ഇന്ന് രാത്രി മുഴുവൻ നീ എന്റെ ഉള്ളിൽ വേണം – 1

എന്റെ പ്രിയ സുഹൃത്ത് അക്കിലീസുമായി ഒരു കഥയെന്നത് നീണ്ടനാളത്തെ ഒരു സ്വപ്നമായിരുന്നു. അത് നടന്നതിൽ സന്തോഷം മാത്രം. കൃത്യമായി ഓർമ്മയിലെങ്കിലും ജൂൺ/ ജൂലൈ (2021) ഒക്കെ ആയിരുന്നു ഈ തീമിന്റെ ജനനം, അതേക്കുറിച്ചു വിശദമായി സംസാരിക്കാൻ മണിയ്ക്കൂറുകൾ നീണ്ട ചർച്ചകളും, ഒടുവിൽ അത് അറവുകാരനുശേഷം നോക്കാം എന്ന് ഉറപ്പാവുകയും ചെയ്തു.
പതിയെ പതിയെ കഥയും കഥാപാത്രങ്ങളെയും വിശദമായ പഠനത്തിന് വിധേയമാക്കി, ഒത്തിരി പുനർ വിചാരണയ്ക്കു ശേഷം, സീൻ ബൈ സീൻ ഒരു ഓർഡർ ഉണ്ടാകുകയും കഥയുടെ പകുതി വരെയുള്ള സീനുകൾ കൃത്യമായി തീരുമാനിക്കപ്പെടുകയും ചെയ്തു. പക്ഷെ അതുകഴിഞ്ഞങ്ങോട്ടേക്ക് ഞങ്ങൾ രണ്ടാൾക്കും ഊഹം മാത്രമേ ഉള്ളു, അത് എങ്ങനെ വർകൗട് ആവുമെന്ന് അറിയാതെ ഇരുന്നപ്പോഴാണ്, മീര ഇതിലേക്ക് ഓൺ ബോർഡ് ആവുന്നത്, പിന്നെ കാര്യങ്ങൾ കുറേക്കൂടെ എളുപ്പമായി. കഥയ്ക്ക് പിന്നിൽ ഒരുപാടു സാഹസങ്ങൾ ഉണ്ടെങ്കിലും കഥ മുന്നോട്ടു വയ്ക്കുന്ന നിലപാടിന് ഉരുക്കിന്റെ ബലമുള്ളത് കൊണ്ട്, അത് വായിച്ചറിയാൻ വേണ്ടി അപേക്ഷിക്കുന്നു.

മിഥുൻ X കൊമ്പൻ.

❤❤❤❤❤❤

മിഥുൻ അക്കിലീസുമൊത്തൊരു കഥയുണ്ടാക്കുന്നു എന്ന് പറഞ്ഞപ്പോൾ, അതിലെനിക്ക് വല്ലാത്തയൊരു എക്സിറ്റ്മെൻറ് ഉണ്ടായിരുന്നു, ഇടക്കൊക്കെ ഒരു ഇന്റർണല് പുഷ് പോലെ ഞാൻ അപ്‌ഡേറ്റ് ചോദിക്കുമ്പൊ, പുരോഗമിക്കുന്നുണ്ട്, എന്ന് മാത്രം പറഞ്ഞിരുന്നു. പക്ഷെ ഇതുപോലെ ഒരു ഘട്ടത്തിൽ കഥയിൽ എന്തേലും എന്നെകൊണ്ട് സഹായമുണ്ടാകുമെന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല, എന്തായാലും എല്ലാം നന്നയിവന്നിട്ടുണ്ടെന്നു വിശ്വസിക്കുന്നു. “മിടിപ്പ്” എന്നും നിങ്ങളുടെ ഉള്ളിൽ ഒരു നോവായിട്ടോ അല്ലെങ്കിൽ നൊമ്പരമായിട്ടോ മാറാതെ, നിങ്ങളുടെ മനസ്സിൽ എന്നും നിലക്കപെടുന്ന ജീവപരാഗമായി മാറാൻ പ്രാർഥിക്കുന്നു – മീര.

❤❤❤❤❤❤

കഥ വായിച്ചു നടന്നിരുന്ന സമയത്തു വായിക്കുന്നതിൽ എല്ലാം കമന്റ് ഇടുന്ന ഒരു സമയം വരുമെന്ന് ഓർത്തിട്ടില്ല,
കമന്റ് ഇടുന്ന കാലം വന്നപ്പോൾ സ്വന്തമായി കഥ എഴുതുമെന്നും…ഇപ്പോൾ ആദ്യമായി കൂട്ടായി ഒരു കഥ എഴുതി.
അവസരം തന്ന ആശാനും ആദ്യം റിവ്യൂ പറഞ്ഞ രാമനും പ്രത്യേകം നന്ദി. ഒപ്പം കുട്ടൻ ബ്രോയ്ക്കും ഇവിടുള്ള എന്റെ പ്രിയപ്പെട്ടവർക്കും ഒത്തിരി നന്ദി.

Just loved the whole experience of writing this one…❤❤❤

എല്ലാര്ക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു.

സ്നേഹപൂർവ്വം…❤❤❤

“കാർത്തിക് ദേവ്…!!! ”

പ്രിൻസിപ്പാൾ റൂമിനു പുറത്തേക്ക് തല നീട്ടിയ പ്യൂണിന്റെ വിളി കേട്ട കാർത്തിക്ക് അച്ഛൻ ദേവനോടൊപ്പം എഴുന്നേറ്റു റൂമിലേക്ക് നടന്നു.
ഡോർ തുറന്നു അകത്തേക്ക് കടന്നു പ്രിൻസിപ്പാളിന്റെ മുന്നിൽ നിന്ന അവരെ പ്രിൻസിപ്പാൾ മുന്നിലെ കസേരയിലേക്കിരിക്കാൻ അനുവാദം നൽകി. മൂങ്ങയെ പോലെ വള്ളി തൂങ്ങിയ വട്ട കണ്ണടയും കഷണ്ടി കൊഴിച്ച തലയും, കഴുത്തിനെ എങ്ങനെ ശ്വാസം മുട്ടിക്കാം എന്ന കാര്യത്തിൽ റിസർച്ച് ചെയ്‌തെന്ന പോലെ മുറുക്കി വച്ചിരിക്കുന്ന കോളറും ബട്ടണും ഇട്ടു ഏതോ അന്യഗ്രഹജീവിയെപോലെ തോന്നിച്ച അയാൾക്ക് മുന്നിൽ ഉള്ളിൽ നിന്നും പുറത്തേക്ക് വന്ന ചിരി അയാളെയും അതിൽ കൂടുതൽ അച്ഛനെയും പേടിച്ചവൻ അടക്കി.

“കാർത്തിക്ക്,…. അല്ലെ…”

ശരീരവുമായി ഒരു ബന്ധവുമില്ലാതിരുന്ന ശബ്ദം.

“അതെ സർ…”

മുന്നിലെ നെയിം പ്ലേറ്റിലെ ഡോക്ടർ മധുസൂദനൻ കർത്ത എന്ന പേരിനൊപ്പം വാല് പോലെ നീണ്ടു കിടക്കുന്ന ബിരുദങ്ങളുടെയും ബിരുദാനന്തര ബിരുദങ്ങളുടെയും എണ്ണം എടുത്തുകൊണ്ടിരുന്ന കാർത്തിക്ക് ഒന്ന് ഞെട്ടിയാണ് അതിനുത്തരം നൽകിയത്.

“ആൻഡ് യൂ…?”

കർത്തയുടെ കണ്ണടക്കടിയിലെ ബുൾസ് ഐ കണ്ണുകൾ ദേവന്റെ നേരെ നീണ്ടു.

“ദേവൻ….കാർത്തിക്കിന്റെ അച്ഛനാണ്…”

ദേവൻ പറഞ്ഞതും,
കണ്ണട ഒന്നിളക്കി നേരെയാക്കി കർത്തായുടെ കണ്ണുകൾ ദേവനെയും കാർത്തിക്കിനെയും മാറി മാറി നോക്കി.

ആഹ് നോട്ടം കണ്ടതും കാർത്തിക്കിന്റെ തല കുനിഞ്ഞു.
ഓർമ വച്ച നാൾ മുതൽ അവനു നേരിടേണ്ടി വന്നിട്ടുള്ള വേദനകളിൽ ഒന്നാണ് ഇപ്പോൾ വീണ്ടും ഒരിക്കൽക്കൂടി ആവർത്തിച്ചത്.

അവനും അച്ഛൻ ദേവനും തമ്മിൽ ഒരു തരത്തിലും സാമ്യം ഉണ്ടായിരുന്നില്ല….

ബ്രൗൺ നിറത്തിൽ തിളങ്ങുന്ന കൃഷ്ണമണികളും, വെളുത്തു ചുവന്ന നിറവും
ഒതുങ്ങി ഒത്ത അത്‌ലറ്റിക് ബോഡിയും, കൂടിച്ചേർന്ന പതിനെട്ടു തൊട്ട കാർത്തിക്കും.
തടിച്ചു കുറുകിയ ദേഹവും വട്ട മുഖവും കറുപ്പ് പടർന്ന നിറവും ആയി നില്ക്കുന്ന ദേവനും തമ്മിൽ വിദൂരത്തിൽ പോലും സാമ്യം ഉണ്ടായിരുന്നില്ല.

രണ്ടു പേരിലേക്കും നീണ്ട ചുഴിഞ്ഞ നോട്ടം അവസാനിപ്പിച്ച്, കർത്ത വീണ്ടും കർമാനിരതനായി,

ഫയലുകൾ എല്ലാം അടുത്തിരുന്ന അഡ്മിഷൻ ഡ്യൂട്ടി ഉള്ള അധ്യാപകന് കൈമാറിയ കർത്ത കാർത്തിക്കിന് നേരെ തിരിഞ്ഞു.

“കെമിസ്ട്രി.. കുറച്ചു പാടുള്ള സബ്ജെക്ട് ആണ്…ഇവിടുന്നിറങ്ങുമ്പോൾ ഡിഗ്രിയുമായി പോവണമെങ്കിൽ നല്ലോണം പഠിക്കണം,….”

കാർത്തിക്ക് വിനീത വിധേയനായി തലയാട്ടി.
“മിസ്റ്റർ ദേവ്, എന്ത് ചെയ്യുന്നു…”

“എസ് ഐ ആയിരുന്നു ഇപ്പോൾ റിട്ടയേർഡ് ആണ്.”

ദേവന്റെ മറുപടി കേട്ടപ്പോൾ കർത്ത ഒന്ന് നേരെ ഇരുന്നു.

അപ്പോഴേക്കും അഡ്മിഷൻ പ്രോസസ്സ് തീർത്ത ടീച്ചർ കാർത്തിക്കിന്റെ ഫയൽ പ്രിൻസിപ്പാളിനെ ഏൽപ്പിച്ചു.

“ഓക്കേ കാർത്തിക്ക് ക്ലാസ് തുടങ്ങുമ്പോൾ അറിയിക്കും…
ഓൾ ദി ബെസ്റ്റ്…”

ഓഫീസിൽ ചെന്ന് ഈ സ്ലിപ്പും പേപ്പറും ഏൽപ്പിച്ചു കാഷ് അടച്ചോളൂ…”
കാർത്തിക്കിനോടും തുടർന്ന് ദേവനോടും കർത്ത പറഞ്ഞു.

പുറത്തേക്കിറങ്ങിയിട്ടും കാർത്തിക്കിന്റെ തല താണ് തന്നെ ഇരുന്നു,
എന്നോ തന്റെ പിറകെ കൂടിയ ശാപം ഇനിയൊരിക്കലും തന്നെ വിട്ടു പോവില്ലേ എന്നുള്ള പേടി അവനെ പിന്തുടർന്നു.

ഓഫീസിൽ നിന്നും ഇറങ്ങുമ്പോഴും വാകമരങ്ങൾ നിഴൽ പടർത്തി തണുപ്പിറക്കിയ ഒറ്റവരി പാതയിലൂടെ കോളേജിന്റെ കവാടത്തിലേക്ക് നടക്കുമ്പോഴും അവന്റെ ഉള്ളിൽ തിരയൊഴിയാത്ത അലകടൽ ആഞ്ഞടിക്കുകയായിരുന്നു. യാന്ത്രികമായി അച്ഛന്റെ പിറകിൽ നടക്കുമ്പോൾ അവന്റെ മനസ്സ് ഓർമകളെ തേടി അലഞ്ഞു.

സ്കൂൾ കാലം തൊട്ടു അവന്റെ ഉള്ളിനെ തൊട്ടു നീറ്റിയ കളിയാക്കലുകൾ സ്കൂളിലും നാട്ടിലും ചുഴിഞ്ഞു നോക്കിയിരുന്ന കണ്ണുകൾ പിന്നീട് മറ മാറ്റി ഒളിവില്ലാതെ തെളിച്ചു പറയാൻ തുടങ്ങിയതോടെ പല ദിവസങ്ങളും കട്ടിലിലേ തലോണിയെ നനച്ചാണ് പുലർന്നതും അസ്തമിച്ചതും, പലയിടത് നിന്നും ഉയർന്നു കേട്ട കളിയാക്കലുകൾ കേട്ട് വളർന്ന അവൻ പലപ്പോഴും ആലോചിച്ചിരുന്നു താൻ ദത്തെടുക്കപ്പെട്ടതാണോ എന്ന്, പക്ഷെ ഒരിക്കലും അമ്മയോ ചേച്ചിയോ അച്ഛനോ തന്നെ ഒന്നിനും മാറ്റി നിർത്തിയിട്ടില്ല, എന്നും ചേർത്ത് പിടിച്ചിട്ടെ ഉള്ളൂ എന്ന ചിന്ത ഉള്ളിനെ പുല്കുമ്പോൾ ദത്തെടുത്തെന്ന ചിന്തയ്ക്ക് നിമിഷാദ്രത്തിന്റെ ആയുസ്സ് പോലും ഉണ്ടായിട്ടില്ല…
പക്ഷെ അപ്പോഴും അച്ഛന്റെയും അമ്മയുടെയും രൂപത്തിൽ നിന്നും ഒരു സാമ്യത പോലും തന്നിൽ കണ്ടു പിടിക്കാൻ കഴിയാതെ അവൻ ഉഴറുമായിരുന്നു, പല രാത്രികളിലും അവൻ അച്ഛന്റെ കറുപ്പ് നിറം അവനു കിട്ടാനായി പ്രാര്ഥിച്ചിരുന്നു.കാറിൽ അച്ഛനോടൊപ്പം പോവുമ്പോളും തുറന്നിട്ട വിൻഡോയിലൂടെ കാറ്റു വീശിയൊഴുകി നീളൻ മുടികൾ അവന്റെ മുഖത്തെ അനുസരണയില്ലാതെ തഴുകി തലോടികൊണ്ടിരുന്നു. ചിന്തകൾക്ക് ആണ്ടുകളായി മണ്ണിലുറച്ചു പോയ കരിങ്കല്ലിന്റെ ഭാരം നെഞ്ചിനു മേലെ ആഞ്ഞമർന്നപ്പോൾ ഉള്ളിൽ കെട്ടിയ വിങ്ങൽ ഒരു നിശ്വാസമായി പുറത്തേക്ക് വന്നു.

അച്ഛന് പിറകെ ഗേറ്റ് അടച്ചു അവൻ മുറ്റത്തേക്ക് കയറുമ്പോൾ കോലായിപ്പടിയിൽ കാറിന്റെ ശബ്ദം കേട്ടെന്നോണം അമ്മ രേവതി എത്തിയിരുന്നു. അടുക്കളയിൽ പണിയിലായിരുന്നതിനാൽ നനഞ്ഞ കൈകൾ സാരിത്തുമ്പിൽ തുടച്ചുകൊണ്ടാണ് മുന്നിലേക്കെത്തിയത്,
അൻപത് കഴിഞ്ഞ ഐശ്വര്യം നിറഞ്ഞ മുഖത്തിൽ രാവിലെ തൊട്ട ചന്ദനം, തിരക്ക് പിടിച്ച പണിയിൽ പാതി പൊടിഞ്ഞു വീണിരുന്നു.

അകത്തേക്ക് കയറിയ ദേവന്റെ കയിൽ നിന്നും ബാഗ് കയ്യിലേക്ക് വാങ്ങി രേവതി കാർത്തിക്കിന്റെ കൈയ്യിൽ ചുറ്റിപ്പിടിച്ചു.

“എന്തായി ഏട്ടാ….ചേർത്തോ..”
രേവതി ചോദിച്ചു.

“ഉവ്വ്…ഓഫീസിൽ ചോദിച്ചപ്പോൾ അടുത്തയാഴ്ച്ച ക്ലാസ് തുടങ്ങാൻ സാധ്യത ഉണ്ടെന്നാ പറഞ്ഞെ…”

“ഹാവൂ…അഡ്മിഷൻ കിട്ടീലോ അത് മതി,
കോളേജ് ഒക്കെ ഇഷ്ടയോടാ…കാർത്തീ…”

രേവതി അവനെ ചുറ്റി ചോദിച്ചപ്പോൾ അവന്റെ ഉത്തരം ഒരു ചിരിയിൽ ഒതുക്കി കാർത്തിക് നിന്നു.

“കുറച്ചു വെള്ളം കുടിക്കാൻ എടുക്ക് രേവതി…”

ദേവൻ കുഷ്യനിട്ട കറുത്ത കസേരയിലേക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞത് കേട്ട രേവതി ഉടനെ അടുക്കളയിലേക്ക് പോയി.

“കാർത്തീ…”

പതിഞ്ഞ സ്വരത്തിൽ ഉള്ള ദേവന്റെ വിളിയിൽ അവൻ തിരിഞ്ഞു.

“നീ നല്ലോണം പഠിക്കണം, ഒരു നിലയിൽ എത്തണം….
ഇനി എത്ര കാലം ഞാനോ അമ്മയോ ഉണ്ടാവും എന്നൊന്നും പറയാനൊക്കില്ല…”

“അച്ഛാ….”

ഇടയ്ക്ക് ഉയർന്ന കാർത്തിക്കിന്റെ ഒച്ചയെ തടഞ്ഞുകൊണ്ട് ദേവന്റെ കൈ പൊങ്ങി.

“കുട്ടിക്കളിയൊക്കെ ഇനി മതിയാക്കണം, നിന്റെ ചേച്ചി…അവളെ നോക്കണം..
കൂടെ ഉണ്ടാവണം…”

പറയുമ്പോൾ ദേവന്റെ കൺകോണിലെവിടെയോ ചെറു നനവ് പടർന്നു.

അത് മറയ്ക്കാനെന്നോണം അത്രയും പറഞ്ഞ ദേവൻ അരികിൽ കിടന്ന പത്രമെടുത്തു നിവർത്തി അതിലേക്ക് മുഖം പൂഴ്ത്തി.

ദേവന്റെ വാക്കുകൾ അവന്റെ ഉള്ളിൽ പതിഞ്ഞിരുന്നു. തലയാട്ടി, മരപ്പടികൊണ്ടുള്ള പടികളിൽ ചവിട്ടി അവൻ തന്റെ മുകളിലെ മുറിയിലേക്ക് നടന്നു. ഇരു നിലകളിലുള്ള ആഹ് വീട്ടിൽ താഴെ മുറിയും അടുക്കളയും ഹാളും ഡൈനിങ്ങ് ഹാളും, മുകളിൽ കാർത്തിക്കിന്റെയും ചേച്ചി കനിയുടെയും മുറികൾ ആയിരുന്നു.

മുറിയിലേക്കെത്തിയ കാർത്തിക് തോൾ ബാഗ് കട്ടിലിലേക്കിട്ടു.
ഷർട്ട് ഊരി ഹാങ്കറിൽ തൂക്കി മുറിയിലെ കണ്ണാടിക്കു മുന്നിലവൻ നിന്നു,
മാംസം ഒട്ടും ചാടാത്ത പേശികൾ തെളിഞ്ഞു കാണുന്ന വെളുത്ത ദേഹവും ഓവൽ ഷേപ്പ്ലുള്ള മുഖവും അവൻ നോക്കി.
അമ്മയുടെയും ഒരു രൂപഭാവവും തനിക്കില്ല എന്ന് വീണ്ടും അവൻ ആഹ് കണ്ണാടിയിൽ നിന്ന് മനസ്സിലാക്കി.
വെളുത്ത നിറം മാത്രം അമ്മയുടെതിൽ നിന്നെന്നു പറയണം എന്നുണ്ടെങ്കിലും അമ്മയിലും വെളുത്താണ് താൻ എന്നുള്ള പകൽപോലെ തെളിഞ്ഞ സത്യം അവനെ അസ്വസ്ഥനാക്കി.

“കാർത്തീ….താഴെ വാ…ഊണെടുത്തു വച്ചിട്ടുണ്ട്…”

താഴെ രേവതിയുടെ നീട്ടിയുള്ള വിളി കേട്ട അവൻ അവന്റെ ഉള്ളുലയ്ക്കുന്ന സന്ദേഹങ്ങളെ അടക്കി,
ഉടുപ്പ് മാറ്റി ഒരു ഷോർട്സും ടി ഷർട്ടും എടുത്തിട്ടു താഴേക്കിറങ്ങി.
ഡൈനിങ്ങ് ടേബിളിൽ ഊണ് കഴിച്ചുകൊണ്ട് ദേവൻ ഇരുന്നിരുന്നു,
ദേവനടുത് കസേര വലിച്ചിട്ട് കാർത്തിക് ഇരുന്നതും രേവതി അവനു ചോറ് വിളമ്പി.

“ഏട്ടാ….
…..നാട്ടിൽ നിന്ന് സുകന്യ വിളിച്ചിരുന്നു…
ഒന്നത്രടം ചെല്ലാൻ….”
“എന്താ,….അമ്മയ്ക്ക് എന്തേലും വയ്യായിക…???”

“ഏയ്…അങ്ങനെയൊന്നും പറഞ്ഞില്ല…
അമ്മയ്ക്ക് പിള്ളേരെയൊക്കെ ഒന്ന് കാണണം എന്ന് പറഞ്ഞു…
കാർത്തിക്ക് കോളേജ് തുറക്കും മുന്നേ നമുക്ക് എല്ലാവർക്കും കൂടെ ഒന്ന് നാട്ടിൽ പോയി വന്നാലോ…”

“ആലോചിക്കാം…കനിക്ക് ലീവ് കിട്ടുമോ എന്ന് കൂടെ നോക്കണ്ടേ…”

ദേവൻ പറഞ്ഞത് കേട്ട് രേവതി മൂളി, ഇതിലൊന്നും സംസാരിക്കാതെ കാർത്തിക്ക് ഭക്ഷണം കഴിച്ചെഴുന്നേറ്റു.

റൂമിലെത്തി ഹെഡ്സെറ്റ് എടുത്തു ഫോണിൽ പാട്ട് വെച്ചു, ജനലിലേക്ക് കാലു നീട്ടി വച്ച് കസേരയിൽ ചാരി മുഖത്തേക്കൊഴുകുന്ന ചെറു കാറ്റേറ്റ് അവനിരുന്നു.

“സായന്തനത്തിന്റെ കണ്ണില്‍ ശ്രുതി സാഗരം തിളങ്ങി
ചാരേ കണ്‍ തുറന്നതോ സുവര്‍ണ്ണ താരകം
സ്വര്‍ഗ്ഗ വാതില്‍ കിളി തേടി തീരാ തേന്‍ മൊഴികള്‍
നാദം – നാദം – മൃദുവായി കൊഴിയും നിനവില്‍ പോലും
മെല്ലേ കേട്ടു കേട്ടാല്‍ മനം അലിയും ഹൃദയ മന്ത്ര ചിന്തു്…..”

ഉച്ച വെയിലിന്റെ ചെറു ചൂടും ചൂരും നിറഞ്ഞ കാറ്റ് അവനെ നിദ്രയിലാഴ്ത്തി.
————————————-

കരയുന്ന ഗേറ്റിന്റെ തുളയ്ക്കുന്ന സ്വരമാണ് അവനെ ഉറക്കത്തിൽ നിന്ന് വലിച്ചെടുത്തത്,
സുഖകരമായ മന്ദതയിൽ നിന്നുണർന്നു തുടങ്ങിയ അവന്റെ ബ്രൗൺ കണ്ണുകൾ മുറ്റത്തെ ജനലിലൂടെ ഗേറ്റിലേക്ക് നീണ്ടു.
ചെവിയിൽ നിന്നെപ്പോഴോ ഹെഡ്സെറ്റ് ഊരിപോയിരുന്നു.
കസേരയിൽ ഒന്ന് നേരെ ഇരുന്നവൻ മുറ്റത്തു നോക്കുമ്പോൾ കനി ഗേറ്റ് അടച്ചു മുറ്റത്തൂടെ നടന്നു വരികയായിരുന്നു.
കറുത്ത സാരി നീറ്റായി ഞൊറിഞ്ഞുടുത്തിട്ടുണ്ട്, അതെ നിറത്തിലുള്ള ബ്ലൗസ്.
സാരിയിൽ അവിടാവിടായി കുഞ്ഞു സ്വർണ പൂക്കൾ തുന്നിയിട്ടുണ്ട്, ബ്ലൗസിന്റെ കയ്യിലും സ്വർണ്ണത്തിന്റെ ചുറ്റൽ,
കയ്യിൽ ഒരു ഹാൻഡ്ബാഗ് തൂക്കിയിട്ടിട്ടുണ്ട്,
അമ്മയുടെ നിറവും മുഖവും കിട്ടിയിരിക്കുന്നത് കനിക്കാണെന്നു അവനു തോന്നിയിട്ടുണ്ട്,
ഗോതമ്പിന്റെ നിറവും വട്ട മുഖവും,
അധികം ഒരുങ്ങാറില്ല, അധികം ആരോടും സംസാരിക്കാറുമില്ല,
പണ്ടൊക്കെ ചേച്ചി ഇതുപോലെ ഒന്നും ആയിരുന്നില്ല എന്ന് പലരും പറഞ്ഞു താനും കേട്ടിട്ടുണ്ട്,
എപ്പോഴും ചിരിയും കളിയും എല്ലാവരോടും വർത്തമാനവും കുസൃതിയുമെല്ലാം പറഞ്ഞിരുന്ന ഒരാളായിരുന്നു ചേച്ചി എന്ന് ഒത്തിരിപ്പേർ തന്നോട് പറഞ്ഞിരുന്നതായി അവൻ ഓർത്തു.
പക്ഷെ താൻ കണ്ട നാൾ മുതൽ തന്റെ ചേച്ചി ഇങ്ങനെയാണെന്ന് അവനറിയാം, ഒട്ടും ഒരുങ്ങാതെ തന്നെ ചേച്ചിയെ കാണാൻ സുന്ദരി ആയിരുന്നു…
ചേച്ചിക്ക് ഇപ്പോൾ മുപ്പത്തിരണ്ട് വയസ് കഴിഞ്ഞു,
ആലോചനകൾ ഒരുപാട് വന്നിട്ടും അവൾ സമ്മതിക്കാതിരുന്നത് എന്താണെന്ന് അവനിപ്പോഴും കൃത്യമായിട്ട് അറിയില്ല…
അവളുടെ വിസമ്മതം കൊണ്ട് മാത്രമാണ് അതൊന്നും നടക്കാതിരുന്നത് എന്ന് മാത്രം അവനറിയാം, ഒരിക്കൽ അവളോട് അതിനെക്കുറിച്ചു ചോദിച്ചപ്പോൾ, അതൊട്ടും ഇഷ്ടമില്ലാത്തത് പോലെ ആണ് പെരുമാറിയത്…എങ്കിലും അവളുടെ ഉള്ളിലെന്തിന്റെയോ നീറ്റൽ അവനു മനസ്സിലായിരുന്നു.
അവളുടെ കണ്ണീര് മറ്റെന്തിനേക്കാളും അവനെ നോവിക്കുന്ന ഒന്നായിരുന്നു,
എന്തുകൊണ്ടങ്ങനെ എന്ന് നിർവചിക്കാൻ അവനിതുവരെ കഴിഞ്ഞിരുന്നില്ല,
ആലോചനയിൽ ആണ്ട് അവൻ അവിടെയിരിക്കുമ്പോൾ പുറകിൽ ഡോർ തുറക്കുന്ന ശബ്ദം അവൻ കേട്ടു.

“കാർത്തീ…”

പിന്നിൽ കനിയുടെ നേർത്ത ശബ്ദം.

“ഉം…”

അവൻ പതിയെ തിരിഞ്ഞു,
ഡോർ തുറന്നു അവനു മുന്നിൽ കനി ഉണ്ടായിരുന്നു, ബാങ്കിൽ നിന്ന്
വന്ന അതെ വേഷത്തിൽ കനി.
സാരിയുടെ മുന്താണി എടുത്ത് ഇടുപ്പിൽ കുത്തിയിരുന്നു, അഴിച്ചിരുന്ന മുടി ഉയർത്തി കെട്ടിയിരുന്നു.
അവളുടെ കയ്യിൽ രണ്ടു കപ്പുകളിൽ ആയി ചായ.
അവനെ നോക്കിയ കനി അകത്തേക്ക് വന്നു. കയ്യിൽ ഉണ്ടായിരുന്ന ചായ അവനു നേരെ നീട്ടി.

“ഞാൻ എടുത്തേനേല്ലോ…ചേച്ചി വന്നേല്ലേ ഉള്ളൂ…”,

അവളുടെ കയ്യിൽ നിന്നും ചായ വാങ്ങി അവൻ പറഞ്ഞു. അവന്റെ ഒഴുകി കിടന്ന മുടിയിലൂടെ കൈയൊടിച്ചു അവൾ അവനരികിൽ ജനലിൽ ചാരി ഇരുന്നു ചായ ഒന്ന് മുത്തി.

“സാരൂല്ലാ…
……കോളേജിൽ പോയിട്ട് എങ്ങനെ ഉണ്ട്…..
നിനക്കിഷ്ട്ടായോ…,”

കനി അവനെ തന്നെ. നോക്കിക്കൊണ്ട് ചോദിച്ചു.

“ഉം…”

അവൻ മൂളി.

“മോനു….
നീ പഴേതൊന്നും ആലോചിക്കണ്ടാട്ടോ…അതൊക്കെ കഴിഞ്ഞില്ലെ…”

“ഇല്ലേച്ചി…അതൊന്നും ഇപ്പോൾ എന്റെ മനസ്സിൽ ഇല്ല…”

അവന്റെ തല കുനിയുന്നത് കണ്ട അവൾ അവന്റെ താടി ഉയർത്തി മുഖം നേരെ വച്ചു.

“എന്താടാ…നിനക്ക് എന്നോടൊന്നും ഒളിക്കാൻ കഴിയില്ലെന്ന കാര്യം മറന്നോയോ…????
പ്ലസ് റ്റു പോലെയൊന്നും ആവില്ല കോളജ്,….
നിനക്ക് നല്ല കൂട്ടുകാരെയൊക്ക കിട്ടും…
ആരും നിന്റെ മേലെ കേറാൻ വരില്ല…”

“ഉം….
ന്നാലും എല്ലാര്ക്കും എന്നെ എന്താ ഇത്ര വെറുപ്പെന്നു എനിക്ക് അറീല ചേച്ചി….
ഒന്നിനും പോവണ്ടാന്നു വെച്ചാലും വെറുതെ മാറി നിന്നാലും ആർക്കും എന്നെ ഇഷ്ടോല്ലാ…
അല്ലേൽ എന്നെ കളിയാക്കുന്നതും പോരാഞ്ഞു അവരന്നന്നെ അത്രേം വേദനിപ്പിച്ചതെന്തിനാ…ഞാൻ എന്ത് തെറ്റു ചെയ്തിട്ടാ…”

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയത് കണ്ട കനി ചായ മാറ്റിവെച്ചു അവനെ കെട്ടിപ്പിടിച്ചു, ഒഴുകാൻ ഒരുങ്ങിയ കണ്ണീരവൾ തുടച്ചു.

“ആർക്കും നിന്നെ ഇഷ്ടല്ല എന്നു പറഞ്ഞാലെങ്ങനാ അപ്പോൾ എന്നേം അച്ഛനേം
അമ്മേമൊക്കെ നീ കൂട്ടണില്ലേ….
നീ ഒത്തിരി സ്പെഷ്യൽ ആണ്…സ്പെഷ്യൽ ആയവരെ പെട്ടെന്ന് ഉൾകൊള്ളാൻ എല്ലാർക്കും പെട്ടെന്ന് പറ്റില്ല…
പ്ലസ് റ്റുവിൽ നടന്നതൊന്നും ഇനി ഉണ്ടാവില്ല….”

അവന്റെ ചിന്തകൾ ഓർമയിലെക്കെന്നപോലെ ചായുന്നത് കണ്ണിൽ കണ്ട അവൾ അവന്റെ കവിളിൽ തട്ടി.

“നീ ഇനി ഒന്നും കൂടുതൽ ആലോചിക്കണ്ട…
ഒന്നും ഉണ്ടാവില്ല…
ഇപ്പോൾ വലിയ കുട്ടിയാ വല്യ കുട്ട്യോള് കരയാൻ പാടില്ല…”

അവന്റെ നെറ്റിയിൽ ചുംബനം പടർത്തി അവൾ അവനെ വിട്ടു നടന്നു.

“കാർത്തീ…ചായ കുടിച്ചിട്ട് താഴേക്ക് വായോ…”

കനിയുടെ ശബ്ദം കേട്ട അവൻ തലയാട്ടി ചിരിച്ചു.
*******************************

“നീ മാത്രേ ഉള്ളോ…കനിയെന്തേ…”

താഴെക്കെത്തിയ കാർത്തിക്കിനോട് സെറ്റിയിൽ ഇരുന്ന രേവതി ചോദിച്ചു.

“ചേച്ചി മുറിയിലുണ്ടാവും അമ്മാ…”

“ഉം…
അവളൂടെ വന്നിട്ടു ഒരു കാര്യം പറയാനാ…”

“എന്ത് കാര്യാ അമ്മാ…”

“അവളൂടെ വരട്ടെടാ..”

കാർത്തിക്കിന്റെ കവിളിൽ തട്ടി രേവതി ചിരിച്ചു.

മുകളിൽ ഒച്ച കേട്ട് തിരിഞ്ഞ കാർത്തിക്ക് കനി ഇറങ്ങി വരുന്നത് കണ്ടു,
നീല ചുരിദാർ ടോപ്പും പാന്റും ആയിരുന്നു അവളുടെ വേഷം,
കുളി കഴിഞ്ഞിറങ്ങിയ കനിയുടെ മുടി ടവ്വലിൽ ചുറ്റി മുന്നിലേക്കിട്ടിരുന്നു.
കുഞ്ഞു തുള്ളികൾ അവളുടെ കഴുത്തിലും മുഖത്തും തോളിലുമെല്ലാം പറ്റിയിരുന്നു..
നനവ് പടർന്ന് ചുരിദാർ ദേഹത്തോട് ഒട്ടി കിടന്നു.
മുടി ടവ്വലിൽ തോർത്തിക്കൊണ്ട് കനി അവന്റെ ചാരെ സെറ്റിയിൽ ചാഞ്ഞിരുന്നു.

“കനി, നിനക്ക് ലീവ് കിട്ടുവോടി ഒരു രണ്ടൂസം…”

രേവതി ചോദിച്ചപ്പോൾ കനി മുടി ഒന്ന് മെടഞ്ഞു പിന്നിലേക്കിട്ടു,

“എന്തിനാമ്മേ…എന്തേലും ആവശ്യം ഉണ്ടോ…”

“ഇന്ന് സുകന്യ വിളിച്ചിരുന്നു, മുത്തശ്ശിക്ക് ഒന്ന് കാണണം ന്നു പറഞ്ഞു, നിനക്ക് ലീവ് കിട്ടുവാരുന്നേൽ, കാർത്തിക്ക് കോളേജ് തുറക്കും മുന്നേ ഒന്ന് പോയി വരായിരുന്നു…”

കനിയുടെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ട് രേവതി നിന്നു.
“എനിക്ക് ലീവ് കിട്ടുമോ എന്നറിയില്ല അമ്മെ…”

കനിയത് പറഞ്ഞത് തൊട്ടടുത്ത് രേവതിയുടെ വാക്ക് കേട്ട നിമിഷം ഉടനെ മുഖത്തെ നിറം മങ്ങിയിരിക്കുന്ന കാർത്തിക്കിനെ കണ്ടിട്ടായിരുന്നു.

കനിയുടെ വാക്കുകൾ കേട്ട കാർത്തിക്കിന്റെ മുഖം മെല്ലെ ഒന്ന് തെളിഞ്ഞു.

“ശെ…നിനക്ക് ഒട്ടും ലീവ് ഇല്ലേ കനി…
കാർത്തിയുടെ കോളേജ് തുറക്കും മുന്നേ എല്ലാരേയും ഒന്ന് പോയി കണ്ടു വരാം എന്നിരുന്നതാ…”

തെല്ലൊരു നിരാശയോടെ രേവതി എഴുന്നേറ്റപ്പോൾ കാർത്തിക്ക് കനിയുടെ കയിൽ ചുറ്റിപ്പിടിച്ചു.

*******************************

4cookie-checkഇന്ന് രാത്രി മുഴുവൻ നീ എന്റെ ഉള്ളിൽ വേണം – 1

  • രാധാലക്ഷ്മി 6

  • രാധാലക്ഷ്മി 5

  • രാധാലക്ഷ്മി 4