മാത്രം.

പിന്നെ ആ ഒരു മൂളക്കത്തിന്റെയും പെരുപ്പിന്റെയും അകമ്പടിയോടെയായിരുന്നു ഞാൻ എല്ലാ കാര്യങ്ങളും ചെയ്തത്. അതും അച്ഛന്റെ ആജ്ഞ അനുസരിച്ച്.

എന്റെ കുളി കഴിഞ്ഞതും എനിക്ക് ദരിക്കാനുള്ള വസ്ത്രമെല്ലാം സെറ്റ് ആയിരുന്നു.

അടിയുടെ പെരുപ്പ് കണ്ണിൽ മഴവിലായി നിന്നത് കൊണ്ടാണെന്നു തോന്നുന്നു എനിക്ക് ഉടുക്കാൻ കൊണ്ടുവന്ന ഷർട്ടും മുണ്ടും മഴവിലിന്റെ നിറമായിരുന്നു.

ആരുടെയൊക്കെയോ കയ്യും പിടിച്ച് ഞാൻ മണ്ഡപത്തിൽ കയറി പറ്റി.

താലി കെട്ടാൻ നേരം ഒന്ന് തലയുയർത്തി നോക്കി.

കല്യാണം പെണ്ണിന്നെ രണ്ടായിട്ടാണ് എനിക്ക് കാണുന്നത് എനി അനു തന്നെയാണോ എനിക്ക് മുന്നിൽ നിൽക്കുന്നത് എന്നും എനിക്ക് സംശയo. ഒന്നും അങ്ങട്ട് വ്യക്തമാവുന്നില്ല.

പിന്നെ അങ്ങോട്ട് നടന്നതെല്ലാം കൂ…. എന്ന മൂളലിന്റെ അകമ്പടിയോടെയായിരുന്നു.

ഇതിനിടയിൽ ഞാൻ തല കറങ്ങി വീണതൊന്നും ഞാൻ അറിഞ്ഞില്ല.

കണ്ണ് തുറന്നു നോക്കുബോൾ ഞാൻ എന്റെ റൂമിൽ കിടക്കുകയാണ്.

കണ്ണ് തുറന്നതും ദേഹം മുഴുവൻ നല്ല വേദന അതിൽ ഇടത് കവിളിലാണ് കുറച്ച് അധികം പെരുപ്പ് അനുഭവപ്പെടുന്നത്.

എന്താണ് കുറച്ച് നേരമായിട്ട് നടക്കുന്നത്. ഇതുവരെ നടന്നതെല്ലാം എനി വല്ല സ്വപ്നമാണോ..

ഇന്നലെ മനുവുമായി കുടിച്ചത് മാത്രം ഓർമ്മയുണ്ട് പിന്നെ കുറച്ച് അടി കൊണ്ടതും. പിന്നെ എന്ത് സംഭവിച്ചു.. അല്ല മനു എവിടെ…

ഞാൻ ഒന്നുടെ ഓർത്തെടുക്കാൻ ശ്രമിച്ചു.

പെട്ടെന്നാണ് റൂമിന്റെ വാതിലും തള്ളി തുറന്നുകൊണ്ട് അനു റൂമിലേക്ക് കയറിവന്നത്.

അവളെ കണ്ടതും ഞാൻ ബെഡിൽ നിന്നും ചാടി എഴുനേറ്റ് നിന്നു.

അനു ദേഷ്യം കൊണ്ട് ഭദ്രകാളിയെ പോലെ എന്നെ നോക്കി നിന്ന് കണ്ണുരുട്ടുകയാണ്. അതോടൊപ്പം ദേഷ്യം കൊണ്ട് അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുമുണ്ട്.

ട ജന്തു… നീ എന്തൊക്കെയാട അയാളെ വിളിച്ച് പറഞ്ഞത്… അനു അതും പറഞ്ഞ് എന്റെ കോളറിൽ കയറി പിടിച്ചു.

പറയടാ പട്ടി….

അനു ഞാൻ…

മിണ്ടരുത് നീ.. അത് പറയുബോ അവളുടെ കണ്ണുകൾ കലങ്ങി കണ്ണുനീർ പുറത്തേക്ക് ഒഴുകിയിരുന്നു.

മോളെ അനു…. പുറത്ത് നിന്നും അമ്മയുടെ വിളി കേട്ടു.

ദാ വരുന്നമ്മായി. എന്നും പറഞ്ഞ് അനു എന്റെ കോളറിൽ നിന്നും പിടിവിട്ട് കണ്ണുകൾ തുടച്ചു.

നീ ഇതിനുള്ളത് അനുഭവിക്കും ഓർത്തോ.

ഞാൻ ഇതുവരെ കരുതിയതിനേക്കാൾ വിഷമാണ് നീ. അവൾ അതും പറഞ്ഞ് തിരിഞ്ഞു നടന്നു.

പിന്നെ നിന്റെ ഒരാഗ്രഹവും നടക്കാൻ പോവുന്നില്ല ഓർത്തോ. അവൾ തിരിഞ്ഞ് പോവാൻ നേരം ഒന്നുടെ എന്നെ വെല്ലു വിളിക്കുംപോലെ പറഞ്ഞശേഷം റൂമിന് വെളിയിലേക്ക് ഇറങ്ങി പോയി.

ഞാൻ എന്താണ് നടക്കുന്നത് എന്ന് അറിയാതെ തലയിൽ കൈവച്ചു .

പെട്ടെന്നാണ് മനസിലേക്ക് മനുവിന്റെ ചിരിക്കുന്ന മുഖം കയറി വന്നത്.

ട മനു മൈരാ നീ എന്തൊക്കെയാണ് കാട്ടി കൂട്ടി വച്ചിരിക്കുന്നത്…

തുടരും….

എനി മുതൽ രണ്ടാമൂഴം തണൽ S2 എനി കഥകൾ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് എഴുതുന്നത് എന്നാൽ മൂന്നും മൂന്ന് കഥകളാണ്.