പാതിവരികൾ – 1

ഈ story യിൽ സൂചിപ്പിക്കുന്ന സ്ഥലങ്ങൾ വ്യക്തികൾ മുതലായവക്ക് ജീവിച്ചിരിക്കുന്നവർക്കുമായോ മരിച്ചവരുമായോ യാതൊരു വിധ ബന്ധവുമില്ല…. എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികമാണ്…..////

————————————————————-

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ 12.01AM

” യാത്രക്കാർ ദയവായി ശ്രദ്ധിക്കുക, ട്രെയിൻ നമ്പർ 16629 തിരുവനന്തപുരത്തു നിന്നും മംഗളുരു സെൻട്രൽ വരെ പോകുന്ന മലബാർ എക്സ്പ്രസ്സ്‌ എറണാകുളം ടൌൺ ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് അല്പസമയത്തിനുള്ളിൽ എത്തിച്ചേരുന്നതാണ്” यात्रियों कृपया ध्यान………………

ദൂരെ നിന്നും ട്രെയിനിന്റെ ഉറക്കെയുള്ള സൈറൺ മുഴങ്ങുന്നു. ഒപ്പം തന്നെ ട്രെയിനിന്റെ ഹെഡ് ലൈറ്റിന്റെ പ്രകാശം കൂടുതൽ കൂടുതൽ അടുത്തടുത്ത് വരുന്നു. ട്രെയിൻ സാവധാനം ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ വന്നു നിന്നു.

സമയം അർദ്ധരാത്രിയായെങ്കിലും ട്രെയിനിൽ കയറാൻ വേണ്ടി തിരക്കു കൂട്ടുന്ന ആൾക്കാരുടെ എണ്ണത്തിൽ കുറവൊന്നുമില്ല.

” ചായ…… കോഫി…… സമൂസ…… റെയിൽവേയുടെ കേറ്ററിംഗ് തൊഴിലാളികൾ ട്രെയിനിന് തലങ്ങും വിലങ്ങും നടന്നു അവരുടെ കച്ചവടം നടത്തുന്നു

ഇടതു കൈയിലെ വാച്ചിലേക്കും ഫോണിലേക്കും മാറിമാറി നോക്കിക്കൊണ്ട് അക്ഷമയോടേ അയാൾ ട്രെയിനിന്റ് പുറകിലെ ജനറൽ കമ്പാർട്ട്മെന്റ് നോക്കി വേഗത്തിൽ നടന്നു. അതിനിടയിൽ അയാൾ ആരെയോ ഫോണിൽ വിളിക്കുന്നുമുണ്ട്.

കമ്പാർട്ട്മെന്റിന് പുറത്ത് ഓരോ ജനലിലൂടെയും അയാൾ അകത്തേക്ക് സൂക്ഷ്മമായി നോക്കി. കാത്തിരിക്കുന്ന ആളെ കാണാത്തതിന്റെ ദേഷ്യം അയാളുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു. ദേഷ്യത്തിൽ കൈ ചുരുട്ടി അടുത്തുള്ള തൂണിലേക്ക് അയാൾ ഇടിച്ചു. ട്രെയിൻ പുറപ്പെടാനുള്ള അനൗൺസ്മെന്റ് മുഴങ്ങി. അപ്പോഴും അയാൾ ചുറ്റിനും ആരെയോ തേടിക്കൊണ്ടിരുന്നു. കുറച്ചുനേരത്തിന് ശേഷം അയാളുടെ ഫോണിലേക്ക് ഒരു ടെക്സ്റ്റ് മെസ്സേജ് വന്നു.

“Call me urgent”

അയാൾ മെസ്സേജ് വന്ന നമ്പറിലേക്ക് വിളിച്ചു.

കുറച്ചുനേരം ബെല്ലടിച്ചതിന് ശേഷം ഫോൺ കണക്ട് ആയി. മറുവശത്തുള്ള ആൾ നന്നായി കിതക്കുന്നതും പതിയെ സംസാരിക്കുന്നതും അയാൾക്ക് സംശയം തോന്നിപ്പിച്ചു

“ഹലോ………. എടാ നീ ഇതെവിടാ…?? അക്ഷമയോടെയും അങ്ങേയറ്റം ദേഷ്യത്തോടെയും അയാൾ ചോദിച്ചു

‌ “sir ഞാൻ ട്രെയിൻ കയറിയതായിരുന്നു. പക്ഷേ പണി പാളി… നമ്മുടെ ഡീലിംഗ്സിന്റെ ന്യൂസ് എങ്ങനെയോ ലീക്ക് ആയിട്ടുണ്ട്…..”

” what………… How crazy are you????? നീ ഇത് എന്തൊക്കെയാ പറയുന്നത്. ഈ വിവരം എനിക്കും നിനക്കും അല്ലാതെ മൂന്നാമത് ഒരാൾക്ക് അറിയില്ല. എന്തിന് എന്റെ കൂടെ നടക്കുന്നവന്മാരോട് പോലും പറയാതെയാണ് ഞാൻ ഇതിന് ഇറങ്ങിത്തിരിച്ചത്…… ”

ഞാൻ പറഞ്ഞത് സത്യമാണ് സാർ. തൃപ്പൂണിത്തറയിൽ ട്രെയിൻ സ്റ്റോപ്പ് ചെയ്തപ്പോൾ കുറച്ചു ലോക്കൽ പോലീസുകാർ ട്രെയിനിൽ കയറി. അത്രയും തിരക്കായിരുന്നിട്ട് പോലും ഫോണിൽ ഫോട്ടോ വെച്ച് അവർ ആരെയോ തിരയുന്നുണ്ടായിരുന്നു. മാസ്ക്കും ഹുഡ്ഡിയും ഒക്കെ ഇട്ടതുകൊണ്ട് അവന്മാർ എന്നെ തിരിച്ചറിഞ്ഞില്ല.പക്ഷെ അവന്മാരുടെ ഫോണിൽ ഉള്ളത് എന്റെ ഫോട്ടോ ആയിരുന്നു. ഞാൻ അത് കണ്ടിരുന്നു.

” f**k………………. എന്നിട്ട് നീ എന്ത് ചെയ്തു?????? ”

“ഞാൻ പുറകിലെ വാതിൽ വഴി ഇറങ്ങി ഓടി……. ഞാൻ ഓടുന്നത് കണ്ടാണന്നു തോന്നുന്നു, അവന്മാർ കുറച്ചുനേരം എന്റെ പുറകെ ഓടിവന്നു….. പക്ഷേ ഞാൻ പിടി കൊടുത്തിട്ടില്ല……..”

ഇപ്പൊ നീ എവിടാ?????????

നമ്മുടെ സെൻമേരിസ് പള്ളിയുടെ പുറകിലായുള്ള പഴയ പൊളിഞ്ഞ തേയില ഫാക്ടറി ഇല്ലേ………അവിടെയുണ്ട്.

“ok ok……. ഞാൻ അങ്ങോട്ട് വരാം…….. നീ ലൊക്കേഷൻ അയക്ക്……………………………….. പിന്നേ…………………. സാധനം safe അല്ലേ???? ” അയാൾ ചുറ്റുപാടും ഒന്ന് നോക്കിക്കൊണ്ട് ചോദിച്ചു.

“അതൊക്കെ സെയ്ഫ് ആണ് സാർ………… സാറ് പെട്ടെന്ന് വാ ഞാൻ ഇപ്പോൾ ലൊക്കേഷൻ അയച്ചുതരാം ”

“ശരി”

അത്രയും പറഞ്ഞശേഷം ഫോൺ കട്ടാക്കി അയാൾ അക്ഷമനായി വെളിയിലേക്ക് നടന്നു. റെയിൽവേ സ്റ്റേഷന് പുറത്ത് എത്തിയ അയാൾ ഒരു തട്ടുകടയോട് ചേർന്ന് പാർക്ക് ചെയ്തിരിക്കുന്ന തന്റെ ബൈക്കിന്റെ അരികിലേക്ക് നടന്നു.

“മനോജേ……. കൂട്ടുകാരൻ എവിടെടാ….. വന്നില്ലേ????? ചൂടു ദോശക്കല്ലിലേക്ക് ദോശമാവ് ഒഴിച്ചു പരത്തിക്കൊണ്ട് കടക്കാരൻ ശ്രീകുമാർ ചോദിച്ചു

മനോജ്‌: “ഇല്ല ശ്രീയേട്ടാ……… അവന് വേറെ എന്തു അത്യാവശ്യം ഉണ്ടെന്ന്……….. നാളെ രാവിലെ അവൻ വീട്ടിലോട്ട് എത്തിക്കോളാം എന്ന്…..,…”

വണ്ടി സ്റ്റാർട്ട് ചെയ്ത് തിരിച്ചുകൊണ്ട് ഭാവ വ്യത്യാസം ഒന്നുമില്ലാതെ തന്നെ മനോജ് മറുപടി പറഞ്ഞു. …

നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് മനോജ്‌ ഫോണിലേക്ക് നോക്കി. വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തു ബെന്നി എന്ന കോൺടാക്ട് എടുത്തു

9.93***8,76.34***0

കയ്യിലെ ഫോൺ ബൈക്കിലെ മൊബൈൽ ഹോൾഡറിൽ ലൊക്കേഷൻ സെറ്റ് ചെയ്ത് വെച്ച് മനോജ് വണ്ടി മുൻപോട്ട് എടുത്തു…

ദൂരം വണ്ടി മുൻപോട്ടു പോയപ്പോൾ ഒരു Mahindra Scorpio Classic പുറകിൽ നിന്നും വരുന്നത് റിയർവ്യൂ മിററിലൂടെ മനോജ് കണ്ടു. അതിൽ വലിയ ശ്രദ്ധ കൊടുക്കാതെ മനോജ് വീണ്ടും വണ്ടി മുൻപോട്ടു പായിച്ചു. ഇതേസമയം പുറകിൽ വന്നുകൊണ്ടിരുന്ന Scorpio classic നിയന്ത്രണം നഷ്ടപ്പെട്ടതുപോലെ റോഡിൽ വളഞ്ഞുപുളഞ്ഞ് ഒരു ഇരമ്പലോടെ മനോജിന്റെ Yamaha FZ യുടെ പുറകിൽ ശക്തമായി ഇടിച്ചു.

ഒരു നിമിഷം…………………….

പിന്നിൽ ഇടിച്ച ഇടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഒരു അലർച്ചയോടെ റോഡിൽ നിരങ്ങി നീങ്ങി… വണ്ടിയിൽ നിന്നും തെറിച്ചുപോയ മനോജ് റോഡിൽ നിന്നും ഉരുണ്ട് വഴിയരികിലെ ഇലക്ട്രിക് പോസ്റ്റിൽ പുറം അടിച്ചു വീണു…. വലിയൊരു ശബ്ദത്തോടെ സ്കോർപിയോ റോഡിൽ വട്ടം കറങ്ങി നിന്നു.വണ്ടിയിൽ നിന്നും ടയർ കരിഞ്ഞ മണം പടർന്നു…………… കിടന്ന കിടപ്പിൽ നിന്നും കൈ കുത്തി എഴുനേൽക്കാൻ ശ്രമിച്ച മനോജ്‌ നിലത്തേക്ക് തന്നെ വീണു പോയി. കാലിന്റെ മുട്ടിൽ നിന്നും തൊലി ഉരഞ്ഞു പോയിരുന്നു. കൈമുട്ടിൽ നിന്നും വയറിന്റെ ഇടതു ഭാഗത്തു നിന്നും ചോര വാർന്നു പൊക്കൊണ്ടിരിക്കുന്നു…മുഖത്ത് പടർന്ന ചോര ഇടത് കയ്യാൽ തുടച്ച് മനോജ്‌ വീണ്ടും എഴുനേൽക്കാൻ ശ്രമിച്ചു……

കുറച്ചുനേരത്തിനുശേഷം മനോജ് തലയുയർത്തി നോക്കി, വണ്ടിയിൽ നിന്ന് യാതൊരു അനക്കവുമില്ല……

പെട്ടന്ന്……………..

സ്കോർപിയോയുടെ പുറകിലെ സൈട് window ഗ്ലാസ് തകർത്തുകൊണ്ട് ഒരു തല വെളിയിലേക്ക് വന്നു. പൊട്ടിയ ചില്ല് കുത്തിക്കയറിയഅവന്റെ മുഖത്ത് നിന്നും ചോര ഒഴുകാൻ തുടങ്ങി.

പുറകെ ഡോർ തുറന്ന്, ഏകദേശം 20 വയസോളം പ്രായം വരുന്ന ഒരു പെൺകുട്ടി കാറിൽ നിന്നും ഇറങ്ങി ഓടി.
പാതി അടഞ്ഞു പോകുന്ന മിഴികളിലൂടെ മനോജ് അവളെ നോക്കി.. ഒരു നാടൻ വേഷം ധരിച്ചപെൺകുട്ടി.അവളുടെ ടോപ്പിന്റെ തോളും പുറം ഭാഗവും ഒക്കെ ചിലയിടത്തായി കീറിയിരുന്നു….

എന്തോ ആയുധം കൊണ്ട് അടിയേറ്റത് പോലെ അവൾ അവളുടെ തല അമർത്തിപ്പിടിച്ചിരുന്നു. അതിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നു…

വേദന കൊണ്ട് കണ്ണുമറിഞ്ഞു പോകുമ്പോഴും സ്വന്തം ജീവനുവേണ്ടി അവൾ വെപ്രാളത്തോടെ ഓടിക്കൊണ്ടേയിരുന്നു…

* Caterpillar boot ധരിച്ച ഒരാൾ സ്കോർപ്പിയുടെ ഡ്രൈവർ സീറ്റിൽ നിന്നും വെളിയിലേക്ക് ഇറങ്ങി.. ആറടിയോളം ഉയരവും ബലിഷ്ടമായ ശരീരഘടനയുമുള്ള അയാൾ മുഖം ഒരു മാസ്ക് കൊണ്ട് മറച്ചിരുന്നു. ക്രൂരത നിറഞ്ഞ ആ കണ്ണുകൾ ലഹരിയോടെയും ആസക്തിയോടെയും തന്റെ മുന്നിൽ ഓടുന്ന പെൺകുട്ടിയിലേക്ക് നീണ്ടു. അതിനുശേഷം അവൻ അവൾക്ക് പുറകെ കുതിച്ചു…. അവൾക്ക് പിന്നിലെത്തി മുടിയിൽ കുത്തിപ്പിടിച്ച് അവളെ തിരിച്ചു നിർത്തി ചെവിക്കല്ല് പൊട്ടുന്ന തരത്തിൽ കരണത്തിലേക്ക് ആഞ്ഞടിച്ചു. ഒരു അലർച്ചയോടെ നിലത്തേക്ക് വീണ അവളെ നോക്കി അവൻ പുച്ഛത്തിൽ ഒന്ന് ചിരിച്ചു. ശേഷം അവളുടെ കൈയ്യിൽ പിടിച്ച് നിലത്തുകൂടെ വലിച്ചെഴച്ചുകൊണ്ട് സ്കോർപിയോയുടെ അരികിലേക്ക് നടന്നു. നിലത്തുകൂടി ഇഴയുന്ന അവസരത്തിലും അവൾ ഇടത്തു കൈകൊണ്ട് അയാളുടെ കൈകളിൽ ദുർബലമായി അടിച്ചു കൊണ്ടിരുന്നു.

“ഹേയ്…….. നി……നിങ്ങ…ൾ ആ….രാണ്?? ആ പെൺ…കുട്ടി….യെ വി…..വിട്…..”!!!!

പകുതി അടഞ്ഞു പോകുന്ന മിഴികൾ വലിച്ചു തുറന്നുകൊണ്ട് മനോജ് ആ വണ്ടി നോക്കി പറഞ്ഞു…..

നിലത്തു കൂടെ വലിച്ചിഴച്ചു കൊണ്ടുവന്ന അവളെ ഒരു പഴം തുണി കെട്ട് പോലെ അവൻ സ്കോർപിയോയുടെ പിൻസീറ്റിലേക്ക് എറിഞ്ഞു. ഡോർ വലിച്ചടച്ചു കൊണ്ട് സ്കോർപിയോയുടെ ഡ്രൈവിംഗ് സീറ്റ് ലക്ഷ്യമാക്കി അവൻ നടന്നു.ഡോർ തുറന്ന് സീറ്റിലേക്ക് കയറുന്നതിനു മുമ്പ് കൂർത്ത കണ്ണുകളോടെ അവൻ നിലത്ത്, ചോര വാർന്നു കിടക്കുന്ന മനോജിനെ നോക്കി.. ശേഷം ഡ്രൈവിംഗ് സീറ്റിലേക്ക് കയറി Scorpio മുന്നോട്ടു പായിച്ചു……

പൂർണ്ണമായും ബോധം മറഞ്ഞു കണ്ണുകൾ അടയുമ്പോഴും മനോജിന്റെ കണ്ണിൽ അവസാനം പതിഞ്ഞ കാഴ്ച, അലറി കരയുന്ന പെൺകുട്ടിയുമായി പോകുന്ന സ്കോർപിയോയും അവളുടെ കരച്ചിലുമായിരുന്നു……

കോടതി വരാന്തയിലെ ചുവരിൽ എഴുതിവച്ചിരിക്കുന്ന വാചകത്തിലേക്ക് അദ്ദേഹം ഒന്നു നോക്കി ”

IN MATTERS OF CONSCIENCE, THE LAW OF THE MAJORITY HAS NO PLACE “……

ശേഷം അദ്ദേഹം മുന്നോട്ടു നടന്നു നീങ്ങി.

“കോടതി മുറിയിലെ സിംഗിൾ ജഡ്ജ് ബെഞ്ചിൽ, ജഡ്ജ് അനൂപ് നാഥ് മഹേശ്വർ വന്നിരുന്നു. കോർട്ട് റൂമിലെ വക്കീലന്മാരും പോലീസ് ഉദ്യോഗസ്ഥരും പ്രതി പട്ടികയിൽ ഉള്ളവരും എല്ലാവരും എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ വണങ്ങി. ജസ്റ്റിസ് അനൂപ്നാഥ് തന്റെ മുൻപിലുള്ള അശോകസ്തംഭത്തിന്റെയും പെൻ ഹോൾഡറിന്റെയും നടുവിലൂടെ മുൻപിലെ ആളുകളെ ഒന്നു നോക്കി, പിന്നെ ഇരിക്കാൻ കൈകൊണ്ട് ആവശ്യപ്പെട്ടു.

തന്റെ Vincent chase eyeglass എടുത്തു വെച്ചതിനുശേഷം തന്റെ മുന്നിലുള്ള ലാപ്ടോപ്പ് ഓൺ ചെയ്തു. മുൻപിലെ പ്രതികൂട്ടിന് അരികിൽ നിൽക്കുന്ന ചെറുപ്പക്കാരെ ഒന്നുകൂടെ നോക്കിക്കൊണ്ട് ജസ്റ്റിസ് അനൂപ്നാഥ് ടേബിളിന് പുറത്ത് വെച്ചിരുന്ന കേസ് ഫയൽ ഓപ്പൺ ചെയ്തു. ഫയലിലൂടെ ഒരു തവണ കൂടി കണ്ണോടിച്ച ശേഷം മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനായി തന്റെ മുൻപിലെ gavel മേശയിൽ രണ്ട് തവണ തട്ടി കേസിന്റെ വിധി പറയുവാൻ ആരംഭിച്ചു

…………. “കേസ് നമ്പർ “C.No.751/**/### സുദർശന വധക്കേസിൽ പ്രതിയായി ഇവിടെ ഹാജരാക്കപ്പെട്ട കോശി എബ്രഹാം, അജിൻ ആന്റണി എന്നിവർ, സാഹചര്യ തെളിവുകൾ നിരത്തി കുറ്റക്കാർ ആണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനോ പോലീസിനോ സാധിച്ചിട്ടില്ല. ഇവരെ പ്രതിസ്ഥാനത്ത് നിർത്താനുള്ള പോലീസിന്റെ വ്യഗ്രത കോടതി മനസ്സിലാക്കുന്നു. ആയതിനാൽ നിരപരാധികളായ കോശി എബ്രഹാം, അജിൻ ആന്റണി എന്നിവരെ പ്രതിസ്ഥാനത്തുനിന്നും ഈ കോടതി ഒഴിവാക്കുന്നു. ഒപ്പം യഥാർത്ഥ പ്രതികളെ കണ്ടെത്തുവാനുള്ള മേൽ നടപടികൾക്ക് ഈ കോടതി ഉത്തരവിടുന്നു”………………………………………





“What else do you have to say about this??”

തന്റെ private chamber ൽ തനിക്കെതിരെ ഇരിക്കുന്ന circle inspector കിരൺ ദാസ്- നെയും SP ജെയിംസിനെയും നോക്കി ജസ്റ്റിസ് അനൂപ്നാഥ് ചോദിച്ചു

ഇരുവർക്കും ഉത്തരം ഒന്നും തന്നെ ഇല്ലായിരുന്നു.

“Let me ask you something sincerely…

ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരായ നിങ്ങൾക്ക് എന്താണ് പറയാനുള്ളത്.? കോടതി മുറിയിലെ, സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും കൊണ്ട് വിലങ്ങണിയിക്കപ്പെട്ട നിങ്ങളുടെ നാവിൽ നിന്നുള്ള ഉത്തരമല്ല എനിക്ക് കേൾക്കേണ്ടത്.!!!

I hope you understand what I mean.!!!!

“Sir, ഏകദേശം രണ്ടു മാസങ്ങൾക്ക് മുമ്പാണ് DGP തരകൻ സാർ എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ചിട്ട് ഈ കേസിനെ പറ്റി പറഞ്ഞത്. സാധാരണ ഒരു കൊലപാതക കേസ് എന്നതിലുപരി അദ്ദേഹത്തിന് ഈ കേസിനോട് ഒരു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. അതിനു കാരണം, മരിച്ച സുദർശന എന്ന പെൺകുട്ടി അദ്ദേഹത്തിന്റെ good list ൽ ഉള്ള ഒരാളായിരുന്നു. വളർന്നുവരുന്ന ഒരു entrepreneur, Blindfolded people campaign ന്റെ ശക്തമായ active മെമ്പർമാരിൽ ഒരാൾ, തന്റെ മകളുടെ സുഹൃത്ത്, തുടങ്ങിയവയൊക്കെയാണ് അതിനു കാരണം. അതുകൊണ്ടുതന്നെ സുദർശനയുടെ മരണം അദ്ദേഹത്തെ ഇമോഷണലി കുറച്ച് ഡൗൺ ആക്കിയിരുന്നു.



Investigation order നൽകിയപ്പോൾ തന്നെ തരകൻ സാറിന്റെ suggestion ആയിരുന്നു investigation ടീമിൽ സർക്കിൾ ഇൻസ്പെക്ടർ കിരണനെയും ഉൾപ്പെടുത്തണം എന്നുള്ളത്.

‘അത്രയും പറഞ്ഞ ശേഷം കിരണിനെയും ജസ്റ്റിസ് അനൂപിനേയും ഒന്നു നോക്കിയശേഷം SP വീണ്ടും പറയാൻ തുടങ്ങി’

” ടീമിൽ ഞാൻ, കിരൺ, സബ് ഇൻസ്പെക്ടർ ദർശൻ,ആകാശ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്.”

ജയിംസ് പറഞ്ഞു നിർത്തി, കിരണിനേ നോക്കി

“Sir, ഈ കേസ് അന്വേഷണത്തിന്റെ തുടക്കം മുതലേ ഞങ്ങൾക്ക് നെഗറ്റീവ് ആയിട്ടുള്ള റെസ്പോൺസ് ആണ് എല്ലായിടത്തുനിന്നും ലഭിച്ചിട്ടുള്ളത്. ഞങ്ങൾ എത്തിപ്പെടുന്ന സിറ്റുവേഷൻസ്, സംശയം തോന്നി ചോദ്യം ചെയ്യുന്നവർ, പ്രതികൾ എന്ന സംശയിക്കപ്പെടുന്നവർ തുടങ്ങിയ എല്ലാവരെയും ഞങ്ങൾക്കുവേണ്ടി ആരോ ഒരാൾ ഇട്ട് തരുന്നത് പോലെ. ശരിക്കും പറഞ്ഞാൽ നമ്മൾ ഏത് രീതിയിൽ കേസ് അന്വേഷണം മുന്നോട്ടു പോകണം എന്ന് ആരോ ഒരാൾ തീരുമാനിക്കുന്നു.

It’s like a rabbit finding home puzzle. The man who made it knows his way around. But he urges people to find that way………ഇവിടെ നമുക്ക് നേരിടേണ്ടിവരുന്ന വലിയ പ്രശ്നം എന്നുള്ളത് അയാളുടെ ഐഡന്റിറ്റിയാണ്. എനിക്കോ സാറിനോ even തെളിവുകളുടെയും സാക്ഷികളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ പിടികൂടിയ കോശി എബ്രഹാം, അജിൻ ആന്റണി എന്നിവർക്ക് പോലും ഒരു പേരല്ലാതെ അയാളുടെ മറ്റൊരു ഐഡന്റിറ്റിയും അറിയില്ല.

“പേരോ… What was it?

” F6F ”

ജെയിംസ് ജസ്റ്റിസ് അനൂപിനെ നോക്കി പറഞ്ഞു.

‘F6F’????????????????????

“താൻ എന്താണ് ജെയിംസ് ഈ പറയുന്നത്?????” ഈ അക്ഷരവും ലെറ്ററും എങ്ങനെ ഒരാളുടെ പേരാകും?????? ”

” അറിയില്ല സാർ!!!!! ഞാൻ പറഞ്ഞല്ലോ ഈ കേസിലെ പ്രതികൾക്ക് പോലും അയാളെക്കുറിച്ച് ഒന്നുമറിയില്ല.ആരാണ്,എന്താണ്,എന്തിനുവേണ്ടി അയാൾ മറഞ്ഞിരുന്ന് ഇതെല്ലാം ചെയ്യുന്നു……..ഹ്മ്മ്… എന്തിന് ഏതോ ഒരാൾ എന്നല്ലാതെ അത് ആരാണ്, ഒരു സ്ത്രീയാണോ പുരുഷനാണോ എന്ന് പോലും നമുക്ക് അറിയില്ല.!!!!!

“We don’t know any Damn thing about that guy”

ഇരിക്കുന്ന ചെയറിൽ പിടിമുറുക്കി കൊണ്ട് രോഷത്തോടെ ജെയിംസ് പറഞ്ഞു.

” പക്ഷേ ഈ അന്വേഷണത്തിന്റെ ആദ്യം മുതൽ ഞങ്ങൾക്ക് പുറകെ അയാൾ ഉണ്ടായിരുന്നു സർ, അത് ഞങ്ങൾക്ക് മനസ്സിലായതുമായിരുന്നു. പക്ഷേ ഒന്ന് decode ചെയ്യാൻ പോലും കഴിയാത്ത ഒരു പേര് വെച്ച് അയാളെ എങ്ങനെ കണ്ടെത്തും. “His presence was everywhere sir, like an Illuminati” അയാൾ വെട്ടിയ വഴിയെ കടിഞ്ഞാൺ ഇല്ലാത്ത കുതിരയെ പോലെ ഓടിക്കയറിയ കാക്കിയിട്ട bunch of losers ആണ് സാർ ഞങ്ങൾ.

വലിഞ്ഞുമുറുകിയ മുഖത്തോടെ ജെയിംസ് പറഞ്ഞുനിർത്തി.

” ഹേയ് കൂൾ ജെയിംസ് കൂൾ ”

ചെയറിൽ നിന്ന് മുന്നോട്ട് ഒന്ന് ആഞ്ഞിരുന്നു കൊണ്ട് അനൂപ് പറഞ്ഞു

” How can I, sir??????? ”

” ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ഞാൻ ഉൾപ്പെടെയുള്ള പോലീസുകാർ ഊണും ഉറക്കവും കളഞ്ഞ്, സ്വന്തം ജീവൻ വരെ പണയം വെച്ച് ഓരോ കേസിലെയും ഓരോ പ്രതികളെയും പിടിച്ച് ചോദ്യം ചെയ്യലും തെളിവെടുപ്പും കഴിഞ്ഞ് കോടതിയിൽ ഹാജരാക്കുമ്പോൾ ഒന്ന് അലക്കിയിട്ട് മാസങ്ങളായ കറുത്ത കോട്ടും ഇട്ട് ഓരോ വക്കീലന്മാർ വവ്വാലുകളെ പോലെ അവരെ റാഞ്ചികൊണ്ട് പോകുമ്പോൾ തകർന്നു പോകുന്നത് ഞാൻ ഉൾപ്പെടെ വോട്ടവകാശം ഉള്ള ഓരോ പൗരന്റെയും നിയമത്തിലുള്ള വിശ്വാസമാണ് സർ, അല്ലെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നിയമത്തിലേ പോരായ്മയാണ് അത്.

” ജയിംസ്!!”

” അല്ലേ സാർ?????? നീതിപീഠത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്ന അങ്ങ് വരെ എത്ര തവണ കണ്ണുകെട്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്??????? അങ്ങയുടെ മുൻപിലുള്ള ഈ നീതിദേവതയെ പോലെ!!!!!!!!! ഇല്ലെന്ന് ആത്മാർത്ഥമായി പറയാൻ പറ്റുമോ സാറിന് ???????? ഇല്ല!!!!!!!!!!! കാരണം ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ്!!!!! ഓരോ കേസിലെയും ഓരോ victim ഉം അവർക്കുണ്ടായ അനുഭവം നേരിട്ട് വന്നു പറഞ്ഞാൽ പോലും നമ്മുടെ നിയമം നിശബ്ദമാക്കപ്പെടുന്നു.!! എന്തുകൊണ്ട്????? കാരണം നമ്മുടെ നിയമത്തിലേ സത്യത്തിന് സാഹചര്യ തെളിവുകളും സാക്ഷ്യമൊഴികളും ആണ് ആധാരം അല്ലേ sir????????????!!!!!!!!!

” ജെയിംസ്, തന്റെ emotions ഉം feelings ഉം എനിക്ക് മനസ്സിലാകും പക്ഷേ ഞാനും താനും ഇയാളും ഉൾപ്പെടുന്ന ഇന്ത്യയിലെ 140 കോടി ജനങ്ങളും ഈ നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ പെടുന്നവരാണ്. എനിക്കോ തനിക്കോ ഒരു one man revolution കൊണ്ടോ ഇതൊന്നും മാറ്റാൻ സാധിക്കില്ല. “!!!!!!!!

” സാധിക്കണം സാർ അല്ലാത്തടത്തോളം ഒന്നരക്കയ്യനും കയ്യില്ലാത്തവനും, എന്തിന് അഞ്ചും ആറും വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളോടു പോലും ക്രൂരത ചെയ്യുന്നവന്മാരെ സർക്കാർ ചെലവിൽ തീറ്റിപ്പോറ്റുന്നതിനുള്ള സുഖവാസകേന്ദ്രങ്ങൾ ആകും കേരളത്തിലെ ജയിലുകൾ”

രോഷത്തോടെ പറഞ്ഞു നിർത്തി ജെയിംസ് എഴുന്നേറ്റു. ” ഞാൻ പോകുന്ന സാർ”

നിവർന്ന് നിന്ന് സല്യൂട്ട് ചെയ്തശേഷം ജെയിംസ് പുറത്തേക്ക് നടന്നു.

“സാർ”

കുറച്ചുനേരത്തെ മൗനത്തിനുശേഷം CI കിരൺ അനൂപിനെ വിളിച്ചു.

അനൂപ് നാഥ് ഒരു ദീർഘ ശ്വാസം എടുത്ത് കിരണിനെ നോക്കി.

” ജെയിംസ് സാറിനെ ഇത്ര frustrated ആയി ഞാൻ ഇതുവരെ കണ്ടിട്ടില്ല. സുദർശന കേസ് സാറിന് അത്ര ഇംപോർട്ടൻന്റ് ആയിരുന്നു, അതാവും കേസ് തോറ്റത് സാറിനെ ഇത്രയധികം ഡൗൺ ആക്കിയത്.

” അറിയാം കിരൺ, പക്ഷേ ഞാനും ഈ കാര്യത്തിൽ നിസ്സഹായനാണ് “!!!!!!

” ഇനി എന്താണ്???? ” രണ്ടുനിമിഷത്തെ മൗനത്തിനുശേഷം അനൂപ് ചോദിച്ചു.

“ഇനിയെന്താണ് സാർ,തെളിയിക്കപ്പെടാത്തതും നീതി നിഷേധിക്കപ്പെട്ടതും ആയ കേസുകൾ നമ്മുടെ സിസ്റ്റത്തിൽ ഒരു പുതുമയുള്ള കാര്യമല്ലല്ലോ!!!!!!!!!!!!”

“ഹ്മ്മ്………. ചേറിലേക്ക് ചാരിയിരുന്നു കൊണ്ട് ജസ്റ്റിസ് അനൂപ് ഒന്നു മൂളി.

” ഞാൻ ഇറങ്ങുന്നു സാർ ” ജസ്റ്റിസിനെ നോക്കി സല്യൂട്ട് ചെയ്ത ശേഷം കിരൺ പുറത്തേക്കു നടന്നു.

“കിരൺ…………………….”

അനൂപ് നാഥ് വിളിക്കുന്ന കേട്ട് കിരൺ തിരിഞ്ഞു നോക്കി.

“എന്താണ് സർ????

” എന്റെ മനസ്സ് പറയുന്നു സുദർശന കേസ് അങ്ങനെ എഴുതി തള്ളി പോകില്ല എന്ന്”

വല്ലാത്തൊരു ഭാവത്തോടെ അനൂപ് നാഥ് പറഞ്ഞു.

” I also sincerely wish for that to happen sir ”

അതേ ഭാവത്തോടെ മറുപടി പറഞ്ഞ കിരൺ പുറത്തേക്ക് ഇറങ്ങി.

രണ്ടു ദിവസം കഴിഞ്ഞ് TV ചാനലുകളിലെയും പത്രങ്ങളിലെയും പ്രധാന വാർത്ത ഇതായിരുന്നു



” കേരള മനസ്സാക്ഷിയെ പിടിച്ചുലച്ച സുദർശന വധക്കേസിലെ പോലീസിന്റെ പ്രതിപട്ടികയിൽ ഉണ്ടായിരുന്ന എബ്രഹാം കോശിയുടെ മൃതശരീരം Green Energy കെമിക്കൽ ഫാക്ടറിയുടെ landfill ൽ നിന്നും പോലീസ് കണ്ടെടുത്തു. കേസിലെ കൂട്ടുപ്രതി ആയിരുന്ന അജിൻ ആന്റണി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു………….. ”



(തുടരും)