അർത്ഥം അഭിരാമം – 2


മൂന്നാറിൽ നിന്നും വട്ടവടയിലേക്ക് ഒരു കാർ വിളിച്ചാണ് അജയ് യും അഭിരാമിയും യാത്ര തിരിച്ചത്.

മരം കോച്ചുന്ന തണുപ്പായിരുന്നു …

വെളുപ്പിന് നാല് മണിയോടെയാണ് അവർ കാറിൽ കയറിയത് .

വിനയചന്ദ്രൻ കൊടുത്ത ഫോണിൽ നിന്നും അജയ് ക്ലീറ്റസിനെ വിളിച്ച് തങ്ങൾ വെളുപ്പിന് എത്തുമെന്ന് അറിയിച്ചിരുന്നു ..

ക്ലീറ്റസാണ് ഫോണിലൂടെ ഡ്രൈവറോട് സ്ഥലം പറഞ്ഞു കൊടുത്തത്.

ചുരിദാറിനു പുറമേ സ്വറ്ററും ധരിച്ചായിരുന്നു അഭിരാമി ഇരുന്നത് … ഒരു മയക്കത്തിലെന്ന പോലെ അവൾ അജയ് നെ ചുറ്റിപ്പിടിച്ച് അവന്റെ ചുമലിൽ ചാരി കിടന്നിരുന്നു …

ആനയും വന്യമൃഗങ്ങളും വഴിയിലുണ്ടാകുമെന്ന് പറഞ്ഞ് ഡ്രൈവർ ആദ്യം വരാൻ കൂട്ടാക്കിയിരുന്നില്ല ..

പണം കൂട്ടിക്കൊടുക്കാമെന്ന് പറഞ്ഞ് അജയ് അയാളെ പ്രലോഭിപ്പിക്കുകയായിരുന്നു …

ഈശ്വരാധീനം കൊണ്ട് അവർ ഒരു മൃഗങ്ങളേയും കണ്ടില്ല …

“നല്ല തണുപ്പല്ലേടാ ….”

അവനിലേക്ക് ഒന്നുകൂടി പറ്റിച്ചേർന്ന് അവൾ പറഞ്ഞു …

“ഉം … ”

” ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല … ”

” ഞാനും … പതിനെട്ട് ഡിഗ്രി വരെയാകും എന്ന് ക്ലീറ്റസ് പണ്ട് പറഞ്ഞിട്ടുണ്ടായിരുന്നു ..”

വട്ടവടയിൽ നിന്നും കുറച്ചു മാറിയായിരുന്നു ക്ലീറ്റസിന്റെ സ്ഥലം …

കൃത്യ സ്ഥലത്തു തന്നെ ഡ്രൈവർ കാർ നിർത്തി.

അത്യാവശ്യം വലിപ്പമുള്ള ഒരു വീടായിരുന്നു അത്.

കോടമഞ്ഞിൽ ജലഛായാ ചിത്രം പോലെ വീടവർ കണ്ടു …

” ഇതാ സ്ഥലം … ”

തമിഴും മലയാളവും കലർന്ന ഭാഷയിൽ ഡ്രൈവർ പറഞ്ഞു …

അഭിരാമി പുറത്തെ തണുപ്പോർത്ത് പുറത്തേക്കിറങ്ങാൻ മടി പിടിച്ചിരുന്നു …

” ഇറങ്ങമ്മാ ….” അജയ് അവളെ പതിയെ തള്ളി …

ഡോർ തുറന്നതും തണുപ്പ് അകത്തേക്ക് ഇരച്ചു കയറി …

” അമ്മേ ….” അവൾ നിലവിളിച്ചു പോയി …

അജയ് ബാഗുകൾ പുറത്തേക്കെടുത്തു വെച്ചു ..

ഒരു ചെറിയ കാറ്റ് വീശി ….

കോടമഞ്ഞ് ഒന്ന് വഴിമാറി കാഴ്ച തെളിഞ്ഞു …

ബാഗ് നിലത്തു വെച്ച് നിവർന്നപ്പോൾ വീടിന്റെ മുൻവശത്ത് ഒരു കരിമ്പടക്കെട്ടിരുന്ന് വിറയ്ക്കുന്നത് അജയ് കണ്ടു.

അവരെ കണ്ടതും ആ രൂപം എഴുന്നേറ്റു …

” ഇങ്കെയല്ലെ ….” അയാൾ വിളിച്ചു പറഞ്ഞു കൊണ്ട് അവരുടെയടുത്തേക്ക് വന്നു …

“പിന്നെ …?” അജയ് ചോദ്യഭാവത്തിൽ അയാളെ നോക്കി..

” ഒരു കിലോമീറ്റർ അപ്പുറം താ ഫാം ഹൗസ് … ”

അയാളെയും കൂട്ടി വീണ്ടും യാത്ര തുടർന്നു ….

അയാൾ പറഞ്ഞതു പോലെ ഒരു കിലോമീറ്റർ ഒന്നും അല്ലായിരുന്നു .. മൂന്ന് കിലോമീറ്ററെങ്കിലും കാർ ഓടിക്കാണും …

ഇരുവശത്തും പന്തലിട്ട പോലെ വൃക്ഷങ്ങൾ നിരന്ന മൺറോഡിലൂടെയാണ് കാർ പോയിരുന്നത് …

” ഇതു താൻ … ”

മുന്നിലിരുന്ന അയാൾ ഡ്രൈവറോട് കൈ ചൂണ്ടി പറഞ്ഞു ….

ഫാം ഹൗസിന്റെ മുറ്റത്ത് കാർ നിന്നു …

ക്ലീറ്റസ് കോടീശ്വരനാണെന്ന് അജയ് മനസ്സിലോർത്തു …

ബാഗുകൾ അജയ് വീണ്ടും ഫാം ഹൗസിന്റെ തിണ്ണയിലേക്ക് എടുത്തു വെച്ചു …

ഫാം ഹൗസിന്റെ ഡോർ തുറന്ന് അയാൾ അകത്തേക്ക് കയറി …

പറഞ്ഞ പണം കൊടുത്ത് അജയ് വണ്ടിക്കാരനെ പറഞ്ഞു വിട്ടു …

അവന്റെ പിന്നാലെ അഭിരാമിയും അകത്തേക്ക് കയറി …

” ക്ലീറ്റസ് എല്ലാം ശൊല്ലിയാച്ച്… ”

” പേരെന്താ …?” അജയ് ചോദിച്ചു…

“മുനിച്ചാമി … ” അയാൾ പറഞ്ഞപ്പോൾ വായിൽ നിന്നും പുക പറന്നു …

അയാളത് വൃത്തിയായി സൂക്ഷിച്ചിടാറുണ്ടെന്ന് അജയ്ക്ക് മനസ്സിലായി … അല്ലെങ്കിൽ ഒരു രാത്രി കൊണ്ട് ഈ തണുപ്പത്ത് ധൃതിയിൽ ആര് വൃത്തിയാക്കാനാണ് …?

രണ്ടു മുറി, ചെറിയ അടുക്കള, ഇടത്തരം ഹാൾ, അകത്ത് ഒരു ബാത്റൂം … അത്രയുമായിരുന്നു ഉണ്ടായിരുന്നത് …

ടി.വിയും ഫ്രിഡ്ജും ഒരു സോഫയും നാല് കസേര കളും ഡൈനിംഗ് ടേബിളും …

ഹാളിന്റെ ഒരു മൂലക്ക് കുറേ വിറക് കൂട്ടിയിട്ടിരിക്കുന്നു ..

തീ കായാനുള്ള സജ്ജീകരണം അവിടെയാണെന്ന് അജയ് കണക്കു കൂട്ടി …

” ഫുഡ് ….?” മുനിച്ചാമി തല ചൊറിഞ്ഞു..

” ഞങ്ങൾ ഉണ്ടാക്കിക്കോളാം… സാധനം മേടിച്ചു തന്നാൽ മതി … ”

അവൻ കൊടുത്ത പൈസയുമായി മുനിച്ചാമി സ്ഥലം വിട്ടു …

“നാളെത്തന്നെ ഇവിടം വിട്ടു പോകേണ്ടി വരും … ”

അഭിരാമി പറഞ്ഞു …

” അതെന്താ …?”

” ഈ തണുപ്പ് എനിക്ക് സഹിക്കാൻ വയ്യ അജു … ”

” അതിനല്ലേ അമ്മാ ഇത് … ”

അജയ് ചെറിയ സ്റ്റാൻഡിനു മുകളിലിരുന്ന ലൈറ്ററുമായി നെരിപ്പോടിനരികിലേക്ക് നീങ്ങി …

തീ പിടിച്ചു കിട്ടാൻ കുറച്ച് കഷ്ടപ്പെട്ടു …

പുക ഹാളിൽ നിറഞ്ഞു …

പതിയെ പുക മാറി ചൂടായിത്തുടങ്ങി …

“നീ കൊണ്ടു വന്ന സ്ഥലം കൊള്ളാം..”

” കാശ് കുറഞ്ഞാൽ അങ്ങനെയിരിക്കും … ” അജയ് പറഞ്ഞു.

“പുറത്തിറങ്ങാൻ പറ്റിയിട്ടു വേണ്ടേ കാഴ്ച കാണാൻ ….”

പറഞ്ഞിട്ട് അഭിരാമി സോഫയിലേക്കിരുന്നു …

അജയ് അടുത്തുള്ളപ്പോൾ ഒരു സുരക്ഷിതത്വബോധം തന്നെ വലയം ചെയ്യുന്നതും രാജീവിന്റെ ഭീഷണി തന്നിൽ നിന്നും മറഞ്ഞുപോകുന്നതും അഭിരാമി അറിയുന്നുണ്ടായിരുന്നു …

അജയ് നിലത്തിരുന്ന് തീ കാഞ്ഞു തുടങ്ങി … ഒരു കസേര വലിച്ചിട്ട് അവൾ അവന്റെയടുത്തേക്കിരുന്നു …

” ക്ലീറ്റസിനെ ഒന്ന് വിളിക്കണം … ” അവൻ പറഞ്ഞു …

വിനയേട്ടനെ വിളിച്ചു പറയേണ്ട കാര്യം അപ്പോൾ അവളോർത്തു.

അജയ് ബാഗിൽ നിന്നും ഫോണെടുത്തു ..

“ഭാഗ്യം … ഇങ്കെ റേഞ്ച് കിടക്കമാട്ടെ അമ്മാ….”

തമാശ രീതിയിൽ ഫോണിലേക്ക് നോക്കി അവൻ പറഞ്ഞു.

” എന്ത് ചെയ്യും …?”

അപ്പോൾ പുറത്ത് ഒരു ടി.വി. എസിന്റെ പഴയ സ്കൂട്ടർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു …

അജയ് പുറത്തേക്ക് നോക്കി …

വണ്ടിയുടെ ഫ്രണ്ടിലിരുന്ന ഒരു ചാക്കു കെട്ട് വലിച്ചു കൊണ്ട് മുനിച്ചാമി കയറി വന്നു …

“വെജിറ്റബിൾസ് എല്ലാമേ ഇങ്കെ കിടയ്ക്കും … ”

ഹാളിലേക്ക് വന്ന് അയാൾ പറഞ്ഞു.

“നിങ്ങൾക്കു മലയാളം അറിയില്ലേ …?” അജയ് ചോദിച്ചു …

“തെരിയും തമ്പീ… എന്നുടെ ഭാച താൻ തമിള് …

നിങ്ങൾ പറഞാൻ എനിക്കു മനസ്സിലാകും … ” അതയാൾ മലയാളത്തിലാണ് പറഞ്ഞത്.

” ഞങ്ങളോട് മലയാളം പറഞ്ഞാൽ മതി … ”

അജയ് പറഞ്ഞു.

“ആമ തമ്പി .. ശ്ശോ…. ശരി, ശരി ….”

മുനിച്ചാമി ചിരിച്ചു..

അയാൾ ചാക്കുകെട്ട് അടുക്കളയിൽ കൊണ്ടുപോയി വെച്ചിട്ട് വീണ്ടും പുറത്തേക്ക് പോയി .. ഒരു ഫ്ലാസ്ക്കുമായാണ് കയറി വന്നത് …

“ചായ … ”

അതയാൾ അജയ് നു നേരെ നീട്ടി …. മുനിച്ചാമി അടുക്കളയിൽ പോയി ഗ്ലാസ് കഴുകി കൊണ്ടു വന്നു …

ചൂടുവെള്ളം അകത്തേക്ക് ചെന്നപ്പോൾ അഭിരാമിക്ക് അല്പം ആശ്വാസമായി …

മുനിച്ചാമി തിണ്ണയിൽ നിൽപ്പുണ്ടായിരുന്നു …

“തമ്പീ…” അയാൾ വിളിച്ചു ..

ചായ ഗ്ലാസ്സുമായി അജയ് അയാളുടെയടുത്തേക്ക് ചെന്നു…

അയാൾ ബില്ലും ബാക്കി പണവും അവന് നേരെ നീട്ടി …

അവനത് വാങ്ങി, പോക്കറ്റിലിട്ടു …

“തോട്ടത്തിൽ വേലയിറുക്ക് … ”

” ഇവിടെ റേഞ്ചില്ലേ ….?”
“പത്തു മീറ്ററുക്കപ്പുറം താൻ കിടയ്ക്കും … ”

മുനിച്ചാമി പോകാനിറങ്ങിയിട്ട് സ്റ്റെപ്പിൽ തിരിഞ്ഞു നിന്നു …

“കവലപ്പെടേണ്ട തമ്പീ… കടവുൾ താൻ പെരിയവൻ.. അമ്മ സൗഖ്യമായിടും…”

പറഞ്ഞിട്ട് അയാൾ വണ്ടിയുമെടുത്തു പോയി …

മുനിച്ചാമി പറഞ്ഞതെന്താണെന്ന് അജയ് ന് മനസ്സിലായില്ല ..

അടുക്കളയിൽ ഗ്യാസും സ്റ്റൗവും ഉണ്ടായിരുന്നു …

സൂര്യരശ്മികൾ വട്ടവടയ്ക്കു മുകളിൽ ചിതറി വീണു തുടങ്ങി …

പ്രകാശം പരന്നു തുടങ്ങിയതോടെ തണുപ്പ് അകന്നു തുടങ്ങിയതായി ഇരുവർക്കും മനസ്സിലായി …

അടുക്കളയിൽ സാധനങ്ങൾ എടുത്തു വെച്ചിട്ട് ഇരുവരും വാതിൽ ചാരി പുറത്തേക്കിറങ്ങി …

മുനിച്ചാമിയുടെ പത്തു മീറ്റർ അരക്കിലോമീറ്ററായിരുന്നു …

അവിടെ നിന്നു കൊണ്ട് അവൻ ക്ലീറ്റസിനെ വിളിച്ചു.

ഡാഡിയുടെ കൂട്ടുകാർ ചിലപ്പോൾ വന്നേക്കുമെന്നും അതുകൊണ്ടാണ് ഫാം ഹൗസിൽ താമസം ഏർപ്പാടാക്കിയതെന്നും ക്ലീറ്റസ് പറഞ്ഞു ..

ഡൈവോഴ്സും മാതാപിതാക്കളുടെ മരണവും കാരണം തകർന്നു പോയ അമ്മയെ സന്തോഷിപ്പിക്കാൻ കുറച്ചു ദിവസം താമസിക്കാനാളു വരും എന്നാണ് മുനിച്ചാമിയോട് ക്ലീറ്റസ് പറഞ്ഞിരുന്നത് ..

മുനിച്ചാമി നേരത്തെ പറഞ്ഞ വാക്കുകളുടെ അർത്ഥം അപ്പോൾ അവന് മനസ്സിലായി …

കോടമഞ്ഞ് അകന്നു തുടങ്ങിയപ്പോൾ വട്ടവടയുടെ പ്രകൃതി ഭംഗി വെളിവായിത്തുടങ്ങി ..

“നല്ല സ്ഥലമാണല്ലോടാ…”

” കുറച്ചു വാങ്ങിയിട്ടാലോ ..”

അജയ് ചോദിച്ചു …

” നോക്കാം … ”

ഇരുവരും കൈ കോർത്തു പിടിച്ച് കുറച്ചു കൂടി മുന്നോട്ടു നടന്നു..

വലത്തേക്ക് ഒരു ചെറിയ നടപ്പാത കണ്ടു …

” ഇതിലെ ഒന്ന് പോയി നോക്കിയാലോ മ്മാ …”

” വാതിൽ പൂട്ടിയിട്ടില്ല … ”

” ഇത് മുനിച്ചാമിയുടെ ഏരിയയല്ലേ …, ആരു വരാൻ ….?” പറഞ്ഞിട്ട് അജയ് മുന്നേ നടന്നു…

ക്യാരറ്റും കാബേജും വിളഞ്ഞു നിൽക്കുന്ന നിലങ്ങൾ ഇരുവശത്തും അവർ കണ്ടു …

ഒരു ചെറിയ അരുവിയും വെള്ളച്ചാട്ടവും കുറച്ചകലെ അവർ കണ്ടു …

” അങ്ങോട്ടൊന്നു പോകാം … ”

” ഞാനില്ല … തണുപ്പത്ത് വെള്ളത്തിലേക്ക് … ”

അഭിരാമി പറഞ്ഞു …

“ഈ അമ്മ … ”

പറഞ്ഞിട്ട് അജയ് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു … അവൾ കുതറാൻ ശ്രമിച്ചെങ്കിലും അവൻ അവളെ മുന്നിലാക്കി തള്ളിക്കൊണ്ട് പോയി ..

” അജൂ … വിട ടാ …”

” ഒന്ന് കണ്ടിട്ടു വരാം മ്മാ …”

അവളുടെ പ്രതിഷേധത്തിന്റെ ശക്തി കുറഞ്ഞു ..

ചെറിയ വെള്ളച്ചാട്ടമാണെങ്കിലും അടുത്തേക്ക് ചെല്ലുന്തോറും അതിന്റെ ഭംഗി ഇരുവർക്കും ദൃശ്യമായി …

” അടിപൊളി …..”

അവളെ വിട്ട് അജയ് കൈകൾ വായുവിൽ കുടഞ്ഞു പറഞ്ഞു.

വെള്ളച്ചാട്ടത്തിനു കീഴെ , മടക്കുകളായി കുത്തനെ ഇറക്കമായിരുന്നു …

കോടമഞ്ഞിനപ്പുറം കാഴ്ചകൾ മറഞ്ഞിരുന്നു ..

” കൂയ് …..”

അഗാധതയിലേക്ക് നോക്കി അവൻ കൂകി വിളിച്ചു …

“മിണ്ടാതിരിയെടാ… ”

ചെറിയ ഒരു പേടിയോടെ അവളവന്റെ വായ പൊത്തി …

അവന്റെ ശബ്ദം താഴേക്കിങ്ങനെ പ്രതിദ്ധ്വനിച്ച് പോകുന്നത് ഇരുവരും കേട്ടു …

അരുവിക്കപ്പുറം വലിയ മരങ്ങൾ കണ്ടപ്പോൾ അപ്പുറം വനഭൂമിയാകാമെന്ന് അഭിരാമിക്ക് തോന്നി …

ചെറിയ കാറ്റ് വീശി ….

വെള്ളച്ചാട്ടത്തിൽ നിന്നും വെള്ളത്തുള്ളികളുടെ ഒരല അവളുടെ ദേഹത്തേക്ക് വീണു …

“തണുക്കുന്നെടാ …”

അഭിരാമി അവന്റെ ദേഹത്തോടൊട്ടി ….

അജയ് അവളെ വലിച്ചു തന്റെ മുന്നിൽ നിർത്തി..

“താഴേക്കു നോക്കമ്മാ ….”

ചെരിഞ്ഞു പതിക്കുന്ന സൂര്യകിരണങ്ങളാൽ വെള്ളച്ചാട്ടത്തിൽ മഴവില്ല് ഓളം വെട്ടുന്നത് അവൾ കണ്ടു …

“മഴവില്ല് …..”

അവൾ പതിയെ പറഞ്ഞു …

” കോടമഞ്ഞ്… മഴവില്ല് … വട്ടവടയിലെ പ്രകൃതി ഭംഗി ….”

മഴവില്ലിലേക്ക് നോക്കി അവൻ പറഞ്ഞു …

“കട്ടൻ ചായയും ജോൺസൺ മാഷിന്റെ സംഗീതവും കൂടി വേണ്ടേ …?”

അവന്റെ നെഞ്ചിലേക്ക് ശിരസ്സ് ചായ്ച്ച് അവൾ കളിയാക്കി …

” ദുൽഖർ സൽമാനാണെന്നാ വിചാരം … ”

” ഒന്ന് പോമ്മാ … ഈ അമ്മ ഒട്ടും റൊമാന്റിക്കല്ല …..”

” പിന്നേ… നാല്പതു കഴിഞ്ഞ ഞാനിനി റൊമാന്റിക്കാകാത്ത കുഴപ്പമേയുള്ളൂ … ”

” നാല്പത് വയസ്സ് രണ്ടാം യൗവനമാണമ്മാ ..” –

“മാംഗോ സ്കിൻ …. ഓരോ ദിവസവും എങ്ങനെയാ ജീവിച്ചു തീർക്കുന്നതെന്ന് എനിക്കേ അറിയൂ … ”

” എല്ലാം ശരിയാകും മ്മാ …”

അവളുടെ സംസാരത്തിൽ നോവ് പടർന്നതറിഞ്ഞ് അവൻ പറഞ്ഞു..

അവൻ തരുന്നത് പ്രതീക്ഷ മാത്രമാണെന്ന് അവൾക്കറിയാമായിരുന്നു …

അജയ് നേക്കാളും പൊക്കം അല്പം കുറവായിരുന്നു അവൾക്ക് …

അവളുടെ മൂർദ്ധാവിലേക്ക് തന്റെ താടി കുത്തി , അവനവളെ ചുറ്റിപ്പിടിച്ചു …

“ഈ കോടമഞ്ഞിനപ്പുറം മനോഹരമായ ഒരു ലോകമുണ്ടമ്മാ …. ഒരു നാൾ പ്രകാശം പരക്കും … അപ്പോൾ നമുക്കത് കാണാം … അപ്പോഴേ നമുക്കതിന്റെ യഥാർത്ഥ സൗന്ദര്യം കാണാനാകൂ … ”

” മോനേ …. കവിപുംഗവാ …. ”

ഒരീണത്തിൽ അഭിരാമി വിളിച്ചു …

” എന്തോ …..”

അവനവളുടെ ചെവിയിൽ വിളി കേട്ടു …

” മുനിച്ചാമി ഫുഡ് തരക്കൂടാത്… നമ്മ താൻ റെഡി പണ്ണണം … ”

അറിയാവുന്ന തമിഴിൽ അവൾ ചിരിയോടെ പറഞ്ഞു …

“കറക്റ്റായി വരുന്നുണ്ട് … ” അവൻ ചിരിച്ചു …

മലമടക്കുകളിൽ മഞ്ഞുരുകിത്തുടങ്ങിയിരുന്നു ….

# # #

കുപ്പിയിൽ ബാക്കിയിരുന്നത് വിനയചന്ദ്രൻ ഗ്ലാസ്സിലേക്ക് പകർത്തി..

വെള്ളക്കുപ്പി ഒഴിഞ്ഞു കിടന്നിരുന്നു …

ഒഴിച്ചു വെച്ച ഗ്ലാസ്സുമായി അയാൾ അടുക്കളയിലേക്ക് ചെന്നു..

ടാപ്പ് തുറന്നു വെള്ളം ചേർത്ത് അയാൾ മദ്യം ഒറ്റ വലിക്ക് അകത്താക്കി …

അതിനു ശേഷം അയാൾ മൂക്കു ചുളിച്ചു …

ഗ്ലാസ്സ് ഒന്നു കൂടി അയാൾ മണത്തു നോക്കി ….

ഗ്ലാസ്സിൽ നിന്നല്ല …

മൂക്കു ചുളിച്ചു കൊണ്ട് തന്നെ അയാൾ ചുറ്റിനും ഒന്ന് നോക്കി.

വാതിലിനടുത്ത് ഭിത്തിയരികിലായി ഒരു എലി ചത്തു കിടക്കുന്നത് അയാൾ കണ്ടു.

“നാശം ..” അയാൾ പിറുപിറുത്തു ….

ഫോൺ ബല്ലടിക്കുന്നത് കേട്ട് അയാൾ ഗ്ലാസ് സ്ലാബിൽ വെച്ച് മുറിയിലേക്ക് ചെന്നു…

അഭിരാമിയുടെ കോൾ ആയിരുന്നു ….

അയാളുടെ തലച്ചോറുണർന്നു …

അയാൾ കോൾ എടുത്തു …

“വിനയേട്ടാ ….”

അഭിരാമിയുടെ സ്വരം അയാൾ കേട്ടു …

“നിങ്ങളെവിടാ ..?”

” മൂന്നാറിനപ്പുറം വട്ടവട എന്ന സ്ഥലത്താ …”

” സ്ഥലമെങ്ങനെ …?”

“ഇങ്ങോട്ടൊന്നും പെട്ടെന്ന് ആരും വരില്ല … ”

” സേഫ് അല്ലേ…?”

” കുഴപ്പമില്ല … ”

” പുറത്തൊന്നും അധികം ഇറങ്ങണ്ട… ”

” ഇല്ല … ”

” അജയ് ….?”

“അടുത്തുണ്ട് …. ”

” അവനോട് കാര്യം പറഞ്ഞേക്ക് … ”

” ഉം…”

” അർജന്റ് കാര്യത്തിനു മാത്രം ഫോൺ ഓൺ ചെയ്താൽ മതി … ”

” ഉം…”

” എന്നാൽ വെച്ചോ…”

അപ്പുറത്ത് ഫോൺ കട്ടായി …

പിന്നെയെല്ലാം ധൃതിയിലായിരുന്നു …

വാതിൽ തുറന്ന് കടലാസ്സു കൂട്ടി വാലിൽ പിടിച്ച് എലിയെ അടുത്ത പറമ്പിലേക്ക് ഒരേറു കൊടുത്തു … കുഴിച്ചിടാനൊന്നും സമയമില്ല … പല്ലു തേപ്പും കുളിയും അഞ്ചു മിനിറ്റിനുള്ളിൽ കഴിഞ്ഞു …

ഒരോട്ടോ വിളിച്ച് അയാൾ അഭിരാമിയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ അമ്മിണിയമ്മ ഗേയ്റ്റിനടുത്തേക്ക് ഓടി വരുന്നത് അയാൾ കണ്ടു …
“സാറേ …” അയാളെ കണ്ടതും അവർ വിളിച്ചു കൂവി …

” കൊച്ചുങ്ങളെ കാണാനില്ല … ”

” ഇവിടെയെവിടെയെങ്കിലും കാണും … ”

നിസ്സാരമട്ടിൽ പറഞ്ഞു കൊണ്ട് വിനയചന്ദ്രൻ മുന്നോട്ട് നടന്നു …

“സാറേ …” ഓട്ടോക്കാരൻ പിന്നിൽ നിന്ന് വിളിച്ചു ….

” ഒരഞ്ചു മിനിറ്റെടാ …”

അല്പം ദേഷ്യത്തിൽ വിനയചന്ദ്രൻ അയാളോട് തട്ടിക്കയറി …

എന്തോ പിറുപിറുത്തു കൊണ്ട് ഓട്ടോക്കാരൻ സീറ്റിലേക്ക് തന്നെയിരുന്നു …

“ആരാ വാതിൽ തുറന്നേ ….?”

” ഞാനാ …” തിരിച്ചു നടക്കുന്നതിനിടയിൽ അമ്മിണിയമ്മ പറഞ്ഞു ..

അവരെ ബോധിപ്പിക്കാൻ വേണ്ടി വിനയചന്ദ്രൻ റൂമുകളിൽ കയറിയിറങ്ങി …

” ഫോൺ രണ്ടും ഇവിടുണ്ട് ….”

ഹാളിലേക്ക് വന്ന അയാൾ പറഞ്ഞു …

” ഞാൻ വിളിച്ചിട്ട് എടുത്തില്ല ….”

” ചാവി ആരാ നിങ്ങൾക്കു തന്നേ..? ” വിനയചന്ദ്രൻ അജ്ഞത നടിച്ചു …

അമ്മിണിയമ്മ ഒറ്റ ശ്വാസത്തിൽ കാര്യം പറഞ്ഞു ….

“നിങ്ങൾ വീട് പൂട്ടി നിങ്ങളുടെ വീട്ടിലേക്ക് പോ ..”

“അവരെവിടെപ്പോയതാ ..?”

” ഞാനൊന്ന് അന്വേഷിക്കട്ടെ … പൊലീസിനെ അറിയിക്കേണ്ടി വരും … ”

” പോലീസോ …?” അവരൊന്ന് അന്ധാളിച്ചു …

“നിങ്ങള് ഞാൻ പറയുന്നത് കേൾക്ക് … പിന്നെ വേറെ ആരോടും ഇത് പറയാൻ നിക്കണ്ട ….”

അവർ തലകുലുക്കി …

വിനയചന്ദ്രൻ ഓട്ടോറിക്ഷയിൽ നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു ..

വിനയചന്ദ്രൻ എത്തുമ്പോൾ എസ്. ഐ എത്തിയിരുന്നില്ല ..

മറ്റൊരു പൊലീസുകാരന്റെ ചോദ്യത്തിന് ആഗമനോദ്ദേശ്യം അറിയിച്ച ശേഷം അയാൾ അവിടെ കിടന്ന കസേരയിലിരുന്നു..

വയർലെസ് ഇടതടവില്ലാതെ ശബ്ദിക്കുന്നത് കേട്ട് വാതിൽക്കലേക്ക് മിഴികളെയ്തു അയാളിരുന്നു ..

അര മണിക്കൂർ കഴിഞ്ഞ ശേഷം എസ്.ഐ എത്തി.

ഒരു പൊലീസുകാരൻ വിളിച്ചപ്പോൾ വിനയചന്ദ്രൻ എഴുന്നേറ്റ് എസ്.ഐ യുടെ ക്യാബിനിലേക്ക് കയറി …

“ഇരിക്ക് …..”

സൗമ്യമായ സ്വരത്തിൽ എസ്.ഐ പറഞ്ഞു …

സുനിൽ ദയാനന്ദ് … സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് …

ടേബിളിലെ നെയിം ബോർഡിലേക്ക് നോക്കിക്കൊണ്ട് വിനയചന്ദ്രൻ അയാൾക്കെതിരെ കസേരയിലിരുന്നു …

” കാര്യം പറയൂ ….”

വിനയചന്ദ്രൻ രാവിലെ സംഭവിച്ച കാര്യങ്ങൾ അയാളോട് വിശദീകരിച്ചു. പൊലീസിനെ കബളിപ്പിക്കുകയാണ് എന്നറിയാമെങ്കിലും ആ പതർച്ച അയാൾ പുറമെ കാണിച്ചില്ല …

“അവർ പോകാനിടയുള്ള മറ്റു സ്ഥലങ്ങളിൽ നിങ്ങൾ അന്വേഷിച്ചോ…?”

” ഞാനിങ്ങോട്ടാണ് സാർ ആദ്യം വന്നത് … ”

” ഞങ്ങൾ അന്വേഷിക്കും. നിങ്ങൾ നിങ്ങളുടേതായ രീതിയിൽ അന്വേഷിക്കണം … ”

” ഉറപ്പായും…”

” ഒരു പെറ്റീഷൻ എഴുതിക്കൊടുത്തിട്…”

“മറ്റൊരു കാര്യം കൂടി ഉണ്ട് സാർ …”

” എന്താ …?”

രാജീവ് വന്നതും വെല്ലുവിളിച്ചതും വിനയചന്ദ്രൻ പറഞ്ഞു. അഭിരാമി അയാളെ കുത്തിയ കാര്യം അയാൾ മറച്ചു വെച്ചു ….

” എന്നിട്ടത് ഇപ്പോഴാണോ പറയുന്നത് ….?”

എസ്. ഐ ദേഷ്യപ്പെട്ടു …

“വാക്കാലുള്ള ഭീഷണിയല്ലേ സർ … അത് ദേഷ്യം വന്നപ്പോൾ പറഞ്ഞതാകുമെന്ന് കരുതി … അല്ലെങ്കിലും അതിനൊക്കെ എങ്ങനെയാ പരാതി തരുക..?”

എസ്. ഐ അയാളെ ഇരുത്തി നോക്കി …

“നിങ്ങളെന്താ ചെയ്യുന്നത് …?”

“അദ്ധ്യാപകനായിരുന്നു … ”

ആ സമയത്തു തന്നെ അയാളുടെ മുഖത്ത് ഒരു ബഹുമാനം പ്രകടമായത് വിനയചന്ദ്രൻ ശ്രദ്ധിച്ചു.

” അവരുടെ മോനും കൂടെയുണ്ടെന്നല്ലേ പറഞ്ഞത് ….?”

“ഉണ്ടാവേണ്ടതാണ് … ”

” നിങ്ങൾ പേടിക്കണ്ട … വല്ല വിവരവും കിട്ടിയാൽ ഇങ്ങോട്ട് വിളിച്ചു പറഞ്ഞേക്കണം …”

“ശരി സാർ … ”

” മറ്റേയാളുടെ നമ്പർ കയ്യിലുണ്ടോ …?”

“ആരുടെ …?”

“ആ സ്ത്രീയുടെ ഭർത്താവിന്റെ …..?”

“ഇല്ല സാർ….”

“നിങ്ങൾ തമ്മിൽ ടച്ചൊന്നുമില്ലേ …?”

“ഇല്ല സാർ… , അമ്മാവന്റെ മരണ ശേഷമാണ് അഭിരാമി തന്നെ വിളിച്ചു തുടങ്ങിയത് … ”

” അയാളെന്താ ചെയ്യുന്നേ…?”

” ടൗണിൽ തന്നെ യൂസ്ഡ് വെഹിക്കിളിന്റെ ഒരു ഷോറൂമുണ്ട് … ”

” മതി … ഞാൻ കണ്ടു പിടിച്ചോളാം…”

റൈറ്ററെ പരാതി ഏല്പിച്ച്, അതിന്റെ ഒരു കോപ്പിയും വാങ്ങിയാണ് വിനയചന്ദ്രൻ ഇറങ്ങിയത് …

അപ്പോഴേക്കും ബാർ തുറന്നിരുന്നു …

രണ്ടു പെഗ് അടുപ്പിച്ച് ” നിൽപ്പനടി ” ച്ചിട്ട് അയാൾ ബാറിലെ കസേരയിലേക്കിരുന്നു ..

വാതിൽക്കലേക്ക് ശ്രദ്ധിച്ചാണ് വിനയചന്ദ്രൻ ഇരുന്നത് … അയാളാരെയോ പ്രതീക്ഷിക്കുന്നതു പോലെ തോന്നി …

അര മണിക്കൂർ കഴിഞ്ഞപ്പോൾ കാവിക്കൈലിയും കള്ളി ഷർട്ടും ധരിച്ച് ഒരു ചെറുപ്പക്കാരൻ കയറി വന്നു …

“മാഷ് തുടങ്ങിയില്ലേ ….?”

വിരലുയർത്തി രണ്ട് എന്ന് വിനയചന്ദ്രൻ ആംഗ്യം കാണിച്ചു …

” എന്നാൽ ഞാനൊന്നു വിട്ടിട്ടു വരാം … ”

ചെറുപ്പക്കാരൻ കൗണ്ടറിനടുത്തേക്ക് നീങ്ങി …

അവൻ തിരികെ വരുന്നതും പ്രതീക്ഷിച്ച് വിനയചന്ദ്രനിരുന്നു …

ചെറുപ്പക്കാരൻ ഒന്നടിച്ചിട്ട് വിനയചന്ദ്രന്റെയടുത്തേക്ക്‌ വന്നു …

“സനോജേ ….”

” പറ മാഷേ …” ചിറി തുടച്ചിട്ട് ചെറുപ്പക്കാരൻ വിനയചന്ദ്രന്റെയടുത്തുള്ള കസേരയിലിരുന്നു …

” എഴുന്നൂറു രൂപയും എണ്ണക്കാശും … നമ്മുടെ ഒരു ചെക്കനെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട് … ”

” വിശ്വസ്തനാണോ …?”

“അല്ലാത്തവനെ ഞാനീ പണി ഏൽപ്പിക്കുമോ ..?”

” നീ തന്നെ അവനെ ഡീൽ ചെയ്താൽ മതി … എന്നെ അവൻ അറിയണ്ട ..”

“അത്രയേയുള്ളൂ … ”

” നീ എന്താ പയ്യനോട് പറഞ്ഞത് …?”

” വണ്ടിക്കേസാണെന്നാ പറഞ്ഞത് … ”

” അതങ്ങനെ തന്നെ ഇരിക്കട്ടെ … ”

” രാവിലെ മുതൽ രാത്രി എട്ടൊമ്പത് മണി വരെ അവൻ നോക്കിക്കോളും … അതു കഴിഞ്ഞുള്ള സമയം….?”

“അത്രയും സമയം മതി … ”

വിനയചന്ദ്രൻ പറഞ്ഞു …

” ഒന്നു കൂടി വിട്ടാലോ മാഷേ ….?”

” നമുക്ക് ഒരെണ്ണം വാങ്ങി പോകാം … കുറച്ചു കാര്യങ്ങളുണ്ട് … ”

വിനയചന്ദ്രൻ എഴുന്നേറ്റു .

# # #

ഓഫീസിലിരിക്കുമ്പോഴാണ് രാജീവിന് കാൾ വന്നത്..

എസ്. ഐ ആയിരുന്നു ലൈനിൽ ..

“രാജീവല്ലേ …?”

“അതെ…”

” ഞാൻ എസ്.ഐ സുനിലാണ് … “

ഒരു നടുക്കം രാജീവിലുണ്ടായി …

“നിങ്ങൾക്കെതിരെ ഒരു പരാതി കിട്ടിയിട്ടുണ്ടല്ലോ…”

” പരാതിയോ …?”

എസ് ഐ അയാളോട് കാര്യം പറഞ്ഞു …

രാജീവ് ഇരുന്ന ഇരുപ്പിൽ വിയർത്തു …

“നിങ്ങൾ സ്റ്റേഷനിലേക്ക് ഒന്ന് വന്നേ മതിയാകൂ ….”

” വരാം സർ ….”

എസ്. ഐ ഫോൺ കട്ടാക്കിയത് രാജീവറിഞ്ഞു ..

അഭിരാമി മിസ്സിംഗ് …..!

അവൾ മരിക്കുന്നത് തന്റെ ജോലി കുറയ്ക്കുമെന്ന് അറിയാമെങ്കിലും അയാളെ ഒരു നടുക്കം ഗ്രസിച്ചു കൊണ്ടിരുന്നു …

ഇപ്പോൾ അവൾക്ക് എന്തു സംഭവിച്ചാലും അതിനുത്തരവാദി താൻ തന്നെയാണെന്ന സത്യം അയാളെ മഥിച്ചു കൊണ്ടിരുന്നു …

വിനയചന്ദ്രനാകാം അതിനു പിന്നിലെന്ന് രാജീവിന് തോന്നി…..

പക്ഷേ പൊലീസ് കംപ്ലയിന്റ് വന്ന സ്ഥിതിക്ക് വിനയചന്ദ്രന് അത്ര ബുദ്ധിയൊന്നും കാണാനിടയില്ലെന്നും അയാൾ കണക്കു കൂട്ടി …

എവിടെയോ എന്തോ ഒന്ന് താൻ പ്രതീക്ഷിക്കാത്തത് സംഭവിച്ചു എന്ന് മാത്രം രാജീവ് അറിഞ്ഞു …

# # #

വട്ടവടയ്ക്കു മുകളിൽ വീണ്ടും മഞ്ഞു വീണു തുടങ്ങി …
നാലു മണി കഴിഞ്ഞപ്പോൾ മുതൽ കോടമഞ്ഞ് കയറി അടുത്തുള്ള ആളെ പോലും കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു …

നെരിപ്പോടിനരികെ മറ്റൊരു നെരിപ്പോടായി അജയ് ഒരു പലകയിൽ കുത്തിയിരുന്നു …

അവനരികിൽ കസേരയിൽ അഭിരാമിയും ഉണ്ടായിരുന്നു …

” അമ്മാ…..” അജയ് വിളിച്ചു …

നിറഞ്ഞ മിഴികളോടെ അവൾ മുഖം തിരിച്ച് അവനെ നോക്കി ….

” നമ്മൾ കാണിച്ചത് വിഡ്ഢിത്തരമല്ലേ …..?”

അവൾ മനസ്സിലാകാതെ അവനെ നോക്കി ….

” അയാൾ ഇവിടേക്ക് വന്നാലോ ….? ഐ മീൻ അയാളുടെ ആളുകൾ ….?”

ഒരു നടുക്കം അഭിരാമിയുടെ ഉള്ളിൽ വീണു …

അവൻ അയാളെന്ന് ഉദ്ദ്ദേശിച്ചത് രാജീവിനെയാണെന്ന് അവൾക്ക് മനസ്സിലായി …

അജയ് അവനിരുന്ന പലകയോടെ അവളിലേക്കടുത്തു …

അവളുടെ കാൽച്ചുവട്ടിലിരുന്ന് അവൻ തുടർന്നു …

” ഇവിടെയാണെങ്കിൽ അയാൾക്ക് നമ്മളെ ഇല്ലാതാക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല … ”

” അജയ് …..?”

ചോദ്യഭാവത്തിൽ പേടിയോടെ അവൾ അവനെ നോക്കി …

ആ ഒരു സാദ്ധ്യത താനൊരിക്കലും ചിന്തിച്ചിരുന്നതല്ലല്ലോ എന്ന് അവളോർത്തു..

ഈ ഓണംകേറാമൂലയിലെ കാട്ടിൽ തങ്ങളെ തല്ലിക്കൊന്നിട്ടാൽ ആരും അറിയാൻ പോകുന്നില്ല എന്ന സത്യത്തെ അവൾ പേടിയോടെ നോക്കിക്കണ്ടു …

“വിനയേട്ടൻ പറഞ്ഞപ്പോ ….” അവളൊന്നു വിക്കി …

“ആര് … ആ കള്ളുകുടിയനോ ….?” അജയ് ദേഷ്യപ്പെട്ടു.

” അമ്മയിത്ര മണ്ടിയായിപ്പോയല്ലോ …”

അഭിരാമി മിണ്ടിയില്ല …

വിനയേട്ടൻ മദ്യപിച്ചിട്ടാണ് ഇതൊക്കെ തന്നോട് പറഞ്ഞതെന്ന സത്യം അവളോർത്തു.

” അയാൾക്കും ഇതിൽ എന്തെങ്കിലും ലാഭം കാണും …”

അജയ് ആരോടെന്നില്ലാതെ പറഞ്ഞു …

അഭിരാമി ഒന്നുകൂടി നടുങ്ങി …

വിനയചന്ദ്രന്റെ പെരുമാറ്റത്തിൽ അങ്ങനെയൊരു അസ്വാഭാവികത അവൾക്ക് ദർശിക്കാൻ കഴിഞ്ഞില്ല …

“വിനയേട്ടൻ അത്തരക്കാരനല്ല … ”

സ്വയം വിശ്വസിക്കാനെന്നവണ്ണം അവൾ പറഞ്ഞു …

“പണത്തിന്റെ മുൻപിൽ അങ്ങനെയൊന്നില്ല അമ്മാ….”

അജയ് യുടെ മറുപടി പെട്ടെന്നായിരുന്നു …

അത് സത്യമാണെന്ന് അനുഭവത്തിലറിഞ്ഞ കാര്യമായതിനാൽ അഭിരാമി തർക്കിക്കാൻ പോയില്ല …

അനുഭവത്തേക്കാൾ വലിയ ഗുരു മറ്റൊന്നില്ലല്ലോ ..

വിനോദത്തിനു വന്നവർ വിലാപത്തിലകപ്പെട്ട പോലെ ഇരുവരും മുഖത്തോട് മുഖം നോക്കിയിരുന്നു …

അജയ് ഇടയ്ക്കിടക്ക് വളഞ്ഞ കമ്പികൊണ്ട് കനലുകൾ ഇളക്കിയിടുന്ന ശബ്ദം മാത്രം ഹാളിൽ കേട്ടു …

നിശബ്ദത മാത്രം ….!

രണ്ടാമതൊന്ന് ആലോചിക്കാതെ അമ്മ ഇവിടേക്ക് പോന്നത് മരണ ഭയം മൂലമാണെന്ന് അവന് മനസ്സിലായി …

അല്ലാതെ ഏതു വഴിക്കു പോയാലും നാലു തവണ ആലോചിക്കുന്നവളാണ് അമ്മ …

ഒരാളോടും അഭിപ്രായം ചോദിക്കാനോ പറയാനോ കഴിയാതെ , സകലരേയും സംശയത്തോടെ മാത്രം വീക്ഷിച്ച് കഴിയേണ്ടി വരുന്ന അവസ്ഥ ഭയാനകമാണെന്ന് അജയ് മനസ്സിൽ ഉൾക്കൊണ്ടു തുടങ്ങി..

പുരുഷനാണെങ്കിൽ അവൻ പിന്നെയും പിടിച്ചു നിൽക്കാൻ പറ്റും…

സ്ത്രീയാണെങ്കിൽ …?

അതു മാത്രമേ തന്റെ അമ്മയ്ക്കും സംഭവിച്ചിട്ടുള്ളൂ എന്ന് പതിയെ പതിയെ അജയ് അറിഞ്ഞു തുടങ്ങി..

അമ്മ നോക്കിയത് തങ്ങളുടെ രക്ഷ മാത്രമാണ് …. അതിന് അമ്മയ്ക്ക് വിശ്വസിക്കാനായി ബാക്കിയുണ്ടായിരുന്ന ഒരേ ഒരാൾ വിനയനങ്കിൾ ആയിരുന്നു … അയാൾ പറഞ്ഞു … . അമ്മ അനുസരിച്ചു … ഇതിന്റെ പേരിൽ അമ്മയെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലായെന്ന് അവന് മനസ്സിലായിത്തുടങ്ങി …

മനസ്സ് ശാന്തമായപ്പോൾ അവന്റെ ചിന്തകൾക്ക് വെളിച്ചം വീണു …

വിനയനങ്കിളിനെ ഒന്ന് വിളിച്ചാലോ എന്ന് അജയ് ഒരു നിമിഷം ആലോചിച്ചു …

ഇരുട്ടു നിറഞ്ഞു തുടങ്ങുന്ന നേരത്ത് അരക്കിലോമീറ്റർ സഞ്ചരിക്കാനുള്ള മടി കൊണ്ട് അവനത് വേണ്ടാന്ന് വെച്ചു …

ചെറിയൊരു ഭയം അവന്റെയുള്ളിലും നാമ്പെടുത്ത് തുടങ്ങിയിരുന്നു …

പുറത്ത് ടി. വി. എസിന്റെ ശബ്ദം കേട്ടപ്പോൾ അജയ് എഴുന്നേറ്റു . അവൻ തുറന്ന വാതിലിലൂടെ മുനിച്ചാമി അകത്തേക്ക് കയറി വന്നു …

അയാളുടെ കയ്യിൽ രണ്ട് വലിയ കവറുകൾ ഉണ്ടായിരുന്നു …

“പുതപ്പും സെറ്ററുമാ…”

കവർ ടേബിളിലേക്ക് വെച്ചിട്ട് അയാൾ പറഞ്ഞു..

കോട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു കടലാസു പൊതി എടുത്ത് അയാൾ അജയ്ക്ക് നേരെ നീട്ടി …

“മെഡിസിനാ …. ക്ലൈമറ്റ് താൻ റൊമ്പ മോശം … ”

ഇനിയും താൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന ഭാവത്തിൽ അയാൾ തല ചൊറിഞ്ഞു നിന്നു …

രണ്ടു നിമിഷം കഴിഞ്ഞ് അയാൾ പുറത്തേക്കിറങ്ങി …

അജയ് അയാളുടെ പിന്നാലെ ചെന്നു..

” ചേട്ടാ ….”

പ്രായത്തിന് വളരെയധികം മൂത്ത അയാളെ പേരു വിളിക്കാനുള്ള സങ്കോചത്താൽ അവൻ വിളിച്ചു …

മുനിച്ചാമി തിരിഞ്ഞു..

” എന്ന തമ്പീ….”

” ഞങ്ങളിവിടെ വന്ന കാര്യം ആരും അറിയുകയൊന്നും വേണ്ട … ”

ശബ്ദം താഴ്ത്തി അവൻ പറഞ്ഞു …

“ഇല്ല തമ്പീ…. ഇത് അറുപതേക്കർ വരും .. ഇങ്കെ പണിക്കാർ മാത്രം … ”

അജയ് ഒന്ന് നടുങ്ങി ..

പത്തറുപത് ഏക്കറിനുള്ളിൽ തങ്ങളല്ലാതെ മറ്റൊരു മനുഷ്യ ജീവി പോലും ഇല്ലെന്ന സത്യം അവനെ ഭയപ്പെടുത്തി …

എട്ടല്ല, എൺപത്തിയെട്ടിന്റെ പണി ….!

“നിങ്ങളോ ….?”

ഒരാശ്വാസത്തിനെന്നവണ്ണം അവൻ ചോദിച്ചു …

” ഒരു കിലോമീറ്ററപ്പുറം താൻ എന്നുടെ ഷെഡ് ….”

മുനിച്ചാമിയുടെ ഒരു കിലോമീറ്റർ അജയ് ഭാവനയിൽ കണ്ടു …

“കവലപ്പെടാതെ തമ്പീ…. സോളാർ വേലി ഇരിക്കും … മിരുഗങ്ങളൊന്നും വരക്കൂടാത്… ”

അതിന് മൃഗങ്ങളെ ആർക്ക് ഭയം എന്ന് അജയ് മനസ്സിൽ പറഞ്ഞു ..

” അമ്മാവുക്ക് സൗഖ്യമാകട്ടെ തമ്പീ…. നാൻ പോറേൻ ….”

മുനിച്ചാമി മുറ്റത്തേക്കിറങ്ങി ….

ടി. വി. എസ് അകന്നു പോയിട്ടും കുറച്ചു നേരം കൂടി അവൻ അവിടെ തന്നെ നിന്നു ….

ക്ലീറ്റസ് ഡേവിഡ് എബ്രഹാം …..!

ചുമ്മാതല്ലടാ നാറീ നീ നാട്ടിൽ പോകാത്തത് ….

മനസ്സിൽ അവനെ തെറി വിളിച്ചു കൊണ്ട് അജയ് പുറത്തേക്ക് നോക്കി നിന്നു …

പ്രകൃതി രമണീയത നിറഞ്ഞ ഇത്തരം സ്ഥലങ്ങൾ വല്ലപ്പോഴും സന്ദർശിക്കാമെന്നല്ലാതെ, സ്ഥിര താമസത്തിനു പറ്റിയതല്ലെന്ന് അവന് തോന്നിത്തുടങ്ങി …

വോൾട്ടേജ് ഇല്ലാഞ്ഞിട്ടാണോ ബൾബുകൾ മുനിഞ്ഞു കത്തുന്നതെന്ന് അവൻ സംശയിച്ചു …

അല്ല …! കോടമഞ്ഞ് തന്നെയാണ് പ്രശ്നക്കാരൻ …

തണുത്ത കാറ്റ് വീശിയപ്പോൾ അവൻ വാതിലടച്ച് തിരിഞ്ഞു …

അഭിരാമി അതേ ഇരിപ്പു തന്നെയായിരുന്നു …..

അജയ് ക്ലോക്കിലേക്ക് നോക്കി … ആറര കഴിഞ്ഞതേയുള്ളൂ …

ബാംഗ്ലൂരിലെ വൈകുന്നേരത്തെ ആറര അവനൊന്ന് ഓർത്തു നോക്കി …

കാഴ്ചകൾ കാണാൻ വന്ന സ്ഥലം ഇരുപത്തിനാലു മണിക്കൂർ തികയുന്നതിനു മുൻപേ അവൻ വെറുത്തു തുടങ്ങി …

ഇതും ഭൂമിയിലെ തന്നെ ഒരു സ്ഥലമാണ് …

ഫ്ളാസ്ക്കിലിരുന്ന ചായ അവൻ രണ്ടു ഗ്ലാസ്സുകളിലേക്ക് ഒഴിച്ചു.

ഒരു ഗ്ലാസ്സ് എടുത്ത് അവൻ അവളുടെ നേരെ നീട്ടി ….

“കുടിക്കമ്മാ …”

അവന്റെ ദേഷ്യവും പിണക്കവും മാറിയോ എന്ന സംശയത്തോടെ അഭിരാമി ഗ്ലാസ്സ് കയ്യിൽ വാങ്ങി …

“പത്തറുപത് ഏക്കർ ഉണ്ട് ഈ സ്ഥലം ….”
അജയ് അവളുടെയടുത്ത് കസേരയിലിരുന്നു …

” നമ്മളല്ലാതെ ഈ ഭാഗത്ത് ഒരു മനുഷ്യക്കുഞ്ഞു പോലുമില്ല ….”

അത് കേട്ട് അഭിരാമി ഒന്ന് വിക്കി …

“പേടിക്കണ്ട … മൃഗങ്ങൾ വരാതിരിക്കാൻ സോളാർ വേലിയിട്ടിട്ടുണ്ട് ….”

അവളെ നോക്കാതെ തന്നെ അവൻ തുടർന്നു …

” മുനിച്ചാമിയുടെ ഒരു കിലോമീറ്ററിനപ്പുറം അയാളുടെ ഷെഡ്ഡ് ഉണ്ട് … ”

അഭിരാമി അവനെ നോക്കി ….

” ഇത്രയുമാണ് വൈകുന്നേരത്തെ വാർത്തകൾ … ”

ചെറിയ ചിരിയോടെ അജയ് മുഖം ചെരിച്ചു …

ഒരു പുഞ്ചിരി അമ്മയുടെ മുഖത്തും അവൻ കണ്ടു..

“ആരും വന്ന് കൊല്ലില്ലെന്ന് ഉറപ്പാ …. പേടിച്ചു ചാകാതിരുന്നാൽ മതി ….”

അവനത് പറഞ്ഞപ്പോൾ അവളൊരൊറ്റ ചിരിയായിരുന്നു …

ചായ അവളുടെ ശിരസ്സിൽ കയറി വിക്കി ….

അജയ് വലം കൈത്തലം കൊണ്ട് അവളുടെ ശിരസ്സിൽ പതിയെ തട്ടിക്കൊണ്ടിരുന്നു …

” എന്നാലും ഞാൻ നിങ്ങളെ സമ്മതിച്ചു …. ആരെങ്കിലും എന്തെങ്കിലും പറഞ്ഞൂന്ന് വെച്ച് ….”

“നീയല്ലേ ഈ കാട്ടുമുക്ക് കണ്ടുപിടിച്ചത് …?”

“ഇപ്പോ എനിക്കായോ കുറ്റം …?”

” ഞാനങ്ങനെ പറഞ്ഞൂന്ന് വെച്ച് നീയും കുറച്ചൊക്കെ ചിന്തിക്കണ്ടേ ….: ?”

“അതിനവിടെ വെച്ച് ഇങ്ങനെയൊന്നുള്ള കാര്യം എന്നോട് പറഞ്ഞില്ലല്ലോ…”

” ഫോൺ വിളിച്ചപ്പോൾ ടൂറ് ആണോന്ന് നീയല്ലേ ചോദിച്ചേ …?”

അവളും വിട്ടു കൊടുത്തില്ല …

“മതി … മതി … നാളെത്തന്നെ തിരിച്ചു പോയേക്കാം … ” അജയ് പറഞ്ഞു …

” പോയേക്കാം … ”

അവളും സമ്മതിച്ചു …

” നമ്മളെ കാണാനില്ലെന്ന് നാടു മുഴുവൻ പാട്ടായിക്കാണും … അമ്മിണിയമ്മയല്ലേ ആള് ….”

അജയ് കസേരയിലേക്ക് ചാരി…

അടുത്ത നിമിഷം ആ ഓർമ്മയിൽ അഭിരാമിയുടെ മുഖത്തെ ചിരി മാഞ്ഞു …

” പൊലീസുകാരും അറിഞ്ഞു കാണും … ”

അജയ് പിറുപിറുത്തു …

ഭീതിദമായ ഓർമ്മയിൽ അഭിരാമി നടുങ്ങി …

“സ്ത്രീകൾക്ക് സൗന്ദര്യവും ബുദ്ധിയും ഒരുമിച്ച് ദൈവം കൊടുക്കില്ലാ എന്നത് സത്യമാണ് … അല്ലേ അമ്മാ….?”

കസേരയിൽ നിന്ന് നിവർന്ന് അജയ് അവളെ നോക്കി …

അവൻ പറഞ്ഞതിന്റെ പൊരുൾ അവൾ മനസ്സിലാക്കി വന്നപ്പോഴേക്കും അജയ് അവളുടെയടുത്തു നിന്നും മാറിയിരുന്നു …

” എനിക്ക് മനസ്സിലായില്ലാന്ന് കരുതണ്ട ….”

അവനെ നോക്കി അവൾ കെറുവിച്ചു …

എട്ടു മണിക്കു മുൻപേ ഇരുവരും ഭക്ഷണം കഴിച്ചു …

ഭക്ഷണം അവിടെ ഉണ്ടാക്കി വെക്കരുത് എന്ന പാഠം കൂടി അവർ കഴിച്ചു കൊണ്ടിരുന്നപ്പോൾ മനസ്സിലാക്കി …

മുഴുവനും തണുത്തു പോയിരുന്നു …

പുറത്തെ ലൈറ്റ് മുഴുവനും ഓൺ ചെയ്തിട്ടാണ് അവർ കിടക്കാൻ ഒരുങ്ങിയത് …

നെരിപ്പോടിനരികെ ഒന്നു കൂടി ശരീരം ചൂടാക്കിയ ശേഷം അവർ എഴുന്നേറ്റു …

” അജൂ … ”

അവളുടെ വിളി കേട്ട് അവൻ തിരിഞ്ഞു …

“മ്മക്ക് .. ഒരുമിച്ചു കിടക്കാം ട്ടോ …”

“പേടിയാല്ലേ ….” അജയ് ചിരിച്ചു …

” എനിക്കു പേടിയൊന്നുമില്ല … നീ പേടിക്കണ്ടാന്ന് കരുതിയാ…”

“എനിക്ക് ഒരു പേടിയുമില്ല ….”

അജയ് അവൾക്കെതിരെയുള്ള മുറിയിലേക്ക് കയറാനൊരുങ്ങി …

“വാടാ … ഡിമാന്റിടാതെ … ”

പറഞ്ഞിട്ട് അവളവന്റെ കയ്യിൽ പിടിച്ചു വലിച്ചു …

അവനെ ഉന്തിത്തള്ളി കിടക്കയിലേക്ക് തള്ളിയിട്ട ശേഷം വാതിലടച്ച് അവൾ തിരിഞ്ഞു …

” എന്നെക്കൊണ്ടു വന്ന് കാട്ടുമൂലയിലിട്ടതും പോരാ, ഒറ്റയ്ക്ക് കിടത്താനും നോക്കുന്നു … കണ്ണിൽ ചോരയില്ലാത്തവൻ… ”

അവനെ മറികടന്ന് അവൾ ഭിത്തി സൈഡിലേക്ക് കയറി.. അതുപോലെ തന്നെ തിരികെ തന്റെയരികിലേക്ക് നിരങ്ങി വരുന്നതു കണ്ടപ്പോൾ അവൻ ചോദിച്ചു …

” എന്ത് പറ്റി ….?”

” ഭിത്തിക്കും തണുപ്പെടാ ….”

കട്ടിലിൽ കിടന്ന പുതപ്പെടുത്ത് അവൾ ശരീരം മൂടി. മറ്റൊരു പുതപ്പെടുത്ത് അജയ്‌യും ശരീരം മറച്ചു …

പുറത്ത് ചീവീടുകൾ കച്ചേരി തുടങ്ങിയിരുന്നു.

” അജൂ ….”

“ഉം ….”

” പൊലീസൊക്കെ അറിഞ്ഞു കാണും ല്ലേ …?”

“പിന്നെ അറിയാതിരിക്കുമോ …?”

“ആകെ നാണക്കേടായി ….” അഭിരാമി ലജ്ജയോടെ പറഞ്ഞു …

” അത് ഇപ്പോ ഓർത്തിട്ട് എന്തു കാര്യം …?”

” ഞാനതൊന്നും ഓർത്തില്ലെടാ ….”

“അതാ ഞാൻ നേരത്തെ പറഞ്ഞത് ….”

“എനിക്ക് സൗന്ദര്യമുണ്ടെന്നല്ലേ …?”

അവൾ ചിരിയോടെ ചോദിച്ചു …

“അല്ല, ബുദ്ധിയില്ലാന്ന് ….”

” പോടാ …” അവൾ പുതപ്പിനകത്തിരുന്ന വലം കൈ എടുത്ത് അവന്റെ കവിളിലൊന്ന് പിച്ചി വിട്ടു …

” നമ്മൾ നാടു വിട്ടു എന്നൊക്കെയായിരിക്കും പറയുന്നതല്ലേ ….?” അഭിരാമി ചോദിച്ചു..

” ഒളിച്ചോടീന്നായിരിക്കും ആ തള്ള പറഞ്ഞു നടക്കുന്നത് … ” ദേഷ്യത്തോടെ അജയ് പറഞ്ഞു …

“നിനക്കെന്താ അവരോടിത്ര ദേഷ്യം …? അവരൊരു പാവമല്ലേ …?”

അമ്മിണിയമ്മയെ ഉദ്ദ്ദേശിച്ച് അവൾ ചോദിച്ചു …

” എന്തോ എനിക്കവരെ ഇഷ്ടമല്ല….” അജയ് പറഞ്ഞു …

” അവരെ ഇഷ്ടമല്ലാഞ്ഞിട്ടാണോ , അതോ എന്റെ കൂടെ ഒളിച്ചോടീന്ന് പറഞ്ഞിട്ടാണോ …?”

” രണ്ടും … ” അവൻ ചിരിയോടെ പറഞ്ഞു …

” അതെന്താടാ ഞാനത്ര മോശക്കാരിയാ….?”

“അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ ….”

” ഈ ആണുങ്ങളെല്ലാം ഇങ്ങനാ.. കുറച്ചു മുൻപേ ഞാൻ സുന്ദരിയാണെന്ന് പറഞ്ഞവനാ…. ” അവൾ പിണക്കം ഭാവിച്ചു …

“ബുദ്ധിയില്ലാത്തവൾ എന്നു കൂടി ഞാൻ പറഞ്ഞിരുന്നു ..”

അവൾ മനസ്സിലാകാതെ അവനെ നോക്കി …

“നിങ്ങളെന്റെ അമ്മയല്ലേ …? അപ്പോൾ അവരങ്ങനെ പറയുമ്പോൾ ….” അജയ് ഒന്നു നിർത്തി …

അവളും അപ്പോഴാണ് ആ കാര്യം ആലോചിച്ചത് …

ചീവീടുകളുടെ കച്ചേരി ഉച്ചസ്ഥായിലായിരുന്നു …

” അല്ലെങ്കിൽ കുഴപ്പമില്ലായിരുന്നു ല്ലേ …?”

കുറച്ചു നേരത്തെ ആലോചനയ്ക്കു ശേഷം അവൾ ചോദിച്ചു …

” എങ്കിൽ ഒരു കൈ നോക്കാമായിരുന്നു ..”

അവൻ ചിരിയോടെ അവളെ നോക്കി …

” അമ്പട കള്ളാ …” അവൾ കയ്യെടുത്ത് അവന്റെ നെഞ്ചിൽ കളിയായി അടിച്ചു …

“വല്ല ചുള്ളത്തി പെൺകുട്ടികളേയും അടിച്ചുമാറ്റി വന്നിരുന്നേൽ ആരെന്തു പറഞ്ഞാലും കേൾക്കാനൊരു രസമുണ്ടായിരുന്നു … ”

അവളെ ദേഷ്യം പിടിപ്പിക്കാൻ അവൻ പറഞ്ഞു …

“നാളെത്തന്നെ പോയേക്കാം ….”

പറഞ്ഞിട്ട് അവൾ തിരിഞ്ഞു കിടന്നു …

പുലർച്ചെ മുനിച്ചാമി വന്ന് വാതിലിൽ ഇടിച്ചു വിളിച്ചപ്പോഴാണ് ഇരുവരും ഉണർന്നത് …

ഒരു പുതപ്പിനുള്ളിൽ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു തങ്ങൾ രണ്ടുപേരും എന്നത് കണ്ണു തുറന്നപ്പോഴാണ് അവരറിഞ്ഞത് …

ജനൽഗ്ലാസ്സിനപ്പുറം ഉദയകിരണങ്ങൾ അജയ് കണ്ടു …

കോട്ടുവായ് ഇട്ടു കൊണ്ട് അവൻ പോയി വാതിൽ തുറന്നു …

ഒരു കുപ്പിയിൽ പാലുമായി മുനിച്ചാമി നിൽക്കുന്നു …

“ഉറങ്ങിപ്പോയി ….” ക്ഷമാപണ സ്വരത്തിൽ അവൻ പറഞ്ഞു …

“ശാരമില്ല തമ്പി … ”

അജയ് ചുവർ ക്ലോക്കിലേക്ക് നോക്കി .. എട്ടര കഴിഞ്ഞിരിക്കുന്നു ..

ക്ഷീണത്തിന്റെ കൂടെ സുഖദമായ തണുപ്പും ചേർന്നപ്പോൾ ബോധം കെട്ട് ഉറങ്ങിപ്പോയത് അറിഞ്ഞില്ല..

“സായന്തനം നാൻ വര മുടിയാത്.. ”

അജയ് ചോദ്യഭാവത്തിൽ അയാളെ നോക്കി …

” ഇന്ന് ശനിയാഴ്ച .. പണിക്കാർക്ക് കൂലി കൊടുത്ത് ഞാൻ നാട്ടിൽ പോകും … പിന്നെ തിങ്കളാഴ്ച രാവിലെയേ വരൂ…” സ്ഫുടമല്ലാത്ത മലയാളത്തിൽ അവനു മനസ്സിലാകാൻ വേണ്ടി നിർത്തി നിർത്തിയാണ് അയാൾ സംസാരിച്ചത് …
“നാടെവിടാ ….?”

” തേനി ….”

“നല്ല ദൂരമുണ്ടല്ലേ ….”

” ഇല്ലെ …. അടുത്തു താൻ … ”

പറഞ്ഞത് മുനിച്ചാമി ആയതിനാൽ അജയ് അത് വിശ്വസിച്ചില്ല …

” എന്തെങ്കിലും വാങ്ങണോ …? ”

അജയ് അതിനു മറുപടി പറഞ്ഞില്ല …

ഒരാഴ്ചത്തേക്കുള്ള സാധനങ്ങൾ മുനിച്ചാമി വാങ്ങി തന്നതിൽ ഉണ്ടാകുമെന്ന് അവന് ഉറപ്പായിരുന്നു.. ഇനി അഥവാ തീർന്നാൽ തന്നെ അങ്ങാടിക്ക് നടന്നാണെങ്കിലും പോകണമെന്ന് അവൻ കണക്കുകൂട്ടി.

“നാൻ പോറേ …”

മുനിച്ചാമി പുറത്തേക്കിറങ്ങി …

” അമ്മാ…..?” അയാൾ തിരിഞ്ഞു നിന്ന് അന്വേഷിച്ചു …

“എഴുന്നേറ്റിട്ടില്ല … ”

” സൗഖ്യമായി വരും തമ്പീ…..”

മുനിച്ചാമി ദൈവം വീണ്ടും അനുഗ്രഹിച്ച് അയാളുടെ മയിൽവാഹനത്തിൽ കയറി സ്ഥലം വിട്ടു …

അയാളുടെ പ്രകൃതമോർത്ത് അവന് ചിരി വരുന്നുണ്ടായിരുന്നു ….

ഈ കൊടും തണുപ്പിലും അയാൾ എത്ര ഉത്സാഹവാനും കർമ്മനിരതനുമാണെന്ന് അവൻ മനസ്സിലോർത്തു..

ചായ ഉണ്ടാക്കിയത് അജയ് ആണ് …

അവൻ ചായയുമായി ബെഡ്റൂമിലേക്ക് ചെന്നു…

അഭിരാമി കണ്ണു തുറന്നു കിടക്കുകയായിരുന്നു …

“മാഡം …. ടീ സാപ്പിട്….”

അജയ് അവൾക്കരികെ കട്ടിലിൽ ഇരുന്നു ….

“നിന്റെ ചുള്ളത്തിക്ക് കൊണ്ടുപോയിക്കൊട്….”

അവൾ കപട ദേഷ്യത്തോടെ പറഞ്ഞു …

അവന് കാര്യം മനസ്സിലായി ..

“വേണേൽ കുടിക്ക് … തണുക്കുന്നതിന് മുൻപ് … ”

അവനും ദേഷ്യത്തിൽ പറഞ്ഞിട്ട് കട്ടിലിനു മുകൾ വശത്തായി കിടന്ന ടേബിളിൽ ചായ ഗ്ലാസ് വെച്ചു.

“ഉച്ച കഴിഞ്ഞാൽ മുനിച്ചാമിയും പോകും … ”

” എങ്ങോട്ട് …?”

അഭിരാമി കിടക്കയിൽ നിവർന്നിരുന്നു …

” അയാളുടെ നാട്ടിൽ … ”

” എന്തു ചെയ്യും ….?”

” ഒന്നും സെയ്യാനില്ല മല്ലയ്യാ …”

അജയ് അവളെ നോക്കി ചിരിച്ചു …

” അവന്റെയൊരു ഓഞ്ഞ തമാശ ….”

അഭിരാമി ചായക്കപ്പ് കയ്യിലെടുത്തു …

” അത് ചുള്ളത്തിക്കുള്ളതാ ….”

” ഞാനും ചുള്ളത്തിയാ…”

വാശിയോടെ അഭിരാമി രണ്ടു കവിൾ പെട്ടെന്ന് കുടിച്ചു …

“ചായ ഉണ്ടാക്കാനൊക്കെ അറിയാല്ലോ ….?”

അവളത് കളിയാക്കിയാണോ പറഞ്ഞതെന്ന് അജയ് ഒരു നിമിഷം സംശയിച്ചു.

“പിന്നേ… തിളച്ച വെള്ളത്തിൽ ചായപ്പൊടിയിടാൻ ഡോക്ടറേറ്റ് എടുക്കണമായിരിക്കും … ”

അവനത് ചിരിച്ചു തള്ളി …

പല്ലു തേപ്പു കഴിഞ്ഞ് ഉപ്പുമാവും ഉണ്ടാക്കി കഴിച്ച് ഇരുവരും പുറത്തേക്കിറങ്ങി …

ഫോൺ വിളിക്കുക എന്നതായിരുന്നു ലക്ഷ്യം …

മുനിച്ചാമിയുടെ പത്തുമീറ്റർ കടന്ന് സിഗ്നൽ കിട്ടിയപ്പോൾ ആദ്യം ക്ലീറ്റസിനെ വിളിച്ചു. അവൻ ഫോണെടുത്തില്ല …

രണ്ടാമത് അജയ് വിനയചന്ദ്രനെ വിളിച്ചു.

മൂന്നാമത്തെ റിംഗിൽ അയാൾ ഫോണെടുത്തു..

” എപ്പോഴും വിളിക്കണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ …?”

വിനയചന്ദ്രന്റെ സ്വരം അവൻ കേട്ടു.

” അങ്കിളേ … ഞാനാ …”

” ങ്ഹാ… പറ അജയ് ….”

” എന്തുദ്ദേശത്തിലാ അങ്കിളമ്മയോട് ഇങ്ങനൊക്കെ ചെയ്യാൻ പറഞ്ഞത് …?”

“കാര്യമുണ്ടെടാ… ”

” എന്തു കാര്യം …? എനിക്കൊന്നും മനസ്സിലാകുന്നില്ല …. ”

” നീ പേടിക്കാതെ ….”

” ഇവിടെ വന്ന് അയാളൊന്നും ചെയ്യില്ലാന്ന് അങ്കിളിനെന്താ ഉറപ്പ് …?”

അവനിനി സംശയത്തിനിട കൊടുക്കണ്ട എന്ന് കരുതിയാകണം ഇന്നലെ സംഭവിച്ച കാര്യങ്ങൾ വിനയചന്ദ്രൻ അവനോട് പറഞ്ഞു …

അജയ് ഒന്നും മിണ്ടാതെ കേട്ടു നിന്നു … അവരുടെ സംസാരം വ്യക്തമല്ലെങ്കിലും ഗൗരവതരമാണെന്നറിഞ്ഞ്‌ അഭിരാമി അവനരികെ ചെവി വട്ടം പിടിച്ചു നിന്നു …

” അയാളെ ഇന്നലെ പൊലീസ് വിളിപ്പിച്ചിട്ടുണ്ട് … വീട്ടിൽ വന്നയാൾ ബഹളമുണ്ടാക്കിയ കാര്യം അമ്മിണിയമ്മ പൊലീസിനോട് പറഞ്ഞിട്ടുമുണ്ട് ….”

വിനയചന്ദ്രൻ പറയുന്നത് അവൻ കേട്ടു നിന്നു.

“ഇനി നിങ്ങൾക്കെന്ത് സംഭവിച്ചാലും അതിനുത്തരവാദി അയാളാണ് … അതുകൊണ്ട് അങ്ങനെയൊരു സാഹസം അയാൾ ചെയ്യില്ല … “

” അതിന് അമ്മിണിയമ്മയെ കൂട്ടി ഒരു പരാതി കൊടുത്താൽ പോരായിരുന്നോ അങ്കിളേ ….?”

“ഇതിനുത്തരം ഞാൻ പിന്നെ പറഞ്ഞു തരാം … ”

പറഞ്ഞിട്ട് വിനയചന്ദ്രൻ ഫോൺ വെച്ചു.

ആലോചനയോടെ കട്ടായ ഫോൺ ഓഫ് ചെയ്ത് അജയ് പാന്റിന്റെ കീശയിലിട്ടു …

” എന്താ കാര്യം …?”

” നമ്മളെ ഇങ്ങോട്ടാരാ പറഞ്ഞു വിട്ടത് …?”

അജയ് ചോദിച്ചു …

“വിനയേട്ടൻ ….”

ഒരു നിമിഷം കഴിഞ്ഞ് അവൾ മറുപടി പറഞ്ഞു …

” എന്നാ അയാൾ തന്നെ നമ്മളെ കാണാനില്ല എന്നു പറഞ്ഞു പൊലീസിൽ കംപ്ലയിന്റ് കൊടുത്തിട്ടുണ്ട് … ”

” പൊലീസിലോ …?”

“ഉം … ”

” ജയിലിൽ കിടക്കാനുള്ള സകല വഴിയും അയാളുണ്ടാക്കി വെക്കുന്നുണ്ട് ….”

രോഷത്തോടെ അജയ് പറഞ്ഞു …

” ജയിലിലോ ….?”

“അല്ലാതെ പിന്നെ … അമ്മയീ ലോകത്തൊന്നുമല്ലേ …”

അഭിരാമി മിണ്ടിയില്ല ….

“തെറ്റിദ്ധാരണ പരത്തുക, പൊലീസിനെ കബളിപ്പിക്കുക, പിന്നെ നമുക്കറിയാത്ത വകുപ്പും ചേർത്ത് കേസ് വരുമ്പോഴറിയാം …”

“എനിക്ക് പേടിയാകുന്നെടാ അജൂ ….”

മറുപടിയായി അവനവളെ രൂക്ഷമായി നോക്കി …

ഫോൺ വിളി കഴിഞ്ഞ് ഇരുവരും തിരികെ ഫാം ഹൗസിലേക്ക് പോയി …

നിശബ്ദരായി ഇരുവരും രണ്ടു റൂമുകളിലെ കട്ടിലിൽ പോയിക്കിടന്നു …

ചെയ്തത് അബദ്ധമായി എന്ന് അഭിരാമിക്ക് തോന്നിത്തുടങ്ങി…

ഇനി തിരികെ ചെല്ലുമ്പോൾ എന്തൊക്കെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കേണ്ടി വരുമെന്നോർത്ത് അവളാകുലപ്പെട്ടു …

ഒന്ന് മാറി നിന്നു എന്ന് പറയാം … പക്ഷേ അതാരോടും പറയാതെ പോന്നതാണ് പ്രശ്നം … പോരാത്തതിന് ഫോൺ വരെ എടുത്തില്ല … ഒരാളുടെയെങ്കിലും ഫോൺ എടുത്തിരുന്നുവെങ്കിൽ ഒന്ന് മറന്നു പോയി എന്നെങ്കിലും പറയാമായിരുന്നു …

വിനയചന്ദ്രന് ഇതിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന് അവൾ സംശയിച്ചു തുടങ്ങി…

പ്രത്യക്ഷത്തിൽ എല്ലാ മനുഷ്യരും പാവങ്ങളാണ് … അടുത്തറിയുമ്പോഴല്ലേ തനി സ്വഭാവം വെളിവാകൂ….

പക്ഷേ …..?

എല്ലാത്തിലുമേറെ അവളെ തളർത്തിയത് അജയ് യുടെ പെരുമാറ്റമായിരുന്നു ….

അവന്റെ കൂടെ രക്ഷയെ കരുതിയാണ് താൻ വിനയേട്ടന്റെ വാക്കു വിശ്വസിച്ച് ഇറങ്ങിപ്പുറപ്പെട്ടത് …

അവനും തന്നോട് ദേഷ്യം പ്രകടിപ്പിച്ചു തുടങ്ങിയത് അവൾക്ക് താങ്ങാനാകുമായിരുന്നില്ല ….

മകനാണെങ്കിലും അത്രത്തോളം ആത്മബന്ധം അവനുമായി ഉണ്ടായിട്ടില്ല … അതിനുള്ള ഒരു സാഹചര്യവും ഉണ്ടായിട്ടില്ല എന്ന് തന്നെ വേണം പറയാൻ ….

പലരുടെയും വാശിക്കു മുൻപിലും മറ്റുള്ളവരുടെ വാക്കു കേട്ടും തന്റെ ജീവിതം ഒഴുക്കിലകപ്പെട്ട തോണിയായിത്തീർന്നത് സജലങ്ങളായ മിഴികളോടെ അവൾ തിരിച്ചറിഞ്ഞു …

ആരുടേയോ തിരക്കഥയിൽ നടിക്കുന്നവൾ ….

തനിക്കാരാണ് അഭിരാമിയെന്ന് പേരിട്ടതെന്ന് അവളോർത്തു …

മനസ്സിനെ സന്തോഷിപ്പിക്കുന്ന ഒന്നും തന്നെ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ….

വാതിൽക്കൽ അജയ് യുടെ തല കണ്ട് അവൾ മിഴികൾ തുടച്ചു …

” അമ്മാ….”

പതിഞ്ഞ സ്വരത്തിലായിരുന്നു അവന്റെ വിളി …

അവൾ കിടന്നുകൊണ്ട് തന്നെ തല ചെരിച്ച് അവനെ നോക്കി …

“വാ … ഒന്ന് പുറത്തു പോകാം … ”

അനുസരണയോടെ അവൾ എഴുന്നേറ്റു .
പതിവിന് വിപരീതമായി വാതിൽ പൂട്ടിയാണ് അവർ മൺറോഡിലേക്കിറങ്ങിയത്. …

റേഞ്ചിൽ കയറിയപ്പോൾ അജയ് ഫോണെടുത്ത് ക്ലീറ്റസിനെ വിളിച്ചു ..

ഇത്തവണ അവൻ ഫോണെടുത്തു …

അവരുടെ തമാശ നിറഞ്ഞ സംസാരം അഭിരാമി ശ്രദ്ധിച്ചു നിന്നു …

റേഞ്ച് പലപ്പോഴും കിട്ടാറില്ലെന്നും അതുകൊണ്ട് അത്യാവശ്യ കാര്യങ്ങൾക്ക് മുനിച്ചാമിയെ വിളിച്ചു പറയാനും അജയ് ക്ലീറ്റസിനോട് പറഞ്ഞു …

ക്ലീറ്റസ് അവരുടെ വിശേഷങ്ങൾ തിരക്കുകയും സൗകര്യക്കുറവ് എന്ത് വന്നാലും മുനിച്ചാമിയോട് പറഞ്ഞാൽ മതിയെന്നും അറിയിച്ചു..

അവിടെ തന്നെ ചടഞ്ഞു കൂടിയിരിക്കാതെ പുറത്തിറങ്ങി കാഴ്ചകൾ കാണാൻ പറഞ്ഞ ശേഷം അവൻ ഫോൺ വെച്ചു….

അതിനു ശേഷം ഫോണിൽ നിന്നും സിം കാർഡ് അജയ് ഊരിമാറ്റി …

“നീ എന്താ ചെയ്യണേ …?”

പകപ്പോടെ അഭിരാമി ചോദിച്ചു …

” ഇനി ആരെയും അങ്ങോട്ടു വിളിക്കുന്നില്ല … ”

ഉറച്ച തീരുമാനം എന്ന പോലെ അവൻ പറഞ്ഞു …

കഴിഞ്ഞ ദിവസം പോയ നടവഴിയേ അവൻ നടന്നു … അവന്റെ പിന്നാലെ അവളും …

വെള്ളച്ചാട്ടത്തിന്റെ ശബ്ദം അടുത്തു കേട്ടു തുടങ്ങി …

ആ സമയം പ്രകാശം ശരിക്കും പരന്നിരുന്നു …

കുന്നിനു താഴെ പല വർണ്ണങ്ങളിലുള്ള പ്ലാസ്റ്റിക് ചൂടൽ തലയിൽ ചുറ്റി തൊഴിലാളി സ്ത്രീകൾ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നത് അവർ കണ്ടു ..

വെള്ളച്ചാട്ടത്തിന്റെ ചാറ്റൽ തുള്ളികൾ അവരുടെ ദേഹത്തേക്ക് പാറി വീണു കൊണ്ടിരുന്നു ..

“തിരികെ പോയാൽ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കേണ്ടി വരും … ”

കുന്നിലേക്ക് സൂര്യൻ പ്രകാശം വർഷിക്കുന്നതു നോക്കി അവൻ പറഞ്ഞു …

അവളവനരികിൽ നിശബ്ദം കേട്ടു നിന്നു …

” ഒന്നുകിൽ പൊലീസ് തിരഞ്ഞു വരും … അല്ലെങ്കിൽ അയാൾ … ”

” അജൂ …. ”

വിറയലോടെ അവൾ വിളിച്ചു …

“സാരമില്ലമ്മാ….”

അവൻ കൈ നീട്ടി അവളെ തന്നിലേക്ക് ചേർത്തു .. അത് പ്രതീക്ഷിച്ചു നിന്ന പോലെ അവളുടെ കൈകൾ അവനെ ചുറ്റി ….

” ഞാനിത്രയൊന്നും കടന്നു ചിന്തിച്ചില്ലെടാ ….”

” ഇനിയതൊന്നും ചിന്തിക്കണ്ട … ”

അവളെ മാറോടു ചേർത്ത് അവൻ പുറത്തു തട്ടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു …

ശീതക്കാറ്റിന്റെ പ്രവേഗത്തിൽ വെള്ളച്ചാട്ടത്തിന്റെ ഒരല അവരുടെ മുകളിലേക്ക് കുളിരു കോരിയിട്ടു …

ഒന്ന് കിടുങ്ങിക്കൊണ്ട് അഭിരാമി അവനോട് ഒന്നുകൂടി ചേർന്നു …

അജയ് മുഖമുയർത്തി ചുറ്റും നോക്കി …

കൃഷിയിടത്തിൽ തങ്ങളെ ശ്രദ്ധിക്കാൻ ആരും തന്നെയില്ലാ എന്ന് അവനൊന്നു കൂടി ഉറപ്പു വരുത്തി …

” ന്നോട് നീ ദേഷ്യമെടുക്കല്ലേ ….”

അവളുടെ ഉള്ളിന്റെ ഉള്ളിൽ നിന്ന് കരച്ചിലിന്റെ ഒരു ചീള് പുറത്തേക്ക് വീണു …

“കരയാതമ്മാ ….”

അജയ് യുടെ മിഴികളും നിറഞ്ഞു തുടങ്ങിയിരുന്നു …

ശരീരം ശരീരത്തോടൊട്ടി ഇരുവരും പുണർന്നു നിന്നു …

കാറ്റടിക്കുമ്പോൾ ഇളകി മാറുന്ന ഇലച്ചാർത്തുകൾക്കിടയിലൂടെ സൂര്യരശ്മികൾ അവരുടെ ശരീരത്തിലൂടെ മിന്നിയണഞ്ഞു കൊണ്ടിരുന്നു ….

നിമിഷങ്ങൾ …..!

വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരം മാത്രം മുഴങ്ങിക്കൊണ്ടിരുന്നു …

തന്റെ മാറിലിരിക്കുന്ന അമ്മയുടെ മുഖം വിറയ്ക്കുന്നത് അവനറിയുന്നുണ്ടായിരുന്നു …

ജീവിതത്തിൽ ഇന്നുവരെ താൻ അമ്മയെ ഇങ്ങനെ പുണർന്നു നിന്നിട്ടില്ലാ എന്ന് അവനോർത്തു …

പാവം അമ്മ ..!

ഹൃദയത്തിൽ നിന്ന് കുത്തിയൊലിച്ചു തുടങ്ങിയ അനുകമ്പയുടെയും സ്നേഹത്തിന്റെയും ദയാവായ്പിന്റെയും ചാട്ടത്തിനു മുൻപിൽ കൺമുന്നിലെ ജലപാതം മറഞ്ഞുപോകുന്നത് അവൻ ഉള്ളാലറിഞ്ഞു …

ഊരും ദിക്കുമറിയാത്ത വനസീമയിൽ , മാതാപുത്ര ബന്ധത്തിന്റെ പവിത്രതയിൽ, വൻമരങ്ങളുടെ കുടക്കീഴിൽ അവർ മിനിറ്റുകളോളം നിന്നു …

പെണ്ണ് എന്നും പെണ്ണ് തന്നെയാണ് …

അതിനവൾ ഏത് വേഷപ്പകർച്ച കെട്ടിയാടിയാലും ആണൊരുത്തന്റെ നെഞ്ചിലമരാൻ മാത്രം വിധിക്കപ്പെട്ടവൾ ….

ആ പ്രകൃതി സത്യം മനോഹരമായ പ്രകൃതിയെ സാക്ഷിയാക്കി അവിടെ വരച്ചിടുകയായിരുന്നു…

” അമ്മാ….” അനുകമ്പയോടെ അവൻ വിളിച്ചു …

“ഉം ..” അവന്റെ നെഞ്ചിൽ കിടന്നു തന്നെ അവൾ മൂളി …

” പോയാലോ നമുക്ക് ..?”

“വേണ്ടെടാ… ”

അവന്റെ ചോദ്യം മനസ്സിലാകാതെ അവൾ പറഞ്ഞു.

” എങ്ങോട്ടാണെന്നാ കരുതിയേ ….?”

ചിരിയുടെ ഒരല അവന്റെ ചോദ്യത്തിലുണ്ടായിരുന്നു …

” തൃശ്ശൂർക്കല്ലേ …?”

” ഇതാ ഞാൻ പറഞ്ഞത് … ബുദ്ധി ഇല്ലാന്ന് ….”

” പിന്നെ എവിടേക്കാ…?”

അവന്റെ നെഞ്ചിൽ നിന്നും അവൾ മുഖമുയർത്തി …

കരഞ്ഞു ചുവന്ന കണ്ണുകളിൽ പീള കെട്ടിയത് അവൻ കണ്ടു …

ഇടം കൈയുടെ ചൂണ്ടുവിരലാൽ അവളുടെ കണ്ണിലെ പീള തോണ്ടി, അവൻ വിരൽ കൊണ്ട് തെറുപ്പിച്ചു കളഞ്ഞു..

” ഫാം ഹൗസിലേക്ക് …. ബാക്കി അവിടെ ചെന്നിട്ട് കരയാം ….”

അവൾ ചമ്മലോടെ മുഖം താഴ്ത്തി ..

“നീ ഇന്നലെ പറഞ്ഞതു പോലെ തെളിഞ്ഞു വരുന്നുണ്ട്…”

ചമ്മൽ മാറ്റാനായി അകലെ കോടമഞ്ഞ് അനാവൃതമായ മൊട്ടക്കുന്നുകളിലേക്ക് നോക്കി അവൾ പറഞ്ഞു…

” എങ്കിൽ അതിനപ്പുറം ഒരു പൂക്കാലവുമുണ്ടാകും. … ”

അജയ് പറഞ്ഞു …

” ജ്യോത്സ്നാണോ ….?”

” അല്ല … റിമി ടോമി … ”

അവൻ കെറുവോടെ മുഖം തിരിച്ചു …

“പിന്നെ പ്രവചിക്കുന്നവനെ ജ്യോത്സ്യൻ എന്നല്ലേ പറയുക …?”

” നമ്മുടെ ജീവിതം പ്രവചിക്കാൻ അത്രത്തോളം പഠിക്കണ്ട ….”

അഭിരാമി മുഖമുയർത്തി …

” ധനനഷ്ടം, മാനഹാനി, ചിലപ്പോൾ ഒത്തു വന്നാൽ കാരാഗൃഹവാസവും … ”

” ഞാനത് മറന്നിരിക്കുകയായിരുന്നു … ”

അവൾ സങ്കടപ്പെട്ടു …

” ഇടയ്ക്കിടെ ഒന്ന് ഓർമ്മിക്കുന്നത് നല്ലതാ…”

പറഞ്ഞിട്ട് അവൻ തിരിഞ്ഞു ..

അവർ തിരികെ എത്തുമ്പോൾ മുനിച്ചാമി അവരെ കാത്ത് നിൽപ്പുണ്ടായിരുന്നു …

” പോയില്ലായിരുന്നോ …? ”

” വൈകുന്നേരം … ” അയാൾ പറഞ്ഞു …

“ഡാമിലെ മീനാ …” അയാൾ ഇടതു കൈയിൽ തൂക്കിപിടിച്ച കവർ മുന്നോട്ട് നീട്ടി …

അജയ് കൈ നീട്ടി അത് വാങ്ങി …

അഭിരാമി അതും ചാവിയും അവന്റെ കയ്യിൽ നിന്നും വാങ്ങി അകത്തേക്ക് കയറി പോയി …

” മീനിനെത്രയായി …?” അവൻ ചോദിച്ചു …

” അതെന്നുടെ സന്തോഷം ….”

“അത് പറ്റില്ല … ” അജയ് തീർത്തു പറഞ്ഞു ….

അവൻ അകത്തു പോയി പണമെടുത്തു കൊടുത്തു ..

പ്രതീക്ഷിച്ചതിലധികം പണം കിട്ടിയതിനാൽ അയാളുടെ കണ്ണുകൾ തിളങ്ങി …

” തിങ്കളാഴ്ച പാക്കലാം…”

അയാൾ പോകാനൊരുങ്ങി …

വീണ്ടും അയാൾ തിരിഞ്ഞപ്പോൾ വരം തരാനാകുമെന്ന് കരുതി അജയ് നിന്നു …

” എന്നുടെ ഷെഡ്ക്ക് മുന്നാടി ബൈക്കിറിക്കും … വൺഡേ നീങ്ക യൂസ് പണ്ണുങ്കോ…”

അതിനു ശേഷം വണ്ടിയിൽ തന്നെ ചാവി വെക്കുന്ന സ്ഥലം അയാൾ കാണിച്ചു കൊടുത്തു…

അയാളൊരു നല്ല മനുഷ്യനാണെന്ന് അജയ് ക്ക് തോന്നി …

മുനിച്ചാമി പോയ ശേഷം മീൻ വൃത്തിയാക്കി ചോറും വെച്ച് ഇരുവരും ഭക്ഷണം കഴിച്ചു…

നേരം പോകാൻ ഒരു വഴിയുമില്ല …

ഇപ്പോൾ കാലാവസ്ഥയുമായി ശരീരം പൊരുത്തപ്പെട്ടു വരുന്നുണ്ട് …

” നമുക്ക് ഒന്നുകൂടി പുറത്തു പോയാലോ …?”

ഇരുന്നു മടുത്തപ്പോൾ അവൻ ചോദിച്ചു ….
ഒന്നും പറഞ്ഞില്ലെങ്കിലും അഭിരാമി അവനോടൊപ്പം ഇറങ്ങി …

മൺറോഡിലൂടെ അവർ മുന്നോട്ടു നടന്നു …

അത്ര ദൂരം നടന്നിട്ടും ഒരു മനുഷ്യ ജീവിയെപ്പോലും കാണാത്തതിൽ അവർക്ക് അത്ഭുതം തോന്നി ….

” ഇതൊരു വല്ലാത്ത നാടാണല്ലോ അമ്മാ….”

അവളതിനും മറുപടി പറഞ്ഞില്ല …

അരമണിക്കൂർ നടന്നപ്പോഴേക്കും അവർ മുനിച്ചാമിയുടെ ഷെഡ് കണ്ടുപിടിച്ചു … പക്ഷേ അപ്പോഴേക്കും അഭിരാമി തളർന്നിരുന്നു …

മുനിച്ചാമിയുടെ ഷെഡിന്റെ വാതിൽ പൂട്ടിയിരുന്നു …

അയാൾ നാട്ടിലേക്ക് പോയിക്കാണുമെന്ന് അവനൂഹിച്ചു.

” ഞാൻ മടുത്തെടാ ….”

അഭിരാമി തിണ്ണയിലെ സിമന്റ് തറയിലേക്കിരുന്നു …

സ്വേദകണങ്ങൾ അവളുടെ മുഖത്ത് മൊട്ടിട്ടു വരുന്നത് അവൻ കണ്ടു …

“വിയർത്തല്ലോ ….”

താർപായക്കു കീഴെ നിന്ന് വണ്ടി തള്ളിയിറക്കുന്നതിനിടയിൽ അവൻ പറഞ്ഞു …

“എത്ര കാലമായി നടന്നിട്ട് ….”

തപ്പി നോക്കിയപ്പോൾ മുനിച്ചാമി പറഞ്ഞ സ്ഥലത്തു നിന്നും ചാവി കിട്ടി …

ആദ്യമായിട്ടാണ് ടി.വി. എസ് ഓടിക്കുന്നത് …

അഭിരാമി പിന്നിൽ കയറി വശം ചേർന്നിരുന്നു …

മെയിൽ റോഡിലേക്ക് കയറിയപ്പോൾ ജനങ്ങളും വാഹനങ്ങളും കണ്ടു തുടങ്ങി….

കുറച്ചകലെയായി ബിൽഡിംഗുകളും വീടുകളും കണ്ടു …

അജയ് പതിയെ ആണ് വണ്ടി ഓടിച്ചത് .. അല്ലെങ്കിലും ഒരു പരിധി കഴിഞ്ഞ് ആ വാഹനം ഓടിക്കാൻ സാധിക്കുമായിരുന്നില്ല ..

അഭിരാമി പിൻവശത്തിരുന്ന് കാഴ്ചകൾ കണ്ടു തുടങ്ങി …

“നല്ല സ്ഥലം അല്ലേ മ്മാ ….?”

അവൾ പിന്നിലിരുന്ന് മൂളി …

ഒരു സിഗ്നൽ ബോർഡ് കണ്ടപ്പോൾ അവൻ വണ്ടിയുടെ വേഗം കുറച്ചു …

Theni -> 134 KM

ദൂരത്തിന്റെ കാര്യത്തിൽ ഇനി മുനിച്ചാമിയെ വിശ്വസിക്കുന്ന പരിപാടിയില്ലെന്ന് അജയ് മനസ്സാ പ്രതിജ്ഞയെടുത്തു …

തൊപ്പിയും കോട്ടും ധരിക്കാതെ ഒരു മനുഷ്യനേയും റോഡിൽ അവർക്ക് കാണാൻ സാധിച്ചില്ല …

കുറച്ചു കൂടി മുന്നോട്ടോടിയപ്പോൾ വലത്തേക്ക് ഒരു വഴിയും ബോർഡും അവൻ കണ്ടു …

അപകടം….☠️

അവനങ്ങോട്ട് വണ്ടി തിരിച്ചപ്പോൾ അവളവനെ മുറുകെ പിടിച്ചു …

“നീയാ ബോർഡ് കണ്ടില്ലേ ….?”

“അല്ലെങ്കിൽ ഇപ്പോൾ നമ്മൾ സ്വർഗ്ഗത്തിലാണല്ലോ ….”

അവന്റെ മറുചോദ്യത്തിനു മുന്നിൽ പിന്നെ അവളൊന്നും മിണ്ടിയില്ല …

സൂര്യരശ്മികൾ താണു തുടങ്ങിയിരുന്നു …

മുന്നോട്ടു പോകും തോറും വഴി ദുർഘടമായിക്കൊണ്ടിരുന്നു …

ഉരുളൻകല്ലുകളും ഇടത്തരം പാറക്കഷ്ണങ്ങളും നിറഞ്ഞ വഴി …

മുറിച്ചിട്ട മരക്കഷ്ണങ്ങൾ വഴിയരികിൽ ചിതലു തിന്ന് കിടന്നിരുന്നു …

ഒരു ചെറിയ കയറ്റം ….

ശ്വാസം കിതച്ചു വലിച്ച് മുരണ്ടു കൊണ്ട് ടി.വി.എസ് അവരെ ലക്ഷ്യത്തിലെത്തിച്ചു ….

അഭിരാമിയുടെ പിന്നാലെ വണ്ടി സ്റ്റാൻഡിലിട്ട് അവനും ഇറങ്ങി …

ഒന്നുറക്കെ കൂകി വിളിക്കാൻ അവനു തോന്നി ….

തങ്ങൾ നിൽക്കുന്നത് ആകാശത്താണെന്ന് അവനു തോന്നി ..

വട്ടവടയും സമീപപ്രദേശങ്ങളും തന്റെ കാൽച്ചുവട്ടിലും …

കുറച്ചു കൂടി മുന്നോട്ടു നീങ്ങിയ അവൻ ഞെട്ടി ഒരടി പിന്നോട്ടു വെച്ചു … പിന്നെ സഹജമായ കൗതുകത്തോടെ നടുവ് വളച്ച് മുന്നിലേക്ക് എത്തിനോക്കി ….

ചെങ്കുത്തായ കൊക്ക ….. !

വീണാൽ തങ്ങിനിൽക്കാൻ ഒരു പടവു പോലും താഴെയില്ലെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവന് മനസ്സിലായി ….

“വാ മ്മാ….”

” ഞാനില്ല ….”

പേടിയോടെ അവൾ പറഞ്ഞു …

” ഞാൻ താഴെപ്പോയാലോ …?”

” ദേ അജൂ … നിന്റെ കുരുത്തക്കേട് കൂടുന്നുണ്ട് … ” അവൾ ദേഷ്യപ്പെടു. ..

കാറ്റിന്റെ എതിർദിശയിൽ അവളുടെ ടോപ്പിന്റെ അടിഭാഗം കഥകളിവേഷം തീർക്കുന്നത് നോക്കി അവൻ ചിരിച്ചു …

“വാ ന്ന് ….”

” ഞാനെങ്ങോട്ടുമില്ല … നീ ഇങ്ങോട്ടു വാ…”

“എങ്കിൽ ഞാൻ വരുന്നില്ല … ”

അവൻ അവൾക്ക് പുറം തിരിഞ്ഞു നിന്നു …

” ടാ ….”

അവൻ വിളി കേട്ടതേയില്ല ….

” എനിക്ക് പേടിയായിട്ടാ …”

അതു കേട്ടതും അജയ് തിരിഞ്ഞ് അവളുടെ നേരെ വലം കൈ നീട്ടി …

അവളവനിലേക്ക് അടുത്തു..

വിരലുകൾ വിരലിൽ കോർത്തു …

അമ്മയുടെ വിരലുകൾ വിറയ്ക്കുന്നത് അവൻ വിരലാലറിഞ്ഞു …

അവളെ തന്റെ മുന്നിലേക്ക് അവൻ വലിച്ചു നിർത്തി …

“താഴെപ്പോകുമോടാ ….?”

ഭയത്തോടെ അവൾ ചോദിച്ചു …

” ഞാനില്ലേ മ്മാ കൂടെ ….”

അവളുടെ സ്വെറ്ററിനു മുകളിൽ വയറിനു മീതെ കൈ ചുറ്റി അവൻ തന്നിലേക്കടുപ്പിച്ചു …

” എന്റെ അമ്മയെ ഞാനങ്ങനെ കളയോ …?”

വീശിയ കാറ്റിൽ അവളുടെ ഹൃദയം ഒന്ന് വിറ കൊണ്ടു ….

“കത്തി വെച്ച് കുത്താനുള്ള ധൈര്യമൊന്നും വേണ്ടല്ലോ താഴേക്കൊന്ന് നോക്കാൻ … ”

അവൻ പറഞ്ഞു ….

“സഹിക്കാൻ പറ്റാഞ്ഞിട്ടല്ലേടാ ….”

അവളുടെ സ്വരം പതറി…

“ആ കുത്തെങ്ങാനും സ്ഥാനം മാറി മർമ്മത്ത് കൊണ്ടിരുന്നെങ്കിലോ ….?”

“അജൂ …..” ഭീതിയോടെ അവൾ വിളിച്ചു…

” ഞാനും ഇതുപോലെ ഏതെങ്കിലും ഡേയ്ഞ്ചർ പോയിന്റിൽ ……”

“അജൂ …………”

പിന്നിലേക്ക് അവനെ ഇടിച്ചു കുത്തി അവൾ വിളിച്ചു …

കാറ്റിന്റെ ഹുങ്കാരത്തിനു മുകളിൽ അവളുടെ ശബ്ദം മുഴങ്ങി …

” അച്ഛന് പണം …. അമ്മയ്ക്ക് ഉള്ളത് നഷ്ടപ്പെടാതിരിക്കാനുള്ള വ്യഗ്രത…. ഒരു കൂടപ്പിറപ്പ് പോലുമില്ലാത്ത എന്നെ ആരെങ്കിലും ഓർത്തിരുന്നോ എന്നു പോലും സംശയമാണ് … ”

അജയ് യുടെ വാക്കുകളുടെ അടിയേറ്റ് അവൾ പുളഞ്ഞു …

എത്ര നല്ല സന്തോഷകരമായ അവസരങ്ങളിലും അവൻ ദേഷ്യപ്പെടുന്നതും പൊടുന്നനെ സ്വഭാവം മാറുന്നതിനും കാരണം അവൾക്കു മനസ്സിലായിത്തുടങ്ങി …

ബാല്യം മുതൽ തിളച്ചുമറിയുന്ന ഒരു അഗ്നിപർവ്വതം അവനുള്ളിലിരുന്ന് പുകയുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി ….

ആകാശം ചുവന്നുതുടങ്ങിയിരുന്നു …

“വലിയ ഹോസ്റ്റലുകളൊക്കെയായിരുന്നു അമ്മ എനിക്കു വേണ്ടി കണ്ടെത്തിയതും താമസിപ്പിച്ചതും …”

മകന്റെ വാക്കുകൾക്കു മുൻപിൽ മറുപടിയില്ലാതെ താഴെ അഗാധതയും മുന്നിൽ ശൂന്യതയുമായി അവനു മുന്നിൽ അവൾ നിന്നു …

“ഓരോ വെക്കേഷനും ഓരോരുത്തരുടെ പേരന്റ്സ് കൂട്ടാൻ വരുമ്പോൾ ഞാനും അമ്മയെ പ്രതീക്ഷിക്കാറുണ്ടായിരുന്നു ….”

ഇരുപതു വർഷത്തിനിടയ്ക്ക് അവന് അവളെ തനിച്ചു കിട്ടിയ അവസരം ….

പക്വതയും പാകവും വന്ന മനസ്സ് ….

മാതാപിതാക്കൾ ജീവിച്ചിരിക്കെ അനാഥത്വം പേറേണ്ടി വന്നവന്റെ സങ്കടം അത്തരമൊരു അവസ്ഥയിൽ പുറത്തേക്കൊഴുകിയത് സ്വാഭാവികമായിരുന്നു …

“ഓരോ തവണയും വരുമ്പോൾ അമ്മയോട് പറയണമെന്ന് ഞാൻ കരുതാറുണ്ട് … പക്ഷേ എന്നേക്കാൾ വലിയ സങ്കടം അമ്മയനുഭവിക്കുമ്പോൾ …..”

“അച്ഛനോട് എനിക്ക് സ്നേഹമൊന്നുമില്ലമ്മാ….”

അതവൾക്ക് അറിയാവുന്ന കാര്യമായിരുന്നു …

” അമ്മയെന്താ ഒന്നും പറയാത്തത് ….? ”

” ഞാൻ കേൾക്കുന്നുണ്ടെടാ …. ”

പതറുന്ന സ്വരത്തിൽ അവൾ പറഞ്ഞു …

” അമ്മയെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ഞാൻ … ”

“എനിക്കറിയാടാ ….”

അജയ് മിണ്ടിയില്ല ….

“നിനക്ക് എന്നോട് പറയാം …. ഞാൻ ആരോട് പറയും ….?”

” എന്നോട് പറഞ്ഞു കൂടെ അമ്മാ…..?”

ഒരു നിമിഷം കഴിഞ്ഞാണ് അവളുടെ ഉത്തരം വന്നത്..
” ഒരമ്മയ്ക്ക് മകനോട് പറയുന്ന കാര്യങ്ങൾക്ക് പരിധിയില്ലേ അജൂ … ”

അതൊരു സത്യമാണെന്ന് അജയ് തിരിച്ചറിഞ്ഞു …

” എനിക്കുമില്ല കൂടെപ്പിറന്നവരാരും … ജാതിയും മതവും സാമ്പത്തികാന്തരവും മനപ്പൊരുത്തത്തിനു മുകളിൽ വരുമെന്ന് വിധി പറയുന്ന തറവാട്ടിൽ പിറന്ന എനിക്ക് ഒരു തീരുമാനവും എടുക്കാൻ സാധിച്ചിരുന്നില്ല … ”

” നിനക്കറിയാമോ എന്നറിയില്ല അജൂ …. എന്റെ അച്ഛന് നിന്നെ ഇഷ്ടമല്ലായിരുന്നു … ആ വിഷത്തിന്റെ വിത്താണെന്ന് പറഞ്ഞ് നിന്നെ അകറ്റി നിർത്തുന്നത് കണ്ട് മനസ്സു മരവിച്ചിട്ടാടാ നിന്നെ ഞാൻ ഹോസ്റ്റലിലാക്കിയത് … ”

ഒരു തേങ്ങിക്കരച്ചിലോടെ അവളവന്റെ നെഞ്ചിലേക്ക് പുറം ചായ്ച്ചു …

പുതിയ അറിവിന്റെ നടുക്കം അവനിൽ വിറകൊണ്ടു നിന്നു …

അമ്മാച്ചെൻറ പെരുമാറ്റങ്ങൾ അവൻ മനസ്സാലെ പരതി നോക്കി …

“കരയല്ലേ … മ്മാ ….”

അജയ് ഇടം കൈത്തലമെടുത്ത് അവളുടെ കണ്ണുകൾ തുടച്ചു ….

” നിന്നെ ഒന്ന് കെട്ടിപ്പിടിക്കാൻ , ഒന്നുമ്മ വെക്കാൻ , എന്റെ അച്ഛൻ മരിച്ചു പോയാലോ എന്ന് വരെ ഞാൻ പ്രാർത്ഥിച്ചിട്ടുണ്ടെടാ….”

എത്ര അടക്കി നിർത്തിയിട്ടും അവൾ പൊട്ടിക്കരഞ്ഞു പോയി ….

അവളുടെ ശിരസ്സിനു മുകളിലേക്ക് അവന്റെ മിഴിനീരിറ്റു വീണു …

” ഞാൻ നൊന്തു പ്രസവിച്ചതല്ലേടാ നിന്നെ ……”

ഹൃദയവും മനസ്സും മരവിച്ച് താനിപ്പോൾ താഴേക്കു നിപതിക്കുമെന്ന് അവന് തോന്നി ….

ഇതാണ് സങ്കടങ്ങളുടെ പൊതുവായ പ്രശ്നം …

നമ്മുടെ ദു:ഖങ്ങൾ ചെറുതാകുന്നത് മറ്റുള്ളവരുടെ ദു:ഖം അറിയുമ്പോഴാണ് …

ജീവനിൽ പേടിച്ച് പാലായനം ചെയ്തതാണെങ്കിലും ഈ ഒരു തുറന്നു പറച്ചിലിനായി കാലം കാത്തുവെച്ചതിവിടെയാ കാമെന്ന് അവനു തോന്നി …

ഹൃദയം തെളിഞ്ഞപ്പോൾ വട്ടവടയ്ക്ക് സൗന്ദര്യമിരട്ടിച്ചതായി അവന് തോന്നി …

മൊട്ടക്കുന്നുകൾക്ക് ഹരിതാഭയേറിയതായും മലഞ്ചെരിവുകൾ ഉദ്യാനസമം പൂക്കുന്നതും അവനു അനുഭവേദ്യമായി …

അവളുടെ ഏങ്ങലടിയുടെ താളം കുറഞ്ഞു തുടങ്ങി …

” പോയാലോ മ്മാ ….?”

ചേക്കേറാൻ വെമ്പുന്ന പക്ഷിജാലങ്ങളെ നോക്കി അവൻ പറഞ്ഞു ….

” കുറച്ചു കൂടി കഴിയട്ടെ ടാ …”

” ഇപ്പോൾ പേടിയില്ലേ ….?”

“അതിന് നീ അരികിലില്ലേ …..?”

” താഴെ കൊക്കയാണ് …

” അതിന്….?”

” ഈ പ്രശംസയിൽ മതിമറന്ന് കാൽ വഴുതി താഴെപ്പോയാലോ ….?”

“അങ്ങനെ വീഴുന്ന ആളല്ല നീ ….”

“അതെങ്ങനെയറിയാം …? ”

” നീ ബുദ്ധിയുള്ള കൂട്ടത്തിലാ ….”

“അമ്മ സൗന്ദര്യമുള്ള കൂട്ടത്തിലും ….”

“നീ ചിലപ്പോൾ സത്യം പറയാറുണ്ട് …..”

“സത്യങ്ങളേ പറയൂ …. ബുദ്ധി ഉള്ളവർക്ക് മനസ്സിലാകും … ”

” എനിക്ക് ബുദ്ധി ഉണ്ടായിരുന്നെടാ …. നിന്നെ പ്രസവിച്ച സമയത്ത്, നീ പൊട്ടനാകാതിരിക്കാൻ എന്റെ ബുദ്ധി കൂടി തന്ന് വിട്ടതാ ….” സഹികെട്ട് അവൾ പറഞ്ഞു …

“സമ്മതിച്ചേ …..”

പൊട്ടിച്ചിരിച്ചവൻ പറഞ്ഞു …

കാറ്റിന് തണുപ്പേറിത്തുടങ്ങി …

തിരികെ, ഇറക്കത്തിൽ അഭിരാമിക്ക് നടക്കേണ്ടി വന്നു …

പോരുന്ന വഴി അടുത്തു കണ്ട കടയ്ക്ക് മുൻപിൽ അവൻ വണ്ടി നിർത്തി ….

” എന്താടാ ….?”

” ഒരു സാധനം വാങ്ങട്ടെ … ”

അജയ് കടയിലേക്ക് കയറി ….

” ഒരു ടോർച്ച് വേണം … ”

മുനിച്ചാമിയുടെ വണ്ടി കണ്ട് കടക്കാരൻ അവനെ നോക്കി ചിരിച്ചു …

മുനിച്ചാമി സർവ്വജന സമ്മതനാണെന്ന് ആ ചിരിയിൽ നിന്ന് അവന് മനസ്സിലായി..

“മുനിച്ചാമിയുടെ ആരാ …?”

കടക്കാരൻ ടോർച്ച് നിരത്തിക്കാണിക്കുന്നതിനിടയിൽ ചോദിച്ചു …

” ക്ലീറ്റസിന്റെ റിലേറ്റീവാ …. ” അവൻ അങ്ങനെയാണ് പറഞ്ഞത് …

കൊള്ളാവുന്ന ഒരു ടോർച്ച് വാങ്ങി തെളിച്ച് നോക്കി പണം കൊടുത്ത് അവനിറങ്ങി …

അവർ ഫാം ഹൗസിലെത്തുമ്പോൾ ഇരുട്ടിയിരുന്നു …

ലൈറ്റുകളെല്ലാം തെളിച്ച് അകത്തു കയറി അവർ വാതിൽപ്പൂട്ടി …

അഭിരാമി അടുക്കളയിൽ കയറിയപ്പോൾ അജയ് ബാത്റൂമിൽ കയറി കുളിച്ചു …

തണുത്ത വെള്ളത്തിൽ കുളി കഴിഞ്ഞപ്പോൾ ഒരുൻമേഷം അവന് തോന്നി …

വന്ന ദിവസത്തെ പോലെ പ്രശ്നക്കാരനല്ല, ഇവിടുത്തെ കാലാവസ്ഥ എന്ന് അവന് മനസ്സിലായി …

“നീ കുളിച്ചോ ….?”

ചായയുമായി ഹാളിലേക്ക് വന്ന അഭിരാമി ചോദിച്ചു …

“ഇന്നലെ കുളിച്ചില്ലല്ലോ ….”

“നല്ല തണുപ്പല്ലേടാ ….”

“എവിടെ …? നല്ല സുഖം ….”

അഭിരാമി മടിയോടെ അവനെ നോക്കി …

” കുളിക്കാതെ എന്റെയടുത്ത് കിടക്കണ്ട ….”

ചിരിയോടെ അവൻ പറഞ്ഞു ….

” ഞാനൊറ്റയ്ക്ക് കിടന്നോളാം…”

അഭിരാമി പറഞ്ഞു …

” അങ്ങനെയാവട്ടെ ….” പറഞ്ഞിട്ട് അവൻ ചായക്കപ്പ് കയ്യിലെടുത്തു …

ചായ കുടിച്ച ശേഷം അജയ് നെരിപ്പോടിന് തീ കൊളുത്തി …

പാദസരത്തിന്റെ കിലുക്കം കേട്ട് അവൻ തിരിഞ്ഞു നോക്കി …

സ്വെറ്റർ അഴിച്ചു മാറ്റി ചുരിദാർ ടോപ്പ് മാത്രമിട്ട് , കയ്യിൽ മാറാനുള്ള വസ്ത്രങ്ങളുമായി അഭിരാമി ഹാളിലേക്ക് വന്നു …

” കുളിക്കുന്നില്ലാന്ന് പറഞ്ഞിട്ട് …?”

” ഞാനാരുടേയും ഉറക്കം കളയുന്നില്ല ….”

ചിരിയോടെ പറഞ്ഞിട്ട് അവൾ ബാത്റൂമിലേക്ക് കയറി ….

ഹാളിൽ ചൂട് പടർന്നു തുടങ്ങി…

ബനിയൻ ക്ലോത്ത് പാന്റും ടീ ഷർട്ടുമാണ് അവൻ ധരിച്ചിരുന്നത് … നെഞ്ചിലേക്ക് ചൂടടിച്ചപ്പോൾ അവൻ പിന്നോട്ട് മാറിയിരുന്നു.

പത്തു മിനിറ്റിനകം കുളി കഴിഞ്ഞ് അഭിരാമി പുറത്തേക്ക് വന്നു …

റോസ് ചുരിദാർ പാന്റിയിൽ അവൾ , മുടിയിഴകൾ ടവ്വലുകൊണ്ട് തോർത്തി അവനെ നോക്കി …

“നീയല്ലേ പറഞ്ഞത് തണുപ്പില്ലാന്ന് ..”

“അതിനല്ലേ ഇത് ….”

അവനവളെ നെരിപ്പോടിനരികിലേക്ക് ക്ഷണിച്ചു.

ടവ്വൽ മുടിയിൽ ചുറ്റി അവളവനടുത്തായി കസേരയിൽ വന്നിരുന്നു ….

” ബ്യൂട്ടിഫുൾ…. ”

തീക്കനൽ ഓളം വെട്ടി പ്രഭ ചൊരിയുന്ന അവളുടെ മുഖത്തേക്ക് നോക്കി ചിരിയോടെ അവൻ പറഞ്ഞു …

” എന്തോന്ന് …..?” അവളുടെ ചുണ്ടിലും ഒരു മന്ദഹാസം വിരിഞ്ഞിരുന്നു …

പലക നിരക്കി അവളുടെയടുത്തേക്ക് നീങ്ങിയിരുന്ന് , അവളുടെ കാൽമുട്ടുകൾക്കു മേൽ തന്റെ കൈകൾ പിണച്ചു കെട്ടി അജയ് അവളുടെ മുഖത്തേക്ക് നോക്കി ….

“ഹിയീസ് ഫൂൾ…. ”

” ആര് …..?” അവൾ പുരികങ്ങൾ ഉയർത്തി ….

” എന്റെ അച്ഛൻ തന്നെ … ”

അഭിരാമിക്ക് ആദ്യം അവൻ പറഞ്ഞു വരുന്നത് മനസ്സിലായില്ല …

അവൻ അവളുടെ തുടകളിൽ കൈകൾ കുത്തി , മുഖം കുനിച്ച് നിന്ന് തുടർന്നു …

“അമ്മ സുന്ദരിയാണ് … ഞാൻ കണ്ടോളം വെച്ചതിൽ ഏറ്റവും സുന്ദരി … ”

ഒരു നിമിഷം തീക്കനൽ ജ്വാല അവളുടെ മുഖത്തു തിളങ്ങി ..

അടുത്ത നിമിഷം അവൾ ചിരി തുടങ്ങി ….

അര മിനിറ്റ് നേരത്തേക്ക് അവൾ ചിരിച്ചുകൊണ്ടേയിരുന്നു ..

താനെന്തെങ്കിലും ഫലിതം പറഞ്ഞോ എന്ന സംശയത്തിൽ അവൻ അവളെ തന്നെ സൂക്ഷിച്ചു നോക്കി …

അമ്മ തന്നെ വട്ടുകളിപ്പിക്കുകയാണെന്ന് അടുത്ത നിമിഷം അവന് മനസ്സിലായി …

അതിനു പ്രതികാരമെന്നവണ്ണം അവൾ ചിരി നിർത്തിയതും അവൻ ചിരി തുടങ്ങി ….

ഇത്തവണ അമ്പരന്നത് അഭിരാമിയാണ് …

ചിരിച്ചുകൊണ്ടു തന്നെയവൻ അവളുടെ മടിയിലേക്ക് മുഖമണച്ചു വീണു …

കാലുകൾ നിരക്കി അവളുടെ മടിയിൽ കിടന്നിട്ടും അവൻ ചിരി നിർത്തിയില്ല …
താനിപ്പോൾ എന്ത് തമാശയാണ് അവനിത്ര ചിരിക്കാൻ പറഞ്ഞതെന്ന് അവളാലോചിച്ചു …

” ടാ ….. നിർത്തെടാ ….”

എന്നിട്ടും അജയ് ചിരി നിർത്തിയില്ല …

അവളവന്റെ മുടിയിൽ പിടിച്ച് മുഖം വലിച്ചു പൊക്കി …

” എന്നതാ കാര്യം ….?”

ചിരി നിർത്താതെ തന്നെ എന്താ കാര്യമെന്ന് അവനും കൈ മലർത്തി ചോദിച്ചു …

സഹികെട്ട് അവൾ അവന്റെ ചെവിയിൽ ഒരു കിഴുക്കു വെച്ചു കൊടുത്തു …

” എന്നതാ ഇത്ര കിണിക്കാൻ …?”

“അതാ എനിക്കും ചോദിക്കാനുള്ളത് …? ഇത്ര മാത്രം ചിരിക്കാൻ ഞാനെന്താ പറഞ്ഞത് ….?” അജയ് ഗൗരവത്തിൽ ചോദിച്ചു …

“നീയല്ലേ ഇപ്പോ പറഞ്ഞത് ………?”

“എന്ത് …..?”

” നീ കണ്ടതിൽ വെച്ച് ഏറ്റവും ……..?”

“അത് തമാശയാണോ ഇത്ര ചിരിക്കാൻ ….?”

” തമാശയല്ലേ ….?”

” തമാശയാണെങ്കിൽ ആ തമാശയിൽ ഞാനും പങ്കു ചേർന്നു എന്ന് കരുതിയാൽ മതി ..”

അജയ് അവളുടെ തുടകളിൽ തന്നെ കൈ കുത്തി എഴുന്നേറ്റു …

“തമാശയല്ലെങ്കിൽ ….?”

അഭിരാമിയുടെ കൺകോണിൽ ഒരു തിളക്കം അജയ് കണ്ടു …

” അങ്ങനെയൊരു ഓപ്ഷനില്ല… ഞാൻ പറഞ്ഞത് തമാശ തന്നെയാണ് … “

കാറ്റു പോയ ബലൂൺ പോലെ അഭിരാമി കസേരയിൽ തന്നെയിരുന്നു ..

കഴിഞ്ഞ ദിവസത്തെ അനുഭവമുള്ളതിനാൽ രണ്ടു പേരും കൂടി ചപ്പാത്തിയുണ്ടാക്കി … മീൻ കറി ചൂടാക്കി കഴിച്ചു. ആ സമയത്തൊന്നും അജയ് അമ്മയെ കാര്യമായി ശ്രദ്ധിക്കാൻ പോയില്ല …

“നീ പറഞ്ഞ കാര്യം ഞാൻ മൈൻഡ് ചെയ്യാത്തത് കൊണ്ടാണോ ഒരു ഗൗരവം….?”

കിടക്കയിലേക്ക് കയറിക്കൊണ്ട് അഭിരാമി ചോദിച്ചു …

“എന്ത് കാര്യം …?”

അവൾ കിടന്ന ശേഷം അവനും കിടക്കയിലേക്ക് ചാഞ്ഞു ….

” സുന്ദരിക്കാര്യം ….”

ഒരു ചിരിയോടെ, ഒരു നിമിഷം ആലോചിച്ച് അവൾ പറഞ്ഞു.

“അമ്മയത് വിട്ടില്ലേ ….?”

” ഏയ് …. നീയാദ്യമായി പറഞ്ഞ കോംപ്ലിമെന്റല്ലേ …”

” എന്നിട്ടതിന്റെ വില പോലും തരാതെ ചിരിച്ചു തള്ളുകയല്ലേ ചെയ്തത് ….?”

അവൻ കാൽ മുതൽ നെഞ്ചു വരെ പുതപ്പിട്ടു മൂടി …

” അതു ഞാൻ നിന്നെ ഫൂളാക്കാൻ …..”

അവൾ ഇടം കൈ മുട്ട് ബെഡ്ഡിൽ കുത്തി , കൈപ്പത്തി താങ്ങു കൊടുത്ത് അവനു നേരെ തിരിഞ്ഞു..

” ഫൂൾ ഞാനല്ല ….”

പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു..

“പിന്നെ …..?”

“അത് ഞാൻ നേരത്തെ പറഞ്ഞല്ലോ ….?”

അവളൊന്നും മിണ്ടിയില്ല ….

കുറച്ചു നിമിഷങ്ങൾ കടന്നു പോയി ….

“നീ നേരത്തെ കാര്യമായിട്ടു പറഞ്ഞതാ ….?”

അല്പ നിമിഷം കഴിഞ്ഞ് അതേ കിടപ്പിൽ അവൾ ചോദിച്ചു …

” എന്റെ പൊന്നമ്മേ …. കിടന്നുറങ്ങാൻ നോക്ക് ….” ശുണ്ഠിയെടുത്ത് അജയ് തല വഴി പുതപ്പിട്ടു മൂടി …

അവന്റെ പെരുമാറ്റത്തിൽ നേരിയ വിഷമത്തോടെ അവൾ കിടക്കയിലേക്ക് വീണു …

പുതപ്പെടുത്തവൾ ശരീരം മൂടി….

സൗന്ദര്യത്തെ ആഗ്രഹിക്കാത്ത, അതിനെ പുകഴ്ത്തിപ്പറയുന്നത് ഇഷ്ടപ്പെടാത്ത സ്ത്രീജൻമങ്ങൾ ഇനിയും ഭൂമിയിലവതരിക്കേണ്ട സംഗതിയാണ് …

അപകടമോ, മരണമോ കൺമുന്നിലുണ്ടെങ്കിലും കണ്ണെഴുതി തീർത്തിട്ടേ , അവളതിനെക്കുറിച്ച് ആലോചിക്കാൻ സാദ്ധ്യതയുള്ളൂ …

താൻ സുന്ദരിയാണെന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നത് അഭിരാമിക്കു തന്നെയാണ്.

സ്കൂളിലെയും കോളേജിലെയും പ്രേമാഭ്യർത്ഥനകളൊക്കെയും അതിനു തെളിവാണ് ….

കൂട്ടുകാരി മുഖേന തനിക്കു കിട്ടിയ ആദ്യത്തെ പ്രേമലേഖനത്തിന്റെ വരികൾ അവൾക്കിപ്പോഴും ഓർമ്മയുണ്ട് …..

” എന്റെ പ്രണയമേ …. നീ അതിനായി കാത്തിരിക്കുക … എങ്കിൽ അതിന് നല്ല ഭാവിയുണ്ടാകും ….”

കത്തെഴുതിയ ആളോട് അന്ന് ആരാധന പൊട്ടിമുളച്ചത് സ്വാഭാവികം ….

പക്ഷേ പിന്നീടൊരു നാൾ കോളേജിലെ ലൈബ്രറിയിൽ വെച്ച് ഖലീൽ ജിബ്രാന്റെ പുസ്തകം യാദൃശ്ചികമായി തുറന്നപ്പോൾ അവനോട് ദേഷ്യമാണ് തോന്നിയത് …

സ്വന്തം ഇഷ്ടം ഒരു പെണ്ണിനെ അറിയിക്കാൻ മറ്റൊരുത്തന്റെ വാക്കുകൾ കട്ടെടുത്തവൻ …..

ചില പെൺകുട്ടികൾ/ സ്ത്രീകൾ അങ്ങനെയാണ് ….

ഒരൊറ്റ വാക്ക് … കളങ്കവും കല്മഷവുമില്ലാത്ത ഒരൊറ്റ വാക്ക് കൊണ്ട് അവർ സമ്മതം പറഞ്ഞേക്കാം ….

ആരുടെയും പിന്തുണയോ , സമ്മർദ്ദങ്ങളോ ആയി വരുന്നവനെ അവൾ അംഗീകരിക്കണമെന്നില്ല ….

അജയ് പറഞ്ഞതും അതു തന്നെയായിരുന്നു ….

അവന് തോന്നിയ ഒരു സത്യം അവൻ പറഞ്ഞു ….

നല്ല പച്ച മലയാളത്തിൽ മുഖത്തു നോക്കി പറഞ്ഞു…..

തന്റെ വിഷമാവസ്ഥയിൽ ഒരാശ്വാസമായി മൊഴിഞ്ഞതാകാം ഒരു പക്ഷേ അവൻ ….

പക്ഷേ കേട്ടപ്പോൾ ഒരു രസം …. ഒരു സുഖം….

ചിലപ്പോൾ അതൊരു സത്യവുമാകാം ….

ഒരമ്മയോടും മകന് നുണ പറയേണ്ട കാര്യമില്ലല്ലോ…

അടുത്ത് , പുതപ്പ് വലിയുന്ന ശബ്ദം അവളറിഞ്ഞു ….

അവളുടെ ചെവിപ്പുറകിൽ അവന്റെ നിശ്വാസക്കാറ്റടിച്ചു ….

” ഞാൻ പറഞ്ഞത് കാര്യമായിട്ടു തന്നെയാ ….. ഇനി അതോർത്ത് ഉറങ്ങാതിരിക്കണ്ട … ”

പറഞ്ഞിട്ട് അജയ് തിരിഞ്ഞു കിടന്നു …

“പോടാ ….”

അവൾ തിരിഞ്ഞു …

“ഉറങ്ങിയിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു ….”

താൻ പിടിക്കപ്പെട്ടതറിഞ്ഞ് അവൾക്ക് ലജ്ജ തോന്നി …

മിണ്ടാതെ കിടന്നാൽ മതിയായിരുന്നു….

“സെക്യൂരിറ്റി ജോലിക്ക് സ്ത്രീകളെ നിർത്താനെളുപ്പമാ…..”

അജയ് സീലിംഗിലേക്ക് നോക്കി ആരോടെന്നില്ലാതെ പറഞ്ഞു …

“സ്വർണ്ണത്തിന്റെയോ സൗന്ദര്യത്തിന്റെയോ കാര്യം എടുത്തിട്ടാൽ മതി …. മാസങ്ങളോളം ഊണും ഉറക്കവും ഇല്ലാതെ നിന്നോളും….”

” മതിയെടാ എന്നെ തിന്നത് …..?”

അവൾ ദേഷ്യം ഭാവിച്ചു ….

” ഞാനൊരു പാവം ആയതുകൊണ്ടല്ലേ ഇതൊക്കെ കേട്ടു കിടക്കുന്നത് … “

” അത്ര പാവമൊന്നുമല്ല …..”

” അതെന്താ ….?”

“പാവങ്ങളാണോ കയ്യിൽ പിച്ചാത്തിയുമായി നടക്കുന്നത്..?”

“അജൂ …. നീയാ കാര്യം വിട്…..”

രാജീവിലേക്ക് സംസാരം വന്നതും അവൾ പറഞ്ഞു…

അജയ് അവൾക്കരികിലേക്ക് നീങ്ങിക്കിടന്നു ….

” അമ്മാ…..”

“ഉം … ” അവളൊന്നു മൂളി ….

” അച്ഛനെന്നോട് സ്നേഹമൊന്നുമില്ല …. അന്നാ കുത്ത് മാറിപ്പോയാൽ എനിക്കീ ലോകത്ത് സ്വന്തമെന്ന് പറയാൻ ആരാ ഉള്ളത് എന്ന് ഓർത്തിരുന്നോ ….?”

അഭിരാമിയുടെ ഹൃദയത്തെ ഭയം ഗ്രസിച്ചു തുടങ്ങി ….

” ഒരാൾ ഇല്ലാതായി … ഒരാൾ ജയിലിലും … അജയ് ആണല്ലേ …. അവൻ എങ്ങനെയെങ്കിലും ജീവിച്ചോളും … അല്ലേ….?”

അവന്റെ കണ്ഠം ഇടറിത്തുടങ്ങിയത് അവൾ ശ്രദ്ധിച്ചു ….

” ഒരു ദിവസമെങ്കിൽ ഒരു ദിവസം .. നിങ്ങളുടെ നെഞ്ചിൽ , കെട്ടിപ്പിടിച്ച് കിടന്നുറങ്ങാനാ ഓരോ വെക്കേഷനും ഞാൻ ഓടി വന്നിരുന്നത് ….”

അഭിരാമി വരണ്ട തൊണ്ട, ഉമിനീരിറക്കി നനച്ചു…

“സത്യത്തിൽ ഞാനല്ലേ , അമ്മാ പാവം ……?”

അജയ് വിങ്ങലോടെ കിടക്കയിലേക്ക് മുഖം താഴ്ത്തി …

മാതൃവാത്സല്യത്താൽ വലം കൈ കൊണ്ട് അവളവനെ ചുറ്റിപ്പിടിച്ചു ….

” അജൂ …. കരയല്ലേടാ …”

അവന്റെ ഇടം കൈ എടുത്ത് അവൾ തന്റെ പുറത്തേക്കിട്ടു, അവനെ ചേർത്തു പിടിക്കാനായി വലം കൈ കൊണ്ട് അവന്റെ തല തന്റെ നെഞ്ചിലേക്ക് അവൾ ചേർത്തു …

“കരയല്ലേടാ …..”

പുതപ്പെത്താത്ത തന്റെ ടോപ്പിനു മുകളിൽ, നെഞ്ചിലേക്ക് അവൾ അവന്റെ മുഖം ഇറുകെ അടുപ്പിച്ചു …
അവന്റെ മൂർദ്ധാവിൽ മുകർന്നും മുടിയിഴകളിൽ തലോടിയും അവളവനെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു…

ഗൗരവവും , ദേഷ്യവും വാശിയും അജയ് ചില സമയങ്ങളിൽ മാത്രം എടുത്തണിയുന്ന മുഖാവരണം മാത്രമാണെന്ന് അഭിരാമിക്ക് മനസ്സിലായി …

പിടക്കോഴി, തന്റെ കുഞ്ഞിനെ സംരക്ഷിക്കുന്നതു പോലെ തന്റെ കഴുത്തടിയിലേക്ക് അവന്റെ മുഖം വലിച്ചടുപ്പിച്ചു ….

” അജൂ …..” വാത്സല്യാതിരേകത്താൽ അവൾ വിളിച്ചു …

“ഉം … ”

അവളുടെ സ്തനങ്ങൾക്കിടയിൽ മുഖം ചേർത്തിരുന്ന അവൻ മൂളി ….

” കഴിഞ്ഞതൊന്നും ഓർക്കണ്ടടാ ….. ”

അവൻ മിണ്ടിയില്ല …

അവൾ തന്റെ വലം കാലെടുത്ത് , അവന്റെ പുറത്തേക്കിട്ട് ചുറ്റി…

ഒന്നുകൂടി , അവനെ ഗാഢം പുണർന്ന് അവൾ പുതപ്പു വലിച്ച് ഇരുവരുടെയും ശരീരങ്ങൾ മൂടി….

അജയ്, ഇടതു കൈ കൊണ്ട് അവളെ ഇറുക്കിത്തുടങ്ങി ….

” ഇങ്ങനെ കിടക്കാനല്ലേ നീ ഓടി വന്നിരുന്നത് …..?”

“ഉം …..”

” ഇനി നമ്മളെ തടയാൻ ആരും ഇല്ലല്ലോ ….”

അജയ് പതിയെ തലയുയർത്തി ….

“നിനക്ക് നഷ്ടപ്പെട്ടത് ഞാൻ തിരിച്ചു തന്നാൽ സങ്കടം മാറില്ലേ….?”

അവന്റെ മിഴികൾ ഒന്ന് തിളങ്ങി ….

” ലീവും വെക്കേഷനുമൊക്കെ ഇനിയും വരുമെടാ….”

അവളവനെ ആശ്വസിപ്പിച്ചു ….

അജയ് അവളുടെ നഗ്നമായ മാറിടങ്ങളുടെ ആരംഭ ഭാഗത്തേക്ക് മുഖമമർത്തി അവളെ ചുറ്റിപ്പിടിച്ച് കിടന്നു …..



(തുടരും ….)