അരളിപുണ്ടൻ – Part 5

…yes… I love you dear sree…. “
ഏറ്റവും പിൻനിരയിൽ ഇരുന്ന ഞാൻ കസേര തട്ടിത്തെറുപ്പിച്ച് എഴുന്നേറ്റ് വേദിയിലേക്ക് നടന്നടുക്കുമ്പോൾ സദസ്സ് മുഴുവൻ കരഘോഷങ്ങളോടെ എന്നെ വരവേറ്റു. രണ്ടടി പൊക്കത്തിലുള്ള സ്റ്റേജിലേക്ക് ചാടി കയറിയ എന്റെ കൈ ചെന്നുപതിച്ചത് തുഷാരയുടെ കവിളിലാണ്. ജീവിതത്തിൽ ഇതുവരെ ഒരു പെണ്ണിനേയും അറിഞ്ഞുകൊണ്ട് നോവിച്ചിട്ടില്ലാത്ത എന്റെ കൈ തുഷാരയുടെ കവിളിൽ ആദ്യമായി പതിഞ്ഞു. കൈയ്യടികളോടെ എന്റെ വരവ് ആസ്വദിച്ച സദസ്സ് പെട്ടെന്ന് ശാന്തമായി. ഒരു മൊട്ടുസൂചി വീണാൽ പോലും കേൾക്കുന്ന അത്രയും നിശബ്ദതയിൽ സദസ്സ് മുഴുവൻ അമ്പരന്നുനിന്നു…

അരളിപുണ്ടൻ – Part 4→

: അതെ, നീ പറഞ്ഞത് തന്നെയാണ് ശ്രീലാൽ. ചാരം. പക്ഷെ ചാരമാണെന്ന് കരുതി കയ്യിടുമ്പോൾ സൂക്ഷിക്കണം, കെടാത്ത കനലുണ്ടെങ്കിൽ കൈപൊള്ളും. ഇനി നീ കണ്ടോ ഫീനിക്സ് പക്ഷിയെപ്പോലെ ഞാൻ പറന്നുയരും…

നിറ കണ്ണുകളോടെ വേദിയിൽ നിന്നും പുറത്തേക്കിറങ്ങി ഓടിയ തുഷാരയെ നോക്കികൊണ്ട് മനസ്സിൽ ചെറുപുഞ്ചിരിയുമായി ഞാൻ പഴയ ശ്രീലാലായി പുറത്തേക്ക് നടന്നു നീങ്ങി….

………(തുടർന്ന് വായിക്കുക)………

ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകാൻ ഒരുങ്ങുമ്പോൾ എനിക്ക് മുന്നിലൂടെ പോയ കാറിന്റെ പുറകിലെ സീറ്റിൽ ഇരുന്നുകൊണ്ട് കലങ്ങിയ കണ്ണുകളുമായി എന്നെ നോക്കുന്ന തുഷാരയെ ഞാൻ ശ്രദ്ധിച്ചു. എന്റെ നോട്ടം അവളിലേക്കാണെന്ന് മനസിലാക്കിയ തുഷാര പുറകിലെ ഗ്ലാസ്സിലൂടെ എന്നെ നോക്കി കൈകൂപ്പി കാണിച്ചുകൊണ്ട് ദൂരേയ്ക്ക് മാഞ്ഞു.

അവളുടെ നിഷ്കളങ്കമായ നോട്ടം കാണുമ്പോൾ സ്റ്റേജിൽ എല്ലാവരുടെയും മുന്നിൽ വച്ച് പറഞ്ഞ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. കണ്ണുകളിൽ തുഷാരയുടെ കലങ്ങിയ കണ്ണുമായി കൂപ്പുകൈയോടെ നിൽക്കുന്ന രൂപം മായുന്നില്ല. വീട്ടിലെത്തി അമ്മയോടും ലെച്ചുവോടും കാര്യങ്ങൾ തുറന്ന് പറയുന്നവരെ എന്തോ ഒരു തരം മാനസികാവസ്ഥ ആയിരുന്നു എന്റേത്. അത്രയും പേരുടെ മുന്നിൽവച്ച് അടിച്ചത് ശരിയായില്ല എന്നുകൂടി അമ്മ പറഞ്ഞപ്പോൾ സത്യത്തിൽ തുഷാരയേക്കാൾ തകർന്നുപോയത് ഞാനാണ്. അമ്മയെന്നെ അടിച്ചിരുന്നെങ്കിൽ എനിക്ക് നോവില്ലായിരുന്നു, പക്ഷെ അമ്മയുടെ മൂർച്ചയേറിയ വാക്കുകൾ എന്നെ വല്ലാതെ മുറിവേൽപ്പിച്ചു. അച്ഛന്റെ മരണശേഷം അമ്മയ്ക്ക് ഇതുവരെ എന്നെ തിരുത്തേണ്ടി വന്നിട്ടില്ല. അത്രയും പക്വതയോടെ ഞാൻ കാര്യങ്ങൾ ചെയ്തിരുന്നു എന്നുവേണം പറയാൻ. അതുകൊണ്ടുതന്നെ അമ്മയുടെ വാക്കുകൾ എന്നെ ശരിക്കും വേദനിപ്പിച്ചു. അവൾക്കുനേരെ കൈയ്യോങ്ങിയപ്പോൾ യുദ്ധം ജയിച്ച പ്രതീതിയായിരുന്നു എന്റെ മനസ്സിൽ. പക്ഷെ തന്റേടിയായ തുഷാര കരഞ്ഞുകൊണ്ട് ഒരു സദസ്സിന് മുന്നിലൂടെ ഇറങ്ങിപ്പോയതിന്റെ ആഴം അമ്മയുടെ വാക്കുകളിൽ നിന്നാണ് ഞാൻ മനസിലാക്കിയത്.
ഒരാണിനു മുന്നിൽ കൈകൂപ്പി നിൽക്കുന്ന പെണ്ണിന്റെ രൂപം എന്നെ അസ്വസ്ഥനാക്കി. അങ്ങനെ ഒരാളുടെ മുന്നിലും കൈകൂപ്പി നിൽക്കാനുള്ള അവസ്ഥ ഒരാൾക്കും വരാൻ പാടില്ല. എന്തോ… തുഷാരയുടെ രൂപം എന്നെ വല്ലാതെ വേദനിപ്പിച്ചു. അവളോട് ദേഷ്യമുണ്ടായിരുന്നു. എങ്ങനെയും തകർക്കണം എന്ന് ആഗ്രഹിച്ചിരുന്നു പക്ഷെ സ്വയം തോറ്റുപിന്മാറി എനിക്കുമുന്നിൽ തൊഴുകൈയ്യോടെ നിന്ന അവളെ അടിച്ചത് ഒട്ടും ശരിയായില്ല എന്ന് ഇപ്പോഴാണ് എന്റെ മനസ് പറയുന്നത്. ആ ഒരു നിമിഷത്തെ ചോരത്തിളപ്പിൽ ഞാൻ ചെയ്ത തെറ്റിനെയോർത്ത് ഞാൻ എന്റെ കൈകളെ ശപിച്ചു. മനസുകൊണ്ട് ഒരായിരംതവണ അവളൂടെ കാൽക്കൽ ഞാൻ വീണുകഴിഞ്ഞു.

രാത്രി പതിവുപോലെ ലെച്ചു എന്റെ അരികിൽ വന്ന് കിടന്നെകിലും എനിക്ക് അവളെ ഫേസ് ചെയ്യാൻ പോലും മടിയായി. ഞാൻ തല്ലിയത് തുഷാരയെന്ന വ്യക്തിയെ അല്ല മറിച്ച് സ്ത്രീത്വത്തെ ആകെയാണെന്ന ചിന്ത എന്റെ മനസിലെ അലട്ടി. ആണിന്റെ കൈക്കരുത്ത് കാട്ടാനുള്ള പാഴ്വസ്തുവല്ല സ്ത്രീയെന്ന് വീണ്ടും വീണ്ടും മനസ് എന്നെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. ഒരു സ്ത്രീയെ അപമാനിക്കുന്നതിലൂടെ ഞാൻ എന്റെ അമ്മയുൾപ്പെടുന്ന ഒരു വർഗ്ഗത്തെത്തന്നെ അപമാനിക്കുകയാണ് ചെയ്തതെന്ന തിരിച്ചറിവ് മനസിനെ പ്രക്ഷുബ്ദമാക്കി.

: ശ്രീകുട്ടാ… ഇങ്ങോട്ട് നോക്കിയേ, മോന് വിഷമായോ

: ലെച്ചു… പറ്റിപ്പോയി. ചത്തുകിടന്ന എനിക്ക് ഒരവസരം കിട്ടിയപ്പോൾ ഞാൻ അറിയാതെ ചെയ്തുപോയി. പക്ഷെ ഞാൻ ഒരിക്കലും കരുതിയില്ല തുഷാരയെപ്പോലൊരു പെണ്ണ് ഇത്രയും സങ്കടപെടുമെന്ന്. കരഞ്ഞുകൊണ്ട് തൊഴുകൈയ്യോടെ എന്നെനോക്കിയ അവളുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല.

: അയ്യേ… കണ്ണൊക്കെ നിറഞ്ഞോ. ഇത്രയേ ഉള്ളായിരുന്നോ നിന്റെ വാശി. മതി കണ്ണ് തുടച്ചേ. അവൾ കാരണം നീ അനുഭവിച്ച ടെൻഷൻ എത്രയാണെന്ന് ആരേക്കാളും കൂടുതൽ അറിയുന്നത് എനിക്കല്ലേ. അതുകൊണ്ട് എന്റെ ശ്രീക്കുട്ടൻ ഇത്രയെങ്കിലും ചെയ്യണ്ടേ. പക്ഷെ ഒരു തെറ്റ് പറ്റിപ്പോയി, ഇന്ന് അത്രയും പേരുടെ മുന്നിൽവച്ച് അടിക്കരുതായിരുന്നു. മതി കണ്ണൊക്കെ തുടച്ച് ഉഷാറായേ..

: എന്നാലും അത്രയുംപേരുടെ മുന്നിൽവച്ച്…. എനിക്കെങ്ങാൻ ആണ് ഇങ്ങനൊരു അനുഭവം ഉണ്ടായതെങ്കിൽ ഞാൻ ചിലപ്പോ പോയി ചത്തേനെ..

: അതൊന്നും കുഴപ്പമില്ല…. ഇന്നത്തെ അടി അവളുടെ ചോദ്യത്തിനുള്ള മറുപടിയായായി കാണണ്ട… ചോദ്യം ഇപ്പോഴും ബാക്കിയാണ് അതിന് നല്ലൊരു ഉത്തരം കൊടുത്താൽ മതി..
: എന്ത് ചോദ്യം…

: ഡാ പൊട്ടാ… ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുമോന്ന് ചോദിച്ചില്ലേ

: ഓഹ് പിന്നേ…. എനിക്ക് അവളോട് അൽപ്പം സഹതാപം തോന്നിയെന്നല്ലാതെ അതിന് വേറെ അർത്ഥങ്ങളൊന്നുമില്ല. നീ കലക്കവെള്ളത്തിൽ മീൻപിടിക്കല്ലേ…

: എന്റെ ശ്രീ… അവളെ ആൾക്കാരുടെ മുന്നിൽ ഇത്രയും അപമാനിച്ചപ്പോ നിന്റെ മനസ് നൊന്തില്ലേ..നീ ഇപ്പൊ കടന്നുപോകുന്ന ഇതേ അവസ്ഥയായിരിക്കില്ലേ തുഷാരയ്ക്ക് ഇത്രയും കാലം ഉണ്ടായത്, കാരണം അവൾ എന്നും നിന്നെ താഴ്ത്തികെട്ടാനല്ലേ നോക്കിയത്. അന്നൊക്കെ അവളുടെ മനസ്സിൽ നിന്നോടും സഹതാപം തോന്നിക്കാണില്ലേ, സഹതാപം പതുക്കെ ഇഷ്ടമായി. അത്രേ ഉള്ളു..

: ഹേയ്.. അതിനൊന്നും ചാൻസില്ല. ഇന്ന് സ്റ്റേജിൽ വന്ന് പറഞ്ഞതൊക്കെ ചുമ്മാതാ. ഞാനത് കാര്യമാക്കിയിട്ടില്ല. പക്ഷെ തല്ലിയതിൽ എനിക്ക് ഇപ്പൊ ദുഖമുണ്ട്.

: നീ ചൂടാവില്ലെങ്കിൽ ഞാനൊരു കാര്യം പറയാം. ഇത്രയും കാലം പരസ്പരം വഴക്കിട്ട് നടന്നത് തന്നെയാണ് നിങ്ങളുടെ പ്രണയം. ഒരവസരത്തിൽ നീ തീർത്തും മാറിയപ്പോൾ തകർന്നത് നിങ്ങളുടെ ഇടയിൽ ഉണ്ടായ പ്രണയമാണ്. ഇപ്പൊ വീണ്ടും ഒന്നിക്കാനുള്ള അവസരമാണ് തുഷാരയായിട്ട് നിനക്കുമുന്നിൽ വച്ചുനീട്ടിയത്. അതുകൊണ്ട് വാശിയൊക്കെ മറന്ന് ശ്രീക്കുട്ടൻ അവളോട് മിണ്ടണം..

: പ്രേമിക്കാനോ…. അതൊന്നും പറ്റില്ല. നാളെ ഞാൻ ഒരു സോറി പറയും. അല്ലാതെ കമ്പനിയാവാൻ ഒന്നും എന്നെക്കിട്ടില്ല. ഇനി അവളെന്നോട് മിണ്ടാനൊന്നും വരില്ല നീ നോക്കിക്കോ…

: ഡാ… ഇത്രയും ആൾക്കാരുടെ മുന്നിൽവച്ച് തന്റെ ഇഷ്ടം തുറന്നുപറയാൻ കാണിച്ച ആ ധൈര്യം ഇല്ലേ… അവിടെയാണ് തുഷാര വേറിട്ടുനിൽക്കുന്നത്. അവൾ സ്വയം പറഞ്ഞതല്ലേ അഹങ്കാരിയായ തുഷാരയെ മാറ്റിയെടുത്ത ആളോടുള്ള ആരാധനയാണ് ഈ ഇഷ്ടമെന്ന്. നിന്റെ സന്തോഷങ്ങൾ അവൾ കാരണം കുഴിച്ചുമൂടിയപ്പോൾ മനംനൊന്ത് സ്വയം മാറി നിനക്കുവേണ്ടി ജീവിക്കാൻ തയ്യാറായവളല്ലേ.. വർഷങ്ങളോളം നിന്നെ സ്നേഹിച്ച മീര മനസിലാക്കിയിട്ടുണ്ടാവുമോ നിന്നെ ഇതുപോലെ.

: ലെച്ചു…. നീ..

: ശ്രീ കുട്ടാ… നീ സ്നേഹിക്കുന്നവളെയല്ല നിന്നെ സ്നേഹിക്കുന്നവളെയാ കൂടെ കൂട്ടേണ്ടത്. അങ്ങനെ പരസ്പരം സ്നേഹിക്കുന്നവർ ഒന്നിക്കുമ്പോഴാണ് യഥാർത്ഥ ദാമ്പത്യം ഉണ്ടാവുന്നത്..

: ഒക്കെ ശരിയാണ്… മതി നീ എന്നെയിങ്ങനെ കുഴപ്പിക്കല്ലേ. കിടക്കാം. എനിക്ക് ഒരു മൂഡില്ല.
***********

ഇതേസമയം തുഷാരയുടെ വീട്ടിൽ….

കരഞ്ഞു കലങ്ങിയ കണ്ണുമായി കമ്പ്യൂട്ടറിൽ ശ്രീലാലിന്റെ ഫോട്ടോ നോക്കിയിരിക്കുന്ന തുഷാരയെ സമാധാനിക്കാൻ ഇന്ദിര പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഒരു രക്ഷയുമില്ല. രാജീവൻ മുറിയിലേക്ക് കടന്നു വന്ന ഉടനെ തുഷാര കണ്ണുകൾ തുടച്ചുകൊണ്ട് സ്ക്രീൻ മിനിമൈസ് ചെയ്തു. കാരണം അവൾക്കറിയാം രാജീവന്റെ ബുദ്ധിയിൽ ആദ്യം തെളിയുക ഗുണ്ടായിസമാണെന്ന്. തന്റെ മകൾ ഇതുവരെ ഒരു കാര്യത്തിന് വേണ്ടിയും ഇതുപോലെ വിഷമിച്ചിരിക്കുന്നത് കണ്ടിട്ടില്ലാത്ത രാജീവന്റെ മുഖം വാടി…

: മോളെ… അച്ഛൻ വരാം നാളെ കോളേജിൽ. എന്റെ മോളെ തല്ലാൻ മാത്രം ധൈര്യമുള്ള ആളാരാണെന്ന് എനിക്കറിയണല്ലോ

: എന്തിന്… അച്ഛന്റെ മോള് വായിൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞതിന് ആ പാവം എന്തുപിഴച്ചു. പണ്ടേ കിട്ടേണ്ടതായിരുന്നു, ഇത്തിരി വൈകിപ്പോയി അല്ലാതെ എനിക്ക് ആളോട് ദേഷ്യമൊന്നുമില്ല..

: എന്തെങ്കിലും പറഞ്ഞെന്നുവച്ച് അവൻ അടിക്കുകയാണോ വേണ്ടത്.. നീ അവന്റെ ഡീറ്റെയിൽസ് പറ, അവനേക്കാൾ കൈക്കരുത്ത് നമുക്ക് ഉണ്ടോന്ന് നോക്കാലോ… അവനിനി കൈകൊണ്ട് ചോറുവാരി തിന്നില്ല…

തുഷാര ചാടിയെണീറ്റ് അച്ഛന്റെ നേരെ തിരിഞ്ഞു. അവളുടെ കണ്ണുകളിലെ തീ കണ്ട രാജീവൻ ഒരടി പിന്നിലേക്ക് മാറി നിന്നു.. കാരണം രാജീവന് നന്നായറിയാം തുഷാരയെ. അച്ഛനാണെന്നൊന്നും നോക്കില്ല കയ്യിൽകിട്ടിയത് വച്ച് ചിലപ്പോ തലയടിച്ച് പൊട്ടിക്കും…

: ആ കയ്യിലെങ്ങാൻ തൊട്ടാൽ… അച്ഛനാണെന്നൊന്നും നോക്കില്ല, കൈ ഞാൻ തല്ലിയൊടിക്കും… എന്നെ തല്ലാൻ അധികാരമുള്ള ആളുതന്നെയാ തല്ലിയത്. അച്ഛൻ വെറുതേ ഗുണ്ടായിസം കാണിക്കാൻ അങ്ങോട്ട് പോണ്ട…സമയമാവുമ്പോ ഞാൻ പറയും, ഞങ്ങളെ കെട്ടിച്ചുവിട്ടാൽ മതി…

: അവനെക്കൊണ്ട് നിന്നെ കെട്ടിക്കാനോ…. നടന്നതുതന്നെ. ആ വെള്ളം മോള് വാങ്ങിവച്ചോ..നല്ല ഉശിരൻ ചെറുക്കനെ ഞാൻ കണ്ടെത്തും, മോള് കഴുത്തുനീട്ടികൊടുത്താൽ മതി..കേട്ടല്ലോ

: ഹും… നടന്നതുതന്നെ…

: നീ മാത്രം ഇഷ്ടപെട്ടാൽ മതിയോ…അവന് നിന്നെക്കൂടി ബോധിക്കണ്ടേ…

: അതൊക്കെ ബോധിച്ചോളും… അച്ഛൻ ചുമ്മാ മനപ്പായസം ഉണ്ണണ്ട…

: ഇന്ദിരേ ….അവള് പറയുന്ന കേട്ടോ…. നിന്റെ വായിലെ നാക്കിറങ്ങിപ്പോയോ, എന്തെങ്കിലും പറയെടി

: അവള് പറഞ്ഞതേ എനിക്കും പറയാനുള്ളൂ… രാജീവേട്ടൻ പോകാൻ നോക്ക്
: അല്ല ഇന്ദിരേ…ഞാൻ ഇവളുടെ തന്തയല്ലേ, എന്നിട്ട് അവൾ പറയുന്ന കേട്ടോ, എന്റെ കൈ തല്ലിയൊടിക്കുമെന്ന്..

: ദൈവമേ.. ഇടത്തേ കൈയ്യെങ്ങാൻ പോയാൽ പിന്നെ ചന്തി ഞാൻ കഴുകിത്തരേണ്ടി വരുമല്ലോ…. തൽക്കാലം നിങ്ങള് പോയേ. പെണ്ണ് പറഞ്ഞാ പറഞ്ഞതാ. ഞാൻ സംസാരിച്ചോളാം അവളോട്.

: മോളെ പറഞ്ഞിട്ടെന്ത് കാര്യം.. ഇതല്ലേ തള്ള… കലികാലം വേറെന്തുപറയാൻ..

രാജീവൻ പോയ ഉടനെ തുഷാര കമ്പ്യൂട്ടർ ഓണാക്കി അവളുടെ ശ്രീയേട്ടനെ നോക്കി ചുണ്ടുകൾ കോട്ടി ഉമ്മകാണിച്ചു. അച്ഛന്റെ ഡയലോഗ് മോളുടെ സങ്കടം ഇല്ലാതാക്കിയെങ്കിലും വാശി ഇരട്ടിപ്പിച്ചു. കഴുത്ത് നീട്ടുന്നുണ്ടെങ്കിൽ അത് ശ്രീലാലിന് മുന്നിൽ മാത്രം, അതിനി ആരെതിർത്താലും ശരി.തുഷാര ഇങ്ങനെ ഓരോന്ന് ചിന്ദിച്ചിരിക്കുമ്പോൾ അവളുടെ മുഖം വിടരുന്നത് ഇന്ദിര സന്തോഷത്തോടെ നോക്കിയിരുന്നു.

: ഡി… അച്ഛനോട് അങ്ങനൊക്കെ എന്തിനാ പറഞ്ഞേ… പാവത്തിന് വിഷമായിക്കാണും

: അത് ഇടയ്ക്കൊക്കെ പറയാറുള്ളതല്ലേ… കുഴപ്പൊന്നും ഇല്ല.

: അത് നീ തമാശയ്ക്കല്ലേ എപ്പോഴും പറയുന്നത്, ഇത് ഇച്ചിരി ദേഷ്യത്തിൽ അല്ലെ പറഞ്ഞത്

: അതെ… ഈ പറഞ്ഞത് തമാശയല്ല കാര്യത്തിലാ. എന്റെ ചെറുക്കന്റെ രോമത്തിൽ തൊട്ടുനോക്കാൻ പറ, അപ്പൊ അറിയാം… ആ കൈക്കരുത്ത്.

: എന്തായാലും നീ അറിഞ്ഞല്ലോ… അത് മതി. ഛേ.. ആ രംഗം കാണാൻ ഞാൻ ഇല്ലാതെപോയല്ലോ

: മൈ മദറേ…. സന്തോഷിച്ചാട്ടെ, മനുഷ്യന് മര്യാദയ്ക്ക് ചോറ് തിന്നാൻ പോലും പറ്റുന്നില്ല അപ്പോഴാ…

: അപ്പൊ നീ വേദനച്ചിട്ടാണോ തിന്നാതിരുന്നേ… ഞാൻ കരുതി പാവം വിഷമിച്ചിട്ടായിരിക്കുമെന്ന്…

: തല്ലുകിട്ടിയതിൽ എനിക്ക് സങ്കടമൊന്നുമില്ല, ഞാൻ പുറത്ത് നിൽക്കുമ്പോ കാലമാടൻ ചിരിച്ചോണ്ട് വരുന്ന കണ്ടപ്പൊഴാ എന്റെ ചങ്ക് തകർന്നുപോയത്.

: നിന്നോട് ഞാൻ അന്നേ പറഞ്ഞതാ, അവന്റെ കയ്യീന്ന് കിട്ടാതെ നോക്കിക്കോന്ന്..

അയ്യോ… എന്റെ ശ്രീയേട്ടൻ എന്നെ തല്ലുവൊന്നും ഇല്ല, ആൾക്ക് സ്ത്രീകളെ ഉപദ്രവിക്കുന്നത് ഇഷ്ടല്ല, എന്തൊക്കെയായിരുന്നു… എന്നിട്ട് മോങ്ങിക്കൊണ്ട് വന്നിരിക്കുന്നു..

: കാലമാടൻ… ഇങ്ങനെ തല്ലുമെന്ന് ഞാൻ വിചാരിച്ചോ. അമ്മ ഈ സീനൊന്ന് മാറ്റി ചിന്ദിച്ചുനോക്കിയേ… കൈയ്യടികളുടെ ഇടയിലൂടെ നടന്ന് വന്ന് സ്റ്റേജിലേക്ക് ചാടിക്കയറി എന്നെ എടുത്ത് പൊക്കി രണ്ട് കറക്കം കറങ്ങുന്നത്…
ആഹ്…അങ്ങനൊക്കെ പ്രതീക്ഷിച്ചാ ഞാൻ പോയത്…അമ്മേടെ ഐഡിയ ആയിപ്പോയി, അല്ലെങ്കിൽ ഞാൻ തകർത്തേനെ

: ആഹ്.. ഇനി എന്റെ തലയിൽ വച്ചോ. ഐഡിയ പറഞ്ഞുതന്നത് ഞാനാ പക്ഷെ അവസാനം കേറി i love you ന്ന് പറയാൻ ഞാൻ പറഞ്ഞോ…

: ആഹ് ഇനി പറഞ്ഞിട്ട് കാര്യമില്ല… എല്ലാം കൈവിട്ടുപോയി. നോക്കാം

: എന്ന മോള് കിടന്നുറങ്ങാൻ നോക്ക് ഞാൻ പോട്ടെ…

ഇന്ദിര വാതിൽക്കൽക്കൽ എത്തിയതും തുഷാര അമ്മേന്ന് വിളിച്ചു. അവളുടെ മുഖത്ത് ചെറിയൊരു ആശങ്ക കണ്ട് ഇന്ദിര പേടിച്ചു.

: എന്താ മോളെ…

: എനിക്ക് കിട്ടോ…അമ്മേ.

: എന്റെ മോള് കിടന്നോ. വിഷമിക്കണ്ട. എല്ലാം ശരിയാവും..ഇല്ലെങ്കിൽ അമ്മ ശരിയാക്കിത്തരും പോരെ…

: നല്ല തള്ള… മോൾക്ക് ലൈന് സെറ്റാക്കികൊടുക്കാൻ നടക്കുന്ന ലോകത്തെ ആദ്യത്തെ അമ്മ നിങ്ങളായിരിക്കും. നാണമില്ലല്ലോ…

: ഈശ്വരാ… അവന്റെ കയ്യീന്ന് ഒന്ന് കിട്ടിയപ്പോ നന്നായിക്കാണുമെന്നാ വിചാരിച്ചത്… എവിടെ, ചങ്കരൻ പിന്നേം തെങ്ങിൽ തന്നെ.

************

കോളേജിൽ എത്തി ആദ്യത്തെ പിരിയഡ് കഴിഞ്ഞപ്പോഴേക്കും പ്രിൻസിപ്പാൾ ഓഫിസിലേക്ക് വിളിപ്പിച്ചു. ഞാൻ വരാന്തയിലൂടെ ഓഫിസിലേക്ക് നടക്കുമ്പോൾ എതിർവശത്തുനിന്നും തുഷാര നടന്നുവരുന്നുണ്ട്. എന്നെ കണ്ടതും അവളുടെ നടത്തത്തിന്റെ സ്പീഡ് കൂടി. ഓഫീസ് റൂമിന് വെളിയിൽ ഒരേസമയത്തെത്തിയ ഞങ്ങൾ നോക്കുമ്പോൾ സാർ ആരോടോ ഫോണിൽ സംസാരിക്കുകയാണ്. അതുകൊണ്ട് കുറച്ചു സമയം വെളിയിൽ നിൽക്കേണ്ടിവന്നു. എനിക്ക് അവളുടെ മുഖത്തേക്ക് നോക്കാൻ എന്തോപോലെ തോന്നിയെങ്കിലും തുഷാരയുടെ മുഖം വിടർന്നിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഒരു പിടിയും കിട്ടുന്നില്ല. ഇന്നലെ കരഞ്ഞുകൊണ്ട് പോയ പെണ്ണാ.. ഇന്നത്തേക് കാറും കോളും മാറി വാനം തെളിഞ്ഞിരിക്കുന്നു.. ഇവളെ ഒരു പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ..

എന്തോ പറയാൻ ഒരുങ്ങിയ അവളുടെ വാക്കുകൾ പുറത്തേക്ക് വരാൻ മടിച്ചുനിൽക്കുന്നപോലെ തോന്നി. അവൾ ഒന്ന് ചുമച്ചു, ശേഷം എന്റെ നേരെ തിരിഞ്ഞു,

: ഗു…. ഗുഡ് മോർണിംഗ് ശ്രീയേട്ടാ

(എനിക്ക് തിരിച്ച് പറയണം എന്നുണ്ടെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല. ഉടനെ അവളുടെ സ്ഥിരം ഡയലോഗ് വന്നു.ഇപ്പൊ നല്ല ഊർജസ്വലതയോടെയാണ് പെണ്ണ് സംസാരിക്കുന്നത്.)

: അയ്യോ പല്ലുവേദനയാണോ… ഇതിനിയും മാറിയില്ലേ
( അല്ല ഈ പെണ്ണിനെത്തന്നെയല്ലേ ഞാൻ ഇന്നലെ അടിച്ചത്… മനസ്സിൽ ഇങ്ങനെ ചിന്തിച്ചു നിന്നപ്പോഴേക്കും പ്രിൻസിപ്പാൾ രണ്ടുപേരെയും അകത്തേക്ക് വിളിപ്പിച്ചു)

ആദ്യം കുറേ ഉപദേശം, പിന്നെ കുറേ താക്കീത്ത്. സംഭവം പ്രിൻസി അദ്ദേഹത്തിന്റെ ഡ്യൂട്ടി ചെയ്തെന്നു മാത്രം. രണ്ടുപേർക്കും പരാതിയൊന്നും ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. എങ്കിലും കോളേജിന്റെ അധികാരിയെന്ന നിലയിൽ അദ്ദേഹം ഞങ്ങളെയൊന്ന് വിളിപ്പിക്കണമല്ലോ. അത്രയേ ഉള്ളു…

: തുഷാരേ, നീ പഠിക്കാൻ തന്നല്ലേ ഇവിടെ വരുന്നത് അതോ പ്രേമിക്കാനാണോ, വീട്ടുകാരെ വിളിച്ച് പറയുകയാണ് വേണ്ടത്, ഇതവണത്തേക്ക് ഞാൻ ക്ഷമിക്കുന്നു എന്ന് മാത്രം. ഇനി ഇതുപോലുള്ള പ്രവർത്തികൾ എന്തെങ്കിലും ഉണ്ടായാൽ ഞാൻ സ്ട്രിക്ട് ആക്ഷൻ എടുക്കും. മനസിലായല്ലോ…

: സാറെ. ഞാൻ പഠിക്കാൻ തന്നെയാ വന്നത്, എന്നുകരുതി പ്രായപൂർത്തിയായ എനിക്ക് ഒരാളെ പ്രേമിച്ചൂടാ എന്നൊന്നും ഇല്ലല്ലോ. പക്ഷെ ഞാൻ ഒരു തെറ്റ് ചെയ്തു അനവസരത്തിൽ എല്ലാവരുടെയും മുന്നിൽവച്ച് അങ്ങനെ പറഞ്ഞുപോയി. അതിനുള്ള ശിക്ഷ എനിക്ക് കിട്ടുകയും ചെയ്തു. പിന്നെ എനിക്കില്ലാത്ത പ്രശ്നമാണോ സാറിന്. സുമതി ടീച്ചറെ സാറ് കല്യാണം കഴിച്ചത് മാട്രിമോണി വഴിയൊന്നും അല്ലല്ലോ. കോളേജീന്ന് പ്രേമിച്ച് തന്നല്ലേ…

: മൈൻഡ് യുവർ വേർഡ്‌സ്. അല്ലെങ്കിലും നിന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. ഞാൻ നിന്റെ അച്ഛനെ വിളിച്ചോളാം..

പിന്നെ ശ്രീലാലേ, നിന്നോട് എനിക്ക് വളരെ അടുപ്പം തോന്നിയിരുന്നു, വീണ്ടും പഠിക്കാൻ നീ കാണിച്ച ആ മനസ് എന്നും മറ്റുള്ള കുട്ടികൾക്ക് പ്രചോദനമാവട്ടെ എന്ന് കരുതിയാണ് ഞാൻ നിന്റെ അഡ്മിഷൻ കാര്യങ്ങൾക്ക് വേണ്ടി പ്രത്യേകം ശ്രദ്ധ കൊടുത്തത്. പക്ഷെ നീ എന്നെ ഞെട്ടിച്ചുകളഞ്ഞു. ഒരു പെൺകുട്ടിയെ ഇങ്ങനെ തല്ലാൻ പാടുണ്ടോ. ഇവളെങ്ങാൻ കേസിന് പോയിരുന്നെങ്കിൽ നിന്റെ ഭാവി എന്താവുമായിരുന്നു. ഇനി രണ്ടുപേരും പഠിത്തത്തിൽ നന്നായി ശ്രദ്ധിക്കുക അല്ലാതെ ഉഴപ്പി നടക്കരുത്, കേട്ടല്ലോ..ഉം … രണ്ടുപേരും പൊക്കോ.

: സാറെ, ഇന്നലെ നടന്ന സംഭവത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്, എന്റെ ഭാഗത്തുനിന്നും പറ്റിയ തെറ്റിന് ഞാൻ ഈ കുട്ടിയോട് മാപ്പ് ചോദിക്കുന്നു. ഇനി ഇങ്ങനൊന്നും ഉണ്ടാവില്ല. ശരി സാറെ, വരട്ടെ.
ഓഫിസ് റൂമിൽ നിന്നും ഇറങ്ങി വരാന്തയിലൂടെ നടന്ന എന്റെ പുറകെ തുഷാര ഓടിവന്നു, പുറകിൽ നിന്നും അവൾ എന്റെ കയ്യിൽ കയറി പിടിച്ചതോടെ ഞാൻ തിരിഞ്ഞു നിന്ന് അവളുടെ കണ്ണുകളിലേക്ക് നോക്കി. എന്റെ കൈ രണ്ടുകൈകൾകൊണ്ടും ചേർത്തുപിടിച്ച് അവൾ തൊഴുതുനിന്നു…

: ഏട്ടാ സോറി… ഇത്രയും കാലം ഞാൻ ചെയ്തതെല്ലാം പൊറുക്കണം. പ്ലീസ്..

: കൈയ്യെടുക്ക്, ആരെങ്കിലും കണ്ടാൽ പിന്നെ അതുമതി. ഇപ്പൊത്തന്നെ പിള്ളേരുടെയൊക്കെ മുന്നിൽ നാണംകെട്ടില്ലേ, ഇനിയും വേണോ

: ഞാൻ എത്ര നാണംകെട്ടലും ശ്രീയേട്ടൻ ആരുടെമുന്നിലും തലകുനിച്ച് നടക്കുന്നത് എനിക്ക് സഹിക്കില്ല. ഇന്നലെ മുഴുവൻ ആളുകളുടെ മുന്നിൽവച്ച് പറഞ്ഞതേ എനിക്ക് ഇപ്പോഴും പറയാനുള്ളു. ഈ മുഖത്തുനോക്കി ഞാൻ ഇനിയും പറയും i love you…

: കൈയ്യെടുക്കെടി… നിനക്ക് വട്ടാണോ, എത്രയോ ആൺപിള്ളേർ പുറകെ നടക്കുന്നുണ്ടല്ലോ, അതിൽ ആരോടെങ്കിലും പോയി പറ.

: പുറകെ കുറേയെണ്ണം നടക്കുന്നുണ്ട്, പക്ഷെ അവർക്കൊന്നും ഇല്ലാത്ത പലതും ഞാൻ കണ്ടത് ഏട്ടനിലാ. അതുകൊണ്ട് എന്റെ ജീവിതത്തിൽ ഇനി ശ്രീയേട്ടനല്ലാതെ വേറൊരാളില്ല.

: നീ എന്നെ പ്രാന്തുപിടിപ്പിക്കാതെ പോയേ…

: തല്ലാൻ തോന്നുന്നുണ്ടോ… തല്ലിക്കോ, ഈ കവിളിൽ തന്നെ തല്ലണേ.. ഇപ്പൊ മറ്റേ സൈഡീന്നാ ചവയ്ക്കുന്നത്, അതുകൂടി പോയാൽ പിന്നെ ചോറുതിന്നാൻ പറ്റില്ല …

അവളുടെ വാക്കുകൾ കേട്ടപ്പോൾ ചിരി വന്നെങ്കിലും മനസൊന്ന് പിടഞ്ഞു. മുഖത്ത് ഒരു ഭാവ വ്യത്യാസവും വരുത്താതെ ഞാൻ നടന്നു നീങ്ങി. പാവം, ഇന്നലെ അടികൊണ്ടതിന്റെ നീര് ഇപ്പോഴും പോയിട്ടില്ല. നല്ല വേദനകാണും, സംസാരിക്കുമ്പോൾ അത് അറിയാനുണ്ട്. ഞാൻ വരാന്തയിൽ നിന്നും മറയുന്നതും നോക്കി തുഷാര അവിടെത്തന്നെ നിന്നു.

ഉച്ചയ്ക്ക് ക്യാന്റീനിൽ പോയപ്പോഴാണ് കോളേജിലെ മുഴുവൻ സംസാരവിഷയം തുഷാരയാണെന്ന് അറിഞ്ഞത്. പലർക്കും ഇതൊരു അവസരമായിരുന്നു. തുഷാരയുടെ പുറകെനടന്ന് കാല് കഴച്ച എല്ലാവർക്കും മുന്നിൽ ശ്രീലാലാണ് ഹീറോ. ഉച്ചയ്ക്ക് കഴിച്ചു കഴിഞ്ഞ് ക്യാന്റീനിൽ നിന്നും ഇറങ്ങാൻ നേരം അവിടേയ്ക്ക് വന്ന തുഷാരയെ നോക്കി പലരും കമന്റ് പറയുന്നത് എന്റെ കാതുകളെ അലോസരപ്പെടുത്തി. അവളുടെ ഇന്നലത്തെ പ്രണയാഭ്യർത്ഥന അവിടെ കൂടിയിരുന്നവർ ഏറ്റുപിടിച്ചു. അവൾ ഇങ്ങനെ അപമാനിതയാവാൻ കാരണം ഞാനാണല്ലോ എന്നോർത്തപ്പോൾ അല്പം സഹതാപം അവളോട് തോന്നുകയാണ്. ഒരുപക്ഷേ ഇന്നലെ അവളെ അടിച്ചില്ലായിരുന്നെങ്കിൽ ഈ അപമാനം അവൾ കേൾക്കേണ്ടിവരുമായിരുന്നില്ല. പാവം. അല്ലാതെ വേറെന്തുപറയാൻ.
ക്ലാസ്സിൽ പോയിരുന്നെങ്കിലും മനസ് മുഴുവൻ ക്യാന്റീനിലെ അപസ്വരങ്ങളാണ്. കളിയാക്കുന്നത് മുഴുവൻ ആൺകുട്ടികളാണ്. എല്ലാവരുടെയും വായ മൂടികെട്ടാൻ ഞാൻ നോക്കിയിട്ട് രണ്ട് വഴികളേ ഉള്ളു. ഒന്നുകിൽ ഏതെങ്കിലും രണ്ട് വായിനോക്കികളെ പിടിച്ച് പൊട്ടിക്കണം, അല്ലെങ്കിൽ.. അല്ലേൽ അതുവേണ്ട. അതിത്തിരി കടന്ന കൈയ്യായിപ്പോകും.

………….

വൈകുന്നേരം ലെച്ചുവിനെ കാത്ത് ബാങ്കിന്റെ മുന്നിൽ നിൽക്കുമ്പോൾ തുഷാരയും സ്നേഹയും ബസ് സ്റ്റോപ്പിൽ നിന്നും എന്നെ നോക്കിയിരിപ്പുണ്ട്. ഇടയ്ക്ക് എന്റെ നോട്ടം തുഷാരയിലേക്ക് പോയപ്പോൾ അവൾ കൃത്യമായി അത് കാണുകയും ചിരിച്ചുകൊണ്ട് എന്നെനോക്കി ഹായ് എന്ന് കാണിക്കുകയും ചെയ്‌തെങ്കിലും ഞാൻ പതുക്കെ മുഖംതിരിച്ചു. അഥവാ ഞാനെങ്ങാൻ തിരിച്ചൊരു ഹായ് പറഞ്ഞാൽ അപ്പൊ തന്നെ പെണ്ണ് ചാടിക്കയറി എന്റെ അടുത്തേക്ക് വരും. അതുകൊണ്ട് മൈന്റാക്കണ്ട. ലെച്ചു വന്ന ഉടനെ ഞാൻ അവളെയും കൂട്ടി സ്ഥലം കാലിയാക്കി.

ഇതേസമയം ബസ് സ്റ്റോപ്പിൽ…

: സ്നേഹേ… ഇനി ആ പെണുംപിള്ള അങ്ങേരുടെ ഭാര്യ ആയിരിക്കുമോ..

: ഭാര്യ ആവാൻ വഴിയില്ല, ചിലപ്പോ മീര തേച്ചിട്ട് പോയപ്പോ സെറ്റാക്കിയ പുതിയ പീസാണെങ്കിലോ..

: ഇനി കല്യാണം പറഞ്ഞുവച്ചതാവുമോ… ആകെ കൺഫ്യൂഷൻ ആയല്ലോ. നമുക്ക് പ്രിൻസി മാഡത്തോട് ചോദിച്ചാലോ..

: നീയല്ലേ മാഡത്തിന്റെ കമ്പനി, ചോദിച്ചുനോക്ക്

: അല്ലേൽ വേണ്ട, നേരിട്ട് എന്റെ കെട്ടിയോനോട് ചോദിച്ചാൽ പോരെ

: ഇന്നലെവരെ അങ്ങേരുടെ മുന്നിൽ പോകാൻ നിനക്ക് പേടിയായിരുന്നല്ലോ… ഇപ്പൊ മാറിയോ

: അതൊക്കെ ഇന്നലെ അടി കിട്ടിയപ്പോ തന്നെ മാറി. പിന്നെ ആളിന്ന് എന്നോട് മാപ്പുപറഞ്ഞു. അത് കേട്ടപ്പോ എനിക്കെന്തോ വിഷമായി.

: എന്നാലും എന്ത് മൊരടനാ അല്ലെ… ആറ്റം ചരക്ക് വന്ന് ഇഷ്ടാണെന്ന് പറഞ്ഞിട്ടും ഒന്ന് മൈൻന്റാക്കുന്നു പോലും ഇല്ലല്ലോ..

: മൊരടൻ നിന്റെ തന്ത.. പോടി. പുള്ളിക്കാരൻ ഒന്ന് ചിരിച്ചിരുന്നെങ്കിൽ അങ്ങോട്ട് പോയി സംസാരിക്കാമെന്ന് വിചാരിച്ചിട്ടാ ഞാൻ ഒരു ഹായ് പറഞ്ഞത്.. എവിടെ..

……..

ഇന്ദിരയ്ക്കാണെങ്കിൽ വീട്ടിൽ ഇരുന്നിട്ട് ഒരു സമാദാനവും ഇല്ല. മോള് വരുന്നതും നോക്കി ഉമ്മറത്തുതന്നെ ഇരിപ്പുണ്ട്. തുഷാര എത്തിയ ഉടനെ ചാടിയെണീറ്റ് അവളോട് കാര്യങ്ങൾ തിരക്കി. അമ്മയും മോളും ബെസ്ററ് ഫ്രണ്ട്സിനെപ്പോലെ ആണെങ്കിലും മകൾ ഒരു നിമിഷം പോലും വിഷമിച്ചിരിക്കുന്നത് കാണാനുള്ള മനക്കട്ടിയൊന്നും ആ പാവത്തിനില്ല. അത് തുഷാരയ്ക്കും നന്നായറിയാം. കോളേജിൽ ഉണ്ടായ സംഭവങ്ങളൊക്കെ വിവരിച്ച ശേഷം തുഷാര തന്റെ മുറിയിലേക്ക് പോയി.
ലെച്ചുവുമായി വീട്ടിലെത്തിയ ഞാൻ കുളിച്ച് ചായയൊക്കെ കുടിച്ചിരിക്കുമ്പോഴേക്കും ഫോണിൽ തുഷാരയുടെ മെസ്സേജ് വന്നുകിടപ്പുണ്ട്. ലെച്ചു ഫോണെടുത്ത് നോക്കിയിട്ട് മെസ്സേജ് വായിച്ചു…

“ പല്ലുവേദന മാറിയെങ്കിൽ ഒരു കാര്യം ചോദിച്ചാൽ ഉത്തരം തരുമോ…”

ഇത് കേട്ടയുടനെ അമ്മ ചാടി വീണു..

: മോന് പല്ലുവേദനയുണ്ടോ…

: അല്ല ആന്റി, ഇനി ഇന്നലെ അടികിട്ടിയത് ഇവനാണോ…

: എന്റമ്മോ… അങ്ങനൊന്നും അല്ല. അവൾ ചോദിക്കുന്നതിനൊന്നും ഞാൻ ഉത്തരം കൊടുക്കാത്തതുകൊണ്ട് അങ്ങനെ പറയുന്നതാ…

: എന്ന ഞാൻ റിപ്ലൈ കൊടുക്കട്ടെ…

: നീയൊന്ന് ചുമ്മാതിരി ലെച്ചു. ഞാൻ ഇതുവരെ ഒരു മെസ്സേജ് പോലും അവൾക്ക് അയച്ചിട്ടില്ല.

ഞാനിത് പറഞ്ഞു കഴിയുമ്പോഴേക്കും ലെച്ചു അവൾക്കൊരു ഹായ് അയച്ചു. അവളുടെ കയ്യിൽ നിന്നും ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും അമ്മയെന്നെ തടഞ്ഞു. അപ്പോഴേക്കും തുഷാരയുടെ പുതിയ മെസ്സേജ് എത്തി. ഇത് വോയിസ് ആണല്ലോ. ലെച്ചു ഉടനെ അത് പ്ലെ ചെയ്തു..

“അതേ..നേരത്തെ ബൈക്കിന്റെ പുറകിൽ കയറിയത് ആരാ.. ഒന്നുമില്ല, ചുമ്മാ ഒന്ന് അറിഞ്ഞുവെക്കാൻ വേണ്ടി ചോദിച്ചതാ.”

: ശ്രീകുട്ടാ…. അടിപൊളി സൗണ്ടാണല്ലോ.. എന്താ റിപ്ലൈ കൊടുക്കേണ്ടത്, പറ

: നീ സത്യം പറഞ്ഞോ ലെച്ചു, പാവം കൊച്ചിനെ വെറുതേ വിഷമിപ്പിക്കണ്ട

: ഓഹോ അമ്മയും അവളുടെ കൂടെ കൂടിയോ..

: നല്ല മോളാ.. എനിക്കിഷ്ടായി. ഇന്നലെ അത്രയും പേരുടെ മുന്നിൽ നാണംകെട്ടിട്ടും ഇന്ന് അവൾ എത്ര ഈസിയായിട്ടാ കോളേജിൽ വന്നതും നിന്നോട് സംസാരിച്ചതും. വേറെ വല്ല പെണ്ണും ആയിരുന്നേൽ പഠിത്തം തന്നെ നിർത്തിയേനെ.

: ലെച്ചു ആ ഫോണിങ്ങ് തന്നേ. അവളുടെ നമ്പർ എടുത്തോ എന്നിട്ട് നിങ്ങൾ എന്താന്നുവച്ചാ ആക്ക്. എനിക്കൊരു യോഗത്തിന് പോകാനുണ്ട്.

………..

നാട്ടിലെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിൽപ്പിന്നെ വൈകുന്നേരങ്ങളിൽ എന്തെങ്കിലും പരിപാടികൾ പതിവാണ്. എല്ലാം കഴിഞ്ഞ് കൂട്ടുകാരുടെ കൂടെ കുറേ നേരം ഗ്രൗണ്ടിൽ ചിലവഴിച്ചശേഷം വീട്ടിലെത്തി. കിടക്കാൻ നേരം ലെച്ചു പറഞ്ഞത് മുഴുവൻ തുഷാരയെക്കുറിച്ചാണ്. അവർ തമ്മിൽ ഒത്തിരിനേരം ഫോണിൽ സംസാരിച്ചിട്ടുണ്ട്. രണ്ടുപേരും ഭയങ്കര കമ്പനിയായി എന്നാണ് ലെച്ചു പറയുന്നത്. എനിക്കത്ര വിശ്വാസം പോര. ഇതൊക്കെ അവളുടെ എന്തെങ്കിലും അടവായിരിക്കും. എല്ലാരുംകൂടി എന്നെപ്പിടിച്ച് കെട്ടിച്ചേ അടങ്ങൂ എന്നാ തോന്നുന്നേ. അമ്മപോലും കൂറ് മാറി. എവിടെവരെ പോകുമെന്ന് നോക്കാം.
രാവിലെ ലെച്ചുവിനെയും കൂട്ടി ബൈക്കിൽ പോകുമ്പോൾ അവൾ പുറകിൽ ഇരുന്നുകൊണ്ട് കാര്യമായി ആരോടോ ചാറ്റ് ചെയ്യുകയാണ്. ബാങ്കിന്റെ മുന്നിൽ എത്തിയിട്ടും ലെച്ചു വണ്ടിയിൽ നിന്നും ഇറങ്ങിയില്ല. അപ്പോഴല്ലേ കാര്യം പിടികിട്ടിയത്. റോഡിൻറെ എതിർവശത്തുനിന്നും ഞങ്ങളെ ലക്ഷ്യമാക്കി വരുന്ന തുഷാര എന്റെ കണ്ണിലുടക്കി. അപ്പൊ ഇവളോടാണല്ലേ ലെച്ചു ഇതുവരെ ചാറ്റിക്കൊണ്ടിരുന്നത്. മൈര്. കൂടെ നിന്ന് കാലുവാരുന്ന തെണ്ടി. തുഷാര അടുത്തെത്തിയ ഉടനെ ലെച്ചു വണ്ടിയിൽ നിന്നും ഇറങ്ങി. വണ്ടിയെടുക്കാൻ നോക്കിയ എന്നെ ഞെട്ടിച്ചുകൊണ്ട് ലെച്ചു ചാവി അഴിച്ചെടുത്തു. ഒന്നും പറഞ്ഞിട്ട് കാര്യമില്ല, വാശിയിൽ തുഷാരയെ കടത്തിവെട്ടും ലെച്ചു. കൈയുംകെട്ടി ഞാൻ ബൈക്കിന്റെ മുകളിൽത്തന്നെ ഇരുന്നു. രണ്ടാളുടെയും സംസാരം കേട്ടാൽ തോന്നും വർഷങ്ങളുടെ പരിചയമുണ്ടെന്ന്, ഇന്നലെ പരിചയപ്പെട്ടതേ ഉള്ളു. എന്നാ തള്ളാ രണ്ടുംകൂടി. എനിക്കാണെങ്കിൽ പ്രാന്തുപിടിക്കുന്നുണ്ട്. ഇതിനിടയിൽ അവളുടെ ഇടംകണ്ണിട്ടുള്ള നോട്ടവും. അല്ല… ഞാൻ ഇടയ്ക്ക് നോക്കാൻ പോയിട്ടല്ലേ അവൾ എന്നെ നോക്കുന്നത് കണ്ടത്, അപ്പൊ അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

: ലെച്ചു… നിങ്ങൾ വേണേൽ വൈകുന്നേരം വരെ സംസാരിച്ചിരുന്നോ, എന്നെ വിട്ടൂടെ

: നിക്കെടാ ചെറുക്കാ, നിനക്കിപ്പോ അവിടെപോയിട്ട് എന്താക്കാനാ…

(കേൾക്കേണ്ട താമസം തുഷാര മുഖവുംപൊത്തി ചിരിച്ചു. എന്നാലും ലെച്ചു, എനിക്കിട്ട് തന്നെ പണിയണം… പന്നി)

ലെച്ചു അവസാനം ചാവിയും തന്ന് പോകാൻ നേരം തുഷാരയെക്കൂടി കോളേജിൽ ഇറക്കിവിടാൻ പറയുമെന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല. പെണ്ണാണെങ്കിൽ കേൾക്കേണ്ട താമസം വണ്ടിയുടെ പുറകിൽ കയറിയിരുന്നു. ആദ്യം ഞാൻ വണ്ടി അവിടെ ഇട്ടേച്ചും നടന്ന് പോകാമെന്ന് കരുതി, പക്ഷെ പീടികത്തിണ്ണയിൽ ഇരിക്കുന്ന വായിനോക്കികളെ കണ്ടപ്പോൾ എന്തോ അവളെ ഇട്ടേച്ചും പോകാൻ തോന്നിയില്ല. വണ്ടി കോളേജ് ഗേറ്റിലെ ഹമ്പിൽ കയറിയപ്പോൾ പെണ്ണിന്റെ ശരീരം ആദ്യമായി എന്നിൽ മുട്ടിയുരുമ്മി. ഉടനെ ഞാൻ വണ്ടി നിർത്തി…

: പുറകിലേക്ക് നീങ്ങിയിരുന്നേ… അങ്ങനെ ഇപ്പൊ മുട്ടിയുരുമ്മി പോവണ്ട

: മര്യാദയ്ക്ക് ഓടിക്കാഞ്ഞിട്ടല്ലേ.. അല്ലേലും എനിക്ക് ഇപ്പോഴേ മുട്ടാനൊന്നും ആഗ്രഹം ഇല്ല, എന്റെ കയ്യിൽ കിട്ടുമല്ലോ…

: ഇറങ്ങെടി എന്റെ വണ്ടീന്ന്… നീ നടന്നുവന്നാൽ മതി.
: ഞാൻ ഇറങ്ങൂല

: എന്ന ഞാൻ പോണില്ല… ഇവിടിരിക്കാം

: ദൈവമേ നീ വലിയവനാ…. വൈകുന്നേരം വരെ എനിക്ക് കണ്ടോണ്ടിരിക്കാലോ…താങ്ക്സ് ഏട്ടാ

എന്റെ ദൈവമേ ഇതിനെ ഏത് കാളപ്പോരിന്റെ ഇടയിൽ ഉണ്ടാക്കിയതാണോ എന്തോ. ഇവൾ എന്നേംകൊണ്ടേ പോകൂന്നാ തോന്നുന്നേ. ഇനി ആരെങ്കിലും കണ്ടാൽ അതുമതി, അതുകൊണ്ട് വണ്ടി വിടാം. ഭാഗ്യത്തിന് പുറത്താരെയും കാണുന്നില്ല. തുഷാരയെ ഓഫീസിന് അടുത്ത് ഇറക്കിവിട്ട് ഞാൻ വണ്ടി പാർക്ക് ചെയ്ത് വരുമ്പോഴും അവൾ അവിടെത്തന്നെ നിൽക്കുന്നുണ്ട്. ഈ പെണ്ണിതെന്ത് ഭാവിച്ചാ… മിണ്ടാതെ പോകാം, അതാ തടിക്ക് നല്ലത്..

: ശ്രീയേട്ടാ…

അവളുടെ വിളികേട്ട് തിരിഞ്ഞുനോക്കിയ എന്റെ മുഖത്ത് നോക്കി നിസ്സഹായ ഭാവത്തോടെ അവൾ ചോദിച്ചു…

: ഈ കോളേജിലെ ബാക്കിയുള്ളവർക്കൊക്കെ കൊടുക്കുന്ന പരിഗണനയെങ്കിലും എനിക്ക് തന്നൂടെ… ഒന്ന് ചിരിച്ചോണ്ട് സംസാരിച്ചൂടെ ഏട്ടാ…

: തുഷാരെ…ക്ലാസ് തുടങ്ങിക്കാണും, നീ ഇപ്പൊ പോ. പറ്റിയാൽ വൈകുന്നേരം ക്യാന്റീനിലേക്ക് വാ…

അവളുടെ മുഖത്തെ തിളക്കം കണ്ട് എനിക്കുതന്നെ സന്തോഷം തോന്നിപോയി. ഇനി പരീകഷകളുടെ കാലമാണ് വരാൻ പോകുന്നത് അതുകൊണ്ട് അവളെ വെറുപ്പിച്ച് നിർത്തിയാൽ ചിലപ്പോൾ പെണ്ണ് പഠിത്തത്തിൽ ഉഴപ്പും. ഞാൻ കാരണം ഒരാളുടെ ഭാവി തകരരുത്, അതുകൊണ്ട് അൽപ്പം സൗമ്യത ആവാമെന്ന് കരുതി. ഇനി അമിത പ്രതീക്ഷയും ആയിട്ടാണോ പെണ്ണ് ക്യാന്റീനിലേക്ക് വരികയെന്ന് കണ്ടറിയണം.

ഉച്ചയ്ക്ക് പ്രിൻസിയെ കണ്ട് അവളോട് ഒത്തിരി നേരം സംസാരിച്ചിരുന്നു. അവൾക്കും പറയാനുള്ളത് തുഷാരയുടെ കാര്യമാണ്. ക്ലാസിലെ കുട്ടികൾ വരെ അവളെ കളിയാക്കുന്നത് പതിവാണെന്ന് പ്രിൻസിയിൽ നിന്നും ഞാനറിഞ്ഞു. കളിയാക്കലുകൾക്ക് മുഖംകൊടുക്കാതെ ശ്രീലാൽ എന്ന ലോകത്തിലേക്ക് ചുരുങ്ങിയ തുഷാരയെക്കുറിച്ച് പ്രിൻസി പറഞ്ഞപ്പോൾ സത്യത്തിൽ വിഷമം തോന്നി. എന്റെ മുന്നിൽവച്ച് ആരെങ്കിലും അവളെ കളിയാക്കുന്നുണ്ടെങ്കിൽ അവർക്കിട്ട് രണ്ട് കൊടുക്കണമെന്ന് മനസ് പറഞ്ഞുകൊണ്ടിരുന്നു.

വൈകുന്നേരം ഫ്രീയായപ്പോൾ കൂട്ടുകാരുമൊത്ത് ക്യാന്റീനിലേക്ക് പോയി. നോക്കുമ്പോൾ തുഷാര എന്നെയുംകാത്ത് അവിടെയുണ്ട്. ഞങ്ങൾ ടേബിളിന് അടുത്തെത്തിയതും അവൾ എഴുന്നേറ്റ് നിന്നു. എല്ലാവരും ഇരുന്നപ്പോൾ പ്രവിക്ക് മാത്രം സീറ്റ് ഇല്ല, അവൻ അടുത്ത ടേബിളിൽ നിന്നും കസേരയെടുക്കാൻ തുനിഞ്ഞപ്പോൾ തുഷാര ചിരിച്ചുകൊണ്ട് അവളുടെ കസേര പ്രവിക്ക് നേരെ നീട്ടി. അവനേക്കാൾ അത്ഭുതം തോന്നിയത് എനിക്കാണ്. ഇവൾ ഇത്രയ്ക്ക് മാറിയോ. ഞങ്ങൾ എല്ലാവരും ഇരിക്കുമ്പോൾ അവിടെ നിൽക്കുന്ന തുഷാരയെ വിളിച്ചുകൊണ്ട് ഒരു മൂലയിലേക്ക് മാറിയിരുന്നു. അവളോട് അവിടെ ഇരിക്കാൻ പറഞ്ഞിട്ട് ഞാൻ പോയി ഓരോ ജ്യൂസുമായി വന്നു. തുഷാരയുട കണ്ണുകൾ വിടർന്നു. അവൾക്ക് പ്രതീക്ഷിക്കാവുന്നതിലും അപ്പുറമാണ് അത്. ഇത് കണ്ടയുടനെ നീതു ദൂരെനിന്നും ഞങ്ങളെന്നോക്കി കമെന്റടിക്കുന്നുണ്ട്‌. അവർക്കുപോലും വിശ്വാസമായില്ല, ഞാൻ തുഷാരയോട് ഇത്ര സൗമ്യമായി പെരുമാറുമെന്ന് ആരും കരുതിക്കാണില്ല.
: ഇനി മോള്..അല്ലേൽ വേണ്ട, എന്താ തുഷാരയ്ക്ക് എന്നോട് പറയാനുള്ളത്

: മാറ്റണ്ട, ഏട്ടൻ അങ്ങനെ വിളിക്കുന്നത് കേൾക്കാൻ നല്ല രസാണ്.. ആദ്യം അങ്ങനെ വിളിച്ചപ്പോൾ ഞാൻ ചൂടായത് ഏട്ടനോടുള്ള ദേഷ്യംകൊണ്ടല്ല, സ്ഥിരമായി പുറകെനടന്ന് ശല്യംചെയ്യുന്ന ഒരു വായിനോക്കി ഉണ്ടായിരുന്നു ക്ലാസ്സിൽ, ഞാൻ സംസാരിക്കുമ്പോൾ അവൻ എന്നെനോക്കി ഒലിപ്പിക്കുന്നത് കണ്ടപ്പോ അറിയാതെ വായീന്ന് വന്നുപോയതാ അങ്ങനെ..

: ബെസ്ററ്… എന്നിട്ട് ഒരു വർഷം വേണ്ടിവന്നു ഇത് എന്നോട് പറയാൻ അല്ലെ.

: അങ്ങനല്ല, ഏട്ടൻ അന്ന് പൈസ എടുത്തുകൊടുത്ത് ഹീറോ ആയില്ലേ, അതൊക്കെ ഓർത്തപ്പോ എനിക്കും വാശിയായി. പിന്നെ ഇച്ചിരി അഹങ്കാരം ഉണ്ടായിരുന്നു. അന്നൊക്കെ അതൊരു ഹരമായി തോന്നി. പിന്നീടൊരിക്കൽ പ്രിൻസി ടീച്ചറാണ് പറഞ്ഞത് ഞാൻ കാരണമാണ് ഏട്ടൻ ഇങ്ങനെ മാറിപ്പോയതെന്ന്. അന്നുമുതൽ ഞാൻ എപ്പോഴും ഏട്ടനെ ശ്രദ്ധിക്കാറുണ്ടായിരുന്നു, പക്ഷെ ഒരിക്കൽ പോലും എനിക്ക് മുഖംതന്നില്ല. എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി, നിരാശനായി നടക്കുന്ന ഏട്ടനെ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി.ഏട്ടന്റെ സ്വാധീന മേഖലകളിലെല്ലാം ഞാൻ ഇടപെടാൻ തുടങ്ങിയാൽ എന്നോടുള്ള വാശിക്കെങ്കിലും പഴയതുപോലെ ആക്റ്റീവ് ആയാലോ എന്നുകരുതിയാണ് ഞാൻ എല്ലാ കാര്യങ്ങളിലും സജീവമായത്. രാമേന്ദ്രൻ മാഷ് വഴി ഏട്ടന്റെ നാട്ടിലെ കാര്യങ്ങളും ഞാൻ അന്വേഷിച്ചിരുന്നു. ഒന്നിനോടും താല്പര്യമില്ലാതെ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടിയ ഏട്ടനെക്കുറിച്ച് കേട്ടപ്പോൾ സത്യത്തിൽ ഞാൻ കരഞ്ഞുപോയി. എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് എന്റെ അമ്മയാണ്, ആ അമ്മപോലും എന്നെ കുറ്റക്കാരിയാക്കിയപ്പോൾ ശരിക്കും തകർന്നുപോയി. അമ്മയ്ക്ക് മകളെ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ, ആ അമ്മ തന്ന ഊർജമാണ് ഞാൻ അന്ന് സ്റ്റേജിൽ വച്ച് എല്ലാവരോടുമായി പറഞ്ഞത്. പക്ഷെ ഏട്ടന്റെ ഉള്ളിൽ ഇത്രയും നീറ്റൽ ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. എനിക്ക് കിട്ടേണ്ടതായിരുന്നു ആ അടി. അതിൽ എനിക്ക് സങ്കടമൊന്നുമില്ല

: ഉം…. ഇയാളെ അടിക്കണമെന്നൊന്നും എനിക്കില്ലായിരുന്നു, പക്ഷെ പറ്റിപ്പോയി. ഒരുപക്ഷെ തുഷാര അനുഭവിച്ചതിനേക്കാൾ വേദന ആ ദിവസങ്ങളിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്. എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്റെ അമ്മയാണ്. ഈ കാര്യം ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മപോലും എന്നെ ശകാരിച്ചു. ആദ്യമായാണ് അമ്മയെന്നോട് അങ്ങനെ വൈകാരികമായി സംസാരിച്ചത്. അത് എനിക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സംഭവിച്ചുപോയി ഇനിയിപ്പോ സോറിപറയാനല്ലേ പറ്റൂ… സോറി
: അയ്യേ… എനിക്കെങ്ങും വേണ്ട. അന്ന് സ്റ്റേജിൽ വച്ച് പറഞ്ഞതിൽ അവസാനത്തെ വരികൾ എന്റെ മനസ്സിൽ നിന്നും വന്നതാണ് കേട്ടോ…അല്ലാതെ ഇന്ദിരാമ്മ പറഞ്ഞുതന്നതൊന്നും അല്ല. അതിനൊരു ഉത്തരം തന്നാൽ മതി, അല്ലാതെ സോറിയൊന്നും എനിക്ക് വേണ്ട

: സീ… എനിക്ക് ഇതുവരെ ഇയാളോട് അങ്ങനെ തോന്നിയിട്ടില്ല. എന്റെ മനസ് ഇപ്പോൾ എന്റെ നിയന്ത്രണത്തിൽ അല്ല. അതുകൊണ്ട് എനിക്കൊരു ഉത്തരവും തരാനില്ല. സോറി

: ഇതുവരെ തോന്നിയിട്ടില്ലെന്നല്ലേ ഉള്ളു.. ഇനി ആയിക്കൂടെ.

: പരീക്ഷയൊക്കെ അടുത്തില്ലേ.. നീ ആദ്യം നന്നായി പഠിക്കാൻ നോക്ക്.

(ഞാൻ പതുക്കെ എഴുന്നേറ്റ് പോകാൻ നേരം തുഷാര എന്റെ കയ്യിൽ പിടിച്ചു..)

: എന്നോടുള്ള സ്‌നേഹംകൊണ്ടൊന്നും അല്ല ഏട്ടൻ ഇത്രയുംനേരം സംസാരിച്ചതെന്നറിയാം. പഠിത്തത്തിൽ ഉഴപ്പി പരീക്ഷയിലൊക്കെ തോറ്റുപോയാലോ അല്ലെ, എന്തായാലും അതോർത്ത് ടെൻഷനാവണ്ട, പരീക്ഷയൊക്കെ ഞാൻ നന്നായി എഴുതും. പക്ഷെ ജീവിത പരീക്ഷ പാസ്സാവാൻ എത്രകാലം കാത്തിരിക്കാനും ഞാൻ തയ്യാറാണ്.

************

തുഷാര വീണ്ടും വീണ്ടും എന്നെ ഞെട്ടിച്ചുകൊണ്ടിരുന്നു. എന്റെ മനസിലുള്ള കാര്യങ്ങൾപോലും അവൾ മനസിലാക്കിത്തുടങ്ങി. പക്ഷെ എനിക്കെന്തോ അവളോട് കൂടുതൽ അടുപ്പം കാണിക്കാൻ തോന്നുന്നില്ല. അത് ചിലപ്പോൾ എന്റെ ഈഗോ ആയിരിക്കാം. ഇത്രയുംനാൾ ശത്രുവായി നടന്ന അവളെ പ്രേമിച്ചാൽ കാണുന്നവർ എന്ത് വിചാരിക്കും, പോരാത്തതിന് എല്ലാവരുടെയും മുന്നിൽവച്ച് അവളെ അടിക്കുകയും ചെയ്തതോടെ എല്ലാവരും കരുതിയിരിക്കുന്നത് ഞാൻ ഒരിക്കലും അവളോട് ഒന്നിക്കാൻ പോകില്ലെന്നാണ്. അതുകൊണ്ട് കാര്യങ്ങൾ ഇതുപോലെ മുന്നോട്ട് പോകട്ടെ.

പരീക്ഷ തുടങ്ങിയതോടെ തുഷാരയെ വല്ലപ്പോഴും കണ്ടാലായി. അവൾ ഡെയിലി മെസ്സേജ് അയക്കുമെങ്കിലും റിപ്ലൈ കൊടുക്കാൻ നിൽക്കാറില്ല. പക്ഷെ ലെച്ചുവും അവളും ഭയങ്കര കൂട്ടായിട്ടുണ്ട്. എന്റെ കൂടെ കിടക്കാൻനേരം ലെച്ചു മനഃപൂർവം തുഷാരയ്ക്ക് വോയിസ് മെസ്സേജ് അയക്കും. അവളും തിരിച്ച് അതുപോലെ ചെയ്യും. സംഭവം എന്നെ കേൾപ്പിക്കാൻ ആണ് ലെച്ചു ഇതൊക്കെ ചെയ്യുന്നത്. വന്നുവന്ന് ഇപ്പോൾ തുഷാരയുടെ ശബ്ദം കേൾക്കാൻ എന്റെ കാതുകളും കൊതിച്ചുതുടങ്ങി. ഓരോ ദിവസം കഴിയുംതോറും തുഷാരയുടെ വോയിസ് കേൾക്കാതെ ഉറക്കംവരില്ലെന്ന അവസ്ഥയായി. ലെച്ചുവെന്ന ചാണക്യന്റെ കൂർമബുദ്ധി എന്നെ തുഷാരയിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. തുഷാരയുടെ മനംമയക്കുന്ന ശബ്ദത്തെ ഞാൻ പതുക്കെ പ്രണയിച്ചുതുടങ്ങി. പക്ഷെ അത് തുറന്ന് സമ്മതിക്കാൻ ഞാനൊരുക്കമല്ല. ഇതാണീ ചെറുക്കന്റെ കുഴപ്പം. കിളിപോലൊരു പെണ്ണ് ജീവനോളം തന്നെ സ്‌നേഹിക്കുമ്പോൾ ഒടുക്കത്തെ ജാടയുംകൊണ്ട് ഇറങ്ങിയിരിക്കുന്നു…
പരീക്ഷകഴിഞ്ഞ് കോളേജ് അടയ്ക്കുന്ന ദിവസം തുഷാര എന്നെയുംനോക്കി ക്യാന്റീനിലും ക്ലാസ്സിലും ഒക്കെ വന്നിരുന്നെന്ന് ലെച്ചു പറഞ്ഞാണ് ഞാൻ അറിഞ്ഞത്. അവളെ കാണണമെന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നെങ്കിലും മറ്റുപല തിരക്കുകൾ കാരണം അതിനായി സമയം കണ്ടെത്തിയില്ല. ചെറിയൊരു അവധിക്ക് ശേഷം കോളേജ് ജീവിതം വീണ്ടും സജീവമായി. പുതിയ കുട്ടികളെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഭംഗിയായി നടന്നെങ്കിലും തുഷാരയെ വരവേൽക്കാനുള്ള ഒരു ഒരുക്കവും എന്റെ മനസ്സിൽ ഉണ്ടായില്ല. മനസിന്റെ കോണിൽ എവിടെയോ അവളെന്റെ സ്വന്തമായിക്കഴിഞ്ഞു. പക്ഷെ ഇതുവരെ ആർക്കുമുന്നിലും ഞാനത് തുറന്നു സമ്മതിച്ചില്ല. ഇഷ്ടം മനസ്സിൽ ഒളിപ്പിച്ചുവച്ച് പ്രേമിക്കുന്നതിന്റെ ലഹരിയിൽ ഞാൻ വാനോളം പ്രേമിച്ചു. പക്ഷെ പുറകെ നടന്ന് ചെരിപ്പ് തയഞ്ഞ കുറേയെണ്ണം ഇപ്പോഴും തുഷാരയെ എന്റെ അടിയുടെ പേരിൽ കളിയാക്കികൊണ്ടിരുന്നു. പുതുതായി കോളേജിൽ ചേർന്ന പിള്ളേര് വരെ അവളെ കാണുമ്പോൾ ചിരിക്കുന്ന അവസ്ഥയുണ്ടായി. എല്ലാ കളിയാക്കലുകൾക്കും മുന്നിൽ തളരാതെ അവൾ മനസ് മുഴുവൻ ഒരു പേര് ഉരുവിട്ടുകൊണ്ട് ദിവസങ്ങൾ തള്ളിനീക്കി. എന്റെ മുന്നിൽവച്ച് തുഷാരയെ കമന്റ് ചെയ്തിരുന്ന കുറച്ചു പിള്ളേര് ശ്രീലാലിന്റെ ശരിക്കും മുഖമെന്താണെന്ന് രണ്ടുതവണ അറിഞ്ഞു. പുതിയ പിള്ളേരാണ്, തന്നെക്കാൾ പ്രായമുള്ള ഒരു പെണ്ണിനെപ്പോലും അവസരം കിട്ടുമ്പോൾ കളിയാക്കാനും മറ്റൊരു കണ്ണിൽ കാണാനും തുടങ്ങിയാൽ അതിന് ഒരു അർത്ഥമേ ഉള്ളു. പ്രായം ഏതായാലും, മുന്നിലുള്ളത് പെണ്ണാണെങ്കിൽ അവളെ ഉപയോഗിക്കാൻ മാത്രമേ നമ്മുടെ സമൂഹം അവരെ പഠിപ്പിച്ചിട്ടുള്ളു. കുട്ടികൾ മുതൽ അമ്മച്ചിമാർ വരെ ആൺമേൽക്കോയ്മയുടെ ഇരയാവുമ്പോൾ കാമാർത്തിയോടെ മാത്രം ഒരു വർഗത്തെ നോക്കിക്കാണുന്ന ഇത്തരം സാമൂഹ്യ വിപത്തുകളെ ഉന്മൂലനം ചെയ്യാൻ കൈക്കരുത്ത് മാത്രം പോര. കൈകരുത്തുള്ളവർ സ്ത്രീകളെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന സമൂഹം കൂടി വളർന്നുവരണം.

………………

പാച്ചു മൂന്ന് മാസത്തെ അവധിക്ക് നാട്ടിൽ വന്നതുമുതൽ ലെച്ചു പാച്ചുവിൻറെ വീട്ടിലാണ്. ഇത്രയും നാൾ എടുക്കാതെ കൂട്ടിവച്ച ലീവ് മുഴുവൻ പാച്ചുവിൻറെ കൂടെ ചിലവഴിക്കാൻ തീരുമാനിച്ച അവളെ കണ്ടിട്ട് ഇപ്പോൾ കുറച്ചായി. പാച്ചു പോയ്ക്കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയ ലെച്ചു കുറച്ചുദിവസം എനിക്ക് മുഖം തന്നില്ല. ലെച്ചുവിന്റെ ഇപ്പോഴത്തെ മനസ് എന്താണെന്ന് തിരിച്ചറിയാനൊക്കെ ഞാൻ പഠിച്ചു. സത്യം പറഞ്ഞാൽ തുഷാര എന്നെ പഠിപ്പിച്ചു. തുഷാരയെന്ന പുസ്ഥകം എന്നെ പഠിപ്പിച്ചത് പലതാണ്. കാലത്ത് ബേങ്കിലേക്ക് പോകുമ്പോൾ ബൈക്കിന്റെ പുറകിൽ എന്നെ മുട്ടാതെ ഇരുന്ന ലെച്ചു പതുക്കെ എന്നിലേക്ക് അടുത്തു. അവളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതുകൊണ്ട് ഇതുവരെ ഞാൻ ലെച്ചുവിനെ പഴയ ബന്ധം ഓർമ്മിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. അവളുടെ മനസ് പാകമാകുന്നതുവരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. ബാങ്കിന് മുന്നിൽ ലെച്ചുവിനെ ഇറക്കിവിട്ട് കോളേജിലേക്ക് കടന്നതും തുഷാര നടന്നുപോകുന്നത് കാണാം. മരച്ചുവട്ടിൽ വായിനോക്കിയിരിക്കുന്ന ചിലർ എന്നെ കണ്ടതും അവളോട് എന്തോ കമന്റ് പറഞ്ഞെന്ന് തോനുന്നു. അവൾ കൈകൊണ്ട് പോടാ എന്നും പറഞ്ഞ് മുന്നോട്ട് നടന്നു നീങ്ങിയത് ഞാൻ ശ്രദ്ധിച്ചു. വണ്ടി അവർക്കുമുന്നിൽ തന്നെ നിർത്തി..
: ഗുഡ് മോർണിംഗ്.. തുഷാരയെന്ത് പറയുന്നു…

: ഒന്നുമില്ല ബ്രോ… ചുമ്മാ ഒരു രസം. അവളുടെ മുനയൊടിച്ച ബ്രോയല്ലേ നമ്മുടെ ഹീറോ… ആവശ്യക്കാർ പുറകെ നടന്നിട്ടും തിരിഞ്ഞുനോക്കാത്ത പെണ്ണാ, എന്നിട്ട് ബ്രോയെ നാണംകെടുത്താനായിട്ടല്ലേ അവൾ അന്നങ്ങനെ നാടകം കളിച്ചത്..കാണാൻ ചരക്കാണെന്ന് വച്ച് ഇത്രയും അഹങ്കാരം പാടുണ്ടോ പെണ്ണിന്..

: ഓഹ്… എനിക്ക് ഇത്രയും ഫാൻസ്‌ ഉണ്ടായിരുന്നോ…

: ബ്രോ ഒന്ന് മനസുവച്ചാൽ പലതും നടത്താം.. നമ്മുടെ ക്യാമ്പ് വരാനിരിക്കുവല്ലേ, അവളെയൊന്ന് ശരിക്കും പെരുമറിയാലോ, പിന്നെ ആന്വൽ ഡേയും ആവാറായി, ഒരു ആനിവേഴ്സറി ആഘോഷം ഒക്കെ വേണ്ടേ.. ശരിക്കും ആണിന്റെ കരുത്ത് അവളെയൊന്ന് അറിയിക്കണം.. ഉടച്ചുവാർക്കണം പെണ്ണിനെ..

: ക്യാമ്പിന് നമുക്ക് നിന്റെ പെങ്ങളെ ഇറക്കിയാലോ… അവൾക്കുള്ളതല്ലേ ഇവൾക്കും ഉള്ളു. നിന്റെ പെങ്ങളാവുമ്പോൾ ഇതിനേക്കാൾ മുഴപ്പും കാണും, പോരെങ്കിൽ ഇവന്മാരുടെ ഒക്കെ വീട്ടീന്നും കൊണ്ടുവരാം എന്തേ…

: നായിന്റെ മോനെ പെങ്ങളെ പറയുന്നോടാ….

: ഇരിയെടാ മൈരേ…. പെങ്ങളെ പറഞ്ഞപ്പോ നിനക്ക് നൊന്തു അല്ലെ. എന്തെട കുണ്ണേ നിന്റെ പെങ്ങൾക്ക് ഇല്ലേ മൊലയും പൂറൊന്നും..പെണ്ണ് ദുർബലയാണെന്നും അവളെ നിനക്കൊക്കെ കുത്താൻ മാത്രം ഉണ്ടാക്കിയതാണെന്നുമുള്ള ചിന്തയില്ലേ, അതുംകൊണ്ട് ഇനി ഏതെങ്കിലും പെണ്ണിന്റെ അടുത്ത് പോയാൽ… നീയൊക്കെ കൊയ്ത്തുകഴിഞ്ഞ പാടത്ത് കറ്റ തല്ലുന്ന കണ്ടിട്ടുണ്ടോ… അതുപോലെ കാലേപിടിച്ച് നിലത്തടിക്കും ഞാൻ. കതിര് തെറിക്കുന്ന പോലെ നിന്റെയൊക്കെ തലച്ചോറ് ഞാൻ തെറിപ്പിക്കും.. നീയൊന്നും ഒരു ക്യാമ്പിലും പങ്കെടുക്കണ്ട. മനസിലായല്ലോ..

: ബ്രോ എന്തിനാ ഇങ്ങനെ ചൂടാവുന്നേ.. പെങ്ങളൊന്നും അല്ലല്ലോ, ഞാൻ ഒരു തമാശ പറഞ്ഞതല്ലേ

: അല്ലട, എന്റെ പെങ്ങളല്ല… എന്നുവച്ച് നിനക്കൊക്കെ വായിൽതോന്നിയത് എന്തും പറയാമെന്നാണോ. നിന്റെ പെങ്ങളെക്കുറിച്ച് പറഞ്ഞപ്പോ നൊന്തില്ലേ. അതുപോലെ ഓരോ സ്ത്രീയും മകളും, പെങ്ങളും, ഭാര്യയും, അമ്മയും ഒക്കെയാണ്. ബഹുമാനിക്കാൻ പഠിക്ക് എന്നിട്ട് സ്നേഹംകൊണ്ട് കീഴ്പ്പെടുത്താൻ നോക്ക് അല്ലാതെ കൈക്കരുതുകൊണ്ടല്ല. എഴീച്ച് പോടാ വാണപ്പാലിലുണ്ടായ നായെ…

ഞാൻ അവരുമായി സംസാരിക്കുന്നതൊക്കെ ബാൽക്കണിയിൽ നിന്നും നോക്കിക്കണ്ട തുഷാരയുടെ കണ്ണുകൾ വിടരുന്നത് എനിക്ക് ഇവിടെനിന്നും കാണാം. സോറി മോളെ, ഇവരെക്കൊണ്ടൊക്കെ ഇങ്ങനെ പറയിപ്പിക്കാൻ കാരണം ഞാനല്ലേ. അത് ഞാൻ തിരുത്തും. കുറച്ച് സമയം കൂടി താ എനിക്ക്….
**********

വരാനിരിക്കുന്ന പരിസ്ഥിതി ക്ലബ്ബിന്റെ ക്യാമ്പിന്റെ ത്രില്ലിൽ ആയിരുന്നു ഞാൻ. ആന്വൽ ഡേയ്ക്ക് ദിവസങ്ങൾക്ക് മുൻപുള്ള രണ്ടുദിവസത്തെ ക്യാമ്പ് നടക്കാൻ പോകുന്നത് എന്റെ പുരയിടത്തിൽ ആണ്. വൈവിധ്യങ്ങളുടെ പറുദീസയായ എന്റെ ഏദൻതോട്ടം ക്യാമ്പിനായി തെരഞ്ഞെടുത്തതിൽ അതിയായ സന്തോഷത്തിലാണ് ഞാൻ.പക്ഷെ എന്നേക്കാൾ സന്തോഷം തോന്നിയത് മറ്റൊരാൾക്കാണ്, ആരാണെന്ന് ഞാൻ പ്രത്യേകം പറയേണ്ടല്ലോ. ഇരുപതുപേരടങ്ങുന്ന സംഘത്തിൽ പത്തുപേർ പെൺകുട്ടികളാണ്. എല്ലാവരെയും ഒരുപോലെ ത്രില്ലടിപ്പിച്ച കാര്യം എന്താണെന്നാൽ രാത്രിയിലുള്ള താമസമാണ്. പെൺകുട്ടികളെ ചെറു സംഘങ്ങളാക്കി എന്റെ നാട്ടിലുള്ള ഓരോ വീടുകളിലാണ് രണ്ട് ദിവസം താമസിപ്പിക്കാൻ പോകുന്നത്. ആൺകുട്ടികൾ കോളേജിലും. ആൺകുട്ടികൾക്കും വീടുകളിൽ താമസമൊരുക്കാമെന്ന് നാട്ടുകാർ പറഞ്ഞപ്പോൾ ഞങ്ങൾതന്നെയാണ് വേണ്ടെന്നുവച്ചത്. കോളേജിൽ എല്ലാവരുമൊത്ത് കിടക്കുന്നതിന്റെയും രണ്ടെണ്ണം അടിക്കുന്നതിന്റെയും സുഖം ഒന്ന് വേറെത്തന്നെ ആണേ…

എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷം കുട്ടികളെ സ്വീകരിക്കാനായി എന്റെ വീടും നാട്ടുകാരും ഒരുങ്ങിക്കഴിഞ്ഞു. പ്ലസ് ടു പഠനസമയത്ത് NSS ക്യാമ്പിന് പോയ അനുഭവം മനസിലേക് ഓടിയെത്തി.

കോളേജിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽവച്ച് ക്യാമ്പിന് തിരിതെളിഞ്ഞു. പരിസ്ഥിതി ഗീതം ആലപിക്കുന്ന രണ്ടുപേരിൽ ഒരാൾ നമ്മുടെ കുറുമ്പിയാണ്. അവളുടെ ചുണ്ടിലൂടെ ഒഴുകിയ മധുര സംഗീതം കാതുകളേക്കാൾ മനസിനെ കുളിരണിയിച്ചു. പക്ഷെ എന്തുകൊണ്ടോ തുഷാരയുടെ മുഖത്തേക്ക് ഒരിക്കൽപോലും കണ്ണുകൾ പോയില്ല. ഇടയ്ക്കിടെ തുഷാരയുടെ കണ്ണുകൾ എന്നിലേക്ക് നോട്ടമെറിയുമ്പോൾ നീതു പതുക്കെ അവളുടെ കൈമുട്ടുകൊണ്ട് എന്നെ തട്ടും. എന്റെ അന്നത്തെ അടിയോടെ നീതുവരെ തുഷാരയുടെ ടീമിൽ അംഗത്വമെടുത്തു. വർഗ്ഗസ്നേഹം, അല്ലാതെന്ത്. ഉദ്‌ഘാടനവും പരിസ്ഥിതി ക്ലാസ്സുമൊക്കെ കഴിഞ്ഞ് എല്ലാവരും ഉച്ചയോടുകൂടി എന്റെ വീട്ടിലേക്ക് യാത്രയായി. കോളേജ് ബസ്സിൽ സംഗീതത്തിന്റെ അകമ്പടിയോടെ ഞങ്ങൾ മംഗലത്തുവീടിന്റെ പടിപ്പുരയിൽ എത്തി. ഞങ്ങളെ സ്വീകരിക്കാൻ വീട്ടിലുള്ള എല്ലാവരുമുണ്ട്. കണ്ണൻ ഗമയോടെ മുന്നിൽത്തന്നെയുണ്ട്. കിച്ചാപ്പിയും അഭിയുമെല്ലാം നേരത്തേ വീട്ടിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. പ്രകൃതിസ്നേഹം കിച്ചാപ്പിയുടെ ചുണ്ടുകളിലൂടെ ഒഴുകിയിറങ്ങി. ഒലക്കേടെ മൂഡ്, തെണ്ടികൾ രണ്ടും വായിനോക്കാൻ വന്നതാണെന്ന് എനിക്കല്ലേ അറിയൂ. വാഴയിലയിൽ തൂശനരി ചോറിലേക്ക് സാമ്പാറും മറ്റ് കറികളും വിളമ്പിയത് കുഴച്ചടിക്കുമ്പോൾ തുഷാരയുടെ കണ്ണുകൾ എന്നിലേക്ക് തന്നെ നോക്കിയിരിക്കുന്നത് ലെച്ചു അമ്മയെ വിളിച്ചു കാണിച്ചുകൊടുക്കുന്നുണ്ട്. പക്ഷെ എന്റെ കണ്ണുകൾ കിച്ചാപ്പിയിലേക്കാണ് പോയത്. അവന്റെ നോട്ടം മുഴുവൻ നീതുവിലേക്കാണ്. പെണ്ണിനെ അവൻ തീറ്റിച്ചു കൊല്ലുമെന്ന് തോനുന്നു. സ്നേഹം ഒഴുകി ഇറങ്ങുവാണല്ലോ, രണ്ട് പപ്പടമല്ലേ പെണ്ണിന് കൊടുത്തത്. ബാക്കിയുള്ളവർ ഒരുഗ്ലാസ് വെള്ളം ചോദിച്ചിട്ട് അവൻ കേൾക്കുന്നത്പോലും ഇല്ല. തെണ്ടി, അവസാനം പെണ്ണിന് വയറ്റിൽ ആവാതിരുന്നാൽ മതിയായിരുന്നു.
ഊണിന് ശേഷം എല്ലാവരെയും കൂട്ടി പറമ്പിലൂടെയുള്ള നടത്തത്തിൽ വഴികട്ടിയായി കണ്ണനുണ്ട്. ഏറ്റവും പുറകിൽ നടക്കുന്ന എന്റെ കൂടെത്തന്നെ ലെച്ചുവും കൂടി. അവളുടെ ഉദ്ദേശം വേറെയാണ്. നടന്നുകൊണ്ടിരിക്കുമ്പോൾ ലെച്ചു കാര്യമായി ടൈപ്പ് ചെയ്യുന്നത് കണ്ടാലറിയാം, എനിക്കുള്ള പണിയാണെന്ന്. മീൻകുളത്തിന് മുന്നിൽ എത്തിയ ഞങ്ങൾക്ക് ചന്ദ്രേട്ടന്റെ വക നല്ലൊരു കൃഷിയനുഭവം പങ്കുവച്ചു. കുളത്തിൽ നിന്നും എല്ലാവർക്കും ചൂണ്ടയിടാനുള്ള അവസരമുണ്ട്. പിടിക്കുന്ന മീനിനെ വൈകുന്നേരത്തെ അത്താഴത്തിന്റെ കൂടെ പൊരിച്ചടിക്കാം. എല്ലാവരും മത്സരിച്ച് ചൂണ്ടയിട്ടു. ക്ഷമ പഠിക്കാൻ ഇതിലും നല്ല മാർഗമില്ല. പക്ഷെ മീൻവളർത്തുന്ന കുളത്തിൽ ചൂണ്ടയിട്ടാൽ ക്ഷമയൊന്നും പഠിക്കില്ല കേട്ടോ, അതിന് ആറ്റിലോ പുഴയിലോ തന്നെ പോണം.. എന്നാലും ഒരു മീനെങ്കിലും ചൂണ്ടയിൽ കൊത്തിയാൽ കിട്ടുന്ന സന്തോഷം വേറെതന്നെയാണ്. ചൂണ്ടയുമായി എന്റെയരികിൽ വന്നുനിന്ന് തുഷാര കിണഞ്ഞു ശ്രമിച്ചെങ്കിലും ഒന്നുപോലും കിട്ടിയില്ല. അപ്പോഴാണ് ലെച്ചുവിന്റെ വക എനിക്കിട്ടൊരു കൊട്ട്…

: സാരമില്ല തുഷാരെ…. നിനക്ക് ഇനി എത്ര അവസരമുണ്ട്.

: ചേച്ചി അങ്ങനൊന്നും പറയണ്ട, ചിലപ്പോ എന്നോടുള്ള ദേഷ്യത്തിന് കുളം തന്നെ വറ്റിച്ചുകളയും

രണ്ടും ഒരമ്മപെറ്റ അളിയന്മാരാണെന്ന് തോനുന്നു. ലച്ചൂ… നിനക്ക് താരാട്ടാ…അവള് രണ്ട് ദിവസം കഴിഞ്ഞാൽ പോകും, പിന്നെ ഞാനേ കാണൂ… ഇങ്ങനെ ഓരോന്ന് മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നപ്പോഴേക്കും എന്റെ ചൂണ്ടയിൽ ആദ്യത്തെ മീൻ കുടുങ്ങി. ആർക്ക് മീൻ കിട്ടിയാലും സന്തോഷം മുഴുവൻ കണ്ണനാണ്. മീൻപിടുത്തമൊക്കെ കഴിഞ്ഞ് വൈകുന്നേരം പിരിയാറായപ്പോഴേക്കും സ്വപ്നേച്ചി എല്ലാവർക്കും ചായയുമായി വന്നു. ചായയ്ക്ക് ശേഷം എല്ലാവരും ഓരോ താമസസ്ഥലങ്ങളിലേക്ക് പോവാനൊരുങ്ങി. തുഷാരയെ വീട്ടിൽ നിർത്തണമെന്ന് അമ്മയ്ക്ക് ഒരേ വാശിയായിരുന്നു. ഞാൻ വലിയ താല്പര്യം കാണിച്ചില്ലെങ്കിലും മനസ്സിൽ ഒരായിരം പൂത്തിരി ഒന്നിച്ച് ചിതറിത്തെറിച്ചു. എനിക്കറിയാം ലെച്ചു എന്തായാലും അവളെ ഇവിടെത്തന്നെ നിർത്തുമെന്ന്. പക്ഷെ എന്നേക്കാൾ ലോട്ടറി അടിച്ചത് കിച്ചാപ്പിക്കാണ്, അവന്റെ ആഗ്രഹംപോലെ നീതുവിനെ അവന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. നീതുവിന് കിച്ചാപ്പിയെ നന്നായി അറിയാം. കാരണം ദിവസത്തിൽ ഒരുതവണയെങ്കിലും ഞാൻ അവന്റെ പേര് പറയാറുണ്ട്. പിന്നെ സ്നേഹയും നീതുവിന്റെ കൂടെയുള്ളതുകൊണ്ട് അവൾക്ക് പേടിയൊന്നുമില്ല. അല്ലെങ്കിലും പേടിക്കാനൊന്നുമില്ല, എനിക്കറിയില്ലേ എന്റെ കിച്ചാപ്പിയെ, പൊന്നുപോലെ നോക്കും അവൻ.
ലെച്ചുവിന്റെ കളി കണ്ടാൽ തോന്നും തുഷാരയെ ഞാൻ കെട്ടിക്കൊണ്ട് വന്നതാണെന്ന്. വീട് മുഴുവൻ തുഷാരയെയും കൂട്ടി ഓരോന്നും കാണിച്ചുകൊടുക്കുന്ന തിരക്കിലാണ് ലെച്ചു. വീടിനകത്തെ കാഴ്ചകളേക്കാൾ തൊടിയിലെ കാഴ്ചകളാണ് തുഷാരയ്ക്ക് ഇഷ്ടപെട്ടത്. അവൾ ലെച്ചുവിനെയുംകൂട്ടി പുറത്തേക്കിറങ്ങി. ലെച്ചുവിനെ കിട്ടിയതിൽ പിന്നെ പെണ്ണ് നമ്മളെയൊന്നും മൈന്റാക്കുന്നില്ലല്ലോ. ഇടയ്ക്ക് അവളുടെ കള്ളനോട്ടം കാണാൻ നല്ല രസമായിരുന്നു. ഞാൻ വല്യ ഡിമാന്ഡാക്കുന്നത്കൊണ്ട് പെണ്ണ് മനഃപൂർവം എന്നെ ഒഴിവാക്കുന്നതാണോ…. ഉമ്മറത്തിരിക്കുമ്പോൾ എന്റെ മുന്നിലൂടെ രണ്ടുപേരും ഇറങ്ങിപോയെങ്കിലും രണ്ടാളും ഒന്ന് നോക്കിയതുപോലുമില്ല. ആ പോക്ക് കണ്ടാൽ അറിയാം കുളത്തിലേക്കാണെന്ന്. കൈയ്യിൽ ഒരു തോർത്തുമുണ്ടല്ലോ. ഇനി കുളിക്കാൻ ആയിരിക്കുമോ… ദൈവമേ ഒരു കുളിസീൻ മിസ്സാവുമോ.. മുറ്റത്തിന് വെളിയിലേക്ക് കടക്കുമ്പോൾ ലെച്ചു തിരിഞ്ഞുനിന്ന് എന്നെ മാടിവിളിച്ചു..

: വാടാ… ഒന്ന് നടന്നിട്ട് വരാം

: നിനക്ക് പുതിയ കൂട്ട് കിട്ടിയില്ലേ, ഇനി നമ്മളെയൊക്കെ വേണോ…

: എന്ന നീ വരണ്ട…

ഇതും പറഞ്ഞ് ലെച്ചു തുഷാരയെയും കൂട്ടി നടന്നു. തെണ്ടി… ഒന്ന് നിർബന്ധിക്കെടി ചേച്ചിപ്പെണ്ണേ… അവർ കൺവെട്ടത്തുനിന്ന് മായുന്നത് വരെ ഞാൻ അവിടെത്തന്നെ ഇരുന്നു. ഛേ ..പോയാമതിയായിരുന്നു. തുഷാരയെ ഒറ്റയ്ക്ക് കിട്ടുന്ന അവസരമായിരുന്നു. ഇവിടാവുമ്പോ കോളേജിലെ പിള്ളേര് ആരുമില്ല. ദൈര്യമായിട്ട് പ്രേമിക്കാമായിരുന്നു. അല്ല, എന്താ ഈ പറയുന്നേ..പ്രേമിക്കാമെന്നോ.. ആ പെണ്ണ് ഇങ്ങോട്ട് വന്ന് കെഞ്ചി പറഞ്ഞപ്പോ നിന്റെ വായിൽ എന്താ പാഴായിരുന്നോ.. അല്ലേലും പോയ ബുദ്ധി ആനപിടിച്ചാലും വരില്ലല്ലോ.

: എന്താ ശ്രീകുട്ടാ ആലോചിക്കുന്നേ… ( ഓരോന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോ പെട്ടെന്ന് അമ്മയുടെ സൗണ്ട് കേട്ടതും ഞാനൊന്ന് ഞെട്ടി)

: ഹേയ്.. ഒന്നുമില്ല

: എന്ന എന്റെ മോൻ ഇതൊന്ന് ലെച്ചുവിന് കൊടുത്തിട്ട് വാ.. എണ്ണയാ, അവൾ എടുക്കാൻ വിട്ടുപോയി

: എണ്ണയൊക്കെ തേച്ച് അവൾക്ക് ബാത്റൂമീന്ന് കുളിച്ചാൽ പോരെ, എന്തിനാ കുളത്തിലേക്ക് പോയേ.. ആരെങ്കിലും കാണില്ലേ

: അവിടെ ആര് കാണാനാ. അതിന് തല കുളിക്കുന്നത് ആരെങ്കിലും കണ്ടാൽത്തന്നെ എന്താ. അവൾ ഇടക്കൊക്കെ പോകാറുണ്ടല്ലോ

: എനിക്കെങ്ങും വയ്യ, അമ്മ പോയാ മതി ( നിർബന്ധിക്ക് , നിർബന്ധിക്ക്…. എന്നാലും എന്ത് സാധനാ ഞാനല്ലേ, പോണംന്നും ഉണ്ട് എന്ന അഭിമാൻ സമ്മതിക്കുന്നും ഇല്ല…)
: നിന്നോട് പറഞ്ഞ എന്നെ വേണം തല്ലാൻ, ഞാൻ പൊക്കോളാം…

: അയ്യേ… അപ്പോഴേക്കും പിണങ്ങിയോ എന്റെ ലക്ഷിമിക്കുട്ടി… അങ്ങനെ എന്റെ അമ്മ കഷ്ടപ്പെടേണ്ട. ഞാൻ പോകാം താ…

: ഡാ… കള്ളാ, എന്തിനാടാ ഇത്ര ബുദ്ദിമുട്ടുന്നേ, നേരത്തെ അവൾ വിളിച്ചപ്പോ പോയാ പോരായിരുന്നോ..അച്ഛന്റെ അതേ സ്വഭാവാ ചെക്കന് അഭിമാനം വിട്ടുള്ള കളിയില്ല…

: ഹീ…

കുളക്കടവിലേക്ക് നടക്കുമ്പോൾ കാലൊന്നും നിലത്തുറയ്ക്കുന്നില്ല. മനസ് സന്തോഷംകൊണ്ട് തുള്ളിച്ചാടി. ഇതെപ്പോഴാ ഞാൻ ഇത്രയും മാറിപ്പോയത്. എന്നാലും എന്റെ തുഷാരെ, നീ എന്നെ തോൽപിച്ചുകളഞ്ഞല്ലോ പെണ്ണേ. കുളക്കരയിൽ വെള്ളത്തിലേക്ക് കാലും നീട്ടിയിരുന്ന് കഥകൾ പറയുന്ന തുഷാരയെ കണ്ടപ്പോൾ മുഖത്തുണ്ടായ പുഞ്ചിരിയൊക്കെ പതുക്കെ ഉള്ളിലേക്ക് വലിഞ്ഞു. ജാഡ തെണ്ടി…. അല്ലാതെ വേറെ എന്താ എന്നെ വിളിക്കേണ്ടത്. പാൽമധുരം ചുണ്ടിൽ തട്ടിയിട്ടും നുണയാൻ അറിയാത്ത പൊട്ടൻ….

: ലെച്ചു… കുളിക്കാൻ വരുമ്പോ എണ്ണയെടുക്കാൻ ഇനി പ്രത്യേകം പറയണോ.. ഇന്നാ

: സോറി കുട്ടാ… ചേച്ചി മറന്നുപോയി. (ഇതും പറഞ്ഞ് തുഷാരയെനോക്കി അവളൊന്ന് ചിരിച്ചു… ഓഹോ.. അപ്പൊ എല്ലാം ഇവളുടെ നാടകമായിരുന്നു അല്ലെ… എന്റെ ലച്ചൂ നീ മുത്താടി….ഉമ്മ..)

: ആഹ്.. മതി മതി. ഇന്ന പിടിക്ക്

: നീ ഇവിടിരിക്ക് ഞാൻ പോയി ഒരു തോർത്തുകൂടി എടുത്തിട്ട് വരാം…

: ഞാൻ പൊക്കോളാം… നീ ഇവിടിരി. നിന്റെ ഫ്രണ്ടിന് ബോറടിച്ചാലോ

: അവിടിരിക്കെട ചെക്കാ..

ലെച്ചു പോയതും എന്റെ വയറൊക്കെ ഉള്ളിലേക്ക് വലിഞ്ഞു. നെഞ്ചിന് താഴേക്ക് ഒന്നുമില്ലാത്ത അവസ്ഥ. ഒരുമാതിരി ആകാശത്തൊട്ടിലിൽ കയറിയപോലുണ്ട്. ദൈവമേ ഇതാണോ പ്രണയം. അടിവയറ്റിൽ മഞ്ഞുവീഴുമെന്നൊക്കെ കേട്ടിട്ടുണ്ട്, ഇതിപ്പോ അടിവയറ്റിൽ പ്രളയമാണല്ലോ..

തുഷാരയുടെ കണ്ണുകൾ വിടരുന്നത് ഒരു മിന്നായം പോലെ കണ്ടു. വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന അവളുടെ കൈകൾ വിരലുകളെ ഒടിച്ചുകൊണ്ടിരുന്നു. കണ്ണുകൾ ഒരുകോണിലേക്ക് ഓടിമറയുമ്പോൾ ചുണ്ടിൽ ചെറുപുഞ്ചിരി വിടരുന്നു. രണ്ടുപേരുടെ കണ്ണുകളും പരസ്പരം ഉടക്കുമ്പോൾ ഉള്ളിൽ എവിടെയോ ഒരു സ്ഫോടനം നടക്കുന്നുണ്ട്. വെള്ളത്തിലേക്ക് ഇറക്കിവച്ച അവളുടെ കാൽ വിരലുകൾക്ക് മുത്തമിട്ട് അകലുന്ന പരൽമീനുകളെപോലെ വെട്ടിത്തിളങ്ങുന്ന പാദസരം കാൽവെണ്ണയിൽ തൂങ്ങികിടക്കുന്നപോലെ എന്റെ മനസും തുലാസിലാടുകയാണ്. എണ്ണതേച്ച് കുളിക്കാൻ കെട്ടഴിച്ചുവിട്ട കേശഭാരം തുഷാരയുടെ മുഖത്തിന്റെ പാതി മറയ്ക്കുമ്പോൾ ഇളംകാറ്റിൽ പാറിപ്പറക്കുന്ന ചെമ്പൻ മുടിയിഴകൾ എന്റെ കവിളിൽ തീർക്കുന്ന കോരിത്തരിപ്പാണോ എന്റെ പ്രണയം… ദൈവമേ ഇത്രയും അടുത്ത് ഒറ്റയ്ക്ക് കിട്ടിയിട്ടും എന്റെ തൊണ്ട വരണ്ടുകിടക്കുന്നതല്ലാതെ ഒരു വാക്കുപോലും പുറത്തേക്ക് വരുന്നില്ലല്ലോ.. അവൾ എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്ന് എന്റെ മനസ് ആഗ്രഹിച്ചുപോകുന്നു.
ഇതേസമയം തുഷാരയുടെ മനസും വല്ലാത്തൊരു നിശ്ചലാവസ്ഥയിൽ ഓരോന്ന് ചിന്തിച്ചുകൊണ്ടിരുന്നു…

ഈശ്വരാ.. ആവേശമൊക്കെ ചോർന്നുപോയോ, ഇത്രയും അടുത്ത് കിട്ടിയിട്ടും എനിക്കൊന്നും പറയാൻ പറ്റുന്നില്ലല്ലോ. ഏട്ടൻ എന്തെങ്കിലും ചോദിച്ചിരുന്നെങ്കിൽ…

ജീവിതത്തിൽ ആദ്യമായി പ്രണയത്തിന്റെ മധുരം അടുത്ത് കിട്ടിയിട്ടും എനിക്കൊന്നും ചെയ്യാനും പറ്റുന്നില്ലല്ലോ. എന്തെങ്കിലും പറയെടാ ചക്കരേ… എനിക്കാണെങ്കിൽ അടിവയറ്റിൽ എന്തോ ഉരുണ്ടുകൂടുന്നപോലുണ്ടല്ലോ…

അല്പനേരത്തെ മൗനം, കിളികളുടെ മധുര സംഗീതം, ഇളം കാറ്റ്, അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ, തുഷാര… എന്റെ സാറേ, ഇത് തന്നെ പ്രണയം.

: തുഷാരെ….

: ഉം…

വീണ്ടും മൗനം… ദൈവമേ എന്താ ഇപ്പൊ പറയേണ്ടത്… ആകെ വല്ലാത്തൊരു അവസ്ഥയായി പോയല്ലോ. ഈ പ്രേമം ഒന്നും എനിക്ക് പറഞ്ഞതല്ലേ. നമുക്ക് ഗുണ്ടായിസവും ജാടയും തന്നെയേ ശരിയാവൂ..

: ഏട്ടാ…

: ആഹ് പറ…

: ഒന്നുമില്ല… (മൊരടൻ…. ഇയാൾക്കൊന്ന് റൊമാന്റിക്കായാലെന്താ.. ജാഡ തെണ്ടി)

: എങ്ങനുണ്ട് സ്ഥലമൊക്കെ ഇഷ്ടമായോ…

: സ്ഥലത്തിന്റെ ഉടമയെ ഇഷ്ടപ്പെട്ടില്ലേ, പിന്നെ സ്ഥലം ഇഷ്ടവാതിരിക്കോ

( ഈ പെണ്ണിന് കുറച്ച് റൊമാന്റിക്കായാലെന്താ… എപ്പോ നോക്കിയാലും വെടിയും പുകയുമാണ്..)

: ഞാൻ പറഞ്ഞോ കേറി പ്രേമിക്കാൻ…

: ഏട്ടന് നീന്താൻ അറിയോ…

: ആഹ്.. എന്തേ.. (വെള്ളം കണ്ടാൽ മുട്ടുവിറക്കുന്ന എന്നോടോ ബാലാ)

: ഇല്ലെങ്കിൽ പിടിച്ച് കുളത്തിലിടാമെന്ന് വിചാരിച്ചിട്ടാ… എന്ത് സ്വഭാവാ ഇത്, ഒന്ന് മയത്തിൽ സംസാരിച്ചൂടെ മാഷെ

: നീയും മോശമൊന്നുമല്ലല്ലോ…

: എന്ന കൈകൊടുക്ക്… ഞാൻ നന്നായി. ഇനി സ്നേഹത്തോടെയേ എന്റെ ഏട്ടനോട് സംസാരിക്കൂ…കൈ താ..

: എന്റെ ഏട്ടനോ…. എഴുതി തന്നേക്കുവല്ലേ നിനക്ക്, ഒന്ന് പോടി

: ഇത് നന്നാവൂലാ…. വെറുതെയല്ല ലെച്ചു ചേച്ചി കാട്ടുപോത്തെന്ന് വിളിക്കുന്നത്

എനിക്ക് ചിരിയാണ് വന്നത്, ലെച്ചു എന്തിനാ അങ്ങനെ വിളിക്കുന്നതെന്ന് ഈ പാവത്തിന് അറിയില്ലല്ലോ. ഒന്നും പറയണ്ട മിണ്ടാതിരിക്കാം അതാ നല്ലത്. എന്നാലും അവള് പറഞ്ഞത് ശരിയല്ലേ. ഒന്ന് മയത്തിൽ സംസാരിച്ചാലെന്താ നിനക്ക്. ചെറുക്കന്റെ അഹങ്കാരം അല്ലാതെന്ത്..

: തുഷാരയ്ക്ക് നീന്താൻ അറിയോ…

: പിടിച്ച് തള്ളിയിടാനാണോ… തള്ളിയേക്കല്ലേ മോനേ, എനിക്ക് നീന്താനൊന്നും അറിയില്ല..
: എന്ന നീ പോയി പഠിച്ചിട്ടു വാ….

ഏതോ ലോകത്തിൽ ലയിച്ചിരിക്കുന്ന തുഷാരയെ പിടിച്ച് തള്ളിയതും പെണ്ണ് വെള്ളത്തിലേക് മുങ്ങിത്താണു. ഉയർന്നുപൊങ്ങിയ അവൾ കൈകാലുകളിട്ടടിച്ചു. ഓരോതവണ പൊങ്ങി നിവരുമ്പോഴും പെണ്ണിന്റെ വായിൽ നിന്നും വെള്ളം പുറത്തേക്ക് ചാടി. കണ്ണുകൾ തുറിച്ചുനിന്നു. കൈകൾ പിടച്ചുകൊണ്ട് അവൾ വീണ്ടും വീണ്ടും ആഴങ്ങളിലേക്ക് താഴ്ന്നു പൊങ്ങി. ദൈവമേ ഇനി അവൾ സത്യം പറഞ്ഞതായിരിക്കുമോ… നീന്താൻ അറിയില്ലേ.. ഇനിയും എന്തെങ്കിലും ചെയ്തില്ലെങ്കിൽ ചിലപ്പോ പണിയാവും…

: ലച്ചൂ…. ഓടി വാ… ലച്ചൂ….

ദൂരെനിന്നും നടന്നുവരുന്ന ലെച്ചു എന്റെ വെപ്രാളം കണ്ടതോടെ കൈയിലുള്ള തോർത്തും താഴെയിട്ട് ഓടി.

: എന്താടാ….

: ലച്ചൂ… തുഷാര…

ഞാൻ ഒരു തമാശയ്ക്ക് പിടിച്ചു തള്ളിയതാ.. അവൾക്ക് നീന്തൽ അറിയില്ല.. ഒന്ന് രക്ഷിക്ക് ലച്ചൂ… നോക്കി നിക്കാതെ ചാടെടി…

: ഇതിനാണോ നീ കിടന്ന് കാറിയത്, നിന്റെ പെണ്ണല്ലേ.. നീ ചാടിക്കോ

: എനിക്ക് നീന്താൻ അറിയുമെങ്കിൽ ഞാൻ നിന്റെ കാല് പിടിക്കുമോ…. ഒന്ന് രക്ഷിക്ക് ലച്ചൂ… പ്ലീസ്

എന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയത് ലെച്ചു കണ്ടു, ആ അവസരത്തിലും ലെച്ചുവിന് മുഖത്ത് ചിരിയാണ് വന്നത്. എന്ത് ക്രൂരയാണ് ഇവൾ…

: സ്വപ്നേച്ചീ…. ഓടി വാ..ചന്ദ്രേട്ടാ…

അറിയാവുന്നവരെയൊക്കെ വിളിച്ചുകൂവുന്ന എന്റെ വെപ്രാളം കണ്ടിട്ടും ലെച്ചുവിന് ഒരു കുലുക്കവും ഇല്ല. പെട്ടെന്ന് അവൾ എന്നെ തള്ളി കുളത്തിലേക്ക് ഇടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല… ദൈവമേ ഇനിയിപ്പോ എന്നെ രക്ഷിക്കാൻ ആരെങ്കിലും വരേണ്ടിവരുമല്ലോ… വെള്ളത്തിലേക്ക് ഊളിയിട്ടപ്പോൾ തന്നെ എന്റെ മൂക്കിലും വായിലും വെള്ളം ഇരച്ചുകയറി. മരിച്ചാലും വേണ്ടില്ല, തുഷാരയെ രക്ഷിക്കണം. അവളെ ചേർത്തുപിടിച്ച് പൊങ്ങാൻ ശ്രമിച്ചെങ്കിലും അവൾ എന്നെയുംകൊണ്ട് വീണ്ടും അടിത്തട്ടിലേക്ക് താണു. എന്റെ കണ്ണുകൾ ഉരുണ്ടു. വായിലൂടെ കുമിളകൾ നിർത്താതെ പ്രവഹിച്ചുകൊണ്ടിരുന്നു. അവസാനം ബോധം പോകുമെന്നായപ്പോൾ തുഷാര എന്നെയും പിടിച്ച് എഴുന്നേറ്റ് നിന്നു..എന്റെ പാതി ജീവൻ പോയെന്ന് പറഞ്ഞാ മതിയല്ലോ കണ്ണൊക്കെ ചുവന്ന് ബൾബുപോലെ ആയിട്ടുണ്ട്… ചുമച്ചുകൊണ്ട് ശ്വാസം വലിച്ചുകയറ്റുന്ന എന്നെനോക്കി ലെച്ചു ആക്കിയൊന്ന് ചിരിച്ചു….

: ഡാ പൊട്ടാ… അവിടെ നിന്റെ കഴുത്തോളം വെള്ളമേ ഉള്ളു.
ശരിയാണല്ലോ… ഇതിനാണോ ഞാൻ ഇത്രയും വെള്ളം കുടിച്ചത്. തുഷാരയുടെ ജീവന്മരണ പോരാട്ടം കണ്ടപ്പോൾ അതൊന്നും മനസ്സിൽ വന്നില്ല. എന്നാപ്പിന്നെ ആ പോത്തിന് നേരത്തേ എഴുന്നേറ്റ് നിന്നൂടായിരുന്നോ… ഇങ്ങനെ ഓരോന്ന് ചിന്തിച്ചിരുന്നപ്പോ തുഷാര എനിക്ക് ചുറ്റും നീന്തിത്തുടിക്കുന്നത് കണ്ട് കണ്ണുകൾ വീണ്ടും ബൾബായി… തെണ്ടി. അപ്പൊ എല്ലാം നാടകമായിരുന്നു അല്ലെ. വെറുതെയല്ല ലെച്ചു ഒരു കൂസലും ഇല്ലാതെ കരയിൽ നിന്ന് എന്നെ നോക്കി ചിരിച്ചത്. ചെറുപ്പംമുതൽ കാണുന്ന കുളമാണെങ്കിലും ഇതുവരെ നീന്തം പഠിക്കാത്തത് മോശായിപ്പോയി. പണ്ട് അച്ഛൻ കുറേ ശ്രമിച്ചതാണ് എന്നെ പഠിപ്പിക്കാൻ. അന്ന് വെള്ളം കുടിച്ചതിൽ പിന്നെ പേടിച്ചിട്ട് ഇതുവരെ നീന്താൻ പഠിച്ചില്ല. ഇനിയിപ്പോ ഇതെന്റെ അഭിമാന പ്രശ്‌നമായി മാറി. പഠിച്ചേ പറ്റു.

: ഒന്ന് രക്ഷിക്ക് ലച്ചൂ…..സ്വപ്നേച്ചീ… ചന്ദ്രേട്ടാ… ( ഇതും പറഞ്ഞ് ലെച്ചു കുടുകുടാ ചിരിച്ചു…)

മുഖവും കറുപ്പിച്ചുകൊണ്ട് ഞാൻ കയറിപ്പോയി. നനഞ്ഞുകുളിച്ച് കൈരണ്ടും നെഞ്ചിൽ പിണച്ചുവച്ച് വീട്ടിലേക്ക് കയറിവരുന്ന കണ്ട അമ്മയും വായപൊത്തി ചിരിക്കുന്നുണ്ട്. കോളേജിലും അപമാനം, വീട്ടിലും അപമാനം. തോൽവികൾ ഏറ്റുവാങ്ങാൻ പിന്നെയും ശ്രീലാലിന്റെ ജീവിതം ബാക്കി… എല്ലാം ഒരു കൂട്ടാ.

രാത്രി കഴിക്കാൻ ഇരിക്കുമ്പോൾ എന്റെ ഡയലോഗുകൾ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ട് ലെച്ചുവും അമ്മയും പൊട്ടിച്ചിരിക്കുന്നുണ്ട്. എന്റെ മുഖം പ്ളേറ്റിൽ നിന്നും ഉയർന്നതേ ഇല്ല. മറ്റേ സാധനത്തിനെ കാണുന്നില്ലല്ലോ, ഇനി അവൾ കൂടി വന്നാൽ പിന്നെ പറയണ്ട, എല്ലാരുംകൂടി ആക്കി കൊല്ലും.

: അല്ല ഇന്ന് തിന്നാൻ ഒന്നും ഇല്ലേ… രണ്ടാളും ഇങ്ങനെ ഇരുന്ന് ചിരിച്ചോ… അമ്മ പോയി ചോറെടുത്തിട്ട് വന്നേ, എനിക്ക് വിശക്കുന്നു..

: നീ ഒന്ന് അടങ്ങെടാ… ഇപ്പൊ വരും

രണ്ട് കയ്യിലും ഓരോ പാത്രങ്ങളുമായി വരുന്ന തുഷാരയെ കണ്ടതോടെ ഞാൻ ക്ലീൻ ബൗൾഡ്. ഇവള് ഭരണവും ഏറ്റെടുത്തോ.. പുല്ല്, കിച്ചാപ്പിയുടെ വീട്ടിൽ പോയാമതിയായിരുന്നു. രണ്ട് പാത്രങ്ങളും തുറന്ന ഉടനെ നല്ല വറുത്തരച്ച നാടൻ കോഴിക്കറിയുടെ മണം മൂക്കിലേക്ക് അടിച്ചുകയറി. എന്റെ സാറേ, എന്താ ഒരു മണം. സാധാരണ അമ്മ വറുത്തരച്ച് വയ്ക്കാറില്ലല്ലോ… പുതിയ മരുമോള് വന്നതിന്റെ ആയിരിക്കും. ഗൾഫീന്ന് വന്നിട്ട് ഇതുവരെ എനിക്കുണ്ടാക്കി തന്നിട്ടില്ല ഇങ്ങനൊന്നും. ചിലർ വരുമ്പോ ചരിത്രം വഴിമാറുമെന്ന് പറയുന്നത് ഇതിനെയാണോ….
തുഷാര മൂന്ന് പ്ലേറ്റിലേക്ക് ചപ്പാത്തിയും ചിക്കൻ കറിയും വിളമ്പി. അപ്പൊ ഇവൾ കഴിക്കുന്നില്ലേ… ഓഹ് ചിലപ്പോ രാത്രി ഡയറ്റ് ആയിരിക്കും.. തലയുയർത്തി ഒരു പ്ലേറ്റ് എടുക്കാൻ കൈ നീട്ടിയതും തുഷാര അതെടുത്തുവച്ച് കഴിക്കാൻ തുടങ്ങി. അപ്പൊ ജഗതി പറഞ്ഞപോലെ ആണല്ലേ കാര്യങ്ങൾ..ഞാനേ കഴിക്കുന്നുള്ളു…. വായുംപൊളിച്ച് അമ്മയുടെ മുഖത്തേക്കും ലെച്ചുവിന്റെ മുഖത്തേക്കും നോക്കിയപ്പോൾ രണ്ടാളും വെട്ടിവിഴുങ്ങുവാണ്. ഇനി നോക്കാൻ ബാക്കിയുള്ളത് തുഷാരയെ ആണ്. അവളാണെങ്കിൽ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിപ്പുണ്ടാവും, അതുകൊണ്ട് നോക്കണ്ട, അതാ നല്ലത്. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ…

: ഇന്നെന്താ ചൊറില്ലേ, എനിക്ക് വേണ്ട നിങ്ങളെ ചപ്പാത്തിയൊന്നും…

: വേണേൽ കഴിച്ചാമതിയെടാ… (ഉത്തരം പറഞ്ഞത് ലെച്ചുവാണെങ്കിലും അവളെന്റെ മുഖത്തേക്ക് നോക്കിയതേ ഇല്ല..)

: അമ്മേ….

: എനിക്കൊന്നും അറിയില്ല മോനെ…. എല്ലാം ഉണ്ടാക്കിയത് ഇവര് രണ്ടാളുംകൂടിയാ.. നീ അവളോട് തന്നെ ചോദിച്ചോ

കസേര തള്ളി പുറകിലേക്കിട്ട് ഞാൻ എഴുന്നേറ്റ് നടന്നു… നടന്ന് പോകുമ്പോൾ ലെച്ചു എന്നെ കേൾപ്പിക്കാനായി ഉച്ചത്തിൽ തുഷാരയോട് പറയുന്നത് കേൾക്കാം….

: തുഷാരെ…. മീൻ പൊള്ളിച്ചത് എടുത്തില്ലല്ലോ…

: അയ്യോ ഞാൻ അത് മറന്നുപോയി…. ഇപ്പൊ എടുത്തിട്ട് വരാം.

ഓഹോ അപ്പൊ നാടൻ കോഴി മാത്രമല്ല, കരിമീൻ പൊള്ളിച്ചതും ഉണ്ടല്ലേ… മീൻ പിടിക്കാൻ ഞാൻ വേണം, തിന്നാറായപ്പോൾ എന്നെ ആർക്കും വേണ്ട അല്ലെ. കാണിച്ചുതരാം.

നേരെ അടുക്കളയിലേക്ക് വച്ചുപിടിച്ചു. വാഴയിലയിൽ പൊള്ളിച്ചുവച്ച കരിമീൻ മുഴുവനും ഒരു പ്ലേറ്റിലേക്ക് തട്ടി, ഉച്ചയ്ക്കത്തെ ചോറും കറികളും മറ്റൊരു പാത്രത്തിലും എടുത്ത് കുഴച്ചടിക്കാൻ തുടങ്ങി. അല്ലേലും ഈ ചിക്കൻ കറിയൊക്കെ എപ്പോഴാ ഉണ്ടായത്. എനിക്ക് വേണ്ട മൈര്…. ആരെങ്കിലും വരുന്നതിന് മുൻപ് കഴിച്ചു തീർക്കണം. ചോറും കറിയുമൊക്കെ വായിലേക്ക് കുത്തിക്കയറ്റി പാത്രവുമെടുത്ത് തിരിഞ്ഞതും മൂന്നാളും വാതിൽക്കൽ മൂക്കത്ത് വിരലുംവച്ച് നിൽക്കുന്നുണ്ട്. കണ്ട ഭാവം നടിച്ചില്ല. പാത്രങ്ങൾ കഴുകിവച്ച് അവരുടെ മുന്നിലൂടെ പോകാൻ നേരം ചുമ്മാ ഒരു ഏമ്പക്കം വിട്ടു. എന്നിട്ട് നീട്ടിവലിച്ചൊരു നിശ്വാസവും വിട്ട് വയറും തടവിക്കൊണ്ട് കോണികയറി…

: ഡാ…. നിനക്ക് വയറിളക്കം വരുമെടാ… പന്നി.
കണ്ടോ ആന്റി… പൊരിച്ചുവച്ച മീൻ മുഴുവൻ തിന്നിട്ട് വയറും തടവിക്കൊണ്ട് പോകുന്ന കണ്ടോ …

: പോടി…

റൂമിലെത്തി കിച്ചാപ്പിയെ വിളിച്ചപ്പോൾ അവന് സംസാരിക്കാൻ പോലും നേരമില്ലത്രേ. എന്നാലും ഇങ്ങനുണ്ടാവുമോ ഒരുത്തൻ. പെണ്ണിനെ അടുത്ത് കിട്ടിയപ്പോൾ തന്നെ ഒലിപ്പിച്ചോണ്ട് പോവാൻ അതിനും മാത്രം വലിയ എന്തോ തേങ്ങയാണോ ഈ പ്രണയം. അല്ലേലും പെണ്ണ് സെറ്റാവുന്നതുവരെ എല്ലാവരും ഇങ്ങനൊക്കെ ആയിരിക്കും. പിന്നല്ലേ കുറ്റവും കുറവുമൊക്കെ കണ്ടുപിടിക്കാൻ തുടങ്ങുക.. നമ്മൾ ഇത് കാണാത്തതൊന്നും അല്ലല്ലോ..

എന്നാലും ഇവർ എന്താ ഈ പണിയെടുക്കുന്നേ.. നേരം കുറേ ആയല്ലോ. ലെച്ചുവരേണ്ട സമയം കഴിഞ്ഞു. താഴെ ലൈറ്റൊന്നും ഓഫാക്കിയിട്ടില്ല, മുറ്റത്ത് കത്തിനിൽക്കുന്ന ബൾബിന്റെ പ്രകാശം ജനലിലൂടെ റൂമിൽ വെട്ടം പരത്തുന്നുണ്ട്. അമ്മയും ഇന്ന് ഉറങ്ങുന്നില്ലേ. പുതിയ പെണ്ണ് വന്നതിന്റെ നെഗളിപ്പായിരിക്കും. എന്നെ ആർക്കും വേണ്ടാതായി. ഇന്നലെവരെ എന്റെ കുണ്ണമേൽ കയറി ബെല്ലിഡാൻസ് കളിച്ച ലെച്ചുവരെ കാലുമാറി. തോറ്റുകൊടുക്കാൻ നിന്നാൽ അതിനേ നേരം കാണൂ…അതുകൊണ്ട് താഴെ പോയിനോക്കാം…

ഓഹ്… എന്തൊരു ചിരിയാണ് എല്ലാവരും. ദൈവമേ തീ…അപ്പൊ ക്യാമ്പ് ഫയറും ഉണ്ടോ. ദേണ്ടെ ഇരിക്കുന്നു ആ തെണ്ടി. ഇപ്പൊ സംസാരിക്കാൻ നേരമില്ലെന്ന് പറഞ്ഞ് ഫോൺ വച്ചവനാ. അപ്പൊ എല്ലാരുംകൂടി ചേർന്നുള്ള അറ്റാക്ക് ആണല്ലേ. നീതുവും സ്നേഹയും എന്നെ കണ്ടയുടനെ കൈയുയർത്തി കാണിച്ചു. ഒരു വളിച്ച ചിരിയോടെ ഞാനും ഹായ് പറഞ്ഞു. വേറെ വഴിയൊന്നും ഇല്ല. ഇനി ഇവിടെ കിടന്ന് ചീഞ്ഞു നാറുന്നതിലും നല്ലത് കിടന്നുറങ്ങുന്നതാ. അല്ലേൽ വേണ്ട ഒരു പഞ്ചിന് വണ്ടിയെടുത്ത് വിട്ടാലോ.. അതും വേണ്ട, അത് ഒരുമാതിരി നിരാശാ കാമുകൻ സ്റ്റൈലായിപ്പോകും. അതുകൊണ്ട് നൈസായിട്ട് ചന്ദ്രേട്ടന്റെ അടുത്തേക്ക് വിടാം. രണ്ടെണ്ണം അടിച്ചിട്ട് പുതച്ചുമൂടി കിടക്കാം.

മുറ്റത്തുകൂടി അവരെ പാസ് ചെയ്ത് പോയപ്പോഴും ആരും തിരിഞ്ഞു നോക്കിയതുപോലുമില്ല. അല്ലേലും ആരുടെ പ്രശംസയും എനിക്ക് വേണ്ട. നടന്ന് ചന്ദ്രേട്ടന്റെ വീട്ടിൽ എത്തിയപ്പോഴേക്കും പുള്ളിക്കാരൻ ഉറങ്ങിയിരുന്നു. ഉമ്മറത്ത് ഇരിക്കുന്ന സ്വപ്നേച്ചിക്കും സീതേച്ചിക്കും കാര്യം പിടികിട്ടി. സീതേച്ചി ഉടനെപോയി സാധനവുമായി വന്നു. പക്ഷെ എന്റെ മനസ് അരുതെന്ന് പറഞ്ഞു. ചന്ദ്രേട്ടനില്ലാതെ ഞാൻ അവിടുന്ന് കഴിക്കില്ല. മാത്രമല്ല നടന്നുവരുമ്പോൾ മുഴുവൻ മനസിലെ ചിന്ത തുഷാരയെക്കുറിച്ചായിരുന്നു. ആദ്യമായി എന്റെ വീട്ടിലേക്ക് വന്ന അവളെ ഞാൻ ഇപ്പോൾ തന്നെ വേണ്ടുവോളം വിഷമിപ്പിക്കുന്നുണ്ട്. ഇനി ഒരു കള്ളുകുടിയന്റെ രൂപംകൂടി അവൾ കാണണ്ട. അതുകൊണ്ട് വേണ്ട. വിഷമിച്ചിരിക്കുന്നത് കണ്ട് സ്വപ്നേച്ചി എന്തൊക്കെയോ ചോദിച്ചെങ്കിലും എല്ലാത്തിനും മുക്കിയും മൂളിയതുമല്ലാതെ ഞാൻ തുറന്നൊന്നും പറഞ്ഞില്ല. തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ കുളക്കരയിൽ എത്തിയതും ഞാനൊന്ന് പേടിച്ചു.
: പേടിച്ച് ചത്തേനെ ഇപ്പൊ.. നിനക്കൊരു ടോർച്ച് എടുത്തിട്ട് വന്നൂടെ

: ടോർച്ച് ഉണ്ട്… ഏട്ടൻ നടന്നു വരുന്നത് കണ്ടപ്പോ ഓഫാക്കിയതാ.

: നീയെന്താ വവ്വാലോ, രാത്രി ഇങ്ങനെ കറങ്ങിനടക്കാൻ..

: ഈ വവ്വാല് വല്ല പേരക്കയും ചപ്പാൻ പോയതാണോന്ന് അറിയാൻ വന്നതാ…

: ചപ്പാനോ… എന്ത് ഭാഷയാടി ഇത്.

: ഇതിലും വലുത് എന്നോട് പറഞ്ഞിട്ടില്ലേ…

(ഓഹ് അപ്പൊ ഒന്നും മറന്നിട്ടില്ല… പണ്ടെപ്പോ അറിയാതെ മൈരെന്ന് വന്നുപോയത് ഇപ്പൊഴും ഓർത്തിരിക്കുവാ…മനുഷ്യനെ പേടിപ്പിച്ചിട്ട് അവളുടെ ഒരു ഊമ്പിയ ഡയലോഗും)

: ആഹ് അത് വിട്… അല്ല ഞാൻ പേരക്ക തിന്നാനോ, കരിക്ക് കുടിക്കാനോ ഒക്കെ പോയെന്നിരിക്കും, നീയാരാ ഷാഡോ പൊലീസോ.. പുറകെ തന്നെ കൂടാൻ

: ചന്ദ്രേട്ടൻ ഉറങ്ങിക്കാണും അല്ലെ… സാധനം വേണെങ്കിൽ കിരണേട്ടന്റെ കയ്യിൽ ഉണ്ട്. കൊണ്ടുവരാൻ പറയട്ടെ

: കിരണേട്ടനോ…. ഓഹ്,

ഇനി ആ തെണ്ടി എന്തെങ്കിലും പറയാൻ ബാക്കിയുണ്ടോ

: ഒരു കാര്യം കൂടി പറഞ്ഞു…

: എന്ത്..

: തുറന്നുപറയാൻ ചമ്മലായതുകൊണ്ട് പൂട്ടിയിട്ടിരിക്കുന്ന എന്തോ വലിയ സാധനവും പേറിക്കൊണ്ടാണ് ഏട്ടൻ നടക്കുന്നതെന്ന്..

ആണോ….ഏട്ടാ..

: ആണല്ല പെണ്ണ്… അസമയത്ത് ഇങ്ങനെ നിൽക്കുന്നത് ആരെങ്കിലും കണ്ടാൽ പിന്നെ അതുമതി, നീ വന്നേ

: ഇവിടെ ആര് കാണാൻ. കാണാനുള്ളവർക്കൊക്കെ എല്ലാം അറിയാവുന്നതും ആണ്. പക്ഷെ ഒരാൾ മാത്രം എല്ലാം അറിഞ്ഞിട്ടും പൊട്ടൻ കളിക്കുന്ന കാണുമ്പോഴാ സങ്കടം..

: തുഷാരെ..ഞാൻ

: എനിക്ക് ഇപ്പൊ ഇതൊക്കെ ശീലായി… ഏട്ടൻ എങ്ങനെ വേണേലും അവോയ്ഡ് ചെയ്തോ. അവസാനം കൂടെ കൂട്ടിയാ മതി. വല്യ ആഗ്രഹങ്ങളൊന്നുമില്ല. ഈ ലോകത്തിലേക്ക് ചുരുങ്ങുകയെന്നതാണ് ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം. അത് തല്ലികെടുത്താതിരുന്നാൽ മതി. കോളേജിൽ എല്ലാവരുടെയും മുന്നിൽ മരംചുറ്റി പ്രേമിക്കുന്നതൊന്നും സ്വപ്നം കണ്ടിട്ടില്ല, പക്ഷെ ഒരിക്കലെങ്കിലും എല്ലാവരുടെയും മുന്നിൽ എനിക്ക് ഈ കൈപിടിച്ച് അന്തസായി നടക്കണം.

: തുഷാരെ…

: ഏട്ടൻ വിഷമിക്കണ്ട… എപ്പോഴെങ്കിലും ഈ കൈ ചേർത്തുപിടിക്കണമെന്ന് തോന്നിയാൽ മാത്രം ചെയ്താൽ മതി. എത്രകാലം കാത്തിരിക്കാനും ഞാൻ തയ്യാറാണ്.
: എന്താ നിന്നോട് പറയേണ്ടതെന്ന് എനിക്കറിയില്ല… ആകെ ഒരു…

: ഒന്നും പറയണ്ട. എനിക്കറിയാം ആ ഉള്ളിലെ സ്നേഹം. വെള്ളത്തിൽ കിടന്ന് പിടച്ചത് നാടകമായിരുന്നെകിലും ഈ മനസ് വായിക്കാൻ പറ്റി. ഈ കണ്ണുകൾ നിറഞ്ഞത് ചുമ്മാതല്ല, അത് എനിക്കുവേണ്ടിയാ.

തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുൻപ് തുഷായുടെ കൈകൾ എന്റെ രണ്ട് കവിളും ചേർത്തുപിടിച്ചു. അടുത്ത സെക്കൻഡിൽ അവളുടെ ചുണ്ടുകൾ എന്റെ നെറ്റിയിൽ പതിഞ്ഞതും അവൾ ചിരിച്ചുകൊണ്ട് ദൂരേയ്ക്ക് ഓടിമറഞ്ഞു. ടോർച്ചിന്റെ വെട്ടം മറയുന്നതുംനോക്കി സ്തംഭിച്ചുനിന്ന എനിക്ക് അൽപ സമയം വേണ്ടിവന്നു യാഥാർഥ്യത്തിലേക്ക് തിരിച്ചുവരാൻ. ലില്ലിയും ലെച്ചുവും ശരീരം മുഴുവൻ ഉമ്മവച്ചപ്പോഴും ഇതുപോലൊരു ഉൾക്കുളിർ ഉണ്ടായിട്ടില്ല. ആ ഉമ്മകളൊക്കെ കാമം ഉണർത്തുമെങ്കിലും ഇതുപോലൊരു ആത്മസംതൃപ്തി സമ്മാനിച്ചിട്ടില്ല ഇതുവരെ. ഒരു കന്യകയുടെ ചുണ്ടുകളുടെ ചൂട് നെറ്റിയിൽ വഹിച്ചുകൊണ്ട് മനസ്സിൽ കുളിരുമായി ഞാൻ വീട്ടിലേക്ക് നടന്നു. സ്വപ്നലോകത്തിൽ പാറിപ്പറക്കുന്ന ശലഭത്തെപ്പോലെ ഞാൻ പറന്ന് നടന്ന് മുറ്റത്തെത്തിയപ്പോൾ ലെച്ചു എന്നെപ്പിടിച്ച് തുഷാരയുടെ അടുത്തിരുത്തി. മരക്കുട്ടകൾ കത്തിയെരിഞ്ഞ കനലിന് ചുറ്റും ഇരുന്ന് തമാശകൾ പറയുമ്പോഴും ഞാനോ തുഷാരയോ പരസ്പരം നോക്കിയില്ല. സ്നേഹയുടെ നിർബന്ധപ്രകാരം തുഷാര നല്ലൊരു സംഗീത രാവ് ഞങ്ങൾക്കുവേണ്ടി സമ്മാനിച്ചപ്പോഴും ഞാൻ അതിൽ അലിഞ്ഞുചേർന്നതല്ലാതെ ഒരിക്കൽ പോലും അവളിലേക്ക് നോട്ടം പോയില്ല.

എല്ലാവരും പിരിഞ്ഞ ശേഷം കിടക്കാനുള്ള ഒരുക്കത്തിനിടയിൽ ഞാൻ അടുക്കളയിലേക്ക് ചെന്നു. എന്റെ പ്രിയപ്പെട്ടവർ എനിക്കുവേണ്ടി ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് മനസും വയറും നിറച്ച് കിടക്കയിലേക്ക് ചുവടുവയ്ക്കുമ്പോഴും മനസ്സിൽ മുഴുവൻ തുഷാരയുടെ ചെറിപ്പഴങ്ങൾ സമ്മാനിച്ച വിലമതിക്കാനാവാത്ത സമ്മാനമാണ്.

ക്യാമ്പ് ഭംഗിയായി അവസാനിച്ചു. എല്ലാവരും ഹാപ്പി. ഏറ്റവും കൂടുതൽ സന്തോഷം തുഷാരയ്ക്കും അമ്മയ്ക്കും ലെച്ചുവിനുമാണ്. രണ്ടുവർഷമായിട്ട് മുഴുവൻ മനസിലാക്കാൻ പറ്റാത്ത തുഷാരയെ ഞാൻ രണ്ട് ദിവസംകൊണ്ട് അടുത്തറിഞ്ഞു. അമ്മയ്ക്കും ലെച്ചുവിനും തുഷാരയെ അല്ലാതെ വേറെ ആരെയും എന്റെ ജീവന്റെ പാതിയായി സങ്കൽപ്പിക്കാൻ കഴിയാത്ത അവസ്ഥയായി. എല്ലാവരുടെയും സ്നേഹവും കരുതലും തുഷാര നേരിട്ടറിഞ്ഞെങ്കിലും എന്റെ മനസ് മാത്രം ഇപ്പോഴും അവൾക്കുമുന്നിൽ ഒരു സമസ്യയായി തുടരുന്നു.

………

കാലത്ത് ബാങ്കിന്റെ മുന്നിൽ വണ്ടി നിർത്തിയപ്പോൾ തുഷാര ബസ്സിറങ്ങി റോഡരികിലൂടെ നടന്നു പോകുന്നത് ഞാൻ കാണുന്നുണ്ട്. അവൾ ഞങ്ങളെ കണ്ടയുടനെ ലെച്ചുവിനെ നോക്കി കൈയുയർത്തി കാണിച്ചു. ലെച്ചു തിരിച്ച് ടാറ്റ പറഞ്ഞ് എന്റെ നേരെ തിരിഞ്ഞു…
: ശ്രീ കുട്ടാ… ദേ, നിന്റെ പെണ്ണ് പോകുന്നു.

: എന്റെ പെണ്ണ് നീയല്ലേടി…

: അയ്യട…ഞാൻ എന്റെ പാച്ചുവിൻറെ പെണ്ണാ.. നീ പോയി തുഷാരയെ പിടിച്ചോ, അല്ലെങ്കിൽ ചിലപ്പോ അതും കൈവിട്ടുപോകുമേ…

ലെച്ചു ഇത് പറഞ്ഞ് നാക്ക് വായിലേക്ക് ഇട്ടതും ഒരു കൂട്ടിയിടിയുടെ ശബ്ദം ഞങ്ങളെ രണ്ടുപേരെയും ഒരുപോലെ ഞെട്ടിച്ചു. തിരിഞ്ഞുനോക്കിയപ്പോൾ ആളുകൾ ഓടികൂടുന്നുണ്ട്. നിലത്ത് വീണുകിടക്കുന്ന ആളെ കണ്ടയുടനെ ഞാൻ വണ്ടി താഴെയിട്ട് അവിടേക്ക് ഓടി. നിലത്തു വീണുകിടക്കുന്ന തുഷാരയെ മടിയിൽ കിടത്തി അവളുടെ മുഖത്ത് തട്ടിവിളിച്ചു.

: തുഷാരെ….മോളെ എണീക്ക്…

ലച്ചൂ…. തുഷാര…

പ്രവീ…. വണ്ടി വിളിയെടാ…

തലയിൽ നിന്നും ചോര എന്റെ കൈകളിൽ പടർന്നു. പ്രവിയും മനുവും ഉടനെ ഒരു വണ്ടി തടഞ്ഞുനിർത്തി. ലെച്ചുവും ഞാനും തുഷാരയെ താങ്ങിയെടുത്ത് അവരുടെകൂടെ ആശുപത്രിയിലേക്ക് കുതിച്ചു. എമെർജൻസിയിൽ പ്രവേശിപ്പിച്ച് അൽപ്പനേരം കഴിഞ്ഞപ്പോഴേക്കും ആശ്വാസ വാർത്തയുമായി ഡോക്ടർ എത്തി. അപ്പോഴേക്കും കോളേജിൽ നിന്നും എന്റെ വണ്ടിയുമായി വിനു ഓടിയെത്തി. ലെച്ചുവിന് ബേങ്കിൽ പോകാനുള്ളതല്ലേ അതുകൊണ്ട് അവളെ പ്രവിയുടെ കൂടെ ഓട്ടോപിടിച്ച് പറഞ്ഞുവിട്ടശേഷം ഞാൻ തുഷാരയുടെ അടുത്തേക്ക് പോയി. പെണ്ണിന് ബോധമൊക്കെ വന്ന് ഉഷാറായല്ലോ… എന്നെ കണ്ടതും തുഷാരയുടെ കണ്ണുകൾ വിടർന്നു. അവളുടെ അരികിൽ ചെന്നിരുന്ന് ആ കണ്ണുകളിലേക്ക് നോക്കി….

: പേടിച്ചുപോയോ… മോനെ ശ്രീകുട്ടാ

: ഹേയ്…

: പ്രവീ… വണ്ടി വിളിയെടാ….

: അപ്പൊ നിന്റെ ബോധം പോയില്ലായിരുന്നോ…

: അപ്പോഴേക്കും പോയി…

: വീട്ടിലെ നമ്പർ പറ… അവരോട് പറയണ്ടേ

: വേണ്ട… ഒന്നും പറ്റിയില്ലല്ലോ…

മനുവും വിനുവും അകത്തേക്ക് വന്നു. തുഷാരയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് കണ്ട അവർ തിരിച്ച് പോകാനുള്ള പരിപാടിയാണ്. ഞാൻ സമ്മതിച്ചില്ലെങ്കിലും തുഷാര അവരോട് പോകാൻ പറഞ്ഞതോടെ രണ്ടും എന്നെ ഒറ്റയ്ക്കാക്കി സ്ഥലം കാലിയാക്കി. തുഷാരയെ ഒരു മണിക്കൂർ ഒബ്സർവേഷനിൽ നിർത്താനായി മറ്റൊരു മുറിയിലേക്ക് മാറ്റി. ഡ്രിപ്പ് ഇട്ട് കിടത്തിയിരിക്കുന്ന അവളുടെ അരികിൽ ഒരു കസേരയിൽ ഞാനും ഇരുന്നു. കിടക്കുന്നത് ഹോസ്പിറ്റലിൽ ആണെങ്കിലും ഏതോ റിസോർട്ടിലേക്ക് ടൂർ പോയപോലുണ്ട് തുഷാരയുടെ മുഖം കാണുമ്പോൾ. എന്റെ മുഖത്തുനിന്നും കണ്ണുകൾ എടുക്കുന്നതേ ഇല്ല. ചുറ്റുമുള്ളതൊന്നും അവൾ കാണുന്നില്ല. അവളുടെ കണ്ണുകളിൽ മുഴുവൻ ശ്രീലാലാണ്. ഇടയ്ക്ക് ലെച്ചു വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. നഴ്‌സ്‌ വന്ന് പറഞ്ഞതുപ്രകാരം പുറത്തുപോയി തുഷാരയ്ക്ക് കുടിക്കാനായി ജ്യുസുമായി വന്നപ്പോഴേക്കും ഒരു ബോട്ടിൽ ഗ്ലൂക്കോസ് കഴിഞ്ഞിട്ടുണ്ട്. ബെഡിൽ ചാരി കിടക്കുന്ന തുഷാരയ്ക്ക് നേരെ ജ്യൂസ് നീട്ടിയപ്പോൾ അവൾക്ക് കൈ അനക്കാൻ പറ്റുന്നില്ലെന്ന്…
: സത്യം പറയെടി ഇത് നിന്റെ അടവല്ലേ… കൈക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ

: സത്യം ഏട്ടാ… കൈ ഭയങ്കര വേദന..

: എന്ന ഞാൻ ഡോക്ടറെ വിളിക്കട്ടെ..

: അതിനുള്ള മരുന്നൊക്കെ കുത്തികയറ്റിയിട്ടുണ്ട്… എനിക്ക് ദാഹിക്കുന്നു ജ്യൂസ് താ…

പെണ്ണിന്റെ ഓരോ വാശി. എന്തെങ്കിലും പറ്റിയാൽ കുട്ടികളുടെ സ്വഭാവമാണെന്ന് തോനുന്നു. കൊഞ്ചുന്ന കണ്ടില്ലേ… അവളുടെ ചുണ്ടിലേക്ക് പേപ്പർകപ്പ് മുട്ടിച്ചുകൊടുക്കുമ്പോൾ രണ്ട് കണ്ണുകളും എന്റെ കണ്ണിലേക്ക് നോക്കികൊണ്ടിരിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്. കരിമഷിയിട്ട ആ കൺപോളകൾ പൂമ്പാറ്റ ചിറകുവെട്ടിക്കുന്നതുപോലെ പിടയ്ക്കുന്നത് കണ്ടിരിക്കാൻ പ്രത്യേക സുഖമുണ്ട്.

ഡിസ്ചാർജ് വാങ്ങി അവളെയും കൂട്ടി ബൈക്കിൽ പോകുമ്പോൾ തുഷാരയുടെ രണ്ട് കൈകളും എന്റെ മുതുകിൽ അമർന്നു. ആ കൈകളുടെ മാർദ്ദവം മുതുകിൽ അമരുമ്പോൾ ശരീരം മുഴുവൻ കുളിരിൽ നീരാടി…

: അല്ല ഇപ്പൊ നിന്റെ കൈവേദനയൊക്കെ മാറിയോ…

: അല്ലെങ്കിലും കൈക്ക് വേദനയൊന്നുമില്ല, നേരത്തെ ജ്യൂസ് വായിൽ വച്ചുതരാൻ അങ്ങനെ പറഞ്ഞതല്ലേ…

: ഓഹ്… എങ്ങോട്ടാ പോകേണ്ടത്, പറ

: നേരെ വിട്ടോ.. ഞാൻ പറയാം

തുഷാരയുടെ വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്തേക്ക് വണ്ടി കയറിയതും ഞാൻ ശരിക്കൊന്നു ഞെട്ടി. എന്താ വീട്. മുറ്റത്ത് കിടക്കുന്ന വണ്ടികൾ കണ്ടാൽ മതിയല്ലോ. ഭംഗിയായി അലങ്കരിച്ചിരിക്കുന്ന വെർട്ടിക്കൽ ഗാർഡൻ, പൂക്കൾ കൊണ്ട് സമൃദ്ധമായ പൂച്ചട്ടികൾ. കയറിവരുന്ന ആരുടേയും മനംമയക്കുന്ന കാഴ്ചകൾ. വണ്ടിയുടെ ശബ്ദം കേട്ടയുടനെ ഒരു സ്ത്രീ കതക് തുറന്ന് പുറത്തേക്ക് വന്നു. അപ്പൊ ഇതാണ് ഇന്ദിര. തുഷാരയെ മുറിച്ചുവച്ചതുപോലുണ്ട്. ആ മുഖത്തിന്റെ ഐശ്വര്യം കണ്ടാൽ മതിയല്ലോ. നോക്കിനിന്നുപോകും. വണ്ടിയിൽ നിന്നും ഇറങ്ങിയ ഉടനെ തുഷാര ഓടി അമ്മയുടെ ചെവിയിൽ പോയി എന്തോ പറഞ്ഞതോടെ രണ്ടുപേരുടെയും മുഖം വിടർന്നു. ഇന്ദിരാമ്മ ഉമ്മറത്തുനിന്നും ഇറങ്ങിവന്ന് എന്നെ അകത്തേക്ക് ക്ഷണിച്ചു. വണ്ടിയിൽ നിന്നും ഇറങ്ങിയ എന്നെയവർ അടിമുടിയൊന്ന് നോക്കി…

: അയ്യോ കുപ്പായത്തിലൊക്കെ ചോര…

: അമ്മ പേടിക്കണ്ട, അത് എന്റെ ചോരയാ… ചെറുതായിട്ട് തലയൊന്ന് പൊട്ടി. സ്റ്റിച്ച് ഒന്നും ഇല്ല.

: അയ്യോ എന്തുപറ്റി…
(ഇതും പറഞ്ഞ് ഇന്ദിരാമ്മ എന്നെ സംശയത്തോടെ ഒന്ന് നോക്കി…)

: അമ്മ ഏട്ടനെ നോക്കണ്ട… മൂപ്പര് അടിച്ചതൊന്നും അല്ല. ഞാൻ മാനത്തുനോക്കി നടന്നപ്പോ ചെറുതായിട്ടൊരു കാർ വന്ന് തട്ടി.

: അപ്പൊ ശരി ഞാൻ ഇറങ്ങട്ടെ… കയറുന്നതൊക്കെ പിന്നെയാവാം

: അയ്യോ മോൻ പോവാണോ… ആദ്യായിട്ട് വന്നിട്ട് ഒരു ചായപോലും കുടിക്കാതെ…

: ഏട്ടന് ഇപ്പൊ ചായയൊന്നും വേണ്ട…

: ഡീ…വീട്ടിൽ വരുന്നവരോട് ഇങ്ങനാണോ പെരുമാറേണ്ടത്.. ഒന്ന് കിട്ടിയാലുണ്ടല്ലോ…

: അങ്ങനെ ഇപ്പൊ അമ്മ ഏട്ടന് ചായ ഇടണ്ട. ആദ്യത്തെ ചായ എന്റെ വക. അതിന് സമയം ആയിട്ടില്ല അല്ലെ ഏട്ടാ…

: ആന്റി ശരി…ഞാൻ ഇറങ്ങുവാ…

: അയ്യേ ആന്റിയോ… അമ്മേന്ന് വിളിച്ചോ. അതല്ലേ മോളെ അതിന്റെ ശരി…

: പിടിച്ചതിലും വലുതാണല്ലോ മാളത്തിൽ…

: ഏട്ടൻ എന്തെങ്കിലും പറഞ്ഞോ….

: ഒന്നുമില്ല… ശരി..

വണ്ടിയെടുത്തത് മുന്നോട്ട് പോകാൻനേരം ചുമ്മാ ഗ്ലാസിലൂടെ നോക്കുമ്പോൾ രണ്ടുപേരും ചിരിച്ചുകൊണ്ട് ടാറ്റ പറയുന്നുണ്ട്. തുഷാരയുടെ ചുണ്ടുകൾ എനിക്കുനേരെ മുത്തമെറിഞ്ഞു. അവൾക്കറിയാം ഞാൻ എന്തായാലും ഗ്ലാസ്സിലൂടെ നോക്കുമെന്ന്.

………….

തുഷാര ഉഷാറായി വീണ്ടും കോളേജിലേക്ക് വന്നുതുടങ്ങിയപ്പോൾ ചില തെണ്ടികൾക്ക് അവളെക്കുറിച്ച് പുതിയ കഥകൾ മെനയാൻ ഭയങ്കര താല്പര്യമുള്ളതുപോലെ എനിക്ക് തോന്നി. പ്രണയ നൈരാശ്യം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്ണാണെന്ന് വരെ ചില കോണുകളിൽ നിന്നും ഒളിഞ്ഞും തെളിഞ്ഞു കേട്ടുതുടങ്ങി. അത് തുഷാരയുടെ കാതുകളിൽ എത്തിയാൽ ചിലപ്പോൾ അവൾ എന്നെത്തന്നെ വെറുത്തുപോകും. അതുകൊണ്ട് മുന്നേ ഞാൻ പറഞ്ഞ രണ്ടാമത്തെ വഴിയായ അറ്റകൈ പ്രയോഗം തന്നെ വേണ്ടിവരും ഇവറ്റകളുടെ വായടക്കാൻ.

കോളേജ് ഡേ ഫങ്ങ്ഷന് ആങ്കറായി വീണ്ടും തെരഞ്ഞെടുത്ത തുഷാര ഒരു ടെൻഷനുമില്ലാതെ കോളേജിലേക്ക് വന്നെങ്കിലും എന്റെ മനസ്സിൽ കഴിഞ്ഞ വർഷത്തെ കയ്പുള്ള ഓർമ്മകൾ ആശങ്ക സൃഷ്ടിച്ചു. സമാപന സമ്മേളന വേദിയിലേക്ക് നടന്നു നീങ്ങുന്ന തുഷാരയെ കണ്ടയുടനെ കുറേപേർ കൂവിവിളിച്ചുകൊണ്ട് അവളുടെ പഴയ ഡയലോഗ് വീണ്ടും ആവർത്തിച്ചു. പുറകിൽ നിന്നും നടന്നുവരുന്ന തുഷാരയെ തിരിഞ്ഞു നോക്കികൊണ്ട് ഒരു സദസ്സ് മുഴുവനും അവളുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു. പാഷാണത്തിലെ കൃമികൾ ഓരിയിടുന്നതിന് നടുവിലൂടെ നടന്നുവരുന്ന അവളുടെ ആത്മവിശ്വാസം ചോരുന്നതായി എനിക്ക് തോന്നി.
“വണ്ടിക്ക് തലവെച്ച് ചവാൻ നോക്കിയിട്ട് പോലും തിരിഞ്ഞുനോക്കിയില്ലല്ലോ ഏട്ടാ….”

“ അഹങ്കാരി പെണ്ണേ…. തുഷാരേ…ഞങ്ങളെ കൂടി ആ ജീവിതത്തിലേക്ക് ഒന്ന് കൈപിടിച്ച് കയറ്റുമോ…”

വേദിക്ക് മുന്നിലേക്ക് നടന്നടുത്ത തുഷാരയുടെ മനോവീര്യം ചോർന്നിരിക്കാം.. അവൾ നിസ്സഹായയായി നിന്നു… ഇതേ വേദിയിൽ വച്ച് കഴിഞ്ഞതവണ അവൾ കണ്ണുനീർ ഒഴുക്കിയത് തന്റെ സ്നേഹം തുറന്നുപറഞ്ഞപ്പോഴായിരുന്നെങ്കിൽ, ഇന്ന് അവളുടെ മനസ് പിടയുന്നത് ഇത്രയും കാലം താൻ കാത്തിരുന്ന ജീവന്റെ പാതിയുടെ അലിയാത്ത മനസിന് മുന്നിലാണ്. ഇത്രയും അപമാനം ഏൽക്കേണ്ടിവന്നിട്ടും തന്നെ തിരിഞ്ഞുനോക്കാത്ത പ്രിയതമനെ അവൾ വെറുത്തുതുടങ്ങുന്ന ആ നിമിഷത്തിൽ ഏറ്റവും പുറകിൽ നിന്നും ചവിട്ടി തെറിപ്പിച്ച കസേര ചെന്നുവീണ ശബ്ദം തുഷാരയെ ഞെട്ടിച്ചില്ല… സദസ്സ് മുഴുവൻ പുറകിലേക്ക് നോക്കിയിരിക്കുമ്പോൾ തുഷാര മാത്രം തലകുനിച്ച് സ്‌തബ്ധയായി നിന്നു.

ഇരുവശങ്ങളിലും ഇരിക്കുന്ന ആൾക്കൂട്ടത്തിന്റെ കൂക്കിവിളികൾക്ക് കാതുകൊടുക്കാതെ എന്റെ ഉറച്ച ചുവടുകൾ മുന്നോട്ട് വച്ചു. മനസ്സിൽ തന്റെ പ്രിയതമനെ ശപിച്ചുകൊണ്ടിരിക്കുന്ന തുഷാരയുടെ വലംകൈയ്യിൽ എന്റെ കൈ പതിഞ്ഞതും അവൾ മുഖമുയർത്തി. അവൾ എന്തെങ്കിലും പറയുന്നതിന് മുൻപ് ഞാൻ അവളെയും വലിച്ചുകൊണ്ട് വേദിയിലേക്ക് നടന്നുകയറി. വേദിയിൽ സദസ്സിനെ അഭിമുഘീകരിച്ച് നിന്നുകൊണ്ട് ഞാൻ തുഷാരയെ ചേർത്തുപിടിച്ചു.

: തുഷാരേ… ഒറ്റയൊരുത്തൻ ഇനി കൂവില്ല. ഈ ഇരിക്കുന്ന മുഴുവൻ ആളുകളെയും നോക്കി പറ….

( അപ്പോഴേക്കും പ്രവിയും മനുവും വിനുവും ബാക്കിയുള്ള എന്റെ എല്ലാ കൂട്ടുകാരും സദസ്സിൽ അവിടവിടായി ഇടംപിടിച്ചു… )

: ഏട്ടാ…. ഞാൻ…

: ഒരുത്തനും നിന്നെ അപമാനിക്കില്ല, ശ്രീലാല പറയുന്നേ….

ഏതവനെങ്കിലും കൂവിയാൽ… പൊന്നുമോനെ… നീയൊന്നും രണ്ടുകാലിൽ ഈ ക്യാമ്പസിന് പുറത്തുപോകില്ല. ഇതെന്റെ അഹങ്കാരമായിട്ട് കൂട്ടിക്കോ. ഇനി പുറത്ത് പോയാൽ തന്നെ കവലമുക്ക് കഴിഞ്ഞ് നീയൊന്നും വീട്ടിലേക്ക് പോവില്ല.

പറ… എന്താ തുഷാരയ്ക്ക് എന്നോട് പറയാനുള്ളത്… ഉറക്കെ എല്ലാവരെയും നോക്കി പറ….

: i….. love you ശ്രീയേട്ടാ…….

: അതേടാ… എന്റെ പെണ്ണാ തുഷാര. ഒരുവർഷമായിട്ട് ഞാൻ നെഞ്ചിൽ കൊണ്ടുനടക്കുന്ന എന്റെ പെണ്ണ്… ശ്രീലാൽ അവളെ ഇതേ വേദിയിൽ വച്ച് തല്ലിയിട്ടുണ്ടെങ്കിൽ അത് പൊറുക്കാനുള്ള മനസ് കാണിച്ച അവൾക്കില്ലാത്ത എന്ത് ചൊറിച്ചിലാടാ നിനക്കൊക്കെ. ഞാൻ പോയിക്കഴിഞ്ഞാലും ഇവൾ ഇനിയും ഒരുവർഷം ഇവിടെത്തന്നെ ഉണ്ടാവും. ഏതവനെങ്കിലും എന്റെ പെണ്ണിനെ കേറി ചൊറിയാൻ വന്നാൽ… ഞാൻ കേറി മാന്തും, നിന്റെയൊക്കെ കുടുംബത്ത് കേറി മാന്തും. ബാക്കി കൂടി പറ തുഷാരെ… വയറ് നിറയട്ടെ എല്ലാർക്കും.
: ഞാൻ മംഗലത്തുവീട്ടിൽ ശ്രീലാലിന്റെ പെണ്ണാ, നീയൊക്കെ വിളിച്ച് കൂവിയില്ലേ അഹങ്കാരിയെന്ന്…അതേടാ ഞാൻ അഹങ്കാരി തന്നെയാ, അത് ആണൊരുത്തൻ കൈപിടിച്ചു നടക്കാൻ കൂടെയുണ്ടെന്നുള്ള അഹങ്കാരമാണ്. ഒരു പെണ്ണ് ഒരാളോട് ഇഷ്ടമാണെന്ന് പറഞ്ഞാൽ നീയൊക്കെ അപ്പോത്തന്നെ അവൾക്ക് വേശ്യ പട്ടം ചാർത്തികൊടുക്കുമോ… ആണുങ്ങൾ പഞ്ച് ഡയലോഗ് അടിച്ചാൽ ഹീറോയും, പെണ്ണ് പറഞ്ഞാൽ അഹങ്കാരിയും ആക്കുന്ന പൊതുബോധമാണ് ആദ്യം മാറേണ്ടത്. തെറ്റ് കണ്ടാൽ അവിടെ ആണെന്നോ പെണ്ണെന്നോ നോക്കാതെ ന്യായത്തിനൊപ്പം നിൽക്കുന്ന തലമുറ വളരണം.

വേദിയിൽ ഇരുന്ന പ്രിൻസിപ്പൽ സാർ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചതോടെ സദസ്സ് മുഴുവൻ അത് ഏറ്റുപിടിച്ചു. തുഷാരയുടെ കൈയും പിടിച്ച് ഞാൻ പുറത്തേക്ക് നടന്നുനീങ്ങിയപ്പോൾ ലെച്ചു ഞങ്ങളെയും കാത്ത് വാതിൽപ്പടിയിൽ നിൽപ്പുണ്ട്… തുഷാര ഓടിച്ചെന്ന് ലെച്ചുവിനെ കെട്ടിപിടിച്ചു.

: തുഷാരേ…. നീ എന്റെ മാനം കാത്തു… കൂടെ എന്റെ അനിയന്റെ ജീവിതവും.

: അനിയനൊക്കെ എന്റെ കല്യാണശേഷം…അതുവരെ ഏട്ടനെ ലെച്ചുവിന്റെ ശ്രീകുട്ടനായി തന്നെ കാണാനാ എനിക്ക് ഇഷ്ടം..

ലെച്ചുവിന്റെ ഇടതും വലതുമായി ഞങ്ങൾ നടക്കുമ്പോൾ എന്റെ മനസ് വീണ്ടും പ്രക്ഷുബ്ധമായി… എന്താണ് ഇവർ രണ്ടുപേരും പറഞ്ഞതിന്റെ അർഥം…

(തുടരും)

1cookie-checkഅരളിപുണ്ടൻ – Part 5

  • ഒരു കുടിലല്ല 12

  • ഒരു കുടിലല്ല 11

  • ഒരു കുടിലല്ല 10