തുളസിദളം – 8

കുറച്ച് പേർസണൽ ഇഷ്യൂ കാരണമാണ് താമസിച്ചുപോയത്… എല്ലാവരും ക്ഷമിക്കണം… അടുത്ത ഭാഗം ഇതുപോലെ താമസിക്കാതെ തരാം….

ലൈക്കും❤️ കമന്റും മറക്കരുതേ



അന്ന് രാത്രി തന്നെ രുദ്രും ഭൈരവും വൃന്ദയെ പഠിക്കാൻ വിടുന്ന കാര്യം തറവാട്ടിലുള്ളവരോട് പറഞ്ഞു, ആരുടെയും മുഖമത്ര തെളിഞ്ഞില്ല, പക്ഷേ വിശ്വനാഥനോട് എതിർത്തു പറയാൻ പറ്റാത്തത്കൊണ്ട് ആരും മിണ്ടിയില്ല, പിന്നീട് സീതലക്ഷ്മിയോട് ഒളിഞ്ഞും തെളിഞ്ഞും ഓരോരുത്തർ വൃന്ദയെപ്പറ്റി ഓരോന്ന് പറഞ്ഞു,

“സീതേ… വെറുതെ ആ പെണ്ണിന്റെ കാര്യത്തിൽ ഇടപെടരുത്… കുടുംബം മുടിക്കുമെന്ന് ജാതകത്തിൽ തന്നെയുണ്ട്… അതാ ഞങ്ങളാരും അവളോട് ഇടപെടാത്തത്… ഈ ജാതക ദോഷമൊന്നും നിസാര കാര്യമല്ല… സൂക്ഷിച്ചാൽ ദുഖിക്കേണ്ട…”

ഒരാൾ പറഞ്ഞു

സീതലക്ഷ്മി പുഞ്ചിരിച്ചതെയുള്ളൂ,

പിറ്റേന്ന് വൃന്ദയെ കമ്പ്യൂട്ടർ ക്ലാസ്സിൽ ആക്കി, കിച്ചയ്ക്ക് സ്റ്റഡി ലീവ് ആയതിനാൽ അവളും വൃന്ദയുടെ കൂടെ കൂടി, വൃന്ദയുടെയും രുദ്രിന്റെയും പ്രണയം കിച്ചയ്ക്കും ഭൈരവിനും ഒരു ഞെട്ടൽ തന്നെയായിരുന്നു ഒരാളുടെയും മുഖത്ത് പോലും നോക്കാതെ നടന്നിരുന്ന വൃന്ദയിപ്പോ രുദ്രിനോടൊട്ടി കുറുമ്പുകളും കാണിച്ച് നടക്കുന്നത് കിച്ചയ്ക്ക് അത്ഭുതം തന്നെയായിരുന്നു, അതുപോലെ എപ്പോഴും ഗൗരവവും മുഖത്ത് വാരിത്തേച്ചു താടിയും വളർത്തി നടന്നിരുന്ന രുദ്ര്, താടി ട്രിമ് ചെയ്ത് വൃന്ദയുടെ കുറുമ്പും കുസൃതിയുമെല്ലാം ആസ്വദിച്ച് അവളെ ചേർത്തുപിടിച്ചു നടക്കുന്നത് കാണുന്ന ഭൈരവിനും സന്തോഷമായിരുന്നു

അതൊരു അവസരമായെടുത്ത് ഭൈരവും കിച്ചയും അവരുടെ കാര്യവും വൃന്ദയോടും രുദ്രിനോടും തുറന്നു പറഞ്ഞു,

വൃന്ദ ഒന്ന് ഞെട്ടിയെങ്കിലും ഇതിങ്ങനെ നടക്കൂ എന്നറിയാമായിരുന്നതിനാൽ രുദ്രിന് വലിയ ഞെട്ടലൊന്നും ഉണ്ടായില്ല,

••❀••

ശിൽപയുടെ ഫോൺ ബെല്ലടിച്ചു അവൾ സ്ക്രീനിലേക്ക് നോക്കി

…നന്ദേട്ടൻ കാളിങ്…

അവളുടെ മുഖം ചുളിഞ്ഞു

ശില്പയിപ്പോൾ നന്ദന്റെ ഫോൺ ഒന്നും വലുതായി അറ്റന്റ് ചെയ്യാറില്ല, അഥവാ എടുത്താലും അവനെ പരമാവതി ഒഴിവാക്കാൻ ശ്രമിക്കും, അന്ന് രാത്രി നന്ദൻ അവളെ വിളിച്ചു, രണ്ട് പ്രാവശ്യം ബെൽ അടിച്ചു നിന്നു, മൂന്നാമത്തെ പ്രാവശ്യം ബെല്ലടിച്ചപ്പോൾ ശില്പ കാൾ അറ്റന്റ് ചെയ്തു,

“എന്താ ശില്പ, തനിക്കിപ്പോ എന്റെ ഫോൺ എടുക്കാൻ പോലും സമയമില്ലേ…?”

നന്ദൻ ചെറിയ ദേഷ്യത്തോടും പരിഭവത്തോടും കൂടി ചോദിച്ചു

“അത് നന്ദേട്ടാ, കാവിലെ ഉത്സവമല്ലേ, അപ്പൊ കസിൻസ് എല്ലാം വന്നിട്ടുണ്ട് ഫുൾ ടൈം അവരോടൊപ്പമായിരിക്കും, അപ്പൊ ഫോണെന്നും നോക്കാൻ സമയം കിട്ടാറില്ല, അതാ…”

ശില്പ പറഞ്ഞു

“മ്… എന്നാലും തനിക്കൊന്ന് തിരികെ വിളിച്ചൂടെ…?”

നന്ദൻ ഒന്നയഞ്ഞപോലെ പറഞ്ഞു

“ഇനി ഞാനത് ശ്രദ്ധിച്ചോളാം…”

“മ്… പിന്നേ… ഞാൻ വരുന്നുണ്ട് ഉത്സവത്തിന് നാട്ടിലേക്ക്…”

നന്ദൻ പറഞ്ഞു

“മ്…”

ശില്പ വലിയ താല്പര്യമില്ലാതെ ഒന്ന് മൂളി

“എന്നാ നന്ദേട്ട വയ്ക്കട്ടെ കസിൻ പിള്ളേർ വെയിറ്റ് ചെയ്യുന്നു… ബൈ…”

പിന്നൊന്നും പറയാതെ അവൾ ഫോൺ കട്ട്‌ ചെയ്തു, ശില്പ പുച്ഛത്തോടെ ഫോണിൽ നോക്കിയിട്ട് ഗാലറിയിൽ സേവ് ചെയ്തിട്ടിരുന്ന രുദ്രിന്റെ ഫോട്ടോ ഓപ്പൺ ചെയ്ത് അതിൽ നോക്കിയിരുന്നു…

••❀••

എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പായപ്പോൾ വൃന്ദ പതിയെ വീടിനു പുറത്തിറങ്ങി കുളത്തിനരികിലേക്ക് നടന്നു, അവൾ ചെല്ലുമ്പോൾ രുദ്ര് അവിടെ ഇരിക്കുന്നുണ്ടായിരുന്നു

“എന്താ താമസിച്ചേ… ഞാൻ വന്നിട്ടെത്രനേരായീന്നറിയോ…?”

രുദ്ര് കപട ദേഷ്യത്തോടെ അവളോട് ചോദിച്ചു

“ദേ… മിണ്ടാതിരുന്നോ… ഞാനെത്ര ടെൻഷനടിച്ചാന്നോ ഇവിടേക്ക് വരുന്നത്… ഇതെങ്ങാനും ആരേലും കണ്ടാ… ന്റെ കാവിലമ്മേ…”

അവൾ അവനോട് പറഞ്ഞുകൊണ്ട് അവനടുത്തായി വന്നിരുന്നു

“ആരും കാണില്ലന്നേ… നമ്മുടെ കല്യാണത്തിന് മുന്നേ ഇതെല്ലാം ഒരു രസോല്ലേ…? കല്യാണം കഴിഞ്ഞാ പറഞ്ഞു ചിരിക്കാനുള്ള കുഞ്ഞ് കുഞ്ഞ് സംഭവങ്ങൾ…”

അവൻ അവളെ ഇടുപ്പിലൂടെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു, അവളൊന്നും മിണ്ടാതെ അവനെ ചേർന്നിരുന്നു, കുറച്ച് സമയം അവൾ നിശബ്ദയായി, അത് ശ്രദ്ധിച്ച രുദ്ര് പതിയെ അവളുടെ മുഖത്തേക്ക് നോക്കി

“എന്താ എന്റുണ്ണിക്കുട്ടന് ഒരു ടെൻഷൻ…?”

“മ്ച്ചും…”

അവൾ ചുമൽ കുലുക്കി

“എന്നാലും…?”

“നമ്മുടെ കല്യാണം… അത് വിശ്വൻ മാമനും മാധവൻ മാമനും സീതാമ്മയുമൊക്കെ സമ്മതിക്കോ…? ഞാനരുമില്ലാത്തോളാ… ജാതകദോഷമുള്ളോളാ കുഞ്ഞീടേട്ടന് എന്നേക്കാൾ നല്ലൊരു പെൺകുട്ടിയെ അവര് കണ്ടുപിടിച്ചാലോ…?”

അവൾ അവന്റെ ഷർട്ടിൽ ഒന്നുകൂടെ മുറുക്കിപ്പിടിച്ചുകൊണ്ട് ചോദിച്ചു

“നിന്നെക്കാൾ നല്ലൊരു കുട്ടിയെ അവർ കണ്ട് പിടിക്കുകയാണെങ്കിൽ തീർച്ചയായും ഞാനവളെ കേട്ടും…”

രുദ്ര് കുളത്തിലേക്ക് നോക്കികൊണ്ട് ചിരിയോളിപ്പിച്ചു പറഞ്ഞു

അത് കേട്ട് വൃന്ദ പെട്ടെന്ന് അവന്റെ പിടിച്ചു വിടുവിച്ച് മുഖം കൂർപ്പിച്ച് അല്പം മാറിയിരുന്നു, അത് കണ്ട് ചിരി കടിച്ചു പിടിച്ച് രുദ്ര് അവളോട് ചേർന്നിരുന്നു, അത് കണ്ട് കൂർപ്പിച്ച് നോക്കികൊണ്ട് വൃന്ദ കുറച്ചുകൂടെ നീങ്ങിയിരുന്നു, അത് കണ്ട രുദ്ര് ചിരിയോടെ അവളുടെ മടിയിലേക്ക് തലവച്ചു കിടന്നു

“ദേ… എഴുന്നേറ്റ് മാറിയെ… എന്നെ വേണ്ടാത്തൊര് എന്നെ തൊടണ്ട…”

വൃന്ദ പറഞ്ഞുകൊണ്ട് അവന്റെ തല നീക്കി മാറ്റാൻ ശ്രമിച്ചു,

രുദ്ര് പെട്ടെന്ന് അവളുടെ അരയിലൂടെ കൈച്ചുറ്റി അവന്റെ മുഖം അവളുടെ ദാവണിക്കിടയിലൂടെ നഗ്നമായ വയറിൽ ചേർത്തുവച്ചു, അവന്റെ ചുണ്ടും കുറ്റി താടിയും അവളുടെ വയറിലേക്കമർന്നു…

“സ്സ്… ഹാ…”

വൃന്ദ അറിയാതെ ഒന്നേങ്ങിപ്പോയി, അവൾ അവന്റെ മുടിയിൽ വിരൽ കോർത്ത് അവളറിയാതെത്തന്നെ അവളുടെ വയറിലേക്ക് ചേർത്തു പിടിച്ച് അവളുടെ മുഖം അവന്റെ തലയിൽ ചേർത്ത് കെട്ടിപ്പിടിച്ച് ഒരു നിമിഷം കണ്ണടച്ചിരുന്നു,

അവർ രണ്ടുപേരും പേരറിയാത്ത വികാര ചുഴിയിലകപ്പെട്ടുപോയിരുന്നു,

രുദ്ര് അവളുടെ ദേഹത്ത് നിന്നും ദാവണി പതിയെ വേർപെടുത്തി, കൊത്തിവച്ചപ്പോലുള്ള മുലക്കുന്നുകളും, അഴകൊത്ത അണിവയറും, അതിന് താഴേയായുള്ള അഴമേറിയ പൊക്കിൾചുഴിയും അവനിലെ പുരുഷനെ ഉണർത്തി, രുദ്രിന്റെ കൈകൾ അവളുടെ വയറിലും പൊക്കിളിനു ചുറ്റും പതിയെ തഴുകി, വൃന്ദ ഒരു ദീർഘ നിശ്വാസം എടുത്തു, രുദ്രിന്റെ ചുണ്ടുകൾ അവളുടെ നഗ്നമായ വയറിൽ മനോഹരമായ പൊക്കിൾചുഴിയിൽ മുത്തമിട്ടു, വൃന്ദ ഒരു ദീർഘനിശ്വാസമെടുത്തുകൊണ്ട് പിന്നിലേക്ക് കണ്ണടച്ച് ചാഞ്ഞു കിടന്നു, രുദ്ര് അവളുടെ വയറിൽ മുഖമുരച്ചുകൊണ്ട് അവളുടെ മനോഹരമായ ആഴമേറിയ പൊക്കിളിനു താഴെ ചെമ്പൻ രോമങ്ങൾ തുടങ്ങുന്ന ഭാഗത്ത്‌ പതിയെ കടിച്ചു,
“സ്സ്…”

വൃന്ദ ഒരു സിൽകാരത്തോടെ നടുവ് വളച്ച്പോയി ആ വെളുത്ത വയറാകമാനം അവൻ ഉമ്മകൾ കൊണ്ട് നിറച്ചു, വൃന്ദ ഓരോ ചുംബനങ്ങളും കണ്ണടച്ച് ആസ്വദിച്ചു, അവളുടെ ഗോതമ്പിന്റെ നിറമുള്ള ആകാര വടിവൊത്ത ആ വയറിൽ അവന്റെ ഉമിനീര് പടർന്നിരുന്നു, അവന്റെ താടിയും മീശയും കൊണ്ടിട്ട് അവിടം ചുവന്നിരുന്നു, പെട്ടെന്ന് അവളുടെ വയറിൽ ഒരു തണുപ്പ് പടരുന്നതും എന്തോ ഇഴയുന്നതും അറിഞ്ഞു വൃന്ദ പതിയെ കണ്ണ് തുറന്ന് നോക്കുമ്പോൾ തന്റെ അരയിൽ ഒരു സ്വർണ അരഞ്ഞാണം മുറുക്കി ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരിയോടെ അവളെത്തന്നെ നോക്കി ഇരിക്കുന്ന രുദ്ര്, ഒരു നിമിഷം അവൾ അവിശ്വനീയതയോടെ അവനെ നോക്കി, പിന്നീട് അവളുടെ മുഖം നാണം കൊണ്ട് ചുവന്ന് തുടുത്തു, അവൾ കൈകൾ കൊണ്ട് മുഖം പൊത്തി കുനിഞ്ഞിരുന്നു,

“ദേ ഉണ്ണിക്കുട്ടാ നോക്കിയേ എന്ത് ഭംഗിയാന്ന്…”

രുദ്ര് അവളോട് പറഞ്ഞു, അപ്പോഴാണ് തന്റെ വയറിപ്പോഴും നഗ്നമാണെന്ന് അവളാലോചിച്ചത്, പെട്ടെന്ന് ദവാണികൊണ്ട് അവൾ ദേഹം മറച്ചു,

“ഹാ… കളഞ്ഞല്ലോ… ഞാനതിന്റെ ഭംഗി നല്ലപോലെ കണ്ടില്ല… നോക്കട്ടെ ഉണ്ണിക്കുട്ടാ…”

രുദ്ര് അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു

“അയ്യടാ… ഇനി കാണണോങ്കി, ഒരു താലി പണിഞ്ഞു എന്റെ കഴുത്തിൽ കെട്ടി താ… അപ്പൊ കാണാം…”

വൃന്ദ അവന്റെ കവിളിൽ പിടിച്ച് ആട്ടിക്കൊണ്ട് പറഞ്ഞു

“എന്നാലും…”

രുദ്ര് നിരാശയോടെ പറഞ്ഞു

“ഒരേന്നാലുമില്ല… എന്റെ പൊന്നുമോൻ പോയി കിടന്നുറങ്ങ്…”

അവൾ ചിരിയോടെ പറഞ്ഞുകൊണ്ട് എഴുന്നേറ്റു, അതേ നിമിഷം രുദ്ര് അവളുടെ കയ്യിൽ പിടിച്ച് വലിച്ച് അവന്റെ മടിയിലേക്കിട്ടു,

വൃന്ദ ഒന്ന് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി

“അങ്ങനങ്ങു പോയാലോ… എനിക്ക് തരാറുള്ളത് തന്നിട്ട് പോ…”

അവൻ വല്ലാത്ത ഭാവത്തിൽ പറഞ്ഞു

“അപ്പൊ ഇത്തിരി മുന്നേ കിട്ടിയതോ…?”

അവൾ കണ്ണ് കൂർപ്പിച്ച് നോക്കികൊണ്ട് പറഞ്ഞു

“അത് ബോണസ്… ഇപ്പൊ പതിവ് താ പെണ്ണേ…”

അവൻ കൊഞ്ചിക്കൊണ്ട് പറഞ്ഞു, വൃന്ദ ചുണ്ടിലെ പുഞ്ചിരിയോടെ അവനെ നോക്കി, പതിയെ കൈ കൊണ്ട് അവന്റെ കവിളിൽ ഒന്ന് തഴുകി, കുറ്റിരോമം കൈകളിൽ തടയുന്നതിന്റെ കിരുകിരുപ്പ് കേട്ടു, അവൾ പതിയെ അവന്റെ കണ്ണുകൾ കൈ കൊണ്ട് പൊത്തി, രുദ്ര് പതിയെ അവന്റെ കണ്ണുകൾ അടച്ചു, വൃന്ദ അവന്റെ ചുണ്ടുകളിലേക്ക് അവളുടെ ചുണ്ടുകൾ അടുപ്പിച്ചു, അവന്റെ ചുണ്ടുകൾ അവൾ പതിയെ നുണഞ്ഞു, അവൻ അവളെ ഒന്നുകൂടി ദേഹത്തേക്കടുപ്പിച്ചു, ചുണ്ടുകൾ മത്സരിച്ചു നുകർന്ന് പിന്നീടത് നാവുകൾ ഏറ്റെടുത്തു, ഏതോ നിർവൃതി എന്നവണ്ണം അവർ ചുണ്ടുകളും നാവുകളും ഒന്നാക്കി നുണഞ്ഞു, കുറച്ച് നേരത്തെ അധരപാനത്തിന് ശേഷം വൃന്ദ ചുണ്ടുകൾ വേർപെടുത്തി, അവനെ സകൂതം നോക്കി, രുദ്ര് പതിയെ കണ്ണുകൾ തുറന്നു,

“പറ… ഇനി പറ… എന്നേക്കാൾ നല്ലൊരു പെണ്ണിനേ കിട്ടിയാൽ അവളെ കല്യാണം കഴിക്കോ…?”

“മ്…”

അവൻ അതേയെന്ന് മൂളി, അവളുടെ മുഖം മങ്ങി

“എന്താന്ന് ചോദിക്ക്…?”

അവൻ ചോദിച്ചു

വൃന്ദ ഒന്നും മിണ്ടാതെ അവനെ നോക്കി

“കാരണം നിന്നെക്കാൾ നല്ലൊരു പെണ്ണിനെ ഈ പ്രപഞ്ചത്തിൽ എങ്ങും കിട്ടില്ല… അത് തന്നെ കാരണം… വൃന്ദയില്ലെങ്കിൽ ഈ രുദ്രില്ല… അത്രയ്ക്ക് ഞാൻ നിന്നെ പ്രണയിക്കുന്നു പെണ്ണേ… അത്രയ്ക്ക് നീയെന്നിൽ ആഴ്ന്നിറങ്ങി പെണ്ണേ… നിന്നിൽ നിന്നൊരു തിരികെപോക്ക് ഈ രുദ്രിനില്ല…”

അവൻ അവളെ നെഞ്ചോട് ചേർത്തുകൊണ്ട് പറഞ്ഞു, സന്തോഷം കൊണ്ട് അവളുടെ മിഴികൾ പെയ്തു തുടങ്ങി, അതവന്റെ ഷർട്ടിന്റെ നനച്ചു, അവന്റെ കണ്ണിലും ഒരു തുള്ളി പിറന്നു, കുറച്ച് നേരം അവർ ആ ഇരുപ്പ് ഇരുന്നു, വൃന്ദ തലയുയർത്തി അവന്റെ നീല കണ്ണുകളിലേക്ക് നോക്കി, അവളുടെ കവിൾ അവന്റെ കവിളിൽ പതിയെ ഉരച്ചു,

“അതേ… കല്യാണം കഴിയുന്ന വരെ ക്ലീൻ ഷേവ് ആയിരിക്കണം, വെറുതെ മനുഷ്യന്റെ കണ്ട്രോൾ കളയാൻ…”

അവന്റെ കവിളിൽ തന്റെ കവിളുരച്ചുകൊണ്ട് കുസൃതിയോടെ അവൾ പറഞ്ഞു, അതുകേട്ട അവന്റെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു

“സമ്മതിച്ചു… പക്ഷേ എനിക്ക് ഈ അരഞ്ഞാണം എപ്പോ കാണണമെന്ന് തോന്നിയാലും ഞാൻ വന്ന് കാണും അത് സമ്മതിച്ചേക്കണം…”

അവൻ അവളുടെ വയറിൽ തൊട്ടുകൊണ്ട് പറഞ്ഞു

“അയ്യേ… പോ അവിടുന്ന്… അത് നടക്കില്ല…”

വൃന്ദ നാണത്തോടെ പറഞ്ഞു

“നീയിങ്ങനെ നാണിക്കല്ലേ പെണ്ണേ… ഈ നാണം എന്റെ കണ്ട്രോൾ കളയും…”

വൃന്ദയെ ഒന്നുകൂടി മടിയിലേക്കമർത്തി രുദ്ര് പറഞ്ഞു

“അയ്യേ… വഷളൻ…”

അവൾ പറഞ്ഞുകൊണ്ട് അവന്റെ കഴുത്തിലേക്ക് അവൾ മുഖം ഒളിപ്പിച്ചു,

അവളുടെ നിശ്വാസം അവന്റെ കഴുത്തിൽ അറിഞ്ഞതും അവന്റെ പുരുഷത്തം ഒന്നുകൂടി ദൃഢമായി

“നമുക്ക് പോകാം… ഇല്ലെ ശരിയാവില്ല…”

അവൻ പറഞ്ഞുകൊണ്ട് അവളെ കയ്യിൽ കോരിയെടുത്തുകൊണ്ട് എഴുന്നേറ്റു, വൃന്ദ അവന്റെ കഴുത്തിൽ കൈ ചുറ്റിക്കൊണ്ട് പുഞ്ചിരിയോടെ ആ നീലക്കണ്ണുകളിൽ നോക്കി കിടന്നു,

അവൻ അവളുമായി തറവാട്ടിലേക്ക് നടന്നു.

••❀••

പകൽ രുദ്രിന് വൃന്ദയെ കാണാൻ തന്നെ കിട്ടില്ല, എങ്കിലും തമ്മിൽ കാണുമ്പോൾ അവന്റെ കണ്ണുകളിൽ നിറയുന്ന കുസൃതിയും ചുണ്ടിലെ പുഞ്ചിരിയും, അവളിൽ നാണത്തിന്റെ മുള പൊട്ടിക്കുമായിരുന്നു, അന്ന് ലത എന്തോ അത്യാവശ്യമായതുകൊണ്ട് ജോലിക്ക് വന്നില്ല, വൃന്ദ അടുക്കളയിൽ നിൽക്കുമ്പോൾ, രുദ്ര് പെട്ടെന്ന് അടുക്കളയിലേക്ക് കയറി വന്ന് വൃന്ദയെ പിറകിൽ നിന്നും കെട്ടിപ്പിടിച്ച് അവളുടെ പുറം കഴുത്തിൽ ഉമ്മ വച്ചു, പെട്ടന്നായതുകൊണ്ട് വൃന്ദ ഞെട്ടി നിലവിളിക്കാൻ ഒരുങ്ങിയതും രുദ്ര് അവളുടെ വായ പൊത്തിപ്പിടിച്ചു,

“നിലവിളിക്കല്ലെടി പെണ്ണേ… ഇത് ഞാനാ…”

അവളുടെ കാതിൽ പതിയെ പറഞ്ഞുകൊണ്ട് അവളെ വലിച്ച് കലവറയ്ക്ക് അകത്തേക്ക് കയറ്റി,

വൃന്ദ പരിഭ്രാമത്തോടെ ചുറ്റും നോക്കി

“എന്താ കാണിക്കണേ, പ്ലീസ് ഒന്നുറങ്ങി പോ… ഞാൻ തൊഴാം… ന്റെ കാവിലമ്മേ ആരേലും കണ്ടാ, ഞാൻ പിന്നേ ചത്താ മതി…”

അവൾ അവനെ പുറത്തേക്ക് തള്ളിക്കൊണ്ട് പരിഭ്രാമത്തോടെ പറഞ്ഞു

“അതിനെല്ലാരും ഉമ്മറത്തിരുന്ന് സംസാരിക്കുവാ… അതല്ലേ ഞാൻ ഇങ്ങോട്ട് വന്നത്…”

അവൻ പറഞ്ഞു

“ദേ… കളിക്കാണ്ട് പോയെ… ആരേലും വരും…”

അവൾ പരിഭ്രാന്തിയോടെ പറഞ്ഞു

അവൻ പുഞ്ചിരിയോടെ അവളുടെ ചെയ്തികൾ നോക്കി നിന്നു

“എനിക്കൊരു തക്കാളി തിന്നാനൊരു മോഹം… അതിനാ ഞാൻ വന്നത് അല്ലാതെ നിന്നെ കാണാനല്ല…”

അവൻ മുഖം വീർപ്പിച്ച് പറഞ്ഞു

അവന്റെ മുഖം കണ്ട് വൃന്ദയ്ക്ക് ചിരി വന്നു,

“എന്നിട്ട് തക്കാളി കിട്ടിയോ…?”

അവൾ പുഞ്ചിരിയോടെ ചോദിച്ചു

“ഇല്ല… തക്കാളി തിന്നാൻ സമ്മതിക്കണ്ടേ…”

അവൻ പതിയെ പറഞ്ഞു

“എന്നാ തിന്നോ…”

അവന്റെ നീലക്കണ്ണുകളിൽ നോക്കികൊണ്ട് അവൾ ആർദ്രമായി പറഞ്ഞു,

“തിന്നട്ടെ…”

അവളെ അവനോട് ചേർത്തുകൊണ്ട് പറഞ്ഞു

“മ്”

അവളുടെ സ്വരം ആർദ്രമായിരുന്നു
അവൻ പതിയെ അവളുടെ കവിളിൽ ചുംബിച്ചു, പിന്നീട് ആ തുടുത്ത കവിളുകളിൽ പതിയെ കടിച്ചു… വൃന്ദ ഒരു നിമിഷം ആ ചെയ്തികളിൽ ലയിച്ചു നിന്നു, അവന്റെ ചുണ്ടുകൾ പതിയെ താഴെക്കിഴഞ്ഞു അവളുടെ ചുണ്ടുകൾ സ്വന്തമാക്കി, അവളുടെ കൈകൾ അവന്റെ ഷർട്ടിൽ പിടിച്ചു മുറുക്കി, എത്രനേരം അങ്ങനെ നിന്നെന്നറിയില്ല, ഒരു ശബ്ദം കേട്ട് ശ്രദ്ധിക്കുമ്പോഴാണ് കണ്ണ് തള്ളി വായ തുറന്ന് അവരെ നോക്കി നിൽക്കുന്ന ഭൈരവിനെ കാണുന്നത്,

“യ്യോ… ന്റെ കാവിലമ്മേ…”

എന്ന് വിളിച്ചുകൊണ്ടു വൃന്ദ ചമ്മലോടെ രുദ്രിന്റെ പിന്നിലൊളിച്ചു,

രുദ്ര് അവനെ നോക്കി നന്നായൊന്ന് ഇളിച്ചു,

“ന്തോന്നാടാ ഇത്…”

ചളിപ്പോടെ ഭൈരവ് ചോദിച്ചു

“അത് ഉണ്ണിക്കുട്ടന്റെ കണ്ണില് പൊടി വീണപ്പോ… ഞാനത് എടുക്കാൻ… വായിലൂടെ ഊതി…”

രുദ്ര് വാക്കുകൾ തപ്പിപെറുക്കി

“സ്സ്…ഹാ…”

വൃന്ദ രുദ്രിന്റെ പുറത്ത് നന്നായൊന്ന് പിച്ചി, രുദ്ര് എരിവ് വലിച്ചു,

ഭൈരവ് രുദ്രിന് പിന്നിൽ നിൽക്കുന്ന വൃന്ദയെ നോക്കി, കണ്ണുകൾ ഇറുകെ അടച്ച് കൈകൾ കൂട്ടിതിരുമി ചമ്മലോടെ നിൽക്കുകയാണ് കക്ഷി,

“ഇങ്ങോട്ട് മാറി നിൽക്ക്…”

കപട ദേഷ്യത്തോടെ ഭൈരവ് പറഞ്ഞു

അവൾ ഇല്ലാന്ന് തലയാട്ടിക്കൊണ്ട് രുദ്രിന്റെ കയ്യിൽ തൂങ്ങി നിന്നു

“എന്തായിരുന്നു രണ്ടിനും ഇവിടെ പരിപാടി…?”

ഭൈരവ് കുസൃതിയോടെ ചോദിച്ചു

വൃന്ദ പെട്ടെന്ന് രുദ്രിനെ വിട്ട് നാണിച്ചു അടുക്കളയിലേക്കോടി,

ഭൈരവ് ആക്കി ചിരിയോടെ അത് നോക്കി നിന്നു

പിന്നീട് തിരിഞ്ഞ് രുദ്രിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് ചുമരിലേക്ക് ചേർത്തു

“എന്തോന്നാടാ നാറി… ആ പാവപ്പെട്ട പെങ്കൊച്ചിനെ പെഴപ്പിക്കാൻ നോക്കുന്നോ…”

ഭൈരവ് ശബ്ദം അമർത്തിക്കൊണ്ട് ചോദിച്ചു

“വിഡ്രാ… ഞാനെന്തിനാ അവളെ പെഴപ്പിക്കുന്നത്, അവളെന്റെയാടാ, എന്റെ മാത്രം…”

രുദ്ര് അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു,

“ആണല്ലോ…? അപ്പൊ ഇനി ഇമ്മാതിരി വേലകൾ കാണിച്ചാലുണ്ടല്ലോ… പള്ളയ്ക്ക് മുട്ട് കേറ്റിത്തരും ഞാൻ… ഇവിടെ നിങ്ങൾ രണ്ടുപേർ മാത്രമല്ല പറഞ്ഞേക്കാം…”

ഭൈരവ് ചിരിയോടെ മുട്ടുയർത്തിക്കൊണ്ട് പറഞ്ഞു, പിന്നീട് അവർ പരസ്പരം നോക്കി ചിരിച്ചു

••❀••

“ഡീ.. ഉണ്ടക്കണ്ണി…”

അന്ന് വൈകിട്ട് കാവിൽ വിളക്ക് വയ്ക്കാൻ പോകുകയായിരുന്ന വൃന്ദയും കണ്ണനും കുഞ്ഞിയും പിറകിൽ നിന്നും ആരോ വിളിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കി,

സുമുഖനായ ഒരു ചെറുപ്പക്കാരൻ മുഖത്ത് ചിരിയുമായി അവർക്കരികിലേക്ക് വരുന്നുണ്ടായിരുന്നു,

ഒരു നിമിഷം അത്ഭുതവും പിന്നേ നിറഞ്ഞ ചിരിയും, വൃന്ദയുടെയും കണ്ണന്റെയും മുഖത്ത് വിരിഞ്ഞു

“വിവേകേട്ടാ… ഇതെപ്പോ വന്നു നാട്ടിൽ… ലതേച്ചി ഒന്നും പറഞ്ഞില്ലല്ലോ…”

വൃന്ദ ചിരിയോടെ ചോദിച്ചു,

“ഇന്ന് രാവിലെ, ഞാനാ അമ്മയോട് പറഞ്ഞത് നിങ്ങളോട് പറയണ്ടാന്ന്, ഒരു സർപ്രൈസ്‌ തരാൻ…”

വിവേക് അവരുടെ അടുത്തെത്തി പറഞ്ഞു

“ടാ… കണ്ണാ നീയങ്ങ് വലുതായല്ലോ… ഇതാരാ കൂടെ…?”

വിവേക് വാത്സല്യത്തോടെ കണ്ണനോട് ചോദിച്ചു

“ഇത് കുഞ്ഞി, വിശ്വനാഥൻ മാമന്റെ മോളാ…”

കണ്ണൻ പറഞ്ഞു

“അമ്മ പറഞ്ഞാരുന്നു… പണ്ട് പുറപ്പെട്ടുപോയ…?”

അവർ അതേയെന്ന് തലയാട്ടി

“അപ്പൊ കണ്ണന്റെ മുറപ്പെണ്ണ്… കൊള്ളാലോ സുന്ദരിക്കുട്ടിയാണല്ലോ…”

വിവേക് അവരെ നോക്കി പറഞ്ഞു

കുഞ്ഞി നാണത്തോടെ കണ്ണന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു,

“പിന്നേ… എന്തൊക്കെയാ വിശേഷങ്ങൾ… പറ…”

വിവേക് വൃന്ദയോട് ചോദിച്ചു

അവളതിനൊന്ന് ചിരിച്ചു

“പിന്നേ… നമ്മുടെ കോമൺ ശത്രുക്കൾ എന്ത് പറയുന്നു…? കല്യാണ നിശ്ചയം കഴിഞ്ഞല്ലേ…?”

അവൻ ഓരോന്നായി ചോദിച്ചു

“അതൊക്കെ വിട്ടേക്ക് ഇനിയൊന്നിനും പോകണ്ട… കഴിതൊക്കെ കള…”

വൃന്ദ അവനോട് പറഞ്ഞു

“ഏയ്‌… ഞാനൊന്നിനും പോകുന്നില്ല… പക്ഷേ എന്നെ ഈ വിധമാക്കിയ അവൾക്കും അവളുടെ തന്തക്കും ഒരു പണി കൊടുക്കണം… ഇല്ലേൽ ഈ മീശയും വച്ചു നടക്കുന്നതിൽ അർത്ഥമില്ല…”

അവൻ പറഞ്ഞു,

“നോക്കിക്കോ ഞാൻ പോണേനു മുന്നേ അവർക്കിട്ട് ഒരടാറ് പണി കൊടുത്തിരിക്കും ഞാൻ,”

വിവേക് പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു.

••❀••

ഇനി ഉത്സവകാലം

കാവിലെ ഉത്സവത്തിന് ഏഴ് ദിവസം മുന്നേ നിലവറയിൽനിന്നും ദേവി വിഗ്രഹവും കിരീടവും ആചാരാനുഷ്ടാനങ്ങളോടെ പുറത്തെടുക്കും, പിന്നീട് അഞ്ചുദിവസത്തെ കൃത്യമായ പൂജാ വിധികൾക്കൊപ്പം ആറാം ദിവസം ഘോഷയാത്രയോടെ കാവിലെ കുളത്തിൽ നീരാടിച്ചു കാവിൽ പ്രതിഷ്ടിക്കും, പിന്നീട് രണ്ടുനാൾ കഴിഞ്ഞ് പൂജാവിധികളോടെ പത്തുദിവസത്തെ ഉത്സവത്തിന് നട തുറന്ന് നാട്ടുകാർക്ക് ദർശനം നൽകും, ഇതാണ് ദേവടം കാവിലെ രീതി,

••❀••

ഇന്ന് തറവാട്ടിലെ നിലവറയിൽ നിന്നും ദേവി വിഗ്രഹം പുറത്തെടുത്ത് ദേവടത്തെ പൂജാമുറിയിൽ അഞ്ചു ദിവസം യഥാവിധി പൂജകൾ നടത്തും, അതിനുശേഷമാണ് ഉത്സവത്തിനായി കാവിൽ പ്രതിഷ്ടിക്കുന്നത്, പൂജാരിമാരും തന്ത്രിയുമെല്ലാം എത്തിയിട്ടുണ്ട്,

ആദ്യം പ്രപഞ്ചത്തിലെ സർവ ചരാചരങ്ങൾക്ക് വേണ്ടിയും, സർവ മനുഷ്യർക്ക് ഐശ്വര്യവും സമാധാനത്തിനും വേണ്ടിയും, വസിക്കുന്ന രാജ്യത്തിനു കീർത്തിക്കുവേണ്ടിയും, ചക്രവർത്തിമാർക്ക് പുകല്പറ്റാൻവേണ്ടിയും, നാടിന് വരൾച്ചയും രോഗങ്ങളും വരാതിരിക്കാൻവേണ്ടിയും, രാജാവ് നീണാൾ വാഴാൻവേണ്ടിയും, പ്രജകൾക്ക് നന്മയ്ക്ക് വേണ്ടിയും, ക്ഷേത്രത്തിന് വേണ്ടിയും, തറവാടിന് സമ്പൽസമൃദ്ധി ഉണ്ടാകാനും, തറവാട്ടഗംങ്ങൾക്ക് രോഗ ബാധയും ജരാനരകളും ഉണ്ടാകാതിരിക്കാനും ദീർഘായുസ്സിന് വേണ്ടിയും ദേവിക്ക് പൂജനടത്തി അപേക്ഷിക്കും,

പിന്നീട് ക്ഷേത്ര കാവലിനായി കാവിലമ്മ തന്നെ നിയോഗിച്ചത് എന്ന് സങ്കൽപ്പിക്കുന്ന കാവിന് അക്കരെയുള്ള കരിമ്പനയുടെ മുകളിൽ വസിക്കുന്ന തേവി എന്ന യക്ഷിയമ്മയെ താമ്പൂലം, കൊഴുന്ന്, നെല്ല്, ചുവന്ന പട്ട്, കുങ്കുമം എന്നിവകൊണ്ട് പ്രീതിപ്പെടുത്തി, തറവാട്ട് പടിയിൽ നിന്ന് ദേവിക്ക് അകമ്പടിക്ക് ക്ഷണിക്കും, ദേവി വിഗ്രഹം കാവിലെത്തി പ്രതിഷ്ടിച്ചാൽ ദേവിയുടെ ദാസിയും, കാവിന്റെ കാവൽക്കാരിയുമായി തേവി എന്ന യക്ഷി മാറും എന്നാണ് സങ്കല്പം,

വൃന്ദ അന്ന് രാവിലെ എഴുന്നേറ്റ് കെടാവിളക്കിൽ എണ്ണയൊഴിച്ച് അടുക്കളയിൽ വന്നപ്പോൾ ലതയുണ്ട് അടുക്കളയിൽ, ലത തന്നെ എല്ലാവർക്കുമുള്ള ചായയും മറ്റും ഉണ്ടാക്കിയിരുന്നു, വൃന്ദ ചിരിച്ചുകൊണ്ട് ലതയോട് വിശേഷങ്ങൾ തിരക്കി, തിരികെ മുറിയിലേക്ക് ചെന്നു, കണ്ണനും കുഞ്ഞിയും ഉണർന്നിട്ടില്ല, ഇപ്പൊ കുഞ്ഞിയും കണ്ണനോപ്പമാണ് ഉറങ്ങുന്നത്, കണ്ണനെ കെട്ടിപ്പിടിച്ച് ഒരു കാല് അവന്റെ ദേഹത്തേക്കിട്ട് സുഖമായുറങ്ങുന്നു, കണ്ണനും നല്ല ഉറക്കത്തിലാണ്, വൃന്ദ രണ്ടുപേരെയും നോക്കി പുഞ്ചിരിച്ച്, രണ്ടു പേരെയും പതിയെ തലോടി,

കുഞ്ഞി ഉറക്കത്തിലെന്തോ പറയുന്നുണ്ട് അതിൽ കണ്ണേട്ടാ എന്ന് മാത്രം വ്യക്തമായി കേൾക്കാം, കണ്ണൻ അതിന് ഉത്തരമെന്നവണ്ണം ഉറക്കത്തിൽ മൂളുന്നുണ്ട്,
‘രണ്ടും പറ്റിയ കൂട്ടാണ്…’

വൃന്ദ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,

“പിള്ളേര് എണീറ്റില്ലേ മോളെ…?”

സീതലക്ഷ്മി മുറിയിലേക്ക് വന്നുകൊണ്ട് ചോദിച്ചു, വൃന്ദ പെട്ടെന്നെഴുന്നേറ്റ് ഇല്ല എന്ന് തലയാട്ടി

“ഇന്ന് പൂജ തുടങ്ങുവല്ലേ… വിളിച്ച് എഴുന്നേൽപ്പിക്ക്…”

സീതലക്ഷ്മി അവരുടെ കിടത്തം കണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞു,

സീതലക്ഷ്മി അവരെ പതിയെ തട്ടി വിളിച്ചു, കുഞ്ഞി ഒന്നുകൂടി കുറുകിക്കൊണ്ട് കണ്ണന്റെ ദേഹത്തേക്കൊട്ടി, കണ്ണൻ അവളെ ചേർത്ത് പിടിച്ച് കിടന്നു,

അത് കണ്ട് വൃന്ദയ്ക്കും സീതലക്ഷ്മിക്കും ചിരി പൊട്ടി

“എന്റെ ചൂടില്ലെങ്കിൽ ഉറങ്ങാത്ത പെണ്ണാ… ഇപ്പൊ കണ്ണേട്ടനെ കിട്ടീപ്പോ ആരേം വേണ്ട അവൾക്ക്… കള്ളി…”

സീതലക്ഷ്മി ചിരിച്ചുകൊണ്ട് കുഞ്ഞിയുടെ തുടയിൽ പതിയെ തല്ലി, വൃന്ദയും പതിയെ പുഞ്ചിരിച്ചു

“സീതാമ്മ പൊയ്ക്കോ, കുഞ്ഞീയെ ഞാൻ റെഡി ആക്കിക്കോളാം…”

വൃന്ദ പറഞ്ഞു,

സീതലക്ഷ്മി പുഞ്ചിരിയോടെ ഒന്ന് മൂളിയിട്ട് പുറത്തേക്ക് പോയി,

വൃന്ദ രണ്ടുപേരെയും പതിയെ തട്ടി എഴുന്നേൽപ്പിച്ചു, കുഞ്ഞി എഴുന്നേറ്റങ്കിലും കണ്ണൻ വീണ്ടും ചുരുണ്ടുകൂടി,

വൃന്ദ കുഞ്ഞിയെ പല്ലുതേപ്പിച്ചു കുളിപ്പിച്ച് വരുമ്പോഴും കണ്ണൻ മൂടിപ്പുതച്ചു ഉറക്കമായിരുന്നു, കുഞ്ഞി കണ്ണന്റെ അടുത്തെത്തി കണ്ണന്റെ പുതപ്പ് മാറ്റി

“എണീക്ക് കണ്ണേട്ടാ…”

കുഞ്ഞി അവനെ കുലുക്കി വിളിച്ചു, എന്നിട്ടും അനക്കമില്ലാത്തതിനാൽ കുഞ്ഞി അവളുടെ നനഞ്ഞ മുടിയിൽ നിന്നും വെള്ളമെടുത്ത് കണ്ണന്റെ കവിളിൽ തേച്ചു കൊടുത്തു, കണ്ണനൊന്ന് മുഖം ചുളിച്ചു,

“പ്ലീസ് കുഞ്ഞി… ഇത്തിരി നേരംകൂടെ ഒറങ്ങട്ടെ…”

കണ്ണൻ ദയനീയമായി പറഞ്ഞ് തിരിഞ്ഞു കിടന്നു

“മടിയൻ കണ്ണേട്ടൻ…”

കുഞ്ഞി ചിരിച്ചുകൊണ്ട് പറഞ്ഞു

“കുഞ്ഞി… മോള് പോയി ഡ്രസ്സ്‌ ചെയ്തിട്ട് വാ… നമുക്ക് തൊഴാൻ പോണം…”

അവിടേക്ക് വന്ന വൃന്ദ പറഞ്ഞു

“കണ്ണേട്ടൻ ഏത് കളർ ഡ്രസ്സാ ഇടുന്നെ ഉണ്ണിയേച്ചി…?”

കുഞ്ഞി ചോദിച്ചു

“അറിയില്ലല്ലോ കുഞ്ഞി…”

വൃന്ദ പറഞ്ഞു

അത് കേട്ട് കുഞ്ഞി കബോർഡിൽ നിന്നും ചുവന്ന നിറത്തിലുള്ള കണ്ണന്റെ ഡ്രസ്സ്‌ എടുത്ത് കട്ടിലിൽ വച്ചു

“കണ്ണേട്ടനോട് ഇതിട്ടാ മതീന്ന് പറേണെ ഉണ്ണിയേച്ചി…”

കുഞ്ഞി പറഞ്ഞിട്ട് പുറത്തേക്ക് പോയി,

വൃന്ദ പുഞ്ചിരിച്ചുകൊണ്ട് അതെല്ലാം നോക്കി നിന്നു, പിന്നീട് കണ്ണനെ തട്ടിയുണർത്തി ഫ്രഷാവാൻ പറഞ്ഞു വിട്ടു ,

അപ്പോഴേക്കും കുഞ്ഞി ഒരു ചുവന്ന ഉടുപ്പും ക്രീം നിറത്തിലുള്ള പട്ടുപാവാടയും ഇട്ടുകൊണ്ട് തുള്ളിചാടി അകത്തേക്ക് വന്നു,

“ഉണ്ണിയേച്ചി, എന്റെ മുടിയൊന്ന് കെട്ടിതരോ…?”

കുഞ്ഞി ചോദിച്ചു

“പിന്നെന്താ…”

വൃന്ദ ചിരിച്ചുകൊണ്ട് പറഞ്ഞു

വൃന്ദ കുഞ്ഞിയുടെ തലമുടി നന്നായി ഒതുക്കി കെട്ടിക്കൊടുക്കുമ്പോൾ കുഞ്ഞി എന്തെക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു, എല്ലാത്തിനും വൃന്ദ മൂളി കേൾക്കുന്നുണ്ട്, അപ്പോഴാണ് കണ്ണൻ കുളികഴിഞ്ഞ് മുറിയിലേക്ക് വന്നത്, വൃന്ദ അവന് പുറം തിരിഞ്ഞിരിക്കുന്നതിനാൽ കുഞ്ഞിയെ അവൻ കണ്ടില്ല, മുറിയിൽ കയറിയ ഉടനെ അരയിലുണ്ടായിരുന്ന തോർത്ത്‌ അഴിച്ച് ദൂരേക്കെറിഞ്ഞ് ഏതോ പാട്ടുപാടി ചാടിതുള്ളാൻ തുടങ്ങി, പെട്ടെന്ന് ‘അയ്യേ..’ എന്ന് കുഞ്ഞിയുടെ ഒച്ചകേട്ട് കണ്ണൻ ഞെട്ടിതിരിഞ്ഞു നോക്കി,

“അയ്യേ… കണ്ണേട്ടാ കൂയ്…”

കുഞ്ഞി മൂക്കത്തു വിരൽ വച്ച് കണ്ണനെ കളിയാക്കി ചിരിച്ചു

ചമ്മി നിന്ന കണ്ണൻ ഓടിച്ചെന്നു കട്ടിൽ കിടന്ന തോർത്ത്‌ എടുക്കുന്നതിനു മുന്നേ കുഞ്ഞി അത് കൈക്കലാക്കി അവളുടെ പിറകിൽ ഒളിപ്പിച്ചു നിന്ന് കണ്ണനെ കളിയാക്കി, കണ്ണൻ ഓടി വൃന്ദയുടെ പിന്നിൽ ഒളിച്ച് അവളുടെ പാവാടകൊണ്ട് നാണം മറക്കാൻ ശ്രമിച്ചു

“നോക്കട്ടെ കണ്ണേട്ടാ… ഞാൻ കണ്ടില്ല… ഹ.. നോക്കട്ടെന്നേ…”

കുഞ്ഞി വൃന്ദടെ മുന്നിൽ ചേർന്ന് നിന്ന് കണ്ണനെ എത്തി നോക്കി പറയുന്നുണ്ട് ,

“അയ്യേ… പോ കുഞ്ഞി… ഉണ്ണിയേച്ചി ഇവളോട് ഇറങ്ങി പോകാൻ പറ…”

കണ്ണൻ നാണം കൊണ്ട് വൃന്ദയുടെ പാവാട അവന്റെ ദേഹത്തേക്ക് ചുറ്റി കുഞ്ഞിയോട് പറഞ്ഞു, ഇതെല്ലാം കണ്ട് വൃന്ദ ചിരിച്ചുകൊണ്ട് നിന്നു, പിന്നീട് കുഞ്ഞി ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങിപ്പോയി,

കണ്ണൻ വേഗം ഡ്രസ്സ്‌ ചെയ്തു, വൃന്ദ അവന്റെ മുടി നന്നായി ചീകി ഒതുക്കി വച്ചു, അപ്പോഴേക്കും കുഞ്ഞി കയറി വന്നു, ചുവന്ന ഷർട്ടും ക്രീം നിറത്തിലുള്ള പാന്റും ധരിച്ചു നിൽക്കുന്ന കണ്ണനെ നോക്കി പതിയെ അടുത്ത് വന്നു,

“ന്ത്‌ ചന്താ ന്റെ കണ്ണേട്ടനെ കാണാൻ…”

കുഞ്ഞി ഇമവെട്ടാതെ കണ്ണനെ നോക്കികൊണ്ട് അവന്റെ കവിളിൽ കൈ വച്ചുകൊണ്ട് പറഞ്ഞു

“കുഞ്ഞീം ചുന്ദരിയായിട്ടുണ്ട്…”

കണ്ണൻ കുഞ്ഞീടെ താടിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു, കുഞ്ഞി അത് കേട്ട് നാണത്തോടെ നിന്നു,

“ഞങ്ങള് പൊയ്ക്കോട്ടേ ഉണ്ണിയേച്ചി…”

കണ്ണൻ അവരെനോക്കി പുഞ്ചിരിച്ച് നിൽക്കുന്ന വൃന്ദയോടായി ചോദിച്ചു, അതിന് വൃന്ദ ചിരിച്ചുകൊണ്ട് തലയാട്ടി

••❀••

രുദ്രിനുള്ള ചായയുമായി വൃന്ദ അവന്റെ മുറിയിലേക്ക് നടന്നു, രുദ്രിന്റെ മുറിയുടെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു, വൃന്ദ പതിയെ അകത്തേക്ക് കടന്നു, രുദ്ര് കട്ടിലിൽ മൂടിപ്പുതച്ച് കിടക്കുന്നുണ്ട്, വൃന്ദ കപ്പ്‌ ടേബിളിൽ വച്ച്, പതിയെ ഒരു കുസൃതി ചിരിയുമായി അവനടുത്തേക്ക് വന്നു, പതിയെ കുനിഞ്ഞു അവന്റെ മുഖത്തേക്ക് നോക്കി, പെട്ടെന്ന് അവളെ ഞെട്ടിച്ചുകൊണ്ട് രുദ്ര് അവളെ കെട്ടിപ്പിടിച്ച് കട്ടിലിലേക്കിട്ട് അവളെ അവന്റെ അടിയിലേക്കാക്കി,

“യ്യോ… ന്റെ കാവിലമ്മേ…”

അല്പം ഉറക്കെത്തന്നെ വൃന്ദ ഞെട്ടി വിളിച്ചുപോയി

വൃന്ദ നോക്കുമ്പോൾ ചുണ്ടിലൊരു പുഞ്ചിരിയുമായി അവളെത്തന്നെ നോക്കി കിടക്കുന്ന രുദ്ര്, ആ നീലക്കണ്ണുകളിൽ ഒളിപ്പിച്ച കുസൃതിയോടെ അവളെ നോക്കി, അവളുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു

“ദേ… മാറങ്ങോട്ട്… ആരേലും വരും.. പറഞ്ഞേക്കാം…”

വൃന്ദ പെട്ടെന്ന് തുറന്നുകിടന്ന വാതിലിൽ നോക്കികൊണ്ട് പറഞ്ഞു

“വരട്ടെ… എന്നാലും ഞാൻ വിടില്ല…”

രുദ്ര് അവളിൽ ഒന്നുകൂടി അമർന്നുകൊണ്ട് പറഞ്ഞു,

അവൾ ഒരുനിമിഷം അവനെ നോക്കിക്കിടന്നു പിന്നീട് കയ്യുയർത്തി അവന്റെ മുഖത്തേക്ക് കിടന്ന മുടി പതിയെ മാടി ഒതുക്കി

“ഇന്നെന്താ രാവിലെ ഓടാൻ പോയില്ലേ…?”

അവൾ പതിയെ ചോദിച്ചു

“ഇല്ല… ഇന്ന് ഒരു മൂഡ് തോന്നിയില്ല…”

അവൻ അവളുടെ നെറുകയിൽ മുത്തിക്കൊണ്ട് പറഞ്ഞു, ഒരു നിമിഷം അവളത് കണ്ണടച്ച് സ്വീകരിച്ചു

“മാറിയേ… ഇന്ന് തറവാട്ടിൽ പൂജ തുടങ്ങുവാ… എനിക്ക് തൊഴാൻ പോണം… മോനും പോയി കുളിച്ച് സുന്ദരനായി വാ…”

അവൾ അവനിൽനിന്നും പിടഞ്ഞു മാറിക്കൊണ്ട് പറഞ്ഞു, അവൾ പുറത്തേക്ക് പോകാൻ തുനിഞ്ഞതും രുദ്ര് അവളുടെ കയ്യിൽ പിടിച്ചു നിർത്തി അവന്റെ നെഞ്ചിലേക്ക് ചേർത്തു, ഒരു നിമിഷം അവർ പരിസരം മറന്ന് ഒന്നിച്ചു ചേർന്ന് നിന്നു,
“ഡീ…”

പെട്ടെന്നൊരലർച്ചകേട്ട് അവർ ഞെട്ടി മാറി, നോക്കുമ്പോൾ കോപം കൊണ്ട് ജ്വലിച്ച് അവരേതന്നെ നോക്കി നിൽക്കുന്ന ശില്പ,

വൃന്ദ അടിമുടി വിറച്ചു, രുദ്രിന് പറയത്തക്ക ഭാവവ്യത്യാസമൊന്നും ഉണ്ടായില്ല,

പെട്ടെന്ന് ശില്പ പാഞ്ഞു വന്ന് രുദ്രിന്റെ പിന്നിൽ നിന്ന വൃന്ദയെ കയ്യിൽപിടിച്ചു വലിച്ച് മുന്നിലേക്ക് നിർത്തിയിട്ട് അവളുടെ കവിളിലേക്ക് തല്ലാനായി വലതുകൈ ആഞ്ഞു വീശി, വൃന്ദ പേടിച്ച് കണ്ണുകൾ ഇറുക്കെയടച്ചു തല്ലാനോങ്ങിയ കൈ പാതിയിൽ വച്ച് രുദ്ര് തടഞ്ഞു, വൃന്ദ കണ്ണ് തുറന്നു നോക്കുമ്പോൾ പോര്കോഴികളെപ്പോലെ നിൽക്കുന്ന ശില്പയെയും രുദ്രിനെയുമാണ് കാണുന്നത്

“ഹാ… തല്ലാൻ വരട്ടെ… അതിനു മുൻപ് എന്തിനാ തല്ലുന്നതെന്ന് പറ…”

രുദ്ര് തെല്ല് പരിഹാസത്തോടെ ശില്പയോട് ചോദിച്ചു,

“തല്ലുകല്ല…കൊല്ലും ഞാനിവളെ…”

ശില്പ വീറോടെ പറഞ്ഞുകൊണ്ട് വീണ്ടും വൃന്ദയ്ക്ക് നേരെ തിരിഞ്ഞു

“തൊടില്ല നീയിവളെ… നീയന്നല്ല ഒരുത്തരും… ഇവൾ എന്റെ പെണ്ണാണ്… ഈ രുദ്രിന്റെ ജീവൻ… അവളെ നീ നുള്ളി വേദനിപ്പിച്ചൂന്ന് ഞാനറിഞ്ഞാൽ, കൊത്തിയരിഞ്ഞുകളയും ഞാൻ…”

വല്ലാതെ മുറുകിയ മുഖത്തോടെ രുദ്ര് ശിൽപയുടെ കൈ കുടഞ്ഞെറിഞ്ഞു, ശില്പ ഒരു നിമിഷം അവന്റെ മുഖത്ത് ഉറ്റുനോക്കി പല്ലുകടിച്ചു

“എന്നാൽ നീയൊന്നറിഞ്ഞോ… നീ എന്റെയാണ്… ഈ ശിൽപയുടെ… ഒരുത്തിക്കും കൊടുക്കില്ല നിന്നെ ഞാൻ… ഈ ശില്പ ഒന്നാഗ്രഹിച്ചിട്ടുണ്ടെൽ അത് നടത്തിയിരിക്കും…”

ശില്പ രുദ്രിന്റെ ബനിയനിൽ കൂട്ടിപ്പിടിച്ചുകൊണ്ട് ഒരു ഭ്രാന്തിയെപ്പോലെ മുരണ്ടു,

അവൾ പറഞ്ഞത് കേട്ട് വൃന്ദയും രുദ്രും ഒരു നിമിഷം തറഞ്ഞു നിന്നുപോയി,

ഒരു വല്ലാത്ത ചിരിയോടെ രുദ്ര് രണ്ട് കൈകളും ബലമായി പിടിച്ചുമാറ്റി

“പ്ഫാ… നീയാരാടി ചൂലേ… നിന്റെ മനസ്സിലിരിപ്പ് കൊള്ളാലോ… എന്നാ നീയും കേട്ടോ… ഈ രുദ്രിന്റെ ജീവിതത്തിൽ ഒരേ ഒരു പെണ്ണേ ഉള്ളു, അത് ഈ നിൽക്കുന്ന ഇവളാണ്…”

കരഞ്ഞുകൊണ്ട് നിന്ന വൃന്ദയെ അവൻ പിടിച്ച് മുന്നിലേക്ക് നിർത്തിക്കൊണ്ട് പറഞ്ഞു

“അത് നിന്റെ മോഹം മാത്രമാണ്… ഈ ശില്പ മോഹിച്ചിട്ടുള്ളതൊന്നും ഇന്നേവരെ നേടാതിരുന്നിട്ടില്ല… അതിൽ ഏറ്റവും വിലപിടിച്ചതാണ് എനിക്ക് നീ… അപ്പൊ ഞാൻ നിന്നെ വിട്ടുകളയോ… ഈ നിക്കുന്നവളെ കൊന്നിട്ടായാലും നിന്നെ ഞാൻ നേടിയിരിക്കും…”

അവൾ വീറോടെ പറഞ്ഞു,

“നീയും നിന്റെ തന്തയും ഒരു നുള്ള് മണ്ണ് ഇവളുടെ ദേഹത്ത് ഇട്ടാൽ… പിന്നേ നീ രുദ്രിന്റെ മറ്റൊരു മുഖം കാണും…”

രുദ്ര് പറഞ്ഞു നിർത്തി

“കാണാം… നീയെണ്ണിക്കോ…, കാവിലെ ഉത്സവത്തിന്റെ പത്താം ദിവസത്തിനു മുൻപ് നീ എന്റെ കഴുത്തിൽ താലി കെട്ടിയിരിക്കും… പറയുന്നത് ഞാനാ… ഈ ശില്പ…”

ശില്പ വെല്ലുവിളിപോലെ അവനോട് പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു, രുദ്രിന്റെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിടർന്നു, ശില്പ ഒരു നിമിഷം നിന്നു, പതിയെ വൃന്ദയുടെ മുന്നിൽ അന്ന് നിന്നു, വൃന്ദയപ്പോഴും പേടിച്ച് വിറച്ച് നിൽക്കുകയായിരുന്നു, ശില്പയെ കണ്ട് അവൾ പേടിയോടെ രുദ്രിന്റെ കൈത്തണ്ടയിൽ മുറുക്കിപ്പിടിച്ചു,

“ഈ ശില്പയെ വേദനിപ്പിച്ചു നീയിവനൊപ്പം ജീവിക്കില്ലടി… ശില്പയാ പറയുന്നേ… നീയറിഞ്ഞോ… ഇവൻ എന്റെതാ… ഈ ശിൽപയുടെ… നീയല്ല നിന്റെ കാവിലമ്മ വന്നപ്പോലും ഞാൻ വിട്ടു തരില്ല… നോക്കിക്കോ…”

അവസാന വാചകം രുദ്രിനെ നോക്കി പറഞ്ഞിട്ട് ശില്പ പുറത്തേക്ക് പോയി,

അത്രെയും നേരം പേടിച്ച് വിറച്ച് കണ്ണീർപൊഴിച്ചു നിന്നിരുന്ന വൃന്ദയെ അവൻ തന്റെ ദേഹത്തേക്ക് ചേർത്തു, അവൾ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് വിമ്മികരഞ്ഞു

“ഉണ്ണിക്കുട്ടാ…”

രുദ്ര് പതിയെ അവളെ വിളിച്ചു, അവൾ ഒന്നുമിണ്ടാതെ കരഞ്ഞുകൊണ്ടിരുന്നു

“ഇവിടെനോക്ക്…”

രുദ്ര് പതിയെ അവളുടെ മുഖം വിരലുകൾക്കൊണ്ട് ഉയർത്തി പറഞ്ഞു

“എന്തിനാടി എപ്പോഴും ഇങ്ങനെ കരയുന്നെ…? എന്റടുത്തു ചട്ടമ്പിത്തരോം കൊണ്ട് വരാറുണ്ടല്ലോ… ഇപ്പോഴാ നീ ഒന്ന് സ്ട്രോങ്ങ്‌ ആകേണ്ടത്… നീയിപ്പോ പഴയപോലല്ല, നിനക്കിപ്പോ എല്ലാരുമുണ്ട്, പോരാത്തതിന് എന്തിനും ഏതിനും ഈ ഞാനും… ഉണ്ണിക്കുട്ടൻ പേടിക്കണ്ട എന്ത് സംഭവിച്ചാലും ദേവടം കാവിലമ്മയും പിന്നേ ഞാനും ഒപ്പമുണ്ടാകും നിനക്ക്… അതുപോരെ…”

അവൾ അവന്റെ മുഖത്ത് നോക്കി കുഞ്ഞുങ്ങളെപ്പോലെ തലയാട്ടി

“പിന്നേ കണ്ണീർ തുടക്ക്… എന്നിട്ട് പോയി സുന്ദരിക്കുട്ടിയായി വാ… ഇന്നെന്റെ ഉണ്ണിക്കുട്ടന്റെ ഭംഗി കണ്ട് ഇന്നാട്ടിലുള്ള എല്ലാവന്മാരുടേം കണ്ണടിച്ചുപോണം…”

രുദ്ര് അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു

അവന്റെ പറച്ചിൽ കേട്ട് കണ്ണീരിനിടയിലും വൃന്ദ ചിരിച്ചുപോയി,

“പോ അവിടുന്ന്…”

അവൾ അവനെ തള്ളിമാറ്റി ചിരിച്ചുകൊണ്ട് മുറിയിൽനിന്നും ഇറങ്ങിപ്പോയി,

വൃന്ദ പോയതും രുദ്രിന്റെ ചുണ്ടിലെ ചിരി മാഞ്ഞു, മുഖം ഗൗരവമായി, അവൻ തന്റെ താടിയൊന്നുഴിഞ്ഞു ഫ്രഷാവാനായി പോയി,

••❀••

രാവിലത്തെ ചടങ്ങുകൾ കഴിഞ്ഞ് ദേവടത്തെ നിലവറയിൽ നിന്നും ദേവീ വിഗ്രഹവും കിരീടവും നിലവറയിൽ നിന്നും യഥാവിധി കർമത്തോടെ പൂജമുറിയിലേക്ക് എത്തിച്ചു, ദേവടത്തെ കുടുംബാംഗങ്ങൾ മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കുകയുള്ളു, എല്ലാവരും തൊഴുകൈകളോടെ നിന്നു, അപ്പോഴേക്കും രുദ്രും അവിടേക്ക് വന്നിരുന്നു, ഒരു കടും പച്ച നിറത്തിലുള്ള കുർത്തയും അതേ നിറത്തിലുള്ള കരയുള്ള മുണ്ടുമുടുത്ത് ആ കൂട്ടത്തിലേക്ക് വന്നു, ആ വേഷത്തിൽ അവന് നല്ല ഭംഗി തോന്നിച്ചു, അവന്റെ കണ്ണുകൾ ആ കൂട്ടത്തിൽ ഒരാളെ തിരഞ്ഞു, അപ്പോൾ കണ്ടു, പട്ട് ദാവണിയുടുത്ത് കണ്ണടച്ച് തൊഴുതു നിൽക്കുന്ന അവന്റെ പെണ്ണിനെ, അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു, ഈ ലോകത്തിലെ ഏറ്റവും സുന്ദരി അവളാണെന്ന് അവന് തോന്നി, അവൻ അവളെ കണ്ണെടുക്കാതെ നോക്കി നിന്നു, കണ്ണടച്ച് തൊഴുത് ചുണ്ടുകൾ പതിയെ അനക്കി എന്തോ പ്രാർത്ഥിക്കുന്ന അവളെ കണ്ട് രുദ്രിന് വല്ലാത്ത സ്നേഹം തോന്നി, എപ്പോഴോ കണ്ണ് തുറന്ന് നോക്കിയ വൃന്ദയുടെ കണ്ണുകളും അവന്റെ കണ്ണുകളുമായി ഇടഞ്ഞു, രണ്ടുപേരുടെ കണ്ണുകളിലും പ്രണയം അലയടിച്ചു, രണ്ടുപേരുടെയും ചുണ്ടുകളിൽ അവർക്ക് വേണ്ടി മാത്രമായി പുഞ്ചിരി വിരിഞ്ഞു, അവരുടെ രണ്ടുപേരുടെയും ഭാവങ്ങൾ ശ്രദ്ധിച്ചു നിന്ന ശില്പ കടപ്പല്ല് ഞെരിച്ചു,

••❀••

പൂജാമുറിയിൽ വിഗ്രഹം പ്രതിഷ്ഠിച്ചു രാവിലത്തെ പൂജയെല്ലാം കഴിഞ്ഞു രാജേന്ദ്രൻ ഉമ്മറത്ത് നിൽക്കുമ്പോഴായിരുന്നു ശ്രീകുമാറിന്റെ കാറ് ഗേറ്റ് കടന്ന് വരുന്നത് അയാൾ കാണുന്നത്, അയാളുടെ മുഖമൊന്നു മുറുകി, മുറ്റത്ത് കാറ് നിർത്തി ശ്രീകുമാറും മായയും കിച്ചയും ഇറങ്ങി, അവർ ചിരിയോടെ നടന്ന് രാജേന്ദ്രന്റെ അടുത്ത് ചെന്നു,
“സുഖമാണോ രാജേന്ദ്രാ…?”

ചിരിയോടെ തന്നെ ശ്രീകുമാർ ചോദിച്ചു

“നീയെന്താടാ ഇവിടെ…?”

രാജേന്ദ്രൻ മുറുകിയ മുഖത്തോടെ ചോദിച്ചു

“ഹ… അതെന്ത്‌ ചോദ്യ രാജേന്ദ്രാ… കാലം മാറിയത് രാജേന്ദ്രൻ അറിഞ്ഞില്ലേ, നിന്റെ ഭരണമൊക്കെ തീരാൻ പോവുല്ലേ… അപ്പൊ ഇവിടെ ചില മാറ്റങ്ങളൊക്കെ വരും, അതിലൊന്നാ ഇത്…”

ശ്രീകുമാർ പറഞ്ഞു,

രാജേന്ദ്രൻ ഒന്ന് ഞെട്ടിയെങ്കിലും അത് മറച്ചുവച്ച് അയാളോന്ന് ചിരിച്ചു

“അയ്യോ അതോർത്ത് നീ വിഷമിക്കണ്ട, എന്തൊക്കെ മാറ്റം വന്നാലും ആരും ഈ രാജേന്ദ്രന്റെ രോമത്തിൽ തൊടില്ല, പൂച്ചയുടെ ജന്മമാ എന്റേത്… വീണാലും നാലുകാലിലെ വീഴു…”

രാജേന്ദ്രൻ പുച്ഛത്തോടെ പറഞ്ഞു

“ഏത് തുടക്കത്തിനും ഒരവസാനമില്ലേ രാജേന്ദ്രാ… നിന്റവസാനം തുടങ്ങിക്കഴിഞ്ഞു, ഒന്നും രണ്ടുമല്ല ഈ കുടുംബത്തിലെ നാല് മരണങ്ങൾക്കാ നീ ഉത്തരം പറയേണ്ടത്, കൂടാതെ സാമ്പത്തിക തട്ടിപ്പുകളും, എല്ലാത്തിന്റേം അന്വേഷണം തീരാറായിട്ടുണ്ട്, നീയറിഞ്ഞുകാണില്ല ഇങ്ങനൊരു അന്വേഷണം നടക്കുന്നത്… നീ വലിയ പിടിപാടുള്ള ആളല്ലേ…? അതുകൊണ്ട് എല്ലാം രഹസ്യമായിരുന്നു…”

രാജേന്ദ്രനിൽ ഒരു നടുക്കമുണ്ടായി, അത് കണ്ട് ശ്രീകുമാർ ഒന്ന് പുച്ഛിച്ചു ചിരിച്ചു,

“ആ… ശ്രീകുമാർ, വാടോ, എന്താ അവിടെത്തന്നെ നിൽക്കുന്നത്, അകത്തേക്ക് വാ എല്ലാരും…”

വിശ്വനാഥൻ അവിടേക്ക് വന്നുകൊണ്ട് പറഞ്ഞു, എല്ലാവരുടെയും ശ്രദ്ധ വിശ്വനാഥന് നേർക്കായി, ശ്രീകുമാറും മറ്റുള്ളവരും വിശ്വനാഥനെ നോക്കി ചിരിച്ചു

“അളിയനറിയില്ലേ ശ്രീകുമാറിനെ…?”

വിശ്വനാഥൻ രാജേന്ദ്രനോട് ചോദിച്ചു,

അറിയാം എന്ന് ചുണ്ടിലൊരു ചിരി വരുത്തിക്കൊണ്ട് തലയാട്ടി,

വിശ്വനാഥൻ അവരെയും കൂട്ടി ഉള്ളിലേക്ക് നടന്നു

രാജേന്ദ്രന്റെ മനസ്സിൽ ഒരു വല്ലാത്ത പരിഭ്രമം ഉരുണ്ടുകൂടിയിരുന്നു,

••❀••

രാജേന്ദ്രൻ ടെൻഷനോടെ മുറിയിലേക്ക് വന്ന് എന്തോ ആലോചിച്ച് ഉലാത്തി, ഷെൽഫ് തുറന്ന് ഒരു മദ്യക്കുപ്പിയെടുത്ത് മദ്യം വായിലേക്കൊഴിച്ചു, തൊണ്ട പൊള്ളുന്ന എരിവോടെ മദ്യം ആമാശയത്തിലേക്കോഴുകി, അപ്പോഴാണ് ശില്പ അവിടേക്ക് വന്നത്, വന്നപാടെ അസ്വസ്ഥതയോടെ അവൾ കട്ടിലിൽ കയറി ഇരുന്നു,

“അച്ഛനെന്താ ഒരു ടെൻഷൻ പോലെ…??”

ശില്പ അയാളോട് ചോദിച്ചു

“ഏയ്‌… ഒന്നൂല്ല മോളെ…”

“അല്ല… എന്തോ ഉണ്ട്…”

അവൾ പിന്നെയും ചോദിച്ചു

“അത്… എന്റെയുള്ളിൽ തിരികെടാതെ കിടക്കുന്ന ഒരു ബോംബ്, ആരുമറിയാത്ത ഒരെണ്ണം… ഞാനത് ചാരം കൊണ്ട് മൂടിയിട്ടിരുന്നു… അതിപ്പോ ആരെക്കെയോ ചികഞ്ഞെടുത്തോ എന്നൊരു തോന്നൽ…”

അയാൾ ആവലാതി മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു

ശില്പ അയാളെ നോക്കി നിന്നു

“എനിക്ക് അച്ഛനോടൊരു കാര്യം പറയാനുണ്ടായിരുന്നു”

ശില്പ പറഞ്ഞു

അയാൾ ചോദ്യ ഭാവത്തിൽ അവളെ നോക്കി

അവൾ നടന്നതെല്ലാം അയാളോട് പറഞ്ഞു, അയാൾ ഒരു നിമിഷം ആലോചിച്ചു, അയാളുടെ കണ്ണുകൾ കുറുകി

“ഓഹോ… അപ്പൊ അങ്ങനൊരു കഥ നടക്കുന്നുണ്ടല്ലേ… ഇനി ഒന്നും വച്ചു താമസിപ്പിക്കരുത്, എല്ലാം അവസാനിപ്പിക്കാൻ സമയമായി…”

അയാൾ കുടിലത കണ്ണിൽ നിറച്ചുകൊണ്ട് പറഞ്ഞു

ശില്പയും ഗൂഢമായി ചിരിച്ചു

••❀••

വൃന്ദ പുറമെ ധൈര്യം കാട്ടിയെങ്കിലും അവളുടെ ഉള്ളിൽ വല്ലാത്ത ഭയം നിറഞ്ഞിരുന്നു, കിച്ചയെ കണ്ടപ്പോൾ ഒരു ആശ്രയമെന്നവണ്ണം അവളോട് രാവിലത്തെ കാര്യങ്ങൾ പറഞ്ഞു, കിച്ച കുറച്ചുനേരം ഒന്നും മിണ്ടിയില്ല,

“നീയെന്തിനാ ഉണ്ണി ഇങ്ങനെ ഭയക്കുന്നെ, രുദ്രേട്ടൻ പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്, നീയിപ്പോ പണ്ടത്തെപോലെയല്ല, ഇപ്പൊ നിനക്ക് ചുറ്റും നിന്നെ സ്നേഹിക്കുന്നവരെല്ലാമുണ്ട്, ഈ ഞങ്ങളുണ്ട്, ഇപ്പോഴെങ്കിലും അല്പം ധൈര്യം കാണിക്ക്, പേടിച്ച് വിറച്ചിരിക്കാനാണെങ്കിൽ എന്നും അങ്ങനെ ഇരിക്കാനെ പറ്റു, ആ ഡാഷ് മോളുടെ കാര്യം രുദ്രേട്ടൻ നോക്കിക്കോളും, അവളുടെ തന്തയുടെ കാര്യം പോലീസും… കാവിലെ ഉത്സവം കഴിയട്ടെ, നിന്റെ വലിയച്ഛനെ വിലങ്ങുവച്ചു നിന്റെ മുന്നിലൂടെ നടക്കുന്നത് നിനക്ക് കാണാം…”

കിച്ച അവളെ ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞു, വൃന്ദയ്ക്ക് അവളുടെ വാക്കുകൾ അല്പം ആശ്വാസം നൽകി

“പറഞ്ഞപോലെ എന്റെ ചെറുക്കൻ എവിടെ…?”

കിച്ച വൃന്ദയോട് ചോദിച്ചു,

“ഇന്ന് കണ്ടതേയില്ല, ചെലപ്പോ അകത്ത് കാണും,”

വൃന്ദ ചിരിച്ചുകൊണ്ട് പറഞ്ഞു

“അപ്പൊ ഞാനൊന്ന് പോയി കണ്ടിട്ട് വരട്ടെ…”

അവൾ വൃന്ദയുടെ കവിളിൽ ഒരുമ്മയും കൊടുത്ത് ഭൈരവിന്റെ മുറിയിലേക്ക് ഓടി,

ഭൈരവ് കുളി കഴിഞ്ഞ് വസ്ത്രം മാറുകയായിരുന്നു, ഒരു മുണ്ടുടുത്ത് ഷർട്ട്‌ ഇടാൻ കയ്യിലെടുക്കുമ്പോഴാണ് എന്തോ ഒന്ന് അവനെ വന്ന് അവനെ ഇടിച്ചത്, ഭൈരവ് അതിനെയും കൊണ്ട് ബാലൻസ് തെറ്റി കട്ടിലിലേക്ക് വീണു, അവൻ ഞെട്ടി നോക്കുമ്പോൾ കാണുന്നത് ഉടുമ്പ് പിടിച്ചപോലെ അവനെയും ചുറ്റിപ്പിടിച്ചു അവന്റെ നെഞ്ചിൽ അമർന്ന് കിടക്കുന്ന കിച്ചയെയാണ്, ഒരു നിമിഷം അവനൊന്ന് പകച്ചെങ്കിലും പിന്നീട് അവൻ അവളെ തള്ളിമാറ്റാൻ നോക്കി, അപ്പോഴേക്കും കിച്ച അവനിലുള്ള പിടിച്ചു ഒന്നുകൂടി മുറുക്കിയിരുന്നു,

“പെണ്ണേ മാറ്… ആരെങ്കിലും കണ്ടോണ്ട് വരും പറഞ്ഞേക്കാം…”

അവൻ വെപ്രാളത്തോടെ പറഞ്ഞു

“വരട്ടെ…”

അവൾ മുഖമുയർത്തി പറഞ്ഞുകൊണ്ട് അവന്റെ നെറ്റിയിൽ ചുംബിച്ചു, ഭൈരവ് ഒന്ന് ഞെട്ടി

“കളിക്കാതെ മാറ് പെണ്ണേ, ഞാൻ ഷർട്ടിടട്ടെ…”

അവൻ വീണ്ടും പറഞ്ഞു

“വേണ്ട…”

അവൾ പറഞ്ഞുകൊണ്ട് അവന്റെ കവിളിൽ ചുംബിച്ചു

അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി കിടന്നു, അവൾ അവന്റെ നെഞ്ചിൽ തല ചേർത്തു

“കിച്ചേ…”

അവൻ ആർദ്രമായി വിളിച്ചു

“മ്..”

അവൾ ആ കിടപ്പിൽ തന്നെ പതിയെ മൂളി

“നിനക്ക് എന്നെക്കുറിച്ച് എന്തേലുമാറിയാമോ…?”

അവൻ ശാന്തനായി ചോദിച്ചു,

അവൾ പതിയെ മുഖമുയർത്തി എഴുന്നേറ്റ് അവന്റെ വയറിൽ ഇരുവശത്തേക്കും കാലുകൾ ഇട്ട് ഇരുന്നു അവനെ നോക്കി

“എന്താപ്പോ അറിയേണ്ടത്… എനിക്കൊന്നും അറിയണ്ട… ഇതെന്റെ ചെക്കനാണെന്ന് മാത്രമറിഞ്ഞാ മതിയെനിക്ക്…”

അവനെ ഒന്നുകൂടി കവിളിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു

“അതല്ല… ഞാൻ… ഞാൻ… ഇവരുടെ ആരുമല്ല… ഞാനൊരു അനാഥനാണ്…”

“അറിയാം…”

അവൾക്ക് സാധരണപോലെ പറഞ്ഞുകൊണ്ട് അവനെ വീണ്ടും ചുംബിച്ചു

“അറിയാമോ…?”

ഭൈരവ് അമ്പരപ്പോടെ ചോദിച്ചു

“മ്..”

അവൾ അവളുടെ ഓരോ വാക്കിലും അവനെ ചുംബിച്ചുകൊണ്ടിരുന്നു,

“എങ്ങനെ…? ആര് പറഞ്ഞു നിന്നോട്…?”

അവൻ ചോദിച്ചു

“ആര് പറഞ്ഞാലെന്താ അറിഞ്ഞാപ്പോരെ…?”

വീണ്ടും അവന്റെ കവിളിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു

“നിനക്കതിൽ വിഷമമൊന്നുമില്ലേ…?”

വീണ്ടും ചുമ്പിക്കാനാഞ്ഞ അവളുടെ ചുണ്ടിൽ കൈ വച്ചുകൊണ്ട് ചോദിച്ചു

“എന്തിന്…? വിഷമിക്കുന്നതെന്തിനാ…? ഇയാളുടെ അമ്മയുടേം സഹോദരി കുഞ്ഞീടേം ഒക്കെ സ്നേഹം ഞാൻ തരാം… എന്റെ ജീവിതാവസാനംവരെ ഞാൻ ചേർത്ത് പിടിച്ചു സ്നേഹിച്ചോളാം… അവർക്ക് കൊടുക്കേണ്ട സ്നേഹം കൂടി എനിക്ക് തന്നാ മതി…”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് ചേർന്ന് ഇറുക്കെ പുണർന്നു, ഭൈരവിന്റെ ചുണ്ടിലും ഒരു ചിരി തെളിഞ്ഞു, അവനും അവളെ തന്നോട് ചേർത്ത് പിടിച്ചു

“നിന്നെപ്പോലെ ഒരു പെണ്ണിനേ കിട്ടിയത് എന്റെ ഭാഗ്യമാ…”

അവൻ അവളെ ഒന്നുകൂടി ഇറുക്കി പറഞ്ഞു.

“സുഖിപ്പിക്കല്ലേ മോനേ…”

അവൾ അവനെ വീണ്ടും ഉമ്മവച്ചുകൊണ്ട് പറഞ്ഞു

അതിന് അവൻ പതിയെ ചിരിച്ചു,

“നീയെന്തിനാ കവിളിൽ ഉമ്മ വയ്ക്കുന്നത്, ചുണ്ടിൽ ഒരുമ്മ താ…”

ഭൈരവ് പറഞ്ഞു

“അയ്യടാ മോനേ… അതൊക്കെ നമ്മുടെ ആദ്യരാത്രിയിലേക്ക് വച്ചിരിക്കുന്നതാ…”

അവൾ അവന്റെ കവിളിൽ ചൂണ്ടുവിരൽ കൊണ്ട് കുത്തിയിട്ട് പറഞ്ഞു,

“എനിക്കങ്ങനെയൊന്നുമില്ല എനിക്ക് ഉമ്മവയ്ക്കണമെന്ന് തോന്നിയാ ഞാൻ വയ്ക്കും ദാ… ഇതുപോലെ…”

അവൻ പറഞ്ഞുകൊണ്ട് അവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു, കിച്ച ഞെട്ടി അവനെത്തള്ളിമാറ്റി പുറകിലേക്ക് മാറി ചുമരിൽ ചാരി നിന്നു, ഭൈരവ് അവളുടെ അടുത്തേക്ക് പതിയെ നടന്നു, കിച്ച മുഖം കുനിച്ച് കണ്ണുകൾ ഉയർത്തി നാണത്തോടെ നോക്കി, ഭൈരവ് അവളുടെ രണ്ടു വശത്തും കൈകൾ ചുമരിലൂന്നി അവളെ നോക്കി പതിയെ അവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു, അവന്റെ നിശ്വാസം അവളുടെ മുഖത്ത് പതിച്ചപ്പോൾ അവൾ ഒന്ന് വിറച്ച് കണ്ണുകളടച്ചു നിന്നു, കുറച്ച് കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തതിനാൽ അവൾ പതിയെ കണ്ണുകൾ തുറന്നു, അവളെത്തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന ഭൈരവിനെയാണ് കണ്ടത്,

“എന്തേലും പ്രതീക്ഷിച്ചോ…?”

കുസൃതി നിറച്ച പുഞ്ചിരിയുമായി അവൻ ചോദിച്ചു

ഒന്ന് ചമ്മിയെങ്കിലും പെട്ടെന്ന് മുഖഭാവം നേരെയാക്കി അവൾ നിന്നു,

“എന്ത് പ്രതീക്ഷിക്കാൻ…?? പിന്നേ… എന്റനുവാദമില്ലാതെ എന്നെ തൊട്ടാ അപ്പൊ അറിയാം…”

അവൾ ഗമയോടെ പറഞ്ഞു

“അത് എനിക്ക് മനസ്സിലായി…”

അവൻ പതിയെ പറഞ്ഞു

“മാറങ്ങോട്ട്…”

കിച്ച അവനെ തള്ളിമാറ്റി പുറത്തേക്ക് ഓടി

അത് കണ്ട് ഭൈരവ് ചിരിച്ചുപോയി

••❀••

ഇന്ന് മുതൽ തറവാട്ടിലെ ഊട്ടുപുരയിലാണ് ഭക്ഷണം വിളമ്പുന്നത്,

ആദ്യം ബ്രാഹ്മണർക്കും പിന്നീട് തറവാട്ടിലെ ആണുങ്ങൾക്കും അതിഥികൾക്കും, അതിനു ശേഷം സ്ത്രീകൾക്കും അങ്ങനെയാണ് ഭക്ഷണം വിളമ്പുന്നത്, നാട്ടുകാർക്കും ജോലിക്കാർക്കും, തറവാട്ട് പറമ്പിലിട്ട നീളൻ പന്തലിനുള്ളിലും…

ഉത്സവം കഴിയും വരെ വിഭവ സമൃദ്ധമായ സദ്യ ഉണ്ടാകും, ഭക്ഷണം തയ്യാറാക്കാൻ പാലക്കാട്ടു നിന്നും തൃശ്ശൂർ നിന്നും പാചകക്കാർ എത്തിയിരുന്നു, അതുകൊണ്ട് വൃന്ദയ്ക്ക് വലിയ തിരക്കൊന്നുമില്ലായിരുന്നു, മാത്രമല്ല എന്തെങ്കിലും ജോലി ചെയ്യുന്നത് കണ്ടാൽ സീതയും രുദ്രും ഭൈരവുമൊക്കെ വഴക്ക് പറയും, എങ്കിലും വൃന്ദ അടുക്കളയിലും മറ്റുമായി ഓടി നടന്നു,

ഉച്ചയ്ക്ക് ഊട്ടുപുരയിൽ ഭക്ഷണം വിളമ്പി, ബ്രാഹ്മണർ കഴിച്ച് കഴിഞ്ഞതിനു ശേഷം, തറവാട്ടിലെ ആണുങ്ങൾക്ക് ഇലയിട്ടു, അതിന്റെ കൂട്ടത്തിൽ കുട്ടികളെയും ഇരുത്തി, കുഞ്ഞി കണ്ണനെ കഴിക്കാൻ വിളിച്ചപ്പോൾ, താൻ ആക്കൂട്ടത്തിലിരുന്നാൽ ആർക്കും ഇഷ്ടമാവില്ലായെന്ന് അറിയാവുന്നത് കൊണ്ട് അവൻ ഇരിക്കാൻ കൂട്ടക്കാതെ നിന്നു, പിന്നീട് കുഞ്ഞി പിണങ്ങുമെന്നായപ്പോൾ അവൻ മനസ്സില്ല മനസ്സോടെ അവളുടെ അടുത്തിരുന്നു,

ഉപ്പേരിയും മറ്റും വിളമ്പിയപ്പോൾ കുഞ്ഞി അതിൽ നിന്നും ഓരോന്നെടുടുത്ത് കണ്ണന്റെ വായിൽ വച്ചുകൊടുക്കുന്നുണ്ട് കണ്ണനും അവന്റെ ഇലയിൽ നിന്നും കുഞ്ഞിക്കും കൊടുക്കുന്നുണ്ട്, അപ്പോഴേക്കും എല്ലാവരും ഇരുന്നിരുന്നു, ഊട്ടുപുര ഏകദേശം നിറഞ്ഞു, അപ്പോഴേക്കും ഭക്ഷണം വിളമ്പി തുടങ്ങിയിരുന്നു… അപ്പോഴാണ് രാജേന്ദ്രനും മഹിയും സുരേഷും അവിടേക്ക് വന്നത്, രാജേന്ദ്രൻ അത്യാവശ്യം മദ്യപിച്ചിട്ടുണ്ടായിരുന്നു, അയാളുടെ കണ്ണുകൾ ചുവന്നു കിടന്നു,

“അളിയനെന്താ വൈകിയത്…?”

വിശ്വനാഥൻ ചോദിച്ചു

“ഇവരെന്റെ സുഹൃത്തുക്കളാ അളിയാ, ഇവരെ കാത്തുനിന്ന് താമസിച്ചുപോയി…”

അയാൾ ചിരിയോടെ പറഞ്ഞു

“എന്നാപ്പിന്നെ എല്ലാപേരും കഴിക്കാനിരിക്ക്…”

വിശ്വനാഥൻ പറഞ്ഞു,

അയാളൊന്ന് മൂളിക്കൊണ്ട് ചുറ്റും നോക്കി, ഊട്ടുപുര ഏകദേശം നിറഞ്ഞിരുന്നു, ഒന്നോ രണ്ടോപേർക്കുള്ള സ്ഥലം മാത്രമേ അവശേഷിക്കുന്നുള്ളു, അപ്പോഴാണ് അയാൾ കുഞ്ഞിയുടെ അടുത്തിരുന്ന് കഴിക്കുന്ന കണ്ണനെ കാണുന്നത്, അയാളുടെ കണ്ണുകൾ ഒന്ന് കുറുകി, രാവിലെ ശില്പ പറഞ്ഞ കാര്യങ്ങളും ഉള്ളിലെ മദ്യത്തിന്റെ ലഹരിയും അയാൾ പരിസരം മറന്ന് അലറി,

“ഡാ…”

എല്ലാവരും ഒന്ന് ഞെട്ടി, അയാളുടെ തുറിച്ചുനോട്ടം തന്റെ നേരെയാണെന്ന് മനസ്സിലായ കണ്ണന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി,

“ക്ഷണിച്ചു വരുത്തിയവരെ ഇരുത്തിയിട്ട് പോരേ നിന്റെ അമൃതേത്ത്… നിന്നോടാരാടാ പറഞ്ഞത് ഇപ്പൊ ഇവിടെ കേറിയിരിക്കാൻ, ഛീ എഴുന്നേക്കട അവിടുന്ന്…”

അയാൾ കണ്ണനോടായി അലറി, കണ്ണൻ പേടിച്ച് വിറച്ചുകൊണ്ട് എഴുന്നേറ്റു, അവൻ ചുറ്റും നോക്കി അവന് വല്ലാത്ത അപമാനം തോന്നി അവൻ ആരെയും നോക്കാൻ കഴിയാതെ തല കുനിച്ചു, അവന്റെ കണ്ണുകൾ നിറഞ്ഞു, അവൻ തന്റെ ഭക്ഷണം പുരണ്ട കൈവിരലുകൾ കൂട്ടിതിരുമി, എല്ലാവരും സ്തംഭിച്ചു നോക്കിയിരിക്കുകയാണ്, കുഞ്ഞി കരഞ്ഞുകൊണ്ട് കണ്ണന്റെ കയ്യിൽ പിടിച്ചു

“കണ്ണേട്ടാ….”

അവൾ അവനെ നോക്കി വിതുമ്പി, കണ്ണൻ അവളെ മുഖത്ത് വരുത്തിയ ചിരിയോടെ ഒന്ന് നോക്കി അപ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു, അപ്പോഴേക്കും വൃന്ദ അവനരുകിൽ വന്നിരുന്നു, കണ്ണൻ സങ്കടം സഹിക്കാനാവാതെ അവളെ ചുറ്റിപ്പിടിച്ചു തേങ്ങി, അവൾ അവനെ അലിവോടെ നോക്കി അവന്റെ മുന്നിലുണ്ടായിരുന്ന ഇല മടക്കിയെടുത്ത് അവനെയും കൂട്ടി പുറത്തേക്ക് പോയി, രാജേന്ദ്രനെ എല്ലാപേരും ഒരു വല്ലാത്ത ഭാവത്തിൽ നോക്കി, ഒരുനിമിഷം താൻ ചെയ്തത് അബദ്ധമായോ എന്ന് അയാൾക്ക് തോന്നി,

പെട്ടെന്ന് അയാളുടെ നെറ്റിയിൽ ശക്തമായെന്തോ വന്നു കൊണ്ടു, അയാൾ നെറ്റി പൊത്തിപ്പിടിച്ച് നോക്കി വിരലുകൾക്കിടയിലൂടെ ചൂട് ചോര ഒലിച്ചിറങ്ങി, എന്താണ് സംഭവിച്ചതെന്നറിയാൻ അയാൾ മുഖമുയർത്തി നോക്കുമ്പോൾ, ദേഷ്യം കൊണ്ട് ജ്വാലിച്ചുകൊണ്ട് കുഞ്ഞി നിൽക്കുന്നു, അവൾ അയാളുടെ നെറ്റിയിലേക്ക് വലിച്ചെറിഞ്ഞ ചില്ലുഗ്ലാസ് പൊട്ടി തകർന്ന് നിലത്തപ്പോഴും കിടക്കുന്നുണ്ടായിരുന്നു,

വീണ്ടും അയാളുടെ നേർക്ക് ദേഷ്യത്തോടെ പായാൻ നോക്കിയ കുഞ്ഞിയെ കിച്ച തടഞ്ഞു നിർത്തി,

“വിട് എന്നെ…”

കുഞ്ഞി കുതറി, കിച്ച അവളെ സമാധാനിപ്പിച്ചു

പിന്നീട് കിച്ച അയാളുടെ നേർക്ക് നടന്നു,

“താനക്കെയൊരു മനുഷ്യനാണോടോ…? ഒരു ചെറിയ കുഞ്ഞ് അതിനെ അന്നത്തിന്റെ മുന്നേന്ന് എഴുന്നേൽപ്പിച്ചു വിട്ട തന്നെ മനുഷ്യനെന്നു വിളിക്കാൻ അറപ്പ് തോന്നുന്നു, തന്റെ ചെകിട് തീർത്തു ഒരെണ്ണം തരാനാ എനിക്ക് തോന്നുന്നത്, പക്ഷേ ഇത് തന്റെ വീടും താൻ എന്നെക്കാളും മൂത്തതും ആയിപ്പോയി, താനീകാണിച്ചതിന് താൻ അനുഭവിക്കും… ഒരു നേരത്തെ ഭക്ഷണത്തിനായി താൻ എരക്കും, നോക്കിക്കോ…”
അവൾ അയാളുടെ മുഖത്തുനോക്കി ദേഷ്യത്തോടെ പറഞ്ഞിട്ട് അവൾ കുഞ്ഞിയെയും കൂട്ടി അകത്തേക്ക് പോയി,

ബാക്കിയുള്ളോരെല്ലാം അയാളെ കുറ്റപ്പെടുത്തി സംസാരിക്കാൻ തുടങ്ങിയിരുന്നു, സീതലക്ഷ്മിയും രുദ്രും ഭൈരവും മാധവനും വിശ്വനാഥനുമെല്ലാം ഒന്നു കഴിക്കാതെ ഇലമടക്കി എഴുന്നേറ്റു, അതുകണ്ട് ബാക്കിയുള്ളവരും എഴുന്നേറ്റു,

“കാണിച്ചത് മഹാചെറ്റത്തരമായിപ്പോയി അളിയാ…”

വിശ്വനാഥൻ ദേഷ്യത്തിൽ അയാളോട് പറഞ്ഞുകൊണ്ട് പോയി,

ദേഷ്യത്തോടെ അയാൾക്കടുത്തേക്ക് പോകാൻ നിന്ന രുദ്രിനെയും ഭൈരവിനെയും മാധവൻ പിടിച്ചു വലിച്ച് പുറത്തേക്ക് കൊണ്ടുപോയി,

“ഡോ രാജേന്ദ്രാ… താൻ തന്റെ കൊണം കാണിച്ചല്ലോ… ഇപ്പൊ എല്ലാവരും എണീറ്റ് പോയ സ്ഥിതിക്ക് നിനക്കും കൂട്ടുകാർക്കും വിസ്തരിച്ചു ഉണ്ണാലോ… നീയൊരു പര നാറിയാണെന്ന് വീണ്ടും തെളിയിക്കുന്നു… കഷ്ടം…”

ശ്രീകുമാർ പുച്ഛത്തോടെ പറഞ്ഞുകൊണ്ട് പോയി

രാജേന്ദ്രൻ വല്ലാത്ത അവസ്ഥയിൽ അവിടെയിരുന്നു, അപ്പോഴും അയാളുടെ നെറ്റിയിൽ നിന്നും രക്തം ഒഴുകികൊണ്ടിരുന്നു.

••❀••

“അയ്യേ… കുഞ്ഞി എന്തിനാ കരയുന്നെ… എനിക്ക് വിഷമോന്നുല്ല… പോട്ടേ…”

മാവിന്റെ ചുവട്ടിൽ നിന്ന കണ്ണനെ കെട്ടിപ്പിടിച്ച് കരയുകയാണ് കുഞ്ഞി, കണ്ണൻ കുഞ്ഞിയുടെ കണ്ണ് തുടച്ചുകൊടുത്തു,

“ന്നാലും… കണ്ണേട്ടനെ അയാള് വഴക്ക് പറഞ്ഞില്ലേ…? അതുകൊണ്ടാ എനിക്ക് സങ്കടം വന്നേ…”

കുഞ്ഞി വിതുമ്പിക്കൊണ്ട് പറഞ്ഞു

“അത് വല്യച്ഛനല്ലേ?, വല്യച്ഛൻ അങ്ങനെയല്ലേ…?”

കണ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു,

“ന്നാലും… കണ്ണേട്ടൻ കരഞ്ഞില്ലേ…?”

“അത് സാരോല്ല… കുഞ്ഞി കരഞ്ഞു കണ്മഷി മുഖം മുഴുവനായി, ഇപ്പൊ കുഞ്ഞിപ്പൂച്ചയെ പോലായി…”

കണ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു

കുഞ്ഞി അത് കേട്ട് ചുണ്ട് കൂർപ്പിച്ചു,

കണ്ണൻ അത് കണ്ട് ചിരിച്ചു

അവരുടെ വർത്തമാനം കേട്ട് നിന്ന രുദ്രും ഭൈരവും വൃന്ദയും കിച്ചയും സീതലക്ഷ്മിയും വിശ്വനാഥനും മാധവനും ശ്രീകുമാറും മായയുമെല്ലാം പതിയെ പുഞ്ചിരിച്ചു.

••❀••

അന്ന് ഉച്ചകഴിഞ്ഞു ദേവടത്ത് ഒരു കാർ വന്നു നിന്നു, ഫ്രണ്ട് ഡോർ തുറന്ന് ഒരാൾ പുറത്തിറങ്ങി പിറകിലെ ഡോർ തുറന്ന് ഭവ്യതയോടെ നിന്നു, പിറകിൽ നിന്നും ഒരു മധ്യവയസ്കൻ പുറത്തേക്കിറങ്ങി,

നല്ല വെളുത്ത് ഉയരംകൂടിയ ഉറച്ച ദേഹമുള്ള ഒരാൾ, ഇട്ടിരുന്ന വെള്ള ജുബ്ബയുടെ ഉള്ളിലൂടെ പൂണൂലും സ്വർണം കെട്ടിയ രുദ്രാക്ഷമാലയും ഏലസ്സ് കൊടുത്ത മാലയും പുറത്തുകാണാം വലതുകൈത്തണ്ടയിൽ ഒരു കറുത്ത ചരട് കെട്ടിയിട്ടുണ്ട്…

അയാൾ തീഷ്ണതയുള്ള കണ്ണുകളാൽ തറവാട് ഒന്ന് നോക്കി…

അപ്പോഴേക്കും പൂജാരിമാരും മറ്റു കർമികളും ഓടിയെത്തി,

“കക്കാട് തിരുമേനി എന്താ ഇത്തവണ നേരത്തെ എത്തിയത്…”

ഒരാൾ ചോദിച്ചു

“രണ്ടീസായി എന്തൊക്കെയോ സ്വപ്‌നങ്ങൾ കാണുന്നു, പക്ഷേ ഒന്നും അങ്ങട് തെളിയുന്നുണ്ടായില്ല്യ, പക്ഷേ ഇന്ന് പുലർച്ചെ സ്വപ്നത്തിൽ ദേവടം കാവ് തെളിയുകയുണ്ടായി, നോമിവിടെ വേണന്ന് കാവിലമ്മ കൽപ്പിക്കുന്നപോലെ… പിന്നെ താമസിച്ചില്ല്യ, രാവിലെ തന്നെ പുറപ്പെട്ടു…”

തിരുമേനി പറഞ്ഞു

“അതെന്തായാലും നന്നായി… അങ്ങയുടെ മേൽനോട്ടത്തിലാകട്ടെ ബാക്കി പൂജയെല്ലാം…”

കൂട്ടത്തിൽ മുതിർന്ന ബ്രാഹ്മണൻ പറഞ്ഞു

അതിന് അയാളൊന്ന് ചിരിച്ചു

“പൂജോളക്കെ നന്നായി പോണില്ലേ…?”

തിരുമേനി ചോദിച്ചു

“ഉവ്വ്… അതുവരെ ഒരു തടസ്സങ്ങളും ഇണ്ടായില്ല്യ…”

മുതിർന്ന ബ്രാഹ്മണൻ പറഞ്ഞു

അപ്പോഴേക്കും വിശ്വനാഥൻ അവിടേക്ക് വന്ന് ഭവ്യതയോടെ കക്കാട് തിരുമേനിയെ തൊഴുതു,

“ഇത് തറവാട് കാരണോരാണ്… വിശ്വനാഥൻ… ഇവിടുത്തെ വല്യകാരണോരുടെ മകൻ…”

മുതിർന്ന ബ്രാഹ്മണൻ പരിചയപ്പെടുത്തി

“ഉവ്വ… അറിയാം… നമ്മെ ക്ഷണിക്കാൻ ഇല്ലത്ത് വര്യണ്ടായി…”

കാക്കാട് തിരുമേനി പറഞ്ഞു

“തിരുമേനി വരൂ… അകത്തേക്ക് ഇരിക്കാം…”

വിശ്വനാഥൻ അയാളെ സ്വീകരിച്ച് അകത്തേക്ക് ആനയിച്ചു

••❀••

വൃന്ദ കാവ് ഒരുക്കുന്നടുത്തേക്ക് പോയി തിരികെ വരുമ്പോൾ റോഡിൽ നിന്നും മാറി കുറച്ച് ഉള്ളിലായി അവൾ കാക്കാത്തിയമ്മയെ കണ്ടു,

അവളെ കണ്ട് കാക്കാത്തിയമ്മ പുഞ്ചിരിച്ചു, വൃന്ദയുടെ മുഖത്തും സന്തോഷവും ആശ്ചര്യവും നിറഞ്ഞു, അവൾ അവർക്കരികിലേക്ക് ഓടി,

“കാക്കാത്തിയമ്മ എവിടെയായിരുന്നു… ഒന്ന് കാണാൻ എത്ര കൊതിച്ചെന്നോ… വിചാരിക്കുമ്പോ മുന്നിൽ വരും എന്ന് പറഞ്ഞിട്ട്… കാക്കാത്തിയമ്മ പറഞ്ഞപോലെ എന്റെ രാജകുമാരനെ കണ്ടു… കുഞ്ഞീടേട്ടനെ കാക്കത്തിയമ്മയെ കാണിക്കാൻ എത്ര ദിവസം കാവിൽ വിളിച്ചു വരുത്തിയെന്നോ…”

അവൾ ഒരു കൊച്ച് കുട്ടിയെപ്പോലെ പരിഭവം പറഞ്ഞു,

നിറഞ്ഞ പുഞ്ചിരിയോടെ എല്ലാം കാക്കാത്തിയമ്മ കേട്ടിരുന്നു,

“ഞാൻ കണ്ടല്ലോ എന്റെ മോൾടെ രാജകുമാരനെ.. നല്ല ചേർച്ചയുണ്ട് നിങ്ങൾ…”

കാക്കാത്തിയമ്മ പറഞ്ഞു

“കണ്ടോ…? എപ്പോ…? എവിടെ വച്ച്…?”

അവൾ അത്ഭുതത്തോടെ ചോദിച്ചു

“ഞാൻ ന്റെ മോൾടെ എല്ലാ കാര്യങ്ങളും അറിയുകയും കാണുകയും ചെയ്യുന്നുണ്ട്…”

അവളെ പതിയെ തലോടിക്കൊണ്ട് പറഞ്ഞു

“ഇനി മോൾക്ക് കുറച്ച് പരീക്ഷണകാലമാണ്, സൂക്ഷിക്കണം, നന്നായി പ്രാർത്ഥിക്കുക, എല്ലാ ആപത്തിലും കാവിലമ്മ കൂടെയുണ്ട് എന്ന് വിശ്വസിക്കുക…”

അവർ ഗൗരവത്തിൽ പറഞ്ഞു, വൃന്ദയുടെ മുഖത്ത് ഒരു ആവലാതി തെളിഞ്ഞു, അത് കണ്ട് കാക്കാത്തിയമ്മ പുഞ്ചിരിച്ചു,

“ഏയ്‌… മോള് പേടിക്കണ്ട കാവിലമ്മ കൂടെയുണ്ട്…”

അവളെ ചേർത്തുനിർത്തി പറഞ്ഞു.

••❀••

രുദ്ര് റൂമിലെ ബാൽക്കണിയിൽ നിന്നും പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു, രണ്ട് കരങ്ങൾ അവനെ പതിയെ പിറകിൽനിന്നും പുണർന്നു, ഒരു മൃദുലത അവന്റെ പുറത്ത് അമർന്നു, ഒന്ന് ഞെട്ടിയെങ്കിലും അവൻ പതിയെ പുഞ്ചിരിച്ചുകൊണ്ട് ആ കൈകളിൽ പിടിച്ച് തിരിഞ്ഞ് ആ കൈകളുടെ ഉടമയെ തന്റെ നെഞ്ചോട് ചേർത്തു, പെട്ടെന്നാണ് അവൻ ആളിനെ തിരിച്ചറിഞ്ഞത്,

“ശില്പ…”

അവനൊന്ന് ഞെട്ടി അവളെ പിന്നിലേക്ക് തള്ളി, അവൾ മലർന്ന് തറയിലേക്ക് വീണു

“നീയെന്താടി പുല്ലേ ഇവിടെ…?”

അവൻ ദേഷ്യത്തോടെ ചോദിച്ചു

ശില്പ പതിയെ ചിരിച്ചുകൊണ്ട് എഴുന്നേറ്റു

“അതെന്ത് ചോദ്യമാ രുദ്രേട്ടാ… എന്നായാലും നീയെന്റേതല്ലേ… അപ്പൊ എനിക്ക് ഇവിടേക്ക് വരാം… രുദ്രേട്ടനെ കെട്ടിപ്പിടിക്കാം, ഉമ്മ വയ്ക്കാം… അങ്ങനെ പലതും ചെയ്യാം…”

അവൾ അവനടുത്ത് വന്ന് അവന്റെ നെഞ്ചിലേക്ക് കൈ വച്ചുകൊണ്ട് വല്ലാത്ത ചിരിയോടെ പറഞ്ഞു,

രുദ്ര് പെട്ടെന്ന് അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ചുമരിലേക്ക് ചേർത്തു…

“നീയെന്താടി പുല്ലേ കളിക്കുന്നോ… നീയിനി ഏഴ് ജന്മം എടുത്താലും രുദ്രിന്റെയുള്ളിൽ നിനക്കൊരു സ്ഥാനം ഉണ്ടാവില്ല…”

ശിൽപയുടെ കണ്ണുകൾ തുറിച്ചു വന്നു, രുദ്ര് അവന്റെ കൈകൾ അയച്ചു, ശില്പ തറയിലേക്കിരുന്ന് കഴുത്ത് തിരുമി ചുമച്ചു, പിന്നീടവൾ പതിയെ എഴുന്നേറ്റു, പിന്നേ അവനെ നോക്കി പുഞ്ചിരിച്ചു
“രുദ്രേട്ടാ… നിങ്ങൾ എന്നെ തൊടുന്ന ഒരോ നിമിഷവും ഞാൻ എന്ത് മാത്രം എൻജോയ് ചെയ്യുന്നുണ്ടെന്നറിയോ, അതിപ്പോ കൊല്ലാനായാലും തഴുകാനായാലും, നിങ്ങളെന്നെ അവഗണിക്കുന്ന ഓരോ നിമിഷവും എനിക്ക് അവളോട് പക കൂടുകയാണ്, എന്ന് വച്ചാൽ ആ ഓരോ നിമിഷവും അവൾ മരണത്തോട് അടുക്കയുകയാണ്…”

അവൾ പറഞ്ഞു തീർന്നതും അവളുടെ കവിളിൽ അവന്റെ കൈ ശക്തിയായി പതിച്ചു, ഒരു നിമിഷം അവൾ തലയൊന്ന് കുടഞ്ഞു,

“നീയെന്താടി പറഞ്ഞത്… എന്റെ ഉണ്ണിയെ ഒരു വാക്കുകൊണ്ട് പോലും നോവിച്ചാൽ…”

അവൻ പറഞ്ഞുകൊണ്ട് കിതച്ചു,

“ദേഷ്യം വരുന്നുണ്ടോ…? എന്നാ നീ കേട്ടോ… അവളുടെ ആയുസ്സെത്തി… അവളുടെ വിധി ഉടനെ നടപ്പാക്കും… പിന്നീട് അവളുടെ ശവം പോലും നീയൊന്നും കാണില്ല… പിന്നേ നിനക്ക് വേണ്ടി ഒരേഒരു കാര്യം ഞാൻ ചെയ്തു തരാം… അവളുടെ ജീവന് പകരം നിന്റെ ജീവിതം എന്നോടൊപ്പം ജീവിച്ച് തീർക്കണം… പറ്റോ…? എന്നാ ഞാനവളുടെ ജീവൻ പിച്ചയായി കൊടുക്കാം…”

അവളൊരു ഉന്മദിനിയെപ്പോലെ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു

അതുകേട്ട് രുദ്ര് പല്ലുകടിച്ചു

“വെറുതെ പല്ലുകടിച്ചു പൊട്ടിക്കണ്ട, എല്ലാം അവളുടെ വിധിയാണ്, ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ… അപ്പൊ അവൾ ചെയ്ത കുറ്റം…? അതെന്താണെന്നല്ലേ…? എനിക്ക് വേണ്ടി സൃഷ്ടിച്ചതിനെയെല്ലാം മോഹിച്ചത്… അല്ല… എനിക്ക് വേണ്ടി സൃഷ്ടിച്ചതെല്ലാം അവളെ മോഹിച്ചത്… അതാണ് അവൾ ചെയ്ത വലിയ കുറ്റം…”

ശില്പ ക്രൂരമായ ചിരിയോടെ പറഞ്ഞു

രുദ്ര് അവളുടെ മുഖത്തേക്ക് രൂക്ഷമായി നോക്കി, അവന്റെ കണ്ണിൽ അവളോടുള്ള ദേഷ്യവും വെറുപ്പും നിറഞ്ഞു, അതുകണ്ട് ശില്പ പുച്ഛത്തോടെ ചിരിച്ചു

“എന്ന നീ കേട്ടോ… നീയെന്നല്ല ഒരുത്തരും തൊടില്ല എന്റെ ഉണ്ണിയെ… അതിന് ഈ രുദ്ര് സമ്മതിക്കില്ല, എന്റെ ജീവൻ കൊടുത്തായാലും അവളെ ഞാൻ കാക്കും… പക്ഷേ അത് കാണാൻ നീയുണ്ടാവില്ല നിന്റച്ഛനും… കാരണം അതിനു മുന്നേ രണ്ടിനേം ഞാൻ കാലപുരിക്ക് അയക്കും…”

രുദ്ര് അവളുടെ നേരെ വിരൽ ഞൊടിച്ചുകൊണ്ട് പറഞ്ഞു

അത് കേട്ട ശില്പ പൊട്ടിച്ചിരിച്ചു…

“ഒരിക്കലും നടക്കാത്ത സ്വപ്നം… അല്ലെങ്കിലും നടക്കാത്ത സ്വപ്നം മാത്രേ രുദ്രേട്ടൻ കാണു… അതിപ്പോ ഇതായാലും ഉണ്ണിയുടെ കാര്യമായാലും…”

ശില്പ പുച്ഛത്തോടെ പറഞ്ഞു

“കാണാം നമുക്ക്…”

രുദ്ര് പരഞ്ഞു

“കാണാം…”

“അതിന് മുന്നേ നിന്റെയും നിന്റെ തന്തയുടെയും പേരിൽ മൃത്യുഞ്ചയഹോമം നടത്തിയേക്ക്… കാരണം നീയിപ്പോ കാലനാണ് വഴിപാട് നടത്തുന്നത്…”

രുദ്ര് പുച്ഛത്തോടെ പറഞ്ഞു, ശില്പ അവനെ കണ്ണ് കൂർപ്പിച്ചു നോക്കി, അതുകണ്ട് രുദ്ര് ഒന്ന് പുച്ഛത്തോടെ ചിരിച്ചു,

“move bitch get out the way…

Get out the way bitch get out the way…”

രുദ്ര് പാടിക്കൊണ്ട് അവളെ തള്ളിമാറ്റി പുറത്തേക്ക് പോയി

••❀••

ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു, ഇന്ന് പൂജയുടെ അഞ്ചാംദിവസം ആണ്,

അന്ന് വൈകിട്ട് ശില്പ പുറത്ത് പോയി തിരികെ വരുമ്പോൾ വിവേക് കാറിനു മുൻപിൽ കയറി രണ്ട് കയ്യും വിരിച്ച് നിന്നു,

വിവേകിനെ കണ്ട ശില്പ ഒന്ന് ഞെട്ടി,അവന്റെ മുൻപിലായി കാറ് നിർത്തി, വിവേക് നടന്ന് ഡ്രൈവിംഗ് സീറ്റിനടുത്തെത്തി അകത്തേക്ക് നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ഗ്ലാസ്സ് താഴ്ത്താൻ ആംഗ്യം കാണിച്ചു, ശില്പ ഒന്ന് മടിച്ചെങ്കിലും പിന്നീട് ഗ്ലാസ്സ് താഴ്ത്തി

“തമ്പുരാട്ടി ഒന്നിറങ്ങണം…. അടിയന് കുറച്ച് കാര്യങ്ങൾ ഉണർത്തിക്കാനുണ്ട്…”

അവൻ പറഞ്ഞു

“എന്ത്… എന്ത് കാര്യങ്ങൾ… എനിക്കൊന്നും കേൾക്കാനില്ല…”

അവൾ അവനെ നോക്കാതെ പുച്ഛത്തോടെ പറഞ്ഞു

“ഹ… അങ്ങനെ പറഞ്ഞോഴിയാതെ… പറയേണ്ട കാര്യം ഞാൻ പറയും അത് നീ കേൾക്കുകയും ചെയ്യും…”

അവൻ ഗൗരവത്തിൽ അവളെ നോക്കിപ്പറഞ്ഞു

“ഇല്ലെങ്കിൽ നീയെന്ത് ചെയ്യും…?”

അവൾ വാശിയോടെ പറഞ്ഞു,

“അത് ചോദ്യം… നീയും നിന്റെ തന്തേം കൂടെ കൊറേ പണി തന്നിട്ടുള്ളതല്ലേ… അപ്പൊ ഞാനെന്തെങ്കിലും മറുപണി തരണ്ടേ…? നിന്റെ തന്തേടെ ഭീക്ഷണി ഭയന്ന് ഇവിടുന്ന് നാട് വിടുമ്പോ മനസ്സിൽ കൂട്ടിയതാ ഞാൻ ഒരു നെരിപ്പോട്,

അതിന് ദൈവമായിട്ട് എനിക്ക് ഒരു വഴി തുറന്ന് തന്നു,.. അറിയണ്ടേ നെനക്ക് അതെന്താണെന്ന്…?”

അവൻ അവളോട് ചോദിച്ചു

ശില്പ സംശയത്തോടെ അവനെ ഉറ്റു നോക്കി

വിവേക് തന്റെ ഫോൺ കയ്യിലെടുത്ത് ഒരു സൗണ്ട് റെക്കോർഡിങ് അവളെ കേൾപ്പിച്ചു,

മൂന്നുപേരുടെ ആത്മഹത്യാ സന്ദേശമായിരുന്നു അത്, അതിൽ രാജേന്ദ്രന്റെയും സുരേഷിന്റെയും മഹിയുടെയും പേരുകൾ വ്യക്തമായി പറയുന്നുണ്ട്,

അത് കേട്ട് ശിൽപയുടെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി

“ഇപ്പൊ മനസ്സിലായോ… നിന്റെ തന്തയെ തകർക്കാനുള്ള എന്റെ വജ്രായുധം…”

ശില്പ ഭയത്തോടെ വിവേകിനെ നോക്കി

“ഇതാരുടെ ശബ്ദമാണെന്ന് മനസ്സിലായോ…? ഇല്ല അല്ലേ…? എന്നാ കേട്ടോ… ഒരു കഥ പറഞ്ഞു തരാം…

രണ്ട് ഇണപിരിയാത്ത രണ്ട് കൂട്ടുകാരുണ്ടായിരുന്നു, ഒരാൾ മറ്റൊരാൾക്ക് വേണ്ടി ജീവൻ പോലും കൊടുക്കും, ഓർമവച്ച കാലം മുതൽ അവരോരുമിച്ചായിരുന്നു, അതിലൊരാളുടെ പെങ്ങൾ അവർ രണ്ടുപേർക്കും പെങ്ങളായി, ജീവനായി… അവർ വളർന്നു, കൂട്ടുകാരിൽ ഒരാൾ നന്നായി പഠിക്കുന്ന കൂട്ടത്തിലായിരുന്നു എന്നാൽ അവന്റെ പ്രാരാബ്ദം അവന് തുടർന്ന് പഠിക്കാനുള്ള വഴി അടച്ചു, പക്ഷേ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അവന്റെ കുഞ്ഞുപെങ്ങൾ അവളുടെ പഠനം ഉപേക്ഷിച് ജോലിക്കിറങ്ങുന്നു, എല്ലാവരും ഒരുപാട് പറഞ്ഞു നോക്കി, അവൾ കേട്ടില്ല, തന്റെ പ്രീയപ്പെട്ട ഏട്ടന് വേണ്ടി, അവനെ പഠിപ്പിക്കാൻ വേണ്ടി അവൾ പഠനം ഉപേക്ഷിച്ചിറങ്ങി, വീടിന്റെ ആധാരം ബാങ്കിൽ ഇട് കൊടുത്ത് ലോൺ എടുക്കാനുള്ള ശ്രമങ്ങളെല്ലാം മുന്നാധാരത്തിലെ പിശക് പറഞ്ഞ് തടയപ്പെട്ടു, ഒടുവിൽ അവൾ ആ ആധാരം നാട്ടിലെ ഒരു കൊള്ളപലിശക്കാരന് പണയം വച്ചു പണം വാങ്ങി, അവൾ ചെയ്യാവുന്ന പണി മുഴുവനും രാവും പകലും ഇല്ലാതെ ചെയ്ത് കടം വീട്ടിക്കൊണ്ടിരുന്നു, ആരുടെയും സഹായം അവൾ സ്വീകരിച്ചില്ല, അവസാനം കടം വീട്ടികഴിഞ്ഞു ആധാരത്തിനായി ചെന്ന അവളെ ആ കൊള്ളപലിശക്കാരനും അവന്റെ രണ്ട് കൂട്ടുകാരും ചേർന്ന് ചവച്ചു തുപ്പി, സ്വന്തം മോളുടെ പ്രായം പോലുമില്ലാത്ത ആ കുട്ടിയെ അവന്മാർ കടിച്ചു കുടഞ്ഞു, ജീവിതവും മാനവും നഷ്ടപ്പെട്ട അവളും അവളുടെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു, അതറിഞ്ഞ ആ സഹോദരൻ തകർന്നുപോയി, ആ പെൺകുട്ടിക്ക് നീതി കിട്ടാൻ അവൻ പോലീസ് സ്റ്റേഷനിലും രാഷ്ട്രീയക്കാരുടെ ഓഫീസുകളിലും കയറിയിറങ്ങി, എങ്ങു നിന്നും അവന് നീതി കിട്ടിയില്ല, അവനോടൊപ്പം ഏതിനും കൂടെ നിന്ന അവന്റെ കൂട്ടുകാരനെ ആ പലിശക്കാരനും കൂട്ടുകാരും ചേർന്ന് കള്ളക്കേസിൽ കുടുക്കി, ആ കൂട്ടുകാരനെ ആ പലിശക്കാരന്റെ മകൾ അവനെ പ്രേമിക്കുന്നു എന്ന് നടിച്ചു അവനെ ചതിച്ചു, അവനെ സ്ത്രീലമ്പടനാക്കി, നാട്ടിൽ നിൽക്കാൻ വയ്യാതായപ്പോൾ അവൻ ഈ നാട് വിട്ടു പോകേണ്ടി വന്നു, അവന്റെ കൂട്ടുകാരനെ പോലും കളഞ്ഞ്… അതോടെ ആ സഹോദരൻ തകർന്നു, തന്റെ കുഞ്ഞുപെങ്ങൾ മരിച്ച ശേഷവും ഇല്ലാവചനങ്ങൾ പറഞ്ഞുണ്ടാക്കി രസിച്ചു ഈ നാട്ടുകാർ, ഇപ്പൊ അവൻ മുഴു ഭ്രാന്തനായി ഭ്രാന്തശുപത്രിയിൽ കിടപ്പുണ്ട്…”
വിവേക് ഒന്ന് നിർത്തി കണ്ണ് തുടച്ചു, എല്ലാം കേട്ട് തലകുനിച്ചിരിക്കുന്ന ശില്പയെ നോക്കി പുച്ഛച്ചിരി ചിരിച്ചു

“പക്ഷേ ദൈവം, അവളുടെ കൂടെയായിരുന്നു, മരിക്കും മുന്നേ അവൾ അയച്ച ആത്മഹത്യാ സന്ദേശം ആ കൂട്ടുകാരന് കിട്ടി… എല്ലാത്തിനോടും പകരം ചോദിക്കാൻ അവൻ തിരികെ വന്നു…”

അവൻ വല്ലാത്ത ഭാവത്തോടെ പറഞ്ഞ് നിർത്തി

“ആ സഹോദരൻ ആരാന്നറിയോ…? എന്റെ ശരത്… ആ സഹോദരി ആരാന്നറിയോ…? ശരണ്യ… ഞങ്ങളുടെ ചാരു… ആ കൂട്ടുകാരൻ ആരാന്നറിയോ…? ഈ ഞാൻ… പലിശക്കാരൻ ആരെണെന്നറിയോ…? രാജേന്ദ്രൻ… നിന്റെ തന്ത… പിന്നേ അയാളുടെ കൂട്ടുകാർ… മഹിയും സുരേഷും… വിടില്ല ഞാൻ ഒരുത്തനേം… എണ്ണിയേണ്ണി കണക്ക് പറയിക്കും ഞാൻ…”

ശില്പ എല്ലാം കേട്ട് തലകുനിച്ചിരുന്നു,

“നീയെന്നോട് ചെയ്തതിന്… അത് ഞാൻ അവധിക്ക് വയ്ക്കുവാ… നിന്നെ പണ്ട് ഞാൻ സ്നേഹിച്ചിരുന്നു എന്ന ഒരേ ഒരു കാരണത്താൽ മാത്രം… പക്ഷേ നിന്റെ വലങ്കയ്യില്ലേ…? നിന്റെ തന്ത… ആ വലംകൈ ഞാൻ വെട്ടിയിരിക്കും…”

അവൻ മുറുകിയ മുഖത്തോടെ പറഞ്ഞ് നിർത്തി പിന്നീട് പതിയെ നടന്ന് നീങ്ങി,

എല്ലാം കേട്ട് ശില്പ അനങ്ങാൻ വയ്യാതെ ഇരുന്നുപോയി

••❀••

ശില്പ തറവാട്ടിലെത്തുമ്പോൾ നന്ദനത്തിലെ കാറ് വീടിന് മുന്നിൽ കിടക്കുന്നുണ്ടായിരുന്നു ശിൽപയുടെ മുഖത്ത് പുച്ഛം തെളിഞ്ഞു, അവൾ അകത്തേക്ക് കയറി, അകത്ത് ശോഭയും നന്ദനും ഇരിക്കുന്നുണ്ടായിരുന്നു, അവൾ അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു, ശോഭ എഴുന്നേറ്റ് അവളുടെ അരികിലെത്തി അവളെ ചേർത്തുപിടിച്ചു പുഞ്ചിരിച്ചു, ശില്പയും വരുത്തിയ ഒരു പുഞ്ചിരി അവർക്ക് കൊടുത്തു,

“മോളെവിടെ പോയതാ…?”

ശോഭ വാത്സല്യത്തോടെ ചോദിച്ചു

“ഞാൻ ടൌൺ വരെ പോയി ആന്റി…”

അവൾ പറഞ്ഞു

ശിൽപയുടെ നോട്ടം അവളെത്തന്നെ ഉറ്റുനോക്കിയിരുന്ന നന്ദനിൽ എത്തി നിന്നു, ശില്പ പതിയെ നോട്ടം പിൻവലിച്ച് മുഖം കുനിച്ചു,

“ഉത്സവമല്ലേ അപ്പൊ ഇവിടെവരെ വന്ന് മോളേകണ്ട് പോകാന്നു കരുതി, മാത്രല്ല വൃന്ദമോൾടെ ജാതകം ഞങ്ങടെ കയ്യിലായിപ്പോയി അതൂടെ തന്നിട്ട് പോകാന്ന് കരുതി…”

ശോഭ പുഞ്ചിരിയോടെ പറഞ്ഞു

ശില്പക്ക് അവരുടെ സാന്നിദ്യം വല്ലാത്ത അസ്വസ്ഥത തോന്നി

“പിന്നെ ഇവിടൊരാൾ ഇന്നലെ വന്നിട്ട് മോളറിഞ്ഞില്ല എന്ന് പറഞ്ഞു… എന്ത് പറ്റി പിണങ്ങിയോ രണ്ടാളും…”

ശോഭ നന്ദനെ നോക്കിപ്പറഞ്ഞു

“ഏയ്‌… ഇല്ലാന്റി…”

ശില്പ പറഞ്ഞു

“എന്തായാലും രണ്ടുപേരും സംസാരിച്ച് പിണക്കം വല്ലോമുണ്ടങ്കി മാറ്റിയേക്ക്…”

അവർ പിന്നെയും പറഞ്ഞു

“ചെല്ലടാ…”

ശോഭ നന്ദനെ നോക്കിപ്പറഞ്ഞു

അതുകേട്ട് നന്ദൻ എഴുന്നേറ്റ് ശില്പയെ നോക്കി പിന്നീട് പുറത്തേക്ക് നടന്നു, ശില്പ അവന്റെ പിന്നാലെ നടന്നു

“എന്താ ശിൽപയുടെ ഉദ്ദേശം…”

മുഖത്തെ മാവിന്റെ ചുവട്ടിൽ നിന്ന് നന്ദൻ ഗൗരവത്തിൽ ശില്പയോട് ചോദിച്ചു

“എന്തുദ്ദേശം…?”

അവൾ ചോദിച്ചു

“തനിക്കീ കല്യാണത്തിന് താല്പര്യമില്ലേ…?”

“അതെന്താ നന്ദേട്ടൻ അങ്ങനെ ചോദിക്കുന്നത്…?”

“പിന്നെങ്ങനെ ചോദിക്കണം…? എന്റെ ഒരു കാൾ അറ്റന്റ് ചെയ്തിട്ട് എത്ര ദിവസമായെന്നറിയോ…? വീട്ടീന്ന് അമ്മ വിളിച്ചാൽ പോലും താൻ കാൾ എടുക്കില്ല… പിന്നേ ഞാനെന്താ കരുതേണ്ടത്…?”

അവൻ ചോദിച്ചു

“അത്.. ഇവിടെ ഉത്സവത്തിന്റേം മറ്റും തിരക്കായതുകൊണ്ടാ നന്ദേട്ടാ… പലപ്പോഴും ഫോൺ മുറിയിൽ വച്ചിട്ട് മറന്ന് പോകും…”

“മ്…”

നന്ദൻ ഒന്ന് മൂളി.

“നന്ദേട്ടനിന്ന് പൂജ കഴിഞ്ഞല്ലേ പോകുള്ളൂ…?”

അവൾ അവനെ ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു

“മ്… സന്ധ്യയ്ക്ക് അച്ഛനും വരും…”

അവൻ പറഞ്ഞു, പിന്നീട് അവർ അവിടെനിന്ന് കുറച്ചുനേരം സംസാരിച്ചു, അതിനുള്ളിൽ ശില്പ അവന്റെ മനസ്സിലെ സംശയങ്ങളെല്ലാം മാറ്റിയെടുത്തിരുന്നു,

••❀••

ദേവി വിഗ്രഹം അന്നത്തെ പൂജയോടെ ആചാരങ്ങൾ പാലിച്ച് കാവിൽ പ്രതിഷ്ഠിക്കും, പൂജകൾ മുറപോലെ നടന്നുകൊണ്ടിരുന്നു, കക്കാട് തിരുമേനിയും പൂജയിൽ പങ്കെടുത്തു,

തറവാട് മുറ്റത്തെ കളത്തിന് മുന്നിൽ അദ്ദേഹം ധ്യാനനിമഗ്നനായി ഇരുന്നു ധ്യാനത്തിൽ നിന്നുണർന്ന കക്കാട് തിരുമേനി മുഖമുയർത്തി എല്ലാവരെയും നോക്കി,

“ആരാ ഇന്ന് മുതൽ കാവിൽ വിളക്ക് വയ്ക്കുന്നത്…?”

അദ്ദേഹം ചോദിച്ചു

“അത്… എന്റെ മകൾ ശില്പയാണ് തിരുമേനി…”

ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് മുന്നേ രാജേന്ദ്രൻ പറഞ്ഞു

“ആ കുട്ടിയൊന്ന് മുന്നിലേക്ക് നീങ്ങി നിൽക്കു…”

അദ്ദേഹം പറഞ്ഞു,

ശില്പ മുന്നിലേക്ക് നീങ്ങി നിന്നു

“ഏതാ കുട്ടീടെ ജന്മനക്ഷത്രം…”

“ആയില്യം…”

അവൾ പതിയെ പറഞ്ഞു

അദ്ദേഹം അവളെയൊന്ന് നോക്കി പിന്നീട് കണ്ണടച്ച് പ്രാർത്ഥിച്ചുകൊണ്ട് ചുവന്ന പുഷ്പം നേദിച്ചു, പിന്നീട്ദ്ദേഹം കണ്ണുകൾ തുറന്നു

“അല്ല… ഈ കുട്ടിയല്ല… കാർത്തിക നക്ഷത്രത്തിൽ ജനിച്ച കുട്ടിയെയാണ് കാണുന്നത്… അങ്ങനൊരുകുട്ടി ഈ തറവാട്ടിലുണ്ടോ…?”

അദ്ദേഹം ചോദിച്ചു

എല്ലാവരും പരസ്പരം നോക്കി പിറുപിറുത്തു,

“ഇപ്പൊ ഇവിടെ ഇല്ലെച്ചാലും ഇനീം വന്നുകൂടായ്ക ഇല്ല… കാവിലമ്മയുടെ ഇച്ഛ… അത് നടക്കും…”

അത് കേട്ട് എല്ലാരിൽനിന്നും മാറി ആരുടെയും ശ്രദ്ധ പെടാതെ ദൂരെ മാറി ഇരുന്ന കാക്കാത്തിയമ്മയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു, അവർ പതിയെ കണ്ണുകളടച്ചു, അവരുടെ നെറ്റിയിലെ വലിയ ചുവന്ന പൊട്ട് ഒന്ന് തിളങ്ങി,

അതേസമയം ഒരു നിലവിളി കേട്ട് എല്ലാരുടെയും ശ്രദ്ധ അവിടെക്കായി

നിലവിളക്കിൽ എണ്ണ പകർന്നുകൊണ്ടിരുന്ന വൃന്ദയുടെ ധാവണിത്തുമ്പിൽ തീ പടർന്നു, അത് കണ്ട കൂടെ നിന്നവർ ചേർന്ന് അത് കെടുത്തി, അവരുടെ നിലവിളിയാണ് ഉയർന്ന് കേട്ടത്,

“അയ്യോ… ദുശ്ശകുനമാണല്ലോ…”

ആരോ കൂട്ടത്തിൽ വിളിച്ചു പറഞ്ഞു

“ഈ അസത്ത് കാരണം പൂജ മുടങ്ങിയല്ലോ…”

ബന്ധുക്കളിലാരോ വിളിച്ചു പറഞ്ഞു

അത് കേട്ട വൃന്ദയുടെ കണ്ണ് നിറഞ്ഞു, ധാവണിയിൽ തീ പിടിച്ചത് കണ്ട് അവൾ വല്ലാതെ പേടിച്ചിരുന്നു

കക്കാട് തിരുമേനി അവളെ തന്നെ നോക്കിയിരുന്നു, പതിയെ അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു

“കുട്ടി മുന്നോട്ട് വരിക…”

അദ്ദേഹം വൃന്ദയെ അരികിലേക്ക് വിളിച്ചു

അവൾ ഭയത്തോടെ അദ്ദേഹത്തിനരികിലേക്ക് നടന്നു,

അവളെടുത്ത് വരുന്നവരെ തിരുമേനി അവളെത്തന്നെ ഉറ്റുനോക്കിയിരുന്നു,

“കുട്ടി ഈ തറവാട്ടിലെ അംഗം തന്നല്ലേ…”

അദ്ദേഹം പുഞ്ചിരി വിടാതെ ചോദിച്ചു

അവൾ ഭയത്തോടെ തലയാട്ടി,

“കുട്ടി കളത്തിന് മുന്നിലിരിക്കു…”

അദ്ദേഹം പറഞ്ഞു

വൃന്ദ തൊഴുകയ്യോടെ കളത്തിന് മുന്നിലിരുന്നു,

“ഈ കുട്ടിയുടെ ജാതകം കാണിക്കു…”

അവിടെനിന്ന വിശ്വനാഥനോടായി പറഞ്ഞു

വിശ്വനാഥൻ തിരിഞ്ഞ് നളിനിയെ നോക്കി

പെട്ടെന്ന് അവിടെയുണ്ടായിരുന്ന ശോഭ തന്റെ ബാഗിൽ പരതി വൃന്ദയുടെ ജാതകം നളിനിയുടെ കയ്യിലേൽപ്പിച്ചു, അത് കണ്ട രാജേന്ദ്രന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി
നളിനിയുടെ കയ്യിൽനിന്നും വിശ്വനാഥൻ ആ ജാതകം തിരുമേനിക്ക് കൈമാറി,

അദ്ദേഹം ആ ജാതകത്തിലൂടെ ദൃഷ്ടി പായിച്ചു, അദ്ദേഹത്തിന്റെ നെറ്റി ചുളിഞ്ഞു,

“ഈ കുട്ടീടെ ജനന സമയോം ജനന തീയതീം എന്താ…?”

അദ്ദേഹം ചോദിച്ചു

അടുത്തുണ്ടായിരുന്ന നളിനി സമയം പറഞ്ഞുകൊടുത്തു

തിരുമേനി പഞ്ചാഗം നോക്കി, എന്തെക്കെയോ കൂട്ടലും കിഴിക്കലും നടത്തി, അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു, അദ്ദേഹം വൃന്ദയെ നോക്കി

“ഭാഗ്യവതി…!! സൗഭാഗ്യവതി…!! സുകൃതം ചെയ്ത ജന്മം…”

അദ്ദേഹം ആശ്ചര്യത്തോടെ പറഞ്ഞു, എല്ലാവരും അദ്ദേഹത്തെ ഉറ്റുനോക്കിയിരുന്നു

“തിരുമേനി പറയുന്നത്…?”

വിശ്വനാഥൻ ചോദിച്ചു

“അപൂർവങ്ങളിൽ അപൂർവമായ ജാതകമാണ് ഈ കുട്ടിക്ക്… ഇവൾ ഉള്ളിടത്ത് ഐശ്വര്യവും സമൃധിയും കളിയാടും… അതുപോലെ കാവിലമ്മയ്ക്ക് ഏറ്റോം പ്രീയപ്പെട്ടവൾ എന്ന് ഫലം… ഈ കുട്ടിയുടെ മാതൃസ്ഥാനത്ത് ദേവടം കാവിലമ്മയാണ് കാണുന്നത്… ഈ തറവാടിന് ഉണ്ടായ ദോഷങ്ങളെല്ലാം ഈ കുട്ടി ഇവിടെ വസിക്കുന്നതുകൊണ്ട് ഒഴിഞ്ഞു പോയി… അത്ര നല്ല ജാതകമാണ് ഈ കുട്ടിയുടേത്… ഈ കുട്ടി വസിക്കുന്ന മരുഭൂമിയിൽ ആണെങ്കിൽപോലും അവടെ പൊന്ന് വിളയും… അത്രയ്ക്ക് ഐശ്വര്യം നിറഞ്ഞ ജാതകമാണ് ഈ കുട്ടീടെത്…”

അദ്ദേഹം ഒന്ന് നിർത്തി, വൃന്ദയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, കണ്ട് നിന്നിരുന്ന കണ്ണനും സന്തോഷം കൊണ്ട് കരഞ്ഞുപോയി, വൃന്ദ ഒരു നിമിഷം ജാതകദോഷക്കാരി എന്ന പേരിൽ അനുഭവിച്ച എല്ലാ അവഗണനകളും മനസ്സിലൂടെ പാഞ്ഞുപോയി,

രുദ്രും സന്തോഷം കൊണ്ട് കരഞ്ഞുപോയിരുന്നു, തന്റെ ഉണ്ണി ഒരു ലക്ഷണം ഇല്ലാത്തവളല്ല എന്നറിവ് അവനിൽ വല്ലാത്ത സന്തോഷം നിറച്ചിരുന്നു,

“അപ്പൊ ഈ ജാതകം…”

അമ്പരപ്പോടെയുള്ള ശോഭയുടെ വാക്കുകളാണ് അവരെ സാമാന്യ ബോധത്തിലേക്ക് കൊണ്ട് വന്നത്… അത് കേട്ട് അദ്ദേഹമൊന്ന് ചിരിച്ചു

“ഈ ജാതകം വ്യാജമാണ്… ആരോ കൂലികൊടുത്ത് എഴുതിച്ചത്… ഇങ്ങനൊരൊണ്ണം നോം എഴുതീട്ടില്യ… അക്ഷരങ്ങൾ ഏകദേശം നമ്മുടെ അക്ഷരോമായി സാമ്യം തോന്നുണുണ്ട്… പക്ഷേ നമ്മുടെ മുദ്ര പതിപ്പിച്ചപ്പോ ആ ആളിന് പിശക് പറ്റി… ഇല്ലേ ദേവാ…”

അദ്ദേഹം ചിരിച്ചുകൊണ്ട് തന്റെ പരികർമ്മിക്ക് ജാതകം കൊടുത്തുകൊണ്ട് പറഞ്ഞു

പരികർമ്മി ജാതകം പരിശോധിച്ച് പുഞ്ചിരിച്ചുകൊണ്ട് അതേ എന്ന് തലയാട്ടി…

ഇതെല്ലാം കണ്ടും കേട്ടും ശോഭയും സാബുവും മുഖത്തോട് മുഖം നോക്കി, പിന്നീട് ആ മിഴികൾ നന്ദന് നേർക്ക് നീണ്ടു,

നന്ദനും ആകെ ഞെട്ടി നിൽക്കുകയായിരുന്നു, ഇതിനിടയിൽ എന്തെക്കെയോ കള്ളക്കളികൾ ഉണ്ടെന്ന് അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു,

തിരുമേനി അടുത്തതെന്തോ പറയാൻ തുടങ്ങുമ്പോൾ എല്ലാവരും അദ്ദേഹത്തിന്റെ മുഖത്തേക്ക് മിഴിനട്ടു

“ഈ കുട്ടിക്ക് വരുന്ന ദിവസങ്ങൾ പരീക്ഷണത്തിന്റെ കാലമാണ് സൂക്ഷിക്കണം, മരണം വരെ കാണുന്നുണ്ട്…”

അദ്ദേഹം ഗൗരവത്തിൽ പറഞ്ഞു

അത് കേട്ട് എല്ലാവരും വൃന്ദയെ നോക്കി

“കുട്ടി പേടിക്കണ്ട, കാവിലമ്മയെ നന്നായി പ്രാർത്ഥിച്ചോളു… അമ്മ കാക്കും… നോം ഇന്ന് പുലർച്ചെ ദേവടം കാവ് സ്വപ്നത്തിൽ കണ്ടു, കൂടെ ഈ കുട്ടിയേം… അതാ ഈ കുട്ടിയെ കണ്ടപ്പോ നമുക്കൊരു അമ്പരപ്പ് ഇണ്ടായത്… ഇപ്പൊ തോന്നുണു കുട്ടീടെ വസ്ത്രത്തിൽ തീ പടർന്നത് ദുശ്ശകുനമല്ല, മറിച്ച് കാവിലമ്മ കുട്ടിയെ നമുക്ക് കാണിച്ചു തന്നത് തന്ന്യാ… കുട്ടി കാവില് വിളക്ക് തെളിയിക്കണോന്നാ കാവിലമ്മേടെ ഇച്ഛ…”

അദ്ദേഹം പറഞ്ഞു നിർത്തി,

ചുറ്റും മുറുമുറുപ്പുകൾ ഉയർന്നു, എല്ലാവരുടെ മുന്നിലും വലിയ ആളാകാം എന്ന് പറഞ്ഞു നിന്ന ശില്പയ്ക്ക് കാവിലെ വിളക്ക് കൊളുത്താനുള്ള അവകാശം വൃന്ദക്ക് കിട്ടിയത് അവളിലെ പക കൂട്ടിയതേയുള്ളു,

പൂജയെല്ലാം കഴിഞ്ഞ് യാതൊരു തടസ്സവും കൂടാതെ വിഗ്രഹവും കിരീടവും കാവിൽ പ്രതിഷ്ഠിച്ചു,

ചടങ്ങുകളെല്ലാം തീർത്ത് രുദ്രും ഭൈരവും കാവിൽ നിൽക്കുമ്പോൾ വിവേക് അവരുടെ അടുത്തേക്ക് വന്നു,

“ഹലോ… രുദ്ര് അല്ലേ…?”

വിവേക് പുഞ്ചിരിയോടെ ചോദിച്ചു,

“അതേ…”

രുദ്ര് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു

“ഇത്… ഭൈരവ്… അല്ലേ…?”

വിവേക് വീണ്ടും ചോദിച്ചു

അതിന് ഭൈരവ് പതിയെ തലയാട്ടി

“ഞാൻ വിവേക്… ഇവിടെ ജോലിക്ക് നിൽക്കുന്ന ലത… അതെന്റെ അമ്മയാണ്…”

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു

“നിങ്ങളെപ്പറ്റി ഉണ്ണിമോള് പറഞ്ഞു… പ്രത്യേകിച്ച് രുദ്രിനെപ്പറ്റി…”

അവൻ ഒരു കുസൃതിച്ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു

അത് കേട്ട രുദ്ര് അമ്പരപ്പോടെ അവനെ നോക്കി

“ഞെട്ടണ്ട… അവൾക്ക് ഒരു പതിമൂന്ന് വയസുമുതൽ അറിയാം എനിക്ക്… എന്റെ കുഞ്ഞനുജത്തിയെപോലാ… എന്ത് കാര്യോം അവൾ വിശ്വസിച്ചു എന്നോട് പറയും…

പാവമാണ്, സ്നേഹിച്ചാൽ ജീവൻ പോലും തരും, താൻ ഭാഗ്യവാനാണ്.. തന്നെ പൊന്നുപോലെ നോക്കിക്കോളും അവൾ…”

രുദ്രിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു, രുദ്രും അവനെ നോക്കി ചിരിച്ചു, അപ്പോൾ നന്ദൻ അവിടേക്ക് വന്നു, നന്ദൻ രുദ്രിനെക്കണ്ട് സൗഹൃദത്തോടെ ചിരിച്ചു,

“ഇത് നന്ദൻ… നമ്മുടെ ശില്പയെ കല്യാണം കഴിക്കാൻ പോകുന്നത് നന്ദനാണ്…”

രുദ്ര് നന്ദനെ വിവേകിന് പരിചയപ്പെടുത്തി

വിവേക് ഒന്ന് ഞെട്ടി നന്ദനെ നോക്കി, പിന്നീട് ഭാവം മാറ്റി പുഞ്ചിരിച്ചു

“നന്ദൻ… ഇത് വിവേക്… ഇവിടെ അടുത്തുള്ളതാ…”

രുദ്ര് പറഞ്ഞു,

“അടുത്തുള്ളതെന്ന് പറഞ്ഞാൽ…?”

നന്ദൻ പുഞ്ചിരിയോടെ ചോദിച്ചു,

“അടുത്തുള്ളതെന്ന് പറഞ്ഞാൽ, ഇവിടെ ചായക്കട നടത്തുന്ന കേശു നായർ എന്റച്ഛനാ…”

വിവേക് ചിരിച്ചുകൊണ്ട് പറഞ്ഞു

അത് കേട്ട് നന്ദൻ ഒന്ന് ഞെട്ടി, തന്റെ സംശയങ്ങൾ മറ്റാനുള്ള വഴി തുറന്ന് കിട്ടിയെന്ന് നന്ദന് തോന്നി,

••❀••

“എന്തൊക്കെയാ രാജേട്ടാ ഇവിടെ നടക്കുന്നത്… രാജേട്ടൻ ഞങ്ങളോട് കള്ളം പറയുകയായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നില്ല… എന്തായാലും ഇപ്പൊ ഇവിടെ നടന്നതിന് ഒരു എക്സ്പ്ലനേഷൻ രാജേട്ടൻ തരണം…”

സാബു രാജേന്ദ്രനോട് ഗൗരവത്തിൽ തന്നെ പറഞ്ഞു, രാജേന്ദ്രൻ ഒരു നിമിഷം ഒന്ന് പരിഭ്രമിച്ചു,

“ഞങ്ങളും ഒരേ ഞെട്ടലിൽ തന്നെയാണ് സാബു… ഉണ്ണിമോൾടെ ജാതകം എന്ന് പറഞ്ഞ് ഇവിടെയുണ്ടായിരുന്ന ജാതകമാണ് അത്… ഇതിൽ കൂടുതൽ എനിക്കും ഒന്നുമറിയില്ല…”

അയാൾ പറഞ്ഞു

“എങ്കിലും ആരായിരിക്കും ആ കുട്ടിയെ ഇങ്ങനെ ദ്രോഹിക്കാൻ…?”

സാബു ചോദിച്ചു

“അറിയില്ല സാബു… ഞാനും ആകെ ഞെട്ടലിലാണ്… വല്ലാത്ത തലവേദന ഞാനൊന്ന് കിടക്കട്ടെ…”

രാജേന്ദ്രൻ ആ സംസാരം അവസാനിപ്പിക്കാൻ അവിടെ നിന്നും തറവാട്ടിലേക്ക് നടന്നു,

••❀••

നന്ദനും കുടുംബവും വീട്ടിലേക്ക് പോകുമ്പോഴും മൂന്ന് പേരും മൗനമായിരുന്നു, കാറ് ഡ്രൈവ് ചെയ്തിരുന്ന നന്ദൻ താൻ വല്ലാത്തൊരു ചുഴിയിൽ പെട്ടതുപോലെ ഉഴറി…

ശോഭ രാത്രി കിടക്കാനായി പോകുമ്പോഴും നന്ദന്റെ മുറിയിൽ വെട്ടം കണ്ടിരുന്നു, അവൾ ഒന്ന് നിശ്വസിച്ചുകൊണ്ട് മുറിയിലേക്ക് പോയി
“എന്താ സാബുവേട്ടാ ഒരാലോചന…”

വലതു കൈകൊണ്ട് നെഞ്ചിൽ തടവി ആലോചനയോടെ കിടക്കുന്ന സാബുവിനെക്കണ്ടു ശോഭ ചോദിച്ചു

“ഏയ്‌… ഒന്നൂല്ല…”

അയാൾ ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് പറഞ്ഞു

“ഏട്ടൻ ഉണ്ണിമോളുടെ കാര്യാണോ ആലോചിക്കുന്നേ…”

കയ്യിലിരുന്ന ജഗ് മേശയിൽ വച്ചുകൊണ്ട് ചോദിച്ചു

“എവിടെയോ ഒരു കുഴപ്പം പോലെ…”

അയാൾ പറഞ്ഞു, ശോഭ ചോദ്യ ഭാവത്തിൽ അയാളെ നോക്കി

“ജാതകത്തിന്റെ കാര്യം ഞാൻ രാജേട്ടനോട് ചോദിച്ചപ്പോ അയാൾ ഒഴിഞ്ഞു മാറുന്നപോലെ…”

അയാൾ പറഞ്ഞു

“നമുക്ക് തെറ്റ് പറ്റിയോ സാബുവേട്ടാ…?”

ശോഭ ആശങ്ക മറച്ചു വച്ചില്ല

“അറിയില്ല ശോഭേ…”

അയാൾ പറഞ്ഞുകൊണ്ട് കണ്ണടച്ചു

••❀••

നന്ദനും ഇതേ അവസ്ഥയിലായിരുന്നു, കക്കാട് തിരുമേനി ജാതകം പരിശോധിച്ചപ്പോൾ ശിൽപയുടെ അച്ഛന്റെ മുഖത്തുണ്ടായ ഞെട്ടൽ താൻ ശ്രദ്ധിച്ചിരുന്നു, ശിൽപയുടെ പെരുമാറ്റവും കൂടി ആലോചിക്കുമ്പോൾ എന്തോ ചതി നടന്നപോലെ, അവൻ ഫോൺ എടുത്ത് വിവേക് എന്ന് സേവ് ചെയ്ത നമ്പറിലേക്ക് കാൾ ചെയ്തു ചെവിയിൽ വച്ചു, മറുപുറത്ത് കാൾ അറ്റൻഡ് ചെയ്തു

“ഹലോ വിവേക്… ഇത് ഞാനാ നന്ദൻ… ഇന്ന് അമ്പലത്തിൽ വച്ച് കണ്ടില്ലേ… ശിൽപയുടെ…”

അവൻ പറഞ്ഞു

“ആഹ്.. മനസ്സിലായി… എന്താ നന്ദ…?”

“വിവേകിനെ നാളെയൊന്ന് കാണാൻ പറ്റോ…”

“എപ്പോൾ…?”

“വിവേകിന്റെ സൗകര്യത്തിന്…”

“ഓക്കേ… നാളെ പത്ത് മണിക്ക് ടൗണിലേക്ക് വന്നാ മതി… സ്ഥലം നന്ദൻ തീരുമാനിച്ചു വിളിച്ചു പറഞ്ഞാ മതി…”

“ഓക്കേ.. ശരി… ഞാൻ വിളിക്കാം…”

നന്ദൻ കാൾ കട്ട്‌ ചെയ്ത് കട്ടിലിലേക്ക് കിടന്നു, അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു

••❀••

പിറ്റേന്ന് ടൗണിലെ ഹോട്ടൽ മുറിയിൽ മഹേന്ദ്രനെ പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു രാജേന്ദ്രനും സുരേഷും,

“അപ്പൊ ഇന്നോ നാളെയോ അതിനകത്തൂന്ന് വിഗ്രഹവും കിരീടവും പൊക്കണം…”

സുരേഷ് പറഞ്ഞുകൊണ്ട് രാജേന്ദ്രന്റെ മുഖത്തേക്ക് നോക്കി,

“മ്..”

അയാൾ ആലോചനയോടെ മൂളി

“സുരേശാ… ഈ ഡീലൊന്ന് കഴിഞ്ഞു കിട്ടിയാലേ ഞാനൊന്ന് നിവർന്നു നിക്കുള്ളു…”

അയാൾ പറഞ്ഞു

“തനിക്ക് നല്ലൊരു വക തന്റെ ഭാര്യ വീട്ടീന്ന് കിട്ടിയതല്ലേ…. അതെല്ലാം ഷെയർ മാർക്കറ്റിലും പല പല അറിയാത്ത ബിസിനെസ്സുകളിലും കൊണ്ടെറിഞ്ഞു കളഞ്ഞു കുളിച്ചില്ലേ…”

സുരേഷ് ചിരിയോടെ പറഞ്ഞതുകേട്ട് രാജേന്ദ്രന്റെ മുഖം മുറുകി

“മ്… കാളിയനും മഹിയും എത്തട്ടെ… കാളിയന് ഇതൊക്കെ പുല്ലാണ്… എന്തെല്ലാം വലിയ കളികൾ അവൻ കളിച്ചിരിക്കുന്നു, അവനെത്തിയാൽ കിരീടവും വിഗ്രഹവും കൂടെ തന്റെ വീട്ടിലെ ആ പെണ്ണും… എല്ലാം നമുക്ക് സ്വന്തം…

പറഞ്ഞുകൊണ്ട് സുരേഷ് ഒന്ന് ചിരിച്ചു

ആ ചിരി രാജേന്ദ്രനിലും പകർന്നു

അവർ സംസാരിച്ചിരിക്കുമ്പോൾ കാളിങ് ബെൽ ശബ്ദിച്ചു, വാതിൽ തുറക്കുമ്പോൾ മഹേന്ദ്രനും കാളിയനും അകത്തേക്ക് കയറി വന്നു

ആറടിയിലധികം ഉയരമുള്ള വെളുത്ത് ഒത്ത ശരീരമുള്ള മുപ്പത് വയസ്സിനുമേൽ തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ, ബ്രൗൺ നിറത്തിലെ ഷർട്ടും നീല ജീൻസുമാണ് വേഷം, ദയയോ സഹതാപമോ സ്നേഹമോ ആ മുഖത്തില്ലെന്ന് ആ ചുവന്ന കണ്ണുകൾ കാണിച്ചു തരുന്നു, കട്ടി പുരികവും മീശയും, മുഖത്ത് അവിടിവിടെയായി മുറിവിന്റെ തുന്നിക്കെട്ടിയ പാടുകൾ, വലതുകയ്യിൽ വെട്ടുകൊണ്ട് മുറിഞ്ഞത് തുന്നിച്ചേർത്ത പാട്, അയാൾ ആരെയും ശ്രദ്ധിക്കാതെ അധികാരത്തോടെ കസേര വലിച്ചിട്ടിരുന്നു, പോക്കറ്റിൽ നിന്നും ചുരുട്ട് എടുത്ത് കത്തിച്ച് പുകവിട്ടു, അവിടെ ചുരുട്ടിനൊപ്പം കഞ്ചാവിന്റെ മണവും നിറഞ്ഞു…

“ഇതാണ് ഞാൻ പറഞ്ഞ കാളിയൻ…”

മഹേന്ദ്രൻ അയാളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി കൊടുത്തു

“ഇനി കാര്യത്തിലേക്ക് കടക്കാം…”

മഹേന്ദ്രൻ രാജേന്ദ്രനെ നോക്കികൊണ്ട് പറഞ്ഞു

“ഇന്നലെ ദേവടത്തെ പൂജ കഴിഞ്ഞ് വിഗ്രഹോം കിരീടോം കാവിൽ പ്രതിഷ്ടിച്ചിട്ടുണ്ട്, ഇനി ഇന്നും നാളെയും വിളക്ക് വയ്ക്കുന്ന ആൾക്കല്ലാതെ കാവിലേക്കാർക്കും പ്രവേശനമുണ്ടാകില്ല, എണ്ണവിളക്കുകളല്ലെതെ ട്യൂബ് ലൈറ്റ്കളോ മറ്റ് അലങ്കാര ദീപങ്ങളൊന്നും കാവിനകത്തുണ്ടാവില്ല… അതുകൊണ്ട് കാര്യങ്ങൾ നിങ്ങൾക്ക് എളുപ്പമായിരിക്കും ഈ രണ്ട് ദിവസത്തിനുള്ളിൽ സംഭവം നടക്കണം….”

രാജേന്ദ്രൻ കാളിയനെ നോക്കി പറഞ്ഞു നിർത്തി

“മ്… പറഞ്ഞതെല്ലാം ഓക്കേ… എന്റെ പ്രതിഫലം… അത് എത്രയാണെന്ന് ഞാൻ മഹി സാറിനോട് പറഞ്ഞിട്ടുണ്ട്, ഞാൻ പറഞ്ഞ തുക, അതിൽ അൻപത് ശതമാനം ഇന്നും ബാക്കി സാധനം നിങ്ങളുടെ കയ്യിലേൽപ്പിക്കുന്നതിന് തൊട്ടു മുൻപും എനിക്ക് കിട്ടിയിരിക്കണം…”

അയാൾ ഗൗരവത്തോടെ പറഞ്ഞു

“മ്… പിന്നെ മറ്റൊരു കാര്യം കൂടിയുണ്ട്, അതുകൂടി ചെയ്യണം അതിന്റെ പേമെന്റും കൂടി ചേർത്ത് തരാം…”

മഹേന്ദ്രൻ മൊബൈലിൽ വൃന്ദയുടെ ഫോട്ടോ കാണിച്ചുകൊണ്ട് പറഞ്ഞു,

കാളിയൻ ഫോൺ വാങ്ങി അവളുടെ ഫോട്ടോയിലേക്ക് കണ്ണെടുക്കാതെ നോക്കി തന്റെ ചുണ്ട് നനച്ചു, പിന്നീട് അയാളുടെ ചുണ്ടിൽ ഒരു ഒരു വികട ചിരി വിരിഞ്ഞു,

“ഇത് വൃന്ദ, രാജേന്ദ്രന്റെ ബന്ധുവാ… ദേവടം കാവിൽ വിളക്ക് വയ്ക്കുന്നത് ഇവളാ… ഇവളെ പൊക്കി ഒരു പോറലുപോലുമില്ലാതെ ഞങ്ങളെയെല്പിക്കണം…”

സുരേഷ് പറഞ്ഞു

“രണ്ടു കാര്യങ്ങളും ഒരുമിച്ച് നടത്തിയാൽ കൂടുതൽ നന്നായിരിക്കും, കാരണം ഏതെങ്കിലും ഒന്ന് പൊളിഞ്ഞുപോയാൽ, രണ്ടും നടക്കില്ല…”

രാജേന്ദ്രൻ പറഞ്ഞു

“മ്…

കാളിയൻ വൃന്ദയുടെ ഫോട്ടോ ഉറ്റുനോക്കിക്കൊണ്ട് മൂളി

••❀••

നന്ദൻ പറഞ്ഞതനുസരിച്ച് വിവേക് ടൗണിലെ റെസ്റ്ററന്റിൽ ചെന്നു, അവനെ കാത്തിരിക്കുന്നപോലെ നന്ദൻ ഒരു ടേബിളിൽ ഉണ്ടായിരുന്നു, വിവേക് നന്ദനെ നോക്കി ചിരിച്ചുകൊണ്ട് അരികിലേക്ക് ചെന്നു,

“നന്ദൻ കുറച്ചായോ…?”

വിവേക് ചരിച്ചുകൊണ്ട് ചോദിച്ചു

“ഇല്ല എത്തിയതേയുള്ളു…”

വിവേക് മുന്നിലുള്ള കസേര വലിച്ചിട്ടിരുന്നു,

കുറച്ചുനേരം രണ്ടുപേർക്കുമിടയിൽ ഒരു നിശബ്ദത നിറഞ്ഞു

“വിവേക്… ഞാൻ തന്നോട് കുറച്ച് കാര്യങ്ങൾ ചോദിക്കാനും മറ്റുമാണ് കാണണം എന്ന് പറഞ്ഞത്…”

നന്ദൻ തന്നെ മൗനം വെടിഞ്ഞു

എന്താ കാര്യം എന്നപോലെ വിവേക് നെറ്റി ചുളിച്ച് അവനെ നോക്കി,

നന്ദൻ പതിയെ ഓരോ കാര്യങ്ങളായി പതിയെ സംസാരിച്ചുതുടങ്ങി, ഇതുവരെ നടന്ന കാര്യങ്ങളെല്ലാം വിവേകിനോട് പറയുമ്പോൾ വിവേക് ഗൗരവത്തോടെ അവന്റെ മുഖത്തേക്ക് തന്നെ മിഴികളൂന്നിയിരുന്നു,

എല്ലാം പറഞ്ഞുകഴിഞ്ഞു നന്ദൻ അവന്റെ മുഖത്തേക്ക് നോക്കി,

“വിവേക് എന്റെ മനസ്സിപ്പോ എന്റെ കൺട്രോളിലല്ല, ചെയ്തതെല്ലാം തെറ്റായിപ്പോയി എന്നൊരു തോന്നൽ… തന്റെ വാക്കുകളിലാണ് എന്റെ ജീവിതം തന്നെ… എന്തായാലും താനെന്നോട് സത്യം മാത്രേ പറയാവൂ…”

നന്ദൻ അവനോട് പറഞ്ഞു,

“താനറിഞ്ഞത് സത്യമല്ലായെന്ന് തെളിഞ്ഞാൽ എന്താ തന്റെ അടുത്ത പ്ലാൻ…?”

വിവേക് നന്ദനോട് ചോദിച്ചു

“അങ്ങനെ സംഭവിച്ചാൽ… എനിക്കെന്റെ തെറ്റ് തിരുത്തണം… വൃന്ദയെ നന്ദന്റെ പെണ്ണായി ശ്രീനന്ദനത്ത് കൈപിടിച്ച് കയറ്റണം… അവളെ ഒരു രാജകുമാരിയെപ്പോലെ നോക്കണം…”
നന്ദൻ പറഞ്ഞു

അത് കേട്ട് വിവേക് ഒന്ന് ചിരിച്ചു

“വൈകിപ്പോയി നന്ദൻ… ഒരുപാട് വൈകിപ്പോയി… അവളിന്ന് മറ്റൊരുത്തന് സ്വന്തമാണ്… അവളുടെ ജീവനും ജീവിതവുമെല്ലാം അവനാണ്…. അവനും അവളെ ജീവനെക്കാളേറെ സ്നേഹിക്കുന്നു… ഞാൻ മനസ്സിലാക്കിയടത്തോളം തനിക്ക് അവളോട് ഒരു പ്രണയവും ഉണ്ടായിരുന്നില്ല… ഉണ്ടായിരുന്നെങ്കിൽ താനൊരിക്കലും അവളെ തള്ളി പറയില്ലായിരുന്നു… ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് അവളെ സംശയിക്കില്ലായിരുന്നു… ആ കുട്ടി ആ നരകത്തിൽ കിടന്ന് അനുഭവിച്ചത് എന്തായിരുന്നുവെന്ന് എനിക്കറിയാം… പിന്നേ… താൻ പറഞ്ഞപോലെ ദേവടത്തെ ഒരു മുറിയിൽ നിന്നും ഒരു വല്ലാത്ത സമയത്ത് ഒരു പെൺകുട്ടിയോടൊപ്പം ഞാൻ ഉണ്ടായിരുന്നു… പക്ഷേ അത് ഒരിക്കലും ഉണ്ണിയല്ല… അത് ശില്പയായിരുന്നു…”

നന്ദൻ ഞെട്ടലോടെ കേട്ടിരുന്നു

“അതേ നന്ദൻ… ഞാനും ശില്പയും തമ്മിൽ ഇഷ്ടത്തിലായിരുന്നു… അവൾക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറായിരുന്നു ഞാൻ, ഒരിക്കൽ എന്റെ ബുദ്ധിമോശം കൊണ്ട് ശില്പ വിളിച്ചിട്ട് ഞാൻ അവളുടെ അടുത്ത് ദേവടത്ത് ചെന്നു… അത് കണ്ടുപിടിച്ച അവളുടെ അച്ഛൻ എന്നെ പൊതിരെ തല്ലുമ്പോഴും, ഞാൻ അവൾക്ക് വേണ്ടി അതെല്ലാം സഹിച്ചു… പിന്നീട് അവളുടെ അച്ഛന്റെ ഗുണ്ടകൾ എന്നെ തല്ലി അവശനാക്കിയപ്പോൾ പിന്നേ നാട്ടിൽ നിക്കാൻ കഴിയാതെ രാജ്യം വിടുമ്പോൾ… അറിഞ്ഞിരുന്നില്ല ശില്പക്ക് എല്ലാമൊരു നേരമ്പോക്കായിരുന്നു എന്ന്… താൻ വിശ്വസിക്കണം ഞാനീപ്പറയുന്നതെല്ലാം സത്യമാണ്… ഉണ്ണിമോളേ എന്റെ ഒരു സഹോദരിയായല്ലാതെ ഞാൻ കണ്ടിട്ടില്ല…”

വിവേക് പറഞ്ഞു നിർത്തിക്കൊണ്ട് ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്ത് ലൗഡ്സ്പീക്കറിൽ ഇട്ടു

“ഹലോ… എന്താ മോനേ…?”

ഫോണിലൂടെ കേശു നായരുടെ ശബ്ദം പുറത്ത് വന്നു, നന്ദൻ ശ്രദ്ധയോടെ അത് കാതോർത്തു

“അച്ഛനോട് ഞാനൊരു കാര്യം ചോദിക്കാനാണ് വിളിച്ചത്…”

വിവേക് ഗൗരവത്തോടെ മുഖവുരയിട്ടു

“എന്താ മോനേ കാര്യം…?”

“എന്നെങ്കിലും അച്ഛനെ അന്വേഷിച്ച് ദേവടത്തെ ശില്പയെ കെട്ടാൻ പോകുന്ന പയ്യൻ വന്നിരുന്നോ…?”

ഒരു നിമിഷം അപ്പുറം നിശബ്ദമായി

“ഇ… ഇല്ലല്ലോ…”

കേശുനായർ ഒന്ന് വിക്കി

“അച്ഛൻ നുണപറയാൻ നിൽക്കണ്ട… എല്ലാം അറിഞ്ഞിട്ടാണ് ഞാൻ വിളിക്കുന്നത്…”

വിവേക് ദേഷ്യത്തോടെ ഒച്ചയെടുത്തു

“മോനേ… ഞാൻ… ആ ശില്പ കുഞ്ഞ് വന്ന് പറഞ്ഞ് ഒരു അമ്പയിനായിരം രൂപ തന്നപ്പോ…”

അയാൾ പതിയെ പറഞ്ഞ് നിർത്തി

“നിങ്ങളൊരു മനുഷ്യനാണോ…? ഒരുപാവം പിടിച്ച പെൺകുട്ടിയെപ്പറ്റി… ഛെ… ഞാൻ നിങ്ങളുടെ സ്വന്തം മോനല്ലേ… നിങ്ങൾ ഈ പറഞ്ഞതിനൊക്കെ അനുഭവിക്കും നോക്കിക്കോ…”

വിവേക് അസ്വസ്ഥതയോടെ ഫോൺ കട്ട്‌ ചെയ്തു,

നന്ദൻ എല്ലാം കേട്ട് മരവിച്ച് ഇരിക്കുകയായിരുന്നു,

പിന്നീടവൻ ശിൽപയുടെ ഫോണിലേക്ക് വിളിച്ചു

“ഹലോ… ഇത് ശില്പയാണോ…?”

ഫോൺ കണക്ട് ആയതും അവൻ ചോദിച്ചു,

“അതേ… ആരാണ്…?”

മറുപ്പുറത്തു നിന്നും മറുപടി വന്നു

“ഞാൻ വിവേകാണ്…”

അവൻ പറഞ്ഞതും, അപ്പുറം ഒരു നിമിഷം നിശബ്ദമായി

“ഹെലോ… ശില്പ… കേൾക്കുന്നില്ലേ…”

അവൻ ചോദിച്ചു

“ഉവ്വ്…”

“താനെന്തിനാ എന്നെയും ഉണ്ണിമോളെയും ചേർത്ത് അനാവശ്യം പറയാനായി എന്റച്ഛന് പണം കൊടുത്തത്…?”

അവൻ ചോദിച്ചു

അവളൊന്നും മിണ്ടിയില്ല

“ഞാൻ ശില്പയോടാണ് ചോദിക്കുന്നത്…”

അവൾ പെട്ടെന്ന് കാൾ കട്ട്‌ ചെയ്തു

വിവേക് നന്ദനെ നോക്കി

നന്ദൻ എല്ലാം കേട്ട് ഞെട്ടിത്തരിച് ഇരിക്കുന്നുണ്ടായിരുന്നു,

“ഇനീം നന്ദന് തെളിവ് വേണോ…?”

വിവേക് ചോദിച്ചു, നന്ദൻ വേണ്ടായെന്ന് തലയാട്ടി, വിവേക് പതിയെ എഴുന്നേറ്റു

“നന്ദൻ… താൻ ഇനിയൊരു സെക്കന്റ്‌ ചാൻസിന് ഉണ്ണിമോൾടെ അടുത്തേക്ക് പോകരുത്, ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് കണ്ണിൽ നിറയേ കുസൃതിയും ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയുമായി ഉണ്ണിമോളേ കാണുന്നത്, അത് അവളുടെ രാജകുമാരന്റെ മാജിക്‌ ആണ്… അവൾ അവനുള്ളതാണ്… അവൻ അവൾക്കുള്ളതും…”

വിവേക് നന്ദനോട് പറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു

നന്ദൻ അത് നോക്കി പുഞ്ചിരിച്ചു, ചതിക്കപ്പെട്ടവന്റെ പുഞ്ചിരി…

••❀••

നന്ദൻ വല്ലാതെ തകർന്നടിഞ്ഞാണ് നന്ദനത്തിലേക്ക് കയറിചെന്നത്,

ചെല്ലുമ്പോൾ ശോഭയും സാബുവും ലിവിങ് റൂമിൽ സംസാരിച്ചുകൊണ്ടിരിപ്പുണ്ട്, നന്ദന്റെ മുഖഭാവം ശ്രദ്ധിച്ച അവർ അവനരികിലേക്ക് ചെന്നു

“എന്താ നന്ദൂട്ടാ…? മുഖമെന്താ വല്ലാതിരിക്കുന്നത്…?”

ശോഭ ആവലാതിയോടെ ചോദിച്ചു,

നന്ദൻ ഒരു നിമിഷം ശോഭയുടെ മുഖത്തേക്ക് നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി,

ശോഭയുടെയും സാബുവിന്റെയും മുഖങ്ങളിൽ വെപ്രാളം നിറഞ്ഞു

“എന്താ നന്ദൂട്ടാ… എന്തിനാ അമ്മേടെ കുട്ടി കരയണേ… പറ നന്ദൂട്ടാ…”

ശോഭ വെപ്രാളത്തോടെ അവനെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു, സാബുവും അവന്റെ മുഖത്ത് നോക്കി നിന്നു

നന്ദൻ ശോഭയെ കെട്ടിപ്പിടിച്ച് തേങ്ങി

“ചതിക്കയായിരുന്നു എല്ലാരും എന്നെ…”

അവൻ വിതുമ്പിക്കൊണ്ട് പറഞ്ഞു

“എന്തുപറ്റി നന്ദൂട്ടാ…?”

സാബു അവനോട് ചോദിച്ചു

നന്ദൻ വിവേക് പറഞ്ഞതും അവൻ കേട്ടതുമായുള്ള എല്ലാം അവരെ പറഞ്ഞു കേൾപ്പിച്ചു, എല്ലാപേർക്കും അതൊരു ഷോക്ക് ആയിരുന്നു

കുറച്ച് നേരം ആരും ഒന്നും മിണ്ടിയില്ല… നന്ദൻ പതിയെ മുറിയിലേക്ക് നടന്നു, ശോഭയുടെ കണ്ണുകൾ നിറഞ്ഞിരുന്നു,

“സാബുവേട്ടാ… ഇന്നേവരെ ഞാൻ ഒന്നും സാബുവേട്ടനോട് ആവശ്യപ്പെട്ടിട്ടില്ല… പക്ഷേ… ഇപ്പൊ ഞാൻ ഒരാഗ്രഹം പറയുന്നു… ഉണ്ണിമോളേ എനിക്ക് വേണം… എന്റെ നന്ദന്റെ പെണ്ണായി… എന്റെ മരുമോളായി… ഈ നന്ദനത്തിന്റെ പടികയറി അവൾ വരണം…. എനിക്ക് എന്റെ നന്ദൂട്ടന്റെ വിഷമം കാണാൻ വയ്യ…”

ശോഭ കിതച്ചുകൊണ്ട് പറഞ്ഞു

സാബുവിന്റെ മുഖത്ത് എന്തോ നിശ്ചയിച്ചുറപ്പിച്ച ഭാവം നിറഞ്ഞു

••❀••

തറവാട്ടിലെ പൂജാമുറിയിൽ നിന്നും ക്ഷേത്രം തന്ത്രി പകർത്തിയ നിലവിളക്ക് ആചാരനുഷ്ടാനങ്ങളോടെ വൃന്ദയുടെ കൈകളിൽ ഏൽപ്പിച്ചു… ഒരുനിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചുകൊണ്ട് വിളക്ക് തൊട്ട് തൊഴുത് അവൾ കയ്യിൽ വാങ്ങി

ചുവന്ന ബ്ലൗസും സെറ്റ് സാരിയിലും അവൾ അതിസുന്ദരി ആയിരുന്നു, വിളക്കിന്റെ പ്രകാശം അവളുടെ മുഖത്തെ കൂടുതൽ സുന്ദരിയാക്കി, നെറ്റിയിൽ തൊട്ട കുങ്കുമം വല്ലാത്ത ഭംഗി തോന്നിച്ചു,

കത്തിച്ച തൂക്കുവിളക്കുമായി തറവാട് കാരണവർ വിശ്വനാഥൻ വഴികാട്ടിയായി മുന്നേ നടന്നു… ചെണ്ടമേളത്തിന്റെയും വായ്ക്കുരവയുടെയും അകമ്പടിയോടെ അവർ കാവിലേക്ക് തിരിച്ചു,

കരിമ്പനയ്ക്ക് അടുത്തെത്തി കാവിലമ്മയുടെ ദാസിയായ തേവി എന്ന യക്ഷിയെ കൂട്ടുവിളിക്കുന്ന ചടങ്ങ് പൂർത്തിയാക്കി… പിന്നീട് ഒരു പാവവിളക്കിൽ ദീപം പകർന്ന് തന്ത്രി അനുഷ്ടാനത്തോടെ വൃന്ദയെ ഏൽപ്പിച്ചു… ഭക്തരുടെ വായ്ക്കുരവയോടെ അവൾ ഭക്തിയോടെ വിളക്ക് വാങ്ങി കാവിലേക്ക് നടന്നു… അത് കണ്ടു നിന്ന ശിൽപയുടെ ചുണ്ടിൽ ഒരു പുച്ഛചിരി വിടർന്നു.
••❀••

വൃന്ദ പതിയെ മുന്നോട്ട് നടന്നു, അടുത്ത രണ്ട് ദിവസം വിളക്ക് വയ്ക്കുന്ന ആൾക്കല്ലാതെ മറ്റാർക്കും കാവിൽ പ്രവേശനം ഉണ്ടാവില്ല… കവിനരികിലെത്തി കാവിന് ചുറ്റുമുള്ള കൽവിളക്കുകളിലും കാവിന് മുന്നിൽ വച്ചിരുന്ന വലിയ നിലവിളക്കിലും എണ്ണ ഒഴിച്ച് തിരിയിട്ടു, തീണ്ടിന്മേൽ വച്ചിരുന്ന പാവവിളക്ക് തൊട്ടുതൊഴുത് അത് എടുക്കാനാഞ്ഞതും ആരോ അവളെ പിറകിലേക്ക് വലിച്ചിട്ടിരുന്നു…പുറകിലേക്ക് വീണ വൃന്ദ ഞെട്ടിത്തരിച്ചുപോയി…

ആറടിക്കു മുകളിൽ പൊക്കമുള്ള ഒരു മനുഷ്യൻ അവളുടെ മുന്നിലേക്ക് വന്ന് നിന്നു, ഇരുട്ടുകാരണം മുഖം വ്യക്തമല്ല… ചുണ്ടിൽ എരിയുന്ന ചുരുട്ട്, ആ ചുരുട്ട് ആഞ്ഞുവലിക്കുമ്പോൾ ആ പ്രകാശത്തിൽ അയാളുടെ മുഖം പേടി തോന്നിക്കുമായിരുന്നു, അവളെ നോക്കി അയാൾ വല്ലാത്ത ഭാവത്തിൽ ചിരിച്ചു, പേടിച്ച് വിറച്ച വൃന്ദ ഒരു നിമിഷം ശബ്ദിക്കാനാകാതെ ഇരുന്നു,

അയാളുടെ പിന്നിൽ നാലഞ്ചുപേരുകൂടി വന്നു,

വൃന്ദയ്ക്ക് നിലവിളിക്കാൻ പോലും പറ്റാതെ അവരെ പേടിയോടെ നോക്കിയിരുന്നു, നിലവിളിച്ചാൽപോലും ചെണ്ടമേളത്തിന്റെ ശബ്ദത്തിൽ ആരും കേൾക്കുകയില്ലായിരുന്നു,

മുന്നിൽ നിന്നയാൾ അവളെ മുടിക്കുത്തിൽ പിടിച്ച് കൂട്ടാളികളുടെ നേരെയെറിഞ്ഞുകൊടുത്തു, വൃന്ദ ഉറക്കെ നിലവിളിച്ചു,

“കൊണ്ട് പൊയ്ക്കോ… അവളുടെ ദേഹത്ത് ഒരു പാടുപോലും വരാൻ പാടില്ല…”

അയാൾ അവരോടായി പറഞ്ഞു,

“നിൽക്ക്…”

അവർ അവളെ മുടിക്കുത്തിൽ പിടിച്ച് മുന്നോട്ട് നടക്കാൻ തുടങ്ങിയതും ഇരുട്ടിൽ ആരോ വിളിക്കുന്നത് കേട്ട് അവർ ഒരു നിമിഷം നിന്നു, അപ്പോഴും വൃന്ദ കരഞ്ഞുകൊണ്ട് കുതറുന്നുണ്ടായിരുന്നു, മുന്നിലേക്ക് വന്ന ശില്പയെയും രാജേന്ദ്രനെയും കണ്ട് വൃന്ദ ഒന്ന് ഞെട്ടി,

ശിൽപയുടെ ചുണ്ടിൽ പുച്ഛത്തോടും പരിഹാസത്തോടുമുള്ള ഒരു ചിരി വിരിഞ്ഞിരുന്നു,

“ശിൽപ്പേച്ചി എന്നെ രക്ഷിക്ക്… എന്നെ ഒന്നും ചെയ്യല്ലെന്ന് പറ ശിൽപ്പേച്ചി… വല്യച്ഛ… എന്നെ രക്ഷിക്ക്…”

വൃന്ദ അലമുറയിട്ടു, അത് കേട്ട് രണ്ടുപേരും ക്രൂരമായി ചിരിച്ചു

“നിന്നോട് ഞാൻ പറഞ്ഞതാ എന്റെ സ്വന്തമായതിനെ കണ്ണ് വയ്ക്കരുതെന്ന്… അപ്പൊ നീ കേട്ടില്ല… അതിനുള്ള ശിക്ഷയാണിത്…”

ശില്പ അവളുടെ കവിളിൽ കുത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു

“നീയെന്താടി കരുതിയെ… രുദ്രിനെ കെട്ടി ഇവിടുത്തെ കെട്ടിലമ്മയായി കഴിയാന്നോ…? അതിന് ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല…”

ശില്പ അലറി, അപ്പോഴേക്കും രാജേന്ദ്രൻ മുന്നോട്ട് വന്നു

“എന്താ ചെയ്യാ മോളെ… നിന്റെ തന്തേടേം തള്ളേടേം ആ നിന്റെ മുത്തശ്ശൻറേം മുത്തശ്ശിടേം വിധി തന്നാ നിനക്കും…”

വൃന്ദ അമ്പരപ്പോടെ അയാളെ നോക്കി

“മനസ്സിലായില്ലേ…? എല്ലാത്തിനേം കൊല്ലാൻ ഏൽപ്പിച്ചത് ഞാനാ… നിന്റെ അമ്മയുണ്ടല്ലോ മീനാക്ഷി… ഞാനവളെ പണ്ടേ നോട്ടമിട്ടതാ… നളിനിയെ കെട്ടുമ്പോഴും എന്റെ മനസ്സിൽ ദേവടത്തെ മുഴുവൻ സ്വത്തുക്കളും മീനാക്ഷിയും ആയിരുന്നു… ഒരിക്കൽ ഞാനൊന്ന് ഒതുക്കിപ്പിടിച്ചതാ അവളെ… അപ്പൊ നിന്റെ തന്ത… അവൻ എന്നെ തല്ലി കൊല്ലാറാക്കി… വീണ്ടും ഞാൻ പദ്ധതിയിടുമ്പോഴേക്കും അവൻ അവളെ വിളിച്ചിറക്കി കല്യാണം കഴിച്ചു…

നിന്റെ മുത്തശ്ശനെ പറഞ്ഞു തിരിച്ചു രണ്ടിനേം ഞാൻ വീട്ടീന്ന് പുറത്താക്കി… സ്വത്തെല്ലാം എന്റേതാണെന്ന് കരുതി ഞാൻ കാത്തിരുന്നു, വർഷങ്ങൾ കഴിഞ്ഞപ്പോ കിഴട്ട്കിളവന് ഇളയ മോളോട് സ്നേഹം… രണ്ടിനേം തിരിച്ചു വിളിക്കാൻ മോഹം തുടങ്ങിയപ്പോ ഞാനാ നിന്റെ തന്തേം തള്ളേം തീർത്തത്… ഒരു തെളിവുപോലും ഇല്ലാതാക്കി ഞാൻ…”

വൃന്ദ അമ്പരപ്പോടെ അയാളെ നോക്കിനിന്നു

“പിന്നേ ഓരോ അവസരം കിട്ടിയപ്പോ കിഴവനേം പിന്നേ ആ കിഴവിയേം തീർത്ത് ഞാൻ… അപ്പോഴാണ് അയാളുടെ അമ്മേനെ കെട്ടിക്കാനായിട്ട് ഒരു വില്പത്രം… ആധായമുള്ളതെല്ലാം ഇളയ മോൾക്ക് എഴുതി വച്ചിരിക്കുന്നു, നിനക്ക് പ്രായപൂർത്തിയാകുമ്പോൾ നിനക്ക്… ഇപ്പൊ നിന്നെ ഞാൻ ഇല്ലാതാക്കിയില്ലങ്കിൽ എല്ലാം കൈ വിട്ട് പോകും… എനിക്ക് വേണം ഈ കാണുന്നതെല്ലാം… അതിന് നീയും നിന്റെ അനിയനും ഇല്ലാതാകണം…”

എല്ലാം കേട്ട് വൃന്ദയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി, അവൾക്ക് ഒരു മരവിപ്പായിരുന്നു

“നീ പേടിക്കണ്ട നിന്നെ ഇവർ മഹിക്കും സുരേശനും കൊടുക്കും, അവർ നിന്നെ നല്ലപോലെ ആസ്വദിക്കും മടുക്കുംവരെ… പിന്നേ ഏതെങ്കിലും വേശ്യാലയത്തിൽ, ശിഷ്ടജീവിതം സുഖം…”

അയാൾ ക്രൂരമായ ചിരിയോടെ പറഞ്ഞു നിർത്തി

“ഇനി കൊണ്ട് പൊയ്ക്കോ… ഒച്ചയുണ്ടാക്കരുത്…”

അയാൾ കാളിയനോടും കൂട്ടരോടും പറഞ്ഞു,

കാളിയൻ പോക്കറ്റിൽ നിന്നും ഒരു സിറിഞ്ചും ഒരു ആംബ്യുളും എടുത്ത് സിറിഞ്ചിൽ മരുന്ന് നിറച്ച് കുതറിക്കൊണ്ടിരുന്ന വൃന്ദയുടെ കയ്യിലേക്ക് കുത്തിയിറക്കി, അല്പനേരത്തിനുള്ളിൽ അവളുടെ കണ്ണുകൾ അടഞ്ഞു വന്നു അവൾ കുഴഞ്ഞു, കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ അവളെയെടുത്ത് തോളിലേക്കിട്ട് പുറത്തേക്ക് നടന്നു, എല്ലാവരും പോകുന്നത് നോക്കി ശില്പയും രാജേന്ദ്രനും വിജയചിരിയോടെ അൽപനേരം നോക്കി നിന്നു പിന്നീട് പുറത്തേക്ക് നടന്നു,

അപ്പോഴും കാവിലെ വിളക്കുകൾ തെളിഞ്ഞിരുന്നില്ല… ആ പാവവിളക്കിൽ തിരി നിറഞ്ഞു കത്തിക്കൊണ്ടിരുന്നു…

എല്ലാവരും പുറത്തേക്ക് പോയ ആ നിമിഷം കാവിന് മുന്നിലെ നിലവിളക്കും ചുറ്റുമുള്ള കാൽവിളക്കുകളും തനിയെ പ്രകാശിച്ചു

കാക്കാത്തിയമ്മ പതിയെ കണ്ണുകൾ തുറന്നു, തൊട്ടടുത്തുനിൽക്കുന്ന അതിസുന്ദരിയായ പെൺകുട്ടിയെ നോക്കി, നോട്ടത്തിന്റെ അർത്ഥം മനസ്സിലായപോലെ അവൾ മുന്നിലേക്ക് വന്നു

“കല്പിച്ചാലും അമ്മേ…”

അവൾ തൊഴുതുകൊണ്ട് പറഞ്ഞു, കാക്കാത്തിയമ്മയുടെ മുഖം ഗൗരവത്താൽ ചുവന്നു, നെറ്റിയിലെ ചുവന്ന പൊട്ട് നക്ഷത്രത്തെപ്പോലെ തിളങ്ങി.

••❀••

ശില്പയ്ക്ക് ഉറക്കെയുറക്കെ ചിരിക്കണമെന്ന് തോന്നി, അത്ര സന്തോഷത്തിലായിരുന്നു അവൾ,

“thanks അച്ഛാ… thanks a lot…”

അവൾ രാജേന്ദ്രനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു,

“ഞാനീ ലോകത്ത് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് എന്റച്ഛനെയാ… കാരണം എനിക്ക് വേണ്ടതെല്ലാം എന്റച്ഛൻ എനിക്ക് തന്നിട്ടുണ്ട്… you are a good father…

അവൾ ആ ഉണ്ണി… കുട്ടിക്കാലം മുതൽക്കേ എന്നിൽ ദേഷ്യവും പകയും വളർത്തിയവൾ, ഞാൻ മോഹിച്ചതെല്ലാം തട്ടിയെടുത്തവൾ… ഇനി ഉണ്ണിയെന്നൊരു അദ്ധ്യായം ഇല്ല…”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു

അയാൾ അവളെ ചേർത്ത് പിടിച്ചു, അവർ കവിനുള്ളിലൂടെ ചുറ്റി കറങ്ങി കരിമ്പനയുടെ അടുത്ത് കാവിലേക്ക് പോയി തിരികെവരുന്ന വൃന്ദയെ കാത്ത് നിൽക്കുന്നവരുടെ അടുത്തേക്ക് വന്നു

വർധിച്ച സന്തോഷത്തോടെ രണ്ടുപേരും മുന്നിൽത്തന്നെ ഗൂഢമായ ചിരിയോടെ നിന്നു,

“ഇത്രേം നേരായിട്ടും ഉണ്ണിമോളേ കാണുന്നില്ലല്ലോ…? തിരക്കി പോണോ…?”
വിശ്വനാഥൻ വേവലാതിയോടെ ചോദിച്ചു

“ഏയ്‌… പാടില്ല… അകത്തേക്ക് ആ കുട്ടിക്ക് മാത്രേ പോകാൻ പാടുള്ളു… ആ കുട്ടി തിരികെ വരട്ടെ…”

ക്ഷേത്രം തന്ത്രി പറഞ്ഞു,

അത് കേട്ട ശിൽപയുടെയും രാജേന്ദ്രന്റെയും ചുണ്ടിൽ പുച്ഛ ചിരി വിടർന്നു

ടെൻഷനോടെ കാവിനകത്തേക്ക് നോക്കി നിക്കുന്ന രുദ്രിനെ കണ്ട് ശിൽപയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു,

“അവൾ വരില്ല… ഇനിയവളെ നീയന്നല്ല ഇവിടെയാരും കാണില്ല…”

ശില്പ ദേഷ്യത്തോടെ ആത്മഗതിച്ചു

“ വരുന്നുണ്ടല്ലോ…”

തന്ത്രി പറയുന്നത് കേട്ട് കവിനുള്ളിലേക്ക് നോക്കിയ ശില്പയും രാജേന്ദ്രനും നടുങ്ങി

കയ്യിൽ ദീപം തെളിഞ്ഞ വിളക്കുമായി പതിയെ തങ്ങളുടെ അടുത്തേക്ക് നടന്നുവരുന്ന വൃന്ദ, അവളുടെ കണ്ണുകൾ നക്ഷത്രത്തെപ്പോലെ തിളങ്ങിയിരുന്നു, നെറ്റിയിൽ തൊട്ട സിന്ദൂരം വല്ലാതെ പ്രകാശിക്കുന്നുണ്ടായിരുന്നു, അവൾ രാജേന്ദ്രനെയും ശില്പയെയും കണ്ണെടുക്കാതെ നോക്കികൊണ്ട് അരികിലേക്കടുത്തു, ശില്പ അവിശ്വസനീയതയോടെ രാജേന്ദ്രനെ നോക്കി, അയാളുടെ മുഖത്തും അമ്പരപ്പ് പ്രകടമായിരുന്നു, അവരുടെ മുഖത്ത് അവിശ്വസനീയതയായിരുന്നെങ്കിൽ മറ്റുള്ളവരുടെ മുഖത്ത് ആശ്വാസം നിറഞ്ഞു, അവളുടെ മുഖത്തെ തേജസ്സ് കണ്ട് തങ്ങളുടെ ദേഹം തളരുന്നപോലെ തോന്നി ശില്പയ്ക്കും രാജേന്ദ്രനും… ശില്പ താഴെ വീഴാതിരിക്കാൻ രാജേന്ദ്രന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു.

അവളെത്തന്നെ നോക്കി നിന്നിരുന്ന കക്കാട്ട് തിരുമേനിയുടെ കഴുത്തിലെ ഏലസ്സ് വല്ലാതെ തുടിച്ചു, അദ്ദേഹത്തിന്റെ മുഖത്ത് സംശയത്തിന്റെ ചുളുവുകൾ വീണു, പിന്നീട് അദ്ദേഹത്തിന്റെ മുഖം ആശ്ചര്യത്താൽ വിടർന്നു, അറിയാതെ അദ്ദേഹം അവളെ നോക്കി കൈകൂപ്പി.

(കഥ തുടരും…)

അടുത്ത ഭാഗം മിക്കവാറും ക്ലൈമാക്സ്‌ ആയിരിക്കും, അടുത്ത ഭാഗ്യത്തിന് കുറച്ചധികം സമയം വേണം, ഒരുപാട് വൈകാതെ പോസ്റ്റാം… എല്ലാവരും ഒന്ന് ചുവപ്പിച്ചേക്കണേ…❤️

നല്ല സ്നേഹം…❤️