അത് സർപ്രൈസ് ആണ് 14

അതിന് ശേഷമാണ് ആശാന്റെ പ്ലാൻ എന്താണെന്ന് എനിക്ക് മനസ്സിലായത്. അവനെന്നെ എയറിൽ പിടിച് നിർത്തി അടിക്കണമെന്ന്.

“എവിടെന്നാടാ നീയിതോക്കെ പഠിച്ചു വരുന്നേ ”

കിച്ചുവടിച്ചപ്പോൾ പൂറിന് പുറത്തോട്ട് പോയ കുണ്ണക്ക് വഴി കാണിച്ചു കൊടുത്ത് ഞാൻ പറഞ്ഞു.

“അണ്ണാന് മരം കേറാൻ ആരെങ്കിലും പഠിപ്പിക്കണോ ”

അതും പറഞ് അവൻ ഊരിയൂരി അടിച്ചു കൊണ്ടിരുന്നു. വല്ലാത്തൊരു അനുഭൂതിയായിരുന്നു അതിന് മാത്രമല്ല ചെയ്യുമ്പോയുണ്ടാകുന്ന ശബ്ദം കുറച്ചും കൂടെ ഉച്ചത്തിലായി. കുറച്ചു നേരമേ അവന് ചെയ്യാൻ കഴിഞ്ഞുള്ളു. അപ്പോഴേക്കും എന്റെ ഭാരം കാരണം ആശാന് കൈ വേദനയെടുക്കാൻ തുടങ്ങി.

:നീ തടി കൂടിട്ടോ…എന്റെ കൈ കുഴഞ്ഞൂന്ന തോന്നുന്നേ.

എന്നെ നിലത്തേക്ക് നിർത്തി കിച്ചു കിതച്ചു പറഞ്ഞു.

:ആരാ അതിന് എടുത്തിട്ടടിക്കാൻ പറഞ്ഞെ

:എടി.. ഞാനിതൊക്കെ ചെയ്യുന്നേ എനിക്ക് മാത്രം സുഗിക്കാനല്ല നിനക്കും കൂടെ വേണ്ടിയിട്ടാ…അടിക്കുമ്പോ കണ്ണും പൂട്ടി എരിവും വലിച് സുഗിച്ചിരിക്കുന്നെ കാണാലോ

അവനെന്നെ കളിയാക്കി പറഞ്ഞു.

:പോടാ

:ഇനി കട്ടിലിൽ പിടിച് കുനിഞ്ഞു നിന്നെ

:വോക്കെ

ഞാൻ കട്ടിലിന്റെ ഹാൻഡിൽ കൈ വച്ചു കുനിഞ്ഞു നിന്നു.

കിച്ചുവെന്റെ നിതംബങ്ങളിൽ ഒന്ന് ചുംബിച്ച് നാക്ക് ചുയറ്റിയിട്ട് അവന്റെ സ്രവങ്ങളിൽ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന കുട്ടനെ പൂറിന് മുകളിൽ ഉരസിയിട്ട് പൂറിനുള്ളിലേക്ക് കയറ്റി. ശേഷം എന്റെ അരക്കെട്ടിൽ പിടിച് വേഗത്തിൽ അടിക്കാൻ തുടങ്ങി.

:ഹാ…ഹൂ….

ഞാനവന്റെ പണ്ണാലിൽ മതി മറന്ന് കിടന്ന് മൂളിക്കൊണ്ടിരുന്നു. പക്ഷെ ആസ്ഥാനത്ത്‌ അവൻ കുണ്ണയൂരി മാറി.

:ശ്ശോ…എന്തിനാടാ ഊരിയെ നല്ല രസണ്ടാർന്നു..

:രസമൊക്കെ ഞാനുണ്ടാക്കി തരാം…എനിക്ക് വരാറായി…നീ ബെഡിലേക്ക് കിടന്നേ..

അതോടെ ഞാൻ ബെഡിലേക്ക് കയറി കിടന്നു. കിച്ചു അവന്റെ സാമാനവും തിരുമ്മി കൊണ്ട് എന്റെയടുക്കലേക്ക് കയറി വന്നു.

:ഇത് ലാസ്റ്റ് റൗണ്ട് ആണുട്ടോ

കിച്ചുവതും പറഞ് കുണ്ണ പൂറിനുള്ളിലേക്ക് തിരുകിയിട്ട് എന്റെ കാലുകൾ പിടിച്ചുഴർത്തി അതിലെ വിരലുകളെ ചപ്പി കൊണ്ട് അടിക്കാൻ തുടങ്ങി.

:ഞാൻ വിചാരിച്ചിട്ടോ ഉള്ളു എന്താണ് കാലിലേക്ക് നോട്ടം പോകാത്തതെന്ന്

ഞാൻ മറ്റേ കാലുകൊണ്ട് അവന്റെ നെഞ്ചിലുരസി കൊണ്ട് പറഞ്ഞു.

അപ്പോഴേക്കും വരാനെന്നുള്ള സൂചന പോലെ കിച്ചു അടിയുടെ വേഗത കൂട്ടി കൊണ്ട് എന്റെ ശരീരത്തിലേക്ക് ഒട്ടി കിടന്നു അടിക്കാൻ തുടങ്ങി.

:എടി എനിക്ക് വരുന്നെടി എന്താ ചെയ്യണ്ടേ

:നീ അകത്തേക്കൊഴിച്ചട കുട്ടാ

ഞാനവനെ കാലുകൾ കൊണ്ട് പിണഞ് കൈകൊണ്ട് കെട്ടിപിടിച്ചു.

കിച്ചു വിറച്ചു വിറച്ചു അവസാന അടിയും അടിച് അവന്റെ പലരുവികൾ ഒഴിക്കികൊണ്ടിരുന്നു.

:ഒഴിച്ച് കഴിഞ്ഞോടാ…ഞാനവന്റെ വിയർപ്പ് തുള്ളികൾ പറ്റിപിടിച്ച മുഖത്തേക്ക് വീണുകിടക്കുന്ന മുടിനാരുകളെ ഒതുക്കി വച്ച് അവന്റെ കവിളിൽ കയ്യൊടിച്ചു കൊണ്ട് ചോദിച്ചു.

:മ്മ്

കിച്ചു മൂളിക്കൊണ്ട് എന്റെ കഴുത്തിനിടയിലേക്ക് മുഖം പൂയ്തി ഒട്ടികിടന്നു. അവനെ കൂട്ടി പിടിച്ച് മുതുകിൽ തടവി കൊടുത്തു കിതപ്പാറാൻ കുറച്ചു നേരം അങ്ങനെ കിടന്നു.

:കിടയ്ക്കല്ലേ…പോയി കുളിച്ചിട്ട് വന്നേ.. ഇല്ലേൽ അതിൽ വിയർപ്പ് പടരും…മ്മ്…പോയെ

സംഗമവും കഴിഞ്ഞ് ഞങ്ങളെ റൂമിലേക്ക് പോയി കുളിച്ചു വന്നപ്പോഴേക്കും കിച്ചു ബെഡിൽ കിടന്ന് ഉറക്കം തൂങ്ങാൻ തുടങ്ങിയിരുന്നു. അവനെ ബാത്‌റൂമിലേക്ക് തള്ളി ബെഡ്ഷീറ്റ് കൊട്ടി ഞാൻ കയറി കിടന്നു. അതിന് മുന്പേ കണ്ണനെയും ഒന്ന് നോക്കിയിരുന്നു. പ്രേശ്നങ്ങളിന്നുമില്ലാത്തത് കൊണ്ട് അവൻ സുഗായിട്ട് ഉറങ്ങുന്നുണ്ട്.

കുളി കഴിഞ്ഞ് വന്ന് കിച്ചു നേരത്തെ അഴിച്ചു വച്ച ട്രൗസർ എടുത്തിട്ട് ബെഡിലേക്ക് കയറി എന്റെ അടുത്തേക്ക് നീങ്ങി കിടന്നു. പിന്നെ എപ്പഴോ കുറച്ചു വാർത്തമാനവും പറഞ് അതിനിടയിൽ ഉറങ്ങി പോയി….

ഒരാളുടെ പ്രയാസപ്പെട്ട് ശ്യാസമെടുക്കുന്ന ഒച്ച കേട്ടിട്ടാണ് സുഖമായുറങ്ങുന്ന ഞാൻ ഞെട്ടിയുണരുന്നത്. ലൈറ്റിട്ടു നോക്കിയപ്പോ കണ്ടു കിച്ചു ബെഡിലിരുന്ന് ഇടയ്ക്കുണ്ടാകുന്ന പോലെ നെഞ്ചിൽ കൈ വച്ച് വലിച്ചോണ്ടിരിക്കുന്നു. ഞാൻ വേഗം ടേബിളിലെ വലിപ്പിൽ നിന്ന് ഇൻഹീലർ എടുത്ത് അവന്റെ വായിലേക്ക് വച്ചു കൊടുത്തു. ഒന്ന് പ്രസ്സ് ചെയ്ത് അവൻ വലിച്ചെടുത്തു. പക്ഷെ രണ്ടാമത് പ്രസ്സ് ചെയ്യാൻ അതിലൊന്നുമില്ലായിരുന്നു.

അതോടെ അതിലൊന്നുമില്ലെന്ന് കാണിക്കാൻ എന്റെ നേരെ കുലുക്കി

:വേറെ എവിടെയാ വച്ചിരിക്കിണെ

അതോടെ കിച്ചു അലമാരയുടെ നേരെ കൈ ചൂണ്ടി. ഞാൻ ബെഡിൽ നിന്നിറങ്ങി അലമാരുടെ നേരെ ഓടി. അത് തുറന്ന് എവിടെയാണ് ഉള്ളതെന്ന് തപ്പാൻ തുടങ്ങി. മടക്കി വച്ച ഡ്രെസ്സുകളിൽ ചിലതൊക്കെ എന്റെ തിരച്ചിൽ കാരണം നിലത്തേക്ക് വീഴുന്നുണ്ടായിരുന്നു. ഒടുവിൽ ഒരു അറയുടെ മൂലയിൽ നിന്ന് സാധനം കിട്ടി. ആ ബോക്സ്‌ പൊളിച്ചു ഒന്നെടുത്തു ഞാൻ കിച്ചുവിന്റെ കയ്യിലേക്ക് വച്ചു കൊടുത്തു. അവനത് രണ്ട് മൂന്ന് വട്ടം പ്രസ്സ് ചെയ്ത് അതിനുള്ളിലെ മരുന്ന് ഉള്ളിലേക്കെടുത്തു. അപ്പോഴാണ് അവനൊന്നു നോർമലായത്.

കിച്ചുവിന്റെ ശോസമെടുക്കാനുള്ള പരാക്രമങ്ങൾ കാരണം കണ്ണനുണർന്ന് അവനും തൊട്ടിലിൽ കിടന്ന് കരയാൻ തുടങ്ങി.

കിച്ചുവിന്റെ പുറത്ത് ഒന്ന് തടവി ബെഡിൽ നിന്നിറങ്ങി ഞാൻ കണ്ണനെ എടുക്കാൻ പോയി. ഞാനവനെ തൊട്ടിലിൽ നിന്നെടുത്ത് ലൈറ്റ് ഓഫ് ചെയ്ത് ബെഡ് ലാമ്പ് ഇട്ട് തിരികെ ബെഡിലേക്ക് കയറി. ബെഡ് റെസ്റ്റിൽ ചരിയിരുന്ന് കാലും നീട്ടി വച്ച് കണ്ണന് പാല് കൊടുക്കാൻ തുടങി. അതോടെ അവന്റെ കരച്ചിൽ നിന്നു. കണ്ണൻ കണ്ണടച്ചു പാലു കുടിക്കുമ്പോ അവന്റെ തുടയിൽ തട്ടി ഉറക്കാൻ ശ്രേമിച്ചു കൊണ്ടിരുന്നു.

അപ്പോഴൊക്കെയും കിച്ചു മുട്ടിന്മേൽ കൈകളമർത്തി അതിന്മേൽ തലയും വച്ച് ഇരിക്കായിരുന്നു.

അതോടെ ഞാൻ അവനെ എന്റെ അടുക്കലേക്ക് വിളിച്ചു.

:കിച്ചു ഇങ്ങോട്ട് കിടന്നേ

അതോടെ അവനെന്റെ തുടയിൽ തലവച്ചു കണ്ണടച്ചു കിടന്നു. ഞാനവന്റെ നെഞ്ചിൽ തടവി കൊണ്ടിരുന്നു. ഇടതു കൈലിരുന്നു കണ്ണനപ്പോഴും മുലക്കണ്ണ് വായിലിട്ട് ഉറിഞ്ചി പാലുകുടിക്കുന്നുണ്ടായിരുന്നു.

തായെ വീണ ഡ്രെസ്സൊക്കെ രാവിലെ എടുത്തു വയ്ക്കാന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ആ വൈറ്റ് ഷർട്ട്‌ കണ്ണിൽ പെടുന്നത്. അത് കണ്ടപ്പോ എന്റെ മനസ്സ് മാസങ്ങൾ പിറകിലേക്ക് പോയി.

ആ പോലീസ് സ്റ്റേഷനിൽ വിറങ്ങലിച്ചു നിൽക്കുന്ന എന്നെ തന്നെ എനിക്ക് ഓർമ വന്നു പോയി.

എന്റെ മുന്നിലേക്ക് വന്ന ആ സ്റ്റേഷനിലെ മുതിര്ന്ന ഉദ്യോഗസ്ഥനായ കിരൺ എന്നെ കുറച്ചു നേരം നോക്കി നിന്നു. ആ സമയം ഒരു ലേഡി കോൺസ്റ്റബിൾ എന്റെ തലയിൽ വണ്ടിയുടെ ഹാൻഡിലിൽ ഇടിച്ചുണ്ടായ ചെറിയ മുറിവിൽ പഞ്ഞിക്കൊണ്ട് മരുന്ന് വയ്ക്കുകയായിരുന്നു.

“നിങ്ങളാ കാർത്തികിന്റെ വൈഫല്ലേ ”

അതിന് ഞാൻ തല മാത്രം കുലുക്കി

കാരണം ശബ്ദമൊന്നും വെളിയിലേക്ക് വരുന്നില്ലായിരുന്നു.

“ഒക്കെ…നിങ്ങളൊക്കെയല്ലേ ”

അതിനും ഞാൻ തലയാട്ടി കൊണ്ടിരുന്നു.

“ശെരി.. എന്താണ് നിങ്ങള് ഇത്ര തത്രപെട്ട് പേടിച് ഇങ്ങോട്ടേക്ക് വരാനുള്ള കാരണം.”

എന്റെ ചുറ്റുമുള്ളവരെല്ലാം എന്റെ വാക്കുകൾക്കായി ആകാംഷഭരിതരായി

ശോസമടക്കി പിടിച് എന്നെ തന്നെ തുറിച്ചു നോക്കികൊണ്ടിരുന്നു.

ആ നേരത്ത് പുറത്ത് ഒരു ബൈക്ക് വന്നു നിർത്തുന്ന ശബ്ദം കേട്ടിരുന്നു.

ഞാനാ കാര്യം പ്രസക്തമായ ചോദ്യത്തിന് ഉത്തരം നൽകാൻ വിറയലോട് കൂടി ചുണ്ടനാക്കാൻ തുടങ്ങിയപ്പോ രണ്ടാളുകൾ സ്റ്റേഷനകത്തേക്ക് ഓടി വരുന്നത് ആ നിശബ്ദത തളം കെട്ടി നിൽക്കുന്നയവസ്ഥയിൽ പ്രതിധ്യോനിച്ചു. അതോടെ എല്ലാവരുടെയും ശ്രേദ്ധ വാതിൽക്കലേക്ക് അടുത്തുകൊണ്ടിരിക്കുത് കാലോച്ചകളിലേക്കായി. എന്റെ മുന്നിൽ നിൽക്കുന്ന കിരണെന്ന പോലീസ് ഉദ്യോഗസ്ഥൻ തന്റെ കീഴിലുള്ള ഒരു പോലീസുകാരനോട് എന്താണെന്ന് നോക്കാൻ കണ്ണു കൊണ്ട് പറഞ്ഞു.

അതനുസരിച്ചുകൊണ്ട് ആ പോലീസുകാരൻ വാതിലിന് പുറത്തേക്ക് ഇറങ്ങി നിന്നു.

“ആരാ എന്തു വേണം ”

ആ വന്നവരെ തടഞ്ഞു നിർത്തികൊണ്ട് പോലീസുദ്യോഗസ്ഥൻ ആരാഞ്ഞു

“സാറേ എന്റെ ഭാര്യടെ വണ്ടിയാണ് പുറത്ത് നിൽക്കുന്നത് അവൾക്കെന്തേലും പറ്റിയോ ”

ആ വ്യാകുലതയോടെയുള്ള പുരുഷ ശബ്ദം ആരുടേതെന്ന് തിരിച്ചറിയാൻ എനിക്ക് ഒരു നിമിഷം പോലും വേണ്ടി വന്നില്ല. കിച്ചുവായിരുന്നു അത്. അതോടെ എന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി.

“സാറേ ഈ കൊച്ചൻ അവന്റെ ഭാര്യയാണെന്നാ പറയുന്നേ ”

അയാൾ അവരെയും കൊണ്ട് മുറിക്കുള്ളിലേക്ക് പ്രവേശിച്ചു കൊണ്ട് പറഞ്ഞു.പുറകെ കിച്ചുവും. അവന്റെ പിറകിൽ കവിനും.

ഞാൻ കിച്ചുവിനെ നോക്കി.

ഒരു വൈറ്റ് ഷർട്ടും ബ്ലാക്ക് ജീൻസുമാണ് വേഷം. നേരത്തെ ഞാൻ കണ്ട ഭീകരമായ സന്ദർഭത്തിന്റെ ഒരു പ്രതിഭാസം പോലും അവന്റെ മുഖഭാവത്ത് കണ്ടിരുന്നില്ല. തികച്ചും എന്നെ കുറിച്ചുള്ള വേവലാതികൾ മാത്രമായിരുന്നു ആ മുഖത്ത് നിഴലിച്ചിരുന്നത്. അവന്റെ പിറകിൽ നിൽക്കുന്ന കവിൻ അവിടുള്ള പോലീസുകാരോട് എന്താണ് സംഭവമെന്ന് അന്വേഷിക്കുന്നുണ്ട്. അവര് അവർക്കറിയുന്നത് പറഞ്ഞും കൊടുക്കുന്നുണ്ട്.

കിച്ചു മുന്നിലുള്ള പോലീസുകാരനെയും മറി കടന്ന് എന്റെ അരികിലേക്ക് വരാൻ തുടങ്ങി. കുറച്ചു മുന്നേ ഒരു കറുത്ത ഹൂടിയിട്ട് ആ വികൃതമായ മനുഷ്യന്റെ മുന്നിൽ ആസ്വദിച്ചു നിൽക്കുന്ന കിച്ചുവിന്റെ ഒരു ഭാവം പോലും ഞാൻ കണ്ടിരുന്നില്ല. എന്തിനേറെ പറയുന്നു. ഞാൻ അവനെ കണ്ടിട്ടുണ്ടെന്ന് പോലും അറിയാത്ത പോലെയാണ് അവന്റെ നിൽപ്. ആ മുഖത്ത് ഭയത്തിന്റെ ഒരംശം കാണാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോ ഇവിടെ വച്ച് ഞാൻ അവനെ ആ വീട്ടിൽ വച്ച് കണ്ട കാര്യം പറഞ്ഞാൽ പോലീസുകാർ ഇവനെ പിടിക്കത്തില്ലേ.. സാക്ഷിയായി ഞാൻ ഇല്ലേ.. എന്നിട്ട് പോലും ഇവന് പേടിയില്ലേ. ദൈവമേ എന്താണിത്.

എനിക്ക് സംശയമായി. ഞാൻ കണ്ടത് സ്വപ്നമാണോന്ന് വരെ എനിക്ക് തോന്നി പോയി.

“ലച്ചു.. എന്താ പറ്റിയെ ”

കിച്ചുവെന്നെ വിളിച്ചു കൊണ്ട് അടുത്തേക്ക് വന്നുകൊണ്ടിരുന്നു. എന്റെ ശക്തിയെല്ലാം ഭയം കൊണ്ട് ചോർന്നൊലിക്കുന്ന പോലെ തോന്നി. അവനടുത്തേക്ക് വരും തോറും അത് കൂടി കൊണ്ടിരുന്നു. കുറേശ്ശെ തല ചുറ്റാൻ തുടങ്ങി. സൈഡിൽ നിന്നു വരുന്ന കിച്ചു ഒന്നുള്ളത് രണ്ടായി മാറി. രണ്ടുള്ളത് മൂന്നായി മാറി. മൂന്നുള്ളത് ഒൻപതായി മാറി. അത് കൂടി കൂടി അവസാനം കണ്ണിലേക്കു ഇരുട്ട് കയറി കസേരയിൽ നിന്ന് വശത്തേക്ക് ചെരിഞ്ഞു വീണു. അത് കണ്ടിട്ടേന്നോണം കിച്ചുവിന്റെ മുഖഛായയിലുള്ള അനേകം കിച്ചുകൾ പിടിക്കാൻ വേഗത്തിൽ വരുന്നത് അവസാനം കണ്ണടയുമ്പോൾ കാണുന്നുണ്ടായിരുന്നു.

പിന്നെ കണ്ണു തുറക്കുന്നത് ഒരു ആശുപത്രയുടെ വാർഡിൽ നിന്നാണ്. കയ്യിലേക്ക് ഡ്രിപ്പ് കയറ്റുന്നുണ്ട്. നെറ്റിയിലെ മുറിവിൽ ബാൻഡേജ് ഒട്ടിച്ചുവച്ചിട്ടുണ്ട്. വലതു കൈ ആരുടെയോ കൈകൾക്കുള്ളിലാണ്. ചരിഞ്ഞു നോക്കിയപ്പോ കിച്ചുവാണ്. അവനെന്റെ കൈ കോർത്തു പിടിച്ച

സ്റ്റൂളിലിരുന്ന് തല ഞാൻ കിടക്കുന്ന ബെഡിൽ വച്ചു കിടന്നുറങ്ങാണ്. അവന്റെ കയ്യിലുള്ള വാച്ചിലേക്ക് നോക്കിയപ്പോഴാണ് സമയത്തെ കുറിച്ച് ഞാൻ ബോധവതിയായത്. രണ്ടു മണി കഴിഞ്ഞിരിക്കുന്നു. എങ്ങനെയാണ് ഞാനിവിടെ എത്തിയതെന്ന് ചിന്തിച്ചപ്പോഴാണ്. മുൻപേ നടന്ന സംഭവവികാസങ്ങൾ എന്റെ മനസ്സിലേക്ക് കടന്നു വന്നത്. അതോടെ ഭയമെന്റെ ശരീരത്തിലേക്ക് ഇരച്ചു കയറി. ഉടനെ തന്നെ ഞാൻ കിച്ചുവിന്റെ കൈകൾക്കുള്ളിൽ നിന്ന് കൈ വലിച്ചെടുത്തു നീങ്ങിയിരുന്നു. അതോടെ ഉറങ്ങി കിടന്ന കിച്ചു എണീറ്റ് എന്നെ നോക്കി.

“എന്താ ലച്ചു ”

അവനെന്നെ ആക്ഷര്യത്തോടെ നോക്കി കൊണ്ട് വിളിച്ചു.

“നില്ല് ഞാൻ സിസ്റ്ററെ വിളിച്ചിട്ട് വരാ ”

അവൻ എന്റെ അരികിൽ നിന്ന് അതും പറഞ് പോയി. ആ വാർഡിന്റെ മൂലയിലുള്ള ഒരു റൂമിൽ നിന്നും എന്നേക്കാൾ പ്രായമുള്ള നേഴ്സിനെ വിളിച്ചു കൊണ്ട് അരികിലേക്ക് വന്നു.

“ആ താൻ എണീറ്റോ.. പേടിക്കേണ്ട.. ഒന്ന് തല ചുറ്റി വീണതാ..ഇപ്പോ ഒക്കെയല്ലേ ”

ഞാൻ അതിന് ഒന്ന് തലയാട്ടി കൊടുത്തു. അപ്പോഴേക്കും നേഴ്സ് അടുത്ത വെടി പൊട്ടിച്ചു.

“ആ പിന്നെ ഇയാള് തന്നോട് പറഞ്ഞോന്ന് അറിയത്തില്ല.. ന്നാലും പറയാ.. താൻ പ്രെഗ്നന്റ് ആണ് ”

സിസ്റ്ററത് പറഞ്ഞപ്പോ എന്റെ കണ്ണുകളൊക്കെ പുറത്തേക്ക് തള്ളി വന്നു. അറിയാതെ വായ തുറന്നു പോയി.

“താനുണർന്നാ വിളിക്കണമെന്ന് പറഞ് പോലീസുകാർ നിൽക്കുന്നുണ്ട് പുറത്ത്. ഞാനൊന്ന് വിവരം പറയട്ടെ ”

അവരതും പറഞ് വാതിലിന് നേരെ നടന്നു നീങ്ങി.

ഞാൻ കിച്ചുവിനെ നോക്കി. അവൻ പുഞ്ചിരിച്ചു നോക്കി നിൽക്കുന്നുണ്ട്. കൂടാതെ എന്റെ കൈ പിടിക്കാൻ അടുത്തേക്ക് നീങ്ങുന്നുമുണ്ട്.

ഈശ്വരാ ഇതിപ്പോ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യെന്ന അവസ്ഥയായല്ലോ.

ഇപ്രാവശ്യം അവൻ കയ്യിൽ പിടിച്ചപ്പോൾ ഞാൻ തടഞ്ഞില്ല. ഞാനവന്റെ കണ്ണിലേക്കു നോക്കി നിന്നു. ഇല്ലാ.. അവിടെ ഒരു കൂസലുമില്ല. ഞാൻ കണ്ടെന്നുള്ള ഒരു ഭയവുമില്ല. എന്തായാലും ആ മുഖം കിച്ചുവിന്റേത് തന്നെയാണ്. പക്ഷെ ശബ്ദം.. അത് വ്യത്യാസമുണ്ടായിരുന്നോ..ഹോ.. ഓർമ കിട്ടുന്നില്ല… ശ്ശോ.. ഭയമെന്ന വികാരത്തിന് ആ സമയം മുതൽ ഈ സമയം വരെ അടിമ പെട്ടത് കൊണ്ട് ഒന്നും തെളിച്ചയോടെ മനസ്സിലേക്ക് തെളിഞ്ഞു വരുന്നില്ല അവന്റെ ക്ലീൻ ഷേവ് ചെയ്ത മുഖമല്ലാതെ..

വികാരത്തിന് അടിമപെടാതെ ഒന്ന് യുക്തിയിൽ ചിന്തിക്ക് ലക്ഷ്മി…കമോൺ ലക്ഷ്മി കാമോൺ. ഇല്ലേൽ അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കും. അത് കിച്ചുവിന് കൂടുതൽ ദോഷം ചെയ്യും..

അവൻ ചെയ്യുന്നതായിട്ട് ഞാൻ കണ്ടിട്ടില്ല, കാരണം അവന്റെ പിറകെ തന്നെ ഞാനുണ്ടായിരുന്നല്ലോ.. അപ്പൊ പിന്നെ വേറെ ആരോ ആണ് ചെയ്തത്..

ശ്ശോ.. അതൊക്കെ പിന്നെ ചിന്തിക്കാം…ഇപ്പോ പോലീസുകാരോട് എന്ത് പറയും.. നീയൊരു വക്കീലാണ് ലക്ഷ്മി. അത് മറക്കരുത്.. So വക്കീൽ ബുദ്ധിയിൽ ചിന്തിക്ക്..ആരെയെങ്കിലും പേടിച്ചിട്ടാണ് സ്റ്റേഷനിലേക്ക് കയറിയതെന്ന് പറഞ്ഞാ.. തുടരെ തുടരെ അവരുടെ ചോദ്യങ്ങൾക്ക് കളവ് പറയേണ്ടി വരും. സോ നൂറുശതമാനവും കളവ് പറയുന്നത് ബുദ്ധിയല്ല. അത് കൊണ്ട് ഞാൻ കണ്ടതിൽ കുറച്ചു മാറ്റം വരുത്തി പറയുന്നതാവും ബുദ്ധി.. ആ ബോഡി എന്തായാലും അവിടെ തന്നെയായിരിക്കും ഉണ്ടായിരിക്ക. ഇല്ലേൽ വേറെ എവിടെയെങ്കിലും. അത് കിച്ചുവിനെയോ എന്നെയോ തൽക്കാലം ബാധിക്കുന്ന പ്രശ്നമല്ല..ആ വീട് വരെ ഞാൻ എങ്ങനെ എത്തി എന്നതായിരിക്കും ചോദ്യം.. എങ്ങനെ ഒന്ന് എല്ലാം കൂടെ കലക്കി പറയും.. മ്മ്…

ഒക്കെ.. ഒക്കെ വരട്ടെ പറയാ..

അപ്പോഴേക്കും കിരണെന്ന എസ് ഐയും ഒരു ലേഡി ഓഫീസറും അവരുടെ കൂടെയായിട്ട് വേറൊരു കോൺസ്റ്റബിളും അവരുടെ ഒക്കെ പിന്നിലായിട്ട് കവിനും വന്നു.

“നിങ്ങള് എന്ത് കണ്ടിട്ടാ ഭയന്നു സ്റ്റേഷനിലേക്ക് കയറി വന്നത്..”

എസ് ഐ സ്ട്രൈറ്റ് ആയിട്ട് ചോദ്യം ചോദിച്ചു.

“അത്.. ഞാൻ ”

ഞാൻ വിക്കി പോയി.. വാക്കുകളൊന്നും വരുന്നേയില്ല

“മടിക്കേണ്ട.. നിങ്ങള് പറഞ്ഞോളൂ ”

ഞാൻ ഒന്ന് ആഞ്ഞു ശോസമെടുത്തുകൊണ്ട് പറയാൻ തുടങ്ങി.

“ഞാൻ എന്റെ ഓഫീസിലെ വർക്കും കഴിഞ്ഞ് ഇറങ്ങിയതായിരുന്നു. നേരം വൈകിയത് കൊണ്ട് കിച്ചുവിന്റെ സോറി എന്റെ ഹസ്ബൻന്റിന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു ”

“അപ്പൊ എത്രയായിരുന്നു ടൈം ”

“ഏകദേശം ഒരു പത്തു മണിയായിക്കാണും ”

“എന്തേ ഹസ്ബന്റിന്റെ വീട്ടിൽ പോകാൻ കാരണം.. നിങ്ങള് നിങ്ങളെ വീട്ടിലാണോ താമസിക്കാറ് “

“എന്റെ വീടിനേക്കാളും അടുത്താണ് ഓഫീസ്.. പിന്നെ കിച്ചു ലീവിന് വന്നേയുള്ളു.. അവൻ ഹൈദരാബാദിലായിരുന്നു ”

“ഒക്കെ ഒക്കെ.. ബാക്കി പറഞ്ഞോളൂ ”

“അവന്റെ വീടിന്റെ അടുത്തുള്ള ജംഗ്ഷനിൽ എത്തിയപ്പോ എന്റെ എതിരെ കിച്ചുവിന്റെ സോറി കാർത്തിക്കിന്റെ ബൈക്ക് പോകുന്നത് കണ്ടു. എന്താണ് എന്റെ കാറ് കണ്ടിട്ട് മൈന്റ് ചെയ്യാതെ പോകുന്നതെന്ന് വിചാരിച്ചു ഞാൻ പുറകെ എന്റെ കാറോടിക്കാൻ തുടങ്ങി ”

“നിർത്ത് നിർത്ത്.. എടോ താനല്ലേ ഇന്നുച്ചയ്ക്ക് തന്റെ ബൈക്ക് കാണാനില്ലെന്ന് പറഞ് സ്റ്റേഷനിൽ കംപ്ലയിന്റ് തന്നത്.”

എന്റെ മൊഴി രേഖപെടുത്തുന്ന പോലീസുകാരൻ കിച്ചുവിനോട് ചോദിച്ചു.

“ആണോടോ ”

കൂടെ എസ് ഐയും കിച്ചുവിന് നേരെ നോക്കി ചോദിച്ചു.

“അതേ സാർ ”

“എവിടെന്ന വണ്ടി മിസ്സിങ്ങാണെന്ന് പറഞ്ഞത് ”

“സാറെ പാളയം മാർക്കറ്റിലേക്ക് പോകുന്ന ബ്രിഡ്ജിന്റെ താഴത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു.”

“മ്മ്.. ഒക്കെ.. ആ ബൈക്കിൽ ആരായിരുന്നു ഉള്ളതെന്ന് നിങ്ങൾ കണ്ടോ ”

എന്റെ നേരെ മുഖം തിരിച് ആ എസ് ഐ ചോദിച്ചു.

“ഇല്ലാ.. അയാൾ മുഖം മറച്ചിട്ടുണ്ടായിരുന്നു ”

“അയാളുടെ വേഷം എന്തായിരുന്നെന്ന് ശ്രദ്ധിച്ചോ ”

“മ്മ്.. ഒരു ബ്ലാക്ക് ഹൂടിയും ബ്ലാക്ക് പാന്റും ഷൂസും ”

“മ്മ്.. ബാക്കി പറയൂ ”

“ഞാനാ വണ്ടിയെ പിന്തുടർന്ന് എത്തിയത് ഇരിഞ്ചിയത്തുള്ള ഒരു ഏരിയയിലേക്കാണ്. അവിടെയുള്ള ഒരു വീട്ടിലേക്ക് അവൻ കയറി പോയി. ഞാനത് കിച്ചു വായിരിക്കുമ്മെന്ന് വിചാരിച്ചു പുറകെ പോയി. ഞാനതിന്റെ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറിയപ്പോൾ കണ്ടത് ”

“എന്താ കണ്ടത് ”

ഞാൻ പറഞ്ഞു മുഴുവനാക്കുമ്പോഴേക്കും അയാള് ചോദിച്ചു.

“അത് ഒരാളുടെ ബോഡി ”

“എന്ത്.. ബോഡിയോ ”

“അതേ സാറേ…ഒരു പ്ലാസ്റ്റിക് ഷീറ്റിൽ ശരീരം മുഴുവൻ ചോരയോലിപ്പിച്ചു നിലത്ത് കിടക്കുന്നുണ്ടായിരുന്നു ”

“അപ്പൊ നിങ്ങൾക്ക് മുന്നേപോയ അയാളെ നിങ്ങൾ കണ്ടില്ലേ “

“ഇല്ലാ.. അയാളത്തിനകത്തേക്ക് പോകുന്നത് മാത്രമേ ഞാൻ കണ്ടുള്ളു. പിന്നെ ഞാൻ അയാളെ കണ്ടിട്ടില്ല ”

“മ്മ്.. ബാക്കി പറഞ്ഞോളൂ ”

“അത് കണ്ട് പേടിച ഞാൻ അവിടെന്ന് വെപ്രാളപ്പെട്ട് നേരെ കാറിനടുത്തേക്ക് ഓടി.. അവിടുന്ന് നേരെ സ്റ്റേഷനിലേക്ക് വന്നു ”

“ആ വീട് കണ്ടാൽ എങ്ങനെ ഇരിക്കുമെന്ന് ഓർമ്മയുണ്ടോ ”

“അത് വലിയൊരു വീടാണ്. ഇരുമ്പിന്റെ വലിയ ഗേറ്റ് ആണ്. ആ ഗേറ്റിന്റെ വശങ്ങളിലുള്ള മതിലിൽ രണ്ട് ആനകളുടെ ഒരു ചെറിയ ശില്പം നിൽക്കുന്നതായിട്ട് ഓർമയിലുണ്ട്..പിന്നെന്തായിരുന്നു…ആ.. ആ വീടിന്റെ മുൻവശത്തെ വാതില് മരം കൊണ്ടുള്ള കൊത്തുപണികൾ നിറഞ്ഞ വലിയൊരു വാതിലാണ്..”

“ഓക്കെ..എടോ സ്റ്റേഷനിൽ ആരാ ഉള്ളത് ”

എസ് ഐ അടുത്ത് നിൽക്കുന്ന ഞാൻ പറയുന്ന കാര്യങ്ങൾ എഴുതിയെടുക്കുന്ന പോലീസുകാരനോട് ചോദിച്ചു.

“സാറെ ജേക്കബും, മണിയും.. പിന്നെ ശരീഫും ഉണ്ട് ”

“എന്നാ അവരോട് അവിടെ പോയി ആ വീട്ടിൽ ഒന്ന് നോക്കാൻ പറ. ഇയാള് കണ്ട പോലെ എന്തേലും ഉണ്ടോയെന്ന് ”

“ഒക്കെ സർ ”

“ആ.. പിന്നെ.. ആ വീടിന്റെ രൂപം ഒന്ന് പറഞ് കൊടുത്തേക്ക് ”

“ശെരി സർ ”

അതോടെ ആ പോലീസുകാരൻ ഫോണുമെടുത്ത് പുറത്തേക്ക് പോയി.

” ശ്ശോ..എന്നാലും ആ ഗേറ്റും ആന ശില്പവുമിക്കെ എവിടേയോ കണ്ട് പരിചയമുണ്ടല്ലോ ”

എസ് ഐ നെറ്റിയിൽ തടവി കൊണ്ട് സ്വയം പറഞ്ഞു. വാർഡിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു.

കിച്ചുവിനെ നോക്കിയപ്പോ അവൻ എസ് ഐയെ നോക്കി മന്ദഹസിക്കുന്നുണ്ട്.

യെസ്.. ഇവന്റെ ഈ ചിരി കണ്ടാലറിയാം ഇവനിതിലെന്തോ പങ്കുണ്ടെന്നത്.. ഞാനിങ്ങനെ പറഞ്ഞാലും കിച്ചുവിന് പെട്ടെന്ന് ഈ കേസിൽ നിന്ന് ഊരാൻ പറ്റത്തില്ല.. അതെ.. ഇപ്പോഴാണ് എനിക്കറിയാവുന്ന കാര്യങ്ങൾ എല്ലാം തമ്മിൽ കണക്ട് ആകുന്നത്.

ഇത് ചിലപ്പോ മുൻപ് നടന്നിരുന്ന കൂട്ട കൊലകളുടെ ബാക്കിയായിരിക്കാം. അല്ല ആണ്.. കിച്ചു ഇവരുടെ സംശയ ലിസ്റ്റിലുള്ള ആളായിരിക്കാം.. അതായിരുന്നല്ലോ അന്ന് ഈ എസ് ഐ വന്ന് കാര്യങ്ങൾ തിരക്കിയിരുന്നത്. അതൊക്കെ ചേർത്തു വായിക്കുമ്പോ ഇത് മുൻപ് നടന്ന കൊലപാതകങ്ങളുടെ ബാക്കി തന്നെയാണ്. പക്ഷെ കിച്ചുവിന് എന്താണ് മോറ്റീവ് ഇതൊക്കെ ചെയ്യാൻ..

അല്ല ഞാനെന്തിനാ കിച്ചു ചെയ്തതാന്ന് ചിന്തിക്കുന്നേ. ഞാൻ കണ്ടിട്ടില്ലല്ലോ.. എന്തായാലും അവനിതിൽ ഇൻവോൾവ് ആയിരിക്കും.. ഒന്ന് തണുക്കട്ടെ എന്നിട്ട് അവൻ തന്നെ പറയുമായിരിക്കും.

“ശ്ശോ.. എന്നാലും ആ ശില്പവും മരത്തിന്റെ വലിയ വാതിലും ..ഓ ഗോഡ്…”

എസ് ഐ നെറ്റി തടവൽ നിർത്തികൊണ്ട്. ആ കൈ കീശയിലേക്ക് കൊണ്ട് പോയി. അതോടെ അയാളുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ രൂപാന്തര പെടാൻ തുടങ്ങി. വിറക്കുന്ന കൈകൾ കൊണ്ട് ഫോണെടുത്തു അയാൾ അതിൽ വിരലോടിച്ചു കൊണ്ടിരുന്നു. അവസാനം അതെന്റെ മുഖത്തിന് നേരെ പിടിച്ചു.

“ഇതാണോ ആ വീട് ”

എന്റെ ഉത്തരത്തിനായി ആയാൾ ആകാംഷഭരിതനായി കാതോർത്തു.

“അതേ.. സർ.”

ഞാനതിന് ഉത്തരം നൽകി.

“ഓ ഷിറ്റ്.. ഇയാളാണോ അവിടെ മരിച്ചു കിടന്നിരുന്നത്.”

ആ പോലീസ് ഉദ്യോഗസ്ഥൻ മറ്റൊരു ഫോട്ടോ എന്റെ നേരെ കാണിച്ചു കൊണ്ട് ചോദിച്ചു.

“ഏകദേശം ഇതുപോലെ തന്നെ ഇരിക്കും ”

ഞാനത് പറഞ്ഞപ്പോ അയാളുടെ ഭയം ഇരട്ടിച്ചു. അപ്പോഴേക്കും അയാളുടെ ഫോണിലേക്ക് കാൾ വന്നു.

“പറയടോ എന്തായി”

“നേരാണോ…ഒക്കെ ഞാൻ നോക്കട്ടെ.. ചുറ്റുവട്ടത് സംശയപരമായി എന്തേലും ഉണ്ടോന്ന് ചെക്ക് ചെയ്യ്.. അപ്പോഴേക്കും ഞാനവിടെ എത്താം ”

എസ് ഐ പരിഭ്രമിച്ചു കൊണ്ട് ഫോൺ വച്ചു.

“നിങ്ങള് രണ്ട് പേരും നാളെ കാലത്ത് സ്റ്റേഷനിൽ എത്തിയിരിക്കണം.. മനസ്സിലായോ ”

എന്റെയും കിച്ചുവിന് നേരെയും കൈ ചൂണ്ടി പറഞ്ഞു കൊണ്ട് അയാൾ പോയി. കൂടെ ആ രണ്ട് പോലീസുകാരും. പോകുന്നതിന് മുന്പേ എന്നെ കൊണ്ട് സൈൻ ചെയ്യിപ്പിച്ചിരുന്നു.

“പോകാം ”

കവിൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. പറഞ്ഞു. അതോടെ ഹോസ്പിറ്റൽ ബില്ലും പേ ചെയ്തു ഞങ്ങളിറങ്ങി.

കവിൻ അവന്റെ ബൈക്കെടുത്ത് പുറത്തു കിടക്കുന്ന ഒരു ഓട്ടോ ഞങ്ങളുടെ അടുക്കലേക്ക് അയച്ചു.

യാത്ര പറഞ് കിച്ചു അവനെ വീട്ടിലേക്ക് മടക്കി. പിന്നെ ഞങ്ങൾ ഓട്ടോയിൽ കയറി വീട്ടിലേക്ക് തിരിച്ചു. എന്റെ കൈ കോർത്തു പിടിച്ചോണ്ടാണ് ആശാൻ ഇരിക്കുന്നെ. പക്ഷെ എനിക്ക് തോന്നിയത് എന്റെ കൈ മരവിച്ചോണ്ടിരിക്കാണെന്ന്..

വീടിന്റെ മുന്നിലിറങ്ങി ഓട്ടോക്കാരനെയും പറഞ്ഞു വിട്ട് എന്റെ കയ്യും പിടിച് കിച്ചു വീടിന് നേരെ നടന്നു ചേട്ടനെ വിളിച്ചു.

അസമയത്തുള്ള ഞങ്ങളുടെ വരവും എന്റെ തലയിലെ ബാൻഡ് എയ്ഡ് കണ്ടിട്ട് ചേട്ടന് കാര്യമെന്തെന്ന് തിരക്കി.

വണ്ടി തട്ടിയതാണെന്ന് പറഞ് കിച്ചു തലയൂരി. ഏതയാലും അത് വിശ്വസിച്ചെന്ന് തോന്നുന്നു.

അന്ന് രാത്രി ഞങ്ങള് രണ്ട് വശത്തായിരുന്നു. കിടന്നിരുന്നത്. വേണേൽ അവന് എന്നെ വന്ന് കെട്ടിപിടിച്ചു കിടക്കുകയൊക്കെ ചെയ്യാം. എന്തോ അതിനൊന്നും മുതിർന്നില്ല. അതും ചെയ്തിരുന്നേൽ ഞാൻ വീണ്ടും ബോധം കേട്ട് വീണേനെ.

അന്നെന്തോ അവന്റെ സ്വപ്നം കണ്ട് ഞെട്ടലോ ശോസം തടസമോ ഉണ്ടായിരുന്നില്ല. ആത്മസംതൃപ്തിയിൽ

തികച്ചും നിഷ്കളങ്കനായി ഉറങ്ങുകയായിരുന്നു അവൻ. എനിക്കാണേൽ അന്ന് ഉറക്കമേ വന്നില്ല. വന്നത് മുഴുവൻ ആ ചോരയിൽ കുളിച്ചു നിൽക്കുന്ന മനുഷ്യ ജടത്തെ നോക്കി പോക്കറ്റിൽ കയ്യും തിരുകി മന്ദഹസിക്കുന്ന കിച്ചുവിനെയാണ്.

രാവിലെ ആരോ ഡോറിന് മുട്ടുന്നത് കേട്ടാണ് എണീറ്റത്. കണ്ണു തിരുമ്മി എണീറ്റിരുന്നപ്പോ കിച്ചു അപ്പോഴും കൈ കവിളിനടിയിൽ വച്ച് ഉറങ്ങുന്നുണ്ട്. ഔ എന്താ ഒരു നിഷ്കളങ്കതാ. ഡോറിന് അരികിലേക്ക് നടന്നു തുറന്നപ്പോ കണ്ടത് പുറത്ത് നിവികുട്ടൻ അവന്റെ മാമനെ എണീപ്പിക്കാൻ വന്നതാണ്. കയ്യിലൊരു ജെസിബി ഒക്കെയുണ്ട്. അതിനോണ്ടാണ് ഡോറിന് മുട്ടിയതെന്ന് തോന്നുന്നു. കാരണം സാമാന്യം നല്ല രീതിയിൽ ശബ്ദമുണ്ടാർന്നു. ഞാൻ വന്നത് അറിഞ്ഞിട്ടില്ലാത്തത് കൊണ്ട് തന്നെ എന്നെ കണ്ടപ്പോ ഒന്ന് സർപ്രൈസ് ആയി പോയി.

ലച്ചൂന്ന് വിളിച്ചോണ്ട് കൈകളൊക്കെ വിടർത്തി എന്റെ കാലിൽ കെട്ടിപിടിച്ചു.

:മാമീന്ന് വിളിക്കട

ഞാനവനെ പൊക്കിയെടുത്തോണ്ട് അവന്റെ മൂക്ക് വലിച് വിട്ട് കൊണ്ട് പറഞ്ഞു. അവനെന്നെ ലച്ചൂന്ന വിളിക്കാ. കിച്ചു വിളിക്കുന്നത് കേട്ട് വിളിക്കാണ്. ഇടക്ക് ചേച്ചി അത് മാറ്റി വിളിക്കാൻ ഉപദേശിക്കും.. പക്ഷെ ചെക്കൻ എന്നെ എപ്പോ കണ്ടാലും ലച്ചൂന്ന് തന്നെ വിളിക്കത്തുള്ളു.

:ലച്ചു എപ്പായ വന്നേ

:ഞാൻ രാത്രി വന്നു.

:ഇതെന്താ

അവനെന്റെ ബാൻഡ് എയ്ഡിന് നേരെ കൈ ചൂണ്ടി കൊണ്ട് ചോദിച്ചു.

:അത് മുറി പറ്റിയതാ

:എങ്ങനെ

:വീണപ്പോ.. നീ പോയി നിന്റെ മാമനെ വിളിച്ചുണർത്തിയെ.

ഞാനവനെ ബെഡിലേക്ക് വച്ചു ശേഷം ഡ്രെസ്സുമെടുത്ത് കുളിക്കാനായി പോയി.

തിരികെ ഇറങ്ങിയപ്പോ കിച്ചു എണീറ്റിരുന്ന് ആർക്കോ ഫോൺ ചെയ്‌യുകയാണ്. ഞാൻ നേരെ നിവിയെയും എടുത്ത് തായേക്കിറങ്ങി. ഡോറിനടുത്തെത്തിയപ്പോ കിച്ചു പോലീസ് സ്റ്റേഷനിലേക്ക് പോകാനുള്ള കാര്യം ഓർമിപ്പിച്ചു. ഞാനതിന് മറുപടിയൊന്നും കൊടുക്കാതെ തിരികെ തായേക്കിറങ്ങി. അടുക്കളയിൽ പോയി ചേച്ചിയോട് കാര്യങ്ങൾ പറഞ്ഞു. ഒരു ആക്‌സിഡന്റ് നടന്നെന്നും അതില് ബോധം കെട്ട് പോയെന്നും. പിന്നെ പ്രെഗ്നന്റ് ആണെന്നുള്ള കാര്യവും. അതോടെ ആക്‌സിഡന്റ് കാര്യം പറഞ്ഞപ്പോൾ പേടിച്ച ചേച്ചി പ്രെഗ്നന്റ് കാര്യം പറഞ്ഞപ്പോ സന്തോഷിച്ചു. നമ്മുക്കിത് ഒന്ന് ആഘോഷിക്കണം എന്നൊക്കെ ചേച്ചി പറഞ്ഞിരുന്നു. ചേട്ടൻ രാവിലെ തന്നെ പോയത് കൊണ്ട് പുള്ളിയോട് പറയുന്ന കാര്യം ചേച്ചിയെ ഏല്പിച്ചു.

ചേച്ചി നേരത്തെ ഒരുക്കി വച്ചിട്ടുള്ള പ്രാതൽ കഴിക്കാൻ ഞാൻ ഡെയിനിങ് ഹാളിലെ ടേബിളിനടുത്തേക്ക് നടന്നു. കിച്ചു അവിടെയിരുന്ന് ഫുഡ്‌ അടി തുടങ്ങിയിട്ടുണ്ട്. അവന്റെ ഓപ്പോസിറ്റിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോയാണ് ടിവിയിൽ നിന്നുള്ള വാർത്ത എന്റെ കാതിലേക്ക് വന്നത്.

[ പ്രമുഖ വ്യവസായിയായ ജോർജ് മാത്തനെ അദ്ധേഹത്തിന്റെ തന്നെ പേരിലുള്ള ഇരിഞ്ചിയത്തെ വീടിനുള്ളിൽ വച്ച് ഇന്ന് പുലർച്ചെ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി. പോലിസിന് കിട്ടിയ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വളരെ ക്രൂരമായി കൊല ചെയ്യപ്പെട്ടത് കണ്ടെത്തിയത്. ഇന്നലെ രാത്രി ആരയോ കാണാനുണ്ടെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയതെന്നാണ് കിട്ടിയിരിക്കുന്ന വിവരം. മുൻപ് സമാന രീതിയിൽ കൊല്ലപ്പെട്ട ബാലകൃഷ്ണ മേനോന്റെയും സുധീഷ് മാളികടവിന്റെയും ബിനാമിയും അവരോട് കൂടുതൽ അടുപ്പം പുലർത്തിയിരുന്ന ആളായിരുന്നു ജോർജ്. നിലവിൽ കേസിന്റെ ചുമതല ക്രൈം ബ്രാഞ്ചിനായിരുന്നെങ്കിലും കാര്യമായ മാറ്റം ഒന്നും കേസിൽ പ്രകടിപ്പിക്കാത്തത് കൊണ്ട് അന്വേഷണം സി ബി ഐക്ക് കൈമാറണമെന്ന് നേരത്തെത്തന്നെ രാഷ്ട്രീയക്കാരും അവരോട് അടുത്തിടപഴകിയവരും പറഞ്ഞിരുന്നു. ജോർജിന്റെ കൊലപാതകത്തോട് കൂടി ആ ആവശ്യം വലിയ തോതിൽ ചർച്ചയായികൊണ്ടിരിക്കുകയാണ്. നിലവിൽ പോലിസ് തലപ്പത്തിരിക്കുന്നവരാരും ഇതുവരെ പ്രതികരിച്ചിട്ടില്ല ]

ഞാൻ കിച്ചുവിന് നേരെ നോക്കി. എവിടെ അവനിത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന രീതിയിൽ തലയും കുനിച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കാണ്. ഹോ.. വല്ലാത്ത ജന്മം തന്നെ.

കുറച്ചു കഴിഞ്ഞപ്പോ ചേച്ചിയോട് യാത്ര പറഞ് ഞങ്ങളിറങ്ങി..

ഞങ്ങളെ കൊണ്ട് പോകാൻ കവിൻ കാറും കൊണ്ട് വന്നിട്ടുണ്ടായിരുന്നു. പതിവിൽ കൂടുതൽ ആളുകൾ സ്റ്റേഷനുള്ളിൽ നിറഞ്ഞിട്ടുണ്ട്. മുൻഭാഗം ഭാഗികമായി തകർന്ന എന്റെ കാറ് സ്റ്റേഷനിലെ വളപ്പിലേക്ക് മാറ്റി നിർത്തിയിട്ടുണ്ട്. ഞങ്ങൾ മൂവരും സ്റ്റേഷനിലേക്ക് കയറി. ഞങ്ങളെ പ്രേതീക്ഷിച്ചിരിക്കുന്ന പോലെയായിരുന്നു പോലീസുകാരുടെ ഇരിപ്പ്.

3cookie-checkഅത് സർപ്രൈസ് ആണ് 14

  • മനോഹരമായ രാത്രികൾ 2

  • മനോഹരമായ രാത്രികൾ 1

  • നിർഭാഗ്യകരമാണ് 2