മുനി ടീച്ചർ – 1

എന്റെ പേര് സതീഷ്. വയസ് ഇരുപത്തിരണ്ട്. ബാംഗ്ളൂരിൽ ഒരു കോളേജിൽ ഡിഗ്രി കോമേഴ്‌സ് പഠിക്കുന്നു. ഇപ്പോൾ രണ്ടാം വർഷ ക്ലാസ്സുകൾ കഴിഞ്ഞു. വെക്കേഷൻ ആവുന്നു. സ്‌കൂൾ വിദ്യാഭ്യാസം നാട്ടിൽ കേരളത്തിൽ തന്നെയായിരുന്നു.

വീട്ടിൽ ഇളയമ്മയുണ്ട്. ലിസി എന്നാണ് ഇളയമ്മയുടെ പേരു. അച്ഛന്റെ രണ്ടാമത്തെ ഭാര്യയാണവർ. ലിസിമ്മ എന്നാണ് ഞാൻ വിളിക്കാറ്. ലിസിമ്മയാണ് മാത്രമാണ് വീട്ടിലുള്ളത്.

അച്ഛൻ ബിസിനസ് ആണ്. അമ്മയെ ഒരുപാടു സ്നേഹിച്ചിരുന്ന അച്ഛൻ അമ്മ പോയശേഷം വീട്ടിലേക്കു വരവ്‌ കുറവാണ്. ലിസിമ്മയെ അച്ഛൻ ഒരുപാടു സ്നേഹിക്കുന്നുണ്ടെങ്കിലും അച്ഛൻ ആഗ്രഹിച്ചപോലെയുള്ള ഒരാളല്ല അവർ. അതിനാൽ തന്നെ രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് അച്ഛൻ വീട്ടിലേക്കു വരുന്നത്. ഇടക്ക് ബാംഗ്ലൂരിൽ വന്നു എന്നെ കാണാറുണ്ട് എന്റെ കൂടെ താമസിക്കാറുമുണ്ട്. അച്ഛനാണ് ജീവിതത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി. അച്ഛന്റെ അധ്വാനശീലവും മറ്റുള്ളവരോടുള്ള പെരുമാറ്റവുമെല്ലാം ആർക്കും മാതൃകയാക്കാവുന്നതാണ്.

ബാംഗ്ലൂരിൽ വന്ന ശേഷം ഈ സിറ്റിയെ ശരിക്കും ഇഷ്ടപ്പെട്ടു. വീട്ടിൽ ലിസിമ്മ മാത്രമായതുകാരണം വീട്ടിൽ പോക്ക് വളരെ കുറവാണ്. വെക്കേഷൻ മിക്കവാറും ഇവിടെത്തന്നെ കഴിച്ചുകൂട്ടാനാണ് പതിവ്. ഒരാഴ്ച്ചയോ മറ്റോ വീട്ടിൽ പോയി നിൽക്കും. അത്ര തന്നെ.

ലിസിമ്മയുമായി എനിക്ക് അത്ര നല്ല ബന്ധമില്ലെങ്കിലും വീട്ടിലേക്കു ഞാൻ രണ്ടോ മൂന്നോ നാൾ കൂടുമ്പോൾ ഒരിക്കലെങ്കിലും വിളിക്കും. ലിസിമ്മയെ വിളിക്കണമെന്ന് അച്ഛനും പറയാറുണ്ട്. വീട്ടിലെ കാര്യങ്ങളെല്ലാം അങ്ങിനെയറിയും.

സാധാരണ വീട്ടിലെത്തിയാൽ ഒരാഴ്ച്ച എങ്ങിനെയൊക്കെയോ തള്ളിനീക്കാറാണ്‌ പതിവ്. പിന്നെ വീട്ടിലെ ഒരുപാട് ജോലികൾ ചെയ്തുതീർക്കാനുമുണ്ടാവും. എന്നാൽ ഇത്തവണത്തെ വെക്കേഷനിൽ ഞാൻ ഒരിക്കലുമൂഹിക്കാത്ത ചിലതൊക്കെ വീട്ടിൽ എന്നെക്കാതിരിപ്പുണ്ടായിരുന്നു.



ടീച്ചർ: ആദ്യത്തെ കൂടിക്കാഴ്ച്ച


മുനി ടീച്ചർ ഞങ്ങളുടെ അയൽ വീട്ടിൽ ആണ് താമസം. അവർ അവിടെ വന്നിട്ട് രണ്ടു വര്ഷമായിക്കാണും. ലിസിമ്മയുമായി അവർ നല്ല അടുപ്പത്തിലാണ്. അച്ചൻ നാട്ടിലില്ലാത്തതു കാരണം ലിസിമ്മക്കു ടീച്ചർ ഒരു നല്ല കൂട്ടാണ്. ഇടക്കിടക്ക് വീട്ടിൽ ലിസിമ്മയുമായി സംസാരിച്ചിരിക്കാൻ വരും. വീട്ടിൽ എല്ലാ ഫങ്ക്ഷനുകൾക്കും അവർ ഉണ്ടാകും. ഞാൻ ഹോസ്റ്റലിൽ ആയതു കൊണ്ട് ഇതുവരെ ടീച്ചറെ നേരിൽ കണ്ടിട്ടില്ല. ഞാൻ വീട്ടിൽ വരുമ്പോഴൊന്നും ടീച്ചറെ അവിടെ കണ്ടിട്ടില്ല. ബാംഗ്ലൂരിൽ ആയതു കൊണ്ട് നാട്ടിലെ ആളുകളെയും പരിപാടികളും എല്ലാം എനിക്ക് അന്യമായി തുടങ്ങിയിരുന്നു.

അയൽപക്കത്താണെങ്കിലും ഞങ്ങളുടെ വീടുകൾ തമ്മിൽ കുറച്ചകലമുണ്ട്. ചെറിയ റോഡിൻറെ മറുവശത്താണ് ടീച്ചറുടെ വീട്. ചെമ്പകം എന്നായിരുന്നു മുമ്പ് ആ വീടിന്റെ പേര്. മുനി ടീച്ചറും ഭർത്താവും താമസം തുടങ്ങിയ ശേഷവും പേര് മാറ്റിയിട്ടില്ല. വലിയ ഒരു ചെമ്പകമരമുണ്ട് ആ വീടിന്റെ മുമ്പിൽ. അച്ഛന്റെയൊക്കെ കുട്ടിക്കാലം മുതൽതന്നെ അതവിടെയുണ്ടെന്ന് അച്ഛൻ പറയാറുണ്ട്.

മുരളി എന്നാണു ടീച്ചറുടെ ഭർത്താവിന്റെ പേര്. പൊതുമരാമത്തു വകുപ്പിലാണ് മുരളി സാർനു ജോലി. അഞ്ചുവർഷമായി അവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇവർ രണ്ടു പേരുമാണ് ചെമ്പകത്തിൽ താമസം.

ലിസിമ്മയിൽ നിന്നു ടീച്ചറെയും മുരളി ചേട്ടനെയും കുറിച്ച് പല തവണ ഫോണിൽ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി അവരെ ഞാൻ കാണുന്നത് ഇത്തവണ വെക്കേഷന് വന്നപ്പോഴാണ്.

ഞാൻ ഇന്നലെ വെള്ളിയാഴ്ച രാത്രി വീട്ടിലെത്തി. ഇന്ന് ആഗസ്റ്റ് പതിനഞ്ചായത്കാരണം ഇന്നലത്തെ ട്രാഫിക് വളരെ ഇഴഞ്ഞാണു നീങ്ങിയത്. അതിനാൽ തന്നെ കുറെ നേരം ബസ്സിലിരിക്കേണ്ടിവന്നു. ക്ഷീണിച്ചാണ്‌ വീട്ടിൽ വന്നുകയറിയതു. ഓണത്തിന് പിറ്റേദിവസം തന്നെ പരീക്ഷകൾ ഉള്ളതുകൊണ്ട് ഓണക്കാലത്തു വീട്ടിൽ വരാൻ പറ്റില്ല എന്നുറപ്പാണ്. അതുകൊണ്ടാണ് കിട്ടിയ അവസരത്തിൽ ഒരാഴ്ച്ച ലീവെടുത്തു ഇങ്ങോട്ടുവിട്ടത്.

കിടന്നുറങ്ങിയ ഞാൻ ഡോർ ബെൽ റിങ് ചെയ്യുന്നത് കേട്ടാണ് രാവിലെ എഴുന്നേറ്റത്. നേരം പത്തുമണി ആയിരിക്കുന്നു.. ജനലിലൂടെ താഴേക്കു നോക്കിയപ്പോൾ പരിചയമില്ലാത്ത ഒരു യുവതി നിൽക്കുന്നു. സാരിയാണ് വേഷം. ഷർട്ടീട്ടു താഴെയെത്തി നോക്കുമ്പോൾ അമ്മ വീട്ടിലില്ല. വാതിൽ തുറന്നു നോക്കുമ്പോൾ പൂ പോലൊരു സുന്ദരി നിൽക്കുന്നു. ഒരു മുപ്പതു വയസ്സ് തോന്നിക്കും. നല്ല സ്റ്റൈലിഷ് ആയി ഡ്രസ്സ് ചെയ്ത ഒരു സെമി-മോഡേൺ ലേഡി.

“അമ്മയെവിടെ?” ഞാൻ എന്തെങ്കിലും ചോദിക്കും മുമ്പ് അവർ ചോദിച്ചു.

ഇവിടെ ഉണ്ടല്ലോ എന്ന് ഞാൻ പറഞ്ഞു.

“കാണുന്നില്ലല്ലോ.”

“ഇപ്പൊ വിളിക്കാം”. ഞാൻ വീട് മുഴുവൻ തിരഞ്ഞു. ലിസിമ്മ. എവിടെ പോയി എന്നറിയില്ല.

“അമ്മയെ കാണുന്നില്ലല്ലോ… പുറത്തെവിടെയെങ്കിലും പോയിക്കാണും”.

“കുട്ടനല്ലേ? എപ്പോ എത്തി? ”

നല്ല പരിചയമുള്ള ആ ചോദ്യം കേട്ടപ്പോൾ നിങ്ങൾ ആരാ എന്ന് ചോദിക്കാൻ എനിക്ക് തോന്നിയില്ല. എനിക്ക് മനസ്സിലായില്ല എന്ന് അറിഞ്ഞ അവരുടെ അടുത്ത ചോദ്യം: “മനസ്സിലായില്ലല്ലേ?

മുരളി ചേട്ടന്റെ വൈഫ് ആണ്. കുട്ടൻ വരുമെന്ന് കുട്ടന്റെ അമ്മ പറഞ്ഞിരുന്നു. എപ്പോ എത്തി?”

“രാത്രി.”

“ഞാൻ കാരണം ഉറക്കം പോയോ? സോറി. “

ഹേ ഇല്ല. ഉണർന്നിരുന്നു എന്ന ഒരു കള്ളം പറഞ്ഞു.

“എന്നാൽ ഞാൻ പോയിട്ട് പിന്നെ വരാം.“

“ലിസിമ്മ ഇവിടെ തന്നെ ഉണ്ടാകും. ഇപ്പൊ തന്നെ വരുമായിരിക്കും. ഇവിടെ ഇരുന്നോളു: ഞാൻ പറഞ്ഞു.

സിറ്റ് ഔട്ടിൽ ഇരുന്നു അവർ മനോരമ പത്രം എടുത്തു വായിക്കാൻ തുടങ്ങി. ഇനി എന്ത് പറയണം എന്നറിയാതെ പത്രത്തിലൂടെ കണ്ണോടിക്കുന്ന അവരെ നോക്കി ഞാൻ കുറച്ചു നേരം അവിടെ തന്നെ നിന്നു.

കുറച്ചു സെക്കന്റിനുള്ളിൽ തന്നെ അവരെ ഞാൻ ഒന്ന് മുഴുവനായി വീക്ഷിച്ചു. വെളുവെളുത്ത കൈകൾ. കൈ മുട്ട് വരെ ഉള്ള ബ്ലൗസ് ധരിച്ചിരിക്കുന്നു. അതികം തടിയില്ലാത്ത എന്നാൽ മെലിഞ്ഞിട്ടല്ലാത്ത ശരീരം. ഒതുക്കി കെട്ടി വച്ച എണ്ണ തേച്ചു മിനുക്കിയ തലമുടി. നെറ്റിയിൽ സിന്ദൂരം. പോളിഷ് ചെയ്ത മൃദുവായ വിരലുകളും നഖങ്ങളും. നല്ല അടക്കമുള്ള സാരി. റെഡ് പോളിഷ് ചെയ്ത കാൽ നഖങ്ങൾ. ഒരു മോഡേൺ സ്കൂൾ ടീച്ചർ ആണ് എന്ന് ആദ്യത്തെ നോട്ടത്തിൽ തന്നെ ആർക്കും തോന്നും. മുനി ടീച്ചർ എന്നാണു അമ്മ പറയാറുണ്ടായിരുന്നു എന്ന് പെട്ടെന്ന് എന്റെ മനസിലേക്ക് വന്നു. ഒരു അര മിനുട്ടോളം അവരെ വീക്ഷിച്ച ഞാൻ അവരുടെ പെട്ടെന്നുള്ള ചോദ്യം കേട്ടു ഞെട്ടി. പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കി ചോദിച്ച ചോദ്യം ഞാൻ തീരെ പ്രതീക്ഷിച്ചില്ല.
“ബ്രേക്ക്ഫാസ്റ്റ് കഴിച്ചോ?”

ഞാൻ: “കഴിച്ചു… ഇല്ല.” എന്റെ വെപ്രാളം അവരുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർത്തി. അത് പുറത്തു കാണിക്കാത്ത മട്ടിൽ അവർ പത്രത്തിലേക്ക് തന്നെ നോക്കി.

എന്തിനാ എന്നെ നോക്കി നിൽക്കുന്നത് എന്നാണു അവരുടെ ചോദ്യത്തിന്റെ അർഥം എന്ന് മനസിലാക്കാൻ എനിക്ക് ഒരു അഞ്ചു സെക്കന്റ് കൂടി വേണ്ടി വന്നു.

“ഇരിക്കൂ, ലിസിമ്മ ഇപ്പോൾ വരുമായിരിക്കും”

“ലിസിമ്മ എന്നാണോ അമ്മയെ വിളിക്കുന്നത്??”

“അതെ”

ഇപ്പോൾ വരാം എന്ന് പറന്നു ഞാൻ അകത്തേക്ക് പോയി. രാവിലെ തന്നെ പറ്റിയ കൊചു അമളിയോർത്തു ഒരു കൊച്ചു ചമ്മൽ തോന്നി. സാരമില്ല. ഞാൻ ബ്രഷ് ചെയ്യാൻ പോയി. രണ്ടുമിനിറ്റ് കഴിഞ്ഞപ്പോൾ ലിസിമ്മയുടെ സംസാരം കേട്ടു. ഇപ്പോഴാണ് ഒരു ആശ്വാസം. ഇനി അവരോട് എന്ത് ചോദിക്കും എന്ന് മനസ്സിൽ കണക്കു കൂട്ടുകയായിരുന്ന എനിക്ക് ഒരു വലിയ ആശ്വാസം. സിറ്റിയിലൊക്കെയാണെങ്കിലും സ്ത്രീകളുമായി ഇടപെടുമ്പോൾ എനിക്ക് ഇപ്പോഴും ഒരു വെപ്രാളമാണ്.

കുളി കഴിഞ്ഞു ഒരു വെള്ള മുണ്ടും ടിഷർട്ടും ധരിച്ചു അടുക്കളയിൽ വന്ന ഞാൻ കണ്ടത് അവിടെ ഡൈനിങ്ങ് ടേബിളിൽ ഇരുന്നു തേജസ്സോടെ കോഫി സിപ് ചെയ്യുന്ന ടീച്ചറെയാണ്. ലിസിമ്മ മുറ്റത്തു പോയിരിക്കുന്നു.

ടീച്ചർ ഒന്നും മിണ്ടിയില്ല. ഇതെനിക്കൊരു പരീക്ഷണമാണെന്ന് മനസിലായി. എന്തെങ്കിലും ഒന്ന് ചോദിക്കണ്ട? …

“ലിസിമ്മ എവിടെ?“

“മുറ്റത്തേക്കിറങ്ങി.“

“ഇന്ന് ജോലിയില്ലേ?” ഒരു ഫോര്മാലിറ്റിക്കു ഞാൻ ചോദിച്ചു.

“ജോലിയെല്ലാം തീർന്നു”.

“അപ്പൊ ഇന്ന് സ്കൂളില്ലേ?”

സ്കൂളിലൊന്നും ഇപ്പൊ പോകുന്നില്ല. ഒരു ജോലി ശ്രമിക്കുന്നുണ്ട്. അത് ശരി: ഞാൻ പറഞ്ഞു.

അപ്പൊ ടീച്ചർ ഇപ്പോൾ ജോലി ചെയ്യുന്നില്ല എന്ന് മനസിലായി. ഉടനെ ലിസിമ്മയെത്തി.

“കുട്ടന് കോഫി കൊടുക്കു ചേച്ചീ. നല്ല വിശപ്പുണ്ടാകും”. ചേച്ചീ എന്നാണ് ടീച്ചർ ലിസിമ്മയെ വിളിക്കുന്നത്.

ലിസിമ്മ: രാത്രി വന്നു ഒന്നും കഴിക്കാതെ ഉറങ്ങിയതാ…. നീ ടീച്ചറെ പരിചയപ്പെട്ടോ?

അതെ എന്ന് ഞാൻ ഉത്തരം പറഞ്ഞു. ടീച്ചറുടെ മുഖത്തേക്ക് നോക്കാൻ എന്തോ എനിക്ക് ഒരു നാണം. അവർ എന്നെ തന്നെ നോക്കിക്കൊണ്ടിരിക്കുകയാണോ എന്നൊരു തോന്നൽ.

ലിസിമ്മ കോഫീ എടുത്തു എന്റെ മുന്നിൽ വച്ചു.

“ടീച്ചർക്ക് കൊടുത്തോ?”

“ഇതാ.” കയ്യിലെ കോഫി ഒന്ന് ഉയർത്തിക്കൊണ്ട് അവർ പറഞ്ഞു… എനിക്ക് ഇനിയും സ്റ്റേഷൻ കിട്ടിയിട്ടില്ല എന്ന് ടീച്ചർക്ക് മനസ്സിലായി. ലിസിമ്മയും ചേച്ചിയും ഒന്ന് ചിരിച്ചു. ഞാൻ വീണ്ടും ചമ്മി.

“ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ?” ഞാൻ ചോദിച്ചു.

“നേരം പതിനൊന്നു മണിയായി” ലിസിമ്മയാണ് മറുപടി പറഞ്ഞത്.

ഞാൻ ഒന്ന് ചിരിച്ചു… “ഭയങ്കര ക്ഷീണം…”

ഇനിയും കിടന്നുറങ്ങാൻ നോക്കണ്ട. നാളെയാണ് രഘുവിന്റെ മോളെ കല്യാണം. അവിടെ ഒന്ന് പോയിട്ട് വാ. ഇതും പറഞ്ഞു ലിസിമ്മ ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു മുകളിലേക്ക് പോയി. ടെറസിൽ എന്തോ വെയിലത്തിടാൻ വേണ്ടിയാണ് പോയത്.

ഞാനും വരുന്നു എന്ന് പറഞ്ഞു ടീച്ചർ എണീറ്റു. വേണ്ട വേണ്ട, നിങ്ങൾ സംസാരിച്ചിരി, എന്ന് പറഞ്ഞു ലിസിമ്മ. ടീച്ചർ അവിടെ തന്നെ ഇരുന്നു.

“എത്ര നാൾ ലീവുണ്ട്?”

“ഒരു വീക്ക്.”

“അപ്പൊ ഒരു വീക്ക് ഇവിടെ തന്നെ കാണുമോ?”

“മിക്കവാറും”

“അപ്പൊ എക്സാം എല്ലാം കഴിഞ്ഞോ? എങ്ങനെയുണ്ടായിരുന്നു. ”

“ആവറേജ്.”

“ഇനി ഫൈനൽ ഇയർ അല്ലെ?”…

“അതെ.”

സംസാരം അങ്ങിനെ ഫോർമൽ ആയി പോയി. ടീച്ചറോട് ഒന്നും ചോദിക്കാൻ എനിക്ക് കിട്ടിയില്ല. അതിന്റെ മുമ്പ് തന്നെ അവർ എന്നോട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു.

കോഫി കുടിക്കൽ കഴിഞ്ഞു കൈ മുട്ട് രണ്ടും ടേബിളിൽ വച്ച് കൈകൾ രണ്ടും തോളത്തേക്കിട്ടാണ് ടീച്ചറിരിക്കുന്നത്. ടേബിളിലേക്ക് ആഞ്ഞാണ് അവർ ഇരിക്കുന്നത്. അവരുടെ മാറിടം ടേബിളിൽ റസ്റ്റ് ചെയ്യുകയാണ് എന്ന് എനിക്ക് മനസിലായി. പക്ഷെ അങ്ങോട്ട് നോക്കാനോ അവരുടെ മുഖത്തേക്ക് തുടർച്ചയായി നോക്കാനോ പോലും എനിക്ക് ധൈര്യമില്ല.

അഞ്ചു മിനിറ്റോളം ഞങ്ങൾ സംസാരിച്ചിരുന്നു. കോളേജിനെയും പരീക്ഷകളെയും യാത്രയെയും കുറിച്ചെല്ലാം ടീച്ചർ ചോദിച്ചറിഞ്ഞു. എനിക്കാണെങ്കിൽ ഒന്നും ചോദിക്കാൻ വരുന്നില്ല. ഞാൻ എന്റെ പ്ലേറ്റിലും ഞാൻ കഴിക്കുന്നതും തന്നെ ആണ് മിക്കവാറും നോക്കിയിരുന്നത്. ടീച്ചറെ നോക്കുമ്പോഴെല്ലാം അവർ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ കഴിക്കുന്നത് അവർ നോക്കൊക്കൊണ്ടേയിരുന്നു.എനിക്ക് എന്തോ ഒരു വല്ലായ്മ. പ്രാതൽ എന്ജോയ് ചെയ്യാൻ പറ്റിയില്ല. സ്ത്രീകൾ മുഖത്തു നോക്കി കൂടുതൽ നേരം എനിക്ക് സംസാരിക്കാൻ പറ്റില്ല. ഒരു ചമ്മലും വല്ലായ്‌മയും വരും. അതിപ്പോ ടീച്ചർക്കും മനസിലായി.

“കുട്ടന് നാട്ടിൽ ഫ്രണ്ട്‌സ് ഒന്നും ഇല്ലേ? നാട്ടിലൊന്നും വരാറേയില്ലല്ലോ. “

കുട്ടൻ എന്ന വിളി എനിക്ക് അത്ര ഇഷ്ടമല്ല എന്ന് അവർക്ക് അറിയില്ലായിരിക്കും. ഞാൻ ഇപ്പോഴും കൊച്ചു കുട്ടിയല്ല എന്ന് പറയണം എന്ന് തോന്നി.

“ഉണ്ടല്ലോ, പക്ഷെ കുറവാ…”

“അതെ എനിക്ക് മനസിലായി.”

“എങ്ങനെ?”

“കൂട്ടുകാരുള്ളവർ ഇടക്കികക്ക് നാട്ടിൽ വരും.”

“ശരിയാ.”

“അല്ലെങ്കിൽ പിന്നെ അമ്മാവന്റെ മക്കളോ മറ്റോ വേണം.”

ഇതും പറഞ്ഞുകൊണ്ട് അവർ കുലുങ്ങി ചിരിച്ചു. ധൈര്യം സംഭരിച്ചു അൽപനേരം ഞാൻ ടീച്ചറുടെ മുഖത്തേക്കുനോക്കി. സൗന്ദര്യത്തിന്റെ ഏഴു വർണ്ണങ്ങളും ചേർന്ന ചിരി. നിരനിരയായ് വെളുവെളുത്ത പല്ലുകൾ കാട്ടി ചുവന്ന ചുണ്ടുകൾ കൊണ്ടൊരു സുന്ദരമായ ചിരി. തിളങ്ങുന്ന കണ്ണുകൾ കൂടി ചേർന്നപ്പോൾ ചിരിയുടെ സൗന്ദര്യം ആറിരട്ടിയായി. ഞാനും കൂടെ ചിരിച്ചു… അല്പം ഒന്ന് റിലാക്‌സ് ആയി.

“നമുക്ക് അങ്ങിനെ ആരും ഇല്ലേയ്”

“കല്യാണം കഴിച്ചാലും മതി.” ടീച്ചർ വിടുന്ന മട്ടില്ല.

“അയ്യോ… ഞാൻ വളരെ ചെറുപ്പമാണേ…”

“ചെറുപ്പമാകുമ്പോൾ തന്നെ അല്ലെ കല്യാണം കഴിക്കേണ്ടത്… പിന്നെ വയസ്സായിട്ടാണോ??” അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഞാൻ ഈ ജീവിതം ഒന്ന് എന്ജോയ് ചെയ്തോട്ടെ ചേച്ചീ…”

അറിയാതെ ആണ് ഞാൻ ചേച്ചി എന്ന് വിളിച്ചത്.

“എന്താ വിളിച്ചത്? ചേച്ചി എന്നോ? ഇവിടെ എല്ലാരും എന്നെ ടീച്ചർ എന്നാണു വിളിക്കുന്നത്.”

“ഇപ്പോൾ ടീച്ചർ അല്ല എന്നല്ലേ പറഞ്ഞത്? ചേച്ചി എന്ന് വിളിക്കുന്നതിന്‌ വല്ല കുഴപ്പവുമുണ്ടോ??”

അതിനു അവർ മറുപടി ഒന്നും പറഞ്ഞില്ല. ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. എന്തായാലും വിട്ട വാക് തിരിച്ചെടുക്കാൻ പറ്റില്ലല്ലോ, ഇനി അതിനെ കുറിച്ച് ചിന്തിക്കേണ്ട.

അൽപ നേരം രണ്ടു പേരും ഒരു സൈലെൻസിലേക്ക് പോയി. ടീച്ചർ തന്നെ സൈലെൻസ് ബ്രേക്ക് ചെയ്തു. “ഇഡലി ഇനി വേണോ?” എന്ന് ചോദിച്ചു അവർ എണീറ്റു. എന്നിട്ട് സ്റ്റോവിന്റെ മേലെ വച്ച പാത്രത്തിൽ നിന്നും രണ്ട് ഇഡലി എടുത്തു എന്റെ പ്ലേറ്റിൽ വച്ചു.
സ്റ്റോവിൽ നിന്നും ഇഡലി എടുക്കുന്ന നേരം ഞാൻ ചേച്ചിയുടെ ഒതുങ്ങിയ അരക്കെട്ടും ബ്ളൗസിന്റെയും സാരിയുടെയും ഇടക്കുള്ള വിടവും ഒന്ന് വീക്ഷിച്ചു. മുപ്പതിലെത്തുമ്പോൾ സ്ത്രീകൾക്ക് സൗന്ദര്യം കൂടി വരികയാണല്ലോ എന്ന് ഞാൻ ഉള്ളിൽ കരുതി.

“ചട്‌നി ഒഴിക്കട്ടെ?”

“കുറച്ചു മതി!!”

“ഓഹ്” എന്ന് പറഞ്ഞു, അല്പം ചട്ട്ണിയൊഴിച്ചു അവർ പഴയ പടി തന്നെ ടേബിളിന്റെ ഓപ്പോസിറ്റ് ഭാഗത്തു വന്നിരുന്നു. നേരത്തെ ഇരുന്ന അതേപോലെ മാറിടം ടേബിളിൽ വച്ചാണിരുപ്പ്. വീണ്ടും ഞാൻ കഴിക്കുന്നതും നോക്കി ഒരേ ഇരിപ്പ്.

ലിസിമ്മ പടിയിറങ്ങി വരുന്ന ശബ്ദം. ടീച്ചർ കസേരയിൽ പിന്നോട്ട് ആഞ്ഞിരുന്നു. ഞാൻ അവരുടെ മുഖത്തേക്കൊന്ന് നോക്കി. അവർ എന്നെയും. രണ്ടുപേരുടെയും നോട്ടങ്ങളിൽ ഒളിപ്പിച്ച അർഥം എന്താണെന്ന് ഊഹിക്കാമല്ലോ. ലിസിമ്മ അടുക്കളയിലെത്തി.

“ഇഡലി ഇനി വേണോ?”

“ഞാൻ കൊടുത്തു ചേച്ചീ.” ടീച്ചറാണ് ഉത്തരം പറഞ്ഞത്.

ഇഡലി കഴിച്ചു കഴിഞ്ഞ ഞാൻ കൈ കഴുകി അവിടെ തന്നെ വന്നിരുന്നു, കോഫി കുടിക്കാൻ തുടങ്ങി. എന്തോ, അവിടെ നിന്ന് എഴുന്നേറ്റു പോകാൻ തോന്നുന്നില്ല. സൂര്യ പ്രഭയോടെ ഉള്ള ടീച്ചറെ കണ്ടാസ്വദിച്ച് ഞാൻ അവിടെ തന്നെ ഇരിക്കാൻ തീരുമാനിച്ചു. കോഫി സിപ് ചെയ്യാൻ തുടങ്ങി.

“മധുരം കൂടുതലാണല്ലോ അമ്മെ…”

“ഈ പ്രായത്തിൽ കുറച്ചു മധുരം കഴിച്ചാൽ ഒന്നും സംഭവിക്കില്ല.” പറഞ്ഞത് ടീച്ചറാണ്.

“അവനു പണ്ടേ മധുരം അലെർജിയാ.” ലിസിമ്മ മറുപടിയും കൊടുത്തു. അൽപം കൂടിയാൽ തലവേദന വരും.

എന്നാൽ ഞാൻ പോയിട്ട് വരാം ചേച്ചീ. ടീച്ചർ യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങി.

“ചേട്ടൻ ജോലിക്കു പോയോ?” ഒരു ഫോര്മാലിറ്റിക്കു ഞാൻ ചോദിച്ചു.

“അതെ” എന്നവർ ഉത്തരം പറഞ്ഞു.

“വൈകിയിട്ടു വീട്ടിൽ വാ. ചേട്ടനെയൊന്ന് പരിചയപ്പെടാമല്ലോ.”

“ഓഹ്, വരാല്ലോ” എന്ന് മറുപടിയും കൊടുത്തു ഞാൻ കോഫിയുമായി കസേരയിൽ നിന്നെണീറ്റു. വൈകിയിട്ടു ടീച്ചറെ വീണ്ടും കാണാമല്ലോ എന്ന സന്തോഷം കൊണ്ട് എന്റെ മനസ്സ് പിടച്ചു.

അടുക്കള വാതിലിലൂടെ പുറത്തിറങ്ങി ടീച്ചർ യാത്രയായി. കൈ കഴുകി കോഫിയുമായി മുകളിലത്തെ എന്റെ മുറിയിൽ കയറിയ ഞാൻ ജനവാതിലിനടുത്തേക്കു പോയി അവർ നടന്നകലുന്നതു നോക്കി നിന്നു.

പെട്ടെന്ന് സൗഹൃദം ആകുന്ന ടീച്ചറെ പോലുള്ളവർ ഇവിടെ ഉണ്ടായിട്ടും ഇതുവരെ പരിചയപ്പെടാൻ കഴിയാതിരുന്നതിൽ എന്നിൽ അതിയായ നഷ്ടബോധം തോന്നി. ടീച്ചർ പറഞ്ഞപോലെ ഇടക്കിടക്ക് നാട്ടിൽ വന്നിരുന്നെങ്കിൽ ഇവരുമായി ഞാൻ എന്നേ ചങ്ങാത്തം കൂടിയെനെ. എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് കോഫി കപ്പുമായി ഞാൻ എന്റെ ബെഡിലിരുന്നു.

ഞാൻ റൂമിൽ ചുറ്റുമൊന്ന് കണ്ണോടിച്ചു. ആകെ ചിന്നി ചിതറി കിടക്കുന്ന ബുക്കുകളും വസ്ത്രങ്ങളും മറ്റും. അഞ്ചു മാസമായല്ലോ വന്നിട്ട്. എല്ലാം പൊടി പിടിച്ചു കിടക്കുന്നു. ഈ റൂമിൽ ആണല്ലോ ദൈവമേ രാത്രി ഞാൻ ഉറങ്ങിയത്!! എല്ലാം ഒന്നടുക്കിപ്പെറുക്കി വച്ചിട്ട് വേണം. എന്നത്തേക്ക് ഈ പണി തന്നെയുണ്ടാകും ധാരാളം.

ബുക്കുകളെല്ലാം വാരി ഒരു ഒരു പെട്ടിയിലാക്കി മൂലക്കിട്ടു. മാസികകളെല്ലാം മാറ്റി വച്ചു. പഴയ കോസ്‌മെറ്റിക്‌സ് ഐറ്റംസ് എല്ലാം വാരി ഒരു കവറിലാക്കി.

മാറാലയെല്ലാം തട്ടിമാറ്റി, അടിച്ചു വൃത്തിയാക്കി റൂം മോപ് ചെയ്തു. ബെഡ്ഷീറ്റുകളെല്ലാം വാരി വാഷിംഗ് മെഷീനിൽ ഇട്ടു. ബെഡ് വലിച്ചു കൊണ്ടുപോയി പുറത്തു ടെറസിൽ ഇട്ടു, വെയിൽ കായട്ടെ. അപ്പോഴാണ് ബെഡിനു താഴെ പണ്ട് ഒളിപ്പിച്ചു വച്ച ഒരു കൊച്ചുപുസ്തകം കണ്ണിൽപെട്ടത്. എടുത്തു ഒന്ന് മറിച്ചു നോക്കി. കണ്ടും വായിച്ചും ആസ്വദിച്ച ചിത്രങ്ങളും കഥകളും. സിരകളിലെ രക്തത്തിനു ചൂട് പിടിക്കുന്നതിനു മുമ്പ് പുസ്തകം എടുത്ത് ഭദ്രമായി മേശയിൽ പൂട്ടിവച്ചു. റൂം പൂട്ടിയിട്ടു പോയത് നന്നായി. ആരെയെങ്കിലും കണ്ണിൽ പെട്ടിരുന്നെങ്കിൽ!!

റൂമെല്ലാം അടിച്ചു തുടച്ചു വൃത്തിയാക്കി വച്ചു. പുസ്തകങ്ങളെല്ലാം അടുക്കിപ്പെറുക്കിവച്ചു, ഒരു ചെറിയ ഉച്ചയുറക്കവുംകൂടിയായപ്പോഴേക്കും അഞ്ചുമണിയാരിരുന്നു. ടീച്ചറുടെ വീട്ടിൽ പോകാനുണ്ടെന്നു ഇടയ്ക്കിടെ ഓർത്തുകൊണ്ടേയിരുന്നു. വൈകുന്നേരമാ ഒന്നു കുളിച്ചുമാറ്റി ഒരു വെള്ളമുണ്ടും നീല ഷർട്ടുമിട്ടു താഴേക്കിറങ്ങി. ലിസിമ്മ സോഫയിലിരുന്നു ടീവി കാണുന്നു. ഞാൻ അവിടെപോയിരുന്നു.

“എന്തൊക്കെയമ്മേ വിശേഷങ്ങൾ?”

“എന്താ, അങ്ങിനെ പോകുന്നു. നീ കണ്ടതൊക്കെ തന്നെ. നീ കുളിച്ചോ?”

“അതേ.”

“ചായ വേണ്ടേ?” ഇതുംപറഞ്ഞു ലിസിമ്മ സോഫയിൽ നിന്നെഴുന്നേറ്റു.

“ചായ ഇപ്പൊ വേണ്ട. ഞാൻ മുരളി ചേട്ടനെയൊന്നു പരിചയപ്പെട്ടിട്ടു വരാം. വൈകുന്നേരം അവിടെയുണ്ടാകുമെന്ന് ടീച്ചർ പറഞ്ഞിരുന്നു.”

“ആ, ടീച്ചർ അവിടെയില്ല. ചേട്ടനും. അവരൊരു ഷോപ്പിങ്ങിനു പോയേക്കുവാ. ഇനി രാത്രിയാകും.”

“ഓഹ്, എന്നാ ചായ കുടിക്കാ. ലിസിമ്മ കുടിച്ചോ?”

ലിസിമ്മ അപ്പോഴേക്കും അടുക്കളയിലെത്തിയിരുന്നു. ഞാൻ ലിസിമ്മയുടെ പിന്നാലെയും.

“നിന്നോട് നാളെ വൈകുന്നേരം വരാൻ പറഞ്ഞിട്ടുണ്ട്. മുരളി ഒരു നാലുമണിയാവുമ്പോഴെത്തും.”

“ഓക്കേ.”

“എന്തു തോന്നിയപ്പോ, അയല്പക്കക്കാരെയൊക്കെ കാണാൻ?”

“കാണുന്നത് നല്ലതല്ലേ? ടീച്ചർ വരാൻ പറഞ്ഞിരുന്നു. ഇത്ര നാളായി അവരെ കണ്ടിട്ടില്ല.”

“ഉം. ശെരിയാ. നാളെ പോയിട്ടു വാ. രണ്ടു വർഷമായി അവരുവന്നിട്ട്. എത്ര തവണ നിന്നെ കുറിച്ച് ചോദിച്ചെന്നറിയാമോ?”

“ഞാൻ വരുമ്പോഴൊന്നും അവരിവിടെയുണ്ടാവാറില്ലല്ലോ.”

“അതും ശരിയാ. രണ്ടു വർഷത്തിൽ നീ കൂടിയത് നാലാഴ്ചയല്ലേ ഇവിടെ നിന്നുള്ളൂ. അപ്പൊ പിന്നെ എങ്ങിനെ കാണാനാ അയൽക്കാരെയൊക്കെ. സിറ്റിയിലായാലും അയൽക്കാരെയും നാട്ടുകാരെയുമൊന്നും മറക്കരുത്.”

“നാളെ പോകാം ലിസിമ്മേ.”

സംസാരത്തിനിടക്ക് ലിസിമ്മ ചായയിട്ടു തന്നു. രണ്ടുപേരും ചായയും അല്പം ബിസ്‌ക്കറ്റുമായി വീണ്ടും സോഫയിലേക്കുപോയി. അൽപനേരം പരീക്ഷകളെ കുറിച്ചും മറ്റും സംസാരിച്ചിരുന്നു.

“ഞാനൊന്ന് പുറത്തിറങ്ങി വരാ.”

“വരുമ്പോ മീനുണ്ടെങ്കി വാങ്ങിക്കോ.”

“നോക്കാം.”

“മുറിച്ചു വാങ്ങണേ”

“ശരി.”

കുറച്ചുനേരം കവലയിൽ കറങ്ങി.കുറച്ചു സുഹൃത്തുക്കളെയൊക്കെ കണ്ടു. നാട്ടിൽ വരാത്തതെന്താ എന്നാ ചിലരുടെ പരാതി. നാട്ടിൽ വരേണ്ട, ഇവിടന്ന് രക്ഷപ്പെട്ട എന്നു ചിലർ. കുറച്ചു സമയത്തിനുശേഷം അല്പം മീനുമായി വീട്ടിലെത്തി. ലിസിമ്മയുടെ കൂടെ കുറച്ചു കുക്കിങ്ങിനു സഹായിച്ച ശേഷം ഭക്ഷണം കഴിച്ചു ഞാൻ ഉറങ്ങാൻ കിടന്നു. യാത്രാ ക്ഷീണം കൊണ്ടാകും പകൽ ഒന്നുറങ്ങിയിട്ടും പെട്ടെന്നുതന്നെ ഞാൻ ഉറക്കിലേക്കു വീണു. വെക്കേഷന്റെ ആദ്യദിവസത്തിന് അങ്ങിനെ പരിസമാപ്‌തിയായി.



2. കല്യാണം, ടീച്ചറുടെ വീട്ടിൽ
രണ്ടാമത്തെ ദിവസവും എഴുന്നേറ്റപ്പോൾ പത്തുമണിയോളമായി. വിശദമായിപ്പറഞ്ഞാൽ പലതവണ ഉണർന്നിട്ടും വീണ്ടും വീണ്ടും ഉറങ്ങിയുറങ്ങി ഉണർവ്വിനോട് മത്സരിച്ചുതോറ്റു അവസാനം വിശപ്പിനോടു പടവെട്ടാൻ താല്പര്യമില്ലാത്ത കാരണം എഴുന്നേറ്റു പോന്നു.
രാവിലെതന്നെ ടീച്ചർ വീട്ടിലേക്കു വരുമോയെന്നാണ് എന്റെ ചിന്ത മുഴുവൻ. എന്നാൽ ഒരുപാടുനേരം കാത്തുനിന്നിട്ടും നിരാശ മാത്രം ബാക്കി. ടീച്ചർ വരുമോയെന്നു ലിസിമ്മയോടു ചോദിക്കാനും വയ്യ.

എന്തായാലും വൈകുന്നേരം ചെമ്പകത്തിൽ പോകാമല്ലോ എന്നോർത്തു ഉച്ചക്കു മുമ്പുതന്നെ കുളിച്ചുമാറ്റി കല്യാണപ്പുരയിലേക്കു പോയി. രഘുച്ചേട്ടൻ ആളുകളോടെല്ലാരോടും മാന്യമായും സരസമായും പെരുമാറുന്നയാളാണ്. അതുകൊണ്ടുതന്നെ കല്യാണവീട്ടിൽ ഒരുപാടാളുകളുണ്ട്. സഹായത്തിനും മറ്റും ആളുകളുടെ ഒരു കുറവുമില്ല.

കഴിഞ്ഞ കുറേ വര്ഷങ്ങളായി നാട്ടിൽ വളരേ കുറച്ചു കല്യങ്ങൾക്കേ ഞാൻ കൂടിയിട്ടുള്ളു. എത്ര പെട്ടെന്നാണ് ഈ നാട്ടിൽ ആളുകളും ജീവിതവും മാറുന്നത്!! കല്യാണവീട്ടിലെ ആചാരങ്ങളും ഭക്ഷണ വിഭവങ്ങളും ആളുകളുടെ വസ്ത്രങ്ങളും നാട്ടിൽ എത്ര വേഗമാണ് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നത്!!

എന്തായാലും ഇവിടെ വന്നത് നന്നായി. മുമ്പ് സ്കൂളിൽ ഒരുമിച്ചു പഠിച്ച, നാട്ടിൽ ഒരുമിച്ചു ഫുട്ബോൾ കളിച്ചു മാവിലെറിഞ്ഞു വളർന്ന ഒരുപാട് നല്ല സുഹൃത്തുക്കളെ കാണാൻ പറ്റി. അവരോടെല്ലാം കുശലാന്വേഷണങ്ങളും അല്പം കൊച്ചുവാർത്തമാനങ്ങളുമെല്ലാം പറഞ്ഞിരുന്നു. ചെറുപ്പത്തിലേക്കാളും അവരെല്ലാം ഒരുപാടു മാറിയിരിക്കുന്നു. ഞാൻ മാത്രം ഇന്നും കുട്ടിയായിരിക്കുന്നപോലെ എനിക്കുതോന്നി. മിക്കവർക്കും ബാംഗ്ലൂരിലെ വിശേഷങ്ങളും ജീവിതവുമൊക്കെയാണറിയേണ്ടത്. സ്കൂളിൽ പഠിക്കുമ്പോൾ അടിപിടി കൂടി മാത്രം പരിചയമുള്ളവരെല്ലാം വലുതായപ്പോൾ വളരെ കാര്യത്തോടെയും സ്നേഹത്തോടെയും സംസാരിക്കുന്നു. കൂട്ടുകാരിൽ ചിലരൊക്കെ കല്യാണം കഴിച്ചുട്ടുണ്ട്. ചിലർക്കൊക്കെ കുട്ടികളായിത്തുടങ്ങി. അവരെല്ലാം എന്തോ ഒരു ഗൗരവലോകത്തേക്കു പ്രവേശിച്ചപോലെ.

സമപ്രായക്കാരായ പെൺകുട്ടികളെ വളരെ കുറച്ചുപേരെയേ കണ്ടുള്ളു. എല്ലാവരും കല്യാണം കഴിഞ്ഞു അന്യനാട്ടിൽ പോയിക്കാണും. മറ്റുള്ളവരൊക്കെ നാളെ കല്യാണത്തിന് എത്തുമായിരിക്കും. കണ്ടവരൊക്കെ കുട്ടികളായി. കുടുംബിനികളായി. അവർക്കൊക്കെ വലിയൊരകൽച്ച വന്നപോലെ. ചിലരൊക്കെ ഭർത്താക്കന്മാരെ പരിചയപ്പെടുത്തിയപ്പോൾ അവരുടെ പ്രായവും പക്വത തോന്നിക്കുന്ന പെരുമാറ്റവും കണ്ടപ്പോൾ അവരുടെ ജീവിതമെല്ലാം ഒരുപാടു മാറിയപോലെ തോന്നി.

നാട്ടുകാരോടും സുഹൃത്തുക്കളോടും സൗഹൃദം പറഞ്ഞിരുന്നു കല്യാണ വീട്ടിലെ കാര്യങ്ങളിൽ സഹായിച്ചും വൈകുന്നേരമായതറിഞ്ഞില്ല. ഊണും വൈകുന്നേരം കോഫിയും എല്ലാം അവിടെനിന്നു തന്നെയായിരുന്നു. ഇടക്കൊക്കെ ചിലപ്പോൾ പഠിത്തം കഴിഞ്ഞാൽ ഉടനെ ഇവിടെ വന്നു വല്ല ജോലിയും സമ്പാദിച്ചു ഇവരുടെ കൂട്ടത്തിൽത്തന്നെ കഴിയണം എന്ന് മനസുപറഞ്ഞ പോലെതോന്നി. ബാല്യകാലത്തിലേക്കു പോയ മനസ്സിനെ തിരിച്ചു കല്യാണവീട്ടിലേക്കു കൊണ്ടുവന്നപ്പോൾ അല്പം വിഷമം തോന്നി.

ഏകദേശം അഞ്ചു മണി ആയിക്കാണും. പെട്ടെന്നാണ് മുനിച്ചേച്ചിയുടെ രൂപം മനസിലേക്ക് വന്നത്. ഇന്ന് വൈകുന്നേരം വീട്ടിൽ വരാൻ പറഞ്ഞതാണല്ലോ. ഇവിടത്തെ തിരക്കിനിടക്ക് അത് മറന്നു. ഇന്നെന്തായാലും അവിടെ പോകണം. ഞാൻ രഘു ചേട്ടനോടും ഭാര്യയോടും കല്യാണപ്പെണ്ണ് ആവണിയോടും രാത്രി ഭക്ഷണത്തിനുണ്ടാകും എന്ന് വാക്കുകൊടുത്തു വീട്ടിലേക്കു നടന്നു.

വീട്ടിലെത്തി ഒന്നു കുളിച്ചു ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു നേരെ ചെമ്പകത്തിലേക്കു വച്ചുപിടിച്ചു. ടീച്ചറെ കാണാൻ എനിക്ക് വെമ്പൽ ആയി. എന്തിനാ അന്യന്റെ പെണ്ണിനെ കാണാൻ ഇത്ര തിടുക്കം? വെറുതെ മനസ് മനസ്സിനോട് തന്നെ ചോദിച്ചു. സ്‌കൂൾകാലത്തു പുതുതായി ക്ലാസ്സിൽ ജോയിൻ ചെയ്ത സുന്ദരിയായ പെൺകുട്ടിയുമായി സംസാരിക്കാൻ മനസ് വെമ്പൽ കൂട്ടുന്ന പോലെ ആയിരുന്നു ടീച്ചറോട് ഒന്നുകൂടി സംസാരിക്കാൻ എന്റെ ഹൃദയം മിടിക്കുന്നു. എന്തോ, ടീച്ചറുടെ പെരുമാറ്റം എന്നെ അവരിലേക്കടുപ്പിക്കുന്നു. മുരളിച്ചേട്ടൻ എങ്ങിനെയുള്ള ആളാ എന്നൊന്നും ചിന്തിക്കാതെ നേരെ റോഡ് ക്രോസ് ചെയ്തു. ഗേറ്റ് കടന്നു ഞാൻ മുറ്റത്തേക്ക്‌ കടന്നു. മനോഹരമായി അലങ്കരിച്ച പൂന്തോട്ടം. ചേച്ചിയുടെ പരിപാലനമാണെന്നു മനസിലായി. വർണച്ചെടികളും വള്ളിച്ചെടികളും പൂക്കളും കൊണ്ട് നിറഞ്ഞിരിക്കുന്ന മുറ്റം.

പുറത്താരെയും കാണാനില്ല. പക്ഷെ അകത്തു ആളുണ്ടെന്ന് മനസിലായി. സിറ്റ് ഔട്ടിലേക്കു പടികൾ കയറി ബെൽ അടിക്കാൻ ആഞ്ഞപ്പോൾ വാതിലതാ മെല്ലെ തുറക്കുന്നു.

“ഹാ!! കുട്ടനോ !! കയറിയിരിക്കു.”

“ചേട്ടനില്ലേ?”

“കുളിക്കാൻ കയറി.”

ഇതും പറഞ്ഞു ടീച്ചർ വാതിലിൽ ചാരി നിന്ന് എന്നോട് ചിരിച്ചു. മണി അഞ്ചരയായിരുന്നു.

“ഇരിക്കു കുട്ടാ.”

കുട്ടാ എന്ന വിളി എന്നെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. പക്ഷെ അത് ഇപ്പോൾ ടീച്ചറോട് പറയാൻ പറ്റില്ലല്ലോ.

“ഇരിക്കൂ, ഞാൻ കാപ്പിയെടുക്കാം.”

“കാപ്പിയൊന്നും വേണ്ട, ഞാൻ കല്യാണ വീട്ടിൽ പോയി വരികയാണ്. അവിടന്ന് കുടിച്ചു.”

“അവിടെന്നു കുടിച്ചാൽ ഇവിടന്നു കുടിക്കില്ല എന്നുണ്ടോ?”

“ഏയ്, അങ്ങിനൊയൊന്നുമില്ല, ഇപ്പോൾ വേണ്ട, അത്രതന്നെ.” ഞാൻ ഒരു ഫോര്മാലിറ്റിക്കു വേണ്ടി പറഞ്ഞു. എന്നാൽ ടീച്ചറുടെ കൈ കൊണ്ട് ഒരു കോഫി കിട്ടിയാൽ കൊള്ളാമായിരുന്നു എന്നുണ്ട് എന്റെ മനസ്സിൽ.

വീട്ടിൽ നിന്ന് വന്ന ശേഷം ടീച്ചർ വീണ്ടും കുളിച്ചിരിക്കുന്നു. സാരി മാറ്റിയിട്ടുണ്ട്. ഇപ്പോൾ ഒരു ബ്രൗണിഷ് യെല്ലോ നിറമുള്ള കോട്ടൺ ശരിയാണ് വേഷം. വാതിൽക്കൽ ചാരി നിന്ന് സംസാരിക്കുന്ന ടീച്ചറെ കാണാൻ എന്ത് ഭംഗി!! ഈ ടീച്ചറുടെ ഭർത്താവാകാൻ ഭാഗ്യം സിദ്ധിച്ച മുരളി ചേട്ടനെ കാണാൻ ആകാംഷയായി.

“ചേട്ടന്റെ കുളി കഴിഞ്ഞില്ലേ?”

“ഓഹ്, ഒരു ഇരുപതു മിനിറ്റെങ്കിലും പിടിക്കും ഇനി പുറത്തിറങ്ങാൻ. ദീർഘ നേരത്തെ കുളിയാണ് ശീലം. ഭയങ്കര വൃത്തിയും വെടിപ്പുമാണ് ആൾക്ക്. ”

“അത് നല്ലതാണല്ലോ” ഞാൻ പറഞ്ഞു.

ഉത്തരമായി “ഉം” എന്ന മൂളൽ മാത്രം കിട്ടി.

“എന്തൊക്കെയുണ്ട് കല്യാണ വീട്ടിൽ വിശേഷം?”

“എന്ത് വിശേഷം, സാധാരണ പോലെ!! പിന്നെ, കുറേ ആളുകളുണ്ട്. നാട്ടിൽ വരുമ്പോൾ ഇങ്ങനെ കല്യാണവീടുകളിൽ പോകുമ്പോഴാ കൂട്ടുകാരെയും നാട്ടുകാരെയുമൊക്കെ കാണുക. കുറച്ചധികൾ നേരം അവിടെയായിരുന്നു. ടീച്ചർ പോകുന്നില്ലേ?”

“ഇല്ല, നാളെ കല്യാണത്തിന് പോകാം, ചേട്ടൻ വൈകുന്നേരം പോയിരുന്നു. അവിടുന്ന് വന്ന ശേഷമുള്ള കൂളിയാണ്.”

“അങ്ങിനെയാണെങ്കിൽ ഞാൻ കണ്ടിട്ടുണ്ടാകുമല്ലോ, ആളെ അറിയാത്തതുകൊണ്ട് തിരിച്ചറിയാത്തതാകും.”

എന്തായാലും ആളെ ഒന്ന് പരിചയപ്പെടാൻ തന്നെയാണ് ഞാൻ വന്നത്.

“കുട്ടൻ ഇനി എന്നാ തിരിച്ചു പോകുന്നത്?”

“ഒരു ആഴ്ചയുണ്ട്. ഇന്നലെ പറഞ്ഞല്ലോ”

“പോകാനുള്ള ടിക്കറ്റ് എടുത്തോ?”
“അതെ. റിട്ടേൺ ബുക്ക് ചെയ്തിട്ടാ വന്നത്. അല്ലെങ്കിൽ ടിക്കറ്റ് കിട്ടൂല.”

“ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഒരു തവണ പോയിട്ടുണ്ട് ബാംഗ്ലൂരിൽ. നല്ല അടിപൊളി സിറ്റിയാണല്ലോ അല്ലേ.”

“പണ്ടൊക്കെ അങ്ങനെയായിരുന്നു. ഇന്ന് എല്ലാ ബിഗ് സിറ്റിയുടെ പ്രശ്നങ്ങൾ അവിടെയും വന്നുതുടങ്ങി…. എന്നാലും മറ്റു പല സിറ്റികളെക്കാളും നല്ലതാ… ഇതിപ്പോ ഇത്ര ദൂരമൊന്നും ഇല്ലല്ലോ, എപ്പോൾ വേണമെങ്കിലും വന്നു വിസിറ്റു ചെയ്യലോ.”

“എന്നാലും ഒന്ന് ക്ഷണിക്കുന്നില്ലല്ലോ”

“എപ്പോ വേണമങ്കിലും വരാം. നൂറുവട്ടം സ്വാഗതം!!”

“അങ്ങനെ സ്വാഗതം പറഞ്ഞിട്ടെന്തു കാര്യം!!”

“എന്നാൽ ഒരു ദിവസം എന്റെ കൂടെ പോരൂ. സിറ്റിയൊക്കെ കാണിച്ചു തരാം. ” ധൈര്യം സംഭരിച്ചു കൊണ്ട്, മുരളി ചേട്ടൻ ബാത്ത് റൂമിൽ തന്നെയാണെന്ന് ഉറപ്പിച്ച ശേഷം ഞാൻ പറഞ്ഞു.

“ആഗ്രഹമുണ്ട്. ഓഫറിന് വളരെ നന്ദി. പക്ഷെ…” ആ പക്ഷെയുടെ അർഥം എനിക്ക് മനസ്സിലായി.

“മുരളിച്ചേട്ടനെയും കൂട്ടിവാ, ഒരുനാൾ. അവിടെയെല്ലാം കറങ്ങിയിട്ടു വരാം.”

“അതൊന്നും നടക്കില്ല കുട്ടാ!!”

അവരുടെ വാക്കിൽ ഒരു സങ്കടം ഒളിഞ്ഞു കിടക്കുന്ന പോലെ എനിക്ക് തോന്നി. ഇങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നു. ചേച്ചിയുമായുള്ള സംസാരം ഞാൻ നല്ലോണം ആസ്വദിച്ചു. ചേച്ചിയും സംസാരിക്കാൻ താല്പര്യമുള്ള കൂട്ടത്തിലാണെന്നു എനിക്ക് വീണ്ടും ഉറപ്പായി. അല്ലെങ്കിൽ എന്നെ തനിച്ചാക്കി അകത്തു പോയി കോഫി ഉണ്ടാക്കുമായിരുന്നു.

“കുളി കഴിഞ്ഞില്ലേ?”

“ഇനിയും സമയം എടുക്കും.”

“കുളിക്കാൻ എന്തിനാ ഇത്ര സമയം?” ഞാൻ വെറുതെ ഒരു ചോദ്യം എറിഞ്ഞു. അതിനു കുലുങ്ങിയുള്ള ഒരു ചിരിയായിരുന്നു മറുപടി.

“ചെറുപ്പം മുതലുള്ള ശീലമാണ് പോലും!!”

“ടീച്ചറുടെ വീടെവിടെയാ?”

“എറണാകുളത്താണ് ഞാൻ വളർന്നതും പഠിച്ചതും.”

“പിന്നെ കല്യാണ ശേഷം മൂന്നു വര്ഷം കോഴിക്കോട് ആയിരുന്നു.ഇപ്പോൾ രണ്ടു വർഷമായി ഈ നാട്ടിലാ.”

“സിറ്റിയിൽ ജീവിച്ച ഒരാൾക്ക് ഇവിടത്തെ ജീവിതം ബോറിങ് ആവില്ലേ?”

“നല്ല സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ബോറിങ് ആവില്ല, പക്ഷെ കൂട്ടിനൊത്ത ആരും ഇവിടെ ഇല്ല. ഉള്ളവരാണെങ്കിൽ അന്യ നാട്ടിൽ പോയി പടിക്കുകയല്ലേ…”

ടീച്ചറുടെ ആ മറുപടിയും ഒപ്പം ഒരു ചിരിയും എന്നെ വല്ലാതെ ഉലച്ചു. ശരീരം മുഴുവൻ ഒരു രസം കോരിയിട്ട പോലെ.

“ഇനി ഇടക്കിടക്കു നാട്ടിൽ വരാൻ ശ്രമിക്കാം.” ഞാൻ വെറുതെ തട്ടിവിട്ടു.

” അങ്ങിനെയൊക്കെ പറയും. ഇവിടുന്ന് പോയാൽ ഇതൊക്കെ മറക്കും. ഇല്ലേ? ”

“ഏയ്, എങ്ങിനെ മറക്കാൻ!! ടീച്ചർ നേരത്തെ പറഞ്ഞത് പോലെ, നാട്ടിൽ നല്ല സുഹൃത്തുക്കൾ ഉണ്ടാകുമ്പോഴല്ലേ നാട്ടിൽ വരാൻ ഒരു താല്പര്യം ഉണ്ടാകൂ. ഇവിടെ വന്നാൽമുഷിപ്പാണ്. വീട്ടിൽ ഇരിന്നു നേരം കളയണം. അതാ അധികം വരാത്തത്.”

ടീച്ചർക്ക് കൂട്ടുകൂടാൻ ആഗ്രഹമുണ്ടെന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസിലായി. ഏറെ സന്തോഷം തോന്നി. ഇടയ്ക്കു നാട്ടിൽ വരാത്തതിനെ വീണ്ടും വീണ്ടും ഞാൻ ശപിച്ചു. ബാംഗ്ലൂർ സിറ്റിയിൽ മഷിയിട്ടു നോക്കിയാൽ കാണുമോ ടീച്ചറെ പോലെ തേജസുള്ള ഒരു മലയാളി പെണ്ണിനെ. ഇനി കണ്ടാൽ തന്നെ ഇങ്ങനെ സംസാരിക്കാൻ പറ്റുമോ !! എന്തായാലും ഇനി ഇടയ്ക്കിടയ്ക്ക് നാട്ടിൽ വരാൻ തന്നെ തീരുമാനിച്ചു. ഒന്നുമില്ലെങ്കിലും ടീച്ചറോടു കുറച്ചു നേരം കത്തി അടിച്ചിരിക്കാല്ലോ. അത് തന്നെ വല്ലാത്ത ഒരു സുഖമാണ്.

ചേട്ടനിപ്പോ വരും എന്ന് പറഞ്ഞു ചേച്ചി അകത്തേക്ക് പോയി. രണ്ടു മിനിറ്റായിക്കാണും.

“ആഹ്, ഹലോ, ഞാൻ മുരളി. കുട്ടനല്ലേ?”

“വൈകുന്നേരം വരും എന്ന് മുനി പറഞ്ഞിരുന്നു.”

“കല്യാണ വീട്ടിൽ ഉണ്ടായിരുന്നല്ലേ?”

“അതെ അതെ, ഞാനും കണ്ടിരുന്നു. ആളെ മനസ്സിലായില്ല.”

“കോഫി കുടിച്ചോ?”

“കോഫിയൊന്നും വേണ്ട. ഞാൻ കുടിച്ചാ വന്നേ.”

സംസാരിച്ചിരിക്കുന്നതിനിടയിൽ ഞാൻ മുരളി ചേട്ടനെ ആകെ വീക്ഷിച്ചു. ടീച്ചറുമായി നല്ല ചേർച്ച. വെളുത്ത നിറം. ടീച്ചറേക്കാൾ അല്പംകൂടി ഉയരമുണ്ട്. ഇടത്തരം ശരീരം. വെട്ടി ഒതുക്കിയ മീശ, ക്‌ളീൻ ഷേവ്. അമർത്തി വാർന്നു വച്ച മുടി. ഒരു ചിട്ടവട്ടം ഉള്ള ആൾ എന്ന് ഒറ്റനോട്ടത്തിൽ മനസിലാകും.

ചേച്ചിയെ പോലെ സംസാരപ്രിയനല്ല ആൾ എന്നെനിക്ക് തോന്നി. സ്വന്തം അഭിപ്രായമുണ്ട് ചേട്ടന് എല്ലാത്തിലും. സ്വന്തം രീതിയിൽ ജീവിക്കുന്ന ഒരു വ്യക്തിയെ പോലെ എനിക്ക് തോന്നീ. ഇദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ടീച്ചറെന്നും തോന്നി. ടീച്ചറുടെ സാമിപ്യമാവാം ഇദ്ദേഹത്തെ ഇങ്ങനെ ആരോഗ്യവാനും സന്തോഷവാനായി നിറുത്തുന്നതെന്ന് ഞാനൂഹിച്ചു.

ജോലി, എൻറെ പഠനം, പൊളിറ്റിക്സ്, എല്ലാം സംസാരിച്ചിരുന്നു നേരം പോയതറിഞ്ഞില്ല. പൊതുമരാമത്തു വകുപ്പിലാണ് ചേട്ടന് ജോലി. ആൾക്ക് ആ ജോലിയോട് വലിയ കമ്പമൊന്നും ഉള്ള പോലെ തോന്നിയില്ല. ഇടക്കിടക്കു ജോലിയാവശ്യത്തിനായി രണ്ടോ മൂന്നോ അതിലധികമോ ദിവസങ്ങൾ ജില്ലക്ക് പുറത്തു പോകേണ്ടി വരാറുണ്ട് എന്നത് മുരളി ചേട്ടന്റെ ഏറ്റവും വലിയ പരാതി ആയിരുന്നു. ഇടയ്ക്കിടെ സ്റ്റേറ്റിന് പുറത്തേക്കും യാത്ര ചെയ്യേണ്ടി വരാറുണ്ട്. വൃത്തിയും വെടിപ്പും വീട്ടിൽ ഉള്ള പോലെ എവിടെയും കിട്ടില്ല എന്നും എന്നോട് പരാതി പറഞ്ഞു.

അമ്മ പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു. ടീച്ചർ ഇന്ന് നമ്മുടെ വീട്ടിലാണ് താമസം എന്ന് പല തവണ അമ്മ ഫോണിൽ പറഞ്ഞിട്ടുണ്ട്. അപ്പോഴൊന്നും അതത്ര കാര്യമായി ഞാൻ എടുത്തിരുന്നില്ല. അപ്പൊ ഇതാണ് കാര്യം എന്ന് ഇപ്പോഴാണ് പിടി കിട്ടിയത്. ചേട്ടൻ ജോലിക്കു ദൂരെ പോകുമ്പോൾ ടീച്ചർ വന്നു അമ്മയുടെ കൂടെ നിൽക്കും. ലിസിമ്മക്കും ഒരു കൂട്ട്.

“എന്നാൽ ഞാൻ ഇറങ്ങട്ടെ. കല്യാണ വീട്ടിൽ വച്ച് കാണാം. രാത്രി ഒന്ന് കൂടി അവിടെ പോകണം.”

“തീർച്ചയായും.”

“പിന്നെ, ഓണത്തിനുണ്ടാവില്ലേ? ഇത്തവണ ഞങ്ങൾ ഇവിടെയുണ്ടാകും. ഒരു പ്രോജക്ടിന്റെ കുടുക്കിൽ പെട്ടിരിക്കുകയാ.”

“പരീക്ഷയാണ് ഓണസമയത്തു. നോക്കാം.”

“പരീക്ഷയാണ് പ്രധാനം. ഓണം അടുത്തവർഷവുമുണ്ടാവുമല്ലോ. എന്നാലും പറ്റുമെങ്കിൽ വാ. ”

ഞാൻ മുറ്റത്തേക്കിറങ്ങി.

“ടീച്ചർ എവിടെ പോയി?” ഞാൻ ചോദിചു.

“അവൾ ഈ ജാതി ചർച്ചകൾക്കൊന്നും ചേരില്ല. ഒരു പ്രത്യേക ടൈപ്പ് ആണ്.”

മുനീ…. ചേട്ടൻ നീട്ടി വിളിച്ചു. ഒരു നിരാശാഭാവത്തിൽ എന്നോട് ബൈ പറയാൻ അവർ വന്നു. ഒരു ചിന്താഭാരമുള്ളപോലെ വാതിൽക്കൽ ചാരിനിന്നു എന്നെനോക്കി കൈവീശി. ടീച്ചറും ചേട്ടനും തമ്മിൽ കാണാനുള്ള പോലെ ശരിക്കും ചേർച്ചയില്ലേ എന്നെനിക്കൊരു സംശയം തോന്നി. ടീച്ചറോട് ഒരു വല്ലാത്ത ആരാധന തോന്നിയത് കൊണ്ട് എന്റെ തോന്നലാകാം. ഇനി അവർ വല്ല സൗന്ദര്യപ്പിണക്കത്തിലോ മറ്റോ ആണോ!! എന്തൊക്കെയോ മനസിലൂടെ മിന്നിമറയുന്നു. അല്ലെങ്കിലും ഭാര്യാഭർത്താക്കന്മാർക്കു മാർക്കിടാൻ ഞാനാര്?
എന്തൊക്കെയോ മനസിലിട്ടാട്ടിക്കൊണ്ട് ഞാൻ വീട്ടിലെത്തി. മനസ് മുഴുവൻ ടീച്ചറുടെ രൂപമാണ്. ടീച്ചറുമായുള്ള സംസാരം എന്നെ അവരോടു വല്ലാതെ അടുപ്പിച്ചപോലെ. എന്താലോചിച്ചാലും അതു ടീച്ചറിൽത്തന്നെ ചെന്നെത്തുന്നൊരവസ്ഥ.



3. മനസിൽ നിറയേ ടീച്ചർ
ടീച്ചറെ കാണാൻ പോയപ്പോഴുള്ള ചിന്തയല്ല തിരിച്ചു വരുമ്പോൾ. മുരളി ചേട്ടൻ ഇനി എന്നാണാവോ പുറത്തു പോകുന്നത്? അന്ന് ടീച്ചർ എന്റെ വീട്ടിൽ അന്തിയുറങ്ങാൻ വരുമോ? എന്റെ ഹൃദയം പടപടാ എന്നിടിക്കാൻ തുടങ്ങി. ഞാൻ തിരിച്ചു പോകുന്നതിനു മുമ്പ് ടീച്ചർ വീട്ടിൽ നിൽക്കാൻ വരുമോ? വന്നാൽ തന്നെ ഒന്ന് സംസാരിച്ചിരിക്കാൻ അവസരം കിട്ടുമോ? നൂറു നൂറു കണക്കുകൾ മനസിലൂടെ മിന്നി മറഞ്ഞു. വീട്ടിലെത്തിയ ഞാൻ അൽപനേരം വിശ്രമിക്കാനായി റൂമിലേക്ക് പോയി.

പ്രതീക്ഷയുടെ നൂറുനൂറു നാമ്പുകൾ മനസ്സിൽ കിടന്നു പിടക്കുന്നു. ഒരു പക്ഷെ വെറും ചിന്തകളാകാം. എന്നാലും എന്റെ ചിന്തകളെ ഞാൻ താലോലിച്ചു. ഇങ്ങനെയുള്ള ചിന്തകളും പ്രതീക്ഷകളുമാണല്ലോ ഒരുകണക്കിന് നമ്മെയെല്ലാം മുന്നോട്ടു നയിക്കുന്നത്! ഒരാഴ്ചകൂടി നേരത്തെ വരാമായിരുന്നു. നാശം. ക്ലാസ്സുതുടങ്ങാനായതുകൊണ്ട് ലീവിനി നീട്ടാനും പറ്റില്ല.

ഓരോന്നോർത്തു ബെഡിലങ്ങനെ കിടന്നു. മനസിലും ശരീരത്തിലും മുഴുവൻ ടീച്ചർ നിറഞ്ഞു നിൽക്കുന്നു. മുരളിച്ചേട്ടനുമായുള്ള കൂടിക്കാഴ്ചയുടെ അനുഭവം ഒരു വിങ്ങലായി നോവിക്കുന്നു. ടീച്ചറെ എന്താ ഒരു നിരാശാഭാവത്തിൽ കാണപ്പെട്ടത് എന്നു മനസ് ചോദിച്ചുകൊണ്ടേയിരുന്നു. പെട്ടെന്നാണ് നേരത്തെ എടുത്തു വച്ച പുസ്തകങ്ങൾ മനസിലേക്ക് വന്നത്.

വാതിൽ അടച്ചു മെല്ലെ പുസ്തകം കയ്യിലെടുത്തു മറിച്ചുനോക്കി. അർദ്ധ നഗ്നമായതും പൂർണ നഗ്നയായതുമായ ഒരുപാട് സുന്ദരികളുടെ ചിത്രങ്ങൾ. പല ശരീരപ്രകൃതിയുള്ള പല തൊലിനിറങ്ങളുള്ള മെലിഞ്ഞതും തടിച്ചതുമായ പലപല യുവതികളുടെ ചിത്രങ്ങളാൽ നിറഞ്ഞ പുസ്തകം. രണ്ടോ മൂന്നോ വർഷങ്ങൾ മുമ്പ് ബാംഗ്ലൂർ നിന്ന് വാങ്ങിച്ചതാണിത്. ഒരുപാടു തവണ ഈ ചിത്രങ്ങളിലൂടെ കണ്ണും മനസ്സും വികാരങ്ങളും ഓടിച്ചിരിക്കുന്നു.

ചിലപ്പോഴൊക്കെ ഒരു സങ്കൽപലോകത്തു ആ കഥാപാത്രങ്ങളിൽ ഒരാളായി സ്വയം മാറിയിരുന്നു. എന്നാൽ ഇന്നിപ്പോൾ അവക്കിടയിൽ ഞാൻ ടീച്ചറെ തിരയുകയാണ്. ഇതിൽ ടീച്ചർ ഏതു പോലെ ഇരിക്കും എന്ന് ഞാൻ ഊഹിച്ചു പേജുകൾ മറിച്ചു കൊണ്ടേയിരുന്നു. വെളുവെളുത്ത, ഇടത്തരം ശരീരപ്രകൃതിയുള്ള മെലിഞ്ഞതും തടിച്ചതുമല്ലാത്ത സുന്ദരികളെ ഞാനതിൽ തിരഞ്ഞു. അങ്ങിനെ ടീച്ചറെ പോലെ ആകാവുന്ന നാലോ അഞ്ചോ സുന്ദരികളെ ഞാൻ അതിൽ കണ്ടെത്തി. എന്റെ ചിന്ത ഭ്രാന്തമായലയാൻ തുടങ്ങി. ചിന്തകളെ ആ സുന്ദരികളാണ് നിയന്ത്രിക്കുന്നതെന്ന് എനിക്ക് തോന്നി.

ടീച്ചർ ഒരു നാൾ വീട്ടിൽ നിൽക്കാൻ വന്നിരുന്നെങ്കിൽ. ആരും കാണാതെ എന്റെ റൂമിൽ വന്നു ഈ ബെഡിൽ ഒന്ന് ഇരുന്നിരുന്നെങ്കിൽ… ഈ നഗ്ന സുന്ദരികൾ ഇരിക്കും പോലെ എന്റെ മുന്നിൽവന്ന് ഇരുന്നിരുന്നെങ്കിൽ…. ചിന്തകൾ കാട് കയറുമ്പോൾ എന്റെ ലിംഗം മെല്ലെ വലുതാവുന്നതു ഞാൻ അറിഞ്ഞു.

ബുക്കിലെ പേജുകൾ ഞാൻ മറിച്ചുകൊണ്ടേയിരുന്നു. ഏതോ രതിനോവലിലെ കഥാപാത്രങ്ങളാണ് മിക്ക സുന്ദരികളും. പുരുഷന്മാരുടെകൂടെ അവരുടെ കാമ കേളികളുടെ ചിത്രങ്ങളും ഉണ്ട്. രണ്ടുപേരും അതിലേറെപ്പേരും ചേർന്നുള്ള കാമനിമിഷങ്ങളുണ്ട്. അവ വിവരിച്ചിരിക്കുന്ന നോവലാണീ പുസ്തകം. മുമ്പ് എന്നോ വായിച്ചപ്പോൾ ഇത്ര മനോഹരമായി എനിക്ക് തോന്നിയിട്ടില്ല. സ്ത്രീകളെക്കുറിച്ചോ അവരുടെ ഇഷ്ടങ്ങളെക്കുറിച്ചോ ആവശ്യങ്ങളെക്കുറിച്ചോ അന്നൊന്നും എനിക്ക് ഒന്നുമറിയില്ലായിരുന്നു. ഇന്നും അങ്ങിനെയൊക്കെത്തന്നെ. ലൈംഗിക സുഖം കിട്ടാനുള്ള ഉപാധിയായേ അന്നൊക്കെ എനിക്ക് ഈ ചിത്രങ്ങളും നോവലും അതിലെ രംഗങ്ങളും തോന്നിയുള്ളൂ. സ്ത്രീകളെ കുറിച്ചറിയാവുന്ന പുരുഷന്മാരും പുരുഷന്മാരെക്കുറിച്ചറിയാവുന്ന സ്ത്രീകളും കാമകേളികൾ കൂടുതലായി ആസ്വദിക്കുമെന്ന് എനിക്കുതോന്നി.

മനസ്സിൽ നിറയെ ടീച്ചർ. ടീച്ചറുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും ഈ ചിത്രങ്ങളിൽ ഞാൻ പരതി കണ്ടെത്തി. ടീച്ചറെ കുറിച്ചുള്ള എന്റെ ഭാവനകളായിരുന്നു അവയെല്ലാം. ഈ ഭാവനകളെയെല്ലാം എങ്ങനെയൊക്കെ ആസ്വദിക്കാമെന്നും ഈ ചിത്രങ്ങൾ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. നോവലിലെ പല ചിത്രങ്ങളും ഞാൻ കുറേനേരം നോക്കിക്കൊണ്ടിരുന്നു. ശരീരം മുഴുവൻ വല്ലാത്ത ഒരു അനുഭൂതി, കുളിര്. എന്റെ ലിംഗം വളരെ വലുതായിരിക്കുന്നു. പാന്റ്സിനുള്ളിൽ വിങ്ങി പൊട്ടുന്ന അവനെ സ്വാതന്ത്രനാക്കിയാലോ എന്ന് തോന്നി.

വാതിലടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തി പാന്റ്സും ഇന്നറും അഴിച്ചു മാറ്റി നഗ്നനായി ഞാൻ എന്റെ ബെഡിൽ മലർന്നുകിടന്നു. വളർന്നു വലുതായി എന്റെ നാഭിയിലേക്കു കിടന്ന ലിംഗത്തിൽ നിന്നും തേൻ കിനിയാൻ തുടങ്ങിയിരുന്നു. വലതു കൈ കൊണ്ട് ഞാൻ മെല്ലെ അവനെ തലോടി. മനസിലും ശരീരത്തിലും മുഴുവൻ ടീച്ചർ. അവരുടെ ഗന്ധം ഈ മുറിയിൽ നിറഞ്ഞ പോലെ തോന്നി. നന്നായി എഴുന്നേറ്റ എന്റെ പെനിസിന്റെ ക്യാപ് ഞാൻ തുറന്നു. മെല്ലെ അതിനെ തലോടാൻ തുടങ്ങി. പുസ്തകത്തിലെ ചുംബനങ്ങളുടെയും പ്രത്യേകിച്ച് വായകൊണ്ടുള്ള കാമകേളികളുടെ ചിത്രങ്ങൾ എന്നെ വല്ലാതെ പ്രോത്സാഹിപ്പിച്ചു. ഞാൻ അവനെ തലോടിക്കൊണ്ടേയിരുന്നു.

അവനിലും ശരീരത്തിൽ മുഴുവനും പറഞ്ഞറിയിക്കാനാകാത്ത സുഖം വരാൻ തുടങ്ങി. അവനിൽ നിന്നും മധു കിനിഞ്ഞുകൊണ്ടേയിരുന്നു. ഇതെല്ലാം ടീച്ചർക്ക് വേണ്ടിയാണ് എന്ന് എന്റെ മനസ്സ് പറയുന്ന പോലെ തോന്നി. ഇങ്ങനെയൊക്കെ ആലോചിക്കുന്നത് ശരിയാണോ അല്ലയോ എന്നൊന്നും മനസ്സിലേക്ക് വന്നതേയില്ല. ഞാനും മനസ്സും ശരീരവും മറ്റേതോ അത്ഭുതലോകത്തെത്തി. അവിടെ ഈ നോവലും അതിലെ രതി പുഷ്പങ്ങളായ യുവതികളും യുവാക്കളും ഞാനും ടീച്ചറുമായി മാറിയിരിക്കുന്നു. പുസ്തകം മുഴുവനും ഞാനും ടീച്ചറും മാത്രമായി.

ഞാൻ ആ നോവലിലേക്കലിഞ്ഞു ചേർന്നു. എന്റെ റൂമിലെ ജാലകത്തിലൂടെ നോക്കിയാൽ ടീച്ചറുടെ വീടുകാണാം. അവിടെ വെളിച്ചമുണ്ട്. എല്ലാ റൂമുകളിലും വെളിച്ചം കാണാം. ടീച്ചറും ചേട്ടനും മാത്രമായ ആ ലോകത്തെക്കു എന്റെ മനസ്സ് എത്തിനോക്കിക്കൊണ്ടേയിരുന്നു. ഇടക്കിടക്ക് എന്റെ നോട്ടം ടീച്ചറുടെ വീടിനു നേർക്കായി.

പുസ്തകത്തിലെ ഒരു പേജിൽ സുന്ദരിയായ ഒരു പെൺകുട്ടി അവളുടെ പങ്കാളിയുടെ ലിംഗം കയ്യും വായും കൊണ്ട് ആസ്വദിക്കുന്ന ചിത്രം എന്നെ വല്ലാതെ ഉത്തേചിപ്പിച്ചു. ഒരുപാട് കാലമായി ഇങ്ങനത്തെ ഫോട്ടോകളും വിഡിയോയോകളും കണ്ടുകൊണ്ടേയിരിക്കുന്നു. എന്നാൽ ഇതുവരെ ഇങ്ങനെയുള്ള ഫോട്ടോകൾ ഇത്രക്കും ആസ്വദിക്കാൻ എനിക്ക് സാധിച്ചിട്ടേയില്ല.
ടീച്ചറെ കണ്ടതും സംസാരിച്ചതും എന്നിൽ എന്തൊന്നില്ലാത്ത മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. നമ്മുടെ ജീവിതാനുഭവനകളാണ് മുന്നോട്ടുള്ള ജീവിതം ആസ്വദിക്കാൻ നമ്മെ പ്രാപ്‌തരാക്കുന്നതെന്നെനിക്കുതോന്നി. എന്റെ ശരീരവും മനസ്സും രതിരസങ്ങളാൽ നിറഞ്ഞിരിക്കുന്നു. സ്ത്രീകളുടെ സാമീപ്യവും കൂട്ടും കൂടുതൽ നന്നായി രതി ആസ്വദിക്കാനുള്ള ചിന്തയും കഴിവും വളർത്തുമെന്ന് എനിക്കുതോന്നി. എന്നാണ് ഇതൊക്കെ ഒന്ന് ആസ്വദിക്കാൻ കഴിയുകയാവോ? ഹൃദയം പടപടാ ഇടിക്കാൻ തുടങ്ങി.

അടുത്ത പേജിൽ ഒരു സ്ത്രീയുടെ തുടകൾക്കികയിൽ മുഖം ആഴ്ത്തി ആസ്വദിക്കുന്ന ഒരു ഭാഗ്യശാലിയുടെ ഫോട്ടോയും എന്നെ വല്ലാതെ ആകർഷിച്ചു. മുരളി ചേട്ടൻ ടീച്ചർക്ക് ചെയ്തു കൊടുക്കുന്ന ദൃശ്യമായിട്ടാണ് ഈ ചിത്രം ആദ്യം എന്റെ മനസ്സിൽ പതിഞ്ഞത്. ടീച്ചറെ മുരളി സാർ ഇങ്ങനെ ചെയ്യില്ലേ എന്നോർത്തപ്പോൾ എനിക്ക് അസൂയ തോന്നി. എന്നാൽ ടീച്ചർ അതാസ്വദിക്കില്ലേ എന്നോർത്തപ്പോൾ എനിക്ക് അതിയായ സന്തോഷവും സുഖവും തോന്നി.

രതി സുഖത്തിന്റെ കൊടുമയിലുള്ള അവളുടെ മുഖഭാവം ആരെയും ആകര്ഷിക്കുന്നതായിരുന്നു. കണ്ണുകളടച് ചുണ്ടുകൾ ഒരുഭാഗത്തേക്ക് കോട്ടി വച്ചിട്ടുള്ള അവളുടെ ആ മുഖത്തു നോക്കിയപ്പോൾ അവൻ തന്റെ ചുണ്ടുകളും നാവും കൊണ്ട് എന്തൊക്കെ ആണ് അവിടെ ചെയ്യുന്നുണ്ടാകുക എന്ന് എന്റെ മനസ്സിൽ അത്ഭുതം കൂറി. ചിതറി പരന്നുകിടക്കുന്ന അവളുടെ മുടി അവളുടെ ആസ്വാദനത്തിന്റെ പരപ്പ് വിളിച്ചറിയിക്കുന്നപോലെ എനിക്ക് തോന്നി.

അവളുടെ മുഖത്തും മാറിടത്തിലുമെല്ലാം വിയർപ്പ് ഒരു നേർത്ത പടലം തീർത്തിട്ടുണ്ട്. ആ റൂമിലെ പ്രകാശത്തിൽ അവളും അവളുടെ കാമുകനാണെന്നു തോന്നുന്നവന്റെയും ശരീരങ്ങൾ തിളങ്ങുന്ന രതി പുരണ്ട ചെമ്പു പ്രതിമകൾ പോലെ തോന്നിക്കുന്നു. അവന്റെ പുറംഭാഗത്തെ പേശികളും ആ യുവതിയുടെ മാറിടവും വല്ലാത്തൊരു ചേർച്ച തന്നെ. ഒന്ന് ശക്തിയുടെയും മറ്റൊന്ന് മാർധവത്തിന്റെയും പ്രതീകങ്ങൾ.

ഭ്രാന്തമായ എന്റെ മനസ്സ് അത് ഞാനും ടീച്ചറുമാണെന്നു അനുമാനിച്ചു. അവരെ രണ്ടുപേരെയും മെല്ലെ പിടിച്ചുമാറ്റി അവിടെ എന്നെയും ടീച്ചറെയും പ്രതിഷ്ഠിച്ചു. അവിടം ഉമ്മ വക്കാനും അവിടത്തെ തേൻ ആസ്വദിക്കാനും കിട്ടുന്ന ഭാഗ്യം ജീവിതത്തിലെ മഹാ ഭാഗ്യമായിരുക്കും എന്ന് ഞാനുറപ്പിച്ചു.

കൈ കൊണ്ട് തലോടിക്കൊണ്ടിരുന്നു എന്റെ പെനിസ് അവന്റെ മൂര്ധന്യാവസ്ഥയിലേക്കു കുതിക്കുന്ന പോലെ തോന്നി. കടിഞ്ഞാൺ ഇല്ലാത്ത ഒരു കുതിരയെ പോലെ എന്റെ വികാരം കുതിക്കാൻ തുടങ്ങി. ഞാൻ ഇനി തിരിച്ചു വരവില്ലാത്ത ഒരു സ്റ്റേജിൽ എത്തിയിരിക്കുന്നു. എന്റെ ആത്മാവിലും ശരീരത്തിലും മുഴുവൻ ടീച്ചർ നിറയുന്ന പോലെ തോന്നി. എന്തെന്നറിയാത്ത തരംഗങ്ങൾ ശരീരം മുഴുക്കെ പായുന്നു.

ഇതുവരെ ലഭിക്കാത്തതരം സുഖത്തിന്റെ കൊടുമുടിയിലേക്ക് ഞാൻ കയറിക്കൊണ്ടേയിരുന്നു. സ്ത്രീകളെ പുണരാനും ആസ്വദിക്കാനും എന്റെ മനസ്സും ശരീരവും പൂർണ പക്വതയും വളർച്ചയും കൈവരിച്ചതായി എനിക്കു തോന്നി. ഒടുവിൽ എല്ലാ ശക്തിയും ചോർന്നുപോകാൻ കാരണമായി എന്റെ പെനിസ് അമൃതം വർഷിച്ചു.

എന്റെ നാഭിയിലൂടെയും നെഞ്ചത്ത് വരെ. എന്റെ ശരീരം നിശ്ചലമായി. ഞാൻ അനങ്ങാതെ കിടന്നു. മനസ്സിലെ നല്ല സുഖചിന്തകളെ വിവേകം കീഴടക്കാൻ തുടങ്ങി. മന്ദം മന്ദം ഞാൻ ഈ ലോകത്തേക്ക് തിരിച്ചുവരാൻ തുടങ്ങി. പത്തു മിനുട്ടോളം ഞാൻ ബെഡിൽ ചത്തതുപോലെ അനങ്ങാതെ കിടന്നു. നോവലും എന്നെപ്പോലെ ബെഡിൽ ചലനമറ്റുകിടന്നു. എന്നാൽ മലർന്നുകിടന്ന അതിലെ താളുകൾ സ്വാതന്ത്രമായിപോകാനെന്നവണ്ണം ചിറകടിച്ചുകൊണ്ടേയിരുന്നു.

കുറേനേരം ഞാനങ്ങനെ കിടന്നു. എനിക്കെന്നെ കുറിച്ച് ലജ്ജ തോന്നിത്തുടങ്ങി. രാവിലെ ടീച്ചറെ കണ്ട മുതൽ മനസ്സിൽ വന്ന വിചാരങ്ങളെല്ലാം ചീത്തയായിരുന്നു എന്ന ഒരു തോന്നൽ. അന്യന്റെ പെണ്ണിനെ ചുമ്മാ ആഗ്രഹിച്ചു സ്വയംഭോഗം ചെയ്യുന്നതിൽ ലജ്ജ തോന്നി. ഒത്ത നേരത്തു കയ്യിൽ വന്ന പുസ്തകത്തെ ഞാൻ ശപിച്ചു നിലത്തേക്കെറിഞ്ഞു. എന്നാൽ എന്റെ ഹൃദയത്തിന്റെ മറ്റൊരു ഭാഗം എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

ഇതെല്ലാം മനുഷ്യസഹജമാണെന്നു എന്നോടു പറഞ്ഞു എന്റെ ഹൃദയം എന്നെ ആശ്വസിപ്പിക്കുന്നപോലെ തോന്നി. അവിടെ കിടന്നSറിയാതെ മയങ്ങിപ്പോയി. യാത്രാക്ഷീണം ഇപ്പോഴും ബാക്കി ഉണ്ടായിരുന്നു. ഉറക്കത്തിൽ മനസിലേക്ക് പല പല ചിത്രങ്ങൾ തെളിഞ്ഞു വന്നു. പരീക്ഷ, ബാംഗ്ലൂർ ജീവിതം, തിരിച്ചു ബാംഗ്ലൂരിലേക്കുള്ള യാത്ര, അവിടത്തെ ഫ്രണ്ട്‌സ്, അങ്ങനെ പലതും. ഒന്നും മനസ്സിൽ നിന്നില്ല. എല്ലാം അവ്യക്തം. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ ഉണർന്നു.

ഫാനിന്റെ തണുത്ത കാറ്റേറ്റാണ് ഞാനുണർന്നതു. നഗ്നനായുറങ്ങിയ എന്റെ ദേഹം മുഴുവൻ തണുത്തിരിക്കുന്നു. വാതിലടച്ചിട്ടുണ്ടോ എന്ന ചിന്ത മനസ്സിലേക്ക് വന്നതും ഞാൻ ഞെട്ടിയെഴുന്നേറ്റു ബെഡ്ഷീറ്റും ചുറ്റിപ്പിടിച്ചു വാതിൽക്കലേക്കോടിയതും ഒരുമിച്ചായിരുന്നു. വാതിൽ ലോക്ക് ചെയ്തിരുന്നു എന്ന് മന്ദം മന്ദം എന്റെ ഓർമയിലേക്ക് വന്നു. വീണ്ടും ബെഡിലേക്കു വീണു. ഓരോ ചിന്തയിൽ കുറച്ചുനേരംകൂടി ബെഡിലങ്ങനെ കിടന്നു.

ഉറക്കത്തിന്റെ മുമ്പു സംഭവിച്ചതോർത്തു വീണ്ടും ഒരസ്വാസ്ഥ്യം തോന്നി. രാത്രി കല്യാണ വീട്ടിൽ പോകാനുള്ള പ്ലാൻ വേണ്ടെന്നു വച്ചു. കുളിച്ചശേഷം ഭക്ഷണം കഴിച്ചു നേരെ കിടന്നുറങ്ങി. ലിസിമ്മ കല്യാണ വീട്ടിൽ പോയിരുന്നു. എന്നോട് കിടന്നുറങ്ങാൻ പറഞ്ഞു. പകൽ കല്യാണവീട്ടിൽ അൽപം ജോലിയെടുത്തതിന്റെ ക്ഷീണവും കാമാസ്വാദനത്തിന്റെ മത്തും കാരണം രാത്രി നന്നായുറങ്ങി. അങ്ങിനെ ഈ രണ്ടാം ദിനം എന്റെ വെക്കേഷനിലെ വളരെ വ്യത്യസ്ഥമായ ഒരു ദിനമായിമാറി.

***************************************** രാവിലെ എഴുന്നേറ്റു വസ്ത്രങ്ങൾ മാറ്റി ഞാൻ താഴെ അടുക്കളയിൽ ചെന്നു. ലിസിമ്മ പ്രാതൽ റെഡിയാക്കിയിരുന്നു.

“കല്യാണ വീട്ടിൽ രാത്രി എല്ലാവരും ഉണ്ടായിരുന്നോ? ആരുടെ കൂടെയാ രാത്രി തിരിച്ചു വീട്ടിൽ വന്നേ?”

“ടീച്ചറുടെ കൂടെ.”

ഹമ്പടീ… മുരളിചേട്ടൻ മാത്രം പോകുന്നുള്ളൂ എന്നാണല്ലോ എന്നോട് പറഞ്ഞിരുന്നത്. എന്നിട്ടിപ്പോൾ എന്ത് പറ്റി ആവോ? രാത്രി അവിടെ പോകാനുള്ള പ്ലാൻ ഉപേക്ഷിച്ചതിൽ എനിക്കതിയായ നിരാശ തോന്നി.

കല്യാണത്തിനു പോകണം. ഇന്നത്തെ ദിവസം അങ്ങിനെ തീരും. അവിടെനിന്നു ഇനി ടീച്ചറെ കണ്ടാൽ തന്നെ സംസാരിക്കാനൊന്നും പറ്റിയെന്നും വരില്ല. അല്ലെങ്കിലും എന്തിനാ ഞാൻ ഇങ്ങനെ ടീച്ചറെ കുറിച്ചുതന്നെ ആലോചിക്കുന്നത്!

അതികം വൈകാതെ തന്നെ ഞാൻ കുളിച്ചുമാറ്റി കല്യാണവീട്ടിലെത്തി. ആളും ആരവവും കുട്ടികളും സ്ത്രീകളും പാട്ടും സ്വീകരണവും തിരക്കും ഭക്ഷണം വിളംബലും കഴിക്കലും. കല്യാണവീടുകളിൽ ചെന്നാൽ ഒരു ഹരം തന്നെ. എല്ലാം മറന്ന് ആളുകളോടിടപഴകാൻ കല്യാണവീടുതന്നെ ഏറ്റവും ചേർന്ന സ്ഥലം. സുഹൃത്തുക്കളെ കാണാനും ബന്ധുക്കളെ കാണാനും പുതിയവരെ പരിചയപ്പെടാനുമെല്ലാം കല്യാണവീടിനെക്കഴിഞ്ഞേ മറ്റൊരു സ്ഥലമുള്ളൂ.
സദ്യ കഴിച്ച ശേഷം എല്ലാവരും ചെക്കന്റെ വീട്ടിൽ പോകും. അതാണിവിടാതെ പതിവ്.ലിസിമ്മ എന്നെ വിളിപ്പിച്ചു.

“നീ കാറെടുക്കുന്നില്ലേ? നമുക്ക് എവിടെവരെ പോണ്ടേ?”

“പോകാലോ.”

“എന്നാ ഇറങ്ങുമ്പോൾ കാർ ഇങ്ങോട്ടെടുത്തോ. ഞാൻ ഇനി വീട്ടിൽ വരുന്നില്ല. ഇവിടന്ന് തന്നെ പോകാ.”

“ശരി ലിസിമ്മേ”

അടുത്തുതന്നെയുണ്ട് ടീച്ചർ.

“ടീച്ചർ വരുന്നില്ലേ? ചേട്ടനെയും വിളിച്ചോ. നമുക്ക് വീക്കൊക്കെയൊന്നു കണ്ടിട്ടുവരാം. പിന്നെ ആ വഴിക്കുള്ള യാത്രയും രസാ. കുന്നും മലയുമൊക്കെയല്ലേ.”

“ഞാനില്ല കുട്ടാ. ചേട്ടനും വരുമെന്നു തോന്നുന്നില്ല.”

“മുരളി അതിനൊന്നും പോകില്ല.” ലിസിമ്മയാണ് പറഞ്ഞത്.

“എന്നാലും ടീച്ചർക്ക് നമ്മളെ കൂടെ പോരാലോ.”

“പോരുന്നോ ടീച്ചറേ?” ലിസിമ്മയും ചോദിച്ചു.

” ഇല്ല ചേച്ചീ.. ചേട്ടനില്ലാതെ ഞാനില്ല”

ലിസിമ്മയെ ആരോ വിളിച്ചു. ഞാൻ ടീച്ചറെ നിർബന്ധിച്ചുനോക്കി. സംസാരിക്കാം, സ്ഥലങ്ങൾ കാണാം, എല്ലാം പറഞ്ഞുനോക്കി. ടീച്ചർ പാറപോലെ ഉറച്ചുതന്നെ. പോരുന്നില്ല.

“ചേട്ടൻ സമ്മതിക്കില്ല?”

ആരും കാണാതെ അപേക്ഷിക്കുന്നപോലെ ഞാൻ കൈകൂപ്പി കാണിച്ചു.

“അതല്ല കുട്ടാ.”

“എന്നാ വരണ്ട.” ഞാൻ അല്പം ദേഷ്യത്തിൽ പറഞ്ഞു.

“കുട്ടാ, വേറെ കാര്യമുണ്ട്. ഞാൻ പിന്നെ പറയാം.”

“ഓക്കേ ടീച്ചറെ. എന്നാ പിന്നെ കാണാ.”

നിരാശനായി ഞാൻ മടങ്ങി. ഇനി അവിടെ പോകാനൊന്നും ഒരു മൂഡുമില്ല. എന്നാലും പോയെ പറ്റൂ. വെറുതെ ആശിച്ചു. ചോദിച്ചില്ലെങ്കിൽ പ്രശ്നമില്ലായിരുന്നു. ലിസിമ്മ ചോദിച്ചപ്പോൾ ഞാൻ കുറെ പ്രതീക്ഷിച്ചു. സാരമില്ല. ഞാൻ കരുതി. ടീച്ചർക്ക് എന്തെങ്കിലും കാരണമുണ്ടാകും.

ലിസിമ്മയും ഞാനും ബന്ധുക്കളുടെ കൂടെ അവിടെപോയിവന്നു. മനസ്സിൽ മുഴുവൻ ടീച്ചർ തന്നെ. വിരസമായ യാത്രയും കല്യാണവീടും ഭക്ഷണവും. ഒന്നും ആസ്വദിക്കാൻ പറ്റിയില്ല.

ചടങ്ങെല്ലാം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോൾ രാത്രിയായിട്ടുണ്ട്. രഘുവേട്ടനോടും ഭാര്യയോടും യാത്രപറഞ്ഞു ലിസിമ്മയേയുംകൂട്ടി വീട്ടിലെത്തി. കുളിച്ചുമാറ്റി കുറച്ചു വെള്ളവുംകുടിച്ചു ബെഡിലേക്കു വീണതേ ഓര്മയുള്ളു.

തുടരും.