“സാർ എന്താ കണ്ണടച്ചിരുന്നു പുഞ്ചിരിക്കുന്നത്?” 9

ജീന പള്ളിയിൽ നിന്നും വരുന്നതും കാത്ത് കാറിൽ തന്നെ ഇരിക്കുകയായിരുന്നു ശ്രീഹരി.
തലേന്ന് രാത്രി കൂട്ടുകാരൊക്കെ വീട്ടിൽ നിന്നും പോയി ഉറങ്ങാൻ കിടന്നപ്പോൾ ഒരുപാട്
വൈകിയിരുന്നു. അതിനാൽ തന്നെ കണ്ണിൽ ചെറുതായി മയക്കം പിടിച്ച് തുടങ്ങിയപ്പോഴാണ്
കാറിന് പുറത്ത് എന്തൊക്കെയോ ശബ്‌ദം കേട്ട് അവൻ ഞെട്ടി കണ്ണ് തുറന്നത്.
കുർബാന കഴിഞ്ഞ് എല്ലാരും പള്ളിയിൽ നിന്നും പിരിഞ്ഞു പോവുകയാണ്. അതിന്റെ ബഹളമാണ്
കേട്ടത്. ജീന വരുന്നുണ്ടോന്ന് അറിയാൻ അവൻ പള്ളിയുടെ പടിക്കെട്ടിലേക്ക് തന്നെ നോക്കി
ഇരുന്നു.
പെട്ടെന്ന് അവൻ ഒന്ന് ഞെട്ടി, കണ്ണുകൾ വിടർന്നു.
ജീനക്കൊപ്പം പള്ളിയുടെ പടികൾ ഇറങ്ങി വരുകയാണ് ക്ലാര. ജീനയും ക്ലാരയും ഒരേപോലെ
തൂവെള്ള ചുരിദാർ ധരിച്ചിരിക്കുകയാണ്. രണ്ടു മാലാഖമാർ പാടി ഇറങ്ങി വരുന്നത് പോലെയാണ്
അവന് തോന്നിയത്.
അവൻ ക്ലാരയെ തന്നെ ശ്രദ്ധിച്ചു. വലിയ മാറ്റം ഒന്നും ഇല്ല അവൾക്കു, പഴയതിൽ നിന്നും
കുറച്ച് കൂടി വണ്ണം വച്ചിട്ടുണ്ട്. അത്ര തന്നെ. ജീനയോട് എന്തോ പറഞ്ഞു
ചിരിക്കുന്നുണ്ട് അവൾ. അവളുടെ ചിരിക്കും ആ പഴയ ഭംഗി നഷ്ടപ്പെട്ടിട്ടില്ല. പഴയ
നുണക്കുഴി അത് പോലെ തന്നെ ഉണ്ട്.
ശ്രീഹരിയുടെ മനസൊന്നു പിടച്ചു. അവൾ ജീനക്കൊപ്പം തന്റെ അടുത്തേക്ക് വരുമോ? വന്നാൽ
എന്ത് സംസാരിക്കും? വർഷങ്ങൾ എത്ര ആയിരിക്കുന്നു ഒന്ന് കണ്ടിട്ട്. ഇപ്പോൾ എവിടന്നു
എന്താണ് എന്ന് ഒന്ന് അന്വഷിച്ചിട്ടുപോലും ഇല്ല.
അതെ.. അവൾ തന്റെ അടുത്തേക്ക് തന്നെയാണ് വരുന്നത്. കാറിന്റെ ഡോർ തുറക്കുമ്പോൾ കൈ
ഒന്ന് വിറച്ചിരുന്നു. കാറിൽ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും അവർ അരികിലെത്തി
കഴിഞ്ഞിരുന്നു.
ശ്രീഹരി മുഖത്ത് ഒരു ചിരി വരുത്തി. അവളുടെ മുഖത്തും ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
പക്ഷെ രണ്ടുപേരും ഒന്നും സംസാരിച്ചില്ല. അവർ തന്നെ എന്തിനെങ്കിലും തുടക്കമിടട്ടെ
എന്ന നിലപാടിൽ ജീനയും നിശബ്തത പാലിച്ചു.
അവസാനം ക്ലാര തന്നെ നിശബ്തതക്ക് അവസാനം ഇട്ടു.
“സുഖമാണോ?”
അവൻ ഒന്ന് മൂളി.
“പള്ളിയിൽ നിന്നും ഇറങ്ങുമ്പോൾ ഒരു വിളി കേട്ടു തിരിഞ്ഞു നോക്കുമ്പോൾ ക്ലാര ചേച്ചി.
ഞാൻ ഞെട്ടിപ്പോയി.”
“ശരിക്കും ഞെട്ടിയത് ഞാനാണ്. ജീനയെ ഞാൻ ഇവിടെ പ്രതീക്ഷിക്കാതെ ഇല്ല. പിന്നെ ഇവൾ
ഇപ്പോഴും നിന്റെ കൂടെ തന്നെ ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി.”
ശ്രീഹരി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. അപ്പോഴും അവന്റെ നോട്ടം അവളുടെ മുഖത്ത്
തന്നെ ആയിരുന്നു.
അവൻ ആകാംഷയോടെ ചോദിച്ചു.
“കൊച്ചുങ്ങൾ?”
“ഒരു മോളാണ്.. വീട്ടിൽ ഇച്ചായനെ ഏല്പിച്ചിട്ടാണ് ഞാൻ ഇങ്ങോട്ടു വന്നത്.”
“ഹസ്ബൻഡ് എന്ത് ചെയ്യുന്നു?”
“ബഹറിനിൽ ബിസിനസ് ആണ്. ഇപ്പോൾ നാട്ടിൽ വന്നിട്ട് രണ്ടാഴ്ച ആകുന്നു. ഞാനും കൂടെ
അവിടെ തന്നെ ആയിരുന്നു.”
ദൂരെ അവളെയും കാത്തു നിൽക്കുന്ന സ്ത്രീയെയും നോക്കി കൊണ്ട് അവൾ പറഞ്ഞു.
“‘അമ്മ എന്നെയും നോക്കി നിൽക്കയാണ്. ഞാൻ പോകട്ടെ..”
മൊബൈൽ കൈയിൽ എടുത്തുകൊണ്ട് അവൾ പറഞ്ഞു.
“ജീനാ.. നിന്റെ നമ്പർ താ.. ഞാൻ വിളിച്ചുകൊള്ളാം.”
“എനിക്ക് ഫോൺ ഇല്ല. ഇച്ചായന്റെ നമ്പറിൽ വിളിച്ചാൽ മതി.”
ക്ലാര ശ്രീഹരിയുടെ നേരെ തിരിഞ്ഞു നോക്കി.
“നിനക്ക് അവൾക്കൊരു ഫോൺ വാങ്ങി കൊടുത്തൂടെ.”
അവൻ ഒരു ചിരിയോടെ പറഞ്ഞു.
“ഞാൻ വാങ്ങി കൊടുക്കാന് പറഞ്ഞതാ. അവളെ പറഞ്ഞത് വേണ്ടെന്ന്.”
“എന്നെ ആര് വിളിക്കാനാണ് ചേച്ചി. ഇച്ചായന്റെ ഫോണിൽ വിളിച്ചാൽ മതി, ഞാൻ
സംസാരിച്ചോളം.”
“ഇവന്റെ നമ്പർ എന്റെയിൽ ഉണ്ട്, ഞാൻ വിളിച്ചോളം.”
ക്ലാര നടന്നു തുടങ്ങിയപ്പോൾ ശ്രീഹരി പറഞ്ഞു.
“വിദ്യയുടെ കല്യാണമാണ്. ഞങ്ങൾ വിളിക്കാൻ വരാം.”
നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കി ചിരിച്ച് കൊണ്ട് അവൾ പറഞ്ഞു.
“വിളിച്ചാൽ കല്യാണത്തിന് ഉറപ്പായും വരും.”
ക്ലാര പോയി കഴിഞ്ഞും ശ്രീഹരി കുറച്ച് നേരം അവൾ പോയ വഴിയിലേക്ക് തന്നെ നോക്കി
നിന്നു.
അത് കണ്ട ജീന ഒരു ചിരിയോടെ പറഞ്ഞു.
“പണ്ടേ കെട്ടിക്കൊണ്ടു വന്ന് വീട്ടിൽ നിർത്തണമായിരുന്നു. ഇനി നോക്കി നിന്നു വെള്ളം
ഇറക്കിയിട്ടു കാര്യമില്ല. വേറൊരുത്തന്റെ ഭാര്യയാണ് അതിന്ന്.”
അവൻ തൊട്ടടുത്ത് നിന്നിരുന്ന ജീനയുടെ ചെവി പിടിച്ച് കിഴുക്കി.
“കളിയാക്കുന്നോടി നീ.”
അവന്റെ കൈയിൽ മുറുകെ പിടിച്ച്കൊണ്ടു ജീന പറഞ്ഞു.
“ഇച്ചായാ.. വിട്,എനിക്ക് വേദനിക്കുന്നു.”
“ഇനി കളിയാക്കുമോ നീ എന്നെ?”
“ഇല്ല.. ഇല്ല..”
അവൻ ജീനയുടെ ചെവിയിൽ നിന്നും പിടി വിട്ട് കാറിലേക്ക് കയറി. ജീനയും കാറിലേക്ക് കയറി
ചെറുതായി നീറുന്ന തന്റെ ചെവി തടവി.
“ദുഷ്ടൻ…”
അവളുടെ ആ വാക്കുകൾ കേട്ടു ശ്രീഹരിയുടെ മുഖത്ത് ഒരു ചിരി മിന്നി മറഞ്ഞു.
വീട്ടിലേക്ക് കാർ ഓടിക്കുമ്പോൾ ശ്രീഹരി മൗനത്തിൽ ആയിരുന്നു. ക്ലാരയുടെ പല പല
ഓർമ്മകൾ അവന്റെ മനസ്സിൽ കൂടി കടന്നു പോകുവായിരുന്നു അപ്പോൾ. ജീനയും അവനെ
ശല്യപെടുത്തുവാൻ പോയില്ല.
അവർ വീട്ടിൽ എത്തി കാറിൽ നിന്നും പുറത്തിറങ്ങുമ്പോഴേക്കും വിദ്യ പുറത്തേക്കിറങ്ങി
വന്നു.
“ഏട്ടാ.. വാസുകി അപ്പച്ചി വന്നിട്ടുണ്ട്.”
ശ്രീഹരി മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു.
“എന്താ ഇപ്പോഴൊരു വരവ്?”
“കല്യാണത്തിന്റെ ഒരുക്കങ്ങൾ ഇവിടം വരെ ആയെന്ന് അറിയാനുള്ള സന്ദർശനം എന്നാണ്
ഔദ്യോഗികമായി എന്നോട് പറഞ്ഞത്.”
“അതിനു കല്യാണത്തിന് ഇനിയും രണ്ടു മാസം ഇല്ലേ?”
ജീന അവരുടെ ഇടയിൽ കയറി പറഞ്ഞു.
“രണ്ടു മാസം എന്ന് പറയുന്നത് ഇപ്പോഴങ്ങ് പോകും.”
“അതാ.. എനിക്കും പറയാനുള്ളത്.. നമുക്ക് കുറച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യാനുണ്ട്
ഏട്ടാ.”
വീടിനകത്തേക്ക് കയറി കൊണ്ട് ശ്രീഹരി പറഞ്ഞു.
“എന്ത് പ്ലാനിംഗ് ആയാലും ഇനി വല്ലോം കഴിച്ചിട്ടേ ഉള്ളു, എനിക്ക് വിശന്നിട്ട് വയ്യ.”
ശ്രീഹരി വീടിനകത്തേക്ക് കയറി പോയപ്പോൾ ജീന വിദ്യയോട് ചോദിച്ചു.
“ആരാ വന്നെന്ന് പറഞ്ഞെ?”
“അത് വാസുകി അപ്പച്ചി.. അച്ഛന്റെ അനിയത്തി ആണ്.”
“എങ്ങനാ കാരക്ടർ?”
“ഇത്തിരി പാര ആണ്. അത് കൊണ്ട് എന്ത് പറഞ്ഞാലും അങ്ങനെ മൈൻഡ് ചെയ്യണ്ട.”
അകത്തേക്ക് കയറുന്നതിനിടയിൽ വിദ്യ തുടർന്നു.
“ഇത്തിരി പാര വയ്പ്പും കുഴുമ്പും കുഞ്ഞായിമയും ഉണ്ടെങ്കിലും ഞങ്ങൾ കടം കയറി
നിന്നപ്പോൾ വിവരങ്ങൾ വന്നു തിരക്കാണെങ്കിലും പുള്ളിക്കാരിയെ ഉള്ളായിരുന്നു.”
നേരെ അടുക്കളയിലേക്ക് ചെന്ന ശ്രീഹരി അമ്മയോട് സംസാരിച്ച് കൊണ്ട് നിൽക്കുകയായിരുന്ന
വാസുകിയോടു ചോദിച്ചു.
“അപ്പച്ചി.. ഇപ്പോൾ വന്നു?”
ശ്രീഹരിയുടെ ശബ്‌ദം കേട്ട് തിരിഞ്ഞു നോക്കികൊണ്ട്‌ വാസുകി പറഞ്ഞു.
“ഞാൻ വന്നിട്ട് കുറച്ച് നേരം ആയെ ഉള്ളു. നിന്നെ തിരക്കിയപ്പോൾ പുറത്തു
പോയേക്കുവാണെന്ന് പറഞ്ഞു.”
“അഹ്, ഒരാളെ കാണേണ്ട കാര്യം ഉണ്ടായിരുന്നു.”
“നീ ഇനി കല്യാണം കഴിഞ്ഞിട്ടല്ലേ തിരിച്ചു പോകുള്ളൂ.”
“അതെ അപ്പച്ചി.”
“അതാ നല്ലത്.. രണ്ടു മാസം എന്ന് പറയുന്നത് ഇപ്പോൾ ശടെന്നും പറഞ്ഞങ്ങു പോകും.
സമയത്തു കിടന്നു ഓടാൻ നോക്കാതെ എല്ലാം ആദ്യമേ ചെയ്തു തീർത്തേക്കണം.”
“അതൊക്കെ ഞാൻ നോക്കിക്കൊള്ളാം.. പിന്നെ ഈ ചടങ്ങുകളുടെ കാര്യങ്ങളൊക്കെ ആണ് ഒരു
കൺഫ്യൂഷൻ.”
“അതൊക്കെ ഞങ്ങൾ പറഞ്ഞു തന്നോളം.. കല്യാണത്തിന് ഒരു 20 ദിവസം ഉള്ളപ്പോൾ ഞാൻ ഇങ്ങു
വരും. പിള്ളേരൊക്കെ പിന്നെ കല്യാണം അടുപ്പിച്ച് വന്നാൽ മതിയല്ലോ.”
അപ്പോഴേക്കും ജീനയും വിദ്യയും അടുക്കളയിലേക്ക് എത്തി. വാസുകി ജീനയെ കണ്ട് അവളെ
തന്നെ ഒന്ന് നോക്കി.
ജീന അവരെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം ശ്രീഹരിയോട് പറഞ്ഞു.
“ഇച്ചായന്‌ വിശക്കുന്നില്ലേ.. ഞാൻ ഫുഡ് എടുക്കാം.”
ശ്രീഹരി ഹാളിലേക്ക് നടന്നപ്പോൾ വാസുകി ജീനയോട് ചോദിച്ചു.
“നീ ഏതാ കൊച്ചെ?”
അതിനുള്ള മറുപടി വിദ്യ ആണ് പറഞ്ഞത്.
“ചേട്ടന്റെ കൂട്ടുകാരി ആണ്.”
“എനിക്ക് കണ്ട് നല്ല പരിചയം തോന്നുന്നല്ലോ.”
അംബികാമ്മ ഇടിയപ്പവും പാത്രവും എടുത്ത് ജീനയുടെ കൈയിൽ കൊടുത്തു കൊണ്ട് പറഞ്ഞു.
“നീ ഇത് അവന് കൊണ്ട് പോയി കൊടുക്ക്.”
ജീന അപ്പോൾ തന്നെ അതും വാങ്ങി അവിടന്ന് സ്ഥലം വിട്ടു. പിറകെ വിദ്യയും.
“അവൾ ഇതിന് മുൻപും ഒരു ഓണത്തിന് ഇവിടെ വന്നു നിന്നിട്ടുണ്ട് ചേച്ചി, അപ്പോൾ കണ്ട്
പരിചയം ഇല്ലാതാകും.”
ഒന്ന് ആലോചിച്ച് കൊണ്ട് അവർ പറഞ്ഞു.
“അഹ്.. ചിലപ്പോൾ അതാകും… അവൾ എന്താ ഇപ്പോൾ ഇവിടെ.”
“ഹരിയുടെ ഓഫീസിൽ ആണ് ജീനയും ജോലി ചെയ്യുന്നേ.. അപ്പോൾ അവൻ ഇങ്ങു വന്നപ്പോൾ അവളും
കൂടെ വന്നു.. കല്യാണം കഴിയുന്നവരെ അവളും ഇവിടെ കാണും വിദ്യക്ക് ഒരു സഹായത്തിന്.”
“ജീന.. ക്രിസ്ത്യാനി ആണല്ലേ?”
അംബികാമ്മ ആ ചോദ്യം ഇഷ്ട്ടപ്പെടാത്ത മട്ടിൽ ഒന്ന് മൂളി.
വാസുകി അടുക്കളയിൽ നിന്നും ഹാളിലേക്ക് നടന്നു.
ശ്രീഹരിയുടെ പാത്രത്തിലേക്ക് ഇടിയപ്പം ഇട്ടുകൊണ്ട് ജീന വിദ്യയോട് ചോദിച്ചു.
“നീ കഴിച്ചായിരുന്നോ?’
“ഇല്ല, നിങ്ങൾ വരാൻ വെയ്റ്റ് ചെയ്യുവായിരുന്നു.”
“എന്നാൽ നീയും ഇരിക്ക്.”
ജീന അവളുടെ പാത്രത്തിലേക്ക് ഇടിയപ്പം ഇടുമ്പോൾ ജീനയുടെ ചെവി നോക്കിക്കോണ്ട് വിദ്യ
ചോദിച്ചു.
“നിന്റെ ചെവി എന്ത് പറ്റി, ചുവന്നിരിക്കുന്നു.”
ജീന ശ്രീഹരിയെ ഒന്ന് നോക്കി. അവൻ അത് കേൾക്കാത്ത മട്ടിൽ ഇരിക്കുകയായിരുന്നു.
ജീനയുടെ നോട്ടം കണ്ട് വിദ്യ പറഞ്ഞു.
“വന്നപ്പോൾ തൊട്ട് ചേട്ടനെയും ഞാൻ ശ്രദ്ധിക്കുന്നു. ചെറിയൊരു മൗനത്തിൽ ആണല്ലോ.”
തനിക്കും കൂടി ഇടിയപ്പം എടുത്ത് ഇരുന്നു കൊണ്ട് ജീന പറഞ്ഞു.
“തന്റെ മുൻ കാമുകിയെ കണ്ട് അവളുടെ കൊച്ചിന്റെയും ഭർത്താവിന്റെയും സുഖാന്വേഷണങ്ങൾ
നടത്തേണ്ടി വന്ന ഒരാളുടെ മൗനം ആണ് നീ കാണുന്നത്.”
ശ്രീഹരി പെട്ടെന്ന് ചോദിച്ചു.
“നിന്റെ മറ്റേ ചെവിയും ചുവക്കണോ?”
“അപ്പോൾ ക്ലാര ചേച്ചിയെ കണ്ടല്ലേ നിങ്ങൾ?”
രണ്ടുപേരും ഒന്നും മിണ്ടിയില്ല. ജീനയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
ശ്രീഹരിയുടെ മുഖത്തു ഗൗരവവും.
“ഒരു ചിരിയോടെ വിദ്യ പറഞ്ഞു.
“ഇപ്പോൾ മനസിലായി നിന്റെ ചെവി എങ്ങനെ ചുവന്നെന്ന്.”
അപ്പോഴേക്കും വാസുകി അവിടേക്ക് കടന്നു വന്നു.
ശ്രീഹരി അവരോടു ചോദിച്ചു.
“അപ്പച്ചി കഴിച്ചായിരുന്നോ?”
“അഹ്, നിങ്ങൾ കഴിച്ചോ..”
അവർ കുറച്ച് അപ്പുറത്ത് മാറിയായി ഒരു കസേരയിൽ ഇരുന്നു.
“ഏട്ടാ നമുക്ക് കല്യാണ ലെറ്റർ അടിക്കണ്ടേ?’
“അത് ഞാൻ പറയാൻ മറന്നു. ജിത്തു നിനക്കിന്ന് കുറച്ച് ലെറ്റെറിന്റെ മോഡൽ അയച്ചു തരും,
നിനക്ക് ഏതാ ഇഷ്ട്ടപ്പെട്ടതെന്ന് അവനോടു പറഞ്ഞാൽ മതി.”
“അപ്പോൾ ആൽബവും വിഡിയോസും ജിത്തുവേട്ടൻ തന്നെയാണോ?”
“അവന് തന്നെ കൊടുക്കാനുള്ള ആലോചന ആണ്. അവന്റെ വർക്ക് നീ കണ്ടിട്ടുണ്ടോ?”
“കണ്ടിട്ടുണ്ട്. നല്ല വർക്ക് ആണ്.. ജിത്തുവേട്ടന് കൊടുത്താൽ മതി.”
ജീന ചോദിച്ചു.
“ഫുഡിന്റെ കാര്യം ആരെയെങ്കിലും ഏൽപ്പിച്ചോ?”
“ഫുഡും പന്തലും എല്ലാം മൊത്തത്തിൽ അച്ചുവിന് കൊടുത്തു.”
ജിത്തുവും, അച്ചുവും ശ്രീഹരിയുടെ കൂട്ടുകാർ തന്നെ ആയിരുന്നു.
ജീന പെട്ടെന്ന് പറഞ്ഞു.
“ഐസ് ക്രീം നമുക്ക് ഒരു 5 ടൈപ്പ് ഫ്ലേവർ എങ്കിലും വേണം.”
“ഈ ജന്തുവിന് ആരോ ഐസ് ക്രീമിന് കൈ വിഷം കൊടുത്തിട്ടുണ്ട്. കൊണ്ട് പോകുന്ന വഴിയിൽ
ഇവിടെ ഐസ് ക്രീം കണ്ടാലും അവിടെ ചാടി ഇറങ്ങിക്കോളും.”
ജീന ചുണ്ടു കൊണ്ട് ശ്രീഹരിയെ ഗോഷ്ഠി കാണിച്ചു. വിദ്യ അത് കണ്ട് ചിരിച്ചു.
ശ്രീഹരിയുടെ പ്ലേറ്റിൽ ഇടിയപ്പം തീർന്നത് കണ്ട് ജീന ഒരു ഇടിയപ്പം കൂടി എടുത്തു
അവന്റെ പാത്രത്തിലേക്ക് വച്ചു.
“ഡി.. എനിക്ക് വേണ്ട..”
ജീന അധികാര ഭാവത്തിൽ പറഞ്ഞു.
“അങ്ങോട്ട് ഇരുന്നു കഴിക്കു, കുറച്ച് ദിവസമായി എന്തെങ്കിലും കഴിച്ചെന്ന് കാണിക്കും
എന്നിട്ട് കൂട്ടുകാരോടൊപ്പം ഇറങ്ങി പോകും എന്നിട്ട് ഉച്ചക്ക് കഴിക്കാൻ പോലും
ഇങ്ങോട്ടു വരില്ല.”
വാസുകി അവരുടെ സംസാരമൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ജീനയെ സപ്പോർട് ചെയ്തുകൊണ്ട് വിദ്യ പറഞ്ഞു.
“അത് ശരിയാ.. ഇനി കറങ്ങി നടത്തം പറ്റില്ല. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.”
“എന്ത് ഒരുപാട് കാര്യങ്ങൾ?”
“കല്യാണ ഡ്രസ്സ് ഡിസൈൻ ചെയ്യാൻ കൊടുക്കണം, ഗോൾഡ് എടുക്കണം.. എല്ലാർക്കും ഡ്രസ്സ്
എടുക്കണം, കല്യാണം പറയാൻ തന്നെ ഒരുപാട് ഇടത്ത് പോകാനുണ്ട്, പിന്നെ ഏറ്റവും
പ്രധാനപ്പെട്ട ഒന്നുണ്ട്.”
അതെന്താ എന്ന ഭാവത്തിൽ ജീനയും ശ്രീഹരിയും അവളെ നോക്കി.
“ജീന എന്നെ പാചകം പഠിപ്പിക്കണം.. അവിടെ ചെന്ന് കയറുമ്പോൾ ഞാൻ നല്ലൊരു പാചകക്കാരി
ആയിരിക്കുമെന്ന് അമ്മയോട് വെല്ലുവിളിച്ചേക്കയാണ്.”
ഒരു ചിരിയോടെ ജീന പറഞ്ഞു.
“അത് ഞാൻ ഏറ്റു.”
അപ്പോഴേക്കും അവിടേക്ക് എഴുന്നേറ്റ് വന്ന വാസുകി പറഞ്ഞു.
“ഡ്രസ്സ് എടുക്കുമ്പോൾ കുടുംബത്തിൽ എല്ലാർക്കും എടുക്കണം, അല്ലെങ്കിൽ അതൊരു പരാതി
ആകും.”
അവിടെ വന്നനാൾ തൊട്ട് സ്വാതന്ത്രത്തോടെ ആ കുടുംബത്തിലെ ഒരാളെന്ന പോലെ
പെരുമാറിയിരുന്നതിനാൽ ജീന വാസുകിയുടെ കാര്യം ഓർക്കാതെ പെട്ടെന്ന് പറഞ്ഞു.
“എനിക്ക് തലേ ദിവസം പാവാടയും ടോപ്പും മതി, കല്യാണത്തിന്റെ അന്ന് സാരിയും.. കളർ ഏത്
വേണമെന്ന് ഇച്ചായൻ സെലക്ട് ചെയ്തോ.”
ജീന അത് പറഞ്ഞതും അത് ഇഷ്ട്ടപ്പെടാത്ത മട്ടിൽ വാസുകി അവളെ രൂക്ഷമായി നോക്കി. അത്
കണ്ട് ജീന പെട്ടെന്ന് മുഖം താഴ്ത്തി ഇരുന്നു. വിദ്യയും ശ്രീഹരിയും അത്
ശ്രദ്ധിക്കുകയും ചെയ്തു.
വാസുകി ഹരിയോട് പറഞ്ഞു.
“അതുപോലെ അടുത്ത ബന്ധുക്കളുടെ വീട്ടിലൊക്കെ നീയും കൂടി പോയി വേണം കല്യാണം
വിളിക്കാൻ.”
ശ്രീഹരി എടുത്തടിച്ചപോലെ പറഞ്ഞു.
“രണ്ടു ചിറ്റപ്പന്മാരുടെയും വീട്ടിൽ പോകാൻ ഞാനില്ല.”
അച്ഛൻ മരിച്ച് ബിസിനസ് നഷ്ടത്തിൽ ആയി തുടങ്ങിയപ്പോൾ തന്നെ അവരുടെ ഷെയറും വാങ്ങി
ശ്രീഹരിയുടെ കുടുംബത്തിന്റെ അവസ്ഥ നോക്കാതെ പോയ രണ്ടു ചിറ്റപ്പന്മാരോടും
ശ്രീഹരിക്ക് ഇന്നും ദേഷ്യം തന്നെ ആയിരുന്നു.
“നിന്റെ പെങ്ങളുടെ കല്യാണമാണ്, അത് മാത്രം നീ ആലോചിച്ചാൽ മതി.”
വാസുകി അടുക്കളയിലോട്ടു നടന്നു.
ജീന അപ്പോഴും മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു.
അവളുടെ കൈയിൽ പിടിച്ച് കൊണ്ട് വിദ്യ പറഞ്ഞു.
“ഞാൻ പറഞ്ഞില്ലായിരുന്നോ.. അപ്പച്ചി വല്ലാത്തൊരു ടൈപ്പ് ആണ്.. നീ അത്
കാര്യമാക്കണ്ട.”
ജീന മുഖം ഉയർത്തി ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
“ഏയ്, എനിക്ക് വിഷമം ഒന്നും ഇല്ല.”
“നിന്റെ ആഗ്രഹം പോലെ തന്നെ തലേ ദിവസം പാവാടയും ടോപ്പും, കല്യാണത്തിന് സാരിയും
തന്നെയാ നിനക്ക്, പക്ഷെ അത് ബാക്കി ഉള്ളവർക്ക് കൊടുക്കുന്നപോലെ ടെക്സ്റ്റൈൽസിൽ പോയി
വാങ്ങുവല്ല.. എന്റെ കല്യാണ ഡ്രെസ്സിനൊപ്പം നിനക്കുള്ളതും ഞാൻ ഡിസൈൻ ചെയ്യാൻ
കൊടുക്കുവാണ്.”
ജീനയുടെ മുഖത്ത് ഒരു അദ്‌ഭുതം നിറഞ്ഞു. ശ്രീഹരിയുടെയും. വിദ്യക്ക് ഇങ്ങനെ ഒരു പ്ലാൻ
ഉണ്ടെന്ന് അവനും അറിഞ്ഞിരുന്നില്ല.
ജീന എന്തോ ആലോചിച്ച് പെട്ടെന്ന് പറഞ്ഞു.
“ഏയ്.. അതൊന്നും വേണ്ട.. അതൊക്കെ ഒരുപാട് പൈസ ആകും.”
“അത് വേണമോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോള്ളം, ഇത് നിന്റെ ഇച്ചായന്റെ
പൈസക്കൊന്നും അല്ല.. എന്റെ പൈസക്ക് നിനക്ക് ഒരു സമ്മാനമായി ഞാൻ ചെയ്യുന്നതാണ്.”
ശ്രീഹരിയുടെ അതെ പിടി വാശി ആണ് വിദ്യക്കും എന്ന് ജീനക്ക് അറിയാം.. അതുകൊണ്ട് തന്നെ
ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നു അറിയാവുന്നതിനാൽ ജീന പിന്നെ ഒന്നും
മിണ്ടിയില്ല.
വിദ്യ ഈ ഒരു കാര്യം നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചതായിരുന്നു. വീട്ടിൽ വന്ന
നാൾ മുതൽ വിദ്യയുടെയും എല്ലാ കാര്യങ്ങളും കണ്ട് അറിഞ്ഞു ചെയ്ത് വിദ്യയ്ക്ക് ജീനയോട്
അത്ര വലിയൊരു ആത്മബന്ധം അവൾ ഉണ്ടാക്കി എടുത്തിരുന്നു.
അടുക്കളയിൽ എത്തിയ വാസുകി എന്തോ അറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു അംബികാമ്മയോടു
പറഞ്ഞു.
“അവൾ അത്ര ശരിയെന്നും അല്ല..”
അംബികാമ്മ പെട്ടെന്ന് നിവർന്നു നോക്കികൊണ്ട്‌ മനസിലാകാതെ ചോദിച്ചു.
“ആര്?”
“ആ ജീന.. ഹരിയുടെ ഓഫീസിലെ ജോലിക്കാരി ആണെന്ന് പറഞ്ഞിട്ട് അതുപോലൊന്നും അല്ലല്ലോ
അവളുടെ പെരുമാറ്റം.”
ഒരു ചിരിയോടെ അംബികാമ്മ പറഞ്ഞു.
“അവർ ഒരുമിച്ച് പഠിച്ചതാണ് ചേച്ചി.. ആ ഒരു സ്വാതന്ത്രം അവൾ കാണിക്കുന്നതാണ്.”
ആ പറഞ്ഞത് ഇഷ്ട്ടപ്പെടാത്ത മട്ടിൽ വാസുകി പറഞ്ഞു.
“ഇതൊന്നും അത്ര നല്ലതിനല്ലെന്ന് പിന്നെ നിനക്ക് മനസിലാകും.”
ആ സംസാരം നീട്ടികൊണ്ടു പോകാൻ താല്പര്യം ഇല്ലാത്തതിനാൽ അംബികാമ്മ മൗനം പാലിച്ചു.
.
.
രണ്ടു ദിവസമായി സ്വർണഭാരങ്ങൾ ബുക്ക് ചെയ്യാൻ പോക്കും മറ്റും ആയി ശ്രീഹരി നല്ല
തിരക്കിലായിരുന്നു. അന്നൊരു ദിവസം ഒഴിവു കിട്ടിയപ്പോൾ വൈകുന്നേരം അവൻ
ക്ഷേത്രത്തിലേക്കിറങ്ങി.
പതിവായി ഇരുന്നു സംസാരിക്കാറില്ല തിട്ടയിൽ ഇരുന്നു ഓരോ നാട്ടുവിശേഷങ്ങൾ പറഞ്ഞു
കൊണ്ടിരിക്കുമ്പോഴാണ് ജിത്തു ശ്രീഹരിയോട് പറഞ്ഞത്.
“ഡാ.. അതാരൊക്കെയാ വരുന്നതെന്ന് നോക്കിക്കേ.”
ശ്രീഹരി നോക്കുമ്പോൾ വിദ്യയും ജീനയും അമ്പലത്തിലേക്ക് നടന്നു വരുകയാണ്.
ഒരു ചുവന്ന ചുരിദാർ ആണ് വിദ്യ ധരിച്ചിരുന്നത്.
“കല്യാണം അടുത്തപ്പോൾ ഇവളുടെ ഭക്തി കൂടിയെന്നാണ് തോന്നുന്നത്. അമ്പലത്തിൽ തിരിഞ്ഞ്
നോക്കാതെ കിടന്നിരുന്നവളാണ്.”
അച്ചുവിന്റെ ആ വാക്കുകൾ കേട്ട് ചിരിക്കുമ്പോഴും ശ്രീഹരിയുടെ ശ്രദ്ധ ജീനയിൽ
ആയിരുന്നു.
പച്ചയും, വെള്ളയും, ഗോൾഡും കലർന്ന ഒരു ചുരിദാർ ടോപ് ആണ് അവൾ ഇട്ടിരുന്നത്. മുട്ടിനു
താഴെ വരെ ഉണ്ടായിരുന്നു ആ ടോപ്. ഒരു വെള്ള പാന്റും. നീളമുള്ള മുടി കുറച്ചു ഇടതു
വശത്തായി തോളിനു മുന്നിലേക്ക് ഇട്ടിരിക്കുന്നു. ശരീരത്തിന്റെ ഒതുക്കം ആ വസ്ത്രത്തിൽ
എടുത്തു കാണിക്കുന്നുണ്ട്. ആ ഡ്രെസ്സിൽ ചുണ്ടിൽ ഒരു പുഞ്ചിരിയുമായി നടന്നു വരുന്ന
അവളെ കാണാൻ വല്ലാത്തൊരു ഭംഗി തന്നെ ആയിരുന്നു.
ആ തോന്നൽ തനിക്ക് മാത്രമല്ലെന്ന് ഉറപ്പിച്ച് കൊണ്ട് ജിത്തുവിന്റെ വാക്കുകൾ അവന്റെ
കാതുകളിൽ പതിച്ചു.
“ദിവസം ചെല്ലും തോറും നിന്റെ ജീനയുടെ ഭംഗിയും കൂടി കൂടി വരുവാണല്ലോടാ..”
അവന്റെ ആ വാക്കുകൾ ശ്രീഹരിയെ ചെറുതായി അഭിമാനം കൊള്ളിച്ചു. പക്ഷെ ജീനയുടെ സൗന്ദര്യം
തന്നെ എന്തിനാണ് അഭിമാനം കൊള്ളിച്ചതെന്ന് അപ്പോൾ അവന് മനസിലായില്ല.
ശ്രീഹരി അവിടെ നിൽക്കുന്നത് കണ്ടുകൊണ്ട് രണ്ടുപേരും അവരുടെ അടുത്തേക്ക് വന്നു.
അവർ അടുത്ത് എത്തിയതും അച്ചു പറഞ്ഞു.
“കല്യാണം ആയപ്പോൾ നിനക്കിത്തിരി ഭക്തി കൂടുതൽ ആണല്ലോടി.”
ഒരു ചിരിയോടെ വിദ്യ പറഞ്ഞു.
“കല്യാണമൊക്കെ അടുക്കുമ്പോൾ ആർക്കായാലും ഇത്തിരി ദൈവ വിചാരണ ഒക്കെ ഉണ്ടാകും
ചേട്ടാ.”
അടുത്ത കൗണ്ടർ ജിത്തുവിന്റെ വക ആയിരുന്നു.
“ഇപ്പോൾ നീ ദൈവത്തെ വിളിക്കും.. കല്യാണം കഴിഞ്ഞാൽ പിന്നെ അവനായിരിക്കും ദൈവത്തെ
വിളിക്കാൻ പോകുന്നത്.”
“കൂടുതൽ ഡയലോഗ് ഒന്നും വേണ്ട കേട്ടോ.. എന്റെ കല്യാണ ആൽബം കുളമാക്കിയാൽ അപ്പോഴാണ്
എന്റെ കൈയിൽ നിന്നും കിട്ടാൻ പോകുന്നെ.”
“ആ കാര്യത്തിൽ നീ പേടിക്കയൊന്നും വേണ്ട.. ഞാൻ സൂപ്പർ ആക്കി തന്നിരിക്കും.”
ഒരു ചിരിയോടെ വിദ്യ പറഞ്ഞു.
“വിഡിയോസിലൊക്കെ ഞാൻ ആയിരിക്കണം ഹൈലൈറ്.. വിവേകേട്ടൻ ഇത്തിരി കുളമായാലും
വേണ്ടില്ല.. ഞാൻ ഇങ്ങനെ തിളങ്ങി നിൽക്കണം.”
“നീ ഫോട്ടോ ഷൂട്ടിന് ഒരു മൂന്നു നാല് ജോഡി ഡ്രസ്സ് എടുത്തു വച്ചേക്കണം.. ജീനയെ
കൊണ്ട് ഡ്രസ്സ് സെലക്ട് ചെയ്യിച്ചത് മതി.. ഇവൾ ഇടുന്ന ഡ്രസ്സ് എല്ലാം സൂപ്പർ ആണ്.”
ചെറിയൊരു ഞെട്ടലോടെ ജീന പറഞ്ഞു.
“ഞാൻ സെലക്ട് ചെയ്യാനോ.. ബെസ്ററ്.. എനിക്ക് ഈ ഡ്രസ്സ് എല്ലാം സെലക്ട് ചെയ്ത്
എടുത്തു തരുന്നതൊക്കെ ഇച്ചായനാണ്.”
ശ്രീഹരിയെ നോക്കി കൊണ്ട് ജിത്തു ചോദിച്ചു.
“ഇവനോ?.. ഇവന് ഇങ്ങനൊക്കെ ഡ്രസ്സ് സെലക്ട് ചെയ്യാൻ അറിയാമോ?”
അതിനുള്ള മറുപടി വിദ്യ ആണ് പറഞ്ഞത്.
“എനിക്കൊന്നും എടുത്തു തരാറില്ലെന്നേ ഉള്ളു, ബാക്കി ഉള്ള പെണ്പിള്ളേര്ക്ക് ചേരുന്ന
രീതിയിൽ എടുത്തു കൊടുക്കാൻ ഏട്ടൻ പണ്ടേ മിടുക്കനാണ്.”
ശ്രീഹരി അവളുടെ ചെവിയിൽ പിടിക്കാൻ ഭാവിച്ചപോൾ അതിൽ നിന്നും ഒഴിഞ്ഞു മാറി
അച്ചുവിനോട് വിദ്യ പറഞ്ഞു.
“അച്ചുവേട്ടനോട് പറയാൻ ജീനക്ക് ഒരു ഓപ്ഷൻ ഉണ്ട്.”
“ഐസ് ക്രീമിന്റെ കാര്യമല്ലേ.. അത് അവൻ എന്നോട് പറഞ്ഞിരുന്നു.. ജീനക്ക് ഏതൊക്കെ
ഫ്ലേവർ വേണമെന്ന് ഇങ്ങു പറഞ്ഞാൽ മതി, ഞാൻ അങ്ങ് എത്തിച്ചേക്കാം.”
ജീന ചെറിയൊരു ചമ്മലോടെ മുഖം താഴ്ത്തി നിന്നു.
ശ്രീഹരി പറഞ്ഞു.
“നിങ്ങൾ ഇങ്ങനെ കത്തി വച്ച് കൊണ്ട് നിൽക്കാതെ പോയി തൊഴുത്തിട്ടു വാ.”
“അത് ശരിയാ.. വാ നമുക്ക് തൊഴുത്തിട്ട് വരാം.”
വിദ്യ ജീനയുടെ കൈ പിടിച്ചതും അവൾ പറഞ്ഞു.
“ഏയ്.. ഞാൻ ഇല്ല.. നീ പോയിട്ട് വാ..ഞാൻ ഇവിടെ നിന്നോളം.”
വിദ്യ മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു.
“അതെന്താ.. നിനക്ക് ഞങ്ങളുടെ ദൈവത്തെ ഇഷ്ടമല്ലേ?”
“ഏയ്.. അതല്ല… ഞാൻ ക്ഷേത്രത്തിൽ കയറുന്നത് ആരെങ്കിലും കണ്ട് എന്തെങ്കിലും
പറഞ്ഞല്ലോ?”
അതുകേട്ട ജിത്തു പറഞ്ഞു.
“അതിൽ ജീന പേടിക്കണ്ട.. ഈ നാട്ടിലെ ഏറ്റവും വലിയ കട്ട സങ്കി ഞാൻ ആണ്.. ഒരാളും
ഒന്നും പറയില്ലെന്ന് ഞാൻ ഉറപ്പ് പറയുന്നു.”
അത് കേട്ട ജീന ഒന്നാലോചിച്ചു ശേഷം പറഞ്ഞു.
“എങ്കിൽ ഇച്ചായനും കൂടി വാ.”
ശ്രീഹരിക്കും ഒന്ന് ക്ഷേത്രത്തിൽ കയറി തൊഴുതാൽ കൊള്ളാമെന്ന് തോന്നി. മിക്ക ദിവസവും
അവിടെ വന്നിരിക്കുമെങ്കിലും ഇതുവരെയും ക്ഷേത്രത്തിൽ കയറിയില്ലായിരുന്നു.
അവൻ അവർക്കൊപ്പം ക്ഷേത്രത്തിലേക്ക് നടന്നു.
വിദ്യയുടെ കൈയും പിടിച്ചാണ് അവൻ ക്ഷേത്രത്തിനു ഉള്ളിലേക്ക് കടന്നത്.. ജീവിതത്തിൽ
ആദ്യമായാണ് ഒരു ക്ഷേത്രത്തിനുള്ളിൽ കയറുന്നത്, അതിന്റെ ഒരു പരിഭവം അവളുടെ മുഖത്ത്
ഉണ്ട്.
വിദ്യക്ക് ഒപ്പം ജീനയും ദേവി വിഗ്രഹത്തെ നോക്കി കണ്ണടച്ച് നിന്ന് തൊഴുതു
പ്രാർത്ഥിച്ചു.
ദേവിയെ തൊഴുകയായിരുന്ന ശ്രീഹരിയുടെ നോട്ടം അവിചാരിതമായി ജീനയുടെ മേൽ പതിഞ്ഞു.
കണ്ണടച്ച് നിന്നു പ്രാർത്ഥിക്കുകയാണ് അവൾ. തൂക്കു വിളക്കിൽ തെളിയിച്ചിരുന്നു
തിരിയുടെ വെളിച്ചം അവളുടെ മുഖത്തു തന്നെ പ്രതിഫലിക്കുന്നു. ജീവിതത്തിൽ ഇതുവരെയും
കാണാത്ത ഒരു ഭംഗിയും തേജസും അവളുടെ മുഖത്ത്. തന്റെ മനസിനെ അവളിലേക്ക്
ആകർഷിക്കുന്നത് പോലെ.. മുഖത്തു നിന്നും കണ്ണെടുക്കാനെ തോന്നുന്നില്ല.
കണ്ണുകൾ തുറന്ന ജീന ആദ്യം കണ്ടത് തന്റെ മുഖത്തു തന്നെ നോക്കി നിൽക്കുന്ന ശ്രീഹരിയെ
ആണ്.
എന്താ എന്ന അർഥത്തിൽ അവൾ കണ്ണുകൾ കൊണ്ട് ശ്രീഹരിയോട് ആഗ്യം കാണിച്ചു.
ഒരു ചെറു ചിരിയോടെ അവൻ ഒന്നും ഇല്ലെന്ന് അവളെ കണ്ണടച്ച് കാണിച്ചു. അപ്പോഴും അവളുടെ
മുഖത്തു എന്തോ ഉണ്ടെന്നുള്ള ഭാവം തന്നെ ആയിരുന്നു.
ശ്രീഹരി ചിരിച്ച് കൊണ്ട് അവളുടെ കൈയും പിടിച്ച് കൊണ്ട് ക്ഷേത്രത്തിനു ചുറ്റും
നടന്നു തൊഴുതു. വിദ്യയും അവർക്ക് ഒപ്പം ഉണ്ടായിരുന്നു.
ക്ഷേത്രത്തിനു വെളിയിൽ ഇറങ്ങുമ്പോഴും കൈയിൽ കിട്ടിയ ചന്ദനം അവൾ നെറ്റിയിൽ
തൊട്ടില്ലായിരുന്നു.
അത് കണ്ട് അവൻ ചോദിച്ചു.
“നീ ഇതുവരെ ആ ചന്ദനം ഇട്ടില്ലേ?”
അവൾ ഇല്ല എന്നുള്ള അർഥത്തിൽ ആംഗ്യം കാണിച്ചു.
ശ്രീഹരി അവളുടെ കൈയിൽ നിന്നും ചന്ദനം നാടുവിരലിൽ എടുത്തുകൊണ്ട് ജീനയുടെ നെറ്റിയിൽ
ഇട്ടു കൊടുത്തു.
ഇതെല്ലം നോക്കികൊണ്ട്‌ ഒരു പുഞ്ചിരിയോടെ വിദ്യ അവരുടെ അരികിൽ തന്നെ ഉണ്ടായിരുന്നു.
.
.
കുറച്ചു ദിവസങ്ങൾക്ക് ശേഷം..
ഡോർ ബെൽ അടിക്കുന്ന ശബ്‌ദം കേട്ട് വിദ്യയാണ് പോയി വാതിൽ തുറന്നത്.
വാതിൽ തുറന്ന അവൾ ചെറുതായൊന്നു ഞെട്ടാതിരുന്നില്ല. രണ്ടു ചിറ്റപ്പന്മാരും വാസുകി
അപ്പച്ചിയും ആയിരുന്നു വന്നിരുന്നത്.
അവൾ ഞെട്ടാൻ കാരണം ചിറ്റപ്പന്മാരുടെ സന്ദർശനമാണ്. അച്ഛന്റെ മരണശേഷം അപൂർവമായി
മാത്രേ അവർ അവിടെ വന്നിട്ടുള്ളൂ. ശ്രീഹരി അവരോടു കാണിച്ചിരുന്ന ഒരു അകൽച്ചയും അതിനു
ഒരു കാരണമായിരുന്നു.
വിദ്യ ഒരു പുഞ്ചിരിയോടെ അവരെ ക്ഷണിച്ച്‌ അകത്തിരുത്തി.
“അമ്മാ.. ദാ ചിറ്റപ്പന്മാർ വന്നിരിക്കുന്നു.”
അംബികാമ്മ പെട്ടെന്ന് അവിടേക്ക് വന്നു.
“നിങ്ങളെയൊക്കെ കണ്ടിട്ട് ഒരുപാട് നാളായല്ലോ.. ഇങ്ങോട്ടു കാണാനേ ഇല്ല ഇപ്പോൾ..”
മൂത്ത ചിറ്റപ്പൻ പറഞ്ഞു.
“ഓരോ തിരക്കുകളല്ലേ.. എങ്ങും പോകാൻ സമയം കിട്ടാറില്ല.”
“മോളെ, ഇവർക്ക് കുടിക്കാൻ വെള്ളം എടുത്തുകൊണ്ട് വാ.”
വിദ്യ അടുക്കളയിൽ പോയി ജ്യൂസ് ഉണ്ടാക്കി തിരികെ വന്നു. അതുവരെയും കല്യാണത്തിന്റെ
ഓരോ വിശേഷങ്ങൾ അംബികാമ്മയോടു തിരിക്കുകയായിരുന്നു അവർ.
വിദ്യ കൊണ്ട് വച്ച ജ്യൂസ് കൈയിൽ എടുത്തുകൊണ്ടു ഇളയ ചിറ്റപ്പൻ ചോദിച്ചു.
“ശ്രീഹരി ഇല്ലേ ഇവിടെ?”
“അവൻ എറണാകുളത്തു ഓഫീസുവരെ ഇന്നലെ പോയതാണ് എന്തോ കാര്യമായിട്ട്. ഇപ്പോൾ തിരിച്ച്
എത്താറായിട്ടുണ്ട്.”
മൂ.ചി. – അവന്റെ കൂടെ ഒരു പെണ്ണ് ഇവിടെ വന്നല്ലോ.. അവളെവിടെ?”
അംബികാമ്മ വാസുകിയെ ഒന്ന് നോക്കികൊണ്ട്‌ പറഞ്ഞു.
“ജീനയും അവന്റെ കൂടെ പോയി.”
വിദ്യ മനസ്സിൽ വിചാരിച്ചു.
‘അപ്പോൾ വെറുതെ അല്ല ഈ വരവ്. അപ്പച്ചിയുടെ പരദൂഷണത്തിന്റെ ഫലമാണ് ഈ സന്ദർശനം.,
മൂ.ചി. – അവൾ എന്തിനാ ഇവിടെ വന്നു നിൽക്കുന്നെ?”
‘അമ്മ – അവന്റെ കൂട്ടുകാരി ആണ് ജീന.. അപ്പോൾ കല്യാണം ഒക്കെ ആയോണ്ട് ഒരു സഹായത്തിന്
വന്നതാണ്.
ഇ.ചി. – ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത് എറണാകുളത്തും അവൾ അവന്റെ കൂടെ തന്നാണ് താമസം
എന്നാണല്ലോ.
വാസുകി – നീയും കൂടി അറിഞ്ഞാണോ അവൻ ഇതൊക്കെ കാണിക്കുന്നത്, ആരെങ്കിലുമൊക്കെ
അറിഞ്ഞാൽ എന്താ പറഞ്ഞിട്ടുണ്ടാക്കുക എന്ന് അറിയാമോ നിനക്ക്.
സംസാരം കൂടുതൽ നീട്ടി കൊണ്ട് പോകാൻ താല്പര്യം ഇല്ലാത്തതിനാൽ അംബികാമ്മ പറഞ്ഞു.
“നാട്ടുകാരെ പേടിച്ച് നമ്മൾ ജീവിക്കരുതെന്ന എന്റെ ഭർത്താവ് എന്നെ
പഠിപ്പിച്ചിരിക്കുന്നത്. പിന്നെ എനിക്ക് ഹരിയേയും അതിനേക്കാളുപരി ജീനയെയും നല്ല
വിശ്വാസമാണ്. അതുകൊണ്ട് അവർ ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുന്നതിൽ എനിക്ക് ഒന്നും
തോന്നിട്ടില്ല. പിന്നെ അവർ തമ്മിൽ ഒരു ഇഷ്ട്ടം ഉണ്ടായി കല്യാണം എന്നൊരു ആവിശ്യം
ഉന്നയിച്ചാൽ ഞാൻ ഞാൻ അത് അംഗീകരിക്കും.. കാരണം അവനെ മനസിലാക്കി ജീവിക്കാൻ
ജീനയെക്കാളും നല്ലൊരു പെൺകുട്ടിയെ കണ്ടുപിടിക്കാൻ കഴിയുമെന്ന് എനിക്ക്
തോന്നുന്നില്ല.”
അംബികാമ്മയുടെ എടുത്തടിച്ച പോലുള്ള ഈ മറുപടി കേട്ട് വിദ്യ ഉൾപ്പെടെ അവിടെ എല്ലാരും
കുറച്ച് നേരം കണ്ണും മിഴിച്ചിരുന്നു.
വാസുകി – അംബികേ.. നീ എന്തൊക്കെയാ ഈ പറയുന്നേ? അവളെ കല്യാണം കഴിക്കാൻ നീ
സമ്മതിക്കുമെന്നോ?”
മൂ.ചി. – ഞാൻ അപ്പോഴേ പറഞ്ഞതാ ഇത് ചോദിക്കാനും പറയാനൊന്നും ഇങ്ങോട്ടു വരേണ്ടെന്ന്.
ഇവളുടെ ഭർത്താവിനും ഇല്ലായിരുന്നല്ലോ ഈ ജാതിയും മതവും ഒന്നും നോക്കക്കം.. എന്തിനാ
ഇനി ഇവിടെ ഇരിക്കുന്നെ.. ഇറങ്ങാം നമുക്ക്.
ചിറ്റപ്പന്മാർ രണ്ടു പേരും വീടിന് പുറത്തേക്ക് ഇറങ്ങി. അവരെ പറഞ്ഞു
സമാധാനിപ്പിക്കാൻ ശ്രമിച്ച്‌ കൊണ്ട് വാസുകിയും.
അവർ പുറത്തേക്ക് ഇറങ്ങിയതും സന്തോഷം നിറഞ്ഞ മുഖത്തോടെ അമ്മയുടെ അടുത്തേക്ക് വന്ന്
വിദ്യ ചോദിച്ചു.
“അപ്പോൾ അമ്മക്ക് ഇഷ്ട്ടമാണല്ലേ ചേട്ടൻ വിദ്യയെ കെട്ടുന്നത്.. എനിക്കും അത്
ഇഷ്ട്ടമാ.”
വിദ്യയുടെ തോളിൽ പിടിച്ച് കൊണ്ട് അംബികാമ്മ പറഞ്ഞു.
“അവളെക്കാളും നല്ലൊരു കൊച്ചു അവന് വേറെ ഇവിടെ കിട്ടാനാണ്. പക്ഷെ നമുക്ക്
ആഗ്രഹിക്കാനല്ലേ പറ്റു.. ജീനക്ക് അങ്ങനെ ഒരു താല്പര്യം ഉണ്ടെന്ന് എനിക്ക്
തോന്നുന്നില്ല.”
ചിറ്റപ്പന്മാരും വാസുകിയും വീടിന് പുറത്തേക്ക് ഇറങ്ങിയതും ശ്രീഹരിയുടെ കാറ് അവിടെ
വന്ന് നിന്നതും ഒരുമിച്ചായിരുന്നു.
കാറിൽ നിന്നും ശ്രീഹരിയും ജീനയും പുറത്തേക്ക് ഇറങ്ങി. അപ്രതീക്ഷിതമായി
ചിറ്റപ്പന്മാരെ വീടിന് മുന്നിൽ കണ്ടപ്പോൾ ശ്രീഹരി ഒന്ന് ഞെട്ടാതിരുന്നില്ല.
ചിറ്റപ്പന്മാരും കാറിൽ നിന്നും ഇറങ്ങിയ ശ്രീഹരിയേയും ജീനയെയും ഒന്ന് നോക്കി.
അവൻ പെട്ടെന്ന് തന്നെ തല താഴ്ത്തി അവരെ ശ്രദ്ധിക്കാതെ വീടിനകത്തേക്ക് കയറി പോയി.
ഇരുപേരും ജീനയെ തന്നെ നോക്കുവായിരുന്നു. ആരെന്നു മനസിലായില്ലെങ്കിലും ജീന അവരെ
നോക്കി ഒന്ന് പുഞ്ചിരിച്ചു. അവരും അവരറിയാതെ തന്നെ അവൾക്ക് ഒരു പുഞ്ചിരി നൽകി പോയി.
അവരെ മാറി കടന്നു ജീന വീടിനകത്തേക്ക് നടക്കുമ്പോഴും അവരുടെ ശ്രദ്ധ അവളിൽ തന്നെ
ആയിരുന്നു. അവളുടെ സൗന്ദര്യവും ബഹുമാനത്തോടെയുള്ള പുഞ്ചിരിയും ഒക്കെ കണ്ടപ്പോൾ ജീന
ശ്രീഹരിക്ക് ചേരുമെന്ന് രണ്ടുപേരുടെയും മനസ്സിൽ തോന്നാതിരുന്നില്ല.
മൂത്ത ചിറ്റപ്പൻ വാസുകിയോടു പറഞ്ഞു.
“ഞങ്ങൾ ഇവിടെ നിൽക്കുന്നു എന്ന് പോലും ഭാവിക്കാതെ അവൻ അകത്തേക്ക് കയറി പോയത്
കണ്ടില്ലേ.. ഞങ്ങളെ അപമാനിക്കയല്ലേ അവൻ ചെയ്തത്.”
ഇളയ ചിറ്റപ്പൻ പറഞ്ഞു.
“അവൻ ഇങ്ങൊക്കെ കാണിക്കാൻ ഞങ്ങൾ എന്താ ചെയ്‍തത്.. ഞങ്ങൾക്ക് കിട്ടേണ്ട ഓഹരി അല്ലെ
ഞങ്ങൾ വാങ്ങിയുള്ളു.. അല്ലാതെ ഇവർക്കുള്ളതും കൂടി ഞങ്ങൾ തട്ടി എടുത്തില്ലല്ലോ..”
ഒന്ന് നിർത്തിയ ശേഷം തുടർന്നു.
“പിന്നെ ശരിയാണ്.. അന്നത്തെ സാഹചര്യത്തിൽ ഞങ്ങൾ അങ്ങനെ ചെയ്യരുതായിരുന്നു.. പക്ഷെ
ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബത്തിന്റെ കാര്യം കൂടി നോക്കണ്ടായിരുന്നോ.. നീ
വിളിച്ചപ്പോൾ ഇന്നും ഞങ്ങൾ ഇവിടെ വന്നത് ഞങ്ങൾ ചെയ്തത് തെറ്റ് തന്നെയാണ് എന്ന് ബോധം
ഉള്ളതുകൊണ്ട് തന്നെയാണ്.. പക്ഷെ ഇനിയും എങ്ങനെ അപമാനിതനാകാൻ ഞങ്ങൾക്ക് വയ്യ..”
മൂ.ചി. – അവൻ ആ പെണ്ണിനെ കെട്ടുകയോ എന്തോ ചെയ്യട്ടെ. അതൊക്കെ അവന്റെ ഇഷ്ട്ടം. ഞങ്ങൾ
അതിൽ ഇനി ഇടപെടുന്നില്ല.. പക്ഷെ വിദ്യയുടെ കല്യാണത്തിന് ഞങ്ങൾ വരണമെങ്കിൽ അവൻ
ഞങ്ങളുടെ വീട്ടിൽ വന്നു കല്യാണം വിളിക്കണം.
വാസുകി എന്ത് പറയണം എന്ന് അറിയാതെ നിൽക്കുമ്പോൾ ഇളയ ചിറ്റപ്പൻ പറഞ്ഞു.
“ഞങ്ങൾ കല്യാണത്തിന് വന്നു നിൽക്കുമ്പോഴും അവൻ എല്ലാരുടെയും മുന്നിൽ വച്ചു ഇതുപോലെ
പെരുമാറിയാൽ, ആര് വിളിച്ചിട്ടാണ് കല്യാണത്തിന് വന്നതെന്ന് ചോദിച്ചാൽ ഞങ്ങൾ എന്ത്
ചെയ്യും. അത് കൊണ്ട് അവൻ നേരിട്ട് കല്യാണം വിളിക്കുമെങ്കിൽ മാത്രം ഞങ്ങൾ
സന്തോഷത്തോടെ കല്യാണത്തിൽ പങ്കെടുക്കും.”
അവർ രണ്ടുപേരും കാറിൽ കയറി അവിടെ നിന്നും പോയി.
വാസുകി വീടിനകത്തേക്ക് കയറി ചെല്ലുമ്പോൾ എല്ലാപേരും ഹാളിൽ തന്നെ ഉണ്ടായിരുന്നു.
കയറിച്ചെന്നു പാടെ വാസുകി പറഞ്ഞു.
“ഹരി നേരിട്ട് അവരുടെ വീട്ടിൽ ചെന്ന് കല്യാണം വിളിക്കാതെ അവർ വിവാഹത്തിൽ
പങ്കെടുക്കില്ല എന്നാണ് പറയുന്നെ.”
ശ്രീഹരി എടുത്തടിച്ചപോലെ പറഞ്ഞു.
“എങ്കിൽ അവർ കല്യാണത്തിന് വരണമെന്നില്ല.”
എടുത്തടിച്ചപോലെ വാസുകിയും പറഞ്ഞു.
“എങ്കിൽ എന്റെ സഹോദരങ്ങൾ ഇല്ലാതെ ഞാനും ഈ കല്യാണത്തിന് കാണില്ല.”
ശ്രീഹരി അവരെ ഒന്ന് തുറിച്ച് നോക്കിയ ശേഷം പടികൾ കയറി മുകളിലേക്ക് പോയി.
അംബികാമ്മ വിഷമത്തോടെ പറഞ്ഞു.
“നിങ്ങൾ എല്ലാപേരും ഇങ്ങനെ തുടങ്ങുവാണേൽ ഞാൻ എന്ത് ചെയ്യും.”
ജീനയും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു.
എന്നാൽ ഒരു പുഞ്ചിരിയോടെ വിദ്യ പറഞ്ഞു.
“ഏട്ടൻ അവരെ പോയി കല്യാണം വിളിക്കാൻ എന്റെ കൈയിൽ ഒരു ഐഡിയ ഉണ്ട്.. ചിലപ്പോൾ സക്‌സസ്
ആകും.”
മൂന്നുപേരും വിദ്യയെ തന്നെ നോക്കി.
“ജീന പോയെന്നു സംസാരിച്ചാൽ ചിലപ്പോൾ ഏട്ടൻ സമ്മതിക്കും.”
ജീന കണ്ണ് മിഴിച്ച് ചോദിച്ചു.
“ഞാനോ?”
വിദ്യ പറഞ്ഞതിൽ ചെറിയൊരു കാര്യം ഉണ്ടെന്ന് അംബികാമ്മക്കും തോന്നി. പക്ഷെ അപ്പോഴും
വിദ്യ എന്താ ഇങ്ങനെ പറഞ്ഞതെന്ന് അറിയാതെ നിൽക്കുകയായിരുന്നു വാസുകി.
ജീനയുടെ കൈയിൽ പിടിച്ച് കൊണ്ട് വിദ്യ പറഞ്ഞു.
“നീ ഏട്ടനോട് അങ്ങനെ ഒന്നും ആവിശ്യപെടാറില്ല. പക്ഷെ നീ എന്തെങ്കിലും പറയുവാണെങ്കിൽ
അത് ഏട്ടൻ കേൾക്കുകയും ചെയ്യും. അതുകൊണ്ട് നീ ഒന്ന് സംസാരിച്ചാൽ ഈ പ്രശ്നങ്ങൾ
എല്ലാം ഇവിടെ തീരുമെന്ന് എനിക്ക് തോന്നുന്നു.”
ജീന അമ്മയുടെ നേരെ നോക്കി. അംബികാമ്മയും ഒരു പ്രതീക്ഷയോടെ അവളെ തന്നെ
നോക്കുവായിരുന്നു.
“ഹമ്.. ഞാൻ സംസാരിച്ച് നോക്കാം.. എനിക്ക് അടി വല്ലോം കിട്ടുമോ കൊല്ലും നിന്നെ ഞാൻ.”
വിദ്യ ഒരു ചിരിയോടെ പറഞ്ഞു.
“നിനക്ക് ഏട്ടന്റെന്നു അടി കിട്ടാനോ? നടന്നപോലെ തന്നെ.. നീ പോയി സംസാരിക്കാൻ
നോക്കിയേ.”
ജീന അടുക്കളയിൽ പോയി ഫ്രിഡ്ജ് തുറന്ന് തണുത്ത കുപ്പിയും വെള്ളവും എടുത്ത്
ശ്രീഹരിയുടെ അടുത്തേക്ക് നടന്നു.
പടികൾ കയറുമ്പോഴും ഇത് എങ്ങനെ സംസാരിക്കും എന്ന് ചിന്തിക്കുകയായിരുന്നു അവൾ.
ജീന പടികൾ കയറി മുകളിൽ പോയി കഴിഞ്ഞപ്പോൾ വിദ്യ അപ്പച്ചിയോട്‌ പറഞ്ഞു.
“ഞങ്ങൾക്ക് എന്താണ് ജീനയോട് ഇത്രയും സ്നേഹം എന്ന് അപ്പച്ചിക്ക് അറിയണ്ടേ. എന്റെ
കൂടെ വാ.”
വിദ്യ വാസുകിയെയും കൂട്ടി പടികൾ കയറി മുകളിലേക്ക് നടന്നു.
ജീന ചെല്ലുമ്പോൾ മുകളിലെ വരാന്തയുടെ തിട്ടയിൽ ഇരിക്കുകയായിരുന്നു ശ്രീഹരി.
എല്ലാപേരും തന്നെ ഒറ്റപ്പെടുത്തുന്നു എന്നൊരു തോന്നലിൽ ആയിരുന്നു അവൻ അപ്പോൾ.
ആരോടെന്നില്ലാതെ ദേഷ്യം അവന്റെ ഉള്ളിൽ തിളച്ച്‌ പൊങ്ങി.
ജീന അവന്റെ അരികിലേക്ക് പോയി ഇരുന്നു.
അവൻ കടുപ്പിച്ച സ്വരത്തിൽ ചോദിച്ചു.
“എന്താ?”
അവൻ നല്ല ദേഷ്യത്തിൽ ആണെന്ന് ആ ചോദ്യത്തിൽ നിന്നു തന്നെ അവൾക്ക് മനസിലായി.
അവൾ വെള്ളവും കുപ്പിയും അവന്റെ നേരെ നീട്ടി.
“എനിക്ക് വേണ്ട..”
അവൾ എന്നിട്ടും അവന്റെ നേരെ നിന്നും മാറ്റിയില്ല. ജീനയെ ഒന്ന് തുറിച്ച് നോക്കിയ
ശേഷം അവൻ വെള്ളം വാങ്ങി ഒരു കവിൾ കുടിച്ചു.
അവൾ അവനോടു അനുവാദം ചോദിക്കാതെ തന്നെ ശ്രീഹരിയുടെ തോളിലേക്ക് തല ചായ്ച്ചു
ചേർന്നിരുന്നു.
ഈ സമയം വിദ്യയും വാസുകിയും അവരുടെ ഭിത്തിക്ക് പിന്നിൽ എത്തിയിരുന്നു. അവരെ കാണാൻ
കഴിയില്ലെങ്കിലും ഇരുപേരും സംസാരിക്കുന്നത് അവർക്ക് കേൾക്കാം.
അവന്റെ തോളിൽ തലചേർത്ത് വച്ചിരുന്നു എന്ത് പറയാണെമെന്ന് ആലോചിക്കുകയായിരുന്നു ജീന.
സത്യത്തിൽ അവളുടെ സാമീപ്യത്തിൽ അവന്റെ ദേഷ്യം പതിയെ കുറഞ്ഞു തുടങ്ങിയിരുന്നു.
ജീനയുടെ സാമിപ്യം തനിക്ക് വല്ലാത്തൊരു ശക്തിയും സമാധാനവും പകരുന്നുണ്ടെന്ന് ഈ
ഇടയായി അവൻ മനസിലാക്കി തുടങ്ങിയിരുന്നു. അവളുടെ വെളുത്ത് സുന്ദരമായ പുഞ്ചിരി തൂകി
കൊണ്ടിരിക്കുന്ന മുഖം കാണുമ്പോൾ തന്നെ മനസിനുള്ളിൽ ഒരു സന്തോഷമാണ്.
അവളുടെ മുടിയിൽ തലോടിക്കൊണ്ട് അവൻ ചോദിച്ചു.
“എന്താ നിനക്ക് എന്നോട് പറയാനുള്ളത്?”
അവൾ അദ്‌ഭുതത്തോടെ തോളിൽ നിന്നും തല ഉയർത്തി അവന്റെ മുഖത്ത് നോക്കി.
ഒരു ചിരിയോടെ അവൻ പറഞ്ഞു.
“എനിക്ക് നിന്നെ നന്നായി അറിയില്ലേ.. ഈ ഇരുത്ത കാണുമ്പോഴേ അറിയാം മനസിനുള്ളിൽ എന്തോ
ഉണ്ടെന്ന്.”
വീണ്ടും അവന്റെ തോളിലേക്ക് തല ചേർത്ത് അവൾ പറഞ്ഞു.
“ഇച്ചായന്റെ ദേഷ്യമൊക്കെ ഒന്ന് മാറട്ടെ. എന്നിട്ട് പറയാം.”
“എനിക്കിപ്പോൾ ദേഷ്യമൊന്നും ഇല്ല. നീ പറഞ്ഞോ.”
“പറയാം.. പക്ഷെ എന്നെ വഴക്ക് പറയരുത്.”
“ഇല്ല.. നീ പറഞ്ഞോ..”
ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ പറഞ്ഞു.
“ഇച്ചായന്‌ ചിറ്റപ്പന്മാരെ പോയൊന്നു കല്യാണത്തിന് വിളിച്ചൂടെ. കല്യാണം നല്ല രീതിയിൽ
നടക്കേണ്ടത് നമ്മുടെ ആവിശ്യം അല്ലെ?”
“നീ എന്ത് അറിഞ്ഞിട്ടാണ് ഈ പറയുന്നത്?”
“എനിക്കെല്ലാം അറിയാം.. അവർ ഇച്ചായനോട് ചെയ്തത് അറിയാം.. വിദ്യയുടെയും അമ്മയുടെയും
മനസ്സിൽ എന്താണെന്ന് എനിക്കറിയാം.. വാസുകി അപ്പച്ചി നിങ്ങളെയെല്ലാം ഒരുമിപ്പിക്കാൻ
നോക്കുവാണെന്ന് എനിക്കറിയാം.. അതൊന്നും മനസിലാക്കാതെ പകയോടെ മാത്രം ചിന്തിക്കുന്നത്
ഇച്ചായൻ മാത്രം ആണ്. അത് കൊണ്ട് എനിക്ക് പറയാനുള്ളത് എല്ലാം സമാധാനത്തോടെ കേട്ടു
കഴിഞ്ഞ ശേഷം മാത്രേ ഇച്ചായൻ ഇനി മിണ്ടാവു.”
അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു.
“നീ പറഞ്ഞോ..”
“ചിറ്റപ്പന്മാർ ചെയ്തത് തെറ്റ് തന്നെയാണ്, അല്ലെന്ന് ഞാൻ പറയുന്നില്ല.. പക്ഷെ അത്
അവരുടെ സാഹചര്യം കൂടി നോക്കി ചെയ്ത ഒരു തെറ്റായിരുന്നു. അവരിപ്പോൾ ഇച്ചായനുമായി
യോചിക്കാൻ ആഗ്രഹിക്കുന്നുണ്ട്… തെറ്റ് എല്ലാപേർക്കും പറ്റുന്നതാണ്.. ഞാൻ തെറ്റ്
ചെയ്തിട്ടിലേ?.. ഇച്ചായൻ ചെയ്തിട്ടില്ല? അതൊക്കെ സാഹചര്യങ്ങൾ കാരണം ഉണ്ടായതാണ്.
അവരുടെ തെറ്റ് ക്ഷമിക്കുന്നിടത്ത് ഇച്ചായൻ വിജയിക്കുകയെ ഉള്ളു..”
ജീന അവന്റെ തോളിൽ നിന്നും തല ഉയർത്തി.
“അമ്മയും ജീനയും കല്യാണത്തിന് എല്ലാരും വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കല്യാണം
കഴിഞ്ഞ് ചെന്ന് കയറുന്ന വീട്ടിൽ ഉള്ളവർ വിദ്യയോട് അച്ഛന്റെ സഹോദരങ്ങൾ കല്യാണത്തിന്
വരാഞ്ഞത് എന്ത് എന്ന് അവളോട് ചോദിച്ചാൽ അവൾ എന്ത് മറുപടി നൽകും. അധവാ അവൾ
ഉള്ളതൊക്കെ തുറന്നു പറഞ്ഞാൽ നമ്മുടെ കുടുംബത്തിൽ ഉള്ളവരുടെ വിലയില്ലേ അവിടെ
ഇല്ലാതാകുന്നെ.. അവിടുള്ളവരുടെ മുന്നിൽ അവൾ നാണം കെടുകയല്ലെ ചെയ്യുന്നത്?”
സത്യത്തിൽ ആ ഒരു ചോദ്യം ശ്രീഹരിയുടെ മനസ്സിൽ ശരിക്കും കൊണ്ടു.
“സ്നേഹിക്കാൻ അമ്മയും അനിയത്തിയും ഒക്കെ ഉള്ളതുകൊണ്ടാണ് ഇച്ചായന്‌ ബന്ധുക്കളെയൊക്കെ
അകറ്റി നിർത്താൻ കഴിയുന്നത്.. ആരും ഇല്ലാതാകുമ്പോഴേ ഇച്ചായന്‌ ശരിക്കും
അതിന്റെയൊക്കെ വില മനസിലാകുകയുള്ളു.”
അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ സ്വരം ഇടറി തുടങ്ങിയിരുന്നു. അത് ശ്രീഹരിക്ക്
മനസിലാക്കുകയും ചെയ്തു.
അവളെ തുടർന്ന് പറയാൻ അനുവദിക്കാതെ ശ്രീഹരി പറഞ്ഞു.
“ഇപ്പോൾ എന്താ വീണുന്നെ.. ഞാൻ അവരെ പോയി കല്യാണം വിളിക്കണം. അത്ര അല്ലെ ഉള്ളു, അത്
ഞാൻ ചെയ്തോള്ളം.”
ആശ്വാസം നിറഞ്ഞ ഒരു ചിരിയോടെ അവൾ പറഞ്ഞു.
“മതി.. ഇച്ചായൻ ഒന്ന് സംസാരിച്ചാൽ നിങ്ങൾക്ക് ഇടയിലുള്ള എല്ലാ പ്രശ്നങ്ങളും മാറും.
അവരും അതിനായി കാത്തിരിക്കുകയാണ്.”
ജീന അവന്റെ തോളിലേക്ക് വീണ്ടും തല ചായ്ച്ചു.
ജീനക്ക് ഈ സന്തോഷ വാർത്ത വിദ്യയേയും അമ്മയെയും അറിയിക്കുന്നതിനേക്കാളേറെ അവന്റെ
സാമീപ്യത്തിൽ കുറച്ച് നേരം കൂടി ഇരിക്കാനാണ് തോന്നിയത്. ഇവിടെ വന്നതിനു ശേഷം
ഇതുപോലെ അവന്റ തോളിൽ തോളിൽ തലചേർത്തു എല്ലാം മറന്ന് ഇരിക്കുവാൻ അവൾക്ക് ഒരു അവസരം
ലഭിച്ചിരുന്നില്ല.
ഭിത്തിയുടെ മറുപുറം നിന്നിരുന്ന വിദ്യ അപ്പച്ചിയുടെ കൈയും പിടിച്ച് താഴേക്ക്
നടക്കുന്നതിനിടയിൽ ചോദിച്ചു.
“ഇപ്പോൾ മനസ്സിലായോ ഞങ്ങൾക്ക് ജീനയെ എത്രയും ഇഷ്ട്ടം എന്താണെന്ന്. ആരുടെ മുന്നിലും
വഴങ്ങാത്ത ചേട്ടനെ എങ്ങനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണമെന്ന് അവൾക്ക് അറിയാം.
പക്ഷെ സ്വന്തം ആവിശ്യകൾക്കായി അവൾ ചേട്ടനെ അനുസരിപ്പിക്കാറുമില്ല.”
വാസുകി സത്യത്തിൽ അതിശയിച്ചു നിൽക്കുകയായിരുന്നു. ജീനയുടെ വാക്കുകൾക്ക് മുന്നിൽ
ഇത്ര പെട്ടെന്ന് ശ്രീഹരി സമ്മതിക്കുമെന്ന് അവർ വിചാരിച്ചിരുന്നില്ല.
ഒരു ചിരിയോടെ വിദ്യ പറഞ്ഞു.
“അവളുടെ വാക്ക് കേട്ട് അനുസരിച്ചെന്നും പറഞ്ഞു അവളുടെ വാക്കുകൾ കേട്ട് തുള്ളുന്ന
ഒരു പെങ്കോന്തനാണ് ചേട്ടനെന്ന് അപ്പച്ചി കരുതണ്ട. ചേട്ടൻ അവളോട് ഒരു കാര്യം
ആവിശ്യപ്പെട്ട് കഴിഞ്ഞാൽ അതിൽ നിന്നും ഇടം വലം ജീന ചലിക്കത്തില്ല… അച്ഛനോ അമ്മയോ
ഒന്നും ഇല്ലാത്ത എല്ലാരേയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം ആണ് അവൾ..
അപ്പച്ചി ഇനി കല്യാണം കഴിയുന്നവരെ ഇവിടെ വന്നു നിൽക്കുന്നുണ്ടല്ലോ.. ആ ഒരു സമയം മതി
അപ്പച്ചിയും അവളെ മനസിലാക്കി സ്നേഹിച്ചു തുടങ്ങാൻ.”

0cookie-check“സാർ എന്താ കണ്ണടച്ചിരുന്നു പുഞ്ചിരിക്കുന്നത്?” 9

  • എന്റെ കുണ്ണ കാണത്തക്ക വിധം വല്ലാതെ കുലച്ച് കമ്പിയായി…1

  • എന്റെ കണ്ണൊക്കെ നിറഞ്ഞു Part 3

  • എന്റെ കണ്ണൊക്കെ നിറഞ്ഞു Part 2