വാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ് Part 4

ഗൗരിയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായി ബ്രഹ്മപുരത്ത് കീഴ്ശ്ശേരി മനക്കലെ ശങ്കരൻതിരുമേനി തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു.

തിരിച്ച് സീറ്റിൽവന്നിരുന്ന ഗൗരിയുടെ മനസുമുഴുവൻ കമ്പിളിപുതച്ചുവന്നയാളെകുറിച്ചായിരുന്നു.
വൈകാതെ രാത്രിയുടെലാളനം അവളെ നിദ്രയിലേക്ക് നയിച്ചു.
ജാലകത്തിലൂടെ ഒഴുകിയെത്തിയ തണുത്തകാറ്റേറ്റ് അഴിഞ്ഞുവീണ അവളുടെ മുടിയിഴകൾ മൃദുലമായ കവിൾതടത്തിൽ മുട്ടിയുരുമ്മിക്കളിക്കുന്നുണ്ടായിരുന്നു.
രാത്രിയുടെ യാമങ്ങൾ കടന്നുപോയി.
അഴിഞ്ഞുകിടക്കുന്ന കേശത്തിനുള്ളിലൂടെ അരുണകിരണങ്ങൾ അവളെ തട്ടിവിളിച്ചു

കണ്ണുതുറന്ന് ഗൗരി ചുറ്റിലുംനോക്കി.
പേരറിയാത്ത ഏതോ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നു.

“ചേച്ചീ…ഏതാ ഈ സ്റ്റേഷൻ.”

അടുത്ത സീറ്റിലിരുന്ന് മനോരമ വീക്കലി വായിക്കുന്ന ചേച്ചിയോട് ചോദിച്ചു.

“ഇത് കുറ്റിപ്പുറം..”

“ഓഹ്… അപ്പൊ ഷൊർണൂരോ…?”
സംശയത്തോടെ അവൾ വീണ്ടും ചോദിച്ചു.

“അത് ഇതുകഴിഞ്ഞിട്ടാ..”

ചേച്ചി വീണ്ടും വായനതുടർന്നു.

ഗൗരി എഴുന്നേറ്റ് പതിയെ പുറത്തേക്കിറങ്ങി.

കിഴക്കുനിന്നുവന്ന കാറ്റും, ഇളംചൂടുള്ള അരുണരശ്മികളും അവളെ ആവരണം ചെയ്തു.

വിശപ്പ് സഹിക്കവയ്യാതെ അവൾ ചുറ്റിലും നോക്കി.
ചായയും,കാപ്പിയുമായി ഒന്നുരണ്ടുപേർ നടന്നുവരുന്നത് കണ്ടു.

പക്ഷെ അവരെ കണ്ടുകഴിഞ്ഞാൽ പിന്നെ രണ്ടുദിവസത്തിന് ഭക്ഷണംപോലും കഴിക്കാൻ തോന്നില്ല.
വൃത്തിഹീനമായ വേഷവിധാനങ്ങൾ. ചെമ്പൻ തലമുടി.

ഗൗരി അടുത്തുള്ള കടയിൽനിന്നും ഒരു പാക്കറ്റ് ബ്രെഡ്ഡും ഒരുകുപ്പി വെള്ളവും വാങ്ങി.

പ്ലാറ്റ്ഫോമിൽ പച്ചലൈറ്റ് കത്തി.
ചൂളം വിളിച്ചുകൊണ്ട് ട്രൈൻ പോകാൻ തയ്യാറായിനിന്നു.

കാശുകൊടുത്ത് ബ്രെഡ്ഡ്ന്റെപാക്കറ്റും, വെള്ളവും ബാഗിലേക്കിട്ട് അവൾ വേഗം ട്രൈനിലേക്ക് കയറാൻവേണ്ടി കമ്പിയിൽപിടിച്ചു. പക്ഷെ പെട്ടന്നുതന്ന അവൾ കൈ പിൻവലിച്ചു. കൈയിലെന്തോ പറ്റിയിരിക്കുന്നു.
ഉള്ളംകൈ മലർത്തിനോക്കിയ അവൾ ഭയത്തോടെനിന്നു.

“ഇതെവിടന്നാ രക്തം..”

അപ്പോഴാണ് ഗൗരി അത് ശ്രദ്ധിച്ചത് പിടിച്ചുകയറാനുള്ള കമ്പിയിൽ രക്തം ഒലിച്ചറങ്ങിയിരിക്കുന്നു.

ട്രെയിൻ ചലിക്കാൻ തുടങ്ങി.
ഗൗരി വേഗം ട്രെയിനുള്ളിലേക്ക് കയറി.

ഒരുനിമിഷം അവൾ ആലോചിച്ചു നിന്നു.

“ഇന്നലെ ആ കമ്പിളി പുതച്ചുവന്നയാൾ ട്രെയിനിൽ നിന്നും എടുത്തുചാടാൻ വേണ്ടി ഈ കമ്പിയിലായിരുന്നോ പിടിച്ചുനിന്നത്.
അതെ, ഇവിടെ തന്നെ…”അറപ്പോടെ ഗൗരി കൈകഴുകാൻ വേണ്ടി ബാത്റൂമിന്റെ അരികിലുള്ള വാഷിങ്ബൈസന്റെ അടുത്തേക്ക് നടന്നു.

“ചേട്ടാ ഒരുമിനുറ്റ്…”

വഴിയിൽ ഒരാൾ ഫോൺവിളിച്ചുകൊണ്ടു നിൽക്കുന്നുണ്ടായിരുന്നു.

അയാൾ ഗൗരിക്ക് വഴികൊടുത്ത് അരികിലേക് മാറിനിന്നു.

കൈകഴുകാൻ വേണ്ടി വാഷിംഗ് ബൈസനിലേക്ക് കൈകൾ നീട്ടിയതും തെക്കുനിന്നുവന്ന കാറ്റിന്റെകൂടെ മനംപുരട്ടുന്ന രക്തത്തിന്റെ ഗന്ധം ഗൗരിയുടെ നാസികയിലേക്ക് അടിച്ചുകയറി.

ഛർദ്ദിക്കാൻ വന്ന ഗൗരി തന്റെ വായ പൊത്തികൊണ്ട് ബാത്റൂമിലേക്ക് കയറാൻ നിന്നതും,പൊത്തിപ്പിടിച്ച കൈകളെ മറികടന്ന് ഇന്നലെ കഴിച്ച ഭക്ഷണംതേട്ടി അടുത്ത് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നയാളുടെ വെള്ളമുണ്ടിലേക്ക് ഛർദ്ദിച്ചു.

“ഹൈ…. എന്താ ഈ കാണിച്ചേ…”

പിന്നിലേക്ക് രണ്ടടിവച്ചുകൊണ്ട് അയാൾ പറഞ്ഞു.

“സോറി സാർ… ആക്ച്വലി, ഐ കൂഡ്നോട്ട്….”
പറഞ്ഞു മുഴുവനാക്കാതെ ഗൗരി കുഴഞ്ഞുവീണു.

നിലത്തുവീണുകിടക്കുന്ന ഗൗരിയെ അയാൾ തട്ടി വിളിച്ചു.

കണ്ണുതുറക്കാതായപ്പോൾ അടുത്തുള്ള ഒരു സ്‌ത്രീയെ അയാൾ വിളിച്ചുകൊണ്ടുവന്നു.

അവർ രണ്ടുപേരുംകൂടെ ഗൗരിയെ താങ്ങിപ്പിടിച്ചുകൊണ്ട് സീറ്റിലേക്ക് കിടത്തി.

കുപ്പിയിൽകരുതിയ കുടിവെള്ളം ആ സ്ത്രീ ഗൗരിയുടെ മുഖത്തേക്ക് തെളിച്ചു.

“എന്താ കുട്ടീ…എന്താ പറ്റിയെ..”

പതിയെ മിഴിതുറന്ന ഗൗരി സ്ഥാനംതെറ്റികിടക്കുന്ന ഷാളെടുത്ത് മാറിനെ മറച്ചു.

“ഏയ്‌ ഒന്നുല്ല്യേച്ചി… പെട്ടന്ന് തലകറങ്ങീതാ…”

പതിയെ ഗൗരി അടുത്തുനിൽക്കുന്ന ചെറുപ്പക്കാരനെ നോക്കി.

“സോറി സാർ….”
ഗൗരി പതിയെ എഴുന്നേറ്റു.

“സാരല്ല്യ, ബുദ്ധിമുട്ടാണെങ്കിൽ കിടന്നോളൂ..”
ഗൗരിയുടെ നേരെ മുൻപിലുള്ള സീറ്റിലേക്ക് അയാളിരുന്നു.

“വല്ലതും കഴിച്ചായിരുന്നോ..?”

“ഇല്ല്യാ വാങ്ങിവച്ചിട്ടുണ്ട്. കഴിക്കണം.”

ബാഗിലേക്ക് നോക്കിക്കൊണ്ട് ഗൗരി പറഞ്ഞു.

“ഹാ…. വെറുതെയല്ല തലചുറ്റിവീണത്, വിശന്നിട്ടാണ് ലേ…
അല്ല.. എങ്ങോട്ടാ പോകുന്നേ..?”

“ഷോർണൂർക്ക്.”

“മ്… ഞാനും അങ്ങോട്ടാ…
എവിടന്നാ വരുന്നേ ദൂരെന്നാണോ…?”

“ബാംഗ്ളൂർ..” ചുരിദാറിന്റെ ഷാളെടുത്ത് മുഖം
തുടച്ചുകൊണ്ട് ഗൗരി പറഞ്ഞു.

“എന്റെ സീറ്റ് അപ്പുറത്താ, അപ്പൊ ശരി..”
അയാൾ സീറ്റിൽനിന്നും എഴുന്നേറ്റയുടനെ ഗൗരിപറഞ്ഞു.

“ഏട്ടാ…സോറി ട്ടോ..”

“താനിപ്പോഴും അതുവിട്ടില്ലേ ഹഹഹ… സോറി സ്വീകരിച്ചു. ഓകെ.”

ചെറുപുഞ്ചിരി സമ്മാനിച്ച് അയാൾ തിരിഞ്ഞുനടന്നു.

നേരത്തെവാങ്ങിവച്ച ബ്രെഡ്ഡ് കൈയ്യിലുള്ള ജാമുംകൂട്ടി ഗൗരി വിശപ്പകറ്റി.

ട്രെയിൻകംബികുട്ടന്‍.നെറ്റ് മുന്നോട്ടുപോകുംതോറും പ്രകൃതി കൂടുതൽ മനോഹരമായിരിക്കുന്നത് ഗൗരി ജാലകത്തിലൂടെ നോക്കിയിരുന്നു.

വിണ്ണിൽ മഴമേഘങ്ങൾകൊണ്ടൊരുക്കിയ മാളിക അവളിൽ കൗതുകം നിറച്ചു.
ഒഴിഞ്ഞുകിടക്കുന്ന പാടങ്ങൾ, അവക്ക് അരികിൽ ഒറ്റപ്പെട്ടുനിൽക്കുന്ന കരിമ്പനകൾ.
അങ്ങനെ മനസിനെ കുളിരണിയിക്കുന്ന ഒരുപാട് കാഴ്ചകൾ ഗൗരി ഒപ്പിയെടുത്തു.

“ഹോ… ഇതാണ് കേരളം. പ്രകൃതിസുന്ദരമായ ഈ നിമിഷങ്ങൾ യൂട്യൂബിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.”

അവൾ തന്റെ ഫോണെടുത്ത് ഓരോകാഴ്ചകളും ഒപ്പിയെടുത്തു.

“മോളെ അടുത്ത സ്റ്റേഷനാണ് ഷൊർണൂർ.”

വീക്കിലി വായിച്ചുകൊണ്ടിരുന്ന ചേച്ചി പറഞ്ഞു.

ഗൗരി പിന്നിലേക്ക് തിരിഞ്ഞ് പിടക്കുന്ന തന്റെ മാൻമിഴികളാൽ അയാളെ തിരഞ്ഞു.
ജാലകത്തിനരികിൽ കണ്ണുകളടച്ച് ഏതോ ചിന്തകളിലാണ്ടിരിക്കുകയായിരുന്നു അപ്പോൾ അയാൾ.

ജാലകത്തിലൂടെ അകത്തേക്കാഞ്ഞടിച്ച കാറ്റിൽ അയാളുടെ മുടിയിഴകൾ മുഖത്തേക്ക് പരന്നുകിടന്നു.
വലതുകൈകൊണ്ട് പരന്നുകിടക്കുന്ന മുടിയിഴകളെ അയാൾ ഒതുക്കിവച്ചു.

ട്രെയിന്റെ വേഗത കുറയുന്നത് ഗൗരി അറിയുന്നുണ്ടായിരുന്നു.

ഇരുണ്ടുകൂടിയ കാർമേഘത്തിൽനിന്നും മഴ തുള്ളിത്തുള്ളിയായി പെയ്തിറങ്ങാൻ തുടങ്ങി.

ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് കടന്നു.
ഇറങ്ങാനുള്ളവർ ഓരോരുത്തരായി സീറ്റിൽനിന്നും എഴുന്നേറ്റു.
പക്ഷെ അയാൾമാത്രം എഴുന്നേൽക്കാതെയിരിക്കുന്നതുകണ്ട ഗൗരി അല്പമൊന്ന് ശങ്കിച്ചു.

“ഇവിടെ ഇറങ്ങുന്നാണല്ലോ പറഞ്ഞേ, പിന്നെയെന്താ ഇറങ്ങാത്തെ.”

അവൾ തന്റെ ബാഗും മറ്റുമെടുത്ത് ഇറങ്ങാൻ തയ്യാറായി.

ട്രൈൻ പതിയെ പ്ലാറ്ഫോമിലേക്ക് വന്നുനിന്നു
വീണ്ടും ഗൗരി പിന്നിലിരിക്കുന്ന അയാളെതന്നെ നോക്കി.
പക്ഷെ അവിടെ ശൂന്യമായിരുന്നു.

“ദേവീ… ഒരു നിമിഷംകൊണ്ട് ആ ഏട്ടൻ എങ്ങോട്ടുപോയി.?”

ഗൗരി വേഗം തന്റെ ബാഗും മറ്റുമെടുത്ത് അയാളിരുന്ന സീറ്റിന്റെ അരികിലേക്ക് ചെന്നുനോക്കി.

“ഒരു യാത്രപോലും പറയാതെ പോയോ..”
നിരാശയോടെ അവൾ തിരിഞ്ഞുനടന്നു.

മഴ കനത്തുപെയ്യാൻ തുടങ്ങി. ഡോറിനരികിലേക്കുചെന്ന ഗൗരിയെ മഴ ചീതലടിച്ചുകൊണ്ട് സ്വാഗതംചെയ്തു.

തണുത്തകാറ്റേറ്റ് അവളുടെ തുടുത്തകവിളുകൾ മരവിക്കാൻ തുടങ്ങി.
വലതുകൈ പുറത്തേക്കുനീട്ടി ഗൗരി മഴയെ അടുത്തറിഞ്ഞു.

ട്രെയിനിൽ നിന്നുകൊണ്ടുതന്നെ അവൾ പ്ലാറ്റ്ഫോമിന്റെ രണ്ടറ്റത്തേക്കും നോക്കി.

“മുത്തശ്ശൻ വരാന്നാണല്ലോ പറഞ്ഞേ..
ന്നിട്ട് ആളെവിടെ…”

മഴ കനത്തതോടെ അല്പനേരംകൂടെ ഗൗരി ട്രെയിനിൽതന്നെ നിന്നു.

ദൂരെ മഞ്ഞുമൂടിയ പ്ലാറ്റ്ഫോമിലൂടെ ഒരാൾ കുടപിടിച്ചുകൊണ്ട് വരുന്നത് ഗൗരി ശ്രദ്ധിച്ചു.

ആറടി പൊക്കത്തിൽ, കാവിമുണ്ടുടുത്ത്
നരബാധിച്ച തലമുടികളുമായി, നെഞ്ചുവിടർത്തികൊണ്ട് ഒരാൾ.

നഗ്നപാദങ്ങൾ തറയിൽ പതിക്കുമ്പോൾ കെട്ടിനിൽക്കുന്ന ജലം രണ്ടു ഭാഗങ്ങളിലേക്കായി ഒഴുകി അദ്ദേഹത്തിന് വഴിയൊരുന്നുണ്ടായിരുന്നു.

നെഞ്ചിലെ നരച്ച രോമങ്ങൾക്കിടയിലൂടെ കഴുത്തിൽ കെട്ടിയ രക്ഷകളും
കൂടെ ഓം എന്നെ ചഹ്നത്തിൽ പതിച്ച ലോക്കറ്റും തെളിഞ്ഞു നിൽക്കുന്നതും കാണാം.

കറുപ്പും,ചുവപ്പും, മഞ്ഞയും നിറത്തിലുള്ള ചരടുകൾ മെടഞ്ഞ് വലതുകൈയ്യിൽ കെട്ടി അതിന്റ കൂടെ സ്വർണത്തിന്റെ കൈചെയ്നിൽ രുദ്രാക്ഷം കോർത്തിണക്കിയിരിക്കുന്നു.

ശക്തമായ കാറ്റിൽ ദേഹത്തേക്ക് പതിച്ച മഴത്തുള്ളികൾ നെറ്റിയിൽ ചാലിച്ച ചന്ദനത്തെ മയ്ക്കാനുള്ളശ്രമം അദ്ദേഹം വലതുകൈകൊണ്ട് തടഞ്ഞ് കട്ടിയുള്ള മീശയെ അദ്ദേഹം ഒന്നുതടവി.

മഴമേഘങ്ങൾ പൊതിഞ്ഞ ഇരുണ്ട അന്തരീക്ഷത്തിൽ അദ്ദേഹത്തിന്റെ തേജസ്സാർന്ന മുഖം തെളിഞ്ഞു നിന്നു

ആർത്തുപെയ്യുന്ന മഴയുടെ കുസൃതികലർന്നലീലയെ വകവക്കാതെ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ഗൗരിയുടെ അടുത്തേക്കുവന്നു.

അദ്ദേഹത്തെ അടിമുടിയൊന്നുനോക്കിയ ഗൗരി
അദ്‌ഭുദത്തോടെ നിന്നു.

കീഴ്ശ്ശേരി മനക്കലെ ശങ്കരൻ തിരുമേനി.

“മുത്തശ്ശൻ.”
ഗൗരിയുടെ തണുത്തുവിറച്ച ചുണ്ടുകൾ പറഞ്ഞു.

“മോളെ…ഗൗരീ…”
പൗരുഷമാർന്ന സ്വരത്തിൽ അദ്ദേഹം വിളിച്ചു.

“മുത്തശ്ശാ… ”
മഴയെ വകവക്കാതെ അവൾ പുറത്തേക്ക് ചാടിയിറങ്ങിയതും. ഘോരമായ ശബ്ദത്തിൽ ഇടിയും മിന്നലും ഭൂമിയിലേക്ക് ഒരുമിച്ചിറങ്ങി.
ഒരുനിമിഷം മുൻപെങ്ങും കാണാത്ത തരത്തിലുള്ള ശക്തമായ കാറ്റ് ഒഴുകിയെത്തി. കാറ്റിന്റെ ലാളനത്തിൽ വൈദ്യുതികമ്പികൾ കൂട്ടിമുട്ടി വലിയ ശബ്ദത്തിൽ പൊട്ടിത്തെറിച്ചു.

പ്രകൃതിയുടെ ഭാവമാറ്റത്തെ ശ്രദ്ധിക്കാതെ ഗൗരി മൂത്തശ്ശന്റെ അരയിലൂടെ കൈയിട്ട് കെട്ടിപിടിച്ചു.

“രാമാ…. ഈ പെട്ടീം സാധനങ്ങളും എടുത്തോളൂ…”

കൂടെവന്ന ഡ്രൈവറോട് തിരുമേനി പറഞ്ഞു.

“എങ്ങനെയുണ്ടായിരുന്നു യാത്ര മ്..?
പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.

“നിക്ക് ഒരുപാട് വിശേഷങ്ങൾ പറയാനുണ്ട് മുത്തശ്ശാ..”

“മ്.. കേൾക്കാലോ, ആദ്യം വീട്ടിലേക്ക് പോകാം, വാ…”

ഗൗരിയെ ചേർത്തുപിടിച്ചുകൊണ്ട് അദ്ദേഹം പ്ലാറ്റ്‌ഫോമിലൂടെ നടന്നു.

പെട്ടന്ന് കുറുകെ ഒരു കരിമ്പൂച്ച മുന്നിലേക്ക് ചാടി.
കാലെടുത്തുവച്ച ശങ്കരൻ തിരുമേനി ഒരുനിമിഷം നിന്നു.

കറുത്ത് ഉരുണ്ട രൂപത്തിലുള്ള കരിമ്പൂച്ചയുടെ വാൽ അറ്റുപോയിരുന്നു അതിന്റെ മഞ്ഞകലർന്ന കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കിയ തിരുമേനി പെട്ടന്ന് പുറകിലോട്ട് തിരിഞ്ഞു നോക്കി.

പകൽ വെളിച്ചത്തിലും പ്ലാറ്റ്‌ഫോമിന്റെ മുകളിലെ കമ്പിയുടെ ഇടയിലിരുന്നുകൊണ്ട്
ഒരു മൂങ്ങ അദ്ദേഹത്തെതന്നെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

കഴുത്തിൽകെട്ടിയ രക്ഷകളെ അദ്ദേഹം വലംകൈകൊണ്ട് ചേർത്തുപിടിച്ചു.

“മഹാദേവാ… അപശകുനമാണല്ലോ….?”

തുടരും…



24420cookie-checkവാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ് Part 4