വാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ് Part 5

പകൽവെളിച്ചത്തിലും പ്ലാറ്റ്‌ഫോമിന്റെ മുകളിലെ കമ്പിയുടെ ഇടയിലിരുന്നുകൊണ്ട്
ഒരു മൂങ്ങ അദ്ദേഹത്തെതന്നെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
കഴുത്തിൽകെട്ടിയ രക്ഷകളെ അദ്ദേഹം വലതുകൈകൊണ്ട് ചേർത്തുപിടിച്ചു.

“മഹാദേവാ… അപശകുനമാണല്ലോ.”
തിരുമേനി പതിയെ തന്റെ മിഴികളടച്ച്
ഉപാസനാമൂർത്തികളെധ്യാനിച്ചു.

“എന്താ മുത്തശ്ശാ…”
സംശയത്തോടെ ഗൗരി ചോദിച്ചു.

അല്പനിമിഷം ധ്യാനത്തിലാണ്ട തിരുമേനി തന്റെ കണ്ണുകൾ തുറന്ന് പിന്നിലേക്കുനോക്കി.
തന്നെ തീക്ഷ്ണമായിനോക്കിയിരുന്ന മൂങ്ങ അപ്പോൾ അപ്രത്യക്ഷമായിരുന്നു.
ശേഷം മുൻപിൽവന്നുനിന്ന കരിമ്പൂച്ചയെ നോക്കി അതെങ്ങോട്ടോ ഓടിയൊളിച്ചു.

ഗൗരി തന്റെ ചോദ്യം ആവർത്തിച്ചു.

“എന്താ മുത്തശ്ശാ…”

“ഏയ്‌, ഒന്നുല്ല്യാ മോളെ.”

പുഞ്ചിരിപൊഴിച്ചുകൊണ്ട് അദ്ദേഹം ഗൗരിയെ ചേർത്തുപിടിച്ചു.

“രാമാ, വണ്ടി തിരിച്ചോളൂ..”

സ്റ്റേഷന്റെ പുറത്തേക്കുകടന്ന് അവർ കാറിന്റെ അരികിലേക്ക് ചലിച്ചു.

ഒഴിഞ്ഞ പാർക്കിങ് സ്ഥലത്ത് തിരുമേനിയുടെ 1980 മോഡൽ കറുത്ത അംബാസിഡർ കാർ ഒരു രാജാവിനെപ്പോലെ തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു.

കാറിന്റെ ചില്ലിന് മുകളിൽ ‘മൃത്യുഞ്ജയൻ’യെന്നും, വലതുഭാഗത്ത് മഞ്ഞ അക്ഷരത്തിൽ ‘കീഴ്ശ്ശേരി’യെന്നും എഴുതിവച്ചിട്ടുണ്ട്.

ഉള്ളിലെ കണ്ണാടിക്കുമുകളിൽ ആനയുടെ നെറ്റിപട്ടത്തിന്റെ ചെറിയരൂപം തൂക്കിയിട്ടിരിക്കുന്നു.

ഗൗരിയുടെ കണ്ണുകൾ കൗതുകംകൊണ്ട് വിടർന്നു.

അച്ഛന്റെ കൈയിലുള്ള ബി എം ഡബ്ല്യൂവിനെക്കാൾ തലയെടുപ്പ് ഈ പഴയ രാജാവിനുണ്ടെന്ന് ഒറ്റനിമിഷംകൊണ്ട് അവൾ മനസിലാക്കി.
കാറിനുചുറ്റും വലംവച്ച ഗൗരി
ബോണറ്റിന്റെ മുകളിൽ മഴവെള്ളം കെട്ടിനിൽക്കുന്നതുകണ്ട് തന്റെ വലം കൈകൊണ്ട് അവയെ തുടച്ചുനീക്കി.

ആർദ്രമായ കൈകളിൽ മഴനീർത്തുള്ളികൾ പറ്റിപ്പിടിച്ചു.

രാമൻ ഗൗരിയുടെ ബാഗും മറ്റും കാറിന്റെ ഡിക്ക് തുറന്ന് അതിലേക്ക് വച്ച് തിരുമേനിക്ക് കയറാൻ ഡോർ തുറന്നുകൊടുത്ത് അയാൾ ഡ്രൈവിങ് സീറ്റിലേക്ക് കയറി.

“മുത്തശ്ശാ, ഞാനൊടിച്ചോളാം”
സീറ്റിലേക്ക് കയറുംമുൻപേ അവൾ ചോദിച്ചു.

“അതിന് നിനക്കീയന്ത്രം ഓടിക്കാനറിയോ?”
സംശയത്തോടെ തിരുമേനി ചോദിച്ചു.

“പിന്നെ, അച്ഛന്റെ കൂടെപോകുമ്പോൾ ഞാൻ ഓടിക്കാറുണ്ടല്ലോ. ”
നിവർന്നുനിന്നുകൊണ്ട് ഗൗരി അഭിമാനത്തോടെ പറഞ്ഞു.

“എന്നാലേ, മുത്തശ്ശന്റെകുട്ടി ഇതിലേക്ക് കയറ്, ഒത്തിരി ദൂരം പോകാനുള്ളതാ”

“എന്നാഞാൻ മുൻപിൽ കയറാം.”

“ദേവീ, ഈ പെണ്ണിനെകൊണ്ട് തോറ്റല്ലോ.
ശരി കയറു.”
പുഞ്ചിരിതൂവികൊണ്ട് തിരുമേനി പറഞ്ഞു.

ഷൊർണൂരിൽനിന്നും പാലക്കാടിന്റെ കിഴക്കേഭാഗത്തെ ഗ്രാമങ്ങളിലേക്കുള്ളയാത്ര ഗൗരി കാറിന്റെ മുൻപിലിരുന്നുകൊണ്ട് ആസ്വദിച്ചു.

സമയം ഉച്ചയോടടുത്തെങ്കിലും കാർമേഘം വിണ്ണിനെ മൂടിയിരുന്നതിനാൽ പ്രകൃതി ദേവലോകത്തെ രംഭയയെപോലെ സുന്ദരിയായിനിന്നിരുന്നു

കാഴ്ചകൾ കണ്ട് ഗൗരി അറിയാതെ മയങ്ങിപ്പോയി.

സീറ്റിലിരുന്നുറങ്ങുകയായിരുന്ന അവളെ തിരുമേനി തട്ടിവിളിച്ചു.

ഉറക്കത്തിൽനിന്നുമെഴുന്നേറ്റ ഗൗരി തന്റെ കണ്ണുകൾ തിരുമ്മികൊണ്ട് പുറത്തേക്കുനോക്കി.

പച്ചപരവതാനിവിരിച്ച നെൽപാടങ്ങൾക്ക് അരികിൽ കാർ നിർത്തിയിട്ടിരിക്കുന്നു.

രാമൻ രണ്ട് കരിക്ക് ശങ്കരൻ തിരുമേനിക്കും, ഗൗരിക്കുംനേരെനീട്ടി.

കാറിൽനിന്നിറങ്ങിയ ഗൗരി ചുറ്റിലുംനോക്കി.

അങ്ങകലെ വലിയ മലകളും അവയെ തഴുകികൊണ്ട് തണുത്തകാറ്റും കൂടാതെ പുതുമണ്ണിന്റെ ഗന്ധവും.

ഗൗരി ശ്വാസമൊന്ന് നീട്ടിവലിച്ചു.

“മുത്തശ്ശാ, ഒരു പ്രത്യേക ഗന്ധം.”

“മ്. എന്തിന്റെ ?”
കരിക്ക് കുടിക്കുന്നതിനിടയിൽ അദ്ദേഹം ചോദിച്ചു.

“അതിപ്പോ, നല്ല ചന്ദനത്തിന്റെ.”

“ഹഹഹ, പട്ടണത്തിലാണ് വളർന്നതെങ്കിലും, ചന്ദനത്തിന്റെ ഗന്ധമൊക്കെ തിരിച്ചറിയാൻ പറ്റ്വോ.?”

“കളിയാക്കാതെ മുത്തശ്ശാ, എനിക്ക് അറിയാം.”
ഗൗരി സങ്കടത്തോടെ പറഞ്ഞു.

“മോളിങ്ങ്‌ വന്നേ.”

തിരുമേനി ഗൗരിയുടെ തോളിൽ കൈയിട്ട് അങ്ങുദൂരെയുള്ള ഒരുകാട്ടിലേക്ക് വിരൽ ചൂണ്ടികൊണ്ടുപറഞ്ഞു.

“ദേ, അതാണ് ചന്ദനക്കാട്. ആ കാട്ടിൽ നിറയെ ചന്ദനത്തിന്റെ മരങ്ങളാണ്, പൂജക്കുവേണ്ടിയുള്ള ചന്ദനം അവിടെനിന്നാണ് കൊണ്ടുവരാറ്.”

“തിരുമേനി, പോകാം.”
രാമൻ കാറിനുള്ളിലേക്ക് കയറി.

“നമ്മളിപ്പോ എവിട്യാ മുത്തശ്ശാ ”
കൈയിലുള്ള കരിക്ക് കുടിച്ചുകഴിഞ്ഞ് അതിന്റെ തൊണ്ട് തോട്ടിലേക്ക് എറിയുന്നതിനിടയിൽ ഗൗരി ചോദിച്ചു.

“ദേ, നോക്ക്. ”
തിരുമേനി വിരൽചൂണ്ടിയ സ്ഥലത്തേക്ക് ഗൗരി സൂക്ഷിച്ചുനോക്കി

വെളുത്തബോർഡിൽ കറുത്ത
അക്ഷരങ്ങൾ പകുതിമാഞ്ഞനിലയയിൽ എന്തോ എഴുതിവച്ചിരിക്കുന്നു.

അടുത്തേക്കുചെന്ന ഗൗരി അക്ഷരങ്ങൾ പെറുക്കിയെടുത്തുവായിച്ചു.

‘ബഹ്മപുരം.’

തണുത്ത കാറ്റ് എങ്ങുനിന്നോവന്ന് അവളെ ചുറ്റിപ്പറ്റിനിന്നു.

കൺപീലികൾവരെ ആ ഇളങ്കാറ്റിൽ തുള്ളിക്കളിച്ചു.

തിരുമേനി കാറിലേക്കുകയറിയിട്ടും ഗൗരി എന്തോ ചിന്തിച്ചുകൊണ്ട് പുറത്തുതന്നെനിന്നു.

“നീ വരണില്ല്യേ ?..”

സൈഡ്ഗ്ലാസ് താഴ്ത്തി തിരുമേനി പുറത്തേക്കുതലയിട്ട് ചോദിച്ചു.

“മ് ”
ഒന്നുമൂളികൊണ്ട് ഗൗരി കാറിന്റെ മുന്നിലെഡോർതുറന്ന് അകത്തേക്കുകയറി.

രാമൻ കാർ സ്റ്റാർട്ട്ചെയ്ത് ബ്രഹ്മപുരം എന്നബോർഡിന് ചാരെയുള്ള മൺപാതയിലൂടെ മുന്നോട്ട് ചലിപ്പിച്ചു.

ഗൗരി നിശ്ശബ്ദപാലിച്ച് ഓരോകാഴ്ചയും മനസിൽ ഒപ്പിയെടുക്കുകയായിരുന്നു.

പെട്ടന്ന് വളവുതിരിഞ്ഞ് എതിരെയൊരു ജീപ്പ് പാഞ്ഞുവന്നു. കൂടെ മൂന്നാല് കാറുകളുമുണ്ടായിരുന്നു.

അതിലൊരുകാർ അവരുടെ സൈഡിൽ നിർത്തിപറഞ്ഞു.

“കാട്ടാന ഇറിങ്ങിയിട്ടുണ്ട്, അങ്ങോട്ട് പോകേണ്ട”

ഭയന്നുവിറച്ച രാമൻ കാർ ഒതുക്കിനിറുത്തി.

“തിരുമേനി, എന്താ ചെയ്യാ ?..”
പിന്നിലേക്ക് തിരിഞ്ഞുകൊണ്ട് അയാൾ ചോദിച്ചു.

“മുന്നോട്ട് എടുത്തോളൂ അവയൊന്നും ചെയ്യില്ല്യാ.”

കനത്തസ്വരത്തിൽ തിരുമേനി പറഞ്ഞു.
രാമൻ ഗിയർമാറ്റി കാർ മുന്നോട്ടെടുത്തു.

വൈകാതെ ദൂരെനിന്നുതന്നെ ആനയുടെ ചന്നംവിളി കേൾക്കുന്നുണ്ടായിരുന്നു.

“മുത്തശ്ശാ, നിക്ക് പേട്യാവ്ണ്.”

ഗൗരി തിരിഞ്ഞിരുന്ന് തിരുമേനിയോട് പറഞ്ഞു.

“ഏയ്‌, ന്തിനാ പിടിക്കണേ, നമ്മളെപ്പോലെയാണ് അവരും.”
പുഞ്ചിരിതൂവികൊണ്ട് തിരുമേനി അശ്വാസിപിച്ചപ്പോൾ അല്പം ധൈര്യംവന്നപോലെ ഗൗരി മുൻപിലേക്ക് നോക്കിയിരുന്നു.

രണ്ടാമത്തെ വളവുതിരിഞ്ഞതും മൺപാതക്ക് കുറുകെ അഞ്ച് ആനകൾ മണ്ണിൽകുളിച്ചു നിൽക്കുന്നു.

തിരുമേനിയുടെ കാർ കണ്ടതും രണ്ടാനകൾ കാറിനുനേരെ ചിന്നം വിളിച്ചുകൊണ്ട് പാഞ്ഞുവന്നു.

രാമൻ ഭയംകൊണ്ട് ഡോർ തുറന്നയുടെനെ തിരുമേനി തടഞ്ഞു.

“രാമാ അബദ്ധം കാണിക്കരുത്.”

ശേഷം തിരുമേനി പുറത്തേക്കിറങ്ങി കാറിന്റെ മുൻപിലേക്കുനിന്നു.

ആക്രമിക്കാൻ വന്ന ആനകൾ തുമ്പികൈ ഉയർത്തി വലിയശബ്ദമുണ്ടാക്കി.

കാറിലിരുന്നുകൊണ്ട് ഒരു കാഴ്ചക്കാരിയെപ്പോലെ ഗൗരി നോക്കിയിരുന്നു.

ആന തന്റെ അടുത്തേക്ക് പാഞ്ഞുവന്നതുകണ്ട തിരുമേനി വലതുകൈ ഉയർത്തി അവിടെ നിൽക്കുവാൻ ആവശ്യപ്പെട്ടു.

“ഇന്നോളമത്രെയും നിന്റെവഴിയിൽ ഞാൻ തടസംനിന്നിട്ടില്ല്യാ. മ്, മറിനിൽക്കാ.”

തിരുമേനിയുടെ വാക്കുകളെ ഗൗനിക്കാതെ അതിലൊരുഗജം അക്രമിക്കാണെന്ന രീതിയിൽ മുന്നോട്ടുവന്നു.

അദ്ദേഹം മിഴികളടച്ച് വിഘ്‌നേശ്വരനെ മനസിൽ ധ്യാനിച്ചു.

” ഓം വിഘ്‌നേശ്വരായ നമഃ
ഓം വിഘ്‌നേശ്വരായ നമഃ
ഓം വിഘ്‌നേശ്വരായ നമഃ”

‘ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപശാംതയേ “

അദ്ദേഹത്തിന്റെ അടുത്തേക്കുപാഞ്ഞുവന്ന ആന മുട്ടുമടക്കി തൊഴുതുനിന്നു.
മറുത്തൊന്നുംപറയാതെ ശങ്കരൻ തിരുമേനി കാറിലേക്കുകയറി.

“രാമാ , വണ്ടിയെടുത്തോളൂ.”
അദ്ദേഹം കൽപ്പിച്ചു.

അദ്‌ഭുദത്തോടെ തിരിഞ്ഞുനോക്കിയ ഗൗരിയുടെ തുടുത്തകവിളിൽ തിരുമേനി ഒന്നുതടവി.

മൺപാതയിലൂടെ ഒരുപാടുനേരം രാമൻ വണ്ടിയോടിച്ചു.

ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ, അംമ്പലത്തിന്റെ അരികിലൂടെ കാർ കടന്നുപോയി.

തിരുമേനി അവിടെക്കു നോക്കിതൊഴുന്നതുകണ്ട ഗൗരി അതിനെപറ്റി ചോദിച്ചു.

“ഗന്ധർവ്വക്ഷേത്രമാണ് അത്.
പണ്ടുകാലം മുതൽ ഇവിടെ പൂജയും കർമ്മങ്ങളുമൊക്കെയുണ്ടായിരിന്നു.
പിൻകാലത്ത് ഗ്രാമത്തിലെ പെൺകുട്ട്യോൾടെ വേളി മുടങ്ങാൻ തുടങ്ങി.
ഗണിച്ചുനോക്കിയപണിക്കർ ഗന്ധർവ്വശാപമാണെന്നുപറഞ്ഞ് അംമ്പലത്തിലെ പൂജകൾ നിറുത്തിവക്കാൻ ആജ്ഞാപിച്ചു.
പക്ഷേ ആ തീരുമാനം തെറ്റായിരുന്നുയെന്ന് വൈകാതെ മനസിലായി.
ശാപം ഒരുനൂറ്റാണ്ട് വരെ നീണ്ടുനിൽക്കുന്നതായിരുന്നു.
ബ്രഹ്മപുരം നശിക്കാൻ തുടങ്ങി.

കൊടും വരൾച്ച, ഐക്യമില്ലായ്മ,തമ്മിതല്ലി ജനങ്ങൾ അക്രമങ്ങൾ അഴിച്ചുവിടുക,
ബലാൽകാരംനടത്തുക അങ്ങനെ..”

“അപ്പൊ, ഇപ്പൊളിതൊന്നുമില്ലേ മുത്തശ്ശാ ?..”

“ഞങ്ങൾ കുറച്ചുപേർ യജ്ഞം നടത്താറുണ്ട്, ശാപമോക്ഷത്തിനുവേണ്ടി, കണക്കുപ്രകാരം ഈ വരുന്നവർഷത്തോടെ ഗന്ധർവ്വശാപം തീരുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
ശേഷം ഗന്ധർവ്വക്ഷേത്രം പൊളിച്ചുപണിയണം,
വിളക്ക് കൊളുത്തി പഴതുപോലെ പൂജയാരംഭിക്കണം.”

മഞ്ചാടികുന്നുകയറി അപ്പൂപ്പൻ കാവിലേക്ക് കാർകടന്നതും വലിയശബ്ദത്തിൽ ഒരു ടയർ പൊട്ടിത്തെറിച്ചു.

“എന്താ രാമാ ?..”

“തിരുമേനി, ടയർ പൊട്ടിന്നാതൊന്നുന്നെ.”

“വേറെ ടയറില്ലേ രാമാ..”
കാറിലിരുന്നുകൊണ്ട് തിരിമേനി ചോദിച്ചു.

“ഉവ്വ്, ഇപ്പോൾ തന്നെ മാറ്റിയിടാം.”

രാമൻ കാറിൽനിന്നിറങ്ങിയതിനുപിന്നാലെ
ഗൗരിയും ഡോർ തുറന്ന് പുറത്തേക്കിറങ്ങി.

ഒഴിഞ്ഞ ഒരു കുന്ന്. കുറെ വൃക്ഷങ്ങളും, ചെടികളും, കാടുപിടിച്ചു നിൽക്കുന്നു

“വേറെ വഴിയില്ല്യേ മുത്തശ്ശാ ”
കാറിലേക്ക് നോക്കിക്കോണ്ട് ഗൗരി ചോദിച്ചു.

“ഉവ്വ്, അതിത്തിരി കൂടുതലാ, ഇതാണ് യഥാർത്ഥവഴി.”

“രാമേട്ടാ എത്രസമയമെടുക്കും.”
കാറിന്റെ ടയറഴിക്കുന്ന രാമനോട് അവൾ ചോദിച്ചു.

“ഇരുപത് മിനിറ്റ്. അതിനുള്ളിൽ ശരിയാകും.”

ഗൗരി അപ്പൂപ്പൻകാവിനു ചുറ്റുംനടന്നു.

“മോളേ, ഇങ്ങട് വരൂ, അങ്ങോട്ടൊന്നും പോവല്ലേ”

കാറിലിരുന്ന് തിരുമേനി വിളിച്ചുപറഞ്ഞു.

പക്ഷെ തിരുമേനിയുടെ വാക്കിന് വിലകല്പിക്കാതെ ഗൗരി അപ്പൂപ്പൻകാവിനുള്ളിലേക്ക് നടന്നു.

ശാന്തമായപ്രകൃതി ഉണർന്നു.
കിളികൾ കലപില ശബ്ദമുണ്ടാക്കാൻ തുടങ്ങി.
ഇളംങ്കാറ്റിൽ എവിടെനിന്നോ അപ്പൂപ്പന്താടികൾ പറന്നുയർന്നു.
അവ ഗൗരിക്കുനേരെ ഒരുമിച്ചൊഴുകിയെത്തി.

“ഹോ, എന്ത് മനോഹരമായ സ്ഥലം, നല്ലതണുത്ത കാറ്റ്,
വെക്കേഷൻ ഇങ്ങട് വന്നിലായിരുന്നെങ്കിൽ വലിയ നഷ്ടമായിരുന്നേനെ.”

അവൾ ഞാന്നുക്കിടക്കുന്ന വള്ളികൾ കൈകൊണ്ട് തട്ടിമാറ്റി കാവിനുള്ളിലേക്ക് കടന്നു.
പിന്നിൽ ചമ്മലകൾ ഞെരിയുന്നശബ്ദം.
ഗൗരി തിരിഞ്ഞുനോക്കി.

“ഇല്ല്യാ, അരുമില്ല്യാ..”
പക്ഷെ തന്റെയടുത്തേക്ക് ആരൊ നടന്നുവരുന്നുണ്ടെന്ന് അവൾക്ക് തോന്നി.

“ഗൗരീ.., മോളേ,”
അകലെനിന്നും തിരുമേനി നീട്ടിവിളിക്കുന്നതുകേട്ട ഗൗരി പെട്ടന്ന്
തിരിഞ്ഞുനോക്കി.

അവളുടെ കണ്മുൻപിലൂടെ എന്തോ ഒന്ന് മിന്നിമായുന്നത് ഒരുമിന്നായം പോലെ കണ്ടു.

പകച്ചുനിന്ന അവളിൽ ഭയം പൊട്ടിപുറപ്പെട്ടു.

തിരിഞ്ഞോടിയ ഗൗരി കാട്ടുവള്ളിയിൽ തട്ടി തടഞ്ഞുവീണു.

കൈകൾ നിലത്തുകുത്തി അവൾ പിടഞ്ഞെഴുന്നേറ്റു.

പെട്ടന്ന് തന്റെ കഴുത്തിലേക്ക് എന്തോ ഒലിച്ചിറങ്ങുന്നതായി അവൾക്കനുഭവപ്പെട്ടു.
വലതുകൈകൊണ്ട് ഗൗരി പതിയെ കഴുത്തിനെ തടവിനോക്കി.

കട്ടിയുള്ള എന്തോദ്രാവകം.
മാവിന്റെ കറയാണെന്നുകരുതിയ അവൾ കൈകളിലേക്ക് നോക്കി.

“രക്തം.”
ഒരുനിമിഷം ശ്വാസംനിലച്ചുപോയ ഗൗരി മുകളിലേക്ക് തന്റെ ശിരസുയർത്തി.

ആകാശംമുട്ടെവളർന്ന വൃക്ഷത്തിന്റെ ശിഖരത്തിൽ ഒരു മൃതദേഹം കാട്ടുവള്ളിയിൽ കിടന്നാടുന്നു.

രക്തം പിന്നെയും തുള്ളികളായി ഗൗരിയുടെ കഴുത്തിലേക്ക് ഇറ്റിവീണു.

ഭയത്തോടെ അവൾ സർവ്വശക്തിയുമെടുത്ത് അലറിവിളിച്ചു.

“മുത്തശ്ശാ..”

ഗൗരിയുടെ നിലവിളികേട്ട് ശങ്കരൻതിരുമേനിയും, രാമനും അപ്പൂപ്പൻ കാവിനുള്ളിലേക്ക് ഓടിവന്നു.
രണ്ടുകൈകളും തന്റെ ചെവിയോട് ചേർത്ത് മിഴികളടച്ചു നിൽക്കുകയായിരുന്നു അപ്പോൾ ഗൗരി.

തുടരും…



24440cookie-checkവാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ് Part 5