എൽസമ്മ 1

പ്രിയപ്പെട്ട സണ്ണി, മാതുകുട്ടി, രാവണൻ, കാമുകൻ, rkn… നിങ്ങളുടെയെല്ലാം സ്നേഹം

നിറഞ്ഞ കമ്മെന്റുകൾക്ക് നന്ദി. ഞാൻ തരുന്ന റിപ്ലൈകൾ കുട്ടേട്ടൻ അപ്‌ലോഡ്

ചെയ്യാത്തതിനാൽ ആണ് ഞാൻ ഇവിടെ പറയുന്നത്. എല്ലാരുടെയും സ്നേഹം നിറഞ്ഞ വാക്കുകൾ

എന്നെ മറ്റൊരു കഥ എഴുതാൻ പ്രേരിപ്പിച്ചു.. അതാണ് ഈ കഥ….’എൽസമ്മ എന്ന മമ്മി.. അല്ല..

ആന്റ്റി’

ഇഷ്ടപ്പെടുന്നവർ മുകളിൽ ഉള്ള ബ്ലാക്ക് ഹാർട്ട്‌ സിംബലിൽ തട്ടി ലൈക്‌ തരുക. Socrates

ഇന് ലൈക്‌ മാത്രം പോരാ എന്ന് തോന്നുന്നവർ കമന്റും തരുക. കഥ ഒറ്റയിരുപ്പിൽ

അസ്വദിച്ഛ് മനസിരുത്തി വായിക്കുക… സ്നേഹത്തോടെ socrates.

…….

എൽസമ്മ എന്ന മമ്മി അല്ല ആന്റ്റി

“കർത്താവേ കാത്തുകൊള്ളണമേ”. കറുത്ത് കട്ടപ്പിടിച്ചിരുന്ന രാത്രി ഇരുട്ടിന്റെ മറവിൽ

സൈക്കിൾ ചവുട്ടുന്ന ആൻറ്റോ സ്വയം മന്ത്രിച്ചു. ഡിസംബർ മാസത്തിന്റെ തണുപ്പും കാലം

തെറ്റി പെയ്യുന്ന മഴയുടെ ചാറ്റലും ആൻറ്റോ ഇട്ടിരുന്ന ടി ഷർട്ടും നിക്കറും

കുതിർത്തിരുന്നു. “11:05” കൈയിൽ കെട്ടിയിരുന്ന വാച്ചിന്റെ LED വെട്ടം ഓൺ ആക്കി

ആൻറ്റോ സമയം നോക്കി. ‘ഇത് വേണോ.. അങ്ങ് തിരിച്ചു പോയാലോ.. ‘ ആൻറ്റോ ചിന്തിച്ചു. ഇനി

അല്പം ദൂരം കൂടിയേ ഉള്ളു എന്ന് അവന് അറിയാം. അതുകൊണ്ട് തന്നെ ഈ പദ്ദതി വേണ്ട, അപകടം

ആണ് എന്ന് അവന്റെ മനസ്സ് ബഹളം വയ്ക്കുന്നുണ്ട്. മനസിന്റെ വേഗം കൂടിയപ്പോൾ, ആന്റോ,

സൈക്കിൾ റോഡിന്റെ വക്കില്ലേക്ക് ഒന്ന് ഒതുക്കി നിർത്തി.

കോട്ടയം ജില്ലയിലെ ആ ഉൾഗ്രാമത്തിൽ നാടും നാട്ടുകാരും അവരുടേതായ ആ ചെറിയ ലോകത്തിൽ

ജീവിച്ചു. കോട്ടയത്തിന് അപ്പുറം കാണാത്തവർ ആണ് പഴയ തലമുറയിലെ നല്ലൊരു ശതമാനവും.

ആൻറ്റോ ഉൾപ്പെടുന്ന പുതിയ തലമുറ ആണ്, ആ ഗ്രാമത്തിൽ നിന്ന്, സംസ്ഥാനത്തിന്റെയും

രാജ്യത്തിന്റെയും അതിര് കടന്നവർ. 3-4 കൊല്ലം കൊണ്ട് നല്ല പരിചിതം ആണ് അവന് ആ നാടും

അവിടുത്തെ ദിശയും. റോഡിലെ ഓരോ കുണ്ടും കുഴിയും അവന് മനപ്പാടം ആണ്. ആ നാട്, അതിലെ

വഴികൾ…. എല്ലാം അവനറിയാം. അതുകൊണ്ട് തന്നെ എബി എന്ന സുഹൃത്തിന്റെ വീട്ടിലേക്കുള്ള

വഴി, ആ അസമയത്തും ആൻറ്റോ സുപരിചിതം ആയിരുന്നു.

ആൻറ്റോയുടെ വീട്ടിൽ നിന്ന് ഒരു 2 km കാണും എബിയുടെ വീട്ടിലേക്ക്. ഒരു 10:45 ആയപ്പോൾ

വീട്ടിൽ നിന്ന് സൈക്കിളുമായി ഇറങ്ങിയതാണ്. മഴ ചാറ്റൽ ഉണ്ടായിരുനെങ്കിലും താഴെ

സ്റ്റോറിൽ നിന്ന് റെയിൻ കോട്ട് എടുക്കാൻ മുതിർന്നാൽ, അടുക്കളക്ക് അടുത്ത മുറിയിൽ

ഉറങ്ങുന്ന അമ്മച്ചി ഉണരും എന്ന് ഓർത്ത് അത്‌ വേണ്ട എന്ന് വെച്ചു. ഗസ്റ്റ് റൂമിൽ

വച്ചിരുന്ന പുൽകൂടിനെ അലങ്കരിച്ചിരുന്ന വിളക്കിന്റെ അരണ്ട നീല വെളിച്ചത്തിൽ തപ്പി

തടഞ് ഡോർ തുറന്നതിന് ശേഷം ആൻറ്റോ പുറത്തിറങ്ങി. ബൈക്ക് ഉണ്ടെങ്കിലും അത്‌ വേണ്ട

സൈക്കിൾ മതി എന്ന് അവൻ തീരുമാനിച്ചു.

‘അമ്മച്ചി എണീക്കല്ലേ കർത്താവേ’

നിശബ്ദനായി ഗേറ്റിനു പുറത്ത് സൈക്കിൾ കൊണ്ടുവന്നതിന് ശേഷം വീടിന്റെ താക്കോൽ മൊബൈൽ

ഇട്ടിരുന്ന പോക്കറ്റിലേക് ഇടുന്നതിന് ഇടയിൽ ആൻറ്റോ പ്രാർത്ഥിച്ചു.

ഇരുണ്ട ആകാശത്തിൽ അങ്ങിങ് കാണുന്ന നക്ഷത്രങ്ങൾ കണക്കെ ഇരുട്ടിന്റെ ചക്രവാളങ്ങളിൽ

അങ്ങിങ് മിനുങ്ങിയിരുന്ന, വീടുകളുടെയും വഴിവിളക്കുകളുടെയും ബൾബുകൾ മാത്രമായിരുന്നു

ആൻറ്റോയ്ക്ക് കൂട്ട്. മഴ ചാറ്റൽ കാരണം സൈക്കിൾ വേഗത്തിൽ ചവിട്ടാൻ

ബുദ്ധിമുട്ടിയെങ്കിലും, റോഡിൽ ഇടക്കൊക്കെ പ്രകാശിച്ചിരുന്ന വഴി വിളക്കുകളുടെ

വെളിച്ചങ്ങളിൽ നിന്ന് അവൻ വേഗം ഓടിച്ചുമാറി. റോഡിൽ ആരെങ്കിലും കാണും എന്ന് അവൻ

ഭയന്നിരുന്നില്ല. കാരണം അവന്റെ നാട് അങ്ങനെ ആണ്. നഗരങ്ങളിലെ പോലെ രാത്രിയുടെ

സഹചാരികൾ അല്ല ആ ഗ്രാമവാസികൾ…..

ഇരുട്ടും തണുപ്പും ആന്റോ എന്ന ആ 21 വയസുകാരനെ ഭയപ്പെടുത്തിയില്ല. ശരീരത്തിൽ

കത്തിയിരുന്ന കാമം എന്ന വികാരം അവന്റെ യാത്രക്ക് ഇന്ധനം ആയി. എന്നാൽ മഴ നനഞ്ഞ് കാമം

ഒരല്പം ശമിച്ചപ്പോൾ, സംഭവിച്ചേക്കാവുന്ന അപകടത്തെ പറ്റി ഉള്ള ഭീതി പൊന്തിവന്നു. അവൻ

സൈക്കിൾ റോഡിന്റെ വക്കില്ലേക്ക് ഒന്ന് ഒതുക്കി നിർത്തി. റോഡിന്റെ ഇരുഭാഗവും ഉള്ള

നെല്ല് പാടങ്ങളിൽ നിന്ന് ഉയരുന്ന മാക്രികളുടെയും ചീവീടുകളുടെയും ശബ്ദം അന്റോയെ

ഉണർത്തി.

‘തിരിച്ചു പോകാൻ ആണെങ്കിൽ ഇപ്പോൾ പോകണം.’ അവൻ മനസ്സിൽ പറഞ്ഞു.

ആൻറ്റോയുടെ വീട്ടിൽ നിന്ന് രണ്ട് മൂന്നു വീടുകളും കുറച്ചു റബ്ബർതോട്ടങ്ങളും താണ്ടി

1km എത്തുമ്പോൾ പള്ളിമുക്ക് എത്തി. അവിടെ നിന്ന് വലത് റോഡിൽ കയറി കുറച്ചു വീടുകൾ

കഴിഞ്ഞ് ഇറക്കം ഇറങ്ങിയാൽ നെല്ല് വയലുകൾ ആണ്. അവിടാണ് ആന്റോ ഇപ്പോൾ നില്കുന്നത്. ഈ

വയലുകൾ കഴിഞ്ഞാൽ ഒരു ചെറിയ കയറ്റം വന്നു. കയറ്റം കയറി ഒരു 100 മീറ്റർ കഴിയുമ്പോൾ

റോഡിന്റെ ഇടതുവശത്ത് ഒരു വീടും ചെറിയ കടമുറിയും കാണാം അതിന്റെ അപ്പുറത് ഒരു

ഇടവഴിയിലേക്ക് ഇറക്കം ഇറങ്ങണം. ആ ഇറക്കം ഇറങ്ങി ഒരു 50 മീറ്റർ കഴിയുമ്പോൾ എബിയുടെ

വീടെത്തും.

‘എന്തായാലും ഇവിടെ വരെ ആയി……ഇല്ല.. ഒരു പ്രശ്നവും വരില്ല…. റിസ്ക്

എടുക്കാത്തവർക്ക് ഒന്നും കിട്ടില്ല..So I should go ‘, സധൈര്യം മുമ്പോട്ട് നീങ്ങാൻ

ആൻറ്റോ ഉറച്ചു തീരുമാനിച്ചു. കയറ്റം കയറി ചെന്ന്, എബിയുടെ വീട്ടിലേക്കുള്ള

വഴിയിലേക്ക് ആന്റോ സൈക്കിൾ ഓടിച്ചിറങ്ങി. ചാറ്റൽ മാറി, മഴ ശക്തിയായി പെയ്തു

തുടങ്ങിയിരുന്നു. ടാർ ഇടാത്ത ആ ഇടവഴിയിൽ വെള്ളവും ചള്ളയും നിറഞ്ഞു. ‘കർത്താവേ..

പാമ്പൊന്നും കാണല്ലേ.. ‘ ആൻറ്റോ പ്രാർത്ഥിച്ചു. അല്പം ചെന്നപ്പോൾ ദൂരെ ഒരു വീടിന്റെ

മുമ്പിൽ ചുമന്ന പ്രകാശം മിന്നുന്ന ക്രിസ്മസ് സ്റ്റാർ ആന്റോ കണ്ടു. അതായിരുന്നു

അന്റോയുടെ സുഹൃത്തായ എബിയുടെ വീട്. 10-12 ഏക്കറിൽ നിന്നിരുന്ന ആ ചെറിയ വീട്

ഇടവഴിയിൽ നിന്നും ഒരു അല്പം ഉള്ളിലേക്ക് ആണ്. ചുറ്റിനും റബ്ബർ കൃഷിയും. സൈക്കിളിൽ

നിന്ന് ഇറങ്ങി അത്‌ ഉരുട്ടികൊണ്ട് ആന്റോ എബിയുടെ വീട്ടിലേക്ക് നടന്നു. ഗേറ്റ്

തുറന്ന് സൈക്കിളും ആയി അകത്തേക്ക് കയറിയപ്പോൾ വീടിന്റെ കാർപോച്ചിൽ നിന്ന് ടിപ്പു

എന്ന വളർത്തു നായ ഒരു കുര തന്നു. എന്നാൽ മഴയുടെ ശബ്ദം അവന്റെ കുരയുടെ കാഠിന്യം

ഇല്ലാതാക്കി. ആൻറ്റോയെ പരിചയം ഉള്ളതുകൊണ്ടും മഴയും തണുപ്പും ആയതിനാലും കുറച്ചു നേരം

വാലാട്ടിയതിനു ശേഷം ടിപ്പു ചുരുണ്ട് കൂടി ഉറക്കം തുടർന്നു. ഒന്ന് നോക്കിയാൽ

ചിലപ്പോൾ അവൻ പുറകേ വരും എന്ന് ഓർത്ത് ആന്റോ ടിപ്പുവിനെ നോക്കാതെ സൈക്കിൾ ഉരുട്ടി

വീടിന്റെ പുറകു വശത്തേക്ക് പോയി. വീടിന്റെ മുമ്പിൽ തൂക്കിയിരുന്ന സ്റ്റാറിന്റെ

വെട്ടവും കാർപോച്ചിൽ ഉള്ള ഇലക്ട്രിക് മീറ്ററിന്റെ പച്ചവെളിച്ചവും ഒഴിച്ചാൽ

വീടിന്റെ പുറത്തും അകത്തും മറ്റൊരു വെട്ടവും അവൻ കണ്ടില്ല. ‘ഉറങ്ങിക്കാണുമോ?’

തെല്ല് ആശങ്കയിൽ ആയി ആൻറ്റോ . മഴ നനയാതിരിക്കാൻ വീടിന്റെ സൺ ഷേഡ് ചേർന്നാണ്

നടന്നിരുന്നത് എങ്കിലും മഴയുടെ ശക്തിയിൽ ആൻറ്റോ ആകെ നനഞ്ഞു. പുറകിൽ അടുക്കള

വാതിലിന്റെ ഭാഗത്തെത്തിയ ആന്റോ സൈക്കിൾ സ്റ്റാൻഡിൽ വെച്ചിട്ട് പടികൾ കയറി അടുക്കള

ഡോറിന്റെ മുമ്പിൽ നിന്നു. മഴ വെള്ളവും വിയർപ്പും കുതിർന്ന് തണുപ്പ് ശരീരത്തിൽ

അരിച്ചിറങ്ങിയിരുന്നിട്ടും സന്ദർഭം ഉള്ളിൽ നിറച്ച വികാരങ്ങളാൽ സൈക്കിൾ ചവിട്ടി

വേദനിക്കുന്ന തന്റെ കാലിടുക്കിൽ തന്റെ ‘പൗരുഷം’ ഉണർന്ന് എണീറ്റത് ആൻറ്റോ അറിഞ്ഞു.

മഴ കൂടുതൽ ശക്തിയായി പെയ്യാൻ തുടങ്ങി.. കൈകളിലെ വെള്ളം കക്ഷത്തിന്റെ ഇടുക്കിൽ വച്ച്

ഒന്ന് തുടച്ചിട്ട് നിക്കറിന്റെ പോക്കറ്റിൽ കൈയിട്ട് പ്ലാസ്റ്റിക് കവറിൽ

പൊതിഞ്ഞിരുന്ന മൊബൈൽ ആന്റോ എടുത്തു. സമയം 11: 15 കഴിഞ്ഞിരുന്നു. മൊബൈൽ കോൺടാക്ട്

ലിസ്റ്റിൽ പോയ ആന്റോ, സേർച്ചിൽ ‘Elsa..’ എന്ന് ടൈപ്പ് ചെയ്‍തപ്പോൾ Elsamma aunty

എന്ന കോൺടാക്ട് ആദ്യം തന്നെ വന്നു. ‘കർത്താവേ.. ‘ എന്ന് പറഞ്ഞ്, ആൻറ്റോ

കോൺടാക്ട്ടിൽ ടച്ച്‌ ചെയ്ത് മൊബൈൽ ചെവിയോട് ചേർത്തു.

തന്റെ ഹൃദയം ഉച്ചത്തിൽ ഇടിക്കുന്നത് ആ കോരിച്ചൊരിയുന്ന മഴയത്തും ആൻറ്റോക്ക്‌

കേൾക്കാമായിരുന്നു. വളരെ നേരം റിങ് ചെയ്തെങ്കിലും കാൾ അറ്റൻഡ് ആയില്ല. ‘നാശം… ഛേ..

മമ്മി ഉറങ്ങികാണുമോ….. ‘ ആൻറ്റോ പരിഭവിച്ചു. അത്രെയും ദൂരം ആ മഴയത്ത് തിരികെ

സൈക്കിൾ ചവിട്ടുന്നതിനെ പറ്റി ഓർത്ത് ആന്റോ സ്വയം ശപിച്ചു. ‘പോകുന്നതിന് മുമ്പ്

ഒന്നുകൂടി നോക്കാം’ എന്ന് പറഞ്ഞ് ആന്റോ ആ നമ്പറിൽ വീണ്ടും കാൾ ചെയ്തു. കുറച്ച് നേരം

റിങ് അടിച്ച് ശേഷം കാൾ കട്ട്‌ ചെയ്യാൻ ആന്റോ തുടങ്ങവേ.. അവനെ ഭയത്തിലും

കോരിതരിപ്പിലും മുക്കി കൊണ്ട് മറുതലത്തിൽ ശബ്ദം വന്നു.

“ഹലോ… മോനെ….”

“ആഹ്‌…. മമ്മി…ഞാനാ… ”

“ഞാൻ കിടന്നായിരുന്നു… ഇപ്പഴാ മൊബൈൽ അടിക്കുന്നത് ശ്രദ്ധിച്ചേ.. എന്താ മോനെ?”

പതിഞ്ഞ ആലസ്യത്തിൽ എൽസമ്മ പറഞ്ഞു.

“മമ്മി … അത്‌… ” ഭയവും ജാള്യതയും നിറഞ്ഞ ഒരു ചിരി ആന്റോ അറിയാതെ ചിരിച്ചു.

“എന്താ മോനെ…. ”

“മമ്മി ……മമ്മി …. ഞാൻ വീടിന്റെ പുറകിൽ അടുക്കളയുടെ അവിടെ നിൽപ്പുണ്ട്.. ” ഭയത്താൽ

വിറങ്ങലിച്ചു ആന്റോ പറഞ്ഞു.

ഒന്ന് രണ്ട് നിമിഷം മറുപടി ഒന്നും വന്നില്ല. മറുപുറത്ത് നിന്നും ഫോണിൽ ഇരക്കുന്ന

ശ്വാസം മാത്രം ആൻറ്റോ കേട്ടു.

“ആൻറ്റോ …ഇവിടെ…… വീടിന്റെ പുറകിലത്തെ കാര്യമാണോ പറഞ്ഞെ.. ”

“ആഹ്‌…… ” ആന്റോ മറുപടി കൊടുത്തു.

“എന്റെ ഈശോയെ…. എന്തോന്നാ ആൻറ്റോ നിനക്ക്.. ”

……………..

പ്ലാമൂട് വീട്ടിലെ ജോയിയുടെയും സൂസന്റെയും ഏക മകനാണ് ആൻറ്റോ . 18 വയസ്സ് വരെ

പപ്പയുടെയും മമ്മിയുടെയും കൂടെയുള്ള ദുബായ് വാസത്തിനു ശേഷം എഞ്ചിനീയറിംഗ്

പഠനത്തിനായി നാട്ടിൽ വന്നു. തിരുവനന്തപുരത്തെ ഒരു പ്രശസ്ത എഞ്ചിനീയറിംഗ് കോളേജിൽ

പഠനം തുടങ്ങിയ ആന്റോ അവധി ദിവസങ്ങൾ കോട്ടയത്തെ അവന്റെ കുടുംബ വീട്ടിൽ ചിലവഴിച്ചു.

വേനൽ അവധി കാലത്ത് അവൻ ദുബായിലേക്ക് പറക്കും. വീട്ടിൽ അവന്റെ പപ്പയുടെ അമ്മ മാത്രമേ

ഉള്ളു, അവന്റെ പൊന്ന് ‘അമ്മച്ചി’. പിന്നെ വീട്ടിലെയും പറമ്പിലെയും വേലകൾ ചെയ്യാൻ

വരുന്ന പോളി ചേട്ടനും ഭാര്യയും.

എഞ്ചിനീയറിംഗ് പഠനത്തിന്റെ ആദ്യ കാലങ്ങളിൽ നാടുമായി പൊരുത്തപ്പെടാൻ ആന്റോ

പാടുപെട്ടു. ശനി ഞായർ ദിവസങ്ങളിൽ ഹോസ്റ്റലിൽ നിന്നാൽ കൂടുതൽ റാഗിങ് കിട്ടും

എന്നതുകൊണ്ട് വെള്ളിയാഴ്ച വൈകുനേരം ആന്റോ കോട്ടയത്തെ വീട്ടിൽ എത്തും. ആ

ഗ്രാമത്തിലെ ശ്മശാന നിശബ്ദത അന്റോയിലെ ദുബായ് മനസിനെ മടുപ്പിച്ചിരുന്നു.

“Its soo sleepy here mama.. so damp and wet “, ആന്റോ പലപ്പോഴും അവന്റെ മമ്മിയോട്

ഫോൺ വഴി കംപ്ലയിന്റ് ചെയ്തു. ആദ്യ കാലങ്ങളിൽ ആന്റോ വീടിന് പുറത്ത്

ഇറങ്ങിയിരുന്നില്ല. ലാപ്ടോപ്പിൽ സിനിമ, ഗെയിംസ്, പോൺ എന്നിവ നിർമിച്ച ലോകത്ത് അവൻ

കഴിച്ചു കൂട്ടി. പതിയെ, 70 കഴിഞ്ഞ അവന്റെ അമ്മച്ചിയുടെ സ്നേഹത്തിലും നിർബന്ധത്തിലും

അവൻ പറമ്പിലെ കാര്യങ്ങൾ ശ്രദ്ധിക്കാനും ചില ആവശ്യങ്ങൾക്ക് അവന്റെ അപ്പന്റെ പഴയ

ബൈക്കിൽ ടൗണിൽ പോകാനും ഞായറാഴ്ചകളിൽ അമ്മച്ചിക്കൊപ്പം പള്ളിയിൽ പോകാനും ഒക്കെ

തുടങ്ങി. അത് അന്റോയ്ക്ക് വലിയ ഒരു മാറ്റം ആയിരുന്നു. “I’m starting to like this

place mama.. ” ഒരിക്കൽ അവൻ അവന്റെ മമ്മിയോട് പറഞ്ഞു.

അങ്ങനെ ഒരിക്കൽ പള്ളിയിൽ വച്ചാണ് അവൻ എബിയുമായി സൗഹൃദത്തിൽ ആകുന്നത്. പള്ളിയിലെ

യൂത്ത് മൂവമെന്റ് ലീഡറും കോയർ ഗ്രൂപ്പിന്റെ മാഷും ആയിരുന്നു എബി. അന്റോയേക്കാൾ 4

വയസ്സിന് സീനിയർ ആയിരുന്നു എബി. എങ്കിലും, സുഹൃത്തായി ഒരാളെ കണ്ടുകിട്ടിയതിൽ ആന്റോ

സന്തോഷിച്ചു. ഡിഗ്രി പഠനം കഴിഞ്ഞ് പള്ളിയും കോയറും മറ്റുമായി ജീവിച്ച എബി ലുക്കോസ്

കുരുവിള….

ഞായറാഴ്ചകളിലെ പ്രാർത്ഥന കഴിഞ്ഞാൽ അമ്മച്ചിയെ വീട്ടിൽ കൊണ്ട് വിട്ടിട്ട്, ആന്റോ

എബിയുടെ ഒപ്പം കൂടും. സൺ‌ഡേ സ്കൂൾ പിള്ളേർക്ക് എബി ബൈബിൾ പാഠങ്ങൾ പറഞ്ഞു

കൊടുക്കുന്നത് ആന്റോ കൗതുകത്തോടെ കേട്ടിരുന്നു. ഞായറാഴ്ച പള്ളിയിൽ കൂടുന്ന 10-200

ആൾക്കാർ ആന്റോയ്ക് ഒരു അത്ഭുതം ആയിരുന്നു.

“ഇതിനുമാത്രം ആളുകൾ ഈ നാട്ടിൽ ഉണ്ടോ!!!”

ആന്റോ പലപ്പോഴും അത്ഭുതപെട്ടിരുന്നു. ബൈക്കിലും പുതുതായി മേടിച്ച സൈക്കിളിലും ആ

ഗ്രാമത്തിൽ വെറുതേ റോന്തു ചുറ്റുമ്പോൾ കിലോ മീറ്ററുകൾപോകുമ്പോൾ, ഒന്നോ രണ്ടോ പേരെ

കണ്ടാൽ ഭാഗ്യം. പലപ്പോഴും ആ ഗ്രാമത്തിനെ പുതച്ചിരുന്ന പച്ചപ്പും നനവും വീടുകളെ

ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്ന് ആൻറ്റോയ്ക്ക് തോന്നി.

പള്ളിയും മറ്റുമായി നടന്നിരുന്നെങ്കിലും എന്തേലും ഒരു ജോലി വേണം എന്ന് എബി

ആഗ്രഹിച്ചു. “എനിക്ക് ഇംഗ്ലീഷ് ഒന്നും നേരെ ചുവേ സംസാരിക്കാൻ അറിയില്ലെടാ ” എബി

തന്റെ ഒരു കുറവ് പോലെ അന്റോയോട് ഇടക്ക് പറഞ്ഞിരുന്നു. “അതിലൊന്നും കാര്യമില്ല

ചാച്ചാ, ദുബായിലും മറ്റ് ഗൾഫ് റീജിയനിലും മലയാളം തന്നെ ധാരാളം ” എന്ന് പറഞ്ഞ്

അപ്പോഴൊക്കെ ആന്റോ അവനെ ആശ്വസിപ്പിച്ചു. അങ്ങനെ അവരുടെ സൗഹൃദം വളർന്ന്… അവധി

ദിനങ്ങളിൽ ചെറിയ യാത്രകളും ടൗണിൽ പോയി സിനിമ കാണലും ഒക്കെ ആരംഭിച്ചു. അങ്ങനെ കൂടുതൽ

അടുത്തപ്പോൾ, അന്റോ, എബിയുടെ വീടിനെയും വീട്ടുകാരെയും പറ്റി അറിഞ്ഞു.

എബിയുടെ പപ്പാ 12-13 കൊല്ലങ്ങൾക്ക് മുമ്പ് മരിച്ചുപോയി. ഹാർട്ട്‌ അറ്റാക്ക്

ആയിരുന്നു. ഒരു ചേച്ചി ഉള്ളത് കല്യാണം കഴിഞ്ഞ് ഡൽഹിയിൽ താമസിക്കുന്നു. എബിയുടെ

മമ്മി വീട്ടിലെ കാര്യങ്ങളും റബ്ബർ നോക്കലും പശുവിനെ വളർത്തലും ഒക്കെ ആണ്. അങ്ങനെ

ഒരിക്കൽ ഞായറാഴ്ച്ചത്തെ കറക്കം കഴിഞ്ഞ് എബിയെ കൊണ്ടുവിടാൻ പോയപ്പോൾ എബി അന്റോയെ

അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു.

“വാടാ.. ഒന്ന് കേറീട്ട് പോ… മമ്മി എപ്പോളും പറയും നിന്നെ വീട്ടിലോട്ട് വിളിക്കാൻ ..

സൗമ്യനായ എബിയെ വളരെ അധികം ഇഷ്ടപ്പെട്ടിരുന്ന ആന്റോ അവന്റെ ക്ഷണ പ്രകാരം അവരുടെ

വീട്ടിലേക്ക് കയറി. ഓടിവന്ന പട്ടിയെ വീടിന്റെ പിറകിൽ ഉള്ള കൂട്ടിലേക്ക്

പിടിച്ചുകൊണ്ട് പോകുന്നതിനിടയിൽ എബി, ഉച്ചത്തിൽ “മമ്മി… മമ്മി.. ഒന്നിറങ്ങി വന്നേ..

മുമ്പിൽ ആന്റോ നില്കുന്നു ” എന്ന് പറഞ്ഞു. സിറ്റൗട്ടിൽ കാത്തുനിന്ന ആന്റോ അവിടെ

കിടന്നിരുന്ന പള്ളിയുടെ മാഗസിൻ വെറുതേ എടുത്ത് മറിച്ചുനോക്കി നിന്നു. അല്പം

കഴിഞ്ഞപ്പോൾ മുമ്പിലത്തെ ഡോർ അകത്ത് നിന്ന് തുറന്ന് ‘എൽസമ്മ എന്ന ആന്റി’, എബിയുടെ

മമ്മി ഒരു ചിരിയുമായി പുറത്തേക്ക് വന്നു.

“മോനെ…. ഹ.. ഹ.. എന്തിനാ നിൽക്കുന്നെ.. ഇരിക്ക് മോനെ.. “(ചിരിയോടെ )

“ശെരി ആന്റി.. ”

“മോനെ.. അല്ലേൽ ഇങ് അകത്ത് വാ.. ”

“വാടാ. അകത്തിരികാം.. ” പട്ടിയെ പൂട്ടിയിട്ട് അവിടേക്ക് വന്ന എബിയും അതാവർത്തിച്ചു.

“മോന് എന്നെ ഓർമ്മയൊന്നും കാണില്ലായിരിക്കും.. ഇല്ലിയോ.. ” ഫാൻ ഓണാക്കുന്നതിനിടയിൽ

സോഫയിൽ ഇരിക്കുന്ന അന്റോയോട് എൽസമ്മ ചോദിച്ചു.

“ഇല്ലാ… ”

“അതെങ്ങനെ കാണാനാ മമ്മി… ഇവൻ ഇവിടെ വന്നിട് ഇപ്പോൾ ഒരു കൊല്ലമേ ആയുള്ളൂ.. എല്ലാരും

ദുബായിൽ അല്ലിയോ.. ”

“ശെരിയാ.. മോനെ ഇതിനുമുൻപ് കണ്ടത് ഏഴിലോ എട്ടിലോ എന്തോ പഠിക്കുമ്പോഴാ.. പള്ളിയിൽ

വച്ച്…നിങ്ങൾ നാട്ടിൽ അവധിക്ക് വന്ന സമയം… അന്ന് സൂസനുമായി ഒത്തിരി നേരം

സംസാരിച്ചിരുന്നു.. ”

“ആഹ്‌.. ശെരി.. ”

“സൂസനെന്തിയെ.. സുഖമായിട്ടിരിക്കുന്നോ.. ”

“സുഖമായിട്ടിരിക്കുന്നു ആന്റി.. കുഴപ്പമില്ല.. ”

“ഞാൻ മോന് ചായ എടുക്കട്ട്.. ഇരിക്കെ.. ”

“അയ്യോ.. വേണ്ട ആന്റി.. ”

“അയ്യോടാ.. അതുകൊള്ളാം.. വീട്ടിൽ വന്നിട്ട് ഒന്നും കുടിക്കാതെ പോയാൽ എങ്ങനാ.. എബിയേ

നിനക്കും എടുത്തേക്കട്ടെ.. ”

“ശെരി മമ്മി.. ”

അന്റോയുടെ മറുപടിക്ക് കാത്തു നില്കാതെ, എൽസമ്മ ചായ എടുക്കാൻ അടുക്കളയിൽ പോയി.

ആന്റോ വെളിയിൽ ഇറങ്ങി അവരുടെ വീടും പരിസരവും ഒക്കെ നോക്കി. 3 മുറികളും അടുക്കളയും

ഒരു ബാത്റൂമും ഉള്ള ചെറിയ ഒരു വീടായിരുന്നു എബിയുടേത്. വെളിയിൽ മുറ്റത്ത് അല്പം

അകലത്തിൽ ഒരു തൊഴുത്തും അതിൽ രണ്ട് പശുക്കളും.

” മൊത്തം റബ്ബർ ആണല്ലോ.. ”

“മ്മ്…10 ഏക്കർ ഉണ്ട്.. നല്ല ആദായമാ.. രാവിലെ മമ്മിയും ഞാനും 2 കുടുംബശ്രീ

പെണ്ണുങ്ങളും കൂടിയ വെട്ടുന്നെ . ” എബി പറഞ്ഞു.

ആ റബ്ബർതോട്ടത്തിൽ ഒറ്റപെട്ടു നിന്നിരുന്ന ആ വീട് അന്റോയ്ക്ക്‌ അത്ഭുതമായി.

മരങ്ങൾക്കിടയിലൂടെ ദൂരെ കണ്ണെത്താദൂരത് പരന്ന് കിടന്ന പച്ചപ്പ് അവൻ കണ്ടു.

………

“മോനെ.. ഇടക്കൊക്കെ വരണം കേട്ടോ.. ഇവന് ഒരു കൂട്ടും ആകും. സൂസനോട് ഞാൻ

അന്വേഷിച്ചെന്ന് പറയണേ.. ഞങ്ങൾ ഒരുമിച്ചു പഠിച്ചതാ.. ” ചായ കുടിച്ച് തിരികെ പോരാൻ

തുടങ്ങവേ അന്റോയോട് എൽസമ്മ പറഞ്ഞു.

ആന്റോയ്ക് എബി മാത്രമല്ല, അന്ന് മുതൽ അവരുടെ വീടും എബിയുടെ മമ്മിയും പ്രിയപ്പെട്ടവർ

ആയി.

“അയ്യോ… പിന്നെ എനിക്കറിയില്ലിയോ അവളെ… പാവമാ അവൾ.. എപ്പോൾ കണ്ടാലും നല്ല സ്നേഹമാ…

അവളുടെ മോൻ ഇപ്പോൾ എന്തെടുക്കുവാ.. ” എബിയുടെ വീട്ടിലെ തന്റെ സന്ദർശനത്തിനെ പറ്റി

ആന്റോ അവന്റെ അമ്മയോട് ഫോണിൽ പറഞ്ഞപ്പോൾ അവർ പ്രതികരിച്ചു.

“അവൻ നിന്നെക്കാളും നാലഞ്ചു വയസ്സിന് മൂത്തതല്ലേ.. ജോലിയൊന്നും നോക്കുനില്ലേ.. ”

“ഉണ്ട്.. നാട്ടിൽ നിന്ന് എങ്ങോട്ടേലും പോകണം എന്ന് എബി പറയാറുണ്ട് ”

അടുത്ത വേനൽ അവധിക്ക് ദുബായിൽ പോകുമ്പോൾ പപ്പയോട് എബിയേ പറ്റി പറയണം എന്ന്

അന്റോയ്ക്ക് ഒരു തോന്നൽ ഉണ്ടായി.

നാട്ടിൽ, തന്റെ വീട് കഴിഞ്ഞാൽ സ്വാതന്ത്ര്യത്തോടെ ചെന്ന് കേറാൻ പറ്റുന്ന ഒരു ഇടമായി

അന്റോയ്ക്ക് എബിയുടെ വീട്. അവനോട് സ്നേഹമായി പെരുമാറിയിരുന്ന എൽസമ്മ എന്ന അവന്റെ

സുഹൃത്തിന്റെ അമ്മയെ അവൻ വളരെ ബഹുമാനത്തോടെ മാത്രമേ നോക്കിയിരുന്നുള്ളു….. 1 കൊല്ലം

മുമ്പുള്ള ഡിസംബർ രാത്രി വരെ.

ആന്റോ എഞ്ചിനീയറിംഗ് 3ആം കൊല്ലം പഠിക്കുന്ന വർഷം. 2ആം കൊല്ലം വേനൽ അവധിക്ക്

പോയപ്പോൾ ആന്റോ അവന്റെ അപ്പനോട് എബിയുടെ കാര്യം പറഞ്ഞു. ഒരു പാസ്പോർട്ട്‌ ഒപ്പിച്ച്

വച്ചാൽ ഒരു കൊല്ലത്തിനകം എബിയ്ക്കു ഒരു ചെറിയ ജോലി ശരിപ്പെടുത്തി കൊടുക്കാം എന്ന്

അവന്റെ അപ്പൻ പറഞ്ഞു. അവധി കഴിഞ്ഞ് ചെന്ന്, ആ വാർത്ത എബിയുടെ വീട്ടിൽ പറഞ്ഞപ്പോൾ

എല്ലാവർക്കും ഭയങ്കര സന്തോഷമായി. “എന്റെ മാതാവേ.. എന്റെ കുഞ്ഞിന്റെ ആഗ്രഹം നീ

സാധിച്ചു കൊടുത്തല്ലോ ” എന്ന് പറഞ്ഞ് എൽസമ്മ കണ്ണീർ തൂകിയപ്പോൾ എബി അവന്റെ മമ്മിയെ

കെട്ടിപിടിച്ചു.

മാസങ്ങൾ കുറച്ചുപോയി. എബി ഒരു പാസ്പോർട്ട്‌ തരപ്പെടുത്തി, ദുബായിലേക്കുള്ള

യാത്രക്ക് തയാറെടുപ്പുകൾ നടത്തി കൊണ്ടിരുന്നു. അടുത്ത കൊല്ലം ഒരു ഫെബ്രുവരി

ആകുമ്പോൾ ചെല്ലാൻ അന്റോയുടെ പപ്പാ വിവരം അറിയിച്ചു.

“എടാ… നമ്മുക്ക് ഈ ക്രിസ്മസ് അടിച്ചുപൊളിക്കണം. പപ്പ മരിച്ചതിന് ശേഷം മമ്മി ഒന്ന്

നന്നായി ചിരിച്ചിരുന്നില്ല. എനിക്ക് ജോലി ശെരിയാകും എന്ന് കേട്ടപ്പോൾ അത് മാറി.

ഞാൻ പോയാൽ പിന്നെ എന്നാ ലീവിന് വരിക എന്ന് പറയാൻ പറ്റില്ല……”. ക്രിസ്മസ്സിന്

പള്ളിയുടെ പരിപാടികൾക്കായി സാധനങ്ങൾ വാങ്ങാൻ കോട്ടയത്ത്‌ പോയപ്പോൾ എബി അന്റോയോട്

പറഞ്ഞു.

2 കൊല്ലം കൊണ്ട് പള്ളികാര്യങ്ങളിൽ അല്പം സജീവമായി ആന്റോ. എബിയുമായുള്ള

സൗഹൃദമായിരുന്നു ഒരു കാരണം. ക്രിസ്മസ് അവധി ആയപ്പോൾ പള്ളിയിലെ കരോളിനും മറ്റും

ആന്റോ മുന്നിട്ടിറങ്ങി. എബിയുടെ ആഗ്രഹംപോലെ അവർ ക്രിസ്മസ് അടിച്ചിപൊളിച്ചു. ശേഷം

ന്യൂഇയർ വരവേൽക്കാൻ അവർ ഒരുങ്ങി.

ന്യൂഇയർ തല്ലേന്ന് രാത്രി എല്ലാവരും പള്ളിയിൽ ഒത്തുകൂടിയിരുന്നു. രാത്രി കുർബാനക്ക്

മുമ്പ് അമ്മച്ചിയെ ആന്റോ വീട്ടിൽ കൊണ്ട് വിട്ടു. പ്രായത്തിന്റെ ബുദ്ധിമുട്ട് കാരണം

ഉറക്കം കളയാൻ വയ്യ. തിരികെ പള്ളിയിൽ എത്തിയപ്പോൾ താഴെ റോഡിൽ കാത്തു നിൽക്കുന്ന

എബിയെ കണ്ടു.

“എടാ നീ വീട്ടിൽ വരെ പോയി മമ്മിയെ വിളിച്ചുകൊണ്ടുവരാമോ.. മമ്മി സന്ധ്യക്ക്‌ വീട്ടിൽ

പോയി. രാത്രി കുർബാനക്ക് വിളിക്കാൻ വരാം എന്ന് ഞാൻ പറഞ്ഞതാ” ബൈക്കിൽ ഇരുന്ന

അന്റോയോട് എബി ചോദിച്ചു.

“ചാച്ചൻ പൊക്കോ.. ഞാൻ ബൈക്ക് തരാം.. ” ആന്റോ പറഞ്ഞു.

“ഇവിടെ ഒരുക്കം ഒന്നും റെഡി ആയില്ലടാ.. അതാ.. ഇപ്പോൾ തന്നെ സമയം 9:30 ആയി.. ”

“ശെരി ഞാൻ പൊക്കോളാം ”

ബൈക്കുമായി ആന്റോ എബിയുടെ വീട്ടിലേക്ക് പോയി. വീടിന്റെ മുമ്പിലെത്തിയ ആന്റോ

ഗേറ്റിന് വെളിയിൽ ബൈക്ക് വച്ചിട്ട് അകത്ത് പോയി. സ്നേഹത്താൽ ഓടി വന്ന ടിപ്പുവിനെ

പിടിച്ചു മാറ്റി അവൻ വീടിന്റെ കാർപോച്ചിൽ എത്തി. ഡോർ തുറന്നിട്ടിരുന്നു അകത്ത്

വെട്ടവും ഉണ്ട്. രാത്രി ആയതിനാൽ ആകാം.. ‘ഞാൻ വന്നു ‘ എന്ന് വിളിച്ചു കൂവാൻ

അന്റോയ്ക്ക് തോന്നിയില്ല. അവൻ കാളിങ് ബെൽ അടിച്ചു.

“എടാ…ഞാൻ ഇപ്പോൾ വരുന്നേ.. ” എൽസമ്മ അകത്ത് നിന്ന് വിളിച്ചു പറഞ്ഞു. എബിയാണെന്ന്

കരുതി ആകണം.

“മോനെ.. അകത്ത് കുറച്ച് പായസം ഇരിക്കുന്നു.. അതെടുത്ത് കുടി.. ”

താൻ സ്ഥിരം ചെല്ലാറുള്ള വീട്.. അവിടെ താൻ അപരിചിതൻ അല്ല എന്ന് അന്റോയ്ക്ക് അറിയാം.

ആ പൂർണ സ്വാതന്ത്ര്യത്തോടെ അവൻ അകത്തേക്ക് കയറി

“ആന്റി ഞാനാ വന്നേ………. ” എന്ന് പറഞ്ഞ് തീരും മുമ്പേ എൽസമ്മ അവരുടെ റൂമിൽ നിന്നും

ഇറങ്ങി വന്നു. വെള്ള അടിപാവാടയും കറുത്ത ബ്രായും മാത്രമായിരുന്നു അവരുടെ വേഷം.

കാലങ്ങളാൽ ഉള്ള കഷ്ടപ്പാടിൽ എൽസമ്മയുടെ ഉറച്ച, വെളുത്ത, ശരീരത്തിലെ മുഴുപ്പുകൾ 50ആം

വയസിലും ആരെയും ഹരം കൊള്ളിക്കുന്നതായിരുന്നു. പ്രത്യേകിച്ച് അവരുടെ ഉരുണ്ട് കൊഴുത്ത

മുലകളും നടുവിലെ വിടവും.

“അയ്യോ… ആന്റോ ആയിരുന്നോ… ” എന്ന് പറഞ്ഞ് ജാള്യതയോടെ മുറിക്കുള്ളിലേക് എൽസമ്മ

മറഞ്ഞു. അന്റോ ആകെ വല്ലാതായെങ്കിലും അവനിലുള്ളിലെ പുരുഷൻ അപ്പോൾ കണ്ട കാഴ്ച്ച

മനസിലേക്ക് ഒപ്പിയെടുത്തു. എൽസമ്മ ആന്റിയെ, എബിയുടെ മമ്മിയെ, അവൻ ഒരിക്കലും കാമ

കണ്ണുകളാൽ നോക്കിയിരുന്നില്ല. പക്ഷേ ആ സംഭവം അന്റോയുടെ മനസ്സിൽ, അവൻ അറിയാതെ, ഒരു

കനൽ ഉണ്ടാക്കി. താൻ കണ്ടിരുന്ന, അയഞ്ഞ നൈറ്റികുള്ളിലും സാരിക്കുള്ളിലും അങ്ങനൊരു

ഭംഗി ഒളിച്ചിരുന്നത് അവൻ അന്നാണ് അറിഞ്ഞത്.

“അമ്മച്ചിയെ കൊണ്ടുവിട്ടോ.. ” എന്ന ചോദ്യം മാത്രമാണ് പള്ളിയിലേക്കുള്ള യാത്രയിൽ അവർ

തമ്മിൽ മിണ്ടിയത്. നടന്ന സംഭവം എൽസമ്മയിലും അല്പം നാണക്കേട് ഉണ്ടാക്കി.

കുർബാനക്കിടെ എൽസമ്മയെ ആന്റോ പിറകിൽ നിന്ന് നോക്കിക്കൊണ്ടിരുന്നു. ബ്ലൗസിൽ നിറഞ്ഞ്

തിളങ്ങിയ അവരുടെ ഉറച്ച പുറം ഭാഗം അവൻ കൊതിയോടെ നോക്കി.

ആ രാത്രി ഒരു തുടക്കം ആയിരുന്നു. പിന്നീട് എബിന്റെ വീട്ടിൽ പോകുമ്പോൾ എല്ലാം ആന്റോ

എന്തോ പ്രേരണയാൽ എൽസമ്മയെ കാമ കണ്ണുകളാൽ നോക്കി.സൗഹൃദം നശിക്കാതിരിക്കാൻ വേണ്ടി

ആന്റോ എബിയുടെ മുമ്പിൽ നല്ലൊരു സുഹൃത്തായും എൽസമ്മയുടെ മുമ്പിൽ മകനെപോലെ ഒരുവനായും

നന്നായി അഭിനയിച്ചു. എങ്കിലും, ആർക്കും സംശയം തോന്നാതെ, ആരും ശ്രദ്ധിക്കാത്തപ്പോൾ

എൽസമ്മയുടെ ഉറച്ചതെങ്കിലും അല്പം തടിയുള്ള ശരീരത്തിലെ മാറിന്റെയും ചന്തിയുടെയും

മുഴുപ്പും വടിവും അവരുടെ വിടർന്ന ചുണ്ടുകളും എല്ലാം നോക്കി ആന്റോ വെള്ളം ഇറക്കി.

അന്റോയുടെ ഭ്രമകല്പനകളിൽ സ്ഥിരസാന്നിധ്യമായി അവന്റെ സുഹൃത്തിന്റെ മമ്മി.

അങ്ങനെ എബി ദുബായിലേക്ക് പറക്കേണ്ട ദിവസം വന്നു. ദുബായിൽ അൽ-അവീർ എന്ന സ്ഥലത്ത്

അന്റോയുടെ അപ്പന്റെ സുഹൃത്ത് ഒരു വലിയ ഫാം നടത്തുന്നുണ്ട്. അവിടുത്തെ അക്കൗണ്ടിങ്

അപ്പ്രെന്റിസ് ആയി എബിക്ക് തുടങ്ങാം. ഫെബ്രുവരി മാസാവസാനം ഒരു ഞായറാഴ്ച,

തിരുവനന്തപുരത്ത് നിന്നായിരുന്നു ഫ്ലൈറ്റ്. യാത്ര അയക്കാൻ വീട്ടിൽ വന്ന പള്ളിയിലെ

അച്ഛന്റെ അനുഗ്രഹം വാങ്ങിയതിന് ശേഷം കണ്ണുനീർ പൊഴിച്ചിരുന്ന അവന്റെ മമ്മിയെ എബി

കെട്ടിപിടിച്ചു കരഞ്ഞു.

“പോയി വാ മോനെ…. കർത്താവ് എപ്പോളും കൂടെകാണും.. ” സന്തോഷത്താൽ കരഞ്ഞിരുന്ന എബിയുടെ

കവിളിൽ ഒരു ഉമ്മ നൽകുന്നതിനിടയിൽ കണ്ണ് നീർ തുടച്ചുകൊണ്ട് എൽസമ്മ പറഞ്ഞു.

“ഫ്ലൈറ്റിൽ കേറുന്നതിന് മുമ്പ് വിളിക്കാം മമ്മി… ”

തിരുവനന്തപുരതേക്ക് ആന്റോ മാത്രമേ എബിയുടെ ഒപ്പം പോയുള്ളു. തിരിവനന്തപുരത്തേക്ക്

എല്ലാ ഞായറാഴ്ചയും വൈകുന്നേരം ആന്റോ പോകുന്നതാണല്ലോ…

ചെക്ക് ഇന്നിന് ശേഷം എല്ലാം ഓക്കേ ആണെന്ന് ഉറപ്പാക്കി ആന്റോ എയർപോർട്ടിൽ നിന്ന്

തന്റെ ഹോസ്റ്റലിലേക്ക് തിരിക്കാൻ തുടങ്ങി. വളരെ നല്ലൊരു സുഹൃത്തിനെ തനിക്ക് മിസ്സ്‌

ആകാൻ തുടങ്ങുകയാണ് എന്ന് ചിന്ത അന്റോയേയും വിഷമിപ്പിച്ചു.

എബി കുറച്ചു നേരം അന്റോയെ കെട്ടിപിടിച്ചു നിന്നു.

“ശെരി മോനെ… ഞാൻ പോട്ടെ.. ”

“ഹാപ്പി ആയി ഇരി അച്ഛാച്ച .. യേശു അപ്പച്ചൻ എല്ലാം ശെരി ആക്കും ”

“ഓക്കേ.. ഞാൻ വിളിക്കാമെടാ.. പിന്നെ.. ഡാ. ഞാൻ ഒരു കാര്യം പറയട്ടെ.. ” എന്തോ ഒന്ന്

പറയാൻ മടി ഉള്ളത് പോലെ എബി പെരുമാറി.

“എന്താ അച്ഛാച്ച.. ”

“ഡാ.. നിന്നോട് പറയേണ്ട ആവശ്യമില്ല എന്ന് അറിയാം.. എന്നാലും.. എന്റെ ഒരു

സമാധാനത്തിന്..

മമ്മി ഒറ്റക്കെ ഉള്ളു.. നീ നിന്റെ സ്വന്തം മമ്മിയെ പോലെ നോക്കിക്കോണം.. ”

എബിയുടെ ആ ഡയലോഗ് സുഖമില്ലാത്ത ഒരു മനസോടെ കേട്ട ആന്റോ “അച്ചാച്ചൻ ടെൻഷൻ

അടിക്കാതെ…ഞാൻ നോക്കിക്കോളാം.. ” എന്ന ഉറപ്പ് കൊടുത്തു.

“അറിയാമട… മമ്മി പണ്ടുമുതലേ സ്വന്തം കാലിലാ.. എന്നെയും ചേച്ചിയെയും വളർത്തിയതും

എല്ലാം ഒറ്റക്ക.. എന്നാലും പ്രായമായി വരുവാ.. എന്തെങ്കിലും ഒരു ആവശ്യം വന്നാൽ നീ

കാണുമല്ലോ എന്ന ധൈര്യത്തിലാ ഞാൻ പോകുന്നെ.. ”

“അറിയാം ചാച്ചാ… അഥവാ ഞാൻ ഇവിടാണെങ്കിൽ വീട്ടിൽ വിളിച്ച് പോളി ചാച്ചനെയോ ഭാര്യയെയോ

വിടാം. ”

ഒന്ന് ചിരിച് ടാറ്റാ കൊടുത്ത് എബി പോയി. ആന്റോ അവന്റെ കോളേജ് ഹോസ്റ്റലിലേക്കും.

‘സ്വന്തം മമ്മിയെ പോലെ നോക്കണം’ എന്ന എബിയുടെ ഡയലോഗ് അന്റോക്ക് എബിയുടെ മമ്മിയോട്,

എൽസമ്മയോട്, തോന്നിയിരുന്ന കാമ കനലുകളെ കെടുത്തി കളഞ്ഞു. എന്തോ ഒരു ‘ശുദ്ധീകരണം’

കഴിഞ്ഞത് പോലെ അന്റോക്ക് തോന്നി. ഹോസ്റ്റലിലേക്കുള്ള വഴിയിൽ ഓട്ടോയിൽ ഇരുന്ന് എബി

നൽകിയ അവന്റെ മമ്മിയുടെ നമ്പറിൽ ആന്റോ വിളിച്ചു.

“ഹലോ.. ”

“ഹലോ ആന്റി.. ഇത് ഞാനാ ആന്റോ.. എബിയാ നമ്പർ തന്നെ.. ”

“ആന്റോ മോനെ.. ആഹ്‌ .. അവനോടു ഞാൻ മൊബൈൽ ഒന്നും വേണ്ട എന്ന് പറഞ്ഞതാ.. ലാൻഡ്‍ഫോൺ

ഉള്ളത് തന്നെ ചുമ്മാതെ ഇരിക്കുന്നു….അവൻ കയറി….ഇല്ലിയോ മോനെ.. അവൻ വിളിച്ചു വച്ചതെ

ഉള്ളു.. ”

“ആഹ്‌.. കയറി ആന്റി.. എന്നിട്ടാ ഞാൻ തിരിച്ചെ.. ”

“അവൻ പറഞ്ഞായിരുന്നു മോനെ… കർത്താവ് കാത്തു.. കുഞ്ഞിന് കുഴപ്പം ഒന്നും ഉണ്ടാകാതെ

ഇരുന്നാൽ മതിയായിരുന്നു. ”

“ഇനി കുഴപ്പം ഒന്നും ഇല്ലാ ആന്റി.. ”

“മോൻ കഴിച്ചോ…. ”

“ഇല്ല ആന്റി.. കോളേജിൽ ചെല്ലട്ടെ… പിന്നെ ആന്റി.. ചാച്ചൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്

എന്തേലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ ചെല്ലണം എന്ന്.. അതുകൊണ്ട് എന്ത് ആവശ്യം

ഉണ്ടെങ്കിലും വിളിക്കാൻ മടിക്കണ്ട.. ”

“അയ്യോ.. എന്തിനാ ഞാൻ മടിക്കുന്നെ മോനെ.. ഞാൻ ഇയടേയും എബിയോട് പറഞ്ഞതെ ഉള്ളു

കർത്താവാ ഇപ്പോൾ അന്റോയെ നാട്ടിൽ കൊണ്ടുവന്നെ എന്ന്.. ഒരു മോൻ ജോലിക്ക് നാട് വിട്ട്

പോകുമ്പോൾ എനിക്ക് മറ്റൊരു മോനെ ഇവിടെ തന്നല്ലോ.. ”

“ആഹ്‌…ശെരിയാ..” മൊറാലിറ്റിയുടെ വേദനയാർന്നൊരു കുത്ത് അന്റോയ്ക്ക് മനസ്സിൽ കിട്ടി.

“എന്നാൽ ശെരി മോനെ.. വരുമ്പോൾ ഇങ്ങോട്ട് വാ..”

“ശെരി ആന്റി “..അല്പം വിഷമത്തോടെ ആണ് ആന്റോ ഫോൺ വച്ചത്. താൻ എന്തുമാത്രം

അധഃപതിച്ചിരിക്കുന്നു എന്ന് ആന്റോ ഓർത്തു. സ്വന്തം സഹോദരനെപോലെ കരുതുന്ന ഒരു

സുഹൃത്തിന്റെ അമ്മയെ, സ്വന്തം മകനെ പോലെ തന്നെ കാണുന്ന ഒരു സ്ത്രീയെ താൻ

രതിചിന്തകൾക്കായി ഉപയോഗിച്ചില്ലേ എന്ന കുറ്റബോധം ഉണ്ടായി അന്റോയ്ക്ക്. ഇനി അത്‌

വേണ്ട എന്ന ഒരു ചിന്ത അന്റോയിൽ ആരൂഢമായി. എന്നാൽ വികൃതികൾ മടുക്കാത്ത ദൈവം മറ്റൊരു

സന്ദർഭം ഉണ്ടാക്കികൊടുത്തു… സെപ്റ്റംബർ മാസത്തിലെ ഒരു ദിവസത്തിൽ.

നാലാം കൊല്ലമായതുമുതൽ പഠന തിരക്കിലായി ആന്റോ. നാട്ടിൽ ഇപ്പോൾ മാസത്തിൽ ഒരിക്കൽ

മാത്രമേ വരാൻ കഴിയുന്നുള്ളു. മൂന്നാം കൊല്ലം അവസാനം വേനൽ അവധിക്ക് ദുബായിൽ പോയപ്പോൾ

ആന്റോ എബിയെ പോയി കണ്ടു. എബി നല്ല ഹാപ്പി ആണെന്ന് എൽസമ്മയോട് ആന്റോ പറഞ്ഞപ്പോൾ

അവരുടെ മുഖത്ത് സന്തോഷം വിരിഞ്ഞു. നാട്ടിൽ വരുമ്പോൾ ഒക്കെ എൽസമ്മയെ, എബിയുടെ

മമ്മിയെ, ആന്റോ പോയി കാണും. അവർക്ക് വേണ്ടി അത്യാവശ്യം അവരെ കടയിൽ കൊണ്ടുപോവുകയും

സാധനങ്ങൾ മേടിച്ച് നൽകുകയും ബില്ലുകൾ എന്തേലും അടക്കാൻ ഉള്ളതിന് ഒക്കെ പോവുകയും

ചെയ്തു. എല്ലാത്തിനും എൽസമ്മ കർത്താവിനോട് നന്ദി പറഞ്ഞു. അന്റോയും എൽസമ്മയെ തന്റെ

‘നാട്ടിലെ മമ്മിയായി’ മനസ്സിൽ പതിയെ പതിയെ പ്രതിഷ്ടിച്ചു. അവനും എൽസമ്മയെ ‘മമ്മി’

എന്ന് വിളിക്കാൻ തുടങ്ങി.

അങ്ങനെ… സെപ്റ്റംബർ മാസത്തിലെ ഒരു ശനിയാഴ്ച ദിവസം. രണ്ട് ആഴ്ചത്തെ ഇടവേളക്ക് ശേഷം

ആണ് ആന്റോ നാട്ടിൽ എത്തിയത്. പഠന തിരക്ക് തന്നെ കാരണം….

പള്ളിവക 2 ദിവസത്തെ വേളാങ്കണ്ണി ടൂർ കഴിഞ്ഞ് എൽസമ്മ അന്ന് രാവിലെ എത്തിക്കാണും

എന്ന് അന്റോയ്ക്ക് അറിയാം. ടൂർ പോകുന്ന കാര്യം എബിയും എൽസമ്മയും ഫോൺ ചെയ്തപ്പോൾ

അന്റോയോട് പറഞ്ഞിരുന്നു.

“നീ ഇപ്പോൾ നാട്ടിൽ അങ്ങനെ ചെല്ലാറില്ല എന്ന് മമ്മി കംപ്ലയിന്റ് പറയുന്നുണ്ടേ… ഹാ

ഹാ ഹാ.. ” എബി ഫോണിൽ പറഞ്ഞു.

“ലാസ്റ്റ് ഇയറിന്റെ തിരക്കാ ചാച്ചാ… ഈ ശനിയാഴ്ച ഞാൻ പോകുന്നുണ്ട്.. രാവിലെ

ആകുമ്പോഴത്തേക്കും ടൂർ കഴിഞ്ഞ് എത്തുമെന്ന് മമ്മി പറഞ്ഞാരുന്നു.. ”

രാവിലെ ഒരു 10:30 ആയപ്പോൾ ആന്റോ എബിയുടെ വീട്ടിൽ ചെന്നു. ഓടിവന്ന പട്ടിയെ

വെട്ടിച്ചു മാറ്റി ബൈക്ക് കാർപോച്ചിൽ വച്ച്, ആന്റോ കാളിങ് ബെൽ അടിച്ചു..

“എടാ ചെറുക്കാ… നീ എവിടാടാ.. നിന്നെ കാണാൻ ഇല്ലല്ലോ.. ” ഓടിവന്ന് ഡോർ തുറന്ന്

നൈറ്റിയുടെ ബട്ടനുകൾ ഇടുന്നതിനിടയിൽ എൽസമ്മ ചോദിച്ചു.

“ഞാൻ ഭയങ്കര ബിസി അല്ലെ മമ്മി.. I’m an engineering student you know.. “.

“എന്തൊരു ജാടയാടാ…. ഹാ ഹാ ഹാ.. പോ ചെറുക്കാ.. “അന്റോയുടെ കവിളിൽ സ്നേഹത്തിന്റെ

മുനവെച്ച ഒരു കുത്ത് കൊടുത്തു എൽസമ്മ. കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം കണ്ടതിന്റെ

സന്തോഷത്തിൽ ആയിരുന്നു ഇരുവരും.

“മമ്മി വന്നതേ ഉള്ളോ.. ”

“അല്ല മോനെ.. 5:30 ആയപ്പോൾ വന്നതാ.. വീടൊന്ന് വൃത്തിയാക്കി, ആഹാരവും കഴിച്ചിട്ടു

ഇപ്പോൾ കുളിച്ചതേ ഉള്ളു.. ”

അകത്ത് കയറി സോഫയിൽ ഇരുന്ന് ആന്റോ മൊബൈലിൽ കുത്താൻ തുടങ്ങി.

“മോനെ ചായ എടുക്കട്ടേ.. ” അടുക്കളയിൽ നിന്ന് എൽസമ്മ വിളിച്ച് ചോദിച്ചു.

“വേണ്ട മമ്മി… ഞാൻ ഇപ്പോൾ കഴിച്ചതെ ഉള്ളു. ”

അല്പം കഴിഞ്ഞപ്പോൾ എൽസമ്മ ഗസ്റ്റ് റൂമിലേക്ക്‌ വന്നു.

“മോനെ.. നീ ഇപ്പോ പോകുമോ.. ”

“ഏഹ്ഹ്… വരാത്തപ്പോൾ അതിന്റെ കംപ്ലയിന്റ്.. വരുമ്പോൾ ഓടിച്ചു വിടുവാണോ.. എന്നതാ

ഇത്.. ” ആന്റോ കളിയായി പറഞ്ഞു.

“ആയ്യോാ…ഈ ചെറുക്കന്റെ നാക്ക്… എന്നാൽ ഒരു കാര്യം ചെയ്യ് നീയും കൂടെ വാ.. ”

ഭിത്തിയിലെ ആണിയിൽ തൂക്കിയിരുന്ന വീടിന്റെ താക്കോൽ എടുക്കുന്നതിനിടെയിൽ എൽസമ്മ

പറഞ്ഞു.

“ഏഹ്ഹ്… എങ്ങോട്ടാ… ”

“രണ്ട് ദിവസമായെ പോയിട്ട്… റബ്ബർ ഒക്കെ വെട്ടിയോ.. അതോ പെണ്ണുങ്ങൾ ഉഴപ്പിയോ എന്ന്

നോക്കണം. ഇല്ലെന്നുണ്ടെങ്കിൽ നാളെ രാവിലെ നല്ല വർത്തമാനം പറയണം.. ”

“ഇങ്ങനെ ഒരു ബൂർഷ്വാസി ആകാതെ മമ്മി.. ”

അന്റോയ്ക്കൊപ്പം എൽസമ്മയും ഉറക്കെ ചിരിച്ചു.

മുറ്റം വിട്ട് തോട്ടത്തിൽ ഇറങ്ങിയപ്പോൾ അവിടെ നിന്നിരുന്ന ആദ്യ നിരയിലെ റബ്ബർ

മരങ്ങൾ വെട്ടിയത് ആന്റോ കണ്ടു. “വെട്ടിയിട്ടുണ്ടല്ലോ.. ”

“ഇവിടൊക്കെ വെട്ടും.. അല്ലേൽ ഞാൻ കാണും എന്ന് അറിയാം…” തോട്ടത്തിന്റെ അകത്തേക്ക്

നടന്ന് പോകുന്നതിനിടയിൽ എൽസമ്മ പറഞ്ഞു. ആന്റോ അവരെ പിന്തുടർന്നു. നിരനിരയായി

നിന്നിരുന്ന റബ്ബർ മരങ്ങൾ പിന്നിട്ട് അവർ നടന്ന് കൊണ്ടിരുന്നു. ഇടക്കിടെ എൽസമ്മ

റബ്ബർ വെട്ടിയിട്ടുണ്ടോ എന്ന് നോക്കുകയും കറ വീഴുന്ന ചിരട്ട നേരെ ആക്കി

വെയ്ക്കുകയും ചെയ്തു. എന്തോ മൂളിപ്പാട്ടും പാടി പിന്നാലെ നടക്കുകയായിരുന്നു ആന്റോ.

ഇടവപാതിയുടെ കാർമേഘങ്ങൾ പതിയെ ഇരുണ്ട് കയറുന്നതും ആ റബ്ബർ തോട്ടത്തിൽ ഇരുട്ട്

വ്യാപിക്കുന്നതും ആന്റോ അറിഞ്ഞു.

“മമ്മിയെ.. മഴ ഇപ്പോൾ പെയ്യുമായിരിക്കും.. ”

“ശെരിയാ…കുട എടുക്കേണ്ടതായിരുന്നു.. സാരമില്ല.. പെയ്താൽ റബ്ബർ അടിക്കുന്ന സ്ഥലം

ഉണ്ടല്ലോ.. അവിടെ കയറി നിൽക്കാം.. ”

“അതെവിടാ…. ”

“നീ കണ്ടിട്ടില്ലിയോ… ”

“ഇല്ല.. എബി ചാച്ചന്റെ കൂടെ വന്നപ്പോൾ ഇത്രെ ദൂരം വന്നിട്ടില്ല.. ”

“ദേ മോനെ.. ഈ കയറ്റം അങ്ങോട്ട് കയറി ഇറങ്ങുന്നിടത്.. ” എൽസമ്മ പറഞ്ഞു.

3 നിരകൾ കൂടി കഴിഞ്ഞാൽ അടുത്ത 3-4 റബ്ബർ നിരകൾ നില്കുന്നത് ഒരു 10-11 മീറ്റർ

പൊക്കത്തിൽ ചെറിയ ചരിവുള്ള ഒരു ചരൽ കുന്നിലാണ്.

മഴക്ക് മുന്നോടി ആയി അല്പം ശക്തിയിൽ കാറ്റ് വീശാൻ തുടങ്ങി. ഒന്ന് രണ്ട് തുള്ളികൾ

പൊഴിഞ്ഞോ എന്ന് ആന്റോ സംശയിച്ചു.

“അങ്ങോട്ട്‌ നീങ്ങാമെടാ.. തിരിച് വീട്ടിലോട്ട് നടന്നാൽ ചിലപ്പോൾ നന്നായി നനയും.. ”

“അവിടെ നിന്നാൽ നനയത്തില്ലേ.. ”

“അയ്യോ.. ഇല്ല മോനെ… ഷീറ്റ് ഒക്കെ ഇട്ടേക്കുന്നതല്ലിയോ.. നല്ല സ്ഥലം ഉണ്ട്.. വാ..”

ചെറിയ കുന്ന് കയറുന്നതിനിടയിൽ എൽസമ്മ പറഞ്ഞു.

നല്ല ഇരുട്ട് വ്യാപിച്ചിരുന്നു. നല്ല ശക്തിയായി കാറ്റ് വീശി ഇലകളും ചുള്ളികമ്പുകളും

അടർന്ന് വീണുകൊണ്ടിരുന്ന് തോട്ടം ആകെ ബഹളമയമായി. ഒപ്പം മറ്റെന്തോ ‘ശബ്ദം’ കൂടി

കേൾക്കുന്നതായി അന്റോയ്ക്ക് തോന്നി. എന്താണത് എന്ന് അന്റോയ്ക് മനസിലായില്ല..പതിഞ്ഞ

ഒരു ‘നിലവിളി’ പോലെ തോന്നി.

“മമ്മിക്ക് കേൾക്കാമോ.. ശബ്….” എൽസമ്മയുടെ പിറകെ കയറ്റം കയറുന്നതിനിടയിൽ ആന്റോ

ചോദിക്കാൻ തുടങ്ങവേ തന്റെ മുമ്പിൽ നടന്നിരുന്ന എൽസമ്മ, നടത്തം നിർത്തി, എന്തോ കണ്ട്

ഭയന്ന് പതിയെ റബ്ബർ മരത്തിന്റെ പിറകിൽ ഒളിച്ചതായി കണ്ടു. എന്താണെന്ന്

മനസിലായില്ലെങ്കിലും അന്റോയും ശബ്ദം ഒന്നും ഉണ്ടാക്കാതെ ചെന്ന് എൽസമ്മയുടെ പിറകിൽ

നിന്ന് അവരുടെ തലക്ക് മുകളിലൂടെ നോക്കി. ആ കാഴ്ച കണ്ട് അന്റോയും എൽസമ്മയെ പോലെ

സ്ഥബ്ധനായി.

അവരിൽ നിന്ന് ഒരു 30 മീറ്റർ അകലത്ത്, കുന്നിന് താഴെ ഉള്ള റബ്ബർ ഷീറ്റ് അടിക്കുന്ന

ചെറിയ പുരയിൽ രണ്ട് പേർ പൂർണ നഗ്നരായി നിന്ന് ഭോഗിക്കുന്നു. അവർ രതിമൂർച്ചയുടെ

വക്കിൽ എത്തിനിൽക്കുകയാണ് എന്ന് അവർ ഉച്ചത്തിൽ ഉണ്ടാക്കിയിരുന്ന സീൽക്കാര

ശബ്ദങ്ങളിൽ നിന്ന് മനസിലായി.

“അത്‌ ശ്രീജ ചേച്ചി അല്ലെ…. ” ആളെ മനസിലായ ആന്റോ പതിഞ്ഞ ശബ്ദത്തിൽ എൽസമ്മയുടെ

പിറകിൽ നിന്ന പറഞ്ഞു.

റബ്ബർ വെട്ടാൻ വരുന്ന രണ്ട് സ്ത്രീകളിൽ ഒരാളായിരുന്നു ശ്രീജ എന്ന 40കാരി.

ചിലപ്പോഴൊക്കെ, ആന്റോ, എബിയുടെ വീട്ടിൽ വരുമ്പോൾ അടുക്കളയിൽ എൽസമ്മയോട് കുശലം

പറയുന്ന ശ്രീജയെ കണ്ടിട്ടുണ്ട്. കറുത്ത് നല്ല വടിവൊത്ത ശരീരവും പരന്ന വട്ട മുഖവും

ഉള്ള ആ സ്ത്രീ വളരെ സ്നേഹത്തോടെ പെരുമാറിയിരുന്നു. “സുഖമാണോ മോനെ.. ” എന്ന്

പലപ്പോഴും അവനോട് ചോദിച്ചിട്ടുമുണ്ട്. അവരെ ‘ഇങ്ങനെ’ കാണേണ്ടി വരുമെന്ന് ആന്റോ

വന്യസ്വപ്നങ്ങളിൽ പോലും കരുതിയില്ല.

“ആഹ്‌… ശ്രീജയാ.. ” അന്റോയുടെ ചോദ്യത്തിൽ സ്വബോധത്തിൽ വന്ന എൽസമ്മ നിന്നനിപ്പിൽ

ശബ്ദം താഴ്ത്തി മറുപടി പറഞ്ഞു. സന്ദർഭത്താൽ അന്റോയുടെയും എൽസമ്മയുടെയും

ഹൃദയമിടിപ്പ് വേഗത്തിൽ ആയി. അവിടെ നിന്ന് നീങ്ങണം എന്നുണ്ടെങ്കിലും അനങ്ങിയാൽ കരീല

അമരുന്ന ശബ്ദമോ ചുള്ളികമ്പുകൾ ഒടിയുന്ന ശബ്ദമോ വല്ലതും ഉണ്ടാകുമോ എന്നായിരുന്നു

എൽസമ്മയുടെ പേടി. ഒരു നിമിഷം ദൃഷ്ടി ‘അവിടെ’നിന്നു മാറ്റിയെങ്കിലും ആ നഗ്ന രൂപങ്ങൾ

ഉണ്ടാക്കിയ രതി ‘ബഹളങ്ങൾ’ എൽസമ്മയുടെ ശ്രദ്ധയെ വീണ്ടും ക്ഷണിച്ചു.

ആന്റോ പോൺ വീഡിയോകളിൽ മാത്രം കണ്ടിട്ടുള്ള ഡോഗി രീതിയിൽ ആയിരുന്നു അവർ. പുറകിൽ

നിന്ന പുരുഷനെ അന്റോയ്ക്ക് മനസിലായില്ല. പക്ഷേ അധികം പ്രായം ഇല്ലെന്ന് മനസിലായി.

ശ്രീജയെ പോലെ കറുത്ത നിറമായിരുന്നു. അധികം തടി ഇല്ലെങ്കിലും തൂണുപോലെ ഉറച്ച

തുടകളും നല്ല കൈ പേശികളും ആയിരുന്നു അയാൾക്ക്. പുരയുടെ തൂണിൽ കൈകൾ പിടിച്ച് നിന്ന്,

കൊഴുത്ത തുടകൾ ഉള്ള കാലുകൾ അകത്തി അല്പം കുനിഞ്ഞ് നിക്കുവായിരുന്നു ശ്രീജ. അവളുടെ

മാംസളമായ ഇടുപ്പുകളിൽ പിടിച്ച്, പുറത്തും തോളിലും ഒക്കെ ചുംബിച്ച് പിറകിൽ നിന്ന്

ശക്തിയായി ‘അടിക്കുവായിരുന്നു’ അയാൾ. കണ്ണുകൾ അടച്ചുപിടിച്ചു രതി സുഖത്താൽ

എന്തൊക്കെയോ പുലമ്പുന്നുണ്ട് ശ്രീജ. ആടിയുലയുന്ന ശ്രീജയുടെ വടിവൊത്ത വലിയ മുലകളിൽ

ഇടക്കിടെ കൈകൾ കൊണ്ട് പിടിച്ച് അയാൾ ഞെരിക്കുന്നുണ്ട്. അന്റോയും എൽസമ്മയും നോക്കി

നിൽക്കെ, നൊടിയിടയിൽ, ആ പുരുഷൻ ശ്രീജയുടെ കഴുത്തിൽ ഒരു ഉമ്മ കൊടുത്ത് ചെവിയിൽ എന്തോ

പറഞ്ഞ് ‘അടി’ നിർത്തി പിറകിലേക്ക് മാറി. ശേഷം അയാൾ തന്റെ കറുത്ത് നീണ്ട ദണ്ടിനെ

കൈകൾ കൊണ്ട് വേഗത്തിൽ ഉഴിയാൻ തുടങ്ങി. അഴിഞ് കിടന്നിരുന്ന തലമുടി കെട്ടി വെച്ച

ശേഷം ശ്രീജ അയാളുടെ മുമ്പിൽ മുട്ട് കുത്തി ഇരുന്നു. എല്ലാം കണ്ണ് അഞ്ചിപ്പിക്കുന്ന

വേഗത്തിൽ ആയിരുന്നു. നാല് അഞ്ചു തവണ ശക്തിയായി അയാളിൽ നിന്ന് തെറിച്ച ശുക്ലം ശ്രീജ

ചേച്ചിയുടെ മുഖമെല്ലാം മൂടി… കാഴ്ചയിൽ മതിമറന്നു നിന്ന ആന്റോ മഴ പൊഴിയാൻ തുടങ്ങിയത്

അറിഞ്ഞില്ല…

“ആന്റോ…. ആന്റോ….. ” എൽസമ്മയുടെ അല്പം ഉച്ചത്തിൽ ഉള്ള വിളിക്കേട്ടാണ് ആന്റോ

ഉണർന്നത്. വന്ന വഴി ഇറക്കം ഇറങ്ങുന്നതിനിടെ, തിരിഞ്ഞ് നിന്ന്, എൽസമ്മ അന്റോയെ

വിളിക്കുകയായിരുന്നു.

“വാ.. നമുക്ക് പോകാം… ”

വസ്ത്രങ്ങൾ ധരിക്കുന്ന അവരെ ഒന്നൂടെ നോക്കിയിട്ട്, മഴയിൽ നിന്ന് രക്ഷ നേടാനായി വളരെ

വേഗം നടന്ന് നീങ്ങുന്ന എൽസമ്മയുടെ പുറകേ ആന്റോ ഓടി. മുകളിൽ ചാഞ്ഞുനിന്നിരുന്ന റബ്ബർ

മരങ്ങളുടെ തണലിനും മഴയുടെ ശക്തി കുറക്കാൻ ആയില്ല. ഒരുതരം സന്ദർഭത്തിൽ നിന്നുള്ള

ഒളിച്ചോട്ടം പോലെ അന്റോയ്ക് തോന്നി. വഴിയും ദിശയും ഒന്നും അറിയില്ല, എൽസമ്മ പോകുന്ന

പുറകേ അന്റോയും പോയി. മനസ്സിൽ മൊത്തം കണ്ട ‘കാഴ്ചകൾ’ വീണ്ടും വീണ്ടും

ഓടികൊണ്ടിരുന്നു. മഴയിൽ കുതിർന്ന ശരീരത്തിൽ രതിപരവേശത്തിന്റെ വികൃതികൾ തുടങ്ങി.

സ്വന്തം പ്രേരണയാൽ അല്ലാതെ തന്റെ ‘സുഹൃത്ത്’ ഉണർന്നേണീറ്റത്തായി ആന്റോ അറിഞ്ഞു. അത്

നിയന്ത്രിക്കാൻ ആന്റോ നന്നേ ബുദ്ധിമുട്ടി. വീട് എത്താറായപ്പോൾ മുമ്പിൽ

നടന്ന്-ഓടുന്ന എൽസമ്മയെ ആന്റോ ഒന്ന് നോക്കി. നനഞ്ഞു കുതിർന്നിരുന്ന അവരുടെ ഇളം

വെള്ള നൈറ്റി ശരീരത്തിനോട് ഒട്ടിയിരുന്നു. അകത്തേ കറുത്ത പാവാടയും വെള്ള നിറത്തിൽ

ഉള്ള ബ്രായും തെളിഞ്ഞു കാണാം.

മഴ പൂർണ ശക്തിയിൽ ആയി. മുറ്റത്ത്‌ കയറിയ എൽസമ്മ തൊഴുത്തിന്റെ വരാന്തയിൽ കയറി

നിന്നു.

“മോനെ.. ഇങ്ങ് കയറി നിക്ക്.. ” തണുത്ത് ചെറുതായി വിറക്കുന്നതിനിടയിൽ എൽസമ്മ പറഞ്ഞു.

അനുസരണയോടെ ആന്റോ തൊഴുത്തിന്റെ മുമ്പിലുള്ള നീണ്ട വരാന്തയിൽ, എൽസമ്മ നിന്നതിന്റെ

അങ്ങേ മൂലയ്ക്ക് കയറി നിന്നു.

മഴ ശമിക്കുന്ന ലക്ഷണം ഒന്നും കണ്ടില്ല. ഇരുവരും പരസ്പരം നോക്കുകയോ സംസാരിക്കുകയോ

ചെയ്തില്ല. അങ്ങനൊരു മൂകത അവർക്കിടയിൽ തീർത്തും അസ്വാഭാവികം ആയിരുന്നു. ഇടക്കൊന്ന്

നോക്കിയപ്പോൾ നനഞ്ഞ തലമുടി പിഴിഞ്ഞ് കൈകൊണ്ട് തല തോർത്തുന്ന എൽസമ്മയെ ആന്റോ കണ്ടു.

ഒരു മണിക്കൂർ പോയിക്കാണും മഴ അല്പം ഒന്ന് ശമിച്ചു. നിശബ്ദതയാൽ ആകെ ആസ്വസ്ഥനായിരുന്ന

ആന്റോ എൽസമ്മയോട് എന്തേലും സംസാരിക്കാൻ തീരുമാനിച്ചു.

“മഴ കുറഞ്ഞെന്ന് തോന്നുന്നു…ഞാൻ അങ്ങ് പോയാലോ മമ്മി… അമ്മച്ചി വിചാരിക്കും ഞാൻ

എന്തിയെ എന്ന്.. ”

“മഴ അല്പം കൂടി ഒന്ന് കുറെയെട്ടെടാ.. വെറുതേ പനി പിടിപ്പിക്കണ്ട.. അകത്തായിരുന്നെൽ

തോർത്ത്‌ എടുത്ത് തരാമായിരുന്നു” കൈകൾ വെളിയിലേക്ക് നീട്ടി നോക്കിയതിന് ശേഷം എൽസമ്മ

പറഞ്ഞു.

“ചാച്ചൻ രാവിലെ വിളിച്ചാരുന്നോ മമ്മി.. ”

“ഇല്ല.. ഇന്നലെ രാത്രി വിളിച്ചു.. ”

സംസാര ശ്രമങ്ങൾ അധികം ഫലം കാണാഞ്ഞപ്പോൾ ആന്റോ വീണ്ടും മഴ നോക്കി നിന്നു.

കുറച്ചുകഴിഞ്ഞപ്പോൾ “ആന്റോ… ” എന്ന എൽസമ്മയുടെ വിളി അവനെ ഉണർത്തി.

“എന്താ.. മമ്മി.. ”

“മോനെ… മുമ്പ് കണ്ട കാര്യമേ… അവിടെ കണ്ടതേ… ആരോടും ഒന്നും പറയണ്ട.. കേട്ടോ.. ”

ജാള്യത കലർന്ന മുഖത്താൽ അല്പം പരിഭ്രമത്തിൽ അന്റോയുടെ മുഖത്ത് നോക്കാതെ എൽസമ്മ

പറഞ്ഞു.

“ഇല്ല മമ്മി…. ഞാൻ ആരോട് പറയാനാ..വേറെ പണിയില്ലേ”

“ആരേലും അറിഞ്ഞാലേ… നാണക്കേടാ” എൽസമ്മ പരിഭവം പറഞ്ഞു.

“എന്തോന്ന് നാണക്കേടാ മമ്മി.. ഇതൊക്കെ എല്ലാരും ചെയ്യുന്നതല്ലേ!!” പറഞ്ഞ്

കഴിഞ്ഞപ്പോൾ ആണ് തന്റെ വാക്കുകളുടെ കനം അന്റോയ്ക്ക് മനസിലായത്. ഒന്ന് ചൂളി ആന്റോ

എൽസമ്മയെ നോക്കി. അന്റോയെ ഒന്ന് നോക്കിയ ശേഷം എൽസമ്മ വീണ്ടും മുടി ഉണക്കൽ തുടർന്നു.

“അങ്ങനല്ല ഞാൻ പറഞ്ഞേ… ഇതൊക്കെ പുറത്തറിഞ്ഞാലേ…. അവളുടെ ജീവിതം പോയില്ലിയോ.. ”

“മ്മ്.. ശെരിയാ.. അത്‌ ശ്രീജ ചേച്ചിയുടെ ഭർത്താവാണോ?.. ഞാൻ പുള്ളിയെ കണ്ടിട്ടില്ല…

” ശ്രീജ ചേച്ചിയെക്കാൾ പ്രായം കുറവ് തോന്നിയിരുന്ന അയാൾ ഭർത്താവ് അല്ല എന്ന് അന്റോ

ഊഹിച്ചിരുന്നു. ദൂരവും ഇരുട്ടും കാരണം മുഖം ശെരിക്കു കണ്ടില്ല. അത്‌ ആരാണെന്ന്

അറിയാൻ ആന്റോ ആഗ്രഹിച്ചു.

കുറച്ച് നേരം ഒന്നും മിണ്ടാതെ നിന്ന എൽസമ്മ ഒരു ദീർഘ ശ്വാസത്തിന് ശേഷം, “അല്ല….. ”

എന്ന് മാത്രം പറഞ്ഞു.

“പിന്നെ??? ”

കുറച്ചു നേരം എൽസമ്മ ഒന്നും മിണ്ടിയില്ല.

“ഇവൾ രണ്ടാമത് കെട്ടിയതല്ലിയോ!!!”എൽസമ്മ പറഞ്ഞു

“ആണോ..? ” ശ്രീജയുടെ ഹിസ്റ്ററി അന്റോയ്ക്ക് അറിയില്ലായിരുന്നു.

“ആദ്യത്തേത് മനോഹരൻ.. പനി വന്ന് ചത്തത്..അതിലാണ് അവളുടെ രണ്ട് പിള്ളേരും. പിന്നാണ്

അവൾ ശേഖരനെ കെട്ടുന്നേ… ”

“ആഹാ….. ” മനസ്സ് തേടിയ ഉത്തരം കിട്ടാതെ ആന്റോ നിന്നു.

“ശേഖരന്റെ ആദ്യ ഭാര്യയിൽ ഉള്ള ചെറുക്കനാ അത്‌… അരുൺ ” എൽസമ്മ പറഞ്ഞു നിർത്തി.

“ഏത്… ശ്രീജ ചേച്ചിയുടെ കൂടെ ഉണ്ടായിരുന്നതോ?”

“ആഹ് അതേ”

ഒരു ‘അപകടകരമായ’ രതിവേഴ്ച ആണ് തങ്ങൾ കണ്ടത് എന്ന് അന്റോയ്ക്ക് മനസിലായ

“ആ ചെറുക്കന് അധികം പ്രായം ഒന്നുമില്ല.. പത്തിരുപതാറ് കാണും.. ”

എൽസമ്മ കൂടുതൽ ഒന്നും പറഞ്ഞില്ല, ആന്റോ ഒന്നും ചോദിച്ചതും ഇല്ല.

മഴ അല്പം കൂടി ശമിച്ചപ്പോൾ ആന്റോ വീട്ടിലേക്ക് പോയി. സമയം വളരെ താമസിച്ചിതനാൽ

അമ്മച്ചി അവനെ വഴക്ക് പറഞ്ഞു.

നനഞ്ഞ തുണികൾ എല്ലാം ഊരികളഞ് അവൻ കുളിക്കാൻ കയറി. പൂർണ നഗ്നനായി ബക്കറ്റിൽ വെള്ളം

നിറയുന്നതും നോക്കി നിന്ന് അവൻ റബ്ബർ തോട്ടത്തിൽ കണ്ട കാഴ്ച്ച അയവിറക്കി. ആദ്യമായി

നേർക്കണ്ണുകളാൽ ഒരു സ്ത്രീയുടെ നഗ്ന ശരീരവും ലൈംഗീക ബന്ധവും കണ്ട ഓർമയിൽ അവന്റെ

സുഹൃത്ത് പതിയെ ഉണർന്എണീറ്റു. ശ്രീജ ചേച്ചിയുടെ ആടികൊണ്ടിരുന്ന കറുത്ത് ഉരുണ്ട

മുലകൾ, മുലകൾക്കൊപ്പം ആടിയിരുന്ന കഴുത്തിലെ സ്വർണമാല, പടം വരച്ചതുപോലുള്ള നല്ല

ചന്തിയും ഇടുപ്പും, ഒതുങ്ങിയ അരക്കെട്ടും, നീണ്ട് മെലിഞ്ഞ കൈകളിലെ രണ്ട് സ്വർണവളയും

കക്ഷങ്ങളിലെ രോമവും എല്ലാം ഓർത്തെടുത് ആന്റോ അവന്റെ സുഹൃത്തിനെ കുലുക്കാൻ തുടങ്ങി.

സുഖത്താൽ കണ്ണുകൾ അടച്ഛ് നിന്നിരുന്ന ശ്രീജചേച്ചിയെ അവൻ ഓർത്തു. രതിജലം മുഖത്

തെറിച്ചപ്പോൾ ശ്രീജ ചേച്ചിയുടെ ആ ചിരി….. ആ കാഴ്ചകൾ തന്നോടൊപ്പം കണ്ടുനിന്ന

എബിയുടെ മമ്മി….. , പൊടുന്നനെ എൽസമ്മ, അന്റോയുടെ ചിന്തകളിൽ കയറി. തന്റെയൊപ്പം

മമ്മി ആ കാഴ്ച്ച മൊത്തം കണ്ടു. സംഭവം നടന്നപ്പോൾ മമ്മി ഒന്നനങ്ങിയതുപോലും ഇല്ല.

മമ്മിയുടെ മുഖം ശ്രദിക്കാൻ കഴിഞ്ഞില്ല. മമ്മിക്ക് ദേഷ്യം വരാഞ്ഞത് എന്താ… അതോ

മമ്മിക്കും എന്നെ പോലെ ആ കാഴ്ച്ച ഇഷ്ടപ്പെട്ടോ???? അറിയില്ല…. മമ്മിയും ഒരുനാൾ

അവരുടെ ഹസ്ബന്റിന്റെ ഒപ്പം ഇതുപോലെ….. മഴയത്ത് കൂരക്കായി ഓടിയപ്പോൾ തന്റെ മുമ്പിൽ

എൽസമ്മ ഓടിയത് ആന്റോ ഓർത്തു. നനഞ്ഞു ഒട്ടിയിരുന്ന ആ നൈറ്റിക്കുള്ളിൽ മമ്മിയുടെ

കൊഴുത്ത ചന്തികൾ ചാടികൊണ്ടിരുന്നു. പ്രായം തളർത്താത്ത ആ ശരീരത്തിന് എന്തൊരു ഷേപ്പ്

ആണ്… പിന്നീട് തൊഴുത്തിൽ നനഞ്ഞ മുടി അലങ്കോലം ആയി ആ മുഖത്ത് കിടന്നത്

കണ്ടപ്പോൾ……….. ഒഹ്ഹ്ഹ്ഹ്.

കണ്ണുകൾക്ക് വെളിച്ചം നൽകി അന്റോയുടെ സുഹൃത്തിൽ തിളച്ചുകൊണ്ടിരുന്ന പാൽ ഒരു കുടം

വെളിയിൽ പോയി. വലിയ ഒരു ഭാരം ഇറങ്ങിയെങ്കിലും എൽസമ്മയെ പറ്റിയുള്ള ചിന്ത കുറേനാളിനു

ശേഷം അവനിൽ വീണ്ടും ഉണർന്എണീറ്റു.