എന്റെ മാത്രം – 1

(വീണ്ടും ഒരു തിരിച്ച് വരവ്.. നക്ഷത്ര കണ്ണുള്ള രാജകുമാരി, രണ്ടാമതൊരാൾ എന്നീ കഥകൾ പൂർത്തിയാക്കാത്തതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. കഥകൾ എഴുതുവാനുള്ള ഒരു മാനസികാവസ്ഥയിൽ ഒന്നും ആയിരുന്നില്ല. കുറച്ച് സാമ്പത്തിക പ്രശ്നങ്ങൾ. ഇപ്പോഴും അതിന്റെ പിന്നാലെ ഉള്ള ഓട്ടത്തിൽ ആണ്. എങ്കിലും മനസിന്റെ കോണിൽ എഴുത്തിനോട് ഒരു ഇഷ്ട്ടം കിടക്കുന്നതിനാൽ വീണ്ടും ഒരു ശ്രമം.)

നവീൻ ക്ലാസ്സിലേക്ക് കയറി ചെല്ലുമ്പോൾ മുന്നിലെ ബെഞ്ചിൽ തന്നെ പല്ലവിഏതോ ബുക്ക് വായിച്ചിരിക്കുന്നതാണ് ആദ്യം കാണുന്നത്. എന്നും രാവിലെ ക്ലാസ്സിലേക്ക് കയറുമ്പോൾ അവന് ആ ഒരു കാഴ്ച പതിവ് തന്നാണ്.

നവീൻ SSLC കഴിഞ്ഞു നിൽക്കുമ്പോഴാണ് അച്ഛൻ രവീന്ദ്രന് സ്ഥലം മാറ്റം കിട്ടി അവൻ വീട്ടുകാർക്കൊപ്പം പാരിപ്പള്ളിയിലേക്ക് വരുന്നത്. രവീന്ദ്രന്റെയും കമലയുടെയും ഒറ്റ മകൻ ആണ് നവീൻ. സർക്കാർ ജീവനക്കാരൻ ആയതിനാൽ മൂന്നു നാല് വർഷം കൂടുമ്പോൾ രവീന്ദ്രന് സ്ഥലം മാറ്റം പതിവാണ്. കുടുംബത്തെ പിരിഞ്ഞിരിക്കാൻ വയ്യാത്തതിനാൽ രവീന്ദ്രൻ സ്ഥലം മാറ്റം എവിടേക്കാണെന്ന് വച്ചാൽ അവിടേക്ക് ഭാര്യയെയും മകനെയും കൂടെ കൂട്ടും. അതിനാൽ തന്നെ നവീൻ പല സ്കൂളുകളിൽ മാറി മാറി പഠിച്ചാണ് SSLC വരെ എത്തിയത്.

പക്ഷെ സംസാരിക്കാൻ മിടുക്കനായ നവീൻ എവിടെ പോയാലും കുറഞ്ഞ സമയം കൊണ്ട് നല്ലൊരു സുഹൃത്ത് വലയം ഉണ്ടാക്കി എടുക്കുമായിരുന്നു.

അച്ഛന് സ്ഥലം മാറ്റം കിട്ടി പാരിപ്പള്ളി വന്നപ്പോഴും സ്ഥിതി മറ്റൊന്നായിരുന്നില്ല. +1 , +2 കൊണ്ട് ഒരുപാട് കൂട്ടുകാരെ അവൻ സമ്പാദിച്ചു.

ഇപ്പോൾ കൊല്ലത്ത് ഉള്ള കോളേജിൽ അഡ്മിഷൻ കിട്ടി 6 മാസം കഴിയുമ്പോഴും അത് തന്നെ ആണ് അവസ്ഥ. കൂടാതെ XFI യുടെ നല്ലൊരു പ്രവർത്തകൻ എന്ന രീതിയിൽ കൂടി കോളേജ് മൊത്തം അറിയപ്പെട്ടു കഴിഞ്ഞിരുന്നു.

ബാഗ് ഡെസ്കിലേക്ക് വച്ച് പുറത്തേക്ക് നടക്കുന്നതിനിടയിൽ പല്ലവിയെ അവൻ ഒന്ന് നോക്കി. അവൾ ചുറ്റും നടക്കുന്നതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന രീതിയിൽ ബുക്കിൽ മാത്രം ശ്രദ്ധിച്ചിരിക്കയാണ്. ഒരു ചുവന്ന ചുരിദാർ ആണ് അവൾ ഇട്ടിരിക്കുന്നത്.

അവളെ മറികടന്ന് പുറത്തേക്ക് നടക്കുമ്പോൾ അവൻ മനസ്സിൽ ഓർത്തു.
‘ഒടുക്കത്തെ ജാഡ ആണെങ്കിലും എന്ത് സൗന്ദര്യം ആണ് ഈ പെണ്ണിന്. അവളെ നോക്കിയാൽ കണ്ണെടുക്കാൻ തോന്നില്ല.’
അവൻ മനസ്സിൽ ഓർത്തത് വളരെ ശരി തന്നെ ആയിരുന്നു. സൗന്ദര്യം ദൈവം അവൾക്ക് അനുഗ്രഹിച്ചു തന്നെ കൊടുത്തിരുന്നു. അമർത്തി ഒന്ന് തൊട്ടാൽ അപ്പോൾ തൊടുന്നിടം ചുവക്കുന്ന പോലെ വെളുത്തു തുടുത്ത നിറം ആയിരുന്നു അവൾക്ക്. ചെറു കണ്ണുകൾ, കാപ്പിപ്പൊടി കളറിൽ ആരെയും ആകർഷിക്കുന്ന കൃഷ്ണമണികൾ, അൽപ്പം ഉയർന്ന മൂക്കുകൾ,

അതിനു താഴെയായി ചെറിപ്പഴം പോലെ ചുവന്ന ചുണ്ടുകൾ, കട്ടി കുറഞ്ഞ ചെറു കാറ്റിൽ പോലും പാറി പറക്കുന്ന ഇടുപ്പിനു മുകളിൽ വരെ നീളമുള്ള മുടി, 18 വയസ് കഴിഞ്ഞ ഒരു പെൺകുട്ടിക്ക് ആവിശ്യം ഉള്ളത്ര മുഴപ്പിൽ ഉയർന്നു നിൽക്കുന്ന മാറിടങ്ങൾ, അവളുടെ പിന്നഴകും അതുപോലെ തന്നെ ആയിരുന്നു. മൊത്തത്തിൽ പറയുകയാണെങ്കിൽ ഏതൊരു ആൺകുട്ടിയും മോഹിച്ചു പോകുന്ന സൗന്ദര്യം വരിഞ്ഞൊഴുകുന്ന ഒരു പെണ്ണ്.

പക്ഷെ അവളെ മോഹിച്ച് ഒരുപാട് ആൺകുട്ടികൾ നടക്കുന്നുണ്ടെങ്കിലും ഒരാൾക്ക് പോലും പിടികൊടുക്കാതെ ഒരു സൗഹൃദ വലയത്തിലും പെടാതെ തന്റേതായ ഒരു ലോകത്ത് ഒറ്റക്കായിരുന്നു അവൾ.

+1 പഠിക്കുമ്പോൾ ആണ് നവീൻ അവളെ ആദ്യമായി കാണുന്നത്. അവന്റെ തന്നെ ക്ലാസ്സിൽ ആയിരുന്നു അവളും. ക്ലാസ്സിൽ പഠിക്കാൻ ഏറ്റവും മിടുക്കിയായ പെൺകുട്ടി. അതുകൊണ്ടു തന്നെ ടീച്ചേഴ്സിന് എല്ലാം അവളെ അത്രക്ക് കാര്യമായിരുന്നു.

കണ്ടു തുടങ്ങിയ കാലം തൊട്ടേ അവൾ സൗഹൃദപരമായി ആരോടും ഇടപഴകുന്നത് അവൻ കണ്ടിട്ടില്ല, എപ്പോഴും പുസ്തകങ്ങളുടെ ലോകത്ത് ആയിരുന്നു അവൾ. അത് കൊണ്ട് തന്നെ ക്ലാസ്സിൽ മറ്റെല്ലാവരുമായി സൗഹൃദം സ്ഥാപിച്ചപ്പോഴും പല്ലവിയെ അവൻ ഒഴുവാക്കി വിട്ടു. +2 വിൽ സ്കൂൾ ടോപ് ആയിരുന്നു അവൾ. അത് കൊണ്ട് തന്നെ അവൾ എൻട്രൻസിന് പോയി എഞ്ചിനിയറിനോ മെഡിസിനോ പോകുമെന്നാണ് നവീൻ കരുതിയത്.

പഠിക്കാൻ ഒരു ആവറേജ് സ്റ്റുഡന്റ് ആയിരുന്ന നവീൻ കുടുംബക്കാരുടെ നിർബന്ധം കാരണം ആണ് +1 സയൻസ് എടുത്തത് തന്നെ. എങ്ങനെയെങ്കിലും +2പാസ് ആയപ്പോൾ തന്നെ അവൻ ഡിഗ്രി പോയാൽ മതീന്ന് ഉറപ്പിച്ചതാണ്. കൊല്ലത്തു ഡിഗ്രി അഡ്മിഷൻ കിട്ടി ആദ്യ ദിവസം ക്ലാസിനു ചെല്ലുമ്പോൾ അവനെ ഞെട്ടിച്ചുകൊണ്ട് പല്ലവി ക്ലാസ്സിൽ ഇരിക്കുന്നു.

ആരോടും മിണ്ടാത്ത അവളുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് അന്ന് അവൻ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് അവളെ കടന്നു പോയി. അവളും ഒന്ന് ചിരിക്കുക മാത്രം ചെയ്തു. ക്ലാസ് തുടങ്ങി 6 മാസം കഴിയുമ്പോഴും മുഖാമുഖം കാണുമ്പോൾ ഉള്ള ഒരു ചിരി മാത്രം ആണ് ഇന്നും അവരുടെ പരിചയം പുതുക്കൽ.

നവീനെ കുറിച്ച് പറയുകയാണെങ്കിൽ അത്യാവിശം വെളുപ്പ് നിറം തന്നെ ആയിരുന്നു അവന്. ആവിശ്യത്തിന് പൊക്കം ഉണ്ട്. ജിമ്മിൽ പോകുന്നില്ലെങ്കിലും ഡെയിലി രാവിലെ നടക്കാൻ പോവുകയും വീട്ടിൽ അത്യാവിശം എക്സസൈസ് ചെയ്യുന്നതിനാലും നല്ല ഫിറ്റ് ആയിട്ടുള്ള ബോഡി ആണ് അവന് ഉള്ളത്.

പിന്നെ ക്ലാസ്സിൽ ആൺപെൺ ഭേദ്യം ഇല്ലാതെ എല്ലാരും അവന്റെ സുഹൃത്തുക്കളും ആണ്. എന്നും വീട്ടിൽ നിന്നും കോളജിലേക്ക് ഇറങ്ങുക, എക്സാം പാസ് ആകാനുള്ളത് പഠിക്കുക, ക്ലാസ് കട്ട് ചെയ്ത് കൂട്ടുകാർക്കൊപ്പം നടക്കുക, കുറച്ചു പാർട്ടി പ്രവർത്തനം. ഇതൊക്കെ ആയിരുന്നു അവന്റെ ലൈഫ്.
അന്ന് SFI യുടെ യൂണിറ്റ് മീറ്റിംഗ് ഉള്ളതിനാൽ നവീൻ ലാസ്റ്റ് പിരിയഡ് ക്ലാസ്സിൽ കയറിയില്ലായിരുന്നു.

മീറ്റിങ് കഴിഞ്ഞു ഇറങ്ങുമ്പോൾ ക്ലാസ് കഴിഞ്ഞു എല്ലാരും പോയിരുന്നു. കുറച്ചുപേർ മാത്രം അവിടിവിടെ ആയി നിൽപ്പുണ്ട്. നവീൻ ഗേറ്റിനു അടുത്തേക്ക് നടക്കാൻ തുനിഞ്ഞപ്പോൾ ആണ് പടികൾ ഇറങ്ങി പല്ലവി വരുന്നത് കണ്ടത്.

ഇവൾ എന്താ ഇതുവരെ പോകാഞ്ഞത് എന്ന് നവീൻ ഓർക്കാതിരുന്നില്ല.

പല്ലവിയെ സൂക്ഷിച്ചു നോക്കിയപ്പോൾ അവളുടെ മുഖത്ത് ചെറിയ ഒരു പരിഭ്രാന്തി നിറഞ്ഞിരിക്കുന്നതായി അവന് തോന്നി. അവളുടെ നോട്ടം എവിടേക്കാണ് എന്ന് ശ്രദ്ധിക്കുമ്പോഴാണ് ഗേറ്റിന് വെളിയിൽ അവളെ നോക്കി കൊണ്ട് നിൽക്കുന്ന ആരോമലിനെ നവീൻ കണ്ടത്.

‘ഓഹ്, അപ്പോൾ അതാണ് അവളുടെ മുഖത്തു നിറഞ്ഞു നിൽക്കുന്ന പേടിയുടെ കാരണം.’
പൊളിറ്റിക്സിൽ ഫസ്റ്റ് ഇയർ പഠിക്കുന്നതാണ് ആരോമൽ. പല്ലവിയുടെ പിന്നാലെ നടക്കുന്ന ഒരുപാട് പേരിൽ ഒരാളാണ് ആരോമലും. അവന്റെ ചേട്ടൻ അതെ കോളേജിൽ ലാസ്റ്റ് ഇയർ പഠിക്കുന്നതിന്റെ ധൈര്യത്തിൽ കുറച്ചു വിളച്ചിലുകൾഅവൻ കോളേജിൽ കാണിക്കുന്നുണ്ട്. പക്ഷെ ആളും തരവും നോക്കി മാത്രം ആണെന്ന് മാത്രം
പല്ലവിയെ അവൻ നല്ല രീതിയിൽ തന്നെ ശല്യപെടുത്താറുണ്ടായിരുന്നു. അവൾക്ക് വേണ്ടി ആരും ചോദിക്കാനില്ല എന്നൊരു ധൈര്യം തന്നെ ആയിരുന്നു ആരോമലിനു ഉണ്ടായിരുന്നത്. ചില ദിവസങ്ങളിൽ ആരോമൽ പിടിച്ച് നിർത്തി സംസാരിച്ച ശേഷം പല്ലവി നിറകണ്ണുകളോടെ പോകുന്നത് നവീൻ കണ്ടിട്ടുണ്ട്. പക്ഷെ അവളുമായി കൂട്ട് ഒന്നും ഇല്ലാത്തതിനാൽ അതിനെ പറ്റി തിരക്കിയിട്ടില്ല.

പരിഭവം നിറഞ്ഞ കണ്ണുകളോടെ പല്ലവി ചുറ്റും പരതുമ്പോൾ ആണ് നവീൻ നിൽക്കുന്നത് അവൾ കണ്ടത്.
അവൾ ദയനീയമായി നവീനെ ഒന്ന് നോക്കി. അവളുടെ മനസ്സിൽ അവന്റെ അടുത്തേക്ക് പോകണം എന്ന് ഉണ്ടായിരുന്നു, പക്ഷെ ഇതുവരെയും അവനോടു മിണ്ടിയിട്ടില്ലാത്തതിനാൽ അവൻ എന്ത് കരുതും എന്നുള്ള ചിന്തയും അവളെ അലട്ടി.

അവളുടെ ദയനീയമായ നിൽപ്പ് കണ്ടപ്പോൾ അവന്റെ മനസ് അലിഞ്ഞു. അവളുടെ മനസ് അറിഞ്ഞിട്ടെന്നവണ്ണം അവൻ പല്ലവിയുടെ അടുത്തേക്ക് ചെന്ന്.

“എന്താ ഇറങ്ങാൻ ലേറ്റ് ആയെ?”

അവന്റെ ചോദ്യം കേട്ടപ്പോൾ ആശ്വാസം നിറഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.
“രമ്യ ടീച്ചർ എല്ലാരുടെയും ബുക്ക് കളക്ട ചെയ്തു കൊണ്ട് കൊടുക്കാൻ പറഞ്ഞിരുന്നു.. ബുക്ക് കൊടുത്തു ടീച്ചറോട് സംസാരിച്ചു വന്നപ്പോൾ ലേറ്റ് ആയി.”

ഒന്ന് മൂളിയ ശേഷം അവൻ പറഞ്ഞു.
“വാ.. പോകാം.”
അവൾ എതിർത്ത് ഒന്നും പറയാതെ അവന്റെ കൂടെ നടന്നു.
നടക്കുന്നതിടയിൽ അവൻ ചോദിച്ചു.
“മൂന്നു വർഷമായി നമ്മൾ കാണുന്നതല്ലേ. എന്റെ പേരെങ്കിലും നിനക്ക് അറിയാമോ?”
അവൻ തന്നെ ഒന്ന് ആക്കി ചോദിച്ചതാണെന്നു അവൾക്ക് മനസിലായെങ്കിലും അവൾ പറഞ്ഞു.
“നവീൻ എന്നല്ലേ?”
ഒരു ചിരിയോടെ അവൻ പറഞ്ഞു.
“ഭാഗ്യം, അതെങ്കിലും അറിയാല്ലോ.”
അത് കേട്ടപ്പോൾ അവളുടെ മുഖം താഴേക്ക് താന്നു.
തന്റെ വാക്കുകൾ അവളെ വേദനിപ്പിച്ചു എന്ന് മനസിലായ നവീൻ പെട്ടെന്ന് പറഞ്ഞു.
“ഡോ, ഞാൻ ചുമ്മാ പറഞ്ഞതാ.. താൻ ഇങ്ങനെ വിഷമിക്കാതെ.”
അത് കേട്ടിട്ടും അവളുടെ മുഖത്ത് തെളിച്ചം ഒന്നും ഉണ്ടായില്ല.
“ഞാൻ ഇങ്ങനെ ആണ്.. ഒരുപാട് സംസാരിക്കും, അതിനിടയിൽ കൂട്ടുകാരെ കളിയാക്കും, അവർ തിരിച്ചും കളിയാക്കും. താൻ ഇങ്ങനെ ആരോടും സംസാരിക്കാതെ നടക്കുന്നത് കൊണ്ടാണ് ഇതിനൊക്കെ ഫീൽ അടിക്കുന്നെ.”
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.
അപ്പോഴേക്കും അവർ ഗേറ്റിനു അടുത്ത് എത്തിയിരുന്നു. അവളോടൊപ്പം നവീൻ സംസാരിച്ചു കൊണ്ട് വരുന്ന കാഴ്ച ആരോമലിൽ ഒരു നീരസം ഉളവാക്കിയിരുന്നു. എങ്കിലും നവീന് കോളേജിലെ സീനിയോഴ്സുമായി ഉള്ള അടുപ്പം അറിയാവുന്നതിനാൽ അവർ അടുത്തെത്തിയത് ആരോമൽ നവീനെ നോക്കി ചിരിച്ചു.
നവീൻ ഒരു ചെറു ചെറു ചിരിയോടെ ചോദിച്ചു.
“അഖിലേട്ടനെ ഇന്ന് കണ്ടില്ലല്ലോ. വന്നില്ലേ?”
ആരോമലിന്റെ ചേട്ടൻ ആണ് അഖിൽ. നവീനുമായി നല്ല അടുപ്പത്തിൽ ആണ് പുള്ളിക്കാരൻ.
“ഇല്ലടാ.. എന്തോ കാര്യമായി ട്രിവാൻഡ്രം വരെ പോകണം എന്ന് പറഞ്ഞിരുന്നു.”
അത് പറയുമ്പോൾ ആരോമലിന്റെ നോട്ടം പല്ലവിയിലേക്ക് പാളി വീണിരുന്നു. പല്ലവി ആണേൽ തല താഴ്ത്തി നിൽക്കുന്നു. ഇത് കണ്ട നവീൻ പറഞ്ഞു.
“ഇത് പല്ലവി..”
“എനിക്കറിയാം.. ”
“എന്റെ കൂട്ടുകാരി ആണ്.. കൂട്ടുകാരി എന്ന് പറയുമ്പോൾ എന്റെ വീടിനടുത്തു തന്നാ ഇവളുടെ വീട്.. ഇവളെ ഇങ്ങനെ കോളേജിൽ ഓരോരുത്തർ ശല്യം ചെയ്യുന്നു എന്ന് പരാതിയും പറഞ്ഞു വരുകയായിരുന്നു എന്നോട്.”
ആരോമൽ ഒന്ന് മൂളുക മാത്രം ചെയ്തു.
“ഇനി ആരേലും ശല്യപെടുത്തുവാനാണേൽ അപ്പോൾ ഞാൻ നോക്കിക്കൊള്ളാന്ന് പറഞ്ഞു.”
ആരോമൽ ഒന്നും മിണ്ടിയില്ല.. പല്ലവി ആണേൽ ഇതൊക്കെ കേട്ട് കണ്ണും മിഴിച്ച് നിൽക്കെയാണ്.
“അപ്പോൾ ശരി, ഞങ്ങൾ പോട്ടെ.”
നവീൻ മുന്നോട്ട് നടന്നു. കൂടെ പല്ലവിയും.
കുറച്ച് മുന്നോട്ട് നടന്നപ്പോൾ പല്ലവി പറഞ്ഞു.
“താങ്ക്സ്..”
അത് കേട്ട നവീൻ ഒരു ചിരിയോടെ പറഞ്ഞു.
“ഓഹ്, വരവ് വച്ചിരിക്കുന്നു.”
ഇത്രേം നേരത്തിനിടയിൽ അവളുടെ മുഖത്തും ഒരു ചിരി പടർന്നു.
അവർ ബസ് സ്റ്റാൻഡിൽ എത്തിയതും പാരിപ്പള്ളിലേക്ക് ഉള്ള ബസ് വന്നതും ഒരുമിച്ചായിരുന്നു.
ബസിൽ വലിയ തിരക്കൊന്നും ഇല്ലായിരുന്നു. ഒരു സീറ്റ് മാത്രമാണ് ഒഴുവു ഉണ്ടായിരുന്നത്. പല്ലവി ആ സീറ്റിലേക്ക് ഇരുന്നു.
നവീൻ ഇരിക്കാൻ മടിച്ച് ആ സീറ്റിനു അരികിലായി നിന്നു. ക്ലാസ്സിലെ വേറെ ഏതെങ്കിലും പെൺകുട്ടി ആയിരുന്നേൽ അവൻ ഒരു മടിയും കൂടാതെ അടുത്ത് കയറി ഇരുന്നേനെ.
അവൻ അരികിൽ തന്നെ നിൽക്കുന്നത് കണ്ട് പല്ലവി കണ്ണ് കൊണ്ട് അടുത്തിരിക്കാൻ ആഗ്യം കാണിച്ചു. അവളുടെ സമ്മതം കിട്ടിയപ്പോൾ അവൻ മടി കൂടാതെ അവളുടെ അരികിലേക്ക് ഇരുന്നു.
അവൻ തന്നെ സംസാരത്തിനു തുടക്കം ഇട്ടു.
“എന്റെ വീട് എവിടെ ആണെന്ന് അറിയാമോ?”
“പാരിപ്പള്ളി എവിടെയോ ആണെന്ന് അറിയാം, ചില ദിവസങ്ങളിൽ ഞാൻ ഇറങ്ങുന്ന ബസ്റ്റോപ്പിൽ ഇറങ്ങുന്നത് കാണാറുണ്ട്.”
“ഞാൻ ഇപ്പോൾ താമസിക്കുന്നത് പാരിപ്പള്ളി തന്നെയാണ്, നിന്റെ വീട്ടിനു 1 km ദൂരം കാണുമായിരിക്കും എന്റെ വീട്ടിലേക്ക്.. പക്ഷെ ശരിക്കും എന്റെ സ്ഥലം പാലക്കാട് ആണ്.”
അവൾ അതിശയത്തോടെ ചോദിച്ചു.
“അപ്പോൾ ഇവിടെ എങ്ങനെ?”
“അച്ഛൻ ഗവണ്മെന്റ് ജോലിക്കാരൻ ആണ്. സ്ഥലം മാറ്റം കിട്ടി ഇങ്ങോട്ട് വന്നതാണ്.”
പതുക്കെ പതുക്കെ അവർക്ക് ഇടയിൽ ഉണ്ടായിരുന്ന മഞ്ഞ് ഉരുകി അവൾ അവനോടു നന്നായി സംസാരിക്കാൻ തുടങ്ങി. പക്ഷെ വീട്ടുകാരെ കുറിച്ച് ഒന്നും പറയാതെ അവൾ ഒഴിഞ്ഞു മാറുന്നതായി അവന് തോന്നി. അതുകൊണ്ടു തന്നെ അവൻ അതെ കുറിച്ച് ചോദിക്കാനും നിന്നില്ല.
പാരിപ്പള്ളിയിൽ ബസ് ഇറങ്ങിയ അവർ ഒരു സൗഹൃദ ബന്ധത്തിന് തുടക്കം കുറിച്ച് അവരവരുടെ വീട്ടിലേക്ക് പോയി.
പിന്നീടുള്ള ദിവസങ്ങളിൽ പല്ലവി ക്ലാസ്സിൽ വച്ച് നവീനെ കാണുമ്പോൾ ചിരിക്കാനും ചെറിയ രീതിയിൽ സംസാരിക്കാനും ഒക്കെ തുടങ്ങി.. ചില ദിവസങ്ങളിൽ ബസിൽ ഒരുമിച്ചാണ് യാത്ര എങ്കിൽ അവൾ നവീന്റെ അടുത്ത് തന്നെ ഇരിക്കാൻ ശ്രമിച്ചു. ആ യാത്രകളിൽ അവൾ അവനോടു നന്നായി തന്നെ സംസാരിക്കുന്നുണ്ടായിരുന്നു. ആ സംസാരങ്ങളിൽ നിന്നും അവൾ താനുമായി നല്ലൊരു സൗഹൃദ ബന്ധം ആഗ്രഹിക്കുന്നുണ്ടെന്നും പക്ഷെ മനസ് തുറന്ന് ആ ഒരു ആഗ്രഹം തന്നോട് തുറന്നു പറയാൻ അവൾക്ക് കഴിയുന്നില്ലെന്നും നവീൻ മനസിലാക്കി.
അന്ന് ഒരു ദിവസം വൈകുന്നേരം നവീൻ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങൽ സൂപ്പർമാർകെറ്റിൽ പോയതായിരുന്നു.
സാധനങ്ങൾ നോക്കി എടുത്തുകൊണ്ടിരിക്കുമ്പോൾ ആണ് പിന്നിൽ നിന്നും ആരോ തോണ്ടുന്നു. തിരിഞ്ഞു നോക്കുമ്പോൾ പല്ലവി ആയിരുന്നു അത്.
തെല്ലൊരു അതിശയത്തോടെ നവീൻ ചോദിച്ചു.
“നീ എന്താ ഇവിടെ?”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“സാധനങ്ങൾ വാങ്ങാൻ, അല്ലാതെന്തിന്.”
“ഓഹ്, സംസാരിക്കാൻ പഠിച്ചു പോയല്ലോ നീ?”
അവൾ ശബ്ദം പുറത്തു വരാതെ ചുണ്ടുകൾ കൊണ്ട് പോടാ എന്ന് പറഞ്ഞു.
അത് കണ്ട് അവൻ ചിരിച്ചു.
പെട്ടെന്നാണ് അവരുടെ അടുത്തേക്ക് ഒരു സ്ത്രീ കടന്നു വന്നത്.
“മോളെ.. ആരാ ഇത്?”
നവീൻ ആ സ്ത്രീയെ ശ്രദ്ധിച്ചു.
സാരി ആണ് വേഷം. മുപ്പത്തിഅഞ്ചിനും നാല്പതിനും ഇടയിൽ പ്രായം തോന്നിക്കുന്നു. നല്ല വെളുത്ത നിറം. കാണാൻ നല്ല ഐശ്വര്യം. പല്ലവിയുടെ മുഖഛായയും ഉണ്ട്.
“അമ്മാ, ഇതാണ് ഞാൻ പറയാറുള്ള നവീൻ.”
നവീനെ നോക്കികൊണ്ട് അവൾ പറഞ്ഞു.
“ഡാ.. ഇതാണ് എന്റെ ‘അമ്മ…സുലജാമ്മ.”
നവീൻ അവരെ നോക്കി ചിരിച്ചു.
ഒരു ചിരിയോടെ സുലജാമ്മ പറഞ്ഞു.
“അപ്പോൾ താൻ ആണല്ലേ നവീൻ.. എപ്പോഴും വീട്ടിൽ ഇവൾ പറയാറുണ്ട് മോനെക്കുറിച്ച്.”
നവീൻ പല്ലവിയുടെ മുഖത്തേക്ക് നോക്കി, അവൾ ഒരു പുഞ്ചിരിയോടെ നിൽക്കെയാണ്.
“ആദ്യായിട്ടാണ് ഇവൾ കൂടെ പഠിക്കുന്ന ഒരാളെ കുറിച്ചൊക്കെ എന്നോട് പറയുന്നെ.. ഒരാളോടും മിണ്ടാത്തതോണ്ട് ഇവൾക്ക് ജീവിതത്തിൽ ആരും ഫ്രണ്ട് ആയി ഉണ്ടാകില്ലെന്ന ഞാൻ കരുതിയെ.”
പല്ലവി അമ്മയുടെ കൈയിൽ ചെറുതായി നുള്ളിക്കൊണ്ടു പറഞ്ഞു.
“ഒന്ന് പോ അമ്മ”
ഒരു ചിരിയോടെ നവീൻ പറഞ്ഞു.
“ഇവൾ എന്നോടും മിണ്ടതൊന്നും ഇല്ലായിരുന്നു. ഞാനായിട്ട് ഇടിച്ചിട്ട് കയറി മിണ്ടിയതാണ്.”
“പല്ലവി എന്നോട് പറഞ്ഞിരുന്നു നിങ്ങൾ എങ്ങനാ മിണ്ടി തുടങ്ങിയതെന്നും ആരോമലിന്റെ ശല്യത്തിൽ നിന്നും മോൻ ഇവളെ രക്ഷിച്ചതും ഒക്കെ.”
അത് കേട്ടപ്പോൾ നവീന് മനസിലായി പല്ലവി എല്ലാ കാര്യങ്ങളും അമ്മയോട് ഷെയർ ചെയ്യാറുണ്ടെന്ന്.
ഇടറിയ സ്വരത്തിൽ സുലജാമ്മ പറഞ്ഞു.
“മോൻ ഇവളെ ഒന്ന് ശ്രദ്ധിച്ചോളനെ.. വീട്ടിലെ ഓരോ സാഹചര്യങ്ങൾ ആണ് എന്റെ മോളെ ഇങ്ങനെ ആരോരും കൂട്ട് കൂടാതെ ആക്കിയത്.”
പല്ലവിയുമായി മുൻപുള്ള സംസാരങ്ങളിൽ നിന്നും അവൾക്ക് എന്തൊക്കെയോ ഫാമിലി പ്രോബ്ലെംസ് ഉണ്ടെന്ന് നവീന് തോന്നിയിരുന്നു, ഇപ്പോൾ അമ്മ ഇങ്ങനെ പറയുക കൂടി ചെയ്തപ്പോൾ അവൻ അത് ഉറപ്പിച്ചു.
“അമ്മ പേടിക്കണ്ട. കോളേജിൽ ഇവൾക്ക് ഒരു കുഴപ്പവും ഉണ്ടാകാതെ ഞാൻ നോക്കിക്കൊള്ളാം.”
അത് കേട്ട സുലജാമ്മ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“എന്ന ഞങ്ങൾ പോട്ടെ.. മോന് സമയം ഉള്ള ഒരു ദിവസം വീട്ടിലേക്ക് വാ.”
അവൻ ശരി എന്ന അർഥത്തിൽ തല കുലുക്കി.
പല്ലവി അമ്മയോട് പറഞ്ഞു..
“അമ്മ പോയി ബിൽ അടക്കുമ്പോഴേക്കും ഞാൻ അങ്ങോട്ട് വരാം.”
സുലജാമ്മ അത് സമ്മതം എന്ന അർഥത്തിൽ അവിടെ നിന്നും പോയി.
അവൾ തോളിൽ കിടന്ന ബാഗ് തുറന്ന് ഫോൺ കൈയിൽ എടുത്തോണ്ട് പറഞ്ഞു.
“നിന്റെ നമ്പർ ഒന്ന് പറഞ്ഞേട.”
അവളുടെ കൈയിൽ ഫോൺ ഇതുവരെ അവൻ കണ്ടിട്ടില്ലായിരുന്നു. പോരാത്തതിന് ഇപ്പോൾ അവൾ ബാഗിൽ നിന്നും എടുത്തിരിക്കുന്നത് ലേറ്റസ്റ്റ് മോഡൽ ഐ ഫോണും.. നവീൻ ചെറുതായി ഒന്ന് ഞെട്ടാതിരുന്നില്ല.
അവൻ നമ്പർ പറഞ്ഞു കൊടുത്തു.
അവൾ ഉടൻ തന്നെ അവന്റെ ഫോണിലേക്ക് മിസ് കാൾ ചെയ്തിട്ട് പറഞ്ഞു.
“എന്റെ നമ്പർ സേവ് ചെയ്തേക്ക്.”
അവൻ ശരി എന്ന അർഥത്തിൽ തല കുലുക്കിയപ്പോൾ അവൾ അവിടെ നിന്നും നടന്നു പോയി.
രാത്രി ചോറ് കഴിച്ച ശേഷം റൂമിൽ പോയി കിടന്ന നവീൻ ഫോൺ എടുത്തു പല്ലവിക്ക് വാട്സാപ്പ് ഉണ്ടോ എന്ന് നോക്കി.
അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
പല്ലവിക്ക് വാട്സാപ്പ് ഉണ്ട്. പക്ഷെ പ്രൊഫൈൽ പിക്ചർ ഒന്നും ഇട്ടിട്ടില്ല.
ഓൺലൈൻ ഇല്ല അവൾ. ലിസ്റ് സീൻ ഓഫ് ആക്കി ഇട്ടിരിക്കുകയാണ്.
ഒരു ഹായ് അയച്ചാലോന്ന് ഒരു ചിന്ത അവന്റെ മനസ്സിൽ ഉടലെടുത്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവളിലേക്ക് ഒരു ആകർഷണം അവനിൽ ഉടലെടുത്തിരുന്നു. പക്ഷെ അത് പ്രണയം ഒന്നും ആയിരുന്നില്ല. അതിസുന്ദരിയായ ഒരു പെൺകുട്ടിയിൽ ഏതൊരു ആൺകുട്ടിക്കും ഉണ്ടാകുന്ന ആകർഷണം മാത്രം ആയിരുന്നു അത്. ബസിൽ ഒരുമിച്ചു യാത്ര ചെയ്യുമ്പോഴൊക്കെ അവളുടെ ശരീരത്തിൽ തട്ടുമ്പോഴുണ്ടാകുന്ന ഓരോ സ്പർശനവും അവൻ മനസ് കൊണ്ട് ആസ്വദിക്കുന്നുണ്ടായിരുന്നു. പക്ഷെ അത് പല്ലവി അറിയാതിരിക്കാനും അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പല്ലവിയുമായുള്ള ബന്ധം കുറച്ചുകൂടി വളർത്തി എടുക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടി നവീൻ അവൾക്ക് ഒരു ഹായ് അയച്ചു.
മെസ്സേജ് അയച്ച് കുറച്ച് സമയം കഴിഞ്ഞിട്ടും പല്ലവി ഓൺലൈൻ വന്നില്ല. ഒരു മിസ് കാൾ അടിച്ചാലോ എന്ന ചിന്ത മനസ്സിൽ വന്നെങ്കിലും അവൾ എന്ത് കരുത്തും എന്നതോർത്ത് അവൻ അത് വേണ്ടെന്നു വച്ചു.
നിരാശയോടെ അവൻ ഫേസ്ബുക് നോക്കി ഉറക്കത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് പല്ലവിയുടെ ഹായ് വന്നത്.
എന്തുകൊണ്ടോ അവളുടെ മെസ്സേജ് കണ്ടപ്പോൾ അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി.
നവീൻ – എന്ത് ചെയ്യുവായിരുന്നു?
പല്ലവി – പഠിക്കുവായിരുന്നു.
നവീൻ പുച്ഛഭാവത്തോടെ ഉള്ള ഒരു ഇമോജി അവൾക്കയച്ചു.
അത് കണ്ട പല്ലവി ചോദിച്ചു.
പല്ലവി – എന്താടാ ഒരു പുച്ഛം?
നവീൻ – ഒന്നുമില്ലേ..
പല്ലവി – നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ?
ഇവളുടെ മനസ്സിൽ പഠിത്തം എന്നൊരു ചിന്ത മാത്രമേ ഉള്ളോ എന്നോർത്തുകൊണ്ടു അവൻ പറഞ്ഞു.
നവീൻ – എനിക്ക് നിന്നെ പോലെ ക്ലാസ് ടോപ് തന്നെ ആകണമെന്നുള്ള ആഗ്രഹം ഒന്നും ഇല്ല. എങ്ങനെയെങ്കിലും തട്ടിയും മുട്ടിയും അങ്ങ് പാസ് ആയി പോകാനുള്ളത് ഞാൻ സമയം കിട്ടുമ്പോൾ പഠിച്ചോളാം.
പല്ലവി – ഓഹ്.. ആയിക്കോട്ടെ.
നവീൻ – എപ്പോഴാ ഇനി ഉറക്കം?
പല്ലവി – കുറച്ചു നേരം കൂടി കഴിയുമ്പോൾ ഉറങ്ങും.
പല്ലവിയുമായുള്ള ആദ്യത്തെ ചാറ്റിങ് ആയതിനാൽ ഫാമിലിയെ കുറിച്ച് ഒന്ന് ചോദിച്ചറിഞ്ഞിരിക്കാം എന്ന് നവീൻ കരുതി.
നവീൻ – നീ ഒറ്റ മോളാണല്ലേ?
പല്ലവി – അതെ..
നവീൻ – ഞാനും.. പാലക്കാടാണ് ശരിക്കും എന്റെ സ്ഥലം. ഇച്ചിരി വലിയൊരു കുടുംബം ആണ് എന്റേത്. കസിൻസ് ആയി കുറേപ്പേരുണ്ട്. പക്ഷെ എന്തെങ്കിലും വിശേഷം വരുമ്പോഴേ ഒത്തു കൂടാറുള്ളുന്നു മാത്രം.
പല്ലവി – എനിക്കും കസിൻസ് ഒക്കെ ഉണ്ട്. പക്ഷെ അവരുമായി വലിയ അടുപ്പം ഒന്നും ഇല്ലെന്ന് മാത്രം.
നവീൻ – അതെന്താ?
കുറച്ച് നേരത്തേക്ക് പല്ലവിയിൽ നിന്നും മറുപടി ഒന്നും അവനു ലഭിച്ചില്ല. അവൾക്ക് അതിനെ കുറിച്ച് സംസാരിക്കാൻ താല്പര്യം ഇല്ലെന്ന് തോന്നിയ നവീൻ വിഷയം മാറ്റാനായി ചോദിച്ചു.
നവീൻ – ഞാൻ ഒരു സംശയം ചോദിക്കട്ടെ? കുറെ നാളായി എന്റെ മനസ്സിൽ ഉള്ളതാണ്.
പല്ലവി – എന്താ? ചോദിച്ചോള്ളു.
നവീൻ – +2 സയൻസിൽ അത്രയൊക്കെ മാർക്ക് ഉണ്ടായിട്ടും എന്താ മെഡിസിനോ എഞ്ചിനീറിങ്ങിനോ പോകാതെ ഡിഗ്രി എടുത്തേ?
ആ ഒരു ചോദ്യത്തിനും പല്ലവി ആദ്യം കുറച്ച് നേരം നിശബ്ദത പാലിച്ചു. അതിനു ശേഷം ടൈപ്പ് ചെയ്തയച്ചു.
പല്ലവി – നാളെ കോളേജിൽ വച്ച് നേരിട്ടു സംസാരിക്കുമ്പോൾ ഞാൻ ഇതിനുള്ള മറുപടി തരാം. പോരെ?
അവൾക്ക് അതാണ് താല്പര്യം എങ്കിൽ അങ്ങനെ മതീന്ന് നവീനും കരുതി.
നവീൻ – ഓഹ്.. മതി.
പിന്നെ കുറച്ച് നേരത്തേക്ക് ടൈപ്പിംഗ് എന്ന് എഴുതി കാണിക്കുന്നതാണ് അവനു കാണാൻ കഴിഞ്ഞത്. അവൻ ക്ഷമയോടെ കാത്തിരുന്നു.
അവസാനം അവളുടെ മെസ്സേജ് എത്തി.
പല്ലവി – എന്റെ ജീവിതത്തിൽ എനിക്കങ്ങനെ സുഹൃത്തുക്കൾ ഒന്നും ഉണ്ടായിട്ടില്ലടാ. ആരെയും സുഹൃത്ത് ആകാൻ ഞാൻ ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം. എനിക്ക് കുറച്ച് ഫാമിലി പ്രോബ്ലെംസ് ഉണ്ടായിരുന്നു. അതിനാൽ തന്നെ ഞാൻ എന്നിൽ തന്നെ ഒതുങ്ങി കൂടുകയായിരുന്നു. ഒരിക്കൽ പോലും എന്റെ പ്രശ്നങ്ങളോ വിഷമങ്ങളോ ഞാൻ മനസ് തുറന്നു ആരോടും സംസാരിച്ചിട്ടില്ല. എനിക്ക് ഇങ്ങനെ ഒരു വാട്സ്അപ് ഉള്ളതുപോലും കോളേജിൽ ആർക്കും അറിയില്ല. അങ്ങനെ ഇരിക്കയാണ് ഞാൻ നിന്നോട് സംസാരിച്ചു തുടങ്ങുന്നത്.. ഞാൻ ഹെൽപ് ചോദിക്കാതെ തന്നെ അന്ന് കോളേജിൽ വച്ച് നീ എന്നെ സഹായിച്ചു.. എന്നോട് ഒരുമിച്ച് യാത്ര ചെയ്തു തുടങ്ങി. എന്നോട് ഒരുപാട് സംസാരിച്ചു എന്നെ കൊണ്ടും നീ സംസാരിപ്പിച്ചു. ഇതൊക്കെ എന്റെ ജീവിതത്തിലെ ആദ്യ അനുഭവങ്ങൾ ആണെന്ന് തോന്നുന്നു. ജീവിതത്തിൽ തനിയെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന എനിക്ക് നിന്റെ സാമിപ്യം വളരെ അധികം സന്തോഷം നൽകി എന്നതാണ് സത്യം. ഓരോ ദിവസവും നീ എന്നോടൊപ്പം യാത്ര ചെയ്യാൻ ഉണ്ടായിരുന്നു എങ്കിൽ ഞാൻ മനസ് കൊണ്ട് ആഗ്രഹിക്കുമായിരുന്നു. കാരണം ആ സമയങ്ങളിൽ മാത്രം ആണ് ഞാൻ സന്തോഷത്തോടെ ഒരാളോട് സംസാരിച്ചിരുന്നത്. അതുകൊണ്ടു തന്നെ എന്റെ ഫാമിലിയെ കുറിച്ചും നിനക്ക് അറിയേണ്ടതും എല്ലാം നാളെ ഞാൻ നേരിട്ട് നിനക്ക് പറഞ്ഞു തരാം.
ആ മെസ്സേജ് വായിച്ച നവീനിൽ ഒരു ഞെട്ടലാണ് ഉണ്ടായത്.
സാധാ ഒരു സുഹൃത്ത് എന്ന നിലയിൽ മാത്രം ആയിരുന്നു അവൻ അവളോട് പെരുമാറിയിരുന്നത്. അവളുടെ സൗന്ദര്യത്തോടു ഒരു ആകർഷണം തോന്നിയിട്ടുണ്ട് എന്നുള്ളത് സത്യം ആണ്. പക്ഷെ അത് ഒരിക്കലും അവൻ പുറത്തു കാണിച്ചിരുന്നില്ല. പക്ഷെ തന്നോട് സംസാരിക്കാനും തന്നോട് ഒരുമിച്ചു യാത്രം ചെയ്യാനും അവൾ ആഗ്രഹിച്ചിരുന്നു എന്നത് പല്ലവി തുറന്ന് പറഞ്ഞപ്പോൾ ആ വാക്കുകളിൽ പ്രണയം ആണോ സൗഹൃദം ആണോ നിറഞ്ഞ് നിൽക്കുന്നത് എന്ന കാര്യത്തിൽ അവന്റെ ഉള്ളിൽ സംശയം നിറഞ്ഞു കൂടി.
അവന്റെ ചിന്തകൾ കാടുകൾ കയറി തുടങ്ങിയപ്പോഴേക്കും മൊബൈലിൽ മെസ്സേജ് ട്യൂൺ കേട്ട്.
അവൻ എടുത്തു നോക്കുമ്പോൾ പല്ലവിയുടെ ഗുഡ് നൈറ്റ് മെസ്സേജ് ആണ്. അവനും പെട്ടെന്ന് തന്നെ ഒരു ഗുഡ് നൈറ്റ് തിരികെ അയച്ചു.
ഉറക്കം നഷ്ട്ടപെട്ട നവീൻ മൊബൈൽ മാറ്റിവച്ചു ജനലിൽ കൂടി ചന്ദ്രനെ നോക്കി കിടന്നു.
പല്ലവി ബാഗും എടുത്തു വീടിനു പുറത്തേക്ക് നടക്കുന്ന കണ്ട അവളുടെ അമ്മ പെട്ടെന്ന് ചോദിച്ചു.
“പല്ലൂ.. ചോറ് എടുത്തു വയ്ക്കാതെ നീ എവിടെക്കാ പോകുന്നെ?”
ആ ചോദ്യം കേട്ടപ്പോഴാണ് പല്ലവി ചിന്തകളുടെ ലോകത്ത് നിന്നും തിരികെ എത്തിയത്.
ഞെട്ടി തിരിഞ്ഞ് കൊണ്ട് അവൾ പറഞ്ഞു.
“എടുക്കാൻ മറന്നു പോയമ്മ.”
പല്ലവി തിരികെ വന്നു ടേബിളിൽ ഇരുന്ന പൊതിച്ചോറെടുത്ത് ബാഗിൽ വയ്ക്കുമ്പോൾ അമ്മ അവളെ സുലജമ്മ അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.
“മോളെ.. നിനക്കെന്താ പറ്റിയത്? രാവിലെ മുതലേ എന്തൊക്കെയോ ചിന്തിച്ചു കൊണ്ടാണല്ലോ നീ നടക്കുന്നത്.”
മുഖത്തേക്ക് ഒരു ചിരി വരുത്തിക്കൊണ്ട് പല്ലവി പറഞ്ഞു.
“ഒന്നുല്ലമ്മ, അമ്മക്ക് തോന്നിയതാണ്.”
അമ്മക്ക് കൂടുതൽ മുഖം കൊടുക്കാതെ അവൾ അവിടെ നിന്നും പുറത്തേക്ക് നടന്നു.
മുറ്റത്ത് നിന്ന് ചെരിപ്പ് ഇട്ടുകൊണ്ടിരിക്കുമ്പോൾ ആണ് മതിലിനപ്പുറം നിന്ന് ഒരു ചോദ്യം അവളെ തേടി എത്തിയത്.
“മോള് കോളേജിൽ പോകാൻ ഇറങ്ങിയോ?”
ആ സ്വരത്തിന്റെ ഉടമ അജിത ആണെന്ന് അറിഞ്ഞ അവൾ ചെരിഞ്ഞുനോക്കി.
മതിലിനു അപ്പുറം അവൾക്ക് അജിതയുടെ തല കാണാൻ കഴിഞ്ഞു.
“ആ ഇറങ്ങി.. ആന്റി എന്ത് ചെയ്യുവാ അവിടെ?”
“തക്കാളി മൊത്തം വാടി മോളെ.. വെള്ളം ഒഴിക്കുവാണ്.”
“തമ്പി അങ്കിൾ പോയോ?”
“കുറച്ചു മുൻപ് അങ്ങോട്ട് പോയതേ ഉള്ളു.”
“എന്നാ ഞാൻ പോട്ടെ.. ലേറ്റ് ആയാൽ ബസ് പോകും.”
പല്ലവി പെട്ടെന്ന് തന്നെ അവിടന്ന് നടന്നു.
പല്ലവിയുടെ അയൽക്കാർ ആണ് അജിതയും തമ്പിയും. മക്കളില്ല അവർക്ക്.അത് കൊണ്ട് തന്നെ പല്ലവിയെ അവർക്ക് ഒരുപാട് ഇഷ്ടവും ആണ്. ‘അമ്മ കഴിഞ്ഞാൽ പല്ലവി കുറച്ച് അടുപ്പം കാണിച്ചിരുന്നത് അവരോടു മാത്രം ആയിരുന്നു.
പല്ലവിയുടെയും അവരുടെയും വീട് ചേർന്നാണ് നിന്നിരുന്നത്. ഒരു മീറ്റർ അകലം പോലും തികച്ചില്ലായിരുന്നു. ഇടക്കുള്ള ഒരു മതിൽ മാത്രം ആണ് ആ വീടുകളെ വേർതിരിച്ചിരുന്നത്. തമ്പിക്ക് ഒരു പ്രൈവറ് കമ്പനിയിൽ ആയിരുന്നു ജോലി. അജിത വീട്ടമ്മയും. അധിക വരുമാനത്തിനായി അവർ മുകളിലത്തെ നിലയിൽ ഉണ്ടായിരുന്ന ഒറ്റ മുറി വാടകയ്ക്ക് കൊടുക്കുമായിരുന്നു. മുകളിലേക്ക് ഉള്ള പടികൾ പുറത്തു കൂടി ആയതിനാൽ വാടകയ്ക്ക് കൊടുക്കാനും സൗകര്യം ആയിരുന്നു.
ബസ് സ്റ്റാൻഡിലേക്ക് നടക്കുക ആയിരുന്ന പല്ലവിയെ ചിന്തകൾ വീണ്ടും അലട്ടി തുടങ്ങി.
തലേ ദിവസം രാത്രി നവീനുമായി ചാറ്റ് ചെയ്യുമ്പോൾ പെട്ടെന്ന് ഉണ്ടായ ഒരു ഇമോഷണലിന്റെ പുറത്താണ് അവന് അവസാനത്തെ നീണ്ട ഒരു മെസ്സേജ് അയച്ചത്.. അതിൽ പറഞ്ഞിരുന്നതൊക്കെയും സത്യവും ആയിരുന്നു. പക്ഷെ സൗഹൃദം മാത്രം മനസ്സിൽ കണ്ടു അയച്ച മെസ്സേജ് അവൻ പ്രണയം ആണോ എന്ന് തെറ്റ് ധരിക്കുമോ എന്ന് രാവിലെ ആ മെസ്സേജ് ഒന്നും കൂടി എടുത്തു വായിച്ചപ്പോൾ ആണ് തോന്നിയത്.
മാനസികമായ ഒരു അടുപ്പം അവൾക്ക് നവീനോട് തോന്നിയിരുന്നു. എന്നാൽ അത് തികച്ചും സൗഹൃദപരം ആയിരുന്നു. അവന്റെ മാന്യമായ പെരുമാറ്റവും ആകർഷിക്കുന്ന സംസാരവും അവളിൽ അവനെ പറ്റി മതിപ്പ് ഉളവാക്കിയിരുന്നു.
ഓരോ ചിന്തകളുമായി ബസ് സ്റ്റോപ്പിൽ എത്താറായപ്പോൾ അവിടെ കണ്ട കാഴ്ച അവളുടെ കാലുകളുടെ വേഗത കുറച്ചു.
നവീൻ അവിടെ ഉണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ കോളേജ് കഴിഞ്ഞു അവർ ഒരുമിച്ച് തിരികെ യാത്ര ചെയ്യാറുണ്ടായിരുന്നെങ്കിലും ഇതുവരെയും രാവിലെ അവർ ഒരുമിച്ച് യാത്ര ചെയ്തിരുന്നില്ല. കാരണം അവൻ എന്നും നേരത്തെ തന്നെ കോളേജിൽ പോകുമായിരുന്നു. ഇന്ന് അവളോടൊപ്പം പോകാൻ തന്നെ ആണ് നവീൻ വീട്ടിൽ നിന്നും എന്നത്തേക്കാളും ലേറ്റ് ആയി ഇറങ്ങിയത്.
പല്ലവിയെ കണ്ട നവീൻ അവളെ നോക്കി പുഞ്ചിരിച്ചു.
അവളും മുഖത്ത് ഒരു പുഞ്ചിരി വരുത്തി സാവധാനം അവന്റെ അടുത്തേക്ക് ചെന്നു.
“നീ എന്താ ഇവിടെ?”
ഒരു ചിരിയോടെ അവൻ പറഞ്ഞു.
“കോളജിലേക്ക് പോകാൻ.”
“അതല്ല.. ഈ സമയത്ത് ഇവിടെ എന്താന്ന്?”
“നിന്നോടൊപ്പം പോകാൻ. നീ അല്ലെ പറഞ്ഞെ എന്റെ കൂടെ യാത്ര ചെയ്യാൻ ഇഷ്ട്ടം ആണെന്ന്.”
പല്ലവിയുടെ ഉള്ളിൽ ടെൻഷൻ നിറഞ്ഞു.
അവൾ മനസ്സിലോർത്തു.
ഈശ്വര എന്റെ വാക്കുകൾ നവീൻ തെരുദ്ധരിച്ചു എന്ന് തോന്നുന്നു. ഇനി ഇപ്പോൾ എന്താ ചെയ്യുക.
അവളുടെ മുഖത്ത് പരിഭ്രാന്തി നിറയുന്നത് കണ്ടപ്പോൾ നവീന് അവളുടെ മനസ്സിൽ കൂടി എന്താണ് കടന്ന് പോകുന്നതെന്ന് മനസ്സിൽ ആയി. രാത്രി മൊത്തം അവനെ അലട്ടിയിരുന്ന ചോദ്യത്തിന് ഉത്തരം തന്നെ ആയിരുന്നു അവളുടെ മുഖത്ത് നിറഞ്ഞിരുന്ന പരിഭ്രാന്തി.
അത് അവന്റെ ഉള്ളിൽ ഒരു നിരാശ പടർത്തിയെങ്കിലും അവളുടെ സൗന്ദര്യത്തിനു താൻ അർഹനൊന്നും അല്ലെന്ന ഒരു അപകർഷതാ ബോധം നേരത്തെ തന്നെ അവന്റെ ഉള്ളിൽ ഉണ്ടായിരുന്നതിനാൽ വലിയ വിഷമം ഒന്നും തോന്നിയില്ല.
“എന്താടി പറ്റിയെ?മുഖം വല്ലാതിരിക്കുന്നു.”
അവനെ എത്രയും പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം എന്നാ ചിന്തയിൽ അവൾ പറഞ്ഞു.
“ഡാ.. ഞാൻ ഇന്നലെ അയച്ച മെസ്സേജ്.. അത് നീ..”
നവീൻ പെട്ടെന്ന് തന്നെ പറഞ്ഞു.
“ഡി കൊരങ്ങി.. നിന്റെ മനസ്സിൽ എന്താന്ന് എനിക്കറിയാം.. എനിക്ക് ഒരു തെറ്റുധാരണയും ഇല്ല.. നിന്റെ മനസ്സിൽ ഞാൻ സുഹൃത്തായിരിക്കുന്നപോലെ എന്റെ മനസിലും നീ സുഹൃത്ത് തന്നെ ആണ്.”
അത് കേട്ടപ്പോഴാണ് അവളുടെ മുഖം ഒന്ന് തെളിഞ്ഞത്.
അത് കണ്ട അവൻ പറഞ്ഞു.
“ഓഹ്.. കറുത്തിരുന്ന മുഖം അങ്ങ് തെളിഞ്ഞല്ലോ.”
അവൾ ശബ്ദം പുറത്ത് വരാതെ ചുണ്ടുകൾ അനക്കി പറഞ്ഞു.
“പോടാ..”
അപ്പോഴേക്കും കൊല്ലത്തേക്കുള്ള ബസ് അവരുടെ മുന്നിൽ വന്നു നിന്നു.
രണ്ടു പേർക്കും ഒരു സീറ്റ് തന്നാണ് കിട്ടിയത്. ടിക്കെട് ഒകെ എടുത്ത് സ്വസ്ഥം ആയപ്പോൾ അവൻ പറഞ്ഞു.
“ഇനി പറ..”
വിന്ഡോ സൈഡിൽ ഇരുന്ന അവൾ മുഖത്തേക്ക് വീണ മുടി മാടി ഒതുക്കിക്കൊണ്ടു ചോദിച്ചു.
“എന്ത് പറയാൻ?”
“നിന്റെ ഫാമിലിയെ കുറിച്ചും എന്താ ഡിഗ്രിക്ക് വന്നതെന്നും ഒക്കെ.”
അവൾ പിരികം മുകളിലേക്ക് ഉയർത്തി ചോദിച്ചു.
“ഇപ്പോഴെയോ?”
“കോളേജ് എത്താൻ നമുക്ക് മുക്കാൽ മണിക്കൂറോളം സമയം ഉണ്ട്. ഈ സമയം കൊണ്ട് പറയാല്ലോ.”
അവൾ ചുറ്റും ഒന്ന് നോക്കി അവരെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് മനസിലാക്കിയ ശേഷം താഴ്ന്ന സ്വരത്തിൽ പറഞ്ഞു തുടങ്ങി.
“എന്റെ അമ്മയെ നിനക്ക് അറിയാല്ലോ സുലജ.. അച്ഛന്റെ പേര് ദേവൻ എന്നാണ്. അമ്മയുടേത് വലിയൊരു കുടുംബം ആയിരുന്നു. തേയില തോട്ടവും ഒരുപാട് ബിസിനസ്സും ഒക്കെ ഉള്ള വലിയൊരു കുടുംബം. അമ്മയ്ക്ക് രണ്ടു സഹോദരന്മാരാണ് ഉണ്ടായിരുന്നത്. കോളേജിൽ പഠിക്കുമ്പോൾ ആണ് അമ്മ അച്ഛനെ പരിചയപ്പെടുന്നത്. ഒരു സാധാ കുടുംബത്തിൽ നിന്നായിരുന്നു അച്ഛൻ. അമ്മയുടെ സുഹൃത്തായിരുന്ന അച്ഛൻ പതുക്കെ ബെസ്ററ് ഫ്രണ്ട് ആയി മാറി പതുക്കെ അവർ പ്രണയത്തിലും ആയി. ആദ്യം അമ്മയുടെ സഹോദരന്മാർ എതിർത്തെങ്കിലും പിന്നീട് അമ്മയുടെ നിർബന്ധത്തിനു വഴങ്ങി കല്യാണത്തിന് സമ്മതിച്ചു. കല്യാണം കഴിഞ്ഞു പതുക്കെ പതുക്കെ ആണ് അമ്മ മനസിലാക്കുന്നത് സ്നേഹം എല്ലാം അച്ഛന്റെ അഭിനയം ആയിരുന്നു അമ്മയുടെ സ്വത്തുക്കൾ മാത്രം ആയിരുന്നു അച്ഛന്റെ ലക്ഷ്യം എന്ന്. പക്ഷെ അമ്മ അതെല്ലാം മനസിലാക്കി വരുമോഴേക്കും ഓരോ പ്രശനങ്ങൾ ഉണ്ടാക്കി അമ്മയുടെ വീതം എല്ലാം അമ്മയുടെ പേരിലേക്ക് എഴുതി വാങ്ങി കുടുംബക്കാരെയെല്ലാം അച്ഛൻ അകറ്റിയിരുന്നു. സ്വത്തുക്കൾ അമ്മയുടെ പേരിൽ ആയപ്പോൾ അമ്മയെ സംശയിച്ചു തുടങ്ങി അമ്മക്ക് വേറെ കാമുകന്മാർ ഉണ്ടെന്ന്. അതും പറഞ്ഞ് അമ്മയെ ദിവസേന ഉപദ്രവിക്കുമായിരുന്നു. ഞാൻ അച്ഛന്റെ മോളല്ല എന്നുവരെ പറഞ്ഞിരുന്നു.”
അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു സ്വരം ഇടറിയിരുന്നു.
“അമ്മയുടെ പേരിൽ ഉണ്ടായിരുന്ന സ്വത്തുക്കൾ കുറേശെ ആയി അച്ഛൻ വിറ്റ് നശിപ്പിച്ച് തുടങ്ങി. അതിനു വേണ്ടി എന്നെയും അമ്മയെയും അച്ഛനൊരുപാട് ഉപദ്രവികുമായിരുന്നു. സ്നേഹിച്ചു അമ്മയുടെ നിർബന്ധപ്രകാരം കല്യാണം കഴിച്ചതിനാൽ മാമന്മാരെ ഇതൊന്നും അറിയിക്കാതെ അമ്മ എല്ലാം സഹിച്ചു. ഞാനും എല്ലാത്തിനെയും പേടിച്ചു തുടങ്ങി വീട്ടിൽ വന്നാൽ അച്ഛന്റെ ഉപദ്രവം ഭയന്ന് എന്റെ മുറിയിൽ തന്നെ കഴിഞ്ഞു കൂടി. എല്ലാത്തിനോടും പേടി ആയതിനാൽ ആരോടും സംസാരിക്കാതായി. അച്ഛൻ എല്ലാം വിറ്റു നശിപ്പിക്കുമെന്ന് ഉറപ്പുള്ളതിനാൽഎൻേറയും അമ്മയുടെയും ഭാവിയെ കരുതി ഞാൻ പഠിച്ചു തുടങ്ങി. വേറെ ഒന്നും ഞാൻ ശ്രദ്ധിക്കാൻ പോയില്ല.. പഠിത്തത്തിൽ മാത്രം ആയിരുന്നു എന്റെ ശ്രദ്ധ. ഞങ്ങളുടെ ഭാവിയെ കരുതി സുഹൃത്തുക്കളും അവർക്കൊപ്പം ഉള്ള സന്തോഷ നിമിഷങ്ങളും ഒക്കെ ഞാൻ വേണ്ടെന്നു വച്ചു. ഞാൻ +2 പഠിക്കുമ്പോൾ ആണ് എല്ലാത്തിനും ഒരു മാറ്റം ഉണ്ടാകുന്നത്. അച്ഛന്റെ ഉപദ്രവം കൂടി വരുവായിരുന്നു. ഇതെല്ലം മനസിലാക്കിയ ഞങ്ങളുടെ അയൽക്കാരനായ തമ്പി അങ്കിൾ അമ്മയുടെ സഹോദരങ്ങളെ പോയി കണ്ട് ഞങ്ങളുടെ അവസ്ഥ പറഞ്ഞു മനസിലാക്കി. അങ്ങനെ അവർ ഞങ്ങളുടെ സഹായത്തിനു വന്നു.അച്ഛനെ വീട്ടിനു പുറത്താക്കി. ഞങ്ങളെ ഉപദ്രവിക്കുന്നതിനു കേസ് കൊടുത്തു. ഇപ്പോൾ ഡിവോഴ്സ് കേസ് നടന്നു കൊണ്ടിരിക്കയാണ്. അച്ഛൻ വീട്ടിനു പോയതിൽ പിന്നെയാ ഞാനും അമ്മയും ആ വീട്ടിൽ ആശ്വാസത്തോടെ ജീവിച്ചു തുടങ്ങിയയത്.”
അവൾ അത് പറഞ്ഞു തീരുമ്പോൾ നവീൻ പല്ലവിയുടെ മുഖത്തു തന്നെ നോക്കി ഇരിക്കുകയായിരുന്നു. ഇത്രയും വിഷമങ്ങൾ അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന് അവൻ കരുതിയിരുന്നില്ല.
മുഖത്തു ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അവൾ ചോദിച്ചു.
“ഇനി എന്താ അറിയാനുള്ളത്?”
“ഇത്രയും നല്ല പോലെപഠിച്ചോണ്ടിരുന്ന നീ എന്തിനാ ഡിഗ്രിക്ക് വന്നത്.”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“എന്റെ മനസ്സിൽ ഉണ്ടായിരുന്നത് എൻട്രൻസ് എഴുതി മെഡിസിന് പോകണമെന്നായിരുന്നു. അപ്പോൾ നല്ലപോലെ സമ്പാദിക്കാമായിരുന്നല്ലോ.”
ചിരിച്ചു കൊണ്ട് ഒന്ന് നിർത്തിയ ശേഷം അവൾ പറഞ്ഞു.
“പക്ഷേ അച്ഛൻ ഞങ്ങളെ വിട്ടു പോയപ്പോൾ എനിക്ക് ജീവിതത്തിൽ പുതിയ ചില പ്രതീക്ഷകൾ വന്നു. എന്റെ സ്വപനങ്ങൾ ഒക്കെ ഞാൻ ചെറുതാക്കി. ഇനിയും പഠിച്ചു പഠിച്ചു ഉള്ള സമയം കൂടെ കളയാതെ കൂട്ടുകാർക്കൊക്കെ ഒപ്പം ഒന്ന് ചിലവഴിക്കണമെന്നു മനസ് ആഗ്രഹിച്ചു.മുന്നാറിൽ അമ്മയുടെ പേരിൽ ഒരു തേയില തോട്ടവും ചോക്ലേറ്റ് ഫാക്ടറിയും ബാക്കി ഉണ്ടായിരുന്നു. മാമന്മാർ ആണ് അത് ഇപ്പോൾ നോക്കി നടത്തുന്നത്. ഡിഗ്രി കഴിഞ്ഞു ഒരു mbaകൂടി എടുത്തു അതൊക്കെ നോക്കി നടത്തി സമാധാനത്തോടെ അങ്ങ് ജീവിക്കുക എന്നതായി എന്റെ ആഗ്രഹം.”
അവളുടെ മുഖത്ത് ഉണ്ടായിരുന്ന ചിരി ചെറുതായി മങ്ങി.
“കോളേജിൽ വന്നു സുഹൃത്തുക്കളെ ഉണ്ടാക്കണമെന്നും അവരോടൊപ്പം എല്ലാപേരെയും പോലെ അടിച്ചു പൊളിക്കണമെന്നുമൊക്കെ ആഗ്രഹിച്ചു. പക്ഷെ എന്ത് ചെയ്യാനാ.. എനിക്ക് അതിനു കഴിയുന്നില്ല.. വർഷങ്ങളായി ആരോടും കൂട്ട് കൂടാത്തതിനാൽ ഇപ്പോഴും ആരേലും ആയി അടുക്കുന്നതിൽ നിന്നും എന്നെ പിന്നോട്ട് വലിക്കുന്നു. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയതായി.. ഞാൻ സംസാരിക്കാൻ ചെല്ലുമ്പോൾ അവർ എന്നെ കളിയാക്കുമോ ഞാൻ എന്തെങ്കിലും മണ്ടത്തരങ്ങൾ പറയുമോ അങ്ങനെ ഒക്കെ ആയിരുന്നു എന്റെ ചിന്തകൾ.. ഞാൻ അങ്ങനെ വീണ്ടും എന്റെ മാത്രമായ ലോകത്തിലേക്ക് മടങ്ങി.. അങ്ങനെ ഇരിക്കുമ്പോൾ ആണ് നീ അന്ന് എന്റെ കൂടെ വരുന്നതും നിന്നോട് സംസാരിക്കുന്നതും മാനസികമായി നിന്നോട് അടുത്ത് എനിക്കും ഒരു സുഹൃത്ത് ഉണ്ടെന്നുള്ള തോന്നൽ ഉണ്ടാകുന്നതും. ഞാൻ ആകെക്കൂടി എന്റെ അമ്മയോട് കൂട്ടുകാരാണെന്നും പറഞ്ഞു സംസാരിച്ചിട്ടുള്ളത് നിന്നെ പറ്റിയാണ്. പക്ഷെ..”
അവൾ വാക്കുകൾ പകുതി വഴിയിൽ നിർത്തിയപ്പോൾ അവൻ ചോദിച്ചു.
“എന്താ ഒരു പക്ഷെ?”
അവൾ പുറത്തേക്ക് നോക്കികൊണ്ട് പറഞ്ഞു.
“ആൺപിള്ളേരോട് കൂട്ടുകൂടരുതെന്ന് ഞാൻ പണ്ടേ മനസ്സിൽ പറഞ്ഞു പഠിപ്പിച്ചതായിരുന്നു. കാരണം എന്റെ അച്ഛനും ആദ്യം അമ്മയുടെ കൂട്ടുകാരൻ ആയിരുന്നു. അതാണ് പിന്നെ പ്രണയത്തിലേക്ക് വഴി മാറിയത്. ആൺപിള്ളേർ ഒക്കെ ഇഷ്ട്ടം ആണെന്ന് പറഞ്ഞു പിറകെ നടക്കുമ്പോഴൊക്കെ എനിക്ക് പേടിയാണെടാ… ഞാൻ എന്തുകൊണ്ടോ നിന്നോട് അടുത്തുപോയി… നിന്റെ സൗഹൃദം എനിക്ക് വേണമെന്നും ഉണ്ട്.. അതെ സമയം എന്തോ ഭയം എന്നെ അലട്ടുന്നും ഉണ്ട്.
അപ്പോഴേക്കും ബസ് കോളജിനു മുന്നിൽ എത്തിയിരുന്നു. അവർ ബസിൽ നിന്നും ഇറങ്ങി ക്ലാസ്സിലേക്ക് നടന്നു. അപ്പോഴൊക്കെ അവർക്കിടയിൽ നിശബ്ദതയുടെ വലിയൊരു അതിർവരമ്പ് തന്നെ നിർമ്മിക്കപ്പെട്ടിരുന്നു.
ക്ലാസ് നടക്കുമ്പോഴും നവീൻ ചിന്തകളുടെ ലോകത്ത് ആയിരുന്നു. ഇടക്കൊക്കെ അവന്റെ കണ്ണുകൾ പല്ലവിയിലേക്കും തെന്നി മാറി. അവളുടെ ശ്രദ്ധ പക്ഷെ പൂർണമായും ക്ലാസ്സിൽ തന്നെ ആയിരുന്നു. പല്ലവിയുടെ ഉള്ളിലെ ഭയം എന്താന്ന് നവീന് വ്യകതമായി അറിയാം. സുഹൃത്തായി കൂടെ കൂടിയ ശേഷം അവളുടെ അച്ഛനെ പോലെ അവസാനം ഒരു പ്രൊപോസൽ നടത്തുമോ എന്നുള്ള പേടി അതുമല്ലെങ്കിൽ അവൾ പോലും അറിയാതെ സൗഹൃദം പ്രണയം ആയി മാറുമോ എന്ന ഭയം.
നവീന് വേണമെങ്കിൽ ബസിൽ നിന്നും ഇറങ്ങി ഒരുമിച്ചു നടന്നു വരുമ്പോൾ തന്നെ അങ്ങനെ ഒന്നും ഉണ്ടാകില്ല എന്ന് അവളോട് പറയാമായിരുന്നു. പക്ഷെ അതിനവന് കഴിയാതിരുന്നത് മനസിനുള്ളിൽ എവിടെയൊക്കെയോ അവളോട് തോന്നിയിരുന്ന ഒരു ഇഷ്ട്ടം കൊണ്ട് തന്നെയായിരുന്നു. പക്ഷെ ആ ഇഷ്ട്ടം പ്രണയം ആണോ അതോ അവളുടെ സൗന്ദര്യത്തോടുള്ള ആകർഷണമാണോ എന്ന് അവനു ഇപ്പോഴും വ്യക്തമല്ലായിരുന്നു. വളരെ നേരത്തെ ആലോചനകൾക്കുള്ളിൽ അവൻ ഒരു തീരുമാനത്തിൽ എത്തി ചേർന്നു. കോളേജ് ലൈഫ് അവസാനിക്കുന്നവരേക്കും അവൾ തന്റെ ഒപ്പം തന്നെ വേണം.
ഉച്ചക്ക് പതിവ് പോലെ പല്ലവി എല്ലാരിൽ നിന്നും മാറി ഒരു ബെഞ്ചിൽ പോയി തനിച്ചിരുന്നു ആഹാരം കഴിക്കാനായി തയ്യാറെടുത്തു.
പൊതിച്ചോറ് തുറക്കാൻ തുനിഞ്ഞപ്പോൾ ആണ് നവീൻ അവൾക്കരികിൽ ആയി വന്നിരുന്നത്. പല്ലവി മുഖം ഉയർത്തി അവനെ നോക്കി. അവന്റെ കൈയിലും ഒരു പൊതിച്ചോറുണ്ടായിരുന്നു.
“എല്ലാരുമായും കൂട്ട് കൂടണം എന്നൊക്കെ ആഗ്രഹിച്ചു ഇവിടെ പഠിക്കാൻ വന്നിട്ട് ഒറ്റക്കിരുന്നു ആഹാരം കഴിക്കാൻ പോകയാണോ?”
നവീന്റെ ചോദ്യം കേട്ട പല്ലവി തെളിച്ചമില്ലാത്ത ഒരു പുഞ്ചിരി അവന് നൽകികൊണ്ട് പൊതി തുറക്കാൻ തുനിഞ്ഞു.
“ഇന്ന് നീ എന്നോട് പറഞ്ഞില്ലേ എന്നോട് കൂട്ട് കൂടുന്നതിൽ ഒരു ഭയം നിന്നെ അലട്ടുന്നുണ്ട് എന്ന്. ആ ഭയം എന്തെന്നും അതിനുള്ള ഉത്തരവും എന്റെ പക്കൽ ഉണ്ട്.”
അവൾ പെട്ടെന്ന് മുഖം ഉയർത്തി ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി.
“ഞാൻ ഇനി പ്രൊപ്പോസ് ചെയ്യുമോ എന്നും അതുമല്ലേൽ നമ്മുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുമോ എന്ന സംശയവും അല്ലെ നിന്റെ ഭയം?”
അവൾ അതിന് ഉത്തരം നൽകാതെ അവന്റെ മുഖത്തു തന്നെ നോക്കി ഇരുന്നു. പക്ഷെ അവളുടെ നിശബ്തതയിൽ അതിനുള്ള ഉത്തരം ഉണ്ടായിരുന്നു.
“നിന്റെ കൈ ഇങ്ങോട്ട് നീട്ടിയെ..”
അവൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലായില്ലെങ്കിലും അവൾ തന്റെ വലത്തേ കരം അവനു നേരെ നീട്ടി.
തന്റെ കൈപ്പത്തി അവളുടെ കൈവെള്ളയിൽ അമർത്തി പിടിച്ചുകൊണ്ട് അവൻ പറഞ്ഞു.
“ഞാൻ നിനക്ക് പ്രോമിസ് ചെയ്യുന്നു. ഞാൻ ഒരിക്കലും നിന്നെ പ്രൊപ്പോസ് ചെയ്യില്ല.. എന്നും നീ എന്റെ ബെസ്ററ്ഫ്രണ്ട് തന്നെ ആയിരിക്കും… പോരെ?”
പതുക്കെ അവളുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു.
“എനിക്ക് ആദ്യമായി കിട്ടിയ ഒരു സുഹൃത് നീ ആണ്. ആ സൗഹൃദം എന്നും ഉണ്ടാകണമെന്ന് തന്നെ ആയിരുന്നു എന്റെ ആഗ്രഹവും. പക്ഷെ നീ പറഞ്ഞ ആ ഭയം മാത്രം ആയിരുന്നു എന്നെ അലട്ടിയിരുന്നെ. ഇപ്പോൾ എനിക്ക് ആ ഭയം ഇല്ല. നീ ഇപ്പോൾ തന്ന ഈ പ്രോമിസ് മാത്രം മതി എന്റെ ഉള്ളിലെ ഭയം ഇല്ലാതാക്കാൻ.”
ഒരു ചിരിയോടെ നവീൻ ചോദിച്ചു.
“ഓക്കേ. എന്നാൽ നമുക്ക് കഴിച്ചാലോ?”
പല്ലവിയും ചിരി നിറഞ്ഞ മുഖത്തോടെ അവന്റെ കൈ വെള്ളയിൽ നിന്നും കരം പിൻവലിച്ച് പൊതി തുറന്നു. നവീനും പൊതി തുറന്നു. രണ്ടു പേരും കഴിച്ചു തുടങ്ങി.
പല്ലവിയുടെ പൊതിയിൽ ചോറിനൊപ്പം മാങ്ങ അച്ചാറും, മീൻകറിയും, മീൻ പൊരിച്ചതും, പാവയ്ക്ക തോരനും ആയിരുന്നു ഉണ്ടായിരുന്നത്.
നവീൻ അവളോട് ചോദിക്കാതെ തന്നെ അവളുടെ പൊതിയിൽ നിന്നും കുറച്ചു തോരനും അച്ചാറും മീൻകറിയും എടുത്തു.
പല്ലവി തല ചരിച്ച് അവനെ നോക്കിയപ്പോൾ നവീൻ പറഞ്ഞു.
“നിനക്ക് ഈ വക എക്സ്പിരിൻസ് ഇല്ലാത്തോണ്ട് തരുന്ന ഉപദേശം ആണ്. കൂട്ടുകാർ ഒരുമിച്ച് ഇരുന്നു കഴിക്കുമ്പോൾ ഇഷ്ടമുള്ളതൊക്കെ കുറേശെ കൈ ഇട്ട് എടുത്തോളണം. ചോദിക്കയും പറയുകയും ഒന്നും ചെയ്യരുത്.”
ചിരിയോടു കൂടി അവൾ പറഞ്ഞു.
“ശരി സർ..”
പറയുക മാത്രം അല്ല, അവന്റെയിൽ നിന്നും അവൾക്ക് ആവിശ്യം ഉള്ളത് കൈ ഇട്ട് എടുക്കുകയും ചെയ്തു.
അവളിൽ നിന്നും എടുത്തതൊക്കെ രുചിച്ച് നോക്കിയ ശേഷം അവൻ പറഞ്ഞു.
“എല്ലാത്തിനും നല്ല ടേസ്റ്റ് ഉണ്ടല്ലോടി.”
അത് അവൻ ചുമ്മാ പറഞ്ഞത് അല്ലായിരുന്നു എന്നത് അവന്റെ മുഖത്തു നിറഞ്ഞു നിന്നിരുന്നു.
ചിരിയോടെ അവൾ പറഞ്ഞു.
“അമ്മയുടെ കുക്കിംഗ് ആണ്. അമ്മ എന്ത് ഉണ്ടാക്കിയാലും നല്ല ടേസ്റ്റ് ആണ്.”
“അമ്മയുടെ കൈപ്പുണ്യം കുറച്ചെങ്കിലും നിനക്കും കിട്ടിയിട്ടുണ്ടോ?”
ജാള്യത നിറഞ്ഞ മുഖത്തോടെ അവൾ പറഞ്ഞു.
“നേരാവണ്ണം ഒരു ചായ ഇടാൻ പോലും എനിക്കറിയില്ല.”
“അഹ്.. ബെസ്ററ്.”
ന്യായീകരിക്കാനെന്നവണ്ണം അവൾ പറഞ്ഞു.
“പണ്ടൊരിക്കൽ കുക്കിംഗ് പഠിക്കാൻ അമ്മയോടൊപ്പം കൂടി കൈ പൊള്ളിയതിൽ പിന്നെ എനിക്ക് പേടിയാണ് എന്തേലും ഉണ്ടാക്കാൻ.”
“അശ്രദ്ധ കാരണം ചെറിയ പൊള്ളലോക്കെ ആദ്യം കിട്ടും. എന്നും പറഞ്ഞു ജീവിത കാലം മൊത്തം അടുക്കളയിൽ കയറാതിരിക്കാൻ പറ്റുമോ?”
അവന്റെ ഉപദേശം കേട്ട് ഒരു പുച്ഛ സ്വരത്തിൽ അവൾ ചോദിച്ചു.
“ഈ പറയുന്ന നിനക്ക് കുക്കിംഗ് ഒക്കെ അറിയാമോ?”
ചോറ് കഴിച്ചിറക്കി കൊണ്ട് നവീൻ പറഞ്ഞു.
“ഹലോ.. എന്താ ചോദ്യത്തിൽ ഒരു പുച്ഛം നിറഞ്ഞിരിക്കുന്നെ.. എനിക്ക് അത്യാവിശം കുക്കിംഗ് ഒക്കെ അറിയാം.”
പല്ലവി ആ പറഞ്ഞതിൽ അത്ര വിശ്വാസം ഇല്ല എന്നുള്ള രീതിയിൽ അവനെ നോക്കി.
അത് കണ്ടു ഒരു ചിരിയോടെ അവൻ പറഞ്ഞു.
“സത്യമാടി പറഞ്ഞെ.. കുറച്ചൊക്കെ അറിയാം.. ഞങ്ങൾ കസിൻസ് എല്ലാം ഒത്തു കൂടുന്ന ടൈംസ് ചില ദിവസങ്ങളിൽ ഞങ്ങൾ ആയിരിക്കും പാചകം, അതൊക്കെ ഒരു രസമാ.”
ചെറു ചിരിയോടെ പല്ലവി പറഞ്ഞു.
“എനിക്ക് കസിൻസുമായി ഒത്തുകൂടാനുള്ള സാഹചര്യങ്ങൾ ഇല്ലാത്തോണ്ട് നിന്നെ പോലെ പാചകം പഠിക്കാൻ പറ്റിയില്ല. പക്ഷെ നീ എന്റെ വീട്ടിൽ വരുന്ന ദിവസം ചായ ഇട്ടു തരുന്നത് ഞാൻ ആയിരിക്കും.”
നവീൻ മുഖത്ത് ഗൗരവ ഭാവം വരുത്തിക്കൊണ്ട് പറഞ്ഞു.
“നീ അങ്ങനെ ഒരു തീരുമാനം എടുത്ത സ്ഥിതിക്ക് നിന്റെ വീട്ടിലേക്ക് വരുന്നതിനെ കുറിച്ച് ഞാൻ നല്ല പോലൊന്ന് ആലോചിക്കേണ്ടി വരും. ഹെവി റിസ്ക് ആണല്ലോ വന്നാൽ എടുക്കേണ്ടി വരുന്നത്.”
ഒരു നിമിഷം ചിന്തിച്ച ശേഷമാണ് അവൻ തന്നെ കളിയാക്കിയതാണെന്ന് പല്ലവിക്ക് മനസിലായത്.
ഒരു ചിണുങ്ങളോടെ അവൾ നവീന്റെ തോളിൽ വേദനിപ്പിക്കാതെ ഇടിച്ചു.
“നിന്നെ ഞാൻ കൊല്ലും കേട്ടോ..”
ഒരു ചിരിയായിരുന്നു നവീന്റെ മറുപടി.
ചിരിയും കഥപറച്ചിലുമൊക്കെയായി അവർ ചോറ് കഴിക്കുന്നത് തുടർന്നു.
ഇതേ സമയം ക്ലാസ്സിൽ ഉണ്ടായിരുന്ന മറ്റുള്ളർ ഇവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കാരണം പല്ലവി കളിച്ചും ചിരിച്ചും ഒരാളോട് സംസാരിക്കുന്നത് അവർക്ക് ഒരു പുതു കാഴ്ചയായിരുന്നു.
അന്ന് ബസിൽ ഇരുവരും ഒരുമിച്ചാണ് വീട്ടിലേക്ക് പോയത്.
അന്ന് രാത്രി ചോറ് കഴിച്ചു കഴിഞ്ഞു പഠിച്ചോണ്ടിരിക്കുമ്പോഴും പല്ലവിയുടെ ശ്രദ്ധ ഇടയ്ക്കിടെ ഫോണിലേക്ക് പൊയ്ക്കൊണ്ടിരുന്നു. നവീന്റെ മെസ്സേജ് വരുന്നുണ്ടോ എന്നാണവൾ നോക്കി കൊണ്ടിരുന്നത്.
നവീൻ എല്ലാ ദിവസമൊന്നും അവൾക്ക് മെസ്സേജ് അയക്കാറില്ലായിരുന്നു. പക്ഷെ ഇന്ന് അവന്റെ മെസ്സേജ് വന്നിരുന്നു എങ്കിൽ എന്നവൾ ആഗ്രഹിച്ചു.
ഇത്രേം ദിവസം ഒരു സുഹൃത് എന്ന നിലയിൽ മാത്രം കണ്ടിരുന്ന നവീൻ ഇന്നത്തെ ഒറ്റ ദിവസം കൊണ്ട് അവളുടെ മനസിനുള്ളിൽ അതിനും മുകളിൽ ഒരു സ്ഥാനം നേടി എടുത്തിരുന്നു. അത്കൊണ്ട് തന്നെ അമ്മയെ കൂടാതെ തനിക്ക് ഇപ്പോൾ മനസ് തുറന്ന് സംസാരിക്കാൻ മറ്റൊരാൾ കൂടി ഉണ്ട് എന്ന ചിന്ത ആണ് അവന്റെ മെസ്സേജിന് വേണ്ടി കാത്തിരിക്കാൻ അവളെ പ്രേരിപ്പിച്ചത്.
പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ കഴിയാതിരുന്ന അവൾ അവസാനം അങ്ങോട്ട് മെസ്സേജ് അയക്കാൻ തന്നെ തീരുമാനിച്ചു.
വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്ത് അവന് ഒരു ഹായ് അയച്ച ശേഷം ശ്രദ്ധിക്കുമ്പോഴാണ് അവന്റെ ലാസ്റ്റ് സീൻ വൈകുന്നേരം 6 മണി ആണെന്ന് കണ്ടത്. ബീച്ചിൽ ഇരിക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അവൻ ഇട്ടിരുന്നത്.
ഇനി അവൻ ബീച്ചിൽ പോയിട്ടുണ്ടാകുമോ? ഏയ് ഈ ഫോട്ടോ ഇന്നലെ അവൻ ഇട്ടേക്കുന്നതല്ലേ.
അവന്റെ റിപ്ലൈ കാണാതെ ഓരോന്ന് ചിന്തിച്ച് നിരാശയോടെ മൊബൈൽ ബെഡിലേക്ക് ഇട്ടപ്പോഴാണ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടത്.
അവൾ പെട്ടെന്ന് തന്നെ മൊബൈൽ എടുത്തു നോക്കി.
നവീന്റെ ഹായ് എന്നുള്ള മെസ്സേജ് കണ്ടു അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞു.
പല്ലവി – എവിടായിരുന്നുടാ നീ?
നവീൻ – തലവേദന ആയിരുന്നു. അതുകൊണ്ട് മൊബൈൽ മാറ്റിവെച്ച് കിടന്നു.
പല്ലവിയുടെ മുഖത്ത് നിരാശ നിറഞ്ഞു.
പല്ലവി – ആണോ.. എന്നാൽ നീ ഉറങ്ങിക്കോ.
നവീൻ – കുഴപ്പമില്ല. നമുക്ക് ഒരു 5 മിനിറ്റ് സംസാരിക്കാം.
പല്ലവി – മ്മ്.. നീ കഴിച്ചായിരുന്നോ?
നവീൻ – ഓഹ്.. നീയോ?
പല്ലവി – ഞാനും കഴിച്ചു.
നവീൻ – കറികൾ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു എന്ന് ആന്റിയോട് പറഞ്ഞേക്കണേ.
അവളുടെ മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞു.
പല്ലവി – ഓഹ്.. ഞാൻ ഇന്നുതന്നെ പറഞ്ഞേക്കാം.
നവീൻ – നാളെ കുറച്ച് കൂടുതൽ കറി തരാൻ പറയണേ ആന്റിയോട്.
പല്ലവി – പറഞ്ഞേക്കാം സർ.
നവീൻ ഒരു ചിരിക്കുന്ന ഇമോജി അയച്ചു.
പല്ലവി – പിന്നെന്താടാ?
നവീൻ – നീയും അമ്മയും ഒരുമിച്ചാണോ കിടക്കുന്നെ.
പല്ലവി – അല്ലടാ.. ഞാൻ മുകളിലത്തെ റൂമിലും ‘അമ്മ താഴത്തെ റൂമിലും ആണ്. പണ്ടേ ഞാൻ ഒറ്റക്ക് കിടന്ന് ശീലിച്ചു..അതുകൊണ്ട് എനിക്ക് ഇപ്പോഴും ഒറ്റക്ക് കിടക്കാനാണ് ഇഷ്ട്ടം.
നവീൻ – ഓക്കേ.. പിന്നെ നിനക്ക് കോളേജിൽ പഠിക്കാൻ വന്നപ്പോൾ എല്ലാരോടും കൂട്ട് കൂടണം എന്നായിരുന്നു ആഗ്രഹം എന്ന് പറഞ്ഞില്ലായിരുന്നോ.
പല്ലവി – അതെ.
നവീൻ – ആ ആഗ്രഹം ഞാൻ ശരിയാക്കി തരാം.
പല്ലവി – അതെങ്ങനെ?
നവീൻ – നമ്മുടെ ക്ലാസ്സിൽ ഉള്ളവരൊക്കെ നല്ല ഫ്രണ്ട്ലി മൈൻഡ് ഉള്ളവരാണ്. നീ പഠിപ്പി ലുക്കും വച്ച് മിണ്ടാതെ ഇരുന്നത് കൊണ്ടാണ് അവർ മിണ്ടാഞ്ഞത്.
പല്ലവി – മ്മ്..
നവീൻ – നിനക്ക് എല്ലാരോടും സംസാരിച്ചു തുടങ്ങാൻ ചെറിയൊരു ഭയം മനസിനുള്ളിൽ.. നീ ഒന്ന് മിണ്ടി തുടങ്ങിയാൽ എല്ലാം ഓക്കേ ആകും.
പല്ലവി – മ്മ്
നവീൻ – നാളെ തന്നെ ഞാൻ ഒരു തുടക്കമിടും.. നീയും കൂടെ ശ്രമിച്ചാൽ എല്ലാരും നിന്റെ ഫ്രണ്ട്സ് ആയിക്കൊള്ളും.
പല്ലവി – ഹമ്മ്.. ശരി.
നവീൻ – എന്നാൽ ഓക്കേ.. ഞാൻ ഉറങ്ങട്ടെ,. രാവിലെ ഞാൻ ബസ് സ്റ്റോപ്പിൽ ഉണ്ടാകും.
പല്ലവി – ഓക്കേ ഡാ, ഗുഡ് നൈറ്
നവീൻ – ഗുഡ് നൈറ്.
നവീൻ ഓഫ്ലൈൻ ആയതോടെ പല്ലവി ഫോൺ ബെഡിലേക്ക് ഇട്ട് കമിഴ്ന്ന് കിടന്നു.
. . . . .
ലഞ്ച് ബ്രേക്കിന് ചോറ് പൊതി കൈയിൽ എടുത്ത ശേഷം പല്ലവിയുടെ നോട്ടം ആദ്യം പതിഞ്ഞത് നവീന് നേരെയാണ്.
എന്നാൽ പെട്ടെന്ന് തന്നെ അവളുടെ മുഖത്ത് ഒരു മ്ലാനത പരന്നു. തന്റെ കൂടെ ഇരുന്നു കഴിക്കാൻ വരുമെന്ന് അവൾ കരുതിയിരുന്ന നവീൻ വേറെ ഒരു ഗ്രൂപ്പ് കൂട്ടരോടൊപ്പം പോയി ഇരുന്നിരുന്നു.
വിഷമം കൊണ്ട് തല കുനിച്ച ശേഷം അവൾ വീണ്ടും അവനെ ഒന്ന് നോക്കുമ്പോൾ തന്നെ നോക്കി ഇരിക്കുന്ന നവീനെ ആണ് അവൾ കണ്ടത്.
പരാജയപ്പെട്ട ഒരു പുഞ്ചിരി അവനു നൽകുവാൻ പല്ലവി ശ്രമിച്ചു.
ഒരു പുഞ്ചിരിയോടെ തങ്ങളുടെ ഒപ്പം വന്നിരിക്കാൻ നവീൻ അവളോട് ആഗ്യം കാണിച്ചു. അവൾ ഇല്ലെന്ന രീതിയിൽ തലയാട്ടി.
നവീൻ പെട്ടെന്ന് പൊതിച്ചോറ് അവിടെ വച്ച ശേഷം എഴുന്നേറ്റ് വന്ന് പല്ലവിയുടെ കൈ പിടിച്ച് അവർക്കരികിലേക്ക് നടന്നു. എതിർക്കണമെന്ന് പല്ലവിയുടെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും അവൾക്ക് എന്തുകൊണ്ടോ അതിനു കഴിഞ്ഞില്ല.
ഒരു ഡെസ്കിനു ഇരുവശത്തുമായി ബെഞ്ചുകളിൽ ആണ് ആ ഒരു ഗ്രൂപ്പ് ഇരുന്നിരുന്നത്.
നവീൻ ഇരുന്ന ശേഷം അവന്റെ അരികിൽ ബെഞ്ചിന് അറ്റത്തായി അവളെയും പിടിച്ചിരുത്തി.
ആ ഡെസ്കിനു ഇരുവശത്തും ഉണ്ടായിരുന്ന എല്ലാപേരും പല്ലവിയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. പല്ലവിക്കണേൽ ഒരു ജാള്യതയും.
അത് മനസിലാക്കിയിട്ടെന്നവണ്ണം നവീൻ എല്ലാപേരോടും ആയി പറഞ്ഞു.
“പല്ലവി എന്നോട് ഒരു പരാതി പറഞ്ഞു.. നിങ്ങളെല്ലാപേരും കൂട്ടത്തിൽ കൂട്ടാതെ അവളെ ഒറ്റപ്പെടുത്തുന്നു എന്ന്. അത് ഉള്ളതാണോ?”
പല്ലവി പെട്ടെന്ന് ഞെട്ടി നവീന്റെ മുഖത്തേക്ക് നോക്കി.
ഒരു നിമിഷം അവിടെ നിശബ്ദത നിറഞ്ഞു, പിന്നെ അശ്വതി നിശ്ശബ്ദതക്ക് വിരാമം ഇട്ട് കൊണ്ട് പറഞ്ഞു.
“ഞങ്ങൾ ആണോ അവളോട് മിണ്ടാത്തത്. ആരോടും മിണ്ടാതെ ഇവളല്ലേ ഒറ്റക്ക് എപ്പോഴും മാറി ഇരുന്നിരുന്നത്.”
അത് ശരിയാണെന്ന രീതിയിൽ ബാക്കി ഉള്ളവരും തലയാട്ടി.
പല്ലവി മുഖം താഴ്ത്തി ഇരുന്നു.
നവീൻ പെട്ടെന്ന് പറഞ്ഞു.
“+2 ഞങ്ങൾ ഒരുമിച്ച് പഠിക്കുന്ന സമയം തൊട്ടേ ഇവൾ അങ്ങനെ ആയിരുന്നു. എന്നിട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഞാനും പല്ലവിയും കൂട്ടാകുന്നത് തന്നെ. അപ്പോഴാണ് ഇവൾ പറയുന്നത് നിങ്ങൾ എല്ലാരോടും നല്ല കൂട്ടാകണമെന്നൊക്കെ ഇവൾക്ക് മനസുകൊണ്ട് ആഗ്രഹം ഉണ്ട് പക്ഷെ പണ്ട് തൊട്ടേ ഒറ്റക്ക് ഇരുന്ന് ശീലിച്ചത് കൊണ്ട് സംസാരിക്കാൻ ഉള്ളിൽ ഉള്ള ഭയം കാരണം അതിനു കഴിയുന്നില്ലെന്ന്.”
എല്ലാപേരും പല്ലവിയെ തന്നെ നോക്കി. അവൾ അപ്പോഴും തലകുനിച്ച് ഇരിക്കയായിരുന്നു.
അവരുടെ കൂട്ടത്തിൽ ഇതെല്ലം കേട്ടുകൊണ്ടിരുന്ന ആകാശ് പറഞ്ഞു.
“പല്ലവി.. ഈ ഒരു പേടി ചിലർക്കൊക്കെ ഉള്ളതാണ്. എനിക്കും ഉണ്ടായിരുന്നു… നമ്മൾ തന്നെ ശ്രമിക്കാതെ ആ ഭയം മാറുകയില്ല. അതിനു ചെയ്യേണ്ടത് ഒരേ ഒരു കാര്യം മാത്രം ആണ്. എല്ലാരുമായും എപ്പോഴും അടുത്ത് ഇടപഴകുക. ഒന്നിനെയും ഭയക്കാതെ സംസാരിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ എന്നും നമ്മൾ മറ്റുള്ളവരിൽ നിന്നും ഒതുങ്ങി പോകും.”
കൂട്ടത്തിൽ എല്ലാപേരും പല്ലവിയുടെ അവസ്ഥ മനസിലാക്കി അവളെ സമാധാനിപ്പിച്ചു സംസാരിച്ചു. പല്ലവിയും പതുക്കെ അവരോടു സംസാരിച്ചു തുടങ്ങി.
നവീൻ പല്ലവിയുടെ കറികൾ എല്ലാപേർക്കും ആയി പകുത്ത് നൽകി. എല്ലാർക്കും കറികളുടെ ടേസ്റ്റിനെ കുറിച്ച് നല്ലത് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളു. അത് പല്ലവിക്കും സന്തോഷം നൽകി.
പിന്നീടുള്ള ദിവസങ്ങളിൽ പല്ലവിൽ വളരെ പെട്ടെന്നാണ് മാറ്റങ്ങൾ ഉണ്ടായത്. ക്ലാസ്സിലെ ഒരു ബെഞ്ചിൽ ഒതുങ്ങി കൂടിയിരുന്ന പെൺകുട്ടിയിൽ നിന്നും കോളേജ് മുഴുവൻ പാറി പറക്കുന്ന ഒരു പൂമ്പാറ്റയായി അവൾ മാറി. അവളുടെ മനസ് ആഗ്രഹിച്ചിരുന്ന പോലെ എല്ലാരുമായും കൂട്ടായി. ആരോട് സംസാരിക്കുന്നതിനും ഭയമില്ലാതായി. എന്തുണ്ടായാലും നവീൻ കൂടെ ഉണ്ടാകും എന്നൊരു ധൈര്യം ആയിരുന്നു അവൾക്ക്.
കോളജിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുന്നതിടയിൽ അവൾ നവീൻ വരാറുള്ള ദിശയിലേക്ക് നോക്കി സ്വയം പറഞ്ഞു.
“ഇവൻ ഇത് എവിടെ പോയി കിടക്കയാണ്. ബസ് വരാനും സമയമായി.”
നവീനെ വിളിക്കാനായി ഫോൺ ബാഗിൽ നിന്നും എടുത്ത് നിവർന്ന് നോക്കുമ്പോഴാണ് അവൻ വേഗതയിൽ നടന്നു വരുന്നത് കണ്ടത്. അവർക്ക് പോകാനുള്ള ബസും അവന്റെ തൊട്ടു പിന്നാലെ ഉണ്ട്.
ബസ് അവന്റെ അടുത്ത് എത്തിയപ്പോൾ മുന്നിൽ പോകുന്ന കാർ കാരണം ബസ് ഒന്ന് വേഗത കുറച്ചു. ഈ സമയം കൊണ്ട് നവീൻ ബസിൽ ചാടി കയറുകയും ചെയ്തു.
അവൻ ഒഴിഞ്ഞു കിടന്ന ഒരു സീറ്റിലേക്ക് ഇരുന്നപ്പോഴേക്കും ബസ് സ്റ്റോപ്പിൽ നിർത്തി.
ബസിലേക്ക് കയറിയ പല്ലവി ദേഷ്യം നിറഞ്ഞ മുഖത്തോടെ നവീന്റെ അടുത്ത് വന്നിരുന്നു.
അവളുടെ മുഖഭാവം കണ്ട നവീൻ എന്ത് പറ്റി എന്ന് മുഖം കൊണ്ട് ആഗ്യത്തിൽ ചോദിച്ചു. നവീന്റെ തുടയിൽ ഇറുക്കി ഒരു നുള്ളായിരുന്നു അവളുടെ മറുപടി.
നവീൻ പെട്ടെന്ന് അവളുടെ കൈ തട്ടി മാറ്റി തുടയിൽ തടവിക്കൊണ്ട് ചോദിച്ചു.
“നിനക്കെന്താടി?”
എടുത്തടിച്ചപോലെ അവൾ പറഞ്ഞു.
“കുന്തം.”
ഇവൾക്ക് ഇത് എന്ത് പറ്റി എന്ന ഭാവത്തിൽ അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.
“നിനക്ക് ഓടിക്കൊണ്ടൊരിക്കുന്ന ബസിൽ തന്നെ ചാടി കയറണം അല്ലെ. എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ?”
ഒരു ചിരിയോടെ നവീൻ പറഞ്ഞു.
“ഓഹ്, അതാണോ കാര്യം.. അതിനു ഇപ്പോൾ ഒന്നും പറ്റിയില്ലല്ലോ.”
അവൾ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് തുറിച്ചു നോക്കി.
“നീ ഇങ്ങനെ നോക്കി കൊല്ലാതെ. ഞാൻ ഇനി ഇങ്ങനെ ചെയ്യൂല്ല. പോരെ?”
അവൾ മറുപടി ഒന്നും പറഞ്ഞില്ല.
“ഞാൻ ഒരു കാര്യം പറയട്ടെ?”
അവൾ അവന്റെ മുഖത്തേക്ക് എന്താ എന്ന ഭാവത്തിൽ നോക്കി.
“നിനക്ക് ദേഷ്യം വരുമ്പോൾ സൗന്ദര്യം കൂടും. മുഖമൊക്കെ ചുവന്ന് തുടുത്ത്എന്ത് ഭംഗിയാണെന്നോ കാണാൻ.”
അത് കേട്ടപ്പോൾ അവളുടെ മുഖത്തെ ഗൗരവ ഭാവം ഒരു പുഞ്ചിരിയിലേക്ക് വഴിമാറി. മുഖത്ത് ഒരു നാണ ഭാവവും നിറഞ്ഞു.
“അയ്യടി. അത് പറഞ്ഞപ്പോൾ അവളുടെ നാണം കണ്ടില്ലേ.”
“പോടാ പട്ടി..”
അത് കേട്ട് അവന്റെ മുഖത്തു ഒരു ചിരി തെളിഞ്ഞു.
അപ്പോഴേക്കും അടുത്ത സ്റ്റോപ്പിൽ എത്തിയിരുന്നു. അവിടെ നിന്നും കയറിയ അവരുടെ കോളേജിൽ പഠിക്കുന്ന രണ്ടു പെൺപിള്ളേർ പല്ലവിയുടെ അടുത്ത് വന്ന് നിന്ന് അവളോട് എന്തൊക്കെയോ സംസാരിച്ചു. പല്ലവിയും അവരോടു എന്തൊക്കെയോ പറഞ്ഞു ചിരിച്ചു. തിരക്ക് കൂടിയപ്പോൾ അവർ രണ്ടുപേരും മുന്നോട്ട് നീങ്ങി നിന്നു.
“കൂട്ടുകാരുടെ എണ്ണം അങ്ങ് കൂടിവരുകയാണല്ലോ..”
അതിനു മറുപടിയായി പല്ലവി പുഞ്ചിരിച്ചു.
തമാശയായി അവൻ വീണ്ടും ചോദിച്ചു.
“ഒരുപാട് കൂട്ടുകാരൊക്കെ ആകുമ്പോൾ എന്നെ മറക്കുമോ നീ?”
ഒരു നിമിഷം പല്ലവി അവന്റെ മുഖത്തേക്ക് ഒന്ന് തുറിച്ചു നോക്കി. ശേഷം കൈയിൽ ഇരുന്ന മൊബൈൽ മടിയിലേക്ക് വച്ച ശേഷം അവന്റെ വലതു കരം ഇരു കൈകൾക്കുള്ളിലേക്കും അമർത്തികൊണ്ടു അവൾ പറഞ്ഞു.
“ആരൊക്കെ എന്റെ ലൈഫിൽ വന്നാലും നീ കഴിഞ്ഞേ എനിക്ക് മറ്റാരും ഉള്ളു.”
അവളുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്ന ആത്മാർത്ഥത നവീന് ശരിക്കും ഫീൽ ചെയ്യുന്നുണ്ടായിരുന്നു.
“ഡി, നീ ഇങ്ങനെ സീരിയസ് ആകാതെ. ഞാൻ ചുമ്മാ തമാശ പറഞ്ഞതല്ലേ.”
അവൾ ഒന്നും മിണ്ടാതെ അവന്റെ തോളിലേക്ക് തലചായ്ച്ചു ഇരുന്നു.
അവളുടെ ആ പ്രവർത്തി നവീനെ ഒന്ന് ഞെട്ടിക്കാതിരുന്നില്ല. ഇത്രയും നാളും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ടെങ്കിലും അവൾ ഇങ്ങനെ തോളിൽ തല ചായ്ച്ചു ഇരുന്നിട്ടില്ല. കൂടെ യാത്ര ചെയ്യുന്നവർ അവരെ ശ്രദ്ധിക്കും എന്ന കാര്യം അവളെ അലട്ടിയതും ഇല്ല.
അവൾ അങ്ങനെ തോളിൽ തലചായ്ച്ചു ഇരിക്കുമ്പോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി അവന്റെ ഉള്ളിൽ കൂടി കടന്നു പോകുന്നുണ്ടായിരുന്നു.
പെട്ടെന്നാണ് അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്തത്. നവീൻ പതുക്കെ അവളുടെ മടിയിൽ നിന്നും മൊബൈൽ കൈയിൽ എടുത്തു. എന്നിട്ട് പറഞ്ഞു.
“നിന്നെ കോളേജിലെ കുറെ വാട്സ്ആപ് ഗ്രൂപുകളിൽ ആഡ് ചെയ്തേക്കുന്ന കണ്ടല്ലോ.”
അവളെന്റെ തോളിൽ നിന്നും തല ഉയർത്താതെ തന്നെ അവൾ പറഞ്ഞു.
“ഓഹ്.. നീ പണ്ടേ ആ ഗ്രൂപുകളിൽ ഒക്കെ ഉണ്ടല്ലോ.”
ഒന്ന് പുഞ്ചിരിച്ചു ശേഷം അവൻ പറഞ്ഞു.
“ഈ ഗ്രൂപുകളിൽ ഉള്ള എല്ലാരും അത്ര ശരിയായിരിക്കണം എന്നൊന്നും ഇല്ല. പേർസണൽ മെസ്സേജ് വരുമ്പോൾ ശ്രദ്ധിച്ചു റിപ്ലൈ കൊടുക്കണം. കോഴികൾ ഒരുപാട് ഉണ്ടാകും.”
“ഞാൻ നേരിട്ട് പരിചയം ഉള്ളവരോട് മാത്രം ആണ് ചാറ്റ് ചെയ്യാറുള്ളത്. അവർ ഇനി എന്ത് ഉദ്ദേശത്തിൽ ആണ് ചാറ്റ് ചെയ്യുന്നതെന്ന് എനിക്കറിയില്ല.”
പല്ലവി അവന്റെ കൈ വിരൽ പിടിച്ച് മൊബൈൽ സ്ക്രീനിൽ കുറച്ച് അക്കങ്ങളിൽ ടച്ച് ചെയ്യിച്ചു. അപ്പോൾ മൊബൈലിലെ ലോക്ക് ഓപ്പൺ ആയി.
“ഇതാണ് എന്റെ പാസ്സ്വേർഡ്.. നീ ടൈം കിട്ടുമ്പോഴൊക്കെ എടുത്തു വച്ച് ചാറ്റോക്കെ വായിച്ചു നോക്കിട്ട് എന്തെങ്കിലും കുഴപ്പം ഉണ്ടേൽ പറഞ്ഞാൽ മതി.
നവീൻ അതിശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.
അവന്റെ നോട്ടം കണ്ട പല്ലവി ചോദിച്ചു.
“എന്താടാ?”
“ഞാൻ നിന്റെ ഫോൺ പരിശോധിക്കുന്നതിൽ നിനക്ക് ഒരു കുഴപ്പവും ഇല്ലേ?”
ഒരു ചിരിയോടെ ആയിരുന്നു അവളുടെ മറുപടി.
“നിന്നോട് ഷെയർ പറ്റാതായി എനിക്ക് ഒന്നും തന്നെ ഇല്ല.”
“അത്രക്ക് വിശ്വാസം ആണോ എന്നെ?”
“എന്റെ അമ്മ കഴിഞ്ഞാൽ പിന്നെ ഞാൻ എന്റെ ജീവിതത്തിൽ വിശ്വസിച്ചിട്ടുള്ളത് നിന്നെ മാത്രം ആണ്.”
അവളുടെ ആ മറുപടി നവീന്റെ മനസ്സിൽ ശരിക്കും കൊണ്ടു.
അന്നത്തെ പകലും കടന്നു പോയി.
രാത്രി ചോറ് കഴിച്ച് റൂമിലെത്തിയ പല്ലവി ആദ്യം തന്നെ ബെഡിൽ കിടന്ന മൊബൈൽ എടുത്തു നോക്കി.
നവീൻ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തോ എന്നാണ് അവൾ നോക്കിയത്.
ക്ലാസ് ഗ്രൂപ്പിൽ എന്തൊക്കെയോ മെസ്സേജുകൾ വന്നിട്ടുണ്ട്. പിന്നെ ക്ലാസിലെ രണ്ടു മൂന്നു കൂട്ടുകാരികളും മെസ്സേജ് അയച്ചിട്ടുണ്ട്. ഫ്രണ്ട്സുമായി കുറച്ചു നേരം ചാറ്റ് ചെയ്തിരിക്കുക ഇപ്പോൾ പല്ലവിയ്ക്ക് പതിവാണ്. പക്ഷെ ഇപ്പോൾ അവർക്കൊന്നും റിപ്ലൈ കൊടുക്കുവാൻ അവൾക്ക് തോന്നിയില്ല. നവീന്റെ മെസ്സേജ് ഒന്നും കാണാത്തതിനെ നിരാശയിൽ ആയിരുന്നു അവളുടെ മനസ്സപ്പോൾ. എന്നും രാത്രി അവനുമായി ചാറ്റ് ചെയ്യുകയോ ഫോൺ വിളിച്ചു സംസാരിക്കുകയോ പതിവാണ് ഇപ്പോൾ. എന്തെങ്കിലും കാരണത്താൽ അതിനു കഴിഞ്ഞില്ലേൽ അന്ന് രാത്രി മൊത്തം അവൾ മൂഡോഫ് ആയിരിക്കും.
തന്റെ ലോകം നവീനെ ചുറ്റിപ്പറ്റി ആണ് ഇപ്പോൾ എന്ന് ഇടയ്ക്കിടയ്ക്ക് അവൾക്ക് തന്നെ തോന്നാറുണ്ട്. എന്നാൽ അവൾ അതിൽ സന്തുഷ്ടയും ആയിരുന്നു. കാരണം ജീവിതത്തിൽ അവൾ ആനന്ദം കണ്ടെത്തി തുടങ്ങിയതും സ്വപ്നം കണ്ടിരുന്ന ഒരു കല്ലജ് ലൈഫ് കിട്ടിയതും നവീന്റെ കടന്നു വരവോടു കൂടിയാണ്.
പല്ലവി ഒരിക്കൽ കൂടെ നവീന്റെ വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തു നോക്കി. ഒരു മണിക്കൂർ മുൻപാണ് അവൻ ഓൺലൈൻ വന്നിരിക്കുന്നത്. അവൾ ഫോൺ ബെഡിലേക്കിട്ടു. എന്നിട്ട് ധരിച്ചിരുന്ന ചുരിദാറും അടി വസ്ത്രങ്ങളും ഊരി മാറ്റി അലമാരയിൽ നിന്നും ഒരു ഷോർട്സും സ്ലീവ്ലെസ് ടീഷർട്ടും എടുത്തു ധരിച്ചു.
രാത്രി അടിവസ്ത്രങ്ങൾ ഉപേക്ഷിച്ചു ലോലമായ എന്തെങ്കിലും വസ്ത്രം ധരിച്ചു കിടക്കാനാണ് പല്ലവിക്ക് ഇഷ്ട്ടം.
വസ്ത്രം മാറി അവൾ ബെഡിലേക്ക് കിടന്നതും ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു. പെട്ടെന്ന് തന്നെ ഫോൺ കൈയിൽ എടുത്ത അവൾ ഞെട്ടി. സാധാ കാളിന് പകരം ഇന്ന് വീഡിയോ കാൾ ആണ് നവീൻ വിളിക്കുന്നത്. അവൾക്ക് പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാൻ കഴിയാതായി. കുറച്ചു മുൻപ് ആണ് വിളിച്ചിരുന്നതെങ്കിൽ കുഴപ്പം ഇല്ലായിരുന്നു. പക്ഷെ ഇപ്പോൾ ഈ വസ്ത്രം ധരിച്ചു കൊണ്ടു കാൾ എടുക്കണോ വേണ്ടയോ എന്ന് അവൾ ആശയക്കുഴപ്പത്തിൽ ആയി.
ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം അവൾ ബെഡ്ഷീറ്റ് എടുത്ത് ശരീരം മൊത്തം പുതച്ചുകൊണ്ടു കിടന്നു. എന്നിട്ട് കാൾ അറ്റൻഡ് ചെയ്തു.
നവീൻ ഒരു കസേരയിൽ ചാരി ഇരിക്കുന്നതാണ് അവൾക്ക് കാണാൻ കഴിഞ്ഞത്.
പല്ലവിയുടെ മുഖാമണേൽ ജാള്യത കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
സ്ക്രീനിൽ പല്ലവിയെ കണ്ട നവീൻ ചോദിച്ചു.
“നിനക്ക് എന്താ ഇത്രക്ക് തണുപ്പോഡി, മൊത്തം മൂടി പുതച്ചു കിടക്കുന്നു.
എന്ത് പറയണം എന്നറിയാതെ അവൾ ഒന്ന് കുഴങ്ങി. എന്നിട്ട് പറഞ്ഞു.
“അഹ്.. ചെറുതായി തണുക്കുന്നുണ്ട്.”
“എനിക്കിവിടെ ചൂടാണ്.”
പല്ലവി ഒന്ന് മൂളുക മാത്രം ചെയ്തു. നവീൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി.
“എന്ത് പറ്റി നിനക്ക്. മുഖം മൊത്തം ചുവന്നിരിക്കുന്നല്ലോ.”
ജാള്യത കാരണം ആയിരുന്നു അവളുടെ മുഖം ചുവന്നിരുന്നത്.
എന്ത് പറയണം എന്ന് അവൾ ഒന്ന് ആലോചിച്ചു. അപ്പോഴാണ് അവളുടെ മനസ്സിൽ എങ്ങനെ ഒരു ചിന്ത കടന്നു വന്നത്.
‘ സത്യം തുറന്നു പറഞ്ഞാൽ ഇപ്പോൾ എന്താണ്. നവീനോടല്ലേ പറയുന്നേ. വേറെ ആരോടും അല്ലല്ലോ.’
“ഡാ ചെറുക്കാ, ഞാൻ ഒരു സ്ലീവ്ലെസ് ബനിയനും ഷോർട്സും ആണ് ഇട്ടേക്കുന്നത്. ഇന്നേഴ്സ് ഒന്നും ഇട്ടിട്ടില്ല. അതാ മൂടിപ്പുതച്ചു കിടക്കുന്നെ. അതിന്റെ ഒരു നാണം കാരണം മുഖം ചുവന്നതാകാം.
അവളുടെ മറുപടി കേട്ട നവീന്റെ ഉള്ളിൽ ചെറിയൊരു കുളിരു കോരി.
ആ പുതപ്പിനുള്ളിലെ അവളുടെ രൂപം അവനൊന്നു ആലോചിച്ചു. എപ്പോഴും മാന്യമായ വസ്ത്രം ധരിച്ചു മാത്രം ആണ് പല്ലവിയെ കണ്ടിട്ടുള്ളത്. അനാവശ്യമായി ശരീരത്തിലെ ഒരു ഭാഗം പോലും പുറത്തു കാണിക്കാറില്ല. അങ്ങനെ ഉള്ള പല്ലവിയാണ് തന്റെ മുന്നിൽ ഒരു പുതപ്പിന്റെ മറവിൽ കിടക്കുന്നത്. അവൾ നഗ്ന അല്ലെങ്കിൽ പോലും ആ പുതപ്പ് ഒന്ന് മാറിയാൽ മറ്റാരും കാണാത്ത പല്ലവിയെ തനിക്ക് കാണാനാകും.
“എന്താടാ ആലോചിക്കുന്നേ?”
പല്ലവിയുടെ ചോദ്യം കേട്ട് ചിന്തയിൽ നിന്നും ഉണർന്ന നവീൻ തമാശയായി പറഞ്ഞു.
“പുതപ്പിനുള്ളിലെ നിന്റെ രൂപം ഒന്ന് ആലോചിച്ചതാണ്.”
അവൻ കളിയാക്കിയതാണെന്ന് പല്ലവിക്ക് മനസിലായി.
“പോടാ പട്ടി… മോനേ കൂടുതൽ ഒന്നും ആലോചിക്കേണ്ട.”
“ഓഹ്.. ഞാൻ ഒന്നും ആലോചിക്കുന്നില്ലേ…”
അവന്റെ സരസമായ സംസാരം കേട്ട് അവളുടെ ഉള്ളിലെ നാണത്തിന്റെ മഞ്ഞു പതുക്കെ ഉരുകി തുടങ്ങി.
“ഇനി ഒരാഴ്ചത്തേക്ക് ക്ലാസ് ഇല്ലല്ലോ, എന്താ നിന്റെ പരിപാടി.”
അവളുടെ ചോദ്യത്തിന് മറുപടിയായി നവീൻ പറഞ്ഞു.
“ഇതുവരെ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. വീട്ടിൽ ഇരുന്ന് ബോറടിക്കാൻ വയ്യ, എവിടേലും പോകണം നാളെ.”
നിരാശ നിറഞ്ഞ മുഖത്തോടെ പല്ലവി പറഞ്ഞു.
“ഓഹ്.. നിനക്കൊക്കെ എവിടെ വേണമെങ്കിലും കറങ്ങാൻ പോകാല്ലോ.. ഞാൻ ഒരാഴ്ച വീട്ടിൽ ബോറടിച്ചിരുന്നു ചാകും.”
അവളുടെ മുഖത്ത് നിറഞ്ഞ നിരാശ കണ്ട് വിഷയം മാറ്റുവാനായി നവീൻ പറഞ്ഞു.
“നിന്റെ റൂം ഒക്കെ ഒന്ന് കാണിച്ചേ.. ഞാൻ ഒന്ന് കാണട്ടെ.”
അവൾ മുഖം ചുളിച്ചുകൊണ്ടു ചോദിച്ചു.
“ഇപ്പോഴോ?”
“അഹ്.. എന്തെ?”
അവൾ ഒന്നും മിണ്ടാതെ ബെഡിൽ കിടന്നുകൊണ്ട് തന്നെ മൊബൈൽ ഒന്ന് ഉയർത്തി കറക്കി.
“ഒന്നും വ്യക്തമാകുന്നില്ല. നീ ഒന്ന് എഴുന്നേറ്റ് നല്ലപോലെ കാണിക്ക്.”
അവൾ കോട്ടുവാ ഇട്ടുകൊണ്ട് ക്ഷീണം നിറഞ്ഞപോലെ പറഞ്ഞു.
“എനിക്കൊന്നും വയ്യ ഈ ബെഡ്ഷീറ്റും പുതച്ചുകൊണ്ടു എഴുന്നേൽക്കാൻ.”
നവീൻ കുസൃതി നിറഞ്ഞ സ്വരത്തിൽ പറഞ്ഞു.
“ആ ബെഡ്ഷീറ് അങ്ങ് മാറ്റിയാൽ പോരെ?”
പല്ലവി പുച്ഛഭാവം നിറഞ്ഞ മുഖത്തോടെ ക്യാമറയിലേക്ക് നോക്കി പറഞ്ഞു.
“ചുളുവിൽ സീൻ പിടിക്കാൻ മോന്റെ ഐഡിയ കൊള്ളാല്ലോ.”
നവീനും മുഖത്ത് പുച്ഛം നിറച്ചു കൊണ്ട് പറഞ്ഞു.
“സീൻ പിടിക്കാൻ പറ്റിയ ഒരു മുതല്.”
പിരികം മുകളിലേക്ക് ഉയർത്തികൊണ്ട് പല്ലവി ചോദിച്ചു.
“എന്താടാ എനിക്ക് ഒരു കുറവ്?”
“കുറച്ച് തൊലിവെളുപ്പ് ഉണ്ട്. ബാക്കിയൊക്കെ കണ്ടാൽ അല്ലെ എനിക്ക് അറിയാൻ പറ്റു.”
അവന്റെ മറുപടി കേട്ട് പല്ലവിയയുടെ മുഖത്ത് ചിരി നിറഞ്ഞു.
“എല്ലാ പെൺപിള്ളേരോടും നീ ഇങ്ങനെ കോഴിത്തരം പറയുമോടാ?”
ചിരിയോടെ നവീൻ പറഞ്ഞു.
“വേറെ ആരോടും ഇല്ല, നിന്നോട് മാത്രേ ഇങ്ങനെ പറയു.?
പല്ലവിയുടെ മുഖത്ത് ആകാംഷ നിറഞ്ഞു.
“അതെന്താടാ എന്നോട് മാത്രം.?”
“എനിക്ക് എന്തും പറയാൻ ഉള്ള സ്വാതന്ത്രം നിന്നോട് ഉള്ളോണ്ട്.”
“നീ എന്ത് പറഞ്ഞാലും ഞാൻ പിണങ്ങുല്ലെന്ന് അത്രക്ക് ഉറപ്പാണോ?’
“അതെ.. ഉറപ്പാണ്..”
പല്ലവിയുടെ മുഖത്ത് സന്തോഷം നിറഞ്ഞ ചിരി വിടർന്നു.
“നീ പറഞ്ഞത് സത്യം ആണ്. നിന്നോട് എനിക്ക് പിണങ്ങാനെ പറ്റില്ല.. അധവാ പിണങ്ങിയാലും ഒരു ദിവസത്തിൽ കൂടുതൽ മിണ്ടാതിരിക്കാൻ പറ്റുമെന്നും തോന്നുന്നില്ല.”
നവീൻ ചുണ്ടുകൾ കൊണ്ട് അവൾക്ക് ഉമ്മ കൊടുക്കുന്ന പോലെ ആഗ്യം കാണിച്ചു.
അത് കണ്ട അവളുടെ മുഖത്ത് ചെറുതായി നാണം നിറഞ്ഞു.
അത് മറയ്ക്കാനായി അവൾ പെട്ടെന്ന് തന്നെ പറഞ്ഞു.
“റൂം നിനക്ക് നാളെ രാത്രി വിളിക്കുമ്പോൾ കാണിച്ചു തരാം. ഇന്നിനി എനിക്ക് വയ്യ.”
“നാളെ രാത്രിവരെ ഞാൻ അതിനു കാത്തിരിക്കണ്ടേ?”
ഒരു നിമിഷം ആലോചിച്ച ശേഷം അവൾ പറഞ്ഞു.
“എന്നാൽ നാളെ നീ എന്റെ വീട്ടിൽ വാ. ഇതുവരെ നീ വന്നിട്ടില്ലല്ലോ. എല്ലാം നേരിട്ട് തന്നെ കാണാം.”
അവന്റെ സ്വരത്തിൽ കുസൃതി നിറഞ്ഞു.
“ഇപ്പോൾ ഇട്ടേക്കുന്ന വേഷത്തിൽ ആയിരിക്കുമോ നാളെ ഞാൻ വരുമ്പോൾ നീ ഉണ്ടാകുക?”
അവളും അതെ സ്വരത്തിൽ മറുപടി നൽകി.
“ഞാൻ ഒന്ന് ആലോചിക്കട്ടെ?”
“എന്നാ ഓക്കേ, ഞാൻ നാളെ അങ്ങോട്ട് വരുന്നുണ്ട്.”
. . . .

പല്ലവി മുറ്റത്ത് നിന്നും കയറി വരുന്നത് കണ്ട് സുലജ ചിരിയോടെ ചോദിച്ചു.
“നീ ഇത് എത്രാമത്തെ പ്രാവിശ്യം ആണ് അവൻ എത്തിയോ ഇന്ന് പോയി നോക്കുന്നെ.?”
പല്ലവിയുടെ മുഖത്ത് ചമ്മൽ നിറഞ്ഞു.
“ആദ്യായിട്ടല്ലേ അമ്മ എന്റെ ഒരു ഫ്രണ്ട് വീട്ടിൽ വരുന്നേ. അതിന്റെ ഒരു എസൈഡ്മെന്റ് .”
കസേരയിലേക്ക് ഇരിക്കുന്നതിനിടെ സുലജ ചെറിയ ഒരു ജിജ്ഞാസ നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.
“സത്യം പറ.. നിങ്ങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആണോ?”
ഒരു പൊട്ടിച്ചിരിയായിരുന്നു പല്ലവിയുടെ മറുപടി.
അവൾ അമ്മയുടെ അടുത്തുചെന്ന് കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.
“ആ ഒരു കാര്യത്തിൽ മാത്രം അമ്മ പേടിക്കേണ്ട. അവൻ എനിക്ക് ആദ്യം തന്ന പ്രോമിസ് തന്നെ എന്നെ പ്രൊപ്പോസ് ചെയ്യില്ല എന്നാണ്.”
ചെറു ചിരിയോടെ സുലജ പറഞ്ഞു.
“എന്തായാലും അവൻ വന്നതിനു ശേഷം നിനക്ക് നല്ല മാറ്റം ഉണ്ട്. നിന്നെ ഇത്ര ഹാപ്പി ആയി ഞാൻ കണ്ടിട്ടേ ഇല്ല.”
“അവൻ എന്റെ ബെസ്റ് ഫ്രണ്ട് ആണ് അമ്മ. വേറെ ഒന്നും അമ്മ ഇപ്പോൾ ആലോചിച്ച് കൂട്ടണ്ട.”
ചെറു ചിരിയോടെ സുലജ പല്ലവിയുടെ തലയിൽ തലോടി.
അപ്പോഴാണ് മുറ്റത്ത് ഒരു ബൈക്ക് വന്ന ശബ്ദം അവൾ കേട്ടത്. പെട്ടെന്ന് തന്നെ അവൾ വെളിയിലേക്ക് നടന്നു. പിറകെ സുലജയും.
വെളിയിലേക്ക് ചെന്ന അവൾ കണ്ടത് ഒരു ബൈക്കിൽ നിന്നും ഇറങ്ങുന്ന നവീനെ ആണ്.
“ഇതാരുടെ ബൈക്ക് ആണെടാ?”
ചോദ്യം കേട്ട് നേരെ നോക്കിയാ നവീൻ കണ്ടത് പടികളിൽ തന്നെയും നോക്കി നിൽക്കുന്ന പല്ലവിയെ ആണ്. ഒരു കടും പച്ച കളർ ടോപ്പും ചന്ദന കളർ ലോങ്ങ് പാവാടയും ആണ് അവളുടെ വേഷം. മുടി പിരിത്തു ഇട്ടേക്കുന്നു. കാണാൻ തന്നെ പ്രത്യേക ഒരു അശ്വര്യം.
അവളുടെ പിന്നിൽ നടന്ന് വരുന്ന അമ്മയെ കണ്ട് അവൻ പെട്ടെന്ന് പറഞ്ഞു.
“അച്ഛന്റെ ബൈക്ക് ആണ്. ഇന്ന് ഓഫീസിൽ പോയില്ല അച്ഛൻ.”
അവൻ അവളുടെ അടുത്തേക്ക് നടന്നു.
“രാവിലെ തൊട്ട് ഇവൾ മുറ്റത്തും അകത്തും ആയി ചാടി ചാടി നിൽക്കായ മോൻ വരുന്നതും നോക്കി.”
സുലജ പറഞ്ഞത് കേട്ട് അവൻ ചെറു ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി.
പല്ലവി ചുണ്ടിൽ ഒരു പുഛ ഭാവം വരുത്തി അമ്മയുടെ മുഖത്ത് നോക്കിയാ ശേഷം അവന്റെ കൈയും പിടിച്ച് അകത്തേക്ക് നടന്നു.
“നിങ്ങൾ ഇവിടെ സംസാരിച്ച് ഇരിക്ക്, ഞാൻ ചായ എടുത്തിട്ട് വരാം.”
നവീനെ കസേരയിൽ ഇരുത്തി പല്ലവി അടുക്കളയിലേക്ക് പോയി.
അവൻ അവിടെ ഇരുന്നു ഹാൾ മൊത്തം വീക്ഷിച്ചു. എല്ലാം നല്ല അടുക്കും ചിട്ടയോടെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.
സുലജ അവിടെ വന്നിരുന്നു അവനോടു ഓരോ വിശേഷങ്ങൾ തിരക്കി. അവനും നല്ല സംസാരിക്കാൻ താല്പര്യം ഉള്ള ഒരാളായതിനാൽ അമ്മയോട് പെട്ടെന്ന് തന്നെ മടുപ്പ് ഒന്നും ഇല്ലാതെ സംസാരിച്ചു തുടങ്ങി.
അപ്പോഴേക്കും പല്ലവി ചായയുമായി അവിടേക്ക് വന്നു.
അവളുടെന്നു ചായ വാങ്ങി ഒരു കവിൾ കുടിച്ച ശേഷം അവൻ ചോദിച്ചു.
“നീ ഇട്ട ചായ ആണല്ലേ?”
“അതെ, എന്തെ?”
“കുടിച്ചപ്പോൾ തന്നെ മനസിലായി.”
അത് കേട്ടതും സുലജ പൊട്ടി ചിരിച്ചു.
പല്ലവി മുഖത്ത് കൃത്രിമമായി ദേഷ്യം വരുത്തിക്കൊണ്ട് പറഞ്ഞു.
“നീ ഇവിടെ വരുമ്പോൾ ചായ ഇട്ട് തരുമെന്ന് ഞാൻ മുൻപേ പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് കൊല്ലമെങ്കിലും കൊള്ളില്ലെങ്കിലും നീ ഇത് മൊത്തം കുടിക്കും.”
“കുടിച്ചല്ലേ പറ്റു. അല്ലാതെ ഇപ്പോൾ എന്ത് ചെയ്യാനാ.”
ഇതൊക്കെ കണ്ട് കൊണ്ടിരുന്ന സുലജ പറഞ്ഞു.
“എന്തായാലും മോന് വേണ്ടി ചായ ഇടനെങ്കിലും എന്റെ മോള് അടുക്കളയിൽ കയറി. അതിൽ എനിക്ക് സന്തോഷം ഉണ്ട്.”
പല്ലവി പുച്ഛത്തോടെ പറഞ്ഞു.
“ഒരു അവസരം കിട്ടി എന്നും പറഞ്ഞു കൂടുതൽ അങ്ങ് ആക്കല്ലേ.”
അവർ പിന്നും കുറച്ചു തമാശകളൊക്കെ പറഞ്ഞു അവിടെ ഇരുന്നു. സുലജയ്ക്കും നവീനെ പെട്ടെന്ന് തന്നെ ഇഷ്ട്ടപെട്ടു.
പല്ലവി അവന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
“നിനക്ക് എന്റെ റൂം കാണണ്ടേ. വാ..”
സുലജയും പറഞ്ഞു.
“എന്നാൽ നിങ്ങൾ അങ്ങോട്ട് ചെല്ല്, എനിക്ക് അടുക്കളയിൽ കുറച്ച് പണി ബാക്കി ഉണ്ട്.”
നവീൻ പല്ലവിക്കൊപ്പം പടികൾ കയറി അവളുടെ റൂമിലേക്ക് നടന്നു.
പടികൾ കയറി ചെന്നതും രണ്ടു ഡോറുകൾ കണ്ടു. അതിൽ ഒരു ഡോർ തുറന്നു കൊണ്ട് പല്ലവി പറഞ്ഞു.
“ഇതാണ് എന്റെ റൂം.”
നവീൻ അവൾക്കൊപ്പം റൂമിലേക്ക് കയറി.
അത്യാവിശം വലിയ ഒരു റൂം തന്നെ ആയിരുന്നു അത്. ഒരു ഡബിൾ ബെഡ് , ടേബിൾ, കസേര, അലമാര ഒക്കെ ആയിരുന്നു ആ റൂമിൽ ഉണ്ടായിരുന്നത്.
“അപ്പോൾ ഇതാണ് പല്ലവിയുടെ മുറി.”
അവൾ ചിരിയോടെ പറഞ്ഞു.
“യെസ്..”
നവീൻ ബെഡിലേക്ക് ഇരുന്നു.
“ഇന്ന് പാവടയൊക്കെ ഇട്ടു ട്രഡീഷണൽ ലുക്കിൽ സുന്ദരി ആയിട്ടുണ്ടല്ലോ.”
അവളും ബെഡിലേക്ക് ഇരുന്നു.
“നീ വരുന്നോണ്ട് ഒന്ന് ഒരുങ്ങി നിന്നതാ, കൊള്ളാമോ?”
“എന്നെയും കാത്തു ഒരുങ്ങി നിൽക്കാൻ ഞാൻ നിന്നെ പെണ്ണ് കാണാൻ വന്നതൊന്നും അല്ല.”
ചുണ്ടു കൊണ്ട് ഗോഷ്ഠി കാണിച്ചു കൊണ്ട് അവൾ പറഞ്ഞു.
“ഓഹ്.. കോമഡി.”
“എന്തായാലും കാണാൻ സുന്ദരി ആയിട്ടുണ്ട്.”
പല്ലവിയുടെ മുഖത്തു പുഞ്ചിരി വിടർന്നു.
“താങ്ക്സ്.”
കുറച്ച് നേരം കൂടി സംസാരിച്ച് ഇരിക്കുമ്പോഴാണ് നവീൻ റൂമിലേക്ക് കയറിയ ഡോർ അല്ലാതെ വേറെ രണ്ടു ഡോറുകൾ ബെഡിന്റെ എതിർ ഭിത്തിയിൽ കണ്ടത്.
“അതെന്താ രണ്ടു ഡോറുകൾ.”
പല്ലവി ടൂറുകളിലേക്ക് നോക്കി പറഞ്ഞു.
“ഒന്ന് ബാത്റൂമിലേക്ക് ഉള്ളതും മറ്റേത് വെളിയിൽ ടെറസിലേക്ക് ഇറങ്ങാനുള്ളതും.”
പല്ലവി അവന്റെ കൈയിൽ പിടിച്ച് എഴുന്നേറ്റു.
“മുകളിൽ എന്റെ ഈ ഒരു റൂം മാത്രം ആണ് ഉള്ളത്. ബാക്കി ഭാഗം ടെറസാണ്.”
അവൾ ഒരു ഡോർ തുറന്നു ടെറസിലേക്ക് ഇറങ്ങി.
“ഞാൻ വൈകുന്നേരങ്ങളിൽ ഇവിടെ ഒരു കസേര ഇട്ട് ഇരിക്കും. റോഡിൽ കൂടി വണ്ടികൾ പോകുന്നത് കണ്ടിരിക്കാൻ നല്ല രസമാണ്.”
“ഓ.. വായി നോട്ടം.”
ചിരിയോടെ അവൾ പറഞ്ഞു.
“യെസ്.. യെസ്..”
“ആരാ മോളെ അത്?”
പെട്ടെന്ന് ഉള്ള ശബ്ദം കേട്ട് നവീൻ താഴേക്ക് നോക്കി. ഒരു സ്ത്രീ തൊട്ടപ്പുറത്തെ വീടിന്റെ മുറ്റത്തു നിൽക്കുന്നു.
“ആന്റി.. ഇത് എന്റെ ഫ്രണ്ട് നവീൻ. കോളേജിൽ ഒരുമിച്ച് പഠിക്കുന്നുന്നതാണ്.”
“അഹ്.. ഇതാണല്ലേ നവീൻ. സുലജ പറഞ്ഞു കേട്ടിട്ടുണ്ട് നിങ്ങൾ ഭയങ്കര കൂട്ടാണെന്ന്.”
അത് കേട്ട് പല്ലവി ഒരു ചിരിയോടെ നവീനോട് പറഞ്ഞു.
“ഇതാണ് അജിത ആന്റി.. ഞങ്ങളുടെ അയൽക്കാർ.”
നവീൻ അജിതയെ നോക്കി ചിരിച്ചു. അജിത തിരിച്ചും.
“ഞാൻ അടുക്കളയിൽ പോട്ടെ മോളെ. കറി അടുപ്പത്തിരിക്കയാ.”
അജിത അകത്തേക്ക് കയറി പോയി.
“ഞങ്ങൾക്ക് എപ്പോഴും സഹായത്തിനു ഉണ്ടായിരുന്നത് അജിത ആന്റിയും ഹസ്ബൻഡ് തമ്പി അങ്കിളും ആയിരുന്നു.”
അവർ പിന്നും ഒരുപാട് സമയം അവിടെ ഓരോന്ന് സംസാരിച്ച് കൊണ്ട് നിന്നു.
സുജലമ്മയുടെ വിളി വന്നപ്പോൾ ആണ് അവർ ഊണ് കഴിക്കാനായി താഴേക്ക് പോയത്.
നവീനും പല്ലവിയും ഒരുമിച്ച് കഴിക്കാനിരുന്നു.
ആഹാരം കഴിക്കുന്നതിനിടയിൽ നവീൻ പറഞ്ഞു.
“അമ്മയുടെ കറികൾക്ക് ക്ലാസ്സിൽ കുറച്ചു ഫാൻസ് തന്നെ ഉണ്ട്.”
അത് കേട്ടപ്പോൾ സുലജമ്മയുടെ മുഖത്ത് സന്തോഷം നിറഞ്ഞു.
“ഇവൾ പറഞ്ഞിട്ടുണ്ട് എന്നോട്.”
“ഇവളെയും കുക്കിംഗ് ഒക്കെ പഠിപ്പിച്ചുടെ?”
“ഇനി ഓരോന്നായി പഠിപ്പിച്ച് എടുക്കണം. കെട്ടിച്ച് വിടേണ്ടതല്ലേ ഒരു വീട്ടിലേക്ക്.”
അത് കേട്ടതും പല്ലവി പറഞ്ഞു.
“എന്നെ ഇനി പെട്ടെന്ന് കെട്ടിച്ചു വിടത്തേണ്ട കുറവേ ഇവിടെ ഇപ്പോൾ ഉള്ളു.”
ചിരിയോടെ സുലജമ്മ ചോദിച്ചു.
“പിന്നെ എന്നാ നിനക്ക് കെട്ടേണ്ടത്.”
അവൾ ഒന്ന് ആലോചിക്ക കൂടെ ചെയ്യാതെ പറഞ്ഞു.
“ഡിഗ്രി കഴിഞ്ഞു എംബിഎ പഠിക്കണം. അത് കഴിഞ്ഞു കുറച്ച് വർഷം ഫ്രീ ആയി നിന്നിട്ട് മതി കല്യാണം.”
സുലജമ്മ അത് കേട്ട് ശരിയെന്ന അർഥത്തിൽ ചിരിയോടെ മൂളുക മാത്രം ചെയ്തു.
“നീ വരില്ലെടാ എന്റെ കൂടെ എംബിഎ പഠിക്കാൻ.”
ചോറ് കഴിച്ചു കൊണ്ട് നവീൻ പറഞ്ഞു.
“പിന്നെന്താ വരാല്ലോ.”
“എംബിഎ സീറ്റ് കിട്ടാൻ ഇപ്പോഴത്തെ പോലെ നീ ഉഴപ്പി പഠിച്ചാൽ പോരാ. അത് കൊണ്ട് നിനക്ക് ഞാൻ ഇനി മുതൽ ക്ലാസ് എടുക്കുന്നുണ്ട്.”
നവീൻ പെട്ടെന്ന് ചോറിൽ നിന്നും മുഖം ഉയർത്തി അവളെ നോക്കി.
“നോക്കണ്ട.. ഞാൻ കാര്യമായി തന്നെ പറഞ്ഞതാ.”
അവൻ ഒരു ചിരിയോടെ വീണ്ടും ചോറ് കഴിച്ച് തുടങ്ങി.
ചോറൊക്കെ കഴിച്ച് കഴിഞ്ഞു ഇറങ്ങാൻ തയ്യാറെടുക്കുമ്പോൾ നവീൻ പല്ലവിയോട് ചോദിച്ചു.
“എന്താ ഇനി നിന്റെ പരിപാടി?”
“പ്രതേകിച്ച് ഒന്നും ഇല്ല.”
“എന്നാ നീ എന്റെ വീട്ടിൽ വരുന്നോ?”
അവൾ അതിശയത്തോടെ ചോദിച്ചു.
“ഇപ്പോഴോ?”
“അതെ.. ബൈക്ക് പോകാം എന്നിട്ട് ഇങ്ങു തിരിച്ച് കൊണ്ടാക്കുകയും ചെയ്യാം.”
പല്ലവി പെട്ടെന്ന് തന്നെ അടുത്ത് നിന്ന അമ്മയുടെ മുഖത്തേക്ക് നോക്കി.
പല്ലവിയുടെ മുഖത്ത് നിന്നു തന്നെ അവൾക്ക് അവന്റെ വീട്ടിൽ പോകാൻ ഒരുപാട് ആഗ്രഹം ഉണ്ടെന്ന് സുലജമ്മയ്ക്ക് മനസിലായി.
“നിനക്ക് പോകാൻ ആഗ്രഹം ഉണ്ടേൽ പോയിട്ട് വാ.”
അമ്മയുടെ സമ്മതം കിട്ടിയതും പല്ലവി പടികൾ കയറി റൂമിലേക്ക് ഓടിക്കൊണ്ടു പറഞ്ഞു.
“ഞാൻ എന്റെ മൊബൈൽ എടുത്ത് ദാ വരുന്നെടാ.”
അവളുടെ ഓട്ടം കണ്ടു ചിരിച്ചു കൊണ്ട് സുലജമ്മ നവീനോട് പറഞ്ഞു.
“മോനെ അവൾ ആദ്യായിട്ട ബൈക്കിൽ കയറുന്നേ.”
“ഞാൻ സൂക്ഷിച്ചു കൊണ്ട് പൊയ്ക്കൊള്ളാം അമ്മെ.”
അപ്പോഴേക്കും പല്ലവി പടികൾ ഇറങ്ങി വന്നു.
അമ്മയോട് യാത്ര പറഞ്ഞു അവർ ഇറങ്ങി.
നവീൻ ബൈക്ക് സ്റ്റാർട്ട് ആക്കിയ ശേഷം അവളോട് കയറിക്കൊള്ളാൻ പറഞ്ഞു.
പല്ലവി തെല്ലൊരു പേടിയോടെ അവന്റെ തോളിൽ കൈ താങ്ങി ബൈക്കിലേക്ക് കയറി ഇരുന്നു. പാവാട ആയതിനാൽ ഒരു സൈഡിലേക്ക് കാലുകൾ ഇട്ടാണ് അവൾ ഇരുന്നത്.
ബൈക്ക് മുന്നോട്ട് എടുത്തതും അവളുടെ വിരലുകൾ ശക്തിയായി അവന്റെ തോളിൽ അമർന്നു.
പതുക്കെ ബൈക്ക് ഓടിച്ച് കൊണ്ട് അവൻ പറഞ്ഞു.
“നീ പേടിക്കയൊന്നും വേണ്ട. ഇതേപോലെ തന്നെ ഇരുന്നാൽ മതി.”
ജാള്യതയോടെ അവൾ പറഞ്ഞു.
“ആദ്യായി ബൈക്കിൽ കയറുന്നെന്റെ ഒരു പേടി. അതാണ്.”
നവീന്റെ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം ആയിരുന്നു ആ സമയത്.
പല്ലവിയുമായി അടുത്ത കാലം മുതൽ അവളോട് ഒരു ഇഷ്ട്ടം ഉള്ളിന്റെ ഉള്ളിൽ അവനുണ്ട്. പ്കഷെ അവൾക്ക് കൊടുത്ത പ്രോമിസ് പ്രകാരം ഒരിക്കലും അവൻ അത് പ്രകടിപ്പിക്കില്ല എന്ന് തീരുമാനിച്ചതും ആണ്. എന്ത് തന്നെ ആയാലും ഇഷ്ട്ടം തോന്നിയ പെണ്ണിനെ ആദ്യമായി ബൈക്കിൽ പിന്നിലിരുത്തി കൊണ്ട് പോകാൻ കഴിഞ്ഞതിന്റെ സന്തോഷം അവന്റെ ഉള്ളിൽ നിറഞ്ഞു.
നവീൻ വീട്ട് മുറ്റത്തു ബൈക്ക് നിർത്തുമ്പോൾ അമ്മ കമല പുറത്ത് തന്നെ ഉണ്ടായിരുന്നു.
നവീന്റെ കൂടെ ഒരു പെണ്ണിനെ കണ്ട അമ്മ ആകാംഷയോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.
അമ്മയുടെ നോട്ടം കണ്ട നവീൻ ബൈക്കിൽ ഇരുന്നു കൊണ്ട് തന്നെ ചിരിയോടെ പറഞ്ഞു.
“സൂക്ഷിച്ച് നോക്കണ്ട.. ഞാൻ ആരെയും വിളിച്ച് കൊണ്ട് വന്നതൊന്നും അല്ല. ഇത് പല്ലവിയാണ്.”
നവീൻ പറഞ്ഞത് കേട്ട പല്ലവി ബൈക്കിൽ നിന്നും ഇറങ്ങുന്നതിനിടയിൽ അവന്റെ തോളിൽ നുള്ളി.
പല്ലവിയെ നോക്കി ചിരിച്ച് കൊണ്ട് അമ്മ പറഞ്ഞു.
“മോളെക്കുറിച്ച് ഇവൻ പറയാറുണ്ടെങ്കിലും ആദ്യമായ കാണുന്നത്.”
അപ്പോഴേക്കും അച്ഛനും പുറത്തേക്ക് വന്നു. നവീൻ പല്ലവിയെ അച്ഛനും പരിചയപ്പെടുത്തി കൊടുത്തു.
കുറച്ച് നേരത്തെ കുശല സംസാരങ്ങൾക്ക് ശേഷം അവൻ പല്ലവിയോട് ചോദിച്ചു.
“നിനക്ക് എപ്പോഴാ തിരിച്ച് വീട്ടിൽ പോകേണ്ടത്?”
“ഒരു ആറ് മണി ആകുമ്പോഴേക്കും എത്തിയാൽ മതി.”
“എന്നാൽ നമുക്ക് താഴെ വയലിലേക്ക് പോയാലോ. നീയല്ലേ എപ്പോഴും പറയാറുള്ളത് വയലും തോടും ഒക്കെ കാണണമെന്ന്.”
അത് കേട്ടതും പല്ലവിയുടെ മുഖം തെളിഞ്ഞു. അവൾക്ക് ജീവിതത്തിൽ ഇതുവരെയും വയലിലും തോട്ടിലും ഒന്നും പോകാനുള്ള അവസരം ലഭിച്ചിട്ടില്ലായിരുന്നു.
അവളുടെ മുഖത്ത് നിന്ന് തന്നെ പോകാനുള്ള ആഗ്രഹം വായിച്ചെടുക്കുവാൻ അവനു കഴിഞ്ഞു.
അമ്മയോടും അച്ഛനോടും പറഞ്ഞിട്ട് നവീൻ അവളുടെ കൈയും പിടിച്ച് വീടിന്റെ പിന്നിലേക്ക് നടന്നു.
അവന്റെ വീടിന്റെ പിന്നിലെ ഇടവഴിയിലൂടെ അര കിലോമീറ്റെർ നടന്നാൽ വയൽ എത്തും.
ഇടവഴിയിലൂടെ നടക്കുന്നതിനിടെ നവീൻ ചോദിച്ചു.
“നിനക്ക് നീന്തൽ അറിയാമോ?”
“ഇല്ല.. എന്തെ?”
“ശോ.. നീന്തൽ അറിഞ്ഞിടാതെ എങ്ങനെ തോട്ടിൽ ഇറങ്ങും.”
അവന്റെ തോളിൽ വേദനിപ്പിക്കാതെ അടിച്ച് കൊണ്ട് അവൾ പറഞ്ഞു.
“എന്നെ കളിയാക്കുവൊന്നും വേണ്ട. തോട്ടിൽ മുട്ടിനൊപ്പമേ വെള്ളം കാണുള്ളൂ എന്നൊക്കെ എനിക്ക് അറിയാം.”
ചിരിയോടെ അവൻ ചോദിച്ചു.
“ഇന്ന് ആദ്യായിട്ടാണല്ലേ നീ ബൈക്കിൽ കയറുന്നെ?”
നടക്കുന്ന അവന്റെ കൈയിൽ മുറുകെ പിടിച്ച് കൊണ്ട് അവൾ പറഞ്ഞു.
“എന്റെ ആദ്യ ബെസ്റ് ഫ്രണ്ട് നീയാണ്, എന്നെ ആദ്യമായി വീഡിയോ കാൾ വിളിക്കുന്ന കൂട്ടുകാരൻ നീയാണ്, എന്റെ വീട്ടിൽ ആദ്യമായി വരുന്ന കൂട്ടുകാരൻ നീ ആണ്, എന്നെ ബൈക്ക് ആദ്യമായി കൊണ്ട് പോയത് നീയാണ്, ഞാൻ ആദ്യമായി പോയ ഫ്രണ്ടിന്റെ വീട് നിന്റെ ആണ്, എന്നെ ആദ്യമായി ഇങ്ങനെ കാഴ്ചകൾ കാണാൻ കൊണ്ട് പോകുന്നതും നീയാണ്.”
“അപ്പോൾ നിന്റെ ലൈഫ് ഒരുപാട് കാര്യങ്ങളിൽ ആദ്യത്തെ ആള് ഞാൻ ആണല്ലേ?”
“അതേല്ലോ.. ഇനി അങ്ങോട്ടും എന്റെ ഒരുപാട് കാര്യങ്ങളിൽ നീ ആയിരിക്കും ആദ്യം.”
“അതേതു കാര്യങ്ങളിൽ..”
“അത് ഇപ്പോഴേ പറയാൻ പറ്റില്ലല്ലോ. ജീവിതം ഇങ്ങനെ ഒരുപാട് മുന്നോട്ട് കിടക്കയല്ലേ.”
തമാശ നിറഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു.
“അപ്പോൾ അടുത്തൊന്നും എന്നെ വിട്ട് പോകാൻ ഒരു ഉദ്ദേശവും ഇല്ലല്ലേ?”
“ഏയ്.. ഒരു ഉദ്ദേശവും ഇല്ല.. എന്നെ ഒരുത്തൻ കെട്ടി കൊണ്ട് പോകുന്നവരെയും നിന്റെ കൂടെ തന്നെ കാണും ഞാൻ.”
അവൾ ആ പറഞ്ഞത് അവന്റെ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടാക്കി, എങ്കിലും അത് പുറത്ത് കാണിക്കാതെ അവൻ പറഞ്ഞു.
“ദാ ഈ വളവും കൂടി കഴിഞ്ഞാൽ നമുക്ക് മുന്നിൽ വയലാണ്.”
അത് കേട്ടതും അവൾ നടത്തത്തിന്റെ വേഗത കൂട്ടി.
വളവു തിരിഞ്ഞതും നോക്കെത്താ ദൂരത്ത് പരന്ന് കിടക്കുന്ന വയൽ അവൾക്ക് മുന്നിൽ ദൃശ്യമായി. നെല്ലുകൾ കൊയ്യാൻ പരുവമായി നിൽക്കെയാണ്. ചില കണ്ടങ്ങളിൽ കൊയ്ത്തും കഴിഞ്ഞു. കുറച്ച് നേരം അവൾ ആ പച്ചപ്പ് നോക്കി നിന്ന ശേഷം ചോദിച്ചു.
“നമുക്ക് ഇതിന്റെ ഉള്ളിലൂടെ നടന്നല്ലോ.”
“വരമ്പ് കോരിയിട്ടുണ്ട്, അതിൽ കൂടെ വേണം നടക്കാൻ.. ചില സ്ഥലങ്ങളിൽ കാലു പുതയും. ചെരിപ്പിട്ട് നടക്കാൻ പറ്റില്ല.”
ഒരു തെങ്ങു ചൂണ്ടി കാണിച്ച് അവൻ പറഞ്ഞു.
“അവിടെ ചെരുപ്പ് ഊരിയിട്ട് നമുക്ക് പോകാം.”
നവീനും പല്ലവിയും ചെരുപ്പ് ഊരിയിട്ട് വയലിന് നടുവിലെ വരമ്പിലൂടെ നടന്ന് തുടങ്ങി.
നവീൻ ആണ് ആദ്യം നടന്നത് തൊട്ട് പിന്നിൽ അവളും. പാവാട ഇരുകൈകൾ കൊണ്ട് ചെറുതായി പൊക്കിപ്പിടിച്ചാണ് അവൾ നടക്കുന്നത്. ഉച്ച കഴിഞ്ഞ സമയം ആയതിനാൽ ചെറിയ വെയിലും ഉണ്ട്.
പക്ഷെ ആ വെയിൽ ഒന്നും അവളെ ക്ഷീണിപ്പിച്ചതേ ഇല്ല. അഥീവ സന്തോഷത്തിൽ ആയിരുന്നു അവൾ. കുഞ്ഞു കുഞ്ഞു കുസൃതികൾ നിറഞ്ഞ സംസാരത്തോടെ അവൾ അവന്റെ പിന്നാലെ നടന്നോണ്ട് ഇരുന്നു.
പെട്ടെന്നാണ് ഒരു തവള അവളുടെ മുന്നിലേക്ക് എടുത്ത് ചാടിയത്. അവൾ പേടിച്ച് പിന്നിലേക്ക് ആഞ്ഞതും ബാലൻസ് പോയി വയലിലേക്ക് വീണതും ഒരുമിച്ചായിരുന്നു.
നവീൻ തിരിഞ്ഞ് നോക്കുമ്പോൾ കാണുന്നത് വയലിൽ കൈ ഊന്നി ചരിഞ്ഞ് കിടക്കുന്ന പല്ലവിയെ ആണ്. അവളുടെ കിടത്ത കണ്ട് അവൻ അറിയാതെ ചിരിച്ച് പോയി.
“ചിരിക്കാതെ എന്നെ പിടിച്ച് എഴുന്നേല്പിക്കടാ പട്ടി..”
അവൻ ചിരിയോടെ തന്നെ വയലിലേക്ക് ഇറങ്ങി അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു. എന്നിട്ട് പറഞ്ഞു.
“ഫോൺ ആദ്യമേ എന്റെയിൽ തന്നത് കാര്യമായി, അല്ലേൽ അതിപ്പോൾ ചെളിയിൽ കിടന്ന് തപ്പാമായിരുന്നു.”
ജാള്യതയോടെ അവൾ പറഞ്ഞു.
“ഞാൻ ഇവിടെ വീണു കിടക്കുമ്പോൾ കിടന്ന് ചിരിക്കുവാണ് നാറി, സ്നേഹമില്ലാത്ത ജന്തു.”
അവൾ തന്റെ ദേഹം മൊത്തം ഒന്ന് നോക്കി.
“അയ്യേ.. കൈയിലും കാലിലും ഡ്രെസ്സിലും എല്ലാം ചെളിയായി.”
“വയൽ കാണണമെന്ന ആഗ്രഹം ഇപ്പോൾ തീർന്നോ?”
“പോടാ പട്ടി.”
കുറച്ച് അപ്പുറത്തേക്ക് ചൂണ്ടി കാണിച്ച്കൊണ്ടു അവൻ പറഞ്ഞു.
“അവിടെ തോടാണ്.. ചെളി ഡ്രെസ്സിൽ ഉണങ്ങി പിടിക്കുന്നതിനു മുൻപ് നമുക്ക് പോയി കഴുകി കളയാം.”
അവൾ അവന്റെ ഒപ്പം തോട്ടിലേക്ക് നടന്നു.
ഒരാൾ പൊക്കത്തിൽ ഒരു തിട്ട കെട്ടി ഇട്ടിട്ടുണ്ട്, അതിന്റെ താഴെക്കൂടെയാണ് തോടിലെ വെള്ളം ഒഴുകുന്നത്.
തോടിന്റെ കരയിൽ എത്തിയ നവീൻ തിട്ടയിൽ കൈ ഊന്നി തോട്ടിലേക്ക് എടുത്ത് ചാടി. എന്നിട്ട് കാലിലെ ചെളിയെല്ലാം കഴുകി കളഞ്ഞു.
എന്നിട്ട് നിവർന്ന് നോക്കുമ്പോൾ പല്ലവി അവനെയും നോക്കികൊണ്ട് കരയിൽ തന്നെ നിൽക്കെയാണ്.
“നീ ഇറങ്ങി കഴുകുന്നില്ലേ?”
അവനെ രൂക്ഷമായി നോക്കികൊണ്ട് അവൾ ചോദിച്ചു.
“ഇത്രേം പൊക്കത്തിൽ നിന്നും ഞാൻ എങ്ങനെ ഇറങ്ങാനാണ്.”
ചിരിയോടെ അവൻ ചോദിച്ചു.
“മതിൽ ഒന്നും ചാടി എക്സ്പിരിയൻസ് ഇല്ലല്ലേ?”
“പോടാ നാറി.”
നവീൻ തിട്ടയുടെ അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു.
“നീ കാലു പുറത്തേക്ക് ഇട്ട് ഇവിടെ ഇരിക്ക്, എന്നിട്ട് എന്റെ തോളിൽ കൈ താങ്ങ്.”
അവൻ പറഞ്ഞത് പോലെ അവൾ ചെയ്തു. അങ്ങനെ ഇരുന്ന് അവൾ അവന്റെ തോളിൽ കൈ വിരലുകൾ അമർത്തി.
നവീൻ ഈ സമയം തന്നെ അവളുടെ ഇടുപ്പുകളിൽ പിടിച്ച് ഉയർത്തി അവളെ തോട്ടിലേക്ക് നിർത്തി. അവൾ തോളിൽ കൈ താങ്ങിയതിനാൽ അവനു വലിയ ഭാരവും തോന്നില്ല.
അവളുടെ സമ്മതം ചോദിക്കാതെ ഇടുപ്പിൽ പിടിച്ച് ഉയർത്തിയാൽ അവൾക്ക് എന്തെങ്കിലും അനിഷ്ടം തോന്നുമോ എന്നൊരു പേടി അവനു ഉണ്ടായിരുന്നു.
എന്നാൽ അവൾ ഒരു ചിരിയോടെ ഇങ്ങനെ പറയുകയാണുണ്ടായത്.
“കുട്ടിക്കാലം മാറിയതിൽ പിന്നെ എന്നെ ആദ്യമായി എടുത്തു പൊക്കുന്ന ആളും നീയാണ്.”
അതോടു കൂടി അവൾ തനിക്ക് എന്തിനും ഉള്ള സ്വാതന്ത്രം തരുന്നുണ്ട് എന്ന് അവൻ ഉറപ്പിച്ചു.
അവൾ കുനിഞ്ഞ് നിന്ന് കൈകൾ കഴുകി തുടങ്ങി. പെട്ടെന്നാണ് ആ കാഴ്ച അവന്റെ കണ്ണുകളിൽ പതിഞ്ഞത്.
കുനിഞ്ഞു നിൽക്കുന്ന അവളുടെ ടോപിനുള്ളിൽ കൂടി മുലകളെ പൊതിഞ്ഞിരിക്കുന്ന ചുവന്ന ബ്രാ. അവൾ കുനിഞ്ഞു നിൽക്കുന്നതിനാൽ പുറമെ കാണുന്നതിലും മുഴുപ്പ് ആ മാറിടങ്ങൾക്ക് ഉണ്ടെന്ന് അവനു തോന്നി.
പെട്ടെന്ന് അവൻ നോട്ടം മാറ്റി. എന്നിട്ട് തമാശ നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.
“ബ്രാ ചുവപ്പാണല്ലേ?”
അവൾ ഒരു നിമിഷം അവൻ എന്താ ചോദിച്ചത് എന്ന് ചിന്തിച്ചു. എന്നിട്ട് പെട്ടെന്ന് ടോപ് നെഞ്ചോടു ചേർത്ത് എഴുന്നേറ്റ് കൊണ്ട് വിളിച്ചു.
“ഡാ.. നാറി…”
അവളുടെ മുഖത്തു ജാള്യത നിറഞ്ഞിരുന്നു.
“ആവിശ്യം ഇല്ലാത്തിടത്തോട്ട് തന്നെ നോക്കിക്കൊള്ളണം.”
അത് പറയുമ്പോഴും അവളുടെ സ്വരത്തിൽ ദേഷ്യം ഒന്നും ഇല്ലായിരുന്നു.
നവീൻ അവളുടെ അടുത്തേക്ക് ചെന്ന് കൈ കുമ്പിളിൽ വെള്ളം കോരി എടുത്ത് അവളുടെ കവിളിൽ പറ്റിയിരുന്ന ചെളി കഴുവികൊണ്ട് പറഞ്ഞു.
“ഞാൻ അറിയാതെ നോക്കിയപ്പോൾ പെട്ടെന്നു കണ്ടതാ. അപ്പോൾ തന്നെ നോട്ടവും മാറ്റി.. എന്റെ പല്ലവിയാണ് സത്യം.”
അവന്റെ സ്വരത്തിൽ ഒരു സത്യസന്ധത അവൾക്ക് ഫീൽ ചെയ്തു.
മുഖത്തെ ജാള്യത മാറ്റി ചിരിച്ച് കൊണ്ട് അവൾ പറഞ്ഞു.
“എന്റെ കാലൊന്ന് കഴുകി താ..”
നവീൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയാ ശേഷം കുനിഞ്ഞ് ഇരുന്നു. പല്ലവി അവളുടെ വലത് കാൽ തോട്ടിൽ കിടന്ന ഒരു പാറക്കല്ലിലേക്ക് വച്ച ശേഷം പാവാട മുട്ടുവരെ ഉയർത്തി.
അവന്റെ കണ്ണുകളിൽ ഒറ്റ രോമം പോലും ഇല്ലാത്ത നഗ്നമായ കാലു ദൃശ്യമായി.
അവൻ വെള്ളം കൈയിൽ തേവി കാലിലേക്ക് ഒഴിച്ച് സാവധാനം ചെളി കഴുകി കളഞ്ഞു. നല്ല വെളുത്ത നിറം, നീല ഞരമ്പുകൾ തെളിഞ്ഞു കാണാം. നഖങ്ങളിൽ പിങ്ക് നിറത്തിൽ ഉള്ള ക്യുറ്റെക്സ്. വലത് കാൽ കഴുകി കഴിഞ്ഞപ്പോൾ അവൾ ഇടതുകാൽ പാറപ്പുറത്തേക്ക് വച്ചു. അവൻ ആ കാലും കഴുകി കൊടുത്തു. അത് കഴിഞ്ഞ് പാവാടയുടെ അറ്റത് ഉണ്ടായിരുന്ന ചെളിയും അവൻ കഴുകി.
ഇത് കണ്ട അവൾ പറഞ്ഞു.
“എന്തായാലും ഇത്രേം ആയില്ലേ ഡ്രെസ്സിൽ ചെളി പറ്റിയിരിക്കുന്നതെല്ലാം വെള്ളം തൊട്ട് തുടച്ച് കളയടാ.”
നവീൻ അവളുടെ മുഖത്തേക്ക് നോക്കി.
“കൊള്ളാല്ലൊടി നീ.”
അവൾ ചുണ്ടുകൾ കൊണ്ട് ഉമ്മ കൊടുക്കുന്നപോലെ ആഗ്യം കാണിച്ചു.
അത് കണ്ട അവൻ പറഞ്ഞു.
“ഈ ഉമ്മ നേരിട്ട് ഇങ്ങു കവിളിൽ തന്നാൽ കഴുകി തരാം.”
“അയ്യടാ.. ഉമ്മ തരാൻ നീ ആര് എന്റെ കാമുകനോ?”
“അതെന്താ, ഒരുപാട് അടുപ്പമുള്ള കൂട്ടുകാരന് സ്നേഹത്തോടെ ഒരു ഉമ്മ കൊണ്ടുക്കുന്നതിൽ എന്താ തെറ്റ്.”
ആ ചോദ്യത്തിന് മുന്നിൽ അവൾ ഒന്ന് പതറി. എന്ത് പറയണമെന്ന് അവൾക്ക് ഒരു ഉത്തരം ഇല്ലാതായി.
അവളുടെ പതർച്ച മുഖത്ത് നിന്ന് മനസിലാക്കിയ നവീൻ ചിരിയോടെ പറഞ്ഞു.
“ഞാൻ ചുമ്മാ പറഞ്ഞതാടി കൊരങ്ങി.”
അത് കേട്ട അവളുടെ മുഖത്തും ഒരു ആശ്വാസം വിടർന്നു.
അവൻ ആദ്യം അവളുടെ തോള് ഭാഗത്തെ ടോപ്പിൽ ഉണ്ടായിരുന്ന ചെളി വെള്ളം തൊട്ട് കഴുകി. അവനു കഴുകാനുള്ള സൗകാര്യത്തിനായി പല്ലവി മുടി മുന്നിലേക്ക് നീക്കി ഇട്ടു. അപ്പോഴാണ് നഗ്നമായി കഴുത്തിലും പുറം ഭാഗത്തും ചെളി ഉള്ളത് അവൻ കണ്ടത്. അവൾ വെള്ളം നനഞ്ഞ കൈ അവളുടെ നഗ്നമായ പിന്കഴുത്തിലൂടെയും പുറം ഭാഗത്തൂടെയും ഓടിച്ചു. അവന്റെ ആ സ്പർശം പല്ലവിയിൽ ഒരു കുളിർ ഉണ്ടാക്കിയെങ്കിലും അവൾ അത് അവനെ അറിയിക്കാതെ തന്നെ നിന്നു. അവനിലും ആ സ്പർശം വല്ലാത്ത ഒരു അനുഭൂതി ഉണ്ടാക്കിയെങ്കിലും അവൻ പെട്ടെന്ന് തന്നെ അവിടത്തെ ചെളി കഴുകി കളഞ്ഞു.
ഇനി ഡ്രെസ്സിൽ എവിടെ ആണ് ചെളി ഉള്ളത് എന്ന് നോക്കിയപ്പോൾ ആണ് ഇടുപ്പ് ഭാഗത്തു ഉള്ളത് അവന്റെ ശ്രദ്ധിച്ചത്.
അവൻ കൈ കുമ്പിളിൽ വെള്ളം എടുത്ത് ഇടുപ്പിൽ തേച്ചതും അവൾ ഒന്ന് ഞെളിഞ്ഞു.
നവീൻ അവളുടെ മുഖത്തേക്ക് നോക്കി.
“എന്താടി?”
ജാള്യതയോടെ അവൾ പറഞ്ഞു.
“ആരേലും എന്റെ ഇടുപ്പിൽ തൊട്ടാൽ എനിക്ക് ഇക്കിളാകും.”
“എന്നിട്ട് ഞാൻ നേരത്തെ നിന്റെ ഇടുപ്പിൽ പിടിച്ച് ഇവിടെ ഇറക്കിയതോ?”
“അത് ഞാൻ പോലും അറിയാതെ ഒറ്റ നിമിഷം കൊണ്ട് കഴിഞ്ഞില്ലേ?”
“ഓഹോ.. അവളുടെ ഒരു ഇക്കിള്.. ഇങ്ങോട്ട് നിക്കടി.”
നവീൻ അവന്റെ വിരലുകൾ കൊണ്ട് ഇടുപ്പിൽ അമർത്തി തടവി. അവൾ അവന്റെ തോളിൽ പിടിച്ച് കൊണ്ട് ഞുളഞ്ഞുകൊണ്ടേ ഇരുന്നെകിലും അവൻ ചെളിമൊത്തം കഴുകി കളഞ്ഞിട്ടെ കൈ മാറ്റിയുള്ളു.
“ഇനി നോക്കിക്കോ, എനിക്ക് തോന്നുമ്പോൾ ഒക്കെ ഞാൻ നിന്റെ ഇടുപ്പിൽ പിടിക്കും. നിന്റെ ഇക്കിളി മാറുമൊന്നു എനിക്കൊന്ന് അറിയണം.”
അവൾ മുഖം കൊണ്ട് അവനെ ഗോഷ്ഠി കാണിക്കുക മാത്രം ചെയ്തു.
ഇനി ചെളി അവശേഷിക്കുന്നത് അവളുടെ പിൻഭാഗത്ത് മാത്രം ആണ്. അൽപ്പം ഉയർന്നു ഗോളാകൃതിയിൽ നിൽക്കുന്ന അവളുടെ ചന്തികളെ മറയ്ക്കുന്ന ഭാഗം.
നവീൻ ഒരു നിമിഷം അവിടെ കഴുകാനോ എന്ന് ആലോചിച്ചു.. ആ നിമിഷം തന്നെ അവന്റെ മനസ് അതിനുള്ള ഉത്തരം നൽകുകയും ചെയ്തു.
‘ഇതിനകം തന്നെ പല്ലവി അവളുടെ ശരീരത്ത് എവിടേയും സ്പർശിക്കാനുള്ള സ്വാതന്ത്രം തന്നു എന്ന് വേണം മനസിലാക്കാൻ. പിന്നെന്തിനാ ഇപ്പോൾ മടിച്ച് നിൽക്കുന്നത്.’
അവൻ കൈയിൽ വെള്ളം നനച്ച് അവളുടെ പൃഷ്ട ഭാഗത്തൂടെ ഓടിച്ചു. പതുക്കെ ഒന്ന് കൈകൾ അവിടെ അമർത്തി. ആ മാംസ ഗോളങ്ങളുടെ മൃദുലത അവനു ശരിക്കും മനസിലായി.
പല്ലവിയും അവന്റെ കൈകൾ പെട്ടെന്ന് അവിടെ പതിഞ്ഞപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയായിരുന്നു. നെഞ്ചിടിപ്പ് കൂടിയത് പോലെ. പക്ഷെ എതിർക്കുവാൻ അവളുടെ മനസ് അനുവദിച്ചതും ഇല്ല.അവൾ അനങ്ങാതെ തന്നെ അവനു മുന്നിൽ നിന്നു കൊടുത്തു.
അവൻ കൂടുതൽ സമയം ഒന്നും എടുക്കാതെ പെട്ടെന്ന് തന്നെ ചെളി കഴുകി കളഞ്ഞു.
അവൾ ഒന്നും മിണ്ടാതെ നിൽക്കുന്ന കണ്ട് രംഗം ഒന്ന് ലഘൂകരിക്കാൻ അവൻ ചോദിച്ചു.
“ഇന്ന് ഞാൻ വരുമ്പോൾ ഇന്നലെ നൈറ്റ് ഇട്ട ഡ്രസ്സ് ഇട്ട് നിൽക്കുന്ന കാര്യം ആലോചിക്കാന് പറഞ്ഞിട്ട് എന്താ ആ ഡ്രസ്സ് ഇട്ട് നിൽക്കാഞ്ഞേ.”
അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി പടർന്നു.
“കൊള്ളാല്ലോടാ ആഗ്രഹം.”
“മനസിലെ ആഗ്രഹം അല്ലെ, ചോദിച്ചാൽ ചിലപ്പോൾ സാധിച്ചു കിട്ടിയാലോ?”
അവൻ ഒരു കണ്ണ് ഇറുക്കി കാണിച്ചു.
“തന്ന തന്ന.. ഇപ്പോൾ തന്നെ സാധിച്ചു തരാം.”
അവൻ ഒന്ന് പൊട്ടിചിരിച്ച ശേഷം പറഞ്ഞു.
“നിന്റെ ഡ്രസ്സ് മൊത്തം നനഞ്ഞു ഇരിക്കയാ. നമുക്ക് കുറച്ച് നേരം ഈ തിട്ടയിൽ വെയിൽ കൊണ്ടിരിക്കും, അപ്പോഴേക്കും ഉണങ്ങും.”
അവൾക്കും അത് നല്ല ഐഡിയ ആയി തോന്നി.
“എന്നാൽ എന്നെ മുകളിൽ കയറ്റി താ.”
“നീ നേരത്തെ പോലെ എന്റെ തോളിൽ കൈ താങ്ങിക്കൊ.”
അവൾ നവീന്റെ തോളിൽ കൈകൾ താങ്ങിയതും അവൻ അവളുടെ ചന്തിക്ക് തൊട്ട് താഴെയായി കൈകൾ ഇറുക്കി മുകളിലേക്ക് ഉയർത്തി തിട്ടയിൽ ഇരുത്തി.
“കാണുന്ന പോലെ അല്ല, നല്ല ഭാരം ഉണ്ടല്ലോ.”
“എനിക്ക് അത്ര വെയിറ്റ് ഒന്നും ഇല്ലെന്ന് എനിക്ക് നന്നായി അറിയാം മോനെ..”
നവീനും ചാടി തിട്ടയിൽ അവൾക്കടുത്തായി ഇരുന്നു.
“ഇത്തിരി ബ്യൂട്ടി കോൺഷ്യസ് ആണല്ലേ.”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“ആണെന്ന് കൂട്ടിക്കോ..”
“അതിന്റെ ഫലം ഉണ്ടെന്നും കൂട്ടിക്കോ.. നിന്നെ കാണാൻ നല്ല ഭംഗിയാ.”
പല്ലവി തല ചരിച്ച് അവന്റെ മുഖത്തേക്ക് നോക്കി.
“കൂട്ടായി ഇത്രേം നാളായിട്ടും ആദ്യായിട്ടാണല്ലോ ഇങ്ങനെ ഒരു അഭിപ്രായം.”
“എന്തോ.. ഇന്നങ്ങു പറയാൻ തോന്നി.”
കുറച്ച് നേരത്തേക്ക് അവർക്കിടയിൽ മൗനം കടന്ന് വന്നു. അവൻ ഈ സമയം അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു. ഇളം കാറ്റിൽ അവളുടെ മുടി പാറിപ്പറക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു.
പെട്ടെന്ന് അവൾ ചോദിച്ചു.
“എന്നെ അങ്ങനെ കാണാൻ നിനക്ക് അത്രക്ക് ആഗ്രഹം ഉണ്ടോ?”
നവീൻ നെറ്റി ചുളിച്ചു.
“എങ്ങനെ?”
“ഇന്നലെ രാത്രി ഞാൻ ഇട്ടിരുന്ന പോലുള്ള ഡ്രെസ്സിൽ കാണാൻ.”
“നീ അത് ഇതുവരെ വിട്ടില്ല?”
“പറ നീ..”
അവൻ നോട്ടം അവളുടെ മുഖത്ത് നിന്നും മാറ്റി അലസമായി പറഞ്ഞു.
“അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ.”
അവൾ പെട്ടെന്ന് പറഞ്ഞു.
“എന്റെ മുഖത്ത് നോക്കടാ.”
അവൻ സാവധാനം നോട്ടം അവളുടെ മുഖത്തേക്ക് മാറ്റി.
“നിനക്ക് എന്നോട് എന്തും പറയാല്ലോ. അതുകൊണ്ടു സത്യം പറ.”
കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നിട്ട് അവൻ പറഞ്ഞു.
“നിന്നെ കാണാൻ ഒടുക്കത്തെ ഭംഗിയാടി.. പക്ഷെ ഒറ്റ ബോയ്സ് പോലും നിന്നെ ഒരു സെക്സി ലുക്കിൽ കണ്ടിട്ടില്ല. അത് കൊണ്ട് തന്നെ എനിക്ക് നിന്നെ അങ്ങനെ കാണാൻ ഒരു ആഗ്രഹം ഉണ്ട്.”
ഒന്ന് നിർത്തിയ ശേഷം അവൻ ചോദിച്ചു.
“നിന്റെ ഒരുപാട് കാര്യങ്ങളിൽ ഞാൻ ആണ് ആദ്യം എന്ന് പറഞ്ഞില്ലേ.. നിന്നെ ആ ഒരു വേഷത്തിൽ കാണുന്ന ആദ്യത്തെ ബോയ് ഞാൻ ആകുന്നതിൽ നിനക്ക് വിരോധം ഉണ്ടോ?”
അവന്റെ ചോദ്യം കേട്ട് അവളുടെ മുഖത്ത് ചിരി പടർന്നു.
“നിന്റെ ഒരു ആഗ്രഹം അല്ലെ. ഇന്ന് രാത്രി വീഡിയോ കാൾ വിളിക്ക്.”
നവീൻ അതിശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.
“സത്യം?”
അവൾ മറുപടിയായി ദൂരേക്ക് നോക്കി ഒരു പുഞ്ചിരിയോടെ മൂളുക മാത്രം ചെയ്തു.
. . . .
ആഹാരം കഴിച്ച് വന്നു റൂമിൽ കയറിയ പല്ലവി ബെഡിൽ കിടന്ന മൊബൈൽ എടുത്ത് നോക്കി.
ആരും വിളിച്ചിട്ടില്ല. മെസ്സേജും വന്നിട്ടില്ല.
നവീൻ വീഡിയോ കാൾ വിളിക്കുന്ന കാര്യം ഓർത്തപ്പോൾ അവളുടെ നെഞ്ചിടിപ്പ് കൂടി.
‘ശോ, പെട്ടെന്നുണ്ടായ ഒരു തോന്നലിൽ സമ്മതിച്ചും പോയി ഇപ്പോൾ വേണ്ടായിരുന്നു എന്നൊരു തോന്നലും.’
അവൾ മൊബൈൽ ബെഡിലേക്ക് ഇട്ട ശേഷം നേരെ പോയി അലമാര തുറന്നു.
‘അല്ലേൽ ഇപ്പോൾ എന്താ കുഴപ്പം.. ഡ്രസ്സ് ഇല്ലാതൊന്നും അല്ലല്ലോ വിളിക്കുന്നെ. അവൻ ഇപ്പോൾ എന്നെ ആ കോലത്തിൽ കണ്ടു എന്നും പറഞ്ഞു എന്താ. വേറാരും അല്ലല്ലോ നവീൻ അല്ലെ കാണുന്നെ.’
പല്ലവി അവൾ ധരിച്ചിരുന്ന ടോപ് ഊരി ബാസ്കറ്റിലേക്ക് ഇട്ടു. എന്നിട്ട് കൈകൾ പിന്നിൽ ബ്രായുടെ ഹൂക്കിലേക്ക് പോയി. പെട്ടെന്ന് വൈകുന്നേരം നവീനുമായി ഉണ്ടായ ഒരു സംസാരം ഓർത്തു അവളുടെ മുഖത്ത് ചിരി മിന്നി മറഞ്ഞു.
ഡ്രസ്സ് വെയിൽ കൊണ്ട് ഉണ്ടാക്കിയ ശേഷം നവീനും പല്ലവിയും തിരികെ വയൽ വരമ്പിലൂടെ നടക്കുവായിരുന്നു. പല്ലവി ആണ് മുന്നിൽ നടന്നേ.
പെട്ടെന്ന് ഉണ്ടായ ഒരു തോന്നലിൽ പല്ലവി കുസൃതി നിറഞ്ഞ സ്വരത്തിൽ അവനോടു ചോദിച്ചു.
“ഇന്നലെ നീ വിളിക്കുമ്പോൾ ഞാൻ ഇന്നേഴ്സ് ഒന്നും ഇട്ടില്ലായിരുന്നു. ഇന്ന് നീ വിളിക്കുമ്പോൾ ഇടണോ വേണ്ടയോ?”
അവളിൽ നിന്നും അങ്ങനെ ഒരു ചോദ്യം അവൻ ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. അത് കൊണ്ട് തന്നെ അവൻ ആദ്യം ഒന്ന് ഞെട്ടി. പിന്നെ അവളുടെ സ്വരത്തിലെ കുസൃതി മനസിലാക്കി കൊണ്ട് പറഞ്ഞു.
“ഇന്നലെ ഇട്ടില്ലായിരുന്നല്ലോ. അപ്പോൾ ഇന്നും ഇടേണ്ട.”
അവൾ പെട്ടെന്ന് നടത്ത നിർത്തി തിരിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി മുഖം ചുളിച്ചു.
“അയ്യേ.. പോടാ..”
നവീൻ ചിരിച്ചുകൊണ്ട് അവളുടെ തോളിൽ പിടിച്ച് തള്ളി മുന്നോട്ട് നടത്തിച്ചു.
“അതൊക്കെ നിന്റെ ഇഷ്ട്ടം ആണ്. ഇട്ടാലും ഇട്ടില്ലേലും എനിക്ക് വലിയ മാറ്റം ഒന്നും ഫീൽ ചെയ്യില്ലല്ലോ.”
പല്ലവി ചിന്തയിൽ നിന്നും ഉണർന്നു. ഊരി എടുത്ത ബ്രാ ബാസ്കറ്റിലേക്ക് ഇട്ടു.
‘എന്നാലും എനിക്ക് എന്താ പറ്റിയെ. ഒരു ചെറുക്കനോട് ഇന്നേഴ്സ് ഇടണോ വേണ്ടയോ എന്ന് ചോദിച്ചേക്കുന്നു. ഈ ഇടയായി അവനോടു സംസാരിക്കുമ്പോൾ നാക്കിനു ലൈസൻസ് ഇല്ലാതാകുന്നുണ്ട്. പക്ഷെ അവനോടുള്ള അത്തരം സംസാരങ്ങൾ ഞാൻ ആസ്വദിക്കുന്നും ഉണ്ടല്ലോ.’
അവൾ തന്റെ നഗ്നമായ മാറിടങ്ങളിലേക്ക് നോക്കി.
‘ഇപ്പോൾ തന്നെ കണ്ടോ. അവൻ ഇന്നേഴ്സ് ഇടണോ വേണ്ടയോ എന്നത് എന്റെ ഇഷ്ടത്തിന് വിട്ടതാണ്. എന്നിട്ട് ഞാൻ ഇടേണ്ട എന്ന തീരുമാനം ആണ് എടുത്തേ. എനിക്ക് എന്തോ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.’
പല്ലവി അലമാരയിൽ നിന്നും ഒരു ലോലമായ സ്ലീവ്ലെസ് ടോപ് എടുത്ത് ഇട്ടു.
‘വലിയ കുഴപ്പം ഒന്നും ഇല്ല. ചെറിയ ലൂസ് ഉള്ളോണ്ട് ഷേപ്പ് ഒന്നും അറിയില്ല. എന്നാൽ ടോപ് ഒന്ന് വലിഞ്ഞാൽ നിപ്പിൾസ് തള്ളി നിൽക്കുന്നത് അറിയാം.. അത് കുഴപ്പമില്ല, ഡ്രസ്സ് ടൈറ്റ് ആകാതെ നോക്കിയാൽ മതീല്ലോ.’
അവൾ പാന്റും പാന്റീസും ഊരി മാറ്റി മുട്ടിനു മുകളിൽ നിൽക്കുന്ന ഒരു സ്കർട്ടും എടുത്ത് ധരിച്ചു.
അവൾ തന്റെ രൂപം കണ്ണാടിയിൻ ഒന്ന് നോക്കി. മൊത്തത്തിൽ ഒരു സെക്സി ലുക്ക്.
‘പാവാട മുട്ടുകൾക്കും മുകളിൽ ആണ്. കാലുകൾ മൊത്തം അവനു കാണാൻ പറ്റും.. അല്ലേൽ ഇപ്പോൾ കാലുകൾ കണ്ടാൽ എന്താ.. തോട്ടിൽ വച്ച് കാലുകൾ കഴുകി തന്നപ്പോൾ അവൻ കണ്ടത് തന്നല്ലേ. അതിന്നും കുറച്ച് കൂടി മുകളിലേക്ക് അവനു കാണാൻ കഴിയും ഇപ്പോൾ. അത്ര അല്ലെ ഉള്ളു.’
പെട്ടെന്നാണ് അവളുടെ മൊബൈലിൽ നോട്ടോഫോക്കഷൻ ട്യൂൺ കേട്ടത്.
പല്ലവി പെട്ടെന്ന് തന്നെ ബെഡിൽ കിടന്ന തന്റെ മൊബൈൽ പോയി എടുത്തു.
വിളിക്കട്ടെ എന്ന് ചോദിച്ചുള്ള നവീന്റെ മെസ്സേജ് ആണ്.
പല്ലവി ബെഡിലേക്ക് കയറി കിടന്ന് വിളിച്ചോ എന്നുള്ള മറുപടി കൊടുത്തു.
അപ്പോൾ തന്നെ അവന്റെ കാളും വന്നു.
സ്ക്രീനിൽ തെളിഞ്ഞ പല്ലവിയുടെ മുഖത്ത് നാണത്തിനു പകരം കുസൃതി നിറഞ്ഞ ഒരു ചിരിയാണ് നവീന് കാണാൻ കഴിഞ്ഞത്.
അവളും ബെഡിൽ കിടന്ന് കൊണ്ടാണ് അവളെ വിളിച്ചത്.
“ഇന്ന് നാണം ഒന്നും കാണാൻ ഇല്ലല്ലോ മുഖത്ത്.”
ചിരിയോടെ അവൾ പറഞ്ഞു.
“നിന്റെ അടുത്ത് ഇപ്പോൾ നാണത്തിന്റെ സ്റ്റേജ് ഒക്കെ ഒരു പരുതിവരെ ഞാൻ മറികടന്ന് മോനെ.”
“എങ്കിൽ പിന്നെ നിന്റെ മുഖം മാത്രം കാണിക്കാതെ മൊത്തത്തിൽ നിന്നെ കാണിച്ചേ.”
അത് പറയുമ്പോൾ അവന്റെ നെഞ്ചിടിപ്പ് ചെറുതായി കൂടിയിരുന്നു.
പല്ലവി നിവർന്ന് കിടന്നകൊണ്ടു മൊബൈൽ മുകളിലേക്ക് ഉയർത്തി.
സാവധാനം നവീന്റെ കണ്മുന്നിൽ അവൻ കാത്തിരുന്ന കാഴ്ച ദൃശ്യമായി.
ഇളം ചുവപ്പ് കളർ സ്ലീവ്ലെസ് ടോപ്പും, ഗ്രേ കളർ സ്കര്ട്ടും. അവളുടെ വെളുത്ത ശരീരത്തിന് ആ കളറുകൾ നന്നായി ചേരുന്നുണ്ട്. കൈ ഉയർത്തി പിടിച്ചിരിക്കുന്നതിനാൽ അവളുടെ നഗ്നമായ കക്ഷം അവനു വ്യക്തമായും കാണാം. ഒറ്റ രോമം പോലും ഇല്ലാത്ത ശരീരത്തിന്റെ അതെ വെളുപ്പ് നിറത്തിൽ ഉള്ള കക്ഷം. ടോപ് ലൂസ് ആയി കിടക്കുന്നതിനാൽ മുലയുടെ ഷെയ്പ്പ് അറിയാൻ കഴിയുന്നില്ല. എന്നാൽ സ്കര്ട് കുറച്ച് മുകളിലേക്ക് നീങ്ങി കിടക്കുന്നതിനാൽ വെളുത്ത് തുടുത്ത തുടയുടെ വണ്ണം അവനു വ്യക്തമായും മനസിലായി.
“നീ ആഗ്രഹിച്ച രൂപത്തിൽ എന്നെ കണ്ടില്ലേ?”
അവളുടെ സ്വരത്തിൽ കുസൃതി ഒളിഞ്ഞിരിക്കുന്നത് അവനു മനസിലായി. പെണ്ണിന്റെ നാണം എല്ലാം മാറിയിരിക്കുന്നു.
“ഓഹ്, കണ്ടു..”
“എങ്കിൽ ഞാൻ ഫോൺ അടുത്തേക്ക് പിടിച്ചോട്ടെ.”
അവനു കണ്ടു കൊതി തീർന്നില്ലെങ്കിലും അവൾക്ക് ഒരു നെഗറ്റീവ് ഫീൽ ചെയ്യണ്ട എന്ന തോന്നലിൽ ശരി എന്ന അർഥത്തിൽ മൂളി.
അവൾ ഫോൺ അടുത്തേക്ക് പിടിച്ചു. ഇപ്പോൾ അവളുടെ മുഖവും നെഞ്ചിനു താഴെവരെയും ആണ് അവനു കാണാൻ കഴിയുന്നത്.
“ആദ്യായിട്ട എന്നെ ഒരു ചെറുക്കൻ ഇങ്ങനത്തെ ഡ്രെസ്സിൽ കാണുന്നെ.”
“കുഴപ്പമില്ല, ഞാൻ അല്ലെ കണ്ടേ.”
അവൾ ഒന്ന് മൂളി. എന്നിട്ട് ചോദിച്ചു.
“കണ്ടിട്ട് എന്തേലും പറയാൻ ഉണ്ടോ.”
അവൻ ഒന്നും ആലോചിക്കാതെ തന്നെ പറഞ്ഞു.
“ഒടുക്കത്തെ സെക്സി ആയിരുന്നു നിന്നെ കാണാൻ.”
അവളുടെ മുഖത്ത് പെട്ടെന്ന് നാണം മിന്നി മറഞ്ഞു.
“അയ്യേ.. ഒരു പെണ്ണിന്റെ മുഖത്ത് നോക്കി ചെറുക്കൻ പറഞ്ഞത് കേട്ടില്ലേ.”
“വേറെ ആരോടും അല്ലല്ലോ നിന്നോട് അല്ലെ പറഞ്ഞെ. എനിക്ക് നിന്നോട് മനസ്സിൽ തോന്നുന്ന എന്തും തുറന്ന് പറയാനുള്ള അവകാശം ഇല്ലേ?”
അവൾ ഒന്ന് മൂളിയ ശേഷം പറഞ്ഞു.
“നിനക്ക് എന്നോട് എന്തും പറയാം.. നിനക്ക് മാത്രേ അതിനുള്ള അവകാശം ഉള്ളു.”
അത് പറയുമ്പോൾ അവളുടെ സ്വരം വളരെയേറെ ആർദ്രം ആയിരുന്നു.
“നിനക്ക് എന്താടി എന്നോട് ഇത്ര സ്നേഹം?”
കുറച്ച് നേരം അവന്റെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് അവൾ കിടന്നു. എന്നിട്ട് പറഞ്ഞു.
“ആ.. എനിക്ക് അറിയില്ലെടാ.. എന്നാൽ നീ കഴിഞ്ഞിട്ടേ ഇപ്പോൾ എനിക്ക് വേറെ ആരും ഉള്ളു എന്ന് മാത്രം എനിക്കറിയാം.”
പല്ലവി ഒരു സെന്റിമെന്റ മൂഡിലേക്ക് പോകുന്നു എന്ന് തോന്നിയ നവീൻ പെട്ടെന്ന് വിഷയം മാറ്റാനായി ചോദിച്ചു.
“എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ ദിവസം?”
അവളുടെ മുഖത്ത് ആ ചോദ്യം കേട്ടപ്പോൾ തെളിഞ്ഞു.
“സൂപ്പർ ആയിരുന്നെടാ.. ഞാൻ ജീവിതത്തിൽ ഒരിക്കലും ഈ ഒരു ദിവസം മറക്കില്ല. അമ്മയ്ക്കും നിന്നെ ഒരുപാട് ഇഷ്ട്ടം ആയി.”
അത് കേട്ട് അവൻ പുഞ്ചിരിച്ചു.
“ഇനിയും ഞാൻ ഇടക്കൊക്കെ നിന്നെ ഇങ്ങനെ പുറത്തൊക്കെ കൊണ്ട് പോകാം. പക്ഷെ നിന്റെ ‘അമ്മ സമ്മതിക്കുമോ?”
“അതൊക്കെ അമ്മ സമ്മതിക്കും. നിന്നെ അമ്മയ്ക്ക് വിശ്വാസമാ.”
പെട്ടെന്നു എന്തോ ഓർത്തിട്ടെന്നവണ്ണം അവൻ പറഞ്ഞു.
“ഞാൻ ഒരു കാര്യം പറയാൻ വിട്ടുപോയി.”
അവൾ ആകാംഷയോടെ ചോദിച്ചു.
“എന്താടാ?”
“ഞാൻ നാളെ രാവിലത്തെ ട്രെയിന് പാലക്കാട് പോകും. ഇനി കോളേജ് ഓപ്പൺ ആകുന്നേണ്ട തലേ ദിവസമേ വരൂ.”
“അതെന്താടാ പെട്ടെന്ന് അങ്ങനെ ഒരു തീരുമാനം.”
“മറ്റന്നാൾ പാറുവിന്റെ പിറന്നാളാ.. ക്ലാസ് ഇല്ലാത്തോണ്ട് എന്നോട് അവിടേക്ക് ചെല്ലാൻ അവൾ പറഞ്ഞു.”
പല്ലവി നെറ്റി ചുളിച്ചു.
“ആരാടാ ഈ പാറു.”
“അപ്പയുടെ മോളാടി.. നമ്മളെക്കാളും രണ്ടു വയസ് ഇളയത്.”
“ഓഹ്, അപ്പോൾ മുറപ്പെണ്ണിന്റെ പിറന്നാൾ ആഘോഷിക്കാൻ പോകയാണല്ലേ.”
“അതേല്ലോ.. ബാക്കി കസിന്സും അവിടെ ഉണ്ടാകും. നല്ല രസമായിരിക്കും.”
പല്ലവി ഒന്ന് ഞെളിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു.
“പോയി അടിച്ച് പൊളിച്ച് വാ.”
പല്ലവി കിടത്തയുടെ രീതി മാറ്റിയപ്പോൾ ടോപ് ടൈറ്റ് ആയി. അവളുടെ നഗ്നമായ കക്ഷവും ടോപിനു മുകളിൽ കൂടി തെറിച്ച് നിൽക്കുന്ന മുല ഞെട്ടുകളും അവനു ഇപ്പോൾ കാണാം.
പല്ലവി ബ്രാ ധരിച്ചിട്ടില്ലെന്ന് അവനു മനസിലായി.
“ഡാ, അവിടെ പോയാലും എന്നും എന്നെ വിളിക്കണേ.”
പതറിയ സ്വരത്തിൽ അവൻ പറഞ്ഞു.
“വിളിക്കാടി.”
പിന്നെ കുറച്ച് സമയത്തേക്ക് അവൾ ചോദിക്കുന്നതിനു അവൻ മൂളലിൽ മാത്രം മറുപടി ഒതുക്കി.
“നീ എന്താടാ ഒന്നും മിണ്ടാത്തെ?”
“ഞാൻ ഒരു കാര്യം പറയട്ടെ.”
“അഹ്, പറ.”
“നിന്റെ നെഞ്ച് ഭാഗത്തെ ടോപ് കുറച്ച് ലൂസ് ആക്കിയിട്.”
ആദ്യം അവൾക്ക് അവൻ എന്തിനാ അങ്ങനെ പറഞ്ഞതെന്ന് മനസിലായില്ല. ഒരു നിമിഷം കഴിഞ്ഞു മനസ്സിലായതും അവൾ പെട്ടെന്ന് തന്നെ ടോപ് മുകളിലേക്ക് വലിച്ച് ലൂസ് ആക്കി. എന്നിട്ട് ഫോണിലേക്ക് നോക്കാതെ തല ചരിച്ച് വച്ച് കിടന്നു.
അവൾക്ക് ചമ്മലാണെന്ന് മനസിലായ നവീൻ പതുക്കെ വിളിച്ചു.
“പല്ലു..”
അവൾ ചെറുതായി മൂളി.
“എന്റെ കൊച്ചിന് നാണം വന്നോ?”
അവൾ മറുപടി ഒന്നും നൽകിയില്ല.
“ഇങ്ങോട്ട് മൊബൈലിൽ നോക്കടി.”
അവൾ പതുക്കെ തല ചരിച്ച് മൊബൈലിലേക്ക് നോക്കി.
നാണം കാരണം ചുമന്ന് ഇരിക്കുന്ന അവളുടെ മുഖം കണ്ടു നവീൻ പറഞ്ഞു.
“ഇത്ര നാണം ഒന്നും വേണ്ട എന്റെ മോൾക്ക്. നമുക്ക് കുറച്ച് കൂടി ഓപ്പൺ ആയല്ലോ.”
അവൾ എന്താ എന്ന അർഥത്തിൽ അവന്റെ മുഖത്തേക്ക് നോക്കി.
“നിനക്ക് ഇന്നേഴ്സ് ഇടണമെങ്കിൽ ഇട്ടോളാൻ ഞാൻ പറഞ്ഞതല്ലേ. പിന്നെന്താ ബ്രാ ഇടഞ്ഞേ?”
പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.
“ഇനിക്ക് രാത്രി ഉറങ്ങുമ്പോൾ ഇന്നേഴ്സ് ഇടുന്നത് ഇഷ്ട്ടം അല്ല. നിന്നെ വിളിക്കുമ്പോൾ ഇട്ടാലും പിന്നെ ഞാൻ ഊരി മാറ്റണ്ടേ. മടി കാരണം ഇട്ടില്ല.”
അവളെ കളിയാക്കുന്ന സ്വരത്തിൽ അവൻ ചോദിച്ചു.
“അപ്പോൾ എന്റെ മോള് പാന്റീസും ഇട്ടിട്ടില്ലേ?”
അവൾ ഇല്ലെന്ന അർഥത്തിൽ തലയാട്ടി.
“ശോ.. നേരത്തെ വല്ലോം ആ പാവാട മാറിയിരുന്നേൽ ഞാൻ ചിലതൊക്കെ കണ്ടു പേടിച്ചെനെല്ലോ ഈശ്വരാ.”
നവീൻ തമാശയും കാര്യങ്ങൾ കൊണ്ട് പോകുന്ന കണ്ടു അവളുടെ ഉള്ളിലെ മഞ്ഞും അലിഞ്ഞു.
“അയ്യടാ.. പോടാ പട്ടി..”
ചിരിയോടെ അവൻ ചോദിച്ചു.
“ഉറങ്ങണ്ടേ നമുക്ക്?”
“അഹ്.. സമയം ഒരുപാട് ആയല്ലേ?”
“മ്മ്, ഞാൻ ഒരു കാര്യം ചോദിക്കട്ടെ?”
“എന്താടാ?”
“കാൾ കട്ട് ചെയ്തിട്ട് നിന്റെ ഒരു സെൽഫി എടുത്ത് അയക്കുമോ?”
അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
“എന്തിനാടാ?”
“ചുമ്മാ ഒരു ആഗ്രഹം, ഞാൻ വേറെ ആരെയും കാണിക്കില്ല, സത്യം.”
“സത്യം ഒന്നും ഇടേണ്ട, എനിക്ക് നിന്നെ വിശ്വാസം ആണ്.”
അവൻ ആകാംഷയോടെ ചോദിച്ചു.
“അപ്പോൾ അയക്കുമോ?”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“അയക്കാടാ ചെറുക്കാ.”
“ഓക്കേ എന്നാൽ. ഗുഡ് നൈറ്റ്.”
അവളും ബൈ പറഞ്ഞു കാൾ കട്ട് ചെയ്തു.
ഫോൺ കട്ട് ചെയ്തു കഴിഞ്ഞ പല്ലവിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
കൂട്ടായി കഴിഞ്ഞ് ഇതുവരെയും അവൻ തന്നോട് ഒരു ഫോട്ടോ പോലും ചോദിച്ചിട്ടില്ല, ആദ്യമായി ചോദിച്ച ഫോട്ടോ ഇതും.
ചുണ്ടിൽ വിരിഞ്ഞ അതെ പുഞ്ചിരിയോട് കൂടി തന്നെ അവൾ ഫോൺ അകലേക്ക് നീക്കി പിടിച്ച് കാമറ ഓൺ ആക്കി.
നവീൻ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു പല്ലവിയുടെ ഫോട്ടോക്കായി. അത് കൊണ്ട് തന്നെ നോട്ടിഫിക്കേഷൻ സൗണ്ട് വന്നതും അവൻ പല്ലവിയുടെ മെസ്സേജ് ഓപ്പൺ ചെയ്തു.
ചരിഞ്ഞു കിടന്നുകൊണ്ട് എടുത്തിരിക്കുന്ന ഒരു ഫോട്ടോ. ഫോട്ടോ എടുക്കുവാൻ കൈ നീട്ടിപ്പിടിച്ചിരിക്കുന്നതിനാൽ രോമരഹിതമായ അവളുടെ കക്ഷം ഭാഗികമായി കാണുവാൻ കഴിയും. ടോപ് ലൂസ് ആക്കി ഇട്ടിരിക്കുന്നതിനാൽ ബോഡി ഷേപ്പ് ഒന്നും അറിയുവാൻ കഴിയുന്നില്ല. ഒറ്റ രോമം പോലും ഇല്ലാത്ത നഗ്നമായ വെളുത്ത തുടകൾ അവൾക്ക് ഒരു ഭംഗിതന്നെ ആയിരുന്നു. മുഖത്ത് നിറഞ്ഞ് നിൽക്കുന്ന ഒരു പുഞ്ചിരിയും. ആ പുഞ്ചിരി അവളുടെ മുഖത്തിന്റെ ഐശ്വര്യം വർധിപ്പിച്ചിട്ടുണ്ട്. നവീന്റെ മുഖത്തും ആ ഫോട്ടോ കാണുമ്പോൾ ഒരു ചെറു ചിരി നിറഞ്ഞിരുന്നു.
തുടരും…