ഞാനും യക്ഷിയും

“ദേ എഴുത്തുകാരാ, ഇതാ നീ താമസിക്കാൻ പോകുന്ന വീട്. ചുളു വിലക്ക് കിട്ടിയത് കൊണ്ട് വാങ്ങിയതാ. ഒരു നാലഞ്ചു മാസം മുന്നേ., അന്ന് നീ വിളിച്ച് ഇതുപോലെ സ്വസ്ഥമായിട്ട് ഇരുന്ന് എഴുതാൻ പറ്റുന്ന സ്ഥലം വല്ലതുമുണ്ടോ എന്ന് ചോദിച്ചപ്പോ എനിക്കീ ഇടമാ ഓർമ വന്നേ. അതാ ഇന്ന് തന്നെ നിന്നെ ഇങ്ങോട്ട് കൂട്ടിട്ട് വന്നേ….!!”

കൂട്ടുകാരന്മാര് ഒരുപാട് ഉണ്ടായിരുന്നുവെങ്കിലും ഇവനായിരുന്നു ആ വാക്കിന് പല അർഥങ്ങൾ ഉണ്ടെന്ന് കാണിച്ചു തന്നവൻ, അഭി. കൂടെ പടിച്ചതായിരുന്നു അഞ്ചേട്ട് കൊല്ലം. പഠിക്കുന്ന സമയത്തും പഠിത്തത്തിൽ ശ്രദ്ധിക്കാതെ റഫ്‌ നോട്ടുകളിലും മറ്റും ഓരോന്ന് എഴുതി കുറിക്കുമായിരുന്നു. ക്ലാസ് മൊത്തം കളിയാക്കിയിരുന്നു എന്റെ കഴിവിനെ കഴിവ്കേട് എന്ന് വിളിച്ച ടീച്ചർമാരു പോലും ഏറെയാണ്. പക്ഷെ അന്നുമിന്നും കൂടെ നിന്ന് പ്രോത്സാഹിപ്പിച്ചവൻ അഭി മാത്രമാണ്. ഇന്ന് ഏറെ തിരക്കുകൾ ഉള്ള രണ്ട് പേരാണ് ഞങ്ങൾ. അമ്മയിയപ്പന്റെ ബിസിനസുകൾ നോക്കി നടത്തുന്നു അഭി എന്ന അഭിലാഷ്. എന്റെ ജോലി പണ്ടത്തെ അതേ കുത്തി കുറുപ്പ് തന്നെ പക്ഷെ ഒരു വ്യത്യാസം., അന്നത് വെറും റഫ്‌ നോട്ടുകളിൽ ആയിരുന്നുവെങ്കിൽ ഇന്നത് സിനിമകളിലേക്ക് വേണ്ടിയെന്ന് മാത്രം….!!

“അജു വീടും സ്ഥലവും ഇഷ്ട്ടായില്ലേ….??”

“നൈസ്. എനിക്കിഷ്ട്ടയി.”

“ഉഫ്‌ ദൈവത്തിന് നന്ദി. ഞാൻ കരുതിയത് നിനക്ക് ഇഷ്ടവില്ലാന്നാ.”

“അതെന്താ ഈ വീടിനും സ്ഥലത്തിനും ഒരു കുറവ്….??”

“ഏയ് കുറവൊന്നും ഇല്ല. ഞാൻ കരുതി നിന്നെ പോലൊരു സെലിബ്രിറ്റിക്ക് ഇതുപോലൊരു പട്ടി കാട് ഇഷ്ടവില്ലാന്ന്.,”

“സെലിബ്രെറ്റി, എന്നാടാ ഇതൊക്കെ ഉണ്ടായേ…?? മഴ പെയ്ത ചോരുന്നൊരു വീട്ടിലാ ഞാൻ ഓര്മവച്ച നാള് തൊട്ടേ താമസിച്ചിരുന്നേ., ഇപ്പൊ എന്താ രണ്ട് നില വീട് ആഡംബര കാറ് ബാത്‌റൂമിൽ പോലും AC അങ്ങനെ എന്തൊക്കെ… ഇതിലൊന്നും വല്യ കാര്യം ഇല്ലടാ.”

“അഹ്…..”
തലക്ക് മുകളിൽ ഒരു നൂറ് കൂട്ടം പണി ഉണ്ട് എന്നിരുന്നിട്ട് കൂടി എന്റെ ആവശ്യത്തിനായി അതെല്ലാം മാറ്റി വച്ച് കാസർകോട് നിന്നും ഇങ്ങ് ആദ്യ ജില്ലയായ തിരുവനന്തപുരത്തേക്ക് അവൻ വന്നു. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് ഞാൻ., അതുകൊണ്ട് തന്നെ കേരളത്തിലെ എല്ലായിടങ്ങളും എനിക്ക് സുപരിചിതമാണ്. ഇതുവരെയും കേരളത്തിന് പുറത്ത് പോയിട്ടില്ല, സമയം കിട്ടാത്തത് കൊണ്ടോ മാറ്റ് പ്രശ്‌നങ്ങൾ കാരണമോ അല്ല gods own country വിട്ട് എങ്ങോട്ടേക്കും പോകാൻ താല്പര്യം ഇല്ലാത്തതിനാലാണ്.

“അല്ല കാസർകോട് ഉള്ള നീ തിരുവനന്തപുരത്തുള്ള ഈ വീട് വാങ്ങിച്ചതിന്റെ പിന്നിലൊരു കഥ കാണുമല്ലോ എന്താ അത്….??”

“അത് എന്റെ ഭാര്യക്ക് തോന്നിയ അബന്ധം. Online വഴി കണ്ടത് പോലും. നിനക്കറിയാലോ ആഗ്രഹിച്ചത് കിട്ടിലേ അവൾക്ക് പിന്നെ ഭ്രാന്താ., ഒറ്റ മോളായത് കൊണ്ട് കൊഞ്ചിച്ചല്ലേ അവൾടെ തന്തയും തള്ളയും വളർത്തിയെ. എന്നിട്ടിപ്പൊ അനുഭവിക്കുന്നത് ഈ പാവം ഞാനും. വാങ്ങിച്ച് രണ്ട് ആഴ്ചയേ ഇവിടെ തങ്ങിയുള്ളൂ. ഒരു മാസം തികക്കും മുന്നേ പെട്ടിയും കിടക്കയും എടുത്ത് തിരിച്ച് പോവേണ്ടി വന്നു.”

“Mm എന്തേ….??”

“ഒന്നാമത്തെ കാരണം., നീയൊന്ന് ചുറ്റും നോക്കിയേ ഒരൊറ്റ വീട് കാണുന്നുണ്ടോന്ന്….?? ചുറ്റിനും കാട്, അയൽക്കാരെന്ന് പറയാൻ കുറെ കുരങ്ങന്മാരും കാട്ട് പൂച്ചകളും മാത്രം. പക്ഷെ ഇതൊന്നും ആയിരുന്നില്ല പ്രധാന പ്രശ്നം…!!”

“പിന്നെ….??”

” ഞാൻ പറഞ്ഞില്ലേ അത് തന്നെ, പ്രേതശല്യം…!!”

“What….?? ഞാൻ കരുതിയത് നീ അത് വെറുതെ പറഞ്ഞത് ആയിരിക്കുമെന്നാ. എന്തായാലും അതും എനിക്കിഷ്ട്ടയി.’

“അതേന്ന്. നിനക്ക് പിന്നെ ഇതൊക്കെ കേക്കുന്നതും ഇതിനെ പറ്റി അറിയുന്നതും ആ വഴി തേടി പോകുന്നതും പണ്ടു തൊട്ടേ വല്യ ഇഷ്ട്ടമുള്ള കാര്യം ആണല്ലോ….??”

“Mm. അപ്പൊ നീ ഈ സ്ഥലം തന്നെ തന്നത് നന്നായി….”
“അതെന്താടാ…..??”

“അല്ല നീ ഇന്ന് തന്നെ തിരിച്ച് പോകും. എനിക്കാണേ എഴുതാൻ മൂഡ് തോന്നണം. ആ മൂഡ് എപ്പോ വരൂന്ന് ദൈവത്തിന് മാത്രേ അറിയൂ. അപ്പൊ അത് വരെ മിഡീം പറഞ്ഞും ഇരിക്കാൻ എനിക്കൊരു കൂട്ടുമാവും.”

“നിന്നെ സമ്മതിച്ച് അളിയാ. ഞാൻ കരുതിയത് ഈ കാര്യം കൂടെ അറിയുമ്പോ നീ എന്നെ കൊല്ലൂന്നാ.”

“എന്തിന്…?? ഇതൊക്കെയല്ലേ ഒരു entertainment….!! പക്ഷെ നീ പറഞ്ഞത് പോലെ നിന്നെ ഞാൻ കൊല്ലും., ഇവിടെ അങ്ങനെയൊന്നും ഇല്ലെങ്കി….”

“നീ കഴിഞ്ഞ ജന്മം കത്തനാർ എങ്ങാനും ആയിരുന്നോ….??”

“നീ തളിക്കാതെ ചെല്ലാൻ നോക്ക്.”

“അപ്പൊ അളിയാ ഞാൻ sunday ഇങ്ങോട്ടിറങ്ങാം. പിന്നെ നിനക്ക് സഹായത്തിന് ഒരാളെ ഏർപ്പാട് ആക്കിട്ടുണ്ട്. ഒരു പെണ്കുട്ടിയാ…..!!”

“പെണ്കുട്ടിയോ…..??”

“പെണ്കുട്ടി എന്ന് പറഞ്ഞാ ഒരമ്മച്ചി. പേര് അംബിക. ഞങ്ങള് താമസിച്ചോണ്ടിരുന്ന സമയത്ത് അടുക്കള പണിക്ക് നിന്നതാ. ഞാൻ അവരെ വിളിച്ചിട്ടുണ്ട് അവര് എത്തും.”

“അല്ല അവരെവിടുന്ന വരണേ….??”

“അവര് ടൗണിന്നാ.”

“ടൗണിൽ ഉള്ളവര് ഇവിടെ വരോ…..?? അതുമൊറ്റക്ക്…..??”

“അതോർത്ത് നീ പേടിക്കണ്ട. അവര് വന്നോളും. എന്നാ ഞാനിറങ്ങട്ടെ…,”
ഹൃദയം തൊട്ടൊരു ഹസ്തദാനം ചെയ്ത ശേഷം അവൻ നടന്നു. ടൗണിൽ നിന്നും പിടിച്ച ടാക്സി കാർ വെളിയിൽ തന്നെ കാത്ത് കിടപ്പുണ്ട്. അതിലേക്ക് കേറിയതും ഡ്രൈവർ വണ്ടി എടുത്തു. കണ്മുന്നിന്ന് വണ്ടി മറയും വരെ ഞാനവിടെ തന്നെ നിന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച ആയിരുന്നു കാർത്തിക് സംവിധാനം ചെയ്‌ത സിനിമയുടെ റിലീസ്. അവിടെ വച്ച് കണ്ടതാണ് മനോജിനെ. കാർത്തിക്കിന്റെ സിനിമയുടെ തന്നെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു മനോജ്. നല്ലൊരു വ്യക്തി എന്നതിലുപരി സ്വന്തമായി ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹവും കൊണ്ട് നടക്കുന്നവൻ. എങ്ങനത്തെ സിനിമയാണ് ചെയ്യാൻ താല്പര്യം എന്ന് വെറുതെ എങ്കിലും ചോദിച്ചപ്പോ ഒട്ടും ആലോചിക്കാതെ തന്നെ അവൻ മറുപടിയും തന്നിരുന്നു പ്രേതപടങ്ങൾ. കുഞ്ഞുനാള് തൊട്ടുള്ള ആഗ്രഹം ആയിരുന്നത്രേ. ഒരു കഥ ഞാനെഴുതി തന്നാൽ സ്വികരിക്കുമോ എന്ന് ചോദിച്ചപ്പോ പരിസരം മറന്നവൻ എന്റെ കാലിലേക്ക് വീണിരുന്നു. കുറച്ച് കാലതാമസം എടുക്കുമെന്ന് പറഞ്ഞപ്പോ ചിരിയോടെ അവൻ പറഞ്ഞത് ഇപ്പോഴും എന്റെ കാതുകളിൽ അലയടിക്കുന്നുണ്ട്.

സാറിന്റെ ആ ഒരു കഥക്കായി എത്ര കൊല്ലം വേണോ കാത്തിരുന്നോളം…..!!

പാർട്ടിയും മറ്റും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോ ആദ്യം തന്നെ മനസ്സിൽ കണക്ക് കൂട്ടിയത് നല്ലൊരു കഥ എഴുതാൻ പറ്റിയ സ്ഥലമായിരുന്നു. എല്ലാ യക്ഷി കഥ പോലെ അല്ല മറിച്ച് കുറച്ച് വ്യത്യസ്തമായി വേണം ഈ കഥ അവതരിപ്പിക്കാൻ. അതുകൊണ്ട് തന്നെ സ്ഥിരം പോകാറുള്ള ഇടങ്ങളിലൊന്നും ഇത്തവണ പോയി ബുദ്ധിമുട്ടിയില്ല. ഹൊറർ സ്റ്റോറി എഴുതാൻ പറ്റിയ നല്ലൊരു സ്ഥലം എവിടെ കിട്ടുമെന്ന ചിന്തയാണ് ഒടുവിൽ അഭിയുടെ ഫോൺ കോളിലേക്ക് എത്തിച്ചത്. ഈ വീടിനെ കുറിച്ചും സ്ഥലത്തെ കുറിച്ചുമൊക്കെ അവൻ ഫോണിലൂടെ പറയുമ്പോ തന്നെ തീരുമാനിച്ചതാ ഈയിടം തന്നെ മതീന്ന്. അതിന്റെ കൂടെ പ്രേതശല്യം ഉണ്ടെന്ന് കൂടെ അവന്റെ വായിന്ന് വീണപ്പോ എത്രയും വേഗം ഇങ്ങോട്ടേക്ക് വന്നാ മതിയെന്നായി. പക്ഷെ അപ്പോഴും ഉള്ളിലിരുന്ന് ആരോ പറയുന്ന പോലെ അങ്ങനെയൊന്നും ഉണ്ടാവില്ലെന്ന്. ഇക്കാലത്ത് സിനിമകളിൽ അല്ലാതെ പ്രേതങ്ങളെ എവിടെ കിട്ടാനാ….?? എന്നെപ്പോലെയുള്ള എഴുത്തുകാരുടെ വെറും അക്ഷരങ്ങൾ മാത്രമാണ് പ്രേതവും യക്ഷിയും ചത്താനും…… എന്നാൽ അതൊക്കെ ഉണ്ടെന്നും അതിന്റെയൊക്കെ കഥകൾ പറഞ്ഞു തരാനും നമുക്കിടയിൽ തന്നെ ഒരുപാട് പേരുണ്ട്. എന്നാലവരൊട്ട് ഇതൊന്നും കണ്ടിട്ടില്ല താനും. എന്റെ രീതി വച്ച് കണ്ണിൽ കാണുന്നതെ ഞാൻ വിശ്വസിക്കൂ. നമ്മുക്ക് നോക്കാന്നേ ഇവിടെ അവൻ പറഞ്ഞത് പോലെ വല്ലതുമുണ്ടോന്ന്. അതിനിടയില് എന്റെ കഥയും പൂർത്തിയാവും……!!.

ഒന്ന് ഫ്രഷ് ആവണം. ബാക്കിയൊക്കെ പിന്നെ., വീടും വീടിനകവുമൊക്കെ നേരത്തെ കണ്ടതിനാൽ ഇനി ബാത്രൂം ഏത് കിച്ചൻ ഏത് എന്ന് തപ്പി കണ്ടുപിടിക്കണ്ട. നേരെ ബാത്‌റൂമിൽ കേറി വിസ്തരിച്ചൊരു കുളി. ഇളം തണുത്ത വെള്ളം തലയിൽ കുസൃതി കാട്ടിയതും ആ പറഞ്ഞറിയിക്കാനാവാത്ത സുഖത്തിൽ കണ്ണുകൾ അടച്ച് അങ്ങനേ നിന്നു ഏറെനേരം. ഇങ്ങോട്ട് വന്നത് ഇന്നാണേലും രണ്ട് ദിവസങ്ങൾക്ക് മുന്നേ തന്നെ അഭി എല്ലാം ഇവിടെ ഒരുക്കിയിരുന്നു. ചുറ്റിനുമുള്ള കാട് ചെറുതായിയൊക്കെ വെട്ടിതെളിച്ചിട്ടുണ്ട്. വഴിക്ക് വേണ്ടി മാത്രം……!!

കുളി കഴിഞ്ഞിറങ്ങി ഒരു ചായ ഇട്ടു. കുളിച്ചതിനാൽ തന്നെ നല്ല തണുപ്പുണ്ട്. ഈ
തണുപ്പിൽ ഇളം ചൂട് ചായ കൂടി… ചായ ഒരിറക്കിറക്കി ആ വല്യ ഹാളിലേക്ക് നടന്നു. സോഫയിലേക്ക് ഇരുന്നു, ശല്യം ചെയ്യാനും ആരുമില്ല നിയന്ത്രിക്കാനും ആരുമില്ല. ജീവിതം ആസ്വദിക്കുകയായിരുന്നു ഞാൻ ഈ നാളത്രയും. ഇതിനിടയിൽ ഒരു നൊമ്പരം ഉണ്ടായത് അച്ഛന്റെ മരണവാർത്ത അറിയുമ്പോഴാണ്. അമ്മക്കുമിപ്പോ തീരെ വയ്യ. ദിവസത്തിൽ ഒരു തവണ മാത്രേ വിളിക്കൂ., എന്നാ വിളിക്കുമ്പോ പറയാൻ ഒന്നേയുള്ളൂ എന്റെ കല്യാണ കാര്യം. ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുമായിരുന്നു. എന്നാലിന്ന് രാവിലെ ഏതോ പെണ്ണിനെ കണ്ടുവച്ചിട്ടാ വിളിച്ചേ. ചേച്ചിയും രണ്ട് അനിയത്തിമാരും അമ്മയും കൂടെയാ പെണ്ണിനെ കാണാൻ പോയേ. വാട്സാപ്പിലേക്ക് തുരു തുരേയുള്ള മെസ്സേജുകൾടെ നോട്ടിഫിക്കേഷൻ വന്നപ്പഴേ മനസ്സിലായി പെണ്ണിന്റെ ഫോട്ടോ അയച്ച് തന്നതാണെന്ന്. എന്നാലിത് വരെ ഞാനത് എടുത്ത് നോക്കിട്ട് കൂടിയില്ല.

ചായ കുടി കഴിഞ്ഞ് ഒന്ന് മൂരി നിവർന്നപ്പോഴാണ് ഭിത്തിമേലുള്ള ആ ചിത്രത്തിൽ എന്റെ കണ്ണുടക്കിയത്. യാന്ത്രികമായി തന്നെ അതിനടുത്തേക്ക് നടന്നു. നല്ലൊരു കുടുംബ ചിത്രം അച്ഛനും, അമ്മയും, പത്ത്‌ പതിനഞ്ച് വയസ്സ് പ്രായം വരുന്ന ഒരു പെണ്കുട്ടിയും, പിന്നൊരു കൈകുഞ്ഞും…..!!

അവിടിവിടായി പൊടിയും മാറാലയുമൊക്കെ പിടിച്ച് കിടക്കുന്നുണ്ട് ആ പെണ്കുട്ടിയുടെ മുഖത്ത് തന്നെ കറക്റ്റ് ആയി എന്തോ കറയോ പാടോ മറ്റോ പിടിച്ചിരുന്നു. അതല്ലാതെ ആ ഫോട്ടോക്ക് വേറെ ഒരു കുറവും തന്നെയില്ല. അത്ര സുന്ദരം ആയിരുന്നു. അറിയാതെ തന്നെ കൈകൾ ഫോട്ടോയിലേക്ക് സഞ്ചരിച്ചു.

“ഹലോ സാർ ആരെങ്കിലും അകത്തുണ്ടോ…..?? Plz ഡോർ ഒന്ന് തുറക്കുവോ…..??”

ഫോട്ടോമേൽ കൈ വച്ചതും ആരോ ഡോറിൽ മുട്ടി അലറുന്ന ശബ്‌ദം കേട്ട് ഒരുപാട് വർഷത്തിന് ശേഷം ഞാൻ ഞെട്ടിവിറച്ചുപ്പോയി. എന്റെ ഓർമയിൽ ആറിലോ ഏഴിലോ മറ്റോ പടിക്കുമ്പാഴാണ് ആകാശഗംഗ അന്നാദ്യമായി കാണുന്നത്., ഇപ്പഴും ഓർമയുണ്ട് തുടക്കം മുതൽ ഒടുക്കം വരെ മുഖം പൊത്തിയായിരുന്നു സിനിമ കണ്ട് തീർത്തെ. ഓരോന്ന് ചിന്തിച്ചുക്കൂട്ടുന്തോറും മുട്ടിന്റെ ശക്തിയും കൂടി കൂടി വന്നു. സ്വബോധത്തിൽ എത്തിയതും നേരത്തെ ഞെട്ടിയതിൽ ഉണ്ടായ ചമ്മല് തലക്കൊരു കൊട്ട് കൊടുത്ത് മാറ്റി. പിന്നെ മുൻ വാതിലിനടുത്തേക്ക് നടന്നു. വാതില് തുറന്ന ഞാൻ കണ്ടത് വിയർത്തൊഴുകി കിതക്കുവായിരുന്ന ഒരു പെണ്കുട്ടിയെയാണ്. കീറി പറിഞ്ഞൊരു ഷർട്ടും പാവാടയും ആയിരുന്നവളുടെ വേഷം. കണ്ടിട്ട് എന്തോ പന്തികേട് തോന്നി. അതുവരെ പേടിച്ചിരുന്നവൾ എന്നെ കണ്ടതും ആ മുഖത്ത് ഒരാശ്വാസം തെളിഞ്ഞിരുന്നു.

“സാർ രക്ഷിക്കണം അകത്തേക്ക് വന്നോട്ടെ….??”

“വരൂ…..”

അകത്തേക്ക് അവൾ വച്ച കാലിന് പിന്നാലെ ഭൂമി കുലുങ്ങുമാറൊച്ചത്തിൽ ഒരിടി മുഴങ്ങിയിരുന്നു. അതിന് പിന്നാലെ ഉശിരോടെ ആർത്തലച്ച് മഴയും….!!
ഇത്രയുമുണ്ടായപ്പോ തന്നെ അവളെന്നെ ചുറ്റിപ്പിടിച്ചിരുന്നു.

“ഏയ് വാ അങ്ങോട്ടിരിക്ക്….”

സോഫായിലേക്ക് അവളെ ഇരുത്തുന്നതോടൊപ്പം എതിരെ കിടന്ന വേറൊന്നിലേക്ക് ഞാനുമിരുന്നു. അവളുടെ ആ വല്യ ഉണ്ടക്കണ്ണുകൾ നിറയെ ആരെയൊക്കെയോ ഭയന്നിരുന്നു. ഭീതിയോടെയുള്ള അവളുടെ ചുറ്റുമുള്ള നോട്ടം…..

“കുട്ടി ഏതാ….??”

“എന്നെ തട്ടിക്കൊണ്ട് വന്നതാ….”

“ആര്….??”

“അറിയില്ല….. അവരൊക്കെ….,
അവരൊക്കെ എന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു.”

എങ്ങലടിച്ച് കരയുന്നതിനൊപ്പം അവൾ എങ്ങനെയെക്കെയോ പറഞ്ഞൊപ്പിച്ചു.

“ഏയ് കരയാതെ ആരും വരില്ല. ഞാനൊന്ന് നോക്കട്ടെ….”

“വേണ്ട സാർ നിക്ക്, പേടിയാ…..”

പെട്ടന്നെന്റെ കുഞ്ഞാറ്റയേയാണ് ഓർമ വന്നത്. ഞങ്ങള് മൊത്തം നാല് മക്കളാ. അതിൽ കുഞ്ഞാറ്റയായിരുന്നു നാലമൾ….!!

“കുട്ടി വാ…..”

അവളെ എഴുന്നേല്പിച്ച് അടുത്തുള്ള മുറിയിൽ കൊണ്ട് ചെന്നാക്കി. എന്റെ ഇത്രേം വർഷത്തെ ജീവിതത്തിൽ ഇങ്ങനൊന്ന് ഇതാദ്യമായിരുന്നു. പെട്ടന്ന് മനസ്സിലേക്ക് വന്നതും ചില പ്രേത പടങ്ങളിലെ ക്ലിഷേ സീനുകൾ തന്നാണ്…..!!

“കുറച്ച് നേരം റെസ്റ്റ് എടുത്തോ.”

ബെഡിലേക്ക് അവളെ ഇരുത്തിയ ശേഷം ഞാൻ ആദ്യം തിരഞ്ഞത് അവൾക്ക് മാറിയുടുക്കാൻ ഏതേലും ഡ്രെസ്സ് ഉണ്ടോന്നാണ്. ആ മുറിയിലെ തന്നെ അലമാരയിൽ നോക്കിയപ്പോ അവൾക്ക് കൊടുക്കാനെന്ന പോലെ ഒരു ചുവന്ന ധാവണി ഞാൻ കണ്ടു. സിനിമാക്കാരൻ ആയത് കൊണ്ടാണോ എന്നറിയില്ല, ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഓരോ രംഗവും പണ്ടെവിടെയോ കണ്ട സിനിമകളിലെ രംഗം പോലായിരുന്നു.
“ദാ ഇത് മാറി ഉടുത്തോ., അതാ ബാത്രൂം…”

മുറിയിൽ തന്നെയുള്ള അറ്റച്ചിട് ബാത്രൂം ചൂണ്ടി കാട്ടി ഞാൻ പറഞ്ഞു. പിന്നെ അവിടെ നിന്നും തിരികെ വന്ന് മുൻ ഡോർ തുറന്ന് വെളിയിലേക്കിറങ്ങി. നാല് വശവും കാട്. ആകെയുള്ളത് മുൻ ഭാഗത്ത്‌ മാത്രം ഇത്തിരി വഴി, അവിടുന്ന് കൊറേ കൂടി മുന്നോട്ട് പോയ റോഡാണ്. അസ്വാഭാവികമായ ഒന്നും തന്നെ ഞാനവിടെ കണ്ടില്ല. തിരിച്ച് അകത്ത് കേറി ഡോർ ലോക്ക് ചെയ്ത് അതേ സോഫയിൽ തന്നെ ഇരുപ്പുറപ്പിച്ചു.

“സാർ……”

വിളിയോടൊപ്പം വരാൻ മടിച്ചു അവൾ തൂണിന്റെ മറവിൽ നിക്കുന്നത് കണ്ടു.

“എന്തേ അവിടെ തന്നെ നിന്നെ….?? പേടിക്കണ്ട, വാ…..”

ശെരിക്കുമപ്പോഴാണ് ഞാനവളെ ശ്രദ്ധിക്കുന്നത്, അവളുടെ മുഖത്തും മറ്റും കൈ പതിഞ്ഞ് തിണിർത്ത് കിടക്കുന്നുണ്ടായിരുന്നു. നടക്കാനവൾ നന്നേ പാടുപ്പെട്ടിരുന്നു. മുടന്തി മുടന്തിയുള്ള നടത്തത്തിൽ നിന്ന് കാലിന് സാരമായ പരിക്കുണ്ടെന്ന് മനസ്സിലായി. എന്റെ എതിരെ അവളും വന്നിരുന്നു, എന്നാലിരുന്നിട്ട് ഇരുപ്പുറക്കാത്ത മാതിരി ഭയപ്പാടോടെ അവൾ ചുറ്റും കണ്ണോടിക്കുന്നത് ഞാൻ കണ്ടു.

“ഏയ് കുട്ടി പേടിക്കാതെ., ഇവിടെയെങ്ങും ആരുമില്ലാന്നേ ഞാൻ നോക്കിയതാ.”

എന്റെ വാക്കുകൾ പോലും പേരിനൊരു ആശ്വാസം അവൾക്ക് നൽകിയില്ല. അവളുടെ ഭയം ഇരട്ടിക്കുവാണ് ചെയ്തത്.

“അഹ്, തന്റെ കാലെങ്കാനും മുറിഞ്ഞിട്ടുണ്ടോ…..??”

“ഇല്ല…..!!”

“അല്ല താൻ നടന്നപ്പോ മുടന്തുന്നുണ്ടായിരുന്നു.”

“അതോടിയപ്പോ മടക്ക് വീണതാ..!!”

അതാവും എന്ന് തന്നെ ഞാനും കരുതി. പുറത്ത് ശക്തിയായി മഴ വ്യാപിക്കുന്നുണ്ട്. കൂടാതെ ഇടിമിന്നലും., ഇനിയതാവോ അവളുടെ ഭയത്തിന് കാരണം…..?? മുൻവാതിലിലേക്കുള്ള അവളുടെ കണ്ണ് വെട്ടാതെയുള്ള നോട്ടം ഒരുപക്ഷെ എന്നെപ്പോലും ഭയപ്പെടുത്തിയിരുന്നു….!!
“മോനെ…..മോനെ…..”

അവളെ തന്നെ നോക്കിക്കൊണ്ടിരുന്ന ഞാനപ്പോ ആ ശബ്‌ദം കേട്ട് നേരത്തെ ഉണ്ടായത് പോലെ നന്നായി തന്നെ ഞെട്ടി. എനിക്ക് തന്നെ എന്നോട് അത്ഭുതം തോന്നി ഇങ്ങനെയൊന്നും പേടിക്കുന്നവൻ ആയിരുന്നില്ല ഞാൻ….!!

“പേടിക്കാതെ ഞാനൊന്ന് പോയി നോക്കിട്ട് വരാം.”

“അവളോട് അത് പറഞ്ഞ് എഴുന്നേറ്റ് മുൻവാതിലിലേക്ക് നടന്നു. നടക്കുന്നതിനൊപ്പം നേരത്തെ കൊടുത്തത് പോലെ തലക്കിട്ടൊരു കൊട്ടും കൊടുക്കാൻ മറന്നില്ല. മനസ്സാണ് ലോകത്തിലെ ഏറ്റവും വല്യ ശക്തി എന്ന് കേട്ടിട്ടുണ്ട്., എന്നാലിവിടെ വന്ന് കുറച്ച് മണിക്കൂറുകൾ കൊണ്ട് എന്റെ മനസ്സ് പതറി പോയിരിക്കുന്നു.

പോയി വാതില് തുറന്നപ്പോ കണ്ടത് എന്റമ്മയുടെ പ്രായം വരുന്ന ഒരു സ്ത്രിയെയാണ്. നല്ല ഐശ്വര്യമുള്ള മുഖം. അത്ര പ്രായമൊന്നും ഇല്ലേലും ചെറിയ രീതിയില് മുടിയിൽ നര വന്ന് നിപ്പുണ്ട്. മഴ നനയാണ്ടിരിക്കാൻ ഒരു കുടയും കയ്യിലുണ്ട്.

“ആരാ….??”

“ഞാൻ അംബിക., അഭി മോൻ വിളിച്ചിട്ട് വന്നതാ..”

“ഓഹ് മനസ്സിലായി. നല്ല മഴ, തോർന്നിട്ട് വന്ന മതിയായിരുന്നല്ലോ….??”

“ഇതിനി ഇപ്പഴെങ്ങും തോരുന്ന മട്ടില്ല മോനെ…, അല്ല മോനെന്ന് വിളിക്കുന്നതില് എന്തേലും പ്രശ്നമുണ്ടോ….??”

“ഏയ് സാറേന്ന് വിളിക്കാണ്ടിരുന്ന മതി. മോനെന്ന് ആന്റി വിളിക്കുമ്പോ അമ്മയടുത്തുള്ള പോലെ….!! അയ്യോ വാ അവിടെ തന്നെ നിക്കാണ്ട് അകത്തേക്ക് വായോ….”

“ഒറ്റക്കിരുന്ന് മടുത്തോ മോൻ….??”

അകത്തേക്ക് കേറുന്നതിനൊപ്പം അവർ ചോദിച്ചു.

“ഏയ് കൂട്ടിന് ഒരു പാവം കൂടിയുണ്ടായിരുന്നു….!!”
,അതാരാ….??”

“ദേ ഇരിക്കുന്നു….!!’

അവളിരുന്ന ആ സോഫയിൽ ചൂണ്ടി ഞാനത് പറയുമ്പോ എന്റെ നെഞ്ചിടിപ്പ് നിന്നിരുന്നു, എന്റെ ശ്വാസം നിലച്ചിരുന്നു. അന്നേവരെ കണ്മുന്നിൽ കാണുന്നതെ വിശ്വസിക്കൂന്ന് പറഞ്ഞ എന്റെ കണ്മുന്നിൽ തന്നെ ദൈവം കൊണ്ട് കാണിച്ചു തന്നു. പത്തിരുപത് വർഷങ്ങൾക്ക് ശേഷം ഭയമെന്ന ആ വികാരം എന്നെ മുഴുവനായും മൂടി കഴിഞ്ഞിരുന്നു. ആ സോഫയിൽ അവളില്ല, പകരം ഒരു ചുവന്ന പട്ട് കഴുത്തിൽ കെട്ടിയ കറുത്ത പൂച്ച മാത്രം….!!

“ഓഹ് ഇതായിരുന്നോ പുതിയ കൂട്ട്…?? ഏതായാലും മോനിതിനേം നോക്കി ഇരിക്ക് ഞാൻ വല്ലതും കഴിക്കാനുണ്ടാക്കാം….”

അപ്പൊ ഈ യക്ഷിയൊക്കെ ഉള്ളതാല്ലേ… അതോ ഇത്രയും നേരം നടന്നതൊക്കെ എന്റെ വെറും തോന്നാലോ…?? അവരടുക്കള ലക്ഷ്യം വച്ച് പോകുമ്പോ എന്റെ തലക്കകത്ത് മുഴുവൻ ഉത്തരം ഇല്ലാത്താ രണ്ട് ചോദ്യങ്ങൾ മാത്രമായിരുന്നു.

പെട്ടന്ന് ചുമരിന്മേലുള്ള ആ ഫോട്ടോ അനങ്ങിയതായി എനിക്ക് തോന്നി. അതും എന്റെ വെറും തോന്നലാണ് എന്ന് കണക്ക് കൂട്ടുമ്പോ അത് തെറ്റാണെന്ന് തിരുത്തി പറയുമ്പോലെ ആ ഫോട്ടോ വീണ്ടും അനങ്ങി. യാന്ത്രികമായി ആ ഫോട്ടോക്കടുത്തേക്ക് ഞാൻ നടന്നു. അടുത്തെത്തിയാലും ഫോട്ടോക്കുള്ളിൽ എന്തൊക്കെയോ ചലനങ്ങൾ സംഭവിക്കുന്നതായി തോന്നി., ഒന്നൂടെ സൂക്ഷിച്ച് നോക്കിയപ്പോ ആ പാട് പിടിച്ചിരുന്ന പെണ്കുട്ടിയുടെ മുഖത്താണ് മാറ്റങ്ങൾ വരുന്നത്. പൊടുന്നനെ അതുവരെ ഉണ്ടായിരുന്ന ചലനങ്ങൾ നിന്നു. ഇപ്പൊ മറ്റുള്ളവരെ പോലെ തന്നെ ആ പെണ്കുട്ടിയും മുഖം വ്യക്തമായി കാണാം. നട്ടെല്ലിൽ ഒരു പെരുപ്പ് അനുഭവപ്പെട്ടു. ഈ പെണ്കുട്ടിയോടാണ് ഇത്രേം നേരം ഞാൻ സംസാരിച്ചിരുന്നത്. അവളാണ് കുറച്ചു മുന്നേ പൂച്ചയായി മാറിയത്. തല കറങ്ങുന്നത് പോലെയും ഞാൻ വീഴുന്നത് പോലെയും പെട്ടന്ന് അവളെന്റെ അടുത്തേക്ക് വരുന്നത് പോലെയും തോന്നി. ഇതെല്ലാം എന്റെ തോന്നലാണോ….?? അതോ നടന്ന് കൊണ്ടിരിക്കുന്ന യഥാർത്യാങ്ങളോ…??

?? ?? ????????? ‼️

0cookie-checkഞാനും യക്ഷിയും

  • രാത്രികൾ 1

  • അവധിക്കാലം 2

  • അവധിക്കാലം