അർത്ഥം അഭിരാമം – 1


ഇരുപത്തിനാല് മിസ്ഡ് കോൾസ് ……!

കിടക്കയിൽ സൈലന്റ് മോഡിൽ കിടന്ന ഫോൺ എടുത്തു നോക്കിയിട്ട് അഭിരാമി വീണ്ടും ഫോൺ കിടക്കയിലേക്കിട്ടു …

ആശങ്കയും ദേഷ്യവും വാശിയും സങ്കടവും കൂടിച്ചേർന്ന മുഖഭാവത്തോടെ അവൾ മുറിയിൽ ഉലാത്തിക്കൊണ്ടിരുന്നു …

അടച്ചിട്ടിരിക്കുന്ന ജനൽപ്പാളികളും വാതിലും ….

ഫുൾ സ്പീഡിൽ കറങ്ങുന്ന സീലിംഗ് ഫാൻ…

ഇളം മഞ്ഞ ചുരിദാറിൽ , ആ ഫാനിന്റെ ചുവട്ടിൽ അവൾ വിയർത്തു നിന്നു …

കിടക്കയിൽ കിടന്ന ഫോണിൽ വീണ്ടും ലൈറ്റ് മിന്നിയണയുന്നത് അവൾ കണ്ടു …

അടുത്ത നിമിഷം അടഞ്ഞുകിടന്ന വാതിലിൽ മുട്ടുകേട്ടു …

അവളൊന്നു ഞെട്ടി…

പിന്നെ, ഒരാശങ്കയോടെ അവൾ വാതിലിനടുത്തേക്ക് ചെന്ന് ഡോർ തുറന്നു …

വാതിലിനപ്പുറം അമ്മിണിയമ്മയെ അവൾ കണ്ടു …

“സാർ പുറത്തു വന്നു നിൽപ്പുണ്ട് ….”

“ഉം ….” അവളൊന്ന് അമർത്തി മൂളി …

” എന്താ പറയേണ്ടത് ….?”

” വാതിൽ തുറന്നിട്ടേക്ക് ….”

പറഞ്ഞിട്ട് അഭിരാമി തിരിഞ്ഞു …

ഫാൻ ഓഫ് ചെയ്തിട്ട് അവൾ മേശ വലിപ്പ് തുറന്നു …

ഫയലുകൾക്കു താഴെ മറച്ചു വെച്ച , തുകൽപ്പാളിയിൽ പൊതിഞ്ഞ ഒരു കഠാര അവൾ വലിച്ചെടുത്തു …

” കൊന്നേക്കാം ആ നാറിയെ ….”

ഒരു മുരൾച്ചയോടെ അഭിരാമി കഠാര വലം കൈയ്യിൽ പിടിച്ച്, ഇരു കൈകളും പിന്നിൽ കെട്ടി വാതിലിനു പുറത്തേക്ക് വന്നു..

ആ സമയം തന്നെ രാജീവ് മുൻവശത്തെ തുറന്ന വാതിലിലൂടെ അകത്തേക്ക് കയറി ..

ലിവിംഗ് റൂം കടന്ന് അയാൾ ഡൈനിംഗ് ഹാളിലേക്ക് വന്നു …

” ഞാൻ കുറേയേറെ വിളിച്ചു … ” അയാൾ പറഞ്ഞു …

” ഞാൻ കണ്ടു … ” പരുഷമായിരുന്നു അവളുടെ സ്വരം ..

“പിന്നെ എടുക്കാതിരുന്നത് ….?” അവളോട് അനുവാദം ചോദിക്കാതെ തന്നെ അയാൾ ഡൈനിംഗ് ടേബിളിനരുകിൽ കിടന്ന മരക്കസേരയിലേക്കിരുന്നു ..

“ഇനി അതിന്റെ ആവശ്യമില്ല, എനിക്കു പറയാനുള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു … ”

” അഭീ … ” അയാൾ മൃദുവായി വിളിച്ചു.

” നോ …” അവൾ കോപത്തോടെ അയാളുടെ മുഖത്തു നോക്കി തടഞ്ഞു ..

“നിങ്ങളിനി എന്റെ പേര് ഉച്ചരിക്കരുത് … ”

” അല്ലാതെ ഞാൻ പിന്നെ നിന്നെ എന്തു വിളിക്കണം …?”

” നിങ്ങൾ വന്ന കാര്യം പറഞ്ഞു പോകാൻ നോക്ക് … ” ഒരകലം സൂക്ഷിച്ചു കൊണ്ട് , അഭിരാമി അയാളിലേക്കടുത്തു.

” ഞാൻ പറഞ്ഞല്ലോ …, ബിസിനസ്സ് ഡൾ ആയിരുന്നു … അതൊക്കെ ഇൻവെസ്റ്റാണ് … ഒരാറു മാസം കൂടി നിനക്കു ക്ഷമിച്ചു കൂടെ …?”

” നിങ്ങൾക്കു ഞാൻ തന്ന അവധികൾ ഒരുപാട് കഴിഞ്ഞതാണ്, ഇനി ആ കാര്യത്തിൽ ഒരു എക്സ്ക്യൂസും എനിക്ക് കേൾക്കണമെന്നില്ല … ”

ഹാളിൽ നിന്നും അടുക്കളയിലേക്ക് തിരിയുന്ന ഇടനാഴിയിൽ അമ്മിണിയമ്മയുടെ മുഖം ഒന്ന് മിന്നിമറഞ്ഞത് രാജീവ് കണ്ടു.

” ഒരവസരം കൂടി ….” രാജീവിന്റെ സ്വരം ദയനീയമായിരുന്നു …

” നോ കോംപ്രമൈസ്…. ” അഭിരാമി അയാളുടെ മുഖത്തേക്ക് നോക്കി ..

” ഞാൻ ലീഗലായിട്ടു മുന്നോട്ടു പോകുന്നു.. അതിനുള്ള എവിഡൻസ് എന്റെ കയ്യിലുണ്ട്. എനിക്കു നഷ്ടപ്പെട്ടത് നീ , നീ തിരിച്ചു തന്നേ മതിയാകൂ…”

“അഭീ … ഞാൻ പറഞ്ഞല്ലോ ….”

“നീ ഒന്നും പറയണ്ടെടാ…”

കോപാകുലയായി അഭിരാമി അയാളുടെ നേരെ ചീറി…

ശാന്തത കൈവിടാതെ തന്നെ , ഇടതു കൈയുടെ ചൂണ്ടുവിരലാൽ മുഖത്തിരുന്ന ഗ്ലാസ്സ് ഒന്നുകൂടി ഉറപ്പിച്ചു കൊണ്ട് രാജീവ് കസേരയിൽ നിന്നും എഴുന്നേറ്റു ..

“കൂൾ …. കൂൾ … അഭീ … ”

അഭിരാമി മറുപടി പറയാതെ കൈകൾ പിന്നിൽ കെട്ടി അയാളെ നോക്കി കിതച്ചു കൊണ്ടിരുന്നു …

“ഏതൊരു യുദ്ധത്തിനും ഒരു സന്ധിയും സമാധാന ചർച്ചകളുമൊക്കെയുണ്ട് … ഇതു യുദ്ധമൊന്നുമല്ലല്ലോ ….”

സംസാരിച്ചു കൊണ്ട് , അയാൾ അവളുടെയടുത്തേക്ക് അടിവെച്ചു …

“നിന്റെ പണം, എന്റെ പണം എന്നൊന്ന് നമുക്കിടയിൽ ഇല്ലായിരുന്നു .. ബട്ട് … ”

” പണം എന്റേതായിരുന്നുവല്ലോ..”

“ശരി തന്നെ, പക്ഷേ ഞാൻ നിന്റെ ആരായിരുന്നു …?”

രാജീവ് ഒന്നുകൂടി അവളിലേക്കടുത്തു ..

“ആരുമല്ലായിരുന്നു … ” അവൾ പുച്ഛത്തിൽ ചിറി കോട്ടി …

” അതേ, ആരുമല്ലായിരുന്നു … പക്ഷേ, ആരുമല്ലാതാകുന്നതിനു മുൻപുള്ള ഞാനാണ് പറയുന്നത് എന്ന് കരുതി , ഒരാറു മാസം കൂടി നീ ക്ഷമിച്ചാൽ ……”

“രണ്ടര വർഷമായിട്ട് ഇല്ലാത്ത രണ്ട് കോടി നീ തരുമെന്ന് ഞാൻ വിശ്വസിക്കണമെന്ന് ….”

ആയമെടുക്കാൻ ഒരകലം കണക്കാക്കി അവൾ പിന്നോട്ടടി വെച്ചു.

“രണ്ടര വർഷത്തിന്റെ കൂടെ ഒരാറു മാസം കൂടി … ”

” ഒരു നിമിഷം കൂടി സാദ്ധ്യമല്ല….”

അവൾ തീർത്തു പറഞ്ഞു …

” അപ്പോൾ നീ കാശ് വാങ്ങിയേ പിൻവാങ്ങൂ….?”

രാജീവ് ഒന്നുകൂടി അവളിലേക്കടുത്തു.

ഡൈനിംഗ് ടേബിളിൽ ചാരി അഭിരാമി നിന്നു …

“ഇനി എന്റെ പണം കൊണ്ട് നീ സുഖിക്കില്ല ….”

“നീയും ….” ക്രൗര്യം നിറഞ്ഞ മുഖത്തോടെ രാജീവ് ഗ്ലാസ്സ് ഒന്നുകൂടി ഉറപ്പിച്ചു…

” കൊല്ലും ഞാൻ … ” രാജീവിന്റെ അടുത്ത വാക്കുകൾ പല്ലുകൾക്കിടയിലൂടെയാണ് പുറത്തു വന്നത് …

അയാളുടെ കണ്ണുകളിൽ പക കത്തിജ്വലിക്കുന്നതവൾ കണ്ടു..

രാജീവ് അടുത്ത ചുവട് മുന്നോട്ടു വെച്ചതും അഭിരാമി പിന്നിൽ പിണച്ചുകെട്ടിയിരുന്ന കൈകൾ അഴിച്ചു .

അയാളുടെ മുഖത്തു നോക്കിക്കൊണ്ടു തന്നെ അവളടുത്ത നിമിഷം വലം കൈ പിന്നിൽ നിന്നും മിന്നൽ പോലെ വലിച്ചെടുത്ത് , അയാളുടെ നേരെ വീശി ..

“ആ… ഹ് … ”

ഇടം കൈ മുട്ടിനു മുകളിൽ , വലം കൈ കൊണ്ട് പൊത്തിപ്പിടിച്ച് രാജീവ് കുനിഞ്ഞു പോയി ..

” അതിനു മുൻപേ നിന്നെ ഞാൻ കൊല്ലും…”

ബാധ കയറിയതു പോലെ തുള്ളി വിറച്ചവൾ പറഞ്ഞു.

അവളുടെ പെട്ടെന്നുള്ള ആക്രമണത്തിൽ രാജീവ് പതറിപ്പോയിരുന്നു ..

ഷർട്ടു കീറിയ ഭാഗത്തു നിന്നും രക്തം പനച്ചു തുടങ്ങി … പൊത്തിപ്പിടിച്ച അയാളുടെ കൈപ്പത്തിയിലേക്ക് രക്തം പരന്നു തുടങ്ങി.

” ടീ … നീ … ”

വിശ്വാസം വരാത്തതു പോലെ രാജീവ് അവളെ നോക്കി.

” അതേടാ നായേ…. ഞാൻ തന്നെ ….”

അവൻ തിരിച്ചാക്രമിക്കും എന്നൊരു ഭയം ഉള്ളിലുള്ളതിനാൽ അവൾ കസേര, കാലു കൊണ്ട് ഇരുവരുടെയും ഇടയിലേക്ക് നിരക്കിയിട്ടു ..

“നിന്നെ അത്രത്തോളം വിശ്വസിച്ചവളാ ഞാൻ , ഇനിയും നിന്നെ …..”

രാജീവിന്റെ വിരലുകളിൽ നിന്ന് രക്തം താഴേക്കു വീണു തുടങ്ങി ..

വെളുത്ത ടൈൽസിനു മുകളിൽ മഞ്ചാടിക്കുരു ചിതറിയ പോലെ രക്തത്തുള്ളികൾ കിടന്നു ..

“മോളേ ……” അടുത്ത നിമിഷം ഒരലർച്ചയോടൊപ്പം പാത്രങ്ങൾ നിലത്തേക്ക് വീഴുന്ന ശബ്ദവും കേട്ടു …

ട്രേയും ചായക്കപ്പുകളും വീണു ചിതറിയ തറയ്ക്കപ്പുറം , അമ്മിണിയമ്മയുടെ കാലുകൾ കുനിഞ്ഞു നിന്ന രാജീവ് കണ്ടു ..

ആ ഒരു നിമിഷം മതിയായിരുന്നു അയാൾക്ക് ….

വലം കൈ കൊണ്ട് , മുന്നിൽക്കിടന്ന കസേര വലിച്ചെറിഞ്ഞ് , ഞെട്ടിത്തിരിഞ്ഞ അഭിരാമിയുടെ കഴുത്തിലേക്ക് രാജീവ് ഇടം കൈ ചുറ്റി .

കസേര ചുവരിലിടിച്ചു വീണ ശബ്ദത്തിൽ തിരിഞ്ഞപ്പോഴേക്കും അഭിരാമിയുടെ വലം കൈയിലെ കഠാര രാജീവിന്റെ കൈയ്യിലായിരുന്നു ..
“സാറേ വേണ്ട ….”

അമ്മിണിയമ്മ അവർക്കരുകിലേക്ക് ഓടി വന്നു …

“തള്ളേ … മാറിക്കോ മുന്നീന്ന് … ”

വന്ന വഴിയിൽ അമ്മിണിയമ്മ സ്തബ്ധയായി …

” എനിക്കു നേരെ കത്തിയോങ്ങാൻ നീ വളർന്നോടീ , നായിന്റെ മോളേ …..”

അവളുടെ കഴുത്തിൽ പിടയ്ക്കുന്ന ഞരമ്പിനു മുകളിലേക്ക് കഠാരമുന ചേർത്ത് രാജീവൻ ഗർജ്ജിച്ചു ..

” എന്നാ കൊല്ലടാ പട്ടീ നീ….”

ശ്വാസം കിട്ടാതെ പിടയുന്നതിനിടയിലും അഭിരാമി ചീറി…

” കൊല്ലുമെടീ….”

രാജീവൻ അവളുടെ തൊണ്ടക്കുഴിയിലേക്ക് കഠാര ഒന്നമർത്തി ..

കഴുത്തെല്ലിന്റെ ഭാഗത്ത് തന്റെ ചർമ്മം വിരിഞ്ഞത് അവളറിഞ്ഞു …

അനങ്ങിയാൽ അടുത്ത നിമിഷം തന്റെ കഴുത്തു കണ്ടിച്ചു പോകുമെന്ന വിഹ്വലതയോടെ അവൾ ശ്വാസമടക്കി നിന്നു …

” ഇതവസാന ചാൻസാ നിനക്ക് ….”

ഒന്നുകൂടി അവളുടെ കഴുത്തിൽ കൈ മുറുക്കിക്കൊണ്ട് രാജീവൻ മുരണ്ടു..

“പത്തേ പത്തു ദിവസം …. കൊടുത്ത കേസും പരാതിയും പിൻവലിച്ചിട്ട് വന്നാൽ നിനക്ക് കിട്ടുന്നത് ജീവൻ … മൂക്കോളം മുങ്ങിയവനാ ഞാൻ , കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും….”

പറഞ്ഞിട്ട് , അവളുടെ കഴുത്തിൽ നിന്നും രാജീവൻ കഠാര മാറ്റി. ചോരയൊലിക്കുന്ന ഇടം കൈ കൊണ്ട് അവളെ നിലത്തേക്ക് തള്ളിയിട്ട് , അയാൾ മുഖത്തിരുന്ന കണ്ണട ഉറപ്പിച്ചു..

അമ്മിണിയമ്മയുടെ കാൽച്ചുവട്ടിലേക്ക് അഭിരാമി തല്ലിയലച്ചു വീണു ..

“പത്തേ പത്തു ദിവസം …. പതിനൊന്നാം ദിവസം അമ്മേം മോനേം കൂട്ടിയിട്ട് പച്ചയ്ക്ക് കത്തിക്കാനിട വരുത്തരുത് … ”

” നീ കൊന്നിട്ടു പോടാ ..”

തറയിൽ കിടന്ന് അഭിരാമി വെല്ലുവിളിച്ചു …

രാജീവ് രണ്ടു ചുവട് മുന്നോട്ടു വെച്ചു. മുട്ടുകൾ മടക്കി നിലത്തിരുന്നു കൊണ്ട് അവളുടെ കവിളിൽ കുത്തിപ്പിടിച്ചവൻ മുരണ്ടു..

“നിന്നെ കൊന്നിട്ട്, ഞാനെന്റെ ജീവിതം അഴിയെണ്ണാനോ … രണ്ടു പായ്ക്കറ്റ് ഹാൻസു വാങ്ങിക്കൊടുത്താൻ നല്ല ഒന്നാന്തരമായിട്ട് റേപ്പ് ചെയ്ത് ചാക്കിലാക്കി ഓടയിൽ തള്ളുന്ന ബംഗാളികളും ബീഹാറികളും ഇഷ്ടം പോലെ ഉണ്ടിവിടെ … അവൻമാരും കൂടെ കയറിയിറങ്ങിയിട്ട് ചത്താൽ മതി നീ … ”

” ചെറ്റേ……”

തുറന്ന വായിലൂടെ ഒരൊറ്റത്തുപ്പായിരുന്നു അഭിരാമി.

രാജീവിന്റെ കണ്ണുകൾ മറച്ചിരുന്ന ഗ്ലാസ്സിനു മുകളിലേക്കും മുഖത്തേക്കും തുപ്പൽ തെറിച്ചു.

“നായിന്റെ മോളേ …”

വലം കൈ വീശി രാജീവ് അവളുടെ കരണത്തൊന്നു പൊട്ടിച്ചു ..

തലയോട് പിളർന്ന പെരുപ്പോടെ അഭിരാമി ഫ്ളോറിലേക്കു വീണു.

രാജീവ് ചാടിയെഴുന്നേറ്റു .

അവളെ ചവുട്ടാൻ അയാൾ കാലുയർത്തിയതും അമ്മിണിയമ്മ അവർക്കിടയിലേക്ക് വീണു ..

“വേണ്ട സാറേ ….”

ചവിട്ട് അമ്മിണിയമ്മയ്ക്കിട്ടാണ് കൊണ്ടത് …

“പൊലയാടി മോൾക്ക് നല്ല ബുദ്ധി പറഞ്ഞു കൊടുക്ക് തള്ളേ …”

” ഞാ.. ൻ പറഞ്ഞോളാം സാ.. റേ …” ചവിട്ടു കൊണ്ട വേദനയ്ക്കിടയിലും അവർ പറഞ്ഞു.

കയ്യിൽ കഠാരയുമായി അയാൾ തിരിഞ്ഞു ,

” ഇതെന്റെ കയ്യിലിരിക്കട്ടെ … പറഞ്ഞത് അനുസരിച്ചില്ലേൽ ഇതു കൊണ്ട് തന്നെ നിന്നെ തീർക്കും … “

പറഞ്ഞിട്ട് അയാൾ വാതിൽക്കലേക്ക് പോകുന്നത് പകയോടെ അഭിരാമി നോക്കിക്കിടന്നു …

“മോളേ …”

അടികൊണ്ട് ചുവന്നു തിണർത്ത അവളുടെ കവിളിൽ തലോടി അമ്മിണിയമ്മ വിളിച്ചു.

” അയാള് പറയുന്നതങ്ങ് കേക്ക് … ജീവനേക്കാൾ വലുതല്ലല്ലോ കാശ്…”

“അമ്മിണിയമ്മ മിണ്ടാതിരിക്ക് … ” കിതച്ചു കൊണ്ട് ശ്വാസമെടുക്കുന്നതിനിടയിൽ അഭിരാമി പറഞ്ഞു.

വലം കൈ കൊണ്ട് മേൽച്ചുണ്ടും കീഴ്ച്ചുണ്ടും ചേരുന്ന ഭാഗത്ത് അവളൊന്ന് തൊട്ടു . ചോരയുടെ പശിമ അവളുടെ വിരലിലറിഞ്ഞു ..

” ഞാനും എന്റെ മകനും അനുഭവിക്കേണ്ട പണമാണത്… അതു വെച്ച് ഞാനവനെ വാഴിക്കില്ല … ”

” മോളേ …..” വിഹല്വതയോടെ അമ്മിണിയമ്മ വിളിച്ചു.

“പറഞ്ഞത് നിങ്ങളും കേട്ടതല്ലേ …” അഭിരാമി പൊട്ടിത്തെറിച്ചു. രാജീവിനു മുൻപിൽ പരാജയപ്പെട്ട ദേഷ്യം അവരുടെ മുന്നിൽ അവൾ കുടഞ്ഞിട്ടു.

” എന്നെയും എന്റെ മോനേയും അവൻ പച്ചയ്ക്ക് കത്തിക്കുമെന്ന് ….”

അമ്മിണിയമ്മ മിണ്ടിയില്ല …

“സ്വന്തം ചോരയിൽ പിറന്ന മകൻ വരെ അവന്റെ രഹസ്യങ്ങൾക്ക് അധികപ്പറ്റായിട്ടല്ലേ അങ്ങനെ പറഞ്ഞത് …? ഒരു തരത്തിലും ഇനി ഒരടി ഞാൻ പിന്നോട്ടില്ല … ”

അമ്മിണിയമ്മയെ പിടിച്ച് അഭിരാമി എഴുന്നേറ്റു.

ഉലഞ്ഞു പോയ ചുരിദാർ പിടിച്ചിട്ട് അവൾ ധൃതിയിൽ റൂമിലേക്ക് കയറി …

അമ്മിണിയമ്മ ഉടഞ്ഞു പോയ പാത്രങ്ങൾ പെറുക്കിയെടുക്കുമ്പോൾ അവൾ ഫോണുമായി ഹാളിലേക്ക് വന്നു..

അങ്ങേ തലയ്ക്കൽ ഫോണെടുത്തതറിഞ്ഞ് അവൾ സംസാരിച്ചു തുടങ്ങി …

” എനിക്കൊന്നു കാണണം …. ഉടനെ തന്നെ …. ”

അങ്ങേ തലക്കൽ എന്തോ മുടന്തൻ ന്യായം പറഞ്ഞതിനാലാകണം അവളുടെ അടുത്ത വാക്കുകൾ ഉച്ചത്തിലായിരുന്നു …

“വന്നേ പറ്റൂ … ഞാൻ വീട്ടിലുണ്ട് … ഒറ്റയ്ക്ക് വന്നാൽ മതി … ”

ഫോൺ കട്ട് ചെയ്ത് അഭിരാമി തിരിഞ്ഞു …

“ശരിക്കും കഴുകിയിട്ടേരേ അമ്മിണിയമ്മേ… നായയുടെ ചോരയാ… ”

അവളുടെ സ്വരത്തിലെ തീക്ഷ്ണതയും മുഖഭാവവും കണ്ട് അമ്മിണിയമ്മയ്ക്ക് ഒരുൾക്കിടലമുണ്ടായി …

ഹാളിൽ നിന്ന് ലിംവിംഗ് റൂമിലേക്കും തിരിച്ചും രണ്ടു തവണ ബെഡ്റൂമിലേക്കും അഭിരാമി ആലോചനാമഗ്നയായി നടന്നു തീർത്തു …

ഇടയ്ക്കവൾ ചുവരിലെ ക്ലോക്കിലേക്ക് നോക്കി ..

11: 20…

അമ്മിണിയമ്മ ഫ്ലോർ കഴുകി തുടച്ച് വൃത്തിയാക്കി പോയിരുന്നു …

പുറത്ത് ഒരു ഓട്ടോറിക്ഷ വന്നു നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ അമ്മിണിയമ്മ ഹാളിൽ വന്നു …

“വിനയേട്ടനാ ….”

സൗമ്യ ഭാവത്തിൽ അഭിരാമി പറഞ്ഞു …

” ഇതങ്ങു കൊടുത്തേക്ക് ….”

കയ്യിൽ ചുരുട്ടിപ്പിടിച്ച നോട്ടുകൾ അവരുടെ നേരെ നീട്ടി അഭിരാമി പറഞ്ഞു..

ചോദ്യ ഭാവത്തിൽ അവളെ നോക്കി പണവും വാങ്ങി, അമ്മിണിയമ്മ പുറത്തേക്ക് പോയി …

അഞ്ചു മിനിറ്റിനകം അവരോടൊപ്പം വിനയചന്ദ്രനും കയറി വന്നു..

നരച്ച ജീൻസും കറുത്ത ഷർട്ടും ധരിച്ച് താടിയും മുടിയും അലങ്കോലമായിക്കിടക്കുന്ന മെലിഞ്ഞ രൂപത്തെക്കണ്ട് അവളൊന്നു വല്ലാതെയായി ….

“വിനയേട്ടൻ … ” അവളുടെ ഹൃദയം പതിയെ മന്ത്രിച്ചു …

വളരെ സാവകാശം അയാൾ ഹാളിലേക്ക് കയറി വന്നു …

” ഞാൻ ചായയെടുക്കാം കുഞ്ഞേ ….”

“വേണ്ട … ഇച്ചിരി വെള്ളവും ഗ്ലാസ്സും ഇങ്ങെടുത്താൽ മതി … ”

പറഞ്ഞിട്ട് വിനയചന്ദ്രൻ ടീപ്പോയ്ക്കടുത്തു കിടന്ന ചൂരൽക്കസേരയിലേക്ക് ചാഞ്ഞു.

മുൻവശത്തെ വാതിലടച്ചു കുറ്റിയിട്ട ശേഷം അവൾ അയാൾക്കരുകിലേക്ക് വന്നു …

“നീയിരിക്ക് ….” വിനയചന്ദ്രൻ പറഞ്ഞു. അയാളുടെ നോട്ടം അടുക്കള വാതിലിനു നേർക്കായിരുന്നു …

അയാളുടെ ഇടതു വശത്തേക്ക് ഒരു കസേര വലിച്ചിട്ട് അഭിരാമി ഇരുന്നു..

” എന്നതാ കാര്യം ….?” അയാൾ അക്ഷമനായി …

” പറയാം … ”

അമ്മിണിയമ്മ ട്രേയിൽ ഒരു ഗ്ലാസ്സും തണുത്ത വെള്ളവുമായി വന്നു.

ചില്ലു കോപ്പയിൽ നാരങ്ങാ അച്ചാറും എരിവുള്ള മിച്ചറും എടുത്ത് അവർ ടീപ്പോയിലേക്ക് വെച്ചു.
ഉപദംശകങ്ങൾ എത്തിയ നിമിഷം തന്നെ അയാൾ തന്റെ അരയിൽ തിരുകി വെച്ചിരുന്ന ഒരു അര ലിറ്ററിന്റെ ബ്രാണ്ടിക്കുപ്പിയെടുത്തു.

“നീയിത് കാര്യമാക്കണ്ട ..”

വിറയ്ക്കുന്ന കൈകളോടെ കുപ്പി പൊട്ടിച്ച് ഗ്ലാസ്സിലേക്ക് പകർത്തുന്നതിനിടയിൽ അയാൾ പറഞ്ഞു.

“രാവിലെ തുടങ്ങിയിട്ടുണ്ടല്ലോ… നല്ല മണം ….”

അവൾ മൂക്കു ചുളിച്ചു..

” ഇന്നലത്തേതിന്റെയാ ….”

മുക്കാൽ ഗ്ലാസ്സ് ബ്രാണ്ടിക്കു മുകളിലേക്ക് അയാൾ പതിയെ വെള്ളം ചെരിച്ചു …

“നീ വിളിച്ചപ്പോൾ ഞാൻ തൃശ്ശൂർ എത്തിയതേ ഉണ്ടായിരുന്നുള്ളൂ.. പിന്നെ അവിടെ നിന്നൊരെണ്ണം വാങ്ങി ഓട്ടോ പിടിച്ചിങ്ങ് പോന്നു… ” കുടി കൂടുതലാ ല്ലേ …?”

” ഇനി എന്നാ നോക്കാനാടീ … ”

അയാൾ വിറയ്ക്കുന്ന ഇരു കൈകളും കൂട്ടിച്ചേർത്തു പിടിച്ച് ഗ്ലാസ് എടുത്തു …

ഒരു ശബ്ദത്തോടെ അയാളതു കുടിച്ചിറക്കുന്നത് അവൾ നോക്കിയിരുന്നു …

ഒരു പിടി മിക്ചർ വാരി വായിലിട്ടു കൊണ്ട് അയാൾ കസേരയിലേക്ക് ചാഞ്ഞു ..

“ഇനി നീ കാര്യം പറ…. ”

” രാജീവ് ഇവിടെ വന്നിരുന്നു….”

“ങാ … എന്നിട്ട് ….?”

അഭിരാമി ഉണ്ടായ സംഭവം വിശദീകരിച്ചു.

” എന്താ നിന്റെ തീരുമാനം..?”

വിനയചന്ദ്രൻ മദ്യം ഗ്ലാസ്സിലേക്ക് ഒന്നു കൂടി ചെരിഞ്ഞു .. ഇത്തവണ അയാൾക്ക് വിറയൽ ഇല്ലായിരുന്നു..

“കേസുമായിട്ട് മുന്നോട്ട് പോകണം … ”

” പോകണം ..” വിനയചന്ദ്രൻ പ്രതിവചിച്ചു.

” അല്ലാതെ ഇത് തീരില്ല വിനയേട്ടാ …”

“അവനടങ്ങിയിരിക്കുമോ …?”

“ഇല്ലാന്നറിയാം ….”

“നീ എന്ത് ചെയ്യും ….?”

” നേരിടാതെ പറ്റില്ലല്ലോ ….”

“അഭീ … ഇത് കൈ വിട്ട കളിയാണ് … നീ ഇത് പറയാനാണ് എന്നെ വിളിച്ചതെന്നും എനിക്കറിയാമായിരുന്നു … ”

അയാൾ ഒഴിച്ചു വെച്ചിരുന്ന മദ്യം വീണ്ടും അകത്താക്കി.

നാരങ്ങാ അച്ചാർ തോണ്ടി നാക്കിലേക്ക് തേച്ചു കൊണ്ട് വീണ്ടും കസേരയിലേക്ക് ചാഞ്ഞു.

” അല്ലാതെ എനിക്കിതൊക്കെ പറയാൻ ആരാ ഉള്ളത് …?”

നിസ്സഹായത അവളുടെ വാക്കുകളിൽ നിഴലിച്ചത് വിനയചന്ദ്രനറിഞ്ഞു …

“നല്ല അച്ചാർ .. നീ ഇച്ചിരി കഞ്ഞി ഉണ്ടാക്കാൻ പറ അമ്മിണിയമ്മയോട് ….”

സന്ദർഭോചിതമല്ലാത്ത സംസാരം കേട്ട് അവളൊന്ന് അമ്പരന്നുവെങ്കിലും ആലോചനയോട് എഴുന്നേറ്റ് അവൾ അടുക്കളയിലേക്ക് പോയി ..

അവൾ തിരിച്ചു വരുമ്പോൾ അയാൾ കണ്ണുകളടച്ച് ചാരിക്കിടക്കുകയായിരുന്നു …

” അത് തന്നെയാണ് സത്യം … ഞാൻ മാത്രമേ ഉള്ളൂ …. എനിക്കാണെങ്കിൽ ലിവറും ചങ്കുമൊന്നും ഇല്ലതാനും..”

അവൾ ഒന്നും മിണ്ടാതെ കസേരയിലിരുന്നു …

” കാര്യം നിന്നെ ഈ കോലത്തിലാക്കിയ അവനോട് എനിക്ക് തീർത്താൽ തീരാത്ത പകയുണ്ട് എന്നത് സത്യം തന്നെയാ ….”

വിനയചന്ദ്രൻ ബാക്കി പറയാതെ തന്നെ അയാളുടെ നിസ്സഹായാവസ്ഥ അവൾ തിരിച്ചറിഞ്ഞു …

” അവൻ രണ്ടാമതും നിന്റെയടുത്തേക്ക് വന്നപ്പോൾ ഞാൻ പറഞ്ഞതായിരുന്നുവല്ലോ….”

അഭിരാമി നിശബ്ദം കേട്ടിരുന്നു …

” അവന് നിന്റെ പണം മാത്രം മതിയെന്ന് നീ എന്നോ തിരിച്ചറിഞ്ഞതല്ലേ .. ”

” അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ വിനയേട്ടാ ..”

“ശരിയാണ് … നമ്മളുടെ എടുത്തു ചാട്ടം തന്നെയാണ് നമ്മളുടെ വിധി നിർണ്ണയിക്കുന്നത് … പക്ഷേ, തലേവര തൂത്താൽ പോകുന്നതല്ലല്ലോ …”

” ഞാനൊരു അഡ്വൈസിനാണ് വിനയേട്ടനെ വിളിച്ചത് … ” ക്ഷമ കെട്ട സ്വരത്തിൽ അവൾ പറഞ്ഞു …

“ധൃതി പിടിക്കാതെ ….”

വിനയചന്ദ്രൻ ഒന്ന് നിവർന്നിരുന്നു …

” കൊല്ലും കൊലയുമൊന്നും നമ്മളെക്കൊണ്ട് നടക്കുന്ന കാര്യമല്ല.. അവനും നേരിട്ടങ്ങനെ ഇടപെടാനും വഴിയില്ല … ”

” പിന്നെ …?”

അഭിരാമി മുഖമുയർത്തി.

“നീ കേസുമായി പോകാൻ തീരുമാനിച്ചു … കേസുമായി പോയാൽ കൊല്ലുമെന്ന് അവനും പറഞ്ഞു … ”

” ഉം….” അവൾ മൂളി …

” അവൻ കൊല്ലാൻ നോക്കും …. നമ്മൾ മരിക്കാതിരിക്കാനും … ”

വിനയചന്ദ്രൻ അളവു കുറച്ച് അല്പം മദ്യം കൂടി ഗ്ലാസ്സിലേക്കൊഴിച്ചു …

“മതി … ” അവൾ തടഞ്ഞു …

” ദിവസം ലിറ്ററാടീ എന്റെ കണക്ക് … ”

അവൾ പിന്നെയൊന്നും മിണ്ടിയില്ല …

” അജയ് നെ വിളിച്ചോ നീ ….?”

“ഇല്ല … ഒന്നും പറഞ്ഞിട്ടില്ല … ”

” ഞാൻ പറയുന്നത് നീ അനുസരിക്കുമോ ..?”

“വേറെ ആരാ എനിക്ക് പറഞ്ഞു തരാനുള്ളത് …?”

അഭിരാമിയുടെ സ്വരത്തിൽ സങ്കടവും നിരാശയും കലർന്നിരുന്നു …

” അവന്റെ കോഴ്സ് എങ്ങനെയാ ?”

” സെക്കന്റ് ഇയറല്ലേ …. വെക്കേഷൻ ആകാറായിട്ടുണ്ട് ….”

“ഉം … ”

” അവനിതൊന്നും അറിയാതിരിക്കുന്നതല്ലേ നല്ലത് …?”

” എന്തായിരുന്നു രാജീവിന്റെ വെല്ലുവിളി …?”

അയാളുടെ മറു ചോദ്യത്തിനു മുന്നിൽ അവൾക്കു മറുപടിയില്ലാതായി …

” അവനും പത്തിരുപത് വയസ്സായില്ലേടീ… ”

” ഉം….”

“നിന്നെ ഇല്ലാതാക്കിയാൽ സ്വാഭാവികമായും സ്വത്ത് അവനു തന്നെ .. അതൊരിക്കലും രാജീവ് ഇഷ്ടപ്പെടില്ല, സമ്മതിക്കുകയില്ല … ”

” ഞാനിപ്പോൾ ജീവിക്കുന്നതു തന്നെ എന്റെ മോനു വേണ്ടിയല്ലേ വിനയേട്ടാ ….?”

അവളുടെ സ്വരമൊന്നിടറി …

“നീ വക്കീലിനെ വിളിച്ച് കേസുമായി മുന്നോട്ടു പോകാൻ പറയുക … ”

” അത് ഓൾ റെഡി ഓക്കെ ആണല്ലോ ..”

” വാദി രണ്ടോ മൂന്നോ തവണ കോർട്ടിൽ ഹാജരായില്ല എന്നു വെച്ച് ഒന്നും സംഭവിക്കാൻ പോണില്ല … ”

അയാൾ ഗ്ലാസ്സിലിരുന്നത് ഒറ്റ വലിക്ക് കുടിച്ചു.

വിനയേട്ടൻ എന്താണ് പറഞ്ഞു വരുന്നതെന്ന് അവൾക്കു മനസ്സിലായില്ല …

” കുടുംബ പ്രശ്നങ്ങളും വഴക്കും കാരണം നീ അജയ് നെ അധികമൊന്നും കെയർ ചെയ്തിട്ടില്ലല്ലോ… ”

” വിനയേട്ടൻ പറഞ്ഞു വരുന്നത് …?”

” മോനേയും കൂട്ടി നീ കുറച്ചു ദിവസം മാറി നിൽക്ക് ….”

” എവിടേക്ക് … ?”

“അത് നിന്റെ ഇഷ്ടം … ”

അഭിരാമി ഒരു നിമിഷം ചിന്തയിലാണ്ടു…

” കാശു കൊടുത്താൽ വക്കീല് കോടതിയിൽ ഹാജരായിക്കൊള്ളും … അയാളോട് സത്യം പറയുന്നതാവും നല്ലത് … ”

അഭിരാമി ശിരസ്സിളക്കി …

“ബാംഗ്ലൂരിൽ അജയ് ഒറ്റയ്ക്ക് നിൽക്കുന്നത് സേഫ് അല്ല ..”

” അവനെ ഒറ്റക്കാക്കില്ല … ” അവൾ പെട്ടെന്ന് പറഞ്ഞു …

“ഈ വീടിന്റെ ടവർ ലൊക്കേഷനിലേ നിങ്ങളുടെ ഫോൺ ഓഫ് ആകാൻ പാടുള്ളൂ … ”

അഭിരാമി അവിശ്വസനീയതയോടെ അയാളെ നോക്കി …

“നീ ആദ്യം അജയ് നെ വിളിക്ക് … ഉടനെ തന്നെ ഇവിടെ എത്താൻ പറയുക … ”

” വിനയേട്ടാ .. അത് …?”

” നിങ്ങൾക്കു കുഴപ്പം വരുന്നതൊന്നും ഞാൻ ചെയ്യില്ല … എന്റെ ജീവൻ കളഞ്ഞിട്ടാണെങ്കിലും ഞാൻ നിങ്ങളെ രക്ഷിച്ചിരിക്കും…..”

അവളുടെ മിഴികളിൽ നോക്കി ദൃഡതയോടെയാണ് വിനയചന്ദ്രൻ അത് പറഞ്ഞത് …

” അതൊന്നും വേണ്ട ….”

അഭിരാമി പെട്ടെന്ന് പറഞ്ഞു …

” ഞാനങ്ങനെ പറഞ്ഞു എന്ന് കരുതി സംഭവിക്കണമെന്നില്ലല്ലോ .. ”

” വിനയേട്ടന്റെ മനസ്സിലുള്ളത് എനിക്ക് മനസ്സിലാകുന്നില്ല …”

“മനസ്സിലാകാനൊന്നുമില്ല …. നീ അവനേയും കൂട്ടി കുറച്ചു ദിവസം മാറി നിൽക്കുക .. ബാക്കി ഞാൻ പിന്നെ പറയാം … ”

” അതൊന്നും നടപ്പുള്ള കാര്യമല്ല… മാത്രമല്ല എവിടേക്ക് പോകാനാ ..? പോയാൽ തന്നെ അയാൾ പുറകെ വരില്ല എന്ന് എന്താ ഉറപ്പ് …?”
“അവൻ നിന്നെ കൊല്ലുമെന്ന് ഉറപ്പാണോ ?”

വിനയചന്ദ്രൻ ചോദിച്ചു …

അഭിരാമി നിശബ്ദയായി …

“നിങ്ങൾ ആരോടും പറഞ്ഞിട്ടല്ല പോകുന്നത്. അതാണ് ഞാൻ നേരത്തെ പറഞ്ഞത് , ഫോണൊന്നും ഉപയോഗിക്കണ്ട എന്ന് ….”

” എനിക്കൊന്നും മനസ്സിലാകുന്നില്ല വിനയേട്ടാ ….” ചിന്താഭാരത്തോടെ അഭിരാമി പറഞ്ഞു …

” നമ്മുടെ വക്കീലെങ്ങനെ …? ”

വിനയചന്ദ്രൻ ചോദിച്ചു …

” അഡ്വക്കറ്റ് രാജശേഖരൻ … ”

അഭിരാമി പറഞ്ഞു …

” അതല്ല … ആളെങ്ങനെയെന്ന് , വിശ്വസിക്കാമോ?…”

“അച്ഛന്റെ സുഹൃത്തായിരുന്നു ..”

“ഉം … ”

” എനിക്കൊന്നു കാണാൻ പറ്റുമോ ?”

” അതിനെന്താ ? പക്ഷേ സമയം ആണ് പ്രശ്നം ..”

“നീ ഒന്ന് വിളിച്ചു നോക്ക് … ”

അഭിരാമി അപ്പോൾ തന്നെ ഫോണെടുത്ത് അഡ്വക്കറ്റ് രാജശേഖരനെ വിളിച്ചു. അയാളുടെ ഗുമസ്തനാണ് സംസാരിച്ചത്. നാലു മണിക്കു ശേഷം ഓഫീസിലേക്ക് ചെല്ലാൻ ഗുമസ്തൻ പറഞ്ഞു …

” നാലു മണി ….” മുഷിച്ചിലോടെ പറഞ്ഞിട്ട് , വിനയചന്ദ്രൻ വീണ്ടും കസേരയിലേക്ക് ചാഞ്ഞു.

“നീ അജയ് നെ വിളിക്ക് … ”

” ക്ലാസ്സിലാകും അവൻ … ”

” വിളിച്ചിട്ടേക്ക് , മിസ്ഡ് കോൾ കണ്ടാലവൻ തിരിച്ചു വിളിക്കുമല്ലോ …”

“ഉം … ” മൂളിയിട്ട് അഭിരാമി മകനെ വിളിച്ചു. പ്രതീക്ഷിച്ച പോലെ അജയ് ഫോൺ എടുത്തില്ല..

“രാജീവിന്റെ ബന്ധങ്ങളും കണക്ഷൻസുമൊക്കെ കുറേ നിനക്കറിയാവുന്നതല്ലേ …”

വിനയചന്ദ്രൻ ചോദിച്ചു.

” കുറച്ചൊക്കെ … “

” നിന്നോട് പ്രതിപത്തിയുള്ള ആരെങ്കിലും ആ കൂട്ടത്തിലുണ്ടോ …?”

“അതിലാരെയും വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത് … ”

” അപ്പോൾ നമ്മൾ ഒറ്റയ്ക്കു തന്നെ ….”

“ഉം … ”

” നിനക്ക് എന്നെ വിശ്വാസമില്ലെങ്കിൽ ഇതിവിടെ വെച്ചു നിർത്താം ട്ടോ …”

“എനിക്ക് വിശ്വാസക്കുറവില്ല .. പക്ഷേ വിനയേട്ടൻ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല … ”

” അഭീ …. ” പറഞ്ഞുകൊണ്ട് വിനയചന്ദ്രൻ ഗ്ലാസ്സിലേക്ക് വീണ്ടും മദ്യം ഒഴിച്ചു.

കുപ്പിയിലെ പകുതിയോളം കഴിച്ചിട്ടും വിനയേട്ടന്റെ സംസാരത്തിലോ പെരുമാറ്റത്തിലോ ഒരു മാറ്റവും അവൾക്ക് ദർശിക്കാൻ കഴിഞ്ഞില്ല …

അയാൾ തുടർന്നു …

“ജീവിതത്തിൽ പരാജയം തുടർക്കഥയായി അനുഭവിച്ചവനാ ഞാൻ … ആദ്യം നീ നഷ്ടപ്പെട്ടു. പിന്നെ ഭാര്യയെന്നു കരുതിയവൾ , പിന്നെ ജോലി, പിന്നെ മകളും … ”

അയാൾ മദ്യത്തിനു മീതെ തണുത്ത വെള്ളം പകർത്തി.

“ഓരോന്ന് ഓരോന്ന് നഷ്ടപ്പെട്ടപ്പോഴും ഞാൻ ആരോടും പറഞ്ഞില്ല … കരഞ്ഞിട്ടില്ല, എന്നു പറഞ്ഞാൽ അത് നുണയാകും … ഞാനിന്നിട്ടും ജീവനോടെ അപമാനം മാത്രം സഹിച്ച് കഴിയുന്നില്ലേ ….”

അവൾ സശ്രദ്ധം കേട്ടിരുന്നു …

” രാജീവ് നിന്നെ പിരിഞ്ഞു പോയപ്പോൾ അമ്മാവനോട് രണ്ടെണ്ണം പറയണമെന്നും എനിക്കുണ്ടായിരുന്നു .. അതും നടന്നില്ല..”

അയാൾ മദ്യം ചുണ്ടോടു ചേർത്തു …

സാവകാശം അയാളത് കഴിച്ചിറക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു …

ഗ്ലാസ്സ് തിരികെ ടീപോയിൽ വെച്ച ശേഷം അയാൾ തുടർന്നു …

” എങ്ങോട്ട് മാറി നിൽക്കണം എന്നത് നിനക്കു വിട്ടു തരുന്നു … നീ ഞാൻ പറയുന്നത് അനുസരിക്കുക … അവനെ പൂട്ടാനുള്ള വഴി ഞാൻ തെളിച്ചോളാം…”

ഉള്ളിൽ പ്രത്യാശയുടെ തിരിതെളിഞ്ഞുവെങ്കിലും വിനയേട്ടന്റെ മനസ്സിലുള്ളത് വ്യക്തമായി അറിയാത്തതിനാൽ ഒരു സംശയത്തിന്റെ നിഴൽ അവളിൽ മറഞ്ഞു നിന്നു ..

അപ്പോൾ അഭിരാമിയുടെ ഫോൺ ബല്ലടിച്ചു ..

അജയ് ആയിരുന്നു ലൈനിൽ …

” എന്താ അമ്മേ ….?” അജയ് യുടെ സ്വരം അവൾ കേട്ടു.

” നതിംഗ് അജൂ … പക്ഷേ എനിക്ക് നിന്നെ കാണണമെടാ ….”

” രണ്ടോ മൂന്നോ വീക്ക്സ് … അത് കഴിഞ്ഞാൽ ഞാൻ വരില്ലേ അമ്മേ …?”

“അത് വരെ പറ്റില്ല. നീ പറ്റുമെങ്കിൽ ഇന്നു തന്നെ ഫ്ലൈറ്റ് നോക്കണം … ”

” ഇന്നോ ….?”

“അതേ… നാളെ ഒരു സ്ഥലം വരെ പോകാനുണ്ട് … ”

” ടൂറാണോ…?” ചിരിയോടെ അജയ് ചോദിച്ചു …

” ടൂറിനാണെങ്കിലേ നീ വരുകയുള്ളോ …?”

“അതല്ല … ”

” നീ ഇന്ന് തന്നെ വരണം … ”

” കോളേജിലും ഹോസ്റ്റലിലും ഞാൻ എന്തു പറയും …?”

“അത് ഞാൻ വിളിച്ചു പറഞ്ഞോളാം…”

” എന്നാൽ ഞാൻ നോക്കട്ടെ അമ്മാ… ”

” നോക്കിയാൽ പോരാ…”

“ഉം ..” പറഞ്ഞിട്ട് അജയ് ഫോൺ വെച്ചു.

” അവൻ വലിയ സന്തോഷത്തിലാണെന്ന് തോന്നുന്നു … ” വിനയചന്ദ്രൻ പറഞ്ഞു.

” വിചാരിച്ചത് പോലെയല്ലാന്ന് ചെന്നപ്പോഴാ മനസ്സിലായതെന്ന് കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ പറഞ്ഞിരുന്നു … ” അഭിരാമി പറഞ്ഞു …

അജയ് ബാംഗ്ലൂരിൽ നേഴ്സിംഗ് വിദ്യാർത്ഥിയാണ് … ആരും നിർബന്ധിച്ചിട്ടല്ല, അവന്റെ ഇഷ്ടപ്രകാരം നേഴ്സിംഗ് കോഴ്സിനു ചേർന്നതാണവൻ.

” അതായിരിക്കും അത്ര സന്തോഷം … ” വിനയചന്ദ്രൻ പറഞ്ഞു.

ഹാളിൽ അമ്മിണിയമ്മയുടെ തല കണ്ടു..

” ഭക്ഷണം കഴിച്ചാലോ വിനയേട്ടാ …?”

“കഞ്ഞിയായോ …?” വിനയചന്ദ്രൻ കസേരയിൽ നിന്നും നിവർന്നു …

” എന്താ കഞ്ഞി മതി എന്ന് പറഞ്ഞത് …?”

അഭിരാമി ചോദിച്ചു …

” കുറേയായി കഞ്ഞി കുടിച്ചിട്ട് … മാത്രമല്ല, കഞ്ഞി മാത്രമേ ഇപ്പോൾ തൊണ്ടയിലൂടെ ഇറങ്ങൂ…”

ചെറിയ ചിരിയോടെ വിനയചന്ദ്രൻ പറഞ്ഞു …

ഭക്ഷണ ശേഷം ഹാളിലെ സെറ്റിയിൽ കിടന്ന് വിനയചന്ദ്രൻ മയങ്ങി .

ആ സമയം കൊണ്ട് അഭിരാമി അജയ് യുടെ കോളേജിലേക്കും ഹോസ്റ്റലിലേക്കും വിളിച്ച് കാര്യം പറഞ്ഞു..

ആ സമയത്തൊക്കെ അവളുടെ ഫോണിലേക്ക് ഒരു പരിചിതമല്ലാത്ത നമ്പറിൽ നിന്ന് കോൾ വരുന്നുണ്ടായിരുന്നു ..

അഭിരാമി കോൾ കട്ടാക്കിയ ശേഷം വീണ്ടും ആ നമ്പറിൽ നിന്ന് കോൾ വന്നു …

“ഹലോ….” അഭിരാമി ഫോൺ ചെവിയോട് ചേർത്തു.

” അഭി ചേച്ചിയല്ലേ .. …..?” മറുവശത്തു നിന്ന് ചോദ്യം വന്നു.

” അതേ … ആരാണ് …?” പരിചിതമായ ആ സ്വരം മനസ്സിൽ പരതിക്കൊണ്ട് അവൾ ചോദിച്ചു….

” ഞാൻ ട്രീസയാണ് … ”

ഒരു നിമിഷം അഭിരാമി ഓർമ്മയിൽ പരതി …

” ങ്ഹാ… പറയൂ …..”

” ആളെ മനസ്സിലായില്ല , അല്ലേ…?”

“ശരിക്കങ്ങോട്ട് ….” അഭിരാമി വീണ്ടും ഓർമ്മയിൽ പരതി …

” അഭി ചേച്ചി ഒന്ന് കൂടി ആലോചിക്ക് … ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം ട്ടോ …”

അപ്പുറത്ത് ഫോൺ കട്ടായി …

ഫോൺ മേശപ്പുറത്തേക്ക് വെച്ചിട്ട് അഭിരാമി ആലോചനയോടെ കസേരയിലേക്കിരുന്നു …

ട്രീസ …!.

അടുത്ത നിമിഷം അവൾക്ക് ആളെ ഓർമ്മ വന്നു …

അച്ഛന്റെ അപകടമരണവുമായി ബന്ധപ്പെട്ട് പോകേണ്ടി വന്നപ്പോൾ കളക്ട്റേറ്റിൽ വെച്ച് പരിചയപ്പെട്ട ഒരു പെൺകുട്ടി …

ഭർത്താവിന്റെ അപകടവുമായി വന്നതായിരുന്നു അവളും ..

ഇപ്പോൾ കുറേയായി വിളികളൊന്നുമില്ലായിരുന്നു..

മറ്റൊരു കല്യാണം വീട്ടുകാർ ശരിയാക്കുന്നുണ്ട് എന്നും, കല്യാണത്തിന് വിളിക്കാമെന്നും പറഞ്ഞു പോയതാണ് …

പിന്നെ ആ വിളി ഇപ്പോഴാണ് ഉണ്ടായത് …

അതിസുന്ദരിയായിരുന്നു ട്രീസ … അംഗോപാംഗങ്ങളെല്ലാം കൃത്യമായ അളവിൽ ചേർത്തു സൃഷ്ടിച്ച സുന്ദരി .. ആയിടയ്ക്ക് തന്നെ സ്ഥിരമായി വിളിക്കാറുള്ള കാര്യം അഭിരാമി ഓർത്തു. അച്ഛനുമമ്മയും മരിച്ച ശേഷം അവളുടെ വിളികൾ ഏകാന്തതയിൽ ഒരാശ്വാസമായിരുന്നു …
വിനയചന്ദ്രൻ എഴുന്നേറ്റപ്പോൾ മൂന്നുമണി കഴിഞ്ഞിരുന്നു .. അഭിരാമി റെഡിയായി നിൽക്കുകയായിരുന്നു.

മുഖം കഴുകി വിനയചന്ദ്രനും റെഡിയായി.

അഭിരാമിയാണ് കാർ ഓടിച്ചത്… തൃശ്ശൂരുള്ള അഡ്വക്കറ്റ് രാജശേഖരന്റെ ഓഫീസിൽ ഇരുവരും എത്തുമ്പോൾ നാലുമണി കഴിഞ്ഞിരുന്നു.

വക്കീൽ എത്തിയിരുന്നില്ല. ഓഫീസിനോട് ചേർന്നുള്ള പ്രൈവറ്റ് റൂമിലേക്ക് ഗുമസ്തൻ അവരെ ഇരുത്തി.

പത്തു മിനിറ്റിനകം വക്കീൽ എത്തി.

“കാത്തിരുന്നു മുഷിഞ്ഞോ ?”

വന്നപാടെ വക്കീലിന്റെ ചോദ്യം അതായിരുന്നു …

” അധിക നേരമായിട്ടില്ല ..” അഭിരാമിയാണ് മറുപടി പറഞ്ഞത്.

വിനയചന്ദ്രൻ അയാളെ നോക്കി …

കഷണ്ടി കയറിയ തലയിൽ ഉള്ള മുടികൾ ഏകദേശം നരച്ചിരുന്നു .. മീശയും താടിയും നരച്ചിട്ടുണ്ട് … കുറുകിയ കഴുത്തും കുടവയറുമുള്ള വലിയ പൊക്കമില്ലാത്ത ഒരാൾ …

“കേസ് ഫയൽ ചെയ്തിട്ടുണ്ട് … ഒരു സമൻസ് കക്ഷിക്കു കിട്ടിക്കാണും … ” വക്കീൽ പറഞ്ഞു. അതു തന്നെയായിരിക്കാം രാജീവ് വന്നതിന്റെ കാര്യമെന്ന് അഭിരാമിക്ക് മനസ്സിലായി.

” ഇതാരാ …?” വക്കീൽ വിനയചന്ദ്രനെ നോക്കി…

“കസിനാ … ” അഭിരാമി മറുപടി പറഞ്ഞു …

വക്കീൽ പിന്നെയും സംശയത്തോടെ നോക്കിയപ്പോൾ അവൾ കൂട്ടിച്ചേർത്തു.

“നാങ്കുളത്തമ്പലത്തിനടുത്ത് ഉള്ള ….”

” ഓ … അദ്ധ്യാപകൻ ….” വക്കീൽ ഓർമ്മ വന്നതു പോലെ പറഞ്ഞു

” ആയിരുന്നു … ഇപ്പോഴല്ല … ” വിനയചന്ദ്രൻ പറഞ്ഞു.

“കാര്യങ്ങളറിയാം … ” വക്കീൽ ആ സംസാരം അവിടെ നിർത്തി.

” എന്താ അഭിരാമി പ്രത്യേകിച്ച് … ?”

വിനയചന്ദ്രനെ ഒന്ന് നോക്കിയ ശേഷം അഭിരാമി രാജീവ് വന്ന കാര്യങ്ങൾ അയാളോട് വിശദീകരിച്ചു.

“നിങ്ങളെന്ത് വിഡ്ഢിത്തമാണ് കാണിച്ചത് ….?” വക്കീൽ ദേഷ്യപ്പെട്ടു.

“ഭവനഭേദനമല്ലേ … കുറഞ്ഞത് മൂന്നു മാസം അയാളെ അകത്തിടാമായിരുന്നല്ലോ …?”

“അയാളകത്തു കിടക്കുന്നതല്ല, എന്റെ പ്രശ്നം സാർ … എനിക്ക് നഷ്ടപ്പെട്ട പണമാണ് വേണ്ടത് … ”

” അതൊക്കെ കോടതി വിധി വന്നിട്ടല്ലേ നടക്കൂ അഭിരാമീ…”

” എന്റെ പണം കൊണ്ട് അവൻ മേടിച്ചിട്ട വസ്തുവകകളും ബിൽഡിംഗ്സും എല്ലാം തന്നെ എനിക്ക് തിരികെ വേണം … ”

” നമുക്ക് ശരിയാക്കാം .. ന്യായം നമ്മുടെ പക്ഷത്തല്ലേ …. ” വക്കീൽ പതിയെ കസേരയിലേക്ക് ചാഞ്ഞു.

“നമുക്കിറങ്ങാം … ” വിനയചന്ദ്രൻ എഴുന്നേൽക്കാനാഞ്ഞു. അഭിരാമി സംശയത്തോടെ അയാളെ നോക്കി …

വന്ന കാര്യം സംസാരിച്ചില്ലല്ലോ എന്നൊരു ധ്വനി അവളുടെ നോട്ടത്തിലുണ്ടായിരുന്നു.

” ഞങ്ങൾ വന്നത് മറ്റൊരു കാര്യം പറയാനാണ് … ” വിനയചന്ദ്രൻ പറഞ്ഞു തുടങ്ങി ..

കൈ മുട്ടുകൾ ടേബിളിലൂന്നി വക്കീൽ മുന്നോട്ടാഞ്ഞു …

” അഭിയുടെ അച്ഛന്റെയും അമ്മയുടെ മരണാനന്തര കാര്യങ്ങൾക്കായി ഒരു യാത്രയിലാകും ഞങ്ങൾ … അതൊന്ന് പറയാനാണ് വന്നത് … “

വിനയചന്ദ്രൻ പറഞ്ഞു.

അഭിരാമി ഒരു നിമിഷം ഞെട്ടി.. വിനയേട്ടൻ എന്താണ് പറഞ്ഞു വരുന്നതെന്ന് അവൾക്കു മനസ്സിലായില്ല ..

” ഇന്നോ നാളെയോ അജയ് എത്തും… അവനെയും കൂട്ടി പോകാനാണ് തീരുമാനം … ”

” അതിനെന്താ …? രണ്ടു മൂന്നു സിറ്റിംഗ് കഴിഞ്ഞിട്ടു നിങ്ങളെ പ്രസന്റ് ചെയ്യുന്നുള്ളൂ എന്നത് ഞാൻ തീരുമാനിച്ച കാര്യമാണ്. നിങ്ങൾ ധൈര്യമായി പോയി വാ…”

വക്കീൽ ചെറിയ ചിരിയോടെ പറഞ്ഞു …

” എന്നാൽ ഞങ്ങളിറങ്ങട്ടെ …?”

” മൂന്നു പേരും കൂടിയാണോ യാത്ര …?”

“എനിക്കതിനു എവിടെയാ സമയം സാറേ …” ചിരിയോടെ പറഞ്ഞു കൊണ്ട് വിനയചന്ദ്രൻ എഴുന്നേറ്റു .

ഓഫീസിൽ നിന്ന് ഇറങ്ങി കാറിലേക്കു കയറുമ്പോൾ വിനയചന്ദ്രൻ നിശബ്ദനായിരുന്നു.

“വിനയേട്ടനെന്താ വക്കീലിനോട് അങ്ങനെ പറഞ്ഞത് …?”

” നിനക്കു തിരക്കുണ്ടോ …?”

“ഇല്ല … ”

” എന്നാൽ മൈതാനത്തേക്ക് വിട്…”

വടക്കുംനാഥന്റെ അങ്കണത്തിനു മുന്നിൽ , പാർക്കു ചെയ്യുന്ന ഭാഗത്ത് അഭിരാമി കാർ നിർത്തി.

കാറിനുള്ളിൽ നിന്നും പുറത്തിറങ്ങാതെ ഹെഡ്റെസ്റ്റിൽ തല ചായ്ച്ച് വിനയചന്ദ്രൻ ഇരുന്നു ..

കുറച്ചകലെയായി മറ്റൊരു കാറും വന്ന് നിൽക്കുന്നത് മിററിലൂടെ അവൾ കണ്ടു.

“വിനയേട്ടാ ….”

“ഉം … ” അയാൾ നിവർന്നു …

“മൈതാനമെത്തി … ”

” ഗ്ലാസ്സ് ഓപ്പണാക്ക് … ”

അവൾ വിൻഡോ ഗ്ലാസ് താഴ്ത്തി.

“വക്കീലിനോടെന്താ അങ്ങനെ പറഞ്ഞത് …?”

“അയാൾ നിയമം അനുസരിച്ച് മാത്രം ജീവിക്കുന്നവനാണ് … ”

അവൾക്ക് അത്ഭുതം തോന്നി …

” ഞാനുദ്ദേശിച്ച കാര്യം അയാളോട് പറഞ്ഞാൽ കേസിനേയും ബാധിക്കും … ”

” അതെന്താ ..?”

” വിചാരണയും വിസ്താരവും കഴിഞ്ഞ് എന്ന് വിധി വരാനാണ് ….? നിനക്ക് നഷ്ടപ്പെട്ടത് പെട്ടെന്ന് തിരിച്ചു കിട്ടണമെങ്കിൽ മറ്റെന്തെങ്കിലും വഴി നോക്കണം … ”

” എനിക്കൊന്നും മനസ്സിലാകുന്നില്ല … ”

” നീ ഒന്ന് പുറത്തിറങ്ങി നടന്നിട്ടു വാ….ഞാൻ കുറച്ചു നേരം തനിച്ചിരിക്കട്ടെ … ”

അയാളെ ഒന്നു നോക്കിയ ശേഷം അവൾ ഡോർ തുറന്ന് പുറത്തേക്കിറങ്ങി ..

വിനയചന്ദ്രൻ വീണ്ടും സീറ്റിലേക്ക് ചാരി.

അയാൾ മനക്കണ്ണിൽ പല കൂട്ടലുകളും കിഴിക്കലും നടത്തുകയായിരുന്നു ..

വടക്കുംനാഥന്റെ നെയ്മണമുള്ള കാറ്റ് അഭിരാമിയെ തഴുകിപ്പോയി .. കുറച്ചകലെക്കൂടി ക്ഷേത്ര ദർശനത്തിനായി ആളുകൾ പോകുന്നത് അവൾ കണ്ടു.

തന്റെ കോളേജ് പഠനകാലം അവൾക്ക് ഓർമ്മ വന്നു ….

രാജീവുമൊത്ത് പല തവണ ഇവിടെ വന്നിരുന്നിട്ടുള്ള കാര്യവും അവളോർത്തു.

ആ സമയം അവളുടെ ഫോൺ ബെല്ലടിച്ചു. അജയ് ആയിരുന്നു …

” അമ്മാ… ഞാൻ വരുന്നു … ”

” എപ്പോഴെത്തും…?”

” ഞാൻ മെസ്സേജ് ഇടാം ട്ടോ …”

അവൻ കോൾ കട്ടാക്കി. പരിസരത്തെ അനൗൺസ്മെന്റിന്റെ ശബ്ദത്തിൽ നിന്ന് അവൻ എയർപോർട്ടിലാണെന്ന് അവൾക്ക് മനസ്സിലായി ..

അജയ് ….!

തന്റെ മകൻ ….!

ഇപ്പോൾ അവൻ മാത്രമേ തനിക്ക് സ്വന്തമായുള്ളൂ എന്ന ഓർമ്മയിൽ അവളുടെ മിഴികൾ ഈറനണിഞ്ഞു.

ഒന്നിനു പിറകെ ഒന്നായി പ്രശ്നങ്ങൾ കുമിഞ്ഞു തുടങ്ങിയപ്പോളാണ് അവനെ ബോർഡിംഗിലാക്കിയത് ….

വഴക്കും പോർവിളികളും കേട്ട് അവന്റെ ബാല്യം കുറച്ചങ്ങനെ പോയിരുന്നു.. രാജീവിന്റെ സ്വഭാവം ഏറെക്കുറേ അറിയാവുന്നതിനാൽ അജയ് ഒരിക്കലും അയാളുമായി നല്ല ബന്ധത്തിലായിരുന്നില്ല.

അഭിരാമിയോ മറ്റാരെങ്കിലുമോ പറഞ്ഞു കൊടുത്തതുകൊണ്ടല്ല അവൻ രാജീവിൽ നിന്നും അകന്നു നിന്നത്..

നല്ല ബോധവും വിവരവും ഉള്ള , ലോകവുമറിയുന്ന ഇരുപതുകാരനായിരുന്നു അജയ് ..

രണ്ടോ മൂന്നോ ആഴ്ച, അല്ലെങ്കിൽ ഒരു മാസം മാത്രമുള്ള അവധിക്കാലങ്ങളിൽ മാത്രം ആ അമ്മയും മകനും നേരിട്ടു കണ്ടു സ്നേഹം പങ്കുവെച്ചിരുന്നു. അല്ലാത്ത സമയങ്ങളിൽ ഫോണിൽക്കൂടി മാത്രം ആ ബന്‌ധം ഒതുങ്ങി.

വളരെയധികം സൗഹൃദങ്ങളുള്ള ആളായിരുന്നില്ല അഭിരാമി. കോളേജ് കാലത്തെ സൗഹൃദങ്ങളായിരുന്നു കൂടുതലും..

രാജീവിന്റെ നിർബന്ധപ്രകാരം കുറച്ചു കാലം ഒരു കിഡ്സ് സെന്റർ തുടങ്ങിയിരുന്നു .. അതും അവസാനം നഷ്ടത്തിലായി. ഓരോരോ സംരഭങ്ങൾ തുടങ്ങുമ്പോഴും അതിന്റെ പരിസമാപ്തി നഷ്ടത്തിലായിരുന്നു ..
രാജീവിനെ അവൾ അളവറ്റു വിശ്വസിച്ചു. ഭർത്താവ് തനിക്ക് അഹിതമായതൊന്നും ചെയ്യില്ല , എന്നവൾ വിശ്വസിച്ചിരുന്നു.

ആവിണിശ്ശേരിയിലെ അറിയപ്പെടുന്ന തറവാട്ടുകാരായിരുന്നു ചേലക്കര തറവാട് . ചേലക്കരയിൽ നിന്ന് വർഷങ്ങൾക്കു മുൻപ് ആവിണിശ്ശേരിക്ക് വന്നു ചേർന്നു താമസം തുടങ്ങിയതാണവർ .

മാരാർ തറവാട്ടിൽ പിറന്ന സോമനാഥൻ പിള്ള , ഈഴവ സ്ത്രീയായ ഹേമലതയെ സ്നേഹിച്ചതും ഒളിച്ചോടിയതും ചേലക്കര തറവാടിനുണ്ടാക്കിയ അപമാനം വളരെ വലുതായിരുന്നു.

സോമനാഥൻ പിള്ളയെ പടിയടച്ചു പിണ്ഡം വെച്ചു. പിള്ളയുടെ അച്ഛന്റെ മരണ ശേഷം അമ്മയുടെ സ്വത്തുവകകൾ എല്ലാം തന്നെ അമ്മ പിള്ളയുടെ പേർക്കെഴുതി വെച്ചിരിന്നു…

അതെല്ലാം വിറ്റു സോമനാഥൻ പിള്ള ആവിണിശ്ശേരിയിൽ തന്നെ രണ്ട് മൂന്ന് കടമുറി ബിൽഡിംഗുകളും നല്ലൊരു വീടും സ്ഥലവും വാങ്ങിച്ചിട്ടു . വയൽ വിൽക്കാനുള്ള കാരണം നോക്കി നടത്താനുള്ള ബുദ്ധിമുട്ടുകൊണ്ട് തന്നെയായിരുന്നു.

ഒടുവിൽ പിള്ളയുടെ തീരുമാനമാണ് ശരിയെന്ന് കാലം തെളിയിച്ചു. നെൽക്കൃഷി നശിച്ചു. ആദായമില്ലാതെ കർഷകരും ജൻമികളും വലഞ്ഞു. കടമുറികളുടെ വാടക പിള്ളയ്ക്ക് ഒന്നുമറിയാതെ കിട്ടുന്ന വരുമാനമായിരുന്നു.

പിള്ളയ്ക്കും ഹേമലതയ്ക്കും വൈകിയാണ് അഭിരാമി ജനിച്ചത്. അഭിരാമിയുടെ ജനനത്തോടെ ഹേമലതയുടെ യൂട്രസ് റിമൂവ് ചെയ്യേണ്ടി വന്നു. സോമനാഥൻ പിള്ളയുടെ സഹോദരിയുടെ മകനാണ് വിനയചന്ദ്രൻ .. ജാതിക്കോയ്മ എന്ന ഒറ്റക്കാരണം കൊണ്ടാണ് വിനയചന്ദ്രനും അഭിരാമിയും ഒരുമിക്കാതിരുന്നത്. പിള്ള വെറുതെയിരുന്നില്ല. രാജീവ് കുറച്ചു കാലം ഗൾഫിലായിരുന്നു. പിള്ള , വാശിക്ക് കാശും സ്വർണ്ണവുമെറിഞ്ഞ് രാജീവിനെ അഭിരാമിക്കായി വിലക്കു വാങ്ങി എന്നു തന്നെ പറയാം ..

പിള്ളയുടെ സഹോദരിയും അടങ്ങിയിരുന്നില്ല. വിനയചന്ദ്രനെ അഭിരാമിയേക്കാൾ സൗന്ദര്യമുള്ള ഒരുത്തിയെ തേടിപ്പിടിച്ച് കെട്ടിച്ചു. ഒരു മകൾ ജനിച്ച് മൂന്ന് വയസ്സാകുന്നതിന് മുൻപേ , മറ്റൊരുത്തന്റെ കൂടെ വിനയചന്ദ്രന്റെ ഭാര്യ സ്ഥലം വിട്ടു. ഗവൺമെന്റ് സ്കൂളിൽ അദ്ധ്യാപകനായിരുന്ന വിനയചന്ദ്രൻ കുറച്ചു കാലം ലീവെടുത്തു മാറി നിന്നു. പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്ന അയാൾ മകളെയും നോക്കി വളർത്തിയതിന്, പതിനെട്ടു തികഞ്ഞതിന്റെ പിറ്റേ ദിവസം പഠിപ്പിച്ച സാറിന്റെ കൂടെ ഇറങ്ങിപ്പോയി , അതിന്റെ നന്ദി കാണിക്കുകയാണുണ്ടായത്.

വിനയചന്ദ്രൻ ആകെ തകർന്നു മദ്യപാനത്തിൽ അഭയം തേടി … മദ്യപിച്ച് സ്കൂളിൽ ചെന്നതിന് ജോലിയും പോയതോടെ ഒറ്റപ്പെടലും പരിഹാസവും നേരിട്ട അയാൾ ഉറക്കം തന്നെ ബാറുകളിലും ഷാപ്പുകളിലും വഴിയോരങ്ങളിലുമാക്കി.

കുടുംബക്കാർ എല്ലാവരും ചേർന്ന് കുറച്ചു കാലം ഡീഹൈഡ്രേഷൻ സെന്ററിൽ കൊണ്ടുപോയിട്ടു.

തിരിച്ചു വന്ന് വിനയചന്ദ്രൻ വീണ്ടും കുടി തുടങ്ങും. ബന്ധുക്കൾ വീണ്ടും കൊണ്ടു ചെന്നാക്കും. നാലഞ്ചു തവണ ഇതിങ്ങനെ ആവർത്തിച്ചപ്പോൾ കുടുംബക്കാർ അവരുടെ വഴിക്കും വിനയചന്ദ്രൻ തന്റെ വഴിക്കും നടന്നു തുടങ്ങി.

അതിനിടയിൽ അഭിരാമിയുടെ ജീവിതത്തിലും അസ്വാരസ്യങ്ങൾ തുടങ്ങിയിരുന്നു. പണമായിരുന്നു വില്ലൻ …

പിള്ള മരുമകനെ കണ്ണടച്ചു വിശ്വസിച്ചു. ബിസിനസ്സ് ആവശ്യം പറഞ്ഞ് ഒരു ബിൽഡിംഗ് രാജീവ് കൈക്കലാക്കി. സ്വർണ്ണവും അല്ലാതെ കൈപ്പറ്റിയിട്ടുള്ള പണവും അതിനു പുറമെയായിരുന്നു. തന്റെ മരുമകൻ ഇത്തിൾക്കണ്ണിയാണെന്ന് പിള്ള തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു.

പിള്ള കേസു കൊടുത്തു.

ഒത്തുതീർപ്പും അനുനയ ശ്രമങ്ങളൊന്നും വിലപ്പോയില്ല. അഭിരാമിയെയും മകനേയും വീട്ടിലാക്കി രാജീവ് പ്രതികാരം തുടങ്ങി. അതിനിടയിൽ രാജീവിന്റെ പരസ്ത്രീ ഗമനം കൂടി അറിഞ്ഞതോടെ പിള്ള രാജീവിനെ തകർക്കാനുള്ള വഴികൾ തേടി … ഒന്നും വിജയം കാണാതെ പോയതോടെ പിള്ളയ്ക്ക് ഭ്രാന്തായി.

എല്ലാം കണ്ടും കേട്ടും മനസ്സാ കരഞ്ഞും വീടിനകത്ത് നാമജപവുമായി കഴിഞ്ഞിരുന്ന ഹേമലതയുടെ നിർബന്ധ പ്രകാരം തമിഴ്നാട്ടിലെ തിരുച്ചെന്തൂർ കോവിലിലേക്ക് പിള്ളയും ഹേമലതയും പോയി. തിരിച്ചു വന്നത് ജീവനറ്റായിരുന്നു.

കാർ ആക്സിഡന്റിൽ അവർ കൊല്ലപ്പെടുമ്പോൾ അതിനു പിന്നിൽ രാജീവ് ആണെന്ന് പരക്കെ ശ്രുതിയുണ്ടായിരുന്നുവെങ്കിലും തെളിവില്ലായിരുന്നു.

മാസങ്ങളോളം അതിനു പിന്നാലെ അഭിരാമി കളക്ട്രേറ്റിലും പോലീസ് സ്റ്റേഷനുകളിലും കയറിയിറങ്ങിയെങ്കിലും അതൊന്നും എവിടെയും എത്തിയില്ല … കാരണം ആർക്കും അതിന് താല്പര്യമില്ലായിരുന്നു .. അഭിരാമിയുടെ കൂടെ ആരും ഇല്ലായിരുന്നു താനും.

പിള്ളയുടെയും ഭാര്യയുടെയും മരണത്തിന്റെ ശൂന്യതയിലേക്ക് രാജീവ് വീണ്ടും നുഴഞ്ഞു കയറി …

ഒരാശ്രയവും ഇല്ലാതിരുന്ന അഭിരാമിക്ക് മറ്റൊരു നിർവ്വാഹവുമില്ലായിരുന്നു.

ബന്ധുക്കളില്ല ….

ഉള്ള ബന്ധുക്കൾ അകൽച്ചയിലും …

കുറച്ചു മാസങ്ങൾ കുഴപ്പമില്ലായിരുന്നു. രാജീവ് അതിനു ശേഷം തനി സ്വഭാവം പുറത്തു കാണിച്ചു തുടങ്ങി.

രാജീവിന്റെ കൂടെ മറ്റൊരു സ്ത്രീയെ നഗ്നരായി കാണേണ്ട സാഹചര്യം ഉണ്ടായതോടെ അഭിരാമി ആ ബന്ധത്തിന് ഫുൾ സ്റ്റോപ്പിട്ടു.

നിലവിൽ രണ്ട് കേസ് നടക്കുന്നുണ്ട് …

ഒന്ന് അച്ഛൻ തുടങ്ങി വെച്ച സാമ്പത്തിക കേസ് … രണ്ട് , വിവാഹ മോചന കേസ് ….

രാജീവുമായുള്ള ബന്ധം ഫുൾ സ്റ്റോപ്പിട്ട ശേഷമാണ് അഭിരാമി വിനയചന്ദ്രനെ വിളിച്ചു തുടങ്ങിയത് …

പ്രേമ, കാമ പൂർത്തീകരണമൊന്നും ആ വിളിക്കു പിന്നിൽ ഇല്ലായിരുന്നു.

വീട്ടുകാരുടെ സ്വാർത്ഥതയ്ക്കും ദുരഭിമാനത്തിനും സ്വന്തം ജീവിതം തന്നെ ബലി കൊടുക്കേണ്ടി വന്ന രണ്ടാത്മക്കളുടെ സല്ലാപങ്ങൾ മാത്രമായിരുന്നു അത് …

മരിച്ചു ജീവിക്കുന്നവരുടെ സംസാരം ….

വിനയചന്ദ്രൻ പിന്നീട് കോളുകളൊക്കെ വല്ലപ്പോഴും അറ്റന്റു ചെയ്തു തുടങ്ങിയപ്പോൾ അതും അസ്തമിച്ചു തുടങ്ങി …

അതിൽ ഒരാൾ മറ്റൊരാളോട് പരാതിയോ പരിഭവമോ പറയേണ്ട കാര്യമില്ല …

കാരണമത് ഉടമ്പടികളൊന്നുമില്ലാത്ത കേവല സംസാരം മാത്രമാണ് …

എനിക്ക് സമയമുള്ളപ്പോൾ ഞാൻ വിളിക്കും …

നിനക്ക് സൗകര്യമുണ്ടെങ്കിൽ ഫോൺ എടുക്കാം …

വിനയചന്ദ്രന് പ്രശ്നമില്ലായിരുന്നു … റമ്മും ബ്രാണ്ടിയും വിസ്ക്കിയും വോഡ്കയും അയാളുടെ പകലിരവുകളെ സന്തോഷ സമ്പന്നമാക്കി.

അഭിരാമിയുടെ കാര്യമായിരുന്നു കഷ്ടം ..

പുറത്തേക്കിറങ്ങുന്നത് വല്ലപ്പോഴുമായി …

കടമുറികളുടെ വാടക പിരിക്കാനോ , അവശ്യ സാധനങ്ങൾ വാങ്ങാനോ മാത്രം ഇറങ്ങും …

പതിനെട്ടു സെന്റ് സ്ഥലത്ത് മതിൽ കെട്ടിത്തിരിച്ച ഇരു നില വീട്ടിൽ പച്ചക്കറി കൃഷി ചെയ്തും പൂച്ചെടികളെ പരിപാലിച്ചും അജയ് നെ വിളിച്ചും പുസ്തകങ്ങൾ വായിച്ചും അവൾ സമയം കളഞ്ഞു …

സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരം കംപ്യൂട്ടർ കോഴ്സിനൊക്കെ ചേർന്നെങ്കിലും അവളതും പൂർത്തിയാക്കിയില്ല.
വീട്ടുകാരുടെ വാശിക്കിടയിൽ മുറിഞ്ഞു പോയ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ അവൾ ഒരു വേള ആലോചിച്ചുവെങ്കിലും നാല്പത് കഴിഞ്ഞ തനിക്കിനി എന്ത് വിദ്യാഭ്യാസം, എന്നൊരു ചിന്ത അവളിൽ ഉടലെടുത്തതോടെ അതും അസ്തമിച്ചു.

അമ്പലപ്രാവുകൾ സായന്തന സൂര്യനു കീഴിൽ ചുറ്റിപ്പറക്കുന്നതു കണ്ട് അഭിരാമി ചിന്തയിൽ നിന്നുണർന്നു ..

അവൾ പതിയെ കാറിനടുത്തേക്ക് നടന്നു …

അവളടുത്തു ചെല്ലുമ്പോഴും വിനയചന്ദ്രൻ അതേ ഇരിപ്പു തന്നെയായിരുന്നു…

” പോകാം … ”

അവളുടെ ആഗമനമറിഞ്ഞ പോലെ വിനയചന്ദ്രൻ പറഞ്ഞു.

വിനയേട്ടൻ ഉറക്കമാണെന്നാണ് അവൾ കരുതിയത്.

അവൾ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.

ഡോർ അടച്ച് ഗ്ലാസ്സ് ഉയർത്തി അവൾ വണ്ടിയെടുത്തു.

മൈതാനത്തു നിന്നും പുറത്തെ റോഡിലേക്ക് അവളുടെ കാർ ഇറങ്ങിയതും പിന്നിൽ കിടന്നിരുന്ന കാറും ഇളകി..

“വിനയേട്ടാ …..”

“ഉം ….”

” ഒന്നും പറഞ്ഞില്ല … ”

” നേരത്തെ പറഞ്ഞതല്ലേ അഭീ ….”

” ഞങ്ങൾ മാറി നിൽക്കുന്നതു കൊണ്ട് എന്താണ് മാറ്റം ഉണ്ടാവുക …?”

“അഭീ … ഒരു കാര്യം ഞാൻ പറയാം … അത് നീ വിശ്വസിച്ചേ പറ്റൂ … “

അവൾ വണ്ടിയുടെ വേഗത കുറച്ച് അയാളെ നോക്കി …

വിനയചന്ദ്രൻ നിവർന്നിരുന്നു …

“എന്താ കാര്യം …?” അവൾ ചോദിച്ചു.

“എന്റെ മനസ്സു പറയുന്നത് അവനോടൊപ്പം മറ്റൊരാൾ കൂടി നിനക്കെതിരെ ഉണ്ട് എന്നാണ് … ”

” ആര് …….??” അവളുടെ കയ്യിൽ നിന്നും വണ്ടി ഒന്ന് പാളി ….

” അതെനിക്കറിയില്ല … ”

” വിനയേട്ടൻ വെറുതെ ഊഹിക്കാതെ ….”

” ചിലപ്പോൾ അതെന്റെ തോന്നൽ മാത്രമാകാം … ”

അഭിരാമി ഒന്നും മിണ്ടിയില്ല …

” എന്റെ ഊഹം ശരിയാണെങ്കിൽ ഇന്ന് ഒന്നുകൂടി അവൻ നിന്നെ വിളിക്കും … ”

” എന്തിന്…?” അഭിരാമിയുടെ ഹൃദയം പിടച്ചു തുടങ്ങി …

” നമ്മൾ തമ്മിൽ കോൺടാക്റ്റ് ഉണ്ട് , അതായത് നിന്നെ സഹായിക്കാൻ ഒരാളുണ്ട് എന്നവനറിഞ്ഞാൽ പറഞ്ഞത് പ്രാവർത്തികമാക്കുക എളുപ്പമല്ല എന്നവനറിയാം … ”

വിനയചന്ദ്രൻ പറഞ്ഞു നിർത്തിയതും അഭിരാമിയുടെ ഫോൺ ബെല്ലടിച്ചു …

ചെറിയ വിറയലോടെ ഫോണിലേക്ക് നോക്കിയ അഭിരാമി നടുങ്ങി വിറച്ച് വിനയചന്ദ്രനെ നോക്കി.

രാജീവ് കോളിംഗ് ….

അഭിരാമി ഇൻഡിക്കേറ്ററിട്ടു കൊണ്ട് ഇടത്തേക്ക് വണ്ടി ചേർത്തു ….

” അയാളാ…” അവളുടെ സ്വരം വിറച്ചിരുന്നു….

കാർ നിന്നു ….

ഫോണിലെ പേര് കണ്ടതും വിനയചന്ദ്രന്റെ മുഖവും വിളറി വെളുത്തിരുന്നു …

“എടുക്ക്…”

അയാൾ പറഞ്ഞു …

റിസീവിംഗ് മാർക്ക് സ്ലൈഡ് ചെയ്ത് അഭിരാമി കോൾ സ്പീക്കർ മോഡിലിട്ടു ….

“പഴയ മച്ചുണൻ കാമുകനാണല്ലേ പുതിയ രക്ഷകൻ ….?”

അടുത്ത് നിന്നെന്ന പോലെ രാജീവിന്റെ സ്വരം ഇരുവരും കേട്ടു.

“സ്റ്റിച്ച് നാലെണ്ണമുണ്ട്… ആ കത്തി എന്റെ കയ്യിൽ തന്നെയുണ്ട് ….” ഭീഷണിയുടെ സ്വരത്തിൽ രാജീവ് പറഞ്ഞു …

” പറഞ്ഞത് മറക്കണ്ട … നീയിനി ആരെയൊക്കെ കൂട്ടു പിടിച്ചാലും ….”

രാജീവ് മുഴുമിപ്പിക്കുന്നതിനു മുൻപേ അവൾ കോൾ കട്ടാക്കി.

“വിനയേട്ടാ ..” ഭയത്തോടെ അവൾ വിളിച്ചു.

അയാൾ ഒന്നും മിണ്ടിയില്ല …

” എന്റെ അച്ഛന്റെ സ്വത്തുക്കൾ …. അയാളെ കല്യാണം കഴിച്ചു എന്നൊരു തെറ്റല്ലേ ഞാൻ ചെയ്തുള്ളൂ ….”

ഒരു വിങ്ങിപ്പൊട്ടലോടെ അഭിരാമി സ്റ്റിയറിംഗ് വീലിലേക്ക് മുഖമണച്ചു …

വിനയചന്ദ്രൻ അവളെ ആശ്വസിപ്പിക്കാനൊന്നും ശ്രമിച്ചില്ല.

” ഞാനെന്താ ചെയ്യാ ….?” സ്റ്റിയറിംഗ് വീലിൽ നിന്ന് മുഖമുയർത്തി അവൾ ഷാൾ കൊണ്ട് കണ്ണീരു തുടച്ചു .

അയാൾ നിശബ്ദം ഗ്ലാസ്സിനു പുറത്തേക്ക് നോക്കിയിരുന്നു ..

” അജയ് …..?”

ഒരു നിമിഷം കഴിഞ്ഞ് അയാൾ ചോദ്യഭാവത്തിൽ അവളെ നോക്കി..

” പുറപ്പെട്ടിട്ടുണ്ട്. ….”

” അഭീ …. വണ്ടി എന്റെ വീട്ടിലേക്ക് വിട്…”

അവൾ മറുത്തൊന്നും പറയാതെ കാറെടുത്തു …

നാങ്കുളത്തെ വിനയചന്ദ്രന്റെ വീടിനു മുൻപിൽ അവൾ കാർ നിർത്തി.

ഡോർ തുറന്ന് അയാൾ വേഗം സിറ്റൗട്ടിലേക്ക് കയറി. നിലത്തെ കാർപ്പെറ്റിനടിയിൽ നിന്നും ചാവിയെടുത്ത് വാതിൽ തുറന്ന് അകത്തേക്ക് കയറിപ്പോയി.

അഭിരാമി ചിന്താഭാരത്തോടെ കാറിൽ തന്നെയിരുന്നു …

അല്പ സമയത്തിനുള്ളിൽ അയാൾ തിരിച്ചെത്തി. ഒരു ഫോൺ അയാളുടെ കയ്യിലുണ്ടായിരുന്നു.

“മോളുടെയാ …. സിമ്മും ഇതിലുണ്ട്. ചാർജ് ചെയ്താൽ ഓൺ ആകും … റീചാർജും ചെയ്യണം … ”

എന്തിന് എന്ന അർത്ഥത്തിൽ അവൾ അയാളെ നോക്കി.

” ഇന്നോ നാളെയോ സ്ഥലം മാറുക … അമ്മിണിയമ്മയോട് പോലും പറയണ്ട … ”

” പെ ട്ടെന്ന് ….? ”

അഭിരാമി വിക്കി ..

” നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല എന്നുണ്ടോ …?” അയാൾ സ്വരമുയർത്തി.

” പറയുന്നത് ഓർമ്മ വേണം .. നിങ്ങളുടെ രണ്ടു ഫോണുകളും സൈലന്റ് മോഡിലാക്കി അവിടെ തന്നെ വെച്ചേക്കണം .. ”

അവൾ ഒന്നും മനസ്സിലാകാതെ അയാളെ നോക്കിയിരുന്നു ..

“സ്വർണ്ണവും പണവുമൊന്നും വീട്ടിൽ വെക്കണ്ട … ”

” അതൊക്കെ ലോക്കറിലാ …”

” പ്രമാണങ്ങളോ …?”

” സേഫ് ആണ് … ” അവൾ അത്രയുമേ പറഞ്ഞുള്ളൂ … അയാളെ അത്രയ്ക്ക് വിശ്വസിക്കാൻ മാത്രം മണ്ടിയല്ലായിരുന്നു അവൾ…

“നീ വീട്ടിൽ ചെന്നിട്ട് വീടിന്റെ ഒരു ചാവി അമ്മിണിയമ്മയുടെ കയ്യിൽ കൊടുക്കണം … ”

” ന്തി …ന് ?”

” എന്നിട്ടിങ്ങനെ പറയണം .. ഏതു നിമിഷവും അയാൾ കൊല്ലും… ഒരു ചാവി നിങ്ങളുടെ കയ്യിലും ഇരുന്നോട്ടെ … എന്ന് … “

” വിനയേട്ടാ … അത് …?”

” ചാവി രണ്ടു ദിവസം കഴിഞ്ഞ് ഞാൻ പോയി വാങ്ങിച്ചോളാം…”

” പോകുമ്പോൾ കാർ കൊണ്ടുപോകരുത്.. ബസ്സിനോ ടാക്സിക്കോ പോവുക … ”

അഭിരാമി ഒന്നും മിണ്ടിയില്ല …

“ദൂരയാത്രയാണെങ്കിൽ രണ്ടോ മൂന്നോ വണ്ടി ആവശ്യമില്ലെങ്കിലും മാറിക്കയറിയേക്കണം … ”

സമ്മതിക്കുന്ന മട്ടിൽ അഭിരാമി അറിയാതെ തല കുലുക്കി.

” ഒരു കാര്യം കൂടി ….”

അയാൾ അവളുടെയടുത്തേക്ക് വന്ന് കുനിഞ്ഞു …

“നിങ്ങൾ ചെല്ലുന്ന സ്ഥലം എന്നെ ഒന്ന് വിളിച്ചു പറയുക.. അതിനു ശേഷമോ മുൻപോ ഫോൺ ഓൺ ചെയ്തേക്കരുത് … ”

” ഫോണില്ലാതെ … ”

” ഏറിയാൽ പത്തു ദിവസം അഭി …. ഇതിന്റെ നെല്ലും പതിരും നമുക്ക് തിരിച്ചെടുക്കാം … ”

” എവിടെപ്പോകാനാ …?”

” എനിക്കിപ്പോൾ അങ്ങനെയുള്ള കണക്ഷൻസ് ഒന്നുമില്ലെന്ന് നിനക്കറിയില്ലേ … അത് നീ തീരുമാനിക്കുക … അല്ലെങ്കിൽ അജയ് കൂടി വന്നിട്ട് തീരുമാനിക്ക് … ”

” അവനോട് പറയണ്ടേ….?”

” വരുമ്പോഴേ പറയണ്ട … ”

അവൾ കാർ പിന്നോട്ടെടുത്തു … ഗേയ്റ്റിനരുകിലേക്ക് കാർ ഇറങ്ങിയപ്പോഴേക്കും അയാൾ പിന്നാലെ ഓടിച്ചെന്നു….

അയാളെ റിയർ വ്യൂ മിററിൽ കണ്ട് അവൾ കാർ നിർത്തി …

“എന്താ വിനയേട്ടാ ….?”

“പറഞ്ഞതൊന്നും മറക്കരുത് … അതുപോലെ തന്നെ ചെയ്തേക്കണം. ഫോൺ എടുക്കണ്ട എന്ന് അജയ് നോട് കർശനമായി പറഞ്ഞേക്കണം … ”

” ഉം… ”

മൂളിയിട്ട് അവൾ കാർ മുന്നോട്ടെടുത്തു …

അവൾ വീട്ടിൽച്ചെന്ന് കുറച്ചു കഴിഞ്ഞപ്പോഴേക്കും അജയ് യുടെ മെസ്സേജ് വന്നിരുന്നു. പതിനൊന്നര കഴിയുമ്പോഴേക്കും അവൻ വീട്ടിലെത്തും എന്നായിരുന്നു പറഞ്ഞത്.
അമ്മിണിയമ്മ അവൾക്ക് ചായയെടുത്തു.

അവൾ ചായ കുടിക്കുന്നതും നോക്കി അവർ ചുമരും ചാരി നിന്നു.

“എന്തായി മോളേ ….?”

“എന്താകാൻ …? ”

പറഞ്ഞിട്ട് ചായക്കപ്പുമായി അവൾ റൂമിലേക്ക് പോയി .. തിരികെ വന്നത് ഒരു ചാവിയുമായായിരുന്നു.

” അമ്മിണിയമ്മ ഇത് പിടി ..”

“ന്താ ത് …?”

” ഈ വീടിന്റെ ഒരു ചാവിയാ…”

“ന്തിന്…?”

“അയാളെന്നാ വന്ന് കൊല്ലുകാന്നറിയില്ലല്ലോ … എന്റെ ബോഡി എടുത്തോണ്ട് പോകാൻ വാതിൽ തല്ലിപ്പൊളിക്കാനിട വരുത്തണ്ട … ”

” മോളെന്തൊക്കെയാ യീ പറയുന്നേ…?”

“അമ്മിണിയമ്മയും കേട്ടതല്ലേ അയാൾ പറഞ്ഞത് …?”

” ന്ന് വച്ച് അങ്ങനെ അവൻ ചെയ്യോ ….?”

“എന്റെ അച്ഛനെ വെല്ലുവിളിച്ച് അവൻ പറഞ്ഞത് നിങ്ങൾ മറന്നോ…?”

അമ്മിണിയമ്മ ഒന്നും മിണ്ടിയില്ല …

” ഇത് കയ്യിലിരിക്കട്ടെ …”

അവൾ ബലമായി താക്കോൽ അവരുടെ കയ്യിൽ വെച്ചു കൊടുത്തു.

” അജു ഇന്ന് വന്നേക്കും ….” അവൾ പറഞ്ഞു.

” അതാ നല്ലത് … ഒരാള് കൂട്ടുള്ളത് നല്ലതാ… ഞാനത് മോളോട് എങ്ങനെയാ പറയണേന്ന് കരുതിയിരിക്കുവായിരുന്നു … ”

” അമ്മിണിയമ്മ സമയമായെങ്കിൽ പൊയ്ക്കോ…”

“മോൻ വന്നിട്ട് പൊയ്ക്കോളാം…”

“അവൻ ഒരുപാട് രാത്രിയാകും വരാൻ … ”

രണ്ടു കിലോമീറ്റർ മാറിയാണ് അമ്മിണിയമ്മയുടെ വീട് . മരിച്ചു പോയ മകന്റെ ഭാര്യയും രണ്ടു കുട്ടികളും ആണ് അവരുടെ കൂടെ വീട്ടിലുള്ളത്.

ഏഴുമണിയായപ്പോഴേക്കും മനസ്സില്ലാ മനസ്സോടെ അമ്മിണിയമ്മ പോകാനിറങ്ങി …

അവർ പോയ ശേഷം വാതിലുകളും ജനലുകളും അടച്ച് അഭിരാമി മുറിയിൽ കയറി …

വർഷങ്ങളായുള്ള പതിവാണത്…

അവൾക്ക് അസുഖങ്ങളോ മറ്റോ വരുമ്പോഴാണ് അമ്മിണിയമ്മ അവിടെ താമസിക്കുക ..

ആ കിടപ്പിലാണ് അഭിരാമി അജയ് നേയും വിനയചന്ദ്രനേയും ട്രീസയേയുമൊക്കെ വിളിച്ചിരുന്നത് …

മതിൽക്കെട്ടിനപ്പുറം അടുത്തടുത്തായി വീടുകളുണ്ട് …

ഇന്നലെ വരെ ആരും കൊല്ലുമെന്ന ഭയം അവൾക്കില്ലാത്തതിനാൽ ആ വലിയ വീട്ടിൽ പേടി തോന്നിയിരുന്നില്ല … പക്ഷേ ഇന്നു മുതൽ വല്ലാത്തൊരു ഭയം തന്നെ പിടികൂടിയത് അവളറിഞ്ഞു തുടങ്ങിയിരുന്നു …

പാതിരാത്രി വരെ ആലോചിച്ചിട്ടും വിനയചന്ദ്രന്റെ മനസ്സിൽ എന്താണെന്ന് അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല …

വിനയേട്ടൻ മാത്രമേ തന്നെ രക്ഷിക്കുവാനുള്ളൂ …

മദ്യപാനിയാണെങ്കിലും ആരോഗ്യം ക്ഷയിച്ചവനാണെങ്കിലും ഒരു പുരുഷൻ തരുന്ന കരുതലിന്റെ വില അവൾ അനുഭവിച്ചറിഞ്ഞു.

വിനയേട്ടൻ ചതിക്കില്ല ….

അഥവാ ചതിച്ചാൽ തന്നെ തന്റെ മകനുണ്ടല്ലോ കൂടെ ….

ആ ഒരു ആശ്വാസത്തോടെ മയങ്ങിപ്പോയ അഭിരാമി ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഉണർന്നത് ….

അജയ് …!

അവനിത്ര പെട്ടെന്ന് എത്തിയോ …?

അവൾ ഫോണിലേക്ക് നോക്കി …

ഒരു മണി കഴിഞ്ഞിരിക്കുന്നു ..

അവൾ ഫോണെടുത്തു …

“അമ്മാ… ഞാൻ പുറത്തുണ്ട് … ”

അജയ് യുടെ സ്വരം അവൾ കേട്ടു.

ഫോണുമായി അവൾ ഹാളിലേക്ക് ചെന്നു…

തുറന്ന വാതിലിനപ്പുറം തന്റെ മകനെ അവൾ കണ്ടു …

ഒരു വല്ലാത്ത ധൈര്യം തന്നിലേക്ക് പൊടുന്നനെ ആവേശിച്ചു കയറിയത് അവളറിഞ്ഞു.

“എന്താമ്മാ … ആദ്യം കാണുമ്പോലെ ….”

അവളെ കടന്ന് അവൻ ഹാളിലേക്ക് കയറി. വാതിലടച്ച് അവൾ പിന്നാലെ ചെന്നു..

“ഇതാണോ പതിനൊന്നര…?”

” ഞാനൊരു ഏകദേശ സമയം പറഞ്ഞതല്ലേ മ്മാ …”

” എങ്ങനെ വന്നു …?”

” ടാക്സി … ” പറഞ്ഞിട്ട് അവൻ തോളിലിരുന്ന ബാഗ് ഊരി സെറ്റിയിലേക്കിട്ടു.

“നീ വല്ലതും കഴിച്ചോ…?”

“കഴിച്ചു … അമ്മയോ …?”

” നീ വന്നിട്ട് കഴിക്കാമെന്ന് കരുതിയിരുന്നതാ… ഉറങ്ങിപ്പോയി ….”

” ഞാനൊന്നു കുളിക്കട്ടെയമ്മാ … എന്നിട്ടു കഴിക്കാം … ”

അജയ് കുളി കഴിഞ്ഞു വന്നപ്പോഴേക്കും അവൾ ഭക്ഷണമെടുത്തു വെച്ചിരുന്നു …

” അസമയത്തെ ഭക്ഷണം അത്ര നല്ലതല്ല … ” കസേരയിലേക്ക് ഇരിക്കുന്നതിനിടയിൽ അവൻ പറഞ്ഞു …

” അജു ഡോക്ടറല്ലല്ലോ … നഴ്സല്ലേ ….?”

ചിരിയോടെ അവൾ പറഞ്ഞു.

” ഇതൊന്നും പഠിക്കാൻ ഡോക്ടറാകണമെന്നൊന്നുമില്ല … ”

അവൾ അവന്റെ പ്ലേറ്റിലേക്ക് ചോറ് വിളമ്പി ….

” അമ്മിണിയമ്മ മെയ്ഡ് ആയിരിക്കും ല്ലേ ….?” കറികളിലേക്ക് നോക്കി അവൻ ചോദിച്ചു.

” അല്ലാതെ പിന്നെ ….?”

” ഞാൻ വരുമ്പോഴെങ്കിലും അമ്മയ്ക്ക് ഉണ്ടാക്കി തന്നുകൂടെ…?”

അവന്റെ സ്വരത്തിലെ സങ്കടവും വിഷമവും അവൾ തിരിച്ചറിഞ്ഞു ..

“നാളെയാവട്ടെ ടാ ….” അവനോട് ചേർന്നു നിന്ന് അവളവന്റെ മുടിയിഴകളിൽ തലോടി.

“അമ്മയും ഇരിക്ക് … ”

അവൾ മറ്റൊരു പാത്രത്തിലേക്ക് ചോറും കറികളും എടുത്ത് അവനോട് ചേർന്നിരുന്നു.

“എന്താമ്മാ പെട്ടെന്നൊരു കോൾ ….?”

“പറയാടാ ….”

അവളങ്ങനെ പറഞ്ഞപ്പോൾ കാര്യമത്ര ഗൗരവമുള്ളതല്ലെന്ന് അവന് തോന്നി.

കഴിച്ചു കഴിഞ്ഞ പാത്രങ്ങളെല്ലാം സിങ്കിലിട്ട് അവൾ തിരിച്ചു വന്നപ്പോൾ അവൻ ഫോൺ നോക്കി സെറ്റിയിലിരിപ്പുണ്ടായിരുന്നു.

അവളും അവനടുത്തായി സെറ്റിയിൽ വന്നിരുന്നു …

” ഗേൾഫ്രണ്ടാ ….?”

“പിന്നേ ….. സ്ടിക്റ്റായിട്ടുള്ള കോളേജിൽ കൊണ്ടാക്കിയതും പോരാ … അവിടെ മരുന്നിനു പോലും ഒറ്റയൊന്നിനെ കാണാൻ കിട്ടില്ലമ്മാ….”

ചെറിയ ചിരിയോടെ അവൻ പറഞ്ഞു …

“നീ എന്തിനാ ഈ ഡ്രസ്സെല്ലാം എടുത്തു വന്നത് ? ഇവിടെയില്ലാഞ്ഞിട്ടാണോ ?”

“ചുമ്മാ ഇരിക്കട്ടേന്ന് കരുതി ….”

അതിനൊരു കാരണമുണ്ട് … കുറച്ചുകാലം മുൻപ് അവൻ ട്രെയിനിൽ വരുന്ന സമയത്ത് അടുത്തിരുന്ന ഒരാൾ ഛർദ്ദിച്ചത് അജയ് യുടെ വസ്ത്രങ്ങളിലേക്കായിരുന്നു .. ഇട്ടിരുന്ന ഡ്രസ്സുമായി മാത്രം വന്ന അവൻ അന്നനുഭവിച്ച ഈർഷ്യയും മാനസികാവസ്ഥയും കണക്കിലെടുത്ത് പിന്നീട് എവിടെപ്പോയാലും ഒന്നോ രണ്ടോ ജോടി ഡ്രസ്സുമായേ പോകാറുള്ളൂ …

“അമ്മ കാര്യം പറഞ്ഞില്ല … ”

” തിരക്കു പിടിക്കാതെടാ …”

“എന്താണിത്ര സസ്പെൻസ് ….?” അവൻ ഫോൺ ടീപോയിലേക്ക് വെച്ചിട്ട് കാൽ മടക്കി അവളുടെ മടിയിലേക്ക് തല ചായ്ച്ചു .

അവനോട് എന്തു പറയണം , എങ്ങനെ പറയണം എന്ന ആലോചനയിലായിരുന്നു അവൾ…

കുറച്ചു നേരം അവൾ ആലോചനയിലാണ്ടു.

“അമ്മയ്ക്ക് ഉറക്കം വരുന്നുണ്ടോ …?” അവൾ മിണ്ടാതിരിക്കുന്നതു കണ്ട് അവൻ ചോദിച്ചു.

” ഇല്ലെടാ …”

” എന്നാൽ പറ … ”

” എന്ത് പറയാൻ ….?”

” മാസങ്ങൾ കൂടി എന്നെ കണ്ടിട്ട് അമ്മയ്ക്ക് ഒന്നും പറയാനില്ല …?”

അവൻ മുഖം ചെരിച്ച് അവളെ നോക്കി …

“നമുക്ക് കുറച്ചു ദിവസം എങ്ങോട്ടെങ്കിലും മാറി നിന്നാലോടാ …..”

ഒടുവിൽ ധൈര്യം സംഭരിച്ച് അവൾ പറഞ്ഞു.

“ദാറ്റ്സ് ഗുഡ്….” അവൻ അവളുടെ മടിയിൽ നിന്നും തലയുയർത്തി.

” അമ്മയിവിടെ അടച്ചു പൂട്ടിയിരിക്കുവാന്ന് എനിക്കറിയാം.. ചുമ്മാ എവിടെയെങ്കിലും പോയി ഒന്ന് റിലാക്സായിട്ട് വരാമല്ലോ ..”

“എവിടെ പോകും …?”

അവളവന്റെ കണ്ണുകളിലേക്ക് നോക്കി …

“ലോകം വിശാലം …. കയ്യിൽ പണമുണ്ടെങ്കിൽ എവിടെയാ പോകാൻ പറ്റാത്തത് …?”

അജയ് ചിരിച്ചു …

” ഇന്റർനാഷണൽ പാക്കേജാണോ മോൻ ഉദ്ദ്ദേശിച്ചേ …?”

അവൾ വാത്സല്യത്തോടെ അവന്റെ മൂക്കിൽ പിച്ചി .
“പിന്നല്ലാതെ … ”

” ഇവിടെ എവിടെയെങ്കിലും മതി ..”

” തൃശ്ശൂരോ …?”

“പോടാ … കുറച്ചു കൂടെ ദൂരെ …..”

” പീച്ചി ഡാം ….?”

അജയ് ചിരിച്ചു …

“നീ അടി വാങ്ങും … ”

” ഇങ്ങനെയൊരു പിശുക്കിയമ്മ … ” അവൻ കെറുവിച്ച് വീണ്ടും അവളുടെ മടിയിലേക്ക് കിടന്നു …

“നിന്റെ അപ്പൻ ഉള്ളതെല്ലാം അടിച്ചു മാറ്റിയിട്ടാ ഞാനിത്ര പിശുക്കിയായേ ….”

അതിന് അജയ് മറുപടി പറഞ്ഞില്ല … സത്യം അവനും അറിയാമായിരുന്നു …

“നീ ഒരു സ്ഥലം പറ…. ”

അവന്റെ കവിളിൽ തലോടി അവൾ പറഞ്ഞു …

“കാശ് ചിലവാകരുത്.. ദൂരെയാവുകയും വേണം … പൊന്നമ്മേ., ഞാനില്ല പറയാൻ … ”

അവൻ പിണക്കം ഭാവിച്ചു ..

“നീ പറഞ്ഞു നോക്ക് … ”

പെട്ടെന്ന് അജയ് ചാടിയെഴുന്നേറ്റു .

” ഒരു സ്ഥലമുണ്ട് അമ്മാ….”

“എവിടെ ….?” അവൾ ഉദ്വിഗ്നയായി …

” സംഗതി നടക്കുമോന്നറിയില്ല … ”

” നടക്കാത്ത കാര്യം പറയണ്ട … ” അവളുടെ ഉദ്വേഗം അസ്തമിച്ചു.

” ജസ്റ്റ് മിനിറ്റ് … ”

അജയ് ഫോണെടുത്തു …

” ഞാൻ മുൻപ് വന്നപ്പോൾ അമ്മയോട് ഒരു ജൂനിയർ ചെക്കന്റെ കാര്യം പറഞ്ഞിട്ടില്ലേ …?” ഫോണിൽ ആരെയോ തിരയുന്നതിനിടയിൽ അവൻ പറഞ്ഞു.

“ആര് …?”

” ക്ലീറ്റസ് ഡേവിഡ് എബ്രഹാം … ”

നീളമുള്ള ആ പേര് കേട്ടപ്പോൾ തന്നെ അവൾക്ക് കാര്യം ഓർമ്മ വന്നു …

എൻ ആർ ഐ ഫാമിലിയിലെ ചെക്കൻ.

” അവന്റെ ഒരു വീടും സ്ഥലവും ഒഴിഞ്ഞു കിടപ്പുണ്ട് … ഞങ്ങൾ ഈ പ്രാവശ്യം വെക്കേഷൻ അവിടെയാക്കിയാലോന്ന് ആലോചിച്ചതാ …”

“എവിടെയാ സ്ഥലം …?”

” വട്ടവട … ”

” വട്ടവടയോ …?”

“അതേ മ്മാ ….”

” ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ … അവന് നൈറ്റ് ആണെങ്കിൽ രക്ഷപ്പെട്ടു … ”

അവൻ ഫോണുമായി എഴുന്നേറ്റു .. ഹാളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് അവൻ സംസാരിക്കുന്നതും നോക്കി അവളിരുന്നു …

സംസാരത്തിനു ശേഷം അവൻ അവളുടെയടുത്ത് വന്നിരുന്നു..

” കാര്യം ഓക്കേയാണ്.. പക്ഷേ അവന്റെ ഡാഡി അറിയരുത് … ”

” അതെന്താ …?”

“അയാളൊരു മൂശേട്ട സ്വഭാവക്കാരനാ… അതല്ലേ അവനിവിടെ നിൽക്കുന്നേ …”

“എന്ത് ചെയ്യും …?”

“അവിടെ ഒരു നോട്ടക്കാരനുണ്ട്. അയാളെ അവൻ വിളിച്ചു പറഞ്ഞോളും .. അയാൾക്ക് എന്തെങ്കിലും കൊടുത്താൽ കാര്യം നടക്കുമെന്നാ അവൻ പറഞ്ഞത് … ”

” അതൊക്കെ ശരിയാകുമോ ….?”

“പണച്ചിലവില്ലാത്ത ഒരു കാര്യം ഞാൻ പറഞ്ഞു … ബാക്കി അമ്മ പറയ്…?”

“അവന്റെ ഡാഡി അറിഞ്ഞാലോ …?”

” അയാളങ്ങ് കാനഡയിലല്ലേ …?”

“പോയി നോക്കാം ല്ലേ …?”

“പോകാന്ന് പറ അമ്മാ…” അജയ് അവളെ സമ്മതിപ്പിക്കാൻ ശ്രമിച്ചു …

” പോകാം … പക്ഷേ ഞാൻ പറയുന്നത് നീ അനുസരിക്കണം ..”

“മാഡം പറ ….”

അവൻ കൃത്രിമ ഗൗരവത്തിൽ കയ്യും കെട്ടി നിന്നു…

” നമുക്ക് കാർ എടുക്കണ്ട … ”

” വേണ്ട … അല്ലെങ്കിലും അത്ര ദൂരം വണ്ടിയോടിക്കാൻ എനിക്കും വയ്യ … ”

അവൻ കൈകൾ താഴ്ത്തി …

” ഫോണും എടുക്കണ്ട … ”

” എന്ത് …?”

” ഫോൺ എടുക്കണ്ടാന്ന് … ”

” ഫോണില്ലാതെ എങ്ങനാ …?”

“അതിനൊക്കെ വഴിയുണ്ട് ….”

അജയ് അവളുടെയടുത്തേക്ക് വന്നു …

“സത്യം പറയമ്മാ … എന്താ പ്ലാൻ ….?”

” എന്ത് പ്ലാൻ …?” അവൾ മുഖം തിരിച്ചു …

” ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു .. പേടിച്ച പോലെയുള്ള പെരുമാറ്റവും ഒരു മാതിരി സസ്പെൻസ് വർത്തമാനവും … “

അവൻ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ അവളുടെ മിഴികൾ പെയ്യാൻ വെമ്പി..

” നത്തിംഗ് … ”

അവൾ പറഞ്ഞൊഴിഞ്ഞു..

അജയ് അത് മുഖവിലക്കെടുത്തില്ല എന്ന് അവന്റെ മൗനത്തിൽ നിന്നും അവൾക്ക് മനസ്സിലായി …

“നമുക്ക് പോകാം … അപ്പോൾ ഞാനെല്ലാം പറയാം … ”

അവനെ ആശ്വസിപ്പിക്കാൻ അവൾ പറഞ്ഞു …

പിറ്റേന്ന് വൈകിയാണ് ഇരുവരും ഉറക്കമുണർന്നത് …

അമ്മിണിയമ്മ എത്തിയിരുന്നു … തങ്ങളുടെ യാത്രയെക്കുറിച്ച് അമ്മിണിയമ്മ അറിയണ്ട എന്ന് അഭിരാമി അവനോട് ശട്ടം കെട്ടിയിരുന്നു.

അന്നത്തെ പകൽ അഭിരാമിയെ ട്രീസ വിളിച്ചു … ഒരു ജോലിയായിരുന്നു അവൾ പറഞ്ഞ ആവശ്യം. ഇപ്പോൾ അതിനുള്ള സാഹചര്യമില്ലെന്ന് അഭിരാമി പറഞ്ഞൊഴിഞ്ഞു..



അവളുടെ വിശേഷങ്ങൾ പറയുന്നതിനിടയിൽ ട്രീസ അഭിരാമിയുടെ വിശേഷങ്ങൾ തിരക്കുകയുണ്ടായി …

യാത്രയും അനുബന്ധ കാര്യങ്ങളും മനസ്സിലുള്ള തിനാൽ അഭിരാമി പെട്ടെന്ന് ഫോൺ വയ്ക്കാൻ ശ്രമിച്ചു ..

ട്രീസ പക്ഷേ അഭിരാമിയുടെ വിശേഷങ്ങൾ അറിയാൻ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു …

ഒടുവിൽ തിരക്കാണെന്ന് പറഞ്ഞ് അഭിരാമി ഫോൺ വെച്ചു.

അജയ് ഉള്ളതിനാൽ അന്ന് വൈകുന്നേരം അമ്മിണിയമ്മ നേരത്തെ പോയി …

യാത്ര പ്ലാൻ ചെയ്ത ഉൻമേഷമൊന്നും അജയ് യിൽ പിന്നീട് കണ്ടില്ല … അമ്മയുടെ മനസ്സിൽ എന്താണുള്ളതെന്ന ചിന്ത മാത്രം അവനെ അടക്കി ഭരിച്ചു കൊണ്ടിരുന്നു ..

വിനയേട്ടൻ എന്തുദ്ദേശത്തിലാണ് ഇങ്ങനെയൊക്കെ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് എന്ന സംശയത്തിലായിരുന്നു അഭിരാമിയും …

ഇരുട്ടു കനത്തു തുടങ്ങി …

ബസ്സ് റൂട്ട് സേർച്ച് ചെയ്തെടുത്തത് അജയ് ആയിരുന്നു ..

വസ്ത്രങ്ങളും അവശ്യസാധനങ്ങളും മാത്രമെടുത്ത് അവർ വാതിൽ പൂട്ടി …

ഗേയ്റ്റിലെത്തുമ്പോൾ അജയ് കാണാതെ അവൾ ഒന്ന് പിന്തിരിഞ്ഞു നോക്കി …

തന്റെ വീട് …..!

അച്ഛന്റെയും അമ്മയുടെയും ഗന്ധമുള്ള വീട് …!

ഒന്നുകിൽ തിരിച്ചു വരാം …. അല്ലെങ്കിൽ ….?

യാത്രയുടെ ഉദ്ദ്ദേശമറിയാതെ ആ അമ്മയും മകനും യാത്ര തുടങ്ങുകയായിരുന്നു …..

(തുടരും ….)

അടിത്തറ പാകിയതിനു ശേഷം കമ്പി വരും …

ഇത് മറ്റൊരു കഥയാണ് , മുല്ലപ്പൂവുമായി ഇത് ചേർത്ത് വായിക്കാതിരിക്കുക …

ത്രില്ലർ ആയതിനാൽ കമ്പി കുറയും എന്ന പേടി വേണ്ട … സാധനം വരും, നിങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിൽ … കമ്പിയും കഥയും കൂടി പറഞ്ഞു പോകുമ്പോഴുള്ള അവസ്ഥ പ്രിയ വായനക്കാർ മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ …

കബനി ….❤️❤️