ആ പിന്നെ ചേട്ടാ പറഞ്ഞതൊക്കെ ഞാൻ കേട്ടുട്ടോ

“പ്രവാസിയാണോ എന്നാൽ ഈ വീട്ടിൽ പെണ്ണില്ല ”

പെണ്ണിന്റെ അഛന്റെ ഈ ഡയലോഗ് കേട്ട് കൂട്ടുകാര് രണ്ടും ഇരുന്ന കസേരയിൽ നിന്നും വെടികൊണ്ട പന്നിയെപ്പൊലെ ചാടിയേഴുന്നേറ്റു.

അല്ല ചേട്ടാ ഇവൻ ദുബായിൽ ഡിസൈനർ ആണ് എങ്ങനെ പോയാലും ചിലവ് എല്ലാം കഴിഞ്ഞ് മാസം പത്ത് നാൽപതു രൂപ അയയ്ക്കാം പിന്നെ എപ്പോൾ വേണമെങ്കിലും നാട്ടിൽ വരാം അതിനും പ്രശ്നം ഇല്ല.

ഡിസൈനർ അല്ല ദുബായി ഷെയ്ഖിന്റെ മാനേജർ ആണെന്ന് പറഞ്ഞാലും പ്രവാസികൾക്ക് എന്റെ മോളെ കൊടുക്കുന്നില്ല.

എന്നാൽ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ ചേട്ടാ.

വന്ന സ്ഥിതിക്ക് ചായ കുടിച്ചിട്ട് പോകാം.

ഓ വേണ്ട ചായ ഞങ്ങൾക്ക് ഹോട്ടലിൽ നിന്നും കിട്ടും അതിന് വേണ്ടിയല്ലല്ലോ ഇവിടെ വന്നത്.

എന്നാൽ പിന്നെ അങ്ങിനെയാവട്ടെ .സുമതി ചായ എടുക്കണ്ട അവർ ഇറങ്ങി.

എന്ത് മനുഷ്യനാടാ അയാള് വീട്ടിൽ വിളിച്ച് വരുത്തി ആട്ടിയിറക്കിയ പൊലെയായി.

എനിക്ക് വന്ന ദേഷ്യത്തിന് അയാളെ കാലേ വാരി ഞാൻ നിലത്ത് അടിച്ചേനെ.

ശ്ശേ മോശമായിപ്പോയി എന്തായാലും നീ വണ്ടിയെടുക്ക്.

കാറിൽ കയറുന്നതിനിടയിൽ ഞാൻ ചുമ്മാ ഒന്ന് തിരിഞ്ഞ് നോക്കി റൂമിന്റെ ജനലഴിൽ കൂടി കരിവളയിട്ട രണ്ടു കൈകൾ മാത്രമാണ് ഞാൻ കണ്ടത്.

മുഖത്ത് ദേഷ്യവും സങ്കടവും ഒക്കെയുണ്ടെങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല.

ഡാ എന്നാലും അവർ കൊച്ചിനെപ്പോലും ഒന്ന് കാണിച്ച് തന്നില്ലല്ലോടാ .

നീ ഒന്ന് മിണ്ടാണ്ട് ഇരുന്നേ

ഉം. ഇനിയെങ്ങോട്ടാ പോകേണ്ടത്.

നീ നേരെ വല്ല ബാറിലേക്കും വണ്ടി തിരിക്ക് തണുത്ത ഓരോ ബിയറ് കഴിച്ചാലേ ഒന്ന് റീ ഫ്രഷ് ആവൂ

ഉം. എന്നാൽ ഒക്കെ

അതല്ലാ വീട്ടിൽ അമ്മയോട് എന്ത് പറയും എന്നാ എന്റെ പേടി.

കുട്ടിയെ കണ്ടു ഇഷ്ട്ടപ്പെട്ടില്ല എന്ന് പറ.

അപ്പോൾ തലക്കുറി ചോദിച്ചാലോ.

കുട്ടിയെ ഇഷ്ട്ടപ്പെടാത്തോണ്ട് മേടിച്ചില്ല എന്ന് പറ.

ഉം.

എന്നാലും നിന്റെ കാര്യം കഷ്ട്ടം തന്നെയാടാ നാട്ടിൽ പണിക്ക് വരുന്ന ബംഗാളികൾക്ക് വരെ പെണ്ണുണ്ട് പ്രവാസികൾക്ക് ഇല്ല.

വല്ല ഗവൺമെന്റ് ജോലിക്കാരെയും നോക്കിയിരിക്കുകയാവും അയാള്’.

പിന്നെ ബാക്കിയുള്ളവർക്ക് ഒന്നും പെണ്ണ് കെട്ടണ്ടേ എന്താ ഐശ്വര്യ റായിയെയല്ലേ അകത്ത് ഒളിപ്പിച്ച് വച്ചേക്കുന്നത് ഒന്ന് പോയേടാ.

മറുപടിയൊന്നും പറയാതെ ഞാൻ കാറിൽ തന്നെയിരുന്നു.

കഴിഞ്ഞ ഒന്നര മാസം കൊണ്ട് ഞാൻ കുടിച്ച് തീർത്തത് 46 ചായകൾ ആയിരുന്നു. ഇനി തിരിച്ച് പോകാൻ വെറും 15 ദിവസം.

കാറിൽ നിന്ന് ഇറങ്ങി കൂട്ടുകാരോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് നടന്നു.കയറിച്ചെന്നതും അവൻന്മാർ പറഞ്ഞ നുണ ഞാൻ അത് പൊലെ അമ്മയോട് പറഞ്ഞു.

അമ്മയ്ക്ക് ഒട്ടും വിശ്വാസം ആയില്ലെങ്കിലും എന്റെ മുഖഭാവം കണ്ടിട്ടാവണം തിരിച്ച് ഒന്നും ചോദിച്ചില്ല.

വിഷാദ വിണ്ണനായി ഞാൻ ബഡ്റൂമിൽ കയറി കതക് അടച്ച് കിടന്നു.

രണ്ട് മൂന്ന് ദിവസo പുറത്തേക്ക് ഇറങ്ങാൻ തോന്നിയില്ല വെറെ ഒന്നുമല്ല കാണുന്നവർക്കെല്ലാം ഇന്ന് ചായ കുടിക്കാൻ പോയില്ലേ എന്ന ഒറ്റ ചോദ്യമേ കാണൂ എന്റെ കഥ നാട്ടിലെ കൊച്ചു കുട്ടികൾക്ക് വരെ അറിയാം.