ഈ സാധനം നേരെയാക്കാൻ പറ്റുമോ എന്ന് നോക്കിക്കേ 1

” ഇത്തവണ നാളികേരം വളരെ കുറവാ കണ്ണൻ കുഞ്ഞേ , കഴിഞ്ഞ രണ്ട് വർഷമായി കിള നടത്താത്ത പറമ്പല്ലേ കുഞ്ഞിങ്ങോട്ട് വന്ന് കുറച്ച് ദിവസം ഇവിടെ നിന്ന് കാര്യങ്ങളൊക്കെ ഒന്ന് നോക്കി ശരിയാക്കണം എന്നെ കൊണ്ട് ഒറ്റയ്ക്ക് കൂട്ടിയാൽ കൂടില്ല, നാളികേരം മാത്രമാണെങ്കിൽ കുഴപ്പമില്ല കുരുമുളകും, അടയ്ക്കയും കൂടാതെ ഈ തറവാട്ട് വീടും എല്ലായിടത്തേക്കും ഈ ഒരുത്തന്റെ നോട്ടമെത്തണ്ടേ? “. രാമേട്ടൻ ഫോണിലൂടെ തന്റെ പരാതിയുടെ കെട്ടഴിച്ചു –
പറഞ്ഞിട്ട് കാര്യമില്ല രണ്ട് വർഷമായി ഞാൻ ഉപരിപഠനത്തിനായി നാട്ടിൽ നിന്ന് ഡൽഹിയിലോട്ട് പോന്നിട്ട് , ഞാൻ കണ്ണൻ, ഒറ്റപ്പാലം സ്വദേശിയാണ്. പ്രശസ്തമായ ചിറയ്ക്കൽ തറവാട്ടിലെ അവശേഷിക്കുന്ന ഒറ്റ ആൺത്തരി. അച്ഛനും ,അമ്മയും ചെറുപ്പത്തിൽ തന്നെ മരിച്ചു കാറക്ക്സിഡന്റായിരുന്നു. എന്തോ അവർ എല്ലാം മുൻകൂട്ടി കണ്ടതുപ്പോലെ, ഞാൻ ജനിച്ചപ്പോൾ തന്നെ സർവ്വ സ്വത്തുക്കളും എന്റെ പേരിൽ എഴുതി വെച്ച് കുടുംബസുഹൃത്തായ ഗോവിന്ദൻ വക്കീലിനെ ഏൽപ്പിച്ചിരുന്നു.

ആയത് കൊണ്ട് തന്നെ സ്വത്തിന് ആർത്തിപ്പിടിച്ച മറ്റ് ബന്ധുമിത്രാദികളിൽ നിന്ന് എന്നെ രക്ഷിച്ചത് ഗോവിന്ദൻ മാമയായിരുന്നു. എനിയ്ക്ക് പ്രായപൂർത്തിയായപ്പോൾ തന്നെ സ്വത്തുക്കൾ എന്റെ പേരിൽ വന്ന് ചേർന്നു
” പഠിച്ച് ഉദ്യോഗം നേടി കുടുംബം നോക്കേണ്ട കാര്യം കുഞ്ഞിനില്ലല്ലോ, കൂടാത്തതിന് ഒറ്റത്തടിയും വയസ്സ് 21 ആയില്ലേ ഇപ്പോഴും തീർന്നില്ലേ പഠിത്തം”രാമേട്ടൻ തുടർന്നു. “എനിക്കും വയസായി നാട്ടിൽ പോയി കുടുംബത്തോടൊപ്പം ഇരിക്കാൻ പറഞ്ഞ് മക്കൾ ഒരേ വിളിയാ”
“നാളെ ഊണ് കാലമാവുമ്പോഴേക്കും ഞാൻ അവിടെ എത്തും, ഇനി നാട്ടിൽ തന്നെയുണ്ടാകും രാമേട്ടാ പഠിത്തമെല്ലാം കഴിഞ്ഞു. എന്നാൽ ശരി നാളെ കാണാം ”
രാമേട്ടൻ ഫോൺ വെച്ചു. ഹോസ്റ്റൽ റൂമിലെ അവസാന ദിനമാണ് ഞാൻ വാർഡനേയും മറ്റ് സുഹൃത്തുക്കളേയും കണ്ട് യാത്ര പറഞ്ഞു. സ്ക്കൂൾ കാലം തൊട്ടതന്നെ പെൺസുഹൃത്തുകൾ എനിയ്ക്ക് കുറവായിരുന്നു ക്യാമ്പസിലേയും സ്ഥിതി മറിച്ചായിരുന്നില്ല. ആകെ ഉണ്ടായിരുന്ന ഒരു ദുശ്ശീലം വല്ലപ്പോഴുമുള്ള ബിയറടിയും പുകവലിയുമായിരുന്നു. എല്ലാം ഒരു വിധം പേക്ക് ചെയ്‌ത് ഞാൻ ഉറങ്ങാൻ കിടന്നു.
പുലർച്ചെ തന്നെ അർജ്ജുനും സുഹൃത്തുക്കളും എന്റെ എയർപോർട്ടിൽ കൊണ്ടു വന്നാക്കി അവരോട് യാത്ര പറഞ്ഞു , 6:35 ന് ഫ്ലൈറ്റ് പുറപ്പെട്ടു . 9:30 ന് കോയംമ്പത്തൂരിൽ എത്തി എയർപ്പോർട്ടിൽ നിന്ന് ഒരു ടാക്സി വിളിച്ചു.

കോയമ്പത്തൂരും പാലക്കാടും വലിയ വ്യത്യാസമൊന്നും തോന്നിയില്ല എന്നാൽ മുണ്ടൂര് കഴിഞ്ഞപ്പോൾ വള്ളുവനാടൻ ഫീൽ കിട്ടി തുടങ്ങി കുറച്ച് കെട്ടിടങ്ങൾ വന്നതൊഴിച്ചാൽ എന്റെ നാടിന് പറയത്തക്ക മാറ്റമൊന്നും വന്നിട്ടില്ല. ഡ്രൈവർ മുരുകന് വഴി അത്ര നിശ്ചയം പോര അതിനാൽ തന്നെ ഞാൻ മുന്നിലിരുന്ന് വഴി പറഞ്ഞു കൊടുത്തു .കോങ്ങാട്, പത്തിരിപ്പാല വഴി അങ്ങനെ ഒറ്റപ്പാലമെത്തി.
തറവാട്ട് മുറ്റത്ത് രാമേട്ടനുണ്ടായിരുന്നു. രാമേടൻ ഓടി വന്നെനെ കെട്ടിപ്പിടിച്ചു “എന്ത് കോലത്തിലാ എന്റെ കുഞ്ഞ് വന്നിരിക്കണത് ഈ താടിയും മുടിയുമൊക്കെ ഒന്ന് വെട്ടിക്കൂടെ ” ഞാൻ രാമേട്ടനെ പുഞ്ചിരിയോടെ നോക്കി .അച്ഛന്റെ വിശ്വസ്തനായിരുന്നു രാമേട്ടൻ ഈ ലോകത്ത് എന്നെ വഴക്ക് പറയാനും ഉപദേശിക്കാനും സ്വാതന്ത്രമുള്ള ചുരുക്കം ചിലരിൽ ഒരാൾ.

മുരുകന് ടാക്സി ചാർജ്ജ് നൽകി സെറ്റിൽ ചെയതു .ബാഗ് എടുത്ത് രാമേട്ടൻ ഉള്ളിൽ കയറി ” രാമേട്ടാ ആ തോർത്തും സോപ്പും എടുത്ത് വച്ചേക്കൂ ” ഞാൻ കുളത്തിലേക്ക് ചെന്നു കുളിപ്പുരയിൽ ചെന്ന് വസ്ത്രം മാറി നേരെ കുളത്തിലേക്ക് ചാടി നന്നായി നീന്തി കുളിച്ചു. കുളി കഴിഞ്ഞ് ഈറനുടുത്ത് നേരെ വടക്കിനിയിൽ കയറി അച്ഛന്റേയും അമ്മയുടേയും ഫോട്ടോയിൽ ഒരു തിരി കത്തിച്ചു. അപ്പോഴേക്കും രാമേട്ടൻ ഭക്ഷണം എടുത്ത് വച്ചിട്ടുണ്ടായിരുന്നു. നല്ല മട്ടയരി ചോറും, ചെമ്പല്ലിമീൻ വറുത്തതും, മത്തി കൂട്ടാനും.
വയറ് നിറയെ കഴിച്ചു ” രാമേട്ടനാണോ ഇതെല്ലാം ഉണ്ടാക്കിയത് ” ഞാൻ ചോദിച്ചു . “അല്ല കുഞ്ഞേ നമ്മുടെ കുളത്തിനപ്പുറത്തുള്ള മമ്മദിന്റെ പുരയിടമില്ലേ അത് അയാൾ വിറ്റു വലിയ പൈസക്കാരാ എടുത്തിരിക്കണത് . പൊന്നാനിക്കാരാ, അവർ ദുബായിലാ അവരുടെ ബന്ധത്തിൽപ്പെട്ട ഒരു പെണ്ണുണ്ടവിടെ കാര്യങ്ങൾ നോക്കി നടത്താൻ, ഇവിടെ അടിച്ചുവാരാൻ ഒക്കെ വരുന്നത് ആ പെണ്ണാ, അവള് വെച്ച് തന്നതാ”
എന്തായാലും സംഗതി നന്നായിട്ടുണ്ട്. ഭക്ഷണം കഴിച്ച് ഒന്ന് മയങ്ങി വൈകീട്ട് ഗോവിന്ദൻ മാമ വന്നു ” കണ്ണാ നിന്റെ പഠിത്തം കഴിഞ്ഞ സ്ഥിതിക്ക് എന്താ ഇനി ഭാവി പരിപാടികൾ ” .”ജോലിക്ക് എന്തായാലും പോകേണ്ട എന്ന് തന്നെയാണ് തീരുമാനം ഗോവിന്ദൻ മാമേ, പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു അതു കൊണ്ട് പഠിച്ചു ഇനി കൃഷിയും കാര്യങ്ങളുമായി ഇവിടെ തന്നെ കൂടാം”

“അതേതായാലും നന്നായി പിന്നെ നീ പറഞ്ഞത് പോലെ കുളത്തിനടുത്തായി ഒരു ഗസറ്റ് ഹൗസ് പണിതിട്ടുണ്ട്, ഈ ഒത്ത തറവാട് ഇവിടെ ഉള്ളപ്പോൾ എന്തിനാ മോനേ വേറൊരു ഗസ്റ്റ്ഹൗസിന്റെ ആവശ്യം ”
” എഴുതാനും, വായിക്കാനുമെല്ലാം ഒഴിഞ്ഞ ഒരു സ്ഥലം വേണമായിരുന്നു മാമേ അതു കൊണ്ടാണ് കുളത്തിനരികെ തന്നെ വേണമെന്ന് പറഞ്ഞത് ”
രാമേട്ടൻ വരവ് ചിലവുകൾ എഴുതി വെച്ചകണക്ക് പുസ്തകങ്ങൾ മാമയെ ഏൽപ്പിച്ചു അതുവരെ നടന്ന എല്ലാ പണമിടപാടുകളുടേയും റികാർഡുകളും ആഡിറ്റ് റിപ്പോർട്ടുകളും ഗോവിന്ദൻ മാമ എനിക്ക് കൈമാറി “കണ്ണാ കുറച്ച് ദിവസത്തേക്ക് ഞാൻ ഇവിടെ ഉണ്ടാകില്ല ബാംഗ്ലൂരിലേക്ക് പോണം. അവിടെ കുറച്ച് ദിവസത്തെ പണിയുണ്ട് ” നാളെ മുതൽ പറമ്പിൽ പണിക്കാരുണ്ടാകും, രാമേട്ടൻ രാത്രി പോകും അതുകൊണ്ട് നിന്റെ ഭക്ഷണ കാര്യങ്ങൾക്ക് അപ്പുറത്തെ വീട്ടിലെ കുട്ടിയോട് പറഞ്ഞ് ഏർപ്പാടാക്കിയിട്ടുണ്ട്. ” അപ്പോൾ ശരി ഇനി യാത്ര പറയണില്ല ,വല്ല സംശയങ്ങളുമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കണ്ട
ഗോവിന്ദൻ മാമയോടൊപ്പം രാമേട്ടനും യാത്ര തിരിച്ചു ,സന്ധ്യ നേരത്ത് വിളക്ക് വെച്ച് തറവാടും പടിപ്പുരയും അടച്ചു ഇന്നേതായാലും പുറത്തേക്ക് കറങ്ങാനൊന്നും പോകേണ്ടെന്നു വെച്ചു. നേരെ കുളക്കരയിലെ ഗസറ്റ് ഹൗസിലേക്ക് വിട്ടു .രണ്ട് ബെഡ് റൂമുകളും ഓപ്പൺ കിച്ചനും വലിയ ഹാളും, റീഡിംങ്ങ് റൂമുമൊക്കെ അടങ്ങുന്ന ഒരു മോഡേൺ ബാച്ചിലർ ഡോക്ക് ആയിരുന്നു അത്. രാമേട്ടൻ അവശ്യ സാധനങ്ങൾ എല്ലാം വാങ്ങി വെച്ചിട്ടുണ്ടായിരിന്നു
ഗസ്റ്റ്ഹൗസിന് തൊട്ടടുതന്നെയായിരുന്നു മമ്മദ് വിറ്റ പറമ്പും പുരയിടവും, നേരം 8 മണിയായി പെട്ടന്ന് കോളിംങ് ബെൽ അടിച്ചു. ഞാൻ പോയി വാതിൽ തുറന്നു, നൈറ്റി ഉടുത്ത് ഒരു താത്ത, “കണ്ണനല്ലേ ഞാൻ അസ്മിന, തൊട്ടടുത്ത വീട്ടിലാണ് താമസം രാമേട്ടൻ പറഞ്ഞില്ലേ?”
ഒരു നിമിഷത്തെ അന്ധാളിപ്പിൽ നിന്ന് മുക്തനായ ഞാൻ അവരെ അകത്തേക്ക് ക്ഷണിച്ചു ,അവർ അകത്ത് കടന്നു ” രാത്രിയിൽ എന്താ കഴിക്കാനുണ്ടാക്കേണ്ടത് കണ്ണന് ”

എന്നയാലും കുഴപ്പമില്ല ഇത്ത ഇന്ന് ഏതായാലും കഞ്ഞി മതി ഞാൻ പറഞ്ഞു
ഞങ്ങൾ കിച്ചണിലേക്ക് കടന്നു , താത്ത അരിയും സാധനങ്ങും എടുത്തു. –
“കണ്ണൻ അവിടെ പോയി ടിവി വെച്ചോ , ഭക്ഷണമായി കഴിഞ്ഞാൽ ഞാൻ വിളിക്കാം” അസ്മിനപറഞ്ഞു
കുഴപ്പമില്ല താത്ത ഞാൻ ഇവിടെ ഇരുന്നോളാം നമക്കെന്തങ്കിലും മിണ്ടിയും,പറഞ്ഞും ഇരിയ്ക്കാം കുറേ കാലമായി ആരോടെങ്കിലും എന്തെങ്കിലും സംസാരിച്ചിട്ട് , ഒറ്റയ്ക്കിരുന്ന് മടുത്തു തുടങ്ങി. “അതിനെന്താ കണ്ണാ ഞാനും അപ്പുറത്ത് ഒറ്റയ്ക്കല്ലേ ഏതായാലും എനിക്കൊരു കൂട്ടായി അസ്മിന ചെറുചിരിയോടെ പറഞ്ഞു.

ഞങ്ങൾ പെട്ടന്ന് തന്നെ കൂട്ടായി. അസ്മിന അമ്പലപ്പാറക്കാരിയായിരുന്നു.15-ാമത്തെ വയസ്സിൽ കല്യാണം കഴിഞ്ഞു. പൊന്നാനിക്കായിരുന്നു കെട്ടിച്ചു വിട്ടത് കല്യാണം കഴിഞ്ഞ് മൂന്നാം മാസം ഗൾഫിലേക്ക് പോയ കെട്ടിയവൻ പിന്നെ തിരിച്ച് വന്നില്ല .അയാൾക്ക് അവിടെ വേറെ ഭാര്യയും കുട്ടികളും ഉണ്ടെന്നാണ് പറഞ്ഞ് കേട്ടത് . 2 വർഷത്തിനുള്ളിൽ അയാൾ ഗൾഫിൽ നിന്ന് കത്തെഴുതി , അവിടുത്തെ മഹല്ല് കമ്മിറ്റിക്ക് .അസ്മിനയെ അയാൾ കത്തിലൂടെ മൊഴിചൊല്ലി.അങ്ങനെ ആ ബന്ധം എന്നെന്നേക്കുമായി അവസാനിച്ചു.
“താത്തയുടെ വീട്ടിൽ വേറെ ആരൊക്കെയുണ്ട് “? ഞാൻ ചോദിച്ചു
“പറയാൻ മാത്രം ബന്ധുക്കളൊന്നുമില്ല അങ്ങേരുടെ വീടിനടുത്തുള്ള റാഷിദ വക്കീലാണ് ഈ മമ്മദിക്കാന്റെ പുരയിടം വാങ്ങിയത് അവർ ഗൾഫിൽ വക്കീലാണ് . അങ്ങേരെന്നെ മൊഴിച്ചൊല്ലിയപ്പോൾ എനിക്ക് ഒരാശ്രയം തന്നത് റാഷിദയുടെ ഉമ്മയായിരുന്നു . അങ്ങിനെ ഞാനവരോടൊപ്പം കൂടി. ഇപ്പോൾ അവരെല്ലാവരും ഗൾഫിലാണ് ”

“ആ വീട്ടിൽ ഒറ്റയ്ക്കിരിക്കാൻ താത്തയ്ക്ക് പേടിയില്ലേ?”
“കണ്ണാ ഇതുവരേയും ഞാൻ ഒറ്റയ്ക്കാണ് ജീവിച്ചത്, എന്നാൽ സത്യം പറയട്ടെ നല്ല പേടിയുണ്ടായിരുന്നു . രാത്രി കിടക്കുമ്പോൾ ബെഡ്ഡിന് അടിയിൽ ഒരു വാക്കത്തിയും വെച്ചാണ് ഞാൻ ഉറങ്ങിയിരുന്നത്. ആകെയുണ്ടായിരുന്ന ഒരു സമാധാനം വീട് പുറത്താരുടേയും നോട്ടത്തിൽ പെട്ടന്ന് പെടില്ല എന്നുള്ളത് തന്നെയായിരുന്നു . ഇനി മുതൽ എനിക്ക് പേടിക്കാതെ ഉറങ്ങാമല്ലോ. തൊട്ടടുത്തു തന്നെ കണ്ണനില്ലേ.”
വേറെ കല്യാണം കഴിക്കാത്തതെന്താ? കണ്ണൻ ചോദിച്ചു
“യാ അള്ളാ ഈ ചെക്കന് ഇതെന്തൊക്കെ അറിയണം” താത്ത തലയിൽ കൈവച്ചു കൊണ്ട് പറഞ്ഞു .”
” പറ ഇത്ത ” കണ്ണൻ നിർബന്ധിച്ചു.
“കണ്ണാ എനിയ്ക്ക് ഇപ്പോൾ വയസ്സ് 38 ആയി, കൂടാതെ ആരോരും ഇല്ലാത്തവളും ഇതൊക്കെകണ്ടറിഞ്ഞ് ആരെങ്കിലും വന്നാൽ തന്നെ ഏതാണ്ട് 50 വയസ്സിനു മുകളിൽ പ്രായം വരുന്ന വല്ല കിളവന്മാരുമായിരിക്കും, എനിയ്ക്കൊന്നും വയ്യ ”
വർത്തമാനം പറഞ്ഞ് സമയം പോയതറിഞ്ഞില്ല കഞ്ഞി തയ്യാറായി, ഇത്ത ഡൈനിംങ്ങ് ടേബിളിൽ ഭക്ഷണം വിളമ്പി.
” ഇത്ത കഴിക്കുന്നില്ലേ, വാ നമുക്കൊരുമിച്ചിരുന്ന് കഴിക്കാം” ഞാൻ അസ്മിനയെ ക്ഷണിച്ചു
“വേണ്ട കണ്ണാ ഞാൻ കഴിച്ചിട്ടാ വന്നത് ഉച്ചയ്ക്ക് വെച്ച ചോറും കറികളും ബാക്കി ഉണ്ടായിരുന്നു ഞാൻ അത് വരുന്ന വഴിക്ക് കഴിച്ചു ”

ഞാൻ ഭക്ഷണം കഴിച്ചു തീർത്തു ,ഉമ്മറത്തേക്ക് പോയിരുന്നു. അസ്മിന അകത്ത് പാത്രങ്ങൾ കഴുകി വയ്ക്കുന്ന തിരക്കിലായിരുന്നു. ഞാൻ പതിയെ കുളക്കടവിലേക്ക് ഇറങ്ങി ഉമ്മറത്ത് നിന്ന് ആകെ 6 മീറ്റർ അകലെയായിരുന്നു കടവ്.കടവിലിരുന്ന് ഞാൻ കയ്യിലുണ്ടായിരുന്ന ഒരു സിഗരറ്റിന് തീ കൊടുത്തു. നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു , എവിടെയൊ മഴ പെയ്യുന്നുണ്ട് .

“ഇത്തരം ശീലങ്ങളൊക്കെ കയ്യിലുണ്ടല്ലേ?” പിന്നിൽ നിന്നും ചോദ്യമുയർന്നു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അസ്മിന
“അങ്ങനെയൊന്നുമില്ല ഇത്ത വല്ലപ്പോഴും വെറുതെ ഇരിക്കുമ്പോൾ … ” ഞാനൊരു ചമ്മലോടെ പറഞ്ഞു
” ഞാൻ അങ്ങോട്ട് വന്നോട്ടെ ” അസ്മിന ചോദിച്ചു
ഇതിനെന്തിനാണിത്താ അനുവാദം ചോദിക്കുന്നത് ഇങ്ങോട്ട് വാ ” ഞാൻ അവരെ ക്ഷണിച്ചു
“അതല്ല ഞാനൊരു അന്യമതക്കാരിയല്ലെ , ചിലപ്പോൾ അങ്ങോട്ടിറങ്ങിയാൽ കുളം അശുദ്ധമായാലോ?”
“എന്റെ ഇത്ത നിങ്ങൾ ഇത് ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്, ഇനി നാളെ മുതൽ രാവിലെ കുളി ഇവിടുന്നാക്കിയാൽ മതി , ഒന്നുമില്ലെങ്കിലും ആരെങ്കിലുമൊക്കെ കുളിക്കണ്ടേ അല്ലാതെ പിന്നെന്തിനാണ് ഇത്രയും വലിയൊരു കുളത്തിന്റെ ആവശ്യം”.
“എനിയ്ക്കും ആഗ്രഹമുണ്ട് കണ്ണാ എത്രക്കാലമായി ഒന്ന് നീന്തി കുളിച്ചിട്ട് ,എന്നാൽ ആരെങ്കിലും കണ്ടാലോ?”
ഇവിടെ എന്റെ സമ്മതമില്ലാതെ ആർക്കും പ്രവേശിക്കാനാവില്ല പറമ്പിനുചുറ്റു രണ്ടര മീറ്റർ ഉയരത്തിലാണ് മതില് കെട്ടിയിരിക്കുന്നത്, പിന്നെ ആകെയുള്ള വഴി പടിപ്പുര മാത്രമാ.അതാണെങ്കിൽ ഞാൻ രാവിലെയേ തുറക്കൂ .പിന്നെ അസ്മിന താത്തയുടെ വീട്ടിൽ നിന്നും ഇങ്ങോട്ട് വരാനുള്ള വഴി മാത്രമല്ലെയുള്ളൂ. ആ വഴിയിലൂടെ താത്തയല്ലാതെ വേറെയാരും വരാനും പോകുന്നില്ല.”
നേരം ഒൻപത് മണിയായി ഞാൻ ഇത്തയെ വീട്ടിൽ കൊണ്ടാക്കി തിരിച്ച് ഗസ്റ്റ്ഹൗസിലെത്തി കുറച്ച് നേരം ടിവി കണ്ടു. 10 മണിയോടെ ഉറങ്ങാൻ കിടന്നു.
കോളിംങ്ങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാനുണർന്നത് നേരം രാവിലെ ആറു മണിയായിരിക്കുന്നു . ചെന്ന് വാതിൽ തുറന്നപ്പോൾ അസ്മിന താത്ത, മൂപ്പത്തി കുളിക്കാനുള്ള തയ്യാറെടുപ്പിലാണ് വന്നിരിക്കുന്നത്.
” കണ്ണാ ഒന്നു വരുമോ എനിയ്ക്ക് ഒറ്റക്കിറങ്ങാനൊരു പേടി കുറേ കാലമായില്ലേ.°
അതിനെന്താ ഇത്ത, ഞാൻ വരാം ഒരു മിനിട്ട് നിൽക്ക് ”
ഞാൻ അകത്ത് പോയി ബ്രഷും പേസ്റ്റുമായി വന്നു, ഞങ്ങൾ ഒരുമിച്ച് കടവിലറങ്ങി
ഞാൻ മുകളിലെ കൽപ്പടവിലിരുന്ന് പല്ലു തേക്കാൻ തുടങ്ങി
ഇത്ത കുളത്തിലറങ്ങി കയ്യിലുണ്ടായിരുന്ന തുണികൾ പടവിൽ വെച്ചു , കാൽ ഉരച്ച് കഴുകുവാൻ തുടങ്ങി .
ഞാൻ കിഴക്കോട്ട് നോക്കി, സൂര്യൻ ഉദിച്ചു വരുന്നതേ ഉള്ളൂ, തുള്ളിമഞ്ഞ് വീണ പുൽക്കൊടികളും പൂക്കളും നല്ല അന്തരീക്ഷം

” ഉമ്മാ” …. എന്നൊരു നിലവിളിയും എന്തോ വെള്ളത്തിൽ വീഴുന്ന ശബ്ദവും കേട്ട് ഞാൻ ഞെട്ടിത്തിരിഞ്ഞ് നോക്കി . ഇത്ത വെള്ളത്തിൽ വീണ് മുങ്ങിയിരിക്കുന്നു. ഞാനും പിന്നാലെ ചാടി പെട്ടന്ന് തന്നെ ഇത്തയെ പൊക്കിയെടുത്ത് പടവിലോട്ട് നീന്തി.
“എന്തു പറ്റി ഇത്ത എന്തിനാ പേടിച്ചത് “

അസ്മിന ഒരു നിമിഷത്തെ അന്ധാളിപ്പിന് ശേഷം കൽപ്പടവിന്റെ വിടവിലേക്ക് കൈ ചൂണ്ടി. അവിടെ ഒരു ചെറിയ തവളയിരുപ്പുണ്ടായിരുന്നു .അതിനെ കണ്ടാണിത്ത പേടിച്ചത്.
പെട്ടന്നത് വെള്ളത്തിലേക്ക് ചാടി അസ്മിന പേടിച്ച് എന്നെ മുറുകെ കെട്ടിപ്പിടിച്ചു, തണുത്തവൾ വിറയ്ക്കുന്നുണ്ടായിരുന്നു.
“അയ്യേ ഇത്ര പേടിയാണോ, അതൊരു തവളയല്ലേ എന്നാലും എന്റെ ഇത്ത നിങ്ങൾ ശരിക്കൊരു പേടിക്കാരിയാണല്ലൊ” ഞാൻ അസ്മിനയെ കളിയാക്കി
“പോ അവിടുന്ന് ” ഇത്ത കെറുവിച്ച് കൊണ്ട് എന്നെ വെള്ളത്തിലോട്ട് തള്ളി .

കരയ്ക്ക് കയറാൻ നോക്കിയ ഇത്തയെ ഞാൻ പിന്നിൽ നിന്ന് വലിച്ചു, ഇത്ത വീണ്ടും വെള്ളത്തിൽ വീണു
“നിന്നെ ഞാൻ ശരിയാക്കിത്തരാം ” എന്ന് പറഞ്ഞ് ഇത്ത എന്റെ നേരെ ചിരിച്ചുക്കൊണ്ട് നീന്തി വന്നു. ഞാൻ ഒഴിഞ്ഞുമാറി എന്നാൽ ഇത്ത എന്നേയും കൊണ്ട് വെള്ളത്തിലോട്ട് മുങ്ങി.ഞാൻ പൊന്തിയപ്പോൾ ഇത്ത മാറി നിന്ന് ചിരിക്കുന്നു.” എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും ” ഇത്ത എളിയിൽ കൈ കുത്തിക്കൊണ്ട് പറഞ്ഞു. എനിക്കും വാശിയായി. ഞാൻ ഇത്തയെ ഒറ്റ ചാട്ടത്തിന് കയ്യിലൊതുക്കി, പിടിത്തം കിട്ടിയത് അരക്കെട്ടിലായിരുന്നു – ആ പിടിവലിയിലൊടുവിൽ, “ക്ടിൻ “”. എന്നൊരു ശബ്ദം കേട്ടു ഞാൻ ഇത്തയെ നിലത്ത് നിർത്തി.
“എന്റെ റബ്ബേ ചെക്കൻ അരഞ്ഞാണം പൊട്ടിച്ചല്ലോ” ഇത്ത മുഖത്ത് കൃത്രിമ ഗൗരവം വരുത്തി പറഞ്ഞു
“സോറി ഇത്ത ഞാൻ അറിയാതെ — ഞാൻ ശരിയാക്കിത്തരാം അതിങ്ങ് തന്നേക്ക് ” ഞാൻ വിക്കി വിക്കി പറഞ്ഞു.
ഇത്ത എന്റെ നേരെ ദേഷ്യത്തോടെ നോക്കി ,ഞാനാണെങ്കിൽ പേടിച്ച് വിറച്ച് എന്തു ചെയ്യും എന്നറിയാതെ തല താഴ്ത്തി നിന്നു.പതിയെ ഇത്ത എന്റെ അരികിലേക്ക് വന്നു എന്റെ താടി ഉയർത്തി കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു.
” ഇത്രയേ ഉള്ളൂ എന്റെ കണ്ണൻ ചെക്കന്റെ ധൈര്യം , കുഴപ്പമില്ല നീ ടൗണിൽ പോകുമ്പോൾ നേരെയാക്കി കൊണ്ടു വന്നാൽ മതി”.
എനിയ്ക്ക് സമാധാനമായി. ഞാൻ കുളപ്പുരിയിലേക്ക് പോയി തോർത്ത് എടുത്തു കൊണ്ടു വന്നു. നന്നഞ്ഞ വസ്ത്രങ്ങൾ പടവിലിട്ടു, വെള്ളത്തിലറങ്ങി. ഇത്ത അപ്പോഴേക്കും മുലക്കച്ചക്കെട്ടി വെള്ളത്തിലിറങ്ങി കരയിൽ കയറിയിരുന്നു.

അപ്പോഴാണ് ഞാൻ അവരെ ശെരിക്കും ശ്രദ്ധിക്കുന്നത്, അരക്കെട്ടിന് താഴോട്ട് നീണ്ടു കിടക്കുന്ന നല്ല ഉള്ളുള്ള കറുത്ത മുടി. ഒരുടവും തട്ടാത്ത മാറിടങ്ങൾ അതിന്റെ കണ്ണികൾ തണുപ്പിൽ കല്ലിച്ചുനിന്നിരുന്നു. നല്ല ഷൈയ്പ്പൊത്ത അരക്കെട്ടും, വയറും, നല്ല വീണക്കുടം പോലത്തെ ചന്തികൾ ,കൊഴുത്ത കണങ്കാല്ലുകൾ .മനസ്സ് കൈവിട്ട് പോകുന്ന അവസ്ഥ വന്നപ്പോൾ ഞാൻ വെള്ളത്തിലേക്കെടുത്ത് ചാടി. ഒന്നു മുങ്ങി നിവർന്നു.
ഇത്ത പതിയെ വെള്ളത്തിലേക്കിറങ്ങി എന്റെ അടുത്തേക്ക് വന്നു. ” ഇത് എന്ത് ശരീരമാ കണ്ണാ നീ ജിമ്മിൽ പോയിട്ടുണ്ടായിരുന്നോ”. ഇത്ത എന്റെ മാറിടത്തിലൂടെ കയ്യോടിച്ചു കൊണ്ട് ചോദിച്ചു. “എന്താ നിന്റെ കയ്യിന്റേയും തോളിന്റേയും വണ്ണം വല്ല ഇരുമ്പു കഷ്ണം പോലെയുണ്ട് നീയ്” .
എന്റെ മറുപടി ഞാനൊരു പുഞ്ചിരിയിലൊത്തുക്കി.

വൈകാതെ ഞങ്ങൾ കുളി കഴിഞ്ഞ് കഴിഞ്ഞ് കയറി . ഈറൻ മാറ്റുമ്പോൾ ഇത്ത എനിക്ക് പുറം തിരിഞ്ഞ് നിന്ന് മുലക്കച്ച നിവർത്തി അരയിൽ ഞാന്ന് കിടന്ന അരഞ്ഞാണം പതിയെ ഊരിയെടുത്തു. വസ്ത്രം മാറ്റി അസ്മിന അരഞ്ഞാണം എന്നെ ഏൽപ്പിച്ചു.കാലപ്പഴക്കം വന്ന് ക്ലാവ് പിടിക്കാറായ ഒരു വെള്ളി അരഞ്ഞാണമായിരുന്നു അത്. പലയിടത്തും കണ്ണികൾ നൂലുകൊണ്ട് ബന്ധിപ്പിച്ചിരുന്നു.
പാവം ജീവിക്കുന്നതോ മറ്റൊരാളുടെ കാരുണ്യത്തിൽ അവർക്കി തെല്ലാം സ്വർണ്ണത്തേക്കാൾ മൂല്യമുള്ളതാകും. 8 മണി ആയപ്പോഴേക്കും അസ്മിന ഭക്ഷണം തയ്യാറാക്കി വെച്ചിരുന്നു. നല്ല ദോശയും തേങ്ങാ ചമ്മന്തിയും കൂട്ടി ഭക്ഷണം കഴിച്ചു
” ഞാൻ അപ്പുറത്തോട്ട് ചെല്ലട്ടെ അടിച്ചുവാരി തുടച്ചതിനു ശേഷം വരാം ” അസ്മിന പറഞ്ഞു
“ശരി ഇത്ത ഞാൻ പറമ്പിലോട്ട് ചെല്ലട്ടെ അവിടെ പണിക്കാർ വന്നിട്ടുണ്ടാകും” വീട് പൂട്ടി ഞാൻ പറമ്പിലേക്ക് ചെന്നു പത്തോളം പണിക്കാരുണ്ടായിരുന്നു . ഇരുപതേക്കർ പറമ്പിലെ കാടുവെട്ടാൻ തന്നെ 4 പേരെ രാമേട്ടൻ വേറെ ഏൽപ്പിച്ചിട്ടുണ്ടായിരുന്നു. പറമ്പിനടുത്തുള്ള ചായ്പിൽ അവർക്കുള്ള ഭക്ഷണ സാധനങ്ങളും രാമേട്ടൻ വാങ്ങി വെച്ചിരുന്നു.

പതിനൊന്ന് മണിക്ക് പണിക്കാർ ഭക്ഷണം കഴിക്കാൻ കയറി. അന്നേരം ഞാൻ തറവാട്ടിലെ കാർ ഷെഡിനകത്തു നിന്നും ബൈക്കെടുത്ത് പുറത്തിറങ്ങി. ടൗണിൽ ഒന്നു പോകണം. കുറച്ച് സുഹൃത്തുക്കളേയും കാണാനുണ്ടായിരുന്നു. ഇത്തയുടെ അരഞ്ഞാണവും കയ്യിൽ കരുതി.
ടൗണിൽ എന്റെ ബാല്യക്കാല സുഹൃത്തും സഹപാഠിയുമായിരുന്ന മൂത്തേടത്ത് അനന്തൻ ഒരു ജ്വല്ലറി നടത്തുന്നുണ്ട്. അവനെ പോയി കണ്ടു.
“കണ്ണാ നീ എപ്പോൾ എത്തിയെടാ, നീ ആളാകെ മാറിപ്പോയി ” അനന്തൻ എന്നെ ഓടി വന്ന് കെട്ടിപ്പിടിച്ചു. ” നിന്റെ പഠിത്തമൊക്കെ കഴിഞ്ഞോ, ഇനിയെന്താ പരിപാടി “?
” അനന്താ എനിയ്ക്ക് പറയാൻ ഒരവസരം താ, ഒറ്റയടിക്ക് എല്ലാത്തിനുമുള്ള ഉത്തരം പറയാൻ പറ്റില്ലെടാ ” ഞാൻ ചെറുചിരിയോടെ പറഞ്ഞു
” നീ അകത്തേക്ക് വാ ” അനന്തൻ എന്റെ കൈ പിടിച്ച് കടയിലോട്ട് കയറി
രണ്ടു വർഷത്തെ ഒരു വിധം കാര്യങ്ങൾ 2 മണിക്കൂറിനകം ഞങ്ങൾ പങ്കുവെച്ചു. അവനോട് യാത്ര പറഞ്ഞ് ഇറങ്ങാൻ നേരമാണ് ഇത്തയുടെ അരഞ്ഞാണത്തിന്റെ കാര്യം എനിക്കോർമ്മ വന്നത്..

” അനന്താ ഈ സാധനം നേരെയാക്കാൻ പറ്റുമോ എന്ന് നോക്കിക്കേ”
അനന്തൻ അത് വാങ്ങി പരിശോദിച്ചു ,”ഇതാരുടേതാ കണ്ണാ, ” ” തറവാട്ടിൽ പണിക്ക് വരുന്ന സ്ത്രീയുടേതാണെന്നും ഞാൻ ടൗണിലേക്ക് വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ ശരിയാക്കാൻ തന്നതാണെന്നും മാത്രം പറഞ്ഞു. “ഇതെന്താ സാധനം” അറിയാത്ത ഭാവത്തിൽ ഞാൻ അനന്തുവിനോട് ചോദിച്ചു.
“കണ്ണാ ഇത് അരഞ്ഞാണമാണ് എത്രയോ കാലപ്പഴക്കമുണ്ടിതിന്, ഏതായാലും നേരെയാക്കാൻ പറ്റില്ല. കൂടാതെ സാധനം വില കുറഞ്ഞ വെള്ളിയിലുമാണ് ഉണ്ടാക്കിയിരിക്കുന്നത്.” എന്നാൽ ശരി ഞാൻ അരഞ്ഞാണം തിരികെ വാങ്ങിച്ചു. അവനോട് യാത്ര പറഞ്ഞിറങ്ങി.

പാവം ഇത്തയുടെ ആകെയുണ്ടായിരുന്ന ആഭരണവും ഞാൻ കാരണം കേടു വന്നല്ലോ എന്ന ചിന്ത എന്റെ മനസ്സിനെ അലട്ടി. ഏതായാലും പുതിയൊരെണ്ണം വാങ്ങിക്കൊടുക്കാം. ബൈക്ക് നേരെ ഷൊർണ്ണൂരിലോട്ട് വിട്ടു. അവിടുത്തെ കീർത്തന ജ്വല്ലറിയൽ നിന്നും പുതിയ മോഡലിലുള്ള ബലമുള്ള നല്ലൊരു അരഞ്ഞാണം വാങ്ങി.
ഉച്ചയ്ക്ക് പുറത്ത് നിന്ന് ഭക്ഷണം കഴിച്ചു. രണ്ട് മണിയോടെ തിരിച്ച് വീട്ടിലെത്തി. ഒന്നുറങ്ങിയെണീറ്റ് വൈകീട്ടുള്ള ചായയും കുടിച്ച് നേരെ പറമ്പിലേക്ക് ചെന്നു. ഏകദേശം പകുതിയോളം സ്ഥലങ്ങൾ പണിക്കാർ വെട്ടിത്തളിച്ചിട്ടുണ്ടായിരുന്നു.അവർ അന്നത്തെ പണിമതിയാക്കി,കൂലിയും വാങ്ങി പോയി. സന്ധ്യ ആയപ്പോഴേക്കും വിളക്ക് കത്തിച്ച് തറവാടും പടിപ്പുരയും അടച്ച് ഞാൻ ഗസ്റ്റ് ഹൗസിലേക്ക് ചെന്നു. ആകാശം ഇരുണ്ടു മൂടിയിരുന്നു മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നോണം ചെറുതായി ഇടിവാൾ മിന്നാൻ തുടങ്ങിയിരുന്നു
ഇത്ത എന്നേയും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. അത്താഴം ഒരുക്കി വെച്ചിരുന്നു. പതിവിന് വിപരീതമായി അസ്മിന സാരിയാണ് ഉടുത്തിരുന്നത്. ഞങ്ങൾ അകത്ത് കയറി വാതിൽ അടച്ചു. കുറച്ച് നേരം ടി.വി കണ്ടിരുന്നു.
” ഇത്ത ഇന്നിവിടെ കൂടാം എന്തായാലും നമ്മൾ രണ്ട് വീട്ടിലും ഒറ്റയ്ക്കിരിക്കണ്ടേ” ഞാൻ പറഞ്ഞു
ഇത്ത: “കണ്ണാ അതിന് ഞാൻ മാറ്റിയുടുക്കാൻ ഒന്നും കൊണ്ടു വന്നിട്ടില്ല”
ഞാൻ: “അതിനകത്ത് എന്റെ മുണ്ടുകൾ ഇഷ്ട്ടം പോലെയുണ്ട് ഒരു രാത്രിക്കല്ലേ ,ഇത്ത അടുത്തോ ”
ഇത്ത: എന്നാൽ ശരി, നീ അപ്പുറത്തെ വീട്ടിലെ ലൈറ്റ് ഓഫാക്കി വരാമോ? ഞാൻ അപ്പോഴേക്കും ഭക്ഷണം എടുത്തു വയ്ക്കാം

“ശരി ഇത്തെ” ഞാൻ ഒരു ടോർച്ചുമെടുത്ത് ഇത്തയുടെ വീട്ടിൽ പോയി പുറത്ത് കത്തിച്ചു വെച്ചിരുന്ന ലൈറ്റ് ഓഫാക്കി തിരിച്ച് പോന്നു.
അപ്പോഴേക്കും ഇത്ത അത്താഴം വിളമ്പിയിരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഞാൻ ആലോചിച്ചു ഇത്തയെന്താ അരഞ്ഞാണത്തെ പറ്റി ചോദിക്കാത്തത്. ഏതായാലു ഭക്ഷണം കഴിച്ച് കഴിഞ്ഞതിനു ശേഷം പറയാം
ഭക്ഷണം കഴിച്ച് പാത്രങ്ങൾ കഴുകി വെക്കാൻ ഞാൻ ഇത്തയെ സഹായിച്ചു. എല്ലാം ഒതുക്കി വെച്ച് ലൈറ്റ് ഓഫാക്കി ,ഞങ്ങൾ ഹാളിലേക്ക് വന്നു.
കുറച്ച് സമയം ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചിരുന്നു. ഏകദേശം 8:30 ആയപ്പോൾ ഇത്ത പറഞ്ഞു “കണ്ണാ ഭയങ്കര ചൂട് ഞാൻ ഒന്നു മേൽ കഴുകി വരാം”. അവർ വീടിന്റെ വാതിൽ അടച്ചു.
“ഒരു മിനുട്ട്, ഇത്താ ഇങ്ങടെ പഴയ അരഞ്ഞാണം നേരെയാക്കാൻ പറ്റില്ല.” ഞാൻ അത് അവർക്ക് കൈമാറി
ഒരു നിമിഷം ഇത്ത അതിലേക്ക് നോക്കി എന്നിട്ട് മുഖത്തൊക്ക ചിരി വരുത്തി പറഞ്ഞു “അത് കാര്യമാക്കേണ്ട കണ്ണാ എന്തായാലു ഇത്ര കാലം നിന്നില്ലേ അതുമതി”
ഇങ്ങനെ പറയുമ്പോഴും ഇത്തയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. ഞാൻ മെല്ലെ ഇത്തയുടെ അടുത്തെത്തി . “സോറി ഇത്ത, ഇത്തയെ വിഷമിപ്പിച്ചതിന്, ഒരു മിനിട്ട് കണ്ണടച്ചേ” ഇത്ത: “എന്തിനാ കണ്ണാ ”
ഞാൻ: “ഹ…… കണ്ണടയ്ക്ക് ”
:ഈ ചെക്കന്റെ ഒരു കാര്യം’ എന്ന് പറഞ്ഞ് ഇത്ത കണ്ണുകൾ അടച്ചു. ഞാൻ അവർക്ക് വേണ്ടി വാങ്ങിയ അരഞ്ഞാണം അവരുടെ കയ്യിൽ വെച്ചു ” ഇനി കണ്ണ് തുറന്നോ “ Continue…



24540cookie-checkഈ സാധനം നേരെയാക്കാൻ പറ്റുമോ എന്ന് നോക്കിക്കേ 1