കൂടെയുള്ള സിസ്റ്റർ 1

ഒരുനേരത്തെ സുഖത്തിനുവേണ്ടി ശരീരം കാഴ്ച വച്ചതുകൊണ്ടാണോ അതോ ഇനി ആരെങ്കിലും
മനബാംഗപെടുത്തിയത് കൊണ്ടാണോ എന്തോ ആരായാലും ജന്മം നൽകിയവർ എന്നെ ഉപേക്ഷിച്ചു
.ചിലപ്പോ പക്വത എത്താത്ത പ്രായത്തിൽ സംഭവിച്ച കൈപ്പിഴ .എന്തെങ്കിലും കാരണത്താൽ
ഭ്രൂണഹത്യ നടത്താൻ കഴിയാതെ വന്നുകാണും .അല്ലെങ്കിൽ പ്രൗഢിയും പ്രശസ്തിയും ഉള്ള
ഏതെങ്കിലും കുടുംബത്തിലെ പൊന്നോമനക്ക് ആരെങ്കിലും സമ്മാനിച്ച അവിഹിത ഗർഭം
.പ്രേമത്തിന്റെ പുറംമോടിയിൽ രതിയുടെ കാണാക്കയത്തിൽ നീന്തിത്തുടിച്ചപ്പോൾ അവൾ
അറിഞ്ഞുകാണില്ല സുഖത്തിന്റെ ഒടുവിൽ ജീവന്റെ തുടിപ്പ് ഉദരത്തിൽ ചുമക്കേണ്ടി
വരുമെന്ന് .പ്രസവിച്ചു ഉടൻതന്നെ എന്നെ ഉപേക്ഷിക്കുകയായിരുന്നു .അനദ്വത്തിന്റെ
കൈപ്പുനീർ കുടിച്ച അനേകം ജീവിതങ്ങളിൽ ഒന്ന് മാത്രമാണ് എന്റേത് .ബാല്യത്തിൽ
ഉപേക്ഷിക്കപെട്ടവന്റെ വേദന ഞാൻ അറിഞ്ഞില്ല .എനിക്കറിയില്ലായിരുന്നു ‘അമ്മ അച്ഛൻ
ബന്ധുക്കൾ എന്നി വാക്കുകളും അതിന്റെ അർത്ഥങ്ങളും .അനാഥാലയത്തിന്റെ ചുവരുകൾക്കുള്ളിൽ
ഞാൻ വളർന്നു .പഠനത്തിന്റെ നാളുകൾ വരുന്നതുവരെ ഞാൻ സന്തുഷ്ടനും സന്തോഷവാനുമായിരുന്നു
.ഒന്നാം ക്‌ളാസിൽ മറ്റുള്ള കുട്ടികളുടെ കൂടെ വിദ്യാഭ്യാസത്തിന് വേണ്ടി സ്‌കൂളിൽ
പോയിത്തുടങ്ങിയപ്പോളാണ് അമ്മയുടെ വാത്സല്യത്തെ കുറിച്ചും അച്ഛന്റെ സ്നേഹത്തെ
കുറിച്ചും ഞാൻ അറിയാൻ തുടങ്ങിയത് .അവസാന പിരിയഡും കഴിഞ്ഞു ദേശീയഗാനം
മുഴുമിപ്പിക്കാൻ ഇടനൽകാതെ എന്റെ കൂട്ടുകാർ ഇറങ്ങി ഓടുന്നത് അവരെ കാത്തുനിൽക്കുന്ന
അമ്മയുടേയോ അച്ഛന്റെയോ അടുത്തേക്കാണെന്ന് ഞാൻ വേദനയോടെ മനസ്സിലാക്കി

.വാത്സല്യപെടാൻ ഓമനിക്കപ്പെടാൻ എന്റെ കുരുന്നു മനസ്സും ഒരുപാടാഗ്രഹിച്ചു .സിനിമകളിൽ
കാണുന്ന പോലെ വാത്സല്യവും സ്നേഹവും നിറഞ്ഞ ഓർഫനേജ് ചുറ്റുപാടുകളല്ല എനിക്ക്
നേരിടേണ്ടി വന്നത് .അന്നന്നത്തെ ആഹാരത്തിനു പോലും ഗതിയില്ലാതെ ഒരനാഥമന്ദിരം
.കുട്ടിക്കാലത്തിന്റെ നിറവും നിറപ്പകിട്ടും ഞാൻ അനുഭവിച്ചിട്ടില്ല .അടുത്തിരുന്നു
പഠിക്കുന്ന കൂട്ടുകാരന്റെ വീട്ടുവിശേശങ്ങൾ പൊള്ളുന്ന നെഞ്ചോടേ ഞാൻ കേട്ടിരുന്നു
.അമ്മയെന്ന വാക്കിന്റെ അർത്ഥവും ആഴവും എനിക്ക് മനസിലായില്ല .വൈകുന്നേരങ്ങളിൽ പലഹാര
പൊതിയും കളിപ്പാട്ടങ്ങളുമായി വരുന്ന അച്ഛൻ എനിക്ക് കൗതുകമുണർത്തുന്ന പദങ്ങൾ
മാത്രമായി .കല്യാണം വിരുന്ന് സൽക്കാരങ്ങൾ വിനോദ യാത്ര ഇതൊന്നും എന്താണെന്ന് എനിക്ക്
മനസ്സിലായില്ല .രുചിയുള്ള ഭക്ഷണം നിറമുള്ള വസ്ത്രം ഇതൊക്കെയായിരുന്നു എന്റെ
സ്വപ്‌നങ്ങൾ .ആരെങ്കിലും സംഭാവന ചെയുന്ന പഴയ വസ്ത്രങ്ങൾ പാകമുള്ളതു തിരഞ്ഞു
പിടിച്ചു ഉപയോഗിക്കണം .കീറിയതോ പിഞ്ചിയതോ ആണെങ്കിൽ സ്വയം തയ്യിച്ചു ഉപയോഗിക്കണം
.ജന്മം നൽകിയവർ
ആരാണെങ്കിലും കഴുത്തു ഞെരിച്ചു കൊന്നില്ലല്ലോ എന്ന ആശ്വാസം മാത്രമായിരുന്നു എനിക്ക്
.കാലം പോകെ എന്നിൽ ജീവിക്കാനുള്ള ആഗ്രഹം വളർന്നു .മറ്റുള്ളവരെ പോലെ സമൂഹത്തിൽ
അന്തസ്സും ഗമയും നിറഞ്ഞ ജീവിതം ഞാൻ സ്വപനം കാണാൻ തുടങ്ങി .മനസ്സിൽ തീയായി എന്റെ
ആഗ്രഹങ്ങൾ മാറാൻ തുടങ്ങി അനാഥാലയത്തിൽ വളർന്നവർ സമൂഹത്തിൽ എങ്ങനെ പിന്നീട്
ജീവിക്കുന്നു എന്ന് ആരും ശ്രദ്ധിക്കാറില്ല അതുവരെ പേരിന് പറയാൻ ഓർഫനേജിന്റെ
വിലാസമെങ്കിലും ഉള്ളവർ തെരുവിലേക്ക് ഇറങ്ങുമ്പോ പറയാൻ ഒരു മേൽവിലാസം
പോലുമില്ലാത്തവരായി മാറുന്നു .കിട്ടുന്ന ജോലികൾ ചെയ്തും കാണുന്നിടങ്ങളിൽ തങ്ങിയും
അവർ ജീവിക്കുന്നു മരിക്കുന്നു .അവരെ ഈ ലോകം കാണാറുമില്ല അറിയാറുമില്ല .ഏതോ നല്ല
വീട്ടിലെ പെണ്ണിന് സംഭവിച്ച കാലകേടാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടുണ്ട് .പഠിക്കാൻ
ഞാൻ സമ്മർദ്ധനായിരുന്നു ഓർഫനേജിൽ നിന്നും പഠിക്കാൻ വിടുന്നത് ഉച്ചക്കു ലഭിക്കുന്ന
ഭക്ഷണം കണ്ടുകൊണ്ടാണ് സർക്കാരിന്റെ ഔദാര്യത്തിൽ ലഭിച്ചിരുന്ന ഉച്ചക്കഞ്ഞിയും
ചെറുപയറും ഒരുനേരത്തെ ഞങ്ങളുടെ മൃഷ്ടാന ഭോജനമായിരുന്നു .നീണ്ടു കിടക്കുന്ന ഓർഫനേജ്
വളപ്പിൽ നിറയെ കാണപ്പെട്ടിരുന്ന പപ്പായ മരങ്ങളിൽ കായ്ച്ചിരുന്ന പപ്പായകളാണ്
മിക്കവാറും ഞങ്ങളുടെ വിശപ്പകറ്റാൻ സഹായിച്ചിരുന്നത് .ആദ്യകാലങ്ങളിൽ പട്ടിണിയും
വിശപ്പും ഒരുപാടു ഞാൻ അനുഭവിച്ചിട്ടുണ്ട് .കാലം പുരോഗമനത്തിന്റെ പാതയിലേക്ക്
കയറിയപ്പോൾ ഞങ്ങളും അല്പം മെച്ചപ്പെട്ട നിലയിലായി .ആരൊക്കെയോ നല്ല മനസ്സുകൾ
സാമ്പത്തിക സഹായങ്ങൾ നൽകാറുണ്ടെന്നും അതിൽനിന്നും ഒരുവിഹിതം ഞങ്ങളിൽ എത്താറുള്ളതും
അന്നൊക്കെ ആശ്വാസമായിരുന്നു .വിവാഹങ്ങൾ വീടുകളിൽ നിന്നും മണ്ഡപങ്ങളിലേക്ക് മാറിയതും
മിച്ചം വരുന്ന ഭക്ഷണം ഓർഫനേജിൽ എത്തിച്ചിരുന്നതും വല്ലപ്പോഴും രുചിയുള്ള ആഹാരങ്ങൾ
ഞങ്ങൾക്കും ലഭിക്കാനുള്ള അവസരങ്ങളായി .വളരുംതോറും പഠിക്കാനുള്ള ആഗ്രഹം എന്നിൽ
നിറഞ്ഞു .പഠനത്തോട് താല്പര്യം കാണിച്ചിരുന്നവർ വളരെ കുറവായിരുന്നു .എങ്ങനെയെങ്കിലും
പത്താം തരം കഴിയണം ആരുടെയെങ്കിലും കൂടെ പണിക്കു പോണം ഇതായിരുന്നു മിക്ക
അന്ധേവാസികളുടെയും ചിരകാലാഭിലാഷം അവരെ തെറ്റുപറയാൻ കഴിയില്ല കാശിന്റെ വില
അവിടെയുള്ള എല്ലാവര്ക്കും അറിയാം .സ്നേഹത്തിനോ അയ്ക്യത്തിനോ ഒരുവിലയും അവിടെ ആരും
കാണിച്ചിരുന്നില്ല അവനവന്റെ നിലനില്പിനായിരുന്നു എല്ലാവരും ശ്രമിച്ചത് സ്നേഹം
എന്താണെന്ന് അവർക്കാർക്കും അറിയില്ല .കിട്ടാത്ത കാര്യം മനസ്സിലാകാത്ത കാര്യം
അവർക്കിടയിൽ എങ്ങനെ ഉണ്ടാവാൻ .ഏഴാം ക്‌ളാസിൽ ഉന്നത വിജയം നേടിയതോടെ എന്നെ
അവിടെയുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങി .മറ്റുള്ളവർ കളിക്കാനും വിനോദത്തിൽ ഏർപ്പെടാനും
ശ്രമിക്കുമ്പോൾ ഞാൻ പുസ്തകങ്ങളുടെ നടുവിൽ അവയുമായി ചങ്ങാത്തം കൂടി .കിട്ടുന്ന
ഓരോനിമിഷവും ഞാൻ വായനയുടെ ലോകത്തായിരുന്നു .ബുദ്ധിശക്തി നന്നായുണ്ടായിരുന്നു
അതുപോലെതന്നെ ഓർമയും .കിട്ടുന്ന എല്ലാ തുണ്ടുകടലാസിലെയും വരികൾ ഞാൻ വായിക്കാൻ
തുടങ്ങി .ഏതൊരു ഓർഫനേജിലും ഉള്ള പോലെ മുതിർന്നവർ പറയുന്നത് അക്ഷരം പ്രതി
അനുസരിക്കേണ്ടത് ഇവിടെയും ഉണ്ട് .അതുപോലെതന്നെ നേതാവും ,കയ്യൂക്കുള്ള ഒരു
മുതിർന്നയാൾ എല്ലാ കാലത്തും നേതാവായി ഉണ്ടായിരുന്നു .പ്രകൃതിവിരുദ്ധ ലൈംഗിക
വേഴ്ചകളും ഇവിടെ പതിവാണ് .ചെറുപ്പത്തിൽ അവർക്കു നേരിടേണ്ടി വന്ന പീഡനങ്ങൾ
മുതിരുമ്പോൾ അവരും ചെയ്യാൻ തുടങ്ങി .ഒട്ടേറെ ദുരനുഭവങ്ങൾ ഞാനും സഹിക്കേണ്ടി വന്നു
.എന്തൊക്കെയാണ് കാണിക്കുന്നതെന്ന് മനസിലാക്കാൻ പോലും കഴിയാതിരുന്ന നാളുകളിൽ ഞാനും
പലരുടെയും ഇഷ്ടത്തിന് പത്രമാകേണ്ടിവന്നിട്ടുണ്ട് .ഇതെല്ലം എന്തിന് ചെയ്യുന്നു
എന്നുപോലും എനിക്കറിയില്ലായിരുന്നു .ഓർഫനേജിൽ എനിക്കധികം കൂട്ടുകാർ ഇല്ലായിരുന്നു
എല്ലാത്തിൽനിന്നും ഞാൻ അകന്നു നിന്നു .അവരുടെ രീതികളിൽ എനിക്ക്
താല്പര്യമില്ലായിരുന്നു എന്നും അന്ധേവാസികൾ തമ്മിൽ വഴക്കും അടിയും ഉണ്ടാവും
.ഇതെല്ലം നിയന്ധ്രിക്കാൻ ഉത്തരവാദിത്തപെട്ടവർ ശ്രദ്ധിക്കാറുമില്ല .ഞാനുമായി
അല്പമെങ്കിലും അടുപ്പമുള്ളവൻ എന്റെ ആകെയുള്ള സുഹൃത് എന്നെക്കാളും മുതിർന്ന ശ്രീരാജ്
ആയിരുന്നു .മുന്നേ ഉണ്ടായിരുന്ന തലവൻ ഓർഫനേജ് വിട്ടതിൽ പിന്നെ ശ്രീരാജ് ആ
സ്ഥാനത്തേക്ക് എത്തി അവന്റെ വരവോടെ ആരെയും പേടിക്കാതെ ഓർഫനേജിൽ എപ്പോൾ വേണമെങ്കിലും
നടക്കാനുള്ള സ്വാതന്ത്രം എനിക്കുണ്ടായി .എന്നോട് സൗഹൃദമുണ്ടായിരുന്നെങ്കിലും അവനെ
മറ്റുള്ളവർ ഏറെ പേടിച്ചിരുന്നു .അവനെ എതിർക്കാൻ മറ്റുള്ളവർ കാണിക്കുന്ന ഭയം ഞാനും
അവനുമായി കൂടുതൽ അടുക്കാൻ എന്നെ പ്രേരിപ്പിച്ചു .എനിക്ക് മുന്നേ ഓർഫനേജ് വിട്ടവർ
പലരും പല ക്രിമിനൽ കേസുകളിലും പ്രതികളായി .ഏതോ കൊലപാതക കേസിൽ പെട്ട് അവിടെ
ഉണ്ടായിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .കേസിന്റെ അന്വേഷണവും മറ്റുമായി
ബന്ധപെട്ടു ഓർഫനേജിലെ പലരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു .തുടർ അന്വേഷണത്തിൽ
ഓർഫനേജിൽ നടന്നിരുന്ന കള്ളത്തരങ്ങളുടെ കാര്യങ്ങൾ ഞങ്ങളും ലോകവും അറിഞ്ഞു .
ഞങ്ങളുടെ അനാഥത്തിന്റെ പേരിൽ പലരുടെയും കയ്യിൽ നിന്നും പണം പിരിക്കുകയും അവരുടെ
ഉയർച്ചക്കും ഉന്നമനത്തിനും വേണ്ടി ഉപയോഗിക്കുകയും ചെയ്യുകയാണെന്ന് ഞങ്ങൾ പിന്നീടാണ്
അറിഞ്ഞത് .ഓർഫനേജ് പൂട്ടാൻ ഉത്തരവായി .ഞങ്ങളുടെ കാര്യത്തിൽ മാത്രമായിരുന്നു
ആശയകുഴപ്പം .പലരെയും പല സ്ഥലങ്ങളിയായി പാർപ്പിച്ചു ഇത്രയും പേരെ ഒരുമിച്ചു
ഒരുസ്ഥലത്തു താമസിപ്പിക്കുന്നത് വളരെയധികം ബുദ്ധിമുട്ടായതിനാൽ പലപല ഓർഫനേജുകളിലായി
ഞങ്ങളെ എല്ലവരെയും മാറ്റി താമസിപ്പിച്ചു .ഈശ്വരാധീനം ആയിരിക്കും പിന്നീട് ഞാൻ
എത്തിപ്പെട്ടത് ഒരു മഠത്തിന്റെ കീഴിൽ ഉള്ള ഓർഫനേജിലാണ് .ആഹാരത്തിനോ വസ്ത്രത്തിനോ
വിദ്യാഭ്യാസത്തിനോ പിന്നീട് എനിക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നില്ല .ഓർഫനേജ്
മാറ്റത്തോടെ ശ്രീരാജ്ഉം ഞാനും പിരിഞ്ഞു .അവൻ എങ്ങോട്ടു പോയെന്നു പോലും അറിയാൻ
എനിക്ക് സാധിച്ചില്ല .മഠത്തിന്റെ സ്‌കൂളിൽ ഞാൻ പത്താം തരം വിജയിച്ചു .അവരുടെതന്നെ
കോളേജിൽ നിന്നും ഉന്നത വിദ്യഭ്യാസവും നേടി .മറ്റൊന്നിലും ഞാൻ ശ്രദ്ധ പതിപ്പിച്ചില്ല
.പഠനത്തിൽ മാത്രം .ആരോടൊക്കെയുള്ള വാശിക്ക് ഞാൻ പഠിച്ചു .ഞാൻ മുതിർന്നു പലരും
മഠത്തിൽനിന്നും പുറത്തുപോയി പഠനം പൂർത്തിയായവർ ജോലിയും മറ്റുള്ളവർ വിവാഹിതരായും
അങ്ങനെ ഓരോരുത്തരായി മഠത്തിൽനിന്നും പടിയിറങ്ങി .എന്റെ ലോകം ഓർഫനേജും മഠവും ആണെന്ന്
ഞാൻ വിശ്വസിച്ചു .മറ്റൊരിടത്തേക്കും പോകാൻ ഞാൻ തയ്യാറായില്ല
എന്റെ ജീവിതത്തിൽ ലൈംഗികതക്ക് സ്ഥാനമില്ലായിരുന്നു .ചെറുപ്പത്തിൽ അനുഭവിച്ച പീഡകൾ
കൊണ്ടാവും .മഠത്തിൽ പുതുതായി വന്ന സിസ്റ്റർ റോസ് മരിയ ..മഠത്തിന് നിരവധി സാമൂഹ്യ
പ്രവർത്തികൾ ഉണ്ട് ,സ്‌കൂളുകൾ കോളേജ് .ആശുപത്രി ഓർഫനേജ് വൃദ്ധസദനം എന്ന് വേണ്ട
നിരവധി ശാഖകൾ .മഠത്തിന്റെ ആശുപത്രിയിൽ പുതുതായി വന്ന ഡോക്ടറാണ് സിസ്റ്റർ റോസ് മരിയ
. സിസ്റ്റർ വളരെ ചെരുപ്പായിരുന്നു എന്നേക്കാൾ വയസ്സിനു മുതിർന്നവരാണ് .ഞാനുമായി
സിസ്റ്റർ വേഗത്തിൽ അടുത്തു മഠത്തിലെ പണികൾ ചെയ്തു അവിടുത്തെ കയ്യാളായി ഞാൻ മാറി
.മഠത്തിലെ സ്ഥാപനങ്ങളിലെ വണ്ടികൾ ഓടിച്ചു .പൂന്തോട്ടങ്ങളിലെ ചെടികളെ പരിപാലിച്ചും
ഞാൻ അവിടെ കഴിഞ്ഞു .മഠത്തിലെ മദർ സിസ്റ്റർ ക്ലര എന്നെ മകനെ പോലെ കണ്ടു .എന്റെ
സ്വഭാവത്തിലെ ഗുണം കൊണ്ടാണോ എന്തോ അവർക്കെന്നോട് പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു
.തുടർന്ന് പഠിക്കാൻ അവർ എന്നെ നിർബന്ധിച്ചു .പഠിക്കാൻ എനിക്കും താല്പര്യമായിരുന്നു
.തുടർന്നുപഠിക്കാം എന്ന തീരുമാനത്തിൽ എത്തിനിൽക്കുന്ന സമയത്താണ് മഠം വക ലൈബ്രറിയിൽ
ഉണ്ടായിരുന്ന ലൈബ്രെറിയൻ മരണപ്പെടുന്നത് .പിന്നീട് ആ ജോലി എനിക്ക് ലഭിച്ചു
.വായിക്കാൻ പണ്ടുമുതൽതന്നെ ഇഷ്ടമായിരുന്ന എനിക്ക് ലഭിക്കാവുന്നതിൽ ഏറ്റവും
ഇഷ്ടമുള്ള ജോലിയാണ് കിട്ടിയതും .
ജീവിതത്തിൽ അത്രയും സന്തോഷിച്ച നാളുകൾ എനിക്കുണ്ടായിട്ടില്ല .ആദ്യമായി ജോലിക്കാരനായ
സന്തോഷം പറയാൻ എനിക്കാരുമില്ല എന്ന സങ്കടം മാത്രമേ എനിക്കുണ്ടായുള്ളു .കുടുംബം എന്ന
പദത്തിലേക്ക് അതിന്റെ അർത്ഥത്തിലേക്കു ഞാൻ ആകൃഷ്ടനായി .അനാഥാലയത്തിന്റെ
മേൽവിലാസവുമായി ജീവിക്കുന്ന എനിക്ക് പെണ്ണിനെ കിട്ടില്ലെന്ന്‌ എന്റെ മനസ്സിനോട് ഞാൻ
തന്നെ പറയുന്നുണ്ടായിരുന്നു .അനാഥനെന്ന അപകർഷതാ ബോധം എന്നിൽ നിറഞ്ഞു നിന്നു
.ലൈബ്രറിയിലെ ജോലിക്കിടയിൽ ഞാൻ സിസ്റ്റർ റോസുമായി അടുത്തു .ധാരാളം വായിക്കുന്ന
സിസ്റ്റർ ലൈബ്രറിയിലെ സ്ഥിരം സന്ദർശകയായിരുന്നു .ആദ്യമൊക്കെ കുശലാന്വേഷണം മാത്രം
പിന്നീട് ഞങ്ങൾ സുഹൃത്തുക്കളായി .ഞങ്ങൾ പരസ്പരം തുറന്നു സംസാരിച്ചു .വിധിയുടെ
ഇടപെടലാണോ ദൈവ നിശ്ചയമാണോ സിസ്റ്ററും എന്നെ പോലെ അനദ്വത്വത്തിന്റെ ചെളിക്കുണ്ടിൽ
നിന്നും പിടിച്ചു കയറി വന്നതാണ് .പഠിക്കാൻ സിസ്റ്റർ മിടുക്കിയായിരുന്നു കൂടെ
പഠിച്ചിരുന്ന സുഹൃത്തിന്റെ സഹായത്തോടെയാണ് സിസ്റ്റർ പഠിച്ചത് .സിസ്റ്ററിന്റെ
പഠനത്തിലെ മികവും സ്വഭാവഗുണവും കണ്ട് സിസ്റ്ററിനെ അവരുടെ സുഹൃത്തിന്റെ അച്ഛൻ
സ്പോൺസർ ചെയ്യുകയായിരുന്നു അവരുടെ സര്വ്വ ചിലവും ആ നല്ല മനുഷ്യൻ ഏറ്റടുത്തു
.സിസ്റ്റർ മെഡിസിന് പഠിക്കുന്ന സമയത് ഉണ്ടായ അപകടത്തിൽ സിസ്റ്ററിന്റെ സുഹൃത്തും
കുടുംബവും മരണപെട്ടു .ആ വാർത്തയിൽ തകർന്ന സിസ്റ്റർ മനോനില തകർന്നു .ആശുപത്രിയിലായി
നാളുകൾ ഏറെ വേണ്ടിവന്നു ആ അവസ്ഥയിൽനിന്നും കരകയറാൻ .എല്ലാത്തിനോടും വിരക്തിതോന്നി
അവർ കന്യാസ്ത്രീ ആകാൻ തീരുമാനിച്ചു .മഠത്തിൽച്ചേർന്നു അവർ സന്യാസിനി ആയി
.ഇടക്കുവച്ചു മുടങ്ങിയ പഠനം അവർ പൂർത്തിയാക്കി .ഇനിയുള്ള കാലം സമൂഹത്തിനുവേണ്ടി
ജീവിക്കാൻ തീരുമാനിച്ചു .
വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിസ്റ്റർ റോസ് പൊതുജനങ്ങളുടെ ഇടയിൽ ശ്രദ്ധ
പിടിച്ചുപറ്റി .ഏതു സമയത്തും സേവനം ചെയ്യാൻ അവർ ഒരുക്കമായിരുന്നു .അവരുടെ വരവോടെ
ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കൂടുതൽ മികവുറ്റതായി .ലൈബ്രറി ജോലിയും മഠത്തിലെ
മറ്റു ജോലികളുമായി ഞാനും സന്തോഷ ജീവിതം നയിച്ചുവന്നു .പെട്ടന്ന് മഠത്തിൽ പല
മാറ്റങ്ങളും സംഭവിച്ചു .കരുണാമയയും സ്നേഹസമ്പന്നയുമായ മദർ മഠത്തിൽനിന്നും
നീക്കപെട്ടു .കൂട്ടത്തിൽ കുറെ സിസ്റ്റർ മാരും .റോസ് സിസ്റ്റർ പോവാതിരുന്നത് എനിക്ക്
ആശ്വാസമായി .ദിവസങ്ങൾ പോകെ മഠത്തിലെ രീതികളിൽ മാറ്റങ്ങൾ സംഭവിച്ചുതുടങ്ങി .പുതിയ
മദർ കർക്കശക്കാരിയും പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതവും ഉള്ളവരായിരുന്നു
.എന്നോടുള്ള സമീപനത്തിലും മാറ്റം ഉണ്ടായി .സ്വന്തമെന്നു ഞാൻ കരുതിയ മഠം
എനിക്കന്യമായി തോന്നി .തോട്ടംപണിയും ഡ്രൈവർ പണിയും എന്നോട് ചെയ്യണ്ടെന്നു പറഞ്ഞു
.എന്തോ ലൈബ്രറിയിലെ ജോലി എനിക്ക് നഷ്ട്ടമായില്ല .ഞാനും റോസ് സിസ്റ്ററുമായി
സംസാരിക്കാനുള്ള സാഹചര്യങ്ങൾ കുറഞ്ഞു വന്നു .സിസ്റ്റർ എപ്പോഴും ആരുടെയെങ്കിലും
ഒപ്പം മാത്രമായി ലൈബ്രറിയിലേക്കുള്ള വരവും പോക്കും .വന്നാൽ തന്നെ ഞാനുമായി
സംസാരമില്ല .ചെറിയൊരു പുഞ്ചിരി മാത്രം അവരിൽ നിന്നും ഉണ്ടായി .സത്യത്തിൽ ഞാൻ
അനാഥനായി എനിക്ക് തോന്നിത്തുടങ്ങി .ഇത്രയയും കാലം എനിക്ക് ആരൊക്കെയോ ഉണ്ടായിരുന്നു
.എന്നാൽ ഇപ്പോൾ എനിക്കാരുമില്ല .സംസാരിക്കാൻ ഇടപഴകാൻ ഒന്നിനും ആരുമില്ലാത്ത അവസ്ഥ
.എനിക്കും അവിടം മടുത്തുതുടങ്ങി കാര്യമില്ലാതെ പലപ്പോഴും മദർ എന്നെ ശകാരിച്ചു
.എന്നെ എങ്ങനെയെങ്കിലും മഠത്തിൽ നിന്നും പറഞ്ഞുവിടാൻ നോക്കുന്നപോലെ മഠത്തിൽ എനിക്ക്
ആരുമായും അടുപ്പം ഇല്ലാതായിവന്നു .കന്യാസ്ത്രികൾ മാത്രം താമസിക്കുന്ന മഠത്തിൽ
അന്യപുരുഷന്മാർ വരാൻ പാടില്ലെന്ന നിയമം മദർ നടപ്പിലാക്കി .മഠം വക റൂമുകളിൽ
അവിടുത്തെ സ്റ്റാഫുകൾ താമസിക്കുന്ന സ്ഥലങ്ങളിൽ മാത്രം താമസിക്കുക കാര്യമില്ലാതെ
മഠത്തിൽ പ്രവേശിക്കരുത് തുടങ്ങിയ നിയമങ്ങൾ എനിക്കെന്തോ അരോചകമായിത്തുടങ്ങി
.എല്ലാത്തിൽനിന്നും വിട്ടകന്നുമാറാൻ ഞാനും ആഗ്രഹിച്ചു ദിവസങ്ങൾ വിരസമായി കടന്നുപോയി
.ഓർഫനേജിലെ ദിനങ്ങളെ ഓർമപ്പെടുത്തി ഞാൻ വീണ്ടും വായനയുടെ ലോകത്തു അഭയം പ്രാപിച്ചു .

ആശുപത്രീയിൽ ഏതോ രോഗിക്ക് അടിയന്തിരമായി ഡോക്ടറുടെ ആവശ്യം വന്നതിനാൽ സിസ്റ്റർ
റോസിന് ആശുപത്രിയിൽ പോകേണ്ടതായി വന്നു .മറ്റാരുമില്ലാത്തതിനാൽ മഠത്തിലെ കാർ
ഓടിക്കാൻ മദർ എന്നെ വിളിച്ചു .കാറിൽ എന്റെ കൂടെ റോസ് സിസ്റ്ററും മറ്റൊരു സിസ്റ്ററും
കയറി .ഡ്രൈവിങ്ങിനിടെ ഞാൻ സിസ്റ്ററിനെ കണ്ണാടിയിലൂടെ നോക്കി .പഴയ പ്രസരിപ്പോ
ചുറുചുറുക്കോ സിസ്റ്ററിൽ ഞാൻ കണ്ടില്ല .ക്ഷീണിതയായി അവർ കാണപ്പെട്ടു .കയ്യിലെ
കൊന്തയിൽ പിടിച്ചു ഏതോ പ്രാർത്ഥന ഉരുവിടുകയായിരുന്നു സിസ്റ്റർ .ഞങ്ങൾ ഒന്നും
സംസാരിച്ചില്ല .ആശുപത്രിയിൽ എത്തിയതും സിസ്റ്റർ വേഗത്തിൽ അകത്തേക്ക് കയറി
.ഭാഗ്യവശാൽ സിസ്റ്റർ എത്തിയപ്പോഴേക്കും പ്രസവം നടന്നിരുന്നു .അമ്മയും കുഞ്ഞും
സുഖമായിരിക്കുന്നു എന്ന വാർത്തയാണ് സിസ്റ്ററിനെ കാത്തു അവിടെ ഉണ്ടായിരുന്നത്
.പ്രസവം നടന്നെങ്കിലും അല്പം നേരം അവിടെ ചിലവഴികാൻ സിസ്റ്റർ തീരുമാനിച്ചു .ഞാൻ
മെല്ലെ സിസ്റ്ററിന്റെ അടുത്തേക്ക് ചെന്നു .

സിസ്റ്റർ സുഗാണോ

സുഖം എബി …നിനക്കോ

സുഖമാണ് ….സിസ്റ്റർ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു

ഒന്ന് പുഞ്ചിരിച്ചതല്ലാതെ അവർ മറുപടി ഒന്നും പറഞ്ഞില്ല

എന്താണ് സിസ്റ്റർ എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടോ …

എന്ത് കുഴപ്പം

സിസ്റ്റർ വല്ലാതെ ദുഃഖം അനുഭവിക്കുന്നപോലെ എനിക്ക് തോന്നുന്നു

ശരിയാണ് …

എന്നോട് പറയാൻ കഴിയുന്നതാണെങ്കിൽ

പറയാം …കുറെ നാളുകളായി ഞാൻ എല്ലാം ആരോടെങ്കിലും പറയണമെന്ന് കരുതുന്നു ..കഴിഞ്ഞില്ല
ഒരുതരം വീർപ്പുമുട്ടലാണ് എനിക്ക് അനുഭവപ്പെടുന്നത് ..എല്ലാം ഒന്നിറക്കി വെക്കണം …

എന്നോട് പറഞ്ഞോളൂ …സങ്കടങ്ങൾ ആരെങ്കിലുമായി പങ്കുവച്ചാൽ അത്രയും ആശ്വാസമാകും

പക്ഷെ എവിടെ വച്ച് ..എങ്ങനെ …എപ്പോഴും എന്റെ കൂടെ ആരെങ്കിലും ഉണ്ടാവും ..തനിച്ചു
എന്നെ എങ്ങോട്ടും
വിടാറില്ല ..

ഇവിടെ നമ്മൾ മാത്രമല്ലെ ഉള്ളു ..

അല്ല ഇവിടെയും എവിടെയും എന്നെ പിന്തുടരുന്ന കണ്ണുകൾ ഉണ്ടാവും ..ആരുടെയൊക്കെയോ
നിരീക്ഷണത്തിലാണ് ഞാൻ …ഞാൻ പോലുമറിയാത്ത ആരുടെയൊക്കെയോ ..

എന്താണ് സിസ്റ്റർ ….അത്രയും വലിയ എന്ത് കാര്യമുണ്ടായി …

ഉണ്ടായി …

സിസ്റ്റർ നമുക്ക് ഇവിടെനിന്നും പോകാം .പോകുന്ന വഴി എവിടെയെങ്കിലും നിർത്തി നമുക്ക്
സംസാരിക്കാം

ഞാനും അതാണ് ആലോചിച്ചത് …

കൂടെയുള്ള സിസ്റ്റർ …

അവർ കുഴപ്പമില്ല …നല്ല സ്വഭാവമാണ് വിശ്വസിക്കാം …

സിസ്റ്റർ അകത്തേക്ക് കയറി .കുഞ്ഞിനേയും അമ്മയെയും ഒന്നുകൂടി പരിശോധിച്ചു .നഴ്സിന്
ആവശ്യമായ നിർദ്ദേശങ്ങൾ നൽകി .എപ്പോൾ വേണമെങ്കിലും വിളിക്കാൻ പറഞ്ഞു സിസ്റ്റർ
അവിടെനിന്നും ഇറങ്ങി ..
കാറിൽ സിസ്റ്റർ റോസും സിസ്റ്റർ സോണിയയും കയറി .ഞാൻ വണ്ടി മഠത്തിലേക്കുള്ള വഴിയേ
ഓടിച്ചു .ആളൊഴിഞ്ഞ സ്ഥലത്തു ഞാൻ വണ്ടി നിർത്തി .സിസ്റ്റർ സോണിയ കാര്യം തിരക്കി
.റോസ് സിസ്റ്ററുമായി അല്പം സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞപ്പോ അവർ പിന്നെ ഒന്നും
പറഞ്ഞില്ല .ഞാനും സിസ്റ്ററും ഡോർ തുറന്നു പുറത്തിറങ്ങി ..

എന്താണ് സിസ്റ്റർ ഇത്രയും വലിയ വേദനക്കുള്ള കാര്യം

എബി ..നീയും പുറംലോകവും മനസിലാക്കിയപോലെയല്ല മഠവും അതിനകത്തെ കാര്യങ്ങളും
.പുറത്തുനിന്നും ആർക്കും ഇടപെടാൻ കഴിയാത്ത ..മഠത്തിന്റെ നിയമങ്ങൾ മാത്രം അനുസരിച്ചു
കഴിയുന്നവരാണ് ഞങ്ങൾ ഞങ്ങൾ നേരിടുന്ന പീഡനങ്ങൾ ആരും അറിയില്ല .ആരോടും പറയാൻ അവസരവും
ലഭിക്കാറില്ല .ആരോരുമില്ലാത്തവർക്കും അശരണർക്കും സേവനം ചെയ്യാൻ വേണ്ടിയാണു ഞാൻ
സന്യാസിനിയായത് .ജനനന്മക്കു വേണ്ടി കുറെ സുമനസ്സുകൾ രൂപം കൊടുത്ത മഠവും അതിന്റെ
അനുബന്ധ ശാഖകളും ഇന്ന് കുറെ അധികം മാറിയിരിക്കുന്നു .എന്താണോ ഉദേശിച്ചത്‌ അത്
മാത്രം നടക്കുന്നില്ല .മഠവും ആശുപത്രിയും മറ്റു സ്ഥാപനങ്ങളും സേവനമെന്ന പേരിൽ ഇന്ന്
നടത്തുന്നത് കൊള്ളലാഭമുണ്ടാക്കുന്ന കച്ചവടമാണ് .ആശുപത്രിയുടെ നടത്തിപ്പിന് പണം
അത്യാവശ്യമാണ് അറിയാം .കാശുള്ളവരിൽ നിന്നും വാങ്ങിയാൽ പോരെ നിർധനരും
പട്ടിണിപ്പാവങ്ങളും ആശ്രയിക്കുന്ന മഠം വക ആശുപത്രിയിൽ ആരോടും അനുകമ്പയില്ല
സ്നേഹമില്ല കരുണയില്ല .ഇല്ലാത്ത അസുഖത്തിന്റെ പേരിൽ വേണ്ടാത്ത ചികിത്സകൾ നൽകുന്നു
.അതിനെല്ലാം കഴുത്തറുക്കുന്ന ഫീസും അവർ ഈടാക്കുന്നു .ആർക്കും ഒരുതരിപോലും സഹായം
ചെയ്യാൻ ആശുപത്രി അധികൃതർ തയ്യാറുമല്ല .നിങ്ങൾക്കൊന്നും സങ്കൽപ്പിക്കാൻ പോലും
കഴിയാത്ത കച്ചവടമാണ് ആശുപത്രിയിൽ നടക്കുന്നത് .ഇതിനെ എതിർത്തത്തിനും ചോദ്യം
ചെയ്തതിനും ഞാൻ അനുഭവിക്കുന്ന ശിക്ഷ വിധികൾ എനിക്കുതന്നെ അറിയില്ല ഞാനെന്തിനാണ്
ശിക്ഷിക്കപ്പെടുന്നത് എന്ന് .പല രാത്രികളിലും ഞാൻ ഉറങ്ങാറില്ല
എനിക്ക് ആഹാരം നൽകാറില്ല .പ്രാർത്ഥനയുടെ പേരിൽ അവരെന്നെ ശിക്ഷിക്കുന്നു എബി ..
പല രാത്രികളിലും ഞാൻ മുട്ടുകുത്തി നിന്ന് വേദപുസ്തകം വായിക്കാൻ നിര്ബന്ധിതയാകുന്നു
.മുട്ടിൽനിന്ന് എന്റെ തൊലി മുഴുവൻ പോയിരിക്കുന്നു .നീയും ഞാനുമായി
അവിഹിതബന്ധമുണ്ടെന്ന് വരെ അവർ ആരോപിച്ചു .എന്നിൽ സാത്താന്റെ ആവാസമുണ്ടെന്നു പറഞ്ഞു
എന്നെ പ്രാത്ഥനക്കും ധ്യാന്യത്തിനും നിർബന്ധിക്കുന്നു .കർത്താവിനോടു അടുക്കാൻ
വേണ്ടിയല്ലേ ഞാനത് സന്തോഷത്തോടെ സ്വീകരിക്കുന്നു .പക്ഷെ എന്റെ ദുഃഖം അതിനല്ല
.ആശുപത്രിയിൽ പല രോഗികളുടെയും ആന്തരികാവയവങ്ങൾ അവർപോലുമറിയാതെ ആശുപത്രി അധികൃതർ
മുറിച്ചെടുത്തു വിൽക്കുന്നു .മരണപ്പെട്ട രോഗികളുടെ അവയവങ്ങളാണ് കൂടുതലും
മുറിച്ചുമാറ്റപെടുന്നത് ഇതെല്ലം ഞാൻ അറിഞ്ഞതാണ് എന്റെ ശിക്ഷക്കുള്ള കാരണം .എല്ലാം
അറിഞ്ഞ ഞാൻ അരമനയിലേക്ക് കത്തയച്ചു മദറിനെ ഞാൻ വിവരം അറിയിച്ചു .പിന്നീടുണ്ടായത്
ഞാൻ ഒരിക്കലൂം പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് .മദറിനെ അവർ സ്ഥലം മാറ്റി എന്നെ
അടച്ചിടാൻ കഴിയാത്തതുകൊണ്ട് എപ്പോഴും നിരീക്ഷണവലയത്തിലാക്കി പുറത്തുള്ള ആരുമായും
എനിക്ക് സംസർഗം അനുവദിച്ചിട്ടില്ല ആരെങ്കിലുമായും ഞാൻ മിണ്ടുന്നതോ സംസാരിക്കുന്നതോ
കണ്ടാൽ ശിക്ഷ വിധികളിൽ പെടുത്തി എന്നെ അവർ പീഡിപ്പിക്കുന്നു .പുതിയ മദർ വനത്തുതന്നെ
എന്നെ നിയന്ധ്രിക്കാനും ശിക്ഷിക്കാനും വേണ്ടി മാത്രമാണ് .എനിക്ക് മഠത്തിൽ ആകെ
അടുപ്പം നീയുമായാണ് എന്ന് അവർക്കറിയാം അതിനാലാണ് നിന്നെ അവർ മഠത്തിലേക്ക് വരുന്നതിൽ
നിന്നും വിലക്കിയിട്ടുള്ളത് .സമൂഹത്തെ സേവിക്കാൻ സന്യാസിനിയായ എനിക്ക് ഇതെല്ലം
കണ്ടും കെട്ടും മടുത്തിരിക്കുന്നു .ആത്മഹത്യ പാപമാണ് എന്ന തിരിച്ചറിവാണ് എന്നെ അതിൽ
നിന്നും പിന്തിരിപ്പിക്കുന്നത് .ഇല്ലെങ്കിൽ എന്നോ ഞാനത് ചെയ്‌തിരുന്നു .ഇതെല്ലം ഞാൻ
സഹിക്കും പക്ഷെ ഒരു കന്യാസ്ത്രീ ജീവിതത്തിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത
കാര്യത്തിന് അവർ എന്നെ നിർബന്ധിക്കുന്നു .എന്റെ റൂമിലുണ്ടായിരുന്ന സിസ്റ്ററിനെ അവർ
സ്ഥലം മാറ്റി പകരം വന്ന സിസ്റ്റർ ഏതോ വലിയ കുടുംബത്തിലെ ആണ് .അവർക്കു മഠത്തിൽ പൂർണ
സ്വാതന്ത്രം നൽകി മദറിന്റെ അടുത്ത ആളാണ് സിസ്റ്റർ .ആരെയും പേടിയില്ല മഠത്തിലെ
നിയമങ്ങൾ അവർ അനുസരിക്കാറുമില്ല കന്യാസ്ത്രീ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ശാരീരിക
ബന്ധത്തിന് അവർ എന്നെ നിർബന്ധിക്കുന്നു .റൂമിലെ അവരുടെ എന്നോടുള്ള സമീപനം തന്നെ
അത്തരത്തിലാണ് .സ്വവർഗ രതിക്കായി അവർ പലപ്പോഴായി എന്നെ സമീപിക്കുന്നു .പലപ്പോഴും
അവരുടെ തട്ടലും മുട്ടലും ഞാൻ കണ്ടില്ലെന്നു നടിച്ചു .സാത്താൻ എന്നെ ചീത്തയാക്കാൻ
നോക്കുന്നതായും ദൈവത്തിന്റെ പരീക്ഷണമായും ഞാൻ അതിനെ കണ്ടു .ദൈവ സന്നിധിയിൽ ഞാൻ
മനമുരുകി പ്രാത്ഥനയിൽ മുഴുകി .പക്ഷെ എന്റെ ജീവിതത്തെ നശിപ്പിക്കാൻ എന്നെ ഇല്ലായ്മ
ചെയ്യാൻ മദർ അവരെ കൂട്ടുപിടിച്ചു നടത്തുന്ന കാര്യങ്ങളാണ് ഇതെല്ലാമെന്ന് എനിക്ക്
മനസ്സിലായി .ഞാനറിയാതെ അവർ എന്റെ കുളിമുറിയിൽ കാമറ വച്ച് എന്റെ നഗ്നത ഒപ്പിയെടുത്തു
.അവർക്കു വഴങ്ങിയില്ലെങ്കിൽ എന്റെ ശരീരം ഇന്റർനെറ്റിൽ ഒഴുകി നടക്കും .പിന്നെ ഞാൻ
ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല .എന്റെ നഗ്നത അവർ എന്നെ കാണിച്ചു .മദറിനോട് ഞാൻ
പരാതി പറഞ്ഞു .അവർ പക്ഷെ അത് കേട്ട ഭാവം നടിച്ചില്ല .ഇനിയും ഞാൻ മര്യാദക്ക്
നടന്നില്ലെങ്കിൽ എന്റെ ശരീര ശാസ്ത്രം ലോകം മുഴുവൻ കാണുമെന്നാണ് അവരും പറഞ്ഞത്
..എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല ഓടിപ്പോകാൻ എനിക്കൊരിടമില്ല കൊണ്ടുപോകാൻ
ആളുമില്ല .ചോദിക്കാനും പറയാനും ആരുമില്ലാത്ത അനാഥയോടു ആർക്കും എന്തും കാണിക്കാം
പറയാം ..ഇന്നല്ലെങ്കിൽ നാളെ അവർക്കുമുന്നിൽ എനിക്ക് കീഴടങ്ങേണ്ടി വരും .ശരീരംകൊണ്ടു
പാപം ചെയ്തു എനിക്ക് പിന്നെ സന്യാസിനി ആയി തുടരാൻ കഴിയില്ല .അങ്ങനെ സംഭവിച്ചാൽ
ഒരുപക്ഷെ ഈ ലോകത്തിൽ ഞാൻ ഉണ്ടായെന്നും വരില്ല ..
എങ്ങനെയാണു അവരെ സമാധാനിപ്പിക്കേണ്ടെതെന്നു എനിക്ക് അറിയില്ലായിരുന്നു .അവരോടൊപ്പം
എന്റെ കണ്ണുകളും ഈറനണിഞ്ഞു .അവരോടൊന്നും പറയാൻ എനിക്കായില്ല .ആശുപത്രിയിൽ നടക്കുന്ന
നീചപ്രവർത്തികളിൽ ഇടപെട്ട് അതവസാനിപ്പിക്കാൻ മാത്രം കയ്യൂക്കും കാശും പിടിപാടും
എനിക്കില്ല എന്ന ഉത്തമബോധം എനിക്കുണ്ട് .അതിനു മുതിരാൻ ഞാൻ തയ്യാറായില്ല
.എങ്ങനെയെങ്കിലും സിസ്റ്ററെ രക്ഷിക്കണം എന്ന ചിന്ത മാത്രമാണ് എനിക്കുണ്ടായത്
.കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ സിസ്റ്ററോട് സംസാരിച്ചു

എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നെനിക്കറിയില്ല ..പക്ഷെ സിസ്റ്ററെ ഇനിയും ഈ
നരകത്തിൽ തുടരാൻ ഞാൻ അനുവദിക്കില്ല

നിനക്കെന്തു ചെയ്യാൻ കഴിയും ..മഠത്തിൽവച്ചു നിന്നെ കാണാൻ പോലും എനിക്കാവില്ല

എന്ത് ചെയ്യും എന്നെനിക്കറിയില്ല …സിസ്റ്റർ നമുക്കെങ്ങോട്ടെങ്കിലും പോയാലോ

എങ്ങോട്ടു പോകാൻ

സിസ്റ്റർ നിങ്ങൾ ഒരു സാധാരണ സ്ത്രീയല്ല ..ഒരു ഡോക്ടറാണ് നിങ്ങളുടെ സേവനം
നാടിനാവശ്യമാണ്

അതിനു ഞാൻ എന്ത് ചെയ്യും എബി

എന്തിനു വേണ്ടി നിങ്ങൾ ജീവിക്കുന്നോ അത് നടക്കുന്നുണ്ടോ ..മഠത്തിന്റെ
മതില്കെട്ടിനുളിൽ നിന്ന് കൊണ്ട് ഒരിക്കലും നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ ചെയ്യാനോ
..നല്ലൊരു സന്യാസിനിയായി ജീവിക്കാനോ സാധിക്കില്ല .അതിനവർ അനുവദിക്കില്ല ഒരുപക്ഷെ
സിസ്റ്ററുടെ ജീവൻ പോലും അപകടത്തിൽ പെട്ടേക്കാം

നീ പറയുന്നത് ശരിയാണ് പക്ഷെ അനാഥയായ എനിക്ക് മറ്റെന്തു വഴിയാണ് ഉള്ളത്

മഠത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞു സിസ്റ്റർക്കു എന്റെ കൂടെ വന്നൂടെ

നീ എന്താണ് പറയുന്നത് എബി

എനിക്കും മടുത്തു തുടങ്ങിയിട്ട് കുറെയായി ..എങ്ങോട്ടെങ്കിലും പോകണമെന്ന് ഞാനും
ആഗ്രഹിക്കാൻ
തുടങ്ങിയിട്ട് നാളുകൾ ഏറെയായി ..ജീവിതത്തിൽ എന്റെ ലക്ഷ്യം എന്താണെന്ന് ഞാൻ ഒരുപാടു
ചിന്തിച്ചിട്ടുണ്ട് .സിസ്റ്റർ എല്ലാ ജീവിതത്തിനും ഒരു ലക്‌ഷ്യം ഉണ്ടായിരിക്കും
.ഇപ്പോൾ ഞാനെന്റെ ലക്‌ഷ്യം തിരിച്ചറിയുന്നു .സമൂഹത്തിൽ അശരണരായ ഒരുപാടു ജീവിതങ്ങൾ
ഉണ്ട് .ഒരു കന്യാസ്ത്രീ ആയിത്തന്നെ സമൂഹത്തെ സേവിക്കണമില്ലെങ്കിൽ സിസ്റ്റർ എന്റെ
കൂടെ വരണം .ദൂരെ എങ്ങോട്ടെങ്കിലും നമുക്കു പോകാം .ആരും നമ്മെ തിരിച്ചറിയാത്ത
എന്തെങ്കിലും സ്ഥലത്തേക്ക് .അവിടെ നമുക്ക് ഒരു ക്ലിനിക് തുടങ്ങാം .ഒരുരൂപ പോലും
വാങ്ങാതെ തികച്ചും സൗജന്യമായി പാവങ്ങൾക്ക് വേണ്ടി ഒരു ക്ലിനിക്ക് .അതിലും വലിയ
എന്ത് സേവനമാണ് സിസ്റ്റർ നിങ്ങൾക്ക് ചെയ്യാനാകുക.

നീ പറയുന്നതിനോട് എനിക്ക് യോജിപ്പുണ്ട് പക്ഷെ എങ്ങനെ .ക്ലിനിക് തുടങ്ങാനും
മറ്റാവശ്യങ്ങൾക്കും പണം അത്യാവശ്യമാണ് ..

ഇത്രയും നാൾ ഞാൻ ജോലിചെയ്തതിൽ ലഭിച്ച പണം മുഴുവൻ എന്റെ കയ്യിലുണ്ട് .അതുമല്ലെങ്കിൽ
എന്ത് ജോലിയും ചെയ്യാൻ ഞാൻ ഒരുക്കവുമാണ് .ഒരാപത്തും വരാതെ ഞാൻ സിസ്റ്ററിനു കൂട്ടായി
എന്നും ഉണ്ടാകും .മഠത്തിൽനിന്നും ഇറങ്ങിയെന്നു കരുതി കന്യാസ്ത്രീ ജീവിതം
അവസാനിപ്പിക്കേണ്ടതില്ല ..വേഷത്തിൽ മാത്രം മാറ്റം വരുത്തണമെന്നേ ഞാൻ പറയുന്നുള്ളു
.ഇപ്പോൾ ജീവിക്കുന്നപോലെ സിസ്റ്റർക് ഇനിയും ജീവിതം തുടരാം .സിസ്റ്റർ വരണം ..

വരാം…… എങ്ങോട്ടെന്ന് പറയു

സിസ്റ്റർ സമൂഹത്തിൽ അവഗണന മാത്രം അനുഭവിക്കുന്ന ചിലരുണ്ട് അവരുടെ അടുത്തേക്ക്
അവർക്ക് താങ്ങായി തണലായി അവരിൽ ഒരാളായി …

എങ്ങനെ പോകും എപ്പോൾ പോകും ….ഇങ്ങനെ ഒരു സാഹചര്യം വന്നതുകൊണ്ട് എനിക്ക് നിന്നെ
കാണാൻ കഴിഞ്ഞു ഇനിയുമെങ്ങിനെ …

സിസ്റ്റർ സോഫിയ വിശ്വസിക്കാൻ കൊള്ളാവുന്ന കൂട്ടത്തിലാണോ

വിശ്വസിക്കാം മഠത്തിൽ ഞാനുമായി അടുപ്പം ഉള്ള ഒരേയൊരാൾ സിസ്റ്ററാണ് ..

അങ്ങനെയെങ്കിൽ എല്ലാം ശരിപ്പെടുത്തി ഞാൻ സോഫിയ സിസ്റ്ററിനെ അറിയിക്കാം

ഹമ് അത് മതി പക്ഷെ അതികം വൈകരുത് …ശരീരം നശിച്ചു ഞാൻ ജീവിക്കില്ല

സിസ്റ്റർ അല്പം കൂടി പിടിച്ചു നിൽക്കണം ..അവരോടു വഴക്കിനു പോകണ്ട .എല്ലാത്തിനും
സമ്മതമെന്നമട്ടിൽ പെരുമാറുക പക്ഷെ ഒന്നിനും സമ്മതിക്കരുത് .3 ദിവസം കൂടി സിസ്റ്റർ
മഠത്തിൽ നിക്കണം അതിനുള്ളിൽ ഞാൻ പോകേണ്ടകാര്യങ്ങൾ സോഫിയ സിസ്റ്ററെ അറിയിക്കാം

ഹമ് ..നമുക്ക് പോകാം ഇപ്പോൾ തന്നെ സമയം വൈകി ഇനിയും വൈകിയാൽ അതിനുള്ള പീഡനങ്ങൾ ഞാൻ
മാത്രമല്ല ഒന്നുമറിയാത്ത പാവം സോഫിയ സിസ്റ്ററും അനുഭവിക്കേണ്ടി വരും

ഞാൻ അവരെയും കൂട്ടി മഠത്തിൽ എത്തി .അവരിരുവരും മഠത്തിലേക്കും ഞാനെന്റെ റൂമിലേക്കും
പോയി .എങ്ങനെ എവിടെ തുടങ്ങിയ ചോത്യങ്ങൾ എന്റെ മനസ്സിൽ കിടന്നു തിളച്ചുമറിഞ്ഞു
.സിസ്റ്ററുടെ അവസ്ഥയിൽ എനിക്കേറെ മനോവിഷമം ഉണ്ടായി അപ്പോഴത്തെ അവസ്ഥയിൽ അങ്ങനെ
പറയാനാണ് എനിക്ക് തോന്നിയത് കിടന്നിട്ടു എനിക്ക് ഉറക്കം വന്നില്ല .സിസ്റ്റർ
ആണെങ്കിലും സുന്ദരിയായ സ്ത്രീയാണ് അവർ .അവരെയും കൊണ്ട് ഞാൻ എവിടെ ചെന്നാലും ഞങ്ങൾ
തമ്മിലുള്ള ബന്ധം ആരെങ്കിലും ചോദിച്ചാൽ എന്ത് പറയും എന്നതിനെക്കുറിച്ചു എനിക്ക് ഒരു
രൂപവും ഉണ്ടായിരുന്നില്ല .എന്തായാലും ഇവിടെ നിന്നും പോകണം എന്ന് ഞാൻ തീരുമാനിച്ചു
.എന്റെ സമ്പാദ്യം മുഴുവൻ ഞാൻ ബാങ്കിൽ നിക്ഷേപിച്ചിരുന്നു .പിറ്റേന്ന് തന്നെ ഞാൻ
ബാങ്കിലെത്തി മുഴുവൻ കാശും പിൻവലിച്ചു .എങ്ങോട്ടു പോകണമെന്നതിനെ കുറിച്ച് ഞാൻ
ആലോചനയിൽ മുഴുകി .പത്രത്തിൽ വയനാട്ടിലെ ആദിവാസി സമൂഹം നേരിടുന്ന ദുരിതങ്ങളെ
കുറിച്ചൊരു ഫീച്ചർ ഞാൻ വായിക്കാൻ ഇടയായി .അവ അവരുടെ ദുരിതപൂർണമായ ജീവിതത്തിൽ എന്റെ
മനസ്സും വേദനിച്ചു .ആദിവാസി ഊരുകളിലെ സ്ത്രീകൾ വൈദ്യസഹായം ലഭിക്കാതെ പ്രസവത്തിൽ
മരണമടയുന്നതും പിറക്കുമ്പോൾ തന്നെ കുഞ്ഞുങ്ങൾ മരിക്കുന്നതുമായ വാർത്ത എന്റെ മനസ്സിൽ
വിങ്ങലുണ്ടാക്കി .അവരെ സഹായിക്കാൻ സേവിക്കാൻ ശുശ്രുഷിക്കാൻ ആരും ഇല്ല എന്ന
തിരിച്ചറിവ് എന്നെ അവിടേക്കു പോകാൻ പ്രേരിപ്പിച്ചു .സിസ്റ്ററിന്റെ സേവനം ഏറ്റവും
ആവശ്യമായിവന്നിരിക്കുന്നത് അവർക്കാണ് .ഇതറിഞ്ഞിട്ടും അവരെ സഹായിക്കാൻ മുന്നോട്ടു
വന്നില്ലെങ്കിൽ എന്റെ ജീവിതത്തിന് അർത്ഥമില്ലെന്ന് എനിക്ക് തോന്നി ഈ വിവരം
സിസ്റ്ററിനെ അറിയിക്കാൻ ഞാൻ തീരുമാനിച്ചു .സോഫിയ സിസ്റ്ററിന്റെ കയ്യിൽ ഞാൻ വിവരങ്ങൾ
ധരിപ്പിച്ചു കൊണ്ട് റോസ് സിസ്റ്റർക്കു കത്ത് നൽകി .മദർ അതിനിടയിൽ സിസ്റ്റർക്കു 10
ദിവസത്തെ ധ്യാനം കല്പിച്ചിരുന്നു .പോട്ടയിൽ ധ്യാനത്തിന് പോകാൻ സിസ്റ്റർ
തയ്യാറെടുത്തു .ഇതുതന്നെയാണ് പറ്റിയസമയം എന്ന് ഞാനും തീരുമാനിച്ചു .പോട്ടയിലേക്കു
പോകന്നതിനു മുൻപ് എനിക്കുള്ള എഴുത്തു സിസ്റ്റർ കൊടുത്തയച്ചു .വയനാട്ടിലേക്ക് പോകാൻ
സിസ്റ്റർ തയ്യാറാണെന്നും മറ്റ് കാര്യങ്ങൾ അറിയിക്കണമെന്നും അതിലുണ്ടായിരുന്നു
.സിസ്റ്റർ പോട്ടയിലേക്ക് പോകുന്ന അന്നുതന്നെ ഞങ്ങൾ വയനാട്ടിലേക്ക് പോകാൻ
തീരുമാനിച്ചു ദൈവ കൃപയാൽ സിസ്റ്റർ സോഫിയയാണ് റോസ് സിസ്റ്റർക്ക് കൂട്ട് പോകാൻ
തിരഞ്ഞെടുത്തത് മറ്റുള്ളവരോടൊന്നും അടുപ്പമില്ലാത്തതും മറ്റാരും സിസ്റ്ററോട്
അടുപ്പം കാണിക്കാതിരുന്നതും ഞങ്ങളുടെ പദ്ധതികൾ എളുപ്പമാക്കി .പോട്ടയിലേക്കു
സിസ്റ്റർ പോയ അതെ സമയത് ഞാനും അവിടെനിന്നിറങ്ങി ബസ് സ്റ്റാൻഡിൽ വച്ച് ഞങ്ങൾ
കണ്ടുമുട്ടി .ഞങ്ങൾക്ക് എല്ലാവിധ പിന്തുണയും സിസ്റ്റർ സോഫിയ ചെയ്തു തന്നു
ബസ്സ്റ്റാൻഡിൽ നിന്നും ഞാൻ അടുത്തുള്ള തുണിക്കടയിൽ കയറി സിസ്റ്റർക്കു
മാറ്റിയുടുക്കാൻ വസ്ത്രങ്ങൾ വാങ്ങി .
ഒരു മിഡിയും ടോപ്പുമാണ് ഞാൻ സിസ്റ്റർക്കായി വാങ്ങിയത് .വാങ്ങിച്ച വസ്ത്രങ്ങൾ ഞാൻ
സിസ്റ്റർക്കു നൽകി ബസ്സ്റ്റാൻഡിലെ കംഫോര്ട് സ്റ്റേഷനിൽ കയറി സിസ്റ്റർ വസ്ത്രം
മാറ്റി .കന്യാസ്ത്രീയുടെ ഉടുപ്പിൽ നിന്നും മാറി മിഡിയും ടോപ്പും അണിഞ്ഞെത്തിയ അവരെ
ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു .അവരുടെ സൗന്ദര്യം അത്രകണ്ട് വർധിച്ചിരുന്നു
.പൂക്കളുള്ള ടോപ്പും അതിനിണങ്ങിയ മിഡിയും അവർക്കു നന്നായി ചേരുന്നുണ്ടായിരുന്നു
.എത്ര ശ്രമിച്ചിട്ടും അവരുടെ സൗന്ദര്യത്തിൽ നിന്നും കണ്ണെടുക്കാൻ എനിക്ക്
കഴിഞ്ഞില്ല .

എബി പോകാം ….

അഹ് ..പോകാം ….

സിസ്റ്റർ സോഫിയ പോട്ടയിലേക്കു പോകാനുള്ള ബസ്സിൽ കയറി .ഞങ്ങളുടെ നിർദ്ദേശ പ്രകാരം
റോസ് സിസ്റ്റർ പോട്ട വരെ സിസ്റ്റർ സോഫിയക്കൊപ്പം ഉണ്ടാവും അവിടെ വച്ച് സിസ്റ്റർ
സോഫിയയുടെ കയ്യിൽ എഴുത്തു നൽകി റോസ് സിസ്റ്റർ എന്നോടൊപ്പം പോകുന്നു .മഠത്തിൽ
അങ്ങനെമാത്രമേ അറിയിക്കാവു എന്ന് ഞാൻ സോഫിയ സിസ്റ്ററിനെ ധരിപ്പിച്ചു .അത്രയും സമയം
ഞങ്ങൾക്ക് സ്വസ്ഥമായി യാത്ര ചെയ്യാം .എങ്ങോട്ടാണ് ഞങ്ങൾ പോകുന്നതെന്ന് കത്തിൽ
സൂചിപ്പിച്ചില്ല .എന്നോടൊപ്പം വരുന്ന കാര്യങ്ങൾ മാത്രം കത്തിൽ രേഖപ്പെടുത്തി .പോകാൻ
നേരം സിസ്റ്റർ സോഫിയ സിസ്റ്റർ റോസിനെ കെട്ടിപിടിച്ചു കരഞ്ഞു .അവരുടെ
കയ്യിലുണ്ടായിരുന്ന ഒരു വള അവർ സിസ്റ്ററിനെ ഏൽപ്പിച്ചു .സിസ്റ്ററിന്റെ അമ്മയുടെ
സ്മരണയ്ക്ക് വേണ്ടി സൂക്ഷിച്ച വളയാണ് അത് .ഏറെ നിർബന്ധിച്ചെങ്കിലും അത് തിരികെ
വാങ്ങാൻ സിസ്റ്റർ സോഫിയ വിസ്സമ്മതിച്ചു .സോഫിയ സിസ്റ്റർ ബസ്സിൽ കയറി യാത്ര ആയതോടെ
ഞങ്ങൾ രണ്ടുപേരും റെയിൽവേ സ്റ്റേഷനിൽ എത്തി .ട്രെയിനിൽ കയറി ഞങ്ങൾ
വായനാട്ടിലേക്കുള്ള യാത്ര ആരംഭിച്ചു .ട്രെയിനിൽ സിസ്റ്റർ വളരെയധികം മൂകമായ ഭാവത്തിൽ
ആയിരുന്നു .അധികമൊന്നും ഞങ്ങൾ സംസാരിച്ചില്ല .പോട്ടയിലെത്തി സിസ്റ്റർ സോഫിയ ഞങ്ങളെ
വിളിച്ചു മഠത്തിൽ വിവരമറിയിക്കാൻ പോകുകയാണെന്നും ഞങ്ങൾ എവിടെയെത്തിയെന്നു
ചോദിച്ചു.അപ്പോഴേക്കും ഞങ്ങൾ എറണാകുളം കഴിഞ്ഞിരുന്നു .സോഫിയ സിസ്റ്റർ വിളിച്ച
കാര്യം ഞാൻ സിസ്റ്ററിനെ അറിയിച്ചു ധീർകമായൊരു നിശ്വാസം മാത്രം അവരിൽ നിന്നും
ഉണ്ടായി .കയ്യിൽ കൊന്തയും പിടിച്ചു അവർ പ്രാർത്ഥന നിരതയായി പുറത്തെ കാഴ്ചകളിൽ
മുഴുകി ഞാനും .ഓർമ്മവച്ച കാലം മുതൽ മഠവും ഓർഫനേജും മാത്രം കണ്ടുവളർന്ന എനിക്ക്
പുതിയ കാഴ്ചകൾ അത്ഭുതമായിരുന്നു .ആദ്യമായി കാണുന്ന എല്ലാ നാടുകളിലേക്കും ഞാൻ
കണ്ണുപായിച്ചു .വായിച്ചു മാത്രം അറിവുള്ള നാടുകൾ കാണുമ്പോൾ എനിക്ക്
എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി .ഷൊർണുരിൽ വച്ച് ഞങ്ങൾ ആഹാരം കഴിച്ചു .സിസ്റ്റർ
എന്നോട് അധികമൊന്നും സംസാരിച്ചില്ല ഭക്ഷണം കഴിച്ചു ഞാനും സിസ്റ്ററും ട്രെയിനിൽ
അഭിമുഖമായി ഇരുന്നു .എന്തോ എന്നോട് ചോദിക്കാനുള്ളപോലെ സിസ്റ്ററുടെ മുഖഭാവം
വ്യകതമാക്കുന്നുണ്ടായിരുന്നു ..



21390cookie-checkകൂടെയുള്ള സിസ്റ്റർ 1