എന്നും എന്റേത് മാത്രം – 6

ഈ ഭാഗം ഇത്രയും വൈകിയതിൽ ആദ്യംതന്നെ ക്ഷമ ചോദിക്കുന്നു. മനപ്പൂർവം വൈകിച്ചതല്ല , പരീക്ഷ കഴിഞ്ഞ് ഉണ്ടായ ചില അപ്രതീക്ഷിത സംഭവങ്ങൾ കാരണം വിചാരിച്ചപോലെ എഴുതാൻ കഴിയുന്നില്ല. നിങ്ങളെ ഇനിയും മുഷിപ്പിക്കാൻ വയ്യാത്തതുകൊണ്ട് ഈ ഭാഗം പോസ്റ്റ് ചെയ്യുന്നു. പെട്ടന്ന് എഴുതിയതാണ് പോരായ്മകൾ കണ്ടേക്കാം. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ കാത്തിരിക്കുന്നു ഇഷ്ടമാവുന്നുണ്ടെങ്കിൽ ഒരു ലൈക് തരാൻ മറക്കരുതേ

* എന്നും എന്റേത് മാത്രം *

നടുക്കത്തോടെ അവർ പരസ്പരം നോക്കി. ടീവിയിൽ അപ്പോഴും അപകടത്തിന്റെ ദൃശ്യങ്ങളും വാർത്തയും മാറിമാറി വന്നുകൊണ്ടിരുന്നു.

“ശ്രീജിത് , കേൾക്കാമോ , എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?”

“അപർണ , അൽപസമയം മുന്പാണ് ഇങ്ങനെ ഒരു അപകടം ഉണ്ടാവുന്നത്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല , എങ്കിലും വിമാനത്തിലെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം എന്നാണ് ്് പ്രാഥമിക വിലയിരുത്തൽ.”

“മുംബൈയിലേക്ക് യാത്രതിരിച്ച് നിമിഷങ്ങൾക്കകമാണ് ഈ ഒരു അപകടം സംഭവിച്ചിരിക്കുന്നത്” “ശ്രീജിത് , രക്ഷാപ്രവർത്തനം ഏത് രീതിയിലാണ് നടക്കുന്നത്?”

“ദൃശ്യങ്ങളിൽ കാണുന്നപോലെ സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പംതന്നെ നാട്ടുകാരും ഇപ്പോൾ അപകടത്തിൽ പെട്ടവരെ ആശുപത്രികളിൽ എത്തിക്കാനുള്ള ശ്രമങ്ങളിലാണ്. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാനിരിക്കുന്നതേ ഉള്ളൂ. എന്താണ് അപകടകാരണം അതുപോലെയുള്ള വിവരങ്ങൾ വരും മണിക്കൂറുകളിൽ മാത്രമേ ലഭ്യമാവുകയുള്ളൂ അപർണ,”

തളർച്ചയോടെ ശ്രീലക്ഷ്മി സോഫയിലേക്ക് ഇരുന്നു. അപ്പോഴും അവളുടെ കണ്ണുകൾ സ്ക്രീനിലേക്ക് തന്നെ നോക്കുകയായിരുന്നു.

“എന്റീശ്വരാ , കിച്ചു” ഹരിപ്രസാദ് ധൃതിയിൽ മുറിയിലേക്ക് പോയി. നവിയുടെ നമ്പറിലേക്ക് ഡയൽ ചെയ്തെങ്കിലും കാൾ കണക്റ്റ് ആയില്ല. മുഖത്ത് നിറഞ്ഞ പരിഭ്രമത്തോടെ അയാൾ വീടിന് പുറത്തേക്കിറങ്ങി.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“എന്തേലും വിവരമുണ്ടോ ഏട്ടാ?” കാറിലേക്ക് കയറുകയായിരുന്ന ഹരിപ്രസാദ് ഭാര്യയുടെ ചോദ്യം കേട്ട് തിരിഞ്ഞ് നോക്കി.

“ഒന്നും അറിയില്ല. അവന് ഒന്നും പറ്റാതിരുന്നാ മതിയായിരുന്നു” “സൂരജിന്റെ വണ്ടിയിൽ തന്നല്ലേ അവൻ പോയേ?” “അതെ. എന്താ” “ഏയ്. ഞാൻ അവനേയും വിളിച്ചു , പക്ഷേ കിട്ടുന്നില്ല. ഏതായാലും ഞാൻ പോയിട്ട് വരാം” അതും പറഞ്ഞ് അയാൾ കാറും എടുത്ത് പുറത്തേക്ക് പോയി.
= = =

മഴ ചെറുതായി പെയ്തുകൊണ്ടിരുന്നു. റോഡിലെ തിരക്കുകൾക്ക് ഇടയിലൂടെ കാർ വേഗത്തിൽ നീങ്ങുകയാണ്. മുന്നിലുള്ള വാഹനങ്ങളെ മറികടന്ന് വിക്കി ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു. തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന സ്നേഹ ഫോണിൽ സംസാരിക്കുകയാണ്. പിറകിൽ തന്റെ മകൾക്കും , ്് മാളുവിനും ഒപ്പം മായ ഇരുന്നു. എല്ലാവരുടേയും മുഖത്ത് നിറഞ്ഞുനിന്നത് ടെൻഷൻ മാത്രമാണ്.

“ഏട്ടാ , വണ്ടി നിർത്ത്. റേഞ്ജില്ല” സ്നേഹ പറയുന്നത് കേട്ട് വിക്കി കാർ റോഡ് സൈഡിലേക്ക് ഒതുക്കി.

“ഹലോ സച്ചിയേട്ടാ , ഏത് ്് ഹോസ്പിറ്റലാ?. ഹലോ , ഹലോ” വിക്കി അവളുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി പുറത്തിറങ്ങി.

Kambikathakal: അമ്മയും വില്ലേജ് ഓഫീസറും – 1
“മോളേ എന്താ പറഞ്ഞേ?” മായ അൽപം മുന്നിലേക്ക് നീങ്ങിയിരുന്നുകൊണ്ട് ചോദിച്ചു.

“അറിയില്ല ആന്റി , ഒന്നും ക്ളിയറായില്ല”

അവർ നിരാശയോടെ സീറ്റിലേക്ക് ചാഞ്ഞു.

“ഈ ശ്രീ ഇതെവിടെപ്പോയിക്കെടക്കാ” പറഞ്ഞുകൊണ്ട് വിക്കി തിരികെ കയറി.

“ശ്രീയേട്ടൻ അവളെ കൊണ്ടാക്കാൻ പോയതാ” പിറകിൽ ഇരുന്ന മാളുവാണ് അത് പറഞ്ഞത്. കാർ വീണ്ടും മുന്നോട്ട് കുതിച്ചു.

“സച്ചി എന്താ പറഞ്ഞേ?” “എല്ലാം ശരിക്ക് കേട്ടില്ല. ഹോസ്പിറ്റൽ മനസ്സിലായി. അവനവിടെ ഉണ്ട്” മായ ചോദിച്ചതിന് അത്രമാത്രമെ അവൻ പറഞ്ഞുള്ളൂ.

റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചം ഇടക്കിടെ കാറിന്റെ ഉള്ളിലേക്ക് വരുന്നുണ്ട്. അപ്പോഴാണ് ശ്രീലക്ഷ്മിയെ മാളു ശ്രദ്ധിക്കുന്നത്. വിന്റോ ഗ്ളാസിൽ തല ചാരി ഇരിക്കുകയാണ് അവൾ. എന്തോ ആലോചിച്ച് ഉറക്കത്തിൽ എന്നപോലെ ഇരിക്കുന്ന അവളുടെ കണ്ണുകൾ മാത്രം അപ്പോഴും പുറത്തെ മഴപോലെ നിർത്താതെ പെയ്തുകൊണ്ടിരുന്നു.

* * * * *

തന്റെ കൈയ്യിൽ ആരോ തൊടുന്നത് അറിഞ്ഞ് നവനീത് കണ്ണുകൾ തുറന്നു. മുന്നിൽ നിൽക്കുന്നവരെ കണ്ട് അവൻ ചെറുതായി ചിരിച്ചു.

“ഇപ്പോ എങ്ങനേണ്ട് കിച്ചൂ?” മായയുടെ ചോദ്യത്തിൽ ആശങ്ക ബാക്കിയായിരുന്നു.

“ഒന്നുമില്ല ആന്റി , ചെറിയൊരു ഫ്രാക്ചർ മാത്രമേ ഉള്ളു. ഈ കാണുന്ന വെച്ചുകെട്ടലിനുള്ളതൊന്നും ഇല്ലെന്നേ” നവി ചിരിച്ചു. അപ്പോഴും തന്നെ തന്നെ നോക്കിക്കൊണ്ടിരുന്ന ലച്ചുവിന്റേയും , മാളുവിന്റേയും വിഷമം അവന് കാണാമായിരുന്നു.

“ഓടിപ്പിടിച്ച് വരാൻ മാത്രം ഒന്നുമില്ലാന്ന് ഇവൻ നേരത്തെ വിളിച്ചപ്പോ പറഞ്ഞതാ” അപ്പുറത്തെ ബെഡ്ഡിനടുത്ത് നിന്ന് സൂരജിനോട് എന്തോ സംസാരിക്കുകയായിരുന്ന വിക്കിയേ നോക്കി അവൻ തുടർന്നു.
“നിങ്ങക്കില്ലെങ്കിലും സ്നേഹംന്ന് പറയുന്ന ഒരു സാധനമുണ്ട് , ഇതും കേട്ട് വീട്ടിലിരിക്കാൻ പറ്റോ?” അടുത്തേക്ക് വന്ന് ശക്തി കുറഞ്ഞ ഒരു ഇടിയുടെ കൂടെയാണ് മാളു ചോദിച്ചത്.

“യ്യോ , എന്തോന്നെടി ഇത്?. ഡാ സച്ചീ , വാർഡിൽ കേറി പേഷ്യന്റിനെ തല്ലുന്നത് കണ്ടിട്ട് നോക്കിനിക്കാണ്ട് ഇതിനെ എടുത്ത് ്് വെളീക്കള”

“ഇയാളെ ഇന്ന് ഞാൻ” പറഞ്ഞുകൊണ്ട് പിന്നേയും മുന്നോട്ട് വന്ന മാളുവിനെ സ്നേഹ ഒരുവിധം പിടിച്ച് അടുത്തുള്ള സ്റ്റൂളിൽ ഇരുത്തി. ഇതൊക്കെ കണ്ട് മറ്റുള്ളവർ പൊട്ടിവന്ന ചിരിയും അടക്കി നിന്നു. സച്ചിയേ നോക്കിയപ്പോൾ നമ്മൾ ഈ നാട്ടുകാരനല്ല എന്ന റിയാക്ഷനാണ് അവിടെ കണ്ടത്.

“അല്ല സൂരജേ , നിനക്ക് എങ്ങനെയാ ഇത് പറ്റിയേ? നീയും ഇവന്റെ കൂടെ ഫ്ളൈറ്റിൽ ഉണ്ടായിരുന്നോ!?” അടുത്തുള്ള ബെഡ്ഡിൽ ഇരിക്കുകയായിരുന്ന മായ ചോദിച്ചു.

“അതിന് നവിക്ക് ഫ്ളൈറ്റിൽ വച്ചല്ല കാലിന് പണികിട്ടിയത്” സൂരജ് പറയുന്നത് കേട്ട് ബാക്കിയുള്ളവർ മനസ്സിലാകാതെ പരസ്പരം നോക്കി. “പിന്നെ!?” സ്നേഹ ചോദിച്ചത് തന്നെയായിരുന്നു എല്ലാവർക്കും അറിയേണ്ടത്.

“സംഭവം , എന്തോ ഭാഗ്യത്തിനാ അപകടത്തിൽ നിന്ന് ഇവൻ രക്ഷപ്പെട്ടത്” “എനിക്കൊന്നും മനസ്സിലാകുന്നില്ല. ഇവന്റെ കാലിന് പിന്നെന്താ പറ്റിയേ?” “അതാ പറഞ്ഞുവരുന്നേ , അപകടം നടക്കുമ്പോൾ ഇവൻ ഫ്ളൈറ്റിലില്ല” “സച്ചിയേട്ടൻ എന്തൊക്കെയാ പറയുന്നേ?. കിച്ചുവേട്ടൻ ബോംബെയിലേക്ക് ്് പോകാനല്ലേ ഇറങ്ങിയത്?” മാളു നവിയേ നോക്കി.

Kambikathakal: അശ്വതിയുടെ കഥ – 13
“ഇറങ്ങിയത് അങ്ങോട്ട് പോവാൻ തന്നെയാ , പക്ഷേ ഇടക്കു വച്ച് പ്ളാൻ മാറ്റേണ്ടിവന്നു” “എന്നുവച്ചാ?” നവി പറഞ്ഞത് വിക്കിക്ക് മനസ്സിലായില്ല. “ഞങ്ങൾ എയർപ്പോർട്ടിൽ എത്താറായപ്പോഴാ ബോസ് വിളിച്ചത്. അത്യാവശ്യമായി ഏതോ ഫയൽ ബാംഗ്ളൂരിലെ മാനേജരുടെ കൈയ്യിൽ നിന്ന് വാങ്ങണമെന്നും , എന്നോട് അതുംകൊണ്ട് ഓഫീസിൽ ്് ചെല്ലാനും പറഞ്ഞു. സങ്ങതി സീരിയസ് ആയതുകൊണ്ട് ഞാൻ ടിക്കറ്റും ക്യാൻസൽ ചെയ്ത് ബാംഗ്ളൂർക്കുള്ള ഫ്ളൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്തു.”

“പിന്നെ നിങ്ങൾക്ക് എന്ത് പറ്റിയതാ?” മായയാണ് ചോദിച്ചത്. “ടിക്കറ്റ് കിട്ടാൻ കുറച്ച് ടൈമെടുത്തു. ഞങ്ങളിങ്ങനെ സംസാരിക്കുമ്പോഴാ എന്തോ ശബ്ദം കേട്ടത്. നോക്കിയപ്പോ സെക്യൂരിറ്റി ടീമും ആളുകളും റൺവേയിലേക്ക് ഓടുന്നു , അപകടമാണെന്ന് അപ്പഴാ മനസ്സിലായെ. ആളുകളെ ്് ഫ്ളൈറ്റിന്റെ ഉള്ളിൽ നിന്ന് പുറത്തെടുക്കുന്നതിന്റെ ഇടക്ക് എന്തോ എന്റെ തലക്ക് അടിച്ച്. അങ്ങനെയാണ് ഈ തലേക്കെട്ട് കിട്ടിയത്” തന്റെ നെറ്റിയിലൂടെ വിരലോടിച്ച് സൂരജ് പറഞ്ഞു.
ഫോണിൽ സംസാരിച്ചുകൊണ്ട് ഹരിപ്രസാദ് അവരുടെ അടുത്തേക്ക് വന്നു. “ഏയ് ഇല്ലില്ല , കുഴപ്പമൊന്നുമില്ല. നിങ്ങൾ പതുക്കെ വന്നാമതി. ആ , ശരി” കാൾ കട്ട് ചെയ്ത് അയാൾ സൂരജിന്റെ ബെഡ്ഡിനടുത്ത് വന്നു.

“എന്തായി അങ്കിളേ?” “ഒന്നുമില്ല , പ്രൈവറ്റ് ഹോസ്പിറ്റലല്ലെ തൊട്ടതിനും പിടിച്ചതിനും കുറേ ബില്ലുകൾ ഉണ്ട്. അത്രയേ ഉള്ളൂ” സച്ചി ചോദിച്ചതിന് മറുപടിയായി അതും പറഞ്ഞ് ഹരി അവിടെ ഇരുന്നു.

വിക്കി നോക്കുമ്പോൾ കുറച്ച് ്് മാറിയുള്ള ്് ബെഡ്ഡിലെ ആൾക്ക് മരുന്നും കൊടുത്തിട്ട് പോകുന്ന ഒരു നേഴ്സിനെ തന്നെ നോക്കിയിരിക്കുന്ന സൂരജിനേയാണ് കാണുന്നത്. അവൻ പതുക്കെ ചെന്ന് സൂരജിന്റെ അടുത്തായി ഇരുന്നു. “എന്തണ്ണാ , കുറേ നേരമായല്ലോ?” അവന്റെ ശബ്ദം കേട്ട് സൂരജ് അങ്ങോട്ട് നോക്കി. “അതേയ് മോനിപ്പോ ആശുപത്രീലാ , അതുമല്ല നിങ്ങടെ കെട്ടിയോള് ഇപ്പം ലാന്റ് ചെയ്യും. ശ്രയേച്ചി വരുമ്പോ ഈ ലോലൻ ഫിഗറുമായി ഇരുന്നാ , ഇപ്പോ ആരുടേയോ ഭാഗ്യത്തിന് ഇത്രയേ പറ്റിയുള്ളൂ , മൂപ്പത്തി കണ്ടാ പിന്നെ കുറച്ച് പഞ്ഞീടെ ചെലവ് മാത്രേ കാണൂ”

“അനുഭവമായിരിക്കുമല്ലേ?” അങ്ങനെ ഒരു മറുചോദ്യമാണ് സൂരജ് പുറത്തെടുത്തത്. കുറച്ച് മാറി ഇരുന്നിരുന്നത് കൊണ്ട് ബാക്കിയുള്ളവർക്ക് അവരുടെ പതുക്കെയുള്ള സംസാരം കേൾക്കുമായിരുന്നില്ല. “എന്തോന്നാടാ രണ്ടാളും ബല്യ ചിരി?. നമ്മളും അറിയട്ടെ” നവി അവരെ നോക്കി. “ഏയ് , അതൊന്നൂല്ലാ. ഒരു സംശയം പറഞ്ഞുകൊടുത്തതാ. ല്ലേ?” സൂരജ് ചോദിച്ചപ്പോൾ വിക്കി തലകുലുക്കി.

പിന്നേ , ഒരു സംശയം , എന്തോ ഉടായിപ്പാണെന്ന് മനസ്സിലായി. പക്ഷേ രണ്ടുംകൂടി പറയുന്നത് കേൾക്കാത്തത് കൊണ്ട് സംഭവം മാത്രം പിടികിട്ടിയില്ല. കുറച്ച് കഴിഞ്ഞപ്പോൾ സൂരജേട്ടന്റെ വീട്ടുകാരും സുഹൃത്തുക്കളും എല്ലാം എത്തി. അച്ഛനും അമ്മയും എത്തിയത് പിന്നെയും കുറച്ച് നേരം കഴിഞ്ഞിട്ടാണ്. എന്തിന് പറയുന്നു എല്ലാവരും കൂടി ആയപ്പോൾ വിഷമം പറച്ചിലും , ആശ്വസിപ്പിക്കലും ഒക്കെയായി ആകെ ബഹളമായിരുന്നു. സൂരജേട്ടന്റെ ഒരു അമ്മായി ഉണ്ട് , പുള്ളിക്കാരി കാരണം നേരത്തെ പറഞ്ഞ നേഴ്സിന് ഒന്ന് രണ്ട് വരവ് കൂടി വരേണ്ടിവന്നു സീൻ ശാന്തമാക്കാൻ.
= = =

Kambikathakal: മരിയ ആന്റിയുടെ ഇണചേരൽ – 1
ഡോക്റ്ററേ കാണാൻ പോയ രവിയങ്കിൾ തിരിച്ചുവന്നത് ആശ്വാസമുള്ള വാർത്തയും കൊണ്ടായിരുന്നു. പരിക്ക് അത്ര പ്രശ്നമുള്ളതല്ലാത്തതിനാൽ പിറ്റേന്ന് സൂരജേട്ടനേയും അതിന്റെ പിറ്റേദിവസം എന്നേയും ഡിസ്ചാർജ് ചെയ്യാം എന്ന് തീരുമാനമായി. അല്ലെങ്കിലും ഈ ആശുപത്രിവാസം എനിക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല.

ചിന്നുവിനെ കൊണ്ടുവിട്ട് ശ്രീ കൂടി എത്തി. കാര്യം അറിഞ്ഞിട്ടും വരാൻ പറ്റാത്തതിലുള്ള വിഷമം വീഡിയോക്കോൾ ചെയ്താണ് ചിന്നു തീർത്തത്. അവളെ കുറ്റം പറയാൻ പറ്റില്ല , റിയയുടേയും ഐശുവിന്റേയും കാൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇടക്കിടെ എന്നെ ശ്രീക്കുട്ടി നോക്കുന്നപോലെ തോന്നി , പക്ഷേ എന്തുകൊണ്ടോ ശ്രദ്ധിക്കാൻ പോയില്ല. വാർഡിന്റെ അങ്ങേ അറ്റത്തുള്ള ടീവിയിൽ അപകടത്തിന്റെ വാർത്ത മാത്രമാണ് കാണാൻ കഴിയുന്നത്. ശരിക്കും പറഞ്ഞാൽ ആ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് ഇപ്പോഴും വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.

ഹോസ്പിറ്റലിൽ നിന്ന് തൃശൂരിലേക്കാണ് ഞങ്ങൾ പോയത്. ജോയിൻ ചെയ്തിട്ട് അധികം ആകാത്തതുകൊണ്ട് അച്ഛന് ലീവ് എടുക്കാൻ പ്രയാസമുണ്ടായിരുന്നു. അമ്മ ഇല്ലാതെ പുള്ളിക്ക് പറ്റുകയുമില്ല. അതുകൊണ്ട് തൃശൂരിലേക്കാണ് ്് ഡിസ്ചാർജ് ചെയ്ത് പോയത്. ഹോസ്പിറ്റലിലുള്ള ദിവസങ്ങളിൽ എല്ലാവരും വന്നിരുന്നു.

ഡിസ്ചാർജ് ആയെങ്കിലും രണ്ടാഴ്ചത്തേക്ക് കൂടി ചില വിലക്കുകൾ ബാധകമായിരുന്നു. കാലും നീട്ടി ഒരിടത്ത് ഇരിക്കാൻ മാത്രമാണ് അനുവാദം കിട്ടിയത്. നടക്കുന്നത് പോയിട്ട് കുളിക്കുന്നതിൽവരെ ഉള്ള ഡോക്റ്റർ കൽപിച്ച നിയന്ത്രണങ്ങൾ ്് ്് മാതാശ്രീ അതുപോലെ പാലിച്ചു. പിന്നെ പ്രത്യേകിച്ച് പറയണ്ടല്ലോല്ലേ സംഭവം കട്ട ബോറായിരുന്നു. പോസ്റ്റായി പോസ്റ്റായി ഒരു ഇലക്ട്രിസിറ്റി സെക്ഷൻ തുടങ്ങാൻ ്് ്് വേണ്ടതിലും കൂടുതൽ പോസ്റ്റുകൾ ചിലപ്പോൾ സ്വന്തമായി ഉണ്ടായിക്കാണും. അത്ര ശോകമായിരുന്നു ആ ദിവസങ്ങൾ.

പതിവ് പോലെ അച്ഛൻ ഓഫീസിൽ പോയിക്കഴിഞ്ഞാണ് ഞാൻ എഴുന്നേറ്റത്. അമ്മ തിരക്കിട്ട് ഒരുങ്ങുകയാണ്.

“എങ്ങോട്ടാ രാവിലെ തന്നെ?” “അത് ശരി , ഇന്നലെ പറഞ്ഞതെല്ലാം മറന്നോ!?” നവിക്ക് ഭക്ഷണം കൊടുക്കുകയായിരുന്ന അനിത ചോദിച്ചു.

ഉറക്കത്തിന്റെ ഹാങ്ങോവർ കുറച്ച് ബാക്കിയുണ്ടായിരുന്നതുകൊണ്ട് ആദ്യം സങ്ങതി കത്തിയില്ല. ശാരദാന്റിയുടെ കൂടെ ഏതോ അമ്പലത്തിൽ പോകുന്ന കാര്യം പറഞ്ഞിരുന്നത് പിന്നെയാണ് ഓർത്തത്. സംഭവം വേറെ ഒന്നുമല്ല , മോന്റെ അസുഖം പെട്ടന്ന് മാറ്റാനായി ദൈവത്തിന് കൈക്കൂലി കൊടുക്കാനുള്ള പോക്കാണ്. ഈ പറഞ്ഞത് മൂപ്പത്തി കേൾക്കണ്ടാ
ഫുഡ് കഴിച്ചുകഴിഞ്ഞ് മരുന്നും തന്ന് അമ്മ തന്നെ ഹാളിലെ സെറ്റിയിൽ കൊണ്ടുപോയി ഇരുത്തി. ഇപ്പൊ ഇങ്ങനെയാണ്. അമ്മയോ അച്ഛനോ ഹെൽപ് ചെയ്യാതെ ഒന്നും ചെയ്യാൻ കഴിയില്ല , എനിക്ക് പറ്റാത്തതുകൊണ്ടല്ല അവര് ്് സമ്മതിക്കുന്നില്ല അതുകൊണ്ടാ. കുറച്ച് സമയം ടീവി കണ്ടും , ഫോണിൽ ചികഞ്ഞും തള്ളിനീക്കി. എന്തെങ്കിലും വരച്ചാലോ എന്ന ചിന്ത അപ്പോഴാണ് കയറിവന്നത്. പിന്നെ ഒട്ടും ്് വൈകിച്ചില്ല , ഒരു ഏഫോർ ഷീറ്റും കൈയ്യിൽ കിട്ടിയ ്് പെൻസിലും പേനയും എടുത്ത് വരാന്തയിൽ പോയി ഇരുന്നു.

കാലിന്റെ വേതന കുറയാൻ തുടങ്ങിയിട്ടുണ്ട്. പക്ഷേ അതും പറഞ്ഞ് നടക്കാം എന്നുവച്ചാൽ സമ്മതിക്കില്ലല്ലോ. ശരിക്കും പറഞ്ഞാൽ നാട്ടിൽ വന്നതിന് ശേഷം വരക്കുന്നതിനേപ്പറ്റി ആലോചിച്ചിരുന്നില്ല. പ്രത്യേകിച്ച് ആശയങ്ങൾ ഒന്നും മുന്നിൽ ഇല്ലാതെയാണ് പേപ്പർ മുന്നിൽ വച്ചത്. കണ്ണടച്ച് ഞാൻ ഓർത്തു , എന്ത് വരക്കണം? ചോദ്യം എന്നോട് തന്നെ ആയിരുന്നു.

അൽപസമയത്തിന് ശേഷം അവന്റെ വിരലുകളിലേക്ക് മനസ്സ് പറഞ്ഞുകൊടുത്ത ചിത്രം പതിയെ ഇറങ്ങിവന്നു. ഒരിളം ചിരിയോടെ കടലാസിന്റെ ശൂന്യമായ പ്രതലത്തിലേക്ക് അവൻ അതിനെ പകർത്താൻ തുടങ്ങി.

എത്രസമയം അതിൽ മുഴുകി അങ്ങനെ ഇരുന്നു എന്നറിയില്ല , അടുത്ത് ആരോ വന്ന് നിൽക്കുന്നപോലെ തോന്നിയാണ് ഞാൻ മുഖമുയർത്തി നോക്കിയത്.

“ആരാ?” അമ്മയാണോ വന്നത് എന്ന ചെറുതല്ലാത്ത പേടികാരണം ഉണ്ടായ ഞെട്ടൽ എന്റെ ശബ്ദത്തിലും ഉണ്ടായിരുന്നു.

“ഞാൻ അനഘ , അപ്പുറത്തെ” രാമേട്ടന്റെ വീട്ടിലേക്ക് ചൂണ്ടി അവൾ പകുതിയിൽ നിർത്തി. എനിക്ക് അപ്പോഴാണ് ആളെ മനസ്സിലായത്.

“ഓഹ് രാമേട്ടന്റെ മോളാണോ?” അതെ എന്നുള്ള രീതിയിൽ അവൾ തലയാട്ടി. അവൻ വരച്ചുകൊണ്ടിരുന്ന പേപ്പറിലേക്ക് നോക്കുകയായിരുന്നു അനഘ. “എന്താ നിൽക്കുന്നേ , ഇരിക്ക്” മുന്നിലെ ചാരുപടി കാട്ടി നവി പറഞ്ഞു. “ഇരിക്കുന്നില്ല. അമ്മ വിളിച്ചിരുന്നു , അവര് വരാൻ വൈകുംന്ന് പറഞ്ഞു. ചോറെടുത്ത് തരാൻ” “അയ്യോ അതൊക്കെ ഞാൻ എടുത്തോളാം” “അത് സാരില്ല. ഞാൻ എടുത്തുതരാം” അതും പറഞ്ഞ് അവൾ അകത്തേക്ക് നടന്നു. വേറെ വഴിയില്ലാതെ ഞാനും പിറകെ ചെന്നു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അവൾ ഭക്ഷണം എടുത്ത് തന്നു. “ഞാൻ കുറച്ച് കഴിഞ്ഞിട്ട് കഴിക്കാനിരുന്നതാ” അവളോട് അങ്ങനെ പറഞ്ഞെങ്കിലും മണി രണ്ട് ആയതൊന്നും വരയുടെ ഇടക്ക് അറിഞ്ഞിരുന്നില്ല.
“ഇത്രേം നേരമായിട്ടോ!. മരുന്നില്ലേ?” “ഉം”

Kambikathakal: കിനാവിലെ സുന്ദരി – 5
“ഈ മരുന്നൊന്നും തോന്നിയ സമയത്ത് കഴിക്കാനുള്ളതല്ല” “ഇയാള് mbbs വല്ലോമാണോ?” “അതെന്താ അങ്ങനെ ചോയിച്ചേ?” “അല്ല , ഈ മരുന്നിന്റെ , അല്ല ഒന്നൂല്ല” നവി ചിരിച്ചു ഒപ്പം അവളും.

“ഞാൻ കൊമേഴ്സാ , പിന്നെ ഇതൊക്കെ അറിയാൻ ഡോക്റ്ററൊന്നുമാവണ്ട” അനഘ അതും പറഞ്ഞ് ചിരിച്ചു കൂടെ അവനും.

“ഇപ്പൊ വേതന എങ്ങനേണ്ട്?” “നല്ലരസമുണ്ട്. ചുമ്മാ പറഞ്ഞതാ , ഇപ്പൊ കുറവുണ്ട്”

“ഇത് എന്തുപറ്റിയതാ?” “കഴിഞ്ഞാഴ്ച ഫ്ളൈറ്റ് ക്രാഷ് ആയില്ലേ , അവിടെവച്ച് പറ്റിയതാ” “കോയമ്പത്തൂര് വച്ചോ? ആ ഫ്ളൈറ്റിലുണ്ടായിരുന്നോ!” “ഉണ്ടാവണ്ടതായിരുന്നു പക്ഷേ കേറീല്ല. ഇത് ആളുകളെ വെളീലെടുക്കുമ്പോ പറ്റിയതാ. ഫ്ളൈറ്റിൽ ഉണ്ടായിരുന്നേ ചിലപ്പോ പടമായേനെ” പറയുന്ന അവനെ അവൾ നോക്കി ഇരുന്നു.

“ഇയാള് കഴിച്ചതല്ലേ?” അനഘയുടെ മുഖം ശ്രദ്ധിച്ച് വിഷയം മാറ്റാനായി നവി ചോദിച്ചു. “ഉം , ഞാൻ കഴിച്ചിട്ടാ വന്നേ”

“ചേച്ചീടെ മോള് എന്ത് ചെയ്യുന്നു” നവിയുടെ ചോദ്യം കേട്ട് അനഘയുടെ കണ്ണുകൾ വിടർന്നു. “അവളെ അറിയോ!?” “ഫോട്ടോ കണ്ടിട്ടുണ്ട് , വീട്ടിൽ വന്നപ്പോ” “ഓഹ്. അവളും ചേച്ചിയും അവിടെ ചേട്ടന്റെ വീട്ടിലാ”

“ആള്ടെ പേരെന്താ ” “പ്രാർഥന , പാറൂന്ന് വിളിക്കും” “കുറുമ്പുണ്ടോ” “അതേ ഉള്ളൂ. വന്നാ വീടെടുത്ത് തിരിച്ച് വെക്കും. ഒരു കാന്താരിപ്പാറുവാ” രണ്ടുപേരും ചിരിച്ചു.

ഞങ്ങൾ പെട്ടന്ന് കമ്പനിയായി. എനിക്ക് വരയിലുള്ള കമ്പം പോലെ ഫോട്ടോഗ്രാഫിയിലായിരുന്നു അനഘയുടെ താൽപര്യം. അതുമല്ല ്് ്് അച്ഛനും അമ്മയും ഇവളുമായി നേരത്തേ കൂട്ടായിരുന്നുപോലും!.

* * * * *

പൊതുവെ തിരക്ക് കുറഞ്ഞ ആ റെസ്റ്റോറന്റിന്റെ ഒരു മൂലയിലുള്ള ടേബിളിന് മുന്നിൽ ഇരിക്കുകയാണ് അയാൾ. കുറേ ്് നേരമായുള്ള കാത്തിരിപ്പ് നൽകുന്ന അസ്വസ്ഥതയോടെ അയാൾ ഇടക്കിടെ പുറത്തേക്കും , തന്റെ വാച്ചിലേക്കും നോക്കിക്കൊണ്ടിരുന്നു.

“सर, तुम्हाला काय हवे आहे?”

“काहीही नाही” തന്റെ അടുത്തേക്ക് വന്ന ്് പയ്യനോട് അൽപം ദേഷ്യത്തോടെ അതും പറഞ്ഞ് പോക്കറ്റിൽ നിന്ന് ഒരു സിഗററ്റ് എടുത്ത് ചുണ്ടിൽ വച്ച് തീ കൊളുത്തി. അത് കണ്ട് എന്തോ പറയാനായി മുന്നോട്ട് വന്ന ആ പയ്യനെ ഒപ്പമുള്ള മധ്യവയസ്കൻ തടഞ്ഞു.
പുറത്ത് മുംബൈ നഗരം മറ്റൊരു സായാഹ്നത്തിൽ മുഴുകി നിൽക്കുകയാണ്. രാത്രിയുടെ വരവിന് മുന്പായി റോഡുകളുടെ വശങ്ങളിൽ തെരുവ് കച്ചവടക്കാർ തങ്ങളുടെ വാഹനങ്ങളിൽ നിരന്ന് കഴിഞ്ഞു.

പുറത്ത് വന്നു നിന്ന കറുത്ത ്് സ്കോർപിയോ പെട്ടന്നാണ് അയാളുടെ കണ്ണിൽപ്പെട്ടത്. അതിൽനിന്ന് ഇറങ്ങിയ ആളെ കണ്ട് വലിച്ചുകൊണ്ടിരുന്ന സിഗററ്റ് അയാൾ തറയിലേക്ക് ഇട്ട് ചവിട്ടിക്കെടുത്തി.

പുറത്ത് ആ വാഹനത്തിൽ വന്നിറങ്ങിയ ആളിലേക്കാണ് എല്ലാവരും നോക്കുന്നത്. ്് ആറടിക്ക് മുകളിൽ ഉയരം. കറുത്ത ജീന്സും ടീഷർട്ടുമാണ് വേഷം. തോൾ വരെ നീണ്ടുകിടക്കുന്ന മുടി. ഉറച്ച മസിലുകൾ വ്യക്തമായി കാണാം. ഒറ്റനോട്ടത്തിൽ ഒരു തികഞ്ഞ അഭ്യാസി.

Kambikathakal: പ്രണയകാവ്യം
തല ഒന്ന് കുടഞ്ഞ് അയാൾ ചുറ്റും നോക്കി. ആളുകൾ ഭയത്തോടെ വന്നയാളെ നോക്കുകയാണ്. അപ്പോഴേക്കും റെസ്റ്റോറന്റിൽ ഇരിക്കുകയായിരുന്നയാൾ സ്കോർപിയോയുടെ അടുത്ത് എത്തിയിരുന്നു. അയാൾ വന്നതും അവരേയും വഹിച്ചുകൊണ്ട് ആ വാഹനം നഗരത്തിന്റെ തിരക്കുകളിലേക്ക് ഊളിയിട്ടു.

“സമദ് ഭായ് , ഇതാണ് ആള്” വണ്ടി ഓടിച്ചുകൊണ്ടിരുന്ന നീളൻ മുടിക്കാരനോടായി കോഡ്രൈവർ സീറ്റിൽ ഇരുന്നയാൾ പറഞ്ഞു. വാഹനം ഓടിച്ചുകൊണ്ട് തന്നെ അയാൾ ആ ഫോട്ടോ ഒന്ന് നോക്കി. പിന്നെ മുഖം തിരിച്ച് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു.

“പക്ഷേ ഭായ് , ഇവനെ കണ്ടുപിടിക്കാൻ പ്രയാസമാണ്” രണ്ടാമൻ അൽപം നിരാശയോടെ പറഞ്ഞു. അത് കേട്ട് നീളൻ മുടിക്കാരൻ പുഞ്ചിരിച്ചു. പിന്നെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു. വലത് കൈകൊണ്ട് സ്റ്റിയറിംഗ് കണ്ട്രോൾ ചെയ്ത് തന്റെ ഇടത് കൈയ്യിലിരുന്ന ഫോണിൽ ഒരു number ഡയൽ ചെയ്ത് ചെവിയോട് അടുപ്പിച്ചു.

= = =

രാത്രി വൈകിയും കച്ചവടം സജീവമാണ്. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഹോട്ടലിൽ നിന്നും സുമുഖനായ ആ ചെറുപ്പക്കാരൻ പുറത്തേക്ക് ഇറങ്ങി. കഴിച്ച ഭക്ഷണത്തിന്റെ പൈസ പുറത്ത് കൗണ്ടറിൽ ഇരുന്ന മധ്യവയസ്കനെ ഏൽപിച്ച് തന്റെ ബൈക്കിൽ കയറി അയാൾ ദൂരേക്ക് ഓടിച്ചുപോയി. കുറച്ച് മാറിയുള്ള ഇരുട്ടിൽ ഒരു കറുത്ത സ്കോർപിയോ കാത്ത് കിടന്നിരുന്നു.

“ഷാഹിർ,” ബൈക്ക് അകന്ന് പോകുന്നതും നോക്കി കോഡ്രൈവർ സീറ്റിൽ ഇരുന്ന നീളൻ മുടിക്കാരൻ വിളിച്ചു. അത് കേട്ടതും ഡ്രൈവിങ്ങ് സീറ്റിൽ ഇരുന്ന യുവാവ് വാഹനം സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു.
ഇരുട്ട് നിറഞ്ഞ വിജനമായ റോഡിലൂടെ ബൈക്ക് നീങ്ങുകയാണ്. പുറകിൽ അധികം പിന്നിലല്ലാതെ സ്കോർപിയോ ബൈക്കിനെ പിന്തുടരുന്നു. കുറച്ചുകൂടി മുന്നിലേക്ക് പോയപ്പോൾ യാത്ര ജനവാസം ഇല്ലാത്ത ഒരു സ്ഥലത്ത് എത്തി.

അടുത്തിരുന്ന ആളിൽനിന്ന് സിഗ്നൽ കിട്ടിയതും സ്കോർപിയോ വേഗത കൂട്ടി. തന്റെ തൊട്ട് പിറകിൽ എത്തിയ വാഹനത്തിന് ബൈക്കിൽ പോവുകയായിരുന്ന യുവാവ് സൈഡ് കൊടുത്തു. പക്ഷേ അത് സംഭവിച്ചത് പെട്ടന്നാണ് സ്കോർപിയോ ബൈക്കിന് ഒപ്പമെത്തിയ നേരം ഡാഷ്ബോർഡിൽനിന്ന് എടുത്ത സ്ക്രൂഡ്രൈവർ നീളൻ മുടിക്കാരൻ ബൈക്കിൽ പോവുകയായിരുന്ന ചെറുപ്പക്കാരന് നേരെ ശക്തമായി വീശി. ഒരു നിലവിളി കേട്ടു , കൂടെ ചോര ഒലിപ്പിച്ചുകൊണ്ട് ആ ചെറുപ്പക്കാരൻ ബൈക്കുമായി ഓടയിലേക്ക് വീഴുന്നതും മിററിലൂടെ കാണാമായിരുന്നു.

ഒന്നും സംഭവിക്കാത്ത മട്ടിൽ സ്കോർപിയോ മുന്നിലേക്ക് പോയി. ഞെട്ടലോടെ പുറകിൽ ഇരുന്നയാൾക്ക് നേരെ തന്റെ കൈയ്യിലിരുന്ന ആ യുവാവിന്റെ ഫോട്ടോയിൽ സ്ക്രൂഡ്രൈവർ കൊണ്ട് ഒരു ക്രോസ് മാർക്ക് ഇട്ട് നീളൻ മുടിക്കാരൻ പിറകിലേക്ക് നീട്ടി.